കോൽക്കുഴിയിൽ റോഡ് തകർന്നു
Thursday, August 22, 2024 5:13 AM IST
ചീരാൽ: മാടക്കര-താഴത്തൂർ-ചീരാൽ റോഡിൽ കോൽക്കുഴി ഭാഗത്ത് ഏകദേശം നൂറ് മീറ്റർ നീളത്തിൽ വിള്ളൽ വീണു. റോഡിന്‍റെ പാതിഭാഗം ചെരിഞ്ഞുതാഴ്ന്നു. കലുങ്കിന് സ്ഥാനചലനം സംഭവിച്ചു. പൊതുമരാമത്ത് അന്പലവയൽ ഡിവിഷനു കീഴിലുള്ളതാണ് പാത.

സ്വകാര്യബസടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നതാണ് നെൻമേനി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതുമായ റോഡ്. കോൽക്കുഴിയിൽ റോഡിന്‍റെ ഒരു വശത്ത് 30 അടി താഴ്ചയിൽ പാടവും തോടുമാണ്. അഞ്ച് കിലോമീറ്ററാണ് മാടക്കര-ചീരാൽ റോഡിന്‍റെ ദൈർഘ്യം. ഇതിൽ ഒന്നര കിലോമീറ്റർ മരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ല.


അശാസ്ത്രീയ നിർമാണമാണ് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികളുടെ യോഗം അഭിപ്രായപ്പെട്ടു. റോഡ് പൂർണമായും ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനു നിവദേനം നൽകാൻ തീരുമാനിച്ചു.

കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ടി. ഗംഗാധരൻ, വി.എസ്. സദാശിവൻ, എ. സലിം, ടി.കെ. രാധാകൃഷ്ണൻ, ടി.എൻ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.