സംസ്ഥാനതല ക്രെഡിറ്റ് കമ്മിറ്റി തീരുമാനം നിരാശാജനകമെന്ന് റിലീഫ് സെന്‍റർ
Thursday, August 22, 2024 5:13 AM IST
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളൽ

കൽപ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ജീവനും സ്വത്തുക്കളും ജീവനോപാധികളും നഷ്ടപ്പെട്ട മനുഷ്യരുടെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനതല ക്രെഡിറ്റ് കമ്മിറ്റിയുടെ തീരുമാനം തീർത്തും നിരാശാജനകമാണെന്നു ചൂരൽമല റിലീഫ് സെന്‍റർ പ്രവർത്തകർ.

ദുരിതബാധിതരായ മനുഷ്യർ ഈ ആഘാതത്തിൽ നിന്നു മാനസികമായും സാമൂഹികമായും സാന്പത്തികമായും സുരക്ഷിതമായ അവസ്ഥയിലേക്ക് വരാൻ വർഷങ്ങൾ എടുക്കുമെന്ന് അറിയാമായിരുന്നിട്ടുകൂടി അവരോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാൻ ബാങ്ക് അധികൃതർക്ക് കഴിയുന്നില്ല എന്നത് മനുഷ്യത്വരഹിതമാണ്.

ദുരിതബാധിതരായവരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും കൂട്ടായ്മയായ ചൂരൽമല റിലീഫ് സെന്‍റർ ദുരിതബാധിതർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും സമ്മർദ്ധങ്ങളും മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വിഷമങ്ങളും നിയമപരമായ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടർ, പൊതുമരാമത്ത് മന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവർക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ചൂരൽമല റിലീഫ് സെന്‍റർ സന്നദ്ധ പ്രവർത്തകർ വയനാട് ജില്ലാ കളക്ടറെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ദുരന്തബാധിതരുടെ കടങ്ങൾ പരിപൂർണമായും എഴുതിത്തള്ളണമെന്ന നിലപാട് സംസ്ഥാന സർക്കാർ പറഞ്ഞിട്ടും സംസ്ഥാനതലത്തിൽ ചേർന്ന ബാങ്കേഴ്സ് കമ്മിറ്റി ദുരന്തബാധിതർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്ന് മാത്രമല്ല തീരുമാനം ഓരോ ബാങ്കുകളുടെയും ഡയറക്ടർ ബോർഡിന് തീരുമാനിക്കാം എന്ന തീരുമാനത്തിൽ പിരിയുകയും ചെയ്തു.

നിരാലംബരായി നിൽക്കുന്ന മനുഷ്യരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ റിസർവ് ബാങ്ക് പോലുള്ള പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിൽ ബാങ്കേഴ്സ് സമിതിക്ക് നിർദേശം നൽകുവാൻ ആവശ്യമായ ഇടപെടലുകൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നടത്തണമെന്നും നിരുപാധികം അവരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം എന്നും ചൂരൽമല റിലീഫ് സെന്‍റർ പ്രവർത്തകർ ആവശ്യപ്പെട്ടു.


ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, തോട്ടം തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഹോട്ടൽ തൊഴിലാളികൾ, ്രെഡെവർമാർ തുടങ്ങി പരോക്ഷമായി ദുരന്തബാധിതരായവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കുമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണം. ദുരന്ത മുഖത്ത് നിൽക്കുന്ന മനുഷ്യരുടെ വായ്പകൾ മുഴുവൻ എഴുതി തളളിയ കേരള ബാങ്കിന്‍റെ മാതൃക എല്ലാ പൊതുമേഖലാ ബാങ്കുകളും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന ആവശ്യവും പ്രവർത്തകർ മുന്നോട്ടുവച്ചു.

വയനാട്ടിലെ പ്രളയ ബാധിതരായ വ്യക്തികളുടെ പേരിലുള്ള എല്ലാ വായ്പകളും സർക്കാർ ഇടപെട്ട് പൂർണമായും എഴുതി തള്ളുക. വായ്പ്പയുമായി ബന്ധപ്പെട്ടു നൽകിയ രേഖകൾ അവർക്ക് തിരികെ നൽകുക. പരോക്ഷമായ രീതിയിൽ ദുരിതബാധിതരായവർക്ക് വായ്പകൾ തിരിച്ചടക്കാൻ അവരുടെ സാന്പത്തിക നിലയനുസരിച്ച് സമയം അനുവദിക്കുക.

ദുരിതബാധിതരായവരുടെ ക്രെഡിറ്റ് സ്കോറുകൾ സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക. വാഹനവും തൊഴിലും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് അവരുടെ ജീവിതം പുനർ നിർമിക്കുന്നതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.

സബ്സിഡിയോടെ പുതിയ പലിശ രഹിത വായ്പകൾ, പദ്ധതികൾ ബാങ്കുകളുമായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുക. ഇൻഷ്വറൻസ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇൻഷ്വറൻസ് ക്ലെയിമുകളുടെ വേഗത്തിലുള്ള പ്രോസസിംഗ് ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളും വയനാട് ചൂരൽമല റിലീഫ് സെന്‍റർ പ്രവർത്തകർ മുന്നോട്ടുവച്ചു.