കാട്ടാനശല്യത്താൽ പൊറുതിമുട്ടി പണയന്പത്തെ കർഷകർ
Wednesday, August 21, 2024 5:54 AM IST
സുൽത്താൻ ബത്തേരി: തന്‍റെ കൃഷിഭൂമി സർക്കാർ ഏറ്റെടുത്തോട്ടെ പകരം മാസംതോറും ശന്പളം തന്നാൽമതി. കുടുംബത്തെ സർക്കാർ സംരക്ഷിച്ചാൽമതി. ഇനി ആത്മഹത്യയല്ലാതെ വേറെവഴിയില്ല.

ഹൃദയം തകരുന്ന വേദനയോടെയാണ് പണയന്പം ചിറമൂല പൂതിയോണി പത്മനാഭൻ കൃഷിയിടത്തിൽ നിന്ന് പറയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ പതിനഞ്ച് തവണയാണ് കാട്ടാന ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ വിളനാശം വരുത്തിയത്. അഞ്ഞൂറ് കമുകുകൾ ഉണ്ടായിരുന്നതിൽ 90ശതമാനവും കാട്ടാന നശിപ്പിച്ചു. 75 തെങ്ങുകൾ ഉണ്ടായിരുന്നത് നാമമാത്രമായി. കഴിഞ്ഞദിവസം വീടിനുസമീപംവരെയെത്തി തെങ്ങ് മറിച്ചിടാൻ കാട്ടാനശ്രമം നടത്തി. ബഹളം വച്ചതുകൊണ്ട് മാത്രമാണ് തെങ്ങ് നശിപ്പിക്കാതെ കാട്ടാന മാറിപ്പോയത്.

കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടാണ് ഇദ്ദേഹം ജീവിക്കുന്നത്. എന്നാൽ വിളകൾ കാട്ടാന നശിപ്പിച്ചതോടെ എല്ലാംമുടങ്ങിയിരിക്കുകയാണ്. ഇനിയെന്തുചെയ്യുമെന്നാണ് ഹൃദയും നുറുങ്ങുന്ന വേദനയോടെ പത്മനാഭൻ ചോദിക്കുന്നത്.


കറിക്ക് അരക്കാനുള്ള തേങ്ങപോലും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ് കർഷകന്. കായ്ക്കുന്ന ഒരുതെങ്ങുപോലു അവശേഷിപ്പിക്കാതെയാണ് കാട്ടാന നശിപ്പിച്ചത്. ഇതിനുപുറമേയാണ് മാൻ, കുരങ്ങ്, പന്നി, മലയണ്ണാൻ അടക്കമുള്ള വന്യജീവികളുടെ ശല്യം.

ചോര നീരാക്കി കഷ്ടപ്പെട്ട് മക്കളെപോലെ സംരക്ഷിച്ച് വളർത്തിയ വിളകൾ തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്നാണ് ഇദ്ദേഹം പറയുന്നത്. കാട്ടാനശല്യം കാരണം സമീപത്തെ പച്ചാടി ഭാസ്കരൻ തന്‍റെ കൃഷിയിടത്തിലെ ഇരുനൂറിലേറെ കമുക് കാട്ടാന നശിപ്പിച്ചു. ഓരോ തവണ കാട്ടാന കൃഷിയിടത്തിൽ എത്തുന്പോഴും കാപ്പിച്ചെടികളും നശിക്കുകയാണ്.

ഇതോടെ അവശേഷിക്കുന്ന കമുകും ഇദ്ദേഹം മുറിച്ചുമാറ്റി. പ്രദേശത്തെ കർഷകരെല്ലാം കാട്ടാനശല്യംകൊണ്ട് സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻപോലും ഭയപ്പെടുകയാണ്. സർക്കാർ ഇടപെട്ട് പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനയെ പിടികൂടി ഇവിടെ നിന്ന് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.