കൂരയില്‍നിന്നു മോചനമില്ലാതെ മാതിയും കുടുംബവും
Tuesday, August 20, 2024 4:17 AM IST
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ ഓടപ്പള്ളം കാട്ടുനായ്ക്ക ഉന്നതിയിലെ മാതിയുടെ ഭവന നിര്‍മാണം പ്രവൃത്തി തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ തറ മാത്രം നിര്‍മിച്ച് മുങ്ങിയതാണ് മാതിക്ക് വിനയായത്. പുതിയ വീടിന്‍റെ നിര്‍മാണത്തിനു പഴയ വീട് പൊളിച്ചതുമുതല്‍ പ്ലാസ്റ്റിക് മേഞ്ഞ കൂരയിലാണ് മാതിയുടെ താമസം. നാല് മക്കളും മരുമകളും അടങ്ങുന്നതാണ് അവരുടെ കുടുംബം.

വനാതിര്‍ത്തിയിലാണ് ഓടപ്പള്ളം കാട്ടുനായ്ക്ക ഉന്നതി. വന്യജീവികളെ ഭയന്നാണ് കുടുബം രാത്രി കഴിച്ചുകൂട്ടുന്നത്. കൊടിയ ദുരിതമാണ് മഴക്കാലത്ത് ഇവര്‍ അനുഭവിക്കുന്നത്. ചോര്‍ന്നൊലിക്കുന്നതാണ് കൂര. നനഞ്ഞുകുതിര്‍ന്ന മണ്‍തറയിലാണ് കുടുംബത്തിന്‍റെ അന്തിയുറക്കം. വീട്ടില്‍ സൂക്ഷിക്കുന്ന അരി ഉള്‍പ്പെടെ സാധനങ്ങള്‍ മഴ നനഞ്ഞ് നശിക്കുന്നത് തുടര്‍ക്കഥയാണ്. വീടുപണി പൂര്‍ത്തിയാക്കുന്നതിന് ഉത്തരവാദപ്പെട്ടവര്‍ ഇടപെടണമെന്നതാണ് മാതിയുടെ ആവശ്യം.