ഉരുള്‍പൊട്ടൽ: പഠനവും പുനരധിവാസവും ഉറപ്പാക്കി പട്ടികവര്‍ഗ വികസന വകുപ്പ്
Tuesday, August 20, 2024 4:17 AM IST
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പട്ടികവര്‍ഗ വികസന വകുപ്പ്. താത്കാലിക പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രസൗകര്യം എന്നിവയ്ക്ക് കൃത്യമായ പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്.

പുഞ്ചിരിമട്ടത്തെ നാല് കുടുംബങ്ങള്‍ക്കാണ് പുനരധിവാസം ഒരുക്കേണ്ടത്. കുടുംബങ്ങളുടെ സമ്മതപത്രം ലഭ്യമാകുന്ന മുറയ്ക്ക് മേപ്പാടി കല്ലുമലയില്‍ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കും. ഇതിനു തുടര്‍ നടപടികള്‍ സ്വീകരിച്ചതായി പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ് അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഏറാട്ടുകുണ്ട്, അത്തിച്ചുവട്, പുഞ്ചിരിമട്ടം, അംബേദ്കർ, പുതിയ വില്ലേജ്, പുഞ്ചിരിമട്ടം, ചൂരല്‍മല പ്രദേശങ്ങളിലെ ഉന്നതികളില്‍ നാശനഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും ദുരന്തബാധിത മേഖലയായതിനാല്‍ 43 കുടുംബങ്ങളെയാണ് പ്രദേശത്തുനിന്നു മാറ്റിപ്പാര്‍പ്പിച്ചത്.

നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ റേഷന്‍ വിഹിതം ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ക്യാമ്പുകളില്‍ നേരിട്ട് ലഭ്യമാക്കുന്നുണ്ട്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ ബന്ധുവീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എസ്ടി പ്രമോട്ടര്‍മാര്‍ മുഖേനയും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.


വെള്ളാര്‍മല സ്കൂളില്‍ പഠിച്ചിരുന്നതില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ചുപഠിക്കാന്‍ സൗകര്യം ഉറപ്പാക്കും. പെണ്‍കുട്ടികള്‍ക്ക് പുനരധിവാസം ഒരുക്കുന്ന മുറയ്ക്ക് പഠന സൗകര്യം ഒരുക്കും. വിവിധ സ്കൂളുകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാവാഹിനി പദ്ധതി പ്രകാരം യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.

ദുരന്തബാധിത മേഖലയിലെ ഉന്നതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിവരികയാണ്. വനമേഖലയില്‍നിന്നു അട്ടമലയില്‍ എത്തിച്ച കുടുംബത്തെയും പട്ടികവര്‍ഗ വികസന വകുപ്പാണ് സംരക്ഷിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ജൂലൈ 29 മുതല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍നിന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.