അഞ്ചുകുന്നിലെ നിരാഹാര സമരം താത്കാലികമായി നിർത്തി
Saturday, July 27, 2024 5:47 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്നിൽ നാട്ടുകാർ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം താത്കാലികമായി നിർത്തി. ജനവാസകേന്ദ്രത്തിൽ ശല്യം ചെയ്യുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുക, വനാതിർത്തികളിൽ കിടങ്ങും സോളാർ വേലിയും നിർമിക്കുക, കർഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക, എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുക, മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 16 ദിവസം മുന്പ് ആരംഭിച്ച സമരമാണ് ആർഡിഒ ഓഫീസിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നു താത്കാലികമായി നിർത്തിയത്.

29ന് ഉൗട്ടിയിൽ ജില്ലാ കളക്ടറുമായി ചർച്ച നടത്തുന്നതിന് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ആർഡിഒ ശെന്തിൽകുമാർ, ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ കൃഷ്ണമൂർത്തി, ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് യൂനുസ് ബാബു, സമരസമിതി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


അഞ്ചുകുന്നിലും സമീപങ്ങളിലുമുള്ളവർ ഒരു വീട്ടിൽ ഒത്തുകൂടിയാണ് സമരം നടത്തിവന്നത്. പൊതുനിരത്തിൽ സമരത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. കളക്ടറുമായുള്ള ചർച്ചയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് യൂനുസ് ബാബുവും സമരസമിതി പ്രവർത്തകരായ 10 പേരും പങ്കെടുക്കും. ചർച്ച ഫലവത്തായില്ലെങ്കിൽ 30ന് സമരം പുനരാരംഭിക്കുമെന്നു സമിതി ഭാരവാഹികൾ പറഞ്ഞു.

അഞ്ചുകുന്നിലും കല്ലിങ്കര, കുറ്റിമൂച്ചി, ചെറുമുള്ളി, കൗണ്ടൻകൊല്ലി, ദേവൻ, കാരക്കുന്ന്, നെല്ലിക്കുന്ന് എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. എട്ട് ആനയാണ് ഇവിടങ്ങളിൽ ഭീതി പരത്തുന്നത്.