അഞ്ചുകുന്നിലെ നിരാഹാരസമരം 15 ദിവസം പിന്നിട്ടു
Friday, July 26, 2024 5:43 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്നിൽ നാട്ടുകാർ നടത്തുന്ന നിരാഹാര സമരം 15 ദിവസം പിന്നിട്ടു. ജനവാസകേന്ദ്രത്തിൽ നിരന്തരം ശല്യം ചെയ്യുന്ന ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തുക, വനാതിർത്തികളിൽ കിടങ്ങും സോളാർ വേലിയും നിർമിക്കുക, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കർഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക, എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കുക, മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ദിവസവും രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെ നടത്തുന്ന സമരത്തിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. അഞ്ചുകുന്ന് നിവാസികൾ ഒറ്റക്കെട്ടായാണ് സമരമുഖത്ത്. കഴിഞ്ഞ ദിവസം രാത്രി ആർഡിഒ ശെന്തിൽകുമാർ, ഡിവൈഎസ്പി വസന്തകുമാർ എന്നിവർ അഞ്ചുകുന്നിലെത്തി സമരക്കാരുമായി ചർച്ച നടത്തി. ആവശ്യങ്ങളിൽ നടപടി ഉണ്ടാകുംവരെ സമരം തുടരുമെന്നു നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു.


അഞ്ചുകുന്ന്, കല്ലിങ്കര, ദേവൻ, കാരകുന്ന്, ബോസ്പറ ഭാഗങ്ങളിൽ ശല്യം ചെയ്യുന്ന കാട്ടാനകളെ തുരത്തുന്നതിന് മുതുമലയിൽനിന്നു വിജയ്, ബൊമ്മൻ എന്നീ കുംകി ആനകളെ എത്തിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.