കാട്ടാനശല്യം: മുത്തുമാരിയിൽ കുംകിയെ എത്തിച്ചു
Friday, July 26, 2024 5:35 AM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി മുത്തുമാരിയിൽ നിരന്തരം ശല്യം ചെയ്യുന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുന്നതിന് കുംകിയെ എത്തിച്ചു. മുത്തങ്ങ പന്തിയിലെ കുംകി ഉണ്ണിക്കൃഷ്ണനെയാണ് മുത്തുമാരിയിൽ എത്തിച്ചത്. അവശ്യമെങ്കിൽ ഭരത് എന്ന കുംകിയെയും ഉപയോഗപ്പെടുത്തും.

ആഴ്ചകളായി മുത്തുമാരിയിൽ കാട്ടാനശല്യം രൂക്ഷമാണ്. ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന ആന വലിയ നാശം വരുത്തുന്നതിനു പുറമേ ജനങ്ങളുടെ ജീവനു ഭീഷണിയും ഉയർത്തുകയാണ്. പ്രദേശവാസികൾ ആനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കുംകിയെ എത്തിച്ചത്. മുത്തുമാരി വനാതിർത്തിയിൽ തൂക്കുവേലി നിർമാണം പുനരാരംഭിച്ചിട്ടുണ്ട്.