വന്യമൃഗശല്യം: അഞ്ചുകുന്നിലെ നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു
Thursday, July 25, 2024 5:41 AM IST
ഗൂഡല്ലൂർ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്നിൽ നാട്ടുകാർ നടത്തി വരുന്ന നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു. പൊതു നിരത്തിൽ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ചതോടെയാണ് വീടുകൾക്ക് മുന്പിൽ നിരാഹാര സമരം ആരംഭിച്ചത്.

അടുത്തടുത്ത വീടുകളിലുള്ളവർ ഒരു വീട്ടിൽ ഒത്തുകൂടിയാണ് സമരം നടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വന്യജീവി ശല്യത്തിന് അന്തിമ പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുക, കർഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക, എല്ലാവർക്കും വൈദ്യുതി നൽകുക, മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വന്യജീവിശല്യം കാരണം നീലഗിരിയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.


നഗര-ഗ്രാമാന്തരങ്ങളിൽ ഒരുപോലെ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. വനംവകുപ്പിന്‍റെ തികഞ്ഞ അനാസ്ഥയാണിതിന് കാരണം. വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തമാണ്. അതേസമയം താപ്പാനകളുടെ സഹായത്തോടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.

തുരത്തിയോടിക്കുന്ന ആനകൾ വീണ്ടും പഴയ സ്ഥലങ്ങളിലെത്തുകയാണ്. കൂടുതൽ വനംവകുപ്പ് ജീവനക്കാരെ നിയമിച്ചതുകൊണ്ടും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. അഞ്ചുകുന്നിലെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമീപ ഗ്രാമമായ കുറ്റിമൂച്ചിയിൽ നാട്ടുകാർ നടത്തി വരുന്ന സമരം നാലു നാൾ പിന്നിട്ടു.