കർഷകർക്ക് ആശ്വസിക്കാൻ വകയില്ലാത്ത ബജറ്റ്: സ്വതന്ത്ര കർഷക സംഘം
Thursday, July 25, 2024 5:41 AM IST
കൽപ്പറ്റ: പ്രതിസന്ധികൾ വേട്ടയാടുന്ന കർഷകർക്ക് ആശ്വസിക്കാൻ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രത്തിന്‍റേതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് പ്രസ്താവനയിൽ പറഞ്ഞു.

കോർപറേറ്റുകളുടെ കടം എഴുതിത്തള്ളാൻ മുൻകൈയെടുത്ത മോദി സർക്കാർ നിലനിൽപ്പിനു പൊരുതുന്ന കർഷകരുടെ കടം എഴുതിത്തള്ളാൻ തയാറായില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ പാലിച്ചില്ല. പിഎം കിസാൻ പദ്ധതി ആരംഭിച്ച 2019ൽ പ്രഖ്യാപിച്ച ആനുകൂല്യമാണ് ഇന്നും നൽകുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും തുക വർധിപ്പിക്കാത്തത് കർഷകരെ നിരാശരാക്കിയിട്ടുണ്ട്.

സബ്സിഡി കുറച്ചതോടെ രാസവളങ്ങളുടെ വിലയിൽ ഉണ്ടാവുന്ന വർധന കർഷകരെ കൂടുതൽ പ്രയാസത്തിലാക്കും. കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനും പ്രകൃതി ദുരന്തത്തിൽ ഉണ്ടാകുന്ന കൃഷി നാശത്തിന് പ്രത്യേക സഹായം അനുവദിക്കാനും ബജറ്റിൽ നിർദേശമില്ല. കർഷകരെ ചേർത്തുപിടിക്കേണ്ട കാലത്ത് അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് അബ്ദുൾ അസീസ് കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റ് കർഷക വിരുദ്ധം: കെ.എ. ആന്‍റണി

മാനന്തവാടി: കർഷക വിരുദ്ധമാണ് മൂന്നാം മോദി സർക്കാരിന്‍റെ പ്രഥമ ബജറ്റെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.എ. ആന്‍റണി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണ്.

2022-23ൽ കാർഷിക മേഖലയിൽ 4.7 ശതമാനം വളർച്ചയുണ്ടായിരുന്നത് 23-24ൽ 1.47 ശതമാനമായി കുറഞ്ഞു. എന്നിട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് ദൗർഭാഗ്യകരമാണ്. വളം സബ്സിഡി വെട്ടിക്കുറച്ചത് കാർഷിക മേഖലയ്ക്കു തിരിച്ചടിയാകും. വന്യജീവി ശല്യംമൂലം ദുരിതം അനുഭവിക്കുന്ന വയനാടിനെ ബജറ്റിൽ പൂർണമായി അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യാപാര മേഖലയെ പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റ്

കൽപ്പറ്റ: ചെറുകിട വ്യാപാര മേഖലയെ തീർത്തും അവഗണിച്ച ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. 

ഓൺലൈൻ കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടത് ചെയ്ത് കൊടുത്തും കോർപ്പറേറ്റ് ടാക്സ് ഉൾപ്പെടെ കുറവ് വരുത്തിയും വൻകിട കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്തിയും സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്.

ഈ ബജറ്റിൽ ചെറുകിട വ്യാപാരികളെ കൂടാതെ സാധാരണക്കാരെയും പൂർണമായും അവഗണിച്ചു. യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ യാതൊന്നുമില്ലാതെ പ്രതീക്ഷയുണർത്തുന്ന പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ തികച്ചും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ഇതിൽ വ്യാപാര മേഖലയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.


കേന്ദ്ര ബജറ്റിൽ ക്രൂരമായ അവഗണന: പി. ഗഗാറിൻ

കൽപ്പറ്റ: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ക്രൂരമായി അവഗണിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പ്രസ്താവനയിൽ പറഞ്ഞു. ബജറ്റിൽ കേരളത്തിന്‍റെ പേരുപോലും ധനമന്ത്രി പരാമർശിച്ചില്ല. വയനാടിന്‍റെ ആവശ്യങ്ങൾ പൂർണമായും അവഗണിച്ചു. രൂക്ഷമായ വന്യമൃഗശല്യമാണ് ജില്ല അഭിമുഖീകരിക്കുന്നത്. സംസ്ഥാന സർക്കാരിനുമാത്രം പ്രശ്നം പരിഹരിക്കാനാകില്ല. പ്രതിരോധ പദ്ധതികൾക്ക് വലിയ തുക വേണം.

വനം കണ്‍കറന്‍റ് ലിസ്റ്റിൽ ആയതിനാൽ വന്യമൃഗപ്രതിരോധത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമാണ്. എന്നാൽ ഒരു സഹായവും കേന്ദ്രം അനുവദിക്കുന്നില്ല. വയനാട് തുരങ്കപാത, റെയിൽവേ, ചുരം ബദൽപാത, കാഷിക മേഖലയിലെ പ്രതിസന്ധി പരിഹാരം എന്നിവയ്ക്ക് ബജറ്റിൽ വകയിരുത്തിയില്ല. ജനദ്രോഹ ബജറ്റിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഗഗാറിൻ പറഞ്ഞു.

കോർപറേറ്റുകൾക്കു തീറെഴുതുന്ന ബജറ്റ്: രാജു അപ്സര

കൽപ്പറ്റ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് രാജ്യം കോർപറേറ്റുകൾക്കു തീറെഴുതുന്ന ബജറ്റാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.

കോർപറേറ്റുകൾക്കും ഇ കോമേഴ്സ് സ്ഥാപനങ്ങൾക്കും വലിയ പ്രോത്സാഹനമാണ് ബജറ്റ് നൽകുന്നത്. ചെറുകിട വ്യാപാരമേഖലയിൽ നിലവിലുള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുന്നതാണ് ധനമന്ത്രിയുടെ സമീപനം. കോർപറേറ്റ് സ്ഥാപനങ്ങളുമായി മത്സരിക്കാനും പിടിച്ചുനിൽക്കാനും ചെറുകിട വ്യാപാരിക്ക് കഴിയില്ല. വിദേശ കന്പനികളുടെ കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്നു 35 ശതമാനമായി കുറച്ചു.

2019ൽ കന്പനികൾക്കുള്ള നികുതി വലിയ തോതിൽ കുറച്ചതിനുശേഷം വ്യക്തിഗത നികുതിദായകർ കോർപറേറ്റുകളേക്കാൾ നികുതി അടയ്ക്കുന്ന സാഹചര്യമാണുള്ളത്. ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലെത്തിക്കും. കഴിഞ്ഞ ദിവസം പുറത്തുവിട്ട സാന്പത്തിക സർവേ റിപ്പോർട്ട് പ്രകാരം 2025ൽ ഇ കോമേഴ്സ് വിപണി 350 ബില്ലിൻ ഡോളർ കടക്കും. വാർഷിക വളർച്ച 35 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് പരന്പരാഗത വ്യാപാര മേഖലയുടെ തളർച്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്നു രാജു അപ്സര പറഞ്ഞു.

ബജറ്റിലേത് അസമത്വം വർധിപ്പിക്കുന്ന നിർദേശങ്ങൾ: സിപിഐ-എംഎൽ

കൽപ്പറ്റ: കേന്ദ്ര ബജറ്റിലേത് അസമത്വം വർധിപ്പിക്കുന്ന നിർദേശങ്ങളാണെന്ന് സിപിഐ-എംഎൽ സംസ്ഥാന സെക്രട്ടറി പി.പി. കുഞ്ഞിരാമൻ, അസിസ്റ്റന്‍റ് സെക്രട്ടറി സാം പി. മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

എൻഡിഎ സർക്കാരിന്‍റെ നിലനിൽപ്പിനും കോർപറേറ്റ് സേവയ്ക്കും നികുതിപ്പണം ചെലവഴിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ബജറ്റ്. സബ്സിഡി ഒഴിവാക്കുന്നതോടെ രാസവളങ്ങളുടെ വിലയിൽ ഉണ്ടാകുന്ന വർധന കർഷകരെ പ്രയാസത്തിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.