എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം അട്ടിമറിക്കപ്പെടുന്നതായി പരാതി
Thursday, July 25, 2024 5:41 AM IST
കൽപ്പറ്റ: എയ്ഡഡ് സ്ഥാപനങ്ങളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി പരാതി. സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലും 1996 മുതലുള്ള ഒഴിവിലേക്ക് മൂന്നു ശതമാനവും 2018 മുതലുള്ള ഒഴിവുകളിൽ നാല് ശതമാനവും സംവരണം നടപ്പാക്കണമെന്ന് 2021 ൽ സുപ്രീം കോടതിയും കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാരും ഉത്തരവിട്ടിരുന്നെങ്കിലും പ്രതിസന്ധികളോട് പോരാടി ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരിൽ ഏറിയ പങ്കിനും ഇതിന്‍റെ ഗുണം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

നിയമന പ്രക്രിയ എളുപ്പമാക്കുന്നതിനായി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ മാനേജ്മെന്‍റുകൾക്ക് നൽകുന്നതിനായി സംസ്ഥാനത്തെ എംപ്ലോയ്മെന്‍റുകളെയാണ് ചുമതല ഏൽപ്പിച്ചിരുന്നത്. നിലവിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി എംപ്ലോയ്മെന്‍റുകൾ റോട്ടേഷൻ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

ഒന്നാമതായി കാഴ്ചപരിമിതരെയും രണ്ടാമത് കേൾവി പരിമിതരെയും മൂന്നാമത് ചലന വൈകല്യമുള്ളവരെയും നാലാമതായി മാനസിക വെല്ലുവിളി നേരിടുന്നവരെയുമാണ് തെരഞ്ഞെടുക്കുന്നത്. സിങ്കിൾ മാനേജ്മെന്‍റിനെയും കോർപ്പറേറ്റ് മാനേജ് മെന്‍റുകളെയും ഓരോ യൂണിറ്റുകളായാണ് പരിഗണിക്കുന്നത്.


പല മാനേജ്മെന്‍റുകളും എൻഎസി വാങ്ങിയ ശേഷം എംപ്ലോയ്മെന്‍റുകളെ സമീപിക്കാതെ നിയമനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മാനേജ്മെന്‍റുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയുന്നതിനും നിയമനത്തിലെ പക്ഷപാദിത്വം അവസാനിപ്പിക്കുന്നതിനുമായി സർക്കാർ സെലക്‌ഷൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് അവയുടെ പ്രവർത്തനവും നിശ്ചലാവസ്ഥയിലാണ്.

സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ഭിന്നശേഷി ഒഴിവുകൾ ഉണ്ടെങ്കിലും നാമമാത്രമായ ആൾക്കാരാണ് അധ്യാപക യോഗ്യത നേടിയിട്ടുള്ളവർ. ഇവർക്ക് പോലും സമയ ബന്ധിതമായി അവരുടെ അവകാശം നൽകാനാവാതെ മൗനം പാലിക്കുകയാണ് സർക്കാർ സംവിധാനങ്ങളെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.