കാട്ടാന ശല്യത്തിൽ ഭയന്ന് കാർഷിക മേഖല
Wednesday, July 24, 2024 5:35 AM IST
വടുവൻചാൽ: രൂക്ഷമായ കാട്ടാനശല്യത്താൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിൽ കടാശേരിയിലെയും കടച്ചിക്കുന്നിലെയും നിവാസികൾ. പാടിവയൽ മുതൽ കാടശേരിവരെയുള്ള പ്രദേശം എസ്റ്റേറ്റ് മേഖല ആയതിനാൽ കാട്ടാനശല്യം രൂക്ഷമാണ്. പ്രദേശം വിജനമായതിനാൽ തന്നെ പകൽസമയത്ത് പോലും കാടാശേരി, കടച്ചിക്കുന്ന് ഭാഗത്ത് പോകുന്ന ആളുകൾ ഭയന്നാണ് യാത്ര ചെയ്യുന്നത്. ഗ്ലെനോറ രാജഗോപാലന്‍റെ വീടിന്‍റെ പരിസരം കാട്ടാന നശിപ്പിച്ചു. ഏകദേശം 25,000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ അഭ്യർഥനയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വന്യമൃഗ ആക്രമണത്താൽ ആയാരെങ്കിലും മരിച്ചാൽ മാത്രമേ ഇടപെടൂ എന്നുള്ള അധികൃതരുടെ മനോഭാവം മാറ്റണമെന്നും വന്യമൃഗശല്യത്തിന് ആവശ്യമായ പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ചെതലയത്ത് കാട്ടാന

സുൽത്താൻ ബത്തേരി: ചെതലയം ഏഴുചാൽകുന്ന് മേഖലയിൽ വീണ്ടും കാട്ടാന ശല്യം. കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന വ്യാപക കൃഷി നാശമാണ് വരുത്തിയത്. വനാതിർത്തികളിൽ കാവൽ ശക്തമല്ലാത്തതാണ് കാട്ടാനശല്യത്തിന് കാരണമെന്ന് കർഷകർ.

കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ കളപ്പുര രാമചന്ദ്രൻ, വിശ്വനാഥൻ, ചെറുവത്ത് അബ്ദുൾ അസീസ്, അമ്പഴത്തിൽ ജയകൃഷ്ണൻ, കൃഷ്ണകുമാർ, കൊച്ചുപറമ്പിൽ മിഥുൻ തുടങ്ങിയ കർഷകരുടെ തെങ്ങ്, വാഴ, കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.

വനാതിർത്തികളിൽ കാവൽ ശക്തമാക്കാത്തതാണ് ഇതിന് കാരണമെന്നാണ് കർഷകർ പറയുന്നത്. വനം വകുപ്പിന്‍റെ നിസംഗതയ്ക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

വൈദ്യുത തൂണുകൾ മറിച്ചിട്ടു

സുൽത്താൻ ബത്തേരി: ബത്തേരി - ഊട്ടി അന്തർ സംസ്ഥാന പാതയോട് ചേർന്ന മുക്കുത്തികുന്ന് മൂടംകുനിയിൽ കാട്ടാനകൾ വൈദ്യുത പോസ്റ്റ് തകർത്തു. ഇതേത്തുടർന്ന് പ്രദേശം ഇരുട്ടിലായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാട്ടാനകൾ മുളക്കുട്ടം പൊട്ടിക്കുന്നതിനിടെ അഞ്ച് വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്.


നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തികുന്ന്, മൂടംകുനി ഗ്രൗണ്ടിനു സമീപത്തെ മുളകൊമ്പുകൾ പൊട്ടിക്കുന്നതിനിടെയാണ് പോസ്റ്റുകൾ നിലം പൊത്തിയത്. ഈ സമയം വൈദ്യുതി ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. അഞ്ച് പോസ്റ്റുകൾ നിലംപതിച്ചു. കെഎസ്ഇബി ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണ് വൈദ്യുതി ബന്ധം വൈകുന്നേരത്തോടെ പുനഃസ്ഥാപിച്ചത്.

മോസ്‌കിന്‍റെ ഗേറ്റ് കാട്ടാന തകര്‍ത്തു

മേപ്പാടി: മേപ്പാടിയില്‍ ജുമാ മസ്ജിദിന്‍റെ ഗേറ്റ് കാട്ടാന തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് ആന ജനവാസ കേന്ദ്രത്തില്‍ എത്തിയത്. കൃഷിനാശവും വരുത്തി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ കുറച്ചുസമയം ത‌ടഞ്ഞുവച്ചു. കാട്ടാനശല്യത്തിനു പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

കാട്ടാന വീട് തകര്‍ത്തു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ തേന്‍വയലില്‍ കാട്ടാന വീട് തകര്‍ത്തു. പ്രദേശവാസിയായ മാണിക്യന്‍റെ വീടാണ് തകര്‍ത്തത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന നെല്ലും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇതുസംബന്ധിച്ച് വീട്ടുടമ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

എംഎൽഎ സന്ദർശിച്ചു

സുൽത്താൻ ബത്തേരി: കാട്ടാനശല്യം രൂക്ഷമായ ചെതലയം, പണയമ്പം. വടക്കനാട് പ്രദേശങ്ങളിലായിരുന്നു ഐ.സി. ബാലകൃഷണൻ എംഎൽഎയുടെ സന്ദർശനം.അടിയന്തരമായി കാവൽശക്തമാക്കാനും കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാനും എംഎൽഎ വനം വകുപ്പിന് നിർദേശം നൽകി. പ്രദേശങ്ങളിൽ ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.

ബത്തേരി മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സന്ദർശനം നടത്തിയത്. അടുത്തിടെ വന്യമൃഗശല്യം രൂക്ഷമായ ബത്തേരി നഗരസഭയിലെ ചെതലയം, ഏഴുചാൽക്കുന്ന്, പടിപ്പുര, ആറാംമൈൽ, നൂൽപ്പുഴ പഞ്ചായത്തിലെ പണയമ്പം, വടക്കനാട് പ്രദേശങ്ങളിലായിരുന്നു സന്ദർശനം. പ്രദേശങ്ങളിലെ കർഷകരുമായി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.