കേന്ദ്ര ബജറ്റ്: വയനാടിന്‍റെ പ്രതീക്ഷ അസ്ഥാനത്തായി
Wednesday, July 24, 2024 5:35 AM IST
കല്‍പ്പറ്റ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിക്കു തുക വകയിരുത്തുമെന്ന വയനാടിന്‍റെ പ്രതീക്ഷ അസ്ഥാനത്തായി. വയനാടിന്‍റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു ബജറ്റില്‍ തുക അനുവദിക്കുമെന്നു കരുതിയവര്‍ നിരാശരായി. റെയില്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തുന്നതിന് നീലഗിരി, വയനാട് എന്‍എച്ച് ആന്‍ഡ് റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റി രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്തും മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയും ധനമന്ത്രി നിര്‍മല സീതാരാമനു നിവേദനം നല്‍കിയിരുന്നു.

റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മലബാര്‍ ഡവലപ്‌മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ സി.ഇ. ചാക്കുണ്ണിയും നീലഗിരി, വയനാട് എന്‍എച്ച് ആന്‍ഡ് റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടി.എം. റഷീദും സംയുക്തമായി നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനു നല്‍കിയ കത്തും വെറുതെയായി. വിഷയം കേന്ദ്ര റെയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ഇവര്‍ക്ക് ഗവര്‍ണര്‍ ഉറപ്പുനല്‍കിയിരുന്നു.

2016ലെ സംസ്ഥാന ബജറ്റില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി പ്രഖ്യാപിച്ച് ടോക്കണ്‍ വിഹിതം അനുവദിച്ചിരുന്നു. പ്രത്യേക ഹെഡ്ഓഫ് അക്കൗണ്ടും തുറന്നു. അതേവര്‍ഷം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ദീര്‍ഘകാലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.

കേരളത്തില്‍നിന്നു മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള യാത്രാസമയത്തില്‍ വലിയ കുറവ് വരുത്തുന്ന നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത സംയുക്ത സംരഭമായി യാഥാര്‍ഥ്യമാക്കുന്നതിന് 2015ല്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതിക്കു കേന്ദ്രാനുമതിയായത്.


പദ്ധതിക്ക് 3,000 കോടി രൂപയാണ് കേന്ദ്ര വിഹിതം കണക്കാക്കിയത്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കുന്നതിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ചുമതലപ്പെടുത്തി. ഡോ.ഇ. ശ്രീധരനായിരുന്നു അക്കാലത്ത് ഡിഎംആര്‍സിയുടെ തലപ്പത്ത്.

കേരളത്തിലെയും കര്‍ണാടകയിലെയും വനപ്രദേശങ്ങളില്‍ പാത ടണല്‍ വഴി കടന്നുപോകുന്ന അലൈന്‍മെന്‍റാണ് ഡിഎംആര്‍സി തയാറാക്കിയത്. അഞ്ചു വര്‍ഷത്തിനകം പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഡോ.ഇ. ശ്രീധരന്‍ 2018ല്‍ വയനാട്ടില്‍ പറഞ്ഞു. എന്നാല്‍ ഡിപിആര്‍ തയാറാക്കാന്‍ ഡിഎംആര്‍സിക്കു കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കാതിരുന്നതാണ് ഇതിനു കാരണമായത്.

റെയില്‍ പദ്ധതിയുടെ ഡിപിആറും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും നേരിട്ടുനടത്താന്‍ റയില്‍വേ ബോര്‍ഡ് സമീപകാലത്താണ് തീരുമാനിച്ചത്. ഇതിനു 5.9 കോടി രൂപയും അനുവദിച്ചു. ഫണ്ട് ലഭ്യമാകുകയും കര്‍ണാടക സര്‍ക്കാര്‍ സഹകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് അന്തിമ സ്ഥല നിര്‍ണയ സര്‍വേയും ഉപഗ്രഹ ലിഡാര്‍ സര്‍വേയും റെയില്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയത്.

റെയില്‍ കോഡിനു അനുസൃതമായി ഡിപിആര്‍ തയാറാക്കുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിക്കുമെന്നായിരുന്നു പൊതുവെ അനുമാനം. വയനാട് തുരങ്കപാത സംബന്ധിച്ചും കേന്ദ്ര ബജറ്റില്‍ പരാമര്‍ശില്ല.