ആലത്തൂരിലും സമീപങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക്
Tuesday, July 23, 2024 8:22 AM IST
സുൽത്താൻ ബത്തേരി: ശക്തമായ മഴയിൽ വെള്ളം കയറി ഒറ്റപ്പെട്ട നൂൽപ്പുഴ മൻമഥൻമൂല, ചിറമൂല, അത്തിക്കുനി, ആലത്തൂർ, ചുണ്ടക്കുനി, കുഴിമൂല പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക്.

കല്ലൂർ പുഴ കരകവിഞ്ഞ് മുത്തങ്ങ-മൻമഥൻമൂല റോഡിൽ വെള്ളം കയറിയതോടെയാണ് ഈ പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടത്. നടന്നുപോകാൻ കഴിയാത്തവിധമായിരുന്നു റോഡിൽ ജലപ്രവാഹം. കുത്തൊഴുക്ക് വാഹന ഗതാഗതത്തിനും വിഘാതമായി. മഴയുടെ ശക്തി കുറയുകയും വെള്ളം റോഡിൽനിന്നു ഇറങ്ങുകയും ചെയ്തതോടെയാണ് ആളുൾക്ക് പുറത്തിറങ്ങാമെന്ന സ്ഥിതിയായത്. കഴിഞ്ഞ ദിവസം നിരവധിയാളുകൾ മുത്തങ്ങയിലെത്തി വീട്ടുസാധനങ്ങൾ വാങ്ങി. തൊഴിലാളികൾ ഗ്രാമങ്ങൾക്കുപുറത്ത് ജോലിക്കു പോയി.


എല്ലാ മഴക്കാലത്തും മുത്തങ്ങ-മൻമഥൻമൂല റോഡിൽ വെള്ളം കയറും. ഇതേത്തുടർന്ന് ഒറ്റപ്പെടുന്ന പ്രദേശങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതാകും.
നടപ്പാലം നിർമിച്ചാൽ ഈ ദുരിതത്തിനു പരിഹാരമാകുമെന്ന് ആലത്തൂരിലും സമീപങ്ങളിലുമുള്ളവർ പറയുന്നു.