വേനൽ മഴ: വയനാട്ടിൽ പുഴകളും തോടുകളും ജലസമൃദ്ധം
Friday, May 24, 2024 5:39 AM IST
കൽപ്പറ്റ: പുഴകളും തോടുകളും ഉൾപ്പെടെ സ്രോതസുകളെ ജലസമൃദ്ധമാക്കിയും കൊടും ചൂടിൽ പൊള്ളിക്കിടന്ന മണ്ണിനെ തണുപ്പിച്ചും വയനാട്ടിൽ വേനൽ മഴ. വറ്റിവരണ്ട കബനി നദിയും കൈവഴികളും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പരക്കേ പെയ്ത മഴയിൽ ഉണർന്നു. വൃഷ്ടിപ്രദേശങ്ങളിലെ മഴ കാരാപ്പുഴ, പടിഞ്ഞാറത്തറ ബാണാസുര സാഗർ റിസർവോയറുകളിൽ ജല വിതാനം ഉയരുന്നതിനു സഹായകമായി.

ജില്ലയിൽ വ്യാപകമായി കിണറുകളിലും ജലനിരപ്പ് മെച്ചപ്പെടുകയാണ്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ജില്ലയിൽ ശരാശരി 29.3 എംഎം മഴയാണ് ലഭിച്ചത്. ഏപ്രിലിലും നാമമാത്ര മഴയാണ് പെയ്തത്. ഇത് പുൽപ്പള്ളിയും മുള്ളൻകൊല്ലിയും അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങൾ വരൾച്ചയുടെ പിടിയിലമരുന്നതിനു കാരണമായി.

കൊടുംചൂടിൽ അനേകം തോട്ടങ്ങളിൽ കൃഷി ഉണങ്ങി നശിച്ചു. പലേടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു. ഗാർഹികാവശ്യത്തിനുള്ള ജലം പന്പ് ചെയ്യുന്നതിന് കബനി നദിയുടെ മരക്കടവ് ഭാഗത്ത് നിർമിച്ച തടയണയിലേക്ക് കാരാപ്പുഴ അണയിൽനിന്നു വെള്ളം തുറന്നുവിടേണ്ട സാഹചര്യം സംജാതമായി.


മുന്നോട്ടുള്ള ദിനങ്ങളെക്കുറിച്ചുള്ള ആശങ്ക കർഷകരും തൊഴിലാളികളും അടക്കം ജനവിഭാഗങ്ങളിൽ ശക്തമായി. ഈ പശ്ചാത്തലത്തിലായിരുന്നു മഴയുടെ വരവ്. മേയ് രണ്ടാം പകുതിക്കുശേഷം പെയ്ത മഴയാണ് ജില്ലയിൽ ജലസ്രോതസുകളെ സന്പന്നമാക്കിയത്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. പൊഴുതന-90 എംഎം, പൊഴുതന-75എംഎം, വെങ്ങപ്പള്ളി-108 എംഎം, നിരവിൽപ്പുഴ-75 എംഎം, ബത്തേരി പൊകലമാളം-104 എംഎം, തൃക്കൈപ്പറ്റ മനുക്കുന്ന്-75 എംഎം എന്നിങ്ങനെ മഴ രേഖപ്പെടുത്തി.