സിദ്ധാർഥന്‍റെ മരണം:ജുഡീഷൽ അന്വേഷണം വേണമെന്ന്
Sunday, March 3, 2024 5:25 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്‍റ് പി. പ്രഭാകരൻ നായർ, സെക്രട്ടറി ബൈജു ഐസക് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സീനിയർ വിദ്യാർഥികളുടെ ക്രൂരമായ മർദനത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥനെ കെട്ടിത്തൂക്കുകയായിരുന്നുവെന്ന ആരോപണം രക്ഷിതാക്കൾ ഉന്നയിക്കുന്നുണ്ട്. സിദ്ധാർഥൻ കൊല്ലപ്പെടുകയായിരുന്നുവെന്ന സംശയം പൊതുസമൂഹത്തിലും ശക്തമാണ്. കാന്പസിലും ഹോസ്റ്റലിലും സിദ്ധാർഥൻ ശാരീരിക, മാനസിക പീഡനത്തിനു വിധേയനായിരുന്നു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന കോളജ് ഡീനിന്‍റെ വാദം പരിഹാസ്യമാണ്. ഡീൻ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ സിദ്ധാർഥനു ദുർഗതി ഉണ്ടാകുമായിരുന്നില്ല.

മരണശേഷം അദ്ദേഹത്തിനെതിരേ വിദ്യാർഥിനി പരാതി നൽകിയത് കേസ് ദുർബലപ്പെടുത്തുന്നതിനാണെന്നു സംശയിക്കണം. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വെളിച്ചത്തുവരാൻ ജുഡീഷ്യൽ അന്വേഷണമാണ് ഉത്തമം. ഇതിനു പാർട്ടി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി നൽകും.

കോളജ് ഡീനിനെ പാർട്ടി ജില്ലാ കമ്മിറ്റി പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. അഞ്ചിന് രാവിലെ 11ന് വെറ്ററിനറി സർവകലാശാലാ കവാടത്തിലാണ് കുറ്റവിചാരണ നടത്തുക. ഡീനിന്‍റെ കോലം പാർട്ടി പ്രവർത്തകർ കത്തിക്കും. സിദ്ധാർഥന്‍റെ മാതാപിതാക്കളെ പാർട്ടി പ്രതിനിധികൾ സന്ദർശിക്കും. നീതിക്കുവേണ്ടി അവർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിക്കും. സിദ്ധാർഥന്‍റെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ സമാശ്വാസധനം നൽകണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് സിപിഐ(എംഎൽ) ജില്ലാ സെക്രട്ടറി സാം പി. മാത്യു ആവശ്യപ്പെട്ടു.

സിദ്ധാർഥനെ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്നിൽ നിർത്തണം. കാന്പസുകളെ മലിനപ്പെടുത്തുന്ന ജീർണ ശക്തികളെ തിരിച്ചറിയാനും തിരുത്താനും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.


പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം-ഇ.ടി. മുഹമ്മദ്ബഷീർ എംപി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപി. സിദ്ധാർഥന്‍റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തണലിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സമൂഹം ജാഗ്രത പുലർത്തണം. കാന്പസുകളെ കലാപങ്ങളുടെ പാഠശാലയാക്കാനാണ് എസ്എഫ്ഐ ശ്രമം. കൊടും ക്രൂരതയ്ക്കെതിരേ ജനം തെരഞ്ഞെടുപ്പുകളിൽ പ്രതികരിക്കുമെന്നും എംപി പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്‍റ് ഷാജി കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, ഉസ്മാൻ താമരത്ത്, അഡ്വ.ടി. സിദ്ദീഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി. അയ്യൂബ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് എം.പി. നവാസ്, ടി. ഹംസ, സി.കെ. ഹാരിഫ് എന്നിവർ പ്രസംഗിച്ചു. സി. ശിഹാബ് സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

ഡീനിന്‍റെ കാര്യാലയത്തിനു മുന്നിൽ സമരം: ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡീനിന്‍റെ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കു നേരേ ലാത്തിച്ചാർജ്.

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഡീനിന്‍റെ കാര്യാലയത്തിനു മുന്നിൽ സംഘടിച്ച് പ്രതിഷേധിച്ചവരെ പോലീസ് ലാത്തി വീശി അകറ്റുകയായിരുന്നു. ആദിവാസി കോണ്‍ഗ്രസ് ദേശീയ കോർഡിനേറ്റർ ഇ.എ. ശങ്കരൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമൽ ജോയി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് മെൽ എലിസബത്ത്, കോണ്‍ഗ്രസ് പ്രവർത്തകരായ ശിഹാബ് പൊഴുതന, ഷമീർ വൈത്തിരി തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ നേടിയ ഇവരെ അഡ്വ.ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ നേതാക്കൾ സന്ദർശിച്ചു.