ശരീരത്തില്‍ സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Thursday, October 17, 2024 10:34 PM IST
പേരൂര്‍ക്കട: പൂജപ്പുര മഹിളാമന്ദിരത്തിനു സമീപത്തുവച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴി ഞ്ഞിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു.

കരകുളം ചെക്കക്കോണം മുടപ്പുര ദേവീക്ഷേത്രത്തിനു സമീപം ഹൗസ് നമ്പര്‍ 156 ചരുവിളാകത്ത് വീട്ടില്‍ ബൈജു (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടുകൂടിയായിരുന്നു സംഭവം. മഹിളാ മന്ദിരത്തില്‍ കഴിഞ്ഞുവരുന്ന ഭാര്യയെ കാണാന്‍ അനുവദിച്ചില്ലെന്നാരോപിച്ചാണ് യുവാവ് തീ കൊളുത്തിയത്.

ഫയര്‍ഫോഴ്സെത്തി തീ കെടുത്തിയെങ്കിലും 90 ശതമാനത്തോളം പൊള്ളല്‍ വ്യാപിച്ച നിലയിലാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ പൊള്ളലേറ്റതാണ് ബൈജുവിന്‍റെ നില വഷളാക്കിയത്.


വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടിയായിരുന്നു അന്ത്യം. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം വട്ടിയൂര്‍ക്കാവ് കുരുവിക്കാട് ഗുരുജി നഗറിലെ സഹോദരിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു. വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്. സൗമ്യയാണ് ഭാര്യ. മക്കള്‍: ജിഷ്ണു, ജിഷാറാണി, അക്ഷയ, അഭിഷേക്.