കള്ളക്കടൽ പ്രതിഭാസം: "വെള്ളംകുടിച്ച്' എംഎസ്‌സി അറോറയെയും അധികൃതരും
Friday, October 18, 2024 5:55 AM IST
വിഴിഞ്ഞം: കള്ളക്കടൽ പ്രതിഭാസം എംഎസ്‌സി അറോറയെയും തുറമുഖ അധികൃതരെയും ഏറെ "വെള്ളംകുടിപ്പിച്ചു'. കടലിനെ ഇളക്കിമറിച്ച് ഉയർന്നുപൊങ്ങിയ തിരമാലകളുടെയും അടിയൊഴുക്കിന്‍റെയും പിടിയിൽനിന്ന് അറോറ രക്ഷപ്പെട്ടത് തലനാരിഴക്ക്. ആടിയുലഞ്ഞ് അപകടാവസ്ഥയിലായ കപ്പലിനെ രക്ഷിച്ചത് അദാനി തുറമുഖത്തിലെ ക്യാപ്റ്റൻന്‍റെ മനഃസാന്നി ധ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഏറെ സാഹസപ്പെട്ട് തുറമുഖത്തിനുള്ളിലെ വാർഫിൽ അടുപ്പിച്ച കപ്പലിനെ അവിടെയും സ്വതന്ത്രമായി നിൽക്കാൻ തിരമാലകൾ അനുവദിച്ചില്ല. മൂറിംഗ് നടത്തുന്ന കൂറ്റൻ വടം വരെ (കപ്പൽ വാർഫിൽ ബന്ധിച്ച് നിർത്താനുള്ള വടം) പൊട്ടും എന്ന അവസ്ഥ വന്നതോടെ കപ്പലിനു സുരക്ഷയൊരുക്കാൻ ഉൾക്കടലിൽനിന്ന് വാർഫുവരെ കൊണ്ടുവന്ന ടഗ്ഗുകളുടെ സഹായം വേണ്ടിവന്നതായും അറിയുന്നു.

കണ്ടെയ്നറുകൾ ഇറക്കാൻ അനുവദിക്കാതെ തുടർന്ന കടൽക്ഷോഭത്തിന് ബുധനാഴ്ച അർധരാത്രിയിൽ നേരിയ ശമനമുണ്ടായി. ഇതു മനസിലാക്കിയ അധികൃതർ ടഗ്ഗുകളുടെ വലിയ സുരക്ഷയിൽ സാഹസികമായി തന്നെ അറോറയെ തിരയടി കുറഞ്ഞ ഉൾക്കടലിലേക്ക് മാറ്റി. ഇന്നലെ ഉച്ചവരെ കടൽ ശാന്തമാകുന്നതും കാത്തു പുറംകടലിൽ കിടന്ന കപ്പലിനെ ഉച്ചയ്ക്കുശേഷം വീണ്ടും തുറമുഖ വാർഫിൽ അടുപ്പിച്ചു.


ഏതു കാലാവസ്ഥയെ യും തരണം ചെയ്ത് എത്ര വലിയ കപ്പലുകളെയും വിഴിഞ്ഞം തീരത്തടുപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അധികൃതർ. നേരത്തെയുണ്ടായിരുന്ന കടൽക്ഷോഭത്തെയും അവഗണിച്ചു നിരവധി കണ്ടെയ്നർ കപ്പലുകളെ തുറമുഖത്തടുപ്പിച്ച് വിജയവും കണ്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിലെ തിരമാലകളും അപ്രതീക്ഷിതമായി ഉണ്ടായ അടിയൊഴുക്കുമാണ് തിരിച്ചടിയായത്.

രണ്ടായിരത്തോളം കണ്ടെയ്നറുകളാണ് അറോറക്ക് വിഴിഞ്ഞത്ത് ഇറക്കാനുണ്ടായിരുന്നത്. ദൗത്യം പൂർത്തിയാക്കി കടൽശാന്തമാകുന്ന മുറയ്ക്ക് കപ്പൽ യൂറോപ്പിലേക്കു പുറപ്പെടും.