ജ്വല്ലറിയെ കബളിപ്പിച്ച് പണംതട്ടിയ കേസിൽ ദമ്പതികള്‍ അറസ്റ്റില്‍
Thursday, October 17, 2024 6:06 AM IST
പേരൂര്‍ക്കട: ജ്വല്ലറിയില്‍ നിന്നു കോടികളുടെ സ്വർണാഭരണങ്ങള്‍ വാങ്ങിയശേഷം ചെക്ക് കൊടുത്തു തട്ടിപ്പു നടത്തിയ സംഭവത്തില്‍ ദമ്പതികളെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം തൃപ്പൂണിത്തുറ റിഫൈനറി റോഡില്‍ ചോയ്‌സ് സ്‌കൂളിനു സമീപം ചോയിസ് പാരഡൈസ് അപ്പാര്‍ട്ട്‌മെന്‍റ് 4-ഡിയില്‍ താമസിക്കുന്ന രാജീവ് (46), ഭാര്യ ഷര്‍മിള രാജീവ് (42) എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്തെ വിവിധ ജ്വല്ലറികളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയശേഷം ചെക്ക് കൊടുക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ ചെക്ക് റദ്ദുചെയ്ത് സ്വര്‍ണവുമായി കടക്കുകയുമാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞമാസം 17നാണ് പരാതിക്കാധാരമായ സംഭവം. തിരുവനന്തപുരം പൂളിമൂട്ടിലുള്ള ഒരു ജ്വല്ലറിയിലെത്തിയ പ്രതികള്‍ രണ്ടുകോടിയോളം രൂപ വിലവരുന്ന വിവിധ ഡിസൈനുകളിലുള്ള മാല, വള, ചെയിന്‍ എന്നിവ വാങ്ങി. ഒരു സ്വകാര്യബാങ്കിന്‍റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലെ ചെക്ക് ജ്വല്ലറിയില്‍ നല്‍കി.


ചെക്ക് മാറാതിരിക്കാന്‍ വിവിധ ന്യായീകരണങ്ങള്‍ പറഞ്ഞു വൈകിപ്പിച്ചു. തുടർന്നു ദമ്പതികളെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ചെക്ക് കാ ന്‍സലായതായി ബാങ്കില്‍നിന്ന് അറിയിപ്പു വന്നതോടെയാണ് വഞ്ചിയൂര്‍ പോലീസില്‍ പരാതി എത്തിയത്. തമിഴ്‌നാട്ടില്‍നിന്നു വഞ്ചിയൂര്‍ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.