തീരദേശത്തെ ആശങ്കയിലാക്കി കള്ളക്കടൽ പ്രതിഭാസം
Thursday, October 17, 2024 6:06 AM IST
വിഴിഞ്ഞം: തീരദേശത്തെ ആശങ്കയിലാക്കി കള്ളക്കടൽ പ്രതിഭാസം. ഉയർന്നു പൊങ്ങിയ തിരമാലകൾ കരയിലേക്ക് അടിച്ച് കയറി പൂവാർ പൊഴിക്കര ബീച്ചിനെ പൂർണമായി മുക്കി.

കഴിഞ്ഞ വർഷമുണ്ടായ കടൽ ക്ഷോഭത്തിൽ തകർന്ന ബീച്ച് റോഡിലൂടെ കടൽ വെള്ളം ജനവാസ മേഖലയിലേക്ക് ഇരച്ചു കയറിയെങ്കിലും വീടുകളെ കാര്യമായി ബാധിക്കാത്തത് അനുഗ്രഹമായി. പുല്ലുവിള, ചീലാന്തിവിള, അടിമലത്തുറ എന്നിവിടങ്ങളിലും വെള്ളം കയറി. അടിമലത്തുറയിൽ കരയിൽ കയറ്റി വച്ചിരുന്ന നാലു വള്ളങ്ങൾക്കും കോടു പാടുകൾ വന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

മുന്നറിയിപ്പുവന്ന ദിവസം തന്നെ വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതിനാൽ വിഴിഞ്ഞം തുറമുഖത്തു നഷ്ടം ഒഴിവായതായി അധികൃതർ അറിയിച്ചു. ശക്തമായ തിരയും കാറ്റും കാരണം മീൻ പിടിത്തവള്ളങ്ങൾ കടലിൽ ഇറങ്ങിയില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്നലെ അടുത്ത കൂറ്റൻ കണ്ടെയ്നർ കപ്പലും തിരയുടെ ശക്തിയറിഞ്ഞു.


തുറമുഖ മൗത്തിന് സമീപമെത്തിയ എംഎസ്‌സി അ‌റോറ ശക്തമായി കുലുങ്ങിയത് ആശങ്കക്കിടവരുത്തിയതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പുറംകടലിൽ നങ്കൂരമിട്ട അറോറയെ ടഗ്ഗുകളുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വാർഫിൽ അടുപ്പിച്ചത്.

കള്ളക്കടൽ പ്രതിഭാസം തീരത്തിനു സമീപം കൂടുതൽ ശക്തമായി പ്രകടമാകുന്നതിനാൽ ഉൾക്കടലിൽ നിന്നുള്ള കപ്പലിന്‍റെ വരവിനു പ്രശ്നമുണ്ടായില്ല.