കാട്ടാക്കടയിൽ തെരുവുനായ ശല്യം വർധിക്കുന്നു
Friday, October 18, 2024 5:48 AM IST
കാട്ടാക്കട: കാട്ടാക്കട പട്ടണത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോ , പൊതുചന്ത, ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, കിള്ളി, തൂങ്ങാംപാറ, തുടങ്ങി വിവിധയിടങ്ങളിലാണ് നായ്ക്കളുടെ താവളം. വഴിയാത്രക്കാർക്കും വളർത്തുമൃഗങ്ങൾക്കും പ്രദേശത്ത് ഇവയുടെ കടിയേൽക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

നായ്ക്കളുടെ എണ്ണം വർധിച്ചത് ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കെഎസ്ആർടിസി ഡിപ്പോയിൽ വരാനോ ബസ് കയറാനോ കഴിയാത്ത നിലയാണെന്ന് യാത്രക്കാരും പറയുന്നു. സിവില് സ്റ്റേഷൻ പരിസരം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.

കവാടത്തിലും പരിസരത്തും ഇവ കൂട്ടമാണ് നടക്കുക. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമാണ് തെരുവ് നായ ശല‍്യം വർധിക്കുന്നതിനു കാരണമായി നാട്ടുകാർ പറയുന്നത്.


നെയ്യാർ ഡാമിലും സമാനസ്ഥിതി

വിനോദ സഞ്ചാര മേഖലയായ നെയ്യാർഡാം വരുന്ന കള്ളിക്കാട് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാകുന്നു. ആഴ്ചകൾക്ക് മുൻപാണ് മങ്കാരമുട്ടത്ത് പിഞ്ചു കുഞ്ഞിന്‍റെയും വയോദികയുടേയും മുഖത്തു തെരുവ് നായകൾ കടിച്ചു അതി ഗുരുതര പരിക്കേറ്റത്. മലവിള പ്രദേശത്തു വളർത്തു മൃഗങ്ങൾക്കാണ് കടിയേറ്റത്. മാൻ പാർക്കിലെ മാനുകളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായതായി ജീവനക്കാർ പറയുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ മരക്കുന്നം മാൻ പാർക്ക്, മണിമേടക്ക് സമീപം ബോട്ട് ഹബ്ബ് എന്നിവക്ക് സമീപവും തെരുവ് നായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു.