മെഡിക്കൽ കോളജ് പരിസരത്ത് മാലിന്യ നിക്ഷേപം
Friday, October 18, 2024 5:48 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസ് പരിസരത്ത് മാലിന്യ നിക്ഷേപം രൂക്ഷമായി തുടരുന്നു. മെഡിക്കൽ കോളജിൽ നിന്ന് എസ്എടി ആശുപത്രിയിലേക്ക് പോകുന്ന റോഡിന്‍റെ സമീപത്തും ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വിശ്രമ സങ്കേതത്തിന് സമീപവുമാണ് മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നത്.

വിശ്രമ സങ്കേതത്തിന് സമീപം റോഡ് രണ്ടായി പിരിയുന്നുണ്ട്. ഇതിൽ ഒരു റോഡിന്‍റെ വശത്തായി സ്വകാര്യ വ്യക്തിയുടെ ഭൂമിയാലാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നത്. മാലിന‍്യ നിക്ഷേപം വർധിച്ചതോടെ യാത്രക്കാർത്തു മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയായെന്ന് യാത്രക്കാരും രോഗികളും പറയുന്നു.

മാലിന്യ നിക്ഷേപം രൂക്ഷമായതോടെ പ്രദേശത്ത് തെരുവ്നായ ശല്യവും വർധിച്ചതായും ജീവനക്കാർ പറയുന്നു.

മാലിന്യ നിക്ഷേപം വിലക്കിക്കൊണ്ട് മുമ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജ് കാമ്പസിന്‍റെ പല ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.


രാത്രികാലങ്ങളിൽ ചാക്കുകളിലാക്കിയ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു സ്ഥിരം തള്ളുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. പ്രദേശത്ത് മുമ്പ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അതിനും സാധിക്കാത്ത വിധം മാലിന്യനിക്ഷേപവും ദുർഗന്ധവും വർധിച്ചതായും നാട്ടുകാർ പറയുന്നു.

ഏകദേശം ആറുമാസത്തിനു മുമ്പ് വരെ പ്രദേശത്ത് മാലിന്യനിർമാർജനം നടന്നിരുന്നു. എന്നാൽ ഇപ്പോൾ അതും നിലച്ച നിലയിലാണ്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അധികൃതർ ഇടപെട്ട് മാലിന‍്യം നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ‍്യവും ശക്തമായിട്ടുണ്ട്.