കള്ളക്കടല്‍ പ്രതിഭാസം : പൂന്തുറ ഭാഗത്തെ കടല്‍ ശാന്തമായി
Friday, October 18, 2024 5:48 AM IST
പൂന്തുറ: രണ്ടുദിവസമായി കടലോരമേഖലകളിൽ അനുഭവപ്പെട്ട ശക്തമായ കടൽക്ഷോഭം അവസാനിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനുണ്ടായ കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കിലെ പൂന്തുറ വാര്‍ഡിലെ ചേരിയാമുട്ടം ഭാഗത്തുണ്ടായ ശക്തമായ കടലാക്രമണത്തില്‍ 125 ഓളം വീടുകള്‍ക്കുള്ളില്‍ കടല്‍വെള്ളത്തോടൊപ്പം മാലിന്യങ്ങള്‍ അടിച്ചുകയറിയിരുന്നു.

കടലാക്രമണത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ തന്നെ റവന്യൂ അധികൃതരെത്തി ചേരിയാമുട്ടം ഭാഗത്തുനിന്നും 17 കുടുംബങ്ങളിലെ 44 പേരെയാണ് മുട്ടത്തറയിലുള്ള സൈക്ലോണ്‍ താത്കാലിക ഷെല്‍ട്ടറിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചത്.

ശക്തമായ കടലാക്രമണം ഉണ്ടായ ഉടന്‍ തന്നെ നിരവധി പേര്‍ ബന്ധുവീടുകളിലേയ്ക്ക് മാറിയിരുന്നു. ബുധനാഴ്ച രാവിലെ തന്നെ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി വീടുകള്‍ക്കുള്ളില്‍ അടിഞ്ഞ മാലിന്യം നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയെത്തുടര്‍ന്ന് ശ്രമം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയില്‍ ശുചീകരണം നടത്താനെത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരന് കാലിന് പരിക്കേറ്റിരുന്നു.


കഴിഞ്ഞദിവസം പുലര്‍ച്ചയോടെ തന്നെ പൂന്തുറ വാര്‍ഡിലെ ചേരിയാമുട്ടം മുതല്‍ മടുവം വരെയുള്ള ഭാഗങ്ങളിലെ വെള്ളം ഏറെക്കുറെ ഇറങ്ങിക്കഴിഞ്ഞു. ‌

കടല്‍ പൂര്‍ണമായും ശാന്തമായി. രാവിലെ തന്നെ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.