വഴയില - പഴകുറ്റി നാലുവരി പാത: ആദ്യറീച്ചിലെ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ഇന്ന്
Thursday, October 17, 2024 6:06 AM IST
തിരുവനന്തപുരം: നെടുമങ്ങാട് - വഴയില - പഴകുറ്റി നാലുവരിപ്പാതാവികസനത്തിന്‍റെ ഭാഗമായി ആദ്യ റീച്ചില്‍ ഉള്‍പ്പെട്ട വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുള്ള 3.9 കിലോ മീറ്റര്‍ റോഡ് പാലം വര്‍ക്കുകളുടെ നിര്‍മാ ണത്തിനുള്ള ടെണ്ടറിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇപ്രകാരം 93.64 കോടി രൂപയാണു നിര്‍മാണ പ്രവൃത്തിയ് ക്കായി ചിലവാകുന്നത്.

നാലുവരിപ്പാതവികസനത്തിനു 928.87 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിരുന്നത്. ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്ന കരകുളം ഫ്ലൈഓവർ നിർമാണത്തിനായി 58.7 കോടി രൂപയുടെ അംഗീകാരം നേരത്തെ ക്യാബിനറ്റില്‍നിന്ന് ലഭിച്ചിരുന്നു.

കരകുളം ഫ്ലൈഓവറിന്‍റെ നിര്‍മാണോദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ഏണിക്കര ജംഗ്ഷനില്‍ മന്ത്രി ജി.ആര്‍. അനിലിന്‍റെ അധ്യക്ഷതയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി, അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ ജി. സ്റ്റീഫന്‍, വി.കെ. പ്രശാന്ത് എന്നിവര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്നമായ പദ്ധതിയാണ് യാഥാര്‍ഥ്യകുന്നതെന്നു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

വഴയില മുതല്‍ കെല്‍ട്രോണ്‍ വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ടൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയില്‍ ഉള്‍പ്പെടുന്നത്. 15 മീറ്റർ ടാറിംഗും സെന്‍റ റില്‍ രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെയാണ് 21 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നത്.

മൂന്നു റീച്ചുകളിലായാണു നിര്‍മാണം നടക്കുന്നത്. മേല്‍പാലം 375മീറ്റർ നീളമുള്ള മേല്‍പാലത്തിന് 25 മീറ്ററിന്‍റെ 15 സ്പാനുകളാണ് ഉള്ളത്. പ്രസ്തുത മേല്‍പാലത്തിന് 15 മീറ്ററിന്‍റെ ക്യാരേജ് വേയും 0.75 മീറ്ററിന്‍റെ സെന്‍റർ മീഡിയനും ഇരുവശത്തും 0.5 മീറ്ററിന്‍റെ ക്രാഷ് ബാരിയറും ഉള്‍പ്പെടെ 16.75 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. മേല്‍പാലത്തിന്‍റെ ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തില്‍ അപ്രോച്ച് റോഡും 3.5 മീറ്റർ വീതിയില്‍ സർവീസ് റോഡും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കരകുളം പാലം 25 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള രണ്ട് പാലമായിട്ടാണ് കരകുളം പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലത്തിന് 7.5 മീറ്റർ ക്യാരേജ് വേയും .05 മീറ്ററിന്‍റെ ക്രാഷ് ബാരിയറും 1.5 മീറ്റർ വീതം ഇരുവശങ്ങളിലും ഫുട്പാത്തും ഉള്‍പ്പെടുത്തി 21 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍ നിന്നായി 7 ഏക്കര്‍ 81 സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നവരുടെ പുനരധിവാസത്തിന് 190.57 കോടി രൂപയാണ് വിതരണം ചെയ്തത്.

കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് ജംഗ്ഷന്‍ വരെയാണ് രണ്ടാമത്തെ റീച്ച്. അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെന്‍റ് ഭൂമി ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാന്‍റ് റവന്യു കമ്മീഷണർ അംഗീകരിച്ചിട്ടുണ്ട്. ഈ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിനായി 282 കോടി രൂപ കിഫ്ബി വകയിരുത്തിയിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ തുക വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ മുതല്‍ കച്ചേരി നട11-ാം കല്ല് വരെയാണ് മൂന്നാം റിച്ച്. 6 ഏക്കർ 80 സെന്‍റ് ഭൂമിയാണ് ഈ റീച്ചില്‍ ഏറ്റെടുക്കുന്നത്. 322.58 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വകയിരുത്തിയിട്ടുണ്ട്. മൂന്നാമത്തെ റീച്ചില്‍ വ്യാപാര സ്ഥാനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ സമയബന്ധിതമായി വില നിര്‍ണ്ണയം നടത്തി മതിയായ നഷ്ട പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.