പൊട്ടിപ്പൊളിഞ്ഞു ! ഞാറനീലി-മണ്ണാന്തല റോഡ് തകർന്ന നിലയിൽ
Friday, October 18, 2024 5:48 AM IST
പാലോട്‌ : ആദിവാസി മേഖലയായ ഞാറനീലി, മണ്ണാന്തല, കൊച്ചുകരിയ്ക്കകം റോഡ് പൂർണമായി തകർന്ന നിലയിൽ. കാൽനട പോലും ദുഷ്ക്കരമായ നിലയിൽ തകർന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്ക്കരമെന്ന് നാട്ടുകാർ പറഞ്ഞു.

ഞാറനീലി ജംഗ്ഷനില്‍ നിന്നും എളുപ്പത്തില്‍ കൊച്ചുകരിയ്ക്കകം വഴി പ്രധാനപാതയിലെത്താവുന്ന റോഡാണിത്. അഞ്ച് വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡാണ് ഇപ്പോൾ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.

മഴ കനത്തതോടെ പ്രദേശത്ത് ചെളിയും, വെള്ളക്കെട്ടും രൂപപ്പെട്ടു. ഞാറനീലി, കൊച്ചുകരിയ്ക്കകം വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളിലൊന്നാണിത്. നൂറുകണക്കിന് കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്.


ഞാറനീലി ഗവ.യുപിഎസ്, അങ്കണവാടി, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എത്തേണ്ട ഏകറോഡിനാണ് ഈ ദുര്‍ഗതിയെന്നും സമീപവാസികൾ പറയുന്നു. റോഡ് ഉടൻതന്നെ ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികളെ സമീപിച്ചിട്ടും യാതൊരു നടപടിയുംസ്വീകരിച്ചില്ലെന്നു നാട്ടുകാർ ആരോപിച്ചു.