ഈരാറ്റിന്‍പുറം വിനോദസഞ്ചാരകേന്ദ്രം: അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
Friday, October 18, 2024 5:48 AM IST
നെയ്യാറ്റിന്‍കര: ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭാ പരിധിയിലുള്ള ഈരാറ്റിന്‍പുറം പാറക്കെട്ടുകളുടെ സാന്നിധ്യത്താലും അവയ്ക്കിടയിലൂടെ നെയ്യാര്‍ രണ്ടായി തിരിഞ്ഞ് വീണ്ടും ഒത്തുചേരുന്ന മനോഹരമായ കാഴ്ചയാലും ആകര്‍ഷണീയമാണ്.

നാലു പതിറ്റാണ്ടിലേറെ കാലത്തെ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യമായിരുന്നു ഈ വിനോദ സഞ്ചാര കേന്ദ്രം. സര്‍ക്കാര്‍ നേരത്തെ പദ്ധതി അംഗീകരിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിക്കുകയും ചെയ്തു.

ഈരാറ്റിന്‍പുറത്ത് പാറക്കെട്ടുകളിലേയ്ക്ക് നടന്നു ചെല്ലാനാകും വിധം നടപ്പാലവും തുടക്കത്തില്‍ ഒരു കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം നദിയിലെ പാറക്കെട്ടുകളില്‍ പതിയിരിക്കുന്ന അപകടം അത്ര പരിചിതമല്ല.


ഒട്ടേറെ പേര്‍ക്ക് നദിയില്‍ അകപ്പെട്ട് അപകടം പറ്റിയിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു യുവാവിന്‍റെ ജീവന്‍ നഷ്ടമായി. സുരക്ഷാ ഗാര്‍ഡിന്‍റെ സേവനം വേണമെന്നും അപായ സൂചന ബോധ്യപ്പെടുത്തുന്ന സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഈ സംഭവത്തോടെ കൂടുതല്‍ ശക്തമായി ഉയരുന്നു