കൊച്ചി: ഹൈക്കോടതി സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നു ഭീഷണിസന്ദേശം. പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ 11ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്‌സ് എന്ന മെയിലില്‍നിന്നാണു ഭീഷണിസന്ദേശം വന്നത്. ഹൈക്കോടതി പരിസരത്ത് ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി.


മെയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഹൈക്കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു വിവരം കൈമാറി. വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ്‌സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വരുംദിവസങ്ങളില്‍ ഹൈക്കോടതിക്കു ശക്തമായ സുരക്ഷയൊരുക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കോടതിയിലെ അവധിക്കാല ബെഞ്ചുകളുടെയടക്കം സിറ്റിംഗ് ഇന്നലെ തടസമില്ലാതെ നടന്നു.