മാറ്റമില്ലാത്ത ദുരിതപര്‍വത്തിന് എട്ടുവര്‍ഷം
Saturday, July 20, 2024 1:51 AM IST
ഇരിങ്ങാലക്കുട: താണിശേരി തെക്കേ കാവുപ്പുരയില്‍ തോട് കര കവിഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ 30-ാം വാര്‍ഡില്‍നിന്ന് കാറളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലേക്ക് ഒഴുകുന്ന തോടാണ് കഴിഞ്ഞ എട്ടുവര്‍ഷമായി യാതൊരു മാറ്റവുമില്ലാതെ മഴക്കാലത്ത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നത്. അധികൃതര്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പരിഹാരമൊന്നും ഉണ്ടായില്ല. ഓരോ തവണയും മാധ്യമങ്ങളിലും ഈ ദുരിതപര്‍വം വാര്‍ത്തയാകാറുണ്ട്. ഈ തോടിനരികിലൂടെ ഒരു വീട്ടിലേക്കുള്ള നടവഴിയുമുണ്ട്.

തോടു നിറഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുമ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ നാടവഴിയിലൂടെവേണം അവര്‍ക്ക് വീട്ടിലെത്താന്‍. പരേതനായ കുഞ്ഞെയ്ദുവിന്‍റെ രണ്ട് മക്കളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ ഒരാള്‍ മാനസികവെല്ലുവിളി നേരിടുന്നയാളും ഒരാള്‍ രോഗബാധിതനുമാണ്.


നഗരസഭ മഴക്കാലപൂര്‍വ ശുചീകരണം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കാറളം പഞ്ചായത്തിന്‍റെ പരിധിയിലുള്ള ഒമ്പതാം വാര്‍ഡില്‍ കൃത്യമായി ശുചീകരണം നടക്കാത്തതിനാല്‍ വെള്ളത്തിന് ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മഴദിനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

എട്ടുവര്‍ഷമായി ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കാറളം പഞ്ചായത്തിന്‍റെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തയാറെടുക്കുകയാണ് തെക്കേ കാവുപ്പുര കൂട്ടായ്മ.