ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റില്‍
Tuesday, September 3, 2024 1:48 AM IST
ആളൂര്‍: നിരവധി കളവുകേസുകളിലെ പ്രതി പിടിയിൽ. മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തില്‍ സന്തോഷിനെയാണ് (45) റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സു രേഷും ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. എം. ബിനീഷും സംഘവും പിടികൂടിയത്.

ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ചെറുപ്പം മുതല്‍തന്നെ കളവുകേസുകളില്‍ പ്രതിയായ ഇയാള്‍ ആളൂര്‍, പുത്തന്‍വേലിക്കര സ്റ്റേഷനുകളില്‍ പിടികിട്ടാപ്പുള്ളിയാണ്.

ചോറ്റാനിക്കരയില്‍ നിന്നാണു കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പാളൂര്‍ പള്ളിയിലും ആളൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പൂര്‍ പള്ളിയിലും മുന്പ് മോഷണം നടത്തിയിട്ടുള്ളയാളാണ്.


2018ൽ പേരാമംഗലത്ത് വീടു കുത്തിത്തുറന്നു മോഷണം നടത്തുകയും അവിടെനിന്നു കാര്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്കു പൊളിച്ചുവില്‍ക്കാന്‍ കടത്തിക്കൊ ണ്ടുപോകുകയും ചെയ്ത കേസിലും പ്രതിയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആളൂര്‍ എസ്ഐ കെ.എസ്. സുബിന്ദ്, ക്രൈം ടീം അംഗങ്ങളായ എസ്ഐ ജോജി അല്ലേശു, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, എ.വി. സവീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.