സർക്കാർ സ്കൂളിൽനിന്നും ഫാനും ലൈറ്റുകളും ഊരാൻ ശ്രമം
Wednesday, September 4, 2024 6:52 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എൽപി സ്കൂളിലെ പുതി യകെട്ടിടത്തിൽ നിന്ന് ഫാനും ലൈറ്റുകളും ഊരിക്കൊണ്ടുപോ കാൻ പൊതുമരാമത്തിന്‍റെ ശ്രമം. വിവരമറിഞ്ഞെത്തിയ പിടിഎ, എസ്ആർജി കമ്മറ്റിയംഗങ്ങൾ ഇത് തടഞ്ഞു.

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിൽ നിന്നാണ് പിഡബ്ലിയുഡി ഇലക്ട്രിക്കൽ എഇയുടെ നിർദേശപ്രകാരം തൊഴിലാളികൾ ഫാനുകളും ട്യൂബ് ലൈറ്റുകളും ഊരിക്കൊണ്ടുപോ കാൻ ശ്രമിച്ചത്.

കെട്ടിടത്തിലെ ക്ലാസ് മുറികൾക്കാവശ്യമായ ഫാനുകളും ട്യൂബ് ലൈറ്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽനിന്ന് രണ്ട് ഫാനുകളും നാല് ട്യൂബ് ലൈറ്റുകളുമാണ് എസ്റ്റിമേറ്റ് തുകയേക്കാൾ ഫണ്ട് കൂടുതലാണെന്നുംപറഞ്ഞ് ഇലക്ട്രിക് വിഭാഗം കരാറുകാരന്‍റെ തൊഴിലാളികൾ ഊരിക്കൊണ്ടുപോകുവാൻ ശ്രമിച്ചത്.


നിർമാണം പൂർത്തിയാക്കി സ്‌കൂളിന് കൈമാറിയ കെട്ടിടത്തിൽനിന്ന് സ്കൂൾ അധികൃതരെ അറിയിക്കാതെയാണ് കരാറുകാരൻ ഇതിനുശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിടിഎ പ്രസിഡന്‍റ് ഒ.വി. ഷനോജ്, എസ്ആർജി കൺവീനർ കെ. മനോജ്‌ എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ ശ്രമം തടഞ്ഞ് തൊഴിലാളികളെ തിരിച്ചയച്ചു.