തൃശൂർ പൂരംവിവാദം വീണ്ടും ചൂടുപിടിക്കുന്നു
Tuesday, September 3, 2024 1:48 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ഒരിടവേളയ്ക്കുശേഷം തൃശൂർ പൂരം വിവാദം വീണ്ടും ചൂടുപിടിക്കുന്നു. പൂരം കലക്കിയതിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകനായ വി.ആർ. അനൂപ് തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകി.

പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്നും എഡിജിപി അജിത് കുമാറിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പൂരത്തിന്‍റെ രാത്രിയിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ തൃശൂരിലുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന എഡിജിപി അജിത്കുമാറിനെതിരെ അന്നുതന്നെ പലരും ആക്ഷേ പമുന്നയിച്ചിരുന്നു. പൂരംവിവാദം അന്വേഷിച്ചതും തെളിവെടുപ്പും മൊഴിയെടുപ്പുമെല്ലാം നടത്തിയതും എഡിജിപി തന്നെയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അന്നു സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനെ ഏറെ വൈകി സ്ഥലംമാറ്റിയതൊഴിച്ചാൽ മറ്റു നടപടികളുമുണ്ടായിട്ടില്ല.


പോലീസ് സുരേഷ്ഗോപിക്കു വേണ്ടിയാണ് പൂരത്തിനു പ്രശ്ന ങ്ങളുണ്ടാക്കിയതെന്നാണ് പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ.

പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയവരിൽ ചിലർ ഇപ്പോൾ അകത്താണ്. പരാതിക്കാർക്കെതിരേയാണ് പോലീസ് മുൻവിധിയോടെ അന്വേഷണം നടത്തിയതെന്ന ആക്ഷേപവും ശക്തമായിരുന്നു.