വിവാദങ്ങൾക്കു വിട; നവീകരിച്ച ടൂറിസ്റ്റ് ഹോം ഇനി ബിനി ഹെറിറ്റേജ്, ഉദ്ഘാടനം ഏഴിന്
Wednesday, September 4, 2024 6:52 AM IST
തൃശൂർ: രണ്ടുവർഷം നീണ്ട പൊളിക്കൽവിവാദങ്ങൾക്കു വിരാമമിട്ട് ബിനി ടൂറിസ്റ്റ് ഹോം നവീകരണം പൂർത്തിയാക്കി ബിനി ഹെ റിറ്റേജ് എന്നപേരിൽ പ്രവർത്തനമാരംഭിക്കുന്നു.

ഏഴിനു വൈകീട്ട് 6.30നു മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎൽഎ മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ വ്യാവസായിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

2022 ഡിസംബറിൽ ചില മാധ്യമങ്ങളിൽ ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നുവെന്നു വാർത്തവന്നതോടെയാണു സംഭവം വിവാദമായത്. നാലുമാസംമുന്പ് വാടകയ്ക്കു നല്കിയ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചുതുടങ്ങിയത് അറിഞ്ഞിട്ടില്ലെന്ന് അന്നു മേയർ എം.കെ. വർഗീസ് പ്രതികരിച്ചു.
മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും രംഗത്തുവരികയും പൊളിക്കൽ നിർത്തിവയ്ക്കുകയുമായിരുന്നു.


ഇതിനിടെ ടൂറിസ്റ്റ് ഹോമിലെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തിക്കൊണ്ടുപോയതായും ആരോപണമു‍യർന്നു. ടെൻഡർ നേടിയ കന്പനിക്കെതിരെയും അവരും സിപിഎമ്മുമായുള്ള ബന്ധവും വൻഅഴിമതിയെന്നുമെല്ലാം ആരോപണങ്ങളായി പുറത്തുവന്നു. അതിനുശേഷം ഒരുപാടു നിയമയുദ്ധങ്ങൾക്കും രണ്ടുവർഷങ്ങൾക്കുംശേഷമാണു ബിനി ഹെറിറ്റേജ് എന്ന പേരിൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്.

തൃശൂർ നഗരത്തിന്‍റെ ഹൃദയഭാഗത്ത് റൗണ്ട് നോർത്തിലാണ് ബിനി ടൂറിസ്റ്റ് ഹോം നിരവധി മുറികളും റെസ്റ്റോറന്‍റും ബാറുമായി പ്രവർത്തിച്ചിരുന്നത്. 40 വർഷംമുമ്പാണ് പഴയ ബിനിയുടെ പണി കഴിപ്പിച്ചത്. കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം സ്വകാര്യവ്യക്തികൾക്കു ടെൻഡർ വിളിച്ച് നിശ്ചിതകാലത്തേക്കു നടത്താൻ കൊടുത്തിരിക്കുകയായിരുന്നു.

സ്വന്തം ലേഖകൻ