എട്ടിനു നാടാകെ വിവാഹമേളം
Tuesday, September 3, 2024 1:48 AM IST
ടി.എ. കൃഷ്ണപ്രസാദ്

തൃശൂർ: ചിങ്ങമാസത്തിൽ തിരുവോണത്തിനുമുന്പേയുള്ള വിശേഷാൽമുഹൂർത്തദിനമായ എട്ടിന് നാടാകെ വിവാഹമേളം. ഓണത്തിന് ഉപ്പുതൊട്ട് കർപ്പൂരത്തിനുവരെ വിലകൂടുമെന്നപോലെ എട്ടിന് പൂവുമുതൽ സദ്യ, വിവാഹഹാൾ, ഓഡിറ്റോറിയങ്ങൾ, ലോഡ്ജുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, വിഡിയോ- ഫോട്ടോഗ്രഫി, ബ്യൂട്ടിഷൻമാർ, സ്റ്റേജ് ഡെക്കറേഷൻ, നാദസ്വരമേളം തുടങ്ങി വിവാഹസംബന്ധിയായ സകലതിനും വൻ ഡിമാൻഡാണ്, കിട്ടാനില്ല. ഒട്ടുമിക്ക പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഒന്നിൽകൂടുതൽ വിവാഹങ്ങളാണ് നടക്കാനിരിക്കുന്നത്.

സാധാരണ ചിങ്ങമാസത്തിലെ മുഹൂർത്തദിനങ്ങളിൽ വിവാഹത്തിരക്ക് പതിവാണെങ്കിലും എട്ടിനു ഞായറാഴ്ചയായതും ഊൺനാളായതിനാൽ വിവാഹങ്ങൾക്ക് ഉത്തമമായതുമാണ് വിവാഹത്തിരക്കിനു കാരണം. കുട്ടികൾക്കു ചോറൂണിനു തെരഞ്ഞെടുക്കുന്ന 16 നക്ഷത്രങ്ങളാണ് ഊൺനാളുകൾ എന്നറിയപ്പെടുന്നത്. ഈ നാളുകൾ മറ്റു ശുഭകാര്യങ്ങൾക്കും അത്യുത്തമമാണെന്നാണു വിശ്വാസം.

ഇതുകഴിഞ്ഞുള്ള ഞായറാഴ്ചയും ശുഭകാര്യങ്ങൾക്ക് അനുയോജ്യമാണെങ്കിലും അന്നു തിരുവോണമാണ്. ഓണാഘോഷത്തിരക്കായതിനാൽ ഈ ദിവസം വിവാഹം പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്.

ഇതിനുമുൻപത്തെ മൂന്നു ഞായറാഴ്ചകളിൽ ഉത്രാടം നാളിലെ ആദ്യഞായറാഴ്ചയും മറ്റുചില ദിവസങ്ങളിലും വിവാഹത്തിരക്ക് അനുഭവപ്പെട്ടിരുന്നു. തുടർന്നുള്ള ഞായറാഴ്ചകളിലെ ഭരണി, ചോതി നാളുകൾ വിവാഹങ്ങൾക്കു യോജിച്ചതല്ലെന്നാണു ചില ജ്യോത്സ്യൻമാർ പറയുന്നത്. എട്ടിനു വിവാഹങ്ങൾ കൂടാൻ ഇതും കാരണമായി.


എട്ടിനു ഗുരുവായൂരിൽമാത്രം 350-ഓളം വിവാഹങ്ങളാണു ചീട്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ഒന്നിൽകൂടുതൽ വിവാഹമാണ് നടക്കാനിരിക്കുന്നത്. ഇതിനുപുറമെ ചോറൂൺ, പേരിടൽ, വിവാഹനിശ്ചയങ്ങളും വീടുകളിലടക്കം നടക്കും.

അതുകൊണ്ടുതന്നെ വരുന്ന ഞായറാഴ്ച റോഡിലും വൻതിരക്കിനു കാരണമാകും. ഇതു കണക്കിലെടുത്ത് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അധികൃതർ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിവാഹത്തിരക്കുകൾക്കിടയിൽ മോഷണസാധ്യതാമുന്നറിയിപ്പും ഉണ്ട്.

പല വിവാഹസംഘങ്ങൾക്കും ഹോട്ടലുകളും ബസുകളടക്കമുള്ള വാഹനങ്ങളും പതിവിലും കൂടുതൽ തുകയ്ക്കാണു ബുക്ക് ചെയ്യാനായത്. ചില വാഹനങ്ങൾ അടുത്തടുത്തുള്ള വിവാഹങ്ങൾ ഒരേസമയം ഏറ്റെടുത്തിട്ടുണ്ട്. ചില ഹാളുകൾ രാവിലെയും വൈകീട്ടും രണ്ടു വിവാഹങ്ങൾക്കായി നല്കിയിട്ടുമുണ്ട്.