കാർ തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു
Tuesday, September 3, 2024 11:32 PM IST
വടക്കാഞ്ചേരി: അകമല വളവിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. ചേലക്കര പട്ടാണിപ്പറമ്പിൽ തുണ്ടത്തിൽ വീട്ടിൽ സൂസമ്മ വർഗീസ് (72) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയാണ് അപകടം. ചേലക്കരയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ഇടുക്കി സ്വദേശികളും ചേലക്കരയിൽ താമസക്കാരുമായവർ സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് പാടത്തിനു സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് . കാൻസർ ബാധിതയാണ് സൂസമ്മ.


ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ജിൻസിക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ജോയ് മോനും മറ്റൊരു യാത്രക്കാരനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.