കുടപ്പനയ്ക്കു സ്ഥലമൊരുക്കി മെഡിക്കൽ കോളജ് കാന്പസ്
Wednesday, September 4, 2024 6:52 AM IST
മുളങ്കുന്നത്തുകാവ്: അന്യംനിന്നുപോകുന്ന കുടപ്പനയ്ക്കു സ്ഥലമൊരുക്കി മെഡിക്കൽ കോളജ് കാന്പസ്. ഒറ്റത്തടിവൃക്ഷമായ കുടപ്പനയുടെ ഓലകൾ കുടയുണ്ടാക്കാനും വീടുമേയാനും ഉപയോഗിച്ചിരുന്നു.

തൊപ്പിക്കുടകൾ പുരുഷൻമാരും കുണ്ടൻകുടകൾ പാടത്തു ജോലിചെയ്യുന്ന സ്ത്രീകളും ഉപയോഗിച്ചിരുന്നു. അനുഷ്ഠാന ആവശ്യങ്ങൾക്ക് ഇപ്പോഴും കുടപ്പനയുടെ ഓലകൾ ഉപയോഗിക്കുന്നു. പാലക്കാടു ജില്ലയിലാണ് ഇവ കൂടുതൽ കാണുന്നത്. ഇവയെ സംരക്ഷിക്കുകയെന്ന ലക്ഷ്യമിട്ടാണു പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തിൽ ഗവ. മെഡിക്കൽ കോളജ് കാന്പസിൽ കുടപ്പനകൾ നടുന്നത്.


കാന്പസിൽ നടന്ന ചടങ്ങ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻവാര്യർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.