ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ റോഡുപണി സമയബന്ധിതമായി തീര്‍ക്കും: മന്ത്രി
Tuesday, September 3, 2024 1:47 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിന്‍റെ പുനരുദ്ധാരണ പ്രവ്യത്തികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പായമ്മല്‍ റോഡിലെ പുളിക്കലച്ചിറ പാലം പുനര്‍നിര്‍മിക്കുന്നതിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചില സാങ്കേതിക കാരണങ്ങളാല്‍ 250 കോടി ചെലവുള്ള റോഡ് നിര്‍മാണപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആയിരുന്നില്ല. വിഷയത്തില്‍ ഇടപെടുകയും പ്രവ്യത്തി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.

പുളിക്കലച്ചിറ പാലത്തിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി 1,62,000,00 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാസൗകര്യവും നാലമ്പല തീര്‍ഥാടന കാലത്ത് പായമ്മല്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാവുകയും സമീപത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാവുകുയും ചെയ്യുമെന്ന് ഡോ. ആര്‍. ബിന്ദു അറിയിച്ചു.


പുളിക്കലച്ചിറ പാലം പരിസരത്തുനടന്ന ചടങ്ങില്‍ പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എം. സ്വപ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുധ ദിലീപ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി രതീഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. തമ്പി, ജനപ്രതിനിധികളായ ടി.വി. വിബിന്‍, ജയശ്രീലാല്‍, രാജേഷ് അശോകന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന്‍ സ്വാഗതവും അസി. എന്‍ജിനീയര്‍ എം.എം. ബിന്ദു നന്ദിയും പറഞ്ഞു.