വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി അപകടങ്ങൾ
Saturday, July 20, 2024 1:51 AM IST
മുണ്ടൂർ -പഴമുക്ക് വഴിയിൽ

മുണ്ടൂർ: മുണ്ടൂർ - പഴമുക്ക് വഴിയിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണതിനെ തുടർന്ന് അഞ്ചു വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചു.

മുണ്ടൂർ നിർമൽജ്യോതി സ്കൂളിനോട് ചേർന്ന് പഴമുക്ക് വഴിയിലാണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണത്. സ്കൂൾ വിട്ട് വിദ്യാർഥികളും സ്കൂൾ വാഹനങ്ങളും കടന്നു പോകുന്ന സമയമായിരുന്നു.വിദ്യാർഥികളുമായി പോകുന്ന രണ്ടു വാഹനങ്ങളും ഏതാനും വിദ്യാർഥികളും തലനാരിഴയ്ക്കണ് രക്ഷപ്പെട്ടത്. സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും വഴിതിരിച്ച് പെരിങ്ങന്നൂർ വഴിയാണ് പിന്നീട് കടന്നുപോയത്.

എബിസി കേബിൾ ഉൾപ്പെടെ വൈദ്യുതി കമ്പികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ മുണ്ടൂർ പഴയങ്ങാടിയിലെ 400 ഓളം കുടുംബങ്ങൾ ഇരുട്ടിലായി. 48 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

പാഴിയോട്ടുമുറി കുടക്കുഴി റോഡ്

എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി റോഡിൽ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പാഴിയോട്ടുമുറി ബംഗ്ലാവ് മനപ്പറമ്പിലെ വലിയ മാവാണ് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വൈദ്യുതി കമ്പിയിലേക്ക് വീണതിനെത്തുടർന്ന് നാല് ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു.

കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. പുരുഷോത്തമൻ, സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സൺ രമണി രാജൻ, മെമ്പർ സി.വി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു നീക്കി.

റോഡിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. മേഖലയിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു.

ചേർപ്പ് ഹെർബർട്ട് കനാൽ റോഡ്

ചേർപ്പ്: കഴിഞ്ഞദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും ചേർപ്പ് ഹെർബർട്ട് കനാലിനു സമീപം കൂറ്റൻമാവ് കട പുഴകി വീണു. ആർക്കും പരിക്കില്ല.

വാഴാനി കനാൽ റോഡ്

പുന്നംപറമ്പ്: ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഭീമൻ മരം കടപൊഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. അതിഥി തൊഴിലാളികളും നാട്ടുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

മച്ചാട് സെന്‍റ്് ആന്‍റണീസ് ദേവാലയത്തിനു പിറകിലെ വാഴാനി കനാൽ റോഡിൽ നിന്നിരുന്ന ഭീമൻ മരമാണ് ഇന്നലെ രാവിലെ വീണത്. സമീപത്തെ കടയ്ക്കു മുന്നിൽ തടിച്ചുകൂടിയിരുന്ന അതിഥി തൊഴിലാളികളും നാട്ടുകാരും മരം കടപുഴകി വീഴുന്നത് കണ്ട് ഓടിമാറി നിന്നതിനാൽ വൻ അപകടം ഒഴിവായി. വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

മാന്ദാമംഗലം ചെന്നായ്പ്പാറയിൽ

പുത്തൂർ : ഇന്നലെ വൈകിട്ട് നാലരയോടെ മാന്ദാമംഗലം ചെന്നായ്പ്പാറയിൽ ഉണ്ടായ ശക്തമായ കാറ്റിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മരം വീണു. ചെന്നായ്പ്പാറ സ്വദേശികളായ പനഞ്ചോത്ത് രവീന്ദ്രൻ, വടക്കേപുറത്ത് മോഹനൻ എന്നിവരുടെ വീടിന് മുകളിലേക്കാണ് മരം വീണത്.

ഇതിൽ രവീന്ദ്രന്‍റെ ഓട് മേഞ്ഞ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. മോഹനന്‍റെ വീടിന്‍റെ ചിമ്മിനിയുടെ ഒരു ഭാഗവും ശുചിമുറിയും തകർന്നു.


ചെറുകര പാടശേഖരം മുങ്ങി

പഴയന്നൂര്‍: ചെറുകര പാടശേഖരം കനത്ത മഴയില്‍ മുങ്ങി. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് യന്ത്രമെത്തിച്ചാണ് ഞാര്‍ നട്ടത്.

കനത്ത മഴയില്‍ വെള്ളം താഴാത്തതിനാല്‍ ഞാറ് ചീയാനുള്ള സാധ്യത അധികമാണ്. കുഞ്ഞുകുഞ്ഞ് വര്‍ണയാണ് ഇവിടെ ഒന്നാംവിളയ്ക്കായി നട്ടിരിക്കുന്നത്. പാടം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ കാലാവസ്ഥാതിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

തീരമേഖല വെളളക്കെട്ടിൽ

ചാവക്കാട്: ദേശീയപാത 66ന്‍റെ നിർമാണവും കനത്ത മഴയും മൂലം തീരമേഖലയിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. ദേശീയപാതയുടെ അശാസ്ത്രീയമായ നിർമാണം കാരണം മന്ദലംകുന്ന് കിണറിനു സമീപം സർവീസ് റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. റോഡ് നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. പരിഹാരം ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മന്ദലം കുന്ന് മുഹമ്മദുണ്ണി പറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണാമെന്ന് എൻഎച്ച് അധികൃതർ ഉറപ്പ് പറഞ്ഞെങ്കിലും പാലിച്ചില്ല. ഇത് 30 കുടുംബങ്ങളെ ബാധിച്ചു.

മഴയിൽ കനോലി കനാൽകരകവിഞ്ഞ് മണത്തല, വഞ്ചിക്കടവ്, തെക്ക ഞ്ചേരി, ഒരുമനയൂർ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ വൈകിട്ട് മഴയ്ക്ക് ശമനമുണ്ടായത് അൽപം ആശ്വാസമായി.

മഴുവഞ്ചേരിയിലെ
വൻ ഗർത്തത്തിൽ
കാർ അകപ്പെട്ടു

കൈപ്പറമ്പ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി മഴുവഞ്ചേരിയിലെ വൻ ഗർത്തത്തിൽ സ്വകാര്യ കാർ അകപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്ന തൃശൂർ സ്വദേശി ഡോ. ഷെറീനയുടെ കാറാണ് കുഴികളിൽ താഴ്ന്നു പോയത്. കാറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെതുടർന്ന് ഗതാഗതം ഏറെനേരം തടസപ്പെട്ടു.

റോഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ദീപിക പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതെ ഗർത്തത്തിൻ തന്നെയാണ് ഇന്നത്തെ ഈ അപകടവും നടന്നത്. ഇന്നലെ ഇട്ടിരുന്ന മെറ്റൽ ചീളിൽ കയറി ഒരു ബൈക്ക് യാത്രികന്‍റെ ടയർ പൊട്ടിയിരുന്നു.

മഴയിൽ റോഡ് തോടായി

പുന്നംപറമ്പ്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ റോഡ് തോടായി മാറി. തെക്കുംകര _ വടക്കാഞ്ചേരി റോഡിൽ പ്രധാന ക്ഷേത്രമായ പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പ്രധാന റോഡാണ് ഇന്നലെ വെള്ളത്തിൽ മുങ്ങിയത്.

റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും ദുരിതത്തിലായി.ദിവസവും രാവിലെ ക്ഷേത്രത്തിൽ എത്തുന്നവരുടെ ദേഹത്തേക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി തെറിക്കുന്നത് നിത്യസംഭവമാണ്. വർഷക്കാലമായാൽ ഉണ്ടാകുന്ന ദുരിതത്തെക്കുറിച്ച് അധികൃതർക്ക് നാട്ടുകാർ നിരവധി തവണ പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.