ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾക്കു പരിഗണന നല്കണം: അഡ്വ. ഇന്ദിര രവീന്ദ്രൻ
Saturday, July 20, 2024 1:13 AM IST
തൃശൂർ: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ ചൂഷണത്തിനു വിധേയരാകാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായവും പരിഗണനയും നല്‍കാന്‍ തയാറാകണമെന്നു വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ.

നഗരത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകള്‍ക്കു തുണയേകാൻ റസിഡന്‍സ് അസോസിയേഷനുകള്‍ക്കു നല്ല പങ്ക് വഹിക്കാനാകും. മുതിർന്ന പൗരന്മാർക്കു ചലനശേഷി കുറഞ്ഞ് ആളുകളുമായി ഇടപഴകാനാകാതെ ഏകാന്തത അനുഭവപ്പെടുന്നത് ഒഴിവാക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണ്.

ഉദ്യോഗസ്ഥകളായ സ്ത്രീകൾക്കു മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്‍റെ ആനുകൂല്യം ലഭിക്കാന്‍ അവകാശമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ ഈ പരിരക്ഷ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. പോഷ് ആക്ട് പ്രകാരം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇന്‍റേണൽ കമ്മിറ്റി സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.


ജില്ലാതല അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 41 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

ആകെ 70 പരാതികളാണു പരിഗണിച്ചത്. പാനല്‍ അഭിഭാഷ ക സജിത അനില്‍, ബിന്ദു മേനോന്‍, ഫാമിലി കൗണ്‍സലര്‍ മാലാ രമണന്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥ സുജ
എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.