സോളാര്‍വേലി തകര്‍ത്ത് കാട്ടാന വേലൂപ്പാടം പാത്തിക്കിരി ചിറയിലെത്തി
Saturday, July 20, 2024 1:13 AM IST
പാലപ്പിള്ളി: നടാമ്പാടത്ത് ഒറ്റയാന്‍ വനാതിര്‍ത്തിയിലെ സുരക്ഷാഭിത്തിയും സോളാര്‍വേലിയും തകര്‍ത്ത് ജനവാസ മേഖലയിലെത്തി. കഴിഞ്ഞ ദിവസം നടാമ്പാടം അബ്ദുള്ളപ്ലാവ് ഭാഗത്താണ് ആന വൈദ്യുതി വേലി തകര്‍ത്ത് തോട്ടത്തിലേക്കു കടന്നത്. കമ്പിവേലി ഉറപ്പിച്ച ഇരുമ്പുകാല്‍ ചവിട്ടിവളച്ച നിലയിലാണ്. ജനവാസ മേഖലയോടു ചേര്‍ന്ന പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ രാത്രിയില്‍ കവരമ്പിള്ളിക്കുന്നില്‍ എത്തിയ ഒറ്റയാന്‍ തിരിച്ചുപോയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ വനം വകുപ്പ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വനമേഖലയോടുചേര്‍ന്നുള്ള പത്താഴപ്പാറ ഭാഗത്തും കാട്ടാനയുടെ സാന്നിധ്യമുളളതായി നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയിലേക്കുകടന്ന ഒറ്റയാന്‍ പാത്തിക്കിരിച്ചിറ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരം പ്രചരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. വനം വകുപ്പിനൊപ്പം മലയോരസമിതിയും കാവലും മുന്നറിയിപ്പുമായി രംഗത്തുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ ജാഗ്രതാകമ്മിറ്റി രൂപവത്കരിച്ച് സുരക്ഷാ മുന്നറിയിപ്പുകളും സന്ദേശങ്ങളും കൈമാറുന്നുണ്ട്.