മുരിയാട് പഞ്ചായത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് കോണ്‍ഗ്രസ്; വ്യാജ ആരോപണമെന്ന് എല്‍ഡിഎഫ്
Friday, July 19, 2024 1:49 AM IST
മുരിയാട്: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. വികസനപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് ഇതിന് എല്‍ഡിഎഫിന്‍റെ മറുപടി. പരസ്പര ആരോപണ, പ്രത്യാരോപണങ്ങളിലൂടെ പോര്‍മുഖം തുറക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ സമയബന്ധിതമായി മൂന്നുകോടിയിലധികം രൂപ നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ആരോപിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന റോഡ് അറ്റകുറ്റപ്പണിക്കുള്ള നിരവധിപദ്ധതികളുടെ തുക നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.

വ്യാജ പ്രചാരണങ്ങളിലൂടെ ഭരണസമിതിയെ ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടുര്‍ഷമായി യുഡിഎഫ് ചെയ്യുന്നതെന്നും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചരണങ്ങളെല്ലാം വ്യാജമാണെന്നുമാണ് എല്‍ഡിഎഫ് പാര്‍ലിമെന്‍ററി പാര്‍ട്ടിയോഗം തിരിച്ചടിക്കുന്നത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവ് മാത്രമാണിതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിന്‍റെ
ആരോപണം

ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത പദ്ധതികള്‍ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കുന്നവ നടപ്പിലാക്കുന്നതിന് യാതൊരു തരത്തിലുമുള്ള നടപടികളും സ്വീകരിക്കാത്തതുമാണ് തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നതിനു കാരണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.


റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 2,61,80,000 രൂപയില്‍ 2,52,18,600 രൂപ നഷ്ടപ്പെടുത്തി. ഇനി ഈ തുക ഈ വര്‍ഷം അനുവദിക്കുന്നതില്‍നിന്നു എടുക്കേണ്ടിവരും. അതോടെ പുതിയ പദ്ധതികള്‍ക്ക് തുച്ഛമായ ഓണ്‍ ഫണ്ട് വിനിയോഗിക്കേണ്ടിവരും. 2.38 കോടി രൂപ മാത്രമാണ് ഓണ്‍ ഫണ്ടായിട്ടുള്ളത്.

താത്കാലിക ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളത്തിനായി മാത്രം ഏകദേശം 10 ലക്ഷത്തോളം രൂപ ഇതില്‍നിന്നു മാറ്റിവയ്ക്കണം. കഴിഞ്ഞവര്‍ഷം ജനറല്‍ വികസനഫണ്ടിന് അനുവദിച്ച 2.18 കോടി രൂപയില്‍ 39.7 ലക്ഷം രൂപയും നഷ്ടമാക്കി. പട്ടികജാതി വികസനത്തിന് അനുവദിച്ച 1.26 കോടി രൂപയില്‍ 39.21 ലക്ഷം രൂപയും പാഴാക്കി. കഴിഞ്ഞവര്‍ഷം ഓണ്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തല്‍.

അടിസ്ഥാനപദ്ധതികള്‍ക്കുപോലും പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തോമസ് തൊകലത്ത്, അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, നിതാ അര്‍ജുനന്‍ എന്നിവര്‍ പറഞ്ഞു.