സീവറേജ് മാലിന്യ സംസ്കരണത്തിന് ഗൗരവ ചർച്ചയുമായി നഗരസഭ കൗൺസിൽ
Friday, July 19, 2024 1:49 AM IST
ഗുരുവായൂർ: സീവറേജ് മാലിന്യ സംസ്കരണത്തിന് അമൃത് രണ്ടിലെ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് കൗൺസിലിനെ അറിയിച്ചു.

നിലവിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് വിപുലീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വലിയതോട്ടിൽ മാലിന്യം ഒഴുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ചക്കംകണ്ടത്ത് മാലിന്യം കെട്ടികിടക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൗൺസിലർമാരായ മെഹ്‌റൂഫ്, ആർ.വി. ഷെറീഫ് എന്നിവർ ഉന്നയിച്ചപ്പോഴാണ് ചെയർമാൻ പദ്ധതി വിശദീകരിച്ചത്.

മാലിന്യം കാനയിലേക്ക് ഒഴുക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും മെഹ്‌റൂഫ് ആവശ്യപ്പെട്ടു.നഗരസഭയിൽ ഡെങ്കിപ്പനി പടരുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളെകുറിച്ച് നഗരസഭയുടെ മൂന്ന് സോണുകളിലേയും ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു.


കുടിവെള്ള കണക്‌ഷന്‍റെ അപേക്ഷകൾ സ്വീകരിച്ച ശേഷം ഏതൊക്കെ വിഭാഗങൾക്ക് കുടി വെള്ള കണക്ഷൻ സൗജന്യമാക്കാം എന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ചെയർമാൻ അറിയിച്ചു.

വാർഡുകളിലെ പല റോഡുകളിലും ഇനിയും കുടിവെള്ള പൈപ്പ് ഇടാനുള്ളതായി നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അറിയിച്ചു.

കൗൺസിൽ യോഗത്തിൽ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷനായി.