മഴുവഞ്ചേരിയിൽ വീട് തകർന്നു
Friday, July 19, 2024 1:49 AM IST
കേച്ചേരി: ശക്തമായ കാറ്റിലും മഴയിലും മഴുവഞ്ചേരിയിൽ വീട് ഭാഗികമായി തകർന്നുവീണു. മഴുവഞ്ചേരി ഇഎംഎസ് നഗറിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ രജനിയുടെ വീടിന്‍റെ പിൻഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി 9.30 യോടെ ഭാഗികമായി തകർന്നത്. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്ന രജനിയും പെൺമക്കളും പുറത്തേക്ക് ഓടിയതിനാൽ ദുരന്തംഒഴിവായി. രജനിയേയും കുടുംബത്തെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു.

എങ്കക്കാട് വീട് തകർന്നു

വടക്കാഞ്ചേരി: ശക്തമായ മഴയിൽ എങ്കക്കാട് ആലക്കൽ വീട്ടിൽ പാറുവിന്‍റെ വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. സംഭവ സമയത്ത് 85 കാരിയായ പാറുവും, മകൻ ബാലനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പാറു വീടിനകത്ത് കിടക്കുകയായിരുന്നു. ഓടിട്ട വീടിന്‍റെ ചുമരുകൾ ഇടിഞ്ഞ് മേൽക്കൂര തകരുന്നതിനിടെ ബാലൻ പാറുവിനെ വലിച്ച് പുറത്തേക്കെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. താമസ യോഗ്യമല്ലാത്ത വീട്ടിൽ നിന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

വീട്ടുമുറ്റത്തെ
കിണറിടിഞ്ഞ്
ഒരാൾക്ക് പരിക്ക്

വേലൂർ: പോസ്റ്റ്ഓഫീസ് സെന്‍ററിൽ കിണർ ഇടിഞ്ഞ് ഒരാൾക്കു പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.30 നാണ് വെള്ളയിടത്ത് കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്‍റെ ചുറ്റുമതിൽ എല്ലാം കിണറ്റിലേക്ക് വീണു.


അയൽവാസിയായ ജെയ്സൺ ശബ്ദം കേട്ട് വയോധികനായ കൃഷ്ണൻകുട്ടിയെ അന്വേഷിക്കുന്ന നേരത്താണ് ചുറ്റുമതിലും ജെയ്സനും കൂടി കിണറ്റിലേക്ക് വീണത്. ജയ്സണെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു.പരിക്ക് ഗുരുതരമല്ല.

തെങ്ങ് റോഡിലേക്ക് വീണു
ചേർപ്പ്: തൃപ്രയാർ റോഡിൽ പടിഞ്ഞാട്ടുമുറി സെന്‍ററിന് സമീപം തെങ്ങ് വീണു. ഇന്നലെ പുലർച്ചെയാണ് സംഭവം. തൃശൂർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത്കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രകാശൻ, മഹേഷ്‌, അനിൽജിത്ത് എന്നിവർ ചേർന്ന് തെങ്ങ് മുറച്ചുമാറ്റി.

വൈദ്യുതി ലൈനിലേക്കു
തെങ്ങ് വീണു

തൃശൂർ: ചെന്പൂക്കാവിൽ വൈദ്യുതി ലൈനിനു മുകളിലേക്കു തെങ്ങ് വീണു. വീട്ടുവളപ്പിൽ നിന്നിരുന്ന തെങ്ങാണ് ഇന്നലെ രാവിലെ കടപുഴകിവീണത്. ഇതേത്തുടർന്ന് ചെന്പുക്കാവ് പള്ളിമൂല റോഡിൽ ഗതാഗതം തടസപ്പെട്ടു. തെങ്ങ് വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.