ഉൾക്കാഴ്ചയിൽ അവർ കരുനീക്കും; അപൂർവ ചെസ് മത്സരം നാളെ
Friday, July 19, 2024 12:35 AM IST
തൃശൂർ: അന്താരാഷ്ട്ര ചെസ് ദിനമായ നാളെ 15 കാഴ്ചപരിമിതർ കാഴ്ചയുള്ളവരുമായി ഏറ്റുമുട്ടും. ചെസ് തൃശൂരും സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും കേരള ചെ സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡുമായി സഹകരിച്ച് തൃശൂർ പാലസ് റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യുക്കേഷൻ ഹാളിലാണ് ക്ലാസിക്കൽ മത്സരം നടക്കുക. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണു മത്സരം. കാഴ്ചപരിമിതരായ ചെസ് താരങ്ങളെ ചടങ്ങിൽ ആദരിക്കും.

കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിന്‍റെ സ്ഥാപകരായ കെ. രാജനും സത്യശീലനും മത്സരത്തിൽ പങ്കെടുക്കും. മുപ്പതുവർഷത്തിനിടെ 34 അന്തർദേശീയ കാഴ്ചപരിമിത ചെസ് താരങ്ങളെ സൃഷ്ടിക്കാൻ സംഘടനയ്ക്കു കഴിഞ്ഞെന്നു സംഘാടകർ പറഞ്ഞു. ബ്രെയ്ൽ ചെസ് ബോർഡുകളിൽ കറുത്ത കരുക്കൾക്കുമേലെ നൽകിയിട്ടുള്ള ചെറിയ മുഴകൾ തൊട്ടറിഞ്ഞാണു വ്യത്യാസം തിരിച്ചറിയുക.


കാഴ്ചപരിമിതരുടെ ചെസിനു സർക്കാർസഹായങ്ങളോ സ്പോർട്സ് കൗണ്‍സിൽ അംഗീകാരമോ ലഭിച്ചിട്ടില്ല. ഇവർക്കു ഗ്രേസ് മാർക്കും നിയമനങ്ങളിൽ പരിഗണനയും നൽകണമെന്നാവശ്യപ്പെട്ടു മന്ത്രി ആർ. ബിന്ദുവിനു കത്തു നൽകിയിട്ടുണ്ട്.

ചെസ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് പ്രസിഡന്‍റ് വി.എസ്. ബിനോയ്, ജോയിന്‍റ് സെക്രട്ടറി കെ.കെ. പ്രദീപ്, ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ, സെക്രട്ടറി കെ.കെ. മണികണ്ഠൻ, കോ-ഓർഡിനേറ്റർ പ്രഫ. എൻ.ആർ. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.