നഷ്ടക്കണക്കിൽ കുതിച്ച് കരുവന്നൂര്‍ ബാങ്ക്
Thursday, July 18, 2024 1:37 AM IST
സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: സഹകരണമേഖലയെത്തന്നെ ഞെട്ടിച്ച തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ നഷ്ടക്കണക്ക് ഉയരങ്ങളിലേക്ക്. സഹകരണവകുപ്പിന്‍റെ റിപ്പോർട്ടുപ്രകാരം ബാങ്കിന്‍റെ കഴിഞ്ഞ സാന്പത്തികവർഷത്തിലെ നഷ്ടം 418 കോടിയാണ്. അവസാനമായി കണക്കെടുപ്പ് നടന്ന 2022-23 സാമ്പത്തികവര്‍ഷത്തെ നഷ്ടമാണിത്. ഇതിനുശേഷം സഹകരണവകുപ്പിന്‍റെ കണക്കെടുപ്പ് നടന്നിട്ടില്ല.

2021-22 സാമ്പത്തികവര്‍ഷം 325 കോടിയായിരുന്നു നഷ്ടം. ബാങ്കില്‍ തട്ടിപ്പ് കണ്ടെത്തിയ 2020-21 വര്‍ഷം 309 കോടിയും. തട്ടിപ്പുകണ്ടെത്തി കര്‍ശനനടപടിയെടുക്കുമെന്നു സഹകരണ വകുപ്പ് അറിയിച്ചത് 2021 ലാണ്. പിന്നീട് വര്‍ഷംതോറും നഷ്ടം കൂടുകയായിരുന്നു.

നിക്ഷേപകര്‍ക്ക് ഇനിയും 418 കോടി തിരികെ കൊടുക്കാനുണ്ടെന്നും ബാങ്കിന്‍റെ പക്കലുള്ള മൊത്തം ആസ്തി 43 കോടിയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2021 -22 സാന്പത്തികവര്‍ഷം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത് 293 കോടിയായിരുന്നത് 2022-23 വര്‍ഷം 284 കോടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.


നിക്ഷേപകർക്കു നിക്ഷേപത്തിന്‍റെ പലിശമാത്രം നല്‍കി മുതല്‍ തിരികെ നിക്ഷേപിപ്പിക്കുകയാണ്‌ ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. സഹകരണവകുപ്പിന്‍റെ റിപ്പോർട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പ് കണ്ടെത്തി നടപടിക്കു നിര്‍ദേശിച്ചശേഷവും 2022 വരെയും കോടികളുടെ ക്രമക്കേട് നടന്നെന്നാണ് അവസാനമായി സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. 2018 മുതല്‍ 2021 വരെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാതെ ക്രമക്കേട് നടത്തി.

ഇന്‍പുട്ട് ടാക്‌സ് ക്ലെയിം ചെയ്യാതെ 89.97 ലക്ഷമാണ് തിരിമറി. 2025 ല്‍ കാലാവധിയെത്തുന്ന 25 ചിട്ടികളുടെ പണം നറുക്കോ ലേലമോ ഇല്ലാതെ പണം 2020 ജൂലൈയില്‍ നല്‍കി. കുടിശികനിവാരണപദ്ധതിയില്‍ വായ്പകള്‍ക്കു പലിശ ആനുകൂല്യം നല്‍കിയെങ്കിലും വായ്പക്കണക്ക് അവസാനിപ്പിച്ചില്ല. ‌നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും ഏറെ പിന്നാക്കംപോയെങ്കിലും ബാങ്കിന്‍റെ ക്ലാസിഫിക്കേഷന്‍ മാറ്റാതെ ജീവനക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങളും ശമ്പളവും വാങ്ങിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു