മരങ്ങൾ വീണ് പലയിടത്തും നാശനഷ്ടം
Wednesday, July 17, 2024 1:16 AM IST
ഞെരുവിശേരിയിലെ
ആൽമുത്തശ്ശി ഇനി ഓർമ്മ

ചേർപ്പ്: നൂറ് വർഷത്തോളം നാടിന് തണലേകിയ ഞെരുവിശേരിയിലെ ആൽമുത്തശ്ശി ഇനി ഓർമകളിൽ. ആദ്യകാലങ്ങളിൽ നാടക അവതരണ വേദിയും പൊതുയോഗങ്ങളും നടന്നിരുന്നത് ഇതിനു സമീപമാണ്. സമീപത്തെ വൈദ്യുതിക്കമ്പികളിൽ ആൽമരച്ചില്ലകൾ തട്ടിയെങ്കിലും ആളപായമുണ്ടായില്ല. ഞെരുക്കാവ് വാരിയത്തിനും ശ്രീകൃഷ്ണ ക്ഷേത്രത്തിനും, സമീപത്തായിരുന്നു ആൽമരം സ്ഥിതി ചെയ്തിരുന്നത്.

1955 ൽ സംരക്ഷണം ഏർപ്പെടുത്തി നാട്ടുക്കാരുടെ പ്രയത്നത്തോടെ ചുറ്റുമതിലും പണിതു. അതിന്‍റെ 50ാം വാർഷികവും 2005 ൽ വിവിധ പരിപാടികളോടെ നടത്തിയതായി പരിസരവാസിയായ വെളോത്ത് നാരായണൻ കുട്ടി പറഞ്ഞു.

പുത്തൻകടപ്പുറം

ചാവക്കാട്: തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് ആനാംകടവിൽ കുഞ്ഞിമോന്‍റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. ഇവിടെ പാണ്ടികശാല പറമ്പിൽ നിഷാദും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ രാവിലെ 8.30നാണ് സംഭവം. ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂര തകർന്ന് ഓടും പട്ടികയും മറ്റും താഴെ വീണെങ്കിലും വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുത്തൻകടപ്പുറത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുത കാലുകൾ ഒടിഞ്ഞുവീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി.

ഇതിനിടെ ബ്ലാങ്ങാട് മേഖലയിൽ അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് 15 വീടുകളിലെ ഗൃഹോപകരണങ്ങൾ നശിച്ചു. ടിവി, ഫ്രിഡ്ജ്, ഫാൻ, മോട്ടോർ തുടങ്ങിയവ കേടുവന്നു. ഹൈവോൾട്ടേജ് മൂലം വൈദ്യുത ലൈനിലെ തകരാറാണ് വിനയായത്.

പൂക്കോട്

മണ്ണംപേട്ട: പൂക്കോട് വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പൂക്കോട് പറാപറമ്പത്ത് സുരേഷിന്‍റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു.

കൈപ്പറമ്പ്

കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ പുത്തൂർ പൊന്നരശേരി കോമളയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. സംഭവ സമയത്ത് വീടിനകത്ത് കോമളയും മക്കളായ അനൂപ്, പ്രസാദ്, മരുമകൾ ശരണ്യ എന്നിവർ ഉണ്ടായിരുന്നു. വീടിനന്‍റെ അടുക്കളയോട് ചേർന്നുള്ള വരാന്തയുടെ മുകളിലൂടെ തെങ്ങ് വീണതുകൊണ്ട് ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു.
കാരത്രകാരൻ നിക്സൺ ജോസിന്‍റെ ഉടമസ്ഥതയിലുള്ള തെങ്ങാണ് വീണത്. വിവരമറിഞ്ഞ് വാര്‍ഡ് അംഗം അജിത ഉമേഷ്, മറ്റു പഞ്ചായത്ത് അധികൃതർ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

പറപ്പൂർ

പറപ്പൂർ: കനത്തമഴയില്‍ പറപ്പൂര്‍ നാഗത്താന്‍കാവ് അങ്കണവാടി റോഡില്‍ വീടിനു മുകളില്‍ മരംവീണു. ചിറ്റിലപ്പിള്ളി പൊറിഞ്ചു ജോസിന്‍റെ വീടിന്‍റെ മുകളിലേക്കാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ മാവ് വീണത്. ജോസിന്‍റെ ഭാര്യ രേഖയും മക്കളും കുര്‍ബാനയ്ക്ക് പോയ സമയത്താണ് അപകടം. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പറപ്പൂര്‍ മനപ്പാട്ടുപറമ്പില്‍ തറയില്‍ ഗോപിയുടെ പറമ്പിലെ തെങ്ങ് സമീപത്തെ സഹോദരന്‍റെ വീടിനു മുകളിലേക്ക് വീണു. ആളപായമില്ല.

പറപ്പൂര്‍ നാഗത്താന്‍കാവ് പരിസരത്ത് ചിറ്റിലപ്പിള്ളി ഗ്രെയ്‌സിയുടെ പറമ്പിലെ തെങ്ങ് മറിഞ്ഞുവീണു.

പറപ്പൂര്‍ - കൈപ്പറമ്പ് റോഡില്‍ കേര ഓയില്‍ മില്ലിന് മുന്നിലെ തെങ്ങ് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മറിഞ്ഞു വീണു. ഇലക്ട്രിക്ക് കമ്പികളില്‍ കുടുങ്ങി ഗതാഗതത്തിന തടസമായി നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റി വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തോളൂർ

തോളൂർ: തോളൂരിൽ ഇന്നലെ രാവിലെ തെങ്ങ് കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ലൈൻ കമ്പിയിലേക്കാണ് തെങ്ങ് വീണത്. കെഎസ്ഇബി ജീവനാക്കരും മുണ്ടൂർ ക്രെയിൻ സർവീസും ചേർന്ന് തടസം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.