പാറ്റ്ന: തെരഞ്ഞെടുപ്പിനുശേഷം ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സ്ഥാനം നല്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൗധരിയുടെ മണ്ഡലമായ താരാപുരിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
നിതീഷ്കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമോ എന്ന കാര്യത്തിൽ ബിജെപി വ്യക്തമായ അഭിപ്രായം പറയാത്ത സാഹചര്യത്തിൽ അമിത് ഷായുടെ പ്രസ്താവന അഭ്യൂഹങ്ങൾ ഉയർത്തുകയാണ്. ജെഡി-യുവിലും ആർജെഡിയിലും പ്രവർത്തിച്ച സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയതോടെ സമുന്നത നേതാവായി ഉയർന്നു.
യാദവർ കഴിഞ്ഞാൽ ഏറ്റവും വലിയ ഒബിസി വിഭാഗമായ കുശ്വാഹയിൽപ്പെട്ടയാളാണ് ചൗധരി. കുശ്വാഹ വിഭാഗത്തിന്റെ പിന്തുണ തേടാനാണ് ചൗധരിക്കു ബിജെപി പ്രാധാന്യം നല്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ചൗധരി ഒരു ദശകത്തിനുശേഷമാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്.
Tags : Amit Shah