മുസാഫർപുർ: ബിഹാറിലെ പ്രതിപക്ഷമായ കോൺഗ്രസ്-ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്നും പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിലും ചപ്രയിലും തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഛഠ് പൂജ വെറും നാടകമാണ്. വോട്ടിനുവേണ്ടി ഛഠ്പൂജയെ തള്ളിപ്പറയുന്നു. ഇതിന് ജനം മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു. ഛഠ് പൂജയുടെ പേരില്‍ പേരില്‍ മോദി നാടകം കളിച്ചെന്നും വോട്ടിനായി ആവശ്യമെങ്കില്‍ നൃത്തം ചെയ്യാന്‍ വരെ പ്രധാനമന്ത്രി തയാറാവുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. വോട്ടിനായി ഈ ആളുകൾക്ക് എത്രത്തോളം താഴാൻ കഴിയുമെന്ന് നോക്കൂ.
നൂറ്റാണ്ടുകളായി ബിഹാർ മറക്കാത്ത ഛഠ് ഉത്സവത്തോടുള്ള അപമാനമാണിത്. ബിഹാറിലെ ജനങ്ങളോട് ഈ ആളുകൾക്കുള്ള അവജ്ഞ നോക്കൂ-മോദി പറഞ്ഞു. ആർജെഡി-കോൺഗ്രസിന് സംഖ്യം പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് താൽപര്യം. അതിനായി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags : Modi India alliance