Family Health
എച്ച്1 എന്‍1 ഇന്‍ഫ്ലൂവന്‍സ, വൈറല്‍ പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികിത്സ തേടണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ കൈമുട്ടിന്റെ ഉള്‍ഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ കഴുകണം.
പനിയുള്ളവരിൽ നിന്ന് അകലം പാലിക്കണം
കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവല്‍, ഇതേ പോലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ചുമയോ പനിയോ ഉള്ള സഹപാഠികളില്‍ നിന്ന് അകലം പാലിക്കണം. ചുമ, ജലദോഷം, പനി ഇടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാസ്ക് ധരിക്കണം.
സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുക
പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം.
ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ക്ലാസ് മുറികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകളും വാതിലുകളും തുറന്നിടണം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. പനി ഉള്ളപ്പോള്‍ സ്കൂളില്‍ വരരുത്.
അസുഖമുള്ളപ്പോള്‍ കൈകൊടുക്കലും ആലിംഗനവും ഒഴിവാക്കണം. അസുഖബാധിതരായ കുട്ടികള്‍ക്കു ചുറ്റും നില്‍ക്കരുത്.
ശ്വാസംമുട്ടല്‍
ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകള്‍ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണര്‍ത്താന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായി ഉയര്‍ന്ന പനി നിലനില്ക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, ചുമ വര്‍ധിക്കുക അല്ലെങ്കില്‍ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ആസ്ത്മയോ ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍
ആസ്ത്മയോ മറ്റ് ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇന്‍ഫ്ളൂവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണ്.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാതിരിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണമെന്ന് രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ പ്രത്യേകം അറിയിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കണം.
നിപ്പ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
പകരാതിരിക്കാന്‍
· കൃത്യമായി മാസ്ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ് പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
തൈറോയ്ഡിന്റെ ആരോഗ്യം-1
വർഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ്
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്നതാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല; ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന്, സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്കു കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
വിവരങ്ങൾ: ഡോ. പി. ഹേമലത, കൺസൾട്ടന്റ്,
ജനറൽ മെഡിസിൻ, എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Family Health
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലുകൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി.
പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം.
ദന്താരോഗ്യപ്രശ്നങ്ങൾ
മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക,
പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, താടിയെല്ലിനു വേദന/കുഴതെറ്റൽ എന്നിവയൊക്കെ യാണ് പ്രായമായവരിൽ കണ്ടുവരുന്ന ദന്താരോഗ്യപ്രശ്നങ്ങൾ. ഇവയ്ക്കെല്ലാം തന്നെ ചികിത്സയുണ്ട്.
പല്ലുസെറ്റ് ഉപയോഗിക്കുമ്പോൾ...
പ്രായമാകുന്പോൾ പല്ലുകൾക്ക് തേയ്മാനം ഉണ്ടാകും. മോണയ്ക്ക് ചുരുക്കം ഉണ്ടാകും. മോണയ്ക്ക് കട്ടി കൂടുതൽ ഉണ്ടാകാം. അതുമല്ലെങ്കിൽ മഞ്ഞകളർ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.
പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനംമൂലം മോണയിലും പല്ലുകളിലും മാറ്റങ്ങൾ ഉണ്ടാകും. ഇതിനെല്ലാം സമയാസമയങ്ങളിൽ ചികിത്സ ലഭ്യമാക്കിയാൽ പൂർണമായും പരിഹരിക്കാവുന്നതാണ്.
പല്ലു സെറ്റുവച്ചിട്ടുള്ളവർ അത് ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയാണോ ഉപയോഗിക്കുന്നത് എന്നു പരിശോധിക്കുക.
പല്ലുകൾ നിലനിർത്താം
ഗ്രൈൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന മിക്സി/ ഗ്രൈൻഡർ പോലെ ഭക്ഷണ സാധനങ്ങളെ മുറിച്ച് ചെറിയ കഷണങ്ങൾ ആക്കി ചവച്ചരച്ച് ആമാശയത്തിലേക്കു ദഹനത്തിനായി വിടുന്ന പ്രക്രിയയിൽ ഏറ്റവും വലിയ ജോലി പല്ലുകൾക്കു തന്നെയാണ്.
ഈ പല്ലുകളെ സംരക്ഷിച്ച് ആവശ്യമെങ്കിൽ വേണ്ട ചികിത്സകൾ ചെയ്തു നിലനിർത്തിയാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ കൂടി ഇല്ലാതെയാകും.
ഇതുവരെ ഡോക്ടറെ കണ്ട് പരിശോധിച്ചിട്ടില്ല എങ്കിൽ ഉടൻ തന്നെ ദന്തപരിശോധന നടത്തുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903.
Family Health
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.
കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.
കാൽസ്യം കുറയുന്നതു പ്രശ്നമാണോ?
ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.
ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സയിൽ അപകടമുണ്ടോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
എന്തൊക്കെ ശ്രദ്ധിക്കണം?
* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.
* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.
* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.
മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.
പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ.
എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ:
1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ
ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം.
2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും.
3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.
4. പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.
5. പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.
7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.
കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.
എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.
സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.
Family Health
ആരോഗ്യ സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാമതാണെന്ന് നാം അഭിമാനിക്കുമ്പോഴും ജനിതക രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം ഇന്നും ബാലപാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലസീമിയ.
ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയും കഠിനമായ ശാരീരിക-സാമ്പത്തിക ക്ലേശങ്ങളും സമ്മാനിക്കുന്ന ഈ രക്തരോഗത്തെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി "കാരിയർ സ്ക്രീനിംഗ്' അഥവാ വാഹക പരിശോധനയാണ്.
ഇത് വെറുമൊരു വ്യക്തിഗത തീരുമാനമല്ല, മറിച്ച് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ മുൻഗണനയാകേണ്ട ഒന്നാണ്.
പ്രതിരോധിക്കാൻ കഴിയുന്ന രോഗം
പല മാരക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി തലസീമിയ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ്.
മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് ജനിതകമായി പകരുന്ന ഈ രോഗം, വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ലളിതമായ ഒരു രക്തപരിശോധനയിലൂടെ പൂർണമായും ഒഴിവാക്കാം.
രോഗം ബാധിച്ച ഒരു കുട്ടി ജനിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പവും യുക്തിസഹവുമാണ് ആ കുട്ടിക്ക് രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുന്നത്.
വാഹകർ എന്ന നിശബ്ദ ഭീഷണി
തലസീമിയയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വാഹകരാണ് (Carriers). ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും പുറമെ പൂർണ ആരോഗ്യവാന്മാരുമായിരിക്കും.
അതുകൊണ്ടുതന്നെ താൻ ഒരു തലസീമിയ വാഹകനാണെന്ന് ഭൂരിഭാഗം പേരും അറിയുന്നില്ല. രണ്ട് വാഹകർ തമ്മിൽ വിവാഹിതരാകുമ്പോഴാണ് ഗൗരവകരമായ "തലസീമിയ മേജർ' എന്ന അവസ്ഥയോടെ കുട്ടി ജനിക്കാൻ സാധ്യതയുള്ളത്.
പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വ്യാപകമായ സ്ക്രീനിംഗ് നടപ്പിലാക്കിയാൽ മാത്രമേ ഈ നിശബ്ദ വാഹകരെ കണ്ടെത്താനും വരുംതലമുറയെ സംരക്ഷിക്കാനും സാധിക്കൂ.
എന്തുകൊണ്ട് ഇതൊരു പൊതുജനാരോഗ്യ മുൻഗണനയാകണം?
സാമ്പത്തിക ആഘാതം: ഒരു തലസീമിയ രോഗിയുടെ ആജീവനാന്ത ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സ്ക്രീനിംഗിനായി ചിലവാക്കുന്ന തുക ചികിത്സാ ചെലവിനെ അപേക്ഷിച്ച് തുച്ഛമാണ്.
സാമൂഹിക ആഘാതം: രോഗിക്ക് പുറമെ, അവരെ പരിചരിക്കുന്ന മാതാപിതാക്കളുടെയും തൊഴിൽ ദിനങ്ങളും മാനസികാരോഗ്യവും ഈ രോഗം മൂലം നഷ്ടമാകുന്നു.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
സൈപ്രസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കൃത്യമായ സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ തലസീമിയ ബാധിതരായ കുട്ടികളുടെ ജനനം ഏകദേശം പൂജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു മാറ്റം സാധ്യമാണ്.
വിവാഹപൂർവ പരിശോധന: വിവാഹത്തിന് മുൻപുള്ള രക്തപരിശോധനകളിൽ എച്ച്ബി ഇലക്ട്രോഫോറെസിസ് (Hb Electrophoresis) കൂടി നിർബന്ധമാക്കണം.
ഗർഭകാല പരിശോധന: ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ തന്നെ സ്ക്രീനിംഗ് നടത്തുകയും മാതാപിതാക്കൾ വാഹകരാണെന്ന് കണ്ടാൽ വിദഗ്ധ ജനിതക കൗൺസിലിംഗ് നൽകുകയും വേണം.
ബഹുജന ബോധവത്കരണം: മത-സാമൂഹിക സംഘടനകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ ജനിതക പരിശോധനയുടെ പ്രാധാന്യം താഴെത്തട്ടിൽ എത്തിക്കണം.
ചികിത്സയും അതിജീവനവും
തലസീമിയയുടെ തീവ്രതയനുസരിച്ചാണ് ചികിത്സാ രീതികൾ നിശ്ചയിക്കുന്നത്. ഈ രോഗത്തെ പൂർണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.
പ്രധാന ചികിത്സാ രീതികൾ താഴെ പറയുന്നവയാണ്:
1. രക്തം മാറ്റിവയ്ക്കൽ (Blood Transfusion)
തലസീമിയ മേജർ ബാധിച്ചവർക്ക് ക്രമമായ ഇടവേളകളിൽ രക്തം നൽകേണ്ടി വരും. ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനും ചുവന്ന രക്താണുക്കളും കൃത്രിമമായി നൽകുന്ന രീതിയാണിത്.
രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ഓരോ രണ്ടാഴ്ചയിലോ നാലാഴ്ചയിലോ ഒരിക്കൽ രക്തം മാറ്റിവയ്ക്കേണ്ടി വരാം.
2. ഇരുമ്പിന്റെ അംശം നീക്കം ചെയ്യൽ (Chelation Therapy)
തുടർച്ചയായി രക്തം സ്വീകരിക്കുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്റെ (Iron) അളവ് അമിതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കും.
ശരീരത്തിലെ ഈ അമിതമായ ഇരുമ്പിനെ പുറന്തള്ളാൻ മരുന്നുകൾ നൽകുന്ന രീതിയാണ് കീലേഷൻ തെറാപ്പി. ഇത് ഗുളിക രൂപത്തിലോ കുത്തിവെപ്പായോ നൽകാറുണ്ട്.
3. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ (Bone Marrow Transplant)
തലസീമിയക്ക് നിലവിലുള്ള ഏക ശാശ്വത പരിഹാരമാണിത്. രോഗിയുടെ തകരാറിലായ അസ്ഥിമജ്ജയ്ക്ക് പകരം ആരോഗ്യവാനായ ഒരാളുടെ (പ്രത്യേകിച്ച് സഹോദരങ്ങൾ) അസ്ഥിമജ്ജ മാറ്റിവയ്ക്കുന്നു.
എന്നാൽ ഇത് സങ്കീർണവും ചെലവേറിയതുമായ പ്രക്രിയയാണ്.
4. ഫോളിക് ആസിഡ് സപ്ലിമെന്റുകൾ
ശരീരത്തിന് ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ സഹായിക്കുന്ന വിറ്റാമിനാണ് ബി-9 അഥവാ ഫോളിക് ആസിഡ്. തലസീമിയ രോഗികളിൽ ഇതിന്റെ കുറവ് കണ്ടുവരാറുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് ഗുളികകൾ നൽകാറുണ്ട്.
5. ശസ്ത്രക്രിയ (Splenectomy)
ചില സാഹചര്യങ്ങളിൽ പ്ലീഹയുടെ (Spleen) വലിപ്പം അമിതമായി വർധിക്കുകയും അത് രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്ലീഹ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
6. ജീൻ തെറാപ്പി (Gene Therapy)
ഈ രംഗത്തെ ഏറ്റവും പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയാണിത്. രോഗിയുടെ തന്നെ കോശങ്ങളിൽ ജനിതക മാറ്റം വരുത്തി തകരാറിലായ ഹീമോഗ്ലോബിൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഈ രീതിയിലൂടെ ശ്രമിക്കുന്നു.
തലസീമിയ വിമുക്തമായ ഒരു കേരളം എന്നത് കേവലമൊരു സ്വപ്നമല്ല, മറിച്ച് ശാസ്ത്രീയമായ മുൻകരുതലുകളിലൂടെ നമുക്ക് നേടിയെടുക്കാവുന്ന ലക്ഷ്യമാണ്.
രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്. അറിവാണ് ഇതിന്റെ ആദ്യ ചുവടുവയ്പ്പ്.
കൂടുതൽ വിവരങ്ങൾ: ഡോ. ദീപക് ഗോപിനാഥ്
സീനിയർ സ്പെഷ്യലിസ്റ്റ് പാത്തോളജി ആസ്റ്റർ മിംസ് കോട്ടക്കൽ
Family Health
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്.
ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്.
ദന്തക്ഷയം: കാരണങ്ങൾ
. അമിതമായി മധുരം കഴിക്കുന്നത്
. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്.
. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ.
. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ.
ലക്ഷണങ്ങൾ
. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ
. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും
ഉപരിതലത്തിലും കാണുന്നത്
. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്
. തൊടുമ്പോഴും കടിക്കുമ്പോഴും
പുളിപ്പും വേദനയും
. അസഹനീയമായ വേദന/പഴുപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ
. നീർക്കെട്ട്, പഴുപ്പ്, നീര്
. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു
ചികിത്സകൾ :
1. ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിന്റെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.
2. ഡെന്റീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും.
പോടിന്റെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം ഫില്ലിംഗ് നടത്താവുന്നതാണ്.
3. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും
പ്രതിരോധം
പരിശോധനകളിൽ കൂടി മാത്രമേ പോടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡോക്ടറുടെ സഹായത്താലും എക്സറേ പരിശോധനയിലും പോടുകൾ ഭൂരിഭാഗവും കണ്ടുപിടിക്കാവുന്നതാണ്.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധിച്ചാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഇതു കണ്ടെത്താം. ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഇത് പരിഹരിക്കുകയും ചെയ്യാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല, 9447219903.
Family Health
* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.
* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.
* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.
* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.
* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.
* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം
പാലിയേറ്റീവ് കെയർ
കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.
കെയർ ഹോം
കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്.
അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്
ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക.
രോഗവിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട്.
കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്. 60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.
80 കഴിഞ്ഞവരിൽ 20% വും 85 വയസ്സിനു മുകളിൽ 50% വും ആണ് രോഗസാധ്യത.
ന്യൂറോണുകൾക്കു നാശം...
തുടക്കത്തിൽ ചെറിയ ഓർമപ്പിശകുകളും പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു.
തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന കാരണം.
കാരണങ്ങൾ
രോഗമുള്ളവരിൽ 10% ന്റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങളോ കരൾ, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം.
നേരത്തേ കണ്ടെത്തിയാൽ...
തുടക്കത്തിലേ ഉള്ള രോഗനിർണയം പരമപ്രധാനമാണ്. അനന്തരഫലങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. രോഗബാധിതരോട് സ്നേഹത്തോടെയുള്ള പരിചരണവും കരുതലോടെയുള്ള കൂട്ടിരിപ്പും ആവശ്യമാണ്.
താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
മുമ്പുണ്ടായിരുന്ന ബഹുമാനം തുടർന്നുമുണ്ടാകണം.
ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കണം.
രോഗിയുടെ ദിനചര്യകൾ ക്രമം തെറ്റാതെ നോക്കണം.
അവരുടെ മനസിൽ ആശങ്കകൾ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം.
പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം.
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.
മൂന്നു ദിവസം ഇലക്കറികൾ
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.
ഇടനേരങ്ങളിൽ
ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പഴങ്ങളും പച്ചക്കറികളും പ്രധാനം
ആവശ്യത്തിന് വെള്ളം കുടിക്കണം
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പകർച്ച വ്യാധികൾക്കെതിരേ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ കാലവർഷം എത്തുന്നതോടെ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്.
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ നാം സുസജ്ജരാകേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥയും ജനസാന്ദ്രതയും കൊതുകുജന്യ രോഗങ്ങൾ പടരാൻ അനുകൂലമായതിനാൽ ബോധവത്കരണവും പ്രതിരോധവും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
കാലവർഷത്തിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് നാം ഓരോരുത്തരും വ്യക്തിപരമായും സാമൂഹികമായും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷണങ്ങളും രോഗനിർണയവും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിനു പുറകിലെ വേദന, സന്ധികളിലും പേശികളിലും ഉണ്ടാകുന്ന അസഹനീയമായ വേദന, ചർമത്തിലെ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാലുടൻ രക്തപരിശോധനയിലൂടെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് "ഡെങ്കി ഹെമറാജിക് ഫീവർ' പോലുള്ള സങ്കീർണാവസ്ഥകളിലേക്ക് രോഗി എത്താതിരിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. രഞ്ജി ജോസ്
സീനിയർ കൺസൾട്ടന്റ് - ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി
Family Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്.
ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങൾ, ലക്ഷണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഡോക്ടറുടെ നിർദേശ പ്രകാരംനിര്ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
പ്രതിരോധ കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണം.
തൊലിയിലുള്ള മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ പ്രതിരോധം
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
മേയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗം നിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്.
ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
ചികിത്സ കൃത്യമായി ചെയ്യണം
ഇതില്‍ എടുത്തു പറയേണ്ട കാര്യമെന്തെന്നാല്‍ കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്നതാണ്. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്.
ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടിഎസ്എച്ച്) ടെസ്റ്റ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് ടിഎസ്എച്ച്.
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്.
ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
തടി കൂടിയാലും കുറഞ്ഞാലും / ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ / വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
സ്ക്രീനിംഗ് ടെസ്റ്റായ ടിഎസ്എച്ച് രക്ത പരിശോധനയില്‍ നോർമൽ വാല്യുവിൽ കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു.
ടിഎസ്എച്ച് കൂടാതെ ടി3, ടി4, ആന്റിബോഡി ടെസ്റ്റുകളും രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തുന്നത് വഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഹേമലത .പി
കൺസൾട്ടന്റ് ജനറൽ മെഡിസിൻ എസ്യുടി ഹോസ്പിറ്റൽ പട്ടം.
Family Health
അലർജിക് റൈനൈറ്റിസിന്റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനറ്റിസ് (Non-allergic Rhinitis).
രോഗ കാരണമായി ഹോർമോൺ ഘടകങ്ങളും
ഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോരർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും.
രാവിലത്തെ അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കിടപ്പുമുറിയിൽ കാർപെറ്റ് ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്വം ക്ലീൻ (Vaccum clean) ചെയ്യുക.
2. തലയിണ ഉറയും കിടക്കവിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പുമുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.
6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. രൂക്ഷമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. സലൈൻ നാസൽ ഡ്രോപ്സ്്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉപയോഗിക്കുക.
ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?
1. രോഗലക്ഷണങ്ങൾ നിലനില്‍ക്കുകയാണെങ്കിൽ/എല്ലാ മുൻകരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിച്ചാൽ.
2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ, ദൈനംദിന പ്രവർത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.
3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽ നിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ അത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആകാം.
സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. പൂമ്പൊടി / Pollen
രാവിലെ അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലാണ്.
2. വളർത്തു മൃഗങ്ങളുടെ രോമം / Pet Dander
കിടക്കയിലോ കസേരയിലോ വസ്ത്രത്തിലോ ഒക്കെ വളർത്തു മൃഗങ്ങളുടെ രോമം ഉണ്ടെങ്കിലോ, വളർത്തു മൃഗങ്ങൾ നിങ്ങളുടെ മുറിയിൽ ഉറങ്ങുന്നെങ്കിലോ അതുവഴി അലർജിക്ക് കാരണമാകാം.
3. പൊടിപടലങ്ങൾ/ Dust mites
കിടക്കയിലും തലയിണയിലും കിടക്കവിരിയിലും തലയിണ ഉറയിലും ഒക്കെ ഉണ്ടാകുന്ന സൂക്ഷ്മ ജീവികൾ മൂലം അലർജിയോടനുബന്ധിച്ച ലക്ഷണങ്ങൾ രാവിലെ പ്രകടമാകുന്നതിന് കാരണമാകുന്നു.
4. പൂപ്പൽ/ Mould
വീടിന്റെ ഉള്ളിൽ നനവോ, ഈർപ്പമുള്ള കാലാവസ്ഥയോ ആണെങ്കിൽ പൂപ്പൽ ബാധയ്ക്കു സാധ്യതയുണ്ട്.
ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരക ഘടകങ്ങളാണ്. ഇതുമൂലം നേസൽ മ്യൂകോസയിൽ (nasal mucosa) വീക്കം ഉണ്ടാകുന്നു.
സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis).
രോഗ കാരണങ്ങൾ:
1. ശക്തമായ ഗന്ധം
രാത്രിയിൽ ഉപയോഗിക്കുന്ന മണമുള്ള ലോഷൻ/എണ്ണ/ജെൽ, ശക്തമായ ഗന്ധമുള്ള സോപ്പുപൊടി എന്നിവ മൂക്കിലെ മ്യൂകോസൽ രക്തക്കുഴലുകളെ പ്രവർത്തിപ്പിച്ച് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.
2. ചില മരുന്നുകൾ
ഇബുപ്രോഫെൻ, ആസ്പിരിൻ, സെഡേറ്റീവ്സ് മുതലായവ (Ibuprofen, Aspirin, Sedatives, etc)
3. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ / Gastroesophageal reflux
മലർന്നു കിടക്കുമ്പോൾ പുളിച്ച് തികട്ടുന്ന അവസ്ഥ ഉണ്ടാവുകയും തുടർന്നു തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിലൂടെ തൊണ്ടയിലേക്ക് കഫം പോവുകയും ചുമയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.
പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്.
ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാന കാരണം കണ്ടെത്തണം
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുമ്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും.
വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്‍, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്‍, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്.
ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.
Family Health
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതശൈലിയിൽ സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം എന്നത് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.
എന്നാൽ ഈ മാനസിക സമ്മർദ്ദവും മാറിയ ഭക്ഷണരീതികളും ശരീരത്തിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ വിപത്താണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ.
പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഒരു നിശബ്ദ കൊലയാളി എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.
രക്തസമ്മർദ്ദം കൃത്യസമയത്ത് നിയന്ത്രിക്കാതിരുന്നാൽ അത് മറ്റ് മാരകമായ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കും.
ആദ്യകാല ലക്ഷണങ്ങൾ: ശരീരം തരുന്ന മുന്നറിയിപ്പുകൾ
രക്തസമ്മർദ്ദം വർധിക്കുന്നത് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. എങ്കിലും ശരീരം പ്രകടിപ്പിക്കുന്ന ചില ആദ്യകാല ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
വിട്ടുമാറാത്ത തലവേദന: പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ തലയുടെ പിൻഭാഗത്തുണ്ടാകുന്ന കഠിനമായ വേദന.
തലകറക്കവും കാഴ്ചമങ്ങലും: പെട്ടെന്നുണ്ടാകുന്ന തലകറക്കം, കൺപോളകൾക്ക് ഭാരം അനുഭവപ്പെടുക അല്ലെങ്കിൽ കാഴ്ച മങ്ങുക.
അമിതമായ ക്ഷീണവും ശ്വാസംമുട്ടലും: ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും അമിതമായി തളരുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുക.
നെഞ്ചിടിപ്പ് വർധിക്കുക: അകാരണമായി നെഞ്ചിൽ അസ്വസ്ഥതയോ നെഞ്ചിടിപ്പ് ഉയരുന്നതായി അനുഭവപ്പെടുക.
ഉറക്കമില്ലായ്മ: രാത്രിയിൽ കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും മനസിന് അസ്വസ്ഥത തോന്നുകയും ചെയ്യുക.
ഹൈപ്പർടെൻഷൻ എങ്ങനെ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നു?
ഉയർന്ന രക്തസമ്മർദ്ദമുള്ള പലരും മരുന്നുകളിലൂടെ നിയന്ത്രിച്ചു നിർത്താം എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. രക്തക്കുഴലുകളിലെ അമിതമായ സമ്മർദ്ദം കാലക്രമേണ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ നിശബ്ദമായി ബാധിക്കുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, കണ്ണിനെ ബാധിക്കുന്ന റെറ്റിനോപ്പതി തിരിച്ചറിയാനുള്ള കണ്ണ് പരിശോധനയും വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകളും കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇത് താഴെ പറയുന്ന ഗുരുതരമായ രോഗങ്ങൾക്ക് വഴിവയ്ക്കുന്നു:
ഹൃദ്രോഗങ്ങൾ: ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികൾക്ക് അമിത ജോലിഭാരം നൽകുന്നു. ഇത് ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഒടുവിൽ ഹൃദയാഘാതത്തിലേക്ക് നയിക്കാനും കാരണമാകുന്നു.
പക്ഷാഘാതം: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അമിത സമ്മർദ്ദം മൂലം പൊട്ടുകയോ അല്ലെങ്കിൽ അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയോ ചെയ്യുന്നത് വഴിയാണ് പക്ഷാഘാതം ഉണ്ടാകുന്നത്.
വൃക്കരോഗം: വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വഴി ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ കഴിയാതെ വരികയും ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാവുകയും ചെയ്യുന്നു.
പ്രമേഹം: ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അതുവഴി ടൈപ്പ്-2 പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹവും ഹൈപ്പർടെൻഷനും ഒരുമിച്ചുവരുന്നത് രോഗാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നു.
രക്ത സമ്മർദ്ദം വർധിക്കുന്നതിന്റെ സാധ്യതകളും കാരണങ്ങളും
ഒരാളിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും അത് രോഗാവസ്ഥയിലേക്ക് മാറുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ട്:
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം: തുടർച്ചയായ സ്ട്രെസ് ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ഇത് രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നു നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു.
അശാസ്ത്രീയമായ ഭക്ഷണരീതി: ഭക്ഷണത്തിൽ ഉപ്പിന്റെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ കൊഴുപ്പേറിയ ഭക്ഷണങ്ങൾ തുടങ്ങിയവ രക്തസമ്മർദ്ദത്തിന് സാധ്യത വർധിപ്പിക്കുന്നു.
വ്യായാമക്കുറവ്: ശാരീരിക അധ്വാനമില്ലായ്മയും സുഖലോലുപമായ ജീവിതശൈലിയും അമിതവണ്ണത്തിന് കാരണമാകുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.
ലഹരി ഉപയോഗം: അമിതമായ മദ്യപാനവും പുകവലിയും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കി മാറ്റുന്നു.
ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദമോ ഹൃദ്രോഗമോ ഉണ്ടെങ്കിൽ അത് അടുത്ത തലമുറയെയും ബാധിക്കാൻ സാധ്യതയുണ്ട്.
നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം
ഹൈപ്പർടെൻഷൻ മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ സ്ക്രീനിംഗിലൂടെ കണ്ടെത്തേണ്ടതുണ്ട്. 30 വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞാൽ ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ വലിയൊരു പരിധി വരെ മറ്റ് രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും.
ആരോഗ്യമുള്ള ഒരു ജീവിതത്തിനായി ലളിതമായ ചില ശീലങ്ങൾ ഉറപ്പാക്കാം:
പതിവ് പരിശോധനകളിൽ രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്ന് കണ്ടാൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ മരുന്നുകൾ സ്വയം നിർത്തുകയോ അതിന്റെ അളവ് കുറയ്ക്കുകയോ ചെയ്യരുത്.
ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കർശനമായി കുറയ്ക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമങ്ങളായ നടത്തം, നീന്തൽ, യോഗയോ ശീലമാക്കുക. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്വസന വ്യായാമങ്ങൾ സഹായിക്കും.
സമീകൃത ആഹാരത്തോടൊപ്പം കുറഞ്ഞത് 7-8 മണിക്കൂർ സുഖനിദ്ര ഉറപ്പാക്കുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക.
ഡോ. നിസാബ് പി.പി
ഫിസിഷ്യൻ & ഡയബറ്റോളജി വിഭാഗം മേധാവി ആസ്റ്റർ മിംസ് കോട്ടക്കൽ.
Family Health
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആൻറിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.
മൂന്നുതരത്തിലുള്ള വ്രണങ്ങൾ
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.
എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48 - 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
വിവരങ്ങൾ: ഡോ. ജയേഷ് .പി
MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330
Family Health
എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്.
ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെന്റിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു.
വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു.
അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.
മാനസിക സമ്മർദം
സാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്.
കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ ഈ രോഗം കൂടെക്കൂടെ വരാനുള്ള കാരണമാണ്.
പ്രതിരോധം കുറയുമ്പോൾ
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി പോലുള്ള അണുബാധയുടെ ലക്ഷണമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം.
മുറിവുകൾ, അലർജി
ഭക്ഷണം കഴിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിനു കാരണമാകാം. പശുവിൻപാലിനോടുള്ള അലർജി ചില കുട്ടികളിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.
വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും ഈ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
ശരീരം ബാക്ടീരിയയ്ക്കെതിരേ...
വായ്ക്കകത്തു കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ അമിതമായ പ്രതിപ്രവർത്തനം മൂലവും വ്രണങ്ങളുണ്ടാകാം.
വിവരങ്ങൾ: ഡോ. ജയേഷ് .പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.
Family Health
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇടവിട്ടുള്ള മഴയിൽ ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
വീടുകളിലും പരിസരങ്ങളിലും പ്ലാന്റേഷനുക ളിലും കൃഷിയിടങ്ങളിലും... എവിടെ വേണ മെങ്കിലും മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധിക്കും.
ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക.
വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതി രിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്നതായി കാണുന്നുണ്ട്.
വീടിനുള്ളിലും പരി സരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വീടിന്റെ അകത്തും പുറത്തും കൊതുകിനു മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചെലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
ഫ്രിഡ്ജിനു പിന്നിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം
ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണം. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.
Family Health
വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം,ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
ആരംഭത്തില്‍ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുക ളിലൂടെ കണ്ടുപിടിക്കു ന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യ മായ മരുന്നുകളും എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Family Health
കാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പോളിസിയാണ് ഗുരുതരമായ രോഗ ഇൻഷ്വറൻസ്.
ആശുപത്രി ബില്ലുകൾ തിരികെ നൽകുന്ന സാധാരണ ആരോഗ്യ ഇൻഷ്വറൻസിൽ നിന്ന് വ്യത്യസ്തമായി, ലിസ്റ്റുചെയ്തിരിക്കുന്ന വിട്ടുമാറാത്ത അവസ്ഥ കണ്ടെത്തുമ്പോൾ ഒരു ഗുരുതരമായ രോഗ പോളിസി ഒരു വലിയ തുക പേഔട്ട് നൽകുന്നു.
ഒരു സാധാരണ ആരോഗ്യ ഇൻഷ്വറൻസ് പോളിസി മെഡിക്കൽ അടിയന്തരാവസ്ഥകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, അതിന്റെ പരിമിതമായ ഇൻഷ്വർ ചെയ്ത തുക വിട്ടുമാറാത്ത രോഗങ്ങൾ ചികിത്സിക്കാൻ പര്യാപ്തമല്ലായിരിക്കാം, കാരണം അവയ്ക്ക് പലപ്പോഴും ചെലവേറിയതും ദീർഘകാല പരിചരണവും ആവശ്യമാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ പ്രാധാന്യം എന്താണ്?
Critical Illness Insurance, തങ്ങളുടെ സ്റ്റാൻഡേർഡ് ആരോഗ്യ പദ്ധതികൊണ്ട് മതിയാകാതെ വരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ആളുകളെ പ്രാപ്തരാക്കുകയാണ്. ഗുരുതരമായ ഒരു രോഗം - ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ്, അല്ലെങ്കിൽ കാൻസർ രോഗനിർണയം - ഉണ്ടാകുമ്പോൾ, ആശുപത്രി ബില്ലുകൾ സാമ്പത്തിക ആഘാതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
വരുമാനനഷ്ടം, നീണ്ട പുനരധിവാസ കാലയളവുകൾ, വീട്ടിലെ മാറ്റങ്ങൾ, പ്രാരംഭ ചികിത്സയ്ക്ക് അപ്പുറം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ മരുന്നുകളുടെ ചെലവ് എന്നിവയിൽ നിന്നാണ് പലപ്പോഴും വലിയ ഭാരം ഉണ്ടാകുന്നത്. യഥാർഥ മെഡിക്കൽ ബില്ലുകൾ പരിഗണിക്കാതെ, പരിരക്ഷിതമായ ഒരു അവസ്ഥ കണ്ടെത്തിയാൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസി ഉടമയ്ക്കു മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നേരിട്ടു നൽകുന്നു.
ഈ സൗകര്യമാണ് അതിന്റെ ഏറ്റവും വലിയ ശക്തി - വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പേഔട്ട് ഉപയോഗിക്കാം, നിങ്ങൾ സുഖം പ്രാപിച്ചുവരുന്നതിനു മുന്‍പേതന്നെ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കാൻ അതു നിങ്ങൾക്കു പിൻബലം നൽകുന്നു. അല്ലെങ്കിൽ നിങ്ങൾക്കു ജോലി ചെയ്യാൻ കഴിയാത്ത സമയത്ത് വീട്ടുചെലവുകൾ നടത്തിക്കൊണ്ടുപോകാം.
കുറഞ്ഞത് 20 മുതൽ 30 വരെ ലിസ്റ്റുചെയ്ത അവസ്ഥകൾ ഉൾക്കൊള്ളുന്നതും 30 ദിവസത്തിൽ കൂടാത്തതുമായ പ്ലാനുകൾക്കായി നോക്കുക, കാരണം ചില പഴയ പ്ലാനുകളിൽ പേഔട്ട് ആരംഭിക്കുന്നതിന് മുമ്പ് രോഗി രോഗനിർണയത്തിനു ശേഷം 90 ദിവസം അതിജീവിക്കണമെന്ന് ആവശ്യപ്പെടുന്നു.
സാമ്പത്തിക സഹായം നൽകുന്നത് മുതൽ നികുതി ആനുകൂല്യങ്ങൾ വരെ. പോളിസി ഉടമകൾ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷ്വറൻസ് വാങ്ങേണ്ടതിന്റെ കാരണങ്ങൾ ഇതാ.
ഫ്ലെക്സിബിൾ ഫിനാൻഷ്യൽ സപ്പോർട്ട്
ഈ ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ ലംപ്-സം പേഔട്ട് ഏത് ആവശ്യത്തിനും ഉപയോഗിക്കാം. ഉദാഹരണത്തിന്, കടം വീട്ടൽ, വീട് നടത്തൽ തുടങ്ങിയ എല്ലാ മെഡിക്കൽ ഇതര ചെലവുകളും വഹിക്കാൻ പോളിസി ഉടമകൾക്ക് ഇത് ഉപയോഗിക്കാം. ഈ രീതിയിൽ, അവർക്കു സുഖം പ്രാപിക്കുമ്പോൾ അവരുടെ വരുമാന നഷ്ടം കൈകാര്യം ചെയ്യാൻ കഴിയും.
ചെലവേറിയ ചികിത്സകൾ താങ്ങാനാവും
ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം ഏകദേശം 12%-15% എന്ന നിരക്കിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കാൻസർ അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സകൾ താങ്ങാൻ ആളുകൾക്കു ബുദ്ധിമുട്ടായി മാറുന്നത്. എന്നിരുന്നാലും, വലിയ ലംപ്-സം പേയ്മെന്റിലൂടെ, പോളിസി ഉടമകൾക്ക് ഏറ്റവും കുറഞ്ഞ പോക്കറ്റ് ചെലവുകളോടെ ഏറ്റവും മികച്ച സൗകര്യങ്ങൾ താങ്ങാൻ കഴിയും.
കവറേജിലേക്കുള്ള ദ്രുത പ്രവേശനം
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പ്ലാനുകളിൽ സാധാരണയായി നിലവിലുള്ള കവറേജുള്ള ഇൻഷ്വറൻസിനേക്കാൾ കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉൾപ്പെടുന്നു, ഇതു സാധാരണയായി 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കും. ഇതിനർഥം പോളിസി ഉടമകൾക്ക് വേഗത്തിൽ തുക ആക്സസ് ചെയ്യാനും എത്രയും വേഗം ചികിത്സ ആരംഭിക്കാനും കഴിയും.
നികുതി ആനുകൂല്യം
സെക്ഷൻ 80D അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസിക്ക് അടച്ച പ്രീമിയങ്ങൾക്ക് നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. അതിനാൽ, ഒരു ഗുരുതരമായ രോഗ പദ്ധതി വാങ്ങുന്നതിലൂടെ പോളിസി ഉടമകൾക്ക് അവരുടെ മൊത്തത്തിലുള്ള നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ കഴിയും.
ആരാണ് ഇതു പ്രധാനമായും വാങ്ങേണ്ടത്?
കുടുംബത്തിലെ ഏക വരുമാനക്കാരായ വ്യക്തികൾ. ഉദാഹരണത്തിന്, ആശ്രിതരായ കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ജോലി ചെയ്യാത്ത ഇണ എന്നിവരുള്ളവർ. ആരോഗ്യ സംരക്ഷണ പ്രഫഷണലുകൾ പോലുള്ള ഉയർന്ന സമ്മർദത്തിലോ ഉദാസീനമായ ജോലികളിലോ പ്രവർത്തിക്കുന്ന ചെയ്യുന്ന ആളുകൾ.
കുടുംബത്തിൽ വിട്ടുമാറാത്ത ജീവിതശൈലിയുടെയോ ജനിതക രോഗങ്ങളുടെയോ ചരിത്രമുള്ള വ്യക്തികൾ. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി സാമ്പത്തിക സുരക്ഷയും ദീർഘകാല ആസൂത്രണവും വിലമതിക്കുന്ന ആളുകൾ.
ഗുരുതരമായ രോഗ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
പ്രവേശന പ്രായം: 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസിക്ക് അർഹതയുണ്ട്.
രോഗങ്ങളുടെ എണ്ണം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആരോഗ്യ ഇൻഷ്വറൻസ് ദാതാക്കൾ ഏകദേശം 37 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, വ്യത്യസ്ത ദാതാക്കളിൽ രോഗങ്ങളുടെ എണ്ണം വ്യത്യാസപ്പെടാം.
കാത്തിരിപ്പ് കാലയളവ്: ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസിന് കീഴിൽ വരുന്ന പോളിസി ഉടമകൾ 90 ദിവസത്തെ കാത്തിരിപ്പ് കാലയളവ് അനുഭവിക്കണം.
അതിജീവന കാലയളവ്: ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ഇൻഷ്വർ ചെയ്ത വ്യക്തി ലംപ്-സം തുക ക്ലെയിം ചെയ്യുന്നതിന് 15 ദിവസം അതിജീവിച്ചിരിക്കണം.
ക്ലെയിം പരിധി: ഓരോ വിഭാഗത്തിലും ഒരു ക്ലെയിം മാത്രമേ അനുവദനീയമാകൂ. എന്നിരുന്നാലും, പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയുടെ 400% വരെ ആനുകൂല്യം ഒരു ലംപ് സം പേഔട്ടായി ലഭിക്കും.
വ്യവസ്ഥകൾക്കിടയിലുള്ള കാത്തിരിപ്പ് കാലയളവ്: നിങ്ങൾക്ക് ഒന്നിലധികം ക്ലെയിം ഉള്ള ഗുരുതരമായ രോഗ പോളിസി ഉണ്ടെങ്കിൽ, പരിരക്ഷ ലഭിക്കുന്ന ഓരോ അവസ്ഥയ്ക്കും ഇടയിൽ 12 മാസത്തെ കാത്തിരിപ്പ് കാലയളവ് നിങ്ങൾ അനുഭവിക്കണം.
പോളിസി പുതുക്കൽ: ഒരു ക്ലെയിം പോലും നടത്താത്തിടത്തോളം ഈ പോളിസി പുതുക്കലിന് അർഹമാണ്. പ്രതിവർഷം ക്ലെയിം പരിധി: ഒരു പോളിസി വർഷത്തിൽ ഒരു ക്ലെയിം മാത്രമേ നൽകേണ്ടതുള്ളൂ.
പോളിസി കാലാവധി: ഈ പോളിസി സാധാരണയായി 1 മുതൽ 3 വർഷം വരെ സാധുതയുള്ളതാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഏതൊക്കെ രോഗങ്ങൾക്കാണ് പരിരക്ഷ ലഭിക്കുന്നത്?
കാൻസർ: ഒന്നിലധികം തരം കാൻസറുകൾക്കും ഗുരുതരമായ കാൻസറുമായി ബന്ധപ്പെട്ട അവസ്ഥകൾക്കും ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, അപ്ലാസ്റ്റിക് അനീമിയ, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ.
തലച്ചോറും നാഡീവ്യവസ്ഥയും അടിസ്ഥാനമാക്കിയുള്ള രോഗം: സ്ട്രോക്ക്, അൽഷിമേഴ്സ് രോഗം, ബ്രെയിൻ ട്യൂമർ, എൻസെഫലൈറ്റിസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിന്റെ ഭാഗമാണ്.
ഹൃദയ സംബന്ധമായ അവസ്ഥകൾ: പ്രാഥമിക ശ്വാസകോശം രക്തസമ്മർദം (ഉയർന്ന രക്തസമ്മർദം), മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം), ഹൃദയം മാറ്റിവയ്ക്കൽ, തുറന്ന ഹൃദയം മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ഹൃദയ വൈകല്യങ്ങൾ ഈ പോളിസിയിൽ ഉൾപ്പെടുന്നു.
പ്രധാന അവയവ മാറ്റിവയ്ക്കൽ: ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക പോലുള്ള പ്രധാന അവയവങ്ങളുടെ മാറ്റിവയ്ക്കലിന് കവറേജ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ഗുരുതര അവസ്ഥകൾ: കോമ, പക്ഷാഘാതം, അന്ധത, ബധിരത തുടങ്ങിയ ഗുരുതരമായ മെഡിക്കൽ അവസ്ഥകൾ ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗനിർണയം
ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിലെ ലംപ്-സം പേഔട്ട് പ്രക്രിയയുടെ ആദ്യ ഘട്ടം രോഗനിർണയത്തോടെ ആരംഭിക്കുന്നു. എന്നിരുന്നാലും, പോളിസി ഡോക്യുമെന്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ മാത്രമേ പ്ലാനിൽ ഉൾപ്പെടൂ.
ക്ലെയിം ആരംഭിക്കൽ
ഗുരുതരമായ ഒരു രോഗം കണ്ടെത്തിയതിനു ശേഷം, പോളിസി ഉടമ ലംപ്-സം പേഔട്ട് ലഭിക്കുന്നതിന് ഒരു ക്ലെയിം ആരംഭിക്കുന്നു. മിക്ക കേസുകളിലും, ഇൻഷുററുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്ലെയിം ഫോം സമർപ്പിച്ചുകൊണ്ട് അവർക്ക് ക്ലെയിം ഉന്നയിക്കാൻ കഴിയും.
ഡോക്യുമെന്റേഷൻ
രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഇൻഷ്വറൻസ് ദാതാവ് സാധാരണയായി മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടും. മാത്രമല്ല, പോളിസി ഉടമകൾ ക്ലെയിം ഫോം, ഐഡി പ്രൂഫ് പോലുള്ള അധിക വ്യക്തിഗത രേഖകൾ നൽകേണ്ടതുണ്ട്.
അതിജീവന കാലയളവ്
എല്ലാ രേഖകളും വിജയകരമായി പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, പോളിസി ഉടമ ഒരു അതിജീവന കാലയളവ് അനുഭവിക്കേണ്ടതുണ്ട്, ഇതു സാധാരണയായി 15 ദിവസത്തിൽ കൂടരുത്. ഈ കാലയളവിൽ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇൻഷ്വർ ചെയ്ത തുക പിന്നീട് പ്രോസസ് ചെയ്യും.
തുക പേഔട്ട്
ഇൻഷ്വറർ ഒരു വലിയ തുക നേരിട്ട് പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.
പ്രക്രിയ സാധാരണയായി ഏകദേശം 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.
ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?
പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.
ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.
നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.
അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.
ചുരുക്കത്തിൽ
നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.
എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.
Family Health
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്.
അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്.
ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.
ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും.
മുൻകരുതൽ...
അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
• കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം.
• ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം
• ആഹാരം തുറന്നുവയ്ക്കരുത്.
• വ്യക്തിശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക.
• ടവലുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന തുണി, തവി, സ്പൂൺ, പാത്രങ്ങൾ... ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കഴുകണം.
• പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് കൊണ്ടുനടന്നു തുറന്നുവച്ച് വൃത്തിഹീന സാഹചര്യങ്ങളിൽ വിൽക്കുന്നവ.
• ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
• രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നന്നായി പുതയ്ക്കണം.
• തണുപ്പുള്ള പ്രതലത്തിലോ തറയിലോ കിടക്കരുത്.
• കഴിയുന്നത്ര മഴ നനയാതെ സൂക്ഷിക്കുക
• അമിതമായി അധ്വാനിക്കാതിരിക്കുക
• സന്ധികളിൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ചൂട് പിടിക്കുക.
• കുളി കഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.
• കുളിക്കുമ്പോൾ സോപ്പ് കഴുകിക്കളഞ്ഞ് തോർത്തുന്നതിന് മുൻപ് ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് ശരീരത്തിൽ ഒഴിക്കുക.
• ആഹാരം കഴിഞ്ഞ ഉടനെ പല്ല് തേച്ച് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു കല്ല് ഉപ്പ് ചേർത്ത് കവിൾകൊള്ളുക.
• മാനസിക സംഘർഷം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
എച്ച്1 എന്‍1 ഇന്‍ഫ്ലൂവന്‍സ, വൈറല്‍ പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികിത്സ തേടണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ കൈമുട്ടിന്റെ ഉള്‍ഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ കഴുകണം.
പനിയുള്ളവരിൽ നിന്ന് അകലം പാലിക്കണം
കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവല്‍, ഇതേ പോലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ചുമയോ പനിയോ ഉള്ള സഹപാഠികളില്‍ നിന്ന് അകലം പാലിക്കണം. ചുമ, ജലദോഷം, പനി ഇടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാസ്ക് ധരിക്കണം.
സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുക
പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം.
ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ക്ലാസ് മുറികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകളും വാതിലുകളും തുറന്നിടണം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. പനി ഉള്ളപ്പോള്‍ സ്കൂളില്‍ വരരുത്.
അസുഖമുള്ളപ്പോള്‍ കൈകൊടുക്കലും ആലിംഗനവും ഒഴിവാക്കണം. അസുഖബാധിതരായ കുട്ടികള്‍ക്കു ചുറ്റും നില്‍ക്കരുത്.
ശ്വാസംമുട്ടല്‍
ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകള്‍ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണര്‍ത്താന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായി ഉയര്‍ന്ന പനി നിലനില്ക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, ചുമ വര്‍ധിക്കുക അല്ലെങ്കില്‍ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ആസ്ത്മയോ ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍
ആസ്ത്മയോ മറ്റ് ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇന്‍ഫ്ളൂവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണ്.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാതിരിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണമെന്ന് രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ പ്രത്യേകം അറിയിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കണം.
നിപ്പ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
പകരാതിരിക്കാന്‍
· കൃത്യമായി മാസ്ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ് പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
തൈറോയ്ഡിന്റെ ആരോഗ്യം-1
വർഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ്
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്നതാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല; ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന്, സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്കു കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
വിവരങ്ങൾ: ഡോ. പി. ഹേമലത, കൺസൾട്ടന്റ്,
ജനറൽ മെഡിസിൻ, എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Family Health
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലുകൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി.
പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം.
ദന്താരോഗ്യപ്രശ്നങ്ങൾ
മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക,
പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, താടിയെല്ലിനു വേദന/കുഴതെറ്റൽ എന്നിവയൊക്കെ യാണ് പ്രായമായവരിൽ കണ്ടുവരുന്ന ദന്താരോഗ്യപ്രശ്നങ്ങൾ. ഇവയ്ക്കെല്ലാം തന്നെ ചികിത്സയുണ്ട്.
പല്ലുസെറ്റ് ഉപയോഗിക്കുമ്പോൾ...
പ്രായമാകുന്പോൾ പല്ലുകൾക്ക് തേയ്മാനം ഉണ്ടാകും. മോണയ്ക്ക് ചുരുക്കം ഉണ്ടാകും. മോണയ്ക്ക് കട്ടി കൂടുതൽ ഉണ്ടാകാം. അതുമല്ലെങ്കിൽ മഞ്ഞകളർ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.
പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനംമൂലം മോണയിലും പല്ലുകളിലും മാറ്റങ്ങൾ ഉണ്ടാകും. ഇതിനെല്ലാം സമയാസമയങ്ങളിൽ ചികിത്സ ലഭ്യമാക്കിയാൽ പൂർണമായും പരിഹരിക്കാവുന്നതാണ്.
പല്ലു സെറ്റുവച്ചിട്ടുള്ളവർ അത് ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയാണോ ഉപയോഗിക്കുന്നത് എന്നു പരിശോധിക്കുക.
പല്ലുകൾ നിലനിർത്താം
ഗ്രൈൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന മിക്സി/ ഗ്രൈൻഡർ പോലെ ഭക്ഷണ സാധനങ്ങളെ മുറിച്ച് ചെറിയ കഷണങ്ങൾ ആക്കി ചവച്ചരച്ച് ആമാശയത്തിലേക്കു ദഹനത്തിനായി വിടുന്ന പ്രക്രിയയിൽ ഏറ്റവും വലിയ ജോലി പല്ലുകൾക്കു തന്നെയാണ്.
ഈ പല്ലുകളെ സംരക്ഷിച്ച് ആവശ്യമെങ്കിൽ വേണ്ട ചികിത്സകൾ ചെയ്തു നിലനിർത്തിയാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ കൂടി ഇല്ലാതെയാകും.
ഇതുവരെ ഡോക്ടറെ കണ്ട് പരിശോധിച്ചിട്ടില്ല എങ്കിൽ ഉടൻ തന്നെ ദന്തപരിശോധന നടത്തുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903.
Family Health
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്.
കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം.
കാൽസ്യം കുറയുന്നതു പ്രശ്നമാണോ?
ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം.
ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സയിൽ അപകടമുണ്ടോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽപേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല.മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം അവർ അറിയുകയുമില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
എന്തൊക്കെ ശ്രദ്ധിക്കണം?
* അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.
* കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
* ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം.
* ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.
മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയാറായാൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.
പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ.
എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ:
1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ
ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം.
2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും.
3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.
4. പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.
5. പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.
7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.
കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.
എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.
സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.
Family Health
ആരോഗ്യ സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാമതാണെന്ന് നാം അഭിമാനിക്കുമ്പോഴും ജനിതക രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം ഇന്നും ബാലപാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലസീമിയ.
ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയും കഠിനമായ ശാരീരിക-സാമ്പത്തിക ക്ലേശങ്ങളും സമ്മാനിക്കുന്ന ഈ രക്തരോഗത്തെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി "കാരിയർ സ്ക്രീനിംഗ്' അഥവാ വാഹക പരിശോധനയാണ്.
ഇത് വെറുമൊരു വ്യക്തിഗത തീരുമാനമല്ല, മറിച്ച് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ മുൻഗണനയാകേണ്ട ഒന്നാണ്.
പ്രതിരോധിക്കാൻ കഴിയുന്ന രോഗം
പല മാരക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി തലസീമിയ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ്.
മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് ജനിതകമായി പകരുന്ന ഈ രോഗം, വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ലളിതമായ ഒരു രക്തപരിശോധനയിലൂടെ പൂർണമായും ഒഴിവാക്കാം.
രോഗം ബാധിച്ച ഒരു കുട്ടി ജനിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പവും യുക്തിസഹവുമാണ് ആ കുട്ടിക്ക് രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുന്നത്.
വാഹകർ എന്ന നിശബ്ദ ഭീഷണി
തലസീമിയയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വാഹകരാണ് (Carriers). ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും പുറമെ പൂർണ ആരോഗ്യവാന്മാരുമായിരിക്കും.
അതുകൊണ്ടുതന്നെ താൻ ഒരു തലസീമിയ വാഹകനാണെന്ന് ഭൂരിഭാഗം പേരും അറിയുന്നില്ല. രണ്ട് വാഹകർ തമ്മിൽ വിവാഹിതരാകുമ്പോഴാണ് ഗൗരവകരമായ "തലസീമിയ മേജർ' എന്ന അവസ്ഥയോടെ കുട്ടി ജനിക്കാൻ സാധ്യതയുള്ളത്.
പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വ്യാപകമായ സ്ക്രീനിംഗ് നടപ്പിലാക്കിയാൽ മാത്രമേ ഈ നിശബ്ദ വാഹകരെ കണ്ടെത്താനും വരുംതലമുറയെ സംരക്ഷിക്കാനും സാധിക്കൂ.
എന്തുകൊണ്ട് ഇതൊരു പൊതുജനാരോഗ്യ മുൻഗണനയാകണം?
സാമ്പത്തിക ആഘാതം: ഒരു തലസീമിയ രോഗിയുടെ ആജീവനാന്ത ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സ്ക്രീനിംഗിനായി ചിലവാക്കുന്ന തുക ചികിത്സാ ചെലവിനെ അപേക്ഷിച്ച് തുച്ഛമാണ്.
സാമൂഹിക ആഘാതം: രോഗിക്ക് പുറമെ, അവരെ പരിചരിക്കുന്ന മാതാപിതാക്കളുടെയും തൊഴിൽ ദിനങ്ങളും മാനസികാരോഗ്യവും ഈ രോഗം മൂലം നഷ്ടമാകുന്നു.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
സൈപ്രസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കൃത്യമായ സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ തലസീമിയ ബാധിതരായ കുട്ടികളുടെ ജനനം ഏകദേശം പൂജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു മാറ്റം സാധ്യമാണ്.
വിവാഹപൂർവ പരിശോധന: വിവാഹത്തിന് മുൻപുള്ള രക്തപരിശോധനകളിൽ എച്ച്ബി ഇലക്ട്രോഫോറെസിസ് (Hb Electrophoresis) കൂടി നിർബന്ധമാക്കണം.
ഗർഭകാല പരിശോധന: ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ തന്നെ സ്ക്രീനിംഗ് നടത്തുകയും മാതാപിതാക്കൾ വാഹകരാണെന്ന് കണ്ടാൽ വിദഗ്ധ ജനിതക കൗൺസിലിംഗ് നൽകുകയും വേണം.
ബഹുജന ബോധവത്കരണം: മത-സാമൂഹിക സംഘടനകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ ജനിതക പരിശോധനയുടെ പ്രാധാന്യം താഴെത്തട്ടിൽ എത്തിക്കണം.
ചികിത്സയും അതിജീവനവും
തലസീമിയയുടെ തീവ്രതയനുസരിച്ചാണ് ചികിത്സാ രീതികൾ നിശ്ചയിക്കുന്നത്. ഈ രോഗത്തെ പൂർണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.
പ്രധാന ചികിത്സാ രീതികൾ താഴെ പറയുന്നവയാണ്:
1. രക്തം മാറ്റിവയ്ക്കൽ (Blood Transfusion)
തലസീമിയ മേജർ ബാധിച്ചവർക്ക് ക്രമമായ ഇടവേളകളിൽ രക്തം നൽകേണ്ടി വരും. ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനും ചുവന്ന രക്താണുക്കളും കൃത്രിമമായി നൽകുന്ന രീതിയാണിത്.
രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ഓരോ രണ്ടാഴ്ചയിലോ നാലാഴ്ചയിലോ ഒരിക്കൽ രക്തം മാറ്റിവയ്ക്കേണ്ടി വരാം.
2. ഇരുമ്പിന്റെ അംശം നീക്കം ചെയ്യൽ (Chelation Therapy)
തുടർച്ചയായി രക്തം സ്വീകരിക്കുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്റെ (Iron) അളവ് അമിതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കും.
ശരീരത്തിലെ ഈ അമിതമായ ഇരുമ്പിനെ പുറന്തള്ളാൻ മരുന്നുകൾ നൽകുന്ന രീതിയാണ് കീലേഷൻ തെറാപ്പി. ഇത് ഗുളിക രൂപത്തിലോ കുത്തിവെപ്പായോ നൽകാറുണ്ട്.
3. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ (Bone Marrow Transplant)
തലസീമിയക്ക് നിലവിലുള്ള ഏക ശാശ്വത പരിഹാരമാണിത്. രോഗിയുടെ തകരാറിലായ അസ്ഥിമജ്ജയ്ക്ക് പകരം ആരോഗ്യവാനായ ഒരാളുടെ (പ്രത്യേകിച്ച് സഹോദരങ്ങൾ) അസ്ഥിമജ്ജ മാറ്റിവയ്ക്കുന്നു.
എന്നാൽ ഇത് സങ്കീർണവും ചെലവേറിയതുമായ പ്രക്രിയയാണ്.
4. ഫോളിക് ആസിഡ് സപ്ലിമെന്റുകൾ
ശരീരത്തിന് ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ സഹായിക്കുന്ന വിറ്റാമിനാണ് ബി-9 അഥവാ ഫോളിക് ആസിഡ്. തലസീമിയ രോഗികളിൽ ഇതിന്റെ കുറവ് കണ്ടുവരാറുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് ഗുളികകൾ നൽകാറുണ്ട്.
5. ശസ്ത്രക്രിയ (Splenectomy)
ചില സാഹചര്യങ്ങളിൽ പ്ലീഹയുടെ (Spleen) വലിപ്പം അമിതമായി വർധിക്കുകയും അത് രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്ലീഹ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
6. ജീൻ തെറാപ്പി (Gene Therapy)
ഈ രംഗത്തെ ഏറ്റവും പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയാണിത്. രോഗിയുടെ തന്നെ കോശങ്ങളിൽ ജനിതക മാറ്റം വരുത്തി തകരാറിലായ ഹീമോഗ്ലോബിൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഈ രീതിയിലൂടെ ശ്രമിക്കുന്നു.
തലസീമിയ വിമുക്തമായ ഒരു കേരളം എന്നത് കേവലമൊരു സ്വപ്നമല്ല, മറിച്ച് ശാസ്ത്രീയമായ മുൻകരുതലുകളിലൂടെ നമുക്ക് നേടിയെടുക്കാവുന്ന ലക്ഷ്യമാണ്.
രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്. അറിവാണ് ഇതിന്റെ ആദ്യ ചുവടുവയ്പ്പ്.
കൂടുതൽ വിവരങ്ങൾ: ഡോ. ദീപക് ഗോപിനാഥ്
സീനിയർ സ്പെഷ്യലിസ്റ്റ് പാത്തോളജി ആസ്റ്റർ മിംസ് കോട്ടക്കൽ
Family Health
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്.
ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്.
ദന്തക്ഷയം: കാരണങ്ങൾ
. അമിതമായി മധുരം കഴിക്കുന്നത്
. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്.
. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ.
. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ.
ലക്ഷണങ്ങൾ
. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ
. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും
ഉപരിതലത്തിലും കാണുന്നത്
. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്
. തൊടുമ്പോഴും കടിക്കുമ്പോഴും
പുളിപ്പും വേദനയും
. അസഹനീയമായ വേദന/പഴുപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ
. നീർക്കെട്ട്, പഴുപ്പ്, നീര്
. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു
ചികിത്സകൾ :
1. ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിന്റെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.
2. ഡെന്റീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും.
പോടിന്റെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം ഫില്ലിംഗ് നടത്താവുന്നതാണ്.
3. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും
പ്രതിരോധം
പരിശോധനകളിൽ കൂടി മാത്രമേ പോടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡോക്ടറുടെ സഹായത്താലും എക്സറേ പരിശോധനയിലും പോടുകൾ ഭൂരിഭാഗവും കണ്ടുപിടിക്കാവുന്നതാണ്.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധിച്ചാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഇതു കണ്ടെത്താം. ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഇത് പരിഹരിക്കുകയും ചെയ്യാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല, 9447219903.
Family Health
* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.
* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.
* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.
* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.
* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.
* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം
പാലിയേറ്റീവ് കെയർ
കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.
കെയർ ഹോം
കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്.
അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്
ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക.
രോഗവിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട്.
കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്. 60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.
80 കഴിഞ്ഞവരിൽ 20% വും 85 വയസ്സിനു മുകളിൽ 50% വും ആണ് രോഗസാധ്യത.
ന്യൂറോണുകൾക്കു നാശം...
തുടക്കത്തിൽ ചെറിയ ഓർമപ്പിശകുകളും പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു.
തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന കാരണം.
കാരണങ്ങൾ
രോഗമുള്ളവരിൽ 10% ന്റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങളോ കരൾ, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം.
നേരത്തേ കണ്ടെത്തിയാൽ...
തുടക്കത്തിലേ ഉള്ള രോഗനിർണയം പരമപ്രധാനമാണ്. അനന്തരഫലങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. രോഗബാധിതരോട് സ്നേഹത്തോടെയുള്ള പരിചരണവും കരുതലോടെയുള്ള കൂട്ടിരിപ്പും ആവശ്യമാണ്.
താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
മുമ്പുണ്ടായിരുന്ന ബഹുമാനം തുടർന്നുമുണ്ടാകണം.
ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കണം.
രോഗിയുടെ ദിനചര്യകൾ ക്രമം തെറ്റാതെ നോക്കണം.
അവരുടെ മനസിൽ ആശങ്കകൾ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം.
പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം.
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.
മൂന്നു ദിവസം ഇലക്കറികൾ
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.
ഇടനേരങ്ങളിൽ
ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പഴങ്ങളും പച്ചക്കറികളും പ്രധാനം
ആവശ്യത്തിന് വെള്ളം കുടിക്കണം
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പകർച്ച വ്യാധികൾക്കെതിരേ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ കാലവർഷം എത്തുന്നതോടെ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്.
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ നാം സുസജ്ജരാകേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥയും ജനസാന്ദ്രതയും കൊതുകുജന്യ രോഗങ്ങൾ പടരാൻ അനുകൂലമായതിനാൽ ബോധവത്കരണവും പ്രതിരോധവും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
കാലവർഷത്തിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് നാം ഓരോരുത്തരും വ്യക്തിപരമായും സാമൂഹികമായും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷണങ്ങളും രോഗനിർണയവും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിനു പുറകിലെ വേദന, സന്ധികളിലും പേശികളിലും ഉണ്ടാകുന്ന അസഹനീയമായ വേദന, ചർമത്തിലെ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാലുടൻ രക്തപരിശോധനയിലൂടെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് "ഡെങ്കി ഹെമറാജിക് ഫീവർ' പോലുള്ള സങ്കീർണാവസ്ഥകളിലേക്ക് രോഗി എത്താതിരിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. രഞ്ജി ജോസ്
സീനിയർ കൺസൾട്ടന്റ് - ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി
Family Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്.
ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങൾ, ലക്ഷണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഡോക്ടറുടെ നിർദേശ പ്രകാരംനിര്ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
പ്രതിരോധ കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണം.
തൊലിയിലുള്ള മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ പ്രതിരോധം
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
മേയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗം നിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്.
ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
ചികിത്സ കൃത്യമായി ചെയ്യണം
ഇതില്‍ എടുത്തു പറയേണ്ട കാര്യമെന്തെന്നാല്‍ കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്നതാണ്. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്.
ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടിഎസ്എച്ച്) ടെസ്റ്റ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് ടിഎസ്എച്ച്.
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്.
ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
തടി കൂടിയാലും കുറഞ്ഞാലും / ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ / വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
സ്ക്രീനിംഗ് ടെസ്റ്റായ ടിഎസ്എച്ച് രക്ത പരിശോധനയില്‍ നോർമൽ വാല്യുവിൽ കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു.
ടിഎസ്എച്ച് കൂടാതെ ടി3, ടി4, ആന്റിബോഡി ടെസ്റ്റുകളും രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തുന്നത് വഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഹേമലത .പി
കൺസൾട്ടന്റ് ജനറൽ മെഡിസിൻ എസ്യുടി ഹോസ്പിറ്റൽ പട്ടം.
Family Health
അലർജിക് റൈനൈറ്റിസിന്റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനറ്റിസ് (Non-allergic Rhinitis).
രോഗ കാരണമായി ഹോർമോൺ ഘടകങ്ങളും
ഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോരർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും.
രാവിലത്തെ അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കിടപ്പുമുറിയിൽ കാർപെറ്റ് ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്വം ക്ലീൻ (Vaccum clean) ചെയ്യുക.
2. തലയിണ ഉറയും കിടക്കവിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പുമുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.
6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. രൂക്ഷമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. സലൈൻ നാസൽ ഡ്രോപ്സ്്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉപയോഗിക്കുക.
ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?
1. രോഗലക്ഷണങ്ങൾ നിലനില്‍ക്കുകയാണെങ്കിൽ/എല്ലാ മുൻകരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിച്ചാൽ.
2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ, ദൈനംദിന പ്രവർത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.
3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽ നിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ അത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആകാം.
സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. പൂമ്പൊടി / Pollen
രാവിലെ അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലാണ്.
2. വളർത്തു മൃഗങ്ങളുടെ രോമം / Pet Dander
കിടക്കയിലോ കസേരയിലോ വസ്ത്രത്തിലോ ഒക്കെ വളർത്തു മൃഗങ്ങളുടെ രോമം ഉണ്ടെങ്കിലോ, വളർത്തു മൃഗങ്ങൾ നിങ്ങളുടെ മുറിയിൽ ഉറങ്ങുന്നെങ്കിലോ അതുവഴി അലർജിക്ക് കാരണമാകാം.
3. പൊടിപടലങ്ങൾ/ Dust mites
കിടക്കയിലും തലയിണയിലും കിടക്കവിരിയിലും തലയിണ ഉറയിലും ഒക്കെ ഉണ്ടാകുന്ന സൂക്ഷ്മ ജീവികൾ മൂലം അലർജിയോടനുബന്ധിച്ച ലക്ഷണങ്ങൾ രാവിലെ പ്രകടമാകുന്നതിന് കാരണമാകുന്നു.
4. പൂപ്പൽ/ Mould
വീടിന്റെ ഉള്ളിൽ നനവോ, ഈർപ്പമുള്ള കാലാവസ്ഥയോ ആണെങ്കിൽ പൂപ്പൽ ബാധയ്ക്കു സാധ്യതയുണ്ട്.
ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരക ഘടകങ്ങളാണ്. ഇതുമൂലം നേസൽ മ്യൂകോസയിൽ (nasal mucosa) വീക്കം ഉണ്ടാകുന്നു.
സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis).
രോഗ കാരണങ്ങൾ:
1. ശക്തമായ ഗന്ധം
രാത്രിയിൽ ഉപയോഗിക്കുന്ന മണമുള്ള ലോഷൻ/എണ്ണ/ജെൽ, ശക്തമായ ഗന്ധമുള്ള സോപ്പുപൊടി എന്നിവ മൂക്കിലെ മ്യൂകോസൽ രക്തക്കുഴലുകളെ പ്രവർത്തിപ്പിച്ച് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.
2. ചില മരുന്നുകൾ
ഇബുപ്രോഫെൻ, ആസ്പിരിൻ, സെഡേറ്റീവ്സ് മുതലായവ (Ibuprofen, Aspirin, Sedatives, etc)
3. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ / Gastroesophageal reflux
മലർന്നു കിടക്കുമ്പോൾ പുളിച്ച് തികട്ടുന്ന അവസ്ഥ ഉണ്ടാവുകയും തുടർന്നു തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിലൂടെ തൊണ്ടയിലേക്ക് കഫം പോവുകയും ചുമയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.
പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്.
ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാന കാരണം കണ്ടെത്തണം
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുമ്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും.
വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്‍, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്‍, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്.
ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.
Family Health
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതശൈലിയിൽ സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം എന്നത് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.
എന്നാൽ ഈ മാനസിക സമ്മർദ്ദവും മാറിയ ഭക്ഷണരീതികളും ശരീരത്തിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ വിപത്താണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ.
പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഒരു നിശബ്ദ കൊലയാളി എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.
രക്തസമ്മർദ്ദം കൃത്യസമയത്ത് നിയന്ത്രിക്കാതിരുന്നാൽ അത് മറ്റ് മാരകമായ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കും.
ആദ്യകാല ലക്ഷണങ്ങൾ: ശരീരം തരുന്ന മുന്നറിയിപ്പുകൾ
രക്തസമ്മർദ്ദം വർധിക്കുന്നത് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. എങ്കിലും ശരീരം പ്രകടിപ്പിക്കുന്ന ചില ആദ്യകാല ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
വിട്ടുമാറാത്ത തലവേദന: പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ തലയുടെ പിൻഭാഗത്തുണ്ടാകുന്ന കഠിനമായ വേദന.
തലകറക്കവും കാഴ്ചമങ്ങലും: പെട്ടെന്നുണ്ടാകുന്ന തലകറക്കം, കൺപോളകൾക്ക് ഭാരം അനുഭവപ്പെടുക അല്ലെങ്കിൽ കാഴ്ച മങ്ങുക.
അമിതമായ ക്ഷീണവും ശ്വാസംമുട്ടലും: ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും അമിതമായി തളരുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുക.
നെഞ്ചിടിപ്പ് വർധിക്കുക: അകാരണമായി നെഞ്ചിൽ അസ്വസ്ഥതയോ നെഞ്ചിടിപ്പ് ഉയരുന്നതായി അനുഭവപ്പെടുക.
ഉറക്കമില്ലായ്മ: രാത്രിയിൽ കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും മനസിന് അസ്വസ്ഥത തോന്നുകയും ചെയ്യുക.
ഹൈപ്പർടെൻഷൻ എങ്ങനെ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നു?
ഉയർന്ന രക്തസമ്മർദ്ദമുള്ള പലരും മരുന്നുകളിലൂടെ നിയന്ത്രിച്ചു നിർത്താം എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. രക്തക്കുഴലുകളിലെ അമിതമായ സമ്മർദ്ദം കാലക്രമേണ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ നിശബ്ദമായി ബാധിക്കുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, കണ്ണിനെ ബാധിക്കുന്ന റെറ്റിനോപ്പതി തിരിച്ചറിയാനുള്ള കണ്ണ് പരിശോധനയും വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകളും കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇത് താഴെ പറയുന്ന ഗുരുതരമായ രോഗങ്ങൾക്ക് വഴിവയ്ക്കുന്നു:
ഹൃദ്രോഗങ്ങൾ: ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികൾക്ക് അമിത ജോലിഭാരം നൽകുന്നു. ഇത് ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഒടുവിൽ ഹൃദയാഘാതത്തിലേക്ക് നയിക്കാനും കാരണമാകുന്നു.
പക്ഷാഘാതം: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അമിത സമ്മർദ്ദം മൂലം പൊട്ടുകയോ അല്ലെങ്കിൽ അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയോ ചെയ്യുന്നത് വഴിയാണ് പക്ഷാഘാതം ഉണ്ടാകുന്നത്.
വൃക്കരോഗം: വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വഴി ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ കഴിയാതെ വരികയും ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാവുകയും ചെയ്യുന്നു.
പ്രമേഹം: ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അതുവഴി ടൈപ്പ്-2 പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹവും ഹൈപ്പർടെൻഷനും ഒരുമിച്ചുവരുന്നത് രോഗാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നു.
രക്ത സമ്മർദ്ദം വർധിക്കുന്നതിന്റെ സാധ്യതകളും കാരണങ്ങളും
ഒരാളിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും അത് രോഗാവസ്ഥയിലേക്ക് മാറുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ട്:
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം: തുടർച്ചയായ സ്ട്രെസ് ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ഇത് രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നു നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു.
അശാസ്ത്രീയമായ ഭക്ഷണരീതി: ഭക്ഷണത്തിൽ ഉപ്പിന്റെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ കൊഴുപ്പേറിയ ഭക്ഷണങ്ങൾ തുടങ്ങിയവ രക്തസമ്മർദ്ദത്തിന് സാധ്യത വർധിപ്പിക്കുന്നു.
വ്യായാമക്കുറവ്: ശാരീരിക അധ്വാനമില്ലായ്മയും സുഖലോലുപമായ ജീവിതശൈലിയും അമിതവണ്ണത്തിന് കാരണമാകുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.
ലഹരി ഉപയോഗം: അമിതമായ മദ്യപാനവും പുകവലിയും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കി മാറ്റുന്നു.
ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദമോ ഹൃദ്രോഗമോ ഉണ്ടെങ്കിൽ അത് അടുത്ത തലമുറയെയും ബാധിക്കാൻ സാധ്യതയുണ്ട്.
നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം
ഹൈപ്പർടെൻഷൻ മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ സ്ക്രീനിംഗിലൂടെ കണ്ടെത്തേണ്ടതുണ്ട്. 30 വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞാൽ ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ വലിയൊരു പരിധി വരെ മറ്റ് രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും.
ആരോഗ്യമുള്ള ഒരു ജീവിതത്തിനായി ലളിതമായ ചില ശീലങ്ങൾ ഉറപ്പാക്കാം:
പതിവ് പരിശോധനകളിൽ രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്ന് കണ്ടാൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ മരുന്നുകൾ സ്വയം നിർത്തുകയോ അതിന്റെ അളവ് കുറയ്ക്കുകയോ ചെയ്യരുത്.
ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കർശനമായി കുറയ്ക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമങ്ങളായ നടത്തം, നീന്തൽ, യോഗയോ ശീലമാക്കുക. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്വസന വ്യായാമങ്ങൾ സഹായിക്കും.
സമീകൃത ആഹാരത്തോടൊപ്പം കുറഞ്ഞത് 7-8 മണിക്കൂർ സുഖനിദ്ര ഉറപ്പാക്കുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക.
ഡോ. നിസാബ് പി.പി
ഫിസിഷ്യൻ & ഡയബറ്റോളജി വിഭാഗം മേധാവി ആസ്റ്റർ മിംസ് കോട്ടക്കൽ.
Family Health
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആൻറിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.
മൂന്നുതരത്തിലുള്ള വ്രണങ്ങൾ
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.
എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48 - 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
വിവരങ്ങൾ: ഡോ. ജയേഷ് .പി
MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330
Family Health
എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്.
ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെന്റിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു.
വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു.
അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.
മാനസിക സമ്മർദം
സാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്.
കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ ഈ രോഗം കൂടെക്കൂടെ വരാനുള്ള കാരണമാണ്.
പ്രതിരോധം കുറയുമ്പോൾ
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി പോലുള്ള അണുബാധയുടെ ലക്ഷണമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം.
മുറിവുകൾ, അലർജി
ഭക്ഷണം കഴിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിനു കാരണമാകാം. പശുവിൻപാലിനോടുള്ള അലർജി ചില കുട്ടികളിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.
വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും ഈ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
ശരീരം ബാക്ടീരിയയ്ക്കെതിരേ...
വായ്ക്കകത്തു കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ അമിതമായ പ്രതിപ്രവർത്തനം മൂലവും വ്രണങ്ങളുണ്ടാകാം.
വിവരങ്ങൾ: ഡോ. ജയേഷ് .പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.
Family Health
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇടവിട്ടുള്ള മഴയിൽ ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
വീടുകളിലും പരിസരങ്ങളിലും പ്ലാന്റേഷനുക ളിലും കൃഷിയിടങ്ങളിലും... എവിടെ വേണ മെങ്കിലും മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധിക്കും.
ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക.
വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതി രിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്നതായി കാണുന്നുണ്ട്.
വീടിനുള്ളിലും പരി സരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വീടിന്റെ അകത്തും പുറത്തും കൊതുകിനു മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചെലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
ഫ്രിഡ്ജിനു പിന്നിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം
ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണം. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.
Family Health
വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം,ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
ആരംഭത്തില്‍ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുക ളിലൂടെ കണ്ടുപിടിക്കു ന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യ മായ മരുന്നുകളും എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Family Health
കാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പോളിസിയാണ് ഗുരുതരമായ രോഗ ഇൻഷ്വറൻസ്.
ആശുപത്രി ബില്ലുകൾ തിരികെ നൽകുന്ന സാധാരണ ആരോഗ്യ ഇൻഷ്വറൻസിൽ നിന്ന് വ്യത്യസ്തമായി, ലിസ്റ്റുചെയ്തിരിക്കുന്ന വിട്ടുമാറാത്ത അവസ്ഥ കണ്ടെത്തുമ്പോൾ ഒരു ഗുരുതരമായ രോഗ പോളിസി ഒരു വലിയ തുക പേഔട്ട് നൽകുന്നു.
ഒരു സാധാരണ ആരോഗ്യ ഇൻഷ്വറൻസ് പോളിസി മെഡിക്കൽ അടിയന്തരാവസ്ഥകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, അതിന്റെ പരിമിതമായ ഇൻഷ്വർ ചെയ്ത തുക വിട്ടുമാറാത്ത രോഗങ്ങൾ ചികിത്സിക്കാൻ പര്യാപ്തമല്ലായിരിക്കാം, കാരണം അവയ്ക്ക് പലപ്പോഴും ചെലവേറിയതും ദീർഘകാല പരിചരണവും ആവശ്യമാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ പ്രാധാന്യം എന്താണ്?
Critical Illness Insurance, തങ്ങളുടെ സ്റ്റാൻഡേർഡ് ആരോഗ്യ പദ്ധതികൊണ്ട് മതിയാകാതെ വരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ആളുകളെ പ്രാപ്തരാക്കുകയാണ്. ഗുരുതരമായ ഒരു രോഗം - ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ്, അല്ലെങ്കിൽ കാൻസർ രോഗനിർണയം - ഉണ്ടാകുമ്പോൾ, ആശുപത്രി ബില്ലുകൾ സാമ്പത്തിക ആഘാതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
വരുമാനനഷ്ടം, നീണ്ട പുനരധിവാസ കാലയളവുകൾ, വീട്ടിലെ മാറ്റങ്ങൾ, പ്രാരംഭ ചികിത്സയ്ക്ക് അപ്പുറം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ മരുന്നുകളുടെ ചെലവ് എന്നിവയിൽ നിന്നാണ് പലപ്പോഴും വലിയ ഭാരം ഉണ്ടാകുന്നത്. യഥാർഥ മെഡിക്കൽ ബില്ലുകൾ പരിഗണിക്കാതെ, പരിരക്ഷിതമായ ഒരു അവസ്ഥ കണ്ടെത്തിയാൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസി ഉടമയ്ക്കു മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നേരിട്ടു നൽകുന്നു.
ഈ സൗകര്യമാണ് അതിന്റെ ഏറ്റവും വലിയ ശക്തി - വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പേഔട്ട് ഉപയോഗിക്കാം, നിങ്ങൾ സുഖം പ്രാപിച്ചുവരുന്നതിനു മുന്‍പേതന്നെ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കാൻ അതു നിങ്ങൾക്കു പിൻബലം നൽകുന്നു. അല്ലെങ്കിൽ നിങ്ങൾക്കു ജോലി ചെയ്യാൻ കഴിയാത്ത സമയത്ത് വീട്ടുചെലവുകൾ നടത്തിക്കൊണ്ടുപോകാം.
കുറഞ്ഞത് 20 മുതൽ 30 വരെ ലിസ്റ്റുചെയ്ത അവസ്ഥകൾ ഉൾക്കൊള്ളുന്നതും 30 ദിവസത്തിൽ കൂടാത്തതുമായ പ്ലാനുകൾക്കായി നോക്കുക, കാരണം ചില പഴയ പ്ലാനുകളിൽ പേഔട്ട് ആരംഭിക്കുന്നതിന് മുമ്പ് രോഗി രോഗനിർണയത്തിനു ശേഷം 90 ദിവസം അതിജീവിക്കണമെന്ന് ആവശ്യപ്പെടുന്നു.
സാമ്പത്തിക സഹായം നൽകുന്നത് മുതൽ നികുതി ആനുകൂല്യങ്ങൾ വരെ. പോളിസി ഉടമകൾ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷ്വറൻസ് വാങ്ങേണ്ടതിന്റെ കാരണങ്ങൾ ഇതാ.
ഫ്ലെക്സിബിൾ ഫിനാൻഷ്യൽ സപ്പോർട്ട്
ഈ ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ ലംപ്-സം പേഔട്ട് ഏത് ആവശ്യത്തിനും ഉപയോഗിക്കാം. ഉദാഹരണത്തിന്, കടം വീട്ടൽ, വീട് നടത്തൽ തുടങ്ങിയ എല്ലാ മെഡിക്കൽ ഇതര ചെലവുകളും വഹിക്കാൻ പോളിസി ഉടമകൾക്ക് ഇത് ഉപയോഗിക്കാം. ഈ രീതിയിൽ, അവർക്കു സുഖം പ്രാപിക്കുമ്പോൾ അവരുടെ വരുമാന നഷ്ടം കൈകാര്യം ചെയ്യാൻ കഴിയും.
ചെലവേറിയ ചികിത്സകൾ താങ്ങാനാവും
ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം ഏകദേശം 12%-15% എന്ന നിരക്കിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കാൻസർ അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സകൾ താങ്ങാൻ ആളുകൾക്കു ബുദ്ധിമുട്ടായി മാറുന്നത്. എന്നിരുന്നാലും, വലിയ ലംപ്-സം പേയ്മെന്റിലൂടെ, പോളിസി ഉടമകൾക്ക് ഏറ്റവും കുറഞ്ഞ പോക്കറ്റ് ചെലവുകളോടെ ഏറ്റവും മികച്ച സൗകര്യങ്ങൾ താങ്ങാൻ കഴിയും.
കവറേജിലേക്കുള്ള ദ്രുത പ്രവേശനം
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പ്ലാനുകളിൽ സാധാരണയായി നിലവിലുള്ള കവറേജുള്ള ഇൻഷ്വറൻസിനേക്കാൾ കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉൾപ്പെടുന്നു, ഇതു സാധാരണയായി 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കും. ഇതിനർഥം പോളിസി ഉടമകൾക്ക് വേഗത്തിൽ തുക ആക്സസ് ചെയ്യാനും എത്രയും വേഗം ചികിത്സ ആരംഭിക്കാനും കഴിയും.
നികുതി ആനുകൂല്യം
സെക്ഷൻ 80D അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസിക്ക് അടച്ച പ്രീമിയങ്ങൾക്ക് നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. അതിനാൽ, ഒരു ഗുരുതരമായ രോഗ പദ്ധതി വാങ്ങുന്നതിലൂടെ പോളിസി ഉടമകൾക്ക് അവരുടെ മൊത്തത്തിലുള്ള നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ കഴിയും.
ആരാണ് ഇതു പ്രധാനമായും വാങ്ങേണ്ടത്?
കുടുംബത്തിലെ ഏക വരുമാനക്കാരായ വ്യക്തികൾ. ഉദാഹരണത്തിന്, ആശ്രിതരായ കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ജോലി ചെയ്യാത്ത ഇണ എന്നിവരുള്ളവർ. ആരോഗ്യ സംരക്ഷണ പ്രഫഷണലുകൾ പോലുള്ള ഉയർന്ന സമ്മർദത്തിലോ ഉദാസീനമായ ജോലികളിലോ പ്രവർത്തിക്കുന്ന ചെയ്യുന്ന ആളുകൾ.
കുടുംബത്തിൽ വിട്ടുമാറാത്ത ജീവിതശൈലിയുടെയോ ജനിതക രോഗങ്ങളുടെയോ ചരിത്രമുള്ള വ്യക്തികൾ. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി സാമ്പത്തിക സുരക്ഷയും ദീർഘകാല ആസൂത്രണവും വിലമതിക്കുന്ന ആളുകൾ.
ഗുരുതരമായ രോഗ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
പ്രവേശന പ്രായം: 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസിക്ക് അർഹതയുണ്ട്.
രോഗങ്ങളുടെ എണ്ണം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആരോഗ്യ ഇൻഷ്വറൻസ് ദാതാക്കൾ ഏകദേശം 37 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, വ്യത്യസ്ത ദാതാക്കളിൽ രോഗങ്ങളുടെ എണ്ണം വ്യത്യാസപ്പെടാം.
കാത്തിരിപ്പ് കാലയളവ്: ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസിന് കീഴിൽ വരുന്ന പോളിസി ഉടമകൾ 90 ദിവസത്തെ കാത്തിരിപ്പ് കാലയളവ് അനുഭവിക്കണം.
അതിജീവന കാലയളവ്: ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ഇൻഷ്വർ ചെയ്ത വ്യക്തി ലംപ്-സം തുക ക്ലെയിം ചെയ്യുന്നതിന് 15 ദിവസം അതിജീവിച്ചിരിക്കണം.
ക്ലെയിം പരിധി: ഓരോ വിഭാഗത്തിലും ഒരു ക്ലെയിം മാത്രമേ അനുവദനീയമാകൂ. എന്നിരുന്നാലും, പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയുടെ 400% വരെ ആനുകൂല്യം ഒരു ലംപ് സം പേഔട്ടായി ലഭിക്കും.
വ്യവസ്ഥകൾക്കിടയിലുള്ള കാത്തിരിപ്പ് കാലയളവ്: നിങ്ങൾക്ക് ഒന്നിലധികം ക്ലെയിം ഉള്ള ഗുരുതരമായ രോഗ പോളിസി ഉണ്ടെങ്കിൽ, പരിരക്ഷ ലഭിക്കുന്ന ഓരോ അവസ്ഥയ്ക്കും ഇടയിൽ 12 മാസത്തെ കാത്തിരിപ്പ് കാലയളവ് നിങ്ങൾ അനുഭവിക്കണം.
പോളിസി പുതുക്കൽ: ഒരു ക്ലെയിം പോലും നടത്താത്തിടത്തോളം ഈ പോളിസി പുതുക്കലിന് അർഹമാണ്. പ്രതിവർഷം ക്ലെയിം പരിധി: ഒരു പോളിസി വർഷത്തിൽ ഒരു ക്ലെയിം മാത്രമേ നൽകേണ്ടതുള്ളൂ.
പോളിസി കാലാവധി: ഈ പോളിസി സാധാരണയായി 1 മുതൽ 3 വർഷം വരെ സാധുതയുള്ളതാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഏതൊക്കെ രോഗങ്ങൾക്കാണ് പരിരക്ഷ ലഭിക്കുന്നത്?
കാൻസർ: ഒന്നിലധികം തരം കാൻസറുകൾക്കും ഗുരുതരമായ കാൻസറുമായി ബന്ധപ്പെട്ട അവസ്ഥകൾക്കും ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, അപ്ലാസ്റ്റിക് അനീമിയ, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ.
തലച്ചോറും നാഡീവ്യവസ്ഥയും അടിസ്ഥാനമാക്കിയുള്ള രോഗം: സ്ട്രോക്ക്, അൽഷിമേഴ്സ് രോഗം, ബ്രെയിൻ ട്യൂമർ, എൻസെഫലൈറ്റിസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിന്റെ ഭാഗമാണ്.
ഹൃദയ സംബന്ധമായ അവസ്ഥകൾ: പ്രാഥമിക ശ്വാസകോശം രക്തസമ്മർദം (ഉയർന്ന രക്തസമ്മർദം), മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം), ഹൃദയം മാറ്റിവയ്ക്കൽ, തുറന്ന ഹൃദയം മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ഹൃദയ വൈകല്യങ്ങൾ ഈ പോളിസിയിൽ ഉൾപ്പെടുന്നു.
പ്രധാന അവയവ മാറ്റിവയ്ക്കൽ: ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക പോലുള്ള പ്രധാന അവയവങ്ങളുടെ മാറ്റിവയ്ക്കലിന് കവറേജ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ഗുരുതര അവസ്ഥകൾ: കോമ, പക്ഷാഘാതം, അന്ധത, ബധിരത തുടങ്ങിയ ഗുരുതരമായ മെഡിക്കൽ അവസ്ഥകൾ ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗനിർണയം
ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിലെ ലംപ്-സം പേഔട്ട് പ്രക്രിയയുടെ ആദ്യ ഘട്ടം രോഗനിർണയത്തോടെ ആരംഭിക്കുന്നു. എന്നിരുന്നാലും, പോളിസി ഡോക്യുമെന്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ മാത്രമേ പ്ലാനിൽ ഉൾപ്പെടൂ.
ക്ലെയിം ആരംഭിക്കൽ
ഗുരുതരമായ ഒരു രോഗം കണ്ടെത്തിയതിനു ശേഷം, പോളിസി ഉടമ ലംപ്-സം പേഔട്ട് ലഭിക്കുന്നതിന് ഒരു ക്ലെയിം ആരംഭിക്കുന്നു. മിക്ക കേസുകളിലും, ഇൻഷുററുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്ലെയിം ഫോം സമർപ്പിച്ചുകൊണ്ട് അവർക്ക് ക്ലെയിം ഉന്നയിക്കാൻ കഴിയും.
ഡോക്യുമെന്റേഷൻ
രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഇൻഷ്വറൻസ് ദാതാവ് സാധാരണയായി മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടും. മാത്രമല്ല, പോളിസി ഉടമകൾ ക്ലെയിം ഫോം, ഐഡി പ്രൂഫ് പോലുള്ള അധിക വ്യക്തിഗത രേഖകൾ നൽകേണ്ടതുണ്ട്.
അതിജീവന കാലയളവ്
എല്ലാ രേഖകളും വിജയകരമായി പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, പോളിസി ഉടമ ഒരു അതിജീവന കാലയളവ് അനുഭവിക്കേണ്ടതുണ്ട്, ഇതു സാധാരണയായി 15 ദിവസത്തിൽ കൂടരുത്. ഈ കാലയളവിൽ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇൻഷ്വർ ചെയ്ത തുക പിന്നീട് പ്രോസസ് ചെയ്യും.
തുക പേഔട്ട്
ഇൻഷ്വറർ ഒരു വലിയ തുക നേരിട്ട് പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.
പ്രക്രിയ സാധാരണയായി ഏകദേശം 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.
ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?
പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.
ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.
നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.
അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.
ചുരുക്കത്തിൽ
നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.
എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.
Family Health
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്.
അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്.
ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.
ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും.
മുൻകരുതൽ...
അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
• കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം.
• ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം
• ആഹാരം തുറന്നുവയ്ക്കരുത്.
• വ്യക്തിശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക.
• ടവലുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന തുണി, തവി, സ്പൂൺ, പാത്രങ്ങൾ... ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കഴുകണം.
• പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് കൊണ്ടുനടന്നു തുറന്നുവച്ച് വൃത്തിഹീന സാഹചര്യങ്ങളിൽ വിൽക്കുന്നവ.
• ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
• രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നന്നായി പുതയ്ക്കണം.
• തണുപ്പുള്ള പ്രതലത്തിലോ തറയിലോ കിടക്കരുത്.
• കഴിയുന്നത്ര മഴ നനയാതെ സൂക്ഷിക്കുക
• അമിതമായി അധ്വാനിക്കാതിരിക്കുക
• സന്ധികളിൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ചൂട് പിടിക്കുക.
• കുളി കഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.
• കുളിക്കുമ്പോൾ സോപ്പ് കഴുകിക്കളഞ്ഞ് തോർത്തുന്നതിന് മുൻപ് ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് ശരീരത്തിൽ ഒഴിക്കുക.
• ആഹാരം കഴിഞ്ഞ ഉടനെ പല്ല് തേച്ച് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു കല്ല് ഉപ്പ് ചേർത്ത് കവിൾകൊള്ളുക.
• മാനസിക സംഘർഷം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
വിശ്രമം, ആഹാരം, മരുന്ന്
പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്.
ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ചികിത്സ
രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും.
ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മഞ്ഞപ്പിത്തം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുകയില്ല.
സ്ഥിരം മദ്യപാനികളിൽ...
സങ്കീർണ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക
നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണു പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ
മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും
നാട്ടിൽ മതിലുകൾ കൂടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല.
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു. കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.
ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം
കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം എത്തുന്നതാണ്.
കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
ഏറെയും വൈറസ് രോഗങ്ങൾ
വൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏ യും ഇ യും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളും
കോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിന സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മ നിയന്ത്രിക്കാനാകൂ.
സമൂഹത്തിനു ചെയ്യാനുള്ളത്...
ജീവിതശൈലി മാറ്റങ്ങൾ
ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാനാവും. ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്.
ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതാണു വസ്തുത.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്...
ആസ്ത്മ നിരക്ക് കൂടുന്നത്...
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവൽക്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മ സാധ്യത കൂടുതലാണ്.
സ്റ്റിറോയ്ഡ് ഭയം
ആരോഗ്യസേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും (സ്റ്റിറോയ്ഡ് ഭയം- steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ടു തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
ഇൻഹെയ്ലർ (inhaler)
ഇൻഹെയ്ലർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്താനാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്.
ഈ വർഷം മേയ് അഞ്ച്, കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു.
ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്മയെക്കുറിച്ചുള അറിവ് വർധിപ്പിക്കാനും ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ്.
എന്താണ് ആസ്ത്മ?
ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ദീർഘകാലമായി ശ്വാസനാളങ്ങൾ (airways) ചുരുങ്ങുകയും അനുബാധ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ തുടരുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ശ്വാസനാളങ്ങൾ ചുരുങ്ങുന്നതിനാൽ അതിലൂടെ വായു സഞ്ചരിക്കുമ്പോൾ പ്രയാസം നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസതടസം, വീസിംഗ് (ശ്വാസത്തിൽ വിസിൽ പോലുള്ള ശബ്ദം), നെഞ്ചുവേദന, രാത്രിയിലോ രാവിലെ എഴുന്നേൽക്കുമ്പോഴോ കൂടുന്ന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആസ്ത്മയെ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല, കൃത്യമായ ചികിത്സയും ശരിയായ ജീവിതശൈലി യും പാലിച്ചുകൊണ്ട് മികച്ച രീതിയിൽ രോഗനിയന്ത്രണം സാധ്യമാകുന്നു.
ആസ്ത്മയുടെ കാരണങ്ങളും പ്രേരക ഘടകങ്ങളും
ജനിതക ഘടകങ്ങളും പരിസ്ഥിതി ഘടകങ്ങളും ചേർന്നാണ് ആസ്ത്മ രോഗം ഉണ്ടാകുന്നത്.
സാധാരണയായി കണ്ടുവരുന്ന പ്രേരക ഘടകങ്ങൾ
ഇവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതാണ് രോഗനിയന്ത്രണത്തിനായി പ്രധാനമായും ചെയ്യേണ്ടത്
ലോക ആസ്ത്മ ദിനത്തിന്റെ പ്രാധാന്യം
ലോക ആസ്ത്മ ദിനം ആസ്ത്മയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കുന്നതിനും ശരിയായ ചികിത്സാരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള ഒരു ആഗോള വേദിയാണ്.
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന വസ്തുത മനസിലാക്കേണ്ടത അനിവാര്യമാണ്.
ഈ ദിത്തിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
ഇന്ത്യയിൽ ആസ്ത്മയുടെ സ്ഥിതി
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവത്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മയുടെ സാധ്യത കൂടുതലാണ്.
ആരോഗ്യ സേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിധാരണകളും (steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മയുടെ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ട് തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
1. റിലീവർ മരുന്നുകൾ (Relievers) - ഉടൻ ആശ്വാസം നൽകുന്നതിനായി
2. കൺട്രോളർ മരുന്നുകൾ (Controllers) - രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിനായി
ഇൻഹെ്ലർ (inhaler) ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
ജീവിതശൈലി മാറ്റങ്ങൾ
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിന് ശേഷമുള്ള മാറ്റങ്ങളും
കോവിഡ്-19 മഹാമാരിക്ക് ശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മ രോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകന്നതിനും, വാക്സിനേഷൻ ഉറപപാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിനം 2026 - സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക' എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ട് വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മയെ നിയന്ത്രിക്കാനാകൂ.
സമൂഹത്തിന്റെ പങ്ക്
ലോക ആസ്ത്മ ദിനം ഒരു ഔപചാരിക ദിനാചരണം മാത്രമല്ല. രോഗത്തെ പറ്റിയുള്ള സാമൂഹിക ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാൻ സഹായിക്കും.
ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്. ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് നമ്മുടെ,സൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾ: Dr. Ann Mary Jacob
Senior Consultant Pulmonologist SUT Hospital, Pattom.
Family Health
ജീവിതശൈലീരോഗങ്ങൾ തടയാം
കുട്ടികളിലെ പൊണ്ണത്തടി ഒഴിവാക്കാം
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക.
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക.
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക.
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്.
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക.
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക.
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Family Health
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.
പ്രമേഹം നിയന്ത്രണവിധേയമാക്കണം
· പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക.
· പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
· ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍
ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), എസ്എൽ ഇ(SLE), വാസ്കു ലൈറ്റിസ്(Vasculitis) എന്നിവയ്ക്ക് ഇമ്യൂണോ സപ്രസെന്റ് (Immuno Suppressant) മരുന്നുകള്‍ ഫലപ്രദമായിരിക്കും.
വൃക്ക തകരാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നതു തടയാന്‍ അനിവാര്യമാണ്.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധം നേടാം. രോഗം മൂര്‍ച്ഛിക്കുന്നതു തടയാം.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം - ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്.
കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല.
വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ് ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു.
ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം.
ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്.
കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്.
ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്.
എന്താണു മഞ്ഞപ്പിത്തം?
കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു.
കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം.
പിത്തരസവാഹിനിക്കു തടസം വന്നിട്ടുണ്ടാകുന്ന മഞ്ഞപ്പിത്തമുണ്ടാകുന്പോൾ രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമാവും.
എങ്ങനെ തിരിച്ചറിയാം?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും. അത് 1.2 ൽ കൂടിയാൽ മഞ്ഞപ്പിത്തമായി.
അത് 2 ൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരികയുള്ളു. അതിനാൽ പകർച്ചവ്യാധിയുള്ള മേഖലകളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കേണ്ട.
എന്തൊക്കെ ശ്രദ്ധിക്കണം
മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂണ് പോലുള്ള ചില ഭക്ഷണങ്ങൾ, എണ്ണയുടെ അമിതോപയോഗം, കൊഴുപ്പുകൾ, ചില ഇംഗ്ലീഷ് മരുന്നുകൾ എന്നിവ പ്രശ്നം വഷളാക്കാം.
ഹെപ്പറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണ സാഹചര്യങ്ങളെയും മലിനജല ഉറവിടത്തെയും കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
രോഗിയുടെ വിസർജ്യം കുടിവെള്ളവുമായി സന്പർക്കം വരുന്നതാണു പലയിടങ്ങളിലും പ്രശ്നമായി കാണാറുള്ളത്.
ജന്മനാ കൂടിയാൽ
ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്‍ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം
ഇതും പകരില്ല. ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കാം. ഇതു സാധാരണമാണ്.
കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങി എന്നതിന്റെയും തന്റെ ശരീരത്തിലുള്ള, അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിലനില്ക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും തെളിവാണ് ഈ മഞ്ഞനിറം.
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected].
Family Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധനയും ചികിത്സയും
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം... ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല.
വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോപ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് എന്നിവയും നടത്തണം.
ചികിത്സ
10എഎം - 4പിഎം വരെ വെയില് ഒഴിവാക്കണം. അൾട്രാ വയലറ്റ് റേഡിയേഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവുവരെ ഈ ചര്‍മരോഗങ്ങള്‍ തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന്-നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ത്വക് രോഗ വിഭാഗം
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
തുളസിയുടെ ഔഷധഗുണങ്ങളും പോസിറ്റീവ് എനർജിയെക്കുറിച്ചും നമുക്കറിയാത്ത ധാരാളം കാര്യങ്ങളുണ്ട്. സീസണൽ രോഗങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു സവിശേഷമായ കഴിവുണ്ട് എന്നതാണ് തുളസിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഉയർന്ന സ്ഥാനമാണു തുളസിക്കുള്ളത്. തുളസി വെറും സസ്യമല്ല, മറിച്ച് ദിവ്യമായ ഔഷധമാണ്. വാസ്തുസംബന്ധമായ പ്രശ്നങ്ങൾക്കും വീട്ടിലെ അശാന്തിക്കും ലളിതവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് തുളസിച്ചെടി വളർത്തുക എന്നത്.
കാലാവസ്ഥ മാറുമ്പോൾ നിരന്തരം ശല്യംചെയ്യുന്ന ജലദോഷം, ചുമ, അലർജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു കഴിയും. അതുകൊണ്ടാണ് തുളസിയെ ഭൂതഘ്നി എന്നു വിളിക്കുന്നത്.
നമുക്കു കാണാൻ കഴിയാത്ത വൈറസുകളെയും ബാക്ടീരിയകളെയും ഭൂതങ്ങളെപ്പോലെ കണക്കാക്കിയാൽ, അവയിൽനിന്ന് സംരക്ഷണം നൽകാൻ തുളസിക്ക് സാധിക്കും.
ആയുർവേദത്തിലെ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സുരസ എന്നും പൂജയ്ക്കു ഉപയോഗിക്കുന്നതുകൊണ്ടാണ് ദേവപ്രിയ എന്നും തുളസി അറിയപ്പെടുന്നത്.
തുളസി ഇലകൾ നേരിട്ടു കടിച്ചുചവച്ചു തിന്നാൻ പാടില്ല. തുളസിയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി പല്ലിലെ കാത്സ്യം നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തുളസി കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
തുളസി വെള്ളത്തിലിട്ട് തിളപ്പിച്ചോ, പേസ്റ്റ് രൂപത്തിലാക്കിയോ കഴിക്കാം. കുട്ടികൾക്കു തേൻ ചേർത്ത വെള്ളത്തിൽ നൽകാം. ചായയിലോ, കഷായത്തിലോ ചേർത്തു മുതിർന്നവർക്കും ഉപയോഗിക്കാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശ്വസന സംബന്ധമായ ആരോഗ്യത്തിനും തുളസി മികച്ചൊരു ഉപാധിയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
Family Health
വെയിലേറ്റാൽ പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Family Health
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
തുടര്‍ച്ചയായി വെയിലേറ്റാല്
തുടര്‍ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണം.
ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അൾട്രാവയലറ്റ് അപകടം
സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍. യുവി രശ്മികള്‍ അധികമായി നേരിട്ട് ശരീരത്തില്‍ ഏല്ക്കുമ്പോള് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇത് ചര്‍മ, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ച് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമായേക്കാം. ചര്‍മ്മത്തിന്റെ നിറം മാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയേയും ബാധിക്കാം.
തൊപ്പി, കുട, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍
വെയിലിന്റെ കാഠിന്യമുള്ള രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
വീട്ടിനുള്ളിലാണെങ്കിലും വെള്ളം കുടിക്കണം
ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കണം.
കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
വീട്ടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Family Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധന
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം...ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയ ത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോ പ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് Patch testing, എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
10എഎം- 4 പിഎം വരെ വെയില് ഒഴിവാക്കാന്‍ ഉപദേശിക്കുക. അൾട്രാ വയലറ്റ് റേഡിയേ ഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവുവരെ ഈ ചര്‍മരോഗങ്ങള്‍ തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്.
ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവയാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Family Health
ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും.
ഐസാണ് വില്ലൻ
വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ.
കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്ക്കുന്നവര് ശുദ്ധജലത്തില്നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.
കുപ്പി വെള്ളം വാങ്ങുമ്പോൾ
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കടകളില്‍നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
Family Health
കുട്ടികളുടെ കഴുത്തിനു ചുറ്റും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത പാടുകൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേവലം അഴുക്കായി കാണരുതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഡോക്ടർമാർ. എത്ര കഴുകിയാലും തേച്ചുരച്ചാലും മാറാത്ത ഇത്തരം പാടുകൾ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
അമിതഭാരമുള്ള കുട്ടികളിലാണു സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ചർമത്തിൽ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ കറുപ്പ് നിറം ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് ഭാവിയിൽ കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അക്കാന്തോസിസ് നൈഗ്രിക്കൻസ് ഒരു പകർവ്യാധിയോ നേരിട്ടു ദോഷകരമായ അവസ്ഥയോ അല്ല. എങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് മറികടക്കാൻ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകാഹാരങ്ങൾ ശീലമാക്കുകയാണ് ഇതിൽ പ്രധാനം.
വ്യായാമത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി മാറ്റാൻ പേശികളെ സഹായിക്കുന്നത് ഇൻസുലിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതും ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Family Health
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
ഫോട്ടോ ടോക്സിസിറ്റി
ചില ഔഷധങ്ങള്‍ കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകളും ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മരോഗം ഉണ്ടാക്കുന്നത്.
ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
ഫോട്ടോ അലര്‍ജി
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മരോഗം ഉണ്ടാകുന്നത്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെയൊക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Photo patch test എന്ന ഒരു test നടത്തിയാല്‍ ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, ഉദാ: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിനു ശേഷമാണോ ഈ ചര്‍മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Family Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്‍കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്‍പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില്‍ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, വീട്ടുജോലികള്‍ ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല്‍ തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള്‍ നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്‍, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള്‍ എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്‍കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്‍, ലളിതമായ അറ്റകുറ്റപ്പണികള്‍, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന്‍ ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
Family Health
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ (Polymorphous Light eruption, PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക.
മുഖത്തു വരുന്നത് കുറവാണ്. അതിനു കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), steroid അടങ്ങിയ ലേപനങ്ങളും നല്‍കാം. അസുഖം രൂക്ഷമാണെങ്കില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍ ഉള്ളില്‍ കൊടുക്കാറുണ്ട്.
ക്രോണിക്, ആക്റ്റിനിക് ഡെര്‍മറ്റൈറ്റിസ് (Chronic Actinic dermatitis)
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്്മത്തില് ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും കൊടുക്കാറുണ്ട്.
സോളാര്‍ അര്‍ട്ടിക്കേരിയ (Solar urticaria)
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷേ, ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂടുസമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Family Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യരശ്മികള്‍ എങ്ങനെയാണു ചര്‍മത്തിനു ഹാനികരമാകുന്നതെന്നു നോക്കാം. സൂര്യരശ്മികളിൽ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്.
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞുവരുന്നു. തല്‍ഫലമായി അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700 nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യരശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഇതു പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്.
UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല. പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്.
അകാല ജര
കാലാവസ്ഥ മാറ്റം, ഭൂപ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നു. ഫലത്തില്‍ UVA യും UVB യും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍.
UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരയ്ക്കു കാരണമാവുകയും ചെയ്യുന്നു.
അർബുദ സാധ്യത
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മത്തിനു ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനു കാരണമാകുന്നു. തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ്യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
Fitness
നാല്പതു വയസു പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല്‍ ഭക്ഷണരീതിയില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ വരുത്തണം.
മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന്റെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വാര്‍ധക്യത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്‍
1. സംസ്കരിച്ച മാംസം
ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില്‍ അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്‍, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില്‍ ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്‍, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന്‍ ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളില്‍ അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുന്നു. എയര്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില്‍ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
ബ്രഡ്, പേസ്ട്രി, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്‍, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Fitness
വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
കാരറ്റ് സംഭാരം
ചേരുവകൾ
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.
അവിൽ മിൽക്ക്
ചേരുവകൾ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്‍കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.
Fitness
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.
പ്രാതലില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്സില്‍ ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്‍.
Fitness
ചുരക്കയെ അറിയൂ... ഔഷധഗുണമുള്ള പച്ചക്കറി പ്രമേഹത്തിനും ആർത്തവപ്രശ്നങ്ങൾക്കും ഉത്തമം. ചുരക്കയോട് മലയാളികൾക്കു പൊതുവേ ഇഷ്ടക്കുറവുണ്ട്. ചൂടുകാലത്ത് കഴിക്കണ്ട പച്ചക്കറിയാണ് ചുരക്ക.
സവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്കക്കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിക്കുന്നു.
ചുരക്കകൾ വിവിധതരം
പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്.
90 ശതമാനവും ജലം
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജവും കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുന്‍പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
കൃഷിചെയ്താൽ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആർക്ക ബഹാർ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് ഒരു കിലോ ഗ്രാം തൂക്കം ഉണ്ടാവും.
ഒരു ഹെക്ടറിൽനിന്ന് 2530 ടണ്‍ ശരാശരി ലഭിക്കും. രണ്ട് സീസണ് ആയി ഇതു കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 3 കി.ഗ്രാം വിത്ത് ആവശ്യമാണ്.
ആരോഗ്യകരം
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്കു നല്ല ഫലം ചെയ്യും.
ചുരക്ക പിഴിഞ്ഞടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.
ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതന്പുമാവ് ചേർത്തു പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്.
ഇതു ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.
ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നൽകുന്നതാണ്.
കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.
ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Fitness
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ.
കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല.
എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന് വെള്ളവും അത്യുത്തമമാണ്.
വേനല്ക്കാലത്തില് മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന് വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന് വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...
ഇലക്ട്രോലൈറ്റുകള്‍ നല്കുന്നു
തേങ്ങ/കരിക്കിന് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന് വെള്ളം.
കുറഞ്ഞ കലോറി ജലാംശം
തേങ്ങ/കരിക്കിന് വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Fitness
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Fitness
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്‍ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്‍, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കല്‍ രീതികള്‍ ശരീരത്തിനു ഗുണകരമല്ല എന്നതാണ് വാസ്തവം
തീവ്രമായ വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണം, ദൈനംദിന ഉപഭോഗം 800 കലോറിയില്‍ കുറവ് എന്നിങ്ങനെയുള്ള മുറകളാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ മിക്കപ്പോഴും ചെയ്യുന്നത്. ഇത് പലപ്പോഴും പോഷകക്കുറവിനു കാരണമാകും.
കീറ്റോ, ജ്യൂസ് ക്ലീന്‍സ് അല്ലെങ്കില്‍ ഡിറ്റോക്സ് ഡയറ്റുകള്‍ പോലുള്ളത് ശരീരത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം കഴിക്കുന്നത് ചില മണിക്കൂറുകളോ ദിവസങ്ങളോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇടവിട്ടുള്ള ഉപവാസം പോലുള്ള രീതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
ദ്രുതഗതിയില്‍ ഭാരം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്...
പോഷകക്കുറവ്, പേശി ചുരുങ്ങല്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണം നടത്തുകയാണ് ചെയ്യുന്നത്. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയിലേക്ക് നയിച്ചേക്കും. ആരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കും.
പോഷകാഹാരം കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ നില താളം തെറ്റും. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ആരോഗ്യക്ഷേമം എന്നിവ അസന്തുലിതാവസ്ഥയിലാകും.
അതുപോലെ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍ കൊഴുപ്പ് മാത്രമല്ല, പേശികളുടെ പിണ്ഡം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ശക്തി, മെറ്റബോളിസം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനം എന്നിവ കുറയ്ക്കും.
പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍
വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
Fitness
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:
ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘പട്ടിണി’ മോഡ്!
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.
ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Ayurveda
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തി കുറയുമ്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി...
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം.
പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.
ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Womens Corner
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...
Doctor Speaks
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Doctor Speaks
ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ സംബന്ധിച്ച് ഓരോ ക്യാമ്പും ഓരോ വിദ്യാലയമാണ്.
ഓരോ രോഗിയും ഓരോ പുതിയ പാഠം നൽകാറുണ്ട്. അങ്ങനെ ഒരാളായിരുന്നു ഗംഗാധരൻ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ കാൻസർ തിന്നു പോയ ആ മനുഷ്യൻ മറ്റേ ഭാഗം ഷേവ് ചെയ്ത്, ഒരു ഭാഗം തോർത്തുകൊണ്ട് മൂടിവച്ചാണ് അന്നത്തെ ക്യാമ്പിന് എത്തിയത്.
ആരും കാണരുതെന്ന് എത്ര ആഗ്രഹിച്ചാലും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിളിച്ചുപറയും വിധം രൂപം മാറിയിരിക്കുന്നു. രൂപത്തിൽ മാത്രമല്ല സംസാരത്തിലും അതു വ്യക്തമായിരുന്നു.
പല വാക്കുകളും വ്യക്തമല്ല, നാവു കുഴഞ്ഞു പോകുന്നു, ഭക്ഷണത്തിനു രുചിയില്ല ഇങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ സത്യത്തിൽ ആ അച്ഛന്റെ പ്രശ്നം അതുമാത്രം ആയിരുന്നില്ല.
പല വാക്കുകളും വ്യക്തമല്ലാത്തതുകൊണ്ടുതന്നെ രണ്ടാമതു പറയേണ്ടി വരുന്നു. ചിലപ്പോൾ പറയാൻ ഉദ്ദേശിക്കുന്നതു പറയാൻ കഴിയാതെ വരുന്നു. മക്കൾ രണ്ടാമത് എന്താണെന്നു ചോദിക്കുമ്പോൾ സ്വയം ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ കണ്ണിൽ കണ്ട സാധനങ്ങൾ എടുത്തെറിയുന്നു.
യഥാർത്ഥത്തിൽ ഇതായിരുന്നു ആ അച്ഛന്റെ വിഷമം. വേണ്ട മരുന്നുകളും മാനസിക പിന്തുണയും കൊടുത്തതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഏതാണ്ട് മുഴുവനായും മാറി. പക്ഷേ, കാൻസർ സമ്മാനിച്ച വൈരൂപ്യം അതേപോലെ നിലനിന്നു. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു.
മുഖവൈകല്യങ്ങൾ
മറ്റേതു കാൻസറിനേക്കാളും മുഖവൈകല്യങ്ങളും ചികിത്സ കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു കൂടുതലാണ്. ആ മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ഒരുപക്ഷേ, ചിലർക്ക് ഒരുപാടു കാലങ്ങൾ വേണ്ടിവരും.
അതുവരെ നേരിട്ട ചികിത്സകളെക്കാൾ അതിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങൾ ആയിരിക്കാം അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരീക്ഷണം. സർജറി, കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിവയ്ക്കുശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാര വൈകല്യം, മുഖ വൈകല്യം, ക്ഷീണം, മുടി കൊഴിച്ചിലും മനസിക തളർച്ച എന്നിവയോക്കെയാണ് പ്രധാനമായും കണ്ടുവരുന്നത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ കണ്ണൂർ, കോഴിക്കോട്.
ഫോൺ: 6238265965