Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുവിശേഷം

Ernakulam

കിഴക്കൻ മേഖലയിൽ വ്യാപക നാശം

മൂവാറ്റുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനു പുറമേ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിലും വെള്ളം കയറി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ 200 വീടുകളിൽ വെള്ളം കയറി

മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ കടാതി ആനിക്കാകുടി, ഇലാഹിയ നഗര്‍ കോളനി, കാളചന്ത, കൊച്ചങ്ങാടി, രണ്ടാര്‍ കവളക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വാഴപ്പിള്ളി ജെബി സ്‌കൂള്‍, ടൗണ്‍ യുപി സ്‌കൂള്‍, മാറാടി യുപി സ്‌കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്‌കൂള്‍, കാവുങ്കര വനിതാ സെന്‍റര്‍, കുര്യന്‍മല കമ്യൂണിറ്റി സെന്‍റര്‍, ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ തുടങ്ങിയിരിക്കുന്ന ക്യാമ്പുകളിലേക്കാണ് കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി പറഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടിക്കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര

ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നടത്തി.

മഴക്കാല ദുരന്തസാധ്യത നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആളുകള്‍ ഭയാശങ്കരാകരുതെന്നും ജാഗ്രത ഉണ്ടായാല്‍ മതിയെന്നും എംഎല്‍എയും ചെയര്‍പേഴ്‌സണും അറിയിച്ചു.

മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതുമാണ് ഒറ്റ ദിവസം കൊണ്ട് വെള്ളം കയറാന്‍ കാരണമായത്. മോട്ടോര്‍ പുരകളിലെല്ലാം വെള്ളം കയറി.

മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തില്‍ മുങ്ങി. കിഴക്കേ റോഡ് വഴിയേ ക്ഷേത്രത്തിലെത്താന്‍ ഇപ്പോള്‍ മാര്‍ഗമുള്ളു. ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമുള്ള തോടാണ് കര കവിഞ്ഞത്. പമ്പ് ഹൗസിന്‍റെ കിണറിന് ഉയരത്തിലുള്ള ചുറ്റുമതില്‍ ഉള്ളതിനാല്‍ നിലവില്‍ വെള്ളം കയറാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

കോതയാറും കാളിയാറും കരകവിഞ്ഞു

പോത്താനിക്കാട്: കനത്തമഴ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വിതച്ചു. കോതയാറും, കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുക്ക് പ്രദേശങ്ങളിലെ 20 ഓളം വീടുകളില്‍ വെള്ളം കയറി. കുടമുണ്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണര്‍ പാലങ്ങള്‍ വെള്ളത്തിനടയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാളിയാര്‍പുഴ കരകവിഞ്ഞ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാല് വീടുകളില്‍ വെള്ളം കയറി. അത്തിമറ്റം കടവ്, ചേലക്കടവ് പ്രദേശങ്ങളിലെ അഞ്ചോളം വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. കാളിയാര്‍ പുഴയുടെ കൈവഴിയായ പുളിന്താനം തോട് കരകവിഞ്ഞ് ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടയിലായി.

ഇറമ്പില്‍ സാറാമ്മയുടെ വീട്ടിലെ കിണര്‍ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്‍റെ വീടിന്‍റെ പിന്‍വശത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടിയില്‍ വെള്ളം കയറി .

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വാഴക്കുളം: കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൊടുപുഴ- മൂവാറ്റുപുഴയാറിൽ വെള്ളം കര കവിഞ്ഞ് പുരയിടങ്ങളിൽ വെളളം കയറി. ജാഗ്രതാ നിർദേശമുള്ളതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവർ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പുഴ പെട്ടെന്ന് കര കവിഞ്ഞതിനാൽ പുഴയോര കെട്ടിടങ്ങൾക്കും മറ്റും അപ്രതീക്ഷിത നഷ്ടങ്ങളുണ്ടായി. ആവോലി വള്ളിക്കടയിൽ ചില വീടുകളിലും വെള്ളം കയറി. വഴികൾ വെള്ളം നിറഞ്ഞ് യാത്ര തടസപ്പെട്ടിട്ടുമുണ്ട്.

കനത്ത മഴയില്‍ കദളിക്കാട് പിരളിമറ്റം നെടുമലയില്‍ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കനത്ത മഴയേ തുടര്‍ന്ന് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായത്. മഞ്ഞള്ളൂര്‍ മുന്‍ പഞ്ചായത്തംഗമായ അനിത റെജിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയ്ക്കും വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. കൊത്തളത്തില്‍ കെ.യു. സോമന്‍റെ വീടിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

വെള്ളപ്പൊക്ക ഭീഷണിയില്‍

തിരുമാറാടി: പഞ്ചായത്തിലെ കാക്കൂര്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസര്‍ രാകേഷ് പിള്ള, 15-ാം വാര്‍ഡ് അംഗം ബിനോയ് കള്ളാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടുകുന്നേല്‍ ടി.കെ. അനില്‍കുമാറിന്‍റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളായ തൊട്ടുകുന്നേല്‍താഴം, വാരപ്പെട്ടി ഭാഗം, വെള്ളേലി ചെക്ക്ഡാം എന്നിവിടങ്ങളിലെ 12ഓളം കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിന്‍റെ ഭിത്തിയിടിഞ്ഞു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ മീമ്പാറ തിരുവാണിയൂര്‍ റോഡിന്‍റെ ഭിത്തി ഇടിഞ്ഞ് തോട്ടില്‍ പതിച്ചു.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ റെജി, വൈസ് പ്രസിഡന്‍റ് ജോണ്‍ ജോസഫും മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

Kollam

നിവേദനം നല്‍കി

കൊല്ലം: കൊല്ലം വെള്ളയിട്ടമ്പലത്തുള്ള ബിഎസ്എന്‍എല്‍ജില്ലാ ജനറല്‍ മാനേജരുടെ ഓഫീസിലെ താഴത്തെ നിലയിലുള്ള ജീവനക്കാരെ മറ്റുള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റി താഴത്തെ നില വാടകയ്ക്ക് നല്‍കാനുള്ള ബിഎസ്എന്‍എല്‍ അഡ്മിനിസ്‌ട്രേഷന്‍റെ തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് നിവേദനം നല്‍കി.

സിജിഎംറ്റിയുമായി അദ്ദേഹം സംസാരിക്കുകയും മിനിസ്റ്റര്‍ ഓഫ് ടെലികമ്യൂണിക്കേഷന്‍ മന് ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി ഭാഗവാഹികള്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ഇയു, എന്‍എഫ്റ്റിഇ, എസ്എന്‍ഇഎ, എഐജിഇറ്റിഒഎ, എഐബിഎസ്എന്‍എല്‍ഇഎ, സേവാ ബിഎസ്എന്‍എല്‍, എഐബിഡിപിഎ എന്നീ സംഘടനാ നേതാക്കളാണ് എംപിക്ക് നിവേദനം നല്‍കിയത്.

Ernakulam

ആവോലിയില്‍ 37 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആറ് സെന്‍റ് വീതം

മൂവാറ്റുപുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആദിവാസി പുനരധിവാസ വികസന മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള ബെനിഫിഷ്യറി ഐഡന്‍റിഫിക്കേഷന്‍ കമ്മിറ്റി യോഗവും പ്ലോട്ട് നറുക്കെടുപ്പും പൂര്‍ത്തിയായി. മൂവാറ്റുപുഴ താലൂക്കിലെ ആവോലി പഞ്ചായത്തില്‍ വാങ്ങിയ സ്ഥലത്ത് നിന്ന് 37 കുടുംബങ്ങള്‍ക്കാണ് ആറ് സെന്‍റ് വീതം ഭൂമി അനുവദിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കുള്ള പട്ടയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അറിയിച്ചു. ടിആര്‍ഡിഎം ലാന്‍ഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 1,81,99,285 രൂപ ചെലവഴിച്ചാണ് ആവോലിയില്‍ 2.8 ഏക്കര്‍ സ്ഥലം വാങ്ങിയത്.

ആകെ സ്ഥലത്തിന്‍റെ 20 ശതമാനം ഭാഗം പൊതുഇടമായി തിരിക്കുകയും എല്ലാ പ്ലോട്ടുകളിലേക്കും വഴി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ലഭിച്ച ഓരോ കുടുംബത്തിനും വീട് നിര്‍മാണത്തിനായി ടിആര്‍ഡിഎം പദ്ധതി വഴി ആറുലക്ഷം വീതം ലഭ്യമാക്കും. തുക ഉപയോഗിച്ച് സ്വന്തമായോ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ വീടുപണിയാം.

Kollam

തൂഫാന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥി സദസ്

കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യവുമായി ലഹരിവിരുദ്ധ വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിക്കുന്നു.

ഇതിന്‍റെ ഭാഗമായി രൂപതയിലെ വിദ്യാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിവിരുദ്ധ കൂട്ടായ്മ, ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ അതിജീവന പരിശീലനം എന്നിവ നടത്തും.

രൂപതാതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് കൊല്ലം സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും. കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ രൂപതാ ഡയറക്ടര്‍ ഫാ. ബിനു തോമസ് അധ്യക്ഷത വഹിക്കും.

സര്‍ക്കാരിന്‍റെ ലഹരി വിമോചന മുേന്നറ്റങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തവും സാമൂഹിക പ്രതിരോധം വഴി ലഹരിവിമുക്ത കാമ്പസും ലക്ഷ്യമാക്കിയാണ് വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിക്കുന്നതെന്ന് സമിതി രൂപതാ പ്രസിഡന്‍റ് യോഹാന്‍ ആന്‍റണിയും ജനറല്‍ സെക്രട്ടറി എ.ജെ. ഡിക്രൂസും അറിയിച്ചു.

Kollam

കുളക്കട രാജു കാലത്തിനുമുമ്പേ നടന്ന കര്‍മയോഗി: പ്രഫ.പി.ജെ. കുര്യന്‍

കുളക്കട :സാമൂഹ്യ സാംസ്‌കാരിക രാഷ്്‌ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുളക്കട രാജു കാലത്തിനു മുമ്പേ നടന്ന കര്‍മയോഗിയായിരുന്നുവെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍. കുളക്കട രാജുവിന്‍റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫാ. ഡോ. പിജെ മാമ്മച്ചന്‍ ധ്യാന പ്രസംഗവും മുന്‍ എംഎല്‍എ പി.അയിഷാപോറ്റി അനുസ്മരണ പ്രഭാഷണവും നടത്തി. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്‍മാന്‍ കെ.ഒ. രാജുക്കുട്ടി, കുളക്കട വൈഎംസിഎ പ്രസിഡന്‍റ് ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി

ചെല്ലാനം : കടൽ ശക്തിയായി ഇളകിയതോടെ കണ്ണമാലിയിലും ചെറിയകടവിലും കടൽ കയറ്റം ശക്തമായി. നിരവധി വീടുകളും സമീപ പറമ്പുകളും വെള്ളത്തിലായി.

കടൽഭിത്തി തീർത്തും തകർന്നു കിടക്കുന്നയിടങ്ങളിലാണ് കടൽ കയറുന്നത്. ചെല്ലാനം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കണ്ണമാലി , ചെറിയകടവ് തുടങ്ങിയ തീരദേശങ്ങളിൽ പല ഭാഗങ്ങളിലും ജിയോ ബാഗുകളും മണൽ വാടയും നിർമിച്ച് പ്രതിരോധിച്ചതുമൂലം കടൽക്കയറ്റത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു. എന്നാൽ കടൽക്ഷോഭം കൂടുതൽ ശക്തിയായാൽ ഈ പ്രതിരോധങ്ങളെക്കെ തകർന്നടിയും. തോരാതെ പെയ്യുന്ന മഴ മൂലം കടൽ അതിശക്തമായി ഇളകി ഇരിക്കുകയാണ്.

ഇന്നലെ രാവിലെ മുതൽ തന്നെ കടൽ പ്രക്ഷുബ്ദ്ധമാണ്. രാവിലെ തന്നെ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം ശക്തിയായി കയറുകയായിരുന്നു. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടൽ വെള്ളമെത്തി. സിഎംഎസ് , മേനാശേരി, സൗദി പ്രദേശങ്ങളിലും കടലാക്രമണം ഉണ്ട്.

തീരപ്രദേശങ്ങളിൽ പലഭാഗത്തുംമണൽവാട തകർന്നിട്ടുണ്ട്. ടെട്രാപോഡ് കടൽത്തി നിർമിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഇത്തവണ ചെയ്തിട്ടില്ല. കടൽ തീരം മുഴുവനായും തകർന്ന നിലയിലാണ്.

വൈപ്പിനിലെ ബീച്ചുകളിൽ കടൽകയറ്റം

വൈപ്പിൻ: കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടലേറ്റം രൂക്ഷം. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറം കോൺവെന്‍റ് ബീച്ചിലും എടവനക്കാട് അണിയിൽ, നായരമ്പലം വെളിയത്ത് പറമ്പ് ബീച്ചുകളിലുമാണ് കടൽ കയറിയത്. ആഞ്ഞടിച്ച തിരമാലകൾ തകർന്നു കിടക്കുന്ന കടൽ ഭിത്തിക്കിടയിലൂടെ തീരദേശ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഇതാകട്ടെ കോൺവെന്‍റ് ബീച്ചിലും വെളിയത്ത് പറമ്പ് ബീച്ചിലും പരിസരത്തെ വീടുകൾക്കും ഭീഷണി ഉയർത്തി. കോൺവെന്‍റ് ബീച്ച് ഭാഗത്ത് തീരദേശ റോഡും തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. സ്ഥിതി തുടർന്നാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒന്നാം വാർഡംഗം കുഞ്ഞുമോൻ അറിയിച്ചു.

Kollam

ഫാ. ജോര്‍ജ് ഹെസ് സ്മാരക സാഹിത്യ മത്സരം നടത്തി

ചവറ : ഫാ. ജോര്‍ജ് ഹെസസ് സ്മാരക സോണ്‍-എ സാഹിത്യ മത്സരങ്ങള്‍ തങ്കശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ-ഇന്‍ഡ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
എഎസ്‌ഐഎസ്‌സി കേരള റീജന്‍ പ്രസിഡന്‍റും ഇന്‍ഫന്‍റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്‍റണി ഉദ്ഘാടനം നിര്‍വഹിച്ചു.

കോട്ടയം പള്ളിക്കൂടം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിന്ദു നായര്‍, ഇന്‍ഫന്‍റ് ജീസസ് സ്‌കൂള്‍ ജൂണിയര്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോണാ ജോയി, വൈസ് പ്രിന്‍സിപ്പല്‍ ബിനു റാണി എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫന്‍റ് ജീസസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്‍റണി സ്വാഗതവും ആല്‍വിന്‍ ഫെലിക്‌സ് നന്ദിയും പറഞ്ഞു.സോണ്‍-എയില്‍ ഉള്‍പ്പെടുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഐസിഎസ്ഇ/ഐഎസ്‌സി സ്‌കൂളുകളില്‍ നിന്നായി 150-ല്‍പരം വിദ്യാര്‍ഥികള്‍ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്തു.

Ernakulam

പെരിയാർ കരകവിഞ്ഞു: മണപ്പുറം ക്ഷേത്രത്തിൽ ആറാട്ട് പൂജ

ആലുവ: ശക്തമായ കാലവർഷത്തിൽ ഭൂതത്താൻകെട്ട് ഷട്ടറുകൾ തുറന്നതോടെ പെരിയാർ നിറഞ്ഞു കവിയുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്ന് പലയിടത്തും കരകവിഞ്ഞു. ആലുവയിൽ ശിവരാതി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതികൾ നേരിടാനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.

ഇന്നലെ രാവിലെ മുതൽ ഇടവിട്ട നേരങ്ങളിലാണ് ആലുവയിൽ മഴ പെയ്തത്. എന്നാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ശക്തമായ മഴ കാരണം പെരിയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. രാവിലെ 10 ഓടെ മണപ്പുറത്തെ ക്ഷേത്രാങ്കണത്തിലേക്ക് പുഴ കരകവിഞ്ഞ് എത്തി. ആ സമയം മണപ്പുറം മുഴുവനായി മുങ്ങിയിരുന്നില്ല.

ആറാട്ട് പൂജ നടന്നു

ഉച്ചയ്ക്ക് 12ഓടെ പെരിയാറിൽ ഒഴുക്ക് ശക്തമായി. ഇതോടെ മഹാദേവ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം ജലത്തിനടിയിലായി. തുടർന്ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ഉച്ചയ്ക്ക് 11.58ന് ആറാട്ടു നടന്നത്. ക്ഷേത്രത്തിൽ ആറാട്ട് പൂജയും നടന്നു. പെരിയാറിലെ ആലുവ മാർത്താണ്ഡവർമ ജലനിരപ്പ് 2.81 മീറ്റർ ആയപ്പോഴാണ് ശിവരാത്രി മണപ്പുറം മുഴുവനായി വെള്ളത്തിനടിയിലായത്.

എല്ലാ വർഷവും മഴക്കാലത്ത് പെരിയാർ കരകവിഞ്ഞ് ആറാട്ട് നടക്കുന്നത്.
ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ട് നടക്കാറുണ്ടെങ്കിലും ആറാട്ട് പൂജയും ആറാട്ട് സദ്യ, ആറാട്ട് പായസ വിതരണം എല്ലാം നടക്കുന്നത് വർഷത്തിലെ ആദ്യത്തെ ആറാട്ടിന് മാത്രമാണ്. വെള്ളം ഇറങ്ങി വിഗ്രഹം കാണുന്നതോടെയാണ് ഭക്തർക്കായി ആറാട്ട് സദ്യ ഒരുങ്ങുന്നത്. ഏറെ ഭക്തിപുരസരമാണ് വിശ്വാസികൾ ആറാട്ട് ദർശിക്കാനെത്തുന്നത്.

മണപ്പുറത്തെ പിതൃകർമങ്ങൾ നടക്കുന്ന ബലിത്തറകൾ മുങ്ങിയതിനാൽ തർപ്പണം ചടങ്ങുകൾ ആൽത്തറ ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. പാലസ് റോഡിൽ നിന്ന് മണപ്പുറത്തേക്ക് വരാനുപയോഗിക്കുന്ന ശിവരാത്രി നടപ്പാലത്തിലെ നടകളും വെള്ളത്തിനടിയിലായി. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ഒന്നര അടി താഴെയാണ് പുഴ ഒഴുകുന്നത്.

കൺട്രോൾ റൂം തുറന്നു

ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 0484-2623755, 2623757
കടുങ്ങല്ലൂർ മേഖലയിൽ വെള്ളക്കെട്ട്
കടുങ്ങല്ലൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കടുങ്ങല്ലൂരിൽ കീരപ്പിള്ളി പാടശേഖരങ്ങളൽ വെള്ളക്കെട്ട് വർധിച്ചതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുംപറവൂർ താലൂക്ക് ഓഫീസ് അറിയിച്ചു.

Kollam

മയക്കുമരുന്നിനെതിരേ ജാഗ്രത വേണം: ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി

കൊല്ലം :യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും ദുഷ്പ്രവണതകളും ഗുരുതര പ്രശ്‌നങ്ങളാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി. കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്‌സിഇ കേരള റീജൺ ഐസിഎസ്ഇ/ഐഎസ്‌സി സോണ്‍ ‘എ' അത്‌ലറ്റിക് മീറ്റ്് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

യുവാക്കളുടെ മനസുകളെയും ചിന്തകളേയും തകര്‍ക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. അതിനെതിരേ ശക്തമായി നിലകൊള്ളണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിന് ബിഷപ് സല്യൂട്ട് സ്വീകരിച്ചു. എഎസ്‌ഐഎസ്‌സി പ്രസിഡന്‍റും തങ്കശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്‍റണിയാണ് സ്‌പോര്‍ട്‌സ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്‌സണ്‍ ജെയിംസ്, ഫാ.പ്രിന്‍സ്, പിടിഎ പ്രസിഡന്‍റ് പൂജാ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. നാളെയും ചൊനാലിനുമായി നടക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 24 സ്‌കൂളുകളില്‍ നിന്നായി അറുനൂറിലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഫാ. ഡോ. സില്‍വി ആന്‍റണി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനോജ് ആന്‍റണി നന്ദിയും പറഞ്ഞു.

 

Ernakulam

ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് തുറന്നു

ഫോര്‍ട്ടുകൊച്ചി: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് നൂറു കണക്കിന് വീടുകളില്‍ കടല്‍ വെള്ളം കയറി. ഇതേ ചെല്ലാനം പഞ്ചായത്തില്‍ ആദ്യത്തെ ദുരിതാശ്വാസ ക്യാന്പ് തുറന്നു. ചെറിയ കടവ് സെന്‍റ് ജോസഫ് കോണ്‍വന്‍റില്‍ ആരംഭിച്ച ക്യാന്പില്‍ ആറു വീട്ടുകാരാണ് അഭയം തേടിയിടുള്ളത്.

കണ്ണമാലി, ചെല്ലാനം റോഡിലേക്ക് കടല്‍ വെള്ളം എത്തിയതോടെ തീരദേശ റോഡുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നടുറോഡില്‍ കുടുങ്ങി. വീടുകള്‍ക്ക് ചുറ്റുമുള്ള മരങ്ങള്‍ പലതും കടപുഴകിയ നിലയിലാണ്. പുത്തന്‍തോട് ഭാഗത്ത് കടല്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും, വലകളും കടല്‍ ഒഴുക്കിയെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. കടലുമായി ബന്ധപ്പെട്ടിരുന്ന ഇട തോടുകള്‍ മണല്‍ നിറഞ്ഞ് അടഞ്ഞു പോയതോടെ കടല്‍വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി.

പഞ്ചായത്തിനന്‍റെ നിയന്ത്രണത്തില്‍ നടക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി മണല്‍ വാടകള്‍ തീര്‍ക്കുന്ന ജോലികള്‍ മുടങ്ങിയതോടെ കടല്‍വെള്ളത്തിന്‍റെ വരവിന്‍റെ ശക്തി വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.തെക്കേ ചെല്ലാനം മുതല്‍ പുത്തന്‍ തോട് ഭാഗം വരെ ടെട്രോ പോഡ് കടല്‍ ഭിത്തികള്‍ നിര്‍മിച്ചിട്ടുള്ള പ്രദേശങ്ങള്‍ സുരക്ഷിതമാണ്. പ്രദേശത്ത് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍, ചെല്ലാനം വില്ലേജ് ഓഫീസര്‍ സോണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

ഒക്കൽ തുരുത്ത് മുങ്ങി

പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ചപ്പാത്ത് മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഉയർന്നത് മൂലം തുരുത്തിലേക്കുള്ള ഏക സഞ്ചാരമാർഗം ചപ്പാത്ത് വെള്ളത്തിനടിയിലായി. വഞ്ചിയിലൂടെ കടക്കാനുള്ള വഴിയിൽ വഴിമുടക്കി ഇല്ലി പട്ടകൾ മറിഞ്ഞു കിടക്കുകയാണ്.

Kollam

ഓണക്കാലത്ത് പച്ചക്കറിയുടെ വിലകയറുമെന്ന് വ്യാപാരികള്‍

കൊല്ലം: കൃഷി നാശം കാരണം ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ഗുണമേന്മയില്ലാത്ത പട്ടക്കറി വില്പനക്ക് നിയന്ത്രണം ഉണ്ടാക്കണമെന്നും കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരാത്തതിനാല്‍ പ്രതിസന്ധി നേരിടും.

തകര്‍ന്ന വ്യാപാരമേഖല കൈ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പച്ചക്കറി മേഖലയ്ക്കായി ക്ഷേമനിധിയും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഏര്‍പ്പെടുത്തണമെന്നും, ഓണക്കാലത്തെ പച്ചക്കറി വ്യാപാര മേഖലയെ മാത്രം ലക്ഷ്യം വച്ചുള്ള പരിശോധനകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി എം.ജെ അന്‍വറിനെയും, പ്രസിഡന്‍റാ യി നവാസ് എപികെയെയും തെരഞ്ഞെടുത്തു.

പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് എ.പി.കെ. നവാസ്, ജനറല്‍ സെക്രട്ടറി എം.ജെ. അന്‍വര്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ഹരികുമാര്‍ അഞ്ചല്‍, വൈസ് പ്രസിഡന്‍റ് വിനോദ് കടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Kollam

കൊല്ലത്തെ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും: മന്ത്രി പി.സി. വിഷ്ണുനാഥ്്

ചവറ : ജില്ലയെ അന്താരാഷ്‌ട്ര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. റോട്ടറി ക്ലബ് ചവറ മിനറല്‍സ് കോസ്റ്റിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുന്‍ ക്ലബ് പ്രസിഡന്‍റ് വി.വേണുഗോപാല്‍ അധ്യക്ഷനായി.

റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ കെ.ബാബുമോന്‍ പുതിയ അംഗങ്ങളെ സ്വീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. ചലച്ചിത്രതാരം മല്ലികാ സുകുമാരന്‍, ശശി ബാബു, പി.ആര്‍. പത്മനാഭപിള്ള, ശിവപ്രസാദ്, ബൈജു, ഫെലിക്സ് ബാബു, ആസാദ്, മൈതീന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എസ്. ചന്ദ്രന്‍ -പ്രസിഡന്‍റ്, കെ.കെ അനില്‍കുമാര്‍ -വൈസ് പ്രസിഡന്‍റ്, എന്‍. ഓമനക്കുട്ടന്‍ -സെക്രട്ടറി, അനില്‍ വില്‍സണ്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Kollam

വാഹനം കത്തി നശിച്ചു

അഞ്ചല്‍ : എല്‍ഇഡി വാള്‍ സ്ഥാപിച്ച് പരസ്യം നടത്തി വന്ന വാഹനം കത്തി നശിച്ചു. അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചല്‍ പട്ടണത്തില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനായി എത്തിയ വാഹനമാണ് ആര്‍ഒ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തശേഷം ജനറേറ്റര്‍ ഓണ്‍ ചെയ്യവേ പൊടുന്നനെ കത്തിയത്. ഓടികൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് തീ പൂര്‍ണമായി കെടുത്തിയത്. അപ്പോഴേക്കും വാഹനവും എല്‍ഇഡി വാളും ഉള്‍പ്പടെ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം വാഹനത്തിന് തീപിടിക്കുമ്പോള്‍ സമീപത്തായി നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.

ഈ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

 

Ernakulam

തൂഫാൻ കെയർ നവയാത്ര വാക്കത്തൺ നടത്തി

അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി നവതി ആഘോഷങ്ങളുടെ ഭാഗമായി തൂഫാന്‍ കെയര്‍ നവയാത്ര വാക്കത്തൺ സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ അങ്കമാലി പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കൊച്ചിന്‍ ലയണ്‍സ് ക്ലബ്, അങ്കമാലി ലയണ്‍സ് ക്ലബ്, അങ്കമാലി റസിഡന്‍റ്സ് അസോസിയേഷന്‍ അപ്പക്‌സ് ബോഡി എന്നിവരുടെ പ്രതിനിധികളും തൂഫാന്‍ കെയര്‍ നവയാത്രയില്‍ പങ്കാളികളായി. നവതി ആഘോഷത്തിന്‍റെ കൊടിയേറ്റം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, ബിജി റെജി, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ജിബി വര്‍ഗീസ്, എന്‍.വി. പോളച്ചന്‍, ബിനു പഴയിടത്ത്, ജോയിന്‍റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. എബിന്‍ കളപ്പുരക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പടന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.

ആശുപത്രിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നാലിന് സാളാര്‍ ലൈറ്റുകളുടെയും പാനലുകളുടെയും സ്വിച്ച്ഓണ്‍ കര്‍മം വൈദ്യുതി മന്ത്രി സണ്ണി ജോസഫും എട്ടിന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.

Kollam

നിലവാരമില്ലാത്ത ഹാന്‍ഡ് റെയില്‍ മരണക്കെണിയാകും: ജനാധിപത്യ വേദി

ചാത്തന്നൂര്‍ : വാഹനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി കോടികള്‍ മുടക്കുന്ന ദേശീയപാത പദ്ധതിയില്‍ നടപ്പാത, സീബ്രാ ലൈന്‍, അടിപ്പാത എന്നിവ ഒഴിവാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്‍റെ നഗ്‌നമായ ലംഘനമാണെന്ന് ജനാധിപത്യവേദി കൊല്ലം ആരോപിച്ചു.

പലയിടത്തും സര്‍വീസ് റോഡിന്‍റെ വശത്ത് കാല്‍നടയാത്രക്കാര്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ്റെയില്‍ ഗുരുതരമായ നിലവാരക്കുറവ് ഉള്ളതാണെന്ന് ജനാധിപത്യ വേദി ചൂണ്ടിക്കാട്ടി. നിലവാരം കുറഞ്ഞ സ്റ്റീലില്‍, ഒരു തരത്തിലുമുള്ള ഭംഗിയോ ഈടോ ഇല്ലാത്ത സാധാരണ പെയിന്‍റ് അടിച്ചാണ് ഹാന്‍ഡ്റെയില്‍ പിടിപ്പിച്ചിരിക്കുന്നത്. പൗഡര്‍ കോട്ടിംഗോ എപ്പോക്‌സി കോട്ടിംഗോ നല്‍കേണ്ടിടത്ത് കോട്ടിംഗ് പോലും നല്‍കിയിട്ടില്ല.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും തുരുമ്പെടുത്ത് തകരും. അപ്പോള്‍ ഇത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ മരണക്കെണിയായി മാറും. ഐആര്‍സി 103 - 2012 മാനദണ്ഡ പ്രകാരം കുറഞ്ഞത് 1.8 മീറ്റര്‍ വീതിയുള്ള ശാസ്ത്രീയ നടപ്പാതയാണ് നിര്‍മിക്കേണ്ടത്.

സ്‌കൂള്‍, ആശുപത്രി, അങ്ങാടി എന്നിവിടങ്ങളില്‍ ഓരോ 500 മീറ്ററിലും സുരക്ഷിതമായ അടിപ്പാത,മേല്‍പ്പാലം നിര്‍ബന്ധമാക്കണം. നിലവിലുള്ള ഹാന്‍ഡ്റെയിലുകള്‍ പൊളിച്ച്, നിലവാരമുള്ള പൗഡര്‍,എപ്പോക്‌സി കോട്ടിംഗ് ഉള്ളവ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകളിലേക്ക് സുരക്ഷിതമായ നടപ്പാതയും കാത്തിരിപ്പ് കേന്ദ്രവും ഏര്‍പ്പെടുത്തണം.

 

മാനദണ്ഡം പാലിക്കാത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കണം. വാഹനങ്ങള്‍ക്ക് പറക്കാന്‍ ആറുവരിയും മനുഷ്യന് നടക്കാന്‍ ഒരടി സ്ഥലവുമില്ലാത്ത വികസനം വികസനമല്ല, അത് വിവേചനമാണ്.

കാല്‍നടയാത്രക്കാരന്‍ ഈ നാട്ടിലെ രണ്ടാംതരം പൗരനല്ലെന്ന് ജനാധിപത്യ വേദി ഓര്‍മിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അധികാരികള്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 2023-ല്‍ കേരളത്തില്‍ മാത്രം 1,450-ല്‍ അധികം കാല്‍നടയാത്രക്കാര്‍ റോഡപകടത്തില്‍ മരിച്ചു. ഇതില്‍ 60 ശതമാനവും ദേശീയപാതകളിലാണ്. റോഡ് വാഹനത്തിനു മാത്രമുള്ളതല്ല, മനുഷ്യനും കൂടിയുള്ളതാണ്. എന്നും ജനാധിപത്യവേദി കൊല്ലം ഭാരവാഹിള്‍ ഓര്‍മിപ്പിച്ചു.

 

Ernakulam

സ്വന്തം കഴിവുകളോട് മത്സരിക്കുക: ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍

കാക്കനാട്: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക് വിദ്യാർഥികളുടെ അധ്യയന വര്‍ഷാരംഭച്ചടങ്ങായ ദീക്ഷാരംഭം 2026 നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭാവി രൂപപ്പെടുത്താനും മറ്റുള്ളവരോട് മത്സരിക്കാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഐ, തിരുഹൃദയ പ്രവിശ്യയിലെ വിദ്യാഭ്യാസ കൗണ്‍സിലറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

ഐസാറ്റിന് ഓട്ടോണമസ് പദവി; മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി

കളമശേരി: ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഓട്ടോണമസ് പദവി. കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപനം നടത്തി.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കളമശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ.തോമസ്, ഐസാറ്റ് അസിസ്റ്റന്‍റ് മാനേജര്‍ ഫാ. മനോജ് ഫ്രാന്‍സിസ് മരോട്ടിക്കല്‍, പ്രിന്‍സിപ്പൽ ഡോ. വി. വീണ എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ സ്വാഗത ചടങ്ങ് ആയ സ്‌കോള ബ്രവിസ് 2026 ഇതോടൊപ്പം നടന്നു.

ഐസാറ്റ് എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. ആന്‍റണി വക്കോ അറയ്ക്കല്‍ വിദ്യാദീപം തെളിയിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രഫ. വി. പോള്‍ അന്‍സല്‍, പ്രഫ. കനക സേവ്യര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Ernakulam

കാർഡിയോ തൊറാസിക് സർജറിയിൽ ലൂർദ് ആശുപത്രിക്കു നേട്ടം

കൊച്ചി: ലൂർദ്‌ ആശുപത്രിയുടെ കാർഡിയോ തൊറാസിക് സർജറി വിഭാഗം 100 ദിവസങ്ങൾക്കുള്ളിൽ 100 ലധികം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആഘോഷപരിപാടി നടത്തി.

ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി എംഎൽ‌എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ പ്രസംഗിച്ചു. കാർഡിയോ തൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്‌തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമ്മൻ, ഡോ. ടോം തോമസ്, നഴ്‌സിംഗ് വിഭാഗം എന്നിവരാണു ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയത്.

Kollam

മഴ തകർത്തു; ജനം വിറച്ചു

കൊല്ലം: കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്തിറങ്ങിയ അതിശ്കതമായ മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ‌്‌ടം. കനത്ത മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോര മേഖലകളില്‍ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യതയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തങ്കശേരിയില്‍ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായി. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തുകയും ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയും ചെയ്യുന്നു.

കനത്ത മഴയെ തുടർന്നു ണ്ടായ മലവെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടി. ജില്ലയില്‍ നിലവില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയുടെ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഭാഗികമായി നാലു വീടുകള്‍ തകരുകയും 80,000 രൂപയുടെ നാശനഷ്‌ടങ്ങളും ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

കല്ലടയാര്‍ കരകവിഞ്ഞു

കുളത്തൂപ്പുഴ : കാലവര്‍ഷം ശക്തമായതോടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്്‌ടം. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, മേഖലയില്‍ കഴിഞ്ഞദിവസം മുതല്‍ ശക്തമായി മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന് ചെന്തുരുണിയാര്‍, കഴുതുരുട്ടിയാര്‍, കുളത്തൂപ്പുഴയാര്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ കല്ലടയാറിന്‍റെ സമീപത്ത് താമസിക്കുന്ന ആള്‍ക്കാരെ പഞ്ചായത്ത് ഇടപെട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു.

തിരുവനന്തപുരം- തെങ്കാശി അന്തര്‍ സംസ്ഥാന പാതയില്‍ കല്ലുവെട്ടാന്‍ കുഴി 30 അടി പാലത്തില്‍ റൂട്ടില്‍ വെള്ളം കയറിയതിനാല്‍ ഇന്നലെ രാവിലെ മുതല്‍ വാഹനഗതാഗതം തടസപ്പെട്ടു. അപകടകരമായ നിലയിലാണ് റോഡില്‍ വെള്ളം ഉയര്‍ന്നത്. കുളത്തൂപ്പുഴ പോലീസ് റോഡില്‍ ബാരിക്കേടുകള്‍ വച്ച് തടഞ്ഞിരിക്കുകയാണ്.

റോഡില്‍ ജലനിരപ്പ് ഉയര്‍ന്നത് മൂലം ഒരു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയായി. പ്രദേശത്ത് ശക്തമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശങ്കിലി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി പറയുന്നു. അത് കാരണമാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയരുവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വനമേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ അപകട മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ചോഴിയക്കോട് മില്‍പ്പാലം മകം ഭവനില്‍ തിലകന്‍റെ വീട്ടില്‍ വീട്ടില്‍ മണിക്കൂറോളം വെള്ളം നിന്നതോടെ വീടിന്‍റെ ഭിത്തി്ക്ക് വിള്ളല്‍ ഉണ്ടാകുകയും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. തൊട്ടടുത്ത നിതിന്‍റെ വീട്ടിലും വെള്ളം കയറിയത് മൂലം നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ അമ്പതേക്കര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറുകയും അവിടെയുള്ളവരെ സമീപത്തുള്ള പ്രദേശങ്ങളില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

ഇരവിപുരം - പൊഴിക്കര തീരങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമായി

കൊട്ടിയം: ഇരവിപുരം മുതല്‍ പരവൂര്‍ പൊഴിക്കര വരെയുള്ള തീരപ്രദേശത്ത് കടല്‍ കയറ്റം രൂക്ഷമായി. ശക്തമായ തിരമാലകള്‍ പുലിമുട്ടുകള്‍ക്കിടയിലൂടെ കരയിലേക്ക് അടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കട്ട മരങ്ങളില്‍ കടലില്‍ പോയിരുന്ന ഭാഗങ്ങളില്‍ ഉണ്ടായിരുന്ന മണ്ണ് പൂര്‍ണമായും കടലെടുത്തു. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഇരവിപുരം താന്നി, മയ്യനാട് മുക്കം ഭാഗങ്ങളിലാണ് പുലിമുട്ടുകള്‍ക്കിടയിലൂടെ കടല്‍ കരയിലേക്ക് കയറുന്നത്. മുക്കം ബീച്ചില്‍ അടിഞ്ഞുകൂടി കിടന്ന മണ്ണിന്‍റെ പകുതിഭാഗം കടലെടുത്ത നിലയിലായി. പലയിടത്തും ശക്തമായ തിരമാലകള്‍ പുലിമുട്ടിന്‍റെ പാറകളും തകര്‍ത്തിട്ടുണ്ട്.

കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി

കുളത്തൂപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി മലയോര മേഖലയില്‍ തോരാതെ പെയ്യുന്ന അതി തീവ്ര മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി.

ആറ്റിന് കിഴക്കേക്കരയില്‍ ആറ്, കല്ലുവെട്ടാംകുഴി ആറ്റരികത്ത് മൂന്ന്, ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്തെ മൂന്നു വീതം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ താത്കാലികമായി ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശമനമില്ലാതെ തുടര്‍ന്നാല്‍ കല്ലുവെട്ടാംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കല്ലുവെട്ടാംകുഴിയില്‍ വെള്ളം അതിവേഗത്തില്‍ പാഞ്ഞെത്തിയപ്പോള്‍, വീടുകളില്‍ നിന്ന് സാധനങ്ങള്‍ പോലും മാറ്റാനായില്ല. നോക്കി നില്‍ക്കെ ജലനിരപ്പ് ഉയരുകയായിരുന്നു.

തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കല്ലുവെട്ടാൻകുഴി മുപ്പതടിപാലത്തില്‍ വെള്ളം കയറിയതോടെ ഉച്ചവരെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കെഎസ്ആര്‍ടിസി ബസുകളും ചരക്ക് ലോറികളും ഉള്‍പ്പെടെ പാതയില്‍ കുടുങ്ങി. പിന്നീട് പോലീസ് എത്തി വിവിധ ഇടറോഡുകളിലൂടെ ഗതാഗതം വഴി തിരിച്ചുവിടുകയായിരുന്നു.

മില്‍പ്പാലത്ത് വെള്ളംകയറിയ വീടുകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കള്ളുകുഴി ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. മരങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി.
കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലും വെള്ളം കയറി ഗരേജിലും റാമ്പിലും വെള്ളം കയറി. ഡിപ്പോയുടെ പകുതി ഭാഗത്തേക്ക് വെള്ളം എത്തിയതോടെ ബസുകള്‍ ഇവിടെ നിന്നു മാറ്റി. ഡിപ്പോയിലേക്ക് വനം വകുപ്പിന്‍റെ വക ഭൂമിയില്‍ നിന്ന കൂറ്റന്‍ മരം പിഴുതുവീണു. ഈസമയം ബസുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായില്ല.

ദുരിത മേഖലകളില്‍ സി. അജയപ്രസാദ് എംഎല്‍എ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച്് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.
ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കല്ലടയാര്‍ കരകവിഞ്ഞു ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്
തൃക്കോവില്‍

ശ്രീകൃഷണ ക്ഷേത്രത്തില്‍ വെള്ളം കയറി

അഞ്ചല്‍ : ഏറം വയലില്‍ തൃക്കോവില്‍ ശ്രീകൃഷണ ക്ഷേത്രത്തില്‍ കനത്ത മഴയെ തുടര്‍ന്നു വെള്ളം കയറി. തടിക്കാട് ഒറ്റത്തെങ്ങ് ഭാഗത്തും റോഡിലും നിരവധി വീടുകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം കോടനൂര്‍മൂര്‍ത്തിക്കാവ് പ്രദേശത്ത് ഏക്കര്‍ കണക്കിന് കൃഷിയിടത്തിലും വെള്ളം കയറി. കര്‍ഷകര്‍ക്ക് ആയിരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്

വൈദ്യുതി പോസ്റ്റ് വീണു

കൊട്ടാരക്കര: വൈദ്യതി പോസ്റ്റ് ‍ മറിഞ്ഞു വീണ് വീട് തകര്‍ന്നു. പുത്തൂര്‍ ബിന്‍സി ഭവനില്‍ ജോസു കുട്ടിയുടെ വീടാണ് തകര്‍ന്നത്. പോസ്റ്റിന് സമീപം നിന്നിരുന്ന പുളി മരം കടപുഴകി വൈദ്യതി പോസ്റ്റിന് മുകളിലേയ്ക്ക് വീഴുകയും പോസ്റ്റ് വീടിന് മുകളില്‍ പതിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസംപുലർച്ചേ മൂന്നോടെയാണ് അപകടം.
പുനലൂരില്‍

മരങ്ങൾ കടപുഴകി വീണു

പുനലൂര്‍: മഴ ശക്തമായതോടെ പുനലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്‌ടം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപക കൃഷിനാശവുമുണ്ടായി. കരവാളൂര്‍ മേഖലയില്‍ നീലാമ്മാള്‍, പാണയം ഭാഗങ്ങളില്‍ പലയിടത്തും വെള്ളം കയറി. പാണയം ശിവ ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടമുണ്ടാക്കി.

പിറവന്തൂര്‍, പത്തനാപുരം, പട്ടാഴി മേഖലകളിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കല്ലടയാര്‍, ചാലിയക്കരയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദികളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

സംരക്ഷണ ഭിത്തി തകര്‍ന്നു

കൊട്ടാരക്കര: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നെല്ലിക്കുന്നം ഏറത്തിനാട്, കോരുതുവിള ഏലായില്‍ നെല്ലിക്കുന്നം വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. സമീപപ്രദേശങ്ങളിലെ ഏലാകളില്‍ വെള്ളം കയറി വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചു.

ആല്‍മരം കടപുഴകി

കുണ്ടറ : കേരളപുരം കോവില്‍ മുക്ക് ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം നിന്നിരുന്ന വലിയ ആല്‍മരം കഴിഞ്ഞദിവസം രാത്രി ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി വീണു. സമീപത്തെ മതില്‍ ഇടിഞ്ഞു. വൈദ്യുതി കമ്പികളും തകര്‍ന്നു.

മരം വീണ് കാര്‍ തകര്‍ന്നു

കുണ്ടറ : ഈട്ടി മരം വീണ് കാര്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരക്ക് കാറ്റിലും മഴയിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ഈട്ടി മരം വീണ് കാര്‍ തകരുകയായിരുന്നു.

ഇടവട്ടം, പാറപ്പുറം, ഉദയ ഭവനില്‍ ഉദയകുമാറിന്റെ കാര്‍ ആണ് തകര്‍ന്നത്. 30 അടിയോളം പൊക്കമുള്ള ഈട്ടി മരമാണ് വീണത്. വീടിന്‍റെ കോമ്പൗണ്ടിലാണ് മരം നിന്നതെങ്കിലും വീടിനു മുകളിലേക്ക് മരം വീഴാത്തതിനാല്‍ വലിയ അപകടം ഒഴിവായി. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി.

 

Ernakulam

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം; പന്തലിന് കാല്‍നാട്ടി

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തിനും ബൈബിള്‍ കണ്‍വന്‍ഷനുമായി വല്ലാര്‍പാടം റോസറി പാര്‍ക്കില്‍ നിര്‍മിക്കുന്ന പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.

ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ.മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ഫാ. ആന്‍റണി ഷൈന്‍ കാട്ടുപറമ്പില്‍, ജോ ജനറാൾ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എല്‍സി ജോര്‍ജ്, ഫാ. ജിക്‌സണ്‍ ജോണി, ഫാ. അമല്‍ ആന്‍റണി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് റോയി ഡി ക്കൂഞ്ഞ, കെഎല്‍സി ഡബ്ലിയുഎ പ്രസിഡന്‍റ്ഡോ. കെ.ജെ. ബീന, കെസിവൈഎം പ്രസിഡന്‍റ് രാജീവ് പാട്രിക് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ് മുല്‍ 10 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. 13നാണ് വല്ലാര്‍പാടം തീര്‍ഥാടനം.

Kollam

മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി റാന്നിയിലേക്ക്

കൊല്ലം : വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി കൊല്ലത്തെ മത്സ്യ ത്തൊഴിലാളികള്‍ റാന്നിയിലേക്ക്.

കൊല്ലം കളക്‌ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,പോര്‍ട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ വിന്‍സി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് ജോണിന്‍റെ വള്ളവുമായി പുറപ്പെട്ടത്. പ്രദീപ്, ചാള്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.

Thiruvananthapuram

മുതലപ്പൊഴിയിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ വൈകി

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ജനകീയ പ്രതിഷേധത്തിനൊടുവിൽ തെരച്ചിൽ ഉൗർജിതമാക്കി അധികൃതർ. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുതലപ്പൊഴിയ്ക്ക് സമീപത്തെ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീണ് കാണാതായത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തി കരയ്ക്കു കയറി. എന്നാൽ ശ്രീജിത്തിനെയും ശ്രീമോനെയും കാണാതാകുകയായിരുന്നു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിവരം ബന്ധുക്കളും മറ്റ് തൊഴിലാളികളും കോസ്റ്റൽ പൊലീസിനെ അറിയിച്ചു. കാലാവസ്ഥ മോശമാണെന്നും തെരച്ചിലിന് വെളിച്ചമില്ലെന്നും പറഞ്ഞ് കോസ്റ്റൽ പൊലീസും അധികൃതരും അലംഭാവം കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.

ഇതേ തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ചേർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഹാർബർ വിഭാഗം അസിസ്റ്റന്‍റ് എൻജിനിയറും രമ്യഹരിദാസ് എംഎൽഎയും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. തെരച്ചിൽ ഉൗർജിതമാക്കാമെന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റ്ഗോർഡും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ ഉൗർജിതമാക്കി.

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ആവശ്യപ്രകാരം കൊച്ചിയിൽ നിന്നു നേവിയുടെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുത്തു. ഹെലികോപ്ടർ മുഖേനയും തെരച്ചിൽ ആരംഭിച്ചു. രമ്യഹരിദാസ് എംഎൽഎക്ക് പുറമെ ചിറയിൻകീഴ് താലുക്ക് തഹസിൽദാർ, ആറ്റിങ്ങൽ ഡിവൈഎസ്പി, ഫിഷറീസ് ഉദ്യോഗസ്ഥർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും രാവിലെ മുതൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടെ 150 ൽപരം മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്.

മുഖ്യമന്ത്രി വി.ഡി.സതീശനും ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫുറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും രമ്യ ഹരിദാസ് എംഎൽഎ ദീപികയോട് പറഞ്ഞു.

Ernakulam

ദുരിതപ്പെയ്ത്ത്...

കൊച്ചി: മൂന്നു ദിവസമായി തുടരുന്ന മഴ ജില്ലയില്‍ ശക്തിപ്രാപിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. മൂവാറ്റുപുഴയിലെയും കൊച്ചിയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.പെരിയാറില്‍ ജലനിരപ്പ് മുന്നറിയിപ്പുനില പിന്നിട്ടു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ ഉയര്‍ത്തി.

കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്ത് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ശക്തമായ മഴയില്‍ ജില്ലയില്‍ ഒരു വീടിന് പൂര്‍ണമായും മറ്റൊരു വീടിന് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം

കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും. വാഴക്കുളം മേഖലയില്‍ പത്തോളം വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ നാശം സംഭവിച്ചു. നേര്യമംഗലത്ത് രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മണികണ്ഠന്‍ചാല്‍ ചപ്പാത്ത്, കുത്തുകുഴി, കുടമുണ്ടപാലം എന്നിവ വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലാവന കടത്ത് താത്കാലികമായി നിർത്തിവച്ചു. ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ 200ഓളം വീടുകളില്‍ വെള്ളം കയറി.

കടലാക്രമണ ഭീതിയില്‍ തീരദേശം

മഴ കനത്തതോടെ കടലാക്രമണ ഭീതിയിലാണ് ജില്ലയുടെ തീരദേശം. ചെല്ലാനം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത്. ചെല്ലാനം ചെറിയകടവ്, കണ്ണമാലി റോഡുകളിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ ചെയ്തിട്ടില്ല. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടല്‍ വെള്ളമെത്തി. വൈപ്പിന്‍ മേഖലയും വെള്ളപ്പൊക്ക ഭിതിയിലാണ്. മഴയെത്തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ പ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ പലതും ഇന്നലെ വൈകിട്ടോടെ മടങ്ങിയെത്തി.

പെരിയാര്‍ കരകവിഞ്ഞു

കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ഇതോടെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ആറിന് പെരിയാറിലെ ജലനിരപ്പ് മാര്‍ത്താണ്ഡവര്‍മ പോയിന്‍റില്‍ 3.53 മീറ്റര്‍ ആണ്. മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്റര്‍ ആണ്. കാലടി പോയിന്‍റില്‍ 6.77 മീറ്ററും മംഗലപ്പുഴ പോയിന്‍റില്‍ 3.44 മീറ്ററുമാണ് ജലനിരപ്പ്.
കൊച്ചി നഗരത്തില്‍ ഇടവിട്ടുള്ള മഴ നഗരത്തിനുള്ളിലെ ഇടറേഡുകളെ വെള്ളത്തിലാക്കി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ജനവാസമേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആലുവ, അങ്കമാലി, പെരുമ്പാവൂര്‍. ആലങ്ങാട് മേഖലകളില്‍ കൃഷിനാശവും സംഭവിച്ചിടുണ്ട്.

മഴ കനക്കുന്നു... ജാഗ്രത വേണം

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.

ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

മഴയുടെ സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കുക. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വിനോദ യാത്രകളും ഒഴിവാക്കുക.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലൂടെയുമുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. തീരപ്രദേശത്ത് കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്.

അടിയന്തര സാഹചര്യങ്ങളില്‍ 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

 

 

 

Thiruvananthapuram

മൂന്നു പേർക്ക് രക്ഷകരായത് തമിഴ് മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം :തിരയടിയിൽ തകർന്ന വള്ളത്തിൽ പിടിച്ച് കിടന്ന് രക്ഷക്കായി യാചിച്ച മൂന്ന് പേരുടെ ജീവൻ രക്ഷിച്ചത് തമിഴ്നാട് ട്രോളർ ബോട്ടായിരുന്നു. കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ദമായ കടലിന്‍റെ പിടിയിൽ നിന്ന് കൊച്ചു തോപ്പ് സ്വദേശികളായ ജോയി മാർക്കോസ്, റെക്സി, അഖിൽ എന്നിവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ജോയി മാർക്കോസിന്‍റെ മകൻ വെട്ടുകാട് സ്വദേശി അരുണിന്‍റെ മേരിമാതാ എന്ന ബോട്ടിലാണ് മൂവർ സംഘം ഉൾക്കടൽ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. രാത്രി പതിനൊന്ന് മണിയോടെ വീശിയടിച്ചകറ്റിലും ശക്തമായ തിരയടിയിലും വള്ളം മറിഞ്ഞു. വെള്ളത്തിൽ തെറിച്ച് വീണവർ കമിഴ്ന്ന് കിടന്ന വള്ളത്തിൽ പിടിമുറുക്കി.

കുറ്റാക്കൂരിരുട്ടിൽ ലക്ഷ്യമില്ലാതെ വിജനമായ കടലിൽ ഒഴുകുന്ന വള്ളത്തിൽ നിന്ന് രക്ഷക്കായി ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയും ഒരു വേളയിൽ ഇല്ലാതായി. രക്ഷയ്ക്കായുള്ള ഇവരുടെ നിലവിളി കുറച്ചകലെ കൂടി പോവുകയായിരുന്ന തമിഴ്നാട് ബോട്ടുകാർ കേട്ടത് ഭാഗ്യമായി.

ബോട്ടടുപ്പിച്ച മത്സ്യത്തൊഴിലാളികൾ അവശരായ മൂന്ന് പേരെയും രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റി. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് എത്തിയ അധികൃതർ ഏറ്റുവാങ്ങിയ ഇവരെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്‌സക്കായി മൂന്ന് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Thiruvananthapuram

വിഴിഞ്ഞത്ത് രണ്ടു പേരെ കടലിൽ കാണാതായി

നിരവധി പേർ ഉൾക്കടലിൽ കുടുങ്ങിയതായി മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം : കാറ്റിലും കടൽ ക്ഷോഭത്തിലും പെട്ട് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കടലിൽ അകപ്പെട്ട മൂന്ന് പേരെ തീരദേശ പൊലിസും മറൈൻ എൻഫോഴ്‌സ്മെന്‍റും രക്ഷപ്പെടുത്തി.

മറ്റ് നിരവധി പേർക്ക് മറ്റുവള്ളക്കാർ രക്ഷകരായി. നിരവധി പേർ ഉൾക്കടലിൽ ഇനിയും കുടുങ്ങിക്കിടക്കുന്നതായി മത്സ്യത്തൊഴിലാളികൾ. ഇന്നലെ വൈകുന്നേരം വരെയും ഉൾക്കടലിൽ പോയവരെക്കുറിച്ചുള്ള വ്യക്തത വരുത്താൻ അധികൃതർക്കായില്ല. അടിമലത്തുറ അമ്പലത്തും മൂല സ്വദേശി ആന്‍റണി (60) , പുല്ലുവിള ഇരയിമ്മൻ തുറ സ്വദേശി ജോൺ മത്യാസ് (63) എന്നിവരെയാണ് കാണാതായത്.

വള്ളം മറിഞ്ഞ് പരിക്കേറ്റ വലിയതുറ കൊച്ച് തോപ്പ് സ്വദേശികളായ ജോയി മാർക്കോസ് (57), റെക്സി (60), അഖിൽ (26) എന്നിവരെ തമിഴ്നാട് ട്രോളർ ബോട്ടുകാർ രക്ഷപ്പെടുത്തി. മത്സ്യബന്ധന സീസൺ ആയതിനാൽ ആയിരക്കണക്കിന് വള്ളങ്ങളാണ് മീൻ പിടുത്തത്തിനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നത്. തെളിഞ്ഞ ആകാശുമായിരുന്നതിനാ വെള്ളിയാഴ്ച ഉച്ച മുതൽ നൂറ് കണക്കിന് വള്ളങ്ങൾ മീൻ പിടുത്തം ലക്ഷ്യമാക്കി കടലിൽ ഇറങ്ങിയിരുന്നു.

കാണാതായ ആന്‍റണി മൂത്ത മകൻ ബിനുവിന്‍റെ വള്ളത്തിൽ സഹപ്രവർത്തകരായ ക്ലീറ്റസ് ,മേരി ദാസൻ എന്നിവർക്കൊപ്പം വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ടത്. പുല്ലുവിള സ്വദേശി മനോജിന്‍റെ സെന്‍റ് ജേക്കബ്ബ് എന്ന വള്ളത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മറ്റ് നാല് പേർക്കൊപ്പമാണ് ജോണി മത്യാസ് കടലിലേക്ക് പുറപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് 18 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി വലവിരിക്കുന്നതിനിടയിലുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു.

നാല് പേരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തിയെങ്കിലും ജോണിയെ കാണാതാവുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പലരും വള്ളങ്ങളും, വലകളും എൻജിനും ഉപേക്ഷിച്ച് മടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒറ്റ ദിവസം കൊണ്ട് മീൻ പിടിത്തക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. കാണാതായവർക്കായി മറൈൻ എൻഫോഴ്‌സ്മെന്‍റും തീരദേശ പൊലീസും തീരസംരക്ഷണ സേനയും ഇന്നലെ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല.

Thiruvananthapuram

മഴ: നഗരത്തിൽ മരങ്ങൾ കടപുഴകി

പേരൂർക്കട: വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ തണൽ മരങ്ങൾ ഉൾപ്പെടെ കടപഴകി വീണു.

തിരുവനന്തപുരം, ചാക്ക നിലയങ്ങളുടെ സംയുക്ത പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ശിഖരങ്ങൾ മുറിച്ചു നീക്കിയത്. വഴുതക്കാട്, പട്ടം, മരപ്പാലം, കുടപ്പനക്കുന്ന്, പേരൂർക്കട എന്നിവിടങ്ങളിൽ മരങ്ങൾ പിഴുതുവീണ് വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. വഴുതക്കാട് കേരള സർവകലാശാലയുടെ വിമൻസ് കോളജ് ഹോസ്റ്റലിന് മുൻവശത്ത് റോഡിന് കുറുകെ കിടന്ന മരം തിരുവനന്തപുരത്തു നിന്ന് ഫയർഫോഴ്സ് സംഘം എത്തി മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

പട്ടം-മരപ്പാലം റോഡിൽ തണൽമരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്പെട്ടത് ചെയിൻ സോ ഉപയോഗിച്ച് മുറിച്ചു നീക്കി. കുടപ്പനക്കുന്ന് ഹാർവിപുരം ഒന്നാം ലെയിനിൽ കെഎസ്ഇബി ലൈനിലും റോഡിലുമായി തണൽമരം ഒടിഞ്ഞുവീണു. പേരൂർക്കട ലോ അക്കാദമിക്ക് അകത്തു നിന്ന ഒരു തണൽ മരമാണ് വീണത്. മരത്തിൻറെ ശിഖരങ്ങൾ ചെയിൻ സോ ഉപയോഗിച്ച് മുറിച്ചുനീക്കി.

Thiruvananthapuram

മുതലപ്പൊഴിയിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ വൈകി

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ജനകീയ പ്രതിഷേധത്തിനൊടുവിൽ തെരച്ചിൽ ഉൗർജിതമാക്കി അധികൃതർ. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുതലപ്പൊഴിയ്ക്ക് സമീപത്തെ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീണ് കാണാതായത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തി കരയ്ക്കു കയറി. എന്നാൽ ശ്രീജിത്തിനെയും ശ്രീമോനെയും കാണാതാകുകയായിരുന്നു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിവരം ബന്ധുക്കളും മറ്റ് തൊഴിലാളികളും കോസ്റ്റൽ പൊലീസിനെ അറിയിച്ചു. കാലാവസ്ഥ മോശമാണെന്നും തെരച്ചിലിന് വെളിച്ചമില്ലെന്നും പറഞ്ഞ് കോസ്റ്റൽ പൊലീസും അധികൃതരും അലംഭാവം കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.

ഇതേ തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ചേർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഹാർബർ വിഭാഗം അസിസ്റ്റന്‍റ് എൻജിനിയറും രമ്യഹരിദാസ് എംഎൽഎയും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. തെരച്ചിൽ ഉൗർജിതമാക്കാമെന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റ്ഗോർഡും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ ഉൗർജിതമാക്കി.

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ആവശ്യപ്രകാരം കൊച്ചിയിൽ നിന്നു നേവിയുടെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുത്തു. ഹെലികോപ്ടർ മുഖേനയും തെരച്ചിൽ ആരംഭിച്ചു. രമ്യഹരിദാസ് എംഎൽഎക്ക് പുറമെ ചിറയിൻകീഴ് താലുക്ക് തഹസിൽദാർ, ആറ്റിങ്ങൽ ഡിവൈഎസ്പി, ഫിഷറീസ് ഉദ്യോഗസ്ഥർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും രാവിലെ മുതൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടെ 150 ൽപരം മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്.

മുഖ്യമന്ത്രി വി.ഡി.സതീശനും ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫുറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും രമ്യ ഹരിദാസ് എംഎൽഎ ദീപികയോട് പറഞ്ഞു.

Thiruvananthapuram

മലവിള പാലത്തിന്‍റെ ബണ്ട് റോഡ് ഇടിഞ്ഞ് കനാലിൽ പതിച്ചു

മാറനല്ലൂർ : കനത്ത മഴയെത്തുടർന്ന് മലവിള പാലത്തിന്‍റെ ബണ്ട് റോഡ് ഇടിഞ്ഞ് കനാലിൽ പതിച്ചു. രണ്ടു വർഷം മുൻപും ബണ്ട് റോഡ് തകർന്നിരുന്നു. മുൻപ് ഇടിഞ്ഞ ഭാഗത്തിന് സമീപത്ത് തന്നെയാണ് ഇപ്പോൾ മണ്ണിടിഞ്ഞത്.

ഇന്നലത്തെ കനത്ത മഴയെ തുടർന്ന് ഇവിടെ നിരവധി വൈദ്യുതി തൂണുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചിട്ടുണ്ട്. പാലവും റോഡും ബന്ധിപ്പിക്കുന്ന സ്ഥലത്ത്. രണ്ടു മാസം മുൻപ് ചെറിയ തോതിൽ മണ്ണ് വിട്ട് മാറിയിരുന്നു.ഇത് പിന്നീട് അറ്റകുറ്റപ്പണി നടത്തി.

തീരമേഖല ആശങ്കയിൽ

വലിയതുറ: വെളളിയാഴ്ച രാത്രി മുതല്‍ ഇടവിട്ട് ശക്തമായി പെയ്യുന്ന മഴയില്‍ ശംഖുംമുഖം , കണ്ണാന്തുറ , വെട്ടുകാട് , കൊച്ചുവേളി മേഖലയില്‍ കടലിനോട് ചേര്‍ന്ന് താമസിക്കുന്ന ജനം ഏറെ ആശങ്കയിൽ. മഴ കടുത്തതോടെ ശംഖുംമുഖം , കണ്ണാന്തുറ ഭാഗങ്ങളില്‍ ശക്തമായ കടലാക്രമണമാണ് ഉണ്ടായിട്ടുളളത്. നിലവില്‍ ഭീഷണിയില്ലെങ്കിലും മഴ ശക്തമാകുകയാണെങ്കില്‍ കടലിനോട് ചേര്‍ന്ന് നിലകൊളളുന്ന നിരവധി വീടുകള്‍ കടലാക്രമണത്തിന് വിധേയമാകുമെന്നാണ് തീരദേശ വാസികള്‍ പറയുന്നത്.

വലിയതുറ ഭാഗത്ത് കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ഇവിടെ തിരമാലകള്‍ ശക്തമായി വീശിയടുക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സമീപവാസികളും വാര്‍ഡ് കൗണ്‍സിലറും പറയുന്നത്. പൂന്തുറ, കൊച്ചുവേളി ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായിട്ടുളളതായി പ്രദേശവാസികള്‍ പറയുന്നു.

Thiruvananthapuram

ശക്തമായ കാറ്റിൽ മരച്ചില്ല റോഡിൽ പതിച്ചു

സ്കൂട്ടര്‌ യാത്രികൻ അദ്ഭുതകരമായി രക്ഷപെട്ടു

നെടുമങ്ങാട് : തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരുത് മരത്തിന്‍റെ ശിഖരം റോഡിലേക്ക് പതിച്ചു. ചുള്ളിമാനൂർ മഞ്ഞകോട്ടമൂലയിൽ ഇന്നലെ പുലർച്ചെ ഒന്നിനാണ് സംഭവം. ടോൾ ജംഗ്ഷൻ സ്വദേശി ജിയാസും കുടുംബവും തെങ്കാശിയിൽ നിന്ന് തിരികെ വരുന്ന വഴിയിൽ മരം വാഹനത്തിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ കടന്നുപോയ ഉടൻ മരം റോഡിലേക്ക് പതിക്കുകയായിരുന്നു.

പാലോട് സ്വദേശിയായ സ്കൂട്ടർ യാത്രികൻ മരത്തിനടിയിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരിന്നു. റോഡിൽ നിന്ന പോസ്റ്റുകൾ തകർന്നു. മരം അപകട അവസ്ഥയിലാണെന്നും മുറിച്ചു മാറ്റണമെന്നും നാട്ടുകാർ നിരവധി തവണ ആനാട് പഞ്ചായത്തിലും പിഡബ്ളിയു ഡിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരത്തിന്‍റെ ശിഖരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Thiruvananthapuram

മലയോര മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ

വിതുര : കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിൽ.പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിന് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വിതുരയിൽ നിന്നും ഫയർഫോഴ്സ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. തെങ്കാശി പാതയിൽ ചിപ്പൻ ചിറക്കു സമീപവും മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴയെ തുടർന്ന് പൊന്മുടി അടച്ചു.

Thiruvananthapuram

കളത്തറ പാടശേഖരം വെള്ളത്തില്‍ മുങ്ങി

വെള്ളറട: മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച മഴ പുലരുവോളം ശക്തമായി തുടര്‍ന്നു. പ്രദേശത്തെ പാടശേഖരങ്ങളും കൃഷിഭൂമികളും വെള്ളത്തില്‍ മുങ്ങി. അപ്രതീക്ഷിതമായി തിമിര്‍ത്തുപെയ്ത മഴയില്‍ വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വിതയെറിഞ്ഞ കളത്തറ പാടശേഖരം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.

വെള്ളം നീക്കം ചെയ്യുന്നതിന് രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റി കൃഷിയെ വീണ്ടും കേടുകൂടാതെ നിലനിര്‍ത്തുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. കൂടാതെ പരിസരപ്രദേശങ്ങളിലെ മരിച്ചീനി, വാഴ, പച്ചക്കറി കൃഷിയിടങ്ങളിലെല്ലാം വെള്ളം പരിധിയിലധികം ഉയര്‍ന്നു.

പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ പരിസരമാകെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. ഇതേ കണക്കിന് മഴ തുടര്‍ന്നാല്‍ നെല്‍ക്കൃഷി മാത്രമല്ല, പ്രദേശത്തെ ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് ഇറക്കിയ കൃഷികള്‍ മുഴുവനും നശിക്കാനാണ് സാധ്യത.

Thiruvananthapuram

ജില്ലയിൽ 23.6 ഹെക്ടർ പ്രദേശത്ത് കൃഷി നാശം

കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല ബ്ലോക്കുകളിൽ (വൈകുന്നേരം നാല് വരെയുള്ള കണക്കുകൾ പ്രകാരം) 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാണ്.

കൺട്രോൺ റൂം നമ്പറുകൾ

തിരുവനന്തപുരം - 9447700112. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711282.
നെയ്യാറ്റിൻകര - 9447700113. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711283.
നെടുമങ്ങാട് - 9447700114. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711285.
ചിറയിൻകീഴ് - 9447700115. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711287.
വർക്കല - 8547618415. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711286.
കാട്ടാക്കട - 8547618420. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711284

Thiruvananthapuram

പാതിവഴിയില്‍ നിലച്ച് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ നവീകരണം

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ നവീകരണം അനിശ്ചിതാവസ്ഥയില്‍. അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍.

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 2023 ലാണ്. 12 കോടി രൂപയാണ് അനുവദിച്ചത്. ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നതായിരുന്നു കരാര്‍. സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം നവീകരണത്തിന്‍റെ ഭാഗമായ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിലും ആവര്‍ത്തിച്ചുവെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനോടകം കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം നിര്‍മിച്ചു. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ നവീകരണ പ്രവൃത്തികളും ആരംഭിച്ചു.

ആശുപത്രി ജംഗ്ഷനില്‍ നിന്നും ഇരുന്പില്‍ റോഡിന്‍റെ എതിര്‍വശത്തു നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡ്, കവാടം, നിലവിലുള്ള രണ്ട് പ്ലാറ്റ് ഫോമുകളെ കൂടാതെ പുതിയ രണ്ട് പ്ലാറ്റ് ഫോമുകള്‍, മേല്‍ക്കൂര, പുതിയ ഓഫീസ് മന്ദിരം, സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ്, ബുക്കിംഗ് ഓഫീസ്, വെയിറ്റിംഗ് റൂമുകള്‍, സിഗ്നല്‍ ഓഫീസ് എന്നിങ്ങനെ നിരവധി പ്രവൃത്തികള്‍ ബാക്കിയുണ്ട്.

ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍റെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Thiruvananthapuram

വിവാഹാവശ്യത്തിനെത്തിച്ച പവർ യൂണിറ്റ് വാഹനമടക്കം മോഷ്ടിച്ചു

ആറ്റിങ്ങൽ: നഗരത്തിൽ പവർ യൂണിറ്റ് വാഹനം ഉൾപ്പെടെ കവർച്ച ചെയ്തു. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ബാവ ഹോസ്പിറ്റലിന് സമീപത്ത് നിന്നും ആണ് പവർ യൂണിറ്റും അത് സൂക്ഷിച്ചിരുന്ന പിക്കപ്പ് വാഹനവും മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ആണ് വാഹനം ഇവിടെ എത്തിച്ചത്. വിവാഹ വീട്ടിൽ ലഭ്യമാക്കുന്നതിനാണ് പവർ യൂണിറ്റ് എത്തിച്ചത്. ഇതിന് ശേഷം ഡ്രൈവർ മടങ്ങി. വാഹനത്തിന്‍റെ ഉള്ളിൽ ഡാഷ്ബോർഡിൽ തന്നെയാണ് വാഹനത്തിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത്.

രാവിലെ ആണ് വാഹനവും പവർ യൂണിറ്റും കാണാതായ വിവരം അറിയുന്നത്. പവർ യൂണിറ്റിന്‍റെ വയർ ഊരി മാറ്റിയ ശേഷം കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമ പരാതി അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മേഖലയിലെ വീടുകൾ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുവാൻ പൊലീസ് ശ്രമം ആരംഭിച്ചു.

Thiruvananthapuram

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണപ്രസാദ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു.

ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു കൃഷ്ണപ്രസാദ്.

ഒരു സെഞ്ച്വറിയടക്കം 479 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെ ഫ്രാഞ്ചൈസി നേരത്തെ തന്നെ നിലനിർത്തിയിരുന്നു. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണമായി വിനിയോഗിച്ചാണ് ഇത്തവണ ലേലത്തിൽ ടീം മാനേജ്‌മെന്‍റ് ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്.

വെടിക്കെട്ട് ബാറ്ററും ഐപിഎൽ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് റോയൽസിന്‍റെ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്തേകും.

കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വിഷ്ണു വിനോദ് എന്നിവർ അണിനിരക്കുന്നതോടെ മൂന്നാം സീസണിലെ തന്നെ ഏറ്റവും മികച്ച മുൻനിരയായി റോയൽസ് മാറും. വിഷ്ണു വിനോദിന് പുറമെ ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പർമാർ.
ഓൾറൗണ്ട് മികവിലും ഇത്തവണ റോയൽസ് ഒട്ടും പിന്നിലല്ല. പരിചയസമ്പന്നരായ സിജോമോൻ ജോസഫ്, സി. വി. വിനോദ് കുമാർ എന്നിവരെ ലേലത്തിൽ സ്വന്തമാക്കിയ റോയൽസ്, അക്ഷയ് മനോഹർ, എം. നിഖിൽ എന്നിവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ സമാപിച്ച എൻഎസ്കെ ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. ഇത് മധ്യനിര ബാറ്റിംഗിന് കൂടുതൽ സ്ഥിരത നൽകും. ബൗളിംഗ് നിരയും ഇക്കുറി അതിശക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ കുന്തമുനയായിരുന്ന വി. അജിത്തിനൊപ്പം ബേസിൽ എൻ. പി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവർ കൂടി ചേരുന്നതോടെ കരുത്തുറ്റ ബൗളിംഗ് നിരയാണ് റോയൽസിന്‍റേത്. അഭിഷേക് പി. നായർ, കെ. അജീഷ്, സുധീഷ് മോഹൻ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങൾ.

Thiruvananthapuram

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ വനിതാ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ തിരുവനന്തപുരം വനിതാ ജില്ലാ കമ്മിറ്റിയുടെ നേതൃതിരഞ്ഞെടുപ്പ് യോഗത്തിൽ മറിയം കുട്ടി (വെട്ടുകാട്)യെ ജില്ലാ പ്രസിഡന്‍റായും റംല ബീവി (ബീമാപള്ളി)യെ ജില്ലാ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജൂബിറ്റ് (കൊച്ചുതോപ്പ്) വൈസ് പ്രസിഡന്‍റായും സുമലത (മാധവപുരം) ജോയിന്‍റ് സെക്രട്ടറിയായും സബീന ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിൽ തൊഴിലുറപ്പ് പദ്ധതി സ്തംഭിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളി സ്ത്രീകളും മറ്റ് തൊഴിൽ മേഖലകളിലെ സ്ത്രീകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നേരിടുകയാണെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ തീരദേശ പ്രദേശങ്ങളിൽ അത് അടിയന്തരമായി പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴിൽ, സാമൂഹിക, ക്ഷേമ അവകാശങ്ങൾക്കായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

Thiruvananthapuram

ഫയർഫോഴ്സിനെ വെള്ളം കുടിപ്പിച്ച ശനിയാഴ്ച

പേരൂർക്കട: കാറ്റും മഴക്കെടുതിയും കൂടാതെ തീപിടിത്തവും മറ്റു പ്രശ്നങ്ങളും മൂലം തിരുവനന്തപുരം ഫയർഫോഴ്സിലെ സേനാംഗങ്ങൾക്ക് തിരക്കിട്ട ദിനമായിരുന്നു ശനിയാഴ്ച. അട്ടക്കുളങ്ങര ബുർജ് അൽ മന്തി എന്ന ഹോട്ടലിന്‍റെ ഇലക്ട്രിക് ബോർഡിന് തീ പിടിച്ചത് സേനാംഗങ്ങൾ എത്തി അണച്ചു. തമ്പാനൂർ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ചവറിന് തീ പിടിച്ചതും സേനാംഗങ്ങൾ അണച്ചു,

പട്ടം കോസ്മോ ആശുപത്രിക്ക് സമീപം കേദാർ ലെയിനിൽ ജയേഷിന്‍റെ ഉടമസ്ഥതയിലുള്ള കൗസ്തുഭം വീടിന്‍റെ മീറ്റർ ബോർഡിൽ ഒരു എലി കുടുങ്ങി ലൈൻ ഷോർട് ആയി കത്തിയത് ഭീതി പരത്തി. സംഭവം നടന്നയുടൻ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി.

പരിസരവാസികൾ അറിയിച്ചാണ് ഫയർഫോഴ്സ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചത്. ആയുർവേദ കോളജിന് സമീപം താമസിക്കുന്ന സായന്തു മനോഹരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സായന്തു വില്ല വീട്ടിൽ മുറിയിൽ കുടുങ്ങിക്കിടന്ന രണ്ടു വിദ്യാർഥികളെ സുരക്ഷിതമായി ഡോർ ബ്രേക്കർ ഉപയോഗിച്ച് പുറത്തെത്തിച്ചു.
വീട്ടിൽ പുറത്തുനിന്ന് എത്തിയ രണ്ടു കുട്ടികളാണ് കുടുങ്ങിപ്പോയത്.

തിരുവനന്തപുരം നിലയത്തിൽ നിന്ന് ഗ്രേഡ് എഎസ്ടിഒ ഷഹീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 

Thiruvananthapuram

വീടാക്രമിച്ച് സ്വർണവും പണവും കവർന്ന സംഘം പിടിയിൽ

നേമം: പാപ്പനംകോടിന് സമീപം തുലവിളയിൽ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന സംഘത്തിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി ശാന്തിവിള വാറു വിളാകത്ത് വീട്ടിൽ അഫ്സർ (30), നേമം ഇടയ്ക്കോട് ചാനൽ ക്കര ഷമീർ മൻസിലിൽ ഷമീർ (33), വെങ്ങാനൂർ കട്ടച്ചൽ കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് (35), വെങ്ങാനൂർ കട്ടച്ചൽ കുഴി മേലെ ചരുവിള പുത്തൻ വീട്ടിൽ അനന്തു (27), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ചും സൈബർ സെല്ലിന്‍റെയും സഹായത്തോടെ പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോർട്ട്‌ എ.സി. പ്രദീപിന്‍റെ നേതൃത്വത്തിൽ, നേമം എസ്.എച്ച്. ഒ. അജിത്കുമാർ, എസ്‌. ഐ. കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ, വിനീത്, വിജി, സജീവ്, ബിനൂപ്, ബിജേഷ്, വിവേക്, റോബിൻ, അർഷാദ്, സിവിൽ പോലീസ് ഓഫീസർ മാരായ രാഹുൽ, റോബിൻ, അഞ്ജു എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

Thiruvananthapuram

നിരവധി കേസുകളിലെ പ്രതി പിടിയിൽ

പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടി. തിരുവനന്തപുരം മൊട്ടമൂട് വാഴോട്ടുകോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ മൊട്ടമൂട് രാജേഷ് (49) ആണ് പിടിയിലായത്. പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒരു യുവതിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജസ്റ്റിന്‍ രാജ്, രാജേഷ്‌കുമാര്‍, അല്‍അമീന്‍ തുടങ്ങിയ നിരവധി പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ട്. കാപ്പ ആക്ടില്‍ ഉള്‍പ്പെട്ടുള്ള ഇയാള്‍ക്കെതിരേ പിടിച്ചുപറി, വഞ്ചന തുടങ്ങിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Thiruvananthapuram

ഗോകുലം ഗോപാലന്‍റെ ജന്മദിനം ആഘോഷിച്ചു

വെഞ്ഞാറമൂട്: ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്‍റെ ജന്മദിന ആഘോഷ പരിപാടിയും ശ്രീഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേഴ്സ് ഡേ& സ്റ്റാഫ് ഡേയും കഴക്കൂട്ടം ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു.

മന്ത്രി എം.ലിജു മുഖ്യാതിഥിയായി. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ വിശിഷ്ടാതിഥിയായി. മന്ത്രി റോജി ജോൺ, മന്ത്രി അഡ്വ. ഒ.ജെ ജനിഷ്, എംഎൽഎമാരായ വി.മുരളീധരൻ, രമ്യ ഹരിദാസ്, സുധീർഷാ പാലോട്, പഴയകുളം മധു, തിരുവനന്തപുരം കോപ്പറേഷൻ മേയർ അഡ്വക്കേറ്റ് വി.വി.രാജേഷ്, മുൻമന്ത്രി കെ .ബി.ഗണേഷ് കുമാർ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറൽസെക്രട്ടറി സ്വാമി ശുഭാകനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം സുഹൈബ് മൗലവി, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, കൗൺസിൽ ജനറാൾ മാലദീപ് അമിനത്ത് ഷിഫാന, ഡിജിപി എസ്. ശ്രീജിത്ത്, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. മദ്യം- മയക്കുമരുന്ന് നെതിരെയുള്ള തൂഫാൻ പ്രതിജ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൊല്ലിക്കൊടുത്തു.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ഗോകുലം ബ്രാൻഡായ ഗോകുലം ബ്യൂണോ 100 കുട്ടികൾക്കുള്ള ബേബി ബെഡുകൾ മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ വിതരണം ചെയ്തു. തൊഴിൽ മേഖലയിൽ സുദീർഘമായ സേവനം കാഴ്ചവച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.

Thiruvananthapuram

കുപ്രസിദ്ധ ഗുണ്ട മൂക്കന്‍ അനന്തു കാപ്പ നിയമപ്രകാരം അറസ്റ്റില്‍

നെയ്യാറ്റിന്‍കര : കുപ്രസിദ്ധ ഗുണ്ട വെണ്‍പകല്‍ പൂതംകോട് മഞ്ജുനിവാസില്‍ മൂക്കന്‍ എന്ന് വിളിക്കുന്ന അനന്തു (28) വിനെ കരുതല്‍ തടങ്കല്‍ ഉത്തരവിന്‍ പ്രകാരം നെയ്യാറ്റിന്‍കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പത്തിലധികം ഗുരുതര കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അനന്തുവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

ജയില്‍ മോചിതനായ ശേഷം വീണ്ടും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇയാള്‍ക്കെതിരെ കാപ്പ നടപടികള്‍ ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. പ്രദീപ്, ഗ്രേഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, സിദ്ധാര്‍ഥ് വിജയന്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അറസ്റ്റ് ചെയ്തത്.

Thiruvananthapuram

എൻ‌സി‌സി ഗ്രൂപ്പ് കമാൻഡർ കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു

തിരുവനന്തപുരം: എൻ‌സി‌സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ, വൈസ് പ്രിൻസിപ്പൽ വിജി കമാൻഡർ എം.രാജ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ എബ്രഹാം ഫിലിപ്പ്, അസോസിയേറ്റ് എൻ‌സി‌സി ഓഫീസർമാർ, സൈനിക സ്കൂൾ എൻ‌സി‌സി കമ്പനി ജീവനക്കാർ എന്നിവർ ഗ്രൂപ്പ് കമാൻഡർക്ക് സ്വീകരണം നൽകി.

സ്മരണ സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് റൈഫിൾ ഗാർഡ് ഓഫ് ഓണർ കേഡറ്റുകൾ നൽകി. ബ്രിഗേഡിയർ രാജീവ് എസ്. നായർ അക്കാദമിക് ബ്ലോക്ക് സന്ദർശിക്കുകയും അവിടെ അദ്ദേഹം കേഡറ്റുകൾ, ഫാക്കൽറ്റി അംഗങ്ങൾ, എൻസിസി ജീവനക്കാർ എന്നിവരുമായി സംവദിക്കുകയും ചെയ്തു.

Thiruvananthapuram

എംഡിഎംഎ : യുവാവും യുവതിയും പിടിയിൽ

കല്ലമ്പലം: മണമ്പൂർ നീറുവിളയിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡി എംഎ വിൽപന നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻസാഫ് സംഘം പിടികൂടി.

നാവായിക്കുളം മരുതിക്കുന്ന് ഷൈലാ മൻസിലിൽ മുഹമ്മദ് ഷാൻ (33), ഇയാൾക്കൊപ്പം താമസിച്ചു വന്നിരുന്ന ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന (24) എന്നിവരാണ് പിടിയിലായത്. നീറുവിളയിൽ ഇവർ വാടകക്ക് താമസിച്ചു വന്നിരുന്ന വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയായിരുന്നു ഇവർ വാടകക്ക് വീടെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് എസ്.ഐ മാരായ മനു, ബിജു, എ.എസ്.ഐ അനൂപ്, സിപിഒ മാരായ ഉമറുൽ ഫാറൂഖ്, വിനേഷ്,സുജിൽ,സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർ നടപടിയ്ക്കായി പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി.

 

Thiruvananthapuram

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

നെയ്യാറ്റിന്‍കര : പതിനൊന്ന് വയസുള്ള സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചു.

കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെ (44) യാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി മൂന്നുവർഷം കൂടി ശിക്ഷ അനുഭവിക്കണം.
2015 - ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി ആർ മായാദേവി എന്നിവർ ഹാജരായി.

ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ആയിരുന്ന ആർ. സുധാകരൻപിള്ളയാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Thiruvananthapuram

മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്

ആറു വർഷത്തിനു ശേഷം വിചാരണ ആരംഭിച്ചു

തിരുവനന്തപുരം: സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. സിറാജ് പത്രത്തിലെ സെയ്ഫുദീൻ ഹാജിയെയാണ് ഒന്നാം സാക്ഷിയായി ഇന്നലെ വിസ്തരിച്ചത്. ഇദ്ദേഹമാണ് പൊലീസിന് ആദ്യമൊഴി നൽകിയത്. ശ്രീറാം കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ പ്രതിയുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം ക്രോസ് വിസ്താരം നാളെ നടക്കും. നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

37 ദിവസം നീളുന്ന സാക്ഷി വിസ്താരത്തിനായി പ്രോസിക്യൂഷൻ 100 സാക്ഷികളുടെ പട്ടികയാണ് നൽകിയത്. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേൾപ്പിച്ചപ്പോൾ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് കേസിൽ സാക്ഷികളെ വിസ്തരിക്കാനുളള നടപടിക്രമം കോടതി ആരംഭിച്ചത്.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച്് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെണ്‍ സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്് കെ.എം.ബഷീർ മരിച്ചത്.

Thiruvananthapuram

ഫ്രീഡം മെലഡീസ് കാർമൽ സ്കൂൾ ചാമ്പ്യൻമാർ

തിരുവനന്തപുരം: നാലാഞ്ചിറ സെന്‍റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പതിനൊന്നാമത് ഇൻറർ സ്കൂൾ ഫ്രീഡം മെലഡീസ് ദേശഭക്തി ഗാന മൽസരത്തിൽ കാർമൽ സ്കൂൾ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി. യുപി വിഭാഗത്തിൽ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പട്ടം സെൻറ് മേരീസ്,നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിൽ കാർമ്മൽ ,കോട്ടൺഹിൽ, ഗവ. ഗേൾസ് പട്ടം എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി
സ്കൂൾ വിദ്യാർത്ഥികളിൽ ദേശസ്നേഹവും ഐക്യബോധവും വളർത്തുന്നതിന്‍റെ ഭാഗമായിട്ടാണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിച്ചു വരുന്നത് മത്സരത്തിൽ വിജയികളായവർക്ക് സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ സി.ബി മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു.

പ്രിൻസിപ്പൽ ബിജു കെ. ജോർജിന്‍റെ അധ്യക്ഷതയിൽ മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ശാന്തൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. ബർസാർ ഫാ. നിതീഷ് , വൈസ് പ്രിൻസിപ്പൽ ആർ.സി.അജീഷ് കുമാർ, പിടിഎ പ്രസിഡന്‍റ് ഡോ. ഏയ്ഞ്ചലോ മാത്യു, പ്രോഗ്രാം കൺവീനർ അജുമോൻ വർഗീസ്, മദർ പിടിഎ പ്രസിഡന്‍റ് ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

പഴകുറ്റി ബിസിവി സ്കൂളിൽ പിള്ളേരോണം

നെടുമങ്ങാട്: പഴകുറ്റി ബിസിവി സ്കൂളിൽ പിള്ളേരോണം വിവിധ കലാപരിപാടികളോടും പരമ്പരാഗത ആഘോഷങ്ങളോടും കൂടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓണപ്പാട്ടുകൾ, ഓണപ്പൂക്കളം, വിവിധ മത്സരങ്ങൾ, വിവിധ ഭക്ഷണങ്ങൾ എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായി പുതുതായി ഓണത്തിറ എന്ന തെയ്യം അവതരിപ്പിച്ചത് കുട്ടികളിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു.

ഓണത്തിന്‍റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പിള്ളേരോണം വേറിട്ട അനുഭവമായി. കവി പി.എസ്.ഉണ്ണികൃഷ്ണൻ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി വി.നായർ , വിദ്യാർഥി പ്രതിനിധികൾ ആയ അതിഥി,സിദ്ധാർഥ്, ധ്വനി, അധ്യാപക പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Thiruvananthapuram

തേവിയാരുകുന്ന് ശുദ്ധജല പദ്ധതി പാതിവഴിയിൽ

നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് ശുദ്ധജലം എത്തിക്കാനായി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേവിയാരുകുന്ന് ശുദ്ധജല പദ്ധതി പാതിവഴിയിൽ നിലച്ചു. കുളം നിർമാണത്തിലും ടാങ്ക് നിർമാണത്തിലും പൈപ്പ് സ്ഥാപിക്കലിലും മാത്രമായി പദ്ധതി ഒതുങ്ങിയെന്നും ആക്ഷേപം.

ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2020-ലെ പഞ്ചായത്ത് ഭരണസമിതി മൂന്നരക്കോടി രൂപ അനുവദിച്ചത്. ഡൽഹി ആസ്ഥാനമായുള്ള "വാപ് കോ സ്' എന്ന സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തുടർന്ന് ഈ കമ്പനി നാട്ടുകാരനായ മറ്റൊരാൾക്ക് ഉപകരാർ നൽകുകയായിരുന്നു.

കരാർ ഏറ്റെടുത്തയാൾ തേവിയാരുകുന്നിനു സമീപമുള്ള ആറ്റുമുക്കിൽ പമ്പ് ഹൗസിന്‍റെയും ഗാലറിയുടെയും പണികൾ ആരംഭിച്ചു. തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്ത് വാട്ടർ ടാങ്കിന്‍റെ പണി അവസാന ഘട്ടത്തിലെത്തി നിൽക്കവേയാണ് പ്രവൃത്തികൾ നിലച്ചത്.

മീനാങ്കൽ, പറണ്ടോട്, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പരുത്തിപ്പാറ, വലിയകലുങ്ക് വാർഡുകളിലെ 3,350 കുടുംബങ്ങൾക്ക് പ്രയോജനം ഉണ്ടാകേണ്ടിയിരുന്ന പദ്ധതിയാണിത്. വേനൽക്കാലമായാൽ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രധാന പ്രദേശമാണ് പറണ്ടോട് മേഖല. പഞ്ചായത്ത് ഭരണസമിതി മാറിയതോടെയാണു പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസപ്പെട്ടത്. കരാറുകാരന് അനുവദിച്ച തുകയ്ക്കുള്ള ജോലികൾ പൂർത്തിയാക്കിയില്ലെന്നു കാട്ടി പുതിയ പഞ്ചായത്ത് ഭരണസമിതി

ശേഷിച്ച തുക അനുവദിക്കാനും തയാറായില്ല.
എന്നാൽ, തുക അനുവദിച്ചാലേ ബാക്കി ജോലികൾ പൂർത്തീകരിക്കാൻ കഴിയൂവെന്നു കരാറുകാരനും നിലപാടെടുത്തതോടെ പദ്ധതി പാതിവഴിയിലായി. തനിക്കു കിട്ടാനുള്ള തുകയിൽ പകുതിയും നികുതിയിനത്തിൽ നൽകാനുള്ളതാണെന്നും ചെയ്ത പണിക്ക് പണം അനുവദിക്കണമെന്നുമാണ് കരാറുകാരന്‍റെ ആവശ്യം.

എന്നാൽ, 2021-ൽ 12 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നു കാണിച്ച് പഞ്ചായത്ത് കരാർ നീട്ടി നൽകിയെങ്കിലും ആ സമയപരിധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല. തുടർന്ന്, കരാർ എടുത്ത കമ്പനിക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഇതോടെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച പദ്ധതിയുടെ ഭാവി പൂർണമായും ത്രിശങ്കുവിലായി. കടുത്ത ജലക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളി അടിയന്തരമായി ടാങ്കർ ലോറികൾവഴി കുടിവെള്ളമെത്തിക്കാൻ അധികാരികൾ തയാറാകണമെന്നും പഞ്ചായത്തിലെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും തോടുകളും വീണ്ടെടുക്കാൻ പദ്ധതികൾ നടപ്പിലാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Thiruvananthapuram

യൂത്ത് കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് താഹിർ നെടുമങ്ങാട് അധ്യക്ഷനായി.

അഡ്വ. അഭിജിത്ത്, ഫൈസൽ നന്നാട്ടുകാവ്, ശരത്, കോൺഗ്രസ് നേതാക്കളായ മൊട്ടമൂട് പുഷ്പാംഗദൻ, റെജി വെമ്പായം, അജിം തേക്കട, അഡ്വ. ജെ.എം. മുസ്തഫ, പള്ളിക്കൽ നസീർ, എം. സജീർ കന്യാകുളങ്ങര, എ.എസ്.ഹാഷിം, എ. ഇർഷാദ്, എച്ച്. ഷെരീഫ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ എം.റിഫായി കന്യാകുളങ്ങര, അഖിൽ ചന്ദ്രൻ പോത്തൻകോട്, വിനീഷ്, അരുൺ കരിച്ചാറ, അഫ്സൽ വാളി ക്കോട്, എം.ജെ. പ്രവീൺ, ബിനീഷ്, അഡ്വ. മുഷ്ത്താഖ്, വിഷ്ണു അണ്ടൂർക്കോണം, പ്രവീൺ കുന്നിനകം, മോനിഷ് മോഹൻ, റയാൻ പോത്തൻകോട്, ആഷിക് അൽ അമീൻ എന്നിവർ നേതൃത്വം നൽകി.

Thiruvananthapuram

കാരനാട് കുളം നവീകരണം ആരംഭിച്ചു

നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിന്‍റെ 2026-27 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കാരനാട് കുളം നവീകരിക്കുന്നതിന്‍റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ. കാസിം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. ഷീജ, എം.എസ്. അഖിലേഷ്, എസ്. ആന്‍റണി, എ.ടി.ഷീജ, അക്ഷയ് ചന്ദ്രൻ, ആർ. സിന്ധു, പുളിമൂട് സുനിൽ, കുളപ്പട ഫിറോസ്, പി. ഉഷ, ഇ.കെ. പ്രേംരാജ്, ടി. സരിത, എം.എസ്. കാർത്തിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. ബബിത എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗം ദിവ്യ അനിൽകുമാർ സ്വാഗതവും അസിസ്റ്റന്‍റ് എൻജിനീയർ അമ്പിളി നന്ദിയും പറഞ്ഞു.

കായികമേള സംഘടിപ്പിച്ചു

നെയ്യാറ്റിന്‍കര: നിംസ് നഴ്സിംഗ് കോളജ്, നിംസ് പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കായിക മേള -ഊര്‍ജ്ജ 2026 സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മേള നിംസ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. മഞ്ചു തന്പി ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളജ് പ്രിന്‍സിപ്പൽ ഡോ. എസ്. ജോസഫൈന്‍ വിനിത, അസോ. പ്രഫസർ എസ്. സജിത എന്നിവര്‍ പങ്കെടുത്തു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രദീപ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിയങ്ക എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

Thiruvananthapuram

കരിയം ഗവ. പ്രീ പ്രൈമറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ കലോത്സവം

ശ്രീകാര്യം: കരിയം ഗവ. പ്രീ പ്രൈമറി ആൻഡ് ലോവർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ച കലോത്സവം വി. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.എസ്. ബിന്ദു അധ്യക്ഷയായിരുന്നു. സിനിമ സീരിയൽ താരം ശിവമുരളി, ഡയറ്റ് റിട്ട. ലക്ചർ ഡോ. ഗിരീഷ് കുമാർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ എൽ. ശ്രീലേഖ, പ്രധാന അധ്യാപകൻ കെ.ആർ. ചന്ദ്രബാബു, സീനിയർ അധ്യാപിക എ.പി. സിമി എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

കാറിൽ കൊണ്ടിറക്കിയശേഷം നായയെ ഇടിച്ചുകൊന്നു

ആറ്റിങ്ങൽ: നായയെ കാറിൽ കൊണ്ടിറക്കി ഇതേ വാഹനം ഉപയോഗിച്ച് ഇടിച്ചുകൊന്ന് വാഹനം നിർത്താതെ പോയി. ദുരൂഹത ഉയർത്തിയ സംഭവത്തിൽ നാട്ടുകാർ ആശങ്കയിൽ. ആറ്റിങ്ങൽ കാട്ടുംപുറത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ഈ സമയം ബൈക്കിൽ വരികയായിരുന്ന യുവാക്കളാണു നായയെ കാർ കയറ്റി കൊല്ലുന്നതു കണ്ടത്. ഇവർ ബഹളം ഉണ്ടാക്കിയെങ്കിലും കാർ നിർത്താതെ പോയി. തുടർന്നു നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതേ കാറിലാണ് ഈ നായയെ കൊണ്ടുവന്ന് ഇവിടെ ഇറക്കിവിട്ടതെന്നു കണ്ടെത്തിയത്. കാർ അട്ടക്കുളത്തിനു സമീപത്തുവന്നു നിർത്തുന്നതും ഡോർ തുറന്നു നായയെ പുറത്തിറക്കി വിടുന്നതും നായ കാറിനു ചുറ്റും വട്ടം ചുറ്റുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവിലുണ്ട്.

ഇതിനുശേഷം കാർ തിരിഞ്ഞു പോകുമ്പോൾ നായ പിന്നാലെ ചെന്നു. അപ്പോഴാണ് കാർ പിന്നോട്ടെടുത്ത് ഇടിച്ച് കൊന്നത്. വാഹനത്തിന്‍റെ ടയർ പലതവണ നായയുടെ ദേഹത്തു കയറ്റിയിക്കിയതായാണ് സംശയം. ദുരൂഹമായ ഈ സംഭവത്തിനു പിന്നിൽ എന്താണു കാരണമെന്നു തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരിൽ ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Thiruvananthapuram

ചെങ്കല്‍ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തില്‍ നിറപുത്തിരി മൂന്നിന്

നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ആഘോഷം മൂന്നിനു രാവിലെ 5:40നും 6:20 നും മധ്യേ നടക്കും. ഭക്തര്‍ക്കു നൽകാനുള്ള കതിർകറ്റകൾ പ്രത്യേക പൂജകൾക്കുശേഷം ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരത്തിന്‍റെ നേതൃത്വത്തിൽ കൊയ്തെടുത്ത് അലങ്കരിച്ച വാഹനത്തിൽ ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ എത്തിച്ചു.

തുടർന്നു ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിധ്യത്തില്‍ നെൽക്കതിരുകൾ ക്ഷേത്രത്തിനുള്ളിലേക്ക് ആനയിച്ചു. നെയ്യാറ്റിന്‍കര മുൻ നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, കൗണ്‍സിലര്‍ ഗ്രാമം പ്രവീൺ, ഗാന്ധിമിത്ര മണ്ഡലം ചെയര്‍മാന്‍ അഡ്വ. ബി. ജയചന്ദ്രൻനായർ, സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കര സെക്രട്ടറി സജിലാൽ എ.വി. നായര്‍, ക്ഷേത്രഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

Thiruvananthapuram

തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ആറ്റിങ്ങൽ: തോന്നയ്ക്കൽഗവ. ഹയർസെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ജിം, ഭൂജല വകുപ്പ് അനുവദിച്ച ഭൂ ജലാധിഷ്ഠിത കുടിവെള്ള പദ്ധതി, സ്കൂൾ വിമുക്തി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കലാഅധ്യാപകൻ കെ.കെ. മഹേഷ്‌ നിർമിച്ച ഇൻസ്റ്റലേഷൻ, പുതുതായി തയാറാക്കിയ സെൽഫി പോയിന്‍റ്, ചുമർചിത്ര കലാകാരനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായിരുന്ന പ്രിൻസ് തോന്നയ്ക്കൽ വരച്ച തോന്നയ്ക്കലിനെയും സ്കൂളിനെയും അടയാളപ്പെടുത്തുന്ന ചുവർ ചിത്രം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്പിലെത്തിക്കാൻ അധ്യാപകർ തയ്യാറാക്കിയ വർക്ക് ഷീറ്റ് "ലക്ഷ്യം' എന്നിവയുടെ പ്രകാശനം എന്നിവ രമ്യ ഹരിദാസ് എംഎൽഎ നിർവഹിച്ചു.

പിടിഎ പ്രസിഡന്‍റ് വി. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെസി ജലാൽ, ഭൂജല വകുപ്പ് ഓഫീസർ ഇൻ ചാർജ് ആർ.എസ്. ശ്രീജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. ജയൻ, വാർഡ് മെമ്പർ എം.എസ്. ഉദയകുമാരി, ജി.ആർ. അജിത് കുമാർ, എസ്എംസി ചെയർമാൻ ജി. ജയകുമാർ, അനിലകുമാരി, തോന്നയ്ക്കൽ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

നെല്ലനാടിനെ പ്രകാശിതമാക്കി ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു

വെഞ്ഞാറമൂട്: നെല്ലനാടിനെ പ്രകാശിതമാക്കി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ടു ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു. അഡ്വ. അടൂർ പ്രകാശ് എംപിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ സുധീർഷാ പാലോട് എംഎൽഎ നിർവഹിച്ചു. നെല്ലനാട് പഞ്ചായത്ത് അംഗങ്ങളായ ബിനു എസ്. നായർ, പരമേശ്വരൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ, കോൺഗ്രസ് നേതാക്കളായ ചിറവിള രവി, നെല്ലനാട് ഹരി, എം. മണിയൻ പിള്ള, തുളസി പി. നായർ, ചന്ദ്രശേഖരൻ നായർ, സജികുമാർ, ജയരാജ്, റാഫി, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

നെല്ലനാട് പഞ്ചായത്തിലെ കൊക്കോട്ടുകോണം ജംഗ്ഷൻ, സബർമതി ലയൻ, കുന്നിൽ പാലവിള ക്ഷേത്രം, മണ്ഡപകുന്ന് ജംഗ്ഷൻ, മുടിയൂർകോണം, പരപ്പാറ മുകൾ, ഗാന്ധി നഗർ, എസ്റ്റേറ്റ് ജംഗ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങലാണ് എംപിയുടെ നിർദേശ പ്രകാരം പുതുതായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

Thiruvananthapuram

അണ്ടൂർ ഏലായിൽ വാഴനശിപ്പിച്ചു

ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിലെ അണ്ടൂർ ഏലായിൽ സാമൂഹ്യവിരുദ്ധർ വാഴകൾ നശിപ്പിച്ചതായി കർഷകർക്ക് പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒന്പതു വാഴകൾ നശിപ്പിച്ചത്. രവി പാട്ടത്തിനെടുത്ത് കൃഷിചെയ്ത കുലവന്നതും കൂമ്പുവന്നതുമായ ഏത്തവാഴകളാണ് നശിപ്പിക്കപ്പെട്ടത്. നേരത്തെ പന്നികൾ വന്നു വാഴ നശിക്കുന്ന പതിവുണ്ടായിരുന്നു.
എന്നാൽ ആറു മാസമായി പന്നികൾ വരാതിരുന്നപ്പോൾ സാമൂഹ്യവിരുദ്ധശല്യം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതിനുപുറമെ അടച്ചിട്ട വീടുകളിൽ മോഷണം നടന്നതായും പരാതിയുണ്ട്. രാമചന്ദ്രൻ നായരുടെ കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ കഴിഞ്ഞദിവസം മോഷണം പോയി.

Thiruvananthapuram

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നെടുമങ്ങാട്: പി. ഹബീബ് റഹ്മാൻ ദർശന വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാമനപുരം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബി.എൽ. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എച്ച്ആർഡി ഡയറക്ടർ വഞ്ചുവം ഷറഫ് അധ്യക്ഷത വഹിച്ചു.

25 പാലിയേറ്റീവ് രോഗികൾക്ക് ചികിത്സാസഹായവും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. എച്ച്ആർഡി വോളിബോൾ ടീമിന് സ്പോർട്സ് കിറ്റുകളും സമ്മാനിച്ചു. മഴക്കാല പ്രതിരോധ കിറ്റുകൾ ആനാട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഹരിപത്മനാഭൻ വിതരണം ചെയ്തു. നെടുമങ്ങാട് മുൻ മുനിസിപ്പൽ ചെയർമാൻ സോമശേഖരൻ നായർ, ആനാട് പഞ്ചായത്ത് മെമ്പർ അക്ബർഷാ, ചുള്ളിമാനൂർ വാർഡ് മെമ്പർ അഞ്ചു, ഡിസിസി സെക്രട്ടറി ആനാട് ജയചന്ദ്രൻ, ഇല്യാസ്, പുലിപ്പാറ യൂസുഫ്, അനീഷ് ഖാൻ പനയമുട്ടം, മൂഴിയിൽ മുഹമ്മദ് ഷിബു, ഷാജഹാൻ, പുല്ലമ്പാറ അബ്ദുൽ ജവാദ്, വാമനപുരം നജീബ്, റജി തുടങ്ങിയവർ പ്രസംഗിച്ചു.

Thiruvananthapuram

വ്യാജ ലോൺ ആപ്പ്: അന്വേഷണം ഊർജിതമാക്കി പോലീസ്

ശ്രീകാര്യം: പോങ്ങുംമൂട്ടിൽ വ്യാജമായി പ്രവർത്തിച്ചിരുന്ന ലോൺ ആപ്പ് സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെയും പിടിയിലായവരുടെ പങ്കു സംബന്ധിച്ചും അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു.

ലോൺ ആപ്പ് കേന്ദ്രത്തിൽനിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെ വിശദമായ പരിശോധന സൈബർ പോലീസിന്‍റെ മേൽനോട്ടത്തിൽ തുടരുകയാണ്. ഇതിൽനിന്നു നിർണയകമായ വിവരങ്ങൾ ലഭിച്ചാലേ അമേരിക്കൻ പൗരൻമാരിൽനിന്നും എത്രത്തോളം രൂപ തട്ടിയെടുത്തു എന്നതുൾപ്പെടെ വ്യക്തമാകൂ. അഹമ്മദാബാദിൽനിന്നും അറസ്റ്റിലായി റിമാൻഡിലുള്ള അഹമ്മദാബാദ് സർദാർ നഗർ ജവഹർ കോളനി സ്വദേശി റാണാ മഹേഷ് ഭായി പാർഥിപി (40) നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

സംഭവത്തിൽ ഒളിവിലായ ഒന്നാം പ്രതി യുപി സ്വദേശി ആകാശ് ദീപ് ചൗധരിക്കായി നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. വ്യാജ ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം നടത്താൻ കെട്ടിടം വാടകയ്ക്ക് എടുത്തുനൽകിയത് കഴക്കൂട്ടം സ്വദേശിയായ ബ്രോക്കറാണെന്നു കണ്ടെത്തിയെങ്കിലും ഇയാൾക്ക് തട്ടിപ്പുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ല. തട്ടിപ്പ് കേന്ദ്രത്തിലെ കാൾ സെന്‍ററിൽ ജോലി ചെയ്തിരുന്ന 10 ജീവനക്കാരെ പോലീസ് റെയ്ഡ് നടത്തിയ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.

Thiruvananthapuram

മാരിടൈം ബോർഡ് തുറമുഖം ഒരുങ്ങി: ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിക്കുന്നു

വിഴിഞ്ഞം: വർഷങ്ങളായി നിർത്തിവച്ചിരുന്ന ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിക്കുന്നു. ഏതു തരം കപ്പലുകളെയും വരവേൽക്കാനുള്ള തയാറെടുപ്പുമായി വിഴിഞ്ഞം മാരിടൈം ബോർഡിന്‍റെ തുറമുഖം.

പുറംകടലിൽ നിന്ന് കപ്പൽ ജീവനക്കാരെ ഇറക്കാനും കയറ്റാനും ചുമതലയുള്ള ധ്വനിയെന്ന ടഗ്ഗും റെഡിയായി. നാലു വർഷം മുന്പുവരെ നൂറുകണക്കിന് കപ്പലിലെ ആയിരക്കണക്കിന് വിദേശികളെയും സ്വദേശികളെയും കയറ്റിയിറക്കിയുള്ള പരിചയ സമ്പത്തുമായാണ് ധ്വനിയുടെ നിൽപ്.
കോവിഡ് കാലത്തെ രണ്ട് വർഷത്തിനുള്ളിൽ വിഴിഞ്ഞത്ത് എത്തിയ 750 കപ്പലുകളിൽനിന്ന് 12 കോടിയിൽപ്പരം രൂപ സർക്കാരിന്‍റെ ഖജനാവിലേക്കും ഒഴുകിയിരുന്നു.

ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള വമ്പൻ കുതിപ്പിനു നാന്ദി കുറിക്കാനും മഹാമാരിക്കാലത്ത് വിഴിഞ്ഞത്തിനായി. ക്രൂ ചേഞ്ചിംഗ് പു നഃരാരംഭി ക്കുന്നതു ബന്ധപ്പെട്ട സർക്കുലർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്‌മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് മറ്റു വരുമാനങ്ങൾ നിലച്ചപ്പോഴും കേരളത്തിന്‍റെ ഖജനാവിലേക്ക് കോടികൾ ഒഴുക്കിയ വിഴിഞ്ഞം തുറമുഖത്തിനും ഇനി മുതൽ ഉണർന്നിരിക്കാം. കൂടാതെ വൻകിട കപ്പലുകൾ കടലിൽ അണിനിരക്കുന്ന രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഉള്ള അപൂർവ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും.

അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ട കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗവും ഐഎസ്പിഎസ്, ഐസിപി കോഡുകളും ഇരു തുറമുഖങ്ങൾക്കും ഉണ്ടെന്നതാണു വിഴിഞ്ഞത്തെ വ്യത്യസ്ഥമാക്കുന്നത്. ലോക രാജ്യങ്ങൾ ചുറ്റി പോകുന്ന വൻകിട ചരക്കു കപ്പലുകൾ അടുക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനു കഷ്ടിച്ച് അര കിലോമീറ്റർ മാറിയുള്ള കേരള മാരിടൈം ബോർഡിന്‍റെ തുറമുഖ അതിത്തിയിൽ ക്രൂ ചേഞ്ചിംഗിനായും ഇനി മുതൽ കപ്പലുകൾ നങ്കൂരമിടും.

വിഴിഞ്ഞത്തുനിന്നു കിഴക്കോട്ട് പൂവാർ വരെയാണ് അദാനി തുറമുഖത്തിന്‍റെ അതിർത്തിയെങ്കിൽ വിഴിഞ്ഞത്തുനിന്നു പടിഞ്ഞാറോട്ട് കോവളം വരെയാണു മാരിടൈം ബോർഡിന്‍റെ അതിർത്തി. ദൗത്യത്തിനായി അന്താരാഷ്ട്ര കപ്പൽ ചാനലും താണ്ടി എത്തുന്ന കപ്പലുകൾക്ക് നിശ്ചയിക്കപ്പെട്ട അതിർത്തികളിൽ നങ്കൂരമിടാം.

ലോകത്തിലെ കപ്പൽ ഏജന്‍റുമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗിനായി കപ്പൽ എത്തിക്കുന്നതിനുള്ള ഊർജിത ശ്രമവും സ്റ്റീമർ അസോസിയേഷൻ അധികൃതർ ആരംഭിച്ചതായാണറിവ്. കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത സമയലാഭവും സാമ്പത്തികലാഭവുമാണു വിഴിഞ്ഞത്തിന്‍റെ പ്രത്യേകത.

വിഴിഞ്ഞത്തിനുപരി കൊച്ചിയിൽ ഔട്ടർ ആങ്കറേജിൽ ക്രൂ ചേഞ്ചിംഗ് നടന്നിരുന്നെങ്കിലും തീരത്തുനിന്ന് ഏഴ് നോട്ടിക്കലിലധികം ഉൾക്കടലിലാണ് കപ്പലുകൾ നങ്കൂരമിട്ടിരുന്നത്. തീരത്തിനു ചേർന്നു കഷ്ടിച്ച് ഒരു നോട്ടിക്കൽ ഉൾക്കടലിൽ നങ്കൂരമിടാനും അന്താരാഷ്ട്ര കപ്പൽ ചാനലിൽനിന്നു 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു എന്നപ്രത്യേകതയാണ് വിഴിഞ്ഞം ലോക രാജ്യങ്ങൾക്കും പ്രിയങ്കരമായത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ എവർഗ്രീനിന്‍റെ എവർഗ്ലോവ് ആദ്യമായി നങ്കൂരമിട്ടാണ് വിഴിഞ്ഞത്തിന്‍റെ മഹത്വം ലോകത്തെ അറിയിച്ചത്.അതിനുശേഷം ദിവസം പത്തുവരെ കൂറ്റൻ കപ്പലുകൾ ഇവിടെ വന്നു ഭൗത്യം പൂർത്തിയാക്കിമടങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അധികം താമസിക്കാതെ ആ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Thiruvananthapuram

കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി വേഗത്തിലാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസിന്‍റെ പിടിയിൽ. വള്ളക്കടവ് സ്വദേശിയുടെ ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശി എസ്. ഇസഡ്. അസറുദീനെ(37)യാണു വിജിലൻസ് സംഘം കൈക്കൂലി തുക സഹിതം പിടികൂടിയത്.

വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്‍റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ മുട്ടത്തറ വില്ലേജിലുള്ള മൂന്നുസെന്‍റ് സ്ഥലത്തു വീട് നിർമിക്കാനായി നിലമായി രേഖപ്പെടുത്തിയിരുന്ന ഭൂമി തരംമാറ്റി ലഭിക്കണമായിരുന്നു. ഇതിനായി ഓണ്‍ ലൈനായി അപേക്ഷ നൽകി. അപേക്ഷയുടെ ഓണ്‍ലൈൻ സ്റ്റാറ്റസ് പരിശോധിച്ചതിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ പെൻഡിംഗിലാണെന്നു മനസിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ കഴിഞ്ഞ 25ന് വില്ലേജ് ഓഫീസിലെത്തി വില്ലേജ് അസിസ്റ്റന്‍റ് അസറുദീനെ കണ്ടിരുന്നു. എന്നാ ൽ മറ്റൊരു ദിവസം വരാൻ പറഞ്ഞ് ഇവരെ മടക്കി അടയ്ക്കുക യായിരുന്നു. 30നു വീണ്ടും വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരനൊപ്പം അസറുദ്ദീൻ സ്ഥലം സന്ദർശിക്കുകയും തരംമാറ്റത്തിനു കാലതാമസം ഉണ്ടാകുമെന്നും വേഗത്തിൽ നടക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുക‍യായിരുന്നു.

കൈകൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ ദക്ഷിണ മേഖല വിജിലൻസ് ഡപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നിർദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം മുട്ടത്തറ വില്ലേജ് ഓഫീസിൽവച്ച് പരാതിക്കാരനിൽനിന്നു കൈ ക്കൂലി വാങ്ങവേ അസറുദീനെ പിടികൂടുകയായിരുന്നു.

Thiruvananthapuram

സിബിഎസ്ഇ സ്‌കൂൾ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം

കഴക്കൂട്ടം: കേരള സിബിഎസ്‌ഇ സ്കൂൾ അസോസിയേഷൻ ഓപ്പറേഷൻ തൂഫാന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളിൽ മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

വി. മുരളീധരൻ എംഎൽഎ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്. ഷഹൻഷ, കേരള സിബിഎസ്‌ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കെ.എം. മൂസ, ചീഫ് പാട്രൻ ടി.പി.എം. ഇബ്രാഹിം ഖാൻ, എംജിഎം ഗ്രൂപ്പ്‌ ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിൻ മാനേജർ ആർ. സുനിൽകുമാർ, കേരള സിബി എസ്‌ഇ സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്‍റ് ഡോ. കെ. അമൃതലാൽ, ട്രഷറർ ടി.എം. പത്മകുമാർ, ജനറൽ സെക്രട്ടറി രാജു ഡേവിഡ്, ഓർഗാനൈസിംഗ് സെക്രട്ടറി പി.എസ്‌. അബ്ദുൾ നാസർ, കെസിബിഎസ്‌ഇ എസ്‌എംഎ പാട്രൻ ഡോ. വി.കെ. ജയകുമാർ, കെസിബിഎസ്‌ ഇ എസ്‌എംഎ സൗത്ത് സോൺ സെക്രട്ടറി ഡോ. കെ.കെ. ഷാജഹാൻ, എംജിഎം സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സാജൻ എന്നിവർ പങ്കെടുത്തു.

Thiruvananthapuram

പോക്സോ കേസ് പ്രതി കോടതിയിൽ നിന്നു രക്ഷപ്പെട്ടു

നെടുമങ്ങാട്: കേസ് പരിഗണിക്കുന്നതിനിടെ പോക് സോ കേസ് പ്രതി കോടതിയിൽനിന്നു രക്ഷപ്പെട്ടു. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജ് (ജിത്തു-31) ആണ് നെടുമങ്ങാട് പോക്സോ കോടതിയിൽനിന്ന് ഓടി രക്ഷപ്പെട്ടത് .

2022-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയായ നിതിൻ രാജ് ഒളിവിലായിരുന്നു. ഇന്നലെ കോടതിയിൽ അഭിഭാഷകനൊപ്പം ജാമ്യമെടുക്കാൻ എത്തിയതായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ നിതിൻ രാജിനോട് ജഡ്ജി ചില ചോദ്യങ്ങൾ ചോദിച്ചു.

ഇതിനു നിതിൻരാജ് മറുപടി പറയുകയും ചെയ്തു. പിന്നാലെ ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ് തു. ഇതുകേട്ട നിതിൻ രാജ് ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഒന്നാം പ്രതി ജിബിനും രണ്ടാം പ്രതി ജോൺസനും റിമാൻഡിലും മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലുമാണ്.

Thiruvananthapuram

വിദ്യാർഥികൾക്ക് നാനോ ശാസ്ത്രലോകം പരിചയപ്പെടുത്തി

തിരുവനന്തപുരം: നാനോശാസ്ത്രത്തിന്‍റെയും നാനോ സാങ്കേതികവിദ്യയുടെയും നവീന സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളജിലെ രസതന്ത്ര വിഭാഗം ബെംഗളൂരു സെന്‍റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസുമായി സഹകരിച്ച് ദ്വിദിന ശിൽപശാല "നാനോ ജാഥ 2026' സംഘടിപ്പിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മീര ജോർജ് അധ്യക്ഷത വഹിച്ചു.

കോളജ് ബർസാർ ഫാ. തോമസ് കായ്യാലയ്ക്കൽ, രസതന്ത്ര വിഭാഗം മേധാവി ഡോ. സുജ മത്തായി, ഡോ. ജിനു എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. സി.കെ. സുബാഷ്, ഡോ. ജെറി എ. ഫെറെയ്‌റോ എന്നിവർ നാനോശാസ്ത്രത്തിലെ പുതിയ ഗവേഷണങ്ങളും തൊഴിൽ-ഉപരിപഠന സാധ്യതകളും സംബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തി. മാർ ഈവാനിയോസ് കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകനായ ഡോ. സുജു സി. ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Thiruvananthapuram

ലെക്കോൾ ചെന്പക സെറീൻവാലി ജൂണിയർ ലെക്കോൾ ഫെസ്റ്റ്

തിരുവനന്തപുരം: ലെക്കോൾ ചെന്പക സെറീൻവാലി സംഘടിപ്പിച്ച ജൂണിയർ ലെക്കോൾ ഫെസ്റ്റ് "ഓറ' ചലച്ചിത്ര താരവും മോഡലുമായ റോഷൻ മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എൻ.പി. രാജ്, പ്രിൻസിപ്പൽ ആനന്ദി കൃഷ്ണൻ, കോ-ഓർഡിനേറ്റർമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പദ്യം ചൊല്ലൽ, പ്രസംഗം, ലളിതഗാനം, സംഘഗാനം, ഡാൻസ് എന്നിവയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഫേസ് പെയിന്‍റിംഗ്, മെഹന്തി മത്സരങ്ങളും ഉണ്ടായിരുന്നു.

Thiruvananthapuram

റോഡ് കൈയേറി നിർമിച്ച മതിൽ പൊളിച്ച് നീക്കി

പൂവാർ: അരുമാനൂർ - പൂവാർ റോഡിൽ തെറ്റിക്കാട്ട് പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം കൈയേറി നിയമ വിരുദ്ധമായി നിർമിച്ച സംരക്ഷണ മതിൽ അധികൃതർ പൊളിച്ചുനീക്കി. കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാൻ നിർമിച്ച കലുങ്ക് ഉൾപ്പെടെ ഗതാഗതത്തിനു തടസമുണ്ടാക്കുന്ന രീതിയിൽ സ്വകാര്യ വ്യക്തി നിർമിച്ച മതിലാണ് പോലീസിന്‍റെ സാന്നിദ്ധ്യത്തിൽ പിഡബ്ല്യുഡി വിഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റോഡിന്‍റെ വീതി കുറയ്ക്കുന്ന രീതിയിൽ ഇവിടെ അനധികൃത നിർമാണം നടത്തിയത്. കലുങ്ക് കെട്ടിയടച്ചു നടത്തിയ റോഡ് കൈയേറ്റത്തിനെതിരേ നാട്ടുകാർ കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും വില്ലേജ് ഓഫീസർക്കും പഞ്ചായത്തിനും പരാതി നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ പിഡബ്ല്യൂഡി അധികൃതർ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചു രാത്രിയുടെ മറവിൽ മതിൽ കെട്ടിയുർത്തി. ഇറിഗേഷന്‍റെ കലുങ്ക് കെട്ടിയടച്ചശേഷം സ്വകാര്യ ഭൂമിയിൽ മണ്ണിട്ടു നികത്താൻ നടത്തിയശ്രമം ശൂലംകുടി വാർഡുമെമ്പർ മിനിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

പൂവാർ പോലീസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ റോഡ് പുറമ്പോക്ക് കൈയേറിയതായി കണ്ടെത്തി.തുടർന്നാണ് അധികൃതർ മതിൽ പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചത്. പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്. ഭാവിയിൽ കൈയേറ്റങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി.

Thiruvananthapuram

അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി

നെടുമങ്ങാട്: ക്രൂരപീഡനത്തിനിരയായി ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ പിതാവ് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പു നടത്തി.

അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ് നടന്നത്. ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്ത പാപ്പനംകോട് പള്ളിയിലും ആമിനയുടെ സ്വർണംവിറ്റ പാലോട്ടെ ജ്വല്ലറിയിലും അഷ്കറിനെ എത്തിച്ചു. ആമിനയോടൊപ്പം താമസിച്ച പനവൂർ -ആറ്റിൻ പുറത്തെ വാടകവീട്ടിലും കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസിന്‍റെ നേതൃത്വത്തിൽ തെളിവെടുത്തിരുന്നു. ആമിനയുടെ വായിൽ എലിവിഷം ഒഴിച്ചശേഷം കിണറ്റിൽ തള്ളിയിട്ടു എന്നതാണ് കേസ്.
അഷ്കറിന്‍റെ ഉമ്മ രണ്ടാം പ്രതിയായും സഹോദരി അഷ്റിഫ മൂന്നാം പ്രതിയായുമാണു കേസെടുത്തിരിക്കുന്നത്.

പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ വിവാഹം ചെയ്യുമ്പോൾ ലഭിച്ച അഞ്ചു പവനും 50,000 രൂപയും അഷ്കർ വിറ്റുനശിപ്പിച്ചിരുന്നു. തുടർന്നു വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ആമിനയെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നു പരിക്കേറ്റ ആമിന ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആമിനയുടെ ഉമ്മയുടെ പേരിലുള്ള അഞ്ചു സെന്‍റ് വസ്തുവും വീടും എഴുതി നൽകണമെന്ന് അഷ്കർ ആവശ്യപ്പെട്ടെങ്കിലും ആമിന സമ്മതിച്ചിരുന്നില്ല. ഇതേ തുടർന്ന് ആമിനയുടെ വായിൽ ബലമായി എലിവിഷം ഒഴിച്ചു കൊടുത്തുവെങ്കിലും ഒന്നും സംഭവിക്കാത്തതിനെതുടർന്ന് കിണറ്റിൽ തള്ളിയിടുകയായിരുന്നു.

ആമിന നിലവിൽ മെഡിക്കൽ കോളേജിലെ പിഎംആർ വാർഡിൽ ചികിത്സയിലാണ്. മൂന്നുദിവസത്തേക്കാണ് അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങിയത്.

Thiruvananthapuram

കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

നെയ്യാറ്റിന്‍കര: നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്‌ലാം സെന്‍റർ ഫോർ ഹയർ എജ്യുക്കേഷനും സംയുക്തമായി കന്യാകുമാരി ജില്ലയിലെ ജ്യോതി നിലയം സ്പെഷൽ സ്‌കൂളിലെ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, പഠന പ്രശ്‌നങ്ങൾ, ശ്രദ്ധകുറവ്, സ്വഭാവ വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പരിശോധനകളും മാർഗനിർദേശങ്ങളും നൽകി.

നിംസ് ആനി സള്ളിവൻ സെന്‍റർ റീഹാബിലറ്റേഷൻ കൺസൾട്ടന്‍റും സ്പെഷൽ എഡ്യൂക്കേറ്ററുമായ പ്രിൻസ് മോൾ, നൂറുൽ ഇസ്‌ലാം സെന്‍റർ ഫോർ ഹയർ എജ്യുക്കേഷനിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം ക്ലിനിക്കൽ സൂപ്പർവൈസർ പ്രാൻസി, ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രഫ. മധുരിമ എന്നിവർ ക്യാമ്പ് നയിച്ചു. നൂറുൽ ഇസ്‌ലാം സെന്‍റർ ഫോർ ഹയർ എജ്യുക്കേഷനിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം വിദ്യാർഥികളും കുട്ടികളുടെ തെറാപ്പി പരിശീലനങ്ങളിൽ സജീവമായിരുന്നു.

Thiruvananthapuram

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

വെള്ളറട: അരുവിക്കര ജിഎല്‍പി സ്കൂളിലെ പച്ചക്കറി, വാഴ കൃഷികളുടെ വിളവെടുപ്പ് പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് സ്കൂൾ കോമ്പൗണ്ടിനുള്ളില്‍ കൃഷി നടത്തിയത്. സമീപത്തെ സ്‌കൂളുകള്‍ക്കെല്ലാം മാതൃകയായാണ് ജിഎല്‍പി വിദ്യാർഥികൾ കൃഷി പരിപാലനം നടത്തിയത്. പ്രധാനാധ്യാപിക ഷീബ, ഏഞ്ചല്‍, ഷൈനി, ഷീബ, സുമ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

Thiruvananthapuram

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് നിയന്ത്രണംതെറ്റി ഇടിച്ചുകയറി

കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് നിയന്ത്രണംതെറ്റി ഇടിച്ചു കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

യാത്രക്കാർ ഇരുന്ന ഭാഗത്തേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. അതേസമയം ബസ് ബാരി കേഡിൽ ഇടിച്ചസമയം ഇവിടെയുണ്ടായിരുന്ന തൂണിലും മറ്റും ഘടിപ്പിച്ചിരുന്ന ബോർഡ് ഇളക്കി യാത്രക്കാരുടെ ശരീരത്തിൽ തട്ടുകയും പരിക്കേൽക്കുകയും ചെയ്തു. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

Thiruvananthapuram

ഹോർട്ടികോർപ് കർഷകർക്ക് നൽകാനുള്ള പണം മുടങ്ങുന്നു

നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിൽ കാർഷിക ഉത്പന്നങ്ങൾ വിറ്റവകയിൽ കർഷകർക്ക് ഹോർട്ടികോർപ് നൽകാനുള്ള പണം മാസങ്ങളായി കുടിശികയെന്ന് ആക്ഷേപം.

കഴിഞ്ഞ നവംബർ മുതലുള്ള എട്ടു മാസത്തെ തുകയാണ് കർഷകർക്ക് കുടിശികയുള്ളത്. മഴ കുറയുന്നത് വരാനിരിക്കുന്ന ഓണവിപണിയെയും വിളവെടുപ്പിനെയും ബാധിക്കുമെന്ന ഭീതി നിലനിൽക്കെയാ ണു ഹോർട്ടികോർപിന്‍റെ നടപടി ഇരുട്ടടിയായിരിക്കുന്നത്.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ആയിരത്തിലേറെ കർഷകർ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഏകദേശം 350-ഓളം കർഷകരാണ് ഇവിടെ കാർഷിക ഉത്പന്നങ്ങൾ എത്തിക്കുന്നത്. കർഷകർ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങളിൽ ഭൂരിഭാഗവും പ്രാദേശിക ചില്ലറ, മൊത്തവ്യാപാര കച്ചവടക്കാരാണ് വാങ്ങുന്നത്. ഇത്തരത്തിൽ കച്ചവടക്കാർ എടുത്തശേഷം ബാക്കി വരുന്ന കാർഷിക വിളകളാണ് ഹോർട്ടികോർപ് ഏറ്റെടുക്കുന്നത്.

കച്ചവടക്കാർ വാങ്ങുന്ന ഉൽപന്നങ്ങളുടെ പണം 15 ദിവസം കൂടുമ്പോൾ കർഷകരുടെ അക്കൗണ്ടിൽ കൃത്യമായി എത്തുന്നുണ്ട്. നിലവിൽ 45 ലക്ഷത്തോളം രൂപയാണ് കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനു ള്ളത്. കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തും കൃഷി ചെയ്ത കർഷകരാണു കടബാധ്യതയിലായിരിക്കുന്നത്. തിരിച്ചടവ് നടത്താനാവാതെ പലരുടെയും വായ്പകൾ മുടങ്ങുന്ന സ്ഥിതിയുമുണ്ട്. കാലാവസ്ഥാവ്യതിയാനവും മഴക്കുറവും ഒരു വശത്ത് തിരിച്ചടിയാകുമ്പോൾ, വിറ്റഴിച്ച ഉൽപന്നങ്ങളുടെ പണം ലഭിക്കാത്തത് കർഷകർക്ക് ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്. ഹോർട്ടികോർപ് നൽകാനുള്ള കുടിശിക ഉടനടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മന്ത്രി ടി.സിദ്ദിഖിനു പരാതി നൽകിയിട്ടുണ്ട്. മുൻപ് കുടിശിക ഉണ്ടായപ്പോഴും ഹോർട്ടികോർപ് കൃഷി ഉൽപന്നങ്ങൾ ഏറ്റെടുക്കാതെ വന്നപ്പോഴും സെക്രട്ടേറിയറ്റ്, മന്ത്രിയുടെ വസതി എന്നിവയ്ക്ക് മുന്നിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയം അടിയന്തരമായി പരിഹരിച്ച് കുടിശിക എത്രയുംവേഗം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

അതേസമയം, ഹോർട്ടികോർപ്പിനു സർക്കാർ ഫണ്ട് കൈമാറിയിട്ടുണ്ടെന്നും അതിൽ ഒരു വിഹിതം നെടുമങ്ങാട് മാർക്കറ്റിലെ കർഷകർക്കും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Thiruvananthapuram

പനവൂർ പഞ്ചായത്ത് സുവർണ ജൂബിലി: സ്വാഗതസംഘമായി

നെടുമങ്ങാട്: സെപ്തംബർ ആദ്യവാരം മുതൽ നവംബർ 25 വരെ നടക്കുന്ന പനവൂർ പഞ്ചായത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. സുധീഷാ പാലോട് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജു അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡി.കെ. മുരളി, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ആർ. ജയദേവൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. വൈജുകുമാർ, ജില്ലാ പഞ്ചായത്തംഗം ജെ. യഹിയ, ബി. അശോക് കുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രിയ എന്നിവർ പ്രസംഗിച്ചു. സുവർണ്ണ ജൂബിലി ലോഗോയുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ടി.എസ്. ബൈജു - ചെയർമാൻ, പ്രിയ - കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.

Kollam

പുറ്റിംഗല്‍ കേസ്: ആഴ്ചയില്‍ മൂന്ന് ദിവസം വിസ്താരം നടത്തണമെന്ന് ഹൈക്കോടതി

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് സ്‌ഫോടന കേസിന്‍റെ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിചാരണ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം പ്രത്യേക സിറ്റിംഗ് നടത്തി പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.

കേസിലെ വിചാരണ നടപടികളുടെ ഭാഗമായി ഇന്നലെ ചാര്‍ജിലെ 16-ാം സാക്ഷിയെ കോടതിയില്‍ 13-ാം സാക്ഷിയായി വിസ്തരിച്ചു. എന്നാല്‍, സമന്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന 15-ാം സാക്ഷിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
സ്‌ഫോടനത്തില്‍ സുഹൃത്ത് മരിച്ച സംഭവം കേസിലെ 16-ാം സാക്ഷിയായ മയ്യനാട് ആയിരംതെങ്ങ് സ്വദേശി പ്രകാശന്‍ കോടതിയില്‍ വിശദീകരിച്ചു.

കമ്പം നടന്ന ദിവസം സുഹൃത്തും അയല്‍ക്കാരനുമായ ജിനുവുമായി സ്‌കൂട്ടറിലാണ് വെടിക്കെട്ട് കാണാന്‍ പുറ്റിംഗലില്‍ എത്തിയത്. പുലര്‍ച്ചെ മൂന്നോടെ മടങ്ങുന്നതിനിടെ പരവൂര്‍ ജംഗ്ഷനില്‍ വച്ച് സ്‌ഫോടനമുണ്ടാകുകയും, കമ്പപ്പുര പൊട്ടിത്തെറിച്ച് കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് വീണ് ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊല്ലം മെഡിസിറ്റിയിലും ചികിത്സയിലായിരുന്ന ജിനു ഏപ്രില്‍ 10ന് മരണപ്പെട്ടു. പ്രകാശനും പരിക്കുകളോടെ ചികിത്സയിലായിരുന്നു.

പുറ്റിംഗല്‍ കേസിന്‍റെ ചാര്‍ജുള്ള ജഡ്ജി എം.സി. ആന്‍റണി മുമ്പാകെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസത്തെ സിറ്റിംഗ് നടക്കുന്നത്. ഇനി ആറിന് (17, 18 സാക്ഷികള്‍): പത്തനാപുരം പട്ടാഴി സ്വദേശി അജയകുമാറിനെ അന്നേ ദിവസം വിസ്തരിക്കും. കമ്പക്കാരായ സുരേന്ദ്രന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് വെടിക്കുറ്റി നല്‍കിയിരുന്നുവെന്ന കാര്യം തെളിയിക്കാനാണ് ഇയാളെ സമന്‍സ് അയച്ച് വരുത്തുന്നത്.

കൂടാതെ, വെടിക്കെട്ടിനെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്ന പരവൂര്‍ കുറുമാണ്ടല്‍ സ്വദേശി സുധീഷിനെയും അന്നേ ദിവസം വിസ്തരിക്കും. ഏഴിന് (19, 20 സാക്ഷികള്‍): ഇടവ കാപ്പില്‍ സ്വദേശികളായ ബ്രഹ്മാനന്ദന്‍, ബാബു എന്നിവരെ വിസ്തരിക്കുന്നതിനായി സമന്‍സ് ഉത്തരവായിട്ടുണ്ട്. 2016 ഏപ്രിലിലുണ്ടായ ദുരന്തത്തില്‍ 110 പേര്‍ മരിക്കുകയും 656 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ ആകെ 59 പ്രതികളുള്ളതില്‍ 16 പേര്‍ മരണപ്പെട്ടു. ശേഷിക്കുന്ന 43 പ്രതികളില്‍ 30-ാം പ്രതിയായ അടൂര്‍ ഏറത്ത് സ്വദേശി അനുരാജിനെ (അനു) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

കേസില്‍ പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റുമാരായ ഓച്ചിറ എ. അനില്‍കുമാര്‍, ജി. മോഹന്‍ രാജ്, എല്‍. ലിന്‍റന്‍, മരുത്തടി എസ്. നവാസ്, ചിറക്കരത്താഴം സുരേഷ്‌കുമാര്‍, ബി.എന്‍. ഹസ്‌കര്‍, മങ്ങാട് സി.എസ്. സുനില്‍, എസ്. സിജു, ആര്‍. ലത, ഉമയനല്ലൂര്‍ ബി. ദീപു എന്നിവരും, പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ജബ്ബാര്‍, അഡ്വ. അമ്പിളി ജബാര്‍ എന്നിവരും ഹാജരായി.

Kollam

മയക്കുമരുന്നിനെതിരേ ജാഗ്രത വേണം: ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി

കൊല്ലം :യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും ദുഷ്പ്രവണതകളും ഗുരുതര പ്രശ്‌നങ്ങളാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി. കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്‌സിഇ കേരള റീജൺ ഐസിഎസ്ഇ/ഐഎസ്‌സി സോണ്‍ ‘എ' അത്‌ലറ്റിക് മീറ്റ്് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

യുവാക്കളുടെ മനസുകളെയും ചിന്തകളേയും തകര്‍ക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. അതിനെതിരേ ശക്തമായി നിലകൊള്ളണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിന് ബിഷപ് സല്യൂട്ട് സ്വീകരിച്ചു. എഎസ്‌ഐഎസ്‌സി പ്രസിഡന്‍റും തങ്കശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്‍റണിയാണ് സ്‌പോര്‍ട്‌സ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്‌സണ്‍ ജെയിംസ്, ഫാ.പ്രിന്‍സ്, പിടിഎ പ്രസിഡന്‍റ് പൂജാ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. നാളെയും ചൊനാലിനുമായി നടക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 24 സ്‌കൂളുകളില്‍ നിന്നായി അറുനൂറിലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഫാ. ഡോ. സില്‍വി ആന്‍റണി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനോജ് ആന്‍റണി നന്ദിയും പറഞ്ഞു.

 

Kollam

ഓണക്കാലത്ത് പച്ചക്കറിയുടെ വിലകയറുമെന്ന് വ്യാപാരികള്‍

കൊല്ലം: കൃഷി നാശം കാരണം ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ഗുണമേന്മയില്ലാത്ത പട്ടക്കറി വില്പനക്ക് നിയന്ത്രണം ഉണ്ടാക്കണമെന്നും കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരാത്തതിനാല്‍ പ്രതിസന്ധി നേരിടും.

തകര്‍ന്ന വ്യാപാരമേഖല കൈ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പച്ചക്കറി മേഖലയ്ക്കായി ക്ഷേമനിധിയും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഏര്‍പ്പെടുത്തണമെന്നും, ഓണക്കാലത്തെ പച്ചക്കറി വ്യാപാര മേഖലയെ മാത്രം ലക്ഷ്യം വച്ചുള്ള പരിശോധനകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി എം.ജെ അന്‍വറിനെയും, പ്രസിഡന്‍റാ യി നവാസ് എപികെയെയും തെരഞ്ഞെടുത്തു.

പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് എ.പി.കെ. നവാസ്, ജനറല്‍ സെക്രട്ടറി എം.ജെ. അന്‍വര്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ഹരികുമാര്‍ അഞ്ചല്‍, വൈസ് പ്രസിഡന്‍റ് വിനോദ് കടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Kollam

കൊല്ലത്തെ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും: മന്ത്രി പി.സി. വിഷ്ണുനാഥ്്

ചവറ : ജില്ലയെ അന്താരാഷ്‌ട്ര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. റോട്ടറി ക്ലബ് ചവറ മിനറല്‍സ് കോസ്റ്റിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുന്‍ ക്ലബ് പ്രസിഡന്‍റ് വി.വേണുഗോപാല്‍ അധ്യക്ഷനായി.

റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ കെ.ബാബുമോന്‍ പുതിയ അംഗങ്ങളെ സ്വീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. ചലച്ചിത്രതാരം മല്ലികാ സുകുമാരന്‍, ശശി ബാബു, പി.ആര്‍. പത്മനാഭപിള്ള, ശിവപ്രസാദ്, ബൈജു, ഫെലിക്സ് ബാബു, ആസാദ്, മൈതീന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എസ്. ചന്ദ്രന്‍ -പ്രസിഡന്‍റ്, കെ.കെ അനില്‍കുമാര്‍ -വൈസ് പ്രസിഡന്‍റ്, എന്‍. ഓമനക്കുട്ടന്‍ -സെക്രട്ടറി, അനില്‍ വില്‍സണ്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Kollam

വാഹനം കത്തി നശിച്ചു

അഞ്ചല്‍ : എല്‍ഇഡി വാള്‍ സ്ഥാപിച്ച് പരസ്യം നടത്തി വന്ന വാഹനം കത്തി നശിച്ചു. അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചല്‍ പട്ടണത്തില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനായി എത്തിയ വാഹനമാണ് ആര്‍ഒ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തശേഷം ജനറേറ്റര്‍ ഓണ്‍ ചെയ്യവേ പൊടുന്നനെ കത്തിയത്. ഓടികൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് തീ പൂര്‍ണമായി കെടുത്തിയത്. അപ്പോഴേക്കും വാഹനവും എല്‍ഇഡി വാളും ഉള്‍പ്പടെ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം വാഹനത്തിന് തീപിടിക്കുമ്പോള്‍ സമീപത്തായി നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.

ഈ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

 

Kollam

നിലവാരമില്ലാത്ത ഹാന്‍ഡ് റെയില്‍ മരണക്കെണിയാകും: ജനാധിപത്യ വേദി

ചാത്തന്നൂര്‍ : വാഹനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി കോടികള്‍ മുടക്കുന്ന ദേശീയപാത പദ്ധതിയില്‍ നടപ്പാത, സീബ്രാ ലൈന്‍, അടിപ്പാത എന്നിവ ഒഴിവാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്‍റെ നഗ്‌നമായ ലംഘനമാണെന്ന് ജനാധിപത്യവേദി കൊല്ലം ആരോപിച്ചു.

പലയിടത്തും സര്‍വീസ് റോഡിന്‍റെ വശത്ത് കാല്‍നടയാത്രക്കാര്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ്റെയില്‍ ഗുരുതരമായ നിലവാരക്കുറവ് ഉള്ളതാണെന്ന് ജനാധിപത്യ വേദി ചൂണ്ടിക്കാട്ടി. നിലവാരം കുറഞ്ഞ സ്റ്റീലില്‍, ഒരു തരത്തിലുമുള്ള ഭംഗിയോ ഈടോ ഇല്ലാത്ത സാധാരണ പെയിന്‍റ് അടിച്ചാണ് ഹാന്‍ഡ്റെയില്‍ പിടിപ്പിച്ചിരിക്കുന്നത്. പൗഡര്‍ കോട്ടിംഗോ എപ്പോക്‌സി കോട്ടിംഗോ നല്‍കേണ്ടിടത്ത് കോട്ടിംഗ് പോലും നല്‍കിയിട്ടില്ല.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും തുരുമ്പെടുത്ത് തകരും. അപ്പോള്‍ ഇത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ മരണക്കെണിയായി മാറും. ഐആര്‍സി 103 - 2012 മാനദണ്ഡ പ്രകാരം കുറഞ്ഞത് 1.8 മീറ്റര്‍ വീതിയുള്ള ശാസ്ത്രീയ നടപ്പാതയാണ് നിര്‍മിക്കേണ്ടത്.

സ്‌കൂള്‍, ആശുപത്രി, അങ്ങാടി എന്നിവിടങ്ങളില്‍ ഓരോ 500 മീറ്ററിലും സുരക്ഷിതമായ അടിപ്പാത,മേല്‍പ്പാലം നിര്‍ബന്ധമാക്കണം. നിലവിലുള്ള ഹാന്‍ഡ്റെയിലുകള്‍ പൊളിച്ച്, നിലവാരമുള്ള പൗഡര്‍,എപ്പോക്‌സി കോട്ടിംഗ് ഉള്ളവ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകളിലേക്ക് സുരക്ഷിതമായ നടപ്പാതയും കാത്തിരിപ്പ് കേന്ദ്രവും ഏര്‍പ്പെടുത്തണം.

 

മാനദണ്ഡം പാലിക്കാത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കണം. വാഹനങ്ങള്‍ക്ക് പറക്കാന്‍ ആറുവരിയും മനുഷ്യന് നടക്കാന്‍ ഒരടി സ്ഥലവുമില്ലാത്ത വികസനം വികസനമല്ല, അത് വിവേചനമാണ്.

കാല്‍നടയാത്രക്കാരന്‍ ഈ നാട്ടിലെ രണ്ടാംതരം പൗരനല്ലെന്ന് ജനാധിപത്യ വേദി ഓര്‍മിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അധികാരികള്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 2023-ല്‍ കേരളത്തില്‍ മാത്രം 1,450-ല്‍ അധികം കാല്‍നടയാത്രക്കാര്‍ റോഡപകടത്തില്‍ മരിച്ചു. ഇതില്‍ 60 ശതമാനവും ദേശീയപാതകളിലാണ്. റോഡ് വാഹനത്തിനു മാത്രമുള്ളതല്ല, മനുഷ്യനും കൂടിയുള്ളതാണ്. എന്നും ജനാധിപത്യവേദി കൊല്ലം ഭാരവാഹിള്‍ ഓര്‍മിപ്പിച്ചു.

 

Kollam

മഴ തകർത്തു; ജനം വിറച്ചു

കൊല്ലം: കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്തിറങ്ങിയ അതിശ്കതമായ മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ‌്‌ടം. കനത്ത മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോര മേഖലകളില്‍ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യതയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തങ്കശേരിയില്‍ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായി. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തുകയും ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയും ചെയ്യുന്നു.

കനത്ത മഴയെ തുടർന്നു ണ്ടായ മലവെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടി. ജില്ലയില്‍ നിലവില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയുടെ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഭാഗികമായി നാലു വീടുകള്‍ തകരുകയും 80,000 രൂപയുടെ നാശനഷ്‌ടങ്ങളും ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

കല്ലടയാര്‍ കരകവിഞ്ഞു

കുളത്തൂപ്പുഴ : കാലവര്‍ഷം ശക്തമായതോടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്്‌ടം. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, മേഖലയില്‍ കഴിഞ്ഞദിവസം മുതല്‍ ശക്തമായി മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന് ചെന്തുരുണിയാര്‍, കഴുതുരുട്ടിയാര്‍, കുളത്തൂപ്പുഴയാര്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ കല്ലടയാറിന്‍റെ സമീപത്ത് താമസിക്കുന്ന ആള്‍ക്കാരെ പഞ്ചായത്ത് ഇടപെട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു.

തിരുവനന്തപുരം- തെങ്കാശി അന്തര്‍ സംസ്ഥാന പാതയില്‍ കല്ലുവെട്ടാന്‍ കുഴി 30 അടി പാലത്തില്‍ റൂട്ടില്‍ വെള്ളം കയറിയതിനാല്‍ ഇന്നലെ രാവിലെ മുതല്‍ വാഹനഗതാഗതം തടസപ്പെട്ടു. അപകടകരമായ നിലയിലാണ് റോഡില്‍ വെള്ളം ഉയര്‍ന്നത്. കുളത്തൂപ്പുഴ പോലീസ് റോഡില്‍ ബാരിക്കേടുകള്‍ വച്ച് തടഞ്ഞിരിക്കുകയാണ്.

റോഡില്‍ ജലനിരപ്പ് ഉയര്‍ന്നത് മൂലം ഒരു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയായി. പ്രദേശത്ത് ശക്തമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശങ്കിലി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി പറയുന്നു. അത് കാരണമാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയരുവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വനമേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ അപകട മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ചോഴിയക്കോട് മില്‍പ്പാലം മകം ഭവനില്‍ തിലകന്‍റെ വീട്ടില്‍ വീട്ടില്‍ മണിക്കൂറോളം വെള്ളം നിന്നതോടെ വീടിന്‍റെ ഭിത്തി്ക്ക് വിള്ളല്‍ ഉണ്ടാകുകയും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. തൊട്ടടുത്ത നിതിന്‍റെ വീട്ടിലും വെള്ളം കയറിയത് മൂലം നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ അമ്പതേക്കര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറുകയും അവിടെയുള്ളവരെ സമീപത്തുള്ള പ്രദേശങ്ങളില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

ഇരവിപുരം - പൊഴിക്കര തീരങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമായി

കൊട്ടിയം: ഇരവിപുരം മുതല്‍ പരവൂര്‍ പൊഴിക്കര വരെയുള്ള തീരപ്രദേശത്ത് കടല്‍ കയറ്റം രൂക്ഷമായി. ശക്തമായ തിരമാലകള്‍ പുലിമുട്ടുകള്‍ക്കിടയിലൂടെ കരയിലേക്ക് അടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കട്ട മരങ്ങളില്‍ കടലില്‍ പോയിരുന്ന ഭാഗങ്ങളില്‍ ഉണ്ടായിരുന്ന മണ്ണ് പൂര്‍ണമായും കടലെടുത്തു. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഇരവിപുരം താന്നി, മയ്യനാട് മുക്കം ഭാഗങ്ങളിലാണ് പുലിമുട്ടുകള്‍ക്കിടയിലൂടെ കടല്‍ കരയിലേക്ക് കയറുന്നത്. മുക്കം ബീച്ചില്‍ അടിഞ്ഞുകൂടി കിടന്ന മണ്ണിന്‍റെ പകുതിഭാഗം കടലെടുത്ത നിലയിലായി. പലയിടത്തും ശക്തമായ തിരമാലകള്‍ പുലിമുട്ടിന്‍റെ പാറകളും തകര്‍ത്തിട്ടുണ്ട്.

കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി

കുളത്തൂപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി മലയോര മേഖലയില്‍ തോരാതെ പെയ്യുന്ന അതി തീവ്ര മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി.

ആറ്റിന് കിഴക്കേക്കരയില്‍ ആറ്, കല്ലുവെട്ടാംകുഴി ആറ്റരികത്ത് മൂന്ന്, ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്തെ മൂന്നു വീതം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ താത്കാലികമായി ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശമനമില്ലാതെ തുടര്‍ന്നാല്‍ കല്ലുവെട്ടാംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കല്ലുവെട്ടാംകുഴിയില്‍ വെള്ളം അതിവേഗത്തില്‍ പാഞ്ഞെത്തിയപ്പോള്‍, വീടുകളില്‍ നിന്ന് സാധനങ്ങള്‍ പോലും മാറ്റാനായില്ല. നോക്കി നില്‍ക്കെ ജലനിരപ്പ് ഉയരുകയായിരുന്നു.

തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കല്ലുവെട്ടാൻകുഴി മുപ്പതടിപാലത്തില്‍ വെള്ളം കയറിയതോടെ ഉച്ചവരെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കെഎസ്ആര്‍ടിസി ബസുകളും ചരക്ക് ലോറികളും ഉള്‍പ്പെടെ പാതയില്‍ കുടുങ്ങി. പിന്നീട് പോലീസ് എത്തി വിവിധ ഇടറോഡുകളിലൂടെ ഗതാഗതം വഴി തിരിച്ചുവിടുകയായിരുന്നു.

മില്‍പ്പാലത്ത് വെള്ളംകയറിയ വീടുകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കള്ളുകുഴി ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. മരങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി.
കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലും വെള്ളം കയറി ഗരേജിലും റാമ്പിലും വെള്ളം കയറി. ഡിപ്പോയുടെ പകുതി ഭാഗത്തേക്ക് വെള്ളം എത്തിയതോടെ ബസുകള്‍ ഇവിടെ നിന്നു മാറ്റി. ഡിപ്പോയിലേക്ക് വനം വകുപ്പിന്‍റെ വക ഭൂമിയില്‍ നിന്ന കൂറ്റന്‍ മരം പിഴുതുവീണു. ഈസമയം ബസുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായില്ല.

ദുരിത മേഖലകളില്‍ സി. അജയപ്രസാദ് എംഎല്‍എ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച്് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.
ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കല്ലടയാര്‍ കരകവിഞ്ഞു ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്
തൃക്കോവില്‍

ശ്രീകൃഷണ ക്ഷേത്രത്തില്‍ വെള്ളം കയറി

അഞ്ചല്‍ : ഏറം വയലില്‍ തൃക്കോവില്‍ ശ്രീകൃഷണ ക്ഷേത്രത്തില്‍ കനത്ത മഴയെ തുടര്‍ന്നു വെള്ളം കയറി. തടിക്കാട് ഒറ്റത്തെങ്ങ് ഭാഗത്തും റോഡിലും നിരവധി വീടുകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം കോടനൂര്‍മൂര്‍ത്തിക്കാവ് പ്രദേശത്ത് ഏക്കര്‍ കണക്കിന് കൃഷിയിടത്തിലും വെള്ളം കയറി. കര്‍ഷകര്‍ക്ക് ആയിരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്

വൈദ്യുതി പോസ്റ്റ് വീണു

കൊട്ടാരക്കര: വൈദ്യതി പോസ്റ്റ് ‍ മറിഞ്ഞു വീണ് വീട് തകര്‍ന്നു. പുത്തൂര്‍ ബിന്‍സി ഭവനില്‍ ജോസു കുട്ടിയുടെ വീടാണ് തകര്‍ന്നത്. പോസ്റ്റിന് സമീപം നിന്നിരുന്ന പുളി മരം കടപുഴകി വൈദ്യതി പോസ്റ്റിന് മുകളിലേയ്ക്ക് വീഴുകയും പോസ്റ്റ് വീടിന് മുകളില്‍ പതിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസംപുലർച്ചേ മൂന്നോടെയാണ് അപകടം.
പുനലൂരില്‍

മരങ്ങൾ കടപുഴകി വീണു

പുനലൂര്‍: മഴ ശക്തമായതോടെ പുനലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്‌ടം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപക കൃഷിനാശവുമുണ്ടായി. കരവാളൂര്‍ മേഖലയില്‍ നീലാമ്മാള്‍, പാണയം ഭാഗങ്ങളില്‍ പലയിടത്തും വെള്ളം കയറി. പാണയം ശിവ ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടമുണ്ടാക്കി.

പിറവന്തൂര്‍, പത്തനാപുരം, പട്ടാഴി മേഖലകളിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കല്ലടയാര്‍, ചാലിയക്കരയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദികളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

സംരക്ഷണ ഭിത്തി തകര്‍ന്നു

കൊട്ടാരക്കര: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നെല്ലിക്കുന്നം ഏറത്തിനാട്, കോരുതുവിള ഏലായില്‍ നെല്ലിക്കുന്നം വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. സമീപപ്രദേശങ്ങളിലെ ഏലാകളില്‍ വെള്ളം കയറി വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചു.

ആല്‍മരം കടപുഴകി

കുണ്ടറ : കേരളപുരം കോവില്‍ മുക്ക് ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം നിന്നിരുന്ന വലിയ ആല്‍മരം കഴിഞ്ഞദിവസം രാത്രി ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി വീണു. സമീപത്തെ മതില്‍ ഇടിഞ്ഞു. വൈദ്യുതി കമ്പികളും തകര്‍ന്നു.

മരം വീണ് കാര്‍ തകര്‍ന്നു

കുണ്ടറ : ഈട്ടി മരം വീണ് കാര്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരക്ക് കാറ്റിലും മഴയിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ഈട്ടി മരം വീണ് കാര്‍ തകരുകയായിരുന്നു.

ഇടവട്ടം, പാറപ്പുറം, ഉദയ ഭവനില്‍ ഉദയകുമാറിന്റെ കാര്‍ ആണ് തകര്‍ന്നത്. 30 അടിയോളം പൊക്കമുള്ള ഈട്ടി മരമാണ് വീണത്. വീടിന്‍റെ കോമ്പൗണ്ടിലാണ് മരം നിന്നതെങ്കിലും വീടിനു മുകളിലേക്ക് മരം വീഴാത്തതിനാല്‍ വലിയ അപകടം ഒഴിവായി. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി.

 

Kollam

മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി റാന്നിയിലേക്ക്

കൊല്ലം : വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി കൊല്ലത്തെ മത്സ്യ ത്തൊഴിലാളികള്‍ റാന്നിയിലേക്ക്.

കൊല്ലം കളക്‌ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,പോര്‍ട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ വിന്‍സി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് ജോണിന്‍റെ വള്ളവുമായി പുറപ്പെട്ടത്. പ്രദീപ്, ചാള്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.

Kollam

മദ്യപാനത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

അഞ്ചാലുംമൂട്: കടവൂരില്‍ മദ്യ പാനത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാല്‍ക്കുളങ്ങര സ്വദേശി രാജുവാണു (39) മരിച്ചത്.

രാത്രി 9.30നു തൃക്കടവൂര്‍ കുതിരക്കടവിലായിരുന്നു സംഭവം.
രാജുവും കടവൂര്‍ സ്വദേശികളും സഹോദരന്മാരുമായ മഹേഷ്, ശ്യാം എന്നിവരുമായി മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.

കൈയിലിരുന്ന കത്തി കൊണ്ട് രാജുവിനെ കുത്തുകയായിരുന്നു.
വയറ്റില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കടവൂര്‍ മാതാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പ്രതികളെയും പോലീസ് പിടികൂടി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ സംസ്‌കാരം കഴിഞ്ഞു.
ഭാര്യ: അശ്വതി. തൃക്കടവൂര്‍ ശിവരാജു എന്ന ആനയുടെ പാപ്പാന്‍റെ സഹായിയാണ് മരിച്ച രാജു.

 

Kollam

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് ഒരാൾക്ക് പരിക്ക്

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് കന്യാകുമാരി സ്വദേശി രാമചന്ദ്ര സുബ്ബയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയായിരുന്നു അപകടം.
എറുണാകുളത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ രാമചന്ദ്ര സുബ്ബയ്യ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്‍റെ എന്‍ജിന്‍ തട്ടിയാണ് തലയ്ക്ക് പരിക്കേറ്റത്.

ട്രെയിനിന്‍റെ അടിയില്‍പ്പെടാഞ്ഞത് കൊണ്ടാണ് ഗുരുതര പരിക്കേല്‍ക്കാതിരുന്നത്. ആര്‍പിഒ ഉദ്യോഗസ്ഥര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു നാഗര്‍കോവിലിലെ ആശുപത്രിയിലേക്ക് മാറ്റി.

 

Kollam

ചെറുപുഷ്പം സ്‌കൂളില്‍ ഹൗസ് ഉദ്ഘാടനം

ഉമയനെല്ലൂര്‍ : ചെറുപുഷ്പം സിബിഎസ്ഇ സ്‌കൂളില്‍ വിവിധ ഹൗസുകളുടെ ഉദ്ഘാടനവും സ്‌കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ബാഡ്ജ് വിതരണവും നടന്നു. കൊല്ലം സിറ്റി ഡിഎച്ച്ക്യൂ സബ് ഇന്‍സ്പെക്‌ടർ‍ വൈ. സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൗസുകളുടെ നേതൃത്വത്തില്‍ ‘തൂഫാന്‍' എന്ന പേരില്‍ ലഹരിവിരുദ്ധ ജാഥ സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റൂബീന തോമസ് അധ്യക്ഷത വഹിച്ചു.
അധ്യാപിക ആതിര, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയറ്റ് മൈക്കിള്‍, വൈസ് പ്രിന്‍സിപ്പല്‍ ജോര്‍ജ്.ഐ. വിന്‍സെന്‍റ്, എച്ച്ഒഡി അശോകന്‍, സ്‌കൂള്‍ ഹെഡ് ബോയ് മുഹമ്മദ് ഹനാന്‍ എന്നിവര്‍ പങ്കെടുത്തു.

 

Kollam

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍

അഞ്ചല്‍ : സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍ തോട്ടത്തില്‍ ജനതാലയത്തില്‍ ജനേഷ് (38), വിനോദ് വിലാസത്തില്‍ വിനോദ് (45), ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ് (35) എന്നിവരെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. വനത്തുമുക്ക് അശ്വതി ഭവനില്‍ അരുണിനെയാണ് പ്രതികള്‍ ആക്രമിച്ചത്. ഇക്കഴിഞ്ഞ 29 നായിരുന്നു സംഭവം.

വനത്തുമുക്കില്‍ അരുണിന്‍റെ വീടിന് സമീപം രാത്രി പത്തോടെ പിടിയിലായ മൂവര്‍ സംഘം അരുണിന്‍റെ സുഹൃത്തുക്കളേ അസഭ്യം പറഞ്ഞു. ഇത് അരുണ്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ രണ്ടും മൂന്നും പ്രതികള്‍ ചെകിട്ടത്ത് അടിക്കുകയും പിന്നീട് പിടിച്ച് നിര്‍ത്തുകയും ചെയ്തു.

ഈസമയം ഒന്നാം പ്രതിയായ ജനേഷ് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അരുണിനെ വെട്ടുകയായിരുന്നു. തലയില്‍ വെട്ടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞതിനാല്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. മൂക്കിലും മുതുകത്തും ഗുരുതരമായി പരിക്കേറ്റ അരുണ്‍ പിന്നീട് ചികിത്സ തേടി.
മൂക്കിന് ഒമ്പത് തുന്നിക്കെട്ടുകളാനുള്ളത്. അഞ്ചല്‍ പോലീസ് കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അഞ്ചല്‍ എസ്‌ഐ മോനിഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

Kollam

വിലക്കയറ്റം മറികടക്കാന്‍ ത്രിവേണി പ്രവര്‍ത്തനം സഹായിക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: ന്യായവിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കണ്‍സ്യുമര്‍ഫെഡിന്‍റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
അമ്മച്ചിവീടിനു സമീപം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഓണം ഉള്‍പ്പടെയുള്ള വിശേഷ അവസരങ്ങളില്‍ 13 ഇനം ഉത്പന്നങ്ങള്‍ സബ്സിഡി ഇനത്തില്‍ ലഭ്യമാക്കുന്ന സംവിധാനം വിപുലീകരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ അധ്യക്ഷനായി. ആദ്യ വില്പന മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ എം. ശശികല റാവു, മേഖല മാനേജര്‍ ഐ. ലൈലമോള്‍, സഹകരണ ജോയിന്‍റ്് രജിസ്ട്രാര്‍ ജനറല്‍ ജെ. ശോഭന, കണ്‍സ്യുമര്‍ഫെഡ് ഓപ്പറേഷന്‍ മാനേജര്‍ ആര്‍. ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Kollam

തൃക്കോയിക്കല്‍ നരസിംഹസ്വാമി ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും: കെ.രാജു

അഞ്ചല്‍ : ഏരൂര്‍ തൃക്കോയിക്കല്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ. രാജു. ക്ഷേത്രത്തിലെ വികസന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അവലോകനത്തിനെത്തിയപ്പോള്‍ ലഭിച്ച നിവേദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ഭൂമി കൈയേറിയതായി ഉപദേശക സമിതി ശ്രദ്ധയില്‍പ്പെടുത്തി. ചുറ്റുമതില്‍ നിര്‍മാണം, ശ്രീകോവിലിലെ ചോര്‍ച്ച എന്നിവ പരിഹരിക്കുന്നതു സംബന്ധിച്ച് ശ്രദ്ധയില്‍പെടുത്തി.

കല്ല്യാണ മണ്ഡപത്തോടൊപ്പം ഊട്ടുപുര നിര്‍മാണം, ക്ഷേത്രത്തിനു സമീപത്തെ കൊട്ടാരം നവീകരണം, ക്ഷേത്ര മേല്‍ശാന്തി ഉള്‍പ്പടെയുള്ള ക്ഷേത്ര ജീവനക്കാരുടെ താമസ സൗകര്യം, സ്ഥിരമായ സ്റ്റേജ് നിര്‍മാണം, ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മാണം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം നാട്ടുകാര്‍ സമര്‍പ്പിച്ചു. പ്രാധാന്യമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ജി. അജിത്, മുന്‍ വൈസ് പ്രസിഡന്‍റ് വി. രാജി, പഞ്ചായത്ത് അംഗങ്ങളായ ശ്യാം ശശിധരന്‍, രാഖി അജി, സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു എസ്. ഓമനക്കുട്ടന്‍, ഉപദേശക സമിതി പ്രസിഡന്‍റ് ആര്‍. ബാബു , സെക്രട്ടറി രഞ്ജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Kollam

അഞ്ചല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ ആര്‍ട്‌സ് ഫെസ്റ്റ്

അഞ്ചല്‍ : അഞ്ചല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ ആര്‍ട്‌സ്‌ഫെസ്റ്റ് 'തെയ്‌തോ' ആരംഭിച്ചു. ഇന്നലെ രാവിലെ ചലച്ചിത്ര നടി പ്രിയങ്ക നായര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്‍മാന്‍ കെ.എം. മാത്യു, അക്കാഡമിക് ഡയറക്ടര്‍ പി.ടി. ആന്‍റണി, ഫെസ്റ്റിവല്‍ കണ്‍വീനര്‍ അമ്പിളി ആര്‍. വിജയന്‍, സ്‌കൂള്‍ പ്രിഫെക്ട് ആര്‍. അനിരുദ്ധ്, സ്പീക്കര്‍ പാര്‍വതി എസ്. അജയന്‍, വൈസ് പ്രിഫെക്ട് ബി. അഭിലക്ഷ്മി, ഡെപ്യൂട്ടി സ്പീക്കര്‍ ക്രിസ്റ്റീന സാജന്‍ പണിക്കര്‍, ആര്‍ട്‌സ് മിനിസ്റ്റര്‍ ആലിന്‍ എസ്. മാത്യു എന്നിവര്‍ പ്രസംഗിച്ചു. 12 വേദികളിലായി ഇന്നലെ മത്സരം നടന്നു. ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.

 

Kollam

അവേക് പ്രെയ്‌സ് പാര്‍ട്ടി; ആത്മീയോത്സവമായി

ശൂരനാട്: കടമ്പനാട് വൈദിക ജില്ല എംസിവൈഎമ്മിന്‍റെ നേതൃത്വത്തില്‍ ശൂരനാട് സെന്‍റ് ജോസഫ് തീര്‍ഥാടന ഫൊറോന ദേവാലയത്തില്‍ സംഘടിപ്പിച്ച എവേക്ക് പ്രെയ്‌സ് പാര്‍ട്ടി ഭക്തിസാന്ദ്രമായി.

ചടങ്ങിന്‍റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ.മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പുനലൂര്‍ രൂപത അധ്യക്ഷന്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കി. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ഫാ. ബിനോജ് മുളവരിക്കലും പ്രോഗ്രാമിനു നേതൃത്വം നല്‍കി. കടമ്പനാട് ജില്ലാ വികാരി ഫാ.ഡോ. ജി.ഏബ്രഹാം തലോത്തില്‍, എംസിവൈഎം ഡയറക്ടര്‍ ഫാ. മാത്യു വലിയപറമ്പില്‍, പ്രസിഡന്‍റ് അജോ അജി, പ്രോഗ്രാം കണ്‍വീനര്‍ സിജോ ജേക്കബ് തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.

Kollam

ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ‍

കൊല്ലം: ജില്ലയിലെ പലയിടങ്ങളിലും ഓഗസ്റ്റ് രണ്ടു വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ്് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രതനിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പെഴ്സനായ കളക്‌ടര്‍ ആനി ജൂല തോമസ് അറിയിച്ചു.

പൊതുജാഗ്രത നിര്‍ദേശങ്ങള്‍

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം; പൊതുയിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, ഇലക്‌ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക; ഇവയുടെ ചുവട്ടിലും സമീപത്തും നില്‍ക്കരുത്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

കോണി, കാറ്റില്‍വീണുപോകാന്‍സാധ്യതയുള്ള മറ്റ് ഉപകരണങ്ങള്‍, വസ്തുക്കള്‍ എന്നിവ കയറുപയോഗിച്ച് കെട്ടിവയ്ക്കണം. ജനലുകളും വാതിലുകളും അടച്ചിടണം; സമീപത്ത് നില്‍ക്കരുത്.
വീടിന്‍റെ ടെറസിലും നില്‍ക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം

റിലീഫ് ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാം. 1912 കെഎസ്ഇബി കണ്‍ട്രോള്‍ റൂം നമ്പറിലോ 1077 നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. പത്രം-പാല്‍ വിതരണക്കാര്‍, അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍, പ്രത്യേക ജാഗ്രതപാലിക്കണം.

വഴികളിലെ വെള്ളക്കെട്ടുകളിലും വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.

കൃഷിയിടങ്ങളിലൂടെ കടന്ന്പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് കര്‍ഷകര്‍ ഉറപ്പ് വരുത്തുക. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

 

Kollam

കുന്നത്തൂരിൽ ബസിലേക്ക് ലോറി ഇടിച്ചുകയറി

കുണ്ടറ : കുന്നത്തൂര്‍ തൊളിക്കല്‍ പൈപ്പ് മുക്കില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട് നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചുകയറി.
സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ വന്ന ബുള്ളറ്റും തകര്‍ന്നു.

കൊട്ടാരക്കരയില്‍ നിന്ന് ഭരണിക്കാവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്കാണ് നിയന്ത്രണം വിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയത്. ബസ് ഡ്രൈവര്‍ മഹേഷിനും യാത്രക്കാരായ ബിന്ദു, സുരേന്ദ്രന്‍, രാജന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം ഒഴിവാക്കാന്‍ ബസ് റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇതുവഴി എത്തിയ പിങ്ക് പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന പൈപ്പ്മുക്ക് സ്വദേശി ജയകൃഷ്ണന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴി വായി.

Kollam

യുവാവിന്‍റെ മരണം: കുടുംബം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

കുണ്ടറ: കുണ്ടറയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണപ്പെട്ട സിയാദിന്‍റെ രക്ഷിതാക്കളായ ബദറുദ്ദീന്‍, ആരിഫ എന്നിവര്‍ മന്ത്രി പി.സി വിഷ്ണുനാഥ് മുഖേന ആഭ്യന്തരമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി.

സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും സിയാദിനെ കസ്റ്റഡിയിലെടുത്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ കുറ്റത്തിനാണ് കൊല്ലം റൂറല്‍ എസ്പി നടപടിയെടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ തുടര്‍ന്നും നടപടിയെടുക്കും. അത്തരക്കാരെ സംരക്ഷിക്കില്ല. എസ്‌ഐ അതുലിനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കുകയാണെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അതേസമയം, ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്റെ ശൈലി സംബന്ധിച്ച് തങ്ങള്‍ തന്നെ നേരത്തെ പരാതി ഉന്നയിച്ചതാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

ഴിഞ്ഞ ജൂണ്‍ 17നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പിനുള്ളില്‍ വെച്ച് സിയാദിന് മര്‍ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച ശേഷം ചികിത്സയിലായിരുന്ന സിയാദ് കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

 

Kollam

നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു

കുണ്ടറ : ആശുപത്രിമുക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ പിക്കപ്പ് വാന്‍ ഇടിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നു വന്ന പിക്ക് അപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റപിക്ക് അപ്പ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

Kollam

പരിസ്ഥിതി വിദ്യാഭ്യാസം സ്‌കൂളുകളില്‍ നടപ്പാക്കണം: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം : കേവലമായ വൃക്ഷം നടീല്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമെന്നും പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലും മറ്റു കലാലയങ്ങളും നടപ്പിലാക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ.
ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ലവ്ദാതോ സി - ഭൂമിക്കൊരു കുട പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് പ്രവര്‍ത്തനോദ്ഘാടനം നിവഹിച്ചമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വൃക്ഷ വ്യാപന രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് കേരള സര്‍ക്കാരിന്‍റെ വനമിത്ര അവാര്‍ഡ് നേടിയ നന്മമരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംസ്ഥാന ചീഫ് കോ - ഓര്‍ഡിനേറ്റര്‍ ജേക്കബ് എസ്. മുണ്ടപ്പുളത്തെ ആദരിച്ചു.
മേയര്‍ എ.കെ. ഹഫീസ് ജീവന്‍ സംരക്ഷണ സമിതി അംഗങ്ങള്‍ക്കും ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് കോളജ്, സ്‌കൂള്‍ പ്രതിനിധികള്‍, ലവ്ദാതോസി - പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.

ഭൂമിക്കൊരു കുടയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന്‍ വിവരിച്ചു. രൂപത പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ്, ബിഷപ് ബെന്‍സിഗര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി,ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ ഫാ. ഷാനി ഫ്രാന്‍സിസ്, ജീവന്‍ സംരക്ഷണ സമിതി ജനറല്‍ കോ-ഓർഡിനേറ്ററും രൂപത അസോസിയേറ്റ് പിആര്‍ഒയുമായ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജേക്കബ് എസ്. മുണ്ടപ്പുളം എന്നിവര്‍ പ്രസംഗിച്ചു.

 

 

Kollam

16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

അഞ്ചല്‍ : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ 16 കാരിയെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചല്‍ പനയംഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (24) ആണ് പോലീസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ സ്‌കൂളിലെ ഇടവേള സമയത്ത് ബൈക്കില്‍ കടത്തിക്കൊണ്ടു പോയി. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ സ്‌കൂളിന്‍റെ പരിസരത്ത് എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. യുവാവിനെ പനയംഞ്ചേരിയില്‍ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kollam

വള്ളം മറിഞ്ഞുണ്ടായ അപകടം തീരദേശത്തെ ദുഃഖത്തിലാഴ്ത്തി

ചവറ: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ ദുരന്തം തീരദേശത്തെ ദുഃഖത്തിലാഴ്ത്തി. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നീണ്ടകര പുത്തന്‍തുറ പൂമുഖത്ത് വീട്ടില്‍ രാജീവനാണ് (76) മരിച്ചത്.

ഇദ്ദേഹത്തിന്‍റെ മരുമകന്‍ പുത്തന്‍തുറ കടുവുങ്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍പിള്ള (47), രാധാകൃഷ്ണന്‍റെ മകന്‍ ഗൗതം കൃഷ്ണന്‍ (26) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ഗൗതം കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഭഗവാന്‍ (കുറുവടിക്കാരന്‍) വള്ളത്തില്‍ 14 പേരുമായി മത്സ്യ ബന്ധനത്തിന് പോവുകയായിരുന്നു.
പുലിമുട്ട് കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. കാണാതായവര്‍ക്കായി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ ഇരുട്ടുന്നതുവരെ നടത്തി.

ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി ഉണ്ടായ അപകടം നാടിനെ ഒരു പോലെ ദുഃഖത്തിലാഴ്ത്തുകയായിരുന്നു.
അപകടവിവരം തീരത്തെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീരത്ത് തടിച്ചുകൂടി. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ പ്രതീക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന
ജീവനോപാധിക്കായി കടലിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ക്കുണ്ടായ ഈ ദുരന്തം പ്രദേശത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് മന്ത്രി ഷിബു ബേബിജോണ്‍ നീണ്ടകര തുറമുഖത്ത് എത്തി വിവരങ്ങള്‍ തിരക്കി.

 

Kollam

സബ് രജിസ്റ്റാര്‍ ഓഫീസില്‍ യുപിഎസ് ഇല്ല; വൈദ്യുതി പോയാല്‍ രജിസ്‌ട്രേഷന്‍ മുടങ്ങും

കൊട്ടാരക്കര: കൊട്ടാരക്കര പ്രിന്‍സിപ്പല്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ യുപിഎസ് സംവിധാനം ഇല്ലാത്തത് മൂലം രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ മുടങ്ങുന്നു.
മഴക്കാലവും തുടര്‍ച്ചയായ വൈദ്യുതി മുടക്കവും കൂടിയതോടെ രജിസ്‌ട്രേഷന്‍ സേവനത്തിനായി ഉപഭോക്താക്കള്‍ ദിവസങ്ങളോളം കയറി ഇറങ്ങേണ്ട സ്ഥിതിയിലാണ്.

കൊട്ടാരക്കര, നെടുവത്തൂര്‍, മൈലം, പുത്തൂര്‍, പവിത്രേശ്വരം തുടങ്ങി അഞ്ചു വില്ലേജുകളിലെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ കൊട്ടാരക്കര പ്രിന്‍സിപ്പല്‍ സബ് രജിസ്റ്റാര്‍ ഓഫീസിന് കീഴിലാണ്. കൊട്ടാരക്കര സബ് ജയിലിനു സമീപം പുതുതായി നിര്‍മിച്ചു ഫെബ്രുവരിയില്‍ ഉദ്ഘാടനം കഴിഞ്ഞു ആറു മാസം ആകാറായിട്ടും സബ് രജിസ്റ്റാര്‍ ഓഫീസില്‍ യുപിഎസ് സ്ഥാപിച്ചിട്ടില്ല.
ഇതോടെ വര്‍ക്ക് പെന്‍ഡിംഗായി ജീവനക്കാരുടെ ജോലി ഭാരം കൂടുകയും ചെയ്യുന്നുണ്ട്. മുന്‍പ് മിനി സിവില്‍ സ്റ്റേഷനില്‍ നിലനിന്നിരുന്ന സബ് രജിസ്റ്റാര്‍ ഓഫിസ് അസൗകര്യങ്ങള്‍ കാരണം 1.80 കോടി ഫണ്ട് വകയിരുത്തി 4500 ചതുരശ്ര അടിയില്‍ രണ്ടു നിലയിലായിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചത്.

പുതിയ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ വേഗത്തിലാക്കുമെന്ന് പ്രതീക്ഷയാണ് യുപിഎസ് സംവിധാനം ഇല്ലാത്തത് മൂലം നഷ്ടമായിരിക്കുന്നത്. ഇത് മൂലം ഉപഭോക്താകളുടെ നീരസത്തിനു ഉദ്യോഗസ്ഥര്‍ പാത്രമായി മാറുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്തു രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഓഫീസിന് ആവശ്യമായ യുപിഎസ് സംവിധാനം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെയു ം ജീവനക്കാരുടെയും ആവശ്യം.

 

Kollam

അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നല്‍കി

കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറി.
എംഎല്‍എ സി. അജയപ്രസാദ് എംഎല്‍എ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലഹര്‍, മപഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബാബീവി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ബഷീറിന്‍റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.

കുടുംബത്തിന് നിലവില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചാല്‍ വനംവകുപ്പ് നല്‍കുന്ന 10 ലക്ഷം രൂപയും ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റില്‍ നിന്നുമുള്ള നാലു ലക്ഷം ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം നല്‍കും.

ഒപ്പം ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉന്നയിച്ച ബഷീറിന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തിലും നടപടി ഉണ്ടാകും. നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും സി. അജയപ്രസാദ് എംഎല്‍എ പറഞ്ഞു.

കുളത്തൂപ്പുഴയില്‍ വര്‍ധിച്ചുവരുന്ന കാട്ടുപോത്ത് ശല്യം കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ഇവയെ കാട്ടിലേക്ക് തുരത്തിയശേഷം ഹാംഗിംഗ് ഫെണ്‍സിംഗ് സ്ഥാപിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഒരുമാസം വൈകിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.

ഫെൻസിംഗ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും ആവശ്യമുള്ള സ്ഥലത്ത കിടങ്ങ് നിര്‍മിക്കുമെന്ന് ഡിഎഫ്ഒ ഷാജി കുമാര്‍ വ്യക്തമാക്കി

 

Kollam

വേണ്ടത് ശാശ്വത പരിഹാരം

കുളത്തൂപ്പുഴ : അന്തര്‍സംസ്ഥാന പാതയില്‍ കാട്ടുപോത്ത് വിഹരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. ചെറുതും വലുതുമായി ഉണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം അമ്പതോളം വരും.
വാഹനത്തില്‍ ഇടിച്ചു കേടുപാടുകള്‍ പറ്റിയതും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് വേറെയും. കുളത്തൂപ്പുഴ പട്ടണത്തോട് ചേര്‍ന്ന് പതിനാറേക്കര്‍ ജനവാസ മേഖലയില്‍ കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന കാട്ടുപോത്തുകള്‍ ദിവസവും വിഹരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് പതിനാറേക്കര്‍ ഭാഗത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടു നിന്ന 24 കാരനെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. നട്ടെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ നിതിന്‍ ലോപ്പസ് എന്ന യുവാവ് ഇന്നും ചികിത്സയിലാണ്.
അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിലേക്ക് പാഞ്ഞെത്തിയ കാട്ടുപോത്ത് ഇടിക്കുകയും ജീപ്പ് മറിയുകയും ചെയ്തു. സംഭവത്തില്‍ കല്ലുവെട്ടാംകുഴി സ്വദേശികളായ നാലോളം പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട അയ്യന്‍പിള്ളവളവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും നേരെ പല തവണ കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു.

ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ഇഎസ്എം കോളനിയില്‍ പൂമ്പാറയില്‍ സ്‌കൂട്ടര്‍ യാത്രികനെതിരെ പാഞ്ഞാടുത്ത കാട്ടുപോത്തിനെ കണ്ടു മണ്‍തിട്ടയില്‍ ഓടിക്കയറി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ പോത്ത് തകര്‍ക്കുകയും ചെയ്തു. ജനവാസ മേഖലകളില്‍ വീടുകള്‍ക്ക് മുന്നിലൂടെ കാട്ടുപോത്തുകള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ വിഹരിക്കുമ്പോള്‍ വനംവകുപ്പ് നടപടികള്‍ എല്ലാം താത്കാലികം മാത്രമായി ചുരുങ്ങി. കഴിഞ്ഞ മുന്‍ എംഎല്‍എ പി.എസ്. സുപാല്‍ നടപ്പിലാക്കിയ വനാവരണം പദ്ധതിയും ഉദേശിച്ച ഫലം കണ്ടില്ല.

വന്യജീവി ആക്രമണം തടയുന്നതിനായി രൂപീകരിച്ച ആര്‍ആര്‍ടി കേവലം പാമ്പുകളെ പിടിക്കുന്നതില്‍ മാത്രം ഒതുങ്ങി. അധികൃതരുടെ നിഷ്‌ക്രിയത്തവും ദീര്‍ഘവീക്ഷണം ഇല്ലാത്ത നടപടികളുടെയും രക്തസാക്ഷിയായി മാറിയിരിക്കുകയാണ് അയ്യന്‍പിള്ളവളവ് ബീമ മണ്‍സിലില്‍ ബഷീര്‍. അതേസമയം ബഷീറിന്റെ മരണത്തോടെ നാട്ടുകാര്‍ വലിയ രോഷത്തിലാണ്.

ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ തയാറായല്ല. പ്രഹസന നടപടികള്‍ അല്ല വേണ്ടതെന്നും നടപ്പിലാക്കേണ്ടത് ശാശ്വത നടപടികള്‍ ആണെന്നും നാട്ടുകാര്‍ പറയുന്നു. ‌
ഇനിയും നടപടികള്‍ വൈകിയാല്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി ആജീവനാന്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Kollam

പന്മന പഞ്ചായത്തിലെ‍ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന്

പന്മന: ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവ് നായകളുടെ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പരാതിയുമായി ഡിവൈഎഫ്‌ഐ.
പന്മന പഞ്ചയാത്തില്‍ മാത്രം 25ല്‍ അധികം ആളുകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ഇതുമൂലം പൊതുജനങ്ങള്‍ കടുത്ത ഭീതിയിലും ആശങ്കയിലുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തെരുവ് നായകള്‍ കൂട്ടമായി റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുകയും കാല്‍നടയാത്രക്കാരുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നതും വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവായിരിക്കുകയാണ്.
പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്നു രക്ഷപ്പെടുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭയമില്ലാതെ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം പഞ്ചായത്തില്‍ നിലനില്‍ക്കുകയാണ്.

ബന്ധപ്പെട്ട വകുപ്പുകളുമായി അടിയന്തരമായി ഏകോപനം നടത്തി തെരുവുനായ ശല്യത്തിന് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പന്മന മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

പരാതിയിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കാതിരുന്നാല്‍ ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഡിവൈഎഫ്‌ഐ പന്മന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ സമരപരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Kollam

ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവ്

കൊല്ലം: ഗൃഹനാഥനെ സംഘം ചേര്‍ന്ന മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയ്ക്കും കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.

ഇരവിപുരം താന്നി സ്വദേശികളായ വള്ളക്കടവ് ബ്ലോക്ക് നാല് ഫ്‌ളാറ്റ് എട്ടിലെ സുനില്‍ (32), കര്‍ത്തിക ഗാര്‍ഡന്‍ നെല്‍സണ്‍ വില്ലയില്‍ ബിപിന്‍ (27), ജെയ്‌സണ്‍(29), ആദിച്ചമണ്‍തോപ്പ് ഫിഷര്‍മാന്‍ കോളനിയിലെ അനില്‍(38), റോസ്ലീന്‍(56), റെനില്‍(29) എന്നിവരെയാണ് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി.എം. സീമ ശിക്ഷ വിധിച്ചത്.

2021 സെപ്റ്റംബര്‍ 19 ന് വൈകുന്നേരം ആറോടെ പ്രതികള്‍ സംഘം ചേര്‍ന്ന് ആദിച്ചമണ്‍തോപ്പ് ഫിഷര്‍മാന്‍ കോളനിയിലെ രാജുവിന്‍റെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നു.
പ്രതികളും രാജുവും തമ്മില്‍ മത്സ്യവ്യാരവുമായി ബന്ധപ്പെട്ട് നിലനിന്ന മുന്‍വിരോധിത്തിലാണ് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ രാജുവിന് ഗുരതരമായ പരിക്കേല്‍ക്കുകയും ചികിലത്സയിലിരിക്കെ മരിക്കുകയുമായി.

ഇരവിപുരം പോലീസ് കേസ് രജിസിറ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കേസ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യുഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ. നിയാസ് ഹാജരായി.

 

Kollam

കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ കാറിടിച്ചു

കുണ്ടറ: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് അപകടം.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നെടുമ്പായിക്കുളം ജംഗ്ഷനില്‍ ഇന്നലെ വൈ കുന്നേരം 6.30നാണ് അപകടമുണ്ടായത്.

കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ‍ കാര്‍ ഇടിക്കുകയായിരുന്നു.
ബസ് സ്റ്റോപ്പിനോട് അടുത്ത് ബസ് വേഗതകുറച്ചപ്പോള്‍ കാര്‍ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും അപകടത്തില്‍ പരിക്കില്ല.
റോഡിന്‍റെ വീതിക്കുറവും വാഹനത്തിരക്കും കാരണം ഇവിടെ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസവും കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചിരുന്നു.

 

Kollam

നോ പാര്‍ക്കിംഗിന് പുല്ലുവില

എഴുകോണ്‍ : എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് മുമ്പില്‍ പോലീസിന്‍റെ നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉണ്ടെങ്കിലും വകവ യ്ക്കാതെ വാഹന പാര്‍ക്കിംഗ് . റോഡിന്‍റെ ശോചനീയാവസ്ഥ, റെയില്‍വേ കോമ്പൗണ്ട് ഗ്രില്‍ കെട്ടി അടച്ചതോടെ റോഡരികിലുണ്ടായ സ്ഥലകുറവ് എന്നിവ കാരണം ഗതാഗതക്കുരുക്കും റോഡില്‍ അപകടങ്ങളും പതിവാകുന്നു.

നോ പാര്‍ക്കിംഗ് ബോര്‍ഡിനോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് ആള്‍ക്കാര്‍ ട്രെയിനില്‍ കയറിപ്പോകുന്നത്. പോകുന്നവര്‍ വൈകുന്നേരമാകുമ്പോളാണ് വാഹനങ്ങൾ എടുക്കാനെത്തുന്നത്.

റെയില്‍വേ സ്റ്റേഷന്‍റെ കവാടത്തോട് ചേര്‍ന്ന് ഹരിത കര്‍മസേന ശേഖരിച്ച മാലിന്യ കൂനകളും കാണാം. ഇതിനോട് ചേര്‍ന്നാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു നിര്‍മിച്ച ഉദ്ഘാടനം കഴിയാത്ത വെയ്റ്റിംഗ് ഷെഡ് സ്ഥിതി ചെയ്യുന്നത്.
ഇത് മരം വീണ് പൊളിഞ്ഞുനില്‍ക്കുകയാണ്. കൂടാതെ കെഎസ്ഇബിയുടെ പഴയ ട്രാന്‍സ്‌ഫോര്‍മര്‍, സ്വകാര്യ വ്യക്തികള്‍ അടുക്കി വച്ചിരിക്കുന്ന വിറകുകൂന എന്നിവയുമുണ്ട്.

സമീപത്തെ വീടുകളുടെ ഗേറ്റിനു മുന്‍പിലും മറ്റും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴിയടച്ച് വാഹനങ്ങള്‍ ലോക്ക് ചെയ്ത് വച്ചിട്ട് പോകാറാണ് പതിവ്.
ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Kollam

കടലിൽ ഇറങ്ങാൻ തയാറായി 2000 ബോട്ടുകൾ

ചവറ: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നതോടെ കടലി ൽ ഇറങ്ങാൻ തയാറായി രണ്ടായി രത്തോ ളം ബോട്ടുകൾ. ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചാണ് ബോട്ടുകള്‍ കടലിലേക്ക് പോകുന്നത്.

ഇന്ന് രാത്രി 12 ന് ജില്ലാ ഭരണകൂടം, ഫിഷറീസ്, കോസ്റ്റല്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നീണ്ടകര പാലത്തിന് താഴെ കുറുകെ കെട്ടിയിട്ടുള്ള ചങ്ങല നീക്കും. തുടര്‍ന്ന് ബോട്ടുകള്‍ കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയി തുടങ്ങും. ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ നിന്നായി രണ്ടായിരത്തോളം ബോട്ടുകളാണ് ട്രോളിംഗ് നിരോധനം തീരുന്നതോടെ ചാകര തേടി കടലില്‍ പോകാന്‍ തയാറെടുത്ത് നില്‍ക്കുന്നത്.

കേരളത്തിന് പുറത്തുള്ള തൊഴിലാളികളും തിരികെ ബോട്ട് യാടുകളിലും ഹാര്‍ബറുകളിലും എത്തിയിട്ടുണ്ട്. ഏകദേശം 10000 ത്തോളം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബോട്ടുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങള്‍ ഡീസല്‍ പമ്പുകള്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തി നല്‍കിയിരുന്നു. നീണ്ടകര, ശക്തികുളങ്ങര കേന്ദ്രീകരിച്ചുള്ള ഐസ് പ്ലാന്‍റുകളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തുടങ്ങി.

ഒരു ദിവസത്തെ പണിക്കും ഒരാഴ്ചത്തെ പണിക്കും പോകുന്ന ബോട്ടുകള്‍ ഇന്ന് തന്നെ കടലില്‍ പോയി തുടങ്ങും. ലേലക്കാര്‍, ചുമട്ടുകാര്‍, മത്സ്യ വില്പനക്കാര്‍, ഏജന്റ്മാര്‍ എന്നിവരെക്കൊണ്ട് നാളെ മുതല്‍ ഹാര്‍ബറുകള്‍ നിറയും.
ട്രോളിംഗ് നിരോധനം ഉണ്ടായിരുന്നുവെങ്കിലും നീണ്ടകര ഹാര്‍ബറില്‍ ഈ കാലയളവില്‍ പരമ്പരാഗത വള്ളങ്ങള്‍ കൊണ്ടുവന്ന മത്സ്യം വിപണനം നടത്തിയിരുന്നു.

 

Kollam

കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല

കൊല്ലം : തങ്കശേരിയില്‍ മീന്‍പിടിത്തവള്ളം മുങ്ങി കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്തിയില്ല. മുണ്ടയ്ക്കല്‍ സ്വദേശി റോയിസണി(40)നെയാണ് കാണാതായത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെസ്‌ക്യൂ ടീമും വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ ചെറുകപ്പലും കോസ്റ്റല്‍ പോലീസും ചാമക്കടയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളും സ്‌കൂബ ടീമംഗങ്ങളും ഇന്നലെയും തെരച്ചില്‍ നടത്തി. ബുധനാഴ്ച രാവിലെ 6.45ന് തങ്കശേരി പുലിമുട്ടിനുസമീപമാണ് അപകടമുണ്ടായത്.

വള്ളത്തിലുണ്ടായിരുന്ന മുണ്ടയ്ക്കല്‍ കളീക്കല്‍ കടപ്പുറം ഹര്‍ഷഭവനില്‍ സിറില്‍ (68) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
ബുധനാഴ്ച പുലര്‍ച്ചെയാണ് റോയിസണും സിറിലും അത്ഭുതമാതാവ് എന്ന വള്ളത്തില്‍ തങ്കശേരി ലൈറ്റ്ഹൗസിനു സമീപം മീന്‍പിടിക്കാനായി എത്തിയത്. വലയെറിയുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
കടലില്‍ അകപ്പെട്ട ഇരുവരും മറ്റ് വള്ളക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഉറക്കെ നിലവിളിച്ചു.

മത്സ്യത്തൊഴിലാളികള്‍ മുങ്ങിത്താഴുന്നത് പുലിമുട്ടില്‍ പ്രഭാതസവാരിക്കെത്തിയ തങ്കശേരി ബ്രേക്ക് വാട്ടര്‍ വാക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റിനെയും വിവരമറിയിക്കുകയായിരുന്നു.

മറ്റ് വള്ളക്കാരും ഉടന്‍ സ്ഥലത്തെത്തി സിറിലിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. എന്നാല്‍, വലയില്‍ കാല്‍ കുടുങ്ങിപ്പോയ റോയിസണ്‍ മുങ്ങിപ്പോവുകയായിരുന്നു.

 

Kollam

സിയാദിന്‍റെ മരണം; സിപിഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കുണ്ടറ: പെരുമ്പുഴ തൈക്കാവ് മുക്ക് കടയില്‍ വീട്ടില്‍ സിയാദിന്‍റെ (36) മരണത്തിനു കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിയാദിന്‍റെ മരണത്തിനു പിന്നില്‍ പോലീസിന്‍റെ മര്‍ദനമാണെന്നു ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേടുകള്‍വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി അഡ്വ.ആര്‍. സേതുനാഥ്, എസ്.ഡി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധ മാര്‍ച്ചിനും ധര്‍ണയ്ക്കും ആര്‍.ഓമനക്കുട്ടന്‍ പിള്ള, ടി.ജെറോം, ആര്‍. ഷംലാല്‍, അദ്വൈത് അനില്‍, ഫാറൂഖ് നിസാര്‍,എസ്.സീന, ടി. ഗോപാലകൃഷ്ണന്‍, പങ്കജാക്ഷന്‍, തോമസ് പണിക്കര്‍, സൈഫുദീന്‍, എസ.് മണികണ്ഠന്‍, സന്തോഷ് കുമാര്‍, ജെ. ജോണ്‍സണ്‍, ജോസഫ്, ജെ. റോയ്, ആര്‍. വേണുഗോപാല്‍, ബിന്ദു മോള്‍, ഹൈമാവതി, മഹിളാമണി, സുനിത ഷാജി, ലില്ലി കുട്ടി, ശ്രീകണ്ഠന്‍ നായര്‍, ജി.സോമരാജന്‍, ലിയോണ്‍സ്, വിഷ്ണു, ഗണേശന്‍, സുകുമാരപിള്ള, സുധീര്‍, ആഷിര്‍ മുളക്കട, ബൈജു കരീം, പ്രേംകുമാര്‍. ജോസ് ഇന്നസെന്‍റ്, പത്രോസ്, ജയകുമാര്‍, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. സിയാദിന്‍റെ പിതാവായ എ. ബദറുദീനും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.

Kollam

പന്നികളെ വെടിവയ്ക്കാന്‍ ഉത്തരവ്

അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉത്തരവിട്ടു. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയും സൃഷ്‌ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി അംഗീകൃത ഷൂട്ടര്‍മാരുടെ പാനലിനുകൂടി അനുമതി നല്‍കിക്കൊണ്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജു ആലുവിള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞകാലങ്ങളായി ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. രാപകല്‍ ഇല്ലാതെ കഷ്‌ടപ്പെട്ട് ഉണ്ടാക്കുന്ന കാര്‍ഷിക വിളകള്‍ ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെടുന്നതും ജനവാസ മേഖലകളില്‍ പന്നികള്‍ കൂട്ടത്തോടെ ഇറങ്ങുന്നതും പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.

ഇതിന് പരിഹാരമെന്നോണം കര്‍ഷകരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി നടപടിയിലേക്ക് കടന്നിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവുകളുടെയും

വനംവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ വിനിയോഗിച്ചാണ് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ഷൂട്ടര്‍മാരുടെ പാനലിന് അനുമതി നല്‍കിയിട്ടുള്ളത്.

 

Kollam

ചാത്തന്നൂരില്‍ നിന്ന് പരവൂര്‍-കൊട്ടാരക്കര പ്രിയദര്‍ശിനി ബസ് വേണമെന്ന്

ചാത്തന്നൂര്‍: പരവൂര്‍ - ചാത്തന്നൂര്‍ - കൊട്ടാരക്കര റൂട്ടില്‍ പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ചാത്തന്നൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി കൊല്ലം താലൂക്ക് മര്‍ക്കന്‍റയില്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് ജയചന്ദ്രന്‍ ചാനല്‍ വ്യൂ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം കെ.കെ. നിസാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജേഷ്,രാജാമണി, ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹികളായി സി.എസ് സഞ്ജീവ്- പ്രസിഡന്‍റ്, എം.അനസ് -സെക്രട്ടറി, ബിനു - ട്രഷറര്‍, കരുണാകരന്‍, സുനീര്‍ - വൈസ് പ്രസിഡന്‍റ്, ചാക്കോ ജോണ്‍, വര്‍ഗീസ് സേവിയര്‍-ജോയിന്‍റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബിനു നന്ദി പറഞ്ഞു. ഓഗസ്റ്റ് എട്ടിന് ഏരിയ സമ്മേളനം ചാത്തന്നൂര്‍ റീജണല്‍ കോ - ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കും.

Kollam

ഡെപ്യൂട്ടി കമാന്‍ഡന്‍റ് ജോസ് ഫിലിപ്പിന് യാത്രയയപ്പ് നല്‍കി

കൊല്ലം: തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന്‍ വിംഗിലേക്ക് സ്ഥലംമാറി പോകുന്ന കൊല്ലം സിറ്റി ഡിഎച്ച്ക്യൂ ഡെപ്യൂട്ടി കമാന്‍ഡന്‍റും സ്‌പെഷല്‍ ബ്രാഞ്ച് എസിപിയുമായ ജോസ് ഫിലിപ്പിന് ഡിഎച്ച്ക്യൂ ലൈബ്രറി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

ഡിഎച്ച്ക്യൂ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ മഹേഷ് അധ്യക്ഷത വഹിച്ചു.
സിറ്റി അഡീഷണല്‍ എസ്പി ജെ.കെ. ദിനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോലീസ് ഓഫീസര്‍മാരായ വൈ. സാബു, സജി, അപ്പു, പ്രേം പ്രസാദ്, കിഷോര്‍, വിനോദ്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.

 

Kollam

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി (ഡിഎല്‍എസ്എ)യും മാതാ ഹോസ്പിറ്റലും സംയുക്തമായി മൂതാക്കര, വാടി, പോര്‍ട്ടുകൊല്ലം, തങ്കശേരി മേഖലകളില്‍ അദാലത്തും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ കമനീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി രേഖ ലോറിയന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ക്യാമ്പിന് ശ്രീരാജ്, ഷീന, വിദ്യ, റംസ എന്നിവര്‍ നേതൃത്വം നല്‍കി.

Kollam

പുസ്തക പ്രദര്‍ശനം ആരംഭിച്ചു

അഞ്ചാലുംമൂട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുസ്തകപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരന്‍ വി.ടി. കുരീപ്പുഴ നിര്‍വഹിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് ബിജു ആര്‍. നായര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ബി. കൃഷ്ണകുമാര്‍, പിടിഎ വൈസ് പ്രസിഡന്‍റ് ഷംനാര്‍, എസ്എംസി ചെയര്‍മാന്‍ ബിനു പ്രകാശ്, കവി അപ്സര ശശികുമാര്‍, അധ്യാപകരായ ഐ. ഐവ, ഫിലോമിന ശെല്‍വന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ അരുണ്‍ മോഹന്‍, ജോസ് കടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Kollam

ജില്ലാ പവര്‍ ലിഫ്റ്റിംഗ് ഹൈജീയ ജിമ്മിന് കിരീടം 

പരവൂര്‍: ജില്ലാ ക്ലാസിക് പുരുഷ - വനിതാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പരവൂര്‍ ഹൈജീയ ജിം 218 പോയിന്‍റോടെ ഓവറോള്‍ കിരീടം കരസ്ഥമാക്കി.

എസ്എസ് മള്‍ട്ടി ജിം മേവറം, ചവറ ചലഞ്ചേഴ്സ് ജിം എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരവൂര്‍ കോട്ടപ്പുറം ഗവ. എല്‍പി സ്‌കൂളില്‍ നടന്ന മത്സരങ്ങള്‍ പരവൂര്‍ നഗരസഭ ചെയര്‍മാന്‍ ജയലാല്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്‍റ് ബി. ഹേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമനക്കുട്ടന്‍, വൈസ് പ്രസിഡന്‍റ് ആര്‍. മെഹജാബ് എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു.

പുരുഷ വിഭാഗം സ്‌ട്രോംഗ്മാനായി എസ്എസ്മള്‍ട്ടി ജിമ്മിലെ ഷിബിന്‍, വനിതാ വിഭാഗത്തില്‍ ബാര്‍ബല്‍ സ്‌ട്രോംഗിലെ സഹദിയ ഫാത്തിമയെയും തെരഞ്ഞെടുത്തു.

Kollam

ഗോള്‍ഡന്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് വി.എസ്. സന്തോഷ്‌കുമാറിന് സമ്മാനിച്ചു

പാരിപ്പള്ളി: ദുബായ് കേരള മൂന്നാം പതിപ്പില്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി.എസ്. സന്തോഷ് കുമാറിന് ഗോള്‍ഡന്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു.

മികച്ച ബിസിനസ് സംരംഭകനും സമൂഹത്തിന് അശരണരായവര്‍ക്ക് കൈത്താങ്ങും പിന്തുണയും നല്‍കിയതും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് നടന്ന ചടങ്ങില്‍ യുഎഇ മുന്‍മന്ത്രിയായ ഡോ. മുഹമ്മദ് സൈദ് അല്‍കിണ്ടിയും ബി.ബി. ഗോപകുമാര്‍ എംഎല്‍എയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത് മന്ത്രി സി.പി. ജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഓഫ് കേരള ഷാനിമോള്‍ ഉസ്മാന്‍, മുന്‍മന്ത്രി കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Kollam

വിളക്കുപാറയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരേ പ്രതിഷേധം

അഞ്ചല്‍: ഏരൂര്‍ വിളക്കുപാറയില്‍ ജനവാസ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മലിനജലവും നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. ഇതിനകം കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഇവിടെ നിന്ന് പുറംതള്ളപ്പെടുന്ന മലിനജലത്താൽ കൃഷിയും ജലാശയങ്ങളും പരിസരത്തെ കുടിവെള്ളക്കിണറുകളും മലിനപ്പെടുകയാണ്.

കൂറ്റന്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ പരിസരത്തെ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഈ സ്ഥിതിതുടര്‍ന്നാല്‍ ഏതുനിമിഷവും വീടുകള്‍ തകര്‍ന്ന് വീഴുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പ് അഞ്ചല്‍, ഏരൂര്‍ പഞ്ചായത്തുകളിലായുള്ള അഞ്ച് റോഡുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കരാറുകാരന്‍ ഇവിടെ ടാര്‍മിക്‌സിംഗ് പ്ലാന്‍റ് ആരംഭിച്ചത്. ഇതിനെതിരേ നാട്ടുകാര്‍ അന്ന് വലിയരീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

തുടർന്ന് എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളുമെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെ ടാറിംഗ് കഴിഞ്ഞാല്‍ ഉടനേ പ്ലാന്‍റ് മാറ്റാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയില്ല. മാത്രമല്ല മറ്റ് പല നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ടാറും മിക്‌സ് ചെയ്ത് ഇവിടെ നിന്നാണ് വിതരണം നടത്തുന്നത്. എഎംഎല്‍യും പഞ്ചായത്ത് അധികൃതരും നല്‍കിയ ഉറപ്പ് പാലിക്കണമെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Kollam

വനിതാ സംഗമവും പൊതുയോഗവും

ഓയൂര്‍: നെട്ടയം മുത്താരംകുന്ന് വായനശാലയുടെ നേതൃത്വത്തില്‍ മനോജ് ഭവനില്‍ പി. ചന്ദ്രിക മെമ്മോറിയല്‍ വനിതാ സംഗമവും വാര്‍ഷിക പൊതുയോഗവും നടന്നു. വായനശാല ഹാളില്‍ നടന്ന ചടങ്ങ് ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദാ ബീവി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്‍റ് രമ്യ അധ്യക്ഷത വഹിച്ചു.

കൊല്ലം സ്‌നേഹിത കൗണ്‍സിലര്‍ ഫസീല. ക്ലാസ് നയിച്ചു. തൊഴിലുറപ്പ് മേഖലയില്‍ ജോലി ചെയ്യുന്ന 70 വയസിന് മുകളിലുള്ള സ്ത്രീകളെ ആദരിച്ചു. വായനശാല പ്രസിഡന്‍റ് അഭയ, സെക്രട്ടറി സജിത്ത്, ലൈബ്രറി കൗണ്‍സില്‍ അംഗം കവിതാ ശാലിനി, ബിജി, പി. ചന്ദ്രിക കുടുംബാംഗം അനൂപ് എന്നിവര്‍ പ്രസംഗിച്ചു. വനിതാവേദി വൈസ് പ്രസിഡന്‍റ് അജിത അനില്‍ നന്ദി പറഞ്ഞു.ബാലവേദി കുട്ടികളുടെ അക്ഷരവന്ദനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

Kollam

ചാന്ദ്രദിനത്തില്‍ ബഹിരാകാശമൊരുക്കി വെളിയം ഗവ. യുപി സ്‌കൂള്‍

ഓയൂര്‍: വെളിയം ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളില്‍ ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ ചാന്ദ്രദിനാചരണം നടന്നു. വിദ്യാര്‍ഥികളില്‍ ബഹിരാകാശ ശാസ്ത്രത്തോടുള്ള താത്പര്യം വളര്‍ത്തുന്നതിനായി സ്‌പേസ് കോര്‍ണര്‍ ഒരുക്കി.

വിദ്യാലയത്തില്‍ നിര്‍മിച്ച ഭീമന്‍ ചന്ദ്രന്‍റെ മാതൃക, സൗരയൂഥ മാതൃകകള്‍, റോക്കറ്റിന്‍റെ മാതൃക, വിദ്യാര്‍ഥികള്‍ തയാറാക്കിയ വിവിധ ബഹിരാകാശ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ എന്നിവ സ്‌പേസ് കോര്‍ണറിന്‍റെ പ്രധാന ആകര്‍ഷണങ്ങളായി.

പ്രത്യേക അസംബ്ലി, ചാന്ദ്രദിന സന്ദേശം, ചാര്‍ട്ട്‌പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.

പരിപാടിയില്‍ പ്രധാനാധ്യാപിക ഷീബ ജി. കോശി, പിടിഎ പ്രസിഡന്‍റ് ആര്‍. സന്തോഷ്, വൈസ് പ്രസിഡന്‍റ് മനുകുമാര്‍, എസ്എംസി ചെയര്‍മാന്‍ അരുണ്‍രാജ്, പിടിഎ അംഗങ്ങള്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍ കെ.എസ്. അനു, ദിവ്യ, രജനി, അഞ്ജു റാണി, ചിത്ര തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Kollam

അഞ്ചല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ കൊല്ലം സഹോദയ മെറിറ്റ് ഡേ

അഞ്ചല്‍: ഇക്കഴിഞ്ഞ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും ആദരിക്കുന്നതിനായി കൊല്ലം സഹോദയ സംഘടിപ്പിച്ച മെറിറ്റ് ഡേ അഞ്ചല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ നടന്നു. സഹോദയ ജനറല്‍ സെക്രട്ടറി ഷിബു സക്കറിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. എബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.

മെറിറ്റ് ഡേ സി. അജയപ്രസാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോണ്‍സ് സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, സഹോദയ സ്ഥാപക പ്രസിഡന്‍റ് കെ.എം. മാത്യു, കൊല്ലം സഹോദയ ട്രഷറര്‍ ഫാ. അരുണ്‍ ഏറത്ത് എന്നിവര്‍ പ്രസംഗിച്ചു. നൂറ് ശതമാനം വിജയം വരിച്ച സ്‌കൂളുകള്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, വിവിധ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു.

 

Pathanamthitta

അതിതീവ്ര മഴ, മിന്നല്‍പ്രളയം

റാന്നി, ആറന്മുള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

 വെള്ളിയാഴ്ച രാത്രി ളാഹയിൽ രേഖപ്പെടുത്തിയത് 24 സെന്‍റിമീറ്റർ മഴ

പത്തനംതിട്ട: ജില്ലയില്‍ അതിതീവ്രമഴ. രാത്രിയിൽ തുടങ്ങിയ മഴ നേരം പുലരുവോളം നീണ്ടു. ഇരുട്ടി വെളുത്തപ്പോഴേക്കും റാന്നി, വടശേരിക്കര മേഖലകള്‍ മുങ്ങി. പമ്പാനദി കരകവിഞ്ഞ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ രാത്രിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലയില്‍ 30 സെന്‍റിമീറ്ററോളം മഴ ലഭിച്ചുവെന്നാണ് കണക്ക്.

കോഴഞ്ചേരിയിലും ആറന്മുളയിലും രാവിലെ മുതൽ വെള്ളം കയറി. റോഡുകളിലും പുരയിടങ്ങളിലും പ്രളയജലം വളരെ പെട്ടെന്ന് നിറഞ്ഞു. പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി.

കിഴക്കന്‍ മേഖലയില്‍ വയാറ്റുപുഴ ഭാഗത്ത്്‍ ഉരുള്‍പൊട്ടുകയും കല്ലാറിലടക്കം ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പമ്പാനദി വളരെ വേഗം കരകവിയുകയായിരുന്നു. മണിയാര്‍ സംഭരണിയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെ വന്നതും പ്രളയക്കെടുതികൾ രൂക്ഷമാക്കി. വനമേഖലയില്‍ പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടുകയും ചെയ്തു. ഇതിനൊപ്പം മലവെള്ളപ്പാച്ചിൽ കൂടി ആയതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി മാറി.

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയത് കനത്ത മഴ

ജില്ലയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ മൺസൂൺ കാലയളവിലെ ഏറ്റവും കൂടിയ മഴയാണ് വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ളാഹയിലാണ്. 24 സെന്‍റി മീറ്റർ മഴ വെള്ളിയാഴ്ച രാത്രി ളാഹയിൽ ലഭിച്ചുവെന്നാണ് കണക്ക്. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇതംഗീകരിച്ചിട്ടുണ്ട്.

4.4 മീറ്റർ മഴയാണ് തുന്പമണ്ണിലെ കേന്ദ്ര ജലകമ്മീഷന്‍റെ മഴമാപിനിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മാലക്കരയിൽ 8.2 സെന്‍റിമീറ്ററും കല്ലൂപ്പാറയിൽ 2.3 സെന്‍റിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാടമണ്ണിൽ 7.4 സെന്‍റിമീറ്ററാണ് മഴ ലഭിച്ചത്. നാലിടങ്ങളിലാണ് ജില്ലയിൽ കേന്ദ്രജലകമ്മീഷൻ മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. ഇതനുസരിച്ചാണ് നദികളിൽ മുന്നറിയിപ്പ് നൽകാറുള്ളത്.

കോന്നി വനമേഖലയിൽ ആവണിപ്പാറയിൽ 19 സെന്‍റിമീറ്ററും മുള്ളുമലയിൽ 14.7 സെന്‍റിമീറ്ററും മണ്ണീറയിൽ 26.1 സെന്‍റിമീറ്ററും തവളപ്പാറയിൽ 18.3 സെന്‍റിമീറ്ററും കരിപ്പാൻതോട്ടിൽ 23.4 സെന്‍റിമീറ്ററുമാണ് മഴയുടെ അളവ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് 24.2 സെന്‍റിമീറ്ററും പന്പയിൽ 19 സെന്‍റിമീറ്റും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പന്പാനദിയിൽ മാലക്കരയിൽ 7.1 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് റെഡ്അലർട്ട് നിലയിലാണ് നദിയിലെ വെള്ളം. മാടമൺഭാഗത്തും റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. അച്ചൻകോവിലാറിന്‍റെ തുന്പമൺ ഭാഗത്ത് 8.04 മീറ്ററിലേക്ക് ജലനിരപ്പെത്തി. മണിമലയാറ്റിൽ കല്ലൂപ്പാറ ഭാഗത്തെ ജലനിരപ്പ് 4.15 മീറ്ററാണ്. ഈ ഭാഗങ്ങളിലെല്ലാം അപകട മുന്നറിയിപ്പുകൾ നിലനിൽക്കുകയാണ്.

മണിയാര്‍ തുറന്നിട്ടത് മിന്നല്‍ പ്രളയത്തിനു കാരണം

വടശേരിക്കര മണിയാര്‍ സംഭരണി തുറന്നിട്ടിരിക്കുന്നത് പമ്പാനദിയില്‍ വെള്ളം ഉയര്‍ന്ന് മിന്നല്‍ പ്രളയത്തിനു കാരണമായി. ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ജനുവരി മുതല്‍ ജലസേചന വകുപ്പിന്‍റെ മണിയാര്‍ സംഭരണി തുറന്നിരിക്കുകയാണ്. വേനല്‍ക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടര്‍ അടച്ചിട്ടില്ല. ഇത്തവണ വേനലിൽ ഇടതുകര, വലതുകര കനാലുകളിലൂടെ ജലസേചനവും ഇല്ലായിരുന്നു. മണിയാറിൽ തടയാതെ വന്നതോടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം നേരേ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്.

ഷട്ടറുകള്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്കു കഴിഞ്ഞിട്ടുമില്ല.മഴ ശക്തമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല. കിഴക്കന്‍ മലയോര മേഖലയില്‍ മഴ ശക്തമായതോടെ മൂഴിയാറിലും ഷട്ടറുകള്‍ തുറന്നു. പെരുനാട് പവര്‍‌സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അള്ളുങ്കല്‍, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു.

പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ തടയണ നിറഞ്ഞു കവിഞ്ഞ് വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും തടയണയിൽ നിന്ന് വെള്ളം ഉയർന്നെത്തി കുരുമ്പൻമൂഴി കോസ് വേ പാലംമൂടി ക്കിടക്കുകയാണ്.

2018ലേതിനു സമാനമായ സാഹചര്യം

അപ്രതീക്ഷിതമായ വെള്ളപ്പൊക്കം 2018നെ പലയിടങ്ങളിലും ഓർമിപ്പിച്ചു. 2018 ഓഗസ്റ്റ് 14നു രാത്രിയിലാണ് ഇതേപോലെയൊരു വെള്ളപ്പൊക്കം പന്പയുടെ തീരങ്ങളിലുണ്ടായത്. അതിതീവ്ര മഴയിൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറക്കേണ്ട സാഹചര്യവും അന്നുണ്ടായി. ഇതോടെ പന്പയുടെ തീരങ്ങൾ മുങ്ങുകയായിരുന്നു. ഇത്തവണ അതേനിലയിലേക്ക് വെള്ളം ഉയർന്നെങ്കിലും കെടുതികൾ പലയിടത്തും സമാനമായിരുന്നു.

മുന്നറിയിപ്പുകൾ ഗൗരവത്തിലായില്ല

വെള്ളിയാഴ്ച ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നതായി പറയുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല. വൈകുന്നേരത്തോടെയാണ് മഴ ശക്തമായത്. പകൽ കിഴ്ക്കൻ മലയോര മേഖലയിൽ മഴ ഉണ്ടായിരുന്നു. വ്യാഴാഴ്ച ജില്ലാ കളക്ടർമാർക്ക് മഴ മുന്നറിയിപ്പുകൾ കൃത്യമായി നൽകിയിരുന്നുവെന്നും നടപടികൾസ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നുമാണ് റവന്യുമന്ത്രി പറയുന്നത്.

പത്തനംതിട്ട ജില്ലയിൽ മാസങ്ങളായി തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണി പന്പാനദിയിൽ മഴക്കാല പ്രളയം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പും ഉണ്ടായതാണ്. എന്നാൽ ദുരന്ത നിവാരണ അഥോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ല. സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവാണ് കാലവർഷത്തിൽ ലഭിച്ചതെന്നതിനാൽ നദികളും നീരുറവകളും വറ്റിവരണ്ട സാഹചര്യം മുൻനിർത്തി പെട്ടെന്നൊരു പ്രളയം അധികൃതരും പ്രതീക്ഷിച്ചിരുന്നില്ല. വ്യാഴാഴ്ച മുതൽ പന്പയിലടക്കം പ്രളയ സമാനമായി ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നുവെന്ന് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

Pathanamthitta

മഴക്കെടുതിയിൽ കോന്നി

അടവി, തേക്കുതോട്, കൊക്കാത്തോട് മേഖലകളിൽ ഉരുൾപൊട്ടൽ

കോന്നി: വെള്ളിയാഴ്ച രാത്രിയിലെ കനത്ത മഴയിൽ കോന്നിയിലും രൂക്ഷമായ കെടുതികൾ. താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.

അടവി, തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, അരുവാപ്പുലം, അടച്ചാക്കൽ തുടങ്ങി വനമേഖലയോടുചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങൾ.
തേക്കുതോട്, കൊക്കാത്തോട്, അരുവാപ്പുലം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെയോടെയാണ് പലയിടങ്ങളിലായി ചെറിയ രീതിയിലുള്ള ഉരുൾപൊട്ടലുകളും ശക്തമായ മണ്ണടിച്ചിലുമുണ്ടായത്. അടച്ചാക്കൽ, തണ്ണിത്തോട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. കൊക്കാത്തോട്ടിൽ മണ്ണിടിഞ്ഞ് ജീപ്പിനു മുകളിലേക്ക് പതിച്ചു ആൾ നാശം ഇല്ല.

റോഡുകളിലേക്ക് വൻമരങ്ങളും കൂറ്റൻ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞുവീണതിനേ തുടർന്ന് കോന്നി-തണ്ണിത്തോട് പാതയിലടക്കം പലയിടത്തും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽനിന്ന് ഘട്ടംഘട്ടമായി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.

അച്ചൻകോവിലാറും കല്ലാറും കരകവിഞ്ഞു

കനത്ത മലവെള്ളപ്പാച്ചിലിൽ അച്ചൻകോവിലാറ്റിലും പോഷകനദിയായ കല്ലാറിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും സമീപപ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. നദീതീരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൊക്കാത്തോട്, തേക്കുതോട് തുടങ്ങിയ മേഖലകളിൽ എല്ലാം ജലനിരപ്പ് റെക്കോർഡ് ഉയരത്തിലാണ്. പലയിടത്തും തോടുകൾ ഗതിമാറി ഒഴുകുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

തോടുകളുടെയും ആറുകളുടെയും തീരങ്ങളിൽ രൂക്ഷമായ നീരൊഴുക്കും തീരമിടിച്ചിലും തുടരുകയാണ്. ഏക്കറുകണക്കിന് വരുന്ന റബർ, വാഴ, കപ്പ കൃഷികൾ പൂർണമായി നശിച്ചു. അടച്ചാക്കൽ, തണ്ണിത്തോട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനേ തുടർന്ന് ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. റോഡുകളിലേക്ക് വൻമരങ്ങളും കൂറ്റൻ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞുവീണതിനേ തുടർന്ന് കോന്നി - തണ്ണിത്തോട് പാതയിലടക്കം പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു. അരുവാപ്പുലം തേക്കു പ്ലാന്‍റേഷൻ ഭാഗത്ത് വെള്ളം കയറി ഈ ഭാഗത്ത് പ്രവർത്തിച്ചുവന്ന കോഴിഫാമിൽ വെള്ളം കയറിയതിനേ തുടർന്ന് നൂറിലധികം കോഴികൾ ചത്തു.

തൂമ്പാക്കുളം വനമേഖലയ്ക്കുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലിനേത്തുുടർന്ന് വൻതോതിൽ വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി. ഇതാണ് സമീപ പ്രദേശങ്ങളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. അരുവാപ്പുലത്തിന് സമീപമുള്ള നെല്ലിക്കാപ്പാറ മേഖലയിലും മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിൽ ഉണ്ടായി. അട്ടച്ചാക്കൽ അരുവാപ്പുലം മേഖലകളിൽ റോഡിലേക്ക് വെള്ളം കയറിയതിനേതുടർന്ന് പ്രധാന റൂട്ടുകളിലെ ഗതാഗതം തടസപ്പെട്ടു.

ചിറ്റാർ 86ലും ഉരുൾപൊട്ടി

ചിറ്റാർ: 86 ഭാഗത്ത് വെള്ളിയാഴ്ച രാത്രി ഉരുൾപൊട്ടി. ഇതോടെ തോടുകൾ കവിഞ്ഞ് വെള്ളമെത്തി പല വീടുകളിലും വെള്ളം കയറി. സീതത്തോട്, അരുവാപ്പുലം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും രാത്രിയിൽ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ട്.

Pathanamthitta

നേരം പുലർന്നപ്പോൾ റാന്നി വെള്ളത്തിൽ

റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെയാണ് റാന്നി ഇന്നലെ നേരിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും വെള്ളം വൈകുന്നേരം വരെ ഇറങ്ങിയിട്ടില്ല. റാന്നി ടൗണ്‍ പ്രദേശത്തേക്ക് പുലര്‍ച്ചെ മുതല്‍ വെള്ളം കയറി ത്തുടങ്ങിയിരുന്നു. പമ്പാനദി കര കവിഞ്ഞ് റാന്നി മാമുക്ക്, ഇട്ടിയപ്പാറ, പുളിമുക്ക്, ചെട്ടിമുക്ക് പ്രദേശങ്ങളിലേക്ക് വെള്ളം കയറി. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ചെത്തോങ്കര മുതല്‍ പെരുമ്പുഴ ടൗണ്‍വരെ മുങ്ങി. ഇതോടെ സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെട്ടു. വടശേരിക്കര - റാന്നി റോഡും പൂര്‍ണമായി മുങ്ങി. ചെറുകോല്‍പ്പുഴ, കീക്കൊഴൂര്‍ റോഡുകളിലും വെള്ളം കയറിയിരുന്നു. വടശേരിക്കര ഭാഗത്ത് റോഡിലേക്കു വെള്ളം കയറിയതോടെ ശബരിമല പാതയിലും തടസം നേരിട്ടു. പിഎം റോഡിലെ ചെത്തോങ്കര, മാമുക്ക്, ചെട്ടിമുക്ക് ഭാഗങ്ങളിലുമാണ് ആദ്യം വെള്ളം ഉയർന്നത്.

പിന്നീട് മാമുക്കിലും ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം എത്തുകയായിരുന്നു. പരിസര പ്രദേശങ്ങളായ മന്ദിരം പടി, ചെട്ടിമുക്ക് , ഡിറ്റഡൽ സ്കൂൾ ഭാഗം, സെൻ്റ് മേരീസ് സ്കൂൾ പരിസരം അങ്ങാടി , കീക്കൊഴൂർ, വടശേരിക്കര, അത്തിക്കയം ടൗൺ, എസ് സി പടി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.

വ്യാപാര മേഖലയ്ക്കു വൻ നഷ്ടം

റാന്നി ടൗണ്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി വൻ നഷ്ടമുണ്ടാക്കി. കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിച്ചവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഓണവ്യാപാരത്തിനായുള്ള സ്റ്റോക്കാണ് പലർക്കും നഷ്ടമായത്. മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതിനാൽ മഴ ശക്തമായപ്പോൾ സാധനങ്ങൾ മാറ്റാനുമായില്ല. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം അറിഞ്ഞ് ആളുകൾ എത്തിയപ്പോഴേക്കും വെള്ളം കടകൾക്കുള്ളിലേക്ക് ഇരച്ചു കയറിയിരുന്നു.

രക്ഷാപ്രവര്‍ത്തനം സജീവം

വെള്ളം കയറിയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയോടെ ആരംഭിച്ചു. റാന്നിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചുവരികയാണ്. എന്‍ഡിആര്‍എഫ് സംഘം രാവിലെ റാന്നിയിലെത്തിയെങ്കിലും റോഡുകളില്‍ വെള്ളം കയറി യാത്ര തടസപ്പെട്ടതിനാല്‍ പ്രളയബാധിത മേഖലകളിലേക്ക് എത്താന്‍ വൈകി. ഡിങ്കി ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് പിന്നീട് ഇവര്‍ നിശ്ചിത സ്ഥാനങ്ങളിലെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം പുലര്‍ച്ചെ തന്നെ എല്ലാ മേഖലകളിലും സജീവമാണ്.പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ റാന്നിയിലെ രക്ഷാപ്ര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

നിരവധി കുടുംബങ്ങളെ പുലര്‍ച്ചെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കാലതാമസം ഉണ്ടായതായും ആക്ഷേപമുണ്ട്.

കിഴക്കന്‍ മേഖലയില്‍ വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്കു സഹായം എത്തിക്കാന്‍ എന്‍ഡിആര്‍എഫ് സംഘം അടക്കം രംഗത്തുണ്ട്. കോസ് വേകളില്‍ വെള്ളം കയറി അറയാഞ്ഞിലിമണ്‍ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം കോസ് വേയിലും വെള്ളം കയറിയിരുന്നു. നദി കരകവിഞ്ഞതോടെ തോടുകളിലേക്ക് വെള്ളം തിരികെ കയറുന്ന സ്ഥിതിയാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പൂർണമായി മുങ്ങുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. പമ്പാ നദിയിലും കരണം കുത്തി തോട്ടിലും വെള്ളം ഉയർന്ന് അത്തിക്കയം - വെച്ചൂച്ചിറ റോഡിലും, അത്തിക്കയം - ഷാപ്പുപടി, മന്ദിരം ഭാഗം റോഡിലും പേരൂർച്ചാൽ - പ്ലാങ്കമൺ, ചെറു­­കോൽപ്പുഴ - തീയാടിക്കൽ റോഡുകളിലും വെള്ളം കയറി.

സമീപ പ്രദേശങ്ങളിലെയും ടൗണുകളിലെയും വീടുകളിലും വെള്ളം കയറി നഷ്ടമുണ്ടായി. വെച്ചൂച്ചിറ പഞ്ചായത്തിൽ ചെമ്പൻമുടി ഭാഗത്ത് സ്വകാര്യ റബർ തോട്ടത്തിൽ നിന്ന് ചെറിയ ഉരുൾ പൊട്ടലിൽ കുത്തൊഴുക്കുണ്ടായത് പ്രദേശവാസികളെ പരിരാന്തരാക്കി. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന റെജീന കിഴക്കേ പാലത്തിങ്കൽ, സർവെ മലയിൽ ബാബു ജോർജ് എന്നിവരുടെ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ ചെറിയ പാലം കടന്ന് എത്തുന്ന റോഡിലും നദീജലം ഉയർന്ന് റോഡു മുങ്ങിയതിനാൽ കുരുമ്പൻമൂഴി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. ഈ ഭാഗത്ത് സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് വാർഡ് അംഗത്തിന്‍റെ ആവശ്യം. നാറാണം മൂഴി പഞ്ചായത്തിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസിഡന്‍റ് സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും രംഗത്തുണ്ട്.‌

Pathanamthitta

തുടർച്ചയായ വെള്ളപ്പൊക്കം തടയാൻ നടപടി വേണം: പഴകുളം മധു

റാന്നി: റാന്നിയിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്ന് പഴകുളം മധു എംഎൽഎ. കെടുതികൾ ഉണ്ടാകുന്പോൾ പുറമേ നിന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് ടീമുകൾ എത്തുന്നത് മൂലം വളരെയധികം സമയനഷ്ടമാണുണ്ടാകുന്നത്.ഇതൊഴിവാക്കാനായി റാന്നിയിൽ തന്നെ ഇത്തരം സംവിധാനങ്ങൾ സ്ഥിരമായി ഒരുക്കേണ്ടതുണ്ട്. നദിയിൽ എമ്പാടും മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ എത്തുന്ന കിഴക്കൻ വെള്ളത്തെ ഉൾകൊള്ളാൻ നദികൾക്ക് കഴിയുന്നില്ല.

ശാസ്ത്രീയ പഠനം നടത്തി നദിയിലെ മണൽ വാരൽ ഉടൻ തന്നെ പുനരാരംഭിക്കണമെന്നാണ് ശക്തമായ നിലപാടെന്നും സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

Pathanamthitta

ഇരവിപേരൂരിൽ വീട് തകർന്നു

തിരുവല്ല: ശക്തമായ മഴയിലും കാറ്റിലും ഇരവിപേരൂർ വില്ലേജിൽ പുലയകുന്നിൽ വീട്ടിൽ സാലി ശമുവേലിന്റെ വീട് ഭാഗികമായി തകർന്നു. അപകടത്തേ തുടർന്ന് ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, പഞ്ചായത്ത് മെംബർ പ്രദീപ് കുമാർ , സാമുവേൽ ചെറിയാൻ, തഹസിൽദാർ ജോബിൻ കെ. ജോർജ്, വില്ലേജ് ഓഫീസർ അനുരാജ് എന്നിവരാണ് വീട് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.

അപകടത്തിൽ വീടിനുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ നേരിട്ട് വിലയിരുത്തുകയും, അർഹമായ അടിയന്തര സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Pathanamthitta

പത്തനംതിട്ടയിൽ ഓടനിർമാണം അനിശ്ചിതമായി നീളുന്നു

പത്തനംതിട്ട: നഗരത്തിലെ ഓടനിര്‍മാണം അനിശ്ചിതമായി നീളുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. വർഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപാലത്തോടു ചേർന്ന ഭാഗങ്ങളിലാണ് ഓടനിർമാണം. ടൗൺ സ്ക്വയറിനു മുന്പിലൂടെയുള്ളതടക്കമുള്ള ഓട നിർമാണം വിവാദത്തിലുമായി.

അബാൻ മേൽപ്പാലം നിർമാണത്തെത്തുടർന്ന് ഈ ഭാഗത്ത് നാളുകളായി ഗതാഗതം താറുമാറാണ്. ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡ് ഒരു വർഷത്തോളമായി അടച്ചിരിക്കുകയാണ്.

നഗരത്തിൽനിന്നും കുന്പഴ ഭാഗത്തേക്കാണ് ഓടനിർമാണം ആരംഭിച്ചത്. കുന്പുഴ ജംഗ്ഷനു സമീപം കലുങ്കിന്‍റെ നിർമാണവും നടക്കുന്നുണ്ട്. ടികെ റോഡിലെ പഴയ കലുങ്കുകൾ പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായാണ് പത്തനംതിട്ട - കുന്പഴ ഭാഗത്തു നിർമാണം തുടങ്ങിയത്. എന്നാൽ ഇതു സമയബന്ധിതമായി പൂർത്തീകരിക്കാനാകാത്ത സ്ഥിതിയാണ്.

ഓടനിർമാണം ആരംഭിക്കുന്നതിനു മുന്പായി ടെലിഫോൺ, ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പണികൾ ആരംഭിച്ചതിനു പിന്നാലെ പലയിടത്തും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. നഗരപ്രദേശത്ത് ഈയാഴ്ച ദിവസങ്ങളോളം വെള്ളം ലഭിച്ചിരുന്നില്ല. ഇന്‍റർനെറ്റ് കേബിളുകൾ മുറിഞ്ഞ സംഭവവുമുണ്ടായി.

ഇതിനിടെയാണ് ടൗൺ സ്ക്വയർ പ്രവേശനകവാടത്തിലെ പടികൾ തകർത്തത്. ഓട നിർമാണ ആവശ്യത്തിലേക്ക് ഇതു പൊളിക്കേണ്ടിവരുമെന്ന് നേരത്തേ അറിയിച്ചിരുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. ഓട പൂർത്തിയായാൽ പടികൾ പുനഃസ്ഥാപിക്കുമെന്നും കരാറുകാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭപോലും അറിയാതെ പടികൾ പൊളിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.

നിർമാണത്തിൽ
അശാസ്ത്രീയത

ഇതിനിടെ ഓടനിർമാണത്തിനെതിരേ വ്യാപാരികളും രംഗത്തെത്തി. അശാസ്ത്രീയമായാണ് നിർമാണം നടക്കുന്നതെന്ന് ആരോപണം. മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് ഇപ്പോള്‍

ഓടകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പഴയ ഓടയുടെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് ശക്തമായ ആഘാതത്തോടെ തല്ലിപ്പൊട്ടിച്ച് നീക്കം ചെയ്യുന്നതുമൂലം സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ ശക്തമായ ചലനം ഉണ്ടാകുന്നുണ്ട്. ജനങ്ങളുടെയും വ്യാപാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് നിർമാണമെന്നാണ് പരാതി. അശ്രദ്ധയോടെയുള്ള നിര്‍മാണപ്രവര്‍ത്തനത്തിന്‍റെ ഫലമായി അബാന്‍ ജംഗ്ഷനിലെ റിലയന്‍സ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ സംഭവമുണ്ടായി. ആളൊഴിഞ്ഞ സമയത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കെട്ടിടത്തിന്‍റെ മുകള്‍ഭാഗങ്ങളില്‍നിന്ന് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതുമൂലം നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയും സാമ്പത്തികനഷ്ടം നേരിടേണ്ട സാഹചര്യം സംജാതമാകുകയും ചെയ്തു.

നിർമാണപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിലാണോ നടക്കുന്നതെന്ന് വിദഗ്ധ പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നു. മഴ ശക്തമായതോടെ ചെളിവെള്ളവും മലിനജലവും റോഡിലൂടെയാണ് ഒഴുകുന്നത്. പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്.

Pathanamthitta

ഓണം സ്പെഷല്‍ ഡ്രൈവുമായി എക്സൈസ് വകുപ്പ്

പത്തനംതിട്ട: ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിർമാണം, അനധികൃത മദ്യവില്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഇന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് നടത്തും.

ഓണം സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്‍റലിജന്‍സ് ടീമിനെയും സജജമാക്കിയിട്ടുണ്ട്.

കള്ളുഷാപ്പുകള്‍ ഉള്‍പ്പടെ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിക്കും. പോലീസ്, മോട്ടോര്‍ വാഹനം, റവന്യു, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന ഉണ്ടാകും. പുറമേ പോലീസ് ഡോഗ് സ്‌ക്വാഡും എക്‌സൈസും സംയുക്തമായി റെയില്‍വേ സ്റ്റേഷന്‍, പാഴ്സൽ, കൊറിയർ സര്‍വീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ചിറ്റാര്‍, കോന്നി വനമേഖലകള്‍ കേന്ദ്രീകരിച്ച് വനംവകുപ്പിന്‍റെ സഹായത്തോടെ പ്രത്യേക റെയ്ഡുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതു ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂക്കുതല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേന അറിയിക്കാം.
ജില്ലാ കണ്‍ട്രോള്‍ റൂം -0468 2222873, ടോള്‍ ഫ്രീ നമ്പര്‍- 1055.

Pathanamthitta

കോന്നി ടൗൺ സ്ക്വയർ യാഥാർഥ്യമാകുന്നു

കോന്നി: ടൗൺ സ്ക്വയർ യാഥാർഥ്യമാകുന്നു. കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്താണ് ടൗൺ സ്ക്വയർ നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ആദ്യഘട്ടമായി ആന്‍റോ ആന്‍റണി എംപിയുടെ വികസനഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുടക്കി ഓപ്പൺ സ്റ്റേജ് നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഓപ്പൺ സ്റ്റേജിൽ ഗ്രീൻ റൂം, ഡിജിറ്റൽ സ്ക്രീൻ, വൈദ്യുതീകരണം, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഗ്രാമപഞ്ചായത്ത് ശുചിമുറികൾ, സൗന്ദര്യവത്കരണം എന്നിവയ്ക്കായി പദ്ധതി തയാറാക്കി വരികയാണ്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് ഒത്തുകൂടുന്നതിനും പ്രദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പ്രസിഡന്‍റ് റോജി ഏബ്രഹാം പറഞ്ഞു. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഓണത്തിന് നിർമാണം ആരംഭിക്കുന്ന തരത്തിലേക്ക് വേഗത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രസിഡന്‍റ് അറിയിച്ചു.

Pathanamthitta

സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് ഇന്നുമുതൽ

പത്തനംതിട്ട: അന്പത്തെട്ടാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ എട്ടുവരെ ആറന്മുള - മാലക്കര ആൽത്തറ ജംഗ്ഷനു സമീപമുള്ള പത്തനംതിട്ട റൈഫിൾ ക്ലബിൽ നടക്കുമെന്ന് റൈഫിൾ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പന്ത്രണ്ട് വയസു മുതലുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്നു രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.കെ.എസ്. ജഗൻമോഹൻ പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.വി.സി. ജയിംസ് മത്സരങ്ങൾക്ക് ആരംഭം കുറിക്കും.
നാളെ വൈകുന്നേരം നാലിന് അബിൻ വർക്കി എംഎൽഎ ചാന്പ്യൻഷിപ്പിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എ. നിസാമുദീൻ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും.

ആദ്യഘട്ട മത്സര വിജയികൾക്ക് സംസ്ഥാന റൈഫിൾ അസോസിയേഷൻ പ്രസിഡന്‍റും പോലീസ് ഹെഡ് ക്വോർട്ടേഴ്‌സ് ഐജിയുമായ ഹർഷിത അട്ടല്ലൂരി സമ്മാനദാനം നിർവഹിക്കും. ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ആന്‍റോ ആന്‍റണി എംപി, സംസ്ഥാന പോലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖർ, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ പങ്കെടുക്കും.
ജനറൽ കൺവീനർ ഡോ. കെ. എസ്. ജഗൻ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. വി. സി. ജയിംസ്, റോയി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Pathanamthitta

ജീവിത നൈപുണ്യ പരിശീലനത്തിന് തുടക്കം

തെള്ളിയൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്‍റെ കേരളത്തിലെ വിവിധ വികസന പ്രോജക്‌ടുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി യൂണിസെഫ് തയാറാക്കിയ ലൈഫ് സ്കിൽ മോഡ്യൂളിനെ അടിസ്ഥാനമാക്കിയുള്ള ത്രിദിന ജീവിത നൈപുണ്യ പരിശീലന പരിപാടി തെള്ളിയൂർ കാർഡ് കൃഷിവിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചു. കാർഡ് പ്രസിഡന്‍റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടി കോഓർഡിനേറ്റർ റെനി കെ. ജേക്കബ്, ഫാക്കൽറ്റി അംഗങ്ങളായ ജോൺ മത്തായിക്കുട്ടി, പി. സി. ജോൺ, കാർഡ് അസിസ്റ്റന്‍റ് ഡയറക്ടർ റവ. ഷൈൻ എൻ. ജേക്കബ്, ഡോ.സി. പി. റോബർട്ട്, റിബു തോമസ് മാത്യു, സ്റ്റീഫൻസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

വ്യക്തിത്വ വികസനം, ആശയവിനിമയ മികവ്, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് പരിശീലനം . പരിപാടി ഇന്ന് സമാപിക്കും.

Pathanamthitta

നദികളിൽ ജലനിരപ്പുയർന്നു

പത്തനംതിട്ട: കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ ഒറ്റ രാത്രികൊണ്ട് പമ്പാനദിയിലെ ജലനിരപ്പ് ആറടിയോളം ഉയർന്നു. കഴിഞ്ഞ ദിവസം ആറന്മുള സത്രക്കടവിനു

മുകളിൽ ജലനിരപ്പ് കുറവായതിനാൽ പള്ളിയോടങ്ങൾ പമ്പയുടെ അടിത്തട്ടിൽ ഉറച്ചിരുന്നു. വള്ളസദ്യ ആരംഭിച്ച അന്നു മുതൽ സത്രക്കടവിനു മുകളിൽ ജലനിരപ്പ് കുറവായിരുന്നു. ഇന്നലെ എല്ലാ പള്ളിയോടങ്ങളും സുഗമമായി തുഴഞ്ഞാണ് ക്ഷേത്രക്കടവിൽ അടുത്തത്.

ശബരിമല കാടുകളിലും ശബരിഗിരി പദ്ധതി മേഖലകളിലും ശക്തമായ മഴയാണ് ചെയ്തത്. വനമേഖലയിൽ മഴ ശക്തമായതിനു പിന്നാലെയാണ് പന്പയിലും അച്ചൻകോവിൽ നദികളിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. അച്ചൻകോവിൽ വനമേഖലയിൽ രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്കുകളിൽ അയിരൂരിൽ 27 മില്ലിമീറ്ററും കോന്നിയിൽ 25 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇത്തരത്തിൽ മഴയുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം പമ്പയുടെ പ്രയാണത്തിൽ ശക്തമായ മാറ്റം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ശക്തമായ ഖനനം മൂലം പമ്പയുടെ അടിത്തട്ടിൽനിന്നും മണൽ പൂർണമായും ഒഴിഞ്ഞു പോയതാണ് നദിയിൽ ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമെന്നു പറയുന്നു. നദി ഏറ്റവും അധികം വീതിയിൽ പരന്നൊഴുകുന്നത് ആറന്മുളയിൽ മാത്രമാണ്. അതിനാൽ ഒഴുക്കും കൂടുതലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞതോടെ മഴ കൂടുതൽ ശക്തമായി. ഇതോടെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാനുള്ള സാധ്യതയേറുകയാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ ദുർബലമായിരുന്നതിനാൽ നീരൊഴുക്കുകൾ നിലച്ചിരുന്നു. രണ്ടുദിവസത്തെ മഴയിൽ ഇവയെല്ലാം സജീവമായിട്ടുണ്ട്. പന്പയുടെ പോഷകനദികളായ അഴുത, കക്കാട്ടാറ്, കല്ലാറ് എന്നിവയിലും

ജല പ്രവാഹം വർധിച്ചു.
ശബരിഗിരി പദ്ധതികളുടെ പ്രധാന ഡാമുകളായ പമ്പ, കക്കി ജലസംഭരണികളുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. ശബരിമല പമ്പയിൽ ജലനിരപ്പുയർന്നു. സംസ്ഥാനത്ത് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്.

ബംഗാൾ ഉൾക്കടലിലും ഒഡീഷ - പശ്ചിമബംഗാൾ തീരപ്രദേശങ്ങൾക്ക് മുകളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം , തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമർദമായി ഇതു മാറിയതിനാൽ അടുത്ത രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.
വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി ന്യൂനമർദം കരയിൽ പ്രവേശച്ചതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായത്.

മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചിലിനും നദികളിൽ ജലനിരപ്പുയരുന്നതിനും കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് കിഴക്കൻ മലയോരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്.

Pathanamthitta

കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം

മുക്കൂര്‍: മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ 15ന് മാതൃ ഇടവകയുടെ നേതൃത്വത്തില്‍ മുക്കൂറില്‍ നടക്കും.

രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജൂബിലി ഭവനങ്ങളുടെ താക്കോല്‍ദാനം. വൈകുന്നേരം 4.30ന് മുക്കൂര്‍ കവലയില്‍ പൗരാവലിയുടെ വരവേല്‍പ്.

5.30നു ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ലാ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍, ആന്‍റോ ആന്‍റണി എംപി, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, വിവിധ സഭാ മേലധ്യക്ഷന്‍മാര്‍, രാഷ്‌ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കും.

ചടങ്ങില്‍ ഇടവകയുടെ ഉപഹാരം കര്‍ദിനാളിന് സമ്മാനിക്കും. 2001 ഓഗസ്റ്റ് 15നാണ് അദ്ദേഹം മെത്രാഭിഷിക്തനായത്. പരിപാടിയുടെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തില്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.സി. പ്രെനി, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അജിത്ത്, വാര്‍ഡ് മെംബര്‍മാരായ പി.ടി. അലക്‌സ്, രമ്യ ഗോപിനാഥ്, വര്‍ഗീസ് മാത്യു, മുക്കൂര്‍ ഇടവക വികാരി ഫാ. ഷാജി ബഹനാന്‍ ചെറുപാലത്തില്‍, ഫാ. ഡോ. തോമസ് കാഞ്ഞിരത്താമണ്ണില്‍, തിരുവല്ലാ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി മാത്യു കൂളിയാട്ട്, സിസ്റ്റര്‍ ആനീസ് എസ്‌ഐസി, ട്രസ്റ്റി ജീമോന്‍ തറയില്‍, സെക്രട്ടറി ഏബ്രഹാം തോട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Pathanamthitta

നിർമാണം പൂർത്തിയാകാത്ത ആശുപത്രിക്കെട്ടിടം ഉദ്ഘാടനം ചെയ്തതിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി

പത്തനംതിട്ട: നിർമാണ പ്രവർത്തനങ്ങൾ പകുതി പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം എങ്ങനെയാണ് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടത്തിയതെന്ന ചോദ്യവുമായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്.

രണ്ട് ആശുപത്രികളിലും കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ നടന്ന നിർമാണ പ്രവർത്തനങ്ങളും പർച്ചേസിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉടൻ തന്നെ ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കും. കെഎസ്ഇബി സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് 1000 കെവി ഉയർത്താൻ നിർദേശം സമർപ്പിക്കും. ആധുനിക സിടി സ്കാൻ മെഷീൻ

വാങ്ങുന്നതിന് നടപടി സ്വീകരിക്കും. ഒപി ബ്ലോക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30ന് മുമ്പും, സിസിയു ബ്ലോക്ക് നിർമാണം ഡിസംബർ 31നുള്ളിലും പൂർത്തിയാക്കാൻ മന്ത്രി കർശന നിർദേശം നൽകി. ഇതു സംബന്ധിച്ചുള്ള മറ്റ് നിർദേശങ്ങൾ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങളിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനൊപ്പം റിവേഴ്സ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകാനും യോഗത്തിൽ തീരുമാനമായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ഓക്സിജൻ പ്ലാന്‍റ് പൊട്ടിത്തെറിച്ച വിഷയത്തിലും അന്വേഷണം നടത്താനും ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
24 മണിക്കൂറും പൂർണമായും പ്രവർത്തിക്കുന്ന വിധത്തിൽ ജില്ലാ ആസ്ഥാനത്തെ ജനറൽ

ആശുപത്രിയെ മാറ്റുമെന്നും എംഎൽഎ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ആരോഗ്യ വകുപ്പ്, പിഡബ്ലുഡി, കിറ്റ്കോ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Pathanamthitta

കൊക്കാത്തോട്ടിൽ കാണാതായ ഊരുമൂപ്പന്‍റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയില്‍നിന്നും കാണാതായ ഊരുമൂപ്പന്‍റെ മൃതദേഹം കണ്ടെത്തി. ഊരുമൂപ്പൻ മോഹന്‍ദാസിന്‍റെ (70) മൃതദേഹമാണ് വീട്ടില്‍നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കേസില്‍ പോലീസില്‍ നിന്നും ലഭിച്ച സമന്‍സിന് പിന്നാലെ ജൂണ്‍ 27 മുതല്‍ ഇയാളെ കാണാതാകുകയായിരുന്നു. ഇതു സംബന്ധിച്ച് മോഹന്‍ദാസിന്‍റെ മകന്‍ അനില്‍കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. \

പോലീസിന്‍റെയും വനപാലകരുടെയും നേതൃത്വത്തില്‍ നിരവധി തവണ വനത്തിനുള്ളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തുവെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്‍റെ ഇടപെടലില്‍ മോഹന്‍ദാസിനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കോന്നി ഡിവൈഎസ്പി എം.എ. അബ്ദുല്‍ റഹീം, കോന്നി എസ്എച്ച്ഒ ആർ. രതീഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കാട്ടാത്തി ഗിരിജന്‍ ഉന്നതിയോടു ചേര്‍ന്നുള്ള വനമേഖലയില്‍ ഉള്‍ക്കാട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Pathanamthitta

ദുരൂഹ സാഹചര്യത്തിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

പത്തനംതിട്ട: ബംഗ്ലാദേശ് സ്വദേശിയെ മണ്ണടിയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് മണ്ണടി മുല്ലവേലില്‍ ജംഗ്ഷനില്‍ രാജേഷിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശിലെ കമല്‍ഗെട്ട ജില്ലയില്‍ ബാംഗ്ര സ്വദേശി

നിമായി ദാസ് സര്‍ദാര്‍ (52) ആണ് ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെയും ഏനാത്ത് പോലീസിന്‍റെയും പരിശോധനയ്ക്കിടെ പിടിയിലായത്.

പശ്ചിമബംഗാള്‍ സ്വദേശി ആണെന്നു പറഞ്ഞാണ് ഇയാള്‍ വീട് വാടകയ്ക്കെടുത്തത്. ഇയാള്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

നിമായി ദാസ് സര്‍ദാര്‍ ഏഴു വര്‍ഷമായി കേരളത്തില്‍ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്നു മാസമായി മണ്ണടിയില്‍ താമസിച്ച് ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വരികയായിരുന്നു. വ്യാജമായി നിർമിച്ചതും പശ്ചിമ ബംഗാളിലെ വിലാസത്തില്‍ ഉള്ളതുമായ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഉദയംപള്ളി സ്വദേശി എന്ന വിലാസമാണ് ഇയാള്‍ വീട് വാടകയ്ക്ക് എടുക്കാനായി നല്‍കിയിരുന്നത്.

ഏനാത്ത് എസ്എച്ച്ഒ കെ. ഷിജി, എസ്ഐ രാഹുല്‍ ചന്ദ്രന്‍, എഎസ്ഐ ശിവപ്രസാദ്, സിപിഒമാരായ സജി കുമാര്‍, കലേഷ്, സിപിഒ മഹേഷ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Pathanamthitta

എംജി പിജി ഫലം: മാർത്തോമ്മാ കോളജിന് 19 റാങ്കുകൾ

തിരുവല്ല: എംജി സർവകലാശാലാ ബിരുദാനന്തര ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 19 റാങ്കുകൾ തിരുവല്ല മാർത്തോമ്മ കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കി.

എംഎ ഇംഗ്ലീഷിൽ നന്ദന ബിനോയി കുമാർ, എംഎസ് സി അനലറ്റിക്കൽ കെമിസ്ട്രിയിൽ ഷഹാന നസ്‌റി, എംഎസ് സി ഡാറ്റ അനലറ്റിക്സിൽ തമന്ന ജസീൻ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. എംഎസ് സി കെമിസ്ട്രിയിൽ കെ.ജെ. അശ്വതി രണ്ടാം റാങ്കും എംഎസ് സി ഡാറ്റ അനലറ്റിക്സിൽ എം.എസ്. അനറ്റ് ഫിലോമിന മൂന്നാം റാങ്കും കരസ്ഥമാക്കി. എംഎസ് സി ഡാറ്റ അനലറ്റക്സിൽ എസ്. അഞ്ജലി‌, കെ. കൃഷ്ണപ്രിയ, അശ്വിനി നായർ, സ്വാതി ഷാജി, പൂർണിമ ബാബു എന്നിവർ യഥാക്രമം നാല്, അഞ്ച് ഏഴ്, എട്ട്, പത്ത് റാങ്കുകൾക്കുടമകളായി.

എംഎസ് സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ അന്ന മറിയ ഷാജി, പി. ശ്രേയ, ചന്ദന ടി. രാജേഷ് എന്നിവർ യഥാക്രമം എട്ട്, ഒമ്പത്,പത്ത് സ്ഥാനങ്ങൾ നേടി. എംഎസ് സി കെമിസ്ട്രിയിൽ നസ്‌ല, കെ. നന്ദന, ശ്രീപ്രിയ രവീന്ദ്രൻ എന്നിവർ ഏഴാം റാങ്ക് പങ്കിട്ടു. എംഎ ഇംഗ്ലീഷിൽ പ്രീതി അനു ജോസ്, ഷീൻ വി. ജോസഫ് എന്നിവർ ആറും പത്തും റാങ്കുകൾ നേടി. ബിരുദ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിൽ എഴ് റാങ്കുകൾ ലഭിച്ചിരുന്നു.

ബിരുദ,ബിരുദാനന്തര വിഷയങ്ങളിൽ വിജയികളായവരെ കോളജ് പ്രിൻസിപ്പാൾ ഡോ. ടി.കെ. മാത്യു വർക്കിയും ഗവേണിംഗ് കൗൺസിലും അഭിനന്ദിച്ചു. വിജയികളെ പത്തിനു രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ആദരിക്കും. വർഗീസ് മാമ്മൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ, കോളജ് ട്രഷറർ തോമസ് കോശി എന്നിവർ പങ്കെടുക്കും.

 

Pathanamthitta

കെഎസ്ആർ‌ടിസി ബസ് സ്റ്റേഷനിൽ സംയുക്ത പരിശോധന

പത്തനംതിട്ട: ഏഴ് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷന്‍റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാൻ അഞ്ചിന് സംയുക്ത പരിശോധന നടത്താൻ തീരുമാനം. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ട്രാൻസ്പോർട്ട് ഡെവലപ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിലവിൽ കെഎസ്ആർടിസി കെട്ടിടത്തിന് ഫയർ എൻഒസി, എസ്ടിപി, ബിൽഡിംഗ് നമ്പർ, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ലൈസൻസ് എന്നിവ ഇല്ല. ഇവ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മാർഗരേഖ ഉണ്ടാക്കും.
ഇതിനായി കെഎസ്ആർടിസി, മുനിസിപ്പാലിറ്റി സിവിൽ വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും കത്തു നൽകും.

സാമൂഹ്യവിരുദ്ധ പ്രശ്നങ്ങൾ തടയാൻപോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പിനെയും സമീപിക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് എന്ന നിലയിൽ സിഎസ്ആർ ഫണ്ട് ഉൾപ്പടെ ഉപയോഗപ്പെടുത്തി വികസനം യാഥാർഥ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു.

കെഎസ്ആർടിസി ബിൽഡിംഗ്, ശുചിമുറി എന്നിവയുടെ ശോചനീയവസ്ഥ, കുടിവെള്ളം, വെള്ളക്കെട്ട് പ്രശ്നം എന്നിവ പരിഹരിക്കാനും, ഗാരേജിലെ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിലർ ഫാത്തിമ, ഡിടിഒ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Pathanamthitta

ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി മാഞ്ഞൂര്‍ പഞ്ചായത്ത്

കുറുപ്പന്തറ: ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി മാഞ്ഞൂര്‍ പഞ്ചായത്ത്. ഇതിനായി വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്. തോടുകളും കനാലുകളും നെല്‍പാടങ്ങളും എന്നിങ്ങനെ സമൃദ്ധമായ അടിസ്ഥാനസൗകര്യങ്ങളും കാര്‍ഷിക ഉത്പന്നങ്ങള്‍ ധാരാളം ഉത്പാദിപ്പിക്കുന്നതുമായ പ്രദേശമാണ് മാഞ്ഞൂര്‍. പ്രശസ്തമായ നിരവധി ആരാധനാലയങ്ങളും പണ്ടുകാലം മുതലേ പേരുകേട്ട നാട്ടുചന്തകള്‍, കൃഷിവകുപ്പിന്‍റെ ലേലമാര്‍ക്കറ്റ്, കാഞ്ഞിരത്താനം പുലിയള പോലുള്ള ചരിത്ര സ്മാരകങ്ങള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് മാഞ്ഞൂര്‍.

പഞ്ചായത്തിലെതന്നെ ചെറിയ-ചെറിയ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഗ്രാമീണ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. ഉന്നതനിലവാരത്തിലുള്ള ഹോട്ടലുകളും ക്ലബ്ബുകളും റിസോര്‍ട്ടുകളും പഞ്ചായത്തിലെ വിവിധയിടങ്ങളിലുണ്ട്. ഇവിടെ ആഭ്യന്തര-വിദേശ സഞ്ചാരികളായ ധാരാളംപേര്‍ ദിവസവും എത്തുന്നുണ്ട്.

എന്നാല്‍ മാഞ്ഞൂരിലെ ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യം പലപ്പോഴും വിനോദസഞ്ചാരികള്‍ക്ക് കിട്ടുന്നില്ല. ഇതാണ് പഞ്ചായത്തിനെ ഗ്രാമീണ മേഖലയില്‍ ടൂറിസം പദ്ധതികളും സൗകര്യങ്ങളും ഉറപ്പാക്കാനായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാനും ഇത്തരം പദ്ധതികള്‍ക്ക് കഴിയും. എംജി യൂണിവേഴ്സിറ്റിയിലെ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ മാഞ്ഞൂരില്‍ ടൂറിസം സാധ്യതാ പഠനം നടത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ തയാറാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റു ത്രിതലപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

കനാലുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം

പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലൂടെ 17 കിലോമീറ്റര്‍ ദൂരത്തില്‍ എംവിഐപിയുടെ ഉള്‍പ്പെടെ കനാലുകള്‍ കടന്നുപോകുന്നുണ്ട്. ഈ കനാലുകള്‍ ശുചീകരിക്കുകയും കനാലിന്‍റെ സമീപത്തെ പാത തെളിക്കുകയും ചെയ്ത് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാരായ ജനങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും ഒത്തുകൂടാന്‍ പറ്റുന്ന നിലയിലാക്കും. നീരൊഴുക്ക് ക്രമപ്പെടുത്തി അപകടരഹിതമായി കുളിക്കാനും നീന്തലിനും ഈ കനാലുകളില്‍ സൗകര്യമൊരുക്കും. കനാലും തോടുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിലൂടെ പദ്ധതി ചെലവ് കുറയ്ക്കാനുള്ള തീരുമാനവും പഞ്ചായത്തിനുണ്ട്. കുഴിയാഞ്ചാല്‍ കുളവും തോടും, മാന്‍വെട്ടം, മാഞ്ഞൂര്‍ സൗത്ത് എന്നിവിടങ്ങളിലെ തോടുകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

കുറുപ്പന്തറ കടവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി

കുറുപ്പന്തറ കടവിലെ കുളം ശുചീകരിച്ച് ആമ്പല്‍ക്കുളവും ഹാപ്പിനസ് പാര്‍ക്കും സ്ഥാപിക്കും. കുറുപ്പന്തറ കടവ്-കെവി കനാല്‍ തോട് ആഴംകൂട്ടി ശുചീകരിക്കും. ഇതോടെ ബോട്ടുകള്‍ ഉള്‍പ്പെടെ കുറുപ്പന്തറ കടവിലേക്കും തിരിച്ചും സഞ്ചരിക്കാനാകും. ഇതു ഉള്‍നാടന്‍ ടൂറിസം രംഗത്ത് മികച്ച നേട്ടം കൊയ്യാനുള്ള അവസരമാകും. ടൂറിസം രംഗത്ത് ബോട്ടിംഗിനും കയാക്കിംഗിനും നീന്തല്‍ പരിശീലനത്തിനുമെല്ലാം സൗകര്യം വരികയാണെങ്കില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ക്ലബ്ബുകളും സംഘടനകളും സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്.

ഓമല്ലൂര്‍ കനാല്‍ ടൂറിസം

ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ 2024-ല്‍ നടപ്പാക്കിയ പദ്ധതിയാണിത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സഹകരണത്തോടെ ഒന്നര കലോമീറ്റര്‍ ദൂരം എംവിഐപി കനാലും പരിസരവും വൃത്തിയാക്കി. ഓപ്പണ്‍ ജിം, കിഡ്സ് പാര്‍ക്ക്, ടൈലിട്ട നടപ്പാത, കനാല്‍ സൗന്ദര്യവത്കരണം, ഫലവൃക്ഷത്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി മധ്യവേനലവധിക്ക് നാലുദിവസത്തെ ടൂറിസം ഫെസ്റ്റും നടത്തിവരുന്നു.

ഇതു വിജയമായത് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

Pathanamthitta

യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണ യുവതിക്ക് ബസ് ജീവനക്കാരുടെ കരുതൽ

തലയോലപ്പറമ്പ്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് വനിതാ കണ്ടക്ടറും ഡ്രൈവറും. തിരുവല്ല സ്വദേശിനിയും ലൂർദ് ആശുപത്രിയിലെ നഴ്‌സുമായ ആർ.എ. രാഖിമോളാണ് (28) ജോലി സ്ഥലത്തേക്ക് ബസിൽ പോകുമ്പോൾ കുഴഞ്ഞു വീണത്.

തിരുവല്ലയിൽനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. വനിതാ കണ്ടക്ടർ വൈക്കം സ്വദേശിനി പി. മിനിമോളും ഡ്രൈവർ മറവൻതുരുത്ത് സ്വദേശി എസ്. രഞ്ജിത്തും ബസിലുണ്ടായിരുന്ന മറ്റു യാത്രികരെ വേറൊരു ബസിൽ കയറ്റിവിട്ട ശേഷമാണ് യുവതിയെ തലയോലപ്പറമ്പിലെ മെഡിസിറ്റി സഹകരണ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയത്.

യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയ ശേഷമാണ് കണ്ടക്ടറും ഡ്രൈവറും മടങ്ങിയത്.

Pathanamthitta

തമിഴ്നാട് നിരോധനത്തിന്‍റെ മറവിൽ ക്രഷർ ഉത്പന്നങ്ങൾക്ക് വില ഉയർത്താൻ നീക്കം

പത്തനംതിട്ട: തമിഴ്നാട്ടിൽനിന്ന് പാറക്കല്ലുകൾ, എം സാൻഡ് , മെറ്റൽ ജെല്ലി, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമാണ വസ്തുക്കൾ എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് മൂന്നു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ വീണ്ടും ശ്രമം. അടുത്തകാലത്താണ് ക്രഷർ ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയർത്തിയത്.
നിർമാണ മേഖലയിൽ ഉത്പന്നങ്ങൾക്ക് ക്ഷാമം ഉണ്ടാക്കി വില കൂട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

തമിഴ്നാട്ടിലെ പാറ ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കേരളത്തിൽ നിർമാണത്തിലുള്ള വൻകിട പദ്ധതികളെ ഇതു സാരമായി ബാധിക്കും. ദേശീയപാത വികസനം, റെയിൽപാത, വിഴിഞ്ഞം തുറമുഖം വികസനം, തിരുവനന്തപുരം വിമാനത്താവളത്തിലെ വികസന പദ്ധതികൾ എന്നിവയിലടക്കം തമിഴ്നാട്ടിൽനിന്നുള്ള പാറക്കല്ലുകൾ ഉപയോഗിച്ചിരുന്നു. വിഴിഞ്ഞത്തു മാത്രം വൻതോതിൽ കല്ലുകൾ ഇറക്കിയിരുന്നു. റെഡിമിക്സ് പ്ലാന്‍റുകളുടെ പ്രവർത്തനവും നിലച്ചുതുടങ്ങി.

കേരളത്തിൽനിന്നുള്ള ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് വൻകിട പദ്ധതികൾ മുന്നോട്ടു പോകില്ല. 2023നു ശേഷം സംസ്ഥാനത്ത് ചെറുകിട ക്രഷറുകൾ ഏറെയും പ്രവർത്തിക്കുന്നില്ല.

തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ലോറി നീക്കത്തിന് നിയന്ത്രണം നേരത്തേയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മൂന്നുമാസത്തെ നിരോധനത്തിലേക്കു നീങ്ങിയത്. സർക്കാർ പാസ് ദുരുപയോഗം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് നടപടിയെന്നു പറയുന്നു.

നിർമാണ മേഖലയെ സാരമായി ബാധിക്കും

വൻകിട പദ്ധതികളെ മാത്രമല്ല, സാധാരണക്കാരുടെ വീടു നിർമാണത്തെവരെ ക്രഷർ മേഖലയിലെ പ്രതിസന്ധി ബാധിക്കും. സമീപകാലത്തെ വില വർധനയും ക്ഷാമവും നിർമാണ മേഖലയെ സാരമായി ബാധിച്ചിരുന്നു. വൻകിട പദ്ധതികൾക്കായി പാറകളും എം സാൻഡ് അടക്കമുള്ള ഉത്പന്നങ്ങളും നീക്കിയാൽ ചെറുകിട മേഖലകൾ തടസപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, ചെറുകിട സ്ഥാപനങ്ങൾ ഇവയെ ഇതു സാരമായി ബാധിക്കും.

മണൽവാരലിന് അനുമതി നൽകണം

പത്തനംതിട്ട: സോഷ്യൽ ഓഡിറ്റിംഗിനു വിധേയമായി ജില്ലയിലെ നദികളിൽനിന്നു മണൽവാരാൻ അനുമതി നൽകണമെന്ന് കരിങ്കല്ല് ആൻഡ് കൺസ്ട്രക്‌ഷൻസ് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ യോഗം ആവശ്യപ്പെട്ടു.
നദികളിൽ മണൽശേഖരം ഉള്ളതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് വാരാമെന്ന പഠന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി സർക്കാർഅനുമതി നൽകുകയും ചെയ്തതാണ്. നിലവിലെ സാഹചര്യത്തിൽ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സോഷ്യൽ ഓഡിറ്റിംഗിലൂടെ മണൽവാരൽ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

തമിഴ്നാട്ടിൽനിന്നുള്ള നിരോധനം മറയാക്കി കേരളത്തിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ ക്രഷർ ഉടമകൾ ശ്രമം ആരംഭിച്ചതായി യോഗം ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ് പറഞ്ഞു.

കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് വില കൂട്ടൽ തന്ത്രം നടപ്പാക്കുക. ക്രഷർ യൂണിറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ലോറി ഡ്രൈവർമാരുമായി ഇതിന്‍റെ പേരിൽ സംഘർ‌ഷമുണ്ടാക്കുകയും പതിവാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ അടിയന്തര യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎൻടിയുസി ജില്ലാ ജറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാറിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സജി കെ. സൈമൺ, റെനീസ് മുഹമ്മദ്, നിഖിൽ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Pathanamthitta

382-ാമത് സ്നേഹഭവനം സമ്മാനിച്ചു

പത്തനംതിട്ട: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന ഭവനരഹിതരായ വിധവകളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിൽ നൽകുന്ന 382-ാമത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി പുത്തൻചന്ത ചന്ദ്രവിലാസത്തിൽ ഉഷയ്ക്കും മകൾക്കും അമേരിക്കയിലെ സനന്‍റാനിയോ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ സഹായത്താൽ നിർമിച്ചു നൽകി. ‌

വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. സുനോജ് ഉമ്മൻ നിർവഹിച്ചു.

വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഉഷയും മകൾ രഞ്ജിമയും സ്വന്തമായ ഒരു ഭവനം നിർമിക്കാനായി യാതൊരു നിവൃത്തിയുമില്ലാതെ ദുരിത ജീവിതം അനുഭവിക്കുകയായിരുന്നു.

ഇവരുടെ അവസ്ഥ ബോധ്യപ്പെട്ട ഡോ. സുനിൽ ഇവർക്കായി പള്ളിയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ വാർഡ് കൗൺസിലർ സനൽകുമാർ, മുൻ വാർഡ് കൗൺസിലർ അപ്സര സനൽ, ഡോ. സന്തോഷ് ബാബു, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, ബെന്നി കോയിക്കലേത്ത്, അനിതാ രാജൻ, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു.

Pathanamthitta

സദ്യ ഒരുക്കി പിള്ളേരോണം

തിരുവല്ല: ഓണക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടുള്ള പിള്ളേരോണം ഇന്നലെ സ്കൂളുകളിലും വീടുകളിലുമായി ആഘോഷിച്ചു. ഓണക്കാലത്തിന്‍റെ സന്ദേശം അറിയിച്ചുകൊണ്ടുള്ള പിള്ളേരോണത്തിന്‍റെ പ്രസക്തി കുട്ടികളിലേക്കു പകർന്നു നൽകാൻ ദിനാചരണത്തിൽ കുട്ടികൾക്കായി സദ്യ ഒരുക്കുകയും ഓണവേഷങ്ങൾ അണിയാൻ പ്രേരിപ്പിക്കുകയും ചെയ്തു.

സ്കൂളുകളിലെ ഉച്ചഭക്ഷണം പലയിടത്തും ഓണ വിഭവങ്ങൾകൂടി ചേർത്തുള്ളതായി.

പിള്ളേരോണം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാളാണ് തിരുവോണം. ഇനിയുള്ള നാളുകൾ പൂക്കളം ഒരുക്കൽ, ഓണപ്പാട്ട് , തിരുവാതിര, വഞ്ചിപ്പാട്ട് , വിവിധ കലാ മത്സരങ്ങൾ, കേരളത്തിന്‍റെ സാംസ്കാരിക തനിമയായ വള്ളംകളി മത്സരങ്ങൾ എന്നിവ അരങ്ങേറും.

Pathanamthitta

ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സംരക്ഷണഭിത്തി പുനർനിർമിക്കും

റാന്നി: വയലത്തലയിലെ ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സംരക്ഷണ ഭിത്തി പുനർനിർമാണത്തിനു നടപടിയായി. കഴിഞ്ഞവർഷം മഴക്കാലത്താണ് സംരക്ഷണഭിത്തി തകർന്നത്.

പഴംകുളം മധു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ, സോയിൽ കൺസർവേഷൻ ജില്ലാ ഓഫീസർ ബി. അഞ്ജലി, ഓഫീസർ അനുലക്ഷമി ശങ്കർ, ടി. രൂപേഷ്, ആശുപത്രി അധികൃതർ എന്നിവരുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തി. ആശുപത്രിയുടെ മുൻ ഭാഗത്തെ ഏഴ് മീറ്റർ ഉയരമുള്ള ഭിത്തിയാണ് കാലവർഷത്തിൽ ഇടിഞ്ഞ് സമീപ വീടിനും നാശനഷ്ടമുണ്ടായത്. രോഗികൾക്കും ജിവനക്കാർക്കും ഭീഷണിയായി ഈ സ്ഥലം കാടുകയറി കിടക്കുകയായിരുന്നു.

അഞ്ച് മീറ്റർ ഉയരത്തിലും 50 മീറ്റർ നീളത്തിലും നിർമിക്കുന്ന സംരക്ഷണഭിത്തി കോൺക്രീറ്റും കുറച്ച് ഭാഗം ഡി ആറുമായിട്ടാണ് നിർമിക്കുക. എസ്റ്റിമേറ്റ് തുക 40 ലക്ഷം കവിയും.

ജില്ലാ പഞ്ചായത്ത് ബജറ്റിലും ഇതിനു തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സോയിൽ കൺസർസർവേഷൻ ഡയറക്ടർ സജി സുരേന്ദ്രൻ രണ്ടാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി തുടങ്ങിയിരുന്നു. വൈകാതെ സാങ്കേതിക അനുമതിയും തുടർന്ന് പണിയുടെ ടെൻഡറും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്തംഗം അറിയിച്ചു.

Pathanamthitta

വൈജ്ഞാനിക പ്രതിഭാസദസും ക്വിസ് മത്സരവും

പുല്ലാട്: ശ്രീവിവേകാനന്ദ ഹൈസ്കൂളിന്‍റെ നേതൃത്വത്തിൽ വൈജ്ഞാനിക പ്രതിഭാ സദസും ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് കെ.ജി. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.

സ്കൂളിലെ പൂർവവിദ്യാർഥിയും പ്രവാസി സാഹിത്യകാരനുമായ റോയി പൂച്ചേരിയെ ആദരിച്ചു. 1980 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. പ്രഥമാധ്യാപിക ബിന്ദു കെ. നായർ, പിടിഎ വൈസ് പ്രസിഡന്‍റ് പി.ജി. രഘു, സ്റ്റാഫ് സെക്രട്ടറി എൻ. ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.

Pathanamthitta

യന്ത്രവല്‍കൃത ചക്കവരട്ടി ഉത്പാദാനം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആരംഭിച്ചു

തെള്ളിയൂർ: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രം ഉപയോഗിച്ച് ചക്കവരട്ടിയും ചക്കഹല്‍വ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് തുടക്കമായി.
മാനുഷിക അധ്വാനം കുറച്ചുകൊണ്ട് ഈ യന്ത്രം ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമായി ഉത്പാദനം നടത്തുവാന്‍ സാധിക്കും.

യൂണിറ്റിന്‍റെ ഉദ്ഘാടനം ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചെറുകിട ഉത്പാദനയൂണിറ്റുകള്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും ഈ യന്ത്രത്തിന്‍റെ സേവനം ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്‍റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു. കാര്‍ഡ് ഡയറക്‌ടര്‍ റവ. ഷിബു സാമുവേൽ, അസിസ്റ്റന്‍റ് ഡയറക്‌ടര്‍ റവ. ഷൈന്‍ എന്‍. ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Pathanamthitta

ഇലന്തൂർ ഗവൺമെന്‍റ് കോളജ്: പുതിയ ടെൻഡർ നടപടികളിലേക്ക്

പത്തനംതിട്ട: ഇലന്തൂർ ഗവൺമെന്‍റ് കോളജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനേത്തുടർന്ന് പഴയ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചതിനേത്തുടർന്നാണ് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.

പ്രധാന പ്രശ്നമായ റോഡിന്‍റെ വീതി കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുമായി സംസാരിക്കുമെന്ന് അബിൻ വർക്കി എംഎൽഎ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടികളിലേക്ക് നീങ്ങാനും അനുമതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലാക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർദേശം നൽകി.

കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനെ സമീപിക്കാനും തീരുമാനമായി. വിഷയം പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.

യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സജി ഭാസ്ക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജി അലക്സ്, അംഗം എം.ജി. ഗീതമ്മ, പ്രിൻസിപ്പൽ ഡോ. ബിനു ജോയ്, ലെയ്സൺ ഓഫീസർ വിൻസി തോമസ്, കിഫ്ബി, കിറ്റ്കോ, കോളജ് വിദ്യാഭ്യാസ വകുപ്പ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Pathanamthitta

ചിന്നിച്ചിതറി സർക്കാർ ഓഫീസുകൾ; വാടകയും വൻ ബാധ്യത

പത്തനംതിട്ട: അപകടാവസ്ഥയിലെന്നു വിധിയെഴുതിയ ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക്. 24 സർക്കാർ ഓഫീസുകളും കോടതികളും സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ പകുതിയോളം ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

ഒരു കൂരയ്ക്കു കീഴിലുണ്ടായിരുന്ന ജില്ലാ ഓഫീസുകൾ അടക്കമാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ചിന്നിച്ചിതറിയിരിക്കുന്നത്. ഇനി ഇവ തിരികെ ഒരിടത്തേക്ക് എത്താൻ വർഷങ്ങളെടുത്തേക്കും. ഇക്കാലയളവിൽ വാടക ഇനത്തിലും സർക്കാരിനു വൻ തുക ചെലവഴിക്കേണ്ടിവരും.

കോഴഞ്ചേരി താലൂക്ക് ഓഫീസ് കടമ്മനിട്ട റോഡിൽ പ്രസ്ക്ലബിനു സമീപം പട്ടംകുളം റോഡിനോടു ചേർന്ന കെട്ടിടത്തിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷനിലെ ഏറ്റവും താഴത്തെ നിലയിലായിരുന്നു താലൂക്ക് ഓഫീസ്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകൂടിയാണ് കോഴഞ്ചേരി. വിശാലമായ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനുവേണ്ടി മൂന്നുനില കെട്ടിടമാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. 85,000 രൂപയാണ് പ്രതിമാസ വാടക. പാർക്കിംഗ് സൗകര്യം അടക്കം പരിമിതമാണെങ്കിലും നഗരത്തിൽത്തന്നെ കെട്ടിടം ലഭ്യമായത് ആളുകൾക്ക് ആശ്വാസമായി. ഓഫീസ് മാറ്റത്തിന്‍റെ നടപടികൾ മൂന്നാഴ്ചയായി നടന്നുവരികയാണ്. തിങ്കളാഴ്ചയോടെ മിനി സിവിൽ സ്റ്റേഷനിലെ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും കംപ്യൂട്ടർ സംവിധാനങ്ങളക്കം പുതിയ ഓഫീസിൽ സജ്ജമായത് ഇന്നലെയോടെയാണ്.

പ്രൻസിപ്പൽ കൃഷി ഓഫീസ്, സബ്ട്രഷറി, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവ നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുതുടങ്ങി.
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ് കോളജ് റോഡിൽ മണ്ണിൽ റീജൻസിയുടെ എതിർവശത്തു കാപ്പിൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് പോസ്റ്റ് ഓഫീസ് റോഡരികിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സബ് ട്രഷറി താഴെവെട്ടിപ്രം റിംഗ് റോഡിൽ പിഎസ്‌സി ഓഫീസിനു സമീപത്തേക്കാണ് മാറ്റിയത്. പെൻഷൻകാർക്കും മറ്റും ഇനി ഏറെ ദൂരം സഞ്ചരിച്ചെങ്കിലേ ട്രഷറിയിലെത്താൻ കഴിയൂ. മിനി സിവിൽസ്റ്റേഷനോടു ചേർന്നുള്ള ഫിനാൻഷൽ കോംപ്ലക്സിനു പ്രശ്നമില്ലാത്തതിനാൽ ജില്ലാ ട്രഷറിയും മറ്റ് ധനകാര്യ ഓഫീസുകളും ഇതേ കെട്ടിടത്തിൽ തുടരും.
കോടതികൾക്കായി ബിഎസ്എൻഎൽ ഓഫീസ് സജ്ജീകരിച്ചുവരികയാണ്. ഏഴ് കോടതികൾക്കും ഇവിടെ സ്ഥലസൗകര്യം തികയാത്തതിനാൽ മാർക്കറ്റ് റോഡിലെ ഒരു കെട്ടിടംകൂടി സജ്ജീകരിക്കും.
മിനി സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകൾക്കും കെട്ടിടങ്ങൾ ആയിട്ടുണ്ട്. ഓഫീസ്

ഉപകരണങ്ങളും ഫയലുകളുമൊക്കെ മാറ്റിക്കൊണ്ടിരിക്കയാണ്. വരും ദിവസങ്ങളിൽ മുഴുവൻ ഓഫീസുകളും ഇവിടെനിന്ന് ഒഴിയും. ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്ഥലസൗകര്യം കണക്കിലെടുത്തുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഓഫീസുകൾക്കായി കണ്ടെത്തുന്ന കെട്ടിടത്തിന്‍റെ വാടക സർക്കാർ നിരക്കിൽ നിർണ‍യിച്ച് അനുമതി ലഭിക്കാനുള്ള കാലതാമസമാണ് നടപടികൾ വൈകിപ്പിക്കുന്നത്. 30,000 രൂപയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്ന ഓഫീസുകളുടെ കുറഞ്ഞ വാടക.

കെഎസ്ആർടിസി ടെർമിനലിൽ ഓഫീസുകൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്താമായിരുന്നെങ്കിലും ഇതിന് പ്രവർത്തനാനുമതി ഇതേവരെ ലഭിക്കാത്തതിനാൽ അതിനുള്ള സാധ്യതയും അസ്തമിച്ചു.


ഓഫീസ് മാറ്റത്തിനും ഫണ്ട് വേണം

മിനി സിവിൽ സ്റ്റേഷനിൽനിന്ന് ഒഴിയുന്ന ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതും ഓഫീസ് മേധാവികൾക്ക് വൻ ബാധ്യതയാണ്. ഓരോ ഓഫീസിന്‍റെയും മാറ്റേണ്ട സാധന സാമഗ്രികൾക്കായി ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ പണം കെട്ടിവയ്ക്കണം. ഇതു കണക്കാക്കിവരുന്ന മുറയ്ക്ക് സർക്കാർ അനുമതിയോടെ പണം കെട്ടിവയ്ക്കാനാണ് നിർദേശം. എന്നാൽ ഈ പണം സർക്കാരിൽനിന്നു സമയബന്ധിതമായി ലഭിക്കാത്തതിനാൽ ഓഫീസ് മേധാവികൾ പണം കൈയിൽനിന്നു കണ്ടെത്തേണ്ടിവരും. കോഴഞ്ചേരി താലൂക്ക് ഓഫീസ് മാറ്റത്തിന് 70,000 രൂപയാണ് കെട്ടിവച്ചത്.

അനുയോജ്യമായ കെട്ടിടം ലഭിക്കാൻ വൈകിയതും ഉയർന്ന വാടകയുമാണു ഓഫീസുകൾ മാറ്റുന്നതിന് താമസമായത്. ബലക്ഷയം കണ്ടെത്തിയതിനേത്തുടർന്ന് മാർച്ച് 30നു മുൻപായി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും മാറ്റണമെന്നായിരുന്നു നിർദേശം. കഴിഞ്ഞ മാസം ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം അന്ത്യശാസന നൽകിയതോടെയാണ് ഓഫീസ് മാറ്റം തകൃതിയിലായത്.


മൂന്നര പതിറ്റാണ്ട് പ്രായം; മിനി സിവിൽ സ്റ്റേഷൻ പൊളിക്കും

മിനി സിവിൽ സ്റ്റേഷൻ പുതിയത് നിർമിക്കുന്നതിനായി നിലവിലുള്ളത് പൊളിച്ചുനീക്കാനാണ് തീരുമാനം.

1990 മേയ് 21ന് അന്നത്തെ റവന്യു മന്ത്രി പി.എസ്. ശ്രീനിവാസനും പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് പത്തനംതിട്ടയിലെ മിനി സിവിൽസ്റ്റേഷൻ മന്ദിരം. 36 വർഷം മാത്രമാണ് കെട്ടിടത്തിനു പഴക്കം.
കോൺക്രീറ്റ് പാളികൾ അടർന്നു മാറുകയും ചോർച്ച ഉണ്ടാകുകയും ചെയ്ത കെട്ടിടത്തിന്‍റെ ഉറപ്പ് വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.

കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് കെട്ടിടം എത്രയും വേഗം ഒഴിപ്പിക്കാൻ നിർദേശിച്ചത്. അഞ്ചുനിലകളുള്ള കെട്ടിടത്തിന്‍റെ നിർമാണം 1982ൽ ജില്ല
രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.

മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് 18 വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. താത്കാലികമായി പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്നു മുന്നോട്ടു പോയത്. നിർമാണഘട്ടത്തിലെ പോരായ്മകളും സംരക്ഷണത്തിന്‍റെ കുറവുമാണ് പ്രധാന പ്രശ്നമായി കണ്ടത്.
കാടുകളും സസ്യങ്ങളും കെട്ടിടഭാഗങ്ങളിൽ വൻതോതിൽ വളർന്നുനിൽക്കുകയാണ്. പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ചോർച്ചയുണ്ടാകുകയും കന്പി തുരുന്പെടുക്കുകയും ചെയ്തു.

ശൗചാലയങ്ങൾ ചോർന്നൊലിച്ചതും പ്ലംബിംഗ് സംബന്ധമായ തകരാറുകൾ യഥാസമയം പരിഹരിക്കാതെയിരുന്നതും കെട്ടിടത്തിന്‍റെ തകർച്ച വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാതല ഓഫീസ് പ്രവർത്തിച്ച ഇടമായിരുന്നിട്ടും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് യഥാസമയം നടപടികളുണ്ടായില്ല.

Pathanamthitta

ചങ്ങനാശേരി അതിരൂപത അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ

ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പം മിഷന്‍ലീഗിന്‍റെ നേതൃത്വത്തിലുള്ള 38-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ നടക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള കുഞ്ഞുമിഷണറിമാരടക്കം പതിനായിരക്കണക്കിനു വിശ്വാസികൾ കാല്‍നടയായി കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും എത്തി മധ്യസ്ഥ പ്രാര്‍ഥന അര്‍പ്പിക്കും.

നാളെ രാവിലെ 5.45ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ നേതൃത്വത്തിലുള്ള പ്രധാന തീര്‍ഥാടനം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. കുറുമ്പനാടം മേഖലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടനം രാവിലെ 10.30ന് കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ നിന്നാരംഭിക്കും.
കുടമാളൂര്‍ മേഖലയിലെ തീര്‍ഥാടകര്‍ പനമ്പാലം സെന്‍റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് തീര്‍ഥാടനം നടത്തും.
അതിരമ്പുഴ മേഖലാ തീര്‍ഥാടനം ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് പോകും.

കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലാ തീര്‍ഥാടനങ്ങള്‍ 8.45ന് കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു പുറപ്പെടും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തെക്കന്‍മേഖല തീർഥാടകര്‍ മറ്റു മേഖലകളുടെ തീര്‍ഥാടനങ്ങളോടാപ്പം ചേര്‍ന്ന് ജന്മഗൃഹത്തിലെത്തിച്ചേരും.
കുടമാളൂര്‍ പള്ളിയില്‍ ഒന്നിന് രാവിലെ 5.15നും 10.30നും 12നും 3.15നും അല്‍ഫോന്‍സാ ഭവനില്‍ രാവിലെ 7.15നും 9.45നും 12നും ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 10.15നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

അല്‍ഫോന്‍സാ ഭവനില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.

Pathanamthitta

കേന്ദ്രീയ വിദ്യാലയവും നിരണം സെന്‍റ് തോമസ് ക്ലബും ചാമ്പ്യന്മാർ

തിരുവല്ല: പത്തനംതിട്ട ജില്ലാ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അടൂർ കേന്ദ്രീയ വിദ്യാലയവും (ഷിഫ്റ്റ്-2), ആൺകുട്ടികളുടെ വിഭാഗത്തിൽ നിരണം സെന്‍റ് തോമസ് ക്ലബും ജേതാക്കളായി. തിരുവല്ല മാർത്തോമ്മാ റെസിഡൻഷൽ സ്കൂൾ മൈതാനിയിൽ പത്തനംതിട്ട ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സ്കൂൾ മാനേജ്മെന്‍റും സംയുക്തമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ്-2, ആതിഥേയരായ മാർത്തോമ്മാ റെസിഡൻഷൽ സ്കൂളിനെ 23-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. വിജയികൾക്കായി ഗിരിബാല പ്രദീപ് 10 പോയിന്‍റുകൾ നേടി. മാർത്തോമ്മാ സ്കൂളിനുവേണ്ടി ആഞ്ജലീന ആൻ ഏബ്രഹാം 13 പോയിന്‍റുകൾ നേടി മികച്ച പോരാട്ടം കാഴ്ചവച്ചു.

ആൺകുട്ടികളുടെ ഫൈനലിൽ കേന്ദ്രീയ വിദ്യാലയം അടൂർ ഷിഫ്റ്റ്-2 ടീമിനെ 34-12 എന്ന സ്കോറിന് തകർത്ത് നിരണം സെന്‍റ് തോമസ് ക്ലബ് കിരീടം കരസ്ഥമാക്കി. നിരണം ടീമിനു വേണ്ടി 19 പോയിന്‍റുകൾ നേടിയ കാർത്തിക് ജയചന്ദ്രയാണ് മത്സരത്തിൽ തിളങ്ങിയത്.

നേരത്തേ നടന്ന സെമിഫൈനലിൽ കേന്ദ്രീയ വിദ്യാലയം പെൺകുട്ടികൾ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിനെയും (25-18), തിരുവല്ല മാർത്തോമ്മാ റെസിഡൻഷൽ സ്കൂൾ, തിരുവല്ല ബാസ്കറ്റ്ബോൾ കലബിനെയും (28-0) പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ആൺകുട്ടികളുടെ സെമിയിൽ സെന്‍റ് തോമസ് ക്ലബ് സോഫിയ ഇന്‍റർനാഷണൽ സ്കൂളിനെയും (38-9), കേന്ദ്രീയ വിദ്യാലയം ഷിഫ്റ്റ്-2 സ്വന്തം ഒന്നാം ഷിഫ്റ്റ് ടീമിനെയും (25-19) പരാജയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ വർഗീസ് മാമ്മൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ജോർജ് സഖറിയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത വർഗീസ് പ്രസംഗിച്ചു.

Pathanamthitta

സൗജന്യ കെ-ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി പിൻവലിക്കണം: കെപിപിഎച്ച്എ

പത്തനംതിട്ട: സ്കൂളുകളിൽ കെ-ഫോണ്‍ വഴിയുള്ള സൗജന്യ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ
നടപടി പുനഃപരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.

സംസ്ഥാനത്തെ എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോണ്‍. ഐടി വകുപ്പിന് കീഴില്‍ കെഎസ്ഇബി, കെഎസ്‌ഐടിഐഎല്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം കെ-ഫോണ്‍ വഴി ബന്ധിപ്പിച്ചിരുന്നു.

എന്നാൽ കെ-ഫോണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനത്തിന് സ്‌കൂളുകള്‍ പണമടയ്ക്കണമെന്നാണ് സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്‍റര്‍നെറ്റ് സേവനം നല്‍കിയാല്‍ മതിയെന്ന് കെ-ഫോണും തീരുമാനിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ-ഫോണ്‍ സേവനം നല്‍കുന്നത്. ഒരു ഓഫീസിനും ഇനി മുതല്‍ സൗജന്യമില്ലെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ-ഫോണ്‍ സേവനം ലഭിച്ചുതുടങ്ങിയത്. സൗജന്യ ഇന്‍റർനെറ്റ് സേവനം തുടരാന്‍ വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെട്ട് സ്‌കൂളുകള്‍ക്കുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് കെപിപിഎച്ച്എ
പ്രസിഡന്‍റ് എൻ.സി. അബ്ദുല്ലക്കുട്ടി, ജനറൽ സെക്രട്ടറി എം.ഐ. അജികുമാർ എന്നിവർ ആവശ്യപ്പെട്ടു.

Pathanamthitta

പോക്‌സോ കേസിലെ പ്രതിക്ക് 29 വര്‍ഷം കഠിനതടവും 1.16 ലക്ഷം രൂപ പിഴയും

തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്‍സ്റ്റഗ്രാം സുഹൃത്തിന് 26 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും. ഇരവിപേരൂര്‍ വള്ളംകുളം നെടുമ്പ്രത്തുമല ചണ്ണമല കോളാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് ബിനു(23)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ബിഎന്‍എസ്, പോക്‌സോ വകുപ്പുകളിലായി ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അതിജീവിതയെ 2025 ഫെബ്രുവരി 22ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവല്ല എസ്എച്ച്ഒ എസ്. സന്തോഷ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍ ഓഫീസര്‍ ദീപകുമാരി ഏകോപിപ്പിച്ചു.

പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവിതയ്ക്കു നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Pathanamthitta

പൂർവവിദ്യാർഥി കൂട്ടായ്മയിൽ സ്ഥാപിച്ച കടയിൽ മോഷണം

തിരുവല്ല: സാന്പത്തിക പരാധീനതകൾക്കിടെ സഹപാഠികളായിരുന്നവർ നിർമിച്ചു നൽകിയ കടയിൽ നടന്ന മോഷണം യുവതിയുടെ പ്രതീക്ഷകളെ തകർത്തു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ജംഗ്ഷനിൽ തിരുമൂലപുരം തേവർമലയിൽ ബീനാ ജോസഫ് സ്വയം തൊഴിൽ ചെയ്ത് ഉപജീവനം നടത്തിവന്ന കടയാണ് കഴിഞ്ഞദിവസം രാത്രി കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. കടയിലുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളും വഞ്ചിപ്പെട്ടിയിൽ സൂക്ഷിച്ച 2700 രൂപയും നഷ്ടപ്പെട്ടു. പരാതി നൽകിയതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കടയുടമയായ ബീനാ ജോസഫിന്‍റെ മൊഴിയെടുത്തു.

തിരുവല്ല ബൈപാസ് പുഷ്പഗിരി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കടയുടെ പരിസരത്തെ സിസിടിവി പരിശോധിച്ചതായി പോലീസ് അറിയിച്ചു.
പക്ഷേ പ്രതികളെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ ആയിട്ടില്ല. നിത്യച്ചെലവിനു മാർഗമില്ലാതെ വന്നതോടെ കൈക്കുഞ്ഞുമായി ബസ് സ്റ്റാൻഡിലും ബൈപാസിലും ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന ബീനയെ സഹപാഠികൾ തിരിച്ചറിഞ്ഞ് കട നിർമിച്ച് സഹായിക്കുകയായിരുന്നു.

ഡിഗ്രി വരെ പഠിച്ച ബീന പല ജോലികൾക്കും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ലോട്ടറി വില്പനയിലേക്ക് കടന്നത്. ചങ്ങനാശേരി എൻഎസ്എസ് കോളജിലെ 2011 ബിരുദ ബാച്ചിലെ പൂർവവിദ്യാർഥി കൂടിയായ ബീനാ ജോസഫിനു വേണ്ടി പൂർവവിദ്യാർഥികൾ രൂപീകരിച്ച ഓർമക്കൂട്ട് കൂട്ടായ്മയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചു നിർമിച്ചതായിരുന്നു കട. ലോട്ടറി വില്പനയും കടയിലുണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്ന ലോട്ടറി വീട്ടിലേക്ക് തലേന്നു കൊണ്ടുപോയിരുന്നതിനാൽ അതു നഷ്ടപ്പെട്ടിട്ടില്ല.

12 വയസുള്ള മകളും ആറുമാസമായ മകനുമായി ഭർത്താവ് വർഗീസിനൊപ്പം തിരുമൂലപുരത്തെ അവരുടെ കുടുംബ വീട്ടിലാണ് താമസം.വർഗീസ് തിരുവനന്തപുരത്ത് ആയുർവേദാശുപത്രിയിലെ പാചക ജോലിക്കാരനാണ്.

Pathanamthitta

ബാലികയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

ചിറ്റാര്‍: ഒന്പതു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന്‍ അറസ്റ്റില്‍. ചിറ്റാര്‍ ഫാക്ടറിപ്പടി മാമല പുത്തന്‍പുരയില്‍ വീട്ടില്‍ ഫിലിപ്പോസ്(66) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു മാസങ്ങള്‍ക്കു മുന്പ് സ്കൂൾ അവധിക്കാലത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തിടുകയും പീഡിപ്പിക്കുകയും ആയിരുന്നു. പീഡന വിവരം രക്ഷിതാക്കളോട് കുട്ടി പങ്ക് വച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 29ന് സംഭവം അറിയിക്കുകയായിരുന്നു. ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്‌സിപിഒമാരായ ശ്രീകുമാര്‍, പ്രവീണ്‍, സിപിഒ അന്‍വര്‍ഷ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Pathanamthitta

ശബരിമലയിൽ നിറപുത്തരി മൂന്നിന്

പത്തനംതിട്ട: നിറപുത്തരിയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രനട ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മൂന്നിനാണ് നിറപുത്തരി. പുലർച്ചെ നട തുറക്കും.

5.30ന് പതിനെട്ടാം പടിക്കു സമീപത്തുനിന്ന് നെല്‍ക്കറ്റകള്‍ ശ്രീകോവിലിന് പ്രദക്ഷിണം ചെയ്ത് മുന്നിലെ മണ്ഡപത്തില്‍ എത്തിക്കും. രാവിലെ 5.40നും 6.20നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. വൈകുന്നേരം
6.30ന് പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. നിറ പുത്തരിയോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെർച്വൽ ക്യൂ വെബ്‌സൈറ്റ് വഴി (www.sabarimalaonline.org) സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.

ശബരിമല നിറപുത്തരിക്ക് ആറന്മുളയില്‍നിന്ന് നെല്‍ക്കതിര്‍ എത്തിക്കും

ആറന്മുള: ശബരിമല നിറപുത്തരി ചടങ്ങിന് ആറന്മുളയില്‍ കൃഷി ചെയ്ത നെല്‍ക്കതിര്‍ ആറന്മുള വികസന സമിതിയുടെയും പ്രമുഖ ജൈവ ആര്‍ട്ട് കര്‍ഷകനായ സുനില്‍ കുമാറിന്‍റെയും നേതൃത്വത്തില്‍ എത്തിക്കും.

ഓഗസ്റ്റ് രണ്ടിനു രാവിലെ എട്ടിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്രയായിപുറപ്പെട്ട് മൂന്നിന് പുലർച്ചെ ശബരിമലയിൽ നടക്കുന്ന
നിറപുത്തരി ചടങ്ങിനായി കതിരുകൾ സന്നിധാനത്ത് എത്തിക്കാനാണ് തീരുമാനം. ആറന്മുള, പാലക്കാട്, അച്ചന്‍കോവില്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ നെല്‍ക്കതിരുകൾ നിറപുത്തരിക്കായി എത്തിക്കാനാണ് ദേവസ്വം ബോർഡ് അനുമതി. ആറന്മുള വികസന സമിതിക്കാണ് ആറന്മുളയിലെ അനുമതി ലഭിച്ചിട്ടുള്ളത്.

ആറന്മുളയില്‍നിന്ന് പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടൂകൂടിയാണ് നെല്‍ക്കതിര്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. ഘോഷയാത്രാ ചടങ്ങിന് പന്തളം കൊട്ടാരം പ്രതിനിധി, ജനപ്രതിനിധികള്‍, പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി, മറ്റു സാമുദായിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്നു കര്‍ഷകനായ സുനില്‍കുമാര്‍, വികസന സമിതി ഭാരവാഹികളായ പി.ആര്‍. രാധാകൃഷ്ണന്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Pathanamthitta

ടൗൺ സ്ക്വയർ കവാടം വെട്ടിപ്പൊളിച്ച് ഓട നിർമാണം; പ്രതിഷേധം ശക്തം

പത്തനംതിട്ട: നഗരസഭയുടെ ചുമതലയിലുള്ള ടൗൺ സ്‌ക്വയർ പടികൾ തകർത്ത് പൊതുമരാമത്ത്‌ ഓട നിർമാണം. ടൗൺ സ്‌ക്വയറിന്‍റെ പ്രവേശ കവാടം വെട്ടിപ്പൊളിച്ചാണ്‌ ഈ ഭാഗത്ത്‌ ഓട നിർമിക്കുന്നത്‌. മുൻ ധാരണകൾ ലംഘിച്ചാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നടപടികളെന്ന് എൽഡിഎഫ് ആരോപിച്ചു. വിഷയത്തിൽ നിസംഗത തുടരുന്ന യുഡിഎഫ്‌ ഭരണ നേതൃത്വത്തിന്‍റെ നടപടിക്കെതിരേ നഗസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ്‌ കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ടൗൺ സ്‌ക്വയർ നിർമിച്ചത്‌. ഗാർഡനിംഗും ഇരിപ്പിടവും ഉൾപ്പെടെ ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ചാണ്‌ നിർമാണം നടത്തിയത്‌.

അബാൻ മേൽപ്പാലത്തിന്‍റെ സർവീസ്‌ റോഡിനായും കുന്പഴ - തിരുവല്ല റോഡിന്‍റെ വശത്തും പൊതുമരാമത്തിന്‌ ആവശ്യമായ സ്ഥലം വിട്ടുനൽകിയാണ്‌ ടൗൺ സ്‌ക്വയർ നിർമിച്ചത്‌.

ജല അഥോറിറ്റിയുടെ പൈപ്പ്‌ സ്ഥാപിക്കുന്നതിനും കെഎസ്‌ഇബിയുടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനും പ്രത്യേകം സ്ഥലവും നൽകിയിരുന്നു. പൊതുമരാമത്ത്‌, വൈദ്യുതി, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചാണ്‌ ഇതുസംബന്ധിച്ച ധാരണയുണ്ടാക്കിയത്‌.
ധാരണകൾ നിലനിൽക്കവേയാണ് ഓട നിർമാണത്തിന്‍റെ ഭാഗമായി പ്രവേശന കവാടത്തിന്‍റെ ചവിട്ടുപടിയുടെ ഭാഗം പൊളിച്ചത്‌. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ‍ നടപടി. മുൻ എംഎൽഎ കെ.കെ. നായരുടെ പ്രതിമയും അപകട ഭീഷണിയിലാണ്‌.

നിരവധിയാളുകളാണ്‌ വൈകുന്നേരങ്ങളിൽ ടൗൺ സ്‌ക്വയറിൽ എത്തുന്നത്‌. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ആളുകൾക്ക്‌ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. സ്റ്റേജിനു സമീപമുള്ള ഗേറ്റിലൂടെ മേൽപ്പാലം ജോലികൾ കാരണം പ്രവേശിക്കാനും ബുദ്ധിമുട്ടുണ്ട്.

എൽഡിഎഫ് പ്രതിഷേധം

നഗരസഭയ്‌ക്ക്‌ ഒരു നോട്ടീസുപോലും നൽകാതെ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടംവരുത്തി പൊതുമരാമത്ത്‌ വകുപ്പ് നടത്തിയ നടപടിയെ സംബന്ധിച്ച് ചെയർപേഴ്സൺ അടക്കം നിസംഗത തുടരുന്നതിനിടെയാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് വിഷയം ഉന്നയിച്ചത്.
എൽഡിഎഫ്‌ അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച്‌ പ്രതിഷേധ യോഗം നടത്തി.

ഗാന്ധി സ്‌ക്വയറിനു സമീപം ചേർന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ പാർലമെന്‍ററി പാർട്ടി നേതാവ്‌ പി.കെ. അനീഷ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ കെ. മാത്യു, കൗൺസിലർമാരായ അനില അനിൽ, ബിജിമോൾ മാത്യു, എൻ.എം. വിജയരാജൻ, പി.ഡി. അമ്മിണി, മഞ്‌ജു പ്രദീപ്‌, കൊച്ചുറാണി, അൻസിൽ അഹമ്മദ്‌, ഷൈനി അഷ്‌റഫ്‌, ജോജി ശാമുവേൽ, അജിൻ വർഗീസ്‌ എന്നിവർ പ്രസംഗിച്ചു.

ജലവിതരണവും മുടങ്ങി

അബാൻ ജംഗ്ഷനിലെ ഓട നിർമാണത്തിന്‍റെ പേരിൽ നഗരത്തിലെ പലയിടങ്ങളിലും ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജലവിതരണവും തടസപ്പെടുത്തിയത്. ജലവിതരണം അടക്കം തടസപ്പെട്ടിട്ടും പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.

Pathanamthitta

തേവോദോസിയോസ് എക്സലൻസി അവാർ‌ഡ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്ക്

പത്തനംതിട്ട: അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി റാന്നി പെരുനാട് ബഥനി ആശ്രമം ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസി അവാർഡ് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്ക്. മലങ്കര ഓർത്തഡോക്സ് സഭയിലെ വലിയമെത്രാപ്പോലീത്തയായ മാർ ക്ലീമിസ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാണ്. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം പെരുനാട് ബഥനി ആശ്രമത്തിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബാവ സമ്മാനിക്കും. 16-ാമത് എക്സലൻസി അവാർഡാണ് ഇത്തവണ നൽകുന്നതെന്ന് സെക്രട്ടറി ഫാ. മത്തായി ഒഐസി അറിയിച്ചു.

സഭാ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സമുന്നത വ്യക്തികളേയും അവരുടെ പ്രവർത്തനങ്ങളേയും ആദരിക്കുന്നതിനായാണ് മാർ തേവോദോസിയോസ് ബഥാനിയ എക്സലൻസി അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

Pathanamthitta

നാറാണംമൂഴിയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെ 2026 - '27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് മെയിന്‍റനൻസ് ഫണ്ട് വിനിയോഗിച്ച് മടന്തമൺ -
ക്നാനായ പള്ളിപ്പടി - ചെമ്പനോലി റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വാർഡ് മെംബർ റെജി വാലുപുരയിടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിൽകുമാർ നിർമാണോദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്‍റ് റീന ജയിംസ്, ജിജോമോൻ, അസിസ്റ്റന്‍റ് എൻജിനിയർ ശ്രീജിത്ത്, ഓവർസിയർ നിഷ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടംഘട്ടമായി റോഡ് മെയിന്‍റനൻസ് പ്രവർത്തനങ്ങൾ നടപ്പിലാക്കിവരികയാണ്. ഇതിന്‍റെ ഭാഗമായി ശേഷിക്കുന്ന വാർഡുകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

Pathanamthitta

മെഴുകുതിരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: വൈഎംസിഎ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയിൽ മെഴുകുതിരി യൂണിറ്റ് ജൻ ശിക്ഷൻ സംസ്ഥാന ജില്ലാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.

വൈഎംസിഎ പ്രസിഡന്‍റ് ടി. ജയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൻ സംസ്ഥാന ജില്ലാ ഡയറക്ടർ പി.വി. രാജലക്ഷ്മി, അമൃത സാജൻ വർഗീസ്, തോമസ് വർഗീസ്, ഏബ്രഹാം പി. വർഗീസ്, ജിജു മാത്യു, ഇ.എ. ഏലിയാസ്, ജോയി ജോൺ, ഷാജി ജോർജ്, നസീർ അഹമ്മദ്, അജയ് ജോർജ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കും, മാതാപിതാക്കൾക്കും മെഴുകുതിരി നിർമാണത്തിൽ പരിശീലവും ഉത്പാദനവുമാണ് പരിപാടിയുടെ ലക്ഷ്യം.

Pathanamthitta

നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഏനാത്ത് ചന്ത

അടൂർ: ഏനാത്ത് ചന്ത പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിൽ. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു ഏനാത്ത് ചന്തയിൽ നടന്നിരുന്നത്.

കൃത്യമായ മേൽനോട്ടമോ നവീകരണ പ്രവർത്തനങ്ങളോ ഇല്ലാതെ ചന്ത ശോചനീയാവസ്ഥയിലായി. നിലവിൽ ഏനാത്ത് ടൗണിലെ മത്സ്യവ്യാപാരം പലയിടങ്ങളിലായാണ്. എന്നാൽ വീണ്ടും മത്സ്യവ്യാപാരം ചന്തയിലേക്ക് തിരികെ എത്തിക്കാനും കടകൾ പഴയതുപോലെ സജീവമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. സൗകര്യങ്ങളില്ലാത്തതും മാലിന്യ പ്രശ്നവും കാരണം വ്യാപാരികൾ ഇതിനോടു മടി കാട്ടുകയാണ്.

മാലിന്യ സംസ്കരണമാണ് ചന്തയിലെ വലിയ പ്രശ്നം. ചന്തയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതു കൃത്യമായി പ്രവർത്തിപ്പിക്കാനായില്ല. കംഫർട്ട് സ്റ്റേഷനുള്ളതും വെള്ളമില്ലാതെ ഉപയോഗശൂന്യമായി.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് വൈകുന്നേരങ്ങളിൽ ചന്തയിലെ ഷെഡിനുള്ളിലുണ്ടായിരുന്ന മത്സ്യവ്യാപാരികൾ റോഡരികിലേക്ക് മാറിയത്. വെള്ളത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഇടയ്ക്ക് കിണർ കുഴിച്ചു നോക്കിയിരുന്നു. എന്നാൽ മണ്ണിന് ഉറപ്പില്ലാത്തതിനാൽ ഇതു വിജയകരമായില്ല. വെള്ളം എത്തിക്കാനുള്ള മറ്റ് സാധ്യതകൾ തേടുന്നുണ്ടെന്നാണ് വിവരം. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാൻ ചന്തയിൽ എത്തിച്ചു സൂക്ഷിക്കുന്നുണ്ട്.

ഏഴംകുളം പഞ്ചായത്ത് എംസിഎഫ് കേന്ദ്രത്തിനുവേണ്ടിയും ഇതോടനുബന്ധിച്ചു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ലഭിച്ചാൽ മാലിന്യം മുഴുവനായും അങ്ങോട്ട് മാറ്റാനാണ് തീരുമാനം.ഇതോടെ ചന്തയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്.

Pathanamthitta

ടികെ റോഡിൽ അപകട മുനന്പുകൾ

കോഴഞ്ചേരി: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ പുല്ലാടിനും മാരാമണ്ണിനും മധ്യേ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വളവില്ലാതെ റോഡ് നേരേയായതിനാല്‍ അമിത വേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അപകടങ്ങളുടെ പ്രധാന കാരണവും ഇതാണ്. പുല്ലാട് മുതല്‍ മാരാമണ്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്.

റോഡിന്‍റെ ഇരുവശങ്ങളിലെയും ഇടറോഡുകളില്‍നിന്ന് വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പൊടുന്നനെ പ്രവേശിക്കുന്നതും അപകടത്തിന് കാരണമാകുന്നു. ഇതുകൂടാതെ റോഡിന്‍റെ ഇരുവശങ്ങളിലും യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെ നടക്കുന്ന കച്ചവടങ്ങളും അപകടകങ്ങള്‍ക്ക് കാരണമാകുന്നു. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ റോഡിന്‍റെ ഓരങ്ങളില്‍ നിര്‍ത്തുന്നതും ഗതാഗത തടസമുണ്ടാക്കുന്നുണ്ട്.

റോഡില്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള യാതൊരു മുന്‍കരുതലുകളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുള്ള പരാതി വ്യാപകമാണ്. വേഗ നിയന്ത്രണ സംവിധാനങ്ങളോ കാമറകളോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഫണ്ടില്ലായെന്നാണ് ഇതിനു കാരണമായി പറയുന്നത്.

എന്നാൽ ജില്ലാ കളക്‌ടര്‍ ചെയര്‍മാനായ റോഡ് സേഫ്റ്റി കൗണ്‍സിലാണ് ഇത്തരം നടപടികള്‍ നടപ്പിലാക്കേണ്ടതെന്നും ഇതിനുവേണ്ടി ആവശ്യമായ ഫണ്ട് കൗണ്‍സിലിന് പ്രത്യേകമായി നല്‍കുന്നുണ്ടെന്നും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രാമചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.

റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കാടുകളും വഴിവിളക്കുകളുടെ അഭാവവും രാത്രികാലങ്ങളില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ ക്രമാതീതമായ വർധനയുമുണ്ടാകും.

വേഗനിയന്ത്രണ സംവിധാനങ്ങളും കാമറയും സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അധികൃതര്‍ നടപ്പിലാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Pathanamthitta

സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ടു മരിച്ചു

കോഴഞ്ചേരി: നിർത്തിയിട്ട കാറിന്‍റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രികൻ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കല്‍ ബഥേലിൽ തോമസ് ഏബ്രഹാം (തോമസ്‌കുട്ടി-59) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4.15ന് കോഴഞ്ചേരി ടൗണിലുള്ള കണ്ണാശുപത്രിയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഇടതുഭാഗത്തെ ഡോര്‍ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയും യാത്രികനായിരുന്ന തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന ബസിന്‍റെ അടിയിലേക്കാണ് ഇദ്ദേഹം വീണത്.

ബസിന്‍റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയിൽ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു.

സംസ്‌കാരം പിന്നീട്. ഭാര്യ: ഷൈനി തോമസ് (ഹെൽത്ത് ഇൻസ്പെക്‌ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കൾ: ഡോ. ഷാരോൺ, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).

Pathanamthitta

4.2 കിലോ കഞ്ചാവുമായി മഹാരാഷ്‌ട്ര സ്വദേശി അറസ്റ്റില്‍

തിരുവല്ല: പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 4.208 കിലോ ഗ്രാം കഞ്ചാവുമായി മഹാരാഷ്‌ട്ര സ്വദേശി അറസ്റ്റില്‍. മഹാരാഷ്‌ട്ര റായിഗഡ് സ്വദേശിയായ സമീര്‍ ഉമര്‍ ഖാന്‍ (30) ആണ് അറസ്റ്റിലായത്.

പുളിക്കീഴ് കടപ്ര ആലുംതുരുത്തിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്നുമാണ് യുവാവ് അറസ്റ്റിലായത്. ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന പ്രധാന കണ്ണിയായിരുന്നു യുവാവെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. പുളിക്കീഴ് എസ്എച്ച്ഒ ഷഫീഖ്, എസ്ഐ നൗഫല്‍, ഡാന്‍സാഫ് എസ്ഐമാരായ രാജീവ്, ഉണ്ണികൃഷ്ണന്‍, അജികുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ സീനിയർ സിപിഒമാരായ അഖിലേഷ്, സുജിത്, വിമല്‍, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ്, അഖില്‍, അവിനാഷ് അടങ്ങിയ സംഘമാണ് മഹാരാഷ്‌ട്ര സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്.

Pathanamthitta

ഇലന്തൂരിൽ നിയന്ത്രണംവിട്ട ടോറസ് ലോറി മതിലും വൈദ്യുതി പോസ്റ്റുകളും തകർത്തു

ഇലന്തൂർ: ടികെ റോഡിൽ കാരൂർ എംടിഎൽപി സ്കൂളിനു മുന്പിൽ നിയന്ത്രണംവിട്ട ടോറസ് ലോറി മൂന്ന് വൈദ്യുതപോസ്റ്റുകളും മതിലും തകർത്തു.
കഴിഞ്ഞ രാത്രി കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയ്ക്കു വരികയായിരുന്ന ലോറിയാണ് അപക‌ടത്തിൽപ്പെട്ടത്. റോഡിന്‍റെ എതിർദിശയിലേക്കു തെന്നിമാറിയാണ് ലോറി 11 കെവി വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു പറയുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപക‌ടത്തേത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ നാശനഷ്ടങ്ങൾ ഒഴിവായി.

ഇന്നലെ പകൽ മുഴുവൻ നീണ്ടുനിന്ന പ്രവർത്തനത്തിലൂടെയാണ് കെഎസ്ഇബി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
ക്രെയിന്‍റെകൂടി സഹായത്തോടെയാണ് ലോറി മാറ്റി വൈദ്യുത പോസ്റ്റുകൾ പുതിയത് സ്ഥാപിച്ചത്. ഇതേത്തുടർന്ന് ടികെ റോഡിൽ പാലച്ചുവടിനും ഇലന്തൂരിനും മധ്യേ ഗതാഗതവും കുരുങ്ങി.

 

Pathanamthitta

പത്തനംതിട്ടയില്‍ പത്തിടങ്ങളില്‍ റെയ്ഡ്; നാല് കേസുകൾ, യുവതി അറസ്റ്റിൽ

പത്തനംതിട്ട: ഓപ്പറേഷന്‍ സൈഹണ്ടിന്‍റെ ഭാഗമായി പത്തനംതിട്ടയില്‍ യുവതി അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട ജയാലയം വീട്ടില്‍ ജയമോള്‍ (40) ആണ് കൊടുമണ്‍ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു.

സംശയകരമായ ഇടപാടുകളിലൂടെ ഇവര്‍ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്. അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റ് മൂന്നുപേരെക്കൂടി അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000, 1,21,000, 75,000 വീതമുള്ള തുകകള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്‍റെ ഭാഗമായി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 10 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ സൈ - ഹണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാര്‍ഡ് വഴിയോ ചെക്ക് വഴിയോ പിന്‍വലിച്ച് വീതിച്ചെടുക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

Pathanamthitta

സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം: പത്തനംതിട്ട ജില്ലയ്ക്ക് രണ്ടാം സ്ഥാനം

പത്തനംതിട്ട: ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഒന്നാംഘട്ടമായ ഭവനപട്ടികപ്പെടുത്തലും വിവരശേഖരണത്തിലും സംസ്ഥാനതലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ആറ് താലൂക്കുകളിലും നാല് നഗരസഭകളിലുമായി ജില്ലയില്‍ ആകെ 2094 ഹൗസ് ലിസ്റ്റിംഗ്
ബ്ലോക്കുകളാണ് (എച്ച്എല്‍ബി) ഉണ്ടായിരുന്നത്. ഫീല്‍ഡ് പ്രവര്‍ത്തങ്ങള്‍ക്ക് 2073 എന്യുമറേറ്റര്‍മാരെയും 349 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിരുന്നു.

പ്രതികൂലമായ കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും മറികടന്നാണ് സെന്‍സസ് പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഡിവിഷനായ റാന്നി മേഖലയിലെ ശബരിമല പോലെയുള്ള അതീവദുഷ്‌കരമായ എച്ച്എല്‍ബികളും വെല്ലുവിളികളായിരുന്നു.

ജൂണ്‍ 15 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സെന്‍സസ് വെബ്‌പോര്‍ട്ടല്‍ മുഖേന സ്വയം സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

ജില്ലയില്‍ 55,000ല്‍പ്പരം കുടുംബങ്ങള്‍ സ്വയം വിവരങ്ങള്‍ നല്‍കി സെല്‍ഫ് എന്യൂമറേഷന്‍റെ ഭാഗമായി. ഈ പ്രവര്‍ത്തനത്തില്‍ ശതമാന കണക്കില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. സെന്‍സസ് പ്രവര്‍ത്തങ്ങള്‍ക്ക് ഓരോ ചാര്‍ജുകളിലും ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ചു പൂര്‍ത്തിയാക്കുന്നതില്‍ ജില്ല ഒന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ ഒന്നു മുതല്‍ 30 വരെയുള്ള കാലയളവിലാണ് എന്യുമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സെന്‍സസ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാനതലത്തില്‍ രണ്ടാസ്ഥാനം കൈവരിക്കാന്‍ ജില്ലയ്ക്കായി.

സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാകളക്‌ടര്‍ എ. നിസാമുദീന്‍റെ നേതൃത്വത്തില്‍ കൃത്യമായ അവലോകനയോഗം നടത്തി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

Idukki

ദുരിതപ്പെയ്ത്തിൽ വ്യാപക നാശം

ചെറുതോണി: അതിതീവ്ര മഴയിൽ ജില്ലയുടെ മലയോര മേഖല വിറച്ചു. കീരിത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോട്ടിലും തട്ടേക്കണ്ണിയിലും മണ്ണിടിഞ്ഞു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചെറുതോട്ടപ്പടിയിൽ റോഡിന്‍റെ വശമിടിഞ്ഞു വെയിറ്റിംഗ് ഷെഡ് തകർന്നു.

പകുതിപ്പാലത്ത് വീട്‌ ഭാഗികമായി തകർന്നു. മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ കഞ്ഞിക്കുഴി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തട്ടേക്കണ്ണി കമ്യൂണിറ്റി ഹാളിൽ ഏഴ് കുടുംബങ്ങളും കീരിത്തോട് ഗവ. എല്‍പി സ്‌കൂളിൽ മൂന്നു കുടുംബങ്ങളുമുണ്ട്. പെരിയാർ വാലിയിൽ ചൂരക്കുഴിയിൽ ജോയിയുടെ വീടിന്‍റെ പുറകുവശമിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. തടിയമ്പാട് മടത്തുംകടവ് ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി തടസം നീക്കി.

പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനഞ്ചോളം കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന ഭാഗത്ത് രാത്രിയോടെ വെള്ളം കയറി. വാഹനങ്ങൾ വടത്തിൽ കെട്ടിവലിച്ചു സുരക്ഷിത സ്ഥലങ്ങളിലേ മാറ്റി.

തടിയമ്പാട്-ചെറുതോണി റോഡിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലും മണ്ണിടിഞ്ഞു. ദുരന്തസാധ്യത മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Idukki

മൂലമറ്റം മേഖലയിൽ വ്യാപകനാശം

മൂലമറ്റം: ആശ്രമം റോഡിൽ മണ്ണിടിഞ്ഞ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ആനക്കയം തെക്കുംഭാഗം തടിപ്പാലത്ത് മലവെള്ളപാച്ചിലിൽ അഞ്ചോളം വീടുകളിലും, കടകളിലും വെള്ളം കയറി. കണ്ണിക്കൽ അരീപ്ലാക്കൽ ബിജുവിന്‍റെ വീട് ഉരുൾ പൊട്ടലിൽ തകർന്നു.ആളപായമില്ല. ലപ്പള്ളി ചെളിക്കൽ കവല ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി ഗതാഗതം തടസപ്പെട്ടു. ഇടാട്-വാഗമണ്‍ റോഡിൽ മണ്ണിടിഞ്ഞു വഴി ബ്ലോക്കായി. ഇലപ്പള്ളി കുന്പങ്ങാനത്ത് മംഗലത്ത് ചാർളിയുടെ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു.

മൂലമറ്റം ഐ എച്ച്ഇപി സ്കൂളിൽ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തനം ആരംഭിച്ചു. കണ്ണിക്കൽ ഭാഗത്തുള്ള ഏഴോളം കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി. കാഞ്ഞാർ കൈപ്പയ്ക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി. മുട്ടം-ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി . വെള്ളിയാമറ്റം പന്നിമറ്റത്ത് വിരുപ്പിൽ നാരായണന്‍റെ വീടിന്‍റെ പിൻഭാഗത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീടിന്‍റെ മുകളിലേക്ക് പതിച്ചു.

Idukki

ഓട്ടത്തിനിടെ എൻജിനിയറിംഗ് കോളജ് ബസിന്‍റെ ടയർ ഊരിപ്പോയി

ചെറുതോണി: ഓടിക്കൊണ്ടിരുന്ന കോളജ് ബസിന്‍റെ ടയർ ഊരിത്തെറിച്ച് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിലെ ബസിന്‍റെ പിൻഭാഗത്തെ ടയറാണ് തടിയമ്പാട് ഓട്ടോ സ്റ്റാൻഡിന് സമീപം ഊരിപ്പോയത്. ബസിൽനിന്നു തെറിച്ചുപോയ ടയർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചശേഷമാണ് സമീപത്തെ കണിയാംകുടിയിൽ എർത്ത് മൂവേഴ്സിന്‍റെ ഓഫീസിലേക്ക് പാഞ്ഞുകയറിയത്. സ്ഥാപനത്തിന്‍റെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് അകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോൾ ഓഫീസിനുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഓഫീസിന്‍റെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. ടയർ ഘടിപ്പിച്ചിരുന്ന വീൽനട്ട് ബോൾട്ടുകൾ ഇളകിയതാകാം അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ, ബസ് സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

Idukki

വാഹനപരിശോധനയ്ക്കിടെ പോലീസ് ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ പിടികൂടി

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ പോലീസ് ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ പോലീസ് പിടികൂടി. ചേർത്തല സ്വദേശി അരവിന്ദ് (23) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച അരവിന്ദും കൂടെയുണ്ടായിരുന്ന യുവതിയുംകൂടി മൂന്നാറിൽ പോകുംവഴിയാണ് കൂമ്പന്‍പാറയ്ക്ക് സമീപം പോലീസ് പരിശോധനയ്ക്കായി ബൈക്ക് നിർത്തിച്ചു. തുടർന്ന് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുന്നതിടെ ഇയാൾ പെട്ടെന്ന് വാഹനം ഓടിച്ചു കടന്നുകളയുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് പോലീസ് ഡ്രൈവർ തൊടുപുഴ സ്വദേശി ടി.എഫ്. സുധീഷിന് പരിക്കേറ്റു. തുടർന്ന് ആനച്ചാൽ - കല്ലാർകുട്ടിവഴി വന്ന പ്രതിയെ കല്ലാർകുട്ടിക്ക് സമീപം തൊട്ടാപ്പുരയിൽ റോഡ് ബ്ലോക്ക്‌ ചെയ്ത് പിടികൂടുകയായിരുന്നു.

Idukki

അതിതീവ്ര മഴയില്‍ വിറങ്ങലിച്ച് ഇടുക്കി

തൊടുപുഴ: അതിതീവ്ര മഴയില്‍ ജില്ലയിൽ വ്യാപകനാശം. മഴക്കെടുതിയിൽ കുടയത്തൂര്‍ അടൂര്‍മലയിലും വാഗമണ്‍ കോലാഹലമേട്ടിലും രണ്ടുപേരുടെ ജീവന്‍ നഷ്ടമായതിനു പുറമേ എട്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പലയിടങ്ങളിലും റോഡ് തകര്‍ന്ന് ഗതാഗതം താറുമാറായി. പുഴകള്‍ കരകവിഞ്ഞൊഴുകി ഒട്ടേറെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുടയത്തൂര്‍ സിഎംഎസ് എല്‍പി സ്‌കൂൾ, ആലക്കോട് എല്‍എഫ്എല്‍പി സ്‌കൂൾ, മുട്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അമയപ്ര ഗവ.എല്‍പി സ്‌കൂൾ, കാളിയാര്‍ ഗവ. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, തട്ടേക്കണ്ണി കമ്യൂണിറ്റി ഹാൾ, കീരിത്തോട് ഗവ. എല്‍പി സ്‌കൂൾ, അടിമാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. വിവിധ ക്യാമ്പുകളിലായി 101 പേരാണ് കഴിയുന്നത്.

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പീരുമേട്ടില്‍ 213 മില്ലിമീറ്റര്‍ മഴ പെയ്തു. തൊടുപുഴയില്‍ 212.2 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ഇടുക്കി-154.4, ഉടുമ്പന്‍ചോല-75.4, ദേവികുളം-61.6 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റു താലൂക്കുകളില്‍ ലഭിച്ച മഴ കണക്ക്.

ജാഗ്രതാ നിര്‍ദേശം നല്‍കി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. ജില്ലയിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
ടൂറിസത്തിന്‍റെ ഭാഗമായുള്ള ജലവിനോദങ്ങളും ട്രക്കിംഗും നിര്‍ത്തിവച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
ആലക്കോട്

വ്യാപക നാശം

ആലക്കോട്: പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ചവര്‍ണ ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുടക്കച്ചിറ മാര്‍ട്ടിന്‍, പാറയ്ക്കല്‍ ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 17 കുടുംബങ്ങളെ ആലക്കോട് എല്‍പി സ്‌കൂളിലേക്ക് മാറ്റി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മാത്യു കക്കുഴി, മന്ത്രി അനൂപ് ജേക്കബ്, ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്‍എ എന്നിവർ സ്ഥലം സന്ദര്‍ശിച്ചു.

ദേവികുളം മേഖലയിലും നാശനഷ്ടം

ദേവികുളം: അടിമാലി, മാങ്കുളം ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലി പതിനാലാം മൈലിന് സമീപമാണ് മണ്ണിടിഞ്ഞത്. രണ്ടു വാഹനങ്ങൾക്കു കേടുപാട് സംഭവിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

ദേവിയാർ പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. ചില വീടുകളിൽ വെള്ളം കയറി. മന്നാംകാല ഭാഗത്ത് മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പാറയ്ക്കൽ അൻസാറിന്‍റെ വീടിനോടു ചേർന്നുള്ള മതിലിടിഞ്ഞു. മന്നാംകാല കവലയിൽ കെ.കെ. ഗോപിയുടെ വീടിന്‍റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു. വീട്ടിലുള്ളവരെ നിന്നു മാറ്റിപ്പാർപ്പിച്ചു.

മാങ്കുളത്ത് മണ്ണിടിച്ചൽ ഭീഷണിയുള്ള പ്രദേശത്തെ രണ്ടു കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. രാവിലെ മുനിപ്പാറ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. തളികം, കർണ്ണൻതോട് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി.
അടിമാലി സർക്കാർ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് കല്ലാർകുട്ടി ഡാമിലെ അഞ്ചു ഷട്ടറുകളും തുറന്നു. ഇരു കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പതിനാറാംകണ്ടത്ത് കുടിവെള്ള സംഭരണി തകർന്നു

ചെറുതോണി: പതിനാറാംകണ്ടത്തിന് സമീപം ചരളൻകാനത്തുണ്ടായ ഉരുൾപൊട്ടലിൽ കുടിവെള്ള സംഭരണി തകർന്നു. സമീപത്തെ വീടിനും നാശനഷ്ടമുണ്ടായി. പുലർച്ചെ നാലോടെ ചരളൻകാനം പറത്താനത്ത് രാജുവിന്‍റെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് ഉണർന്ന രാജു കുടുംബാംഗങ്ങളെ കൂട്ടി സമീപത്തെ തൊഴുത്തിൽ അഭയം തേടി. തൊട്ടുപുറകേ മുറ്റത്തേക്ക് വെള്ളത്തോടൊപ്പം കല്ലുംമണ്ണും തടികളും ഒഴുകിയെത്തി.

വീടിന് സമീപത്തുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ സംഭരണി തകർത്താണ് ഉരുൾവന്നത്. സംഭരണിയിൽ തട്ടി കല്ലുംമണ്ണും തടിയുമെല്ലാം ഗതിമാറി ഒഴുകിയതിനാൽ വീടിന് കാര്യമായ നാശമുണ്ടായില്ല.

Idukki

നാലുവർഷം മുന്പും കുടയത്തൂരിൽ ഉരുൾപൊട്ടൽ

കുടയത്തൂർ: പഞ്ചായത്തിലെ സംഗമം ജംഗ്ഷനു സമീപം മാളിയേക്കൽ കോളനിയിൽ നാലുവർഷം മുന്പും ഉരുൾപൊട്ടലുണ്ടായി. ഒരുകുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് അന്നു പൊലിഞ്ഞത്. വീട്ടിൽ ഉറങ്ങികിടന്നവരാണ് അന്നു ദുരന്തത്തിൽപ്പെട്ടത്. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാക്ഷിത്, സോമന്‍റെ മാതാവ് തങ്കമ്മ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് അന്ന് ഉരുൾപൊട്ടലുണ്ടായത്.

ഇടുക്കി ഡോഗ് സ്ക്വാഡിലെ ഡോണയും എയ്ഞ്ചലും ചേർന്നാണ് മണ്ണിനടിയിൽ അകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ തെരച്ചിൽ നടത്തിയിട്ടും സോമന്‍റെയും ഭാര്യ ഷിജിയുടേയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എന്നാൽ ഡോണയും എയ്ഞ്ചലും ചേർന്ന് ഇവർ കിടന്ന സ്ഥലം മണത്തറിഞ്ഞ് രാത്രി കിടന്നുറങ്ങിയ ബെഡ്ഡിനടിയിൽ ചെളിയിൽ പുതഞ്ഞുകിടക്കുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. മോർക്കാട് മലയുടെ മുകളിൽ നിന്നും പാറക്കൂട്ടങ്ങളും മണ്ണുംമരങ്ങളും മലവെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തുകയായിരുന്നു.

മൊബൈലിന് റേഞ്ചില്ല,  രക്ഷാപ്രവർത്തനം വെല്ലുവിളി

കുടയത്തൂർ: ഇന്നലെ ഉരുൾപൊട്ടലുണ്ടായ അടൂർമല പ്രദേശത്ത് ഫോണിന് റേഞ്ചില്ലാത്തതിനാൽ അപകടവിവരം അറിയിക്കാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടി. ഇതുമൂലം കിലോമീറ്ററുകൾ രാത്രിയിൽ താണ്ടിയശേഷമാണ് ഫോണിന് റേഞ്ച് ലഭിച്ചത്. ഇതുമൂലം രക്ഷാപ്രവർത്തനം വൈകാനിടയായി. സമീപവാസികളെ പോലും ദുരന്തവിവരം അറിയിക്കാൻ നിവൃത്തിയില്ലായിരുന്നു.

നടപ്പുവഴിപോലുമില്ലാത്ത കാടുംപടലും നിറഞ്ഞ സ്ഥലത്തുകൂടി ടോർച്ച് തെളിച്ചാണ് ഉരുൾപൊട്ടലിന്‍റെ വിവരം അറിയിക്കാൻ പലരും ദുർഘടയാത്ര നടത്തിയത്. കോടമഞ്ഞും പാറക്കല്ലും മലഞ്ചെരിവുമുള്ള ഇവിടെ റേഞ്ച് ലഭിക്കണമെങ്കിൽ കോളപ്രപ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Idukki

ദുരിതാശ്വാസ ഏകോപനം: മന്ത്രി അനൂപ് ജേക്കബ് ജില്ലയിൽ

തൊടുപുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് ഇടുക്കിയിലെത്തി. ഉരുൾപൊട്ടലുണ്ടായ കുടയത്തൂർ അടൂർമലയിൽ അദ്ദേഹം സന്ദർശനം നടത്തി. തുടർന്നു തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഒന്പതിടത്ത് മണ്ണിടിച്ചിലും ചെറിയ ഉരുൾപൊട്ടലുമുണ്ടായതായി അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

പലയിടത്തും റോഡിലേക്ക് കല്ലുംമണ്ണും ചെളിയും ഒഴുകിയെത്തി റോഡ് തകർന്നിട്ടുണ്ട്. ജില്ലയിൽ ഒന്പതു ദുരിതാശ്വാസ ക്യാന്പുകൾ ഇതുവരെ തുറന്നിട്ടുണ്ട്. അതേ സമയം അപകടമേഖലയിലുള്ളവർ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറിതാമസിക്കണമെന്നും ചിലർ ഇതിനു തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ മൂന്നാർവരെയുള്ള സ്ഥലത്തെ സ്ഥിതി ഗുരുതരമാണ്.

പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ ഇവ നീക്കം ചെയ്യുന്നതിന് ദേശീയപാത അഥോറിട്ടിയുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകും.

ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രകൃതി ദുരന്തത്തിനിരയായവർക്ക് ആവശ്യമായ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ചീഫ് വിപ്പ് അപുജോണ്‍ ജോസഫ്, ഡീൻ കുര്യാക്കോസ് എംപി, റോയി കെ.പൗലോസ് എംഎൽഎ, ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.പി.എ.നിസാം തുടങ്ങിയവർ പങ്കെടുത്തു.

Idukki

കിടപ്പുരോഗിയെ സാഹസികമായി ക്യാന്പിലെത്തിച്ചു

മൂലമറ്റം: കിടപ്പുരോഗിയെ സാഹസികമായി ക്യാന്പിലെത്തിച്ചു. കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്തുനിന്ന് കിടപ്പുരോഗിയായ വയോധികയെയാണ് അഗ്നിരക്ഷാസേന ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും റോഡ് മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് രോഗിയെ സ്ട്രെച്ചറിൽ കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്ന് ക്യാമ്പിൽ എത്തിക്കുകയായിരുന്നു.

Idukki

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: അപു ജോണ്‍ ജോസഫ്

തൊടുപുഴ: ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്.

സര്‍ക്കാര്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാരി ക്ലബ്38ന്‍റെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മങ്ങാട്ടുകവലയിലെ എം.പീസ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്‍റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട അല്‍ അസ്ഹര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. മിജാസ്, വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ ആര്‍. രമേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വ്യാപാര മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ഓണം, ക്രിസ്മസ് തുടങ്ങിയ ഫെസ്റ്റിവല്‍ സീസണുകളിലെ മേളകള്‍ അവസാനിപ്പിക്കുക, അശാസ്ത്രീയ വഴിയോരക്കച്ചവടം തടയുക, കാര്‍ഷിക മേഖലയ്ക്ക് സമാനമായി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരികളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ക്ലബ് ഭാരവാഹികള്‍ ചീഫ് വിപ്പിന് കൈമാറി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ മുഖ്യപ്രഭാഷണവും വൈസ് ചെയര്‍മാന്‍ കെ. ദീപക് ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി തൊടുപുഴ സ്‌റ്റേഷനിലെ പിആര്‍ഒ വി.എ. ബിജു ലഹരിവിരുദ്ധ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സി. കെ. നവാസ്, ടി. എന്‍. പ്രസന്ന കുമാര്‍, കെ.പി. ശിവദാസ്, അനീഷ് ജി. ഹബ്ബ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, നെവിന്‍, റഹീം, നാസര്‍ സൈര എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനു ശേഷം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.

Idukki

പശു ഔഷധി വിക്രയ കേന്ദ്രങ്ങള്‍ തുടങ്ങാം

ഇടുക്കി: മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കു കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറിയിംഗ് പശു ഔഷധി വിക്രയ കേന്ദ്രം എന്ന പേരില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ അംഗീകൃത സഹകരണ സംഘങ്ങള്‍ക്കും ക്ഷീരസഹകരണ സംഘങ്ങള്‍ക്കും അവസരം നല്‍കും.

ബിഫാം, ഡിഫാം ഡിഗ്രി യോഗ്യതയുള്ളവരെ കേന്ദ്രങ്ങളില്‍ നിയമിക്കണം. കുറഞ്ഞത് 120 ചതുരശ്ര അടിയുള്ള കടമുറി സ്വന്തമായോ വാടകയ്‌ക്കോ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റിന്‍റെ പേരും, രജിസ്‌ട്രേഷന്‍ വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. സംസ്ഥാന ഡ്രഗ്ഗ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ മരുന്നു വില്‍പ്പന ലൈസന്‍സും സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി www.dahd.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.

അപേക്ഷാഫീസായ 5,000 രൂപ തിരികെ നല്‍കുന്നതല്ല. ഒരു ബ്ലോക്കില്‍ ഒരു പശു ഔഷധി വിക്രയ കേന്ദ്രം മാത്രമേ അനുവദിക്കൂ. കൂടുതല്‍ മൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മുന്‍ഗണന നല്‍കും. നിലവിലെ ആശുപത്രികളോടു ചേര്‍ന്ന് സ്ഥലമോ കെട്ടിടമോ എഗ്രിമെന്‍റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ അവയ്ക്കു മുന്‍ഗണന ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Idukki

സംസ്ഥാനപാതയില്‍ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു

കുളമാവ്: തൊടുപുഴ പുളിയന്മല സംസ്ഥാനപാതയില്‍ കരിപ്പിലങ്ങാടിനു സമീപം വന്‍മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. റോഡരികിലെ ഉയര്‍ന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകള്‍ക്ക് മുകളിലൂടെയാണ് റോഡിലേക്കു പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്‌നിരക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിന്‍സ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ എം.പി.സിജു , റോയി മാത്യു, ജയിംസ് തോമസ്, അനീഷ് കെ. ഷാജി, അഫ്‌സല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം വെട്ടി മാറ്റിയത്. സംഭവസ്ഥലത്ത് കുളമാവ് പോലീസും കെഎസ്ഇബി അധികൃതരും എത്തി ആവശ്യമായ മേല്‍ നടപടി സ്വീകരിച്ചു. മരം വീണതുമൂലം ഒരു മണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Idukki

ബാങ്ക് തിരിമറി: പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന്

ചെറുതോണി: തോപ്രാംകുടി സർവീസ് സഹ. ബാങ്ക് തിരിമറി പ്രതികളെ സിപിഎം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാങ്കിൽ നടന്ന ക്രമകേടിൽ ആരോപണവിധേയയായ സിപിഎം നേതാവിന്‍റെ ഭാര്യക്ക് ചെറുതോണിയിൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിയമനം നൽകുന്നതിന് ബാങ്ക് ബോർഡ്‌ എൻഒസി നൽകിയത് പുതിയ ഭരണസമിതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു തെളിയിക്കുന്നതാണ്.

കേസിൽ ആരോപണവിധേയയായ വ്യക്തിക്ക് എൻഒസി നൽകാൻ ബാങ്കിന് എങ്ങനെനാകുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ജോയിന്‍റ് രജിസ്ട്രാർ ഒപ്പിടാത്തതാണ് ഇവരുടെ നിയമനം വൈകാൻ കാരണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ജനങ്ങളെ വഞ്ചിച്ചു പണം തട്ടിയെടുക്കുകയും അനധികൃത നിയമനങ്ങൾക്കു പിന്തുണ നൽകുകയും ചെയ്യുന്ന സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്‍റ് നിതിൻ ജോയി, നേതാക്കളായ ജോൺസൺ ജോയി, അനൽമോൻ, റോബിൻ, സുമീഷ് എന്നിവർ അറിയിച്ചു.

Idukki

മൂലമറ്റം കോളജില്‍ ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

അറക്കുളം: മൂലമറ്റം സെന്‍റ് ജോസഫ്സ് ഓട്ടോണോമസ് കോളജിലെ ഫിസിക്സ് വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍നിന്ന് 24 ടീമുകള്‍ പങ്കെടുത്തു.

മൂവാറ്റുപുഴ നിര്‍മല കോളജ് ഓട്ടോണമസിലെ അസി.പ്രഫസറും പരീക്ഷ ചീഫ് സൂപ്രണ്ടുമായ ടിറ്റു തോമസ് വെര്‍ച്വല്‍ റിയാലിറ്റി ലേര്‍ണിംഗ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. അഞ്ജു പി. മാത്യൂസ്, ഡോ. പ്രവീണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ക്വിസ് മത്സരത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഹെവന്‍ഡ്രിന്‍ ലിഖിയ സാന്റോയും ബിയോണ്‍ സോജനും ഒന്നാം സ്ഥാനവും അറക്കുളം സെന്‍റ് മേരീസ് എച്ച്എസ്എസിലെ ജോര്‍ജ് സിപ്പിയും ലക്ഷ്മി രതീഷും രണ്ടാം സ്ഥാനവും തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലെ തന്മയ് കെ. ജെഗിനും എ. ദിനേന്ദ്രയും മൂന്നാം സ്ഥാനവും നേടി. കോളജ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ബാസ്റ്റിന്‍ മംഗലത്ത് സിഎംഐ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Idukki

എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കട്ടപ്പന: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. വണ്ടന്‍മേട് രാജാക്കണ്ടം മൂന്നാനിയില്‍ പ്രസൂണ്‍ (32) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

എറണാകുളത്ത് യൂബര്‍ ടാക്‌സി നടത്തിയിരുന്ന പ്രതിയെ കട്ടപ്പനയ്ക്കു സമീപം ഹില്‍ടോപ്പില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Idukki

അമിത വോൾട്ടേജ്: വീട് കത്തി നശിച്ചു

മൂലമറ്റം: വൈദ്യുതി ലൈനിൽ ഉണ്ടായ അമിത വോൾട്ടേജ് മൂലം വീട് കത്തിനശിച്ചു. മണപ്പാടി കുഴികുത്ത്യാനി ഡയാനയുടെ വീടാണ് കത്തിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിനകത്തെ ഫ്രിഡ്ജിനു തീപിടിച്ചു കത്തി പൊട്ടിതെറിച്ച് വീട്ടുപകരണങ്ങൾ എല്ലാം നശിക്കുകയായിരുന്നു. വീട്ടിൽ ആൾത്താമസം ഇല്ലാതിരുന്നത് ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേയും വൈദ്യതി ഉപകരണങ്ങൾ കത്തിനശിച്ചു. അടുത്തുണ്ടായിരുന്ന തയ്യൽക്കടയിലെ തയ്യൽ മെഷീനും കത്തിനശിച്ചു. അടുത്ത് നിരവധി വീടുകളിലും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചതായി പറയുന്നു.

ഡയാന പൊട്ടനാനിക്കൽ സെബാസ്റ്റ്യൻ എന്നയാൾക്ക് വീട് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് അപകടം, ഇതിനാൽ ആളപായം ഉണ്ടായില്ല . മൂലമറ്റം സെക്ഷന്‍റെ കീഴിൽ ദിവസേന നിരവധി തവണയാണ് അമിത വോൾട്ടേജ് ഉണ്ടാകുന്നത്. അപ്രതീക്ഷമായി വോൾട്ടേജ് കൂടുന്നത് മൂലം ഇലക്ട്രിക് ഉപകരണങ്ങൾ പലതും നശിക്കുകയാണ്.

Idukki

ഇഎസ്എ കരട്: എൽഡിഎഫിന്‍റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് യുഡിഎഫ്

ചെറുതോണി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഡീൻ കുര്യാക്കോസ് എംപിയെയും റോയി കെ. പൗലോസ് എംഎൽഎയെയും എൽഡിഎഫ് കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാപ്പരത്തംകൊണ്ടാണെന്ന് യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. വിഷയത്തിൽ സിപിഎം, കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടികള്‍ കുപ്രചാരണം നടത്തുകയാണ്. വനംവകുപ്പ് അഞ്ചുവര്‍ഷം മുമ്പ് പിടിച്ച ജെസിബി വിട്ടുനൽകാത്തത് ഇപ്പോഴത്തെ എംഎല്‍എയുടെ കുഴപ്പംകൊണ്ടാണെന്ന് ആരോപിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎം കണ്ണടച്ചു ഇരുട്ടാക്കുകയാണ്. മുന്‍ എംഎല്‍എയുടെ പദ്ധതികള്‍ വെട്ടിമാറ്റിയെന്ന കേരള കോണ്‍ഗ്രസ്-എം നേതാക്കളുടെ പ്രസ്താവനയും അടിസ്ഥാനരഹിതമാണ്.

തോപ്രാംകുടി സഹകരണ ബാങ്കില്‍ ഉൾപ്പെടെ എല്‍ഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടായതിനാൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ. പുരുഷോത്തമൻ, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, എ.പി. ഉസ്മാന്‍, വര്‍ഗീസ് വട്ടിയാങ്കല്‍, അഡ്വ. അനീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.

Idukki

മലയോര ജില്ലയില്‍ വീണ്ടും ആശങ്ക

തൊടുപുഴ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ കരട് വിജ്ഞാപനത്തില്‍ കേരളത്തിന് വീണ്ടും ആശങ്ക. കാര്‍ഷിക-ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കാതെയുളള കരട് വിജ്ഞാപനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ജില്ലയില്‍ ആകെയുള്ള 68 വില്ലേജുകളില്‍ 51 വില്ലേജും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ഈ വില്ലേജുകളിലെ പാറക്കെട്ടോ, ചതുപ്പ് പ്രദേശങ്ങളോ ചെറിയ അളവിലെങ്കിലും ഉണ്ടെങ്കില്‍ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് കൂടുതല്‍ വില്ലേജുകളും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നു. നിലവിലെ ഇഎസ്എയിലെ അവ്യക്തതയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് കൃത്യമായ പരിശോധന നടത്തി ഇഎസ്എ പരിധി നിശ്ചയിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

അതിജീവന പോരാട്ടവേദിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം കൃഷിഭൂമി ഒഴിവാക്കി ഇഎസ്എ പരിധി ചുരുക്കണമെന്ന കേരളത്തിന്‍റെ നിര്‍ദേശം പരിഗണിക്കാതെയാണ് പുതിയ കരട് വിജ്ഞാപനം ഇറങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്.

നിലവിലെ കരട് വിജ്ഞാപനത്തിന് 60 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് അന്തിമവിജഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. മറ്റ് മൂന്നു സംസ്ഥാനങ്ങളിലും ഇഎസ്എ പരിധി സംബന്ധിച്ച് തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വജ്ഞാപനത്തില്‍ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പരിധിയില്‍പ്പെടുന്നത്.

ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കണമെന്ന ആവശ്യം കരട് വിജ്ഞാപനത്തില്‍ പരിഗണിച്ചിട്ടില്ല. ഇടുക്കിയിലും വയനാട്ടിലും ഏലം, കാപ്പി, തേയില തോട്ടങ്ങള്‍ ഇപ്പോഴും ഇഎസ്എ പരിധിയിലാണ്. കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. ഇതാണ് പ്രധാന ആശങ്ക. കസ്തൂരിരംഗന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിലാണ് കേരളത്തിന് വീണ്ടും തിരിച്ചടി. മുമ്പ് ഇറക്കിയ വിജ്ഞാപനത്തിലെ തിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനമുണ്ടായത്.

എന്നാല്‍, അതിലും സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല . ഉപഗ്രഹ സര്‍വേ, നേരിട്ടുളള പരിശോധന എന്നിവയ്ക്ക് ശേഷം സംസ്ഥാനത്തെ ഇഎസ്എ പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാല്‍, കേന്ദ്രത്തിന്‍റെ വിദഗ്ധസമിതി നേരിട്ടെത്തിയിട്ടും കേരളത്തിന്‍റെ നിര്‍ദേശം പരിഗണിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്തിന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നാണ് കേരളത്തിന്‍റെ ആവശ്യം.

Idukki

പഴമയുടെ ഓര്‍മയുണര്‍ത്തി വെല്‍ക്കം ബോര്‍ഡ് പുനഃസ്ഥാപിച്ചു

അറക്കുളം: മൂലമറ്റം വൈദ്യുതി നിലയം ഉള്‍പ്പെടെയുള്ള പ്രോജക്ട് പ്രദേശത്തേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്ന ബോര്‍ഡിന് പുത്തന്‍ രൂപവും ഭാവവും. കേരളത്തിന്‍റെ കെടാവിളക്കായ മൂലമറ്റം വൈദ്യുതി നിലയത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന വിധത്തിലുള്ള വെല്‍ക്കം ബോര്‍ഡാണ് പുതിയതായി 12-ാംമൈലിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.

ബോര്‍ഡ് വാഹനമിടിച്ച് തകര്‍ന്നതിനെത്തുടര്‍ന്നു വൈദ്യുതി ബോര്‍ഡ് ഇത് എടുത്തുമാറ്റിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും നാട്ടുകാരും നല്‍കിയ നിവേദനങ്ങളെത്തുടര്‍ന്നാണ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.

പഴയ അളവില്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചാല്‍ റോഡിനോടു ചേര്‍ന്ന് വരുമെന്നും അതു വീണ്ടും അപകടം വിളിച്ചുവരുത്തുമെന്നുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.

റോഡിന് വീതി കുറവായിരുന്ന 1970കളില്‍ സ്ഥാപിച്ച ബോര്‍ഡ് ഇപ്പോള്‍ വീതി കൂടിയതിനാല്‍ പഴയ അളവില്‍ സ്ഥാപിച്ചാല്‍ അപകടം ഉണ്ടാകുമെന്നും വീതികൂട്ടി നിര്‍മിച്ചാല്‍ കൂടുതല്‍ ഫണ്ട് വേണ്ടിവരുമെന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും വന്നതോടെയാണ് ബോര്‍ഡ് പുനഃസ്ഥാപിക്കലിന് കാലതാമസമുണ്ടായത്. വെല്‍ക്കം ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആന്‍ ഇന്ത്യ -കാനഡ പ്രോജക്ട് എന്ന് എഴുതിയിരുന്ന കൂറ്റന്‍ ബോര്‍ഡായിരുന്നു നേരത്തേ റോഡിനു കുറുകെ സ്ഥാപിച്ചിരുന്നത്.

പഴയ തലമുറയ്ക്ക് ഏറെ ഓര്‍മകള്‍ സമ്മാനിച്ചിരുന്ന ബോര്‍ഡ് വീണ്ടും വരുമ്പോള്‍ പഴമക്കാര്‍ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. റോഡിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ബോര്‍ഡ് പുനക്രമീകരിച്ചിരിക്കുന്നത്.

Idukki

ഇടുക്കിയില്‍ മഴ ശക്തമാകുന്നു ഇന്ന് ഓറഞ്ച് അലര്‍ട്ട്

തൊടുപുഴ: ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ മഴ ശക്തമായി. ഇന്നലെയും ഇന്നും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാവിലെ ജില്ലയില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. വൈകുന്നേരത്തോടെ വീണ്ടും മഴ ശക്തമായി. പദ്ധതിപ്രദേശത്തും ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടില്‍ ഒരുദിവസത്തിനിടെ ഒരടിയോളം വെള്ളം ഉയര്‍ന്നു. വ്യാഴാഴ്ച 2330.08 അടിയായിരുന്നു ജലനിരപ്പ്.

ഇന്നലെ രാവിലെ ഏഴിന് 2330.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതിനു ശേഷം ഇതുവരെ ഒമ്പതടി വെള്ളംമാത്രമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. പദ്ധതി പ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ചീയപ്പാറയ്ക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.

മഴ തുടരുന്നതിനാല്‍ മൂന്നാര്‍ മേഖലയിലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ ജില്ലയിലെ ആലടിയില്‍ 32.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ആനവിലാസം-34.6, കട്ടപ്പന-30, കുളമാവ്-69, മീന്‍മുട്ടി-64.8, ഉടുമ്പന്‍ചോല-25, ഇടുക്കി-57.4 എന്നിങ്ങനെയാണ മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. കല്ലാര്‍കുട്ടി ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നു ഇന്നലെ വൈകുന്നേരം ആറുമുതല്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി 500 ക്യുമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുക്കിതുടങ്ങി. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Idukki

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചത് തിരിച്ചടിയാകും: സിപിഐ

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച നടപടി ജില്ലയുടെ വികസനത്തെ ബാധിക്കുമെന്ന് സിപിഐ ജില്ലാ നേതൃയോഗം. സംസ്ഥാന ബജറ്റ് വിഹിതത്തിന്‍റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നല്‍കിവരുന്നുണ്ട്.

ഇത് കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്. മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു.
പുതുക്കിയ ബജറ്റില്‍ ഇതു വെട്ടിച്ചുരുക്കി 177 കോടിയാക്കി മാറ്റി. 515 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിന്‍റെ ഫലമായി തദേശ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകാന്‍ പോകുന്നത്. ലൈഫ് ഭവന പദ്ധതി, അങ്കണവാടി ജീവനക്കാുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്എസ്‌കെ വിഹിതം, വയോമിത്രം വിഹിതം, ഐകെഎം വിഹിതം തുടങ്ങിയവയ്ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദേശ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.

ഇതിനെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സിപിഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് നാലു മുതല്‍ 16 വരെ ജില്ലയില്‍ 50 കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ വി.ആര്‍.പ്രമോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് ഫിലിപ്പ്, ജയ മധു, എം.കെ. പ്രിയന്‍, പി. മുത്തുപാണ്ടി, ടി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Idukki

വന്യജീവി ആക്രമണം; ഉറക്കം നഷ്ടപ്പെട്ട് ഇടമലക്കുടി

മൂന്നാര്‍: വന്യജീവി ആക്രമണത്തില്‍ പൊറുതി മുട്ടി സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ നിവാസികള്‍.

കഴിഞ്ഞ ദിവസം ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ കാമരാജിന്‍റെ വീട് കാട്ടാന തകര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് കുടുംബം വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബന്ധുവിന്‍റെ വീടിലാണ് ഇപ്പോള്‍ താത്കാലികമായി ഈ കുടുംബം താമസിക്കുന്നത്.

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടിയില്‍ സുരക്ഷിതമായി ഉറങ്ങാന്‍ പോലും സാധിക്കാത്ത ഭീതിജനകമായ സാഹചര്യമാണുള്ളത്.

കാട്ടാനകള്‍ കുടിയിലേക്കു പ്രവേശിക്കാതിരിക്കാന്‍ വനം വകുപ്പിന്‍റെ ഫാം ഗാര്‍ഡന്‍ പദ്ധതി അടിയന്തരമായി ഇവിടെ നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനുപുറമേ, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ വനംവകുപ്പില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്കു ലഭിക്കാറില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു

 

Idukki

ലഹരിവസ്‌തുക്കളുമായി കടയുടമ ‘പേപ്പർ ഇക്ക’ പിടിയിൽ

നെടുങ്കണ്ടം: കഞ്ചാവും ഒസിബി പേപ്പറും ക്യൂബൻ ഹവാന ചുരുട്ടും നിരോധിത പുകയില ഉത്പന്നങ്ങളുമായി ടീ ഷോപ്പ് ഉടമ - പേപ്പർ ഇക്ക എന്നറിയപ്പെടുന്ന കാരിശേരി മജീദ് ഹാസിം പിടിയിലായി. എക്സൈസ് വകുപ്പിന്‍റെ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ടൗണിൽ മജീദ് ഹാസിമിന്‍റെ ടീ ഷോപ്പിൽനിന്നും വീട്ടിൽനിന്നുമായി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 കവർ ഒസിബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയത്.

നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.യു. അഭിലാഷ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് 115 രൂപയുടെ സ്ട്രോംഗ് ചായയ്ക്കൊപ്പം കടിയായി, ഒസിബി വിൽക്കുന്ന പേപ്പർ വിൽക്കുന്ന ഇക്കായുടെ വിവരങ്ങൾ കിട്ടിയത്.

യുവാക്കൾ കോഡ് ഭാഷയായി പൊടിച്ചായ പറഞ്ഞാൽ 75 രൂപയ്ക്ക് ചായക്ക് ഒപ്പം ഹാൻസും കിട്ടും. പരിശോധനയിൽ ക്യൂബൻ നിർമിത ഹവാന ചുരുട്ട് കണ്ടെത്തിയത് എക്സൈസുകാർക്കും പുതുമയായി. ഓൺലൈൻ സൈറ്റ് വഴി ഒസിബി പേപ്പറുകൾ വാങ്ങി 200 മുതൽ 500 രൂപ വരെ പേപ്പറിന്‍റെ ക്വാളിറ്റി അനുസരിച്ചായിരുന്നു മജീദിന്‍റെ വില്പന.

തുടർ നടപടികളുടെ ഭാഗമായി പ്രതിയുടെ ഉപഭോക്താക്കളായ യുവാക്കളുടെ ഫോൺ നമ്പരും മറ്റു വിവരങ്ങളും എക്സൈസ് ശേഖരിച്ചുതുടങ്ങി. പരിശോധനയിൽ എക്‌സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് നായർ, പ്രിവന്‍റീവ് ഓഫീസർ രതീഷ്‌കുമാർ, രാധകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ടിൽസ് ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. അശ്വതി, സിവിൽ എക്സൈസ് ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

Idukki

കാടും പടലും കയറി മുട്ടത്തെ ജില്ലാ നിര്‍മിതി കേന്ദ്രം

തൊടുപുഴ: മുട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ കെട്ടിടം നാശത്തിലേക്ക്. കാടും പടലും കയറിയ കെട്ടിടത്തോടൊപ്പം ഇതോടനുബന്ധിച്ചുള്ള വസ്തുവകകളുമാണ് നശിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സ്റ്റാറ്റിയൂട്ടറി സമിതിയുടെ കീഴിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. എക്‌സിക്യുട്ടീവ് എന്‍ജനിയര്‍ക്കാണ് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. കെട്ടിടം നശിച്ചുതുടങ്ങിയിട്ടും ഇതു വൃത്തിയാക്കാന്‍ പോലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

മുട്ടം ജില്ലാ ജയിലിനു സമീപത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിതി കേന്ദ്രത്തിന് ഓഫീസ് സമുച്ചയം നിര്‍മിച്ചത്. കെ.എം. മാണി റവന്യൂ ഭവനനിര്‍മാണ മന്ത്രിയായിരുന്നപ്പോഴാണ് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ റീജണല്‍ ഓഫീസ് മുട്ടത്ത് വിഭാവനം ചെയ്തത്. നിര്‍മാണം പൂര്‍ത്തീകരിച്ച് 1991 ഡിസംബര്‍ 17ന് ഉദ്ഘാടനവും നടത്തി. എന്നാല്‍, 14 വര്‍ഷത്തിലേറെയായി ബന്ധപ്പെട്ട അധികൃതര്‍ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.

ഇതേത്തുടര്‍ന്ന് കെട്ടിടത്തിലേക്കും ഇതിന്‍റെ പരിസര പ്രദേശങ്ങളിലേക്കും കാടും വള്ളിപ്പടര്‍പ്പുകളും വലിയ വൃക്ഷങ്ങളും വളര്‍ന്ന് വനമായ നിലയിലാണ്. ഇതിനു സമീപത്തുള്ള ജില്ലാ ജയിലിന്‍റെ റോഡില്‍നിന്ന് നോക്കിയാല്‍ കെട്ടിടം കാണാന്‍ പോലും കഴിയാത്ത തരത്തില്‍ കാട് വളര്‍ന്നിരിക്കുകയാണ്.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍, പൊതു മേഖലസ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവയ്ക്കു വേണ്ടി ഏറ്റവും ചെലവു കുറഞ്ഞ സാങ്കേതിക രീതിയില്‍ പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കല്‍, നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കല്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് ജില്ലാ നിര്‍മിതി കേന്ദ്രത്തിന് ഓഫീസ് സൗകര്യം സജ്ജമാക്കിയത്.

ജില്ലയിലെ വിവിധ റവന്യു ടവറുകള്‍, വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തികള്‍, നിലവിലുള്ളവയുടെ നവീകരണം, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിവിധ നിര്‍മാണപ്രവര്‍ത്തികള്‍ കൂടാതെ ഏതാനും ചില സ്വകാര്യ മേഖലയിലെ പ്രവര്‍ത്തികള്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ ഈ ഓഫീസിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലെ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം ഏതാനും വര്‍ഷങ്ങള്‍ കാര്യക്ഷമമായി നിലനിന്നിരുന്നു. എന്നാല്‍, സ്ഥാപനത്തില്‍ പരവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് കാലക്രമേണ ഇവിടേക്കു പുതിയ പദ്ധതികള്‍ എത്താത്ത അവസ്ഥയായി.

പിന്നീട് ഇതിന്‍റെ പ്രവര്‍ത്തനം പൈനാവിലേക്കു മാറ്റി. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ ഉദ്യോഗസ്ഥര്‍ എത്തണമെന്നുള്ള തീരുമാനവും അട്ടിമറിച്ചു. ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കാതെ കാലക്രമേണ ഇതിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ഇവിടെ നിര്‍മിതിയുടെ സ്റ്റേറ്റ് ലെവല്‍ മോഡല്‍ ട്രെയിനിംഗ് സെന്‍റര്‍, പൈനാവിലുള്ള ജില്ലാ ഓഫീസിന്‍റെ ഉപകേന്ദ്രം തുടങ്ങിയവ സജ്ജമാക്കുമെന്ന് മുന്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ അറിയിച്ചെങ്കിലും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

ഇടക്കാലത്ത് സാമൂഹ്യവിരുദ്ധരുടെ താവളംകൂടിയായിരുന്നു ഇവിടം. ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ ഓരോ വര്‍ഷവും ലക്ഷങ്ങള്‍ വാടകനല്‍കി സ്വകാര്യവ്യക്തികളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ നാശോന്മുഖമാകുന്നത്.

Idukki

എംപിയുടെ ഇടപെടല്‍ ഫലം കണ്ടു; ഷിഫ്റ്റ് പരിഷ്‌കാരം കേന്ദ്രം മരവിപ്പിച്ചു

തൊടുപുഴ: തപാല്‍ വകുപ്പിലെ മെയില്‍ ആന്‍ഡ് പാഴ്‌സല്‍ ഒപ്റ്റിമൈസേഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി കൊച്ചി എച്ച്ആര്‍ഒയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന എട്ടു മണിക്കൂര്‍ റൊട്ടേഷന്‍ ഷിഫ്റ്റ് സമ്പ്രദായം കേന്ദ്ര തപാല്‍ ഡയറക്ടറേറ്റ് താത്കാലികമായി മരവിപ്പിച്ചു. ജീവനക്കാരുടെ ആശങ്ക മുന്‍നിര്‍ത്തി ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ അടിയന്തര നിവേദനത്തെത്തുടര്‍ന്നാണ് അനുകൂല തീരുമാനം.

രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരത്തിന്‍റെ ആദ്യ ഘട്ട പൈലറ്റ് കേന്ദ്രങ്ങളിലൊന്നായിട്ടാണ് കൊച്ചി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് മൂന്ന് എട്ടു മണിക്കൂര്‍ ഷിഫ്റ്റുകളാണ് വിഭാവനം ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി തപാല്‍ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കിയിരുന്ന നിലവിലെ സമയക്രമം അട്ടിമറിക്കുന്നതായിരുന്നു പുതിയ നിര്‍ദേശം.

പുതിയ ഷിഫ്റ്റ് സമ്പ്രദായം ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുലര്‍ച്ചെ ആറിന് ജോലിക്കെത്താനും രാത്രി 10നു മടങ്ങാനും കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായിരുന്നു. ഇടയ്ക്കിടെയുള്ള ഷിഫ്റ്റ് മാറ്റം ജീവനക്കാരുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് സംഘടനകള്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി വിഷയം നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കൃത്യമായ സാമൂഹികതൊഴില്‍ ആഘാത പഠനങ്ങള്‍ നടത്താതെയും യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെയും നടപ്പാക്കുന്ന പരിഷ്‌കാരം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് ഫീല്‍ഡ് തലങ്ങളില്‍നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് തപാല്‍ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ദേവേന്ദര്‍ കുമാര്‍ സിംഗ് തുടര്‍ ഉത്തരവുണ്ടാകുന്നതു വരെ തുടര്‍ച്ചയായ സോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ബിപിആര്‍ പരിഷ്‌കാരങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എംപി നടത്തിയ ശക്തമായ ഇടപെടലിന് ഒടുവില്‍ അനുകൂല ഫലം കണ്ടതിന്‍റെ ആശ്വാസത്തിലാണ് പോസ്റ്റല്‍ ജീവനക്കാര്‍.

Idukki

വണ്ണപ്പുറം മേഖലയിൽ ആഫ്രിക്കന്‍ ഒച്ച് ഭീഷണി

വണ്ണപ്പുറം: ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം വണ്ണപ്പുറം മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. വെണ്‍മറ്റം, ചീങ്കല്‍സിറ്റി, കാഞ്ഞിരംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം അതിരൂക്ഷമായിരിക്കുന്നത്. കൃഷിനാശം വരുത്തുന്നതിനൊപ്പം മനുഷ്യരില്‍ മെനഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് ഇവ കാരണമാകുന്നതായും പറയപ്പെടുന്നു.

വലിയ വലിപ്പമുള്ള വായാണ് ഇവയുടേത്. വേഗത്തില്‍ ഇവ പെരുകുകയാണ്. വാഴ, കപ്പ, പപ്പായ തുടങ്ങിയവയുടെ ഇലകള്‍ ഇവ തിന്നു നശിപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. നേരം ഇരുട്ടിയാല്‍ ഇവ വീടിനുള്ളിലും എത്തുന്നുണ്ട്. കൃഷിവകുപ്പ് പ്രദേശത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ച് കര്‍ഷകര്‍ക്ക് വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഇതു കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Idukki

പൂപ്പാറയിൽ പട്ടാപ്പകൽ കവർച്ച

രാജാക്കാട്: പൂപ്പാറയിൽ വീട്ടിനുള്ളിൽ പട്ടാപ്പകൽ കവർച്ച. വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന മോഷ്‌ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രക്കുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങിവന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. ജോഷിയും മറ്റു കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബശ്രീ സംഘത്തിൽനിന്നു വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്. വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Idukki

എന്‍ജി. കോളജ് ഹോസ്റ്റല്‍ ഉദ്ഘാടനം

ഇടുക്കി: എന്‍ജനിയറിംഗ് കോളജിന്‍റെ രണ്ടാംവര്‍ഷ ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ രണ്ടു കെട്ടിടത്തിലായാണ് പുതിയ ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ഉപയോഗിക്കാതിരുന്ന കെട്ടിടങ്ങള്‍ ജില്ലാ കളക്ടറുടെ താത്പര്യപ്രകാരമാണ് എന്‍ജനിയറിംഗ് കോളജിന് വിട്ടുനല്‍കിയത്.

പിടിഎ മുന്‍കൈയെടുത്താണ് അഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കിപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൈനാവ് വനിതാ പോലീസ് സ്‌റ്റേഷനു സമീപമുള്ള രണ്ടു ക്വാര്‍ട്ടേഴ്‌സുകളിലാണ് ഹോസ്റ്റലുകള്‍ ആരംഭിച്ചത്. 50 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്‍റ് എസ്. ശ്രീകുമാര്‍, ജോയിന്‍റ് സെക്രട്ടറി എം.ആര്‍.സിദ്ധാര്‍ഥന്‍, പ്രഫ. എ.സി. ഉമേഷ്, ഡോ. രഘുനാഥന്‍ രാജേഷ്, ഡോ. ഡോളി മേരി, ഡോ. കെ.പി. മധു, ഡോ. കെ.എസ്. വിജയന്‍, ഡോ. കെ.ജി. ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.

Idukki

ബോധവത്കരണ ക്ലാസ്

വണ്ടിപെരിയാർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി വാളാർടി ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് ജിമ്മിച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ രാജ്, പോലീസ് സർക്കിൾ ഇൻസ്പെക്ടർ അമൃത സിംഗ് നായിക്,

അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനിതാ മുരുകൻ, അസോസിയേഷൻ വൈസ് പ്രസിഡന്‍റ് വിജയകുമാരി ഉദയസൂര്യൻ, ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Idukki

പൊന്നന്താനം വായനശാലാ വാര്‍ഷികം

പൊന്നന്താനം: ഗ്രാമീണ വായനശാല 70-ാം വാര്‍ഷികം ആഘോഷിച്ചു. പ്രസിഡന്‍റ് മത്തച്ചന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ഡോ. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

രിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി ജോമോന്‍, ബ്ലോക്ക് മെംബര്‍ കെ.കെ. തോമസ്, പഞ്ചായത്തംഗം റ്റിന്‍റു ഷിജോ, സി.എസ്. സെബാസ്റ്റ്യന്‍, വി.ജെ. ജോസഫ്, സി.എം. സ്റ്റീഫന്‍, വിന്‍സന്‍റ് മാത്യു, എ.കെ. രവി, സെക്രട്ടറി ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെംബര്‍ എം.എസ്. ലില്ലി ക്ലാസ് നയിച്ചു. എഴുപതു വര്‍ഷമായി ഭാരവാഹിത്വം വഹിക്കുന്ന പ്രസിഡന്‍റ് മത്തച്ചന്‍ പുരയ്ക്കല്‍, പിഎച്ച്ഡി ലഭിച്ച വായനശാല അംഗങ്ങളായ ഡോ. നിമ്മിച്ചന്‍ ജേക്കബ്, ഡോ. സുമന്‍ ബാബു എന്നിവരെ യോഗത്തില്‍ ആദരിച്ചു.

Idukki

പിള്ളേരോണം

കാഞ്ചിയാർ: കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ പിള്ളേരോണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവോണത്തിന് ഒരു മാസം മുമ്പ് കർക്കടകത്തിലെ തിരുവോണ ദിവസമാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പഴയകാലത്ത് ഈ ദിനം മുതൽ പൂക്കളമൊരുക്കി ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. മഹാവിഷ്ണു ബാലരൂപത്തിൽ മഹാബലിയെ സമീപിച്ചെന്ന ഐതിഹ്യത്തിന്‍റെ ഓർമപ്പെടുത്തലായാണ് കർക്കടകത്തിലെ തിരുവോണത്തെ പിള്ളേരോണം എന്നു വിളിക്കുന്നത്.

സ്കൂൾ പ്രഥമാധ്യാപിക ലിൻസി ജോർജ്, പിടിഎ പ്രസിഡന്‍റ് ജിൽബിൻ ജോർജ് , അധ്യാപകരായ വിഷ്ണു ഗോപാലൻ, അമലു മാത്യു, ജിയോ സെബാസ്റ്റ്യൻ, ലിബിയ ജയിംസ്, അനുഷ ഷാജി വിദ്യാർഥികളായ ഏയ്ൻമിയ ജിൽബിൻ, മിഥുൽ മനിൽ എന്നിവർ നേതൃത്വം നൽകി.

Idukki

നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കെതിരേ അപവാദ പ്രചാരണമെന്ന് ബ്ലോക്ക് പഞ്ചായത്ത്

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ആശുപത്രിയിൽനിന്ന് ആകെ രണ്ടു ഡോക്ടർമാർ മാത്രമാണ് സ്ഥലം മാറിയത്. ഫിസിഷൻ ഡോ. കരോൾ ജോസഫിന് സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലം മാറ്റിയത്. സർവീസിൽ പ്രവേശിച്ചതിനു ശേഷം ഉപരിപഠനത്തിനായി പോയ മൂന്നു വർഷം ഒഴികെ ബാക്കിയുള്ള ഏഴു വർഷവും അദ്ദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചത്. കാത്ത്‌ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കാർഡിയോളജി വിദഗ്ധരുടെ സേവനം കൂടുതൽ ആവശ്യമായതിനാൽ അദ്ദേഹത്തെ അടിമാലിയിലേക്കു നിയമിക്കുകയായിരുന്നു. ത്വക്ക്‌രോഗവിദഗ്ധന്‍റെ സ്ഥലംമാറ്റം പൊതു സ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഡോക്ടർ ആവശ്യപ്പെട്ട് നേടിയതാണെന്നും ഭരണസമിതി വ്യക്തമാക്കി.

ആശുപത്രിയിൽ അസ്ഥിരോഗം, ഫിസിഷൻമാർ, ജനറൽ സർജൻ, ഗൈനക്കോളജി, അനസ്തേഷ്യ, സൈക്യാട്രി, നേത്രരോഗം, ശിശുരോഗം, ഇഎൻടി, എൻഎച്ച്എം, കാഷ്വാലിറ്റി വിഭാഗങ്ങളിൽ ഉൾപ്പെടെ 23 ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും ഭരണ സമിതി അറിയിച്ചു.

യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തനം ആരംഭിച്ചതായും നിലവിൽ ദിവസേന മൂന്നു പേർക്ക് ഡയാലിസിസ് സേവനം ലഭിക്കുന്നുണ്ടെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. ഈവനിംഗ് ഒപി സേവനവും ആരംഭിച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാരും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ടോമി, മുകേഷ് മോഹൻ, സോണിയ മാർട്ടിൻ, ഷൈജ സണ്ണി, ജിഷ ജോർജ്, ഷിംല ബീവി എന്നിവർ ആരോപിച്ചു.

Idukki

തൊടുപുഴ ന്യൂമാന്‍ കോളജിന് റാങ്കുകളുടെ പൊന്‍തിളക്കം

തൊടുപുഴ: എം.ജി സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ പിജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ന്യൂമാന്‍ കോളേജിന് റാങ്കുകളുടെ പൊന്‍തിളക്കം. വിവിധ വിഷയങ്ങളിലായി എട്ട് റാങ്കുകളാണ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. പ്രണവ് എസ്.നാരായണന്‍ (എംഎസ്‌സിഫിസിക്‌സ്-ഒന്നാം റാങ്ക്), അസ്‌ന നവാസ് (എംഎസ്‌സി കെമിസ്ട്രി-ഒന്നാംറാങ്ക്), മരിയ ജോജു (എംഎസ്‌സി മാത്തമാറ്റിക്‌സ്-രണ്ടാംറാങ്ക്), എമില്‍ എലിസബത്ത് സണ്ണി (എംഎ ഇംഗ്ലീഷ്-മൂന്നാംറാങ്ക്), ആതിര ബൈജു (എംഎ ഇക്കണോമിക്‌സ്-നാലാംറാങ്ക്), കാര്‍ത്തിക് കെ. മുരളി (എം എസ് സി കെമിസ്ട്രി-അഞ്ചാംറാങ്ക്), ബിസ്മി ബഷീര്‍ (എംഎസ്‌സി കെമിസ്ട്രി-ഒമ്പതാംറാങ്ക്), റോസ് ബേബി (എംഎസ്‌സി മാത്തമാറ്റിക്‌സ്-പത്താംറാങ്ക്) എന്നിവരാണ് റാങ്കുകള്‍ കരസ്ഥമാക്കിയത്.

യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ ഡിഗ്രി പരീക്ഷയില്‍ 20 റാങ്കുകള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിരുന്നു. കോളേജ് രക്ഷാധികാരി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍, കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ജെന്നി കെ. അലക്‌സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, മേജര്‍ പ്രജീഷ് സി.മാത്യു, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍.ആന്‍റണി തുടങ്ങിയവര്‍ റാങ്ക് ജേതാക്കളെ അനുമോദിച്ചു.

Idukki

കോടിക്കുളത്ത് തെരുവു വിളക്കുകള്‍ മിഴിയടച്ചു

കോടിക്കുളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള തെരുവു വിളക്കുകള്‍ തെളിയാതായിട്ട് നാളുകളായെങ്കിലും ഇതു തെളിക്കുന്നതിന് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. സര്‍ക്കാരിന്‍റെ നിലാവ് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തില്‍ എഴുന്നൂറിലധികം തെരുവു വിളക്കുകളാണ് സ്ഥാപിച്ചത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എത്ര ബള്‍ബുകള്‍ തെളിയുന്നുണ്ട് എന്ന കാര്യത്തില്‍ പഞ്ചായത്തിനോ കരാറുകാരനോ നിശ്ചയമില്ലാത്ത സാഹചര്യമാണ്.

മഴക്കാലമായതോടെ നിരവധി ബള്‍ബുകളാണ് പ്രവര്‍ത്തന രഹിതമായത്. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള തെരുവ് വിളക്കുകളാണ് പദ്ധതിയുടെ ഭാഗമായി വിവിധ ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ബള്‍ബുകൂടെ സെന്‍സര്‍ അടിക്കടി തകരാറിലാകുന്നതും പതിവാണ്. അതിനാല്‍ ബള്‍ബുകള്‍ രാത്രികാലങ്ങളില്‍ തെളിയുന്നില്ല. ഇതിനു പുറമേ വിവിധ ഇടങ്ങളില്‍ നിരവധി ബള്‍ബുകളാണ് ദിവസങ്ങളോളം പകല്‍ സമയങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നത്.

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇപ്രകാരം വൈദുതി പാഴായിപ്പോകുന്നത്. വൈദ്യുതി ചാര്‍ജിനത്തില്‍ പഞ്ചായത്തിന് വലിയ നഷ്ടത്തിനും ഇത് ഇടയാക്കുന്നു. പഞ്ചായത്തില്‍ പരാതി പറഞ്ഞാല്‍ ഉടനെ ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. പലപ്പോഴും പരാതിപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞു മാത്രമാണ് പരാതികള്‍ പരിഹരിക്കുന്നത്.

വൈദ്യുതി ബോര്‍ഡ് നിലവിലെ പല ലൈനുകളും ഇന്‍സുലേറ്റഡ് കേബിളാക്കി മാറ്റിവരികയാണ്. മുന്‍പ് ഈ ലൈനുകളില്‍ സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ അഴിച്ചുമാറ്റിയത് പുനഃസ്ഥാപിക്കാനും നടപടിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം പുരയിടങ്ങള്‍ കാട് വെട്ടിത്തെളിക്കാത്തതിനാല്‍ ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടേയും വിഹാരകേന്ദ്രങ്ങളാണ്. ഇവ നേരം ഇരുട്ടിയാല്‍ റോഡിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ തെരുവു വിളക്കുകള്‍ അടിയന്തരമായി തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Idukki

അടിമാലി ചീയപ്പാറയ്ക്കു സമീപം മണ്ണിടിഞ്ഞു

അടിമാലി: അടിമാലി മേഖലയിൽ പെയ്ത കനത്ത മഴയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം മണ്ണിടിഞ്ഞു. മരങ്ങൾ അടക്കം റോഡിലേക്ക് ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രദേശവാസികളും ഡ്രൈവർമാരും ചേർന്ന് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ ഉച്ചയോടെയായിന്നു സംഭവം. കഴിഞ്ഞ ദിവസം ദേവികുളം മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.

Idukki

വരിക്കമുത്തനിലെ ആയുർവേദ ആശുപത്രി നിർത്തലാക്കാൻ നീക്കം

ചെറുതോണി: വെൺമണി വരിക്കമുത്തനിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രി നിർത്തലാക്കാൻ നീക്കമെന്നു പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ വെൺമണിയിലും വരിക്കമുത്തനിലും ആയൂർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടു കിലോമീറ്ററിനുള്ളിൽ രണ്ട് ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നതായി ജില്ലാ മെഡിക്കൽ ഒാഫീസിലെ അക്കൗണ്ട് ജനറലിന്‍റെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരെണ്ണം മാത്രം നിലനിർത്തിയാൽ മതിയെന്നാണ് ഭാരതീയ ചികിത്സാ വകുപ്പിന്‍റെ നിർദേശം. ഇതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ്.

രണ്ട് ആശുപത്രികളും നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വണ്ണപ്പുറം പഞ്ചായത്തിന്‍റെ അതിർത്തി പങ്കിടുന്ന ബ്ലാത്തിക്കവലയിൽനിന്നും മറ്റു സ്ഥലങ്ങളായ നാക്കയം, പുളിക്കത്തൊട്ടി, ആനക്കുഴി, അയ്യപ്പൻപാറ, ഉരുളിക്കൽ, തെക്കൻതോണി, ബാലനാട്, കൂടത്തൊട്ടി, ഇഞ്ചിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും നിരവധി പേർ വെൺമണിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്.

വരിക്കമുത്തനിലെ ആശുപത്രിയിൽ മക്കുവള്ളി, മൈലപ്പുഴ, തട്ടേക്കല്ല്, പൊന്നെടുത്താൻ, കടുവാക്കുഴി, കഞ്ഞിക്കുഴി, പ്രഭ സിറ്റി, അമ്പലക്കല മുതലായ സ്ഥലങ്ങളിൽനിന്നുള്ള രോഗികളാണെത്തുന്നത്. രണ്ട് ആശുപത്രികൾ തമ്മിൽ ദൂരപരിധി കുറവാണെങ്കിലും രണ്ടു പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവിടെ എത്തിച്ചേരുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പഠനമാരംഭിച്ചിട്ടുണ്ട്.

Idukki

കാർ കൊക്കയിലേക്കു മറിഞ്ഞ് നാലു പേർക്കു പരിക്ക്

കോതമംഗലം: നേര്യമംഗലം - ഇടുക്കി സംസ്ഥാന പാതയിൽ തട്ടേക്കണ്ണിക്കു സമീപം കാർ നിയന്ത്രണംവിട്ട് 200 അടിതാഴ്ചയിൽ പെരിയാർ തീരത്തേക്കു മറിഞ്ഞ് നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. എറണാകുളം ചെമ്മയാത്ത്, വൈപ്പിൻ ചെറായി സ്വദേശികളായ ഡിക്സൺ (51), ഷിബു (54), ഡിതിൻ (35), ഡിക്സൺ (31) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12ന് ഇടുക്കി തോപ്രാംകുടിയിൽനിന്ന് എറണാകുളത്തേക്കു തിരികെ പോകുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തോപ്രാംകുടിയിലുള്ള ഒരു പള്ളിയിൽ ജോലിക്കായി വന്നവരാണ് കാറിലുണ്ടായിരുന്നത്.
മഴമൂലം പണി മാറ്റിവച്ച് തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ഓടയിൽ ചാടി. അവിടെനിന്നു കയറിപ്പോകാൻ തുടങ്ങുമ്പോൾ പെരിയാറ്റിലേക്കു മറിയുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാൽ പുഴയിലേക്കു മറിഞ്ഞില്ല. കാർ പൂർണമായും തകർന്നു.

പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരിമണൽ പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ അംബുലൻസിൽ കോതമംഗലത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് കരിമണൽ സ്റ്റേഷൻ സിഐ പി.എം. സുരേഷ്കുമാർ, എസ്ഐ വി.ബി. ബാബു, പോലീസ് ഓഫീസർമാരായ സെൽവം സെബാസ്റ്റ്യൻ, ശശികുമാർ, കെ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

Idukki

ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

അടിമാലി: രാസലഹരിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇന്നലെ രാവിലെ എക്സൈസിന്‍റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ഗ്രാം ഹെറോയിനുമായി തൊഴിലാളിയെ പിടികൂടിയത്.

പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ലാൽത്തോത മലാത്തിപുർ ഡോംകരി സ്വദേശി ഹസിബുൾ (35) ആണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ അവിൻ സാജിന്‌, എഇഐമാരായ കെ.പി. ബിനുമോൻ, കെ.കെ. സുരേഷ്കുമാർ, കെ.എസ്. മീരാൻ, ഷിന്‍റോ ഷാജി, ആർ. മണികണ്ഠൻ, പി. അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.

Idukki

കഞ്ചാവ് കടത്തിയ കേസില്‍ കഠിന തടവും പിഴയും

തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. വാളറ ഒഴുവത്തടം കണിയാംകുടിയില്‍ മനീഷിനെ (രഞ്ജു-45) യാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്‌പെഷല്‍ ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

അടിമാലി ഇരുമ്പുപാലം ഭാഗത്തുനിന്ന് 2.200 കിലോ കഞ്ചാവുമായാണ് ഇയാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എസ്.ശശികുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.

Idukki

പെരിയാറിൽ മണ്ണു തള്ളി കൈയേറ്റം; റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ

ഉപ്പുതറ: പെരിയാറും റോഡും കൈയേറി മണ്ണു തള്ളിയതായി പരാതി. ഉപ്പുതറ - പരപ്പ് റോഡിൽ പാലം ജംഗ്ഷനു സമീപമാണ് വ്യാപകമായി മണ്ണു തള്ളിയത്. പെരിയാറിന്‍റെയും റോഡിന്‍റെയും ഇടയിലുള്ള ഭൂമി നിരപ്പാക്കി സ്വന്തമാക്കാനുള്ള നീക്കം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അയ്യപ്പൻകോവിൽ വില്ലേജ് അധികൃരെത്തി തടഞ്ഞു.

ബിജെപി വാഗമൺ ഏരിയാ പ്രസിഡന്‍റ് ആർ. ഗിരീഷ് ജില്ലാ കളക്ടർക്കു നൽകിയ പരാതിയിലാണ് നടപടി. വിവിധ സലങ്ങളിൽനിന്ന് ടിപ്പറിൽ മണ്ണെത്തിച്ച് റോഡിൽനിന്ന് പെരിയാറിലേക്കു തള്ളുകയായിരുന്നു. ഏതാനും സ്ഥലം നികത്തി അവിടെ ഷെഡ് പണിതിട്ടുണ്ട്.

അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്നു തിരിച്ചു. സ്ഥലം കൈയേറിയ തയ്യിൽ ലിജു ജോസിനെതിരേ കേസെടുത്തു. ജില്ലാ കളക്‌ടർ, ഇടുക്കി തഹസീൽദാർ എന്നിവർക്കു റിപ്പോർട്ട് നൽകി. റോഡ് കൈയേറി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റാനും നിർദേശം നൽകി.

Idukki

പാമ്പൻമലയിൽ വീണ്ടും കടുവ ആക്രമണം

മറയൂർ: മൂന്നാർ പഞ്ചായത്തിലെ തലയാർ തേയില എസ്റ്റേറ്റിലെ പാമ്പൻമല ഡിവിഷനിൽ വീണ്ടും കടുവയുടെ ആക്രമണം. പാമ്പൻ സ്വദേശി സെൽവന്‍റെ പശുവിനെ കടുവ ആക്രമിച്ചു. പാമ്പൻമല തേയിലത്തോട്ടത്തിനടുത്തുള്ള ബംഗ്ലാവിനു സമീപം മേയാൻവിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. ആക്രമണത്തിൽ പശു രക്ഷപ്പെട്ടെങ്കിലും കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

ഈ മേഖലയിൽ നേരത്തേ ഒരു കടുവയെ കൂടുവച്ച് വനംവകുപ്പ് പിടികൂടി തേക്കടിയിൽ ഇറക്കിവിട്ടിരുന്നു. അതിനുശേഷവും ആക്രമണങ്ങൾ തുടരുകയാണ്. ഏപ്രിൽ 19ന് കോഫി സ്റ്റോറിൽ തൊഴിലാളി കുമാർ കടുവയുടെ ആക്രമണത്തിൽനിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ജൂൺ 12ന് ചട്ടമൂന്നാറിൽ ശരവണന്‍റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു.

ഇതിനു മുമ്പ് ചട്ടമൂന്നാർ, കോഫിസ്റ്റോർ, പാമ്പൻമല മേഖലകളിൽ അൻപതിലധികം പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പു നൽകി.

Idukki

ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കി‌ടയിൽ മലേറിയ പടരുന്നു

ഇടുക്കി: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഈ വര്‍ഷം 303 പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ജോലിക്കായി എത്തുന്ന തൊഴിലാളികളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പുതുതായി എത്തുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ജില്ലയില്‍ എത്തി മൂന്നു ദിവസത്തിനുള്ളില്‍ സ്‌ക്രീനിംഗ് ചെയ്‌തെന്ന് ഏജന്‍റുമാരും തൊഴിലുടമകളും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അതിഥി തൊഴിലാളികളെ ജില്ലയിലേക്കു കൊണ്ടുവരുന്ന വാഹന ഉടമകള്‍ ഇവരുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പിനു കൈമാറണം. തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം.

മലേറിയ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലുടനീളം രോഗനിരീക്ഷണം, ഇതര സംസ്ഥാന തൊഴിലാളികളുടെ സ്‌ക്രീനിംഗ്, കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം എന്നിവ തുടരുകയാണ്. പൊതുജനങ്ങളും തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടുകയും വേണം.

പനി, വിറയല്‍, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മലേറിയ പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.

Idukki

മറയൂർ ചന്ദനവനം ഡിവിഷനിൽ അദാലത്ത് സംഘടിപ്പിച്ചു

മറയൂർ: കേരള സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ് മറയൂർ ചന്ദന വനം ഡിവിഷന്‍റെ ആഭിമുഖ്യത്തിൽ മറയൂർ ചന്ദന ഡിവിഷൻ കോൺഫറൻസ് ഹാളിൽ വനം അദാലത്ത് സംഘടിപ്പിച്ചു. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എഫ്. രാജ എംഎൽഎഉദ്ഘാടനം ചെയ്തു.

മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജോമോൻ തോമസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശിവൻരാജ്, മറയൂർ ഡിഎഫ്ഒ പി.ജെ. സുഹൈബ്, ജനപ്രതിനിധികൾ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ, ഗ്രാമവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്തിൽ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിട്ട് 20 പരാതികൾ സമർപ്പിച്ചു. ഇഎഫ്എൽ, ജനറൽ വിഭാഗങ്ങളിൽ 23 പരാതികളും ചന്ദനവുമായി ബന്ധപ്പെട്ട് നാലു പരാതികളും ലഭിച്ചു. പരാതികൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

Idukki

ഉന്നതികളില്‍ കുടിവെള്ളം എത്തിക്കണം: കളക്ടര്‍

ഇടുക്കി: ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി.

ഭൂജല വകുപ്പ് ,വാട്ടര്‍ അഥോറിറ്റി, ജലനിധി തുടങ്ങിയ വകുപ്പുകള്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. വാട്ടര്‍ അഥോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജല്‍ജീവന്‍ മിഷന്‍റെ നിര്‍വഹണ ഏജന്‍സികള്‍. വാട്ടര്‍ അഥോറിറ്റി തൊടുപുഴ ഡിവിഷന്‍റെ കീഴില്‍ 25,509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 23,579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13,859 കണക്ഷനുകള്‍ പൂര്‍ത്തിയായി. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ആറ് ടാങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പമ്പ് സെറ്റിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്.

പൈനാവ് ഡിവിഷനില്‍ 28,381 കണക്ഷനുകള്‍ക്കാണ് അനുമതി. 18,970 കണക്‌ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 6761 കണക്ഷനുകളാണ് പൂര്‍ത്തീകരിച്ചത്. കട്ടപ്പന ഡിവിഷനില്‍ 1,79,829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 1,70,309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു.

13,978 കണക്‌ഷനുകള്‍ പൂര്‍ത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷന്‍റെ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്. ജലനിധിയുടെ കീഴില്‍ 3946 കണക്‌ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3602 കണക്‌ഷനുകള്‍ നല്‍കി.

ഭൂജല വകുപ്പിനു കീഴില്‍ 3937 ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ ആവശ്യമുള്ള 560 കണക്‌ഷനുകളില്‍ 485 എണ്ണം പൂര്‍ത്തിയായി. കരിമണ്ണൂര്‍ പഞ്ചായത്തില്‍ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ അനുമതി വേഗത്തിലാക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി.

ജില്ലാതല ജല ശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി ടി.എന്‍. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki

മരച്ചീനിയുടെ വേരുചീയല്‍: വിദഗ്ധ സംഘം പരിശോധന നടത്തി

വെള്ളിയാമറ്റം: ഇളംദേശം, വെള്ളിയാമറ്റം മേഖലകളില്‍ മരച്ചീനിയുടെ വേരുചീയല്‍ രോഗത്തിന്‍റെ തീവ്രത വിലയിരുത്തുന്നതിന് സിടിസിആര്‍ഐ യില്‍നിന്നുള്ള ഗവേഷകരുടെ സംഘം എത്തി പരിശോധന നടത്തി. പാടത്തു നടുന്ന മരച്ചീനിയിലാണ് ചീയല്‍ രോഗം വ്യാപകമായി കണ്ടുവരുന്നത്. ഈ രോഗം മൂലം 25 മുതല്‍ 30 ശതമാനം വരെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടാകുന്നുണ്ട്. രോഗം രൂക്ഷമായ കൃഷിയിടങ്ങള്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. എം.എല്‍. ജീവയുടെ നേതൃത്വത്തിലെത്തിയ സംഘം സന്ദര്‍ശിച്ചു.

തുടര്‍ന്ന് സംഘം കര്‍ഷകരുമായി സംവദിക്കുകയും രോഗബാധയുടെ തീവ്രതയും വ്യാപനവും വിലയിരുത്തുകയും ചെയ്തു. സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ജീന മാത്യു, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ഷിനില്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി അജയകുമാര്‍, വൈസ് പ്രസിഡന്‍റ് മര്‍ട്ടില്‍ മാത്യു, പഞ്ചായത്ത് മെംബര്‍മാരായ അജിത കുമാരി, വാസന്തി നാരായണന്‍, അഭിലാഷ് രാജന്‍, ജോസ് ആഗസ്തി, ഇളംദേശം കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആഷ്‌ലി മറിയാമ്മ ജോര്‍ജ്, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്‍റ് പി.ഡി. അരുണ്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

രോഗവ്യാപനം തടയുന്നതിനുള്ള ശാസ്ത്രീയ നിയന്ത്രണമാര്‍ഗങ്ങള്‍ സംഘം കര്‍ഷകര്‍ക്കു പരിചയപ്പെടുത്തി. രോഗമില്ലാത്ത സ്ഥലത്തുനിന്നെടുത്ത രോഗമില്ലാത്ത കമ്പുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക, നടുന്നതിന് മുമ്പ് കമ്പുകള്‍ കാര്‍ബെന്‍ഡാസിം 50 ശതമാനം എന്ന കുമിള്‍നാശിനിയില്‍ (10 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍) 10 മിനിറ്റ് നേരം മുക്കിവച്ച ശേഷം നടുക. മഴയ്ക്കു ശേഷം രോഗം കണ്ടുതുടങ്ങുമ്പോള്‍തന്നെ കാര്‍ബണ്‍ഡാസിം 50 ശതമാനം (10 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍) ചെടിക്കു ചുറ്റുമുള്ള മണ്ണില്‍ ഒഴിച്ചുകൊടുക്കുക, കൃഷിയിട ശുചിത്വം കര്‍ശനമായി പാലിക്കുക, നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക, മണ്ണിന്‍റെ അമ്ലത കുറയ്ക്കുന്നതിന് കുമ്മായം ഉപയോഗിക്കുക, മണ്ണില്‍ സന്തുലിത പോഷക ലഭ്യത ഉറപ്പുവരുത്തുക, നടുന്ന സമയം ചെടി ഒന്നിന് വേപ്പിന്‍പിണ്ണാക്ക് 20 ഗ്രാം ചേര്‍ക്കുക, ട്രൈക്കോഡെര്‍മ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച കാലിവളം ഉപയോഗിക്കുക.

എന്നിവയാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ചെയ്യാവുന്ന പരിഹാരമാര്‍ഗങ്ങളെന്നും ഡോ. ജീവ പറഞ്ഞു. കൃഷിയിടത്തില്‍നിന്ന് രോഗമുള്ള മരച്ചീനിയുടെയും മണ്ണിന്‍റെയും സാമ്പിളുകള്‍ സംഘം ശേഖരിച്ചു.

Alappuzha

പ്രളയഭീതിയിൽ ജില്ല

ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേലകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞാണ് ജലം ഇരച്ചെത്തുന്നത്. അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്‍റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടോടെ സമീപത്തെ പുരയിടത്തിൽനിന്നിരുന്ന ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്.
പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവക്ക് സമീപം നിന്നിരുന്ന മരങ്ങളാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിനുസമീപത്തെ ട്രാൻസ്‌ഫോർമർ നിലനിന്നിരുന്ന വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.

ലഭിച്ചത് 62.24 മില്ലി മീറ്റർ മഴ

ഇന്നലെ ജില്ലയിൽ 62.24 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മില്ലി മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലാണ്.
തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

കടലേറ്റം രൂക്ഷം

ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി. വീടുകൾ തകർച്ചാഭീഷണിയിലാണ്.

കുട്ടനാടിന് ആശങ്കവേണ്ട: ജില്ലാ കളക്‌ടർ

സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ലാ കളക്‌ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും ബോട്ടുകളും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ പറഞ്ഞു.

Alappuzha

കനത്ത മഴ, വെള്ളപ്പൊക്കം: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടറുകൾ തുറന്നു. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെ മുതൽ വിവിധ ഘട്ടങ്ങളിലായി 34 ഷട്ടറുകളാണ് തുറന്നത്. വൈകിട്ടോടെ ശേഷിക്കുന്ന അഞ്ച് ഷട്ടറുകൾകൂടി തുറന്നു.

ആകെ 40 ഷട്ടറുകളാണുള്ളത്. ഇതിൽ ഏഴാം നമ്പർ ഷട്ടർ തകരാറിലാണ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന്‌ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെയാണ് ജില്ലാ കളക്‌ടറുടെ നിർദേശ പ്രകാരം ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ഷട്ടറുകൾ തുറന്നത്. എന്നാൽ വേലിയേറ്റമായതിനാൽ കടലിലേക്ക് നീരൊഴുക്ക് കുറവായിരുന്നു.

ഇന്നലെ വൈകിട്ടോടെയാണ് നീരൊഴുക്ക് സുഗമമായത്. കടൽ ശക്തമായതിനാൽ കിഴക്കൻ വെള്ളം കാര്യമായ രീതിയിൽ ഒഴുകാത്തത് കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാകാൻ കാരണമായിട്ടുണ്ട് .

Alappuzha

വീടിനു മുകളിലേക്ക് വൻമരം വീണു: അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട്: കുമാരപുരത്ത് വീശിയിടിച്ച ശക്തമായ കാറ്റിലും മഴയിലും വൻമരം വീടിനു മുകളിലേക്ക് പിഴുതുവീണു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്‍റെ വീടിനു മുകളിലേക്കാണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരം പിഴുതുവീണത്. അപകടത്തിൽ മേൽക്കൂരയിലെ റൂഫിംഗ് ഷീറ്റുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മരം വീഴുന്ന വൻ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും മകളും ഉടൻതന്നെ പുറത്തേക്ക് ഓടിയിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ സമീപത്തെ വൈദ്യുത കമ്പികളിലേക്കും മരം പതിച്ച് ലൈനുകൾ പൊട്ടിവീണു. വിവരമറിഞ്ഞ് റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

 

 

Alappuzha

അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രം

കുടമാളൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ നടന്ന 38 -ാമത് അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രമായി. കനത്ത മഴയെ അവഗണിച്ചും കുടമാളൂരിലെ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് തീർഥാടക പ്രവാഹമായിരുന്നു.

പുലർച്ചെ 5.30ന് തീർഥാടന പദയാത്രകൾ ആരംഭിച്ചു. കുടമാളൂർ മേഖല തീർഥാടനമാണ് ആദ്യം ജന്മഗൃഹത്തിൽ എത്തിയത്. തുടർന്ന് കുടമാളൂർപള്ളി ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. ജോയി ജോർജ് മംഗലത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി.
അതിരമ്പുഴ മേഖല തീർഥാടനം ജന്മഗൃഹത്തിലെത്തിയ ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഡോ. മാണി പുതിയിടം സന്ദേശം നൽകി.
കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളിലെ തീർഥാടകരുടെ പദയാത്ര കുടമാളൂർ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചു. മണിമല മേഖല ഡയറക്ടർ ഫാ. തോമസ് മണിയഞ്ചിറ മുഖ്യകാർമികത്വം വഹിച്ചു.

എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന്, മുഹമ്മ മേഖലകളിലെ തീർഥാടകർ മാന്നാനം ആശ്രമ ദേവാലയത്തിൽ സംഗമിച്ച് വിശുദ്ധ ചാവറയച്ചന്‍റെ കബറിടത്തിൽ പ്രാർഥിച്ചു. പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ പ്രാർഥന നയിച്ചു. തീർഥയാത്ര അൽഫോൻസാ ജന്മഗൃഹത്തിലെത്തി നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ആലപ്പുഴ മേഖല ഡയറക്ടർ ഫാ. ജോസഫ് നടുവിലേക്കളത്തിൽ മുഖ്യകാർമികനായി. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്‍റണി എത്തയ്ക്കാട്ട് സന്ദേശം നൽകി.

കുറുമ്പനാടം മേഖലയിലെ തീർഥാടകർ പദയാത്രയായി കുടമാളൂർ പള്ളിയിലെത്തി നടത്തിയ വിശുദ്ധ കുർബാനയ്ക്ക് മേഖല ഡയറക്ടർ ഫാ. ജോസഫ് കഴുന്നുകണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടന പദയാത്ര ഉച്ചകഴിഞ്ഞ് രണ്ടിന് അൽഫോൻസാ ജന്മഗൃഹത്തിലെത്തി. അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ സന്ദേശം നൽകി. മേഖല ഡയറക്ടർ ഫാ. ജോൺസൺ മുണ്ടുവേലിലിന്‍റെ മുഖ്യകാർമികത്വത്തിൽ കുടമാളൂർ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ജന്മഗൃഹത്തിൽ അതിരൂപത ഡയറക്ടർ ഫാ.ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അസി. ഡയറക്ടർമാരായ ഫാ. സെബാസ്‌റ്റ്യൻ മാമ്പറ, ഫാ. ആന്‍റണി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമികരായി. അതിരൂപതാ സിഞ്ചെല്ലൂസ് ഡോ. സ്‌കറിയ കന്യാകോണിൽ സന്ദേശം നൽകി. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂർ മേഖലകളിൽ നിന്നുള്ള തീർഥാടകർ വിവിധ സമയങ്ങളിൽ ജന്മഗൃഹത്തിൽ എത്തിച്ചേർന്നു.

Alappuzha

കടലാക്രമണത്തിൽ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും മുങ്ങി

ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ തീരദേശവാസികളെ ഭീതിയിലാഴ്ത്തി കടലാക്രമണം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്ക് വർധിച്ചതും ദുരിതത്തിന്‍റെ ആഘാതം ഇരട്ടിയാക്കി. അഴീക്കോടൻ നഗർ, പെരുമ്പളളി, നല്ലാണിക്കൽ, കളളിക്കാട്, എസി പളളിയ്ക്ക് വടക്ക്, എംഇഎസ് മുതൽ മംഗലം കുറിച്ചിക്കൽ വരെയുളള തീരങ്ങളിലാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നത്.

തീരദേശ പാതയ്ക്ക് പടിഞ്ഞാറുള്ള വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. റോഡ് കവിഞ്ഞൊഴുകിയ കടൽവെള്ളവും മഴവെള്ളവും കിഴക്കുവശത്തെ വീടുകളിലേക്കും വ്യാപിച്ചു. ഷാൻ മൻസിലിൽ സലാഹുദീൻ, മാപ്പിളശേരിൽ ഉമ്മർകുട്ടി എന്നിവരുടെ വീടുകളുടെ മതിലുകൾ ശക്തമായ തിരയടിയിൽ തകർന്നു. പെരുമ്പളളി ഭാഗത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗ് ഭിത്തി നശിച്ചതിനെ തുടർന്ന് നാലോളം വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തൃക്കുന്നപ്പുഴയിലെ പ്രണവം നഗർ, മാതുക്കൽ ഭാഗങ്ങളിൽ പതിനഞ്ചോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.
ശക്തമായ പ്രതിഷേധവുമായി തീരദേശവാസികൾ

കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നും കടൽഭിത്തി പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് മംഗലം ഇടക്കാട് ജംഗ്ഷനിൽ വൈകുന്നേരം മൂന്നിന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കനത്ത മഴയെയും രാത്രിയിലെ ഇരുട്ടിനെയും അവഗണിച്ച് നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്. കുടചൂടിയും മഴക്കോട്ടുകൾ ധരിച്ചും എത്തിയ പ്രതിഷേധക്കാർ റോഡിന് കുറുകെ വലിയ മരത്തടികളും പ്ലാസ്റ്റിക് കാനുകളും നിരത്തിവെച്ചാണ് ഗതാഗതം പൂർണമായും തടസപ്പെടുത്തിയിരിക്കുന്നത്. അധികൃതർ എത്തി ഉറപ്പ് നൽകുന്നത് വരെ ഉപരോധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

Alappuzha

വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ നടപടി; ജില്ലയിൽ സംയുക്ത സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി

ആലപ്പുഴ: ഓണവിപണിയിലെ അവശ്യസാധനങ്ങളുടെ അസ്വാഭാവിക വിലവര്‍ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കാനും കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവ തടയാനും പൊതുവിപണി പരിശോധന ശക്തമാക്കുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഭക്ഷ്യപൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ, പോലീസ് വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ/താലൂക്കുതല സംയുക്ത സ്ക്വാഡ് രൂപീകരിച്ചു. പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ മുതൽ സംയുക്ത സ്ക്വാഡ് ജില്ലയിൽ പരിശോധനകൾ ആരംഭിച്ചു. 29 സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പരിശോധന നടത്തി.

അമിതവില ഈടാക്കാതിരിക്കാനും പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും വില ഏകീകരിക്കുന്നതിനും വ്യാപാരികള്‍ക്ക് സ്ക്വാഡ് നിര്‍ദേശം നല്‍കി. അമിത വില ഈടാക്കുകയും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതുമായ വ്യാപാരികള്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനാ വേളയിൽ താക്കീത് നല്‍കി. തുടർദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും സ്ക്വാഡ് അറിയിച്ചു.

പാചക വാതക സിലിണ്ടർ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതുണ്ട്. നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ ഇതുസംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പഴം, പച്ചക്കറി, പലചരക്ക് വില്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും മൊത്ത പലചരക്ക് സ്ഥാപനങ്ങൾ സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഒരു താലൂക്കിൽ തന്നെയുള്ള വിവിധ മാർക്കറ്റുകളിൽ ഒരേ സാധനങ്ങൾക്ക് പ്രകടമായ വിലവ്യത്യാസം ശ്രദ്ധയിൽപ്പെടുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഓണത്തിന്മുന്നോടിയായി പ്രധാന മാർക്കറ്റുകളിൽ ജില്ലാ കളക്ടർ നേരിട്ട് പരിശോധനകൾ നടത്തുമെന്നും 25 വരെ ജില്ലാ/താലൂക്കുതല സംയുക്ത സ്കാഡ് പരിശോധന കര്‍ശനമായി തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Alappuzha

ഓപ്പറേഷന്‍ മണ്‍സൂണ്‍ ജില്ലയിൽ വ്യാപക പരിശോധന

ആലപ്പുഴ: മഴക്കാലത്ത് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണ്‍ പരിശോധന വ്യാപകമായി തുടരുന്നു. ജൂണ്‍ 15ന് ആരംഭിച്ച പ്രത്യേക പരിശോധന നാലാഴ്ച പിന്നിട്ടപ്പോള്‍ ജില്ലയില്‍ നാല് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 472 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

പരിശോധന ഇവിടങ്ങളിൽ

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍, അങ്കണവാടികള്‍, ഹോട്ടലുകള്‍, റെസ്‌റ്ററന്‍റുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, അനാഥാലയങ്ങള്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ആര്‍ഒ പ്ലാന്‍റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷണം തയാറാക്കുന്ന സാഹചര്യങ്ങള്‍, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ശുചിത്വം, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി വിലയിരുത്തി.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ഒ. പ്ലാന്‍റുകള്‍, സാധുവായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച സ്ഥാപനങ്ങള്‍, ആറുമാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും നടത്തേണ്ട ജലപരിശോധനയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ നടപടിയെടുത്തു. പരിശോധനയില്‍ അപാകത കണ്ടെത്തിയ 112 സ്ഥാപനങ്ങള്‍ക്ക് വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 50 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കി. കൂടാതെ 15 സ്ഥാപനങ്ങള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.

കൈവശം സൂക്ഷിക്കേണ്ട രേഖകൾ

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കും എഫ്എസ്എസ്എഐ രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപവരെയുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേനും അതിനുമുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ആവശ്യമാണ്.

ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുകയും സാധുവായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും വേണം. രാത്രികാല പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് കർശന പരിശോധന

വരും ദിവസങ്ങളില്‍ ഓണത്തോടനുബന്ധിച്ച് മധുരപലഹാര നിര്‍മാണ കേന്ദ്രങ്ങള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, താത്കാലിക ഭക്ഷ്യസ്റ്റാളുകള്‍, വിപണികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും ആരംഭിക്കും. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കുറ്റത്തിന്‍റെ സ്വഭാവവും സ്ഥാപനത്തിന്‍റെ വാര്‍ഷിക വിറ്റുവരവും പരിഗണിച്ച് ഒരു ലക്ഷം രൂപവരെ പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കാന്‍ വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Alappuzha

പള്ളിപ്പുറം പള്ളിയില്‍ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണ കൊംബ്രേരിയ തിരുനാള്‍

ചേര്‍ത്തല: പ്രസിദ്ധ മരിയന്‍-ചാവറ തീര്‍ഥാടനകേന്ദ്രമായ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍ പരിശുദ്ധ മാതാവിന്‍റെ സ്വര്‍ഗാരോപണ കൊംബ്രേരിയ തിരുനാള്‍ ഒന്നു മുതല്‍ 22 വരെ ആഘോഷിക്കും. പതിനഞ്ചുനോമ്പാരംഭത്തിന് ഇന്നു തുടക്കമാകും. ദിവസേന രാവിലെയും വൈകുന്നേരം വിശുദ്ധ കുര്‍ബാന, ജപമാല, ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും.10നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണദിനമായി ആചരിക്കും. 11 ന് കൊടിയേറ്റ് ദിനം. രാവിലെ ഏഴിനു വിശുദ്ധ ഡൊമിനിക്കിന്‍റെ തിരുനാള്‍, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം. 10.30നു ജൂബിലി കുര്‍ബാന. വൈകുന്നേരം 4.30നു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. എറണാകുളം-അങ്കമാലി അതിരൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടി ഉയര്‍ത്തല്‍. വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്‌വ്, ലൈത്തരന്മാരുടെ തെരഞ്ഞെടുപ്പ്.

12നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിനു ലൈത്തോരന്മാരുടെ വാഴ്ച, ആഘോഷമായ പാട്ടുകുര്‍ബാന, പ്രസുദേന്തി സ്ഥാനക്കാരുടെ തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30നു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന-റവ.ഡോ. ജോസഫ് മണവാളന്‍.

13നു രാവിലെ ഏഴിന് ആഘോഷമായ പാട്ടുകുര്‍ബാന. വൈകുന്നേരം 4.30ന് ജപമാല, ലത്തീന്‍ റീത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. ആലപ്പുഴ മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, തിരി-തിരുസ്വരൂപം വെഞ്ചരിപ്പ്, തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്‌വ്, കപ്ലോന്‍ വികാരി വാഴ്ച.

14നു വേസ്പരദിനം. വൈകുന്നേരം നാലിനു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് വേസ്പര-ഫാ. തോമസ് മങ്ങാട്ട്, സന്ദേശം-ഫാ. ജോണ്‍സണ്‍ കൂവേലി. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 15നു തിരുനാള്‍ദിനം. രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. 7.30നു കുര്‍ബാനയ്ക്കുശേഷം സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തല്‍. 11ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. പോള്‍ പതിയാമൂല. സന്ദേശം-ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒസിഡി. വൈകുന്നേരം മൂന്നിന് ആഘോഷമായ പാട്ടുകുര്‍ബാന. സാഗര്‍ രൂപതയിലെ വൈദികര്‍ കാര്‍മികരാകും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. രാത്രി ഒമ്പതിന് കൃതജ്ഞതാബലിക്ക് ഇടവകയിലെ വൈദികര്‍ കാര്‍മികരാകും. തുടര്‍ന്നു തിരുനാള്‍ സാപന തിരുക്കര്‍മങ്ങള്‍.

22നു എട്ടാമിടം-കിരീടധാരണ തിരുനാള്‍. വൈകുന്നേരം അഞ്ചിന് ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ, അസി. വികാരി ഫാ. വിന്‍ തോമസ് കുരീക്കല്‍, ഫാ. ജോസ് പാലത്തിങ്കല്‍, പ്രസുദേന്തി സിബി ജോസഫ് പതിയാമൂല ഇടപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

സർക്കാർതല അവലോകന യോഗം ചേർന്നു

ചേര്‍ത്തല: പള്ളിപ്പുറം പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള സർക്കാർതല അവലോകന യോഗം കൗൺസിൽ ഹാളിൽ നടന്നു. തിരുനാൾ ഒരുക്കങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത സംവിധാനം, ആരോഗ്യ–അടിയന്തര സേവനങ്ങൾ, അഗ്നിരക്ഷ, വൈദ്യുതി, ശുചിത്വം, തീർഥാടകരുടെ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. വിശ്വാസികളുടെയും തീർഥാടകരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോൾ ഉസ്മാൻ, ആർഡിഒ, തഹസിൽദാർ, ജനപ്രതിനിധികള്‍, ഫൊറോന വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ, കൈക്കാരന്മാർ, വൈസ് ചെയർമാൻ, തിരുനാൾ പ്രസുദേന്തി സിബി ജോസഫ് പതിയാമൂല ഇടപ്പറമ്പിൽ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, കൂടാതെ റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഫയർ & റെസ്ക്യു, എക്സൈസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.

Alappuzha

ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകള്‍: കേരളാലോട്ടറിയില്‍ വ്യാജന്‍ വിലസുന്നു

ചേർത്തല: കേരള ലോട്ടറിയില്‍ വ്യാജന്‍ വിലസുന്നുവെന്ന് പരാതി. വെള്ളിയാഴ്ച നറുക്കെടുത്ത സുവർണ കേരളം ടിക്കറ്റുകളിൽ ഒരേ നമ്പറിൽ രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതോടെ പോലീസിലും ജില്ലാ ലോട്ടറി ഓഫീസിലും പരാതി നൽകി. പള്ളിപ്പുറം കെആർ പുരം കരോണ്ടുകടവിൽ രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്കാരൻ.

ചേർത്തലയിലെ ഭഗവതി ലക്കി സെന്‍ററിൽനിന്ന് സുവർണ കേരളം എസ്കെ-63 ഡ്രോയിലെ 213225 മുതൽ 213249 വരെയുള്ള രണ്ട് ബുക്ക് ടിക്കറ്റുകൾ ഇദ്ദേഹം വാങ്ങിയിരുന്നു. അതിൽ കെഎം 213225 എന്ന നമ്പറിന് രണ്ട് ബുക്കിലും ഒരേ സീരിസാണ് രേഖപ്പെടുത്തിയിരുന്നത്.

ടിക്കറ്റുകൾ പ്രത്യേകം സ്കാനറിൽ പരിശോധിച്ചപ്പോൾ ഒന്ന് വ്യാജനാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് കണിച്ചുകുളങ്ങര സ്വദേശിക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചതായി പ്രചരിച്ചെങ്കിലും പിന്നീട് പരിശോധനയിൽ വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയിരുന്നു.

ഒരേ സീരീസിലുള്ള രണ്ട് ലോട്ടറി നമ്പറുകൾ വന്നത് അച്ചടിപിശക് ആകാമെന്നാണ് ലോട്ടറി ഓഫീസിന്‍റെ പ്രാഥമിക വിശദീകരണം.

സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ലോട്ടറി ഫലം പുറത്തുവന്നപ്പോൾ ഈ ടിക്കറ്റിന് സമ്മാനം ഉണ്ടായിരുന്നില്ല.

Alappuzha

കുതിച്ചുയർന്ന് നേന്ത്രപ്പഴ വില

ആലപ്പുഴ: ഓണം വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ നിർമിക്കാൻ നേന്ത്രപ്പഴം ആവശ്യമാണ്. ഓണച്ചന്തകൾ സജീവമാകുന്നതിനു മുൻപുതന്നെ സംസ്ഥാനത്തെ വിപണിയിൽ നേന്ത്രപ്പഴ വില കുതിച്ചുയരുകയാണ്. പഴുപ്പിക്കാൻ അനുയോജ്യമായ ഗുണമേന്മയുള്ള നേന്ത്രക്കായയുടെ ലഭ്യത വിപണിയിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കായക്ഷാമം രൂക്ഷമായതോടെ മൊത്തവിപണിയിൽ നേന്ത്രക്കായ കിലോയ്ക്ക് 50 രൂപയും ചില്ലറ വിപണിയിൽ 60 രൂപയുമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മൊത്തവിപണിയിൽ കിലോയ്ക്ക് 13 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ അപേക്ഷിച്ച് മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കേരളത്തിലെ വിപണികളിലേക്ക് പ്രധാനമായും തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്.

ഓണക്കാലം അടുത്തെത്തിനിൽക്കേ ചിപ്സ് നിർമാണ യൂണിറ്റുകളും വൻകിട വിപണികളും നേന്ത്രക്കായ്ക്കായി പരക്കം പായുകയാണ്. നേന്ത്രപ്പഴവില കുതിച്ചുയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. നേന്ത്രപ്പഴം വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്നതു വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ കാരണമാകുമെന്ന് കച്ചവടക്കാർ പറയുന്നു.

Alappuzha

വാഹനാപകടത്തിൽ പുന്നപ്ര സ്വദേശി മരിച്ചു

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 12 -ാം വാർഡിൽ പള്ളി വെളിയിൽ അബു ബക്കറിന്‍റെ മകൻ ഷഫി(44)ക്കാണ് മരിച്ചത്. ഇന്നലെ പുലർച്ചയോടെ ആയിരുന്നു അപകടം. തോട്ടപ്പള്ളിയിൽനിന്ന് മത്സ്യവുമായി വൈപ്പിനിലേക്ക് പോയ ഷഫീക്കിന്‍റെ ഇൻസുലേറ്റർ ലോറി ഇടപള്ളി ഭാഗത്ത് വച്ച് മറ്റൊരു ഡോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്ന് ഇതിനിടെയിൽ കുടുങ്ങിയ ഷഫീക്ക് തത്ക്ഷണം മരിച്ചു. സംസ്കാരം നടത്തി. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: ആലിയ,അൽഫിയ, ആസിഫ് (വിദ്യാർഥികൾ).

Alappuzha

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സ്‌കൂട്ടർ യാത്രക്കാരൻ അറസ്‌റ്റിൽ

മാന്നാർ:കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച കേസിൽ സ്‌കൂട്ടർ യാത്രക്കാരനെ അറസ്‌റ്റ് ചെയ്തു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ മുതുകുളം കല്ലിന്‍റെ കിഴക്കേതിൽ വിജയനെ (55) മർദിച്ച സംഭവത്തിലാണ് സ്‌കൂട്ടർ യാത്രക്കാരനായ മാവേലിക്കര പുതിയകാവ് ശ്രീരംഗം വീട്ടിൽ വിപിൻ കൃഷ്ണ (46)നെ മാന്നാർ പോലീസ് അറസ്‌റ്റ് ചെയ്ത്.

മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ ചെന്നിത്തല പുത്തുവിളപടി ജംഗ്ഷനിലാണ് സംഭവം. ചെങ്ങന്നൂരിൽനിന്ന് പള്ളിപ്പാട് വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസ് ചെന്നിത്തല പുത്തുവിളപടി ജംഗ്ഷനിൽനിന്നു വലത്തോട്ട് തിരിയുന്നതിനിടെ മാവേലിക്കര ഭാഗത്തുനിന്നുവന്ന സ്‌കൂട്ടർ യാത്രക്കാരൻ നിയന്ത്രണംവിട്ട് വീണു. സ്‌കൂട്ടറിൽ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. എന്നാൽ ആർക്കും കാര്യമായ പരിക്ക് ഉണ്ടായുമില്ല. സ്കൂട്ടർ മറിയുന്നതകണ്ട ഡ്രൈവർ ബസ് നിർത്തി. തുടർന്ന് ബസ് തട്ടിയാണ് തങ്ങൾ വീണതെന്ന് ആരോപിച്ച് ഡ്രൈവറെ മർദിക്കുകയാ യിരുന്നു. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ്.വി. ബിജു, എസ് ഐ ഇ.എസ്. ഷൈജ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

Alappuzha

അനധികൃത റീൽസ് ചിത്രീകരണം പോലീസിൽ പരാതി നൽകി ദേവസ്വം ബോർഡ്

ചെങ്ങന്നൂർ: പ്രശസ്തമായ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ അധികൃതരുടെ അനുമതിയില്ലാതെ പരസ്യചിത്രങ്ങളും റീൽസുകളും ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. ക്ഷേത്രം അടച്ചിരുന്ന സമയത്ത് അനധികൃതമായി അകത്തുകടന്നാണ് വ്യക്തിഗത ലാഭങ്ങൾക്കായി ചിത്രീകരണം നടത്തിയത്.

സംഭവത്തിൽ ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

ക്ഷേത്ര മതിൽക്കെട്ടിനകത്ത് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും ക്ഷേത്രത്തിന്‍റെ പരമ്പരാഗത ആചാരങ്ങൾക്കും ശുദ്ധിക്കും ഭംഗം വരുത്തിയതിനുമെതിരേയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ക്ഷേത്രത്തിനുള്ളിൽ അനധികൃതമായി ചിത്രീകരിച്ച റീൽസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.  ഇത് ശ്രദ്ധയിൽപ്പെട്ട ശബരീശ്വര സേവാ സമിതി അംഗങ്ങൾ ഉടൻതന്നെ ചെങ്ങന്നൂർ ദേവസ്വം മാനേജർക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാനേജർ തുടർനടപടികളിലേക്ക് കടന്നതും പൊലീസിനെ സമീപിച്ചതും.

പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചു. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. അനുമതിയില്ലാതെചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Alappuzha

ജില്ലാക്കോടതിപ്പാലം നിർമാണം അനന്തമായി നീളുന്നു

ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്‍റെ നിർമാണം അനന്തമായി നീളുന്നത് ഓണക്കാല കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ വ്യാപാരികൾ.

പാലം നിർമാണം കഴിഞ്ഞ ഓണം, ക്രിസ്മസ്, ചിറപ്പ്, വിഷു, പെരുന്നാൾ കച്ചവടങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മുല്ലയ്ക്കൽ ചിറപ്പിന് വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന്, രണ്ട് തുരുത്തുകൾപോലെ വേർപെട്ട ഇരുകരകളെയും ബന്ധിപ്പിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു.

എന്നാൽ, ഇത്തവണത്തെ ഓണക്കാലത്ത് സമാനമായ താത്കാലിക ഗതാഗത സംവിധാനമോ, ബദൽ ക്രമീകരണങ്ങളോ ഒരുക്കുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നും ഓണക്കാല കച്ചവടം 30 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലെ ആദ്യ പത്ത് പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ മുല്ലയ്ക്കൽ തെരുവിൽ ഓണക്കാലത്ത് വലിയ തിരക്കും കച്ചവടവും നടക്കാറുണ്ട്.

എന്നാൽ, കഴിഞ്ഞ ഒരുവർഷം മുതൽ കച്ചവടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ മാറിയ ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ അകാരണമായി വൈകുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.

അതിനിടെ സർവീസ് റോഡ് ഓടയുടെ മുകളിലൂടെ സജ്ജമാക്കിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വീണ്ടും ചെളിക്കുണ്ടായിരിക്കുകയാണ്.

 എംഎൽഎ ഇടപെടണം


ജില്ലാക്കോടതിപ്പാലത്തിന്‍റെ നിർമാണം തെരഞ്ഞെടുപ്പിന് ശേഷം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഇത് വേഗത്തിലാക്കാണമെന്നും നഗരത്തിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിനാൽ എ.ഡി. തോമസ് എംഎൽഎ അടിയന്തരമായി ഇടപെട്ട് പ്രവർത്തനം വേഗത്തിലാക്കാണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷം വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് വ്യാപാരി സമൂഹത്തെ കാര്യമായി ബാധിക്കും. അടുത്ത മുല്ലക്കൽ ചിറപ്പിന് മുമ്പായി പാലം പണി പൂർത്തിയാക്കണമെന്നതാണ്

വ്യാപാരികളുടെ ആവശ്യം. ഒരു അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും. ജില്ലാകോടതിപ്പാലം നിർമാണം കാരണം വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജോലികൾ വൈകുന്നതിൽ എംഎൽഎയുടെ കർശന ഇടപെടൽ വേണം. ചിറപ്പിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനുള്ള നി‌ർദേശം നൽകണം.

-പ്രവീൺ രാമഭദ്രൻ (ജില്ലാ പ്രസിഡന്‍റ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്)

Alappuzha

റെഡ് റൺ മിനി മാരത്തൺ നാലിന്

ആലപ്പുഴ: അന്താരാഷ്‌ട്ര യുവജന ദിനത്തോടനുബന്ധിച്ച് എച്ച്ഐവി എയ്ഡ്സ് ബോധവത്കരണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റെഡ് റൺ മിനി മാരത്തൺ മത്സരം നാലിന് നടക്കും.

രാവിലെ 7.30ന് പവർഹൗസ് പാലത്തിന് പടിഞ്ഞാറുവശത്തുനിന്ന് ആരംഭിക്കുന്ന മത്സരം കനാലരികിലൂടെ അഞ്ച് കിലോമീറ്റർ ദൂരം താണ്ടി കളക്‌ടറേറ്റ് വളപ്പിൽ സമാപിക്കും. ജില്ലയിലെ കോളജുകളിൽ പഠിക്കുന്ന 17നും 24നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ആൺ, പെൺ വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം സമ്മാനവും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രജിസ്‌ട്രേഷന് ഫോൺ: 9778754893.

Alappuzha

തൂഫാൻ ജാഗരൺ: മഹാസമ്മേളനവും റാലിയും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: വൻ ജനപങ്കാളിത്തത്തോടെ തൂഫാൻ ജാഗരൺ മഹാറാലിയും തൂഫാൻ മഹാസമ്മേളനവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3:30ന് ആലപ്പുഴ റികരിയേഷൻ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ബഹുജന റാലി ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും.തുടർന്ന് 4.30ഓടെ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് തൂഫാൻ മഹാസമ്മേളനം നടക്കും. ആഭ്യന്തര മന്ത്രി തുറന്ന ജീപ്പിൽ സഞ്ചരിച്ച് റാലിയെ അഭിസംബോധന ചെയ്യും.

4. 30ന് ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിലെ തൂഫാൻ ജാഗരൺ വേദിയിൽ നടക്കുന്ന പൊതുസമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറും.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും. അധ്യക്ഷൻ മന്ത്രി എം. ലിജു, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാ രായ എ.ഡി. തോമസ്, ജി. സുധാകരൻ, സജി ചെറിയാൻ, പി. പ്രസാദ്, അരുൺ കുമാർ, റജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് തുടങ്ങി രാഷ്‌ട്രീയ സാമൂഹീക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Alappuzha

എസ്. രമേശൻപോറ്റി ചെട്ടികുളങ്ങര പുറപ്പെട മേൽശാന്തി

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെട മേൽശാന്തിയായി കൊടുമൺ ശാന്തിമഠത്തിൽ എസ്. രമേശൻപോറ്റി (50) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കൊടുമൺ വൈകുണ്oപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയാണ്.കൊടുമൺ ശാന്തിമഠത്തിൽ പരേതനായ ശങ്കരൻ പോറ്റിയുടെയും സുഭദ്ര അന്തർജനത്തിന്‍റെയും മകനാണ്. മായാകൃഷ്ണനാണ് ഭാര്യ. ദേവദത്തൻ, ദേവാനന്ദൻ എന്നിവർ മക്കളാണ്.

Alappuzha

ബോധവത്കരണ ക്ലാസ്

ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റിലെ ആന്‍റി-റാഗിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ കാമ്പസ് ഹാർമണി എന്ന പേരിൽ ആന്‍റി-റാഗിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജോയിന്‍റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ, ആന്‍റി-റാഗിംഗ് സെൽ കോ-ഓർഡിനേറ്റർ വിനോദ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചേർത്തല സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. സതീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.

Alappuzha

അർധരാത്രി വീടുകയറി ആക്രമണം: നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു

പൂച്ചാക്കൽ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം മൂലം അർധരാത്രിയിൽ വീടുകയറി ആക്രമണത്തിലെ നാലു പ്രതികളെ പൂച്ചാക്കൽ പോലീസ് പിടികൂടി.

തൈവീട്ടിൽച്ചിറ സുരേഷ്(61),സുധീഷ്(40), സുജിത്ത് (36),സുധീർ (37) എന്നിവരെ പിടികൂടിയത്. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29),വിഷ്ണുവിന്‍റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസികളുടെ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Alappuzha

അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കേളംമംഗലം പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒൻപതിന് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മുരിങ്ങനേഴത്ത് പരേതനായ കുമാരന്‍റെ മകൻ സുരേഷ് എന്ന് വിളിക്കുന്ന പ്രശാന്ത് (45) ആണ് മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയും ഉടനെ ശസ്‌ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു. ചേർത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഭവാനി. സഹോദരങ്ങൾ: പ്രസന്നൻ, പ്രദീപ്, എം.ബി. രാജേഷ്

Alappuzha

കണ്ടിയൂര്‍ ആറാട്ടുകടവിൽ ക്രമീകരണങ്ങളൊരുക്കാൻ തീരുമാനം

മാവേലിക്കര: 12ന് നടക്കുന്ന കര്‍ക്കടക വാവുബലി ചടങ്ങുകളുമായി ബന്ധപ്പെട്ട് കണ്ടിയൂര്‍ ആറാട്ടുകടവ് സ്‌നാനഘട്ടത്തില്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ജനപ്രതിനിധികളും ഉദ്യോ ഗസ്ഥരും പങ്കെടുത്ത അവലോക നയോഗത്തില്‍ തീരുമാനമായി. കണ്ടിയൂര്‍ തെക്കേനടമുതല്‍ നടുക്കേ ആല്‍ത്തറവരെയുള്ള ഭാഗത്ത് റോഡരികില്‍ ഇരുചക്ര വാഹനങ്ങള്‍ സൂക്ഷിക്കാം. കണ്ടിയൂര്‍ നടുക്കേ ആല്‍ത്തറമുതല്‍ ആറാട്ടുകടവുവരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്ടിയൂര്‍ ബൈപ്പാസിലും ക്ഷേത്രത്തിനു കിഴക്കേ നടയിലും ഗവ. യുപി സ്‌കൂള്‍ വളപ്പിലും കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമൊരുക്കും. ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ ബൈപ്പാസ് വഴി തിരികെപ്പോകണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് കൂടുതല്‍ ബലിത്തറകള്‍ ക്രമീകരിക്കുകയും കാര്‍മികരെ നിയോഗിക്കുകയും ചെയ്യും. കാര്‍മികര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അഗ്‌നിരക്ഷാസേന സുരക്ഷാക്രമീകരണങ്ങളൊരുക്കും.

ആറാട്ടുകടവിനു സമീപം ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. കണ്ടിയൂര്‍ മഹാദേവര്‍ക്ഷേത്രം, കീര്‍ത്തിപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടാകും.

പ്രായിക്കര ധന്വന്തരീക്ഷേത്രക്കടവിലും ബലിതര്‍പ്പണത്തിനുളള ക്രമീകരണങ്ങളൊരുക്കും. മാവേലിക്കര നഗരസഭയുടെ ആംബുലന്‍സും പ്രഥമശുശ്രൂഷയ്ക്കുളള സൗകര്യവും കടവിലുണ്ടാകും. അഗ്നിരക്ഷാസേനയുടെ വാഹനം എത്തിച്ചേരുവാന്‍ സാധിക്കാത്ത കടവുകളില്‍ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലളിതാ രവീന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍ കെ. ഗോപന്‍, കൗണ്‍സിലര്‍മാരായ സജീവ് പ്രായിക്കര, ശോഭാമധു, തഹസില്‍ദാര്‍ എസ്.ജി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. സനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ദേവിപ്രിയ, സബ്ഗ്രൂപ്പ് ഓഫീസര്‍ രജനി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷഫീസ്,

അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ജോസ്, എസ്ഐ. സബിത ശിവദാസ്, പിഡബ്ല്യുയുഡി അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ബി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Alappuzha

കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം ഉറപ്പാക്കണം: മന്ത്രി എം. ലിജു

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമിതബുദ്ധിയിൽ (എഐ) പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമായ നൈപുണ്യ പരിശീലനം നൽകണമെന്നും എക്സൈസ്, സഹകരണ മന്ത്രി എം. ലിജു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെയും ഏകദിന ശില്പശാലയും ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എഐ പരിശീലനം നൽകേണ്ട ആവശ്യകത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കുടുംബശ്രീ പരമ്പരാഗതമായ പ്രവർത്തനരീതികൾ മാറ്റി വൈവിധ്യവത്കരണത്തിലേക്കും പുതിയ മേഖലകളിലേക്കും ചുവടുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് വിദേശ ഭാഷകൾ ഉൾപ്പെടെ പഠിക്കുന്നതിന് പരിശീലനം നൽകണം. ഇത് ആലപ്പുഴ പോലുള്ള വിനോദസഞ്ചാര സാധ്യതയുള്ള മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ ടിജിൻ ജോസഫ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത്, നഗരസഭാംഗം ഷേർളി ആന്‍റണി, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ്, ആലപ്പുഴ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷീലാ മോഹൻ, അസിസ്റ്റന്‍റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനന്താ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലയിലെ 72 ഗ്രാമപഞ്ചായത്ത് സിഡിഎസുകളുടെയും എട്ട് നഗരസഭാ സിഡിഎസുകളുടെയും സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനമാണ് ചടങ്ങിൽ നടന്നത്.

Alappuzha

മൗണ്ട് ടാബോറിനും ജ്യോതി നികേതനും ജയം

ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കന്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്‍റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മൗണ്ട് ടാബോറിനും ജ്യോതി നികേതനും ജയം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്‍റ് ഗൊരേത്തീസ് തിരുവനന്തപുരത്തെ 83-54ന് തകർത്ത് കൊല്ലം മൗണ്ട് ടാബോർ വിജയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ജ്യോതിനികേതൻ സ്കൂൾ 51-38 ന് രാജഗിരിയെ പരാജയപ്പെടുത്തി.

Alappuzha

അമൃത് നഗരം പദ്ധതിയിൽ കോട്ടയവും

കോട്ടയം: നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക മുഖം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അമൃത് -2 ല്‍ കോട്ടയം നഗരവും. നഗരത്തിന്‍റെ എല്ലാം ഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. ‍ 50,000 ന് മുകളില്‍ ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങള്‍ക്കാണ് അമൃത്പദ്ധതി സഹായം നല്‍കുന്നത്. അമൃത് -2 ല്‍ 39 നഗരങ്ങളാണുള്ളത്.

നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനും സെക്രട്ടറി, എന്‍ജിനിയര്‍, നഗരവികസന പ്രാവീണ്യമുള്ള അംഗങ്ങളുള്‍പ്പെടെ പത്തംഗ കമ്മിറ്റി ഇതിനായുള്ള പ്ലാന്‍ തയാറാക്കാന്‍ രൂപീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളിലെ കുടിവെള്ള വിതരണം, മലിനജല സംസ്‌കരണം, ഹരിത ഇടങ്ങളുടെ നിര്‍മാണം, സുസ്ഥിര നഗര ഗതാഗതം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യ മേഖലകളിലാകും പ്രധാനമായും വികസനം ലക്ഷ്യമിടുന്നത്. മൃഗ സംരക്ഷണം, വ്യവസായം, കായികവിനോദം, വാണിജ്യം എന്നിങ്ങനെ ജനക്ഷേമവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മേഖലകളിലും ആധുനിക സൗകര്യങ്ങളും വികസനവും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. ഇത്തരത്തിൽ നഗരങ്ങളുടെ മുഖച്ഛായ മാറ്റി ആധുനികതയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പിന്തുണയാണ് നല്‍കുന്നത്.

നഗരത്തിന്‍റെ സമഗ്ര വികസനത്തിനായി നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിപിആര്‍ തയാറാക്കി നല്‍കുന്നതിനനുസരിച്ചാണ് അമൃത് പദ്ധതിയിലുള്‍പ്പെടുന്ന നഗരങ്ങള്‍ക്ക് അര്‍ബന്‍ ചലഞ്ച് ഫണ്ടിലൂടെ സാമ്പത്തിക പിന്തുണ നല്‍കുന്നത്. പദ്ധതിയിലൂടെ തിരുനക്കര, കഞ്ഞിക്കുഴി, നെഹ്‌റു സ്റ്റേഡിയം തുടങ്ങിയ നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം നവീകരിച്ച് ആധുനിക മുഖം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.

Alappuzha

വഞ്ചിപ്പാട്ടിന് രജിസ്റ്റർ ചെയ്യാം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ഓഗസ്റ്റ് 19നു നടക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നാളെ മുതൽ 15 വരെ പേര് രജിസ്റ്റർ ചെയ്യാം. വിദ്യാർഥി, വിദ്യാർഥിനി വിഭാഗത്തിൽ ജൂണിയർ, സീണിയർ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വെച്ച്പാട്ട് എന്നീ ഇനങ്ങളിലും ആറൻമുള ശൈലിയിൽ പുരുഷൻമാർക്കും മാത്രമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പേര് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ടീം അംഗങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും ആധാർ കാർഡിന്‍റെ പകർപ്പും ക്യാപ്റ്റന്‍റെ മേൽവിലാസവും ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പും ഫോൺ നമ്പറും നൽകണം.

വിദ്യാർഥികൾ അവർ പഠിക്കുന്ന സ്കൂൾ, കോളജിലെ സാക്ഷ്യ പത്രം ഹാജരാക്കണം. ആലപ്പുഴ ബോട്ടുജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷൻ അനക്‌സിന്‍റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്യാം.

ജൂണിയർ, സീനിയർ വിഭാഗത്തിന് 50 രൂപ, സ്ത്രീകൾ 200 രൂപ, പുരുഷൻമാർ 250 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ.0477-2252212.

Alappuzha

നിലനിൽപ്പിനായി മല്ലടിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ

ആലപ്പുഴ: കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുടുംബശ്രീ ജനകീയഹോട്ടലുകൾ നിലനിൽപ്പിനായി മല്ലടിക്കുന്നു. സബ്‌സിഡികൾ നിർത്തലാക്കിയതോടെയാണ് 2020ൽ  എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വൻ പ്രചാരണത്തോടെ പ്രഖ്യാപിച്ച പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങിയത്.

1198 ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും വിലക്കയറ്റവും സബ്‌സിഡി അരിയുടെയും പാചകവാതകത്തിന്‍റെയും ക്ഷാമം മൂലം പൂട്ടിപ്പോയി. നിലവിൽ 655 ഹോട്ടലുകൾ മാത്രമാണ് കഷ്ടിച്ച് മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്രയമായിരുന്ന 20 രൂപയുടെ ഊണ് ഇപ്പോൾ ചരിത്രം. നിലവിൽ ജനകീയ ഹോട്ടലുകളിൽ 30 രൂപയാണ് ഊണിന്. ചിക്കൻ, മീൻ എന്നീ സ്പെഷലുകൾക്ക് 40-50 രൂപയാണ് വില. സാധാരണ ഹോട്ടലുകളിൽ ഊണിന് 60 മുതൽ 100 രൂപ വരെ വാങ്ങുമ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ ചോറും തോരനും അച്ചാറും അടങ്ങുന്ന ഊണ് 30 രൂപയ്ക്ക് നൽകുന്നത്.കെട്ടിടവാടക, വെള്ളം, വൈദ്യുതി നിരക്ക് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതിന്‍റെ ബാധ്യതയും കുടുംബശ്രീ നടത്തിപ്പുകാർക്കാണ്.

കരാർ പുതുക്കിയില്ല, സബ്‌സിഡിയില്ല

മാർച്ചിനു ശേഷം സിവിൽ സപ്ലൈസ് കോർപറേഷനുമായി കുടുംബശ്രീമിഷൻ കരാർ പുതുക്കാത്തതിനാൽ സബ്‌സിഡി അരി ലഭിക്കുന്നില്ല. പൊതുവിപണിയിൽനിന്ന്കി ലോയ്ക്ക് 50 രൂപ വരെ നൽകിയാണ് ജനകീയ ഹോട്ടലുകളിലേക്ക് ആവശ്യമായ അരി വാങ്ങുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും വിലയിലുണ്ടായ വലിയ വർധനയും ജനകീയ ഹോട്ടലുകളെ ബാധിച്ചു.

ചെലവ് കുറയ്ക്കാനായി പ്രാദേശികമായി കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കിയാണ് പിടിച്ചുനിൽക്കുന്നത്. കിലോയ്ക്ക് 50രൂപയ്ക്ക് അരി വാങ്ങി 30രൂപയ്ക്ക് ഊണ് നൽകുന്പോൾ ജീവനക്കാരുടെ വേതനംപോലും നൽകാനാകുന്നില്ലെന്ന് ആലപ്പുഴയിൽ ജനകീയ ഹോട്ടൽ നടത്തുന്നവർ പറയുന്നു. ജില്ലയിൽ 41 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.

Alappuzha

ചികിത്സയ്ക്ക് കൈക്കൂലി: നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എൻഎച്ച്എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷി(53)നെയാണ് ഓപ്പറേഷൻ പ്രോജക്‌ട് സീറോയുടെ ഭാഗമായിവിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ. ബിനു എന്നിവരുടെ നിർദേശാനുസരണം അറസ്റ്റ് ചെയ്തത്.

ഫിസിയോതെറാപ്പി ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണം വാങ്ങുന്നതായുള്ള നിരന്തര പരാതിയിലാണ് അന്വേഷണം. ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരിക്കു നൽകിയിരുന്ന 1000 രൂപ ഇയാളിൽനിന്നു കണ്ടെടുത്തു. ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രോഗികൾക്ക് ബുക്കുകൾ നൽകിയിരുന്നു. ഈ ബുക്കിൽ 500 രൂപയുടെ നോട്ടുകൾ വച്ച് നൽകുകയായിരുന്നു രീതി. വിജിലൻസ് കൊടുത്തയച്ച 1000 രൂപ കൂടാതെ പതിനായിരത്തോളം രൂപയും ഇയാളിൽനിന്ന് വിജിലൻസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.ആലപ്പുഴ വിജിലൻസ് എസ്പി കെ.വി. ബെന്നി, സിഐ മാരായ ഷൈജു ഇബ്രാഹിം, പ്രശാന്ത് കുമാർ, നിസാമുദീൻ, ജിംസ്റ്റൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കൈക്കൂലി ഇല്ലങ്കിൽ ചികിത്സയില്ല

മാവേലിക്കര സ്വദേശിനിയായ പരാതിക്കാരിയുടെ മാതാവിന് സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്ന് ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി നിർദേശിച്ചു. ഫിസിയോതെറാപ്പി ചെയ്യുന്നതിനായി നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ കഴിഞ്ഞ ജൂൺ പകുതിയോടെ എത്തി. എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് രജനീഷ് ചികിത്സ ആരംഭിച്ച ദിവസം മുതൽ കൃത്യമായി ഫിസിയോതെറാപ്പി ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പരാതിക്കാരി ഇതേക്കുറിച്ച് മറ്റ് രോഗികളോട് അന്വേഷിച്ചപ്പോൾ ചികിത്സ ലഭിക്കണമെങ്കിൽ ദിവസവും 500 രൂപ വീതം രജനീഷിന് നൽകണമെന്നും ഇതു നൽകാത്ത രോഗികൾക്ക് കൃത്യമായി ഫിസിയോതെറാപ്പി ചെയ്യില്ലായെന്നും അറിഞ്ഞു

തുടർന്ന് രജനീഷനെ കണ്ടപ്പോൾ ദിവസവും 500 രൂപ വീതം നൽകണമെന്നും അടുത്ത ദിവസം വരുമ്പോൾ രണ്ട് ദിവസത്തെ ചികിത്സയ്ക്കായുള്ള 1000 രൂപ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താത്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

അദ്ദേഹത്തിന്‍റെ നിർദേശാനുസരണം വിജിലൻസ് സംഘം നിരീക്ഷണം ശക്തമാക്കി. തുടർന്ന് പരാതിക്കാരിയിൽനിന്ന് 1000 രൂപ കൈക്കൂലി വാങ്ങവേ രജനീഷിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Alappuzha

തൂഫാൻ ജാഗരൻ യാത്ര: നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

ആലപ്പുഴ: ലഹരിക്കെതിരേ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നാളെ തൂഫാൻ ജാഗരൻ ബഹുജന റാലി നടത്തും. ഇതിന്‍റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഉദ്ഘാടന പരിപാടി നടക്കുന്ന ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം ഭാഗത്ത് ഉച്ചയ്ക്കു ശേഷം വാഹനങ്ങൾ കടത്തിവിടുന്നതല്ല. തെക്കുനിന്ന് ബൈപാസ് ഒഴിവാക്കി വരുന്ന വാഹനങ്ങൾ ആലപ്പുഴ വെള്ളക്കിണർ-വഴിച്ചേരി-ശവക്കൊട്ടപാലം വഴി ചേർത്തല ഭാഗത്തേക്ക് പോകണം. വടക്കുനിന്ന് ബൈപാസ് ഒഴിവാക്കി വരുന്ന വാഹനങ്ങൾ ശവക്കോട്ട പാലം-മട്ടാഞ്ചേരിപാലം-വൈഎംസിഎ പാലം വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.

Alappuzha

നിയന്ത്രണം തെറ്റിയ പിക്കപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ പിക്കപ് വാൻ കട തകർത്ത് വീടിനു മുന്നിൽ താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.

കഴിഞ്ഞ രാത്രി പത്തോടെ വളഞ്ഞവഴി റെയിൽവേ ക്രോസിനു കിഴക്ക് ബീച്ച് റോഡിലായിരുന്നു അപകടം. റെയിൽവേ ക്രോസിന് വടക്കുഭാഗത്തുള്ള ഇടറോഡിൽനിന്ന് ബീച്ച് റോഡിലേക്ക് പ്രവേശിച്ചപ്പോൾ വാൻ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ബീച്ച് റോഡിനരികിൽ പ്രവർത്തിച്ചിരുന്ന കമ്പിവളപ്പിൽ സുരേഷിന്‍റെ ലോട്ടറി വില്പ്പനത്തട്ടും തകർത്താണ് വാഹനം മറിഞ്ഞത്. ഇദ്ദേഹത്തിന്‍റെ സൈക്കിളും തകർന്നു. വില്പ്പനയ്ക്കായി കരുതിയിരുന്ന ലോട്ടറി ടിക്കറ്റുകളും ഉപയോഗശൂന്യമായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. സമീപത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റിൽ ഇടിച്ചാണ് വാൻ നിന്നത്.

റോഡിനു സമീപത്തെ വീട്ടിലെ ടാപ്പുകളും പൈപ്പുകളും തകർന്നു. അപകടത്തിനു ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ഏറെനേരം പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. വാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Alappuzha

പോത്തിറച്ചിവില കുതിക്കുന്നു

ചമ്പക്കുളം: കേരളത്തിൽ പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാട്ടിറച്ചി കിട്ടാനില്ല. വില കുതിച്ചുയരുന്നു. ഒരു വർഷത്തിനിടെ പോത്തിറച്ചിയുടെ വിലയിൽ നൂറ് രൂപയുടെ വർധനയാണ് ഉണ്ടായത്.  ഗ്രാമപ്രദേശങ്ങളിൽ വില 480 രൂപയാണെങ്കിൽ നഗരപ്രദേശങ്ങളിൽ ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപ  നല്കണം.  
കന്നുകാലികളെ കിട്ടാനില്ലാത്തതിനാൽ  ആഴ്ചയിൽ ഏഴു ദിവസവും കട നടത്തിയിരുന്ന വർ ഇപ്പോൾ കച്ചവടം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി കുറച്ചിരിക്കുന്നു. ഞായറാഴ്ചകളിൽ മാത്രം കച്ചവടം നടത്തിയിരുന്നവർ പലരും കച്ചവടം നിർത്തിയ അവസ്ഥയിലാണ്.

    മറ്റു സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ വിലക്കും കർശനമായ നിബന്ധനകളുമാണ് കേരളത്തിലെ കച്ചവടക്കാർക്ക് വിനയായത്. കൂടിയ വില കൊടുക്കാൻ തയാറായാൽതന്നെ കന്നുകാലികളെ കിട്ടാനില്ലാത്ത സ്ഥിതിവിശേഷമാണ്.

     കാറ്ററിംഗ് പാർട്ടികളും, ഹോട്ടലുകളും ബീഫ് വിഭവങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിർബന്ധിതരാകുന്നു. ഹോട്ടലുകളിൽ ഇപ്പോൾതന്നെ നിരക്ക് കൂടുതലാണെന്ന പരാതി നിലനില്ക്കുമ്പോൾ വീണ്ടും ബീഫ്  ഇനങ്ങൾക്ക് വില വർധിപ്പിക്കുകയെന്നത് ആലോചിക്കാൻപോലുമാവാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

     വിദേശകയറ്റുമതിയിലുടെ വലിയ ലാഭം നേടാനുള്ള മാംസ കയറ്റുമതി ലോബിയുടെ  ശ്രമങ്ങളുടെ ഭാഗമായുള്ള നടപടികളാണ് പ്രധാനമായും കന്നുകാലികളുടെ ദൗർലഭ്യത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. കേരളത്തിൽ ആവശ്യമായ കന്നുകാലികളെ വളർത്താൻ കഴിയാതെപോകുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികൾ എത്താത്തതും ഇവിടത്തെ ഇറച്ചി വ്യാപാരത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ  പതിനായിരങ്ങളുടെ ജീവിതമാർഗമാകും നഷ്‌ടമാകുക.

Alappuzha

ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാർ ( 57) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ

വീടിനുള്ളിലെ ഹാളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക നിഗമനത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പോലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Alappuzha

വിവിധ മേഖലകളുടെ വികസനം: കേന്ദ്ര ടൂറിസം മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ചെങ്ങന്നൂർ: കേരളത്തിന്‍റെ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി വിശദമായ നിവേദനം സമർപ്പിച്ചു. കുട്ടനാടിനെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്ന പദ്ധതികൾ ഉൾപ്പെടെ മധ്യതിരുവിതാംകൂറിന്‍റെ വികസനത്തിന് നിർണായകമാകുന്ന എട്ടോളം വൻകിട പദ്ധതി നിർദേശങ്ങളാണ് എംപി കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത്.

ആവശ്യങ്ങളോട് കേന്ദ്രമന്ത്രി അനുഭാവപൂർവമാണ് പ്രതികരിച്ചതെന്നും ഓരോ പദ്ധതിക്കും വിശദമായ പദ്ധതിരേഖ (ഡിപിആർ) സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

പ്രധാന പദ്ധതി നിർദേശങ്ങൾ: കുട്ടനാടിന് ആഗോള അംഗീകാരം: യുനെസ്കോ-എഫ്എഒ അംഗീകാരമുള്ള കുട്ടനാട് ജിഐഎഎച്ച്എസ് മേഖലയെ യുഎൻ ടൂറിസം ബെസ്റ്റ് ടൂറിസം വില്ലേജസ് പ്രോഗ്രാമിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ശിപാർശ ചെയ്യുക. കൊട്ടാരക്കരയിൽ കഥകളി കേന്ദ്രം: കഥകളിയുടെ ജന്മനാടായ കൊട്ടാരക്കരയിൽ അന്താരാഷ്ട്ര നിലവാരമുള്ള സെന്‍റർ ഓഫ് എക്സലൻസ് ഫോർ കഥകളി സ്ഥാപിക്കുക.

മധ്യതിരുവിതാംകൂർ പൈത്യക ടൂറിസം സർക്യൂട്ട്: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആരാധനാലയങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക പൈതൃക ടൂറിസം സർക്യൂട്ട് വികസിപ്പിക്കുക. മാവേലിക്കര ബുദ്ധ ജംഗ്ഷനും ഫൈൻ ആർട്സ് സെന്‍ററും: മാവേലിക്കര ബുദ്ധ ജംഗ്ഷനെ ദേശീയ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുക. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സുമായി സഹകരിച്ച് മാവേലിക്കരയിൽ ഫൈൻ ആർട്സ് സെന്‍റർ ഓഫ് എക്സലൻസ് ആരംഭിക്കുക.

ദേശീയ ഉത്സവ പദവി: ആനയടി പൂരത്തിനും നീലംപേരൂർ പടയണിക്കും ദേശീയ സാംസ്കാരിക-പൈതൃക ടൂറിസം ഉത്സവ പദവി നൽകി പ്രോത്സാഹിപ്പിക്കുക. മാന്നാർ ബെൽ മെറ്റൽ വ്യവസായം: മാന്നാറിലെ പരമ്പരാഗത ഓട്ടുപാത്ര (ബെൽ മെറ്റൽ) വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിന് പ്രത്യേക സാമ്പത്തിക-വികസന പാക്കേജ് നടപ്പാക്കുക.
കേന്ദ്ര സഹായം ഉറപ്പുനൽകി: മധ്യതിരുവിതാംകൂറിലെ ഗ്രാമീണ ടൂറിസത്തിനും പൈതൃക സംരക്ഷണത്തിനും മുൻഗണന നൽകുന്ന നിർദേശങ്ങളാണ് എംപി സമർപ്പിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം വിലയിരുത്തി. അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

സംസ്ഥാന സർക്കാരിന്‍റെ പങ്കാളിത്തം: ആ്യമായ പദ്ധതികിൽ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കും. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന അനുയോജ്യമായ പ്രൊപ്പോസലുകൾക്ക് കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ മേഖലയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗ്രാമീണ ടൂറിസത്തിനും ഇത് വലിയ ഉണർവേകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

Alappuzha

ബന്ധുക്കൾ അറിയാതെ യുവാവിന്‍റെ മൃതദേഹം സംസ്കരിച്ചു; ദുരൂഹതയെന്ന് പരാതി

ഹരിപ്പാട്: തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. കരുവാറ്റ വിജിത്ത് ഭവനത്തിൽ വിജിത്തിന്‍റെ (40) മരണത്തിലാണ് സഹോദരൻ വിജേഷ് പരാതി നൽകിയത്. കായംകുളം കണ്ടല്ലൂർ സ്വദേശിനിയായ സ്ത്രീക്കും ചെങ്ങന്നൂർ സ്വദേശിയായ വ്യക്തിക്കും എതിരെ സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
തമിഴ്‌നാട് കൃഷ്ണഗിരി രായക്കോട്ടയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു വിജിത്ത്. ഈ കമ്പനിയിൽ വിജിത്ത് ജോലി വാങ്ങി നൽകിയ കണ്ടല്ലൂർ സ്വദേശിനിയായ സ്ത്രീയുമായി സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. വീടുപണിക്കായി വിജിത്ത് വാങ്ങിയ പണം പൂർണമായി തിരികെ നൽകിയെങ്കിലും ഇവർ വിജിത്തിനെ നിരന്തരം സാമ്പത്തിക ആവശ്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ചിരുന്നതായി സഹോദരൻ ആരോപിക്കുന്നു.

കഴിഞ്ഞ ഡിസംബറിലാണ് വിജിത്ത് തൂങ്ങിമരിച്ചതായി പറയുന്നത്. തുടര്‍ന്ന് വിജിത്ത് തന്‍റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് ഈ സ്ത്രീയും സഹപ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങുകയും ബന്ധുക്കളെ അറിയിക്കാതെ ഹൊസൂരിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയുമായിരുന്നു. വീട്ടുകാരുമായി നിരന്തരം യുവാവ് ബന്ധപ്പെടുന്ന പതിവില്ലായിരുന്നതിനാൽ ബന്ധുക്കളും മരണവിവരം അറിയാൻ വൈകി.

ബന്ധുക്കളുടെ ഫോൺ നമ്പറുകൾ കൈവശമുണ്ടായിരുന്നിട്ടും എട്ടു മാസത്തോളം മരണവിവരം മറച്ചുവച്ചതിലും വിജിത്തിന്‍റെ സാധനങ്ങളും തിരിച്ചറിയൽ രേഖകളും ഇവർ കൈവശപ്പെടുത്തിയതിലും കുടുംബം ദുരൂഹത ആരോപിക്കുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്നും ഫോണിലെ സിം കാർഡ് മാറ്റി ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Alappuzha

തകഴി റെയിൽവേഗേറ്റിൽ ചരക്കുലോറിയിടിച്ച് അപകടം

അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിൽ ചരക്കുലോറിയിടിച്ച് അപകടം. റെയിൽവേ ക്രോസ് അടച്ചതിനാൽ യാത്ര ദുരിതത്തിലായി നാട്ടുകാർ.

ഇന്നലെ പുലർച്ചെയാണ് കോയമ്പത്തൂരിൽനിന്ന് തിരുവല്ല ഭാഗത്തേക്ക് പോയ പാഴ്സൽ ലോറി അപകടത്തിൽപ്പെട്ടത്. ട്രെയിൻ വരുന്നതിനു മുൻപായി ഗേറ്റ് അടച്ചപ്പോൾ അമിത വേഗതയിൽ വന്ന വാഹനം ക്രോസ് ബാറിലിടിക്കുകയായിരുന്നു. ക്രോസ് ബാർ പൂർണമായും തകർന്നു. ലോറിയും വാഹനവും അമ്പലപ്പുഴ പോലീസ് റെയിൽവേ പോലീസിന് കൈമാറി.

അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെ ഗേറ്റ് തുറന്നു. ഗേറ്റ് അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ആലപ്പുഴയിൽനിന്നും തിരുവല്ലയിൽനിന്നുമുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ തകഴിയിൽ യാത്ര അവസാനിപ്പിച്ചു. ഈ റൂട്ടിലൂടെയുള്ള കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകൾ ഇന്നലെ റദാക്കി.

തകഴി റെയിൽവേ ഗേറ്റിൽ ഇത്തരത്തിൽ വാഹനാപകടം പതിവായിരിക്കുകയാണ്. ഇവിടെ മേൽപ്പാലം നിർമിക്കുന്നതിന് പ്രാഥമികാനുമതി ലഭിച്ചതിന് ശേഷം മണ്ണ് പരിശോധന ഉൾപ്പെടെയുള്ളവ നടത്തിയിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങി. അടിയന്തിരമായി മേൽപ്പാലം നിർമിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Alappuzha

തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്‌ലെറ്റിലെ സംഘർഷം: പ്രതികൾ പിടിയിൽ

പൂച്ചാക്കൽ: തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ സംഘർഷത്തിലെ പ്രതികളെ പിടികൂടി. ഔട്ട്‌ലെറ്റിലെ ക്യൂവിൽ മുൻപിൽ കയറിയത് ചോദ്യം ചെയ്ത തൈക്കാട്ടുശേരി, മഠത്തിൽ വെളി ഗോവിന്ദന്‍റെ മകൻ അനീഷി(42)നെയാണ് ചെറുപ്പക്കാർ ചേർന്ന് ആക്രമിച്ചത്. കേസിൽ വിഷ്ണു(26), അനുരാഗ്(25) എന്നിവരെ ബുധനാഴ്ച രാത്രി തൈക്കാട്ടുശേരി ശ്രാമ്പിക്കൽ ഭാഗത്തുവച്ച് പോലീസ് പിടികൂടി.

മർദന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൂച്ചാക്കൽ പോലീസ് സ്വമേധയാ കേസ് എടുത്തു. അക്രമികൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചും നാവിക്ക് ചവിട്ടിയും പരിക്കേൽപ്പിച്ചു. അനീഷ് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്.

സംഘം ചേർന്ന് ആക്രമണം, മാരകായുധം ഉപയോഗിച്ച് ആക്രമണം എന്നിങ്ങനെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജി. ശ്യാമിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ടി. അനിൽകുമാർ, സുനിൽ രാജൻ, സിപിഒമാരായ സാലി, കലേഷ്, ബിജോയി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഔട്ട്‌ലെറ്റിനു മുന്നിൽ ലഹരിക്കടിമപ്പെട്ട സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരികയാണെന്ന് പ്രദേശവാസികളും പൊതുജനങ്ങളും പറയുന്നു. മദ്യം വാങ്ങാൻ പണം ആവശ്യപ്പെടുന്നതും നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

Alappuzha

സുരക്ഷിത് മാർഗ് പുരസ്കാരം അറവുകാട് ഹൈസ്കൂളിന്

അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകപ്പും പോപ്പുലർ ഗ്രൂപ്പും സംയുക്തമായി നടത്തിയ സുരക്ഷിത് മാർഗ് ജില്ലാ പുരസ്കാരം അറവുകാട് ഹൈസ്കൂളിനു ലഭിച്ചു. ഫലകവും 50,000 രൂപയുടെ കാഷ് പ്രൈസും അടങ്ങിയതാണ് പുരസ്കാരം. മികച്ച അധ്യാപക പുരസ്‌കാരം ഇതേ സ്കൂളിലെ പി.കെ. ഉമാനാഥന് ലഭിച്ചു. ഫലകവും 20,000 രൂപ ക്യാഷ് പ്രൈസുമാണ് പുരസ്കാരം.

മന്ത്രി ഷിബു ബേബി ജോണിൽ നിന്നു പ്രധാനാധ്യാപിക പി.കെ. സജീന, സ്കൂൾ മാനേജർ ബിനീഷ് ബോയ്, പിടിഎ പ്രസിഡന്‍റ് അബ്ദുൾ ഷുക്കൂർ, തുടങ്ങിയവർ ചേർന്ന് പുര സ്കാരം ഏറ്റുവാങ്ങി.

Alappuzha

കൊല്ലം-തേനി ദേശീയപാതയോരം ശുചീകരിക്കാൻ നടപടി

ചാരുംമൂട്: ഒടുവിൽ അധികൃതർ കണ്ണ് തുറന്നു. കാടുകയറിയതിനെത്തുടർന്ന് അപകടം വർധിച്ച കൊല്ലം-തേനി ദേശീയപാതയോരം ശുചീകരിക്കാൻ നടപടിയായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയോരം ശുചീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ദേശീയപാതയിലെ മാങ്കാംകുഴി-ചാരുംമൂട് റോഡാണ് ഇപ്പോൾ ശുചീകരിക്കുന്നത്.
കൊല്ലം-തേനി ദേശീയപാതയോരം കാടുകയറി അപകടസാധ്യത വർധിച്ചത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാതയോരം ശുചീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.

റോഡിന്‍റെ ഇരുവശങ്ങളിലും സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാബോര്‍ഡുകൾവരെ കാടുപിടിച്ച അവസ്ഥയായിരുന്നു. മുമ്പ് തൊഴിലാളികൾ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിലും ഇത് സമയബന്ധിതമായി നടത്താത്തതുമൂലം പാതയോരം പൂർണമായി കാട് കയറുകയായിരുന്നു. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയായിരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കി.

കൂടാതെ ഇടറോഡുകളിൽനിന്നു വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടത്തിനിടയാക്കിയിരുന്നു. കൊല്ലം-തേനി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് വെട്ടിയാർ പറക്കുളങ്ങര മുതൽ താമരക്കുളം വരെയുള്ള മേഖല. റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കൊല്ലം-തേനി ദേശീയ പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. പറക്കുളങ്ങരയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുന്നതും പതിവാണ്. ദേശീയപാത 20 മീറ്റർ വീതിയിൽ നാലുവരി പാതയാക്കി മാറ്റാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും നടപടികൾ നീളുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.

Alappuzha

ഉന്നതവിദ്യാഭ്യാസരംഗം നിലവാരമുള്ളതായി: ഷാനിമോള്‍ ഉസ്മാന്‍

എടത്വ: നിലവാരമുള്ള വിദേശ വിദ്യാഭ്യാസത്തിലേക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. എടത്വ സെന്‍റ് അലോഷ്യസ് കോളജിലെ 2025-26 വര്‍ഷത്തെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷാനിമോൾ.

അംഗീകാരമുള്ള നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സൗകര്യം നമ്മുടെ ക്യാമ്പസുകളില്‍ നല്‍കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഉന്നതവിദ്യാഭ്യാസരംഗം മാറിയെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും പ്രതികരണശേഷിയുള്ളതുമായ തലമുറ ഇന്നിന്‍റെ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടു.

അധ്വാനത്തിന്‍റെ വിലയറിയുന്ന പ്രയത്‌നശീലര്‍ക്കു മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ റെജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

കോളജ് മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടിജിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.ജി. ഇന്ദുലാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ബര്‍സാര്‍ ഫാ.ടി. ജോമോന്‍ പി. ഐസക്, ഡോ. വിനു ടി. വടക്കേല്‍, ഡോ. ജോഷി ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

Alappuzha

ഗതാഗതക്കുരുക്ക്: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു

തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരസഭയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് യോഗത്തില്‍ പങ്കെടുത്തു. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കു പുറമേ നഗരസഭാ ജീവനക്കാരും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ചീഫ് വിപ്പിന്‍റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍, ഫണ്ടില്ലാത്തത് പ്രതിസന്ധിയാണെന്നും ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.

ഗതാഗതകുരുക്ക് രൂക്ഷമായ ഇടുക്കി റോഡില്‍ സെന്‍റ് മേരീസ് ആശുപത്രിക്കു സമീപത്തെ കമാനം മാറ്റാന്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതിനായി ക്വട്ടേഷന്‍ നല്‍കിയെങ്കിലും ആരും ഏറ്റെടുക്കുന്നില്ലാത്തതിനാല്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തി പൊളിക്കണമെന്നും ഇതിനായി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയതായും ഇവര്‍ പറഞ്ഞു.
മോര്‍ ജംഗ്ഷനിലെ അപകടാവസ്ഥയിലായ സ്ലാബ് മാറ്റിയിടാന്‍പോലും വൈകിയത് പണമില്ലാത്തതിനാലാണെന്നാണ് പിഡബ്ല്യുഡി പറയുന്നത്. നഗരത്തില്‍ ഗതാഗതപരിഷ്‌കരണം നടപ്പാകണമെങ്കില്‍ 35 ലക്ഷംരൂപ ചെലവാകുമെന്നാണ് വകുപ്പിന്‍റെ വാദം. ഓട ശുചീകരിക്കുന്നതിന്‍റെ ഭാഗമായി നീക്കിയസ്ലാബുകള്‍ പുനഃസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സഹകരിക്കുന്നില്ലെന്ന പരാതിയും നഗരസഭാ ജീവനക്കാര്‍ യോഗത്തില്‍ ഉന്നയിച്ചു.

വൈദ്യുതി വകുപ്പാകട്ടെ യോഗത്തില്‍ പ്രതിനിധിയെ അയച്ചില്ല. റോഡരികിലുള്ള അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞമാസം 11ന് നടന്ന യോഗത്തില്‍ ചര്‍ച്ചചെയ്തതാണെങ്കിലും ഇതിന്‍റെ തുടര്‍നടപടി വിശദീകരിക്കാന്‍ പോലും ആരും എത്തിയില്ല. നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.

തൊടുപുഴ മുട്ടം റോഡില്‍ സിറ്റി സര്‍വീസ് പരിഗണിക്കും. വെങ്ങല്ലൂരില്‍ ട്രാഫിക് സിഗ്‌നലിന്‍റെ സമയദൈര്‍ഘ്യം കുറഞ്ഞത് പരിശോധിക്കും. ന്യൂമാന്‍ കോളജ് ജംഗ്ഷനിലും വെങ്ങല്ലൂര്‍ ബ്രാഹ്മിണ്‍സ് ജംഗ്ഷനിലും വേഗനിയന്ത്രണത്തിനായി റംബിള്‍ സ്ട്രിപ്പ് സ്ഥാപിക്കും, നഗരത്തിലെ സീബ്രാലൈനുകള്‍ തെളിക്കും, ഇടുക്കി റോഡിലെ ബസ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്നു മുന്നോട്ടു മാറ്റിസ്ഥാപിക്കും എന്നിവയാണ് യോഗത്തിലെ‍ടുത്ത തീരുമാനങ്ങള്‍.

Alappuzha

ജനാധിപത്യത്തിന് നേരേയുള്ള കടന്നാക്രമണം: കൊടിക്കുന്നില്‍ സുരേഷ് എംപി

മാവേലിക്കര: പരീക്ഷാ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹത്തിന്‍റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുകയും ചെയ്ത ഭരണപക്ഷത്തിന്‍റെ നടപടി ജനാധിപത്യത്തിന് നേരേയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവിച്ചു.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന് തന്‍റെ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള ഭരണഘടനാപരവും പാര്‍ലമെന്‍ററിപരവുമായ അവകാശം പോലും നിഷേധിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനമാണ്. വിമര്‍ശനങ്ങളെ നേരിടാന്‍ രാഷ്‌ട്രീയമായി കഴിയാത്തതിന്‍റെയും രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലാത്തതിന്‍റെയും തെളിവാണ് ഈ നടപടി. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയങ്ങള്‍ എന്നിവ സഭയില്‍ ഉന്നയിക്കപ്പെടാതിരിക്കാനാണ് ഭരണപക്ഷം ബോധപൂര്‍വം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്‍റ് ഭരണപക്ഷത്തിന്‍റെ മാത്രം വേദിയല്ലെന്നും ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്‍റെയും വേദിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസും സഭയുടെ അന്തസും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളെയും പാര്‍ലമെന്‍റി മര്യാദകളെയും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയും, പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായും തടസമില്ലാതെയും അവതരിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Alappuzha

തൊഴിലുറപ്പ് അഴിമതി: വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുൻ പഞ്ചായത്തംഗം സാജൻ ഏബ്രഹാം ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ വിജിലൻസ് ആലപ്പുഴ ബ്യൂറോയോണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ പ്രവൃത്തികളിൽ വ്യാപക അഴിമതിയുണ്ടെന്നാണ് പരാതി. കയർ ഭുവസ്ത്രം ഉറപ്പിക്കുന്ന മുളങ്കുറ്റിയിലും, പശുത്തൊഴുത്ത്, ആട്ടിൻകൂട് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനത്തിനും മെറ്റീരിയൽ വർക്കിലും അഴിമതിയുണ്ടെന്നാണ് ആരോപണം. നേരത്തേ വിഷയത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

Alappuzha

പൊതു അവധി അനുവദിക്കണം: ആത്മബോധോദയ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മാവേലിക്കര: ആത്മബോധോദയ സംഘം സ്ഥാപകൻ ശ്രീ ശുഭാനന്ദ ഗുരുദേവന്‍റെ ജയന്തി ദിനവും സമാധി ദിനവും സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മബോധോദയ സംഘം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദ, ജനറൽ സെക്രട്ടറി കെ. സുധാകരൻ, സ്വാമി ആത്മാനന്ദ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചത്. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയും പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

കേരളത്തിന്‍റെ സാമൂഹിക, ആത്മീയ, ഭൗതിക മേഖലകളിൽ ശുഭാനന്ദ ഗുരുദേവൻ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വിഷയത്തിൽ കാര്യക്ഷമമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും സംഘത്തിന്‍റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Alappuzha

റിട്ട. അധ്യാപികയുടെ കൊലപാതകം: അയൽവാസി കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി നാളെ

ആലപ്പുഴ: ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയാമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.

2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാലു മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരാൻ പ്രതി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞു പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.

വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്‌ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

Alappuzha

ജനാധിപത്യത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച് കുരുന്നുകൾ

മാന്നാർ: ജനാധിപത്യത്തിന്‍റെ ബാല പാഠങ്ങൾ കുരുന്നുകൾക്ക് പകർന്നു നൽകുവാൻ മാന്നാർ സിറിയൻ എംഡി എൽപി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ‌
ഒരു പൊതുതെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളും ആവിഷ്‌കരിച്ചുകൊണ്ട്, മൊബൈൽ ആപ്പിന്‍റെ സഹായത്തോടെ വോട്ടിംഗ് മെഷീൻ തയാറാക്കിയാണ് വോട്ടെടുപ്പ് നടത്തിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ നാമനിർദേശ പത്രിക സമർപണം, പോസ്റ്റർ പ്രചാരണം, ബാനർ, ചുവരെഴുത്ത് തുടങ്ങിയ പരമ്പരാഗത പ്രചാരണ രീതികൾ എല്ലാം തന്നെ ഈ തെരഞ്ഞെടുപ്പിലും കുട്ടികൾ നടത്തി. നാലാം ക്ലാസിലെ വൈഗ വി. നായർ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രഥമ അധ്യാപിക മറിയം ജി. ജോർജ്, സജിത്, വിപിൻ, സുമയ്യ, സ്വാതി, എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.

Kottayam

കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ചങ്ങനാശേരി: കനത്ത മഴയിലും കൊടുങ്കാറ്റിലും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടം. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു. നിരവധി വീടുകള്‍ വെള്ളത്തിലകപ്പെട്ടു. എസി കനാലില്‍ ജലനിരപ്പുയരുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്.

താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളപ്പൊക്കഭീഷണി നേരിട്ട 31 കുടുംബങ്ങളിലെ 113 അംഗങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിച്ചു. ആഹാരസാധന സാമഗ്രികള്‍ എത്തിച്ചുനല്‍കിയതായി ചങ്ങനാശേരി തഹസില്‍ദാര്‍ പറഞ്ഞു. റവന്യു ടവറിലെ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍. 0481-2420037.

തൃക്കൊടിത്താനം ആരമല മോസ്കിനു മുമ്പില്‍ റോഡരികില്‍ നിന്ന മാവ് വീണ് പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിക്കും, പത്രക്കെട്ടുമായി സഞ്ചരിച്ചിരുന്ന കാറിനും നാശനഷ്ടം നേരിട്ടു. കിഴക്കന്‍വെള്ളം ഒഴുകിയെത്തുന്നത് അപ്പര്‍കുട്ടനാട് മേഖലകളായ പൂവം, നക്രാല്‍, പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍ പ്രദേശങ്ങളെയും ദുരിതത്തിലാക്കുക യാണ്.

തോടുകള്‍  കവിഞ്ഞൊഴുകുന്നു; ക്യാമ്പുകളില്‍ 31 കുടുംബങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന കുറിച്ചി ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളില്‍ 20 കുടുംബങ്ങളിലെ 75 അംഗങ്ങളെയും പെരുമ്പനച്ചി ഗവ. എല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയും നെടുമണ്ണി ഫാത്തിമാമാതാ യുപി സ്‌കൂളില്‍ ആറ് കുടുംബങ്ങളിലെ 22 അംഗങ്ങളെയും വാകത്താനം തൃക്കോതമംഗലം എല്‍പി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലെ പത്തംഗങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണക്കുഴി, കുട്ടന്‍ചിറമറ്റം, മണ്ണങ്കര ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം നേരിട്ടത്.

മാടപ്പള്ളി പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍പ്പെട്ട പാലമറ്റം, പെരുമ്പനച്ചി മുല്ലശേരി ഭാഗം, കൊഴുപ്പക്കളം ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെളിയം-പെരുമ്പനച്ചി തോട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവശങ്ങളിലുമുള്ള പുരയിടങ്ങളിലും ഇരുപതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ തോടിനു സമീപത്തുള്ള മാടപ്പള്ളി ക്ഷേത്രപരിസരങ്ങളില്‍ വെള്ളം കയറി. പൂവത്തുംമൂട്-മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് റോഡിലെ കരക്ക്ടം ഭാഗത്ത് വെള്ളം കയറി.

പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് ട്രാന്‍സ്‌ഫോര്‍മറിനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും അപകടക്കെണിയാണ്. നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഇടവെട്ടാല്‍ ഭാഗത്ത് ജലനിരപ്പുയര്‍ന്നതുമൂലം ഒരു ഡസനോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കറുകച്ചാൽ: മേഖലയിൽ കനത്ത മഴ. തോടുകൾ കര കവിഞ്ഞു. നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 25ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ മേഖലയിലെ തോടുകളിലും, മറ്റു ജലാശയങ്ങളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നു. നെടുംകുന്നം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗങ്ങളിൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി. പാറക്കുഴി ഭാഗത്തെ എട്ട് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ നെടുംകുന്നം പഞ്ചായത്ത് നെടുമണ്ണി ഫാത്തിമാമാതാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

15-ാം വാർഡ് പനയ്ക്കവയൽ ഭാഗത്തെ എട്ടു വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ ചമ്പക്കര സെന്‍റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിലെ കപ്പ, ഏത്തവാഴ, ചേന തുടങ്ങിയ കൃഷികളെല്ലാം വെള്ളത്തിലായി. കൊടുങ്ങൂർ-മണിമല റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഴൂർ വലിയതോട് കരകവിഞ്ഞ് നിരവധി വീടുകളിലും കൃഷിടങ്ങളിലും വെള്ളം കയറി.

പനമരം ഭാഗത്ത് തോടിനുകുറുകെ നിർമിച്ച താത്കാലിക പാലം ഒഴുകി പോയി. പന്തംപ്ലാക്കൽ, ശാസ്താംകാവ് ഭാഗങ്ങളിലെ റോഡുകളിലും വെള്ളം കയറി. ചാമംപതാലിൽ തോട് കരകവിഞ്ഞ് കവല പൂർണമായി വെള്ളത്തിലായി. സമീപത്തെ വീടുകളിലും, ഇതര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.

തോട്ടയ്ക്കാട് വലിയമണ്ണി പാലത്തിന് സമീപം കൈതളാവിൽപറമ്പിൽ ഗിരിഷീന്‍റെ വീട്ടിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്.

വീട്ടിൽ കുടുങ്ങിയവരെ പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഗിരീഷിന്‍റെ മക്കളായ അഭിനവ്, അഭിനന്ദ എന്നിവരെ അഗ്നിരക്ഷാസേനാംഗങ്ങൾ തോളിലേറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

Kottayam

കനത്ത മഴ; മറ്റക്കര ഒറ്റപ്പെട്ടു

മറക്കര: കനത്ത മഴയെത്തുടർന്ന് പന്നഗം തോട് നിറഞ്ഞ് കവിഞ്ഞ് മറ്റക്കര ഒറ്റപ്പെട്ടു. കൃഷിയിടങ്ങൾ വെള്ളത്തിലായി. വാഹന ഗതാഗതം തടസപ്പെട്ടു. മഞ്ഞാമറ്റം,മൂഴൂർ, മണൽ നെല്ലിക്കുന്ന് പാദുവാ , ചുവന്ന പ്ലാവ് കുഴിമറ്റം, തച്ചിലങ്ങാട് പ്രദേശങ്ങളിലാണ് റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടത്.

പലഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം ക‍യറുന്ന സ്ഥിതിയാണ്. പന്നഗം തോട്ടിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തടയണകൾ കാരണം വെള്ളം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കി.
ശക്തമായൊഴുക്കിൽ പലരുടെയും തടികളും മറ്റും ഒഴുകിപ്പോയിട്ടുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകളും ഒഴുകിപ്പോയി.

പള്ളിയുടെ കുരിശ് തകർന്ന് വീണു

കൊല്ലാട്: കനത്ത കാറ്റിലും മഴയിലും കൊല്ലാട് ബേത്‌ലഹേം മാര്‍ത്തോമാ പള്ളിയുടെ കുരിശ് തകര്‍ന്നു വീണു. ശനി‍യാഴ്ച പുലര്‍ച്ചേയാണ് സംഭവം. കുരിശ് തകർന്ന് പള്ളിയുടെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Kottayam

നഗരത്തിലെ ഗതാഗതക്കുരുക്ക്

ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻരാവിലെ ഒന്പതു മുതല്‍ രാത്രി ആറു വരെ നഗരപരിധിയില്‍ ഭാരവാഹനങ്ങള്‍ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളും, സ്‌കൂള്‍ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ഈ സമയ നഗരപരിധിയിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കാണാൻ കഴിയുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിൽ നിർദേശമുയർന്നു.

നഗരത്തില്‍ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങള്‍ മണര്‍കാട് -തിരുവഞ്ചൂര്‍-പട്ടിത്താനം ബൈപാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്‌നര്‍ ലോറികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

കഞ്ഞിക്കുഴി ജംഗ്ഷനില്‍ ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി തൂണും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു മാസത്തിനകം പരിഹരിക്കും

നഗരത്തിലെ ഗതാഗതക്കുരുക്ക് മൂന്നു മാസത്തിനകം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിമന്‍റ് ജംഗ്ഷന്‍-പാറേച്ചാല്‍-തിരുവാതുക്കല്‍, വടവാതൂര്‍ ബണ്ട് റോഡ് എന്നിവയുടെ ടെന്‍ഡര്‍ വിളിച്ച പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയില്‍ക്കടവ് ബൈപാസ് ചിങ്ങവനം വരെ നീട്ടിയാല്‍ എംസി റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇതിനായി 650 മീറ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Kottayam

താത്്കാലിക പാലം നീക്കി വെള്ളക്കെട്ട് ഒഴിവാക്കി

അതിരമ്പുഴ: പെണ്ണാർ തോട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് താത്കാലിക പാലം നീക്കം ചെയ്തു. മാന്നാനം പാലത്തിനു സമീപം നിർമിച്ചിരുന്ന താത്കാലിക പാലമാണ് ഇന്നലെ വൈകുന്നേരം നീക്കം ചെയ്തത്.

പോളയും പായലും തങ്ങി നിന്ന് ഒഴുക്കു നിലച്ച പെണ്ണാർ തോട്ടിൽ ജലനിരപ്പ് ഉയർന്നാൽ 22-ാം വാർഡിലെ അമ്പതോളം വീടുകളിൽ വെള്ളം കയറും. ഈ സാധ്യത മുന്നിൽ കണ്ടാണ് താത്കാലിക പാലം നീക്കം ചെയ്ത് തടസങ്ങൾ ഒഴിവാക്കിയത്.വാർഡ് മെംബർ ജോയ്സ് മൂലേക്കരി വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നാട്ടകം സുരേഷ് എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പാലം നീക്കം ചെയ്യാൻ നിർദേശം നൽകിയത്.

Kottayam

അമരപങ്കായം ചെത്തിമിനുക്കാൻ ഇനി ബേബിയില്ല

കുമരകം: കളിവള്ളങ്ങൾക്ക് തുഴയൊരുക്കാൻ ഇനി ബേബിയില്ല. മത്സരവള്ളംകളിയിൽ വിവിധ ക്ലബുകൾക്ക് വേണ്ടി തുഴ ചെത്തി നിർമിച്ചിരുന്ന കുമരകം പാമ്പാടിത്തറ വീട്ടിൽ എം.ജെ ജോണി (ബേബി) തന്‍റെ നൂറാം വയസ്സിൽ കഴിഞ്ഞദിവസമാണ് അന്തരിച്ചത്.

മത്സരങ്ങളിൽ കളിവള്ളങ്ങൾ ചീറിപാ‍യാൻ നല്ല തുഴച്ചിൽക്കാർ മാത്രം പോരാ, തുഴച്ചിൽക്കാരുടെ കൈകളിൽ നല്ല തുഴയും ആവശ്യമാണ്. നല്ല മൂത്ത പന ചെത്തി വടിവൊത്ത തുഴചെത്താനുള്ള ബേബിയുടെ കരവിരുതാണ് ബേബിയെ തേടി പലദിക്കിൽ നിന്നും ആളുകളെത്താൻ കാരണമായത്.

ചുണ്ടൻ വള്ളങ്ങളുടെ അമര പങ്കായം ചെത്തുന്നതിൽ ബേബിയുടെ കഴിവ് ഒന്ന് വെറെ തന്നെ. ചുണ്ടനിലെ അഞ്ച് അമരക്കാർക്കും അഞ്ചിനം പങ്കായങ്ങളാണ് വേണ്ടത്. നല്ല തേക്കിൻ പലക വടിവൊത്ത പങ്കായങ്ങളാക്കി രൂപപ്പെടുത്താൻ ബേബി സമർത്ഥനായിരുന്നു.വള്ളംകളി മേഖലക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയായിരുന്നു നൂറാമത്തെ വയസ്സിൽ ബേബിയുടെ മടക്കം

Kottayam

കെആർഎൽസിസി പ്രഫഷണൽസ് കോൺക്ലേവ് ഇന്ന് നടക്കും

കോട്ടയം: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്‍റെ നയരൂപീകരണ ഏകോപന സമിതി കെആർഎൽസിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഫഷണൽസ് കോൺക്ലേവ് 2026 ഇന്ന് നടക്കും.

വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെന്‍ററിൽ നടക്കുന്ന കോൺക്ലേവിൽ ഗവേഷകർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, ഭരണ നിർവഹണവിദഗ്‌ധർ, സംരംഭകർ, മാധ്യമ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 300 ഓളം പ്രഫഷണലുകൾ പങ്കെടുക്കും.

രാവിലെ 9:30ന് രജിസ്ട്രേഷൻ. 9.45ന് വിശുദ്ധ കുർബാന. 11ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്‍റായ ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. തുടർന്ന് ലിഡ ജേക്കബ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

വിജയപുരം മെത്രാനും കെആർഎൽസിസി വൈസ്പ്രസിഡന്‍റുമായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറന്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു ജോർജ് അറയ്ക്കത്തറ, ജോസഫ് ജൂഡ്, മെറ്റിൽഡ മൈക്കിൾ എന്നിവർ പ്രസംഗിക്കും.

തുടർന്ന് ഗ്രൂപ്പ് ചർച്ചയിൽ ആശയരൂപീകരണം നടത്തി റിപ്പോർട്ടുകൾ തയാറാക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന പൊതുസമ്മേളനത്തിൽ ചർച്ചകളുടെ പൊതുറിപ്പോർട്ട് അവതരിപ്പിക്കും. ഭാവിപദ്ധതികളും കർമപരിപാടികളും ആസൂത്രണം ചെയ്യുന്ന പൊതുചർച്ചയെത്തുടർന്ന് 3.30ന് കോൺക്ലേവ് സമാപിക്കും.

Kottayam

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി

കടുത്തുരുത്തി: ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെയും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മുണ്ടാര്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. പലരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറ്റി. പല കുടുംബങ്ങള്‍ വീടുകളില്‍തന്നെ കഴിയുകയാണ്.

വെള്ളം വരവ് വര്‍ധിച്ചാല്‍ ദുരിതാശ്വാസക്യാമ്പ് തുറക്കേണ്ടി വരുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നുണ്ട്. ആയാംകുടി-കല്ലറ റോഡില്‍ കപിക്കാട് എത്തകുഴി ഭാഗത്ത് റോഡില്‍ വെള്ളം കെട്ടിനിന്നും യാത്ര തടസപ്പെട്ടതോടെ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ ഹിറ്റാച്ചിയെത്തിച്ചു റോഡിലെ വെള്ളക്കെട്ട് നീക്കി. സമീപത്തെ സ്വകാര്യ വ്യക്തി തന്‍റെ പറമ്പിലൂടെ വെള്ളമൊഴുക്കാന്‍ അനുവദിച്ചതാണ് പ്രശ്‌നം പരിഹരിക്കാന്‍ തുണയായത്.

മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് വെള്ളം കയറി മുങ്ങി. ഇതുവഴി വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകൂ. ചെറിയ റോഡുകളും വെള്ളത്തിനടിയിലായി. തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം.

കഴിഞ്ഞ ദിവസത്തെക്കാളും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണെന്ന് കല്ലറ പ്രദേശത്തെ ആളുകള്‍ പറയുന്നു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് നിന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇവര്‍ പറയുന്നു. കടുത്തുരുത്തി പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്ത്, മുക്കം, ആപ്പാഞ്ചിറ, കാന്താരിക്കടവ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

Kottayam

പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍

കടുത്തുരുത്തി: തോടുകള്‍ കര കവിഞ്ഞൊഴുകിയതോടെ കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി. ആപ്പുഴ, എരുമത്തുരുത്ത്, മാന്നാര്‍, കാന്താരിക്കടവ്, എഴുമാന്തുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.

രണ്ട് ദിവസമായി തുടരുന്ന മഴയുടെ ശക്തി കുറയാത്തതും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും തോടുകള്‍ കരകവിഞ്ഞ് പറമ്പുകളിലേക്ക് വെള്ളം കയറാനിടയാക്കുകയാണ്. പല വീടുകളുടെയും മുറ്റത്തടക്കം വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയതോടും ചുള്ളിത്തോടും പലയിടത്തും കര കവിഞ്ഞൊഴുകുകയാണ്.

കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. റോഡുകള്‍ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.

മഴ ശക്തമായതിനൊപ്പം വൈദ്യുതി മുടക്കവും പതിവായി. കാറ്റിലും മഴയിലും പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ആദിത്യപുരം ജംഗ്ഷനില്‍ ബസിടിച്ചു വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് ഇന്നലെ ഉച്ച കഴിഞ്ഞ് മുതല്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

Kottayam

കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നു

വൈക്കം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് കെഎസ്ഇബി വൈക്കം സെക്‌ഷന്‍റെ ഒന്പത് വൈദ്യുതി പോസ്റ്റുകൾ തകർന്ന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി തടസപ്പെട്ടു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെ ശക്തമായ കാറ്റിലും മഴയിലും ടിവിപുരം ചെമ്മനത്തുകരയിലും ഉദയനാപുരം ഇരുമ്പൂഴിക്കര, കോവിലകത്തുംകടവ്, കോടാലിച്ചിറ, കിളിയാറ്റുനട, ശ്രീ നാരായണപുരം,തേനാമിറ്റം, തുറുവേലിക്കുന്ന്, മനയ്ക്കക്കലിങ്ക്, തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി തടസപ്പെട്ടത്.

ചെമ്മനത്തുകര അറത്തറപറമ്പിൽ 8 എച്ച്ടി പോസ്റ്റുകളും, ഇരുമ്പൂഴിക്കരയിൽ ഒരു എൽടി പോസ്റ്റും ഒടിഞ്ഞു. 12 ഇടങ്ങളിൽ വൈദ്യുതകമ്പി പൊട്ടിയിട്ടുണ്ട്. പതിനഞ്ചിടത്ത് ഓലയും മരച്ചില്ലകളും വീണ് വൈദ്യുതി തടസപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ ഏഴോടെ ഭൂരിഭാഗം സ്ഥലങ്ങളിലും തകരാർ പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. കനത്ത നാശമുണ്ടായ ചെമ്മനത്തുകരയിലെ അറത്തറപറമ്പിലെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇവിടുത്തെ 120 കുടുംബങ്ങൾക്ക് ഇന്ന് ഉച്ചയോടെ വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

Kottayam

മഴക്കെടുതി അടിയന്തരയോഗം ചേർന്നു

വൈക്കം: മഴ ശക്തമായി തുടരുന്നത് കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കെ. ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു.

വൈക്കം താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്ന് പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തഹസിൽദാർക്ക് നിർദ്ദേശം നൽകി.

രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനവും മറ്റ് ഉപകരണങ്ങളും സജ്ജമാക്കണമെന്നും ഫയർഫോഴ്‌സ്, പോലീസ് അധികൃതർക്ക് നിർദ്ദേശം നൽകി. അത്യാവശ്യഘട്ടത്തിൽ വൈദ്യ സഹായം ഉറപ്പാക്കാൻ ക്രമീകരണം ഒരുക്കും. കാറ്റിൽ വൈദ്യുതികമ്പികൾ പൊട്ടിവീണാൽ അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി കെഎസ്ഇബി അധികൃതർ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

കൺട്രോൾ റൂം തുറന്നു

മഴക്കെടുതികൾ നേരിടുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 9496174871. 24 മണിക്കൂറും കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ഉണ്ടായിരിക്കും.

Kottayam

വീട്ടിൽ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് മുതലക്കുഴിയിൽ ബാലകൃഷ്ണൻ നായരെയും കുടുംബത്തെയുമാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ബാലകൃഷ്ണൻ നായരുടെ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്‍റെ പ്രധാന ഭാഗങ്ങളിലേക്കും മുറികൾക്കുള്ളിലേക്കും മണ്ണും ചെളിയും ഇരച്ചുകയറിയതോടെ ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തെത്താനാകാതെ അകപ്പെടുകയായിരുന്നു.

ഓട്ടിസം ബാധിച്ച പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീട് ഭാഗികമായി തകരുകയും ചെയ്തു.
തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് അധികൃതരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുകയും വീടിനുള്ളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.

ഇവരെ ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ സമീപവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Kottayam

കെസിഎസ്എല്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ആരംഭിച്ചു

കോതനല്ലൂര്‍: കെസിഎസ്എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് ആരംഭിച്ചു. കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ഥനാലയത്തില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ ഐവിന്‍ ഷെറിന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്‌ടർ ഫാ. ലിജോ ഓടത്തങ്കല്‍, സംസ്ഥാന പ്രസിഡന്‍റ് ജോയി ഫ്രാന്‍സിസ് മുല്ലശേരി, അതിരൂപതാ ഡയറക്‌ടർ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, അതിരൂപതാ പ്രസിഡന്‍റ് സിസ്റ്റര്‍ മരീസ എസ്‌വിഎം, അതിരൂപതാ ചെയര്‍പേഴ്‌സണ്‍ എന്‍ഷ മരിയ റോബിന്‍, മറിയം റോസ്, സോയി കളമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നായി കുട്ടികളും ആനിമേറ്റേഴ്‌സും ഉള്‍പ്പെടെ 150 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Kottayam

സര്‍ക്കാര്‍ സഹായം നല്കും: മന്ത്രി മോന്‍സ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സംസ്ഥാന സര്‍ക്കാര്‍ സഹായം നല്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. നഷ്ടമുണ്ടായ വ്യാപാരികള്‍ക്കും അര്‍ഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്ടപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും. ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ വി.പി. നാസര്‍, ആന്‍റോ ആന്‍റണി എംപി, ജില്ലാ കളക്ടര്‍ ചേതര്‍ കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, തദ്ദേശ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Kottayam

ഉദയനാപുരത്ത് വീടുകളിൽ വെള്ളം കയറി

ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. കരിയാറിലും മൂവാറ്റുപുഴയാറിലും മൂവാറ്റുപുഴയാറിന്‍റെ കൈവഴികളിലും നാട്ടുതോടുകളിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായമായതോടെ ജലനിരപ്പുയർന്ന് പലയിടങ്ങളും കരകവിഞ്ഞു.

കുത്തിയൊഴുകി എത്തുന്ന പുഴയുടെ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വൈക്കപ്രയാറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തീരമിടിഞ്ഞ വടയാർ മുതൽ തേനാമിറ്റം വരെയുള്ള ഭാഗങ്ങളിൽ പുഴതീരം പല ഭാഗങ്ങളിലും വീണ്ടും ഇടിയുമെന്ന സ്ഥിതിയിലാണ്.

കൊടിയാട്, വാഴമന ചിറപ്പാട്, ഇരുമ്പുഴിക്കര, വൈക്ക പ്രയാർ പ്രദേശങ്ങളിൽ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു പറഞ്ഞു. 

മുട്ടങ്കലിൽ വാഴേക്കാട് സന്തോഷ്, തത്തങ്കേരി സദാനന്ദൻ, നിർമല, ചിറപ്പാട് ഗിരിജ, പത്മനാഭൻ, തുളസി, തെയ്യാമ്മ തുടങ്ങിയവരുടെ വീടിനുള്ളിലും വെള്ളം കയറി. ദുരിത ബാധിത പ്രദേശങ്ങൾ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. രഞ്ജിത് എന്നിവർ‌ സന്ദർശിച്ചു.

Kottayam

ഉരുൾപൊട്ടൽ സ്ഥലത്തുനിന്നു 15 പവൻ സ്വർണമടങ്ങിയ ബാഗ് ലഭിച്ചു

പൂഞ്ഞാർ: പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ച സ്ഥലത്തുനിന്ന് ലഭിച്ച ബാഗിനുള്ളിൽ 15 പവനോളം സ്വർണം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ കുട്ടികൾക്കാണ് ബാഗ് ലഭിച്ചത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ് സുബ്രഹ്മണ്യനെ ഏൽപ്പിച്ച ബാഗ് പയ്യാനിത്തോട്ടം പള്ളി വികാരിയെ ഏൽപ്പിക്കു മെന്ന് അദ്ദേഹം പറഞ്ഞു.

Kottayam

വൈക്കത്തും വെള്ളൂരിലും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സന്ദർശനം

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരിജോസഫ് എത്തി.

ഇന്നലെ രാവിലെ 11ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പ് സെക്രട്ടറി പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് വകുപ്പ് തല ഉദ്യോഗസ്ഥർ, കെട്ടിടത്തിന്‍റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ഹൗസിംഗ് ബോർഡ് അധികൃതർ, കരാറുകാർ, കോട്ടയം ഡി എം ഒ വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരുമായി ചർച്ച നടത്തി. തുടർന്ന് ആശുപത്രിയുടെ ലാബ് , ഓപ്പറേഷൻ തിയേറ്റർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം പരിശോധിച്ചു.

ഡിഎംഒ ഡോ. എൻ.പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർ, ആർ എം ഒ ഡോ.ബിജുഫിലിപ്പ്, എൻ എച്ച് എം ഡയറക്ടർ ഡോ.സാം സേവ്യർ, ഹൗസിംഗ് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ നസറുദ്ദീൻ, എ എക്സ് ഇ എ.കെ.സ്റ്റീഫൻ, എ ഇ സുമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

86കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്.70മീറ്റർ നീളത്തിലും35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിട സമുച്ചയത്തിന്‍റെ 90 ശതമാനം പണികളും പൂർത്തിയായി. ഇനി സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നത്.

വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മൂന്നോടെആരോഗ്യവകുപ്പ് ഡയറക്ടർ ഷർമിള മേരി ജോസഫ് എയിംസിനായി പരിഗണിക്കുന്ന വൈക്കം വെള്ളൂരിലെ സൈറ്റിൽ കെ. ബിനിമോൻ എംഎൽഎയ്ക്കൊപ്പമെത്തി സ്ഥലപരിശോധന നടത്തി.

സ്കെച്ചും പ്ലാനും പരിശോധിച്ച് റെയിൽവേസ്റ്റേഷൻ, മൂവാറ്റു പുഴയാറിലെ ജലലഭ്യത, റോഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി.കെപിപിഎൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

Kottayam

ദുരിതബാധിതര്‍ക്ക് അഭയം ഒരുക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര അഭയം നല്‍കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്‌കൂളുകളും കോളജുകളും ഇടവകകളും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികളും തുറന്നുനല്‍കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയില്‍ അടിയന്തരമായി ഓണ്‍ലൈനില്‍ ചേര്‍ന്ന രൂപത കൂരിയയുടെയും ആലോചനാസമിതിയുടെയും പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ ചെയര്‍മാന്‍, സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ചൂണ്ടച്ചേരി സെന്‍റ് ജോസഫ്‌സ് കോളജില്‍ ജോലി ചെയ്തിരുന്ന ജോസഫൈന്‍റെയും അമ്മയുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും സുരക്ഷിത താവളം ആവശ്യമുള്ളവര്‍ക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായും ബന്ധപ്പെടാന്‍ രൂപത അറിയിച്ചു.

Kottayam

വയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്

തലയോലപ്പറന്പ്: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ ആൾക്ക് 17 വർഷം തടവ് ശിക്ഷയും 3,1000 രൂപ പിഴയും.

2023ൽ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തലയോലപ്പറമ്പ് സ്വദേശി വിഷ്ണുതിലകൻ (28)നെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുകയുടെ പകുതി ഈ കേസിലെ അതിജീവിതക്ക് നൽകാനും കോടതി വിധിയിൽ നിർദേശിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.

തലയോലപ്പറമ്പ് എസ്എച്ച്ഒ ആയിരുന്ന ബിജു കെ.ആർ., പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ദീപു റ്റി.ആർ എന്നിവരായിരുന്നു കേസിന്‍റെ അന്വേഷണത്തിന്‍റെ മുഖ്യചുമതല വഹിച്ചത്.

Kottayam

തലയോലപ്പറന്പ്-എറണാകുളം റോഡ് ഇടിഞ്ഞുതാണു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ്- എറണാകുളം റോഡിൽ വടകരയിൽ റോഡ് കൽക്കെട്ടോടെ ഇടിഞ്ഞു മൂന്ന് മീറ്റർ താഴത്തെ പുരയിടത്തിലേക്ക് പതിച്ചു. റോഡിന്‍റെ കൽക്കെട്ട് ഇടിഞ്ഞു താഴേക്ക് പതിച്ചതിനോട് ചേർന്ന് വീട്ടിലെ കിണറുള്ളത് അപകട ഭീതി പരത്തുന്നു. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിനുസമീപം വടകര അമ്മംകുന്ന് ദേവരാജന്‍റെ വീടിന്‍റെ മുൻവശത്താണ് റോഡ് ഇടിഞ്ഞുതാണത്. 46 വർഷം മുമ്പ് സിമന്‍റില്ലാതെ പിഡബ്ല്യുഡി നിർമിച്ച കൽക്കെട്ടാണിത്.

കനത്ത മഴയെത്തുടർന്ന് കൽക്കെട്ടിന്‍റെ ഒരു ഭാഗം നാല് മീറ്റർ താഴ്ചയിലുള്ള വീടിന്‍റെ കിണർ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു.

കൽക്കെട്ട് തകർന്നതോടെ റോഡ് വിണ്ട് താഴേക്ക് ഇടിയുമെന്ന സ്ഥിതിയിലാണ്. തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്‍റെ നേതൃത്വത്തിൽ പോലീസ് എത്തി അപകട മുന്നറിയിപ്പ് നൽകുന്നതിനായി കയർകെട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് ഭാഗികമായി വാഹനങ്ങൾ കടത്തിവിട്ടത്.

ഭാരവണ്ടികളടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വളരെ തിരക്കേറിയ റോഡാണിത്. മഴ കനത്ത് പെയ്യുന്നതിനാൽ ശേഷിച്ച കൽക്കെട്ടും വിണ്ടടർന്ന റോഡും താഴേക്ക് ഇടിയാൻ സാധ്യതയേറെയാണ്. അപകടമൊഴിവാക്കാൻ റോഡിന്‍റെ സംരക്ഷണഭിത്തി പുനർനിർമിച്ച് തകർന്ന റോഡ് ഭാഗം പുനർനിർമിച്ച് കുറ്റമറ്റതാക്കി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Kottayam

വെള്ളത്തിൽ മുങ്ങി പാലാ

പാലാ: അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ജനം വലഞ്ഞു. ഒറ്റ രാത്രി പെയ്ത മഴയിൽ പാലാ മുങ്ങി. കിഴക്കൻ മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും പാലായെ വെള്ളത്തിലാഴ്ത്തുകയായിരുന്നു. പുലർച്ചെയാണ് പാലായിലേക്ക് വെള്ളം ഒഴുകിയെത്തിയത്. കൂടാതെ മീനച്ചിലാറിന്‍റെ പോഷകനദികളും കരകവിഞ്ഞതോടെ ജലനിരപ്പ് ഉയരുകയും ക്രമേണ ടൗൺ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.
ഗതാഗതം തടസപ്പെട്ടു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലായില്‍ നിന്നുള്ള മിക്ക റൂട്ടുകളിലും ഗതാഗതം തടസപ്പെട്ടു. ബൈപാസ് വഴി മാത്രമാണ് ഏതാനും റൂട്ടുകളില്‍ സര്‍വീസ് നടത്തിയത്. പാലാ ടൗണില്‍ വെള്ളം കയറി. സ്‌റ്റേഡിയം ജംഗ്ഷന്‍, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കുരിശുപള്ളിക്കവല, ബിഷപ്പ് ഹൗസിന് മുന്‍വശം, അരുണാപുരം, പാലാ കോട്ടയം റൂട്ടില്‍ കൊട്ടാരമറ്റം, അരുണാപുരം, മരിയന്‍ ജംഗ്ഷന്‍, ആണ്ടൂര്‍ക്കവല, ഇന്‍ഡ്യാര്‍ ഫാക്ടറി എന്നിവിടങ്ങളില്‍ വെള്ളം കയറി. കൊടുങ്ങൂര്‍ റൂട്ടില്‍ മുത്തോലി ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ മുതല്‍ മുത്തോലിക്കടവ് വരെ വെള്ളം കയറി. പൊന്‍കുന്നം റൂട്ടില്‍ മുരിക്കുംപുഴ, പന്ത്രണ്ടാം മൈല്‍, കടയം, മീനച്ചില്‍, പൂവരണി എന്നിവിടങ്ങളിലും ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനി, ചെത്തിമറ്റം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. രാമപുരം റൂട്ടില്‍ മാര്‍ക്കറ്റ് ഭാഗം, മുണ്ടുപാലം, കരൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കോഴി ഫാമില്‍ നാശനഷ്ടം

വെള്ളപ്പൊക്കത്തില്‍ പാറപ്പള്ളിയിലെ കോഴി ഫാമിലെ 2500 ൽപരം കോഴികൾ ചത്തു. മൂളയ്ക്കല്‍ ജിനീഷ് അലക്‌സിന്‍റെ നാല്പതു ദിവസം പ്രായമായ കോഴികളാണ് ചത്തത്.

ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി

പാലാ മൂന്നാനിയില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടന്‍ ഗാന്ധിസ്‌ക്വയര്‍ പൂര്‍വസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പ്രളയബാധിതര്‍ക്കായി പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നഗരസഭ ഉറപ്പാക്കുമെന്ന് ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ അറിയിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നിലവില്‍ 31 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ പുരുഷന്മാരാണ്. ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയസാഹചര്യം തുടരുന്നതിനാല്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാനും നഗരസഭ നടപടി സ്വീകരിച്ചുവരികയാണ്.

Kottayam

മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

മൂന്നിലവ്: കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജിന്‍റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ചെറിയതോതിൽ മണ്ണിടിഞ്ഞതോടെ മൂവരും ഇവിടെ നിന്നു മാറാൻ തീരുമാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണർ പൂർണമായും മണ്ണ് മൂടിയ നിലയിലാണ്. കുഴമ്പ് പരുവത്തിലുള്ള മണ്ണിനടിയിലാണ് ജീപ്പ്.

വീടിന് പിന്നിൽ ഒരാൾ പൊക്കത്തിൽ മണ്ണുണ്ട്. വീടിന് തകരാറുകൾ ഇല്ല. വീടിന് പിന്നിൽ ഘടിപ്പിച്ചിരുന്ന ഷീറ്റുകൾ മണ്ണ് വീണ് തകർന്നു. സംഭവത്തെ തുടർന്ന് മൂവരും തൊടുപുഴയിലുള്ള ജോസഫിന്‍റെ സഹോദരന്‍റെ വീട്ടിലേക്ക് മാറി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

Kottayam

കൊല്ലപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി

കൊല്ലപ്പള്ളി: കനത്ത മഴയില്‍ കൊല്ലപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പുലര്‍ച്ചെ നാലിനാണ് ടൗണില്‍ വെള്ളം കയറി തുടങ്ങിയത്. ഇതോടെ ടൗണില്‍ അന്തീനാട്- മേലുകാവ് റോഡില്‍ ആറ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലാ - തൊടുപുഴ ഹൈവേയിലും ഗതാഗത തടസമുണ്ടായി. കൊല്ലപ്പള്ളി ടൗണില്‍ കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി.
കാവുംകണ്ടത്ത് കോഴി ഫാമില്‍ വെള്ളം കയറി 7500 ഓളം കോഴികള്‍ ചത്തൊടുങ്ങി. കോഴിക്കോട്ട് ജിബിന്‍റെ കോഴിഫാമിലാണ് വെള്ളം കയറി കോഴികള്‍ ചത്തത്.

കാവുംകണ്ടത്ത് വിസിബ് ഗോഡൗണില്‍ വെള്ളം കയറി പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്ലപ്പള്ളി-കടനാട് റോഡില്‍ എട്ടടിയോളം വെള്ളം ഉയര്‍ന്ന് ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.

നീലൂര്‍ നൂറുമലയില്‍ ശശി കുറ്റിയാങ്കല്‍, മോട്ടേല്‍ തങ്കമണി സുകുമാരന്‍ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മറ്റത്തിപ്പാറ പൊട്ടന്‍ പ്ലാക്കല്‍ നിരപ്പ് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. നീലൂര്‍ - അരിഞ്ചി - വട്ടപ്പാറ റോഡിലും മണ്ണിടിച്ചിലുണ്ടായി. ഈ പ്രദേശത്തെ റോഡിനും നിരവധി പുരയിടങ്ങള്‍ക്കും നാശമുണ്ടായി. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മാണി സി. കാപ്പന്‍ എംഎല്‍എ സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഡിസിസി സെക്രട്ടറി ആര്‍. സജീവ്, പഞ്ചായത്ത് മെംബമ്പര്‍ വി.ജി. സോമന്‍, കെഡിപി മണ്ഡലം പ്രസിഡന്‍റ് സിബി അഴകന്‍പറമ്പില്‍, സെക്രട്ടറി സന്തോഷ് വഞ്ചിക്കച്ചാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Kottayam

കാലവര്‍ഷം: കെഎസ്ഇബി കണ്‍ട്രോള്‍റൂം തുറന്നു

പാലാ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പരിധിയില്‍ വൈദ്യുതി സംബന്ധമായി സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് പാലാ വൈദ്യുത ഭവനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുത സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പൊതുജനങ്ങള്‍ക്ക് 1912, 9496001912 എന്നീ ടോള്‍ ഫ്രീ നമ്പറുകൾ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കാം. കൂടാതെ പാലാ, പൊന്‍കുന്നം വൈദ്യുതി ഡിവിഷന്‍ പരിധിയിലുള്ള പരാതികള്‍, അപകടങ്ങള്‍ 9496008230, 9496018397 എന്ന നമ്പറിലേക്കും 9496018397 എന്ന വാട്ട് ആപ്പ് നമ്പര്‍ മുഖേനയും നല്‍കാം. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.

397 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ

പാലാ: മീനച്ചില്‍ താലൂക്കില്‍ വെള്ളപ്പൊക്കം മൂലം 397 ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പുലിയന്നൂര്‍, തലനാട്, പൂവരണി, ളാലം, മീനച്ചില്‍, ഭരണങ്ങാനം, കൊണ്ടൂര്‍, തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളിലായി 13 ക്യാമ്പുകളാണ് തുടങ്ങിയത്. തീക്കോയി, തലനാട് വില്ലേജുകളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട് വീടുകളില്‍ നിന്ന് മാറി താമസിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്ന് തഹസില്‍ദാര്‍ സജി മാത്യു പറഞ്ഞു. ഇതിന് തയാറാകാത്തവരെ ബലമായി മാറ്റി താമസിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവരുടെ എണ്ണം ഇനിയും ഉയരുവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Kottayam

ആഞ്ഞിലി മരം വീടിനുള്ളിലേക്ക് കുത്തിക്കയറി; വീട്ടുടമസ്ഥന്‍റെ കാലിനു ഗുരുതര പരിക്ക്

പെരിങ്ങളം: ഉരുള്‍പൊട്ടലിന്‍റെ കുത്തൊഴുക്കില്‍ ഒഴുകിയെത്തിയ വലിയ ആഞ്ഞിലി മരം വീടിനുള്ളിലേക്ക് കുത്തികയറി വീട്ടുടമസ്ഥന്‍റെ കാലിനു ഗുരുതര പരിക്ക്. പെരിങ്ങുളം വെട്ടുകല്ലേല്‍ മാര്‍ട്ടിന്‍റെ വീട്ടിലേക്കാണ് ഉരുള്‍ മലവെള്ളപ്പാച്ചില്‍ വലിയ ആഞ്ഞിലിമരം ഒഴുകിയെത്തിയത്.

ഇവിടെ മൂന്ന് ഉരുളുകളാണ് പൊട്ടിയത്. ആദ്യ ഉരുളില്‍ ചെറിയ മുഴക്കത്തോടെ വെള്ളത്തിന്‍റെ കുത്തൊഴുക്കുണ്ടായി. രണ്ടാമതും മലവെള്ളപ്പാച്ചിലുണ്ടായി. മൂന്നാമത്തെ മലവെള്ളപ്പാച്ചിലിലാണ് വലിയ മരങ്ങള്‍ ഉള്‍പ്പെടെ കുത്തിയൊഴുകിയെത്തിയത്.

മാര്‍ട്ടിന്‍റെ ഭാര്യയേയും മക്കളേയും ഈ സമയം വീട്ടില്‍ നിന്നു മാറ്റിയിരുന്നു. മാര്‍ട്ടിന്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ കുത്തൊഴുക്കില്‍ ആഞ്ഞിലി മരം ഒഴുകിയെത്തി വീടിന്‍റെ ഭിത്തിയിലിടിച്ച് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറിയത്. ഈ സമയം മാര്‍ട്ടിന്‍റെ ഒരു കാല്‍ വീടിനകത്തായി പോയി. കാലിന്‍റെ മുട്ടിനു താഴെ അസ്ഥിപൊട്ടി തൊലി പൊളിഞ്ഞുപോയിരിക്കുകയാണ്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഒരു വീട് ഒലിച്ചു പോകുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.

Kottayam

ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന്

പൂഞ്ഞാര്‍: ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര മേഖലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ പറഞ്ഞു. ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവര്‍ക്കും വീടുകളിലുള്ളവര്‍ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. രണ്ടോ മൂന്നോ മണിക്കൂര്‍ പെയ്യുന്ന മഴകൊണ്ടൊന്നും മുന്പ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുള്‍ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്.

അതുകൊണ്ടുതന്നെ മുന്നറിയിപ്പു നല്‍കിയാലും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാന്‍ തയാറാകാത്ത സാഹചര്യമുണ്ട്. മലനിരകളില്‍ സൈറണ്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Kottayam

മഴയിൽ വിറങ്ങലിച്ച് മലയോര മേഖല

കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്, മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ, കോരുത്തോട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. പുഴകൾ കരകവിഞ്ഞൊഴുകി. പല വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഉരുൾപൊട്ടലും മണ്ണിടിച്ചിലിനെയും തുടർന്ന് ദേശീയപാതയിലടക്കം ഗതാഗതം ഏറെനേരം തടസപ്പെട്ടു. അപകട സാധ്യതാമേഖലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി

കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല്, മഞ്ഞപ്പള്ളി, ആനിത്തോട്ടം, കോവില്‍ക്കടവ് എന്നീ ഭാഗങ്ങളിലും വീടുകളിലും വെള്ളം ക‍യറി. അഞ്ചിലിപ്പ, കരിന്പുകയം, 26ാം മൈല്‍ പാലങ്ങളും പഴയിടം കോസ്‌വേയും വെള്ളത്തിൽ മുങ്ങി. ആനിത്തോട്ടം - മുക്കടവ് പാലത്തിന്‍റെ കൈവരികൾ തകർന്നു. കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മണ്ണനാനിയിൽ നിർമാണപ്രവർത്തനങ്ങൾക്കായെത്തിച്ച രണ്ട് ഹിറ്റാച്ചികൾ വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി പുളിമാവിൽ ഇരവിമംഗലം ജോസഫ് ജോസഫിന്‍റെ വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു. ഇതോടെ വീടും അപകടാവസ്ഥയിലാണ്.

പാറത്തോട് പഞ്ചായത്തിലെ ചിറ്റടി അഞ്ചാം വാർഡിൽ തുളുവൻപാറ കൈതോട് കരകവിഞ്ഞ് രണ്ട് വീടുകളിൽ വെള്ളം കയറി. ഓലിക്കൽ ടോം, പുത്തൻപുരയ്ക്കൽ സുരേഷ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. നരിവേലിൽ തങ്കച്ചന്‍റെ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. പൊടിമറ്റത്ത് പഞ്ചായത്ത് ഓഫീസിനോടുള്ള ചേർന്നുള്ള മാത്യു വലയിഞ്ചിയിലിന്‍റെ വീട്ടില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്ന ജോസ് നെല്ലിമലയുടെ വസ്തുക്കള്‍ നശിച്ചു. ബന്ധുക്കള്‍ ചേര്‍ന്നാണ് വയോധികയടക്കമുള്ളവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്.

മണിമലയാർ കരകവിഞ്ഞൊഴുകി; ടൗൺ വെള്ളത്തിൽ

മണിമലയാറും തോടുകളും കരകവിഞ്ഞൊഴുകിയതോടെ വെള്ളാവൂർ, മണിമല, വാഴൂർ, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. മണിമല പള്ളിക്ക് സമീപത്തും സംസ്ഥാന പാതയിലും മണിമല ടൗണിലും വെള്ളം കയറി. ഒരു കോടി രൂപ മുടക്കി കഴിഞ്ഞ വർഷം നിർമിച്ച പഞ്ചായത്തിന്‍റെ ടർഫ് വെള്ളത്തിലായി. ടൗണിലെ കടകളിലും വീടുകളിലും വെള്ളം കയറി. വാഹനങ്ങൾ ഉൾപ്പെടെ ഒഴുക്കിൽ പെട്ടെങ്കിലും ഇവയെ സുരക്ഷിതമാക്കി. ആലപ്ര രാമനാനി ഭാഗത്തു അഞ്ച് വീടുകളിലും വെള്ളം കയറി. വെള്ളാവൂരിൽ 90 വീടുകളാണ് വെള്ളത്തിലായത്. രണ്ട് അങ്കണവാടിയിലും വെള്ളം കയറി.

റോഡുകൾ മുങ്ങി; യാത്രക്കാർ കുടുങ്ങി

ചെറുവള്ളി വില്ലേജിൽ മണ്ണനാനി ഭാഗത്തും ചിറക്കടവ് പഞ്ചായത്തിലെ വാർഡ് 11ൽ ഏഴു വീടുകളിലും വാർഡ് 12ൽ രണ്ടു വീടുകളിലും വെള്ളം കയറി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൂലേപ്ലാവ് ഭാഗത്ത്‌ പൂർണമായും പഴയിടം ഭാഗങ്ങളിൽ ഭാഗികമായും ഗതാഗതം തടസപ്പെട്ടു. മൂലേപ്ലാവിൽ സംസ്ഥാന പാതയിൽ കുടുങ്ങിയ 50 ഓളം പേരെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.

വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ വലിയപറമ്പിൽ ബഷീറിന്‍റെ വീട്ടിൽ വെള്ളം കയറി. തോട് കരകവിഞ്ഞതോടെ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കടകളിലും വെള്ളം കയറി. കൊടുങ്ങൂർ - മണിമല റോഡിൽ പനംമൂട്ടിൽ തോട് കരകവിഞ്ഞ് വെള്ളം കയറിയതിനെത്തുടർന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ കുടുങ്ങി. സമീപവാസികൾ ചേർന്ന് ടാങ്കർ ലോറിയുടെ സഹായത്തോടെ കാർ കരയ്ക്കെത്തിച്ചു. നെടുമാവ്, പതിനാലാം മൈൽ, പന്നകം - ഊളമാക്കല്‍ റോഡ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകളും പൊട്ടി. പന്നകം തോട് കവിഞ്ഞൊഴുകിയതോടെ വാഴൂർ പതിനാലാം മൈലിലെ കടകളിലും വെള്ളം കയറി.

കൂട്ടിക്കലിൽ മണ്ണിടിച്ചിൽ

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാടിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും നിരവധി റോഡുകൾ തകർന്നു. പുല്ലുകയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറി. പാലത്തിന്‍റെ കൈവരികൾ പൂർണമായും നശിച്ചു. റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കമ്പി വേലികളും ശക്തമായ വെള്ളമൊഴുക്കിൽ തകർന്നു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ്, ഫയർഫോഴ്സ് സംഘങ്ങളും നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ബൈപ്പാസ് വെള്ളത്തിൽ മുങ്ങി
മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയം ബൈപ്പാസ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. റോഡിന്‍റെ വശങ്ങളിലും പുത്തൻചന്ത ഭാഗങ്ങളിലുമുള്ള നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

മേലോരം മേഖല ഒറ്റപ്പെട്ടു

പെരുവന്താനം പഞ്ചായത്തിൽ അമലഗിരിക്ക് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവധി പേരുടെ കൃഷിയിടങ്ങൾ ഒലിച്ചുപോയി. പെരുവന്താനം - മേലോരം റോഡ് തകർന്നതിനെ തുടർന്ന് മേലോരം മേഖല ഒറ്റപ്പെട്ടു. കോരുത്തോട് പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. റോഡ് തകർന്നതിനെ തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പമ്പ - ശബരിമല പാതയിൽ കോരുത്തോട് കുഴിമാവിൽ വൻ മരം വീണ് ഗതാഗതം പൂർണമായി നിലച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊക്കയാർ പഞ്ചായത്തിലെ മുക്കുളം തേവർകുന്നേൽ ഭാഗത്ത്‌ ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡുകളും വൈദ്യുത ലൈനുകളും തകർന്നു. കനത്ത മഴയിൽ കൊക്കയാർ പഞ്ചായത്തിന്‍റെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പാലങ്ങൾ മുങ്ങി
എരുമേലി: കനത്ത മഴയിൽ പമ്പ, അഴുത, മണിമല നദികളും നിരവധി തോടുകളും കരകവിഞ്ഞൊഴുകി. എയ്ഞ്ചൽവാലി, കാളകെട്ടി, മൂക്കൻപെട്ടി, കണമലയിവെ പഴയ കോസ്‌വേ പാലം, കുറുമ്പൻമൂഴി, അറയാഞ്ഞിലിമണ്ണ്, ഓരുങ്കൽകടവ് പാലങ്ങളും മറ്റു ചെറിയ പാലങ്ങളും വെള്ളത്തിൽ മുങ്ങി.

എരുമേലി ഓരുങ്കൽകടവ് പാലത്തിന്‍റെ അക്കരെയും ഇക്കരെയുമായി താത്കാലിക ഷെഡുകളിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. എരുമേലി ടൗൺ റോഡിൽ ഇളപ്പുങ്കൽ മുതൽ കൊരട്ടി പാലം വരെ റോഡരികിൽ വലിയ തോടിനോട് ചേർന്നുള്ള താത്കാലിക ഷെഡുകളും തകർന്നു.

എരുമേലി ടൗൺ, വലിയമ്പലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആമക്കുന്ന് പാലം, സെന്‍റ് തോമസ് സ്കൂൾ ജംഗ്ഷൻ, കൊരട്ടി ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ ഒഴുകിവന്നടിഞ്ഞ പെരുമ്പാമ്പിനെ വനപാലക സംഘം പിടികൂടി.

Kottayam

ഒറ്റയീട്ടി -ആലുപിലാവ് -അട്ടിക്കുളം റോഡിന്‍റ സംരക്ഷണഭിത്തി തകർന്നു

തലനാട്: ഒറ്റിയീട്ടി-ആലുപിലാവ്-അട്ടിക്കളം-പുള്ളിക്കാനം റോഡിലെ പുല്ലാംകുളം ഭാഗത്ത് സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികളുടെ ഇടയിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസങ്ങൾ കഴിയുംതോറും സംരക്ഷണഭിത്തിയുടെ ഇടിഞ്ഞ ഭാഗം കൂടുതൽ വിസ്തൃതമാകുന്നത് യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ആറു മാസം മുമ്പ് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് 14.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്തതിനാൽ പുനർനിർമാണം പൂർണമായും അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്‍റ് സലിം യാക്കിരിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി വടക്കേ മുളങ്ങനാൽ, വാർഡ് മെമ്പർ റാണി മാത്യു, വത്സമ്മ ഗോപിനാഥ്, ഔസേപ്പച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

Kottayam

അല്‍ഫോന്‍സാ ദിനാഘോഷം

വാകക്കാട്: വിശുദ്ധ അല്‍ഫോന്‍സ അധ്യാപികയായിരുന്ന വാകക്കാട് സെന്‍റ് അൽഫോൻസ ഹൈസ്കൂളിൽ അല്‍ഫോന്‍സാ ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

ഇല്ലിക്കൽകല്ലിന്‍റെയും ഇലവീഴാപൂഞ്ചിറയുടെയും അടിവാരത്ത് സ്ഥിതി ചെയ്യുന്ന വാകക്കാട് സ്‌കൂളില്‍ 1932-33 കാലഘട്ടത്തിലാണ് അല്‍ഫോന്‍സാ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.

വിശുദ്ധഅല്‍ഫോന്‍സ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നല്‍ സാമഗ്രികളും സ്കൂളിൽ ഇന്നുംസൂക്ഷിച്ചിട്ടുണ്ട്.

Kottayam

ടി.വി. ഏബ്രഹാമിന്‍റെ ജീവിതം മാതൃക: മന്ത്രി മോന്‍സ് ജോസഫ്

കൊഴുവനാല്‍: കേരള രാഷ്ട്രീയ-പൊതുപ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന ടി.വി. ഏബ്രഹാമിന്‍റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്ന് മന്ത്രി മോന്‍സ് ജോസഫ്. ടി.വി. ഏബ്രഹാം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ കൊഴുവനാല്‍ സെന്‍റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ടി.വി. ഏബ്രഹാം അനുസ്മരണ സമ്മേളനവും എക്സലന്‍സ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാണി സി. കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ സെന്‍റ്ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ടി.വി. എബ്രഹാം ഫൗണ്ടേഷന്‍ പ്രസിഡന്‍റ് പി. സി. ജോസഫ്, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസി പൊയ്കയില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം സാജന്‍ മണിയങ്ങാട്ട്, പഞ്ചായത്ത് അംഗം ജെസി ജോര്‍ജ്, ഫ്രാന്‍സിസ് തോമസ്, ഷിബു തെക്കേമറ്റം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റര്‍ സോണി തോമസ്, പ്രഫ. കൊച്ചുത്രേസ്യാ ഏബ്രഹാം, നോബിഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Kottayam

തൂഫാൻ ആഞ്ഞടിക്കുന്പോഴും കണ്ണുവെട്ടിച്ച് ലഹരിമാഫിയ

കുറവിലങ്ങാട്: ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാർ സജീവമാകുന്നതിനൊപ്പം ലഹരി മാഫിയയും പിടിമുറുക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ലഹരി വിറ്റഴിക്കുന്നത്. വിൽപ്പനക്കാരും വിതരണക്കാരും അതിഥി തൊഴിലാളികളാണെങ്കിലും ഉപയോഗിക്കുന്നവരേറെയും നാട്ടുകാരാണ്. വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ ലഹരി വല വീശുന്നത്.

ലക്ഷങ്ങൾ നേടുന്ന കച്ചവടമായി ലഹരി പരിപാടി മാറിയതോടുകൂടിയാണ് തൊഴിലാളികൾ ഇതിന്‍റെ പ്രധാന വിതരണക്കാരായി മാറിയത്. തുച്ഛമായ വിലയ്ക്കാണ് ഇതര സംസ്ഥാനങ്ങളിൽ കഞ്ചാവ് അടക്കമുള്ള ലഹരി ലഭിക്കുന്നത്. ട്രെയിൻ മാർഗ്ഗം നാട്ടിലെത്തിക്കുന്ന ഈ ലഹരി ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്.

എക്സൈസ് കഴിഞ്ഞയാഴ്ച കോഴയിൽ നിന്ന് പിടികൂടിയ മൂന്നു കിലോ കഞ്ചാവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . വെമ്പള്ളിയിൽ നിന്ന് പോലീസ് കഴിഞ്ഞദിവസം പിടികൂടിയ മരുന്ന് വലിയ ലാഭം ലക്ഷ്യമിട്ടാണ് വിറ്റഴിക്കുന്നത്.

കഞ്ചാവും രാസ ലഹരിയും പതിന്മടങ്ങ് ലാഭത്തിലാണ് വിൽക്കുന്നത്. പോലീസും എക്സൈസും രംഗത്ത് സജീവമാണെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ലഹരി മാഫിയയുടെ കണ്ണികൾ ഇപ്പോഴും സജീവമാണ്.

രാസലഹരിയും സജീവം

രാസലഹരിയുടെ ഉപയോഗവും ഈ മേഖലയിൽ സജീവമാകുന്നുണ്ട്. വേദനസംഹാരികൾ അടക്കമുള്ള മരുന്നുകൾ ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിംഗിലൂടെയാണ് ഇത്തരം വസ്തുക്കൾ നാട്ടിൽ എത്തുച്ചു നൽകുന്നത്.

Kottayam

അരുണാപുരം പള്ളിയില്‍ ഞായറാഴ്ച ചന്ത

പാലാ: കര്‍ഷകര്‍ക്ക് ന്യായവിലയും ആവശ്യക്കാര്‍ക്ക് നാടന്‍ പച്ചക്കറികളും ലഭ്യമാക്കുന്ന ഞായറാഴ്ച ചന്തയ്ക്ക് പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയില്‍ തുടക്കമായി. ഞായറാഴ്ച രാവിലത്തെ കുര്‍ബാനയ്ക്കു ശേഷം പച്ചക്കറി ചന്ത സജീവമാകും. ഇടവകയിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ കൃഷി ചെയ്ത് വിളയിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ പള്ളിയിൽ പ്രവര്‍ത്തിക്കുന്ന എസ്എച്ച്ജി അംഗങ്ങളെ അറിയിച്ചാല്‍ വീടുകളിൽ വന്ന് വാങ്ങുന്നതാണ്. ഇവ ന്യായവിലയില്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരമാണ് പള്ളി അധികൃതരും വിവിധ സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

കര്‍ഷകദളം, പിതൃവേദി, ഇന്‍ഫാം എന്നിവരാണ് വില്പനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ വിപണിയും കച്ചവടവും പൊടിപൊടിച്ചു. ഇഞ്ചി, മുളക്, കാന്താരി, മരച്ചീനി, നേന്ത്രക്കുല, തുടങ്ങിയവ ഞായറാഴ്ച ചന്തയിൽ എത്തി. തുടര്‍ന്നുള്ള ആഴ്ചകളില്‍ പച്ചക്കറി ഉള്‍പ്പെടെ വിപുലമായ ചന്ത ഒരുക്കും.

പള്ളിയില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല ജൈവ പച്ചക്കറികള്‍ ആവശ്യമുള്ള ആര്‍ക്കും രാവിലെ ഏഴു മുതല്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ ചന്തയില്‍നിന്നു പണം കൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ്. ഞായറാഴ്ച ചന്തയുടെ ഉദ്ഘാടനം വികാരി ഫാ. ഏബ്രാഹം കുപ്പപ്പുഴക്കല്‍ നിര്‍വഹിച്ചു. പാലാ രൂപതയുടെ സ്വന്തം ബ്രാൻഡായ പാലനോവ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

Kottayam

മണര്‍കാട് പള്ളി എട്ടുനോമ്പ് പെരുന്നാള്‍: വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

കോട്ടയം: മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. പ്രധാന പെരുന്നാൾ ദിനങ്ങളിൽ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. വനിതാ പോലീസിനെയും ഷാഡോ പോലീസിനെയും നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും.

പെരുന്നാള്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ എക്സൈസിന്‍റെയും പോലീസിന്‍റെയും സംയുക്ത പരിശോധനകൾ നടത്തും.
കെഎസ്ഇബി, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവയുടെ സേവനവും ഉറപ്പാക്കും. മാലിന്യനീക്കത്തിനു ശുചിത്വമിഷനുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. കടകളില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കും.

കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും മല്ലപ്പള്ളിയില്‍നിന്നും പ്രത്യേകമായി 10 സര്‍വീസുകള്‍ വീതം നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി, കോട്ടയം ആര്‍ഡിഒ നിജു കുര്യന്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. സന്തോഷ്‌കുമാര്‍, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് പി. രവീന്ദ്രന്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓർഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, തഹസീല്‍ദാര്‍മാരായ സിറില്‍ സഞ്ജു ജോര്‍ജ്, ജി. രാജീവ്, മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയെ പ്രതിനിധീകരിച്ച് സഹവികാരി ഫാ. ലിറ്റു ജേക്കബ്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ്, ബിജു വര്‍ഗീസ്, സെക്രട്ടറി തോമസ് ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.‌

Kottayam

രാമപുരം കോളജില്‍ ബയോടെക്‌നോളജി അസോസിയേഷന്‍

രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ബയോടെക്‌നോളജി അസോസിയേഷന്‍റെ 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.സെന്‍ട്രല്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസ് ആൻഡ് എക്കോളജി ശാസ്ത്രജ്ഞന്‍ ഡോ. വില്‍സണ്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റര്‍ ജോബിന്‍ പി. മാത്യു, ഡിപ്പാര്‍ട്‌മെന്‍റ് മേധാവി ഷീന ജോണ്‍, സ്റ്റാഫ് കോഓർഡിനേറ്റര്‍ ജിബി ജോണ്‍ മാത്യു, എസ്. അഭിജിത്, ദേവിക കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Kottayam

അല്‍ഫോന്‍സാ തീര്‍ഥാടനം: പതാകപ്രയാണം നടത്തി

കുടമാളൂര്‍: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നു നടത്തുന്ന അല്‍ഫോന്‍സാ തീര്‍ഥാടനത്തിനു മുന്നോടിയായി പതാക പ്രയാണം നടത്തി. ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ കബറിടത്തില്‍നിന്ന് അല്‍ഫോന്‍സ ജന്മഗൃഹത്തിലേക്കാണ് പ്രയാണം നടത്തിയത്.

അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്‍റെയും അസി. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറയുടെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചെറുപുഷ്പം ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി കുടമാളൂര്‍ മേഖലാ പ്രസിഡന്‍റ് ക്രിസ്റ്റോ സുനിലിന് മിഷന്‍ലീഗ് പതാക കൈമാറി.

പ്രയാണം അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ എത്തിയപ്പോള്‍ അതിരൂപത പ്രസിഡന്‍റ് ഒഫേല്‍ ബിനോയി കുര്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഫാ. ജോസ് പറപ്പള്ളിയിലിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച്പ്രീസ്റ്റ് ഫാ.ഡോ. ജോയി ജോര്‍ജ് മംഗലത്ത് സന്ദേശം നല്‍കി.

കുടമാളൂര്‍ മേഖല ഡയറക്ടര്‍ ഫാ. സിറിള്‍ കളരിക്കല്‍, അതിരൂപത ജോയിന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്‌ലിന്‍ തോമസ് ജെഎസ്, അല്‍ഫോന്‍സാ ഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി എഫ്‌സിസി, അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്‍റ് ടിന്‍റോ സെബാസ്റ്റ്യന്‍, തീര്‍ഥാടന കമ്മിറ്റി ജോയിന്‍റ് കണ്‍വീനര്‍ സാലിച്ചന്‍ തുമ്പേക്കളം, സിസ്റ്റര്‍ മേരി റോസ്, സിസ്റ്റര്‍ ലിജി മരിയ എഫ്‌സിസി, ലൂക്ക് അലക്‌സ് പിണമറുകില്‍, ജെറിന്‍ കളപ്പുര, മിനി തോമസ്, ജോണ്‍ പനച്ചിക്കല്‍, ജോണ്‍സ് ഇടച്ചേത്ര, സാജു ചെങ്ങളതറ, ടെസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Kottayam

സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ഡ്രോണിൽ വളപ്രയോഗം

കുറവിലങ്ങാട്: കോഴാ സംസ്ഥാന സീഡ് ഫാമിൽ നെല്‍പാടത്ത് സൂക്ഷ്മ മൂലക മിശ്രിതം ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, ഫാം സൂപ്രണ്ട് മഞ്ജു ദേവീ, പഞ്ചായത്തംഗങ്ങളായ ജോര്‍ജ് ജി. ചെന്നേലില്‍, കെ.കെ. ശശികുമാര്‍, ബിജു കുര്യന്‍, സാം പൈനാപ്പള്ളില്‍, ഫാം കൗണ്‍സില്‍ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Kottayam

കെജെസിഎം സ്കൂളിന്‍റേത് മാതൃകാപരമായ പ്രവർത്തനം: മാർ തോമസ് തറയിൽ

പുലിക്കല്ല്: 76 വർഷങ്ങളുടെ വിദ്യാഭ്യാസ പാരമ്പര്യമുള്ള കെജെസിഎം ഹൈസ്കൂൾ നവീകരിച്ച കെട്ടിടത്തിന്‍റെയും ലൈബ്രറിയുടെയും സയൻസ് ലാബിന്‍റെയും ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ആന്‍റണി മൂലയിൽ അധ്യക്ഷത വഹിച്ചു.

ഗുണമേന്മ വിദ്യാഭ്യാസം നൽകുന്നതിൽ പുലിക്കല്ല് കെജെസിഎം ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും വിദ്യാർഥികളുടെ സമഗ്രവികസനത്തിന് എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അനുഗ്രഹപ്രഭാഷണത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു.

ഹെഡ്മിസ്ട്രസ് സോണിയ സ്റ്റീഫൻ, മണിമല പഞ്ചായത്ത് പ്രസിഡന്‍റ് ലിതാ ഷാജി, ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയ വികാരി ഫാ. ടോണി മണിയൻചിറ, പൂർവ വിദ്യാർഥി പ്രതിനിധി ആന്‍റണി മാളിയേക്കൽ, വാർഡ് മെംബർ ജയിംസ് വി. ജയിംസ്, പിടിഎ പ്രസിഡന്‍റ് സാബു തേക്കനാൽ, അധ്യാപക പ്രതിനിധി ഫാ. സക്കറിയ ഇരുപതിൽ എന്നിവർ പ്രസംഗിച്ചു.

Kottayam

കാഞ്ഞിരപ്പള്ളി - കുളത്തൂർമുഴി ലിങ്ക് റോഡ്

കാഞ്ഞിരപ്പള്ളി: നിർമാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി - മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്‍റെ ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തീകരിക്കാൻ റോണി കെ. ബേബി എംഎൽഎ വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി.

മണ്ഡല കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് മുന്നിൽ കണ്ടും റോഡ് നിർമാണം വൈകുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നിർമാണം അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ നിർദേശിച്ചു. യോഗത്തിൽ നിർവഹണ ഏജൻസിയായ കെആർഎഫ്ബി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നിവയിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ബൈപാസുമായി ബന്ധപ്പെട്ട യോഗവും കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്നിരുന്നു. നിലവിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം വേഗം പണി പൂർത്തീകരിക്കാൻ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള ലിമിറ്റഡിന് നിർദേശം നൽകി.

ആദ്യ റീച്ചിൽ എട്ടു കിലോമീറ്റർ

കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മണ്ണനാനി പാലം വരെ എട്ടു കിലോമീറ്റർ ആണ് ആദ്യ റീച്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ മണ്ണനാനി പാലത്തിന്‍റെ നിർമാണം ദൃതഗതിയിൽ നടന്നുവരികയാണ്.

വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. കലുങ്കുകളുടെയും ഓടകളുടെയും നിർമാണവും പൂർത്തിയായി വരികയാണ്.

Kottayam

വായ്പാമേള നടത്തി

കൊച്ചി: കേരള ബാങ്ക് കോട്ടയം സിപിസിയിലെ കാഞ്ഞിരപ്പള്ളി ഏരിയയില്‍ വായ്പാമേള നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് സുനി പത്യാല മേള ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജോസ് ടോം അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് സി.പി. മാത്തന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന രവി, സിപിസി ഡിജിഎം ടി.പി. ജോസഫ്, ഏരിയ മാനേജര്‍ രവി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വ്യവസായ വകുപ്പ് ഓഫീസര്‍ എം.എം. ഫൈസല്‍ എംഎസ്എംഎഇ വായ്പാ സ്‌കീമുകളെപ്പറ്റി ക്ലാസ് നയിച്ചു. വായ്പാ അനുമതിപത്ര വിതരണം ഡയറക്ടര്‍ ജോസ് ടോം നിര്‍വഹിച്ചു.

Kottayam

കനത്ത മഴ; കുരിശുങ്കൽ ജംഗ്ഷനിൽ വെള്ളക്കെട്ട്

കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ടാക്സി സ്റ്റാൻഡിന് മുൻവശത്താണ് വെള്ളക്കെ‌ട്ട് രൂപപ്പെട്ടത്.

ദേശീയപാതയോരത്തെ ഓട അടഞ്ഞതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണം. വളവിലെ റോഡിലടക്കം നിറഞ്ഞ വെള്ളം ഭാഗികമായി ടാക്സി സ്റ്റാൻഡിനുള്ളിലേക്കും കയറി. കൂടാതെ കുരിശുങ്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്കും വെള്ളക്കെട്ട് നീണ്ടു.

ഇത് വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും ദുരിതമായി. വെയിറ്റിംഗ് ഷെഡിൽ നിന്നു വെള്ളത്തിലൂടെ ഇറങ്ങി ബസിൽ കയറേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. മുന്പും സമാന രീതിയിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെട്ടു

Kottayam

വെള്ളം ചിതറിത്തെറിച്ചു, ഗതാഗതം തടസപ്പെട്ടു

മണിമല: മണിമല വലിയ പാലത്തിനു സമീപം ജലവിതരണ പൈപ്പ് ലൈനിൽ കേടുപാട് സംഭവിച്ച് വെള്ളം ചിതറിത്തെറിച്ചു. ഗതാഗതവും തടസപ്പെട്ടു. മണിമല മേജർ കുടിവെള്ള പദ്ധതിയുടെ ലൈനിലെ വാഷർ തള്ളിപ്പോയതാണ് തകരാറിന് കാരണം.

30 അടിയോളം ഉയരത്തിലേക്ക് ശക്തമായി വെള്ളം ചീറ്റിത്തെറിച്ചു. ചുവട്ടടിപ്പാറയിൽനിന്നു മണിമല പഞ്ചായത്തിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പിലാണ് തകരാർ സംഭവിച്ചത്. വാട്ടർ അഥോറിറ്റി അധികൃതർ അറ്റകുറ്റപ്പണികൾ നടത്തി.

Kottayam

കുഴിമാവ് - പുഞ്ചവയൽ റോഡിൽ വെള്ളമൊഴുക്ക് രൂക്ഷം

മുണ്ടക്കയം: ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കുഴിമാവ് - പശ്ചിമ - പുഞ്ചവയൽ റോഡിൽ വെള്ളമൊഴുക്ക് രൂക്ഷം. കുഴിമാവ് കവലയിൽ നിന്നു പുഞ്ചവയൽ, പശ്ചിമ, കരിനിലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിൽ കവല മുതൽ പശ്ചിമ റൂട്ടിലേക്ക് തിരിയുന്ന ഭാഗം വരെയുള്ള ഇറക്കത്തിലാണ് വെള്ളമൊഴുക്ക് വ്യാപകമാകുന്നത്.

ചെറിയൊരു മഴപെയ്താൽ പോലും റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുകയാണ്. കുത്തിറക്കമുള്ള ഈ റോഡിലൂടെ വെള്ളം ഒഴുക്ക് രൂക്ഷമാകുന്നതോടെ കല്ലും മണ്ണുമടക്കം റോഡിലേക്ക് നിരക്കുകയും ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമാണ്.

റോഡിന്‍റെ ഇരുവശങ്ങളിലും കാനകളോ ഓടകളോ ഇല്ലാത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കുന്നത്. വശങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ മഴവെള്ളം മുഴുവൻ ടാറിംഗിന് മുകളിലൂടെയാണ് ഒലിച്ചുപോകുന്നത്.

മഴക്കാലം ശക്തമാകുന്നതോടെ റോഡിന്‍റെ ടാറിംഗ് പൂർണമായും ഇളകി റോഡ് ഗതാഗതയോഗ്യമല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിന് ഇരുവശവും ഓടകൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kottayam

സാപ്‌സ്‌ എക്‌സലന്‍സിയ അവാര്‍ഡ്‌ ഡേ നടത്തി

കാഞ്ഞിരപ്പള്ളി: സിബിഎസ്‌ഇ പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ആനക്കല്ല്‌ സെന്‍റ് ആന്‍റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ സാപ്‌സ്‌ എക്‌സലന്‍സിയ അവാര്‍ഡ്‌ ഡേ നടത്തി. എഡിജിപി എസ്‌. ശ്രീജിത്ത്‌ ഐപിഎസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ്‌ മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

‌മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്‌, പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്‍റ് ജോസ്‌ സിറിയക്‌, സ്റ്റാഫ്‌ സെക്രട്ടറി ജിനു തോമസ്‌, സ്റ്റീഫന്‍ ജോസഫ്‌, നിവേദിത രാജീവ്‌, എയ്‌ഞ്ചലിന്‍ റോസ്‌ ഷിബു, ആര്‍ദ്ര അജിത്‌, ഷോണ്‍ ജോജി എന്നിവര്‍ പ്രസംഗിച്ചു.

Kottayam

കാരയിൽ-ആശുപത്രി റോഡ് തകർന്നു; ഗതാഗതം ദുഷ്കരം

വൈക്കം: നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ കാരയിൽ-ആയുർവേദ ആശുപത്രി റോഡും വൈനവേലിപോളശേരി റോഡും തകർന്ന് യാത്ര ദുഷ്‌കരമായി. വൻ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മാസങ്ങളായി യാത്ര ദുരിതപൂർണമാക്കിയിട്ടും കുഴിയടയ്ക്കാൻ പോലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും വാഹന യാത്രികരും ആരോപിക്കുന്നു.

കാരയിൽ- ആയുവേർദ ആശുപത്രി റോഡുമായി ബന്ധപ്പെട്ട ഉദയനാപുരം പനമ്പുകാട് റോഡും പൂർണമായി തകർന്ന നിലയിലാണ്. ചെളിവെള്ളം നിറഞ്ഞ കുഴികളിലകപ്പെട്ട് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. സർക്കാർ ആയുർവേദ ആശുപത്രി, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, കോവിലകത്തുംകടവ് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്.

തകർന്ന റോഡിലൂടെ കടന്നുപോകുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിക്കുന്നത് പതിവാണ്. തകർന്ന് കാൽനടപോലും ദുഷ്കരമായ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇതിനകം നിരവധി സമരപരിപാടികൾ നടത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരത്തിലെ മൂന്നു വാർഡുകളിലെയും ഉദയനാപുരം പഞ്ചായത്തിലെ കായലോര മേഖലയായ പനസുകാട്ടിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

Kottayam

തട്ടുകടകള്‍ക്കും ബജിക്കടകൾക്കും‍ ഇന്നു മുതല്‍ സമയനിയന്ത്രണം

കോട്ടയം: നഗരത്തിലെ തട്ടുകടകള്‍ക്കും ബജിക്കടകള്‍ക്കും ഇന്നു മുതല്‍ സമയനിയന്ത്രണം. ബജിക്കടകള്‍ വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയും തട്ടുകടകള്‍ക്ക് രാത്രി എട്ടു മുതല്‍ 12 വരെയുമാണ് പ്രവര്‍ത്തന സമയം.

രാവിലെ മുതല്‍ രാത്രി വരെ നിയന്ത്രണമില്ലാതെ ബജിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതുമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി.

തെരുവോര കച്ചവടത്തിന്‍റെ എല്ലാ യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. ഒരു സ്ഥാപനം നടത്തുന്നയാള്‍ക്ക് മറ്റൊരു സ്ഥാപനം അനുവദിക്കില്ലെന്നും നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.

Kottayam

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോട്ടയം: മികച്ച ഗായികയ്ക്ക ുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ. വിജയലക്ഷ്മിയെ കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്‍ ആദരിച്ചു. സ്വീകരണ യോഗം ഡോ. വിജയലക്ഷ്മി ദേശീയ അവാര്‍ഡ് നേടിയ പാട്ട് പാടി ഉദ്ഘാടനം ചെയ്തു.

കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ടി.വി. സോണി അധ്യക്ഷത വഹിച്ചു. വി.എസ്. ചന്ദ്രശേഖരന്‍ നായര്‍, ഡോ. റോസമ്മ സോണി, പ്രഫ. ഷാജി ജോസഫ്, പ്രഭാകരന്‍പിള്ള വെള്ളാറ്റില്‍, റോസ് ജോസ് നെടിയകാല, ജോസഫ് താനമാവുങ്കല്‍, പ്രദീപ് മാത്യു, ശശിധരന്‍ പാറമ്പുഴ, മാത്യു മള്ളിയില്‍, ബിബിന്‍ പി. ബേബി, സി.എ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kottayam

വിശ്വകർമ മഹാസഭ പൊതുയോഗം

പെരുവ: അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം യൂണിയനിലെ കാരിക്കോട് 464-ാം നമ്പര്‍ ശാഖയുടെ പൊതുയോഗം നടന്നു. കെ.എസ്. മനോഹരന്‍ ആചാരിയുടെ വസതിയില്‍ നടന്ന പൊതുയോഗത്തില്‍ വിവിധ മേഖലകളിലെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരെ മന്ത്രി മോന്‍സ് ജോസഫ് ആദരിച്ചു.
വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് പി.ജി. ശിവദാസ് അധ്യക്ഷത വഹിച്ചു.

സഭാ സംസ്ഥാന സെക്രട്ടറി കെ.എസ്. മനോഹരന്‍, വിശ്വകര്‍മ യുവജന സംഘം പ്രസിഡന്‍റ് ഇ.എസ്. നിതീഷ്, യുവജനസംഘം സംസ്ഥാന സെക്രട്ടറി വിമല്‍കുമാര്‍, മഹിളാസംഘം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് രുഗ്മിണി നാരായണന്‍, ശാഖാ പ്രസിഡന്‍റ് കെ.ടി. സജീവ്, സെക്രട്ടറി പി.ബി. ഹരിദാസ്, വാര്‍ഡ് മെംബർ സിനി ജയിന്‍ എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ വിശ്വകര്‍മ സമൂഹത്തെയും അതിന്‍റെ മുന്‍നിരയില്‍ ചേര്‍ത്തുനിര്‍ത്തുമെന്നും നിയമസഭയില്‍ വിശ്വകര്‍മര്‍ക്ക് എംഎല്‍എമാര്‍ ഇല്ലാത്തതുകൊണ്ട് വിഷമിക്കേണ്ടെന്നും മന്ത്രിമാര്‍ നിങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

മന്ത്രി മോന്‍സ് ജോസഫിനെ ചെങ്കോലും കിരീടവും നല്‍കി യോഗത്തില്‍ ആദരിച്ചു. കലാപ്രതിഭകളായ തബല വിദഗ്ധന്‍ കെ.എന്‍. ചെല്ലപ്പന്‍, തമിഴ്ഗാന രചയിതാവ് പി.കെ. അനു ക്കുട്ടൻ, സ്റ്റേജ് ആര്‍ട്ടിസ്റ്റ് സമീതീഷ്, തവില്‍ വിദ്വാന്‍ കെ.ജി. സുധാകരന്‍, ചെണ്ട വിദഗ്ധന്‍ അജയ്, നാദസ്വര വിദഗ്ധന്‍ എം.എം. സുരേഷ് കുമാര്‍, ഗരുഡന്‍ പറവ വിദഗ്ധന്‍ അനന്തു, ചിത്രകല അധ്യാപകന്‍ ശ്രീജേഷ് ഗോപാല്‍, നാദസ്വര വിദ്വാന്‍ എം.എസ്. വിനായക് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ശാഖയിലെ മുതിര്‍ന്ന അംഗങ്ങളെയും മുന്‍ ഭാരവാഹികളെയും പൊന്നാടയണയിച്ചു ആദരിച്ചു.

Ernakulam

കിഴക്കൻ മേഖലയിൽ വ്യാപക നാശം

മൂവാറ്റുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനു പുറമേ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിലും വെള്ളം കയറി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ 200 വീടുകളിൽ വെള്ളം കയറി

മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ കടാതി ആനിക്കാകുടി, ഇലാഹിയ നഗര്‍ കോളനി, കാളചന്ത, കൊച്ചങ്ങാടി, രണ്ടാര്‍ കവളക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വാഴപ്പിള്ളി ജെബി സ്‌കൂള്‍, ടൗണ്‍ യുപി സ്‌കൂള്‍, മാറാടി യുപി സ്‌കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്‌കൂള്‍, കാവുങ്കര വനിതാ സെന്‍റര്‍, കുര്യന്‍മല കമ്യൂണിറ്റി സെന്‍റര്‍, ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ തുടങ്ങിയിരിക്കുന്ന ക്യാമ്പുകളിലേക്കാണ് കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി പറഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടിക്കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര

ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നടത്തി.

മഴക്കാല ദുരന്തസാധ്യത നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആളുകള്‍ ഭയാശങ്കരാകരുതെന്നും ജാഗ്രത ഉണ്ടായാല്‍ മതിയെന്നും എംഎല്‍എയും ചെയര്‍പേഴ്‌സണും അറിയിച്ചു.

മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതുമാണ് ഒറ്റ ദിവസം കൊണ്ട് വെള്ളം കയറാന്‍ കാരണമായത്. മോട്ടോര്‍ പുരകളിലെല്ലാം വെള്ളം കയറി.

മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തില്‍ മുങ്ങി. കിഴക്കേ റോഡ് വഴിയേ ക്ഷേത്രത്തിലെത്താന്‍ ഇപ്പോള്‍ മാര്‍ഗമുള്ളു. ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമുള്ള തോടാണ് കര കവിഞ്ഞത്. പമ്പ് ഹൗസിന്‍റെ കിണറിന് ഉയരത്തിലുള്ള ചുറ്റുമതില്‍ ഉള്ളതിനാല്‍ നിലവില്‍ വെള്ളം കയറാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

കോതയാറും കാളിയാറും കരകവിഞ്ഞു

പോത്താനിക്കാട്: കനത്തമഴ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വിതച്ചു. കോതയാറും, കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുക്ക് പ്രദേശങ്ങളിലെ 20 ഓളം വീടുകളില്‍ വെള്ളം കയറി. കുടമുണ്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണര്‍ പാലങ്ങള്‍ വെള്ളത്തിനടയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാളിയാര്‍പുഴ കരകവിഞ്ഞ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാല് വീടുകളില്‍ വെള്ളം കയറി. അത്തിമറ്റം കടവ്, ചേലക്കടവ് പ്രദേശങ്ങളിലെ അഞ്ചോളം വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. കാളിയാര്‍ പുഴയുടെ കൈവഴിയായ പുളിന്താനം തോട് കരകവിഞ്ഞ് ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടയിലായി.

ഇറമ്പില്‍ സാറാമ്മയുടെ വീട്ടിലെ കിണര്‍ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്‍റെ വീടിന്‍റെ പിന്‍വശത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടിയില്‍ വെള്ളം കയറി .

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വാഴക്കുളം: കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൊടുപുഴ- മൂവാറ്റുപുഴയാറിൽ വെള്ളം കര കവിഞ്ഞ് പുരയിടങ്ങളിൽ വെളളം കയറി. ജാഗ്രതാ നിർദേശമുള്ളതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവർ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പുഴ പെട്ടെന്ന് കര കവിഞ്ഞതിനാൽ പുഴയോര കെട്ടിടങ്ങൾക്കും മറ്റും അപ്രതീക്ഷിത നഷ്ടങ്ങളുണ്ടായി. ആവോലി വള്ളിക്കടയിൽ ചില വീടുകളിലും വെള്ളം കയറി. വഴികൾ വെള്ളം നിറഞ്ഞ് യാത്ര തടസപ്പെട്ടിട്ടുമുണ്ട്.

കനത്ത മഴയില്‍ കദളിക്കാട് പിരളിമറ്റം നെടുമലയില്‍ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കനത്ത മഴയേ തുടര്‍ന്ന് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായത്. മഞ്ഞള്ളൂര്‍ മുന്‍ പഞ്ചായത്തംഗമായ അനിത റെജിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയ്ക്കും വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. കൊത്തളത്തില്‍ കെ.യു. സോമന്‍റെ വീടിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

വെള്ളപ്പൊക്ക ഭീഷണിയില്‍

തിരുമാറാടി: പഞ്ചായത്തിലെ കാക്കൂര്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസര്‍ രാകേഷ് പിള്ള, 15-ാം വാര്‍ഡ് അംഗം ബിനോയ് കള്ളാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടുകുന്നേല്‍ ടി.കെ. അനില്‍കുമാറിന്‍റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളായ തൊട്ടുകുന്നേല്‍താഴം, വാരപ്പെട്ടി ഭാഗം, വെള്ളേലി ചെക്ക്ഡാം എന്നിവിടങ്ങളിലെ 12ഓളം കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിന്‍റെ ഭിത്തിയിടിഞ്ഞു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ മീമ്പാറ തിരുവാണിയൂര്‍ റോഡിന്‍റെ ഭിത്തി ഇടിഞ്ഞ് തോട്ടില്‍ പതിച്ചു.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ റെജി, വൈസ് പ്രസിഡന്‍റ് ജോണ്‍ ജോസഫും മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

Ernakulam

ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി

ചെല്ലാനം : കടൽ ശക്തിയായി ഇളകിയതോടെ കണ്ണമാലിയിലും ചെറിയകടവിലും കടൽ കയറ്റം ശക്തമായി. നിരവധി വീടുകളും സമീപ പറമ്പുകളും വെള്ളത്തിലായി.

കടൽഭിത്തി തീർത്തും തകർന്നു കിടക്കുന്നയിടങ്ങളിലാണ് കടൽ കയറുന്നത്. ചെല്ലാനം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കണ്ണമാലി , ചെറിയകടവ് തുടങ്ങിയ തീരദേശങ്ങളിൽ പല ഭാഗങ്ങളിലും ജിയോ ബാഗുകളും മണൽ വാടയും നിർമിച്ച് പ്രതിരോധിച്ചതുമൂലം കടൽക്കയറ്റത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു. എന്നാൽ കടൽക്ഷോഭം കൂടുതൽ ശക്തിയായാൽ ഈ പ്രതിരോധങ്ങളെക്കെ തകർന്നടിയും. തോരാതെ പെയ്യുന്ന മഴ മൂലം കടൽ അതിശക്തമായി ഇളകി ഇരിക്കുകയാണ്.

ഇന്നലെ രാവിലെ മുതൽ തന്നെ കടൽ പ്രക്ഷുബ്ദ്ധമാണ്. രാവിലെ തന്നെ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം ശക്തിയായി കയറുകയായിരുന്നു. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടൽ വെള്ളമെത്തി. സിഎംഎസ് , മേനാശേരി, സൗദി പ്രദേശങ്ങളിലും കടലാക്രമണം ഉണ്ട്.

തീരപ്രദേശങ്ങളിൽ പലഭാഗത്തുംമണൽവാട തകർന്നിട്ടുണ്ട്. ടെട്രാപോഡ് കടൽത്തി നിർമിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഇത്തവണ ചെയ്തിട്ടില്ല. കടൽ തീരം മുഴുവനായും തകർന്ന നിലയിലാണ്.

വൈപ്പിനിലെ ബീച്ചുകളിൽ കടൽകയറ്റം

വൈപ്പിൻ: കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടലേറ്റം രൂക്ഷം. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറം കോൺവെന്‍റ് ബീച്ചിലും എടവനക്കാട് അണിയിൽ, നായരമ്പലം വെളിയത്ത് പറമ്പ് ബീച്ചുകളിലുമാണ് കടൽ കയറിയത്. ആഞ്ഞടിച്ച തിരമാലകൾ തകർന്നു കിടക്കുന്ന കടൽ ഭിത്തിക്കിടയിലൂടെ തീരദേശ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഇതാകട്ടെ കോൺവെന്‍റ് ബീച്ചിലും വെളിയത്ത് പറമ്പ് ബീച്ചിലും പരിസരത്തെ വീടുകൾക്കും ഭീഷണി ഉയർത്തി. കോൺവെന്‍റ് ബീച്ച് ഭാഗത്ത് തീരദേശ റോഡും തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. സ്ഥിതി തുടർന്നാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒന്നാം വാർഡംഗം കുഞ്ഞുമോൻ അറിയിച്ചു.

Ernakulam

പെരിയാർ കരകവിഞ്ഞു: മണപ്പുറം ക്ഷേത്രത്തിൽ ആറാട്ട് പൂജ

ആലുവ: ശക്തമായ കാലവർഷത്തിൽ ഭൂതത്താൻകെട്ട് ഷട്ടറുകൾ തുറന്നതോടെ പെരിയാർ നിറഞ്ഞു കവിയുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്ന് പലയിടത്തും കരകവിഞ്ഞു. ആലുവയിൽ ശിവരാതി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതികൾ നേരിടാനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.

ഇന്നലെ രാവിലെ മുതൽ ഇടവിട്ട നേരങ്ങളിലാണ് ആലുവയിൽ മഴ പെയ്തത്. എന്നാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ശക്തമായ മഴ കാരണം പെരിയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. രാവിലെ 10 ഓടെ മണപ്പുറത്തെ ക്ഷേത്രാങ്കണത്തിലേക്ക് പുഴ കരകവിഞ്ഞ് എത്തി. ആ സമയം മണപ്പുറം മുഴുവനായി മുങ്ങിയിരുന്നില്ല.

ആറാട്ട് പൂജ നടന്നു

ഉച്ചയ്ക്ക് 12ഓടെ പെരിയാറിൽ ഒഴുക്ക് ശക്തമായി. ഇതോടെ മഹാദേവ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം ജലത്തിനടിയിലായി. തുടർന്ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ഉച്ചയ്ക്ക് 11.58ന് ആറാട്ടു നടന്നത്. ക്ഷേത്രത്തിൽ ആറാട്ട് പൂജയും നടന്നു. പെരിയാറിലെ ആലുവ മാർത്താണ്ഡവർമ ജലനിരപ്പ് 2.81 മീറ്റർ ആയപ്പോഴാണ് ശിവരാത്രി മണപ്പുറം മുഴുവനായി വെള്ളത്തിനടിയിലായത്.

എല്ലാ വർഷവും മഴക്കാലത്ത് പെരിയാർ കരകവിഞ്ഞ് ആറാട്ട് നടക്കുന്നത്.
ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ട് നടക്കാറുണ്ടെങ്കിലും ആറാട്ട് പൂജയും ആറാട്ട് സദ്യ, ആറാട്ട് പായസ വിതരണം എല്ലാം നടക്കുന്നത് വർഷത്തിലെ ആദ്യത്തെ ആറാട്ടിന് മാത്രമാണ്. വെള്ളം ഇറങ്ങി വിഗ്രഹം കാണുന്നതോടെയാണ് ഭക്തർക്കായി ആറാട്ട് സദ്യ ഒരുങ്ങുന്നത്. ഏറെ ഭക്തിപുരസരമാണ് വിശ്വാസികൾ ആറാട്ട് ദർശിക്കാനെത്തുന്നത്.

മണപ്പുറത്തെ പിതൃകർമങ്ങൾ നടക്കുന്ന ബലിത്തറകൾ മുങ്ങിയതിനാൽ തർപ്പണം ചടങ്ങുകൾ ആൽത്തറ ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. പാലസ് റോഡിൽ നിന്ന് മണപ്പുറത്തേക്ക് വരാനുപയോഗിക്കുന്ന ശിവരാത്രി നടപ്പാലത്തിലെ നടകളും വെള്ളത്തിനടിയിലായി. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ഒന്നര അടി താഴെയാണ് പുഴ ഒഴുകുന്നത്.

കൺട്രോൾ റൂം തുറന്നു

ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 0484-2623755, 2623757
കടുങ്ങല്ലൂർ മേഖലയിൽ വെള്ളക്കെട്ട്
കടുങ്ങല്ലൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കടുങ്ങല്ലൂരിൽ കീരപ്പിള്ളി പാടശേഖരങ്ങളൽ വെള്ളക്കെട്ട് വർധിച്ചതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുംപറവൂർ താലൂക്ക് ഓഫീസ് അറിയിച്ചു.

Ernakulam

ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് തുറന്നു

ഫോര്‍ട്ടുകൊച്ചി: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് നൂറു കണക്കിന് വീടുകളില്‍ കടല്‍ വെള്ളം കയറി. ഇതേ ചെല്ലാനം പഞ്ചായത്തില്‍ ആദ്യത്തെ ദുരിതാശ്വാസ ക്യാന്പ് തുറന്നു. ചെറിയ കടവ് സെന്‍റ് ജോസഫ് കോണ്‍വന്‍റില്‍ ആരംഭിച്ച ക്യാന്പില്‍ ആറു വീട്ടുകാരാണ് അഭയം തേടിയിടുള്ളത്.

കണ്ണമാലി, ചെല്ലാനം റോഡിലേക്ക് കടല്‍ വെള്ളം എത്തിയതോടെ തീരദേശ റോഡുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നടുറോഡില്‍ കുടുങ്ങി. വീടുകള്‍ക്ക് ചുറ്റുമുള്ള മരങ്ങള്‍ പലതും കടപുഴകിയ നിലയിലാണ്. പുത്തന്‍തോട് ഭാഗത്ത് കടല്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും, വലകളും കടല്‍ ഒഴുക്കിയെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. കടലുമായി ബന്ധപ്പെട്ടിരുന്ന ഇട തോടുകള്‍ മണല്‍ നിറഞ്ഞ് അടഞ്ഞു പോയതോടെ കടല്‍വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി.

പഞ്ചായത്തിനന്‍റെ നിയന്ത്രണത്തില്‍ നടക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി മണല്‍ വാടകള്‍ തീര്‍ക്കുന്ന ജോലികള്‍ മുടങ്ങിയതോടെ കടല്‍വെള്ളത്തിന്‍റെ വരവിന്‍റെ ശക്തി വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.തെക്കേ ചെല്ലാനം മുതല്‍ പുത്തന്‍ തോട് ഭാഗം വരെ ടെട്രോ പോഡ് കടല്‍ ഭിത്തികള്‍ നിര്‍മിച്ചിട്ടുള്ള പ്രദേശങ്ങള്‍ സുരക്ഷിതമാണ്. പ്രദേശത്ത് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍, ചെല്ലാനം വില്ലേജ് ഓഫീസര്‍ സോണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

ഒക്കൽ തുരുത്ത് മുങ്ങി

പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ചപ്പാത്ത് മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഉയർന്നത് മൂലം തുരുത്തിലേക്കുള്ള ഏക സഞ്ചാരമാർഗം ചപ്പാത്ത് വെള്ളത്തിനടിയിലായി. വഞ്ചിയിലൂടെ കടക്കാനുള്ള വഴിയിൽ വഴിമുടക്കി ഇല്ലി പട്ടകൾ മറിഞ്ഞു കിടക്കുകയാണ്.

Ernakulam

തൂഫാൻ കെയർ നവയാത്ര വാക്കത്തൺ നടത്തി

അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി നവതി ആഘോഷങ്ങളുടെ ഭാഗമായി തൂഫാന്‍ കെയര്‍ നവയാത്ര വാക്കത്തൺ സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ അങ്കമാലി പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കൊച്ചിന്‍ ലയണ്‍സ് ക്ലബ്, അങ്കമാലി ലയണ്‍സ് ക്ലബ്, അങ്കമാലി റസിഡന്‍റ്സ് അസോസിയേഷന്‍ അപ്പക്‌സ് ബോഡി എന്നിവരുടെ പ്രതിനിധികളും തൂഫാന്‍ കെയര്‍ നവയാത്രയില്‍ പങ്കാളികളായി. നവതി ആഘോഷത്തിന്‍റെ കൊടിയേറ്റം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, ബിജി റെജി, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ജിബി വര്‍ഗീസ്, എന്‍.വി. പോളച്ചന്‍, ബിനു പഴയിടത്ത്, ജോയിന്‍റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. എബിന്‍ കളപ്പുരക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പടന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.

ആശുപത്രിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നാലിന് സാളാര്‍ ലൈറ്റുകളുടെയും പാനലുകളുടെയും സ്വിച്ച്ഓണ്‍ കര്‍മം വൈദ്യുതി മന്ത്രി സണ്ണി ജോസഫും എട്ടിന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.

Ernakulam

സ്വന്തം കഴിവുകളോട് മത്സരിക്കുക: ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍

കാക്കനാട്: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക് വിദ്യാർഥികളുടെ അധ്യയന വര്‍ഷാരംഭച്ചടങ്ങായ ദീക്ഷാരംഭം 2026 നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭാവി രൂപപ്പെടുത്താനും മറ്റുള്ളവരോട് മത്സരിക്കാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഐ, തിരുഹൃദയ പ്രവിശ്യയിലെ വിദ്യാഭ്യാസ കൗണ്‍സിലറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

ഐസാറ്റിന് ഓട്ടോണമസ് പദവി; മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി

കളമശേരി: ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഓട്ടോണമസ് പദവി. കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപനം നടത്തി.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കളമശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ.തോമസ്, ഐസാറ്റ് അസിസ്റ്റന്‍റ് മാനേജര്‍ ഫാ. മനോജ് ഫ്രാന്‍സിസ് മരോട്ടിക്കല്‍, പ്രിന്‍സിപ്പൽ ഡോ. വി. വീണ എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ സ്വാഗത ചടങ്ങ് ആയ സ്‌കോള ബ്രവിസ് 2026 ഇതോടൊപ്പം നടന്നു.

ഐസാറ്റ് എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. ആന്‍റണി വക്കോ അറയ്ക്കല്‍ വിദ്യാദീപം തെളിയിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രഫ. വി. പോള്‍ അന്‍സല്‍, പ്രഫ. കനക സേവ്യര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Ernakulam

കാർഡിയോ തൊറാസിക് സർജറിയിൽ ലൂർദ് ആശുപത്രിക്കു നേട്ടം

കൊച്ചി: ലൂർദ്‌ ആശുപത്രിയുടെ കാർഡിയോ തൊറാസിക് സർജറി വിഭാഗം 100 ദിവസങ്ങൾക്കുള്ളിൽ 100 ലധികം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആഘോഷപരിപാടി നടത്തി.

ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി എംഎൽ‌എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ പ്രസംഗിച്ചു. കാർഡിയോ തൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്‌തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമ്മൻ, ഡോ. ടോം തോമസ്, നഴ്‌സിംഗ് വിഭാഗം എന്നിവരാണു ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയത്.

Ernakulam

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം; പന്തലിന് കാല്‍നാട്ടി

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തിനും ബൈബിള്‍ കണ്‍വന്‍ഷനുമായി വല്ലാര്‍പാടം റോസറി പാര്‍ക്കില്‍ നിര്‍മിക്കുന്ന പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.

ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ.മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ഫാ. ആന്‍റണി ഷൈന്‍ കാട്ടുപറമ്പില്‍, ജോ ജനറാൾ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എല്‍സി ജോര്‍ജ്, ഫാ. ജിക്‌സണ്‍ ജോണി, ഫാ. അമല്‍ ആന്‍റണി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് റോയി ഡി ക്കൂഞ്ഞ, കെഎല്‍സി ഡബ്ലിയുഎ പ്രസിഡന്‍റ്ഡോ. കെ.ജെ. ബീന, കെസിവൈഎം പ്രസിഡന്‍റ് രാജീവ് പാട്രിക് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ് മുല്‍ 10 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. 13നാണ് വല്ലാര്‍പാടം തീര്‍ഥാടനം.

Ernakulam

ദുരിതപ്പെയ്ത്ത്...

കൊച്ചി: മൂന്നു ദിവസമായി തുടരുന്ന മഴ ജില്ലയില്‍ ശക്തിപ്രാപിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. മൂവാറ്റുപുഴയിലെയും കൊച്ചിയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.പെരിയാറില്‍ ജലനിരപ്പ് മുന്നറിയിപ്പുനില പിന്നിട്ടു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ ഉയര്‍ത്തി.

കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്ത് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ശക്തമായ മഴയില്‍ ജില്ലയില്‍ ഒരു വീടിന് പൂര്‍ണമായും മറ്റൊരു വീടിന് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം

കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും. വാഴക്കുളം മേഖലയില്‍ പത്തോളം വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ നാശം സംഭവിച്ചു. നേര്യമംഗലത്ത് രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മണികണ്ഠന്‍ചാല്‍ ചപ്പാത്ത്, കുത്തുകുഴി, കുടമുണ്ടപാലം എന്നിവ വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലാവന കടത്ത് താത്കാലികമായി നിർത്തിവച്ചു. ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ 200ഓളം വീടുകളില്‍ വെള്ളം കയറി.

കടലാക്രമണ ഭീതിയില്‍ തീരദേശം

മഴ കനത്തതോടെ കടലാക്രമണ ഭീതിയിലാണ് ജില്ലയുടെ തീരദേശം. ചെല്ലാനം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത്. ചെല്ലാനം ചെറിയകടവ്, കണ്ണമാലി റോഡുകളിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ ചെയ്തിട്ടില്ല. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടല്‍ വെള്ളമെത്തി. വൈപ്പിന്‍ മേഖലയും വെള്ളപ്പൊക്ക ഭിതിയിലാണ്. മഴയെത്തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ പ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ പലതും ഇന്നലെ വൈകിട്ടോടെ മടങ്ങിയെത്തി.

പെരിയാര്‍ കരകവിഞ്ഞു

കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ഇതോടെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ആറിന് പെരിയാറിലെ ജലനിരപ്പ് മാര്‍ത്താണ്ഡവര്‍മ പോയിന്‍റില്‍ 3.53 മീറ്റര്‍ ആണ്. മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്റര്‍ ആണ്. കാലടി പോയിന്‍റില്‍ 6.77 മീറ്ററും മംഗലപ്പുഴ പോയിന്‍റില്‍ 3.44 മീറ്ററുമാണ് ജലനിരപ്പ്.
കൊച്ചി നഗരത്തില്‍ ഇടവിട്ടുള്ള മഴ നഗരത്തിനുള്ളിലെ ഇടറേഡുകളെ വെള്ളത്തിലാക്കി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ജനവാസമേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആലുവ, അങ്കമാലി, പെരുമ്പാവൂര്‍. ആലങ്ങാട് മേഖലകളില്‍ കൃഷിനാശവും സംഭവിച്ചിടുണ്ട്.

മഴ കനക്കുന്നു... ജാഗ്രത വേണം

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.

ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

മഴയുടെ സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കുക. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വിനോദ യാത്രകളും ഒഴിവാക്കുക.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലൂടെയുമുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. തീരപ്രദേശത്ത് കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്.

അടിയന്തര സാഹചര്യങ്ങളില്‍ 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

 

 

 

Ernakulam

രാത്രികാല ബൈക്ക് അഭ്യാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി എംവിഡി

കൊച്ചി: നഗരത്തില്‍ രാത്രികാലങ്ങളില്‍ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ശബ്ദം ഉണ്ടാക്കുന്ന ബൈക്കുകളുടെ അഭ്യാസപ്രകടനം കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് എംവിഡിയുടെ നടപടി.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച മിന്നല്‍ പരിശോധന ഇന്നലെ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു.

കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത് ക്വീന്‍സ് വാക്ക് വേ, മറൈന്‍ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളിനഗര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ 2,20,500 രൂപ പിഴ ചുമത്തി.

രാത്രി 11ന് ശേഷമാണ് സൈലന്‍സറുകളില്‍ മാറ്റം വരുത്തി വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകള്‍ എത്തുന്നത്. ഇതു മൂലം കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തര പരാതി.

നിയമലംഘനം തുടരുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സിയും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ബിജു ഐസക് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

നിരോധിച്ച സൈലന്‍സര്‍ മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വരെ

പരിശോധന നടത്തിയ 80ഓളം വാഹനങ്ങളില്‍ 35 എണ്ണത്തില്‍ നിരോധിച്ച സൈലന്‍സറുകളും 20 വാഹനങ്ങളില്‍ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. കാമറയില്‍ പെടാതിരിക്കാന്‍ വ്യാജമായി നിര്‍മിച്ചതും മറച്ചുപിടിച്ചതുമായ നമ്പര്‍ പ്ലേറ്റുകള്‍, മടക്കിവയ്ക്കാന്‍ കഴിയുന്ന ബ്രാക്കറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഹാന്‍ഡില്‍ ബാര്‍ ബോഡി മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.

Ernakulam

കൊച്ചി ഹാർബറിലെ കൂലിത്തർക്കം: യോഗത്തിൽ തീരുമാനമായില്ല

ഫോർട്ടുകൊച്ചി: കൊച്ചി ഫിഷറീസ് ഹാർബറിൽ പി.എന്‍ വിഭാഗം കയറ്റിറക്ക്  തൊഴിലാളികൾക്കുള്ള കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനും പേഴ്സിൻ നെറ്റ് ബോട്ടുടമ അസോസിയേഷനും തമ്മിലുള്ള  തർക്കത്തില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ഇരുവിഭാഗവും തമ്മില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. നേരത്തേ വിഷയത്തില്‍  ജില്ലാ ലേബര്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവില്‍  ആകെ മത്സ്യബന്ധനത്തിന്‍റെ ഒരു ശതമാനം തൊഴിലാളികള്‍ക്ക് വേതനമായി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൊഴിലാളി യൂണിയന്‍ തയാറായില്ല. ജില്ലാ ലേബര്‍ഓഫീസറുടെ ഉത്തരവിനെതിരെ യൂണിയന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലിലാണ് ഇന്നലെ യോഗം വിളിച്ചത്. ആകെ മത്സ്യബന്ധനത്തിന്‍റെ രണ്ടു ശതമാനം കൂലിയായി നല്‍കണമെന്ന നിലപാടിലാണ് യൂണിയന്‍.
ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്തെങ്കില്‍ മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍. പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ രണ്ടു ശതമാനം കൂലി നല്‍കാത്ത ബോട്ടുകളിലെ മത്സ്യം ഇറക്കില്ലെന്ന നിലപാടാണ് യൂണിയന്‍റേത്.

തര്‍ക്കം  സംഘര്‍ഷത്തിലേക്ക് വഴി മാറുമോയെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസ് എംഎല്‍എ, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതി ചെയര്‍മാന്‍ എ.എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

Ernakulam

37 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ

പറവൂർ: വില്പനയ്ക്കെത്തിച്ച 37 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും പറവൂർ പോലീസും ചേർന്ന് പിടികൂടിയത്.

ഒഡീഷയിൽ നിന്നു കഞ്ചാവുമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും പോലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഓൺലൈൻ ടാക്സി വഴി പറവൂരിലേക്ക് എത്തുന്നതിനിടെ ചേന്ദമഗലം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.

ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത് വസ്ത്രങ്ങൾക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ പത്തിരട്ടിയിലധികം തുകയ്ക്കാണ് വില്പന നടത്തുന്നത്.
വില്പന നടത്തിയ ശേഷം അന്നു തന്നെ മടങ്ങിപ്പോകുന്നതാണ് ഇവരുടെ രീതി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. 360ഓളം നർക്കോട്ടിക് കേസുകളിലായി 445 പേർ പിടിയിലായിട്ടുണ്ട്.

Ernakulam

15 പവൻ സ്വർണാഭരണം മോഷ്‌ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ

പറവൂർ: വീട്ടിൽനിന്നു 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. പറവൂർ കൈതാരം സ്വദേശിനി ശ്രീജയാണ് (47) അറസ്റ്റിലായത്. കോട്ടുവള്ളി സ്വദേശി ശ്രീദേവി അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പറവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2025 ഡിസംബർ 28നും 2026 ജൂലൈ 12നും ഇടയിലാണ് മോഷണം നടന്നത്. സ്വർണം ലോക്കറിൽ നിന്നു നഷ്‌ടപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്നു പവൻ വീതം തൂക്കമുള്ള മൂന്നു വളകളും ഒരു മാലയും ഒരു പവൻ വീതം തൂക്കം വരുന്ന രണ്ട് മോതിരങ്ങളും രണ്ട് പവൻ തൂക്കം വരുന്ന ഒരു മാലയിൽ നിന്ന് ഒരു പവൻ തൂക്കം വരുന്ന ഭാഗം പൊട്ടിച്ചെടുത്തതും ഉൾപ്പെടെയാണു 15 പവൻ നഷ്‌ടപ്പെട്ടതായി പരാതിയിലുള്ളത്.

ലോക്കറിന്‍റെ പൂട്ടു തുറന്നാണു മോഷണം നടത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പണയം വച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ernakulam

നിർത്തിയിട്ട ലോറിക്ക് പിന്നിൽ വാനിടിച്ച് യുവാവ് മരിച്ചു

പനങ്ങാട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം പാർക്കിംഗ് നിരോധിത മേഖലയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ കയറ്റിവന്ന വാൻ ഇടിച്ച് യുവാവ് തത്ക്ഷണം മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്‍റെ മകൻ ഷെഫീഖ് (42) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻവശം പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഷെഫീഖിനെ പുറത്തെടുത്തത്. ഷെഫീഖിന്‍റെ സംസ്‌കാരം നടത്തി. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: അൽഫിയ, ആദില, ആസിഫ്.

വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് അപകടം

വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു. അന്നും അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാൻ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ നാലു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഈ അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ട മറ്റൊരു ലോറിയിലാണ് ഇന്നലെ അപകടത്തിനിടയാക്കിയത്.

പാർക്കിംഗ് നിരോധനമുണ്ടെങ്കിലും ഇവിടെ കണ്ടെയ്‌നർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ഈ മേഖലയിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ട ലോറികളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ട്.

Ernakulam

കൊച്ചി മെട്രോ: യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അറ്റനഷ്ടത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും മുന്നേറ്റം കൈവരിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റനഷ്ടം (നെറ്റ് ലോസ്) 2024-25ലെ 430.50 കോടി രൂപയില്‍ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. അതേസമയം ഇക്കാലയളവില്‍ 52.64 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും (ഓപ്പറേറ്റിംഗ് പ്രോഫിറ്റ്) നേടി. ഇതോടെ തുടര്‍ച്ചയായ നാലാം വര്‍ഷവും പ്രവര്‍ത്തന ലാഭം കൈവരിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാത കാക്കനാട് സ്മാര്‍ട്ട് സിറ്റിയിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കുമുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും പ്രവര്‍ത്തന ലാഭം വര്‍ധിക്കുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

2025-26ല്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി ദിനയാത്രക്കാരുടെ എണ്ണമാണിത്.

കൂടുതല്‍ പേര്‍ ദൈനംദിന യാത്രയ്ക്ക് മെട്രോ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയര്‍ന്നു. ഇതാണ് പ്രവര്‍ത്തന ലാഭത്തില്‍ നേരിട്ട് പ്രതിഫലിച്ചത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പാക്കാനും കെഎംആര്‍എല്‍ നടപടി സ്വീകരിച്ചു.

ടിക്കറ്റ് വരുമാനത്തിനപ്പുറം ടിക്കറ്റിതര (നോണ്‍ഫെയര്‍ റവന്യൂ) വരുമാനം വര്‍ധിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയായി മാറി.

2025-26ല്‍ ലഭിച്ച ആകെ പ്രവര്‍ത്തന വരുമാനമായ 224.65 കോടിയില്‍ 76.33 കോടി സ്റ്റേഷന്‍ വാണിജ്യവത്കരണം, പരസ്യവരുമാനം, പ്രോപ്പര്‍ട്ടി വികസനം, മറ്റ് നൂതന വരുമാന മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നാണ് ലഭിച്ചത്.

പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷങ്ങളിലെ നഷ്ടത്തില്‍ നിന്ന് തുടര്‍ച്ചയായ നാലു വര്‍ഷത്തെ ലാഭത്തിലേക്കുള്ള ഈ മുന്നേറ്റം കെഎംആര്‍എലിന്‍റെ പ്രവര്‍ത്തന മികവും സാമ്പത്തിക അച്ചടക്കവും നൂതന സമീപനങ്ങളുടെയും പ്രതിഫലനമാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Ernakulam

അരൂർ-തുറവൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി

അരൂർ: അരൂർ - തുറവൂർ മേൽപ്പാലത്തിന്‍റെ 24, 25, 26, ഫില്ലറുകളിൽ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന 110 കെവി ലൈൻ ഉയർത്താൻ വന്ന കാലതാമസമാണ് നിർമാണം ഒരു വർഷത്തോളം വൈകാൻ കാരണമായത്. 14 ഗർഡറുകളിൽ എഴെണ്ണം സ്ഥാപിച്ചു. ഇനി ഏഴു ഗർഡറുകൾ സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാ ണ്.

ഗർഡറുകൾ വേഗത്തിൽ സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ചിംഗ് ഗാൻഡ്രി ക്രെയിൻ ഈ ഭാഗത്ത് വീണ്ടും എത്തിക്കുക ചെലവ് കൂടുന്നതിനും ഗതാഗത തടസമുണ്ടാക്കുന്നതിനും കാരണമാകുന്നതിനാൽ ടെലസ്കോപ്പിക് ബൂം ഹൈഡ്രോളിക് മൊബൈൽ ക്രെയിനാണ് ഉപയോഗിക്കുന്നത്.

അരൂർ ബൈപ്പാസിലെ അപ്രോച്ച് റോഡ് നിർമാണവും ലാൻഡിംഗ് നിർമാണവും അവസാന ഘട്ടത്തിലാണ്. ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ ദേശീയ പാതയിൽ കെൽട്രോൺ ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്.

Ernakulam

ഗായിക കെ.എസ്. ചിത്രയ്ക്ക് കേരള പോലീസിന്‍റെ ആദരം

കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക് കേരള പോലീസിന്‍റെ ആദരം. ഓപ്പറേഷന്‍ തൂഫാന്‍ മുന്‍നിര്‍ത്തി സംഗീതമാണ് ലഹരി സ്റ്റേ എവേ ഫ്രം ഡ്രഗ് ആന്‍ഡ ക്രൈം എന്ന മുദ്രാവാക്യവുമായി കൊച്ചി സിറ്റി പോലീസിന്‍റെ കലിപ്‌സോ മ്യൂസിക് ബാന്‍ഡിന്‍റെ നേതൃത്വത്തിലാണ് ആദരിച്ചത്. പാടിവട്ടം ആസീസിയ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന തൂഫാന്‍ ചിത്രഗീതം - 2026 പരിപാടിയില്‍ എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) പി. വിജയന്‍ ചിത്രയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് അവരെ തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ചു.

2021 ല്‍ ലഹരിക്കേസുകളുടെ എണ്ണം 9,000 ആയിരുന്ന സ്ഥാനത്ത് 2026ല്‍ അത് 32,000 ആയി വര്‍ധിച്ചു. ലഹരിക്ക് ഇന്ന് വന്‍ ഡിമാന്‍ഡാണ്. പോലീസിനൊപ്പം ഓരോരുത്തരും ലഹരിക്കെതിരെ പൊരുതാന്‍ തയാറാകണമെന്നും അദ്ദേഹം‍ പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സംഗീതത്തിന്‍റെ ലഹരിയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയട്ടെയെന്ന് ചിത്ര പറഞ്ഞു.

ഗായകന്‍ അഫ്‌സല്‍ പാടിയ തൂഫാന്‍ തീം സോംഗ് എഡിജിപി പി. വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറും ചേര്‍ന്ന് ലോഞ്ച് ചെയ്തു. പോലീസ് ഗായകര്‍ക്കൊപ്പം ഗായകരായ ബിജു നാരായണന്‍, അഫ്‌സല്‍, ചിത്ര അരുണ്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ഇസ്മയില്‍ കലാക്ഷേത്രയെ ചടങ്ങില്‍ ആദരിച്ചു. ഗ്രീറ്റ് പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പ്രഗീഷ് രാജ് എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്‌സി സമരം

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്‌സി സമരം. ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസുകള്‍ ബഹിഷ്‌കരിച്ചു തുടങ്ങി. തിരക്കുള്ള സമയത്ത് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ ഡ്രൈവര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതുവരെ സമരം തുടരാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം.

നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ, വ്യാഴാഴ്ച ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. വിളിച്ചു വരുത്തി അവഹേളിച്ചതിനെതിരെയാണ് പ്രതിഷേധം. അവകാശങ്ങള്‍ അനുവദിച്ചുതരാന്‍ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ചു കളിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.

Ernakulam

ജില്ലയില്‍ വന്‍ വികസന മുന്നേറ്റം ലക്ഷ്യം: മന്ത്രി റോജി

കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ വികസന മുന്നേറ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് വിജയിച്ച എംഎല്‍എമാര്‍ക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച ജനങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ താന്‍ ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. എക്കാലത്തും യുഡിഎഫിനോട് ഒപ്പം നിന്നിട്ടുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ പത്തു വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന മുരടിപ്പാണ് ജില്ലയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇനി വരുന്നത് ജില്ലയുടെ സുവര്‍ണ കാലമാണെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, മനോജ് മൂത്തേടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ട്വിസ്റ്റ്; യുവാവ് എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: മരടില്‍ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന യുവാവ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടിയിലായി. മരട് തോമസ്പുരം കൊല്ലംപറമ്പിൽ റിജോയ് ബെക്സണി(24)നെ ആണ് ഡാന്‍സാഫ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത ത്. ഒപ്പമുണ്ടായിരുന്ന പുത്തൻകുരിശ് വടവുകോട് എമ്പ്രാംമഠത്തിൽ ബിനു മോഹനൻ (34), ഹരിപ്പാട് ചക്കാലകിഴക്കെതിൽ വി. പാർവതി (35), പനങ്ങാട് തിട്ടയിൽ സാന്ദ്രാഞ്ജലി (25) എന്നിവരും അറസ്റ്റിലായി.
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി ഫോറം മാളിന് സമീപത്ത് നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

താന്‍ റോഡില്‍ കൂടി പോകുമ്പോള്‍ ഒരാളെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു കേസ്. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു തട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന യുവാവ് റിജോയ് ആണെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ ഉള്‍പ്പെട്ട ആളാണ് റിജോയെന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ റിജോയിയെ എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയത്.

തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന്

ലഹരിയുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ആലുവ സ്വദേശിഫ്രാന്‍സിസ് അലക്‌സിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് റിജോയി പോലീസിന് നല്‍കിയ മൊഴിയെന്ന് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽകുമാർ പറഞ്ഞു. പണം തിരികെ നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയച്ചു. അലക്‌സിന്‍റെ കൈയില്‍ നിന്നു വാങ്ങിയ അഞ്ചു ഗ്രാം എംഡിഎംഎയുമായി ബിനുവിന്‍റെ വാടക വീട്ടിലെത്തി. നാലു പേരും ചേര്‍ന്ന് ഇതുപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലായത്.

Ernakulam

മൂവാറ്റുപുഴ മണ്ഡലത്തിലെ റോഡുകൾ നവീകരിക്കണമെന്ന്

മുവാറ്റുപുഴ : മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ മന്ത്രി പി.കെ. ബഷീറുമായി ചർച്ച നടത്തി.

ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പ്രധാനമായും എംസി റോഡിന്‍റെ നവീകരണമാണ് എംഎൽഎ ചൂണ്ടിക്കാട്ടിയത്.

ശബരിമല തീർഥാടനം ആരംഭിക്കുന്നതിനു മുന്പു തന്നെ പദ്ധതികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. എംസി റോഡിന്‍റെ മുവാറ്റുപുഴ മണ്ഡലത്തിലെ ഭാഗങ്ങളുടെ നവീകരണമാണ് എംഎൽഎ കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചത്. റോഡിന്‍റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ നടത്താത്തത് മൂലം റോഡുകൾ വളരെ മോശം അവസ്ഥയിലാണ്. ബിഎംബിസി നിലവാരത്തിൽ റോഡുകൾ ടാർ ചെയ്താലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ബിസി നിലവാരത്തിൽ ഓവർലേ ടാറിംഗ് ചെയ്താൽ മാത്രമേ റോഡുകൾ ദീർഘകാലം നിലനിൽക്കുകയുള്ളുവെന്ന് എംഎൽഎ പറഞ്ഞു.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ലക്ടർ, സൈൻബോർഡ്, സ്പീഡ് കൺട്രോൾ സിസ്റ്റം എന്നിവ സ്ഥാപിക്കണം. ഇതിനായി റോഡ് സേഫ്റ്റി ഫണ്ട്‌ വിനിയോഗിക്കണം. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കാനകളുടെ ശുചീകരണം, എംസി റോഡിലെ തെരുവ് വിളക്കുകളുടെ നവീകരിക്കണം എന്നിവയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മുൻപ് സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ആവശ്യത്തിന് വെളിച്ചം ഇല്ലാത്തത് മൂലമാണ് എംസി റോഡിൽ അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതും എംസി റോഡിനായി പ്രത്യേക റോഡ് സുരക്ഷ പദ്ധതി സർക്കാർ നടപ്പിലാക്കണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.

Ernakulam

കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് കാൽനട യാത്രികന് തലയ്ക്ക് പരിക്ക്

കോതമംഗലം: കോതമംഗലം ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കാലപ്പഴക്കം ചെന്ന മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മുകള്‍ഭാഗത്തു നിന്നും വലിയ കോണ്‍ക്രീറ്റ് പാളി റോഡിലേക്ക് അടര്‍ന്നു വീണ് കാൽ നടയാത്രികന്‍റെ തലയ്ക്ക് പരിക്കേറ്റു. ബലക്ഷയം നേരിടുന്ന കെട്ടിടത്തിൽ നിന്നും മുമ്പും കോണ്‍ക്രീറ്റ് പാളികള്‍ നിലംപൊത്തിയിട്ടുണ്ട്.

കെട്ടിടത്തില്‍ തന്നെ തട്ടി ചിതറിയാണ് അവശിഷ്ടങ്ങള്‍ താഴേക്കു വീണത്. കുട ചൂടി നടന്നു പോകുകയായിരുന്ന മാതിരപ്പിള്ളി കൊരട്ടികുന്നേല്‍ മാത്യൂസിനാണ് പരിക്കേറ്റത്. കുട തകര്‍ത്ത് കോണ്‍ക്രീറ്റ് മാത്യൂസിന്‍റെ തലയില്‍ പതിച്ചു. മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികിത്സതേടിയ മാത്യൂസിന്‍റെ തലയില്‍ ഏഴ് തുന്നലുണ്ട്. തയ്യല്‍ തൊഴിലാളിയായ മാത്യൂസ് ഇന്നലെ രാവിലെ ബസില്‍ നിന്നും ഇറങ്ങി സ്ഥാപനത്തിലേക്ക് നടക്കുമ്പോഴായിരുന്നു അപകടം. കോണ്‍ക്രീറ്റ് പാളി വീഴുമ്പോള്‍ പൂപ്പാറക്കുള്ള ജയന്‍ ബസ് ഇതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബസിന്‍റെ മുന്‍ഭാഗത്തെ സൈഡ് ഗ്ലാസും തകര്‍ന്നു. ഡോറിന്‍റെ ഭാഗത്തും അവശിഷ്ടം വീണിരുന്നു.

റോഡില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഷോപ്പിംഗ് കോംപ്ലക്സ്. ബലക്ഷയം സംഭവിച്ച് തകര്‍ച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിന് മുമ്പും കോണ്‍ക്രീറ്റ് പാളികള്‍ നിലംപൊത്തിയിട്ടുണ്ട്. അടര്‍ന്നുവീഴാവുന്ന അവസ്ഥയില്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ ഇനിയുമുണ്ട്. സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗം കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തരമായി വേണ്ട അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്താനാണ് തീരുമാനം.

Ernakulam

നൂറു ദിവസത്തിനകം പ്രധാന പരാതികൾക്ക് പരിഹാരം

കോതമംഗലം: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കോതമംഗലം ഫോറസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിവിഷണൽ അദാലത്തിൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികളും നടപടികളും വിശദീകരിച്ചതിനൊപ്പം പ്രധാന പരാതികൾക്ക് നൂറുദിവസത്തിനകം പരിഹാരം കാണാനും തീരുമാനമായി.

ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കോതമംഗലം ഫോറസ്റ്റ് ഡിവിഷനിലെ പ്രധാന മനുഷ്യ–വന്യജീവി സംഘർഷങ്ങളുടെ തോത്, മരണനിരക്ക് എന്നിവ യോഗത്തിൽ വിശദമായി വിലയിരുത്തി. മുൻകാലങ്ങളിൽ പ്രധാന വെല്ലുവിളിയായിരുന്ന പാമ്പുകടി മരണങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കാണുന്നതിനുള്ള പ്രത്യേക പ്രവർത്തന പദ്ധതികൾ നടപ്പാക്കും.
കോൺഫ്ലിക്ട് ലാൻഡ്സ്കേപ്പായി തിരിച്ചറിഞ്ഞ 12 മേഖലകളിലെ പരാതികൾ നൂറ് ദിവസത്തിനകം തീർപ്പാക്കുന്നതിനും തീരുമാനമായി. അടിയന്തര പ്രാധാന്യമുള്ള പരാതികൾക്ക് മുൻഗണന നൽകി വേഗത്തിൽ പരിഹാരം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വന്യജീവി സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്ന സാഹചര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് അതനുസരിച്ചുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാൻ പുതിയ പ്ലാന്‍റേഷൻ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനായി 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കും.

കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ എം-പാനൽഡ് ഷൂട്ടർമാരെ നിയോഗിക്കുന്ന സംവിധാനവും, ഓരോ പഞ്ചായത്തിലും പ്രാദേശിക റെസ്പോൺസ് ടീമുകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അദാലത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Ernakulam

കോതമംഗലം കോളജ് ജംഗ്ഷനിൽ സ്ലാബില്ലാത്ത ഓട അപകടക്കെണി

കോതമംഗലം: ദേശീയപാതയിൽ കോതമംഗലം - മൂവാറ്റുപുഴ റോഡിൽ കോളജ് ജംഗ്ഷനിൽ സ്ലാബില്ലാത്ത ഓട അപകടക്കെണിയാകുന്നു. ഓടയുടെ സ്ലാബുകൾ തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കോളജ് വിദ്യാർഥികളടക്കം ദിനംപ്രതി ധാരാളം കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന തിരക്കുള്ള ഭാഗത്താണ് അപകടക്കെണി.

കൂടാതെ ഇതിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും ഗർത്തം വൻ ഭീഷണിയാണ്. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുന്നതിനാൽ കുഴി കാണാൻ സാധിക്കാതെ വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. പ്രദേശവാസികളും വ്യാപാരികളും പലവട്ടം പരാതി നൽകിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അടിയന്തരമായി ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സാജൻഅമ്പാട്ട് അധ്യക്ഷത വഹിച്ചു.

Ernakulam

കൂവള്ളൂരിൽ വീടിന്‍റെ വാതിൽ തകർത്ത് മോഷണശ്രമം

പോത്താനിക്കട്: പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്‍റെ വാതിൽ പൊളിച്ച് മോഷണശ്രമം. കൂവള്ളൂർ സ്രാമ്പിക്കൽ സുനി നിസാറിന്‍റെ വീടിന്‍റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരകൾ പൊളിച്ച്‌ അതിനുള്ളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട് പരിശോധന നടത്തി. അതേസമയം പണമോ സ്വർണാഭരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ല.

രണ്ട് ദിവസമായി സുനി ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമീപത്ത് മറ്റു വീടുകൾ ഉണ്ടെങ്കിലും ആരും മോഷണശ്രമം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് വാതിൽ തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പോത്താനിക്കാട് പോലീസിൽ പരാതി നൽകി.

 

Ernakulam

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ ആന്‍റി നാർക്കോട്ടിക് സെൽ, എൻഎസ്എസ് യൂണിറ്റ് എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ദ്വിദിന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
‌‌

പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എം.കെ. ഫൈസൽ, കെ.എസ്. ഇബ്രാഹിം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആന്‍റി നാർക്കോട്ടിക് സെൽ ഇൻ ചാർജുമാരായ ഡോ. എൻ.വി. മജീദ്, സജിൻ പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഫെബ കുര്യൻ എന്നിവർ നേതൃത്വം നൽകി.

Ernakulam

ഡിസ്റ്റ് കോളജിന് സ്വയംഭരണ പദവി

അങ്കമാലി: പ്രമുഖ കലാലയമായ അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (ഡിസ്റ്റ് ) യുജിസി സ്വയംഭരണ പദവി ലഭിച്ചു. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിസ്റ്റിന് സ്ഥാപനത്തിന്‍റെ 25-ാം വാർഷിക വേളയിലാണ് ഈ അഭിമാന നേട്ടം കൈവന്നിരിക്കുന്നത്. നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ എ ഗ്രേഡ് അക്രഡിറ്റേഷൻ നിലവിലുള്ള സ്ഥാപനത്തിന് അടുത്ത 10 വർഷത്തേക്കാണ് യുജിസി സ്വയംഭരണാവകാശം അനുവദിച്ചിരിക്കുന്നത്.

നിലവിൽ ഒൻപത് ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര കോഴ്സുകളുമാണ് ഡിസ്റ്റിലുള്ളത്. സ്വയംഭരണ പദവി ലഭ്യമായതോടെ കാലഘട്ടത്തിന്‍റെയും വ്യവസായ മേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാനും പുതിയ കോഴ്സുകൾ ആരംഭിക്കാനും കൃത്യസമയത്ത് പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കാനും കോളജിന് ഇനി സ്വതന്ത്രമായി സാധിക്കും. വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തതിന് വലിയ ഊർജം നൽകുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

Ernakulam

കുരുതിക്കളമാകുന്ന കുമ്പളം ടോൾ പ്ലാസ പ്രദേശം

പനങ്ങാട്: ദേശീയ പാതയിൽ വാഹന യാത്രക്കാരുടെ പേടി സ്വപ്നമായി മാറുകയാണ് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്തെ പ്രദേശങ്ങൾ. പാർക്കിംഗ് നിരോധനമുള്ള ഇവിടെ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി കണ്ടെയ്‌നർ ലോറികളും ട്രെയ്‌ലർ ലോറികളുമുൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത്.

നിർത്തിയിടുന്ന ലോറികളിൽ മറ്റു വാഹനങ്ങളിടിച്ച് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നലെയും വ്യാഴാഴ്ച യുമായി പ്രദേശത്തുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറികളിലിടിച്ചായിരുന്നു രണ്ട് അപകടവും. അപകടമുണ്ടാകുന്നതിന് പിന്നാലെ അപകടമുണ്ടാക്കിയ ലോറി മാറ്റുമെങ്കിലും അതേ സ്ഥലങ്ങളിൽ വീണ്ടും മറ്റ് ലോറികൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇവിടെയുണ്ടായ അപകടങ്ങളിൽ ഒട്ടേറെയാളുകൾക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞു. പനങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂര പരിധിയ്ക്കുള്ളിലാണ് അപകടം വരുത്തി വയ്ക്കുന്ന സ്ഥലങ്ങളെങ്കിലും പോലീസിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പിഴയീടാക്കുന്നത് മാത്രമാണ് മുറപോലെ നടക്കുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

മുൻപ് ഇവിടെ നിർത്തിയിട്ട ലോറിയിൽ തടി കയറ്റിക്കൊണ്ടു വന്ന ലോറിയിടിച്ചുകയറി ഡ്രൈവറും ക്ലീനറുമുൾപ്പെടെ മരിക്കുകയും തടികൾ കെട്ടഴിഞ്ഞ് ദേശീയ പാതയിൽ വീഴുകയും ചെയ്തിരുന്നു. അന്ന് ഏറെ സമയമെടുത്താണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത്തരത്തിൽ നിരവധി അപകടങ്ങൾഇവിടെ നടക്കുന്നുണ്ടെങ്കിലും അപകടത്തിനിടയാക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ കണ്ണുകൾ ഇനിയും തുറക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

Ernakulam

വല്ലാര്‍പാടം പുനരധിവാസത്തിന് കര്‍മപദ്ധതി

കൊച്ചി: വല്ലാര്‍പാടം പുനരധിവാസത്തിന്‍റെ ഭാഗമായി തുതിയൂര്‍, ഇന്ദിരാനഗര്‍, മുളവുകാട് എന്നീ പഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുള്ള ഇടങ്ങളില്‍ മണ്ണിട്ടുയര്‍ത്തി വാസയോഗ്യമാക്കുന്നതിന് കര്‍മപദ്ധതി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് കര്‍മപദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊച്ചി തുറമുഖ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചീഫ് എന്‍ജിനീയര്‍, സ്ഥലം തഹസില്‍ദാര്‍, പോലീസ്, സമരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

ഇവിടേക്ക് ആവശ്യമായ മണ്ണിന്‍റെ അളവ് തിട്ടപ്പെടുത്തല്‍, അവിടേക്ക് മണ്ണെത്തിക്കുക, മണ്ണ് കോംപാക്ട് ചെയ്ത് ഉറപ്പിക്കുക എന്നിവയുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഇതിനാവശ്യമായ മണ്ണ് പോര്‍ട്ട് ട്രസ്റ്റ് ലഭ്യമാക്കും. മണ്ണിട്ട് ഉയര്‍ത്തിയ ശേഷം വീട് നിര്‍മാണത്തിന് ആവശ്യമായ ഉറപ്പും ഗുണനിലവാരവും ഉണ്ടോയെന്ന് കെഎംആര്‍എല്‍ പരിശോധിച്ചു ഉറപ്പുവരുത്തും.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‍റെ റെയില്‍പാത നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഇടപ്പള്ളി നോര്‍ത്ത്, സൗത്ത് വില്ലേജ് പരിധിയിലെ 56 കുടുംബങ്ങള്‍ക്ക് 18 വര്‍ഷം മുമ്പ് നാല് സെന്‍റ് വീതം അനുവദിച്ച ഇടങ്ങള്‍ ചതുപ്പുപ്രദേശമായതിനാല്‍ താമസയോഗ്യമല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ നിര്‍മിച്ച മൂന്ന് വീടുകളില്‍ രണ്ടെണ്ണവും താമസ യോഗ്യമല്ലാതായി. വല്ലാര്‍പാടം പദ്ധതിക്കും ഇതോടനുബന്ധിച്ച റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഏഴിടങ്ങളിലാണ് ഭൂമി അനുവദിച്ചിരുന്നത്. ഇതില്‍ തുതിയൂര്‍ മുട്ടുകാല്‍ റോഡിന് സമീപമുള്ള രണ്ടിടങ്ങളും മുളവുകാട് പോലീസ് സ്റ്റേഷന് സമീപവും അനുവദിച്ച ഇടങ്ങളും വീട് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ മുന്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിലവിലെ നടപടി.

മുളവുകാട് പുനരധിവാസ ഭൂമിയില്‍ മുളവുകാട് പോലീസ് സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകള്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യും. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉത്തരവ് പ്രകാരം നല്‍കേണ്ട വാടക കുടിശിക അടിയന്തരമായി നല്‍കുന്നതിനും കണ്ടെയ്‌നര്‍ റോഡില്‍ നിന്ന് മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലേക്ക് വാഹനങ്ങള്‍ എത്തുന്നതിന് സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനാ എന്‍എച്ച്എഐ നല്‍കിയിട്ടുള്ള പ്രപ്പോസലില്‍ ഉടന്‍ തീരുമാനമെടുക്കുന്നതിനും മൂലമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വല്ലാര്‍പാടം ഐസിടിടി റോഡ് കണക്ടിവിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് കണ്ടെയ്‌നര്‍ റൂട്ടില്‍ സൗജന്യ ടോള്‍ പാസ് അനുവദിക്കാന്‍ നാഷണല്‍ ഹൈവേയ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യോഗം നിര്‍ദേശം നല്‍കി. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാര തുകയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വരുമാനനികുതി പിടിച്ചെടുത്തത് തിരിച്ചുനല്‍കാന്‍ കേന്ദ്ര ഇന്‍കംടാക്‌സ് വകുപ്പിന് കത്തയക്കാന്‍ കൊച്ചി തുറമുഖ ട്രസ്റ്റിനോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ടോമി ചമ്മിണി എംഎല്‍എ, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി പ്രസിഡന്‍റ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പിള്ളി, സമരസമിതി അംഗങ്ങളായ ഫ്രാന്‍സിസ് കളത്തുങ്കല്‍, വി.പി. വില്‍സണ്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Ernakulam

എംജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം: 40 റാങ്കുകളുടെ തിളക്കത്തിൽ യുസി കോളജ്

ആലുവ: എംജി സർവകലാശാല 2026ലെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ആലുവ യുസി കോളേജിന് (ഓട്ടോണമസ്) ശ്രദ്ധേയ നേട്ടം. വിവിധ പിജി പ്രോഗ്രാമുകളിലായി ആകെ 40 റാങ്കുകൾ യുസി കോളജ് വിദ്യാർഥികൾ കരസ്ഥമാക്കി. ഇതിൽ ആറ് ഒന്നാം റാങ്കുകളും, ഒരു രണ്ടാം റാങ്ക്, നാല് മൂന്നാം റാങ്കുകളും ഉൾപ്പെടുന്നു.

മലയാളം വിഭാഗത്തിൽ എസ്. അനശ്വര , ബോട്ടണി വിഭാഗത്തിൽ ഗായത്രി സുധൻ, ചരിത്ര വിഭാഗത്തിൽ അപർണ ഹരീഷ്, സൈക്കോളജി വിഭാഗത്തിൽ നിത്യ ബി. നായർ, ബയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിൽ ഡി. ദേവിക, ഗണിതശാസ്ത്ര വിഭാഗത്തിൽ അക്സാ ജോസ് എന്നിവർ ഒന്നാം റാങ്കുകൾ നേടി.

മികച്ച അക്കാഡമിക നിലവാരം തുടർച്ചയായി നിലനിർത്തുന്ന യുസി കോളജ്, ഈ വർഷം മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷകളിലും 42 റാങ്കുകൾ നേടിയിരുന്നു. ബിരുദ, ബിരുദാനന്തര പരീക്ഷകളിലായി ആകെ 82 റാങ്കുകൾ സ്വന്തമാക്കിയാണ് കോളജ് ഈ അധ്യയന വർഷത്തിലും അക്കാഡമിക രംഗത്തെ മികവ് വീണ്ടും തെളിയിച്ചിരിക്കുന്നത്.

Ernakulam

വൈദ്യുതി ഓഫീസിൽ അതിക്രമം: യുവാവ് പിടിയിൽ

ഫോർട്ടുകൊച്ചി: രാത്രികാലങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന പവര്‍കട്ടിനെ തുടര്‍ന്ന് വൈദ്യുതി ഓഫീസില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ സനീഷ്(35) ആണ് പോലീസിന്‍റെ പിടിയിലായത്.

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷ് പിടിയിലാകുന്നത്. കഴിഞ്ഞ പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ച്ചയായ പവര്‍ക്കട്ടില്‍ സഹികെട്ട യുവാവ്  ഫോര്‍ട്ടുകൊച്ചി വൈദ്യുതി  ഓഫീസില്‍ എത്തി  ജീവനക്കാരോട് പ്രകോപിതനാകുകയും  ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന  ജീവനക്കാരെ അസഭ്യം പറയുകയും ഓഫീസിലേക്ക് വരുന്ന  ഫോണ്‍ ജീവനക്കാർ എടുക്കാന്‍ അനുവദിക്കാതെ ഇയാൾ തന്നെഫോണ്‍ എടുത്തശേഷം വിളിക്കുന്ന വരോട് മോശമായി സംസാരിക്കുകയുമായിരുന്നു.

തുടര്‍ന്ന്  ഓഫീസ് വളപ്പില്‍ വച്ചിരുന്ന ചെടിച്ചട്ടികള്‍ എടുത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കെഎസ്ഇബി ഫോര്‍ട്ടുകൊച്ചി അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മരിയ നിഷല്‍ പോള്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഫോര്‍ട്ടുകൊച്ചി പോലീസ് കേസെടുത്തിരുന്നു.

Ernakulam

കളമശേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം നിർദേശിച്ച് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

കളമശേരി: കളമശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി പുതിയ നിർദേശങ്ങൾ മുന്നോട്ടു വെച്ച് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഗതാഗതക്കുരുക്കഴിക്കാൻ മന്ത്രി പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അടച്ച് ഗതാഗത യോഗ്യമാക്കാനും കാലാവസ്ഥ അനുകൂലമായാൽ ഉടനെ ഉന്നത നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി,

ആലുവ ഭാഗത്തുനിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും പഴയ ദേശീയപാത വഴി തിരിച്ചു വിടുന്നതും എൻഎഡി, എച്ച്എംടി റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയിൽ പ്രവേശിക്കുന്നതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ദേശീയപാതയിലെ ആര്യാസ് ജംഗ്ഷനിലെയും ടിവിഎസ് ജംഗ്ഷനിലെയും സിഗ്നലുകൾ പ്രവർത്തിപ്പിച്ച് ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്നതിനും ആലുവയിൽ നിന്ന് വരുന്ന ബസുകൾ ഈ രണ്ട് സിഗ്നലുകളിലും ഫ്രീ ലെഫ്റ്റ് പോകാനുള്ള നടപടി സ്വീകരിക്കാനും ട്രാഫിക് വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.

കൂടാതെ എറണാകുളത്തുനിന്ന് വരുന്ന ബസുകളും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യാസ് ജംഗ്ഷനിലെ സിഗ്നലിൽ എത്തി സിഗ്നൽ കട്ട് ചെയ്ത് പഴയ ദേശീയപാതയിലൂടെ എച്ച്എംടി ജംഗ്ഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.

Ernakulam

പ്രിയദർശിനി പദ്ധതി: റീത്തുവച്ച് സ്വകാര്യ ബസുടമകളുടെ പ്രതിഷേധം

അങ്കമാലി: പ്രിയദർശിനി പദ്ധതി 45 ദിവസം പിന്നിടുമ്പോൾ പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. അങ്കമാലി യൂണിറ്റ് പ്രതിഷേധ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്‍റ് എ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്‍റ് എ.ജെ. റിജാസ് ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി പദ്ധതി സാരമായി ബാധിച്ച റൂട്ടുകളിൽ ഒന്നായ കൊരട്ടി-അങ്കമാലി മേഖലയിലെ ബെസ്റ്റ് വേ ബസിന്‍റെ ഡമ്മിയിൽ റീത്തു വച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. വിദ്യാർഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള എല്ലാ പുരുഷന്മാർക്കും ബെസ്റ്റ് വേ ബസിൽ സൗജന്യ യാത്രയും അനുവദിച്ചു. 12 വർഷമായി വിദ്യാർഥികളുടെ തുച്ഛമായ ഒരു രൂപ മിനിമം ചാർജ് എന്നത് കാലോചിതമായി വർധിപ്പിക്കാത്തതും മാനദണ്ഡങ്ങളില്ലാതെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതുമാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു. അസോ. യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, ജില്ലാ സെക്രട്ടറി കെ.എം. സിറാജ്, ആൻസി ജിജോ, വി.എസ്. സുബിൻ കുമാർ, മുനി. പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് തുടങ്ങിയവരും പങ്കെടുത്തു.

Ernakulam

ഹോട്ടലിൽ ഊരിപ്പോയ സ്വർണമോതിരം രണ്ടാം ദിനം ഉടമയ്ക്ക് തിരികെ ലഭിച്ചു

ആലുവ: കൈ കഴുകന്നതിനിടെ തെറിച്ചു പോയ ഏഴ് ഗ്രാമിന്‍റെ വിവാഹ സ്വർണ മോതിരം ഹോട്ടലിൽ നിന്ന് രണ്ടാം ദിനം ഉടമയ്ക്ക് തിരികെ കിട്ടി. ആലുവ നഗരസഭാ സൂപ്രണ്ട് രതീഷിന് അന്നപൂർണ ഹോട്ടൽ ഉടമ കെ.എ. തോമസ് തിരികെ നൽകി.

ആലുവ സെന്‍റ് മേരീസ് സ്കൂളിന് മുന്നിലുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് മോതിരം ഉടമയ്ക്ക് കിട്ടിയത്. എന്നാൽ രണ്ടാം ദിവസവും ഭക്ഷണം കഴിക്കാനെത്തിയ സ്ഥിരം സന്ദർശകനായ സൂപ്രണ്ട് ഇതറിഞ്ഞിരുന്നില്ല. ആരും അന്വേഷിച്ച് വരാത്തതിനാൽ ഉടമ ആലുവയിലെ മാധ്യമ പ്രവർത്തകരെ വിവരം അറിയിച്ചു.

മാധ്യമ പ്രവർത്തകരുടെ ഫേസ് ബുക്ക് പേജിൽ കണ്ടാണ് സൂപ്രണ്ട് ഹോട്ടലുടമയെ വിളിക്കുന്നത്. ആലപ്പുഴ സ്വദേശിയായ സൂപ്രണ്ട് സമീപത്തെ നഗരസഭാ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ദിവസവും ഭക്ഷണം കഴിക്കുന്ന സ്ഥലമായിട്ടും രാവിലെ ചോദിച്ചതുമില്ല. മാധ്യമ പ്രവർത്തകരിൽ നിന്നറിഞ്ഞ് സൂപ്രണ്ട് ഹോട്ടലിൽ ഉച്ചയോടെ ചെല്ലുകയായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം കൈ കുടഞ്ഞപ്പോഴാണ് മോതിരം ഊരിപ്പോയത്. പക്ഷെ എവിടെയാണ് മോതിരം പോയതെന്ന് അറിഞ്ഞിരുന്നില്ല. ഭാര്യയുടെ പേരായ ജ്യോതി എന്ന വാക്കാണ് തിരിച്ചറിയാനായി തെളിവായി പറഞ്ഞത്. അത് ബോധ്യമായ ശേഷമാണ് മോതിരം അന്നപൂർണ ഹോട്ടൽ ഉടമ കെ.എ. തോമസ് കൈമാറിയത്. ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് കെ.എ.തോമസ്.

Ernakulam

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറ‍യ്്ക്കൽ: അങ്കമാലി നഗരസഭയിൽ നിൽപ്പ് സമരം

അങ്കമാലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അങ്കമാലിയിൽ നഗരസഭ അടിയന്തര കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തി. എൽഡിഎഫ് സർക്കാർ ബജറ്റിൽ 10,189 കോടി രൂപ അനുവദിച്ചിരുന്നത് യുഡിഎഫ് സർക്കാർ 8655. 45 കോടിയാക്കി വെട്ടിച്ചുരുക്കി. 1533.55 കോടിയുടെ കുറവ്. ഇതിന്‍റെ ഭാഗമായി അങ്കമാലി നഗരസഭയ്ക്ക് 3.25 കോടിയുടെ കുറവുണ്ടായി. ഇതുവരെ ഒരു ഗഡുപോലും വിതരണം ചെയ്തിട്ടുമില്ല.

പാലിയേറ്റീവ്, വയോമിത്രം, ഭിന്നശേഷി വിഭാഗത്തിന്‍റെ സ്കൂൾ, താലൂക്കാശുപത്രിയിലെ മരുന്ന് വാങ്ങൽ തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികൾ ഇതിന്‍റെ ഭാഗമായി അവതാളത്തിലായി. ഫണ്ട് ലഭ്യമായില്ലെങ്കിൽ ഇത്തരം പദ്ധതികൾ നിശ്ചലമാവുന്നതോടൊപ്പം ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കപ്പെടുകയും വ്യക്തിഗത ആനുകൂല്യങ്ങൾ ഒഴിവാക്കേണ്ട അവസ്ഥയിലുമാണ് നഗരസഭ.

നിൽപ്പ് സമരത്തിന് ശേഷം ചേർന്ന പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജു പൗലോസ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഗ്രേസി ദേവസി, സ്ഥിരം സമിതി അധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.

Ernakulam

മേയാൻ വിടുന്ന നാൽക്കാലികളെ മോഷ്ടിക്കുന്നതായി പരാതി

ആലുവ: തോട്ടക്കാട്ടുകരയിലെ വടക്കേ മണപ്പുറത്ത് മേയാൻ വിടുന്ന നാൽക്കാലികൾ മോഷണം പോകുന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാസങ്ങൾ നീണ്ട അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തിയിട്ടും പോലീസ് നടപടികൾ എടുക്കുന്നില്ലെന്നുമാണ് ഉടമകളുടെ പരാതി.

കഴിഞ്ഞ 23 ന് തോട്ടക്കാട്ടുകര വള്ളുക്കണ്ടത്തിൽ സൂര്യ മിഥുൻെറ വടക്കേ മണപ്പുറത്ത് കെട്ടിയിട്ടിരുന്ന ഒരു പോത്തും എരുമയും മിനി ലോറിയിലെത്തിയവർ കടത്തിയിരുന്നു. ഗർഭിണിയായ എരുമയ്ക്കും പോത്തിനുമായി രണ്ട് ലക്ഷത്തോളം രൂപ വിലവരും. ഉടമ തന്നെ അന്വേഷണം നടത്തി എളന്തിക്കര സ്വദേശിയായ ഇറച്ചിവെട്ടുകാരന്‍റേതാണ് വാഹനമെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം വാഹനം പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിൽ വച്ചെങ്കിലും രണ്ട് ദിവസം മുമ്പ് വിട്ടു നൽകിയതായി ഉടമ പറഞ്ഞു. സിസിടിവിയിലെ വാഹന നമ്പർ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ആറ് മാസം മുമ്പ് മണപ്പുറത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിലെ മോഷ്ടാക്കളേയും പിടികൂടാനായിട്ടില്ല.

Ernakulam

അങ്കമാലിയിലെ ട്രാഫിക് കുരുക്കിന് പരിഹാരമായി റിംഗ് റോഡ്

അങ്കമാലി: മുനിസിപ്പല്‍ റസിഡന്‍റ്സ് അസോസിയേഷന്‍ അപ്പക്‌സ് ബോഡി നടത്തിയ വികസന ചര്‍ച്ചയില്‍ അങ്കമാലിയുടെ ട്രാഫിക് കുരുക്കിന് പരിഹാരമായി റിംഗ് റോഡ് കരടുരേഖ അവതരിപ്പിച്ചു. 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള അങ്കമാലി പട്ടണത്തിന്‍റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ചര്‍ച്ച മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.

എഎംആര്‍എ അപ്പക്‌സ് ബോഡി പ്രസിഡന്‍റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിബി വര്‍ഗീസ് മോഡറേറ്ററായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വില്‍സണ്‍ മുണ്ടാടന്‍ ചര്‍ച്ച അവലോകനം നടത്തി. എഎംആര്‍എ ട്രഷറര്‍ പി. ഐ. ബോസ്, മുനിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ബിനി കൃഷ്ണന്‍കുട്ടി, വര്‍ഗീസ് വെമ്പിളിയത്ത്, ലക്‌സി ജോയി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ഡി. ജയന്‍, എഎംആര്‍എ ജോയിന്‍റ് സെക്രട്ടറി ജോസ് പടയാട്ടില്‍, പി.വി. ഫിലിപ്പ് , വി.പി. തരിയന്‍, ടി.കെ. രാജീവ്, ജോര്‍ജ് പടയാട്ടില്‍, പോള്‍ മുണ്ടാടന്‍ എന്നിവര്‍ വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കലാ-കായികം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ വികസന വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

Ernakulam

നേര്യമംഗലം-അടിമാലി റോഡില്‍ ചീയപ്പാറയിൽ മണ്ണിടിച്ചില്‍

കോതമംഗലം: കാലവര്‍ഷം ശക്തമായതിനൊപ്പം നേര്യമംഗലം-അടിമാലി റോഡില്‍ മണ്ണിടിച്ചില്‍. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്ക് സമീപം റോഡിന്‍റെ വശത്ത് ഉയരത്തില്‍ നിന്ന് മണ്ണുംകല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

വാഹനങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇതിനോടടുത്ത പ്രദേശങ്ങളില്‍ മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതാണ്. എറണാകുളം ജില്ലയില്‍ നേരത്തെയുള്ള കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റംവരുത്തിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു വരെയാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള മലയോരമേഖലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായിവരും.

ഓഗസ്റ്റ് രണ്ടിനും ശക്തമായ മഴയ്ക്കാണ് സാധ്യത. യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലും സമാന കാലാവസ്ഥാ മുന്നറിയിപ്പാണുള്ളത്.

Ernakulam

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

ചെറായി: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷം ഇന്ന് അർധരാത്രി കഴിഞ്ഞ് മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് കുതിക്കും. ഇതിനായി മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം ബോട്ടുകളും ഒരുങ്ങി.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ ഹാർബറുകളിലേക്ക് എത്തിത്തുടങ്ങി. ഐസ്, ഭക്ഷ്യവസ്തുക്കൾ, വലകൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എല്ലാം തന്നെ ബോട്ടുകളിൽ കയറ്റിക്കഴിഞ്ഞു. ഇന്ന് ഇന്ധനം നിറയ്ക്കും. ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ നിറയെ കിളിമീൻ, കൂന്തൽ, കരിക്കാടി ചെമ്മീൻ, കണവ എന്നിവയുമായാണ് തിരിച്ച് വരാറ്. ചെറിയ ബോട്ടുകൾ നാളെ വൈകുന്നേരത്തോടെ തന്നെ തീരമണയും. ഇടത്തരം ബോട്ടുകൾ മൂന്നോ നാലോ ദിവസങ്ങൾക്കുശേഷം തിരിച്ചെത്തും. അതേ സമയം ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകളാകട്ടെ പത്തിൽ കൂടുതൽ ദിവസം കടലിൽ തങ്ങി മത്സ്യങ്ങൾ പിടിച്ചശേഷമേ തിരിച്ചെത്തൂ.

ഇതിനിടെ കടലിൽ നിശ്ചിത ദൂരപരിധിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് പുതുതായി പാസ് ഏർപ്പെടുത്തിയിരിക്കുന്ന കേന്ദ്രസർക്കാർ നീക്കം ആശങ്കാ ജനകമാണെന്ന് മുനമ്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. ഗിരീഷ് എന്നിവർ പറഞ്ഞു.

 

Ernakulam

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ഫോർട്ടുകൊച്ചി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പി.കെ  ഹംസു എന്നയാളുടെ  ഉടമസ്ഥതയിലുള്ള മത്സ്യഗന്ധിയെന്ന   ഫൈബർ ഗ്ലാസ് വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ  തമിഴ്നാട് കന്യാകുമാരി  വിളയിൽ  ജോൺ സേവ്യർ (47) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
കുഴഞ്ഞുവീണ ഉടന്‍ സഹതൊഴിലാളികള്‍ കരയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസിന്‍റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. 

എറണാകുളം ജനറൽ ആശുപത്രിയിൽ  പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം  ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Ernakulam

മാറ്റിവച്ച കരങ്ങളാല്‍ കേക്കു മുറിച്ച് ജന്മദിനം ആഘോഷിച്ച് ഗോകുലപ്രിയന്‍

കൊച്ചി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കൈകള്‍കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്‍റെ സന്തോഷത്തിലാണ് തമിഴ്‌നാട് സേലം സ്വദേശി ഗോകുലപ്രിയന്‍. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന്‍ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്‍കി, തനിക്ക് പുതുജീവനേകിയവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു.

2025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്‍റെയും നേതൃത്വത്തില്‍ ഗോകുലപ്രിയന് ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്. ശബരിമല ദര്‍ശനത്തിനിടെ മസ്തിഷ്‌കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആർ. അനീഷിന്‍റെ കൈകളാണ് വച്ചുപിടിപ്പിച്ചത്.

ജന്മദിനം ആഘോഷിക്കാന്‍ ഇന്ന് തനിക്ക് സ്വന്തം കൈകളുണ്ട്. ഈ സന്തോഷം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്ന് ഗോകുലപ്രിയൻ പറഞ്ഞു. ഇത് തന്‍റെ രണ്ടാം ജന്മമാണ്. ഈ ജീവിതം തിരികെ നല്‍കിയവരോട് താന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈമാറ്റ ശസ്ത്രക്രിയയുടെ വിജയം ശസ്ത്രക്രിയയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, രോഗിയുടെ ആത്മവിശ്വാസവും തുടര്‍ച്ചയായ പുനരധിവാസ പരിശീലനവും കുടുംബത്തിന്‍റെ പിന്തുണയും ചേര്‍ന്നാണ് ഇത്തരം നേട്ടങ്ങള്‍ സാധ്യമാകുന്നതെന്നും ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.

Ernakulam

ഹൈപവര്‍ ഫ്ലാഷ് ലൈറ്റ്, മള്‍ട്ടിടോണ്‍ എയര്‍ ഹോണ്‍; എസ്‌യുവി പിടികൂടി 32,750 രൂപ പിഴയിട്ടു

കൊച്ചി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തിയ എസ്‌യുവി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) എറണാകുളം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ച മങ്ങിക്കുന്ന ആറ് അഡീഷണല്‍ ലൈറ്റുകള്‍, ഹൈപവര്‍ ഫ്ലാഷ് ലൈറ്റുകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയും കണ്ടെത്തി.

കൂടാതെ, ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന മ്യൂസിക് സിസ്റ്റവും പൂര്‍ണമായും നിരോധിച്ച മള്‍ട്ടിടോണ്‍ എയര്‍ ഹോണുകളും വാഹനത്തിലുണ്ടായിരുന്നു. അനധികൃത മാറ്റങ്ങള്‍ പൂര്‍ണമായി അഴിച്ചുമാറ്റി വാഹനം പഴയപടിയാക്കി ഹാജരാക്കാന്‍ ഉടമയോട് നിര്‍ദേശിച്ചു.
അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ബിജു ഐസക് വ്യക്തമാക്കി. എംവിഐ എന്‍. വിനോദ് കുമാര്‍, എഎംവിഐമാരായ മുഹമ്മദ് നിയാസ്, കശ്യപ് എന്നിവരടങ്ങിയ സംഘമാണ് മിന്നല്‍ പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തത്.

Ernakulam

ലഹരി മാഫിയയുടെ നട്ടെല്ലൊടിച്ച് ഓപ്പറേഷന്‍ തണ്ടര്‍

കൊച്ചി: എക്‌സൈസിന്‍റെ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി കഴിഞ്ഞ 29 ദിവസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 874 കേസുകള്‍.

അബ്കാരി കേസുകള്‍ 120, എന്‍ഡിപിഎസ് കേസുകള്‍ 144, കോട്പ കേസുകള്‍ 610 എന്നിങ്ങനെയാണ് വിവിധ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം.
ജില്ലയില്‍ ഐടി പ്രഫഷണലുകള്‍, കോളജ് വിദ്യര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ലഹരിസംഘം മയക്കുമരുന്ന് എത്തിക്കുന്നത്.

നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെ ലഹരി വില്‍പ്പനയ്ക്ക് സംഘങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂജെന്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്നാണ്. നൈജീരിയന്‍ സംഘമാണ് ഇതിന്‍റെ പ്രധാന കണ്ണികള്‍.

ബസ്, ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിക്കുന്ന ലഹരി വസ്തുക്കള്‍ പ്രധാന നഗരങ്ങള്‍ കേന്ദരമാക്കിയാണ് വില്‍പ്പന നടത്തുന്നത്. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഡ്രോപ്പിംഗ് സിസ്റ്റത്തിലൂടെയാണ് മയക്കുമരുന്ന് കൈമാറുന്നത്. സമീപ കാലത്തായി ജില്ലയില്‍ യുതികളും ഉള്‍പ്പെടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

അതിനിടെ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ വിപുലമായ പരിശോധനകള്‍ക്ക് തയാറെടുക്കുകയാണ് എക്‌സൈസ്.

 

പരിശോധനകള്‍ക്ക് സ്‌ട്രൈക്കിംഗ് ഫോഴ്‌സ്

ഓണാഘോഷം ലഹരിമുക്തമാക്കാന്‍ എക്‌സൈസിന്‍റെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം രൂപീകരിച്ചു. സംഘം നാളെമുതല്‍ പരിശോധനകള്‍ ആരംഭിക്കും.

മൂന്ന് പരിശോധനാ സംഘങ്ങളാണ് ഇതിന്‍റെ ഭാഗമായി രൂപീകരിച്ചിട്ടുള്ളത്. കൊച്ചി, ആലുവ - പെരുമ്പാവൂര്‍, മൂവാറ്റുപുഴ-കോതമംഗലം എന്നിങ്ങനെ തിരിച്ചാകും പരിശോധന. സിഐമാരുടെ നേതൃത്വത്തിലാകും സംഘത്തിന്‍റെ പ്രവര്‍ത്തനം. 31 വരെ ഈ സംഘത്തിന്‍റെ കര്‍ശന നിരീക്ഷണം ജില്ലയില്‍ ഉണ്ടാകും. ഇതിനുപുറമേ ഹൈവേ പട്രോളിംഗ് സംഘവും പരിശോധന നടത്തും. ടീമുകളുടെ പ്രവര്‍ത്തനം കച്ചേരിപ്പടി കമ്മീഷണര്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും.

കോട്ടയത്ത് കള്ളുഷാപ്പില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സാഹചര്യത്തില്‍ കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ ശുദ്ധി എന്ന പേരിലും പരിശോധനകള്‍ എക്‌സൈസ് നടത്തും.

 

Ernakulam

എംഡിഎംഎ കച്ചവടം; യുവാവും പെൺസുഹൃത്തും അറസ്റ്റില്‍

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവും പെൺസുഹൃത്തും പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി മുഹമ്മദ് ഷാഫി (29), സുഹൃത്തായ ആമ്പലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 94.032 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം സൗത്തിലെ ക്യൂന്‍സ് ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ലഹരി കച്ചവടം. ബംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എംഡിഎംഎ വാങ്ങിയ ശേഷം ഓര്‍ഡര്‍ അനുസരിച്ച് പറയുന്ന സ്ഥലത്ത് ലഹരി എത്തിച്ചു നല്‍കുന്ന ഡോര്‍ ഡെലിവറി സംവിധാനത്തിലായിരുന്നു പ്രതികളുടെ ലഹരി കച്ചവടം.

അടുത്തിടെ മുഹമ്മദ് ഷാഫി ബംഗളൂരുവില്‍ പോയി എംഡിഎംഎ വാങ്ങിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്‌സൈസ് സംഘം ഹോട്ടല്‍ മുറിയില്‍ എത്തുന്ന സമയത്ത് മുഹമ്മദ് ഷാഫി മാത്രമാണുണ്ടായിരുന്നത്. സരിത ആലപ്പുഴയില്‍ നിന്നു ലഭിച്ച ഓര്‍ഡര്‍ കൈമാറാന്‍ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയ സരിതയെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ആലപ്പുഴയിലെ വീട്ടില്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ളതായി ഇവര്‍ എക്‌സൈസിന് മൊഴി നല്‍കി. തുടര്‍ന്ന് ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലായിരുന്നു എംഡിഎംഎ വിറ്റിരുന്നത്.

പ്രതികള്‍ ലഹരി വില്പന നടത്തി ലഭിച്ച 17,770 രൂപയും ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തൃശൂര്‍ സ്വദേശിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ബംഗളൂരുവിലെത്തി മയക്കുമരുന്ന് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. എക്‌സൈസ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ernakulam

12 വയസുകാരി വീടുവിട്ട സംഭവം; ആൺസുഹൃത്ത് പിടിയിൽ

കരുമാലൂര്‍: കരുമാലൂരില്‍ നിന്നു 12 വയസുകാരിയെ പൂനെയിൽ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍തറ വീട്ടില്‍ അഭിജിത്തിനെയാണു (25) പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.

കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ വിദ്യാര്‍ഥിനിയെ ശനിയാഴ്ചയാണു കാണാതായത്. തുടര്‍ന്നു ബന്ധുക്കള്‍ ആലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് യുവാവിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പൂനെയില്‍നിന്ന് അഭിജിത്തിനൊപ്പം കണ്ടെത്തി.

ചെറായി ബീച്ചില്‍ ഐസ്‌ക്രീം വില്‍ക്കുന്ന യുവാവ് ഒരു വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പലപ്പോഴും പെണ്‍കുട്ടിയെ കാണാനായി യുവാവ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഭിജിത്തിനെ സഹായിച്ച ഡല്‍ഹിയിലെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളാണു പെണ്‍കുട്ടിയുമായി ഡല്‍ഹിലേക്കു വരാൻ പറഞ്ഞതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ അഭിജിത്ത് 2023 ല്‍ ഓച്ചിറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Thrissur

ഒറ്റ മഴ: നഗരം മുങ്ങി

തൃശൂർ: പതിവുപോലെ ഒറ്റൊരു മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി.
മഴക്കാല മുന്നൊരുക്കങ്ങൾ വളരെ മുൻപേ നടപ്പാക്കിയെന്ന അധികൃതരുടെ അവകാശവാദങ്ങൾ കടലാസിലൊതുങ്ങിയെന്നു വ്യക്തമാക്കുന്ന കാഴ്ചയ്ക്കാണു നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെന്നപോലെ ശക്തൻ ബസ് സ്റ്റാൻഡും ടിബി റോഡും ഇത്തവണയും വെള്ളത്തിനടിയിലായി. സ്റ്റാൻഡിലെ കടകളിലും നിർത്തിയിട്ട വാഹനങ്ങളിലും വെള്ളംകയറി. മലിനജലം ശക്തമായി ഒഴുകിയെത്തിയതോടെ സ്റ്റാൻഡിലെ ടയർകടയിൽനിന്ന് ഒലിച്ചുപോയ ടയറുകൾ പിടിച്ചുവയ്ക്കാൻ കനത്തമഴയിലും നെട്ടോട്ടമോടുകയായിരുന്നു തൊഴിലാളികൾ.

പരന്നൊഴുകിയ മലിനജലത്തിലൂടെ കഷ്ടപ്പെട്ടാണു യാത്രക്കാർ സ്റ്റാൻഡിലേക്കു പ്രവേശിച്ചത്. ഇതിനിടെ ചിലർ വെള്ളത്തിനടിയിലെ കല്ലിലുംമറ്റും തട്ടിവീണു പരിക്കേറ്റു. സ്റ്റാൻഡിനോടുചേർന്നുള്ള കാനയ്ക്ക് സ്ലാബ് പോലും ഇല്ലാത്തതിനെത്തുടർന്നു വെള്ളം നിറഞ്ഞൊഴുകിയതോടെ കാനയും റോഡും തിരിച്ചറിയാതെ ജനം വലഞ്ഞു. ഇതിനിടെ ഒരു യുവാവ് കാനയ്ക്കു സമീപം വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത വെള്ളക്കെട്ട് നഗരത്തിലെ വാഹനഗതാഗതവും താറുമാറാക്കി. എല്ലാ വർഷവും ഇതേ ദുരവസ്ഥ നേരിട്ടിട്ടും ശാശ്വതപരിഹാരം കാണാത്തതിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

പോസ്റ്റ് ഓഫീസ് റോഡ്, റിംഗ് റോഡിനു സമീപമുള്ള ആർസിഎം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ്, ആകാശപാതയ്ക്കു താഴെ തുടങ്ങി നഗരത്തിലെ പ്രധാനപാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറുപ്പം റോഡ് കോണ്‍ക്രീറ്റിംഗിനെത്തുടർന്ന് കാന നിർമിക്കാതിരുന്നതും നിലവിൽ നടക്കുന്ന കാനനിർമാണത്തിലെ മെല്ലെപ്പോക്കും സ്ഥിതി കൂടുതൽ വഷളാക്കി. ഇവിടെയും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി വലിയ നഷ്ടമുണ്ടായി. നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്തമഴ പെയ്തതോടെ കാലാവസ്ഥാകേന്ദ്രം റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചത് ആശങ്കയ്ക്കിടയാക്കി.

അശ്വിനി ആശുപത്രിക്കു പിറകിലുള്ള അക്വാട്ടിക് ലെയ്നിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.

Thrissur

മഴ: വെള്ളക്കെട്ട്, മണ്ണിടിച്ചിൽ

ഗുരുവായൂർ: കനത്ത മഴയിൽ ഗുരുവായൂർ മേഖലയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ പത്തിനാണ് മഴ ശക്തമായത്.

തൈക്കാട് തിരിവിൽ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ, കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളംകയറി.

കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയർഫോഴ്സ് ഓഫീസിലും വെള്ളം കയറി. ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൃശൂർ ഗുരുവായൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ കാട്ടുപാടം റോഡ്, മാവിൻചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകൾ ഇടിഞ്ഞുവീണു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസപ്പെട്ടു.

ശക്തമായ മഴയിൽ നെന്മിനിയിൽ രണ്ടു കാറുകൾ നിയന്ത്രണംവിട്ടു ഒഴുകിപ്പോയി. ഒരു കാർ ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. ചൊവ്വല്ലൂർപടിയിൽ വെള്ളക്കെട്ട് ആയതിനാൽ ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്. നെന്മിനി പോസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലൂടെ വരുന്നതിനിടെ വലിയ തോട്ടിലേക്ക് ഒഴുകുകയായിരുന്നു. ഒരു കാറിൽ തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഉണ്ടായിരുന്നത്. കാർ നിയന്ത്രണംവിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാർ പിന്നീട് ഫയർഫോഴ്സ് എത്തി കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ചാവക്കാട് സ്വദേശി ചാവക്കാട് നഗരസഭ മുൻ കൗൺസിലറുടെ കാറാണ് കാണാതായത്. ഫയർഫോഴ്സ് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പടിഞ്ഞാറെ നടയിലെ മല്ലിശേരിപറമ്പിനു സമീപം വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ദേവസ്വം ജീവനക്കാരിയേയും കുടുംബത്തേയും ഒഴിപ്പിച്ചു.
ചാവക്കാട്: ചാവക്കാടും പരിസരത്തും വെള്ളക്കെട്ട് അതിരൂക്ഷം, ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഏനാമാവ് റോഡ്, വടക്കേ ബൈപാസ് കവല, ബസ് സ്റ്റാൻഡ് പരിസരം, ചേറ്റുവ , ഗുരുവായൂർ, പേരകം റോഡുകൾ പൂർണമായും വെള്ളത്തിലാണ്. ദേശീയ പാത 66 സർവീസ് റോഡുകൾ കനത്ത വെള്ളക്കെട്ടിലാണ്. പഞ്ചാരമുക്ക് കവലയും, മണത്തല പള്ളി പരിസരവും വെള്ളത്തിൽ മുങ്ങി.

കാനകൾ യഥാസമയം ശുചീകരിക്കാത്തതാണ് ടൗണിൽ വെള്ളക്കെട്ടിന് മുഖ്യകാരണമെന്ന് ആരോപിച്ച വ്യാപാരി ജനറൽ സെകട്ടറി ജോജി തോമസ് , വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ കാനകളുടെ നിർമാണത്തിലെ അപാകതയും പണി പാതി വഴിയിൽ നിർത്തിയതുമാണ് സർവീസ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്ന് പൊതുപ്രവർത്തകൻ തിരുവത്ര ഹാഷിം കുറ്റപ്പെടുത്തി.
ദേശീയപാതയ്ക്കായി റോഡുകൾ ഉയർന്നതും വെള്ളത്തിന്‍റെ വഴി തടഞ്ഞു. ശക്തമായകാറ്റിൽ അഞ്ചങ്ങാടി പുളിഞ്ചോട്ടിൽ മരം കടപുഴകി റോഡിലേക്ക് വിണു. ട്രോളിംഗ് നിരോധനം കഴിഞ്ഞു പ്രതീക്ഷയോടെ കടലിൽ പോകാൻ ഒരുക്കം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ മുന്നറിയിപ്പ് തടസമായി.

കുറുമാലിപ്പുഴ കരകവിഞ്ഞു

പുതുക്കാട്: ശക്തമായ മഴയിൽ കുറുമാലിപ്പുഴ കരകവിഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പല ഭാഗങ്ങളിലാണ് പുഴ കരകവിഞ്ഞത്. പാലപ്പിള്ളി പിള്ളത്തോട് ഭാഗത്തെ റബ്ബർ തോട്ടങ്ങളിൽ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി. തോട്ടുമുഖം പമ്പ് ഹൗസ് റോഡും വെള്ളത്തിൽ മുങ്ങി. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.

കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി, മാഞ്ഞാംകുഴി റെഗുലേറ്റർ പാലങ്ങളിൽ മരങ്ങൾ വന്ന് തടഞ്ഞാൽ കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയേറെയാണ്. മുപ്ലിപ്പുഴ കരകവിഞ്ഞ് ചൊക്കന പാലപ്പിള്ളി റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പ്രദേശത്തെ വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കുറുമാലിപ്പുഴ നിറഞ്ഞൊഴുകിയതോടെ പുഴയോരത്തുള്ള പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്.
വടക്കാഞ്ചേരി

ജില്ലാ ആശുപത്രിയിൽ മണ്ണിടിഞ്ഞു

വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ലേബർ വാർഡിനുസമീപം മണ്ണിടിഞ്ഞു. ആളാപയമില്ല.ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തിന് തൊട്ടടുത്താണ് മണ്ണിടിഞ്ഞ് താഴ്ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. അപകടസാധ്യതമുന്നിൽകണ്ട് ഉടൻതന്നെ അധികൃതർ ചുവന്ന റിബ്ബൺകെട്ടി താത്കാലിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ആശുപത്രി സൂപ്രണ്ട് പ്രവീൺകുമാർ റവന്യൂ വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തലപ്പിള്ളി തഹസിൽദാർ സി സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ ജയശ്രി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും തകർന്നുപോയ സെപ്റ്റിക്‌ടാങ്ക് സുരക്ഷിതമായിമൂടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തൃക്കൂരില്‍ മണ്ണിടിഞ്ഞ്  വീട്ടിലേക്ക് പതിച്ചു

തൃക്കൂര്‍: ശക്തമായ മഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിച്ചു. തൃക്കൂര്‍ മുട്ടന്‍സിന് സമീപം മുളങ്ങാട്ടുപറമ്പില്‍ വിമല ഗോപാലന്‍റെ വീടിന്‍റെ പിറകിലേക്കാണ് മണ്ണും കല്ലുകളും പതിച്ചത്. വീടിന്‍റെ അടുക്കളയുടെ ഭാഗത്തേക്കാണ് വലിയ കല്ലുകള്‍ എത്തിയത്. വീടിന്‍റെ പിറകുവശത്ത് മേഞ്ഞ ഷീറ്റിനും വാട്ടര്‍ ടാങ്കിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ 11 നാണ് സംഭവം. ഉയര്‍ന്നഭാഗത്തുള്ള പറമ്പിലെ മണ്ണ് ഇടിഞ്ഞതോടൊപ്പം കല്ലുകളും വീട്ടിലേക്ക് പതിക്കുകയായിരുന്നു.വീടിന്‍റെ പിറകുവശത്ത് വീട്ടുകാര്‍ ഉണ്ടാകാതിരുന്നത് വലിയഅപകടം ഒഴിവായി. തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി.

വീടിന്‍റെ സംരക്ഷണഭിത്തി തകർന്നു

പുത്തൂർ: ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വടക്കൻ - രാമകൃഷ്ണൻ ദമ്പതികളുടെയും മകൾ സരിതയുടെയും പുത്തൂർ കല്ലുംകുന്നിലെ വീട് അപകടാവസ്ഥയിലായിപുതായി നിർമിച്ച രണ്ടുനില വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് മഴക്കെടുതിയിൽ പൂർണമായും തകർന്നത്. ഇതോടെ വീടിന് വിള്ളലുകൾ വീണു.

സംഭവം അറിഞ്ഞ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ കെ.വി. സജു, പി.എസ്. അഖിൽ, മെമ്പർ സേതുമാധവൻ എന്നിവരടങ്ങിയ ജനപ്രതിനിധികളും വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മയിലാട്ടുംപാറയിൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പീച്ചി: മയിലാട്ടുംപാറയിൽ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുടുംബത്തെ മറ്റൊരുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അംബേദ്ക്കർ നഗറിൽ താമസിക്കുന്ന മരയ്ക്കാത്ത് വീട്ടിൽ മണിയുടെ വീടിനോടുചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Thrissur

മാന്ദാമംഗലം പള്ളിയിലേക്ക് പദയാത്ര ഇന്ന്

പുത്തൂർ: പുരോഹിതരുടെ വിശുദ്ധനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത പുത്തൂർ ഫൊറോന കൗൺസിലിന്‍റെ നേത്യത്വത്തിൽ മൂന്നാമത് പദയാത്ര ഇന്ന് നടക്കും. രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്കു ശേഷം പുത്തൂർ ഫൊറോന പള്ളി അങ്കണത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. മാർ ബോസ്കോ പുത്തൂർ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷത വഹിക്കും. രാജൻ പല്ലൻ എംഎൽഎ, ഫാ. പ്രിൻസ് നായങ്കര തുടങ്ങിയവർ പങ്കെടുക്കും. വിശുദ്ധ ജോൺ മരിയ വിയാനിയുടെ നാമധേയത്തിലുള്ള തൃശൂർ രൂപതയിലെ ഏക ഇടവകയായ മാന്ദാമംഗലം സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിലേക്കാണ് പദയാത്ര. പദയാത്ര ഉച്ചയ്ക്ക് 12ന് മാന്ദാമംഗലം പള്ളിയിൽ എത്തിച്ചേരും. പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ, മാന്ദാമംഗലം പള്ളി വികാരി ഫാ.സെബി വെളിയൻ, അഡ്വ.ഡേവീസ് കണ്ണൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും.

Thrissur

പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

തൃശൂർ: കോലഴി കൃഷിഭവന്‍റെയും കാർഷിക ഉപഭോക്തൃസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറിത്തൈകൾ വിതരണംചെയ്തു. വിഷരഹിതഭക്ഷണത്തിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ തിരൂർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണു തൈകൾ വിതരണം ചെയ്തത്.

കൃഷി ഓഫീസർ വിഷ്ണു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ വിദ്യാർഥികൾക്ക് തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ എസി ബിജു, കാർഷിക ഉപഭോക്തൃസംഘം പ്രസിഡന്‍റ് വറീത് തരകൻ, സംഘം പ്രതിനിധികളായ റോയ്, സൈമണ്‍, ആന്േ‍റാ പേരാമംഗലത്ത്, പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് തരകൻ, പിടിഎ പ്രസിഡന്‍റ് കെ.എൽ. ഡെയ്സണ്‍ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ അജിൻ ജോർജ്, മരിയ, മർഫി, സിജോ, സ്നേഹ, പ്രീതി എന്നിവർ നേതൃത്വം നൽകി.

Thrissur

മതിലകം അടിപ്പാത: അനിശ്ചിതകാലസമരം 17 ദിവസം പിന്നിട്ടു

ശ്രീനാരായണപുരം: പള്ളിനടയിൽ എൻഎച്ച് 66 അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം 17 ദിവസം പിന്നിട്ടു.

ദേശീയപാതയുടെ ഇരുവശങ്ങളി ലുമായി സ്ഥിതിചെയ്യുന്ന എംഎആർഎം ഹയർ സെക്കൻഡറി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നിർദിഷ്ട സിവിൽസ്റ്റേഷൻ, ആയുർവേദ ആശുപത്രി, മുസിരിസ് സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറി, എംഎൽഎ ഓഫീസ്, സാഹിബിന്‍റെ പള്ളി തുടങ്ങിയ പ്രധാനസ്ഥാപന ങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിപ്പെടുന്നതിന് കിലോമീറ്റ റുകൾ വളഞ്ഞു വരേണ്ട അവസ്ഥയാണ്.അതുകൊണ്ടുതന്നെ ഹൈവേക്ക് കുറുകെ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും എംഎൽഎയും നിരവധി നിവേദനങ്ങൾ കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്കും നാഷണൽ ഹൈവേ അഥോറിറ്റി സംസ്ഥാന റീജണൽ ഓഫിസർക്കും ബെന്നിബെഹന്നാൻ എംപിക്കും നിവേദനങ്ങൾ നൽകിയിരുന്നു.

തുടർന്നാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുൻ എംഎൽഎ ഇ. ടി.ടൈസൻ പതിനാറാം ദിവസത്തെ സമരം ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്് മിനി ഷാജി അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്.മോഹനൻ, വൈസ് പ്രസിഡന്‍റ് സി.എൻ.സതീഷ് കുമാർ, ടി.എസ്. ബീരു, ഇബ്രാഹിം കുട്ടി, പി.എ നൗഷാദ്, പി.എ.ഉണ്ണികൃഷ്ണൻ, കെ.വി. അജയകുമാർ, സി.പി. ലാലു തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

ഇ.കെ. ദിവാകരൻപോറ്റി വിവർത്തന പുരസ്കാരം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു

കുഴിക്കാട്ടുശേരി: ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധസജ്ജമാക്കാനും അതുസഹായകമാകുമെന്നും കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.

പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദിവാകരൻ പോറ്റിയുടെ പേരിലുള്ള വിവർത്തന പുരസ്കാരം അദ്ദേഹം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു. പോറ്റി മാഷിന്‍റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് 20, 000 രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കെജിഎസ് നിർവഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി.

ഇന്ത്യൻ ഭരണഘടനയും പൗരത്വസങ്കല്പവും എന്ന വിഷയത്തിൽ അഡ്വ.വി.എൻ. ഹരിദാസ് സ്മാരകപ്രഭാഷണവും പ്രഫ. കുസുമം ജോസഫ് അനുസ്മരണപ്രസംഗവും നടത്തി. വടക്കേടത്ത് പത്മനാഭൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ആശ എടമന പ്രശസ്തിപത്രം വായിച്ചു. ഡോ. ടി.എം.സോമലാൽ, ഗ്രാമിക പ്രസിഡന്‍റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്‍റോ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഗവ. പിഎംജി കോളജ് മലയാള വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി.

Thrissur

ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ഒന്നും രണ്ടും ഐഎസ്ഒ നിലവാരത്തിലേക്ക്

ഇരിങ്ങാലക്കുട: നഗരസഭയ്ക്കു കീഴിലുള്ള സിഡിഎസ് ഒന്നും രണ്ടും ഐഎസ്ഒ നിലവാരത്തിലേക്ക്. സിഡിഎസുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഐഎസ്ഒ ഓഡിറ്റ് നടന്നത്. കുടുംബശ്രീ സിഡിഎസുകള്‍ ഐഎസ്ഒ ഗുണനിലവാരത്തിലേക്കുയര്‍ത്തുന്നതിനാവശ്യമായ രീതിയില്‍ മാറ്റുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കണ്‍സള്‍ട്ടന്‍സി ഏജന്‍സി കിലയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സമയബന്ധിതമായ സേവനങ്ങള്‍, ഫയലുകള്‍, റിക്കാർഡുകള്‍ എന്നിവ മൂന്നു മിനിറ്റിനുള്ളില്‍ എടുക്കാനുള്ള രീതിയില്‍ അടുക്കും ചിട്ടയോടെയും ക്രമീകരണം നടത്തിയതും ശുചിത്വമുള്ള ഓഫീസാക്കി മാറ്റുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയുമാണ് അംഗീകാരം.

ഐഎസ്ഒ ഓഡിറ്റര്‍ സി.ഡി. പ്രേമാനന്ദ് സിഡിഎസ് ഒന്നിന്‍റെ ചെയര്‍പേഴ്‌സണ്‍ സുജിത സനീഷ്, രണ്ടിന്‍റെ ചെയര്‍പേഴ്‌സണ്‍ സന്ധ്യ ചന്ദ്രന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ മിഷന്‍ കോ-ഒാർഡിനേറ്റര്‍ അഭിജിത് കെ. ദീപക്, കുടുംബശ്രീ ഡിപിഎം റെജി തോമസ്, അക്കൗണ്ടന്‍റുമാരായ ടി.വി. സിനിജ, ഐ.ജി. നിഷ, മെമ്പര്‍ സെക്രട്ടറിമാരായ വി. സജിത, സി.എന്‍. ലളിത, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ എം.കെ. ശാന്ത, ശാലിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ചിന്ത ധര്‍മരാജന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ചാക്കോള, ടി.എ. പോള്‍, പ്രവീണ്‍സ് ഞാറ്റുവെട്ടി, നഗരസഭ സൂപ്രണ്ട് ഹസീന എന്നിവര്‍ പ്രസംഗിച്ചു.

Thrissur

സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

പള്ളിവളവ്: കേരള സ്പോർട്സ് കൗൺസിലിന്‍റെയും മതിലകം സെന്‍റ് ജോസ ഫ്സ് സ്കൂൾ പൂർവവിദ്യാർഥി സംഘടന കോസ്മോസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷി പ്പിന്‍റെ ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും നടന്നു.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് സുമതി സുന്ദരൻ ഓഫീസ് ഉദ്ഘാട നവും ലോഗോ പ്രകാശനവും നിർവഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി.കെ. മുജീബ് റഹ്മാൻ അധ്യക്ഷനായി. ജനറൽ കൺവീനർ ഹംസ വൈപ്പിപ്പാടത്ത് , സെക്രട്ടറി സാലി ലൂയിസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സാംബശിവൻ, സാജു ലൂയിസ്, ജമാൽ എറിയാട് തുടങ്ങിയവർ പ്രസംഗിച്ചു.

മതിലകം സെന്‍റ്് ജോസഫ്സ് സ്കൂൾ , കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ , കാതിക്കോട് ഇമാമുനഗർ ജവഹർ ലൈബ്രറി എന്നിവിടങ്ങളിലായി ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പതിനാലു ജില്ലകളി ൽ നിന്നായി 28 ഓളം പുരുഷ - വനിതാ ടീമുകൾ മാറ്റുരയ്ക്കും.

Thrissur

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണന്‍ മുഖ്യാതിഥി യായിരുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്‌സന്‍, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗങ്ങളായ സുനിത മുരളി, എ.എം. ജോണ്‍സന്‍, സി.എസ്. അജീഷ്, സുനില്‍കുമാര്‍, വി.ആര്‍. ഷൈജു, മാനേജര്‍ എ.എന്‍. വാസുദേവന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവര്‍ പ്രസംഗിച്ചു.

Thrissur

കൊടകരയില്‍ വീടുകളില്‍ വെള്ളംകയറി, അഞ്ചുകുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പില്‍

കൊടകര: ശക്തമായ മഴയില്‍ കൊടകരയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊടകര വല്ലപ്പാടിയില്‍ അഞ്ചു വീടുകളിലേക്കാണു വെള്ളം കയറിയത്. വല്ലപ്പാടി കാവനാട് റോഡും വെള്ളത്തിനടിയില്‍ ആയി. തയ്യില്‍ കുമാരി, കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്‍, കുഴുപ്പുള്ളി സിജില്‍ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

ഈ വീടുകളില്‍ ഉണ്ടായിരുന്നവരെ കൊടകര ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. കൊടകര ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തുപേരാണ് ക്യാമ്പില്‍ ഉള്ളത്. മഴ ഇനിയും കനക്കുകയാണെങ്കില്‍ കൂടുതല്‍പേര്‍ ക്യാമ്പിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

കപ്പത്തോട് കവിഞ്ഞൊഴുകി;
റോഡ് വെള്ളത്തിൽ

കുറ്റിക്കാട്: കനത്ത മഴയെത്തുടർന്ന് കപ്പത്തോട് കവിഞ്ഞൊഴുകി റോഡിലേക്കു വെള്ളം കയറി. കുണ്ടുകുഴിപ്പാടം - കുറ്റിക്കാട് റോഡിൽ കൂർക്കമറ്റം സെമിനാരി ഭാഗത്ത് കപ്പത്തോടിൽനിന്നു വെള്ളം റോഡിലേക്ക് കയറി. താഴൂർ പോത്തോടി റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്.

Thrissur

മാലിന്യം തള്ളിയതിന് പിഴചുമത്തി

കൊരട്ടി: ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലും പൊ തു ഇടങ്ങളിലും മാലിന്യം തള്ളിയ സംഭവങ്ങളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കണ്ടെത്തി. ചിറങ്ങര അമ്പലത്തിന് എതിർവശത്ത് നടത്തിയ പരിശോധനയിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ കൊരട്ടി - പുളിക്കകടവ് റോഡിലെ തെക്കെ അങ്ങാടിയിൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ക്ലാർക്ക് കെ.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര, എം.സി.എഫ്. കെയർടേക്കർ എം.ആർ. രമ്യ, പഞ്ചായത്ത് ജീവനക്കാരൻ ഷാജി പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹരിത കർമ സേന അംഗങ്ങളായ രാജേഷ്, സ്റ്റെഫി റാണി എന്നിവർ തെളിവുകൾ ശേഖരിക്കുന്നതിനു നേതൃത്വം നൽകി.

Thrissur

ഓട്ടുകന്പനി തൊഴിലാളികളുടെ ബോണസ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

തൃശൂർ: ജില്ലയിലെ ഓട്ടുകന്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കാൻ ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ വിളിച്ചുചേർത്ത അനുരഞ്ജനചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

20 ശതമാനം ബോണസ് വേണമെന്ന നിലപാടിൽ യൂണിയനുകളും മിനിമം ബോണസ് മാത്രമേ നൽകാനാകൂവെന്ന് ഉടമകളും ഉറച്ചുനിന്നതോടെ ലേബർ ഓഫീസർ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. പത്തിനു വീണ്ടും ചർച്ച നടക്കും.

തൊഴിലാളികൾക്കുവേണ്ടി എ.വി. ചന്ദ്രൻ, എൻ.എൻ. ദിവാകരൻ (സിഐടിയു), ആന്‍റണി കുറ്റൂക്കാരൻ (ഐഎൻടിയുസി), പി.ജി. മോഹനൻ, കെ.എം. അക്ബർ (എഐടിയുസി), പി. ഗോപിനാഥൻ (ബിഎംഎസ്) എന്നിവരും ഉടമകൾക്കുവേണ്ടി സെൻട്രൽ കേരള ടൈൽ മനുഫാക്ച്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് ജെ മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, ട്രഷറർ രാമദാസ് എന്നിവരും പങ്കെടുത്തു.

Thrissur

നിരത്തുകളിലെ മരണപ്പാച്ചിലിന് മൂക്കുകയറിടാൻ വൻ നീക്കം

തൃശൂർ: നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്ക് തടയിടാൻ സംസ്ഥാനവ്യാപകമായി വൻ റോഡ് സുരക്ഷാ ബോധവത്കരണത്തിനും ഭരണപരമായ ഇടപെടലുകൾക്കും വഴിതുറക്കുന്നു. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ, ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാനും ജില്ലാതല ഭരണസംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്താനും കേരള റോഡ് സുരക്ഷാ അഥോറിറ്റി നിർദേശം നൽകി.

എല്ലാ ജില്ലാ കളക്ടർമാർക്കും ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അധ്യക്ഷന്മാർക്കും അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള നിർദേശം അഥോറിറ്റി കൈമാറി.

റോഡുകളിലെ മരണക്കെണികൾക്കെതിരേ ഇടപെടൽ ആവശ്യപ്പെട്ട് തൃശൂർ സിറ്റിസൺസ് കഴിഞ്ഞ ജൂൺ 25ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ച നിവേദനമാണ് ഈ നിർണായക നീക്കത്തിനു വഴിയൊരുക്കിയത്. കൊട്ടാരക്കരയിലുണ്ടായ നടുക്കുന്ന അപകടത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂട്ടായ്മ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഈ ഹർജിയുടെ പകർപ്പുകൂടി ഉൾപ്പെടുത്തിയാണ് അഥോറിറ്റിയുടെ നിർദേശം.

കോളജുകൾ, ഡ്രൈവിംഗ് മേഖല, യുവജന-തൊഴിലാളി പ്രസ്ഥാനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ കോർത്തിണക്കി ജനകീയ മുന്നേറ്റമായി ബോധവത്കരണം മാറ്റും. അപകടങ്ങളുണ്ടാക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ അടിയന്തരമായി കണ്ടെത്തി പരിഹരിക്കാനും ജില്ലാ കൗൺസിലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കളക്ടർമാർക്ക് നിർദേശമുണ്ട്.

Thrissur

കന്നുകാലി ശല്യം: അയ്യന്തോളിൽ നടപടിയുമായി കോർപറേഷൻ

തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരവാസികളുടെയും യാത്രക്കാരുടെയും ഉറക്കം കെടുത്തിയിരുന്ന തെരുവു കന്നുകാലിശല്യത്തിന് ഒടുവിൽ പരിഹാരം. റോഡിലിറങ്ങി ഗതാഗതതടസവും അപകടങ്ങളും സൃഷ്ടിച്ചിരുന്ന കന്നുകാലികളെ പ്രത്യേക ദൗത്യത്തിലൂടെ പിടിച്ചുകെട്ടി താൽക്കാലിക കാറ്റിൽ പോണ്ടിലേക്കു മാറ്റി. ഡെപ്യൂട്ടി മേയർ എ. പ്രസാദിന്‍റെ നേതൃത്വത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗവും വെറ്ററിനറി ടീമും ചേർന്നാണ് ഈ നീക്കം നടത്തിയത്.

നിലവിൽ ഒരു സ്വകാര്യവ്യക്തിയുടെ സഹകരണത്തോടെ കളക്ടറേറ്റിനു മുൻവശത്ത് താൽക്കാലികമായി കാറ്റിൽപോണ്ട് സജ്ജീകരിച്ചശേഷമായിരുന്നു ദൗത്യം. ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കി അയ്യന്തോളിലെ കന്നുകാലിശല്യത്തിനു ശാശ്വത പരിഹാരം കാണാമെന്നാണു കോർപറേഷന്‍റെ പ്രതീക്ഷ. ദൗത്യത്തിനു നേതൃത്വം നൽകിയ വെറ്ററിനറി ഡോക്ടർ വീണ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ, ഈസ്റ്റ് പോലീസ് എന്നിവരുടെ സേവനത്തെ ഡെപ്യൂട്ടി മേയർ അഭിനന്ദിച

Thrissur

അത്യാഹിത വിഭാഗം തടഞ്ഞ നടപടി പ്രതിഷേധാർഹം: ആശുപത്രി സംരക്ഷണസമിതി

തൃശൂർ: യുഎൻഎ സമരത്തിന്‍റെ പേരിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്‍റെ പ്രവേശനകവാടം തടഞ്ഞനടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് ആശുപത്രി സംരക്ഷണ സമിതി. പാവപ്പെട്ട രോഗികളുടെ ജീവൻ പണയംവച്ചുകൊണ്ട് നടത്തുന്ന ഇത്തരം അക്രമസമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരേ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് സമിതി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.

യുഎൻഎയുടെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഹൈക്കോടതി വിധിയെപ്പോലും അവഗണിച്ച് സമരം നടത്തുന്നവർക്കെതിരേ തൃശൂരിലെ പൊതുസമൂഹം ശക്തമായി രംഗത്തുവരണമെന്ന് യോഗം അഭ്യർഥിച്ചു.

മിനിമം വേതന വർധനവിനുവേണ്ടി സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തുന്നതിനുപകരം, ബിഷപ്ഹൗസിലേക്കും ആശുപത്രിയിലേക്കും സമരം നടത്തുന്നവരുടെ യഥാർഥലക്ഷ്യം മിഷൻ ആശുപത്രി അടച്ചുപൂട്ടിക്കുക എന്നതാണെന്നു സമിതി ആരോപിച്ചു.

തൃശൂരിൽ മറ്റു പല ആശുപത്രികളിലും കുറഞ്ഞ വേതനം നൽകുമ്പോൾ അവിടെയൊന്നും സമരം ചെയ്യാതിരിക്കുകയും, താരതമ്യേന കൂടിയ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സമരം നടത്തുകയും ചെയ്യുന്ന യുഎൻഎ, വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.

വികാരി ജനറൽ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ഷിന്‍റോ മാത്യു, ഷെവ. അഡ്വ. ബിജു കുണ്ടുകുളം, ജോജു മഞ്ഞില, ജോർജ് ചിറമ്മൽ, എൻ.പി. ജാക്സൺ, അലോഷ്യസ് കുറ്റിക്കാട്ട്, ഡിൽജോ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

മൂല്യമുള്ള ഔഷധനിർമാണത്തിൽ മുന്നേറ്റം: മന്ത്രി കെ. മുരളീധരൻ

തൃശൂർ: ശബരിമലയിലെ നെയ്യിൽപോലും മായമുള്ള ഇക്കാലത്ത് മൂല്യമുള്ള ആയുർവേദഒൗഷധങ്ങൾ നിർമിക്കുന്നതിൽ ആയുഷ് വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഒൗഷധസസ്യബോർഡ് ഏറെ മുന്നേറിയെന്നു മന്ത്രി കെ. മുരളീധരൻ. ഹോട്ടൽ എലൈറ്റ് ഇന്‍റർനാഷണലിൽ നടന്ന ഒൗഷധസസ്യകൃഷി ധാരണാപത്രം കൈമാറലും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔഷധങ്ങളുടെ ഗുണമേൻമയാണ് ആയുർവേദചികിത്സയിൽ പ്രധാനഘടകം. മൂല്യമില്ലാത്ത ഒൗഷധങ്ങൾ രോഗം വർധിപ്പിക്കും. ഇതുകൊണ്ടാണ് ഒൗഷധനിർമാണത്തിനായി ബോർഡ് രൂപീകരിച്ചത്. ഒൗഷധസസ്യങ്ങൾ വൻതോതിൽ വളർത്തിയെടുക്കാൻ ക്ഷേത്രങ്ങളുടെ സ്ഥലം ഉപയോഗിക്കുന്നതടക്കം സുപ്രധാന പദ്ധതികൾക്കു രൂപം കൊടുത്തിട്ടുണ്ട്. നെൽകൃഷിയടക്കം കേരളത്തിൽ കൃഷിപാരന്പര്യം പിന്നാക്കമാണെന്നും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഒരേ മനസോടെ മുന്നേറാമെന്നും മന്ത്രി പറഞ്ഞു.

രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, കൗണ്‍സിലർ പൂർണിമ സുരേഷ്, ഒൗഷധി മാനേജിംഗ് ഡയറക്ടർ പി.എം. ലതാകുമാരി, സീതാറാം ആയുർവേദ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ.ഡി. രാമനാഥൻ, എവിഎ ചോലയിൽ ഹെൽത് കെയർ മെഡിമിക്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ്, എസ്എൻഎ ഒൗഷധശാല മാനേജിംഗ് ഡയറക്ടർ ഡോ. പി.ടി.എൻ. വാസുദേവൻ മൂസ്, മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് ടി.എ. ഉണ്ണികൃഷ്ണൻ, സംസ്ഥാന ഒൗഷധസസ്യബോർഡ് സീനിയർ സയന്‍റിഫിക് ഓഫീസർ ഡോ. ഒ.എൻ. പയസ് തുടങ്ങിയവർ പങ്കെടുത്തു.

Thrissur

അപകടത്തിൽപെട്ട വാഹനത്തിൽനിന്ന് 18 ചാക്ക് ഹാൻസ് കണ്ടെടുത്തു

എരുമപ്പെട്ടി: പന്നിത്തടത്ത് നിയന്ത്രണംവിട്ടു മറിഞ്ഞ വാഹനത്തിൽനിന്ന് 18 ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിലാണ് അപകടം. ബൊലേറോ പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പന്നിത്തടം സെന്‍ററിനു സമീപമുള്ള സിംല ഗ്രൗണ്ടിലേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ വാഹനത്തിലുള്ളവർ ചാക്കുകൾ അടുത്തുള്ള പൊന്തക്കാട്ടിലേക്കു വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ടു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനവും ഹാൻസ് ചാക്കുകളും കസ്റ്റഡിയിലെടുത്തു.

വാഹനത്തിന്‍റെ പിന്നിൽ ടാർപോളിൻ ഉപയോഗിച്ചുമൂടിയാണ് ഹാൻസ് കൊണ്ടുപോയിരുന്നത്. പൊന്നാനി രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാഹനം കേച്ചേരി ഭാഗത്തുനിന്നാണു വന്നത്. രക്ഷപ്പെട്ട രണ്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Thrissur

ഔഷധി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

തൃശൂർ: ഒൗഷധി ഓയിൽ ആൻഡ് ലേഹ്യം പ്ലാന്‍റ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ആയുർവേദ മരുന്നുനിർമാണ സ്ഥാപനമായ ഒൗഷധി ഉത്പാദനത്തിൽ വർധനവ് ലക്ഷ്യമിട്ടാണ് കുട്ടനെല്ലൂർ ഫാക്ടറി ആധുനികവത്ക്കരിച്ചത്.

കുട്ടനെല്ലൂർ ഒൗഷധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ വിശിഷ്ടാതിഥിയായി. ഒൗഷധി മാനേജിംഗ് ഡയറക്ടർ പി.എം. ലതാകുമാരി, ഒൗഷധി ജനറൽ മാനേജർ ഇ. ഷിബു, കന്പനി സെക്രട്ടറി എസ്. വിനീത തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

ഡോ. ഷൊർണൂർ കാർത്തികേയന് നാടിന്‍റെ സ്മരണാഞ്ജലി

തൃശൂർ: അന്തരിച്ച ഡോ. ഷൊർണൂർ കാർത്തികേയനു തൃശൂർ പൗരാവലി സ്മരണാഞ്ജലിയർപ്പിച്ചു. സാഹിത്യഅക്കാദമി ഹാളിൽ നടന്ന പരിപാടി കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 99 ഗ്രന്ഥങ്ങളുടെ കർത്താവും പ്രിൻസിപ്പലും ആയിരുന്ന ഡോ. ഷൊർണൂർ കാർത്തികേയൻ ശിഷ്യൻമാർ ഏറെ ഇഷ്ടപ്പെടുന്ന മലയാളം പ്രഫസർ ആയിരുന്നുവെന്നു ശിഷ്യനായ കെ. രാജൻ അനുസ്മരിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥികാലം മുതൽ നിലനിന്ന ഉൗഷ്മള സ്മരണകൾ ഡോ. പി.വി. കൃഷ്ണൻ നായർ പങ്കുവച്ചു. സഹൃദയവേദി, മുണ്ടശേരി സ്മാരകം തുടങ്ങി ഇരുപതിലധികം സാംസ്കാരികപ്രസ്ഥാനങ്ങളുടെ നായകത്വം വഹിച്ച ഷോർണൂർ കാർത്തികേയൻ സാംസ്കാരികനഗരത്തിന് അഭിമാനമാണെന്ന് അധ്യക്ഷത വഹിച്ച രാജൻ പല്ലൻ എംഎൽഎ അഭിപ്രായപ്പെട്ടു.

ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ, മുൻ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി.എസ്. സുനിൽകുമാർ, ഡോ. അജിതൻ മേനോത്ത്, എൻ. ശ്രീകുമാർ, പ്രഫ. വി.എ. വർഗീസ്, ടി.വി. ചന്ദ്രമോഹൻ, പി.കെ. മിനി, ബേബി മൂക്കൻ, ഡേവിസ് കണ്ണന്പുഴ, സത്താർ ആദൂർ, ഡേവിസ് കണ്ണനായ്ക്കൽ, ഡോ. ജയപ്രകാശ് ശർമ, ഗംഗാധരൻ ഷൊർണൂർ, അനിൽ സമ്രാട്ട്, എടത്തറ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഡോ ഷോർണൂർ കാർത്തികേയന്‍റെ പേരിൽ മികച്ച കോളജ് പ്രിൻസിപ്പലിന് 10 വർഷത്തേക്ക് 15,000 രൂപയുടെ പുരസ്കാരം നൽകുന്നതിനുള്ള ധാരണാപത്രം രവി പുഷ്പഗിരി സഹൃദയവേദിക്കു കൈമാറി. ഉണ്ണികൃഷ്ണൻ പുലരി, പി.എം.എം. ഷെരീഫ്, ഇ.എ. ജോസഫ്, ഫ്രാൻസിസ് പൊറുത്തൂർ, നന്ദകുമാർ ആലത്ത്, ജോയ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Thrissur

പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപടവിൽ "പൊഴുതുമാട്ടം'

ഏനാമാക്കൽ: കാർഷിക സംസ് കൃതിയേയും പരമ്പരാഗത കാർഷിക ആചാരങ്ങളേയും തിരികെ പിടിക്കുന്നതിന്‍റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപടവിൽ "പൊഴുതുമാട്ടം' നടന്നു.

കോഞ്ചിറമുത്തിയുടെ തീർഥകേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലും പ്രാർഥനനടത്തിയും കാണിക്ക സമർപ്പിച്ചുമാണ് പടവു കമ്മറ്റി ഭാരവാഹികൾ പൊഴുതുമാട്ടത്തിന് എത്തിയത്. മുളംകുറ്റികളിൽ പൂമാല ചാർത്തി, തെങ്ങോലകൾ മെടഞ്ഞു ഉണക്കിയതുമായാണ് കർഷകത്തൊഴിലാളികൾ വഞ്ചിയിൽ പടവിലെ ഫാം ബണ്ടിൽ എത്തിയത്.

പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറകെട്ടിയ ശേഷമാണു കൃഷിപ്പണികൾ ആരംഭിക്കുക. വടക്കേ കോഞ്ചിറ കോൾപടവിൽ നടന്ന പൊഴുതുമാട്ടം പടവ് കമ്മറ്റി പ്രസിഡന്‍റ്് ടി.വി. ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരി മഞ്ചറമ്പത്ത് അധ്യക്ഷനായിരുന്നു. പടവ് കമ്മറ്റി ഭാരവാഹികളായ പി.എ.ഹാരീസ് ഹാജി, പി.എം. കുഞ്ഞിബാവു ഹാജി, എ.ആർ.രവിന്ദ്രൻ, ബിജോയ് പെരുമാട്ടിൽ, ലാസർ മുട്ടത്ത്, വി.എ. ഷൈല, ടി.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പൊഴുതുമാട്ടത്തെ തുടർന്ന് പടവിലേക്കുള്ള കഴകളെല്ലാം അടച്ചു. എൻജിൻ പുരയിൽ മോട്ടോർ പമ്പ് സെറ്റ് പ്രവർത്തന സജ്ജമാക്കി. ഇന്നുമുതൽ വെള്ളം വറ്റിക്കൽ പ്രക്രിയക്കു തുടക്കം കുറിക്കും. പിന്നീട് കളകൾ നീക്കി, യന്ത്രസഹായത്തോടെ നിലം പൂട്ടിനിരത്തും.
310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഹൈബ്രിഡ് ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെന്നും ഓണത്തിനുശേഷം വിത നടത്തുമെന്നും പടവ് കമ്മിറ്റി പ്രസിഡന്‍റ് പറഞ്ഞു .

തൃശൂരിന്‍റെ നെല്ലറയിൽ നെൽകർഷകരും കർഷക തൊഴിലാളികളും വീണ്ടും നൂറുമേനി വിളവെന്ന പ്രതീക്ഷകളോടെ സജീവമാകുകയാണ്.

 

Thrissur

തിരുനാളിനു കൊടിയേറി

എടക്കളത്തൂർ: സെന്‍റ് മേരീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാളിന് ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ കൊടിയേറ്റം നിർവഹിച്ചു. 15 നാണ് തിരുനാൾ. തിരുനാൾ ദിനംവരെ എല്ലാദിവസവും രാവിലെ 6.15 ന് വി. കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, കൈക്കാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്‌, സിജു മുളക്കൽ, ജനറൽ കൺവീനർ ഇ.എഫ്. പ്രിൻസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Thrissur

ഗുരുവായൂരിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്കു സമർപ്പിച്ചു

ഗുരുവായൂർ: നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്കു സമർപ്പിച്ചു. ഭക്തർക്കു ചുരുങ്ങിയ ചെലവിൽ താമസിക്കുന്നതിനായി 13.5 കോടി ചെലവിലാണ് കൗസ്തുഭം നവീകരിച്ചത്.100 ഓളം മുറികളാണ് കൗസ്തുഭത്തിലുള്ളത്.

നിലവിലെ ദേവസ്വം ബോർഡുകളെല്ലാം ഇടതുപക്ഷ സർക്കാർ നിയമിച്ചിട്ടുള്ളതാണ്. ഭരണഘടനപ്രകാരം ബോർഡുകളുടെ കാലാവധി പൂർത്തീകരിക്കാൻ അനുവദിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ഗുരുവായൂരിൽ പറഞ്ഞു.

ദേവസ്വത്തിന്‍റെ നവീകരിച്ച കൗസ്തുഭം റസ്റ്റ് ഹൗസിന്‍റെ സമർപ്പണം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡും പിരിച്ചുവിടാൻ സർക്കാരിന് ഉദ്ദേ ശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 1978 ലെ രാഷ്‌ട്രപതി ഒപ്പിട്ട ദേവസ്വം ആക്ടാണ് ഗുരുവായൂരിലുള്ളത്.

അതുപ്രകാരം ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ നടത്താനുള്ള അധികാരം ഗുരുവായൂർ ദേവസ്വത്തിനാണ്. ഇക്കാര്യത്തിൽ ഇനി സുപ്രീംകോടതിയിൽ പോകേണ്ടെന്നാണു സർക്കാർ തീരുമാനം.നിലവിലെ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിച്ചാണു മുന്നോട്ടുപോകുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായാണ് ചില അഭിപ്രായവ്യത്യാസമുള്ളത്.

ക്ഷേത്രങ്ങളിലെ ജീവനക്കാർ ഭക്തരോട് ധാർഷ്‌ട്യത്തോടെ പെരുമാറുന്നതായി ആക്ഷേപമുണ്ട്. ഇതു മാറ്റിയെടുക്കേണ്ടതുണ്ട്. ഇതിനായി ജീവനക്കാർക്ക് ക്ലാസ് നൽകും. ക്ഷേത്രത്തിലെ വരവുചെലവുകണക്കുകൾ കൃത്യമാകണം.സാമ്പത്തിക കാര്യങ്ങളിലെ കോടതി ഇടപെടലുകൾ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

ദേവസ്വത്തിൽ അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഒരു ശിപാർശയും സ്വീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്‍റെ പിതാവ് കെ. കരുണാകരൻ 40 വർഷം മുമ്പ് ഉദ്‌ഘാടനം ചെയ്ത കൗസ്തുഭം റസ്റ്റ് ഹൗസ്, ഇപ്പോൾ നവീകരിച്ച് ഭക്തർക്ക് സമർപ്പിക്കുന്നതിന്‍റെ ഉദ്‌ഘാടനം തനിക്ക് നിർവഹിക്കാനായത് ഭാഗ്യമായി കരുതുന്നതായും കെ. മുരളീധരൻ പറഞ്ഞു.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ, ദേവസ്വം സെക്രട്ടറി എം.ജെ. രാജമാണിക്യം, നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ മുഖ്യാതിഥികളായി.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോ ജ്, മനോജ് ബി.നായർ, കെ.എസ്. ബാലഗോപാൽ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ ശിഖ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Thrissur

ചാഴൂർ, പെരിങ്ങോട്ടുകര ക്ഷേത്രങ്ങളിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ

പെരിങ്ങോട്ടുകര: ചാഴൂരും പെരിങ്ങോട്ടുകരയിലും ക്ഷേത്രങ്ങളിൽ മോഷ ണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള ചാഴൂർ കാഞ്ഞിരച്ചുവട് സ്വദേശി പണ്ടാത്തറ വീട്ടിൽ ഷൈബിൻ (44), ചെമ്മാപ്പിള്ളി കായംപിള്ളി ആൽ സ്വദേശി കൊരമ്പി വീട്ടിൽ അനീഷ് (43) എന്നിവരാണു അറസ്റ്റിലായത്.

പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽനിന്നും 90,000 രൂപ വിലവരുന്ന ഏഴുതട്ടുകളും ഒരുമയിലും ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് 75,000 രൂപ വിലമതിക്കുന്ന 15 വിളക്കുകളുമാണു പ്രതിയായ ഷൈബിൻ കവർന്നത്. മോഷണ മുതലുകൾ അനീഷിന്‍റെ സഹായത്തോടെ അനീഷിന്‍റെ ഓട്ടോറിക്ഷയിലാണ് കടത്തിക്കൊണ്ടുപോയത്.

ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇന്നലെ പുലർച്ചെ പിടികൂടിയത്. അന്തിക്കാട് സ്റ്റേഷൻ പരിധിയിലെയും മറ്റ് സ്റ്റേഷനുകളിലെയും ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്കു പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഷൈബിൻ കവർച്ചക്കേസിലും വീട്ടിലേക്ക് അതിക്രമിച്ചുകയറി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും മോഷണക്കേസിലും പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലുമടക്കം നാലു ക്രിമിനൽ കേസിൽ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എം. കേഴ്സൺ, എസ് ഐ മാരായ കൊച്ചുമോൻ, റിജി, എസ്‌സിപിഒ അർജുൻ, സിപിഒമാരായ അനൂപ്, ധനേഷ്, ഷാജി, അംജിത്ത്, ഗോപൻകുമാർ, സമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Thrissur

ശരീരംതളർന്ന ഭർത്താവിനെയും മകനെയും രക്ഷിക്കാൻ വീട്ടമ്മ കാരുണ്യംതേടുന്നു

തിരുവില്വാമല: ശരീരം തളർന്നു കിടപ്പിലായ ഭർത്താവിനെയും കെട്ടിടത്തിനു മുകളിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ മകനെയും ജീവിതത്തിലേക്ക് തിരിച്ച് നടത്താൻ രോഗിയായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. പഴമ്പാലക്കോട് തൊട്ടിൻപള്ള കാഞ്ഞിരക്കാട് സുശീലയാണു ഭർത്താവിന്‍റെയും മകന്‍റെയും തുടർ ചികിത്സയ്ക്കു സഹായം തേടുന്നത്.

പഴമ്പാലക്കോട് തോട്ടിൻ പള്ളയിലുള്ള ഓടുമേഞ്ഞ കൂരയിൽ ഒരു കട്ടിലിൽ മകൻ സനീഷും (34) മറ്റൊന്നിൽ ഭർത്താവ് മാധവനും (70) മാസങ്ങളായി കിടപ്പിലാണ്. സനീഷ് തിരുവില്വാമല ടൗണിലെ ഒരു കടയിൽ ജീവനക്കാരനായിരുന്നു. ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

ബസ് കണ്ടക്ടറായിരുന്നു മാധവൻ. ഒരു ഭാഗം തളർന്ന് എല്ലാം കിടന്ന കിടപ്പിലായ മാധവനെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിക്കുന്നതിനിടയിൽ വീണ് സുശീലയുടെ ഇടുപ്പെല്ല് പൊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് അവരും കിടപ്പിലായി. പരസഹായമില്ലാതെ രണ്ടു പേർക്കും എഴുന്നേൽക്കാൻ കഴിയാതായതോടെ സനീഷിന് കടയിലെ ജോലിക്കു പോകാൻ പറ്റാതായി . ഇതിനിടെയാണ് വിധി സനീഷിനെയും തളർത്തിയത്.

പറക്കോട്ടുകാവ് താലപ്പൊലി തലേനാളിലെ പൂരക്കാഴ്ചകൾ കാണാനായി ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന സനീഷിന് താഴെ വീണാണു ഗുരുതരമായി പരുക്കേൽക്കുന്നത് . ജീവൻ തിരിച്ചുകിട്ടിയെങ്കിലും ശരീരമാസകലം പരിക്കേറ്റു. സുശീലക്ക് ഇപ്പോൾ നടക്കാൻ കഴിയുന്നുണ്ടെങ്കിലും ജോലിചെയ്യാനുള്ള ആരോഗ്യമില്ല . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എല്ലാവരുടെയും ചികിത്സ. മകന്‍റെ ആരോഗ്യം തിരിച്ചുകിട്ടണമെന്നുള്ള പ്രാർഥനയിലാണ് ഈ അമ്മ.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും കുടുംബച്ചെലവുകളും നടത്തിയിരുന്നത്. തുടർചികിത്സയ്ക്കും മരുന്നിനുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണു നിർധന കുടുംബം. ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.

ബാങ്ക് അക്കൗണ്ട് നമ്പർ : 44460677923 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യതിരുവില്വാമല ഐഎഫ്എസ്‌സി കോഡ് SBIN 0070 294 ഫോൺ: (ഗുഗിൾപേ ) 730 6687191.

Thrissur

പോപ്പ് പോൾ മേഴ്സിഹോമിൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സിഹോമിൽ നവീകരിച്ച ജൂബിലി ഓഡിറ്റോറിയത്തിന്‍റെ ആശീർവാദവും ഉദ്ഘാടനവും അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാർ ആൻഡ്രൂസ് താഴത്തിന്‍റെ പൗരോഹിത്യ സുവർണജൂബിലിയുടെ ആഘോഷവും സ്ഥാപനത്തിൽ 45 വർഷത്തെ സേവനം പൂർത്തിയാക്കിയ കെ.ഡി. ജോസഫിനു യാത്രയയപ്പും നൽകി.

ഡയറക്ടർ ഫാ. ജോണ്‍സണ്‍ അന്തിക്കാട്ട്, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, കൗണ്‍സിലർ മധു അന്പലപുരം, ഫാ. ജോജു ആളൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

Thrissur

വിമലയിൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്കു തുടക്കം

തൃശൂർ: വിമല കോളജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. വിമല കോളജ് (ഓട്ടോണമസ്)പിജി കൊമേഴ്സ് ആൻഡ് റിസർച്ച് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ എഐ ടൂൾസ് ഫോർ ബിസിനസ് ആൻഡ് മീറ്റിംഗ് എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്ത 60 സെമിനാറുകളുടെ പരന്പരയിലെ ആദ്യ സമ്മേളനമാണിത്.

കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്യൂർട്ടോറിക്കോ(സാൻജുവാൻ)യിലെ ഡോ. ജസ്റ്റിൻപോൾ, അസി. പ്രഫ. സി.ജി. ജിൻസ് എന്നിവർ പ്രസംഗിച്ചു.

Thrissur

കർഷകർക്കു ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം

കാടുകുറ്റി: കാലാവസ്ഥാവ്യതിയാനവും ഉയർന്ന കൂലിച്ചെലവും മൂലം കൃഷി പ്രതിസന്ധിയിലായ സാഹചര്യത്തിൽ, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം മേഖലയിലെ കർഷകർക്ക് പുതിയ വെല്ലുവിളിയായി ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം. കുലയിടം പാടശേഖരത്തോട് ചേർന്ന പ്രദേശങ്ങളിൽ വൻതോതിൽ പെരുകിയ ഒച്ചുകൾ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.

പച്ചക്കറികൾ, കപ്പ, വാഴ, കവുങ്ങ്, തെങ്ങ് എന്നിവയുടെ ഇലകളും വിളകളും ഒച്ചുകൾ തിന്നുനശിപ്പിക്കുന്നതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. വീടുകൾ, മതിലുകൾ, പറമ്പുകൾ എന്നിവിടങ്ങളിലേക്കും ഇവ വ്യാപിച്ചതോടെ പ്രദേശവാസികളുടെയും ദൈനംദിന ജീവിതം ദുരിതത്തിലായിരിക്കുകയാണ്.

2018, 2019 വർഷങ്ങളിലെ പ്രളയത്തിന് ശേഷമാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ചെറിയ തോതിൽ കണ്ടുതുടങ്ങിയത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചതായാണ് നാട്ടുകാർ പറയുന്നത്. രാത്രിയിലാണ് ശല്യം കൂടുതലെങ്കിലും പകൽ സമയത്തും ഒച്ചുകൾ കൂട്ടത്തോടെ കാണപ്പെടുന്ന സ്ഥിതിയാണ്.

സ്ഥലത്തെ സ്ഥിതിഗതികൾ വാർഡ് അംഗങ്ങളായ വി. ബിനീഷ് കുമാറിന്‍റെയും ബാബു നമ്പാടന്‍റെയും സാന്നിധ്യത്തിൽ കൃഷിഓഫീസർ ശീതൾ റോസ് സന്ദർശിച്ച് വിലയിരുത്തി. ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കാൻ കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെയും പ്രദേശവാസികളുടെയും ആവശ്യം.

ഒച്ച് നിയന്ത്രണത്തിന് അധികൃതർ നൽകുന്ന നിർദേശങ്ങൾ

ചെടികളിൽ ആക്രമണമുണ്ടാകുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം തുരിശ് കലക്കി തളിക്കാം. പറമ്പുകളിലെ ഒച്ചുകളുടെ സഞ്ചാരം തടയാൻ ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം തുരിശ് കലക്കി തളിക്കണം. മതിലുകളിലും ചുമരുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളെ നശിപ്പിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് കലക്കി ഉപയോഗിക്കാം.

നനഞ്ഞ ചണച്ചാക്കിൽ കാബേജ് അല്ലെങ്കിൽ പപ്പായ ഇലകൾ വിരിച്ച് ഒച്ചുകളെ ആകർഷിച്ചശേഷം ഉപ്പോ പുകയിലക്കഷായമോ തുരിശ് ലായനിയോ ഉപയോഗിച്ച് നശിപ്പിക്കാം. 25 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി, അതിലേക്ക് ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് കലക്കിയ ലായനി ചേർത്ത് ഒച്ചുകളുടെ മേൽ തളിക്കുന്നതും ഫലപ്രദമാണ്.

ശേഖരിച്ച ആഫ്രിക്കൻ ഒച്ചുകളുടെ തോട് പൊട്ടിച്ച് തെങ്ങിൻ തടത്തിൽ ഉപ്പ് വിതറി മ്ണിട്ട് മൂടിയാൽ ജൈവവളമായി ഉപയോഗിക്കാമെന്നും, ഒച്ചു ശല്യമുള്ള പ്രദേശങ്ങളിൽ നിന്ന് നടീൽ വസ്തുക്കളോ മണ്ണോ ജൈവവളമോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.

Thrissur

നഗരസഭാ കൗൺസിലറെ സിപിഎം  പുറത്താക്കി; സ്ഥാനമാനങ്ങൾ നഷ്ടമാകും

കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.കെ. ഹാഷിക്കിനെ സിപിഎമ്മിൽനിന്നും പുറത്താക്കി. സദാചാരവിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിലാണ് നടപടി. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് സമരത്തിന്‍റെ മറവിൽ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് മർദനമേറ്റതിനെ ചൊല്ലിയുണ്ടായ വിവാദമാണ് പുറത്താക്കാൻ കാരണമായത്. ഇതുസംബന്ധിച്ച ലോക്കൽ കമ്മിറ്റി തീരുമാനം മേൽ കമ്മിറ്റികൾക്ക് കൈമാറി.

സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗമായ കെ.കെ. ഹാഷിക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. ഈ പദവിയിൽ നിന്നും കൊടുങ്ങല്ലൂർ ഗ്രാമോദ്ധാരണ സഹകരണ സംഘം പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സിപിഎം നീക്കിയിട്ടുണ്ട്.
ഇതിനിടെ ആരോപണ വിധേയനായ കെ.കെ. ഹാഷിക്കിന്‍റെ രാജി എഴുതിവാങ്ങി പുറത്താക്കണമെന്നും ബിജെപി മുനിസിപ്പൽ പാർലിമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കളങ്കിതനായ കെ.കെ. ഹാഷിക്കിന്‍റെ കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുവരെ ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ പറഞ്ഞു. രശ്മി ബാബു, രേഖ സൽ പ്രകാശ്, ജയദേവൻ, അംജിത്ത് എന്നിവർ സംസാരിച്ചു.

Thrissur

റോഡരികിലെ മരക്കൊമ്പുകൾ വെട്ടിയിട്ടത് വ്യാപാരസ്ഥാപനങ്ങൾക്ക് വിനയായി

ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ പോലീസ് സ്റ്റേഷൻ റോഡിൽ വെട്ടിയിട്ട മരക്കൊമ്പുകൾ വ്യാപാര സ്ഥാപനങ്ങൾക്ക് വിനയായി. വെട്ടിയിട്ട മരക്കൊമ്പുകൾ കടകളുടെ മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും മരകൊമ്പുകൾ മാറ്റുന്നില്ല. ഇതുമൂലം വ്യപാരസ്ഥാപനങ്ങളിലേക്ക് കയറാനാകുന്നില്ല. തിരക്കേറിയ റോഡിൽ മരക്കൊമ്പുകൾ കിടക്കുന്നതുമൂലം ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്.

നഗരസഭ അധികൃതർ മരക്കൊമ്പുകൾ വെട്ടിയിട്ടത് മറന്ന മട്ടിലാണ്. കടകളുടെ മുൻപിൽ നിന്നും മരക്കൊമ്പുകൾ മാറ്റണമെന്ന് വ്യപാരികൾ ആവശ്യപ്പെട്ടു.

 

Thrissur

മേലൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ

മേലൂർ: മേലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 21ഓളം മരങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അറിവോടെയും അനധികൃതമായി മുറിച്ചുകടത്തി വിറ്റതായി ആരോപിച്ച് മേലൂർ മണ്ഡലം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മേലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

മരം മുറിച്ച് വിറ്റ സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സമ്മതിച്ചതായും, സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. അധികാരദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റ്് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം നടത്തിയത്.

പ്രതിഷേധ ധർണ ഡിസിസി സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു. മേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡനന്‍റ്് ഷാജൻ മാടവന അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.ടി. ഡേവിഡ്, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൻ ആന്‍റണി, ഷീജ പോളി, ജാൻസി ബാബു, റിൻസി രാജേഷ്, പരിയാരം ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് സ്വപ്ന ഡേവിസ്, ബ്ലോക്ക് - മണ്ഡലം ഭാരവാഹികളായ കെ.ഡി. ജോസ്, പോൾ ഡി. നെറ്റിക്കാടൻ, വി.കെ. ഉദയൻ, പി.എൽ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Thrissur

കൊടകരയില്‍ അടഞ്ഞുകിടന്ന ഐപി ടോയ്‌ലറ്റുകള്‍ തുറക്കുന്നു

കൊടകര: ടൗണില്‍ വര്‍ഷങ്ങളായി തകരാറില്‍ കിടക്കുന്ന ഐപി ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നു. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തത് ദുരിതമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തധികൃതര്‍ ഐപി ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തന്‌സജ്ജമാക്കുന്നത്. സമയോചിതമായി അറ്റകുറ്റപ്പണി നടക്കാതിരുന്നതിനാല്‍ ഉപയോഗ യോഗ്യമല്ലാതായ ഐപി ടോയ്‌ലറ്റുകള്‍ ഏതാനും നാളുകളായി കൊടകര ടൗണിലെ നോക്കുകുത്തികളായി നിലകൊള്ളുകയായിരുന്നു.
പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഐപി ടോയ്‌ലറ്റുകള്‍ വീണ്ടും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്തധികൃതര്‍. നേരത്തെ നാണയമിട്ടാല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുമായിരുന്ന ടോയ്‌ലറ്റുകള്‍ ഇനി സൗജന്യമായി ഉപയോഗിക്കാനാവുന്ന തരത്തിലാണ് ഇപ്പോള്‍ നവീകരിച്ചിട്ടുള്ളത്.

2017ലാണ് ജില്ലയില്‍ ആദ്യമായി കൊടകര ടൗണില്‍ ഇന്‍റലിജന്‍റ്് പബ്ലിക് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. കൊടകര ഫ്‌ളൈ ഓവര്‍ ജംഗ്ഷന്‍, ഗാന്ധിനഗര്‍ ജംഗ്ഷന്‍, ഡോണ്‍ബോസ്‌കോ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട ഐപി ടോയ്‌ലറ്റുകള്‍ 2017ലെ ഗാന്ധി ജയന്തിദിനത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എ.കൗശികനാണ് പൊതുനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

വെള്ളവും വൈദ്യുതിയും മറ്റ് സംവിധാനങ്ങളോടും കൂടിയ ഐപി ടോയ്‌ലറ്റുകളില്‍ രണ്ട് രൂപ, അഞ്ച് രൂപ എന്നിങ്ങനെ നാണയങ്ങളിട്ട് പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാകുന്ന തരത്തിലാണ് ഒരുക്കിയിരുന്നത്. സ്ത്രീകള്‍ക്കാവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിരുന്നു. പദ്ധതി ഫണ്ടും പഞ്ചായത്തിന്‍റെ തനത് ഫണ്ടും പ്രയോജനപ്പെടുത്തി പത്തൊന്‍പതേകാല്‍ ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു അന്ന് മൂന്ന് ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചത്. വര്‍ഷങ്ങളോളം സുഗമമായി പ്രവര്‍ത്തിച്ച ഐപി ടോയ്‌ലറ്റുകള്‍ പിന്നീട് തകരാറിലാവുകയായിരുന്നു.

വൈദ്യുതി ഇല്ലെങ്കിലും ഉപയോഗിക്കാനാവുന്ന തരത്തില്‍ നവീകരിച്ചാണ് ഇപ്പോള്‍ പബ്ലിക് ടോയ്‌ലറ്റുകള്‍ തുറന്നുകൊടുക്കുന്നത്.

Thrissur

കൊരട്ടി പെരുമ്പിയിലെ നനദുർഗ ക്ഷേത്രത്തിൽ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം

കൊരട്ടി: പെരുമ്പിയിലെ നനദുർഗ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം. ഇന്നലെ പുലർച്ചെ ഒരു മണിക്കും ഒന്നരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. മോഷണം നടത്തുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെരാവിലെ ക്ഷേത്രത്തിലെ ശാന്തി പതിവുപോലെ പൂജയ്ക്കായി എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു സ്‌ക്രൂ ഡ്രൈവർ കണ്ടെടുത്തിട്ടുണ്ട്.

ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന തുക മാസത്തിൽ ഒരിക്കൽ മാത്രമാണ് ഭണ്ഡാരത്തിൽ നിന്ന് എടുക്കാറുള്ളത്. ഇരുചക്ര വാഹനത്തിലെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ക്ഷേത്രം കമ്മിറ്റി കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.

ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. സമീപ പ്രദേശങ്ങളിലെ കാമറകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Thrissur

പുസ്തകവിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്‍റ് ജോര്‍ജ്‌സ് മിക്‌സഡ് എല്‍പി സ്‌കൂള്‍ പനങ്ങാടിന്‍റെ ആഭിമുഖ്യത്തില്‍ വായനമാസാചരണ സമാപനവും ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയുടെ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുസ്തക വിതരണവും സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളി മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യവും വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വായനമാസാചരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Thrissur

ഡിംസ് മീഡിയ കോളജിൽ ഫ്രഷേഴ്സ് ഡേ

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളജിൽ ഫ്രഷേഴ്സ് ഡേ ആഘോഷം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ റവ.ഡോ. ആന്‍റണി വടക്കേക്കര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിനോജ് ആന്‍റണി നവാഗത വിദ്യാർഥിളെ സദസിന് പരിചയപ്പെടുത്തി.

മേലൂർ ഗ്രാമപഞ്ചായത്ത് അംഗം റിൻസി രാജേഷ്, കോളജ് ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ, പിടിഎ പ്രതിനിധി റിൻസി റോബി, കോളജ് യൂണിയൻ പ്രതിനിധി ജോവാൻ എടാട്ടുകാരൻ എന്നിവർ പ്രസംഗിച്ചു.

Thrissur

ബാസ്‌കറ്റ്‌ബോള്‍കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

മൂര്‍ക്കനാട്: സെന്‍റ് ആന്‍റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്‍റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്‍റെ തനതിടത്തിന്‍റെയും സ്‌കൗട് ആന്‍ഡ് ഗൈഡ്‌സിന്‍റെ ഹരിത തോട്ടത്തിന്‍റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്ററായി നിയമിതനായ കെ.എ. വര്‍ഗീസിനെയും കോര്‍ട്ടിന്‍റെ നിര്‍മാണത്തിന് നേതൃത്വം നല്കിയ ജിജി വര്‍ഗീസിനെയും മന്ത്രി ആദരിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാ. സിന്‍റോ മാടവന മന്ത്രിയെ പൊന്നാട അണിയിച്ചു. മന്ത്രിയുടെ ഭാര്യപിതാവ് അംഗമായ സ്‌കൂളിലെ 1981 ബാച്ച് മന്ത്രിക്ക് ആദരം നല്കി. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് സ്വാഗതം പറഞ്ഞു.

കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ചിന്ത ധര്‍മരാജന്‍, മാനേജര്‍ ഫാ. സിനന്‍റോ മാടവന, പിടിഎ പ്രസിഡന്‍റ് ഷീജ സന്തോഷ്, മാനേജ്‌മെന്‍റ് പ്രതിനിധി വിന്‍സെന്‍റ് കോരോത്തുപറമ്പില്‍, പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, ഒഎസ്എ പ്രസിഡന്‍റുമാരായ പോള്‍ തേറുപറമ്പില്‍, ഗ്ലൈജോ ജോസ്, ഫസ്റ്റ് അസിസ്റ്റന്‍റ് ടി.ജെ. ജാന്‍സി, സ്റ്റാഫ് സെകട്ടറി ആശ ജി. കിഴക്കേടത്ത്, സ്‌കൂള്‍ ചെയര്‍മാന്‍ കാര്‍ത്തിക് വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thrissur

റിജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട് എക്‌സിബിഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റിജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട് എക്‌സിബിഷന്‍ എന്ന പേരില്‍ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടാന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, നഗരസഭ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റോണി പോള്‍ മാവേലി എന്നിവര്‍ സന്നിഹിതരായി.

Thrissur

ദക്ഷിണ മേഖലാ നീന്തൽ: വിശ്വജ്യോതിക്ക് ഓവറോൾ കിരീടം

അങ്കമാലി: സിബിഎസ്ഇ ദക്ഷിണ മേഖലാ നീന്തല്‍ മത്സരത്തില്‍ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ 273 പോയിന്‍റോടെ ഓവറോള്‍ കിരീടം നേടി. എട്ട് സ്വര്‍ണവും ആറ് വെള്ളിയും 14 വെങ്കല മെഡലുകളും നേടി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും വിശ്വജ്യോതി കരസ്ഥമാക്കി.

മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ വിശ്വജ്യോതിയില്‍നിന്ന് 17 പെണ്‍കുട്ടികളും 18 ആണ്‍കുട്ടികളുമാണ് പങ്കെടുത്തത്. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 700 സിബിഎസ്ഇ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു. വിജയികളെയും പരിശീലകന്‍ കെ. അനില്‍കുമാറിനെയും സ്‌കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജെയ്‌സണ്‍ പരപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ് എന്നിവര്‍ അനുമോദിച്ചു.

Thrissur

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നഷ്ടപരിഹാരം അകലെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരം ഇപ്പോഴുമകലെ. മൂന്നുമാസം മുന്പായിരുന്നു പതിനാറുപേരുടെ മരണത്തിനിടയാക്കിയ അപകടം. നഷ്ടപരിഹാരം കണക്കാക്കി റവന്യൂ വകുപ്പ് കളക്ടർ മുഖേന സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയെങ്കിലും സർക്കാരിന്‍റെ തീരുമാനം വൈകുന്നതാണു തടസം. ഏപ്രിൽ 21ന് നടന്ന ദുരന്തം സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാർ ഉത്തരവിറക്കിയാൽ നഷ്ടപരിഹാരം നൽകാം.

വീടിനോ കെട്ടിടത്തിനോ 15 ശതമാനം നാശമുണ്ടായാലാണു നഷ്ടപരിഹാരം നൽകുക. വെടിക്കെട്ട് അപകടത്തിൽ ഈ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകാനാകില്ല. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ സർക്കാരിനു മാനദണ്ഡം നിശ്ചയിച്ചു പണംനൽകാൻ കഴിയും. നാശനഷ്ടക്കണക്ക് എടുത്തശേഷം വടക്കാഞ്ചേരി നഗരസഭ എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. നഷ്ടക്കണക്ക് ഉൾപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിനു നൽകി.

സ്ഫോടനത്തിന്‍റെ ആഘാതത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലെ 323 കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായെന്നാണു റവന്യൂ റിപ്പോർട്ട്. മുണ്ടത്തിക്കോട് വില്ലേജിലെ 321 വീടുകൾ, മുണ്ടത്തിക്കോട് എൻഎസ്എസ് ഹൈസ്കൂൾ, വായനശാല, പെരിങ്ങണ്ടൂർ വില്ലേജിലെ ഒരു വീട്, ഫ്ലാറ്റ് എന്നിവയ്ക്കാണു നാശനഷ്ടം. വീടുകളുടെ ഓടുകൾ, പട്ടിക, ജനൽച്ചില്ലുകൾ എന്നിവ തകർന്നു. ജനാലകളും വാതിലുകളും തകർന്നു. പലരും സ്വന്തം നിലയിൽ നന്നാക്കി. മറ്റുള്ളവർ കടലാസുകളും മറ്റുമുപയോഗിച്ചു താത്കാലികമായി അടച്ചു. അപകടത്തിൽ തിരുവന്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് അടക്കമുള്ളവരാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപവീതവും മുൻ സർക്കാർ നൽകി. കേന്ദ്ര നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Thrissur

പി. ജയചന്ദ്രന് തൃശൂരിൽ സ്മാരകം നിർമിക്കും: മന്ത്രി

തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രന്‍റെ സംഭാവനകളെ ജനങ്ങൾ എക്കാലവും ഓർക്കുന്ന രീതിയിൽ തൃശൂരിൽ സ്മാരകം നിർമിക്കുമെന്നും അതിനു കോർപറേഷനുമായി സഹകരിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള സാഹിത്യ അക്കാദമിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പി. ജയചന്ദ്രന്‍റെ പൂങ്കുന്നത്തെ വീടും സാറ ജോസഫിന്‍റെ മുളങ്കുന്നത്തുകാവിലെ വീടും മന്ത്രി സന്ദർശിച്ചു.

അക്കാദമികളുടെ ദൈനംദിനപ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തും. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകല അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സാംസ്കാരികസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു പ്രവർത്തനമൂലധനവും ഫണ്ടും ആവശ്യമാണ്. മികച്ച രീതിയിൽ ഇവ പ്രവർത്തിപ്പിക്കാനുള്ള പിന്തുണ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ജനങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനുള്ള ജനകീയ ഇടപെടലുകൾ നടത്താൻ സാംസ്കാരികസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

സാഹിത്യ അക്കാദമിയിലെ ലളിതാംബിക അന്തർജനം സ് മാരക ഗ്രന്ഥശാലയും പുസ്തകശാലയും മന്ത്രി സന്ദർശിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജർ പി.കെ. മിനി മന്ത്രിയെ സ്വീകരിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ പങ്കെടുത്തു.

തൃശൂരിനെ കൾച്ചറൽ ടൂറിസംസിറ്റിയാക്കും: വിഷ്ണുനാഥ്

തൃശൂർ: സാംസ്കാരികതലസ്ഥാനമായ തൃശൂരിനെ കൾച്ചറൽ ടൂറിസം സിറ്റിയായി വികസിപ്പിക്കാൻ നടപടിയെടുക്കുമെന്നു സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ നല്കിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് മന്ത്രിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ്, രാജൻ ജെ. പല്ലൻ എംഎൽഎ, എം.പി. വിൻസെന്‍റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, എം.പി. ജാക്സണ്‍, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സുനിൽ അന്തിക്കാട്, ജോണ്‍ ഡാനിയൽ, സി.ഒ. ജേക്കബ്, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ എന്നിവർ പങ്കെടുത്തു.

Thrissur

വടക്കുന്നാഥ ക്ഷേത്രമൈതാനം സംരക്ഷിക്കാൻ ഭീമഹർജി നൽകാൻ ഭക്തർ

തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനം സംരക്ഷിക്കാനും ഹൈക്കോടതി വിധി കർശനമായി നടപ്പാക്കാനും ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിനു ഭീമഹർജി നൽകാനൊരുങ്ങി ഭക്തർ. ഹൈക്കോടതി ജൂലൈ 15നു പുറപ്പെടുവിച്ച നിർണായക ഉത്തരവ് തേക്കിൻകാട് മൈതാനത്ത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാണു ഭക്തരുടെ ആവശ്യം. രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ സംഘടനകൾക്ക് പരിപാടികൾക്കായി ക്ഷേത്രഭൂമി അനുവദിക്കരുതെന്നും ക്ഷേത്രമൈതാനത്തിന്‍റെ പവിത്രതയും തനിമയും പൂർണമായി സംരക്ഷിക്കണമെന്നും ഭീമഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ക്ഷേത്രദർശനത്തിനായി എത്തുന്ന ദശലക്ഷക്കണക്കിനു തീർഥാടകർക്കും ഭക്തർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താനും കോടതി ഉത്തരവ് ഒട്ടും വൈകാതെ പ്രാബല്യത്തിൽ വരുത്താനും അധികൃതർ തയാറാകണമെന്നാണ് ആവശ്യം. മൊബൈൽ നന്പറുകൾ അടക്കം ശേഖരിച്ച് ഭക്തജനങ്ങൾ ഒപ്പിടുന്ന ഭീമഹർജി ഉടൻ കൈമാറുമെന്ന് ഭക്തജന കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

പൊതു ഇടമായി നിലനിർത്തണം: എൽഡിഎഫ്

തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾക്കു വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി. സ്വാതന്ത്ര്യസമര, നവോഥാന, തൊഴിലാളിവർഗ മുന്നേറ്റങ്ങളാൽ ചരിത്രംസൃഷ്ടിച്ച മൈതാനിയാണിത്. സ്വാതന്ത്ര്യസമരകാലത്ത് തേക്കിൻകാട്ടിലെ മണികണ്ഠനാൽതറയിൽ മഹാത്മാഗാന്ധി പ്രഭാഷണത്തിനെത്തിയിരുന്നു.

1925ലും 1927ലും 1934ലും മഹാത്മാഗാന്ധിയും 1928ലും 51ലും 54ലും ജവഹർലാൽ നെഹ്റുവും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറിമാരായിരുന്ന ഇഎംഎസ്, ഹർകിഷൻസിംഗ് സുർജിത്, പ്രധാനമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, ചന്ദ്രശേഖർ, രാജീവ് ഗാന്ധി, സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ തുടങ്ങി ഒട്ടേറെ നേതാക്കൾ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രണ്ടുതവണ ഇവിടെ പ്രസംഗിച്ചു. രാഷ്ട്രീയ പാർട്ടികളാണ് ഈ യോഗങ്ങൾ സംഘടിപ്പിച്ചത്.
മതേതര ഇടമായാണ് തേക്കിൻകാട് നിലകൊണ്ടിട്ടുള്ളതെന്നും അതു തുടരണമെന്നും ആവശ്യപ്പെട്ടു.

Thrissur

യൂണിറ്റി റോഡ് തരിപ്പണം: പ്രതിഷേധിച്ച് നാട്ടുകാർ

തൃശൂർ: കുരിയച്ചിറ യൂണിറ്റി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്‍റ് അസോസിയേഷന്‍റെ(കുട) നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്പതിനു യൂണിറ്റി റോഡ് നിവാസികളും കുരിയച്ചിറയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

സംസ്ഥാന ഹൈവേയ്ക്കു സമാന്തരമായി പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങൾപോകുന്ന പാതയാണു തകർന്നത്. റോഡ് പൂർണമായി തകർന്നതോടെ ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്നെന്നു പ്രതിഷേധക്കാർ പറഞ്ഞു. 2024ൽ മേയർക്കും സെക്രട്ടറിക്കും നിവേദനം നൽകിയെങ്കിലും രണ്ടുവർഷമായി കൃത്യമായ മറുപടികളില്ല. ഇതോടെയാണു നാട്ടുകാർ ഒന്നാകെ രംഗത്തിറങ്ങിയത്. അധികൃതർക്കു വീണ്ടും നിവേദനം നൽകുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവരെ സമീപിക്കുമെന്നും റോഡുപണി പൂർത്തിയാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

കുട പ്രസിഡന്‍റ് പോൾ ചാലിശേരി, സ്ഥാപക പ്രസിഡന്‍റ് ഇ.എ. ജോസഫ്, മുൻ പ്രസിഡന്‍റ് ടി.ടി. ജോസ്, ജനറൽ സെക്രട്ടറി ആന്‍റണി ചിറമൽ, ഡോ. ടോമി ഫ്രാൻസിസ്, സജിത പ്രേംസി, സി.പി. ജോസ്, ടി.വി. വിൻസന്‍റ് എന്നിവർ പ്രസംഗിച്ചു.

Thrissur

തൃപ്രയാറിൽ അപൂർവ ഇനത്തിൽപ്പെട്ട മരപ്പട്ടിയെ പിടികൂടി

തൃപ്രയാർ: സെന്‍ററിൽ നിന്ന് ആൽബിനോ എന്ന അപൂർവ ഇനത്തിൽപ്പെട്ട കറുപ്പും വെളുപ്പും നിറമുള്ള മരപ്പട്ടിയെ പിടികൂടി. ഇന്നലെ രാവിലെ വൈമാളിന് എതിർവശത്തുള്ള കടകളുടെ ഇടയിലൂടെ ഓടി നടന്ന് സ്വൈര്യ വിഹാരം നടത്തിയ മരപ്പട്ടിയെയാണ് വനം വകുപ്പ് അധികൃതർ എത്തി പിടികൂടിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. വിനു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ്, നിഷ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തുകയും ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ മാന്ദാമംഗലത്തെ ഫോറസ്റ്റ് സ്നേക് വാച്ചർ ടൈറ്റസ് എത്തി മരപ്പട്ടിയെ പിടികൂടി വനത്തിൽ എത്തിച്ച് തുറന്നു വിടുകയായിരുന്നു.

Thrissur

ജൂബിലി നഴ്സിംഗ് കോളജിന് എ പ്ലസ് അംഗീകാരം

തൃശൂർ: കേരള സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് നഴ്സിംഗ് കോളജുകളിൽ ഗുണനിലവാരമുള്ള വിദ്യഭ്യാസരീതികളും അക്കാദമിക് മികവും ഉറപ്പുവരുത്തുന്ന ക്യുഎഎസ് വിലയിരുത്തലിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് നേടി ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ്. ഇതിന്‍റെ ഭാഗമായി അവാർഡ് ദാനച്ചടങ്ങും നാഷണൽ എഡ്യുക്കേഷൻ പോളിസി ആൻഡ് ക്വാളിറ്റി എൻഹാൻസ്മെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശില്പശാലയും നടത്തി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിച്ചു. ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി എഡിറ്റ് ചെയ്ത മെഡിക്കൽ സർജിക്കൽ പ്രൊസീജ്യർ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ചടങ്ങിൽ നടന്നു.

അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ബെർക്കുമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സൈമണ്‍ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, സിഇഒ ഡോ. ബെന്നി ജോസഫ്, ക്യുഎഎസ് നോഡൽ ഓഫീസറും വൈസ് പ്രിൻസിപ്പലുമായ സിസ്റ്റർ ഡോ. ട്രീസ ആന്‍റോ തുടങ്ങിയവർ പ്രസംഗിച്ചു.

ശില്പശാലയ്ക്ക് ഡോ. സൈമണ്‍ തട്ടിൽ നേതൃത്വം നൽകി. അതിരൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

Thrissur

വെട്ടിക്കുറച്ച പ്ലാൻ ഫണ്ട് പുനഃസ്ഥാപിക്കണം: കേരള കോണ്‍ഗ്രസ്-എം

തൃശൂർ: തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വിഹിതം 692 കോടിയിൽനിന്ന് 177 കോടിയാക്കി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം നടപ്പായാൽ 515 കോടിയുടെ വികസനപ്രവർത്തനങ്ങൾ തടസപ്പെടുകയും തദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്യും. സാന്പത്തികപ്രതിസന്ധിയുടെ പേരിൽ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വികസനമുരടിപ്പിനു കാരണമാകുമെന്നും കേരള കോണ്‍ഗ്രസ് എം തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാരസമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷാജി ആനിത്തോട്ടം, അഡ്വ. പി.ഐ. മാത്യു, ബിജു ആന്‍റണി തുടങ്ങിയവർ പ്രസംഗിച്ചു.

Palakkad

തെരുവുനായ്ക്കൾ കലിതുള്ളുന്നു

ഷൊർണൂർ: തെരുവുനായ്ക്കൾ കലിതുള്ളുന്നു. മറ്റു വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന തെരുവുനായ്ക്കൾ ഇപ്പോൾ പശു, ആട്, കോഴി തുടങ്ങിയവയേയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
ഓരോ പ്രദേശങ്ങളിലും ഡസൻ കണക്കിനു തെരുവുനായ്ക്കളാണ് പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്നത്.

ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നും മറ്റും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അപകട ഭീഷണിയുയർത്തി നിരത്തുകൾ കൈയടക്കിയിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യവും ഭീഷണിയും ദിനംപ്രതി കൂടിവരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് വരോട് തെരുവുനായ്ക്കൾ പശുക്കുട്ടിയെ കടിച്ചുകൊന്നത്.

അമ്മപ്പശുവിനും ഗുരുതരമായി കടിയേറ്റിരുന്നു. മുമ്പും ഇവിടെ ഒരു പശുക്കുട്ടിയെ തെരുവനായ കടിച്ചുകൊന്നിരുന്നു. വരോട് തന്നെ ദിവസങ്ങൾക്കു മുമ്പാണ് തെരുവുനായ്ക്കൾ കൂട് തകർത്തു ആട്ടിൻകുട്ടികളെ കടിച്ചുകൊന്നത്.

കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മധ്യവയസ്കൻ തെരുവുനായ കുറുകെ ചാടി അപകടത്തിൽപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് അനങ്ങനടി പത്തംകുളത്ത് കോഴിഫാമിൽ തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ഇരുനൂറോളം കോഴികളെയാണ് ഇവിടെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
പത്തംകുളം സ്രാമ്പിക്കൽ പ്രദീപിന്‍റെ ഫാമിലെ 29 ദിവസം പ്രായമായ ഇറച്ചിക്കോഴികളാണ് തെരുവുനായകൾക്കിരയായത്.

മുമ്പ് 900 കോഴികളെ ഇവിടെ തെരുവുനായ്ക്കൾ കൊന്നിരുന്നു. പിന്നീട് കൂടിനു സമീപം സൗരോർജവേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതും ചാടിയാണ് തെരുവുനായ്ക്കൾ ഇപ്പോൾ കോഴികളെ കടിച്ചു കൊന്നത്.

ആശ്വാസംതേടി പൊതുജനം

പാലക്കാട്: മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ സ്ഥിരീകരിച്ചതുമായ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകുമെന്ന സംസ്ഥാനസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് പൊതുജനങ്ങൾ.

സുപ്രീംകോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശം തെരുവുനായ ആക്രമണം രൂക്ഷമായ ജില്ലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

പാലക്കാട് നഗരസഭ, ഒറ്റപ്പാലം, പട്ടാന്പി, ചിറ്റൂർ, ആലത്തൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ സമീപകാലത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചതോടെ വിദ്യാർഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രികർ എന്നിവരുൾപ്പെടെ ഭീതിയിലായിരുന്നു. വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളും വ്യാപകമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ലക്ഷത്തിലധികം പേർക്ക് തെരുവുനായകളുടെ കടിയേറ്റതായും 122 പേർ പേവിഷബാധ മൂലം മരിച്ചതായുമാണ് സർക്കാർ കണക്ക്. ജില്ലയിൽ ഈനിരക്ക് ഇതിലും ഉയർന്ന തോതിലാണ്.

തെരുവുനായ നിയന്ത്രണത്തിന്‍റെ ഭാഗമായി വന്ധീകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും കൂടുതൽ വ്യാപകമാക്കണമെന്നും പൊതുജനം ആവശ്യപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കണമെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് വെറ്ററിനറി വിഭാഗത്തിന്‍റെ സഹായത്തോടെ അപകടകാരികളായ നായകളെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

വടവന്നൂരിലും പരിസരത്തും തെരുവുനായ്ക്കളുടെ വിളയാട്ടം

വടവന്നൂർ: പൊക്കുന്നി റോഡിലും വീടുകൾക്കുമുന്നിലും തെരുവുനായ്ക്കളുടെ വിളയാട്ടം, നാട്ടുകാർ ഭയപ്പാടിൽ. മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്കു നടന്നുപോകാൻപോലും കഴിയാത്ത വിധയാണ് തെരുവുനായ്ക്കൾ പരിസരത്തൊട്ടാകെ വിലസുന്നത്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ നേരിട്ടെത്തിക്കുന്നതും പതിവായിട്ടുണ്ട്.

വടവന്നൂർ, പൊക്കുന്നി, കൊശവങ്കോട്, പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊക്കുന്നി യുപി സ്കൂൾ. തങ്കയം ജിഎംഎൽപി സ്കൂൾ, പൊക്കുന്നി ശിവക്ഷേത്രം, പുതുക്കുളങ്ങര ക്ഷേത്രം, കരിപ്പാലി ജുമാ മസ്ജിദ് എന്നിവയുടെ പരിസരങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടിവരികയാണ്. വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്ന നായ്ക്കളുണ്ട്.

പരിഹാരമില്ല; പാലക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലക്കാട്: നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നഗരസഭാ സെക്രട്ടറി പി.ജെ. ജസീദയെ ഉപരോധിച്ചു. പ്രതീകാത്മമായി നായകളുടെ മുഖംമൂടി ധരിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ ഉപരോധത്തിൽ പങ്കെടുത്തത്.

ഉപരോധസമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.വി. സതീഷ് നേതൃത്വം നൽകി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, മണ്ഡലം പ്രസിഡന്‍റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, ചന്ദ്രൻ അങ്കാരപറന്പ്, എച്ച്. കാജാ ജൈലാവുദ്ധീൻ, കണ്ണൻ നായർ, ഷാജഹാൻ മേപ്പറന്പ്, സദ്ദാം ഹുസൈൻ, നഗരസഭ പ്രതിപക്ഷ നേതാവ് മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, മുരളി എലന്തിയൻകാട്, കെ. പ്രതിഭ, ഷൈനി ഷജിത്ത് എന്നിവർ പങ്കെടുത്തു.

Palakkad

സീബ്രാലൈനിലും രക്ഷയില്ല

ഒറ്റപ്പാലം: നഗരത്തിൽ കാൽനടയാത്രക്കാർക്കു രക്ഷയില്ല. സീബ്രാലൈനിൽകൂടി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചാലും അതിവേഗതയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്.

ഒറ്റപ്പാലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാണെങ്കിലും കുരുക്കഴിയുന്ന സമയങ്ങളിൽ വാഹനങ്ങളുടെ സഞ്ചാരം അതിവേഗതയിലാണ്.

സീബ്രാലൈനുകൾ ശ്രദ്ധിക്കാതെ അമിതവേഗതയിലാണ് നഗരം കടക്കാൻ വാഹനങ്ങൾ എത്തുന്നത്. ഇതുമൂലം പലപ്പോഴും കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.

പോലീസിന്‍റെ സാന്നിധ്യം സീബ്രാലൈനുകൾക്ക് സമീപം ഇല്ലാത്തതും മുഖ്യപ്രശ്നമാണ്.
ഇന്നലെ സീബ്രാലൈനിൽകൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനിവാൻ ഇടിച്ചു വീഴ്ത്തിയത്.

ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനു വേണ്ടിയാണ് സീബ്രാലൈനുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ നിരത്തിലെ ഭൂരിഭാഗം വാഹനങ്ങൾക്കും ഇതു പാലിക്കുന്നില്ല. അമിതവേഗതയിൽ നഗരത്തിൽ സഞ്ചാരം നടത്തുന്ന വാഹനങ്ങൾ തടയാനും പിഴചുമത്താനും പോലീസ് തയാറാകാത്ത സാഹചര്യവുമുണ്ട്.

വാഹനമിടിച്ച് വിദ്യാർഥിനിക്കു പരിക്ക്

ഒറ്റപ്പാലം: നഗരത്തിൽ സീബ്രാലൈൻ മുറിച്ചുകടക്കവേ മിനി വാൻ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. ഒറ്റപ്പാലത്തെ സ്വകാര്യ കോളജ് വിദ്യാർഥിനിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനി ഫാത്തിമ മസിലിലിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അതിവേഗതയിൽവന്ന വാൻ വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് ഇടിച്ചത്. കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Palakkad

താത്കാലിക കനാൽപ്പാലം നിർമിച്ച് നാട്ടുകാർ

കല്ലടിക്കോട്: മുതുകുറിശി തെക്കുംപുറം വളഞ്ഞപാലത്തെ കനാൽപാലം താത്കാലികമായി നിർമിച്ചു പ്രദേശവാസികൾ. കഴിഞ്ഞ ജൂൺ ഒമ്പതിനുണ്ടായ മഴയിലാണ് പാലം തകർന്നുവീണത്.

നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന കനാൽപ്പാലമാണിത്. കാലപ്പഴക്കത്താൽ പാലത്തിന്‍റെ ബലക്കുറവ് സംബന്ധിച്ച് ജനങ്ങൾ വർഷങ്ങൾക്ക് മുന്പുതന്നെ പരാതിനൽകിയിരുന്നു. ബലം തീരേകുറഞ്ഞ ഭാഗമാണ് കനാലിൽ പതിച്ചത്.

ഇതോടെ ഈ വഴിയുള്ള ഗതാഗതം കഴിഞ്ഞ രണ്ടുമാസത്തോളമായി പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. അരനൂറ്റണ്ടിലധികം പഴക്കമുള്ള പാലം തകർന്നത്തോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി.

കിലോമീറ്ററുകൾ യാത്രചെയ്ത‌ാണ് ഇപ്പോൾ സ്കൂൾ ബസിലേക്കുതന്നെ കുട്ടികൾ വരുന്നത്. അതിനാൽ നാട്ടുകാർ ചേർന്നാണ് താത്കാലികമായി നടപ്പാലം നിർമിച്ചത്. സുദീപ് പരീയക്കാട്, ശ്രീനിവാസൻ ശാന്തിരുത്തി, സുനിൽകുമാർ വെണ്ണടി, സജീർ ചക്കിങ്ങൽ, രഞ്ജിത്ത് ശാന്തുരുത്തി, സഹദേവൻ ചിറയിൽ, വിനോദ് ചിറയിൽ രാജു ശാന്തിരുത്തി നേതൃത്വം നൽകി. കഴിഞ്ഞ ദിവസമാണ് നിർമാണം പൂർത്തിയായത്.

Palakkad

കാറും പെട്ടിഓട്ടോയും അപകടത്തിൽപ്പെട്ടു

വടക്കഞ്ചേരി: സംസ്ഥാനപാത വള്ളിയോട് പോളിടെക്നിക് കോളജിനുസമീപം പാതയോരത്തെ വെള്ളക്കെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമായി. നിയന്ത്രണംവിട്ട പെട്ടിഓട്ടോ മറിഞ്ഞ് സമീപത്തെ പറമ്പിന്‍റെ മതിൽ തകർന്നു. ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് അഞ്ചെടെയായിരുന്നു അപകടം.

മുടപ്പല്ലൂർ ഭാഗത്തുനിന്നും വടക്കഞ്ചേരിക്കു വന്നിരുന്ന പെട്ടിഓട്ടോ കാറിനെ മറികടന്നു വരുന്നതിനിടെ വെള്ളക്കെട്ടുകണ്ട് വെട്ടിച്ചപ്പോൾ അധ്യാപിക ഓടിച്ചിരുന്ന കാറിന്‍റെ ബാക്ക് ഡോറിലിടിച്ചു. ഇതേതുടർന്ന് നിയന്ത്രണം തെറ്റിയ പെട്ടിഓട്ടോ പാതയോരത്തുള്ള മതിലിലിടിച്ച് മറിയുകയായിരുന്നു.

സമീപവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓടിക്കൂടി പെട്ടിഓട്ടോ പൊക്കി ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളക്കെട്ട് വലിയ താഴ്ചയുള്ളതാണെന്നുകരുതി പെട്ടിഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. അപകടത്തിനുമുമ്പ് കനത്ത മഴ പെയ്തിരുന്നു. ഇതിനാൽ വെള്ളം ടാർറോഡിന്‍റെ പകുതിവരേയും കയറിയ നിലയിലായിരുന്നു. വള്ളിയോട് സെന്‍ററിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. മഴ പെയ്താൽ കടകളിലേക്കും വെള്ളംകയറുന്ന സ്ഥിതിയാണ്.

Palakkad

കനത്തമഴയിൽ നല്ലേപ്പിള്ളിൽ മരം കടപുഴകി വീണു

ചിറ്റൂർ: നല്ലേപ്പിള്ളിയിൽ നൂറുവർഷത്തിലേറെ പഴക്കുള്ള പുളിമരം കനത്തമഴയിൽ കടപുഴകി വീണു. വൈദ്യുതിത്തൂണും കമ്പികളും തകർന്നു. എരിശ്ശേരി റോഡിലെ മരമാണ് നിലംപതിച്ചത്.

മരം വയലിലേക്ക് വീണതിനാൽ അനിഷ്ടസംഭവങൾ ഒഴിവായി. കമ്പികൾപൊട്ടി വൈദ്യുതി നിലച്ചത് ഇന്നലെ വൈകുന്നേരം പുനഃസ്ഥാപിച്ചു. വാഹനസഞ്ചാരത്തിനു ഭീഷണിയായ ഉണക്കമരങ്ങൾ മുറിച്ച നീക്കണമെന്നതാണ് വാഹനയാത്രികരുടെ ആവശ്യം.

Palakkad

സുരക്ഷിത ഓണം 2026: ഭക്ഷ്യസുരക്ഷാ അവബോധ ക്ലാസ്

പാലക്കാട്: ഈറ്റ് റൈറ്റ് കേരളം - സുരക്ഷിത ഓണം 2026 കാമ്പയിനിന്‍റെ ഭാഗമായി ഭക്ഷ്യ സംരംഭകര്‍ക്കായുള്ള ഭക്ഷ്യസുരക്ഷാ അവബോധ ക്ലാസ് രമേഷ് പിഷാരടി എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡോ.എ. രേഖ അധ്യക്ഷത വഹിച്ചു. പാലക്കാട് ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ ഡോ.എസ്. ലിജ, പാലക്കാട് ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സയിദ് ഫാഹിം, കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ്, ഡോ.എല്‍.ബി. സ്വാതി എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണക്കാലത്ത് ജില്ലയിലുടനീളം പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നു അധികൃതര്‍ അറിയിച്ചു.

Palakkad

കിഴക്കഞ്ചേരി സ്കൂളിൽ റോട്ടറി ക്ലബിന്‍റെ ബട്ടർഫ്ലൈ ഗാർഡൻ പദ്ധതി തുടങ്ങി

വടക്കഞ്ചേരി: വടക്കഞ്ചേരി റോട്ടറി ക്ലബ് കിഴക്കഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂളിൽ ബട്ടർഫ്ലൈ ഗാർഡൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്‍റ് ഗവർണർ കെ.വി. വിജയൻ നിർവഹിച്ചു. റോട്ടറി പ്രസിഡന്‍റ് കെ.എസ്. ബാബുരാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നളിനി ടീച്ചർ, വാർഡ് മെംബർ ഷീബ ഗംഗാധരൻ, ഹരിദാസൻ, റോട്ടറി സെക്രട്ടറി ഗിരീഷ് കേശവൻ, റീന ബാബുരാജൻ, ലേഖ ഗിരീഷ് പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഹൈബ്രീഡ് പച്ചക്കറികളുടെ തൈകൾ വിതരണവും നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ് വിതരണോദ്ഘാടനം നിർവഹിച്ചു.

Palakkad

കുട്ടികൾക്ക് ആവേശമായി പ്ലാനറ്റേറിയം ഷോ

ആലത്തൂർ: എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ ശാസ്ത്രക്ലബ് ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോം പ്ലാനറ്റേറിയം കുട്ടികൾക്ക് ആവേശമായി. കാറ്റടിച്ച് വീർപ്പിച്ച ഒരു ചെറിയ കറുത്ത കൂടാരത്തിൽ 50 പേർ ഇരുന്നു കാണുന്ന കുട്ടിപ്ലാനിറ്റേറിയം കുട്ടികൾക്കും അധ്യാപകർക്കും ഏറെ കൗതുകമായി. കൺവീനർ എ. ഷബാന ടീച്ചർ, ഹെഡ്മിസ്ട്രസ് പി. സജിനി, സ്റ്റാഫ് സെക്രട്ടറി എ. മഞ്ജുള, സീനിയർ അസിസ്റ്റന്‍റ് സി. ഗോപകുമാർ, എ. സുനീറ, എം.ഐ. ഹാരിഷ എന്നിവർ നേതൃത്വം നൽകി.

Palakkad

അഞ്ചാംമൈൽ റോഡിലെ കുഴികളിൽ വാഴനട്ട് ബിജെപി പ്രതിഷേധം

ചിറ്റൂർ: നല്ലേപ്പിള്ളി അഞ്ചാംമൈൽ വിവേകാനന്ദ നഗർ റോഡിന്‍റെ തുടക്കഭാഗം തകർന്നു മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ ബിജെപി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. ഗതാഗതം മുടങ്ങിയതിനാൽ നൂറോളം കുടുംബങ്ങൾ കടുത്ത യാത്രാദുരിതം നേരിടുകയാണ്.

ഗോപാലപുരം- ചിറ്റൂർ മെയിൻറോഡിൽനിന്ന് വിവേകാനന്ദ നഗറിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

പ്രതിഷേധം ബിജെപി ജനറൽസെക്രട്ടറി എ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി കെ. ഷിനു, ആർ. രമേഷ്, എസ്. ശബരീഷ്, സജിത്ത് റഹ്്മാൻ, സുനിൽകുമാർ, എം. രമേഷ് എന്നിവർ പ്രസംഗിച്ചു.

Palakkad

ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കം; ആഹ്ലാദത്തിമർപ്പിൽ നാട്ടുകാർ

പാലക്കാട്: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിൽ പുരുഷ ലോംഗ്ജംപിൽ തുടർച്ചയായ രണ്ടാം തവണയും വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറിന്‍റെ നേട്ടത്തിൽ ആഹ്ലാദത്തിമർപ്പിലായി നാടും നാട്ടുകാരും.

പാലക്കാട് കണ്ണാടിയിലെ നാട്ടുകാർ ഇന്നലെ പുലർച്ചെ വരെ നീണ്ട മത്സരം ഉറക്കമിളച്ച് കാണുകയായിരുന്നു. ശ്രീശങ്കറിന്‍റെ മാതാവ് കെ.എസ്. ബിജിമോൾ സഹോദരി ശ്രീപാർവതിയോടൊപ്പം തിരുവനന്തപുരത്തായിരുന്നു.

ആദ്യഘട്ടത്തിൽ സ്വർണമെഡൽ പ്രതീക്ഷ ഉയർന്നതോടെ ആവേശത്തിലായ നാട്ടുകാർ ആർപ്പുവിളികളോടെ ആഘോഷം തുടങ്ങി. എന്നാൽ നാലാം റൗണ്ടിൽ ജമൈക്കയുടെ താരം ഒന്നാംസ്ഥാനത്തേക്ക് വന്നതോടെ അല്പം നിരാശയിലായെങ്കിലും ശ്രീശങ്കർ നേടിയ വെള്ളിക്ക് സ്വർണത്തിളക്കം തന്നെയെന്നു നാട്ടുകാർ പറഞ്ഞു.

27കാരനായ ശ്രീശങ്കർ 8.09 മീറ്റർ ചാടിയാണ് വെള്ളിമെഡൽ നേടിയത്. തുടർച്ചയായി രണ്ടാം തവണ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയത് വലിയ നേട്ടമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്.

പരിക്കിനുശേഷം ഇത്ര ശക്തമായി തിരിച്ചെത്തി വീണ്ടും മെഡൽ നേടിയത് തന്നെ വലിയ നേട്ടമാണ്. മത്സരം നേരിൽ കാണാൻ പിതാവും പരിശീലകനുമായ എസ്. മുരളി ഗ്ലാസ്ഗോവിലുണ്ടായിരുന്നു. മുൻ ട്രിപ്പിൾ ജംപ് താരവും സൗത്ത് ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ അദ്ദേഹം തുടക്കംമുതൽ ശ്രീശങ്കറിന്‍റെ പരിശീലകനാണ്.
ഗ്ലാസ്ഗോയിൽനിന്ന് മുരളി നാട്ടുകാരെ ഫോണിൽ വീഡിയോ കോളിലൂടെ വിളിച്ച് സന്തോഷം പങ്കുവച്ചു. 1992ലെ ഏഷ്യൻ ജൂണിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടിയ താരമാണ് മാതാവ് ബിജിമോൾ. കായികപാരന്പര്യമുള്ള കുടുംബത്തിന്‍റെ മറ്റൊരു അഭിമാനനേട്ടമായാണ് ശ്രീശങ്കറിന്‍റെ വിജയത്തെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്.

Palakkad

സപ്ലൈകോ നെല്ലുവില വിതരണം ഇന്നുമുതൽ പുനരാരംഭിക്കും

പാലക്കാട്: നെല്ലുവിലവിതരണം ഇന്നുമുതൽ പുനരാരംഭിക്കുമെന്നു സപ്ലൈകോ അറിയിച്ചു. സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് വിഹിതമായി 104.75 കോടിരൂപ അനുവദിച്ചതിനെ തുടർന്നാണ് വിലവിതരണം ആരംഭിക്കുന്നത്.

എന്നാൽ പാലക്കാട് ജില്ലയിൽമാത്രം 350 കോടിരൂപയിലധികം നെല്ലുവിലയായി നൽകാനുണ്ട്. ആലപ്പുഴ ജില്ലയിലും നൽകാൻ ബാക്കിയുണ്ട്. സംസ്ഥാന സർക്കാർ വിഹിതത്തിൽനിന്ന് കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ഓണത്തിനുമുന്പ് മുഴുവൻ കർഷകർക്കും വില നൽകാനാകൂ.

നെല്ലുസംഭരണത്തിലെ കേന്ദ്രവിഹിതം സംസ്ഥാനം കണക്കു നൽകാത്തതിനാൽ ലഭിച്ചിട്ടില്ല. കണക്കുകൾ ഉടൻ സമർപ്പിക്കാൻ മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ അന്പതിനായിരം കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ്

പാലക്കാട്: ജില്ലയിൽ ഈ വർഷം അന്പതിനായിരം റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്) വിഭാഗത്തിലുള്ളവർക്കാണ് ഓണക്കിറ്റ് ലഭിക്കുക.

അരി അടക്കം 16 ഇനങ്ങൾ ഉൾപ്പെടുന്ന ഓരോ കിറ്റിനും 854 രൂപ വിലവരും. പച്ചക്കറി ഒഴികെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും കിറ്റിൽ ഉൾപ്പെടും. ഓഗസ്റ്റ് 10 മുതൽ കിറ്റ് വിതരണം ചെയ്യും. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ അട്ടപ്പാടി താലൂക്കിലാണ് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾ കൂടുതലുള്ളത്. 10,237 കാർഡ് ഉടമകൾ. ചിറ്റൂർ-9574, പാലക്കാട്- 6987, മണ്ണാർക്കാട്- 6874, ഒറ്റപ്പാലം- 6202, ആലത്തൂർ- 5386, പട്ടാന്പി- 4862 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ഗുണഭോക്താക്കളുടെ കണക്ക്.

Palakkad

സ്‌കൂൾബസിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിനു പരിക്ക്

മംഗലംഡാം: നിയന്ത്രണംതെറ്റി പാഞ്ഞ ബൈക്ക് സ്കൂൾബസിനു മുന്നിലേക്ക് ഇടിച്ചുകയറി ബൈക്ക് ഓടിച്ച യുവാവിന് പരിക്കേറ്റു.

മംഗലംഡാം സ്‌കൂളിലേക്ക് വിദ്യാർഥികളുമായി വന്നിരുന്ന ബസിനു മുന്നിലേക്കാണ് മുടപ്പല്ലൂർ ഭാഗത്തേക്കു പോയിരുന്ന ബൈക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റ ബൈക്ക് യാത്രികനായ കയറാടി പയ്യാംകോട് സ്വദേശിയായ അഫ്സൽ (19) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഐ വിദ്യാർഥിയാണ്. മംഗലംഡാമിനടുത്ത് വടക്കേകളത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന് പോകുന്നതിനിടെ നിയന്ത്രണംതെറ്റിയ ബൈക്ക് സ്‌കൂൾ ബസിൽ ഇടിക്കുകയായിരുന്നു. സ്‌കൂൾബസിന്‍റെ മുൻഭാഗത്തെ ചില്ലുതകർന്നു.

Palakkad

മഴക്കുറവിലും മംഗലംഡാം നിറഞ്ഞു

മംഗലംഡാം: കർഷകർക്ക് പ്രതീക്ഷനൽകി മംഗലംഡാം നിറഞ്ഞു. റിസർവോയറിലേക്കുള്ള നീരൊഴുക്കും ജലനിരപ്പ് ഉയരുന്നതിന്‍റെ തോതും കണക്കാക്കി റെഡ് അലർട്ട് പുറപ്പെടുവിച്ച് സ്പിൽവേ ഷട്ടറുകൾ ഏതുസമയവും തുറക്കുമെന്ന് ഇറിഗേഷൻ അസിസ്റ്റന്‍റ് എൻജിനിയർ ഗോകുൽ പറഞ്ഞു.

76.71 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇത് 77.28 ആയി ഉയർന്നാൽ റെഡ് അലർട്ട് അറിയിപ്പുനൽകി ഷട്ടറുകൾ തുറക്കും. ഇതിനാൽ മംഗലം പുഴയോരത്തു താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. 77.88 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജലസംഭരണ ശേഷി. കാലവർഷത്തിൽ വെള്ളംനിറഞ്ഞ് ഷട്ടറുകൾ തുറക്കുന്ന സംസ്ഥാനത്തെ ആദ്യ ഡാമുകളിൽ ഒന്നാണ് മംഗലംഡാം. കഴിഞ്ഞവർഷം ജൂൺ 17ന് ഷട്ടറുകൾ തുറന്നിരുന്നു.

Palakkad

തത്തമംഗലം ബസ് സ്റ്റാൻഡിലെ ഷീറ്റുകൾ മാറ്റിത്തുടങ്ങി

തത്തമംഗലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിന്‍റെ സൺഷേഡ് ഷീറ്റുകൾ മാറ്റിത്തുടങ്ങി. കഴിഞ്ഞു രണ്ടുവർഷത്തിലധികമായി യാത്രക്കാരുടെ ഇരിപ്പിടഭാഗങ്ങളിൽ ചോർച്ചയാണ്. ഇവിടെയുള്ള മിൽമബൂത്ത് ചോർച്ചകാരണം പ്രവർത്തനം നിർത്തിയിരുന്നു.

തുടർച്ചയായ മഴവെള്ള ചോർച്ചകാരണം ഗ്രൗണ്ടിൽ വഴുവഴുപ്പും പായലും കാരണം കൊതുകുശല്യവും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനു താത്കാലിക പരിഹാരം എന്ന നിലയ്ക്കാണ് സൺഷേഡ് ഷീറ്റുകൾ മാറ്റുന്നത്. തത്തമംഗലം സ്റ്റാൻഡിൽ മുഴുവൻ ബസുകളും കയറാൻ നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ നഗരസഭാ ചെയർമാൻ ആർ. ബാബു അറിയിച്ചിരുന്നു.

Palakkad

റൈസ്മിൽ- ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ

വടക്കഞ്ചേരി: റൈസ്മിൽ, ഉദ്യോഗസ്ഥ, കരാർ ലോബികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് റേഷനരിയുടെ ഗുണനിലവാരം കുറയാൻ കാരണമാകുന്നതെന്നു ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.

ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി വടക്കഞ്ചേരിയിൽ നടക്കുന്ന അസോസിയേഷന്‍റെ സംസ്ഥാന നേതൃത്വ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് റേഷൻ സംവിധാനങ്ങളിലെ അഴിമതികളും കെടുകാര്യസ്ഥതയും ഭാരവാഹികൾ ചൂണ്ടിക്കാട്ടിയത്.

ഗുണമേന്മ കൂടിയ നാട്ടിലെ നെല്ലെല്ലാം അരിയാക്കി വലിയ വിലയ്ക്ക് കയറ്റുമതി ചെയ്യും. തമിഴ്നാട്ടിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും വരുത്തുന്ന ഗുണമേന്മയില്ലാത്ത വെള്ളരി പോളിഷ് ചെയ്ത് മട്ടയരിയാക്കിയാണ് റേഷൻകടയിയിലൂടെ വിതരണം ചെയ്യുന്നത്. ഇതുമൂലം റേഷൻ ഡീലേഴ്സിന് ദുഷ്പേരും ജനങ്ങൾ മാറാരോഗികളുമാകുന്ന ദുരുവസ്ഥയാണുണ്ടാകുന്നത്. വെള്ളരി പോളീഷ് ചെയ്ത് മട്ടരിയാക്കുന്ന അരിമില്ലുകൾ പാലക്കാട് ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണ് നടക്കുന്നതെന്നും സംസ്ഥാന ഭാരവാഹികളായ കെ.എം.അബ്ദുൾ സത്താർ, എ. കൃഷ്ണൻ, കെ.എം. പോൾ, എസ്. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.

96 ലക്ഷം റേഷൻ കാർഡുകളുള്ള സംസ്ഥാനത്ത് 31 ലക്ഷം പിഎച്ച്എച്ച് വിഭാഗങ്ങൾക്ക് മാത്രമാണ് പൂർണമായ സബ്സിഡി ആനുകൂല്യം ലഭിക്കുന്നത്. ബാക്കിയുള്ള 60 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കും ലഭ്യത അനുസരിച്ചാണ് കൂടിയ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുന്നത്.

കേരളത്തിൽ സ്റ്റേറ്റ് സബ്സിഡി പ്രകാരം 21 ലക്ഷം കുടുംബങ്ങൾക്ക് ഒരാൾക്ക് രണ്ടുകിലോഗ്രാം വീതം സബ്സിഡി നിരക്കിൽ അരി നൽകുന്നുണ്ട്. എഎവൈ കുടുംബങ്ങൾക്ക് മാത്രം 35 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നത് ഇപ്പോൾ ഒരാൾക്ക് ഒരുമാസം ഏഴുകിലോയായി കുറച്ചു. ഇതു വളരെ അപര്യാപ്തമാണ്.

ഒരാൾക്ക് മാസം 10 കിലോ തോതിൽ ഭക്ഷ്യധാന്യം അനുവദിക്കണം. നീല, വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അളവിനുപുറമേ മാസം 15 കിലോ അരികൂടി ന്യായമായ വിലക്ക് വിതരണം ചെയ്യാനും നടപടിയുണ്ടാകണം. വാതിൽപ്പടി വിതരണത്തിലും പോരായ്മകളും തട്ടിപ്പുകളും നടക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.

സംസ്ഥാന നേതൃത്വക്യാമ്പ് വടക്കഞ്ചേരിയിൽ

വടക്കഞ്ചേരി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വക്യാമ്പ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ വടക്കഞ്ചേരി ഡയാന ടവറിൽ (കെ.ടി.തോമസ് നഗറിൽ) നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒന്നിനു രാവിലെ 11ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ക്യാമ്പിന്‍റേയും മരണാനന്തര സഹായ വിതരണത്തിന്‍റേയും ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റും മുൻ എംഎൽഎയുമായ അഡ്വ.ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും. ആലത്തൂർ എംഎൽഎ ടി.എം. ശശി മുഖ്യാതിഥിയാകും. സംസ്ഥാന മുന്നോക്കക്ഷേമ കമ്മീഷൻ മെംബർ സെബാസ്റ്റ്യൻ ചൂണ്ടലിനെ ക്യാമ്പിൽ ആദരിക്കും. ഉച്ചക്ക് 12ന് കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തരയ്ക്കു നടക്കുന്ന പരിപാടികൾ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.പി. സുമോദ് എംഎൽഎ അനുമോദിക്കും.

വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പ്രഫ.കെ.എ. തുളസി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം.അബ്ദുൾ സത്താർ, ജനറൽ കൺവീനർ എ. കൃഷ്ണൻ, കെ.എം. പോൾ, എസ്. സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Palakkad

സർക്കാർസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണം: ജില്ലാ കളക്ടർ

പാലക്കാട്: പൊതുജനങ്ങള്‍ക്കുനല്‍കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കളക്ടര്‍ കെ സുധീർ.
നിയമവും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും അര്‍ഹരായവര്‍ക്ക് നിയമാനുസൃത സേവനം നല്‍കുന്നതില്‍ വൈമനസ്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

അനധികൃത ക്വാറി പ്രവര്‍ത്തനം, റീസര്‍വേ, ജാതി സര്‍ട്ടിഫിക്കറ്റിലെ അപാകതകള്‍, ഡാമില്‍നിന്നും അനധികൃത മണ്ണെടുപ്പ്, കെഎസ്ആര്‍ടിസി സര്‍വീസിലെ പ്രശ്‌നങ്ങള്‍, വിവിധ അനുമതികള്‍ നല്‍കുന്നതിലെ കാലതാമസം തുടങ്ങി വിവിധ വിഷയങ്ങളില്‍ 13 പരാതികള്‍ സമിതിയില്‍ ലഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (വിഎസിബി) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യു. ശ്രീജിത്ത്, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Palakkad

മലമ്പുഴ ഉദ്യാനവികസനം: അനാസ്ഥയ്ക്കെതിരേ പ്രതിഷേധയോഗം

മലമ്പുഴ: മലമ്പുഴ ഉദ്യാന നവീകരണപ്രവർത്തനം ഉടൻ പൂർത്തിയാക്കുക, ഉദ്യാനം സന്ദർശകർക്ക് തുറന്നുകൊടുക്കുക, മലമ്പുഴയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളുടെ പട്ടിണിക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്പതുമാസമായി പൂട്ടിക്കിടക്കുന്ന മലമ്പുഴ ഗാർഡന്‍റെ മുന്പിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

സമരപരിപാടികൾക്കായി ആക്്ഷൻ കൗൺസിൽ രൂപീകരിച്ചു. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്‍റ് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മലമ്പുഴ സംരക്ഷണസമിതി സെക്രട്ടറി സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു.

മലമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് പി. ഗോപാലൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലമ്പുഴ യൂണിറ്റ് പ്രസിഡന്‍റ് യു. ഇബ്രാഹിം, ടി.പി. കനകദാസ്, പി. ആന്‍റണി റോബർട്ട്, ഷാന്‍റി ടോമി, പി. കമലാധരൻ, കെ. ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.

Palakkad

അശാസ്ത്രീയ അഴുക്കുചാൽ നിർമാണം സമീപവാസികൾക്കു ഭീഷണി

കല്ലടിക്കോട്: തുപ്പനാട് മീൻവല്ലം റോഡിലെ അഴുക്കുചാൽ നിർമാണം സമീപവാസികൾക്കു ഭീഷണിയായി. റോഡിനോടുചേർന്ന ഭാഗംകോൺക്രീറ്റ് ചെയ്യാൻ അഴത്തിൽ കുഴിയെടുത്തപ്പോൽ റോഡിനോടു ചേർന്നുള്ള കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപംകെട്ടിയ കല്ലുകളുംമണ്ണും ഇളകി താഴേയ്ക്കു പതിക്കാൻ തുടങ്ങിയതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയത്.

ചെമ്പൻതിട്ട മത്തായി യോഹന്നന്‍റെ മതിലാണ് ഇടിഞ്ഞുവീഴൽ ഭീഷണിയിലുള്ളത്. നിർമാണത്തിലെ അപാകതയാണ് ഈ പ്രതിസന്ധിക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. ചെമ്പൻതിട്ട മുതൽ മൂന്നേക്കർ സിറ്റിവരെയുള്ള പലഭാഗങ്ങളിൽ ഇതാണവസ്ഥ.

മഴ ശക്തമാകുന്നതോടെ മതിലും മൺതിട്ടകളും റോഡിലേയ്ക്ക് പതിക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ. വൈദ്യുതിക്കാലുകൾ നിലനിർത്തികൊണ്ടാണ് ചാലുകൾ കീറിയിട്ടുള്ളത്. പലഭാഗത്തും മണ്ണും ചപ്പുചവറുകളുംനിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ചാലിന്‍റെ ഇരുഭാഗവുംകോൺക്രീറ്റ് ചെയ്ത് മതിലുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Palakkad

അറിവു പകർന്ന് സഹോദയ സയൻസ് എക്സിബിഷൻ

മുട്ടിക്കുളങ്ങര: പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (പിഡിഎസ്എസ്‌സി ) സയൻസ് എക്സിബിഷൻ ‘നെക്സോറ 2026’ മുട്ടികുളങ്ങര സെന്‍റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടത്തി.

ജില്ലയിലെ 45 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഐഎസ്ആർഒ യിലെ സയന്‍റിസ്റ്റ് ഡോ.സി. വിനീത് ഉദ്ഘാടനം നിർവഹിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ധോണി ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് മുഖ്യാതിഥിയായി.

പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്‍റ് കെ. സോണിയ, സെക്രട്ടറി വി.കെ. പ്രവീണ, ജോയിന്‍റ് സെക്രട്ടറി സന്ധ്യ, ട്രഷറർ ഫാ. കെ.വി. ആന്‍റോ, സെന്‍റ് ആൻസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു.

Palakkad

ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ അവസാനഘട്ടത്തിൽ. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂര നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന് മുഴുവൻഭാഗത്തും മേൽക്കൂരയായിക്കഴിഞ്ഞു. രണ്ടു പ്ലാറ്റ്ഫോമിലും അഞ്ചുഭാഗങ്ങളായാണ് മേൽക്കൂരകൾ സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ സ്ഥാപിച്ച രണ്ടുമേൽക്കൂരയുടെ പണി അവസാനഘട്ടത്തിലാണ്. ഇവിടേക്കുവേണ്ട ഇലക്ട്രിക് പണിയാണ് ഇപ്പോൾ നടക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സ്ഥലങ്ങളിൽ മേൽക്കൂരകൾ നിർമിക്കുന്നത്.

നേരത്തേ ഒന്നാം പ്ലാറ്റ്ഫോമിൽ മൂന്നുഭാഗങ്ങൾക്ക് മാത്രമായിരുന്നു മേൽക്കൂരയുണ്ടായിരുന്നത്. പ്ലാറ്റ്ഫോമിന്‍റെ നീളം കൂട്ടിയതിനൊപ്പം ഏറ്റവും അവസാന ഭാഗത്തുവരെ ഇപ്പോൾ മേൽക്കൂരയുണ്ട്.

ഒറ്റപ്പാലം സ്റ്റേഷനിൽ പ്രവേശന കവാടത്തിനു സമീപത്താണ് ട്രെയിൻഎൻജിൻ വന്നുനിർത്തുക. ഇവിടെ പൂർണമായും മേൽക്കൂരയുണ്ട്. ആദ്യകാലങ്ങളിൽ പ്ലാറ്റ്ഫോമിന്‍റെ പകുതിഭാഗം കഴിഞ്ഞാൽ പിന്നീട് ട്രെയിൻ കാത്തുനിൽക്കുന്നിടത്ത് മേൽക്കൂരയില്ലായിരുന്നു. ഇപ്പോൾ ആ പ്രശ്‌നത്തിനു പരിഹാരമായി. എങ്കിലും മഴ പെയ്താൽ ഈ അഞ്ചുമേൽക്കൂരയ്ക്കുമിടയിലൂടെ നടന്നുപോകണമെങ്കിൽ കുടതന്നെ വേണം. ഇവ യോജിപ്പിച്ച് പൂർണമായ മേൽക്കൂരയില്ലാത്തതാണ് കാരണം. മഴപെയ്യുമ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്ക് പോകാനുള്ള ഗോവണി കയറാനും നനയേണ്ടിവരും.

Palakkad

ഗ്രീൻഫീൽഡ് ഹൈവേ അതിസുരക്ഷാ പാതയായി നിർമിക്കുമെന്നു വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിൽ കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ പദ്ധതിരേഖ പുതുക്കി തയാറാക്കുന്നതായി വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു.

ദേശീയപാത 66 ൽ സംഭവിച്ചതുപോലെ മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പാതയുടെ രൂപകല്പനയും നിർമാണവും നടത്തുമെന്നു എംപിയുടെ ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി മറുപടി നൽകി. അതിവേഗം ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി ചർച്ച നടത്തുമെന്നു വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

സാങ്കേതിക, ട്രാഫിക് പഠനത്തിനുശേഷം അന്തിമ രൂപരേഖയ്ക്ക് അനുമതി നൽകും. രാജ്യത്തുതന്നെ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യപാതയാകുമിത്. ഒൻപതിനായിരം കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും പുതിയ രീതിയിൽ നിർമിക്കുമ്പോൾ ചെലവ് ഇരട്ടിയാകും.

ഇരുവശത്തുനിന്നും മണ്ണെടുത്ത് നാലുവരിപ്പാത നിർമിക്കുമ്പോൾ അപകടസാധ്യതയുണ്ട്. എന്നാൽ കുത്തനെ മണ്ണെടുത്ത് ഭിത്തികൾ നിർമിച്ച് അതിനിടയിലൂടെ റോഡ് നിർമിക്കുന്നത് പലയിടത്തും അപകടമുണ്ടാക്കും.

ഇതിനു പകരം തൂണുകളിലൂടെയുള്ള വയഡക്റ്റുകളിലൂടെ പാത കടന്നു പോകുന്ന രീതിയിൽ പലയി‌ടത്തും വിഭാവനം ചെയ്യും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ 121 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 652 ഹെക്ടർ ഭൂമിയാണ് ആവശ്യം വരിക.

ഭൂരിഭാഗവും ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ആകെ കണക്കാക്കിയ 6816 കോടി രൂപയിൽ 4319 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ പാലക്കാട് ജില്ലയിലെ മരുതറോഡിന് സമീപത്ത് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Palakkad

മേഴ്സി കോളജിൽ സാഹിത്യ സെമിനാർ

പാലക്കാട്: മേഴ്സി കോളജ് ഭാഷാവിഭാഗവും വേലൂർ അർണോസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ അർണോസ് അക്കാദമി കോ- ഓർഡിനേറ്റർ പ്രഫ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി അധ്യക്ഷത വഹിച്ചു. ചിറ്റൂർ ഗവ. കോളജ് മലയാള വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.വി.ആർ. അഞ്ജന മുഖ്യപ്രഭാഷണം നടത്തി.

‘മലയാളകവിത സാഹിത്യ ചരിത്രത്തിലെ നവോത്ഥാനഘട്ടവും വൃത്തസങ്കല്പവും’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. അർണോസ് അക്കാദമി ആനിമേറ്റർ എ.ജി. രാജീവൻ, മേഴ്സി കോളജ് സംസ്കൃതവിഭാഗം മേധാവി ഡോ.കെ. വാണിശ്രീ, ഹിസ്റ്ററി ആൻഡ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഇ.ടി. ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു.
മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ സിസ്റ്റർ ഡോ.എം.വി. സിജി സ്വാഗതവും മലയാള വിഭാഗം മേധാവി സിസ്റ്റർ പി.ജെ. ജൂലി നന്ദിയും പറഞ്ഞു. വിദ്യാർഥിനികളായ ലക്ഷ്മി എസ്. പ്രസാദ് പ്രാർഥനാഗീതവും പി.വി. കൃഷ്ണജ പുത്തൻപാന ആലാപനവും നടത്തി.

Palakkad

മനംകവർന്ന് ബഥനി ഫിയസ്റ്റ്

കല്ലടിക്കോട്: കരിമ്പ സെന്‍റ് മേരീസ് ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം സംരക്ഷക വിശുദ്ധരുടെ തിരുനാൾ ബഥനി സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഫാ. പൗലോസ് കിഴക്കനേടത്ത് വചനാധിഷ്ഠിത സാമൂഹ്യസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന, വൈസ് പ്രിൻസിപ്പൽ ലിസി ടീച്ചർ, പിടിഎ പ്രസിഡന്‍റ് ഷൈജു കുന്നേൽ എന്നിവർ പ്രസംഗിച്ചു. വൈദികരും, സിസ്റ്റേഴ്സും, ജനപ്രതിനിധികളും, അഭ്യൂദയ കാംക്ഷികളും സ്റ്റാഫ്‌ അംഗങ്ങളും ബഥനി ഫിയസ്റ്റ്-2026ൽ പങ്കെടുത്തു.

കുട്ടികളുടേയും അധ്യാപകരുടേയും വിവിധ കലാപരിപാടികൾ, ഡോക്യുമെന്‍ററി പ്രദർശനം എന്നിവ ആഘaോഷത്തിനു മാറ്റുകൂട്ടി. കെസിബിസി സംഘടിപ്പിച്ച ബൈബിൾ പകർത്തിയെഴുത്തു മത്സരത്തിൽ വിജയികളായ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക പരിപാടികൾക്കൊപ്പം കേക്കുമുറിച്ച് മധുരം പങ്കുവച്ചും സ്നേഹവിരുന്നും ഒരുക്കിയും സൗഹൃദം പുതുക്കുന്നതായിരുന്നു ബഥനി ഫിയസ്റ്റ്.

Palakkad

ജീവനം 2.0 കാമ്പയിന്‍ സമാപിച്ചു

ഒറ്റപ്പാലം: കുടുംബശ്രീ ജില്ലാ മിഷന്‍റെ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ -ജീവനം 2.0 കാമ്പയിന്‍ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ. പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ദീപ ക്ലാസെടുത്തു. കുടുംബശ്രീയുടെ കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് വിരമരുന്നുകളുടെ വിതരണവും നടത്തി. ഒറ്റപ്പാലം കുടുംബശ്രീ സിഡിഎസും വെറ്ററിനറി ഡിസ്‌പെന്‍സറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒറ്റപ്പാലം നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ. ജയസുധ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ രാജേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജുല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജിത, കെ.വസന്ത പങ്കെടുത്തു.

Palakkad

നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിരുദദാനം

കോയമ്പത്തൂർ: നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിന്‍റെ (ഓട്ടോണമസ്) ഇരുപത്തിയഞ്ചാമത് ബിരുദദാന ദിനം പി.കെ. ദാസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തി.

തമിഴ്‌നാട് പി.കെ. ദാസ് ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയുടെ ചാൻസലറും മൗറീഷ്യസ്-ഇന്ത്യയുടെ ഓണററി ട്രേഡ് കമ്മീഷണറും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് സജീവസാന്നിധ്യമായിരുന്നു.

പ്രോ-ചാൻസലറും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പത്മശ്രീ ഡോ. മയിൽസ്വാമി അണ്ണാദുരൈ ബിരുദദാനദിന പ്രഭാഷണം നടത്തി.

ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ പ്രസംഗിച്ചു. 1,006 ബിരുദ വിദ്യാർഥികളും 141 ബിരുദാനന്തരബിരുദ വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കു ബിരുദങ്ങൾ സമ്മാനിച്ചു. 60 ബിരുദ വിദ്യാർഥികളും 11 ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഉൾപ്പെടെ 71 റാങ്ക് ഹോൾഡർമാരെ ചടങ്ങിൽ ആദരിച്ചു.

Palakkad

വെള്ളംനനയാൻ ഭാഗ്യമില്ലാതെ വെട്ടിക്കൽക്കുണ്ടിലെ ഫിൽറ്റർ ടാങ്ക്

വടക്കഞ്ചേരി: മൂന്നുപതിറ്റാണ്ടുമുമ്പ് കുടിവെള്ള പദ്ധതിക്കായി മുംബൈയിൽനിന്നും കൊണ്ടുവന്ന ഫിൽറ്റർ ടാങ്കാണിത്. പക്ഷെ, വെള്ളം നനയാൻപോലും ഈ ടാങ്കിനു ഭാഗ്യമുണ്ടായില്ല.

വണ്ടാഴി വളയൽ പുഴക്കരിക‌െ വെട്ടിക്കൽകുണ്ടിലാണ് ടാങ്ക് അനാഥമായി നിൽക്കുന്നത്. ഇത്രയേറെ വർഷങ്ങളായിട്ടും ടാങ്കിന്‍റെ പുറമേയ്ക്ക് വലിയ കേടുപാടുകളൊന്നും കാണാനില്ല.

കാലപ്പഴക്കത്തിന്‍റെ ഭംഗിക്കുറവ് മാത്രമേയുള്ളു. പുഴയിൽ തടയണ നിർമിച്ച് അതിലെ വെള്ളം ഫിൽറ്റർ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ള വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി പുഴയിൽ തടയണയും വലിയ മോട്ടോർ ഷെഡും 20 എച്ച്പിയുടെ മോട്ടോറും സ്ഥാപിച്ചു. ടാങ്ക് സ്ഥലത്തെത്തിച്ച് ഒരുവർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ ഈ കാലാവധിക്കുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാനായില്ല. ഫിൽറ്റർടാങ്ക് കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ മുംബൈയിൽനിന്നും മെക്കാനിക്കിനെ എത്തിച്ചിരുന്നെങ്കിലും പദ്ധതി കമ്മീഷനിംഗ് നടക്കാതിരുന്നതിനാൽ അവരും തിരിച്ചുപോയി. പിന്നീട് ഈ ടാങ്ക് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികജ്ഞാനം ഇവിടുത്തുക്കാർക്കുണ്ടായില്ല. അങ്ങനെ മൂന്നു പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ച പണവും പദ്ധതിയും പാഴായി. റോഡരികിൽ ഇടയ്ക്കിടെ പൊന്തക്കാടിനുള്ളിലും അല്ലാതെയും നിൽക്കുന്ന ടാങ്കിന്‍റെ ചരിത്രമാണിത്.

ഇതിനടുത്ത് തകർന്നുവീഴാറായ മോട്ടോർപുരയും തകർന്നുനശിച്ച തടയണയുമുണ്ട്. ഇവിടുത്തെ ചെക്ക്ഡാം തകർന്നപ്പോൾ തൊട്ടുതാഴെ മറ്റൊരു തടയണ കൂടി നിർമിച്ചു. അതും തകർന്നു.

ഇപ്പോൾ പുഴ ഗതിമാറി പുഴയോരത്തെ പറമ്പുകളിലൂടെയാണ് ഒഴുകുന്നത്. വെളളത്തിന്‍റെ കുത്തൊഴുക്കിൽ തോട്ടത്തിലെ നിരവധി തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും ഒലിച്ചു പോയി. തടയണകൾ തകർന്നതോടെ ജലസംഭരണം ഇല്ലാതായി. മഴക്കാലത്തിനു പിന്നാലെ പുഴയിലെ വെള്ളംവറ്റുന്ന സ്ഥിതിയാണെന്ന‌ു കർഷകർ പറഞ്ഞു.

Palakkad

വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ബി. രാജു

പാലക്കാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച എല്ലാ വികസനപദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു മുൻഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ബി. രാജു.

രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാ അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഒരുമിപ്പിച്ചുള്ള മാതൃകാപരമായ പ്രവർത്തനത്തിലൂടെയാകും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന ഫണ്ടിന്‍റെ പരിമിതികൾ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും മുൻഗണന അർഹിക്കുന്ന പദ്ധതികൾ ആദ്യം പൂർത്തിയാക്കുന്നതിനാണ് ഭരണസമിതി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എസ്.ബി. രാജു പറഞ്ഞു.

ജില്ലയിലെ എല്ലാ മേഖലകളുടെയും സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകും. ഗ്രാമ, നഗര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, വനിതാ,യുവജന ക്ഷേമം തുടങ്ങിയ മേഖലകളിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാടിന്‍റെ ഭാവി വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി എല്ലാവരുടെയും സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കും. ജനപ്രതീക്ഷകൾക്ക് അനുസൃതമായ വികസന കാഴ്ചപ്പാടോടെയാണ് പുതിയ ഭരണസമിതി മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Palakkad

ആർ. ബാബു ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ

ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനായി യുഡിഎഫിലെ 13 -ാം വാർഡ് കൗൺസിലർ ആർ. ബാബുവിനെ തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ പതിനൊന്നിനു വിദ്യാഭ്യാസ ഉപഡയറക്ടർ സലീന ബീവിയായിരുന്നു വരണാധികാരി.

യുഡിഎഫ് സ്ഥാനാർഥി ആർ. ബാബുവിനെ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ആഷിക് നാമനിർദേശം ചെയ്തു. വൈസ് ചെയർപേഴ്സൺ ബി. കൃഷ്‌ണലില പിന്താങ്ങി.

ഇടതുമുന്നണിയിലെ ജെയ്സൻ ഹിലാരിയോസാണ് സ്ഥാനാർഥിയായി മത്സരിച്ചത്. ആർ. ബാബുവിന് 18, ജെയ്സൻ ഹിലാരിയോസിന് 10 വോട്ടുകൾ ലഭിച്ചു. വരണാധികാരി ആർ. ബാബുവിനെ വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ആർ. ബാബു ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. എൽഡിഎഫ് കൗൺസിലർ സുനിത മരണാനന്തര ചടങ്ങിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

തുടർന്ന് കൗൺസിൽഹാളിൽ നടന്ന അനുമോദന ചടങ്ങിൽ സുമേഷ് അച്യുതൻ എംഎൽഎ, മുൻ നഗരസഭാ ചെയർമാൻ കെ. മധു ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട സുമേഷ് അച്യുതൻ ചെയർമാൻസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത്.

Palakkad

മലന്പുഴഡാം ഉദ്യാന നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നു നിവേദനം

പാലക്കാട്: വികസനത്തിന്‍റെ പേരിൽ 2025 സെപ്റ്റംബർ 10 മുതൽ അടച്ചിട്ടിരിക്കുന്ന മലന്പുഴ ഉദ്യാന നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു കേരള കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ജലസേചന മന്ത്രി മോൻസ് ജോസഫിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

സർക്കാരിന് വൻ നഷ്ടമുണ്ടാകുന്നതിനൊപ്പം പരിസരവാസികളായ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഇപ്പോൾ ഏറെ ദുരിതത്തിലുമാണ്. ഒരു കേടുപാടും ഇല്ലാത്ത ചുറ്റുമതിലിന്‍റെ പുനർനിർമാണമല്ലാതെ കാര്യമായ ഒരു വികസന പ്രവൃത്തിയും ഉദ്യാനത്തിൽ പത്തുമാസമായി നടന്നിട്ടില്ല.

വേനലവധിക്കാലത്ത് വിവിധ മേഖലകളിലായി ലഭിക്കേണ്ട വരുമാനത്തിൽ വലിയ കുറവാണ് ഉദ്യാനം പൂട്ടിക്കിടക്കുന്നതുമൂലം സംഭവിച്ചിരിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുൻ കരാർകന്പനിക്ക് ജോലി ഏൽപ്പിച്ചത്.

ഉദ്യാനം രണ്ടുഭാഗമായി വിഭജിച്ച് നിർമാണപ്രവൃത്തികൾ നടത്തിയാൽ വിനോദസഞ്ചാരികൾക്ക് ഗുണകരമാകും. തൊഴിലാളികളുടെ ബാക്കിയുള്ള ശന്പള കുടിശിക നൽകണമെന്നും ഡാമിന്‍റെ വൃഷ്ടിപ്രദേശം അളന്ന് തിട്ടപ്പെടുത്തി കന്പിവേലികെട്ടി സംരക്ഷിക്കണമെന്നും മലന്പുഴയിൽനിന്നും ജില്ലയിലെ മറ്റ്ഡാമുകളിൽ നിന്നും മണലെടുക്കാൻവേണ്ട സർക്കാർതല തീരുമാനമുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

അനധികൃത റിസോർട്ടുകൾ കൂടിവരികയാണെന്നും ഡാമിന് ദോഷകരമായ രീതിയിൽ ബോർവെൽ കുഴിക്കുന്നതുൾപ്പെടെഉള്ള നിർമാണപ്രവർത്തികൾ നടക്കുന്നത് പരിശോധിക്കണമെന്നും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെകുറിച്ച് വകുപ്പുതലത്തിൽ അന്വേഷണം വേണമെന്നും നിവേദനത്തിൽ ശിവരാജേഷ് ആവശ്യപ്പെട്ടു. മന്ത്രി ഉടൻ പാലക്കാട്ട് എത്താമെന്നും നേരിട്ട് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകി.

നേതാക്കളായ എം.വി. രാമചന്ദ്രൻ നായർ, സതീഷ് പുതുശേരി, എസ്. അജയ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Palakkad

യുവക്ഷേത്ര കോളജിൽ എൻഇപി 2020 സെമിനാർ

മുണ്ടൂർ: യുവക്ഷേത്ര കോളജ് ബിസിഎ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ എൻഇപി 2020 വിഷൻ ഫോർ ഇന്‍റർഡിസിപ്ലിനറി ഇന്നോവേഷൻ ആൻഡ് ക്രോസ് സെക്റ്റർ എന്‍റർപ്രണർഷിപ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എൻഎസ്എസ് ട്രെയ്നിംഗ് കോളജ് സോഷ്യൽ സയൻസ് എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ശങ്കരനാരായണൻ പള്ളിയേരി ഉദ്‌ഘാടനം ചെയ്തു.

അസിസ്റ്റന്‍റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയ്സ്‌മെന്‍റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്‌റ്റീഫൻ ഇമ്മട്ടി അധ്യക്ഷനായിരുന്നു. ബിസിഎ വിഭാഗം മേധാവി ഡോ.എസ്. പ്രവീൺ പ്രസംഗിച്ചു. അസിസ്റ്റന്‍റ് പ്രഫസർ ഡോ. സിജി ജോർജ് സ്വാഗതവും വിദ്യാർഥിനി എൻ. ഹൃതിക നന്ദിയും പറഞ്ഞു. തുടർന്നു നടന്ന സെമിനാറിൽ ഡോ. ശങ്കരനാരായണൻ ക്ലാസെടുത്തു.

Palakkad

റോട്ടറി ക്ലബ് ഓഫ് പാലക്കാട് പോഷകാഹാര കിറ്റുകൾ നൽകി

പാലക്കാട്: റോട്ടറി ഇന്‍റർനാഷണൽ ജൂലൈ മാസത്തിൽ അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മെറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത് മാസാചരണത്തിന്‍റെ ഭാഗമായി റോട്ടറിക്ലബ് ഓഫ് പാലക്കാട് ഫോർട്ട് മുല്ലക്കര ആദിവാസിഗ്രാമത്തിലെ നവജാതശിശുക്കളുടെ അമ്മമാർക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.

പോഷകാഹാര സന്പുഷ്ടമായ പത്തോളം ഉത്പന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്. റോട്ടറി പാലക്കാട് ഫോർട്ട് പ്രസിഡന്‍റ് കെ.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ വിനോദ് അലോറ മുഖ്യാതിഥിയായി. പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. പ്രെസി ആശംസകളർപ്പിച്ചു. പി. സന്തോഷ് കുമാർ, എസ്. മോഹനൻ ശ്രീശങ്കർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി. ഗിരീഷ് നന്ദി പറഞ്ഞു.

Palakkad

ജെല്ലിപ്പാറ പുതുജീവൻ അഗതിമന്ദിരത്തിന്‍റെ പാലിയേറ്റീവ് ആംബുലൻസ് സർവീസ് തുടങ്ങി

അഗളി: ജെല്ലിപ്പാറ പുതുജീവൻ അഗതി മന്ദിരത്തിന്‍റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായ പാലിയേറ്റീവ് ആംബുലൻസ് സർവീസിനു തുടക്കം. ജെല്ലിപ്പാറ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. മാർട്ടിൻ കളമ്പാടൻ ഫ്ലാഗ് ഓഫ് ചെയ്തു.

പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ, പ്രൊക്യൂറേറ്റർ ഫാ. ബിബിൻ ചെറുകുന്നേൽ, ഇടവകാംഗങ്ങൾ പങ്കെടുത്തു. അട്ടപ്പാടിയിലെ അശരണരായ വയോജനങ്ങൾക്ക് ഈ പാലിയേറ്റീവ് സംവിധാനം വലിയ ആശ്വാസമാകുമെന്നു ഫാ. മാർട്ടിൻ പറഞ്ഞു.

പ്രായമായവരെ ഭവനങ്ങളിൽ സന്ദർശിക്കുന്നതോടൊപ്പം രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുവാനും മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുവാനും ആംബുലൻസിന്‍റെ സേവനം ഉപകരിക്കുമെന്ന് പ്രവർത്തനങ്ങൾ വിവരിച്ച ഫാ. ബിബിൻ പറഞ്ഞു. അടിയന്തരഘട്ടങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Palakkad

അന്തകനായി വെള്ളീച്ച; നാളികേര ഉത്പാദനം ഗണ്യമായി കുറഞ്ഞു

വടക്കഞ്ചേരി: ശാസ്ത്രലോകം വളരെ നിസാരനായി കണ്ട വെള്ളീച്ച എന്ന കീടം ഇന്നു നാട്ടിലെ തെങ്ങുകളുടെ അന്തകരാകുന്നു. ഓരോ പ്രദേശത്തും കൂട്ടത്തോടെയാണ് തെങ്ങുകൾ നശിക്കുന്നത്. എന്നാൽ രോഗവ്യാപനം അതിവേഗമാകുമ്പോഴും പ്രതിവിധി കണ്ടെത്താനാകാതെ കൃഷിവകുപ്പിലെ ഗവേഷക സംഘങ്ങൾ ഇരുട്ടിൽതപ്പുന്ന സ്ഥിതിയാണ്.

വേപ്പെണ്ണ തളിക്കുക, മിത്ര കീടങ്ങളെ ഉപയോഗിക്കുക തുടങ്ങിയ പ്രായോഗികമല്ലാഞ്ഞ പ്രതിവിധികളാണ് ഗവേഷണ കേന്ദ്രങ്ങൾ നിർദേശിക്കുന്നത്. ആറുവർഷംമുമ്പ് കായംകുളത്തുളള തോട്ടവിള ഗവേഷണ കേന്ദ്രത്തിൽനിന്നും ശാസ്ത്രസംഘം മലമ്പ്രദേശമായ പാലക്കുഴിയിലെത്തി തെങ്ങുകളിലെ രോഗങ്ങളെക്കുറിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കർഷകർക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നുമുണ്ടായില്ല. മണ്ണിൽ ചില മൂലകങ്ങളുടെ കുറവുണ്ടെന്നായിരുന്നു കണ്ടെത്തൽ.

ഇതിന്‍റെ പരിശോധനകൾക്കായി പല തോട്ടങ്ങളിൽനിന്നും മണ്ണിന്‍റെ സാമ്പിളുകൾ സംഘം എടുത്തുകൊണ്ടുപോയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പത്തു വർഷങ്ങൾക്കുമുമ്പ് ഏതാനുംചില പ്രദേശത്തുമാത്രം പ്രത്യക്ഷപ്പെട്ട വെള്ളീച്ച കീടവും കരിപ്പൊടി കുമിളും ഇപ്പോൾ കേരളമൊട്ടാകെ വ്യാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

തെങ്ങോലയുടെ അടിവശത്ത് കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് ഓലയുടെ നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. കാലാവസ്ഥ മാറുമ്പോൾ കീടങ്ങൾ താനെ പോകുമെന്നും മഴക്കാലത്ത് അപ്രത്യക്ഷമാകും എന്നൊക്കെയായിരുന്നു കൃഷിവകുപ്പ് കർഷകരെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ 2018 ലും 2019 ലും തുടർച്ചയായി രണ്ട് പ്രളയവർഷവും അതിനു ശേഷവും പല മഴക്കാലങ്ങൾ കടന്നു പോയിട്ടും വെള്ളീച്ച കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് തെങ്ങുകൃഷിയുള്ള മുടപ്പല്ലൂർ ചുങ്കപ്പുര ബേബിച്ചൻ പറഞ്ഞു.

ഏതു പ്രായത്തിലുള്ള തെങ്ങിലും കീടബാധയുണ്ട്. ഇതിനാൽ കഴിഞ്ഞ പത്തുവർഷമായി നാളികേര ഉത്പാദനത്തിൽ അമ്പതുശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ടെന്നും ബേബിച്ചൻ പറയുന്നു. കേരളത്തിലെ കേരകർഷകരെ ഇല്ലാതാക്കാൻ ബാഹ്യഇടപെടലുകൾ എന്തെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നും കർഷകർ സംശയിക്കുന്നുണ്ട്.

Palakkad

അട്ടപ്പാടി മേഖല നിർമാണ തൊഴിലാളി യൂണിയൻ- ഐഎൻടിയുസി ജനറൽബോഡിയോഗം

അഗളി: അട്ടപ്പാടി മേഖല നിർമാണ തൊഴിലാളി യൂണിയൻ ജനറൽബോഡി യോഗം ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എം.എം. തോമസ് അധ്യക്ഷനായി. സംസ്ഥാന സമിതിഅംഗം എൻ.കെ. രഘുത്തമൻ, ജില്ലാ സെക്രട്ടറി മുരളി, കെപിസിസി അംഗം പി.സി. ബേബി, ഡിസിസി സെക്രട്ടറി ഷിബു സിറിയക്, ബ്ലോക്ക്‌ പ്രസിഡന്‍റ് പി.എം. ഹനീഫ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അല്ലൻ, ജോബി കൂരിക്കാട്ടിൽ, ആർ. രംഗസ്വാമി, ഡീന ബാബു, പി.വി. സന്തോഷ്‌കുമാർ പ്രസംഗിച്ചു.

Palakkad

ആലത്തൂരിൽ പച്ചക്കറിത്തൈ കിറ്റ് വിതരണം ഇന്ന്

ആലത്തൂർ: വനിതാകർഷകർക്കായുള്ള പച്ചക്കറിതൈ കിറ്റ് വിതരണം ഇന്ന് ആലത്തൂർ കൃഷിഭവനിൽ നടക്കുമെന്ന് കൃഷിഓഫീസർ അറിയിച്ചു.

സ്റ്റേറ്റ് സീഡ് ഫാമിൽ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളായ വെണ്ട, മുളക്, വഴുതിന, കൊത്തവര, ജൈവ വളങ്ങളായ ട്രൈക്കൊ ഡെർമ, സമ്പുഷ്ടീകരിച്ച വളം, ചകിരി ചോറ്, പഞ്ചഗവ്യം, ജൈവ കീടാനാശിനികളായ ഹെർബൽ ഗുണപചല, ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് എന്നിവ ഉൾപ്പെടുന്ന കിറ്റ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും.

ഗുണഭോക്തൃ വിഹിതമായ 155 രൂപ, ആധാർ കാർഡ് കോപ്പി, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ കൃഷിഭവനിൽ ലഭിക്കുന്ന അപേക്ഷക്കൊപ്പം നൽകണം.

Palakkad

അഗളി ഗ്രാമപഞ്ചായത്ത് ശുചിത്വ കാമ്പയിൻ

അഗളി: അഗളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത- പകർച്ചവ്യാധിമുക്ത കാമ്പയിൻ നടത്തി. എസ്ടി പ്രൊമോട്ടർമാർക്കും സിഡിഎസ് പേഴ്സൺമാർക്കുമാണ് കാന്പയിൻ സംഘടിപ്പിച്ചത്.

അഗളി ഇഎംഎസ് ടൗൺഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അല്ലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷിബു സിറിയക് അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ റിസോഴ്സ്പേഴ്സൺ കെ. പ്രതാപൻ, അഗളി സിഎച്ച്എസ്‌സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഫ്രാൻസിസ്, പിഎച്ച്എൻ ജാൻസി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനു ചാക്കോ സ്വാഗതവും സൂപ്രണ്ട് ആദർശ് എബ്രഹാം നന്ദിയും പറഞ്ഞു.

Palakkad

റോട്ടറിക്ലബിന്‍റെ മാതൃ-ശിശു ആരോഗ്യം പരിപാടി

നെന്മാറ: റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ മാതൃ-ശിശുആരോഗ്യം എന്ന പരിപാടി നെന്മാറ റോട്ടറി ക്ലബ്‌ പ്രസിഡന്‍റ് സി. രാംദാസിന്‍റെ അധ്യക്ഷതയിൽ നെന്മാറപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.

ഇരുപത്തിയഞ്ചോളം അമ്മമാർക്കു പോഷകാഹാര കിറ്റും കുഞ്ഞുങ്ങൾക്കു ബെഡും പുതുവസ്ത്രങ്ങളും നൽകി.

റോട്ടറി വിമൻസ് ക്ലബ്‌ പ്രസിഡന്‍റ് സിലിജ രമേശ്‌, സെക്രട്ടറി ശാന്തി മനോജ്‌, ഗ്രീഷ്മ രാംദാസ് , ശ്രുതി സുനിൽ , സബിത ജയേഷ്, റോട്ടറി സെക്രട്ടറി ഷഫീക്, രവി ചന്ദ്രൻമാസ്റ്റർ, പ്രകാശ്, രാംകി, കെ. വി.മണികണ്ഠൻ, രമേശ്‌, സുനിൽ പ്രസംഗിച്ചു.

Palakkad

കസ്തൂരിരംഗൻ കരട് വിജ്ഞാപനം അടിയന്തരമായി തിരുത്തണം: കിഫ

പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടമേഖലയെ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളോടും കർഷകരോടും കാണിക്കുന്ന വഞ്ചനയാണെന്നു കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം മുഴുവനായി ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ വിജ്ഞാപനത്തിൽ ഏകദേശം 1,500 ചതുരശ്ര കിലോമീറ്ററോളം (3.7 ലക്ഷം ഏക്കർ) ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ നിരവധി വില്ലേജുകളിലെ കർഷകരുടെ ഭാവി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കേരള സർക്കാരിന്‍റെ അഭ്യർഥനപ്രകാരം രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളിലെ വാഗ്ദാനങ്ങളോ കർഷകാനുകൂല നിർദേശങ്ങളോ പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഫലിച്ചിട്ടില്ല എന്നത് അതീവ ഗുരുതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് സർക്കാർ ചർച്ചകൾ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാധാരണയായി നൽകുന്ന ദീർഘകാലാവധി ഒഴിവാക്കി, ഇത്തവണ വെറും 60 ദിവസത്തിനുള്ളിൽ വിജ്ഞാപനം അന്തിമമാക്കുമെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാട് കർഷകരേയും മലയോര ജനതയേയും കബളിപ്പിക്കുന്നതിന് തുല്യമാണ്.

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ഭൂമി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും കർഷകർക്ക് അവസരമില്ല. കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന അന്തിമ ഇഎസ്എ അതിർത്തി നിർദേശങ്ങളും കെഎംഎൽ, ജിഐഎസ് ഫയലുകളും അടിയന്തരമായി പൊതുജനങ്ങൾക്ക് പരിശോധിക്കാനായി സുതാര്യമായി പ്രസിദ്ധീകരിക്കുക, ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾക്ക് സ്വന്തം സർവേ നന്പറുകൾ പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കുക, കേന്ദ്ര ഹൈപവർ കമ്മിറ്റിയുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ കൃത്യമായ മിനിറ്റ്സ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്തുക, ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും പൂർണമായും ഒഴിവാക്കിയുള്ള അതിർത്തി നിർണയം ഉറപ്പാക്കുന്നത് വരെ പുതിയ കരട് അന്തിമമാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളും കിഫ ഉന്നയിച്ചു.

മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും സണ്ണി കിഴക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Palakkad

കുരുവിക്കൂട്ടുമരത്തെ ദുർബലമായ വാട്ടർടാങ്ക് പൊളിച്ചുതുടങ്ങി

കൊല്ലങ്കോട്: കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലുള്ള വാട്ടർടാങ്ക് പൊളിച്ചുനീക്കാൻ നടപടികൾ തുടങ്ങി. കുരുവിക്കൂട്ടുമരം പ്രധാന പാതയ്ക്കരികിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ വാട്ടർടാങ്കുള്ളത്.

ഏകദേശം 35 വർഷം കാലപ്പഴക്കമുള്ള ടാങ്കിന്‍റെ തൂണുകളിലെ കോൺക്രീറ്റ് ഇളകി തകർച്ചാ ഭീഷണിയിലാണുള്ളത്. ടാങ്കിനുതാഴെ വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഗോവിന്ദാപുരം പ്രധാന പാതയരികിലാണ് ഈ വാട്ടർടാങ്ക് നിലകൊള്ളുന്നത്.
ദുർബലാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഒരുവർഷമായി ടൗങ്കിൽ വെള്ളം കയറ്റാറില്ല. മുതലമട എം. പുതൂരിലുള്ള ജലസംഭരണിയിൽ നിന്നുമാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തിവരുന്നത്.

നിലവിലുള്ള വാട്ടർടാങ്ക് പൊളിച്ച് അതേസ്ഥലത്ത് പത്തുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമിക്കാൻ വാട്ടർ അഥോറിറ്റി തീരുമാനിച്ചതായി അസിസ്റ്റന്‍റ് എൻജിനിയർ ആരിഫ് അറിയിച്ചു. സുരക്ഷിതമായി പൊളിച്ചു തീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. പുതിയ വാട്ടർടാങ്കിനു ഒന്നരക്കോടി രൂപയാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാണം തുടങ്ങുമെന്ന് അസിസ്റ്റന്‍റ് എൻജിനിയർ അറിയിച്ചു.

Palakkad

വടക്കഞ്ചേരി പഴയ പോസ്റ്റ് ഓഫീസ് റോഡിൽ വെള്ളക്കെട്ടും വാഹനപാർക്കിംഗും ദുരിതം

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ പഴയ പോസ്റ്റ് ഓഫീസ് റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നതും വെള്ളക്കെട്ടും കാൽനടയാത്രക്കാർക്കു ദുരിതമാകുന്നു. ടൗണിലെ മന്ദംജംഗ്ഷനിൽനിന്നും തുടങ്ങി ചെറുപുഷ്പം ചെറിയ സ്കൂളിനു മുന്നിലൂടെയുള്ള റോഡാണിത്. എന്നാൽ ഈ ദൂരത്തെല്ലാം റോഡിലൂടെയാണ് മലിനജലം പരന്നൊഴുകുന്നത്.

പൊതുമൂത്രപ്പുര പോലെയാണ് റോഡിന്‍റെ വളവുകളിൽ. ഇവിടെനിന്നുള്ള മലിനജലവും മഴവെള്ളത്തിനൊപ്പം റോഡിലെത്തും. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതിനാൽ സ്കൂളിലേക്കുള്ള നൂറുകണക്കിനു കുട്ടികൾക്ക് ഈ അഴുക്കുവെള്ളത്തിലൂടെവേണം നടന്നുപോകാൻ.

വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻപോലും ഇടമില്ലാത്ത വിധമാണ് റോഡിന്‍റെ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതുമൂലം മലിനജലം തെറിച്ചുള്ള വഴക്കും തെറി വിളിയുമാണ് എപ്പോഴും.

റോഡിൽ ഇറിഗേഷന്‍റെ കനാൽ ഓഫീസിനടുത്ത് സാമൂഹ്യവിരുദ്ധരും പൂവാലസംഘങ്ങളും കേന്ദ്രീകരിക്കുന്നത് വിദ്യാർഥിനികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. റോഡിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കുന്നതിനൊപ്പം വെള്ളമൊഴുകി പോകാൻ ഡ്രെയ്നേജ് സംവിധാനമുണ്ടാക്കണമെന്നു ബിജെപി മണ്ഡലം പ്രസിഡന്‍റ് അഡ്വ. ശ്രീരാജ് വള്ളിയോട്, വൈസ് പ്രസിഡന്‍റ് പി.കെ.ഗുരു എന്നിവർ ആവശ്യപ്പെട്ടു.

Palakkad

ഭാരതമാത സിഎംഐ സ്കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി

പാലക്കാട്: ഭാരതമാത സിഎംഐ പബ്ലിക് സ്കൂളിൽ 2026- 27 അധ്യയനവർഷത്തേക്കുള്ള ഇൻവെസ്റ്റിച്ചർ സെറിമണി സംഘടിപ്പിച്ചു. സിഎംഐ പ്രേഷിത പ്രൊവിൻസിന്‍റെ വിദ്യാഭ്യാസ മീഡിയ കൗണ്‍സിലർ ഫാ. ആൻസണ്‍ പനങ്ങാടൻ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് തൈവളപ്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ , അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി നേതാക്കൾ സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങി സത്യപ്രതിജ്ഞ ചെയ്തു.

Palakkad

ആലമ്പള്ളം നിലന്പതിപ്പാലം നിർമാണം അന്തിമഘട്ടത്തിൽ: ഉദ്ഘാടനം ഓണത്തിന്

കൊല്ലങ്കോട്: നാലുകോടിരൂപ ചെലവിൽ പുരോഗമിക്കുന്ന ആലമ്പള്ളം പുഴപ്പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. നിലവിൽ പാലത്തിന്‍റെ തെക്കുഭാഗം സ്ലാബ് ബന്ധിപ്പിക്കൽ പണികളാണ് പുരോഗമിക്കുന്നത്.

ഒരുമാസത്തിനുള്ളിൽ പൂർണതോതിൽ ജോലികൾ പൂർത്തികരിച്ച് ഓണത്തിനു ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പാലം സമർപ്പണം കഴിയുന്നതോടെ പയിലൂർ, വട്ടേക്കാട്, കാച്ചാംകുറിശി, എലവഞ്ചേരി, പനങ്ങാട്ടിരി പ്രദേശത്തുകാർക്ക് ഏറെ ഗുണകരമാകും.

Palakkad

ചായക്കടകളിൽ ചകിരി ബോയിലർ ഉപയോഗം വ്യാപകമാകുന്നു

ചിറ്റൂർ: വാണിജ്യവാതകവില കുത്തനെ ഉയർന്നതോടെ താലൂക്കിലെ ഗ്രാമീണ ചായക്കടകളിൽ ചകിരിബോയിലറുകൾ ഉപയോഗിച്ചു തുടങ്ങി. തമിഴ്നാട്ടിലെ ഉടുമൽപ്പേട്ട, നെഗമം എന്നിവിടങ്ങളിലാണ് നാളികേര ചകിരിയും ചെറിയ വിറകും ഉപയോഗിച്ച് വെള്ളം ചൂടാക്കുന്നതിന് ബോയിലർ കൂടുതലായും ഉപയോഗിക്കുന്നത്.

ഇതിനു പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപവരെ വിലയുണ്ട്. തമിഴ്നാട്ടിൽ ഹോട്ടലുകളിലും, ഗ്രാമീണ തട്ടുകടകളിലും കൂടുതലായി ഉപയോഗിച്ച വരുന്ന ബോയിലറുകൾ ഇപ്പോൾ ചിറ്റൂർ താലൂക്കിലും വ്യാപകമായിത്തുടങ്ങി.
പാചകവാതക ഉപയോഗ ചെലവിന്‍റെ പത്തിലൊന്നു മാത്രമേ കച്ചവടക്കാർക്കു ചെലവു വരുന്നുള്ളുവെന്നതാണ് ഇത്തരം ബോയിലർ ഉപയോഗം വ്യാപകമാക്കുന്നത്. സമീപത്തു നിന്നാലും ചൂട് അനുഭവപ്പെടില്ലെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

Palakkad

മുണ്ടൂർ സെന്‍റ് അൽഫോൻസ പള്ളി തിരുനാൾ സമാപിച്ചു

മുണ്ടൂർ: സെന്‍റ് അൽഫോൻസ ദേവാലയത്തിൽ പത്തുദിവസമായി നടന്നുവന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നലെ ഊട്ടുനേർച്ചയോടെ സമാപനമായി.

പ്രധാന തിരുനാൾദിനമായ ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടവാതൂർ സെമിനാരി ഫാ. സേവ്യർ മാറാമറ്റം മുഖ്യകാർമികത്വം വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വചനസന്ദേശം നൽകി. ഫാ. ടോണി ചേക്കയിൽ സഹകാർമികനായി. ഇന്നലെ തിരുനാളിലും ഊട്ടുനേർച്ചയിലും ആയിരക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു. വികാരി ഫാ. ജേക്കബ് മാവുങ്കൽ ഊട്ടുനേർച്ച വെഞ്ചരിച്ചു.

ഇന്നു രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിനു കൊടിയിറങ്ങും. തിരുനാൾ പരിപാടികൾക്ക് ഫാ. ജേക്കബ് മാവുങ്കൽ, കൈക്കാരന്മാരായ സാബു കോണത്ത്തറ, ജോർജ് തലച്ചിറക്കുഴി, ജനറൽ കണ്‍വീനർമാരായ ബോസ് വലിയമാക്കൽ, ഷാജി മഴുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Malappuram

മലപ്പുറത്ത് 70 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി

മലപ്പുറം: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. സുരക്ഷ മുൻനിർത്തി 13 കുടുംബങ്ങളെ വിവിധ ക്യാന്പുകളിലേക്ക് മാറ്റി.

മഞ്ചേരി വില്ലേജിൽ വലിയട്ടിപറന്പ് അങ്കണവാടിയിലും എടവണ്ണ ചെറുമണ്ണ് അങ്കണവാടിയിലും പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസയിലും നെടിയിരുപ്പ് ജിഡബ്ല്യുപിഎസ് സ്കൂളിലും ആണ് ക്യാന്പുകൾ ആരംഭിച്ചത്. 24 പുരുഷൻമാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്നവരുമുൾപ്പെടെ 70 പേരെയാണ് ക്യാന്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതർ ക്യാന്പുകളിലേക്ക് മാറാൻ ആവശ്യപ്പെടുന്പോൾ ഉടൻ ക്യാന്പുകളിലേക്ക് മാറേണ്ടതാണ്.

പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മീൻ പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. ക്യാന്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
ആശങ്കയില്‍
മലയോരം

കരുവാരകുണ്ട്: മലയോര മേഖലയില്‍ മഴ കനത്തോടെ ആശങ്ക. ഇടമുറിയാത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം മലയോര ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.മണ്ണും ചെളിയും ഒലിപ്പുഴയില്‍ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനാല്‍ പുഴയോരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണല്‍വാരലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഒലിപ്പുഴയില്‍ മണല്‍തിട്ടകളുണ്ടായത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Malappuram

നിലന്പൂർ മേഖലയിൽ ഒട്ടേറെ നഷ്‌ടങ്ങൾ; കെഎൻജി റോഡിൽ വെള്ളം കയറി

നിലന്പൂർ: നിലന്പൂർ മേഖലയിൽ മൂന്നാംദിവസവും കനത്ത മഴ തുടരുന്നു. പലയിടത്തും മഴയിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നുണ്ട്. നിലന്പൂരിൽ 133.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ശക്തമായ മഴ തുടരുന്നതിനാൽ നിലന്പൂർ ടൗണിൽ ജ്യോതിപ്പടിയിൽ റോഡിലേക്ക് വെള്ളം കയറിയത് ഗതാഗത തടസമുണ്ടാക്കി. ചന്തക്കുന്ന് വെളിയന്തോടിലും റോഡിൽ വെള്ളം കയറി.
നിലന്പൂർ ഗുഡ് ഹോപ് സ്കൂളിന്‍റെ മതിൽ പൊളിഞ്ഞ് വീണു എബി തോമസ് എട്ടുപങ്കിലിന്‍റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള മതിലിന് നാശം സംഭവിച്ചു. ചക്കാലക്കുത്ത് രാധ കുന്നുമ്മലിന്‍റെ വീടിന് ഭാഗികമായി നാശം നേരിട്ടു.

പുള്ളിപ്പാടം വില്ലേജിൽ കണ്ണിയൻ ബഷീറിന്‍റെ വീടിന്‍റെ ശുചിമുറിയോട് ചേർന്ന് മണ്ണിടിഞ്ഞെങ്കിലും നാശനഷ്ടമില്ല. തിരുവാലി അങ്കണവാടിക്ക് സമീപം സ്രാന്പിക്കൽ നിഷാദ്, ചങ്ങരായി അബ്ദുൾ കബീർ എന്നിവരുടെ വീടിന് പിറകിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇവരോട് മാറിത്താമസിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പുന്നപ്പാല കെ.ടി. സത്യനാഥിന്‍റെ വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു തകർന്നു.

ചാലിയാർ, കുതിരപ്പുഴ, കരിന്പുഴ, ചെറുപുഴ, മരുതപ്പുഴ, കാരക്കോടൻപുഴ, പുന്നപ്പുഴ തുടങ്ങിയ പ്രധാന പുഴകളിലെല്ലാം വെള്ളമുയർന്നു. ഇവിട ങ്ങളിൽ മഴ തുടരുകയാണ്.
നാടുകാണി ചുരത്തിലും മറ്റും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. ശനിയാഴ്ച ഉച്ചവരെ ചാലിയാറിന്‍റെ പൂക്കോട്ടുമണ്ണ റഗുലേറ്ററിൽ 3.4 മീറ്ററും ഓടായിക്കലിൽ 2.8 മീറ്ററും മീറ്റർ ജലനിരപ്പുയർന്നു. ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം, കോരംകോട് ഭാഗങ്ങളിലും നാശനഷ്ടമുണ്ട്.

കോരംകോട് പാലിയേറ്റീവ് സെന്‍ററിന് സമീപമുള്ള ജിബി കുര്യാക്കോസിന്‍റെ വീടിന്‍റെ പിൻഭാഗത്തെ സംരക്ഷണഭിത്തി തകർന്നു. മൈലാടി സ്വദേശികളായ ആബുക്കാടൻ സുഹൈൽ, അമൽകുമാർ എന്നിവരുടെ വീടുകളുടെ മതിലുകൾ തകർന്നിട്ടുണ്ട്. മണ്ണുപ്പാടം സ്വദേശി അത്തിമണ്ണിൽ സുനിയുടെ കിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു.

Malappuram

അങ്ങാടിപ്പുറത്ത് മതിലിടിഞ്ഞു

അങ്ങാടിപ്പുറം: കനത്ത മഴയെ തുടർന്ന് അങ്ങാടിപ്പുറത്ത് രണ്ടിടങ്ങളിലായി മതിൽ ഇടിഞ്ഞു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അൽഷിഫ നഴ്സിംഗ് കോളജ് റോഡിലാണ് അപകടം ഉണ്ടായത്. ജൂബിലി റോഡിൽനിന്ന് സർക്കാർ റസ്റ്റ് ഹൗസിലേക്കുള്ള റോഡ് കൂടിയാണിത്. നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. വാർഡ് മെംബർ യു. രവി, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫ്ളാറ്റ് ഉടമയോട് ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാർഡായ പരിയാപുരത്ത് കിഴക്കേമുക്ക് മുട്ടത്ത് തോമസിന്‍റെ വീടിന് പിറകുവശത്തെ കുന്നിടിഞ്ഞ് മണ്ണും വെള്ളവും വീടിനകത്തെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്.

ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ തോമസും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. കുടുംബത്തോട് താമസം മാറാൻ നിർദേശിച്ചു.

Malappuram

മഹാറാണി ഗ്രൂപ്പ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

നിലന്പൂർ: മഹാറാണി ഗ്രൂപ്പിലെ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥും മഹാറാണി ഗ്രൂപ്പ് ഡയറക്‌ടർ ജൂലി ഷൈജുവും ചേർന്ന് പുരസ്കാര വിതരണം നിർവഹിച്ചു.

ചടങ്ങിൽ മഹാറാണി ഗ്രൂപ്പിന്‍റെ ഈ വർഷത്തെ ഓണം കാന്പയിനായ "മഹാറാണി നല്ലോണം പൊന്നോണം’ എന്നതിന്‍റെ ലോഗോ പ്രകാശനം ജൂലി ഷൈജു നിർവഹിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്തങ്ങളായ നെയ്ത്തു വസ്ത്രങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.

ചടങ്ങിൽ അക്കൗണ്ട്സ് ഓഫീസർ ആന്‍റണി, അനീഷ്, മാനേജർമാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. വിജയികളായ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Malappuram

ഒാർമിക്കാൻ

കുടിവെള്ളം മുടങ്ങും

മലപ്പുറം: കേരള വാട്ടർ അഥോറിറ്റി കൊണ്ടോട്ടി സെക്‌ഷനു കീഴിലെ ഇരട്ടമൂഴി റോ വാട്ടർ പന്പ് ഹൗസിലെ സിടിപിടി യൂണിറ്റ് മാറുന്നതിന്‍റെ ഭാഗമായി മൂന്ന്, നാല് തിയതികളിൽ പന്പിംഗ് തടസപ്പെടുന്നതിനാൽ രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭകളിലും ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, പുളിക്കൽ, പള്ളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.

പരീക്ഷ മാറ്റി

മലപ്പുറം: കേരള പബ്ലിക് സർവീസ് കമ്മീഷൻ മലപ്പുറം ജില്ലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നാല്, അഞ്ച് തിയതികളിൽ ക്ലാരി ആർആർആർഎഫ് ഗ്രൗണ്ടിൽ നടത്താനിരുന്ന കായികക്ഷമത പരീക്ഷ മാറ്റിവച്ചതായി ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കും.

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയായതിനാൽ ഇന്ന് നടത്താനിരുന്ന അയ്യങ്കാളി ടാലന്‍റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷ മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.

Malappuram

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കൂ, ഓര്‍ഗാനിക് വളവും തൈകളും നേടൂ

മലപ്പുറം: ഉറവിട മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വേസ്റ്റ് ടു വെല്‍ത്ത് (മാലിന്യത്തില്‍നിന്ന് സമൃദ്ധിയിലേക്ക്) പദ്ധതിക്ക് തുടക്കം. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരമായി ഓര്‍ഗാനിക് വളവും ജൈവ പച്ചക്കറിത്തൈകളും തിരികേ നല്‍കുന്ന നൂതന സംരംഭമാണിത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകര്‍മസേനയ്ക്ക് കൃത്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കി കൈമാറുന്ന കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കുന്ന പ്ലാസ്റ്റിക് ശേഖരത്തിന്‍റെ അളവ് കണക്കാക്കി വീടുകളിലേക്ക് ആവശ്യമായ ഓര്‍ഗാനിക് വളവും അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമായ തക്കാളി, വെണ്ട, വഴുതന, മുളക് തുടങ്ങിയവയുടെ ഗുണനിലവാരമുള്ള തൈകളും വിതരണം ചെയ്യും.

തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. വരും മാസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്ന ശീലം വളര്‍ത്താനും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് തടയാനും ഈ പദ്ധതി വലിയ അളവില്‍ സഹായകരമാകും. കൂടാതെ, വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് വഴിയൊരുക്കും.

Malappuram

ഓവുചാലിലെ മണ്ണ് നീക്കം ചെയ്ത് വനപാലകര്‍

നിലമ്പൂര്‍: കെഎന്‍ജി റോഡില്‍ കനോലി പ്ലോട്ടിന് സമീപത്തെ ഓവുചാലിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് വനപാലകര്‍. മഴ പെയ്താല്‍ ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകാതെ റോഡിലേക്ക് കയറി ഗതാഗത തടസവും വാഹനാപകടങ്ങളും പതിവായ സാഹചര്യത്തിലാണ് വനംവകുപ്പ് ആര്‍ആര്‍ടി വിഭാഗം ഇടപെട്ടത്.

നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ആര്‍ആര്‍ടിയിലെ എസ്എഫ്ഒ സി.കെ. രാജേഷ്, സതീഷ്, സലീഷ് കുമാര്‍, രാജേഷ്, ഷഹബാന്‍ മമ്പാട്, സന്തോഷ്, ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.

Malappuram

മയക്കുമരുന്ന് കച്ചവടം രണ്ടാം പ്രതിക്ക് 21 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: കളിപ്പാട്ടങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും കച്ചവടത്തിന്‍റെ മറവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് 21 വര്‍ഷം കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ. കൊണ്ടോട്ടി മുസ്‌ല‌ിയാരങ്ങാടി സ്വദേശി പാമ്പോടന്‍ ഹാഷിബ് ഷഹീനെയാണ് (31) മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.

2020 നവംബര്‍ 22ന് ചേലേമ്പ്രയിലെ വാടകവീട്ടില്‍ പരപ്പനങ്ങാടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഗോവയില്‍നിന്ന് കൊറിയര്‍ വഴിയെത്തിച്ച 88.12 ഗ്രാം എംഡിഎംഎ, 0.93 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് അന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന ഹാഷിബ് കഴിഞ്ഞ ജൂലൈ 18നാണ് കോടതിയില്‍ കീഴടങ്ങിയത്. ഒന്നാം പ്രതി പെരുമണ്ണ സ്വദേശി റമീസ് റോഷന്‍ ഒളിവിലാണ്. കേസില്‍ മൂന്നാം പ്രതിയായ വാടാനപ്പള്ളി സ്വദേശി സക്കീര്‍ ഹുസൈനെ 2024 മേയില്‍ കോടതി ശിക്ഷിച്ചിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ് അറസ്റ്റ് ചെയ്ത കേസില്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ബൈജു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.

Malappuram

പീഡന പരാതി: യുവാവിനെ കോടതി വെറുതേ വിട്ടു

മഞ്ചേരി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി എ.കെ. ബിനുനെയാ (37) ണ് മഞ്ചേരി അതിവേഗ പോക്സോ കോടതി (രണ്ട്) ജഡ്ജി കെ.എസ.് വരുണ്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

2025 ജനുവരി ഒന്നിനാണ് അരീക്കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍തൃമതിയായ യുവതിയില്‍നിന്ന് 15 പവന്‍ സ്വര്‍ണവും 40,000 രൂപയും തട്ടിയെടുത്ത് ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍ കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസീക്യൂഷന് സാധിച്ചില്ല.

പരാതിക്കാരിയുടെ സഹോദരന്‍മാരുടെ പ്രേരണയ്ക്ക് വഴങ്ങി യുവാവിനെ കേസിപ്പെടുത്തുകയായിരുന്നുവെന്ന
പ്രതിഭാഗം വാദം കോടതി ശരിവച്ചു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ കെ. സിയാമുര്‍ഷിദ്, എന്‍.എച്ച്. ഫവാസ് ഫര്‍ഹാന്‍ എന്നിവര്‍ ഹാജരായി.

Malappuram

കൗണ്‍സിലര്‍ വധക്കേസ്: മുങ്ങിയ ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം

മഞ്ചേരി: മുന്‍ നഗരസഭ കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (കുഞ്ഞാന്‍ - 57) വധക്കേസില്‍ വിധി പറയാനിരിക്കെ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രംഗത്ത്. നെല്ലിക്കുത്ത് സ്വദേശി മാട്ടയില്‍ ഷുഹൈബ് (കൊച്ചു - 29) സംസ്ഥാനം വിട്ടതായാണ് സൂചന. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

വ്യാഴാഴ്ച വിധി പറയേണ്ടിയിരുന്ന കേസ് ഒന്നാം പ്രതി ഹാജരാകാത്തതിനെത്തുടര്‍ന്ന് അഞ്ചിലേക്ക് മാറ്റി. ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കിയ മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യക്കാര്‍ക്കെതിരേ കേസെടുക്കാനും തുക പിഴയടയ്ക്കാനും ഉത്തരവിട്ടു. രണ്ടാം പ്രതി അബ്ദുല്‍ മാജിദ്, മൂന്നാം പ്രതി ഷംസീര്‍ എന്നിവര്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.

Malappuram

കുന്നിന്മേല്‍ ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം

ആനമങ്ങാട്: ശബരിമല നിറപുത്തരി മഹോത്സവത്തിലേക്ക് ആവശ്യമായ നിറകതിരുകള്‍ ഒരുക്കുന്നതിനായി ആനമങ്ങാട് ശ്രീ കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം നടത്തി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം യൂസഫ് കോക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ക്ഷേത്രത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന സ്‌നേഹസദനം ഭവനപദ്ധതിയുടെ പ്രഖ്യാപനം ആലിപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. മോഹന്‍ദാസ് നിര്‍വഹിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികള്‍ക്കാണ് പദ്ധതിയിലൂടെ ആദ്യ വീട് നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സഫ്‌വാന, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. അയ്യൂബ്, ശാലിനി, ക്ഷേത്രം സെക്രട്ടറി എം.പി. മുരളി, കെ. പ്രേംകുമാര്‍, പി. ജനാര്‍ദനന്‍, പി.പി. ചന്ദ്രശേഖരന്‍, എം.പി. മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram

കാഴ്ചക്കുലയ്ക്ക് പൊന്നുംവില: ഓണവിപണിയില്‍ വില കൂടും

എടപ്പാള്‍: ഓണം എത്താന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ നേന്ത്രക്കായക്ക് വില കുതിക്കുന്നു. കര്‍ണാടക തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കായകള്‍ കുറഞ്ഞതും വന്യമൃഗ ശല്യവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം നാടന്‍ കുലകള്‍ക്ക് വന്ന ക്ഷാമവുമാണ് വില വര്‍ധനവിന് കാരണം.

കഴിഞ്ഞ ആഴ്ച വരെ വരവ് കായകള്‍ക്ക് റീട്ടെയിലായി 45 രൂപ ഉണ്ടായിരുന്നത് 65-70 ഇടയില്‍ എത്തിനില്‍ക്കുകയാണ്. നാടന്‍ കായക്ക് കിലോ വില 90 രൂപ കടന്നു. ഓണം സീസണാകുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത. ഓണ നാളുകളില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാഴ്ചക്കുലകള്‍ക്ക് ഇത്തവണ കിലോ വില 100 കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Malappuram

ദുരിതമായി ഒപി ടിക്കറ്റ് സംവിധാനം: മന്ത്രിക്ക് പരാതി നല്‍കി

നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ സ്പെഷാലിറ്റി റഫറലുകള്‍ക്ക് പുതിയ ഒപി ടിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗവും

കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിന്‍റുമായ ബിനോയി പാട്ടത്തിലാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതും ചികിത്സ വൈകാന്‍ കാരണമാകുന്നതുമാണ് ആര്‍എംഒ പുറത്തിറക്കിയ പുതിയ സര്‍ക്കുലറെന്ന് പരാതിയില്‍ പറയുന്നു.

അതിരാവിലെ എത്തി മണിക്കൂറുകളോളം വരി നിന്ന് ടിക്കറ്റെടുക്കുന്ന രോഗികള്‍ ഡോക്ടര്‍ മറ്റൊരു സ്പെഷാലിറ്റിയിലേക്ക് റഫര്‍ ചെയ്യുമ്പോള്‍ വീണ്ടും ടിക്കറ്റ് കൗണ്ടറില്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്.

പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരുമായ വ്യക്തികള്‍ക്ക് ഒരേ ദിവസം തന്നെ രണ്ടുതവണ നീണ്ട വരിയില്‍ നില്‍ക്കുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു.

Malappuram

കാട്ടാന തുരത്തൽ വിഫലം; തിരികേ വരുമെന്ന് ആശങ്ക

കരുവാരകുണ്ട്: കാളികാവ്, തുവൂര്‍, കരുവാരകുണ്ട്, എടപ്പറ്റ മേഖലകളില്‍ നാല് ദിവസമായി ഭീതി വിതച്ച കൊമ്പന്‍ 30 കിലോമീറ്ററോളം സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെത്തി.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ എടത്തനാട്ടുകര ചിരട്ടക്കുളത്തെ വീട്ടുമുറ്റങ്ങളിലൂടെ ആന കടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

വനംവകുപ്പ് അധികൃതര്‍ ആനയെ പറയന്‍മാട് വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും ദിശമാറി സഞ്ചരിച്ച് മലയോര പാതയും വെള്ളിയാര്‍ പുഴയും കടന്നാണ് തിരുവിഴാംകുന്ന് കേന്ദ്രത്തിലെത്തിയത്. മുന്‍പും അമ്പലപ്പാറ, കരടിയോട് മേഖലകളില്‍നിന്ന് ആനകള്‍ ഇവിടേക്ക് എത്താറുള്ളതിനാല്‍ കന്നുകാലി ഗവേഷണ കേന്ദ്രം ഇപ്പോള്‍ ആന വളര്‍ത്തല്‍ കേന്ദ്രം പോലെയായെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു.
സൈലന്‍റ് വാലി വനമേഖലയോട് ചേര്‍ന്ന ഭാഗത്താണിപ്പോള്‍ ആനയുള്ളതെങ്കിലും സ്വന്തം ആവാസകേന്ദ്രമല്ലാത്തതിനാല്‍ പോയ വഴിയേ തന്നെ കാട്ടാന തിരികേ ജില്ലയുടെ അതിര്‍ത്തി മേഖലകളിലേക്ക് വരുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

അടിയന്തര നടപടി വേണം

കരുവാരകുണ്ട്: ജനവാസ മേഖലകളില്‍ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയില്‍. കരുവാരകുണ്ട്, തുവൂര്‍ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് മലയോര ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളും വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.
വന്യജീവികള്‍ വീണ്ടും ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നും തകര്‍ന്ന വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കൃഷിനാശത്തിനും സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഒ.പി. ഇസ്മായിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനുവല്‍ കുട്ടി മണിമല, അയ്യൂബ് മേലേടത്ത്, വി. അബ്ദുസലാം, സൈതലവി പാന്ത്ര എന്നിവര്‍ പ്രസംഗിച്ചു.

കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

എടക്കര: മരുത തണ്ണിക്കടവില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തണ്ണിക്കടവ് അന്നാടംപൊട്ടിയില്‍ പാലത്തിങ്ങല്‍ അപ്പുവിന്‍റെ കൃഷിയിടമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മൂന്ന് ദിവസമായി ഏഴംഗ കാട്ടാന സംഘമാണ് പ്രദേശത്തിറങ്ങുന്നത്.
പ്രദേശത്തെ കവുങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സന്ധ്യയായാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
കാട്ടാനശല്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം മരുത വില്ലേജ് കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Malappuram

ആഴക്കടലിലേക്ക് വലയെറിയാൻ തീരം റെഡി

മലപ്പുറം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ആവേശത്തിലും പ്രതീക്ഷയിലും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍. യന്ത്രവത്‍കൃത ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും കടലിലിറക്കാന്‍ സജ്ജമാക്കി തീരം വീണ്ടും സജീവമായിക്കഴിഞ്ഞു.

പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി, കൂട്ടായി തുടങ്ങിയ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലെല്ലാം ഉത്സവ പ്രതീതിയാണ് നിലനില്‍ക്കുന്നത്. മത്സ്യബന്ധന വലകള്‍ നന്നാക്കിയും, ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്‍റിംഗും പൂര്‍ത്തിയാക്കിയും തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

ഡീസലും ഐസും ഭക്ഷണസാധനങ്ങളും ബോട്ടുകളില്‍ നിറച്ച് അവസാനവട്ട പരിശോധനയിലാണ് ഇപ്പോള്‍ ഓരോ വള്ളക്കാരും. കഴിഞ്ഞ കുറച്ചു നാളുകളായി ശാന്തമായിരുന്ന പൊന്നാനി ഹാര്‍ബറും തീരങ്ങളും ഇനി രാപകലില്ലാതെ സജീവമാകും.

ദാരിദ്ര്യവും കാത്തിരിപ്പും നിറഞ്ഞ രണ്ടു മാസങ്ങളാണ് കടന്നുപോയത്. ട്രോളിംഗ് കഴിയുന്നതോടെ ഇത്തവണ നല്ല ചാകര ലഭിക്കുമെന്നാണ് കടലിന്‍റെ മക്കളുടെ പ്രതീക്ഷ.

സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍ ശ്രമം

മത്സ്യസമ്പത്തിന്‍റെ സംരക്ഷണത്തിനും മറ്റുമായി നടപ്പാക്കിയ ട്രോളിംഗ് നിരോധന കാലയളവ് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളായിരുന്നു. കടലില്‍ പോകാന്‍ കഴിയാത്തതോടെ നിത്യചെലവുകള്‍ക്ക് പോലും കുടുംബങ്ങള്‍ കഷ്ടപ്പെട്ടു. ട്രോളിംഗ് നിരോധനം ഇന്‍ബോര്‍ഡ്, ഔട്ട്ബോര്‍ഡ് എൻജിനുകളുള്ള പരമ്പരാഗത വള്ളങ്ങള്‍ക്ക് ബാധകമല്ലായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും കടല്‍ക്ഷോഭവും കാരണം ഇവര്‍ക്കും പല ദിവസങ്ങളിലും കടലില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള സൗജന്യ റേഷനും ആശ്വാസ പദ്ധതികളും ഒരു പരിധി വരെ തുണയായെങ്കിലും പൂര്‍ണമായും കരയില്‍ കഴിയേണ്ടി വന്നത് തീരദേശത്തെ വലിയ വറുതിയിലാഴ്ത്തി.
പ്രതീക്ഷ ചാകരയില്‍

ട്രോളിംഗ് നിരോധന കാലത്ത് മത്സ്യങ്ങള്‍ വംശവര്‍ധനവ് നടത്താന്‍ അവസരം ലഭിച്ചതിനാല്‍, നിരോധനം നീങ്ങുന്നതോടെ നല്ല രീതിയില്‍ ചാകര ലഭിക്കുമെന്നാണ് തൊഴിലാളികളുടെയും ഫിഷറീസ് വകുപ്പിന്‍റെയും കണക്കുകൂട്ടല്‍. കടലില്‍നിന്നുള്ള ആദ്യ വരവിനായി കാത്തിരിക്കുകയാണ് തീരദേശവും അനുബന്ധ കച്ചവടക്കാരും.

നിരോധനം മാറുന്നതോടെ മത്സ്യവിപണി വീണ്ടും സജീവമാകുകയും വില സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും. ആഴക്കടലിലേക്ക് വീണ്ടും വലയെറിയുമ്പോള്‍ വറുതിയുടെ നാളുകള്‍ മാറി സമൃദ്ധിയുടെ വരവായി.

Malappuram

സേക്രഡ് ഹാർട്ട് സ്കൂളിൽ ആർട്സ് ഫെസ്റ്റിന് തുടക്കം

പുതുപറന്പ്: സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ഫെസ്റ്റ് 2026-ന് പ്രൗഢഗംഭീരമായ തുടക്കം. പ്രശസ്ത ഗായികഅലീന എം. ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൻസില ജോർജ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസന്‍റ് കരുകാമാലിൽ അനുഗ്രഹസന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് ശരത്നാഥ്, സ്കൂൾ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ് മുഹമ്മദ് ഷാഫി, വൈസ് പ്രിൻസിപ്പൽ ബീന ചന്ദ്രശേഖരൻ, ഹെഡ് ബോയ് റാദിൻ ഫവാസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീതപരിപാടിയും നടന്നു.

സ്കൂൾ ക്വയർ അവതരിപ്പിച്ച പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ആർട്സ് ഫെസ്റ്റിന്‍റെ ഭാഗമായി കലാമത്സരങ്ങളും വേദി പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Malappuram

കേന്ദ്രവിഹിതം മുടങ്ങി: അങ്കണവാടി ജീവനക്കാര്‍ പ്രയാസത്തില്‍

അങ്ങാടിപ്പുറം: മാസം അവസാനിക്കാറായിട്ടും കേന്ദ്രവിഹിതം ലഭിക്കാത്തതിനെത്തുടര്‍ന്ന് അംഗണവാടി ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഇവര്‍ക്ക് മാസങ്ങളായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വൈകുകയാണ്. വേതനം ലഭിക്കാത്തതിന് പുറമേ, കുഞ്ഞുങ്ങള്‍ക്കുള്ള പച്ചക്കറിയും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള ദൈനംദിന ചെലവുകള്‍ ജീവനക്കാര്‍ സ്വന്തം കൈയില്‍നിന്നാണ് കണ്ടെത്തുന്നത്.

സാങ്കേതിക കുരുക്കുകളും ട്രഷറികളിലെ ബില്ല് മാറുന്നതിലെ കാലതാമസവുമാണ് ഫണ്ട് വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെയും ഗര്‍ഭിണികളുടെയും പരിചരണത്തിന് പുറമേ കടുത്ത ജോലിഭാരവും സര്‍വേകളും ചുമത്തുമ്പോഴും അധികൃതര്‍ അവഗണിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. കൃത്യസമയത്ത് വേതനം ഉറപ്പാക്കാനും ദൈനംദിന ചെലവുകള്‍ക്ക് മുന്‍കൂര്‍ ഫണ്ട് അനുവദിക്കാനും സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Malappuram

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് ഫ്‌ളാഗ് ഇന്ന്

കൊളത്തൂര്‍: പെരിന്തല്‍മണ്ണ- വളാഞ്ചേരി റൂട്ടില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. ഗതാഗത മന്ത്രിക്ക് നല്‍കിയ പ്രത്യേക നിവേദനത്തെത്തുടര്‍ന്നാണ് നടപടി. സര്‍വീസുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് രാവിലെ ഒന്‍പതിന് എംഎല്‍എ നിര്‍വഹിക്കും. കോവിഡിന് മുന്‍പ് 11 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ലോക്ഡൗണിന് ശേഷം സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു.

ഇതുമൂലം പ്രദേശത്തെ സ്‌കൂളുകള്‍, കോളജുകള്‍, എംഇഎസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും രോഗികളും അടക്കമുള്ള യാത്രക്കാര്‍ കടുത്ത യാത്രാദുരിതത്തിലായിരുന്നു.

തുടര്‍ന്ന് ജനപ്രതിനിധികളും യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും ഉന്നയിച്ച ആവശ്യവും എംഎല്‍എയുടെ ഇടപെടലുമാണ് ബസുകള്‍ പുനരാരംഭിക്കാന്‍ വഴിയൊരുക്കിയത്.

Malappuram

ഓട്ടോഫെയര്‍ മീറ്റര്‍ പരിശോധനാ ക്യാന്പ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഓട്ടോഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ഓട്ടോഫെയര്‍ മീറ്റര്‍ പരിശോധനയ്ക്കായി ഓട്ടോ തൊഴിലാളികള്‍ക്ക് അകലെയുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പോകേണ്ട ഗതികേടിന് പരിഹാരം. ഓട്ടോതൊഴിലാളികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രാദേശിക തലത്തില്‍ വെരിഫിക്കേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.

ഒതുക്കുങ്ങലില്‍ ഓട്ടോഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസുകളില്‍ നിന്നും 15 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ ഓട്ടോഫെയര്‍ മീറ്റര്‍ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും ഇനി മുതല്‍ സൗകര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഓട്ടോകള്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. വി.എസ്. ജോയ് എംഎല്‍എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റജുല പെലത്തൊടി, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് എ.കെ. മെഹ്‌നാസ്, ജില്ലാ പഞ്ചായത്തംഗം കെ.വി. മുഹമ്മദാലി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. അബ്ദുല്‍നാസര്‍, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തംഗം നെച്ചിക്കാട്ട് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram

കര്‍ഷകര്‍ക്കു ജെംസ് കോളജിന്‍റെ ആദരം

രാമപുരം: ജെംസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഭാഷാ പഠന വിഭാഗം വിദ്യാര്‍ഥികള്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഓണപ്പുടവ നല്‍കി ആദരിച്ചു.

ആധുനിക സാഹിത്യത്തിന് അനേകം കര്‍ഷക കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഹിന്ദി-ഉറുദു സാഹിത്യകാരന്‍ പ്രേംചന്ദിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് രാമപുരം കട്ടിലശേരി വയലില്‍ നടത്തിയ ചടങ്ങിലായിരുന്നു ആദരം.

കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഗ്രാമീണ ജീവിതത്തിന്‍റെയും കര്‍ഷകരുടെ ദുരിതങ്ങളുടെയും കഥകള്‍ പങ്കുവച്ച എഴുത്തുകാരന് നല്‍കിയ ആദരം കൂടിയായിരുന്നു ചടങ്ങ്. നെല്‍കൃഷി, പച്ചക്കറി, കാപ്പി കൃഷിയിടങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. അസി. പ്രഫസര്‍മാരായ ഡോ. വി. അബ്ദുല്‍സമദ്, എം. ജീവേഷ്, കെ. മുഹ്സിന, കര്‍ഷകരായ നെളുകന്‍തൊടി ഹംസ, കൊട്ടമ്പാറ കുഞ്ഞുമുഹമ്മദ്, കെ.ടി. ജയദേവന്‍, അച്ചുതൊടി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Malappuram

സേഫ് ഓണം: ബോധവത്കരണം തുടങ്ങി

മലപ്പുറം: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026 എന്ന പേരില്‍ ഭക്ഷ്യവ്യാപാരികള്‍ക്കായി ബോധവത്കരണം തുടങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി. അനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. സബ്ന മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷിതമായ ഭക്ഷ്യനിര്‍മാണം, സംഭരണം, ഗതാഗതം, വിതരണം, സുരക്ഷിതവും അനുവദനീയവുമായ ഭക്ഷ്യ അഡിറ്റീവുകളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ഏറനാട് സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. കെ.സി. മുഹമ്മദ് മുസ്തഫ, തവനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ യു.എം.ദീപ്തി എന്നിവര്‍ ക്ലാസെടുത്തു.

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ സി.എസ്. രാജേഷ് അറിയിച്ചു.

Malappuram

കുട്ടികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി മാജിക്കും മെന്‍റലിസവും

പെരിന്തല്‍മണ്ണ: വിസ്മയം സൃഷ്ടിക്കുന്ന മാജിക് കുട്ടികളില്‍ വെറും കൗതുകത്തിന് മാത്രമല്ല, മറിച്ച് ചിന്തിക്കാനും ചോദ്യം ചെയ്യാനും യുക്തിപൂര്‍വം കണ്ടെത്താനും പ്രേരിപ്പിക്കുന്ന ശക്തമായ പഠനമാധ്യമം കൂടിയാണെന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ വിദ്യാരംഗം കലാസാഹിത്യ വേദി.

മാജിക്കിനെക്കുറിച്ചും മെന്‍റലിസത്തെക്കുറിച്ചും കുട്ടികളെ പരിചയപ്പെടുത്താന്‍ നടത്തിയ പരിപാടി ഉപജില്ലാ ഓഫീസര്‍ കെ.ടി. കുഞ്ഞിമൊയ്തു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് അനൂപ്, പ്രധാനാധ്യാപകന്‍ വിനോദനുണ്ണി, എസ്എംസി ചെയര്‍മാന്‍ തെക്കത്ത് ഉസ്മാന്‍, ബിന്ദു പരിയാപുരത്ത്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് അധ്യാപകനും മജീഷ്യനുമായ പ്രജിത് മുല്ലക്കല്‍, സ്വാതിജിത്ത്, സൂര്യജിത്ത്, ശ്രേയ പ്രജീല്‍, ശ്രാവണ്‍ പ്രജീല്‍ എന്നിവര്‍ മാജിക് ആൻഡ് മെന്‍റലിസം പരിപാടി അവതരിപ്പിച്ചു.

Malappuram

ജില്ലയില്‍ ഓണം ഖാദി മേളയ്ക്ക് തുടക്കമായി

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിന്‍റെ സ്മൃതികളുണര്‍ത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും താത്പര്യമെടുക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ജിതേഷ് ജി. അനില്‍ അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യവില്‍പന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭാ കൗണ്‍സിലര്‍ കെ.വി. ഗീത മോഹന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ഹാജി മേളയുടെ നറുക്കെടുപ്പ് കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ കീഴിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷല്‍ റിബേറ്റ് ലഭിക്കും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.
ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ കെ. യമുന, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം.കെ. ശ്യാം പ്രസാദ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്‌ടര്‍ കെ. ഷിബി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്‌ട് ഓഫീസര്‍ കെ.എം. റാണി എന്നിവര്‍ പ്രസംഗിച്ചു.

Malappuram

കാട്ടാനയുടെ പരാക്രമം; ജീപ്പ് തകർത്തു പ്രദേശവാസികൾ ഭീതിയിൽ

 

കരുവാരകുണ്ട്: കരുവാരകുണ്ട്, തുവൂർ മേഖലയിലെ ജനങ്ങൾ വീണ്ടും കാട്ടാന ഭീതിയിൽ. ബുധനാഴ്ച വൈകുന്നേരം അരിമണൽ ഭാഗത്ത് നിലയുറപ്പിച്ച കൊന്പൻ രാത്രിയോടെ കരുവാരകുണ്ട് ടൗണിനു സമീപമുള്ള ഭാഗങ്ങളിൽ ഭീതി സൃഷ്ടിക്കുകയും വാഹനമടക്കമുള്ളവ നാശം വരുത്തുകയും ചെയ്തു.
രാത്രി ഒന്പതോടെ കണ്ണത്ത് മിനി സ്റ്റേഡിയം വഴി എത്തിയ കൊന്പൻ കണ്ണിൽ കണ്ടത് മുഴുവൻ നശിപ്പിച്ച് പ്രദേശത്തെ കുണ്ടുകാവിൽ കുഞ്ഞാണിയുടെ ജീപ്പ് തകർക്കുകയും വാഹനം ചതുപ്പു ഭാഗത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. തുടർന്ന് കുട്ടത്തിയിലെ ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ കാട്ടാന ഇരിങ്ങാട്ടിരി ഭാഗങ്ങളിലൂടെ തുവൂർ പഞ്ചായത്തിലെ മാതോത്ത് പ്രദേശത്തേക്കു കടന്ന് വ്യാപക നാശനഷ്ടങ്ങൾ വിതച്ചു.

വീടുകളുടെ തൊട്ടടുത്തും കൃഷിയിടങ്ങളിലുമായുള്ള കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. രാത്രി മുഴുവൻ ഉറക്കമില്ലാതെ ആശങ്കയോടെയും ജീവഭയത്തോടെയും കഴിയേണ്ടി വന്നതായി അവർ പ്രതികരിച്ചു.

ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങൾ നിരന്തരം എത്തുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാനയെ ഉടൻ വനത്തിലേക്ക് തിരിച്ചയക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വനവകുപ്പിന്‍റെ അടിയന്തര ഇടപെടലും സ്ഥിരമായ നിരീക്ഷണ സംവിധാനവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ കഴിയുന്ന ജനങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി അടക്കമുള്ളവർ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ദീർഘകാല നടപടികൾ സ്വീകരിക്കുന്നതുവരെ പ്രദേശത്തെ ഭീതി ഒഴിയില്ലെന്ന ആശങ്കയിലാണ് ജനങ്ങൾ. ബുധനാഴ്ച വൈകിട്ട് തുവൂർ അക്കരപ്പുറം മേഖലയിലെ ജനവാസ കേന്ദ്രത്തിലായിരുന്നു കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇന്നലെ അതു മറ്റിടങ്ങളിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അടയ്ക്കാക്കുണ്ട് മലയോരത്താണ് കാട്ടാനയെ കാണപ്പെടുന്നത്. ദിവസങ്ങളായിട്ടും വനത്തിലേക്ക് കാട്ടാനയെ തുരത്താനുള്ള വനംവകുപ്പിന്‍റെ ശ്രമം ഫലം കാണാത്തതിനു പിന്നി ൽ അവരുടെ മെല്ലെപ്പോക്ക് നയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Malappuram

കാട്ടാനയ്ക്കൊപ്പം പുലിപ്പേടിയും

നിലമ്പൂര്‍: ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂര്‍ മേഖലയില്‍ പുലി സാന്നിധ്യം. കാട്ടാനകള്‍ക്ക് പുറമേ പുലി ശല്യവും കൂടുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ദിവസം മമ്പാട് വീട്ടികുന്നിലെ കൈക്കുന്നില്‍ ബാലകൃഷ്ണന്‍റെ ഒരു വയസ് പ്രായമായ പശുകിടാവിനെ പുലി കടിച്ചുകൊന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടിക്കുന്നില്‍ പുലി ആടുകളയും കടിച്ചു കൊന്നിരുന്നു. ചാലിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വാളംതോട്ടിലെ തങ്കപ്പന്‍റെ ആടുകളെയും നായയെയും പുലി കടിച്ചുകൊന്നിരുന്നു.

വാളംതോട് സ്വദ്ദേശി ഒറ്റതെങ്ങില്‍ മാത്യുവിന്‍റെ വീട്ടുമുറ്റത്ത് പുലി വളര്‍ത്ത് നായയെ പിടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് മൈലാടി പൊട്ടിയിലെ ചെമ്പ്രമ്മല്‍ ജയാനന്ദന്‍റെ വീടിന്‍റെ സമീപമുള്ള വനംവകുപ്പിന്‍റെ ജണ്ടയില്‍ പുലിയെ കണ്ടത്. പോത്തുകല്‍ പഞ്ചായത്തിലെ പാതാര്‍, മുരി കാഞ്ഞിരം ഭാഗങ്ങളിലും പുലികള്‍ വളര്‍ത്ത് നായകളെ പിടികൂടിയിരുന്നു. കരുവാരകുണ്ടില്‍ കഴിഞ്ഞ വര്‍ഷം കടുവയെ പിടികൂടാന്‍ സ്ഥാപിച്ച വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയത് പുലിയായിരുന്നു. പെരിന്തല്‍മണ്ണയിലെ മണ്ണാര്‍ മലയില്‍ ജനവാസമേഖല ഏറെ നാള്‍ പുലി ഭീതിയിലായിരുന്നു. ജനവാസമേഖലയിലേക്ക് പുലികളുടെ വരവ് കൂടിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Malappuram

മലപ്പുറത്ത് ഓണം ഖാദിമേള ഉദ്ഘാടനം ഇന്ന്

മലപ്പുറം: ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്പതിന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യവിൽപ്പന നടത്തി നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ അധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർഹാജി മേളയുടെ സമ്മാന കൂപ്പണ്‍ വിതരണം നടത്തും. കേരളാ ഖാദി ഗ്രാമ വ്യവസായ ാർഡിന്‍റെ കീഴിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷൽ റിബേറ്റ് ലഭിക്കും.

ഖാദി ഗ്രാമ സൗഭാഗ്യ, (മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും മറ്റും മേള സംഘടിപ്പിച്ചിട്ടുണ്ട്.
ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരാൾക്ക് റ്റാറ്റാ തിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 30 പേർക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും ഉൾപ്പെടുന്ന സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

Malappuram

പൗണ്ട് കീപ്പറായി 30 വര്‍ഷം: ശോശാമ്മയ്ക്ക് ഇന്ന് പടിയിറക്കം

എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സേവനത്തിനൊടുവില്‍ പൗണ്ട് കീപ്പര്‍ (ആല സൂക്ഷിപ്പുകാരി) ശോശാമ്മയ്ക്ക് ഇന്ന് ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറക്കം. ഇതോടെ സംസ്ഥാനത്തെ അവസാനത്തെ പൗണ്ട് കീപ്പര്‍ തസ്തികയും ശോശാമ്മയിലൂടെ ചരിത്രമാകും.

പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്തിനോട് ചേര്‍ന്നുള്ള ആലയില്‍ കെട്ടിയിടുകയും അവയ്ക്ക് ആവശ്യമായ തീറ്റയും വെള്ളവും നല്‍കി സംരക്ഷിക്കുകയുമായിരുന്നു പൗണ്ട് കീപ്പറുടെ പ്രധാന ചുമതല. പിന്നീട് ഉടമസ്ഥരെത്തി പിഴ അടച്ചാല്‍ മൃഗങ്ങളെ വിട്ടുനല്‍കും. ആരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ പരസ്യമായി ലേലം ചെയ്ത് തുക പഞ്ചായത്ത് വിഹിതത്തിലേക്ക് മുതല്‍ക്കൂട്ടാക്കും. ഈ ചുമതലയ്ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തദ്ദേശ സ്ഥാപനങ്ങളില്‍ പൗണ്ട് കീപ്പര്‍ തസ്തിക സൃഷ്ടിച്ചത്.

തൃശൂര്‍ കുട്ടനെല്ലൂര്‍ അഞ്ചേരി സ്വദേശിയായ ശോശാമ്മ (ലിസി) 1996ലാണ് വട്ടംകുളം പഞ്ചായത്തില്‍ ആലസൂക്ഷിപ്പുകാരിയായി ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യ നിയമനം വട്ടംകുളത്തായിരുന്നു. തുടര്‍ന്നങ്ങോട്ട് മൂന്ന് പതിറ്റാണ്ടോളമായി ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു. ശോശാമ്മയ്ക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരെല്ലാം വിരമിച്ചെങ്കിലും തസ്തിക ഒഴിവാക്കിയതോടെ ശോശാമ്മ പഞ്ചായത്തിലെ മറ്റ് ജോലി പങ്കാളിത്തവുമായി സര്‍വീസില്‍ തുടരുകയായിരുന്നു.
വട്ടംകുളം മൃഗാശുപത്രിയോട് ചേര്‍ന്നുണ്ടായിരുന്ന പഴയ ആല ആറ് വര്‍ഷം മുന്‍പ് പൊളിച്ചുമാറ്റി അവിടെ കുടുംബശ്രീ വില്‍പ്പനകേന്ദ്രവും അങ്കണവാടിയും സ്ഥാപിച്ചു. 30 വര്‍ഷത്തെ സേവനത്തിലൂടെ വട്ടംകുളം പഞ്ചായത്തിലെ ഒരു അംഗത്തെപ്പോലെ മാറിയ ശോശാമ്മ നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയാണ്. ശോശാമ്മയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും.

Malappuram

ചമ്രവട്ടം സ്നേഹപാത ഉടൻ നവീകരിക്കും‌: മന്ത്രി വിഷ്ണുനാഥ്

കുറ്റിപ്പുറം: തകർന്നും കാടുപിടിച്ചും കിടക്കുന്നതുമായ ചമ്രവട്ടം സ്നേഹപാത പാർക്ക് ഉടൻ നവീകരിക്കുമെന്നു ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സ്ഥലം എംഎൽഎ വി.എസ്. ജോയിയുടെ അഭ്യർഥനപ്രകാരമാണ് മന്ത്രി ഇന്നലെ പാർക്ക് സന്ദർശിച്ചത്.

കുട്ടികളുടെ പാർക്ക് വേഗത്തിൽ തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.ജോയ് എംഎൽഎ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശബ്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മുജീബ് പൂളക്കൽ, ജസ്ന ബാനു പുറത്തൂർ, സി.എം റംല, ജില്ലാ പഞ്ചായത്ത് മെംബർ മെഹറുന്നിസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആമീൻ കരുവാനത്ത്, യുഡിഎഫ് മണ്ഡലം ചെയർമാൻ എം. അബ്ദുള്ളക്കുട്ടി, കണ്‍വീനർ സുരേഷ് പൊൽപ്പാക്കര, എ.എം. രോഹിത്, ഇ.പി. രാജീവ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Malappuram

കർക്കടകക്കഞ്ഞി വിതരണം നടത്തി

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കർക്കടക ഫെസ്റ്റിന്‍റെ ഭാഗമായി ബോധവത്കരണ ക്ലാസും കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. കൃഷിഭവൻ ഹാളിൽ നടത്തിയ ചടങ്ങ് ബ്ലോക്ക് പ്രസിഡന്‍റ് കെ. അമൃത ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസമാണ് വണ്ടൂർ കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിൽ മൂന്നുദിവസത്തെ ഫെസ്റ്റിന് തുടക്കമായത്. ആദ്യദിനത്തിൽ ഇലവിഭവമേള മത്സരമാണ് സംഘടിപ്പിച്ചത്. 46 വിഭവങ്ങളിൽ‌നിന്നാണ് വിധികർത്താക്കൾ ഒന്നും രണ്ടു മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. സിഡിഎസ് പ്രസിഡന്‍റ് എം. അൻഷിദയുടെ നേതൃത്വത്തിലാണ് കർക്കടക ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Malappuram

ചിൽഡ്രൻസ് ഹോമുകളെ സ്നേഹപൂർണമായ വളർച്ചാ കേന്ദ്രങ്ങളാക്കും

മലപ്പുറം: ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി വിഭാവനം ചെയ്ത് നടപ്പാക്കുന്ന "ഹാപ്പി ഹോം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ അംഗീകൃത ചിൽഡ്രൻസ് ഹോമുകളിലെ മാനേജർമാർ, സൈക്കോളജിസ്റ്റുകൾ, കൗണ്‍സിലർമാർ എന്നിവർക്കായി ഇൻഡിവിജുവൽ കെയർ പ്ലാൻ (ഐസിപി) തയാറാക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം രണ്ടത്താണി ശാന്തി ഭവനം ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്‍റെ സഹകരണത്തോടെയുമാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.എൽ. ശ്യാം ശങ്കർ ഉദ്ഘാടനം ചെയ്്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ അരീക്കാടൻ മമ്മു അധ്യക്ഷത വഹിച്ചു.
ചിൽഡ്രൻസ് ഹോമുകളെ താമസസ്ഥലങ്ങൾ മാത്രമല്ല, സുരക്ഷിതവും സ്നേഹപൂർണവും അവകാശാധിഷ്ഠിതവുമായ വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് "ഹാപ്പി ഹോം’ പദ്ധതി നടപ്പാക്കുന്നത്.

ഓരോ കുട്ടിയുടെയും പ്രായം, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ആരോഗ്യം, മാനസികാവസ്ഥ, പ്രത്യേക കഴിവുകൾ, ഭാവി സാധ്യതകൾ എന്നിവ വിലയിരുത്തി വ്യക്തിഗത പരിചരണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് ഐസിപി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം എല്ലാ സ്ഥാപനങ്ങളിലും ഓരോ കുട്ടിക്കും ഐസിപി തയാറാക്കി കാലാനുസൃതമായി പുതുക്കേണ്ടത് നിർബന്ധമാണെന്നും പരിശീലനത്തിൽ വിശദീകരിച്ചു.

ഗവണ്‍മെന്‍റ് ചിൽഡ്രൻസ് ഹോം കൗണ്‍സിലർ പി.ടി. ശിഹാബുദ്ദീൻ പരിശീലനത്തിന് നേതൃത്വം നൽകി. ഐസിപി തയാറാക്കുന്ന രീതി, കുട്ടികളുടെ ആവശ്യങ്ങളുടെ ശാസ്ത്രീയ വിലയിരുത്തൽ, കേസ് മാനേജ്മെന്‍റ്, പുരോഗതി വിലയിരുത്തൽ, പുനരധിവാസ ആസൂത്രണം, രേഖകളുടെ കൃത്യമായ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

ശാന്തി ഭവനം ജനറൽ സെക്രട്ടറി മുഹമ്മദ് എം. അബ്ദുൾ നാസർ, നാഫിയ ഫർസാന, ഷംസുദ്ദീൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഷാജിത അറ്റാശേരി, പ്രൊട്ടക്‌ഷൻ ഓഫീസർ (ഐസി) മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു.

Malappuram

സ്ഥലമില്ലാത്തതിനാൽ എബിസി പദ്ധതിയും തുടങ്ങാനായില്ല

മലപ്പുറം: തെരുവുനായകളുടെ പ്രജനനം കൂടിയിട്ടും ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് ആവര്‍ത്തിച്ചിട്ടും എബിസി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രങ്ങള്‍ ജില്ലയില്‍ തുടങ്ങാന്‍ നടപടിയില്ല. സംസ്ഥാനത്ത് എബിസിയുടെ ഒരു കേന്ദ്രവുമില്ലാത്ത ജില്ലയാണ് മലപ്പുറമെന്നരിക്കെ സംവിധാനമൊരുക്കാന്‍ നടപടി വൈകുകയാണ്. സ്ഥലം ലഭ്യമാകാത്തതാണ് സംവിധാനമൊരുക്കുന്നതിനുള്ള തടസം.

ജില്ലാ പഞ്ചായത്ത് അധികൃതര്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനമേധാവികളെ സമീപിച്ചിരുന്നു. പുറംമ്പോക്ക് ഭൂമി ലഭ്യമാക്കി തരണമെന്ന് റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. സ്ഥലം ലഭ്യമാകുന്ന മുറക്ക് കെട്ടിടവും അുബന്ധ സൗകര്യവും ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയും തയാറാക്കി. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുയോജ്യമായി സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലാ കലക്‌ടര്‍ അടക്കമുള്ളവരോട് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആവശ്യം ഉന്നയിച്ചിട്ടും കാര്യങ്ങള്‍ നടപടിയാകാത്ത സ്ഥിതിയാണ്.
ഏറ്റെടുക്കാനാളില്ല

വണ്ടൂര്‍, ഊരകം, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തുകളില്‍ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. കേന്ദ്രത്തിന്‍റെ നടത്തിപ്പ് ബാധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമാകുമോ എന്നതും തടസമായി.
എബിസി കേന്ദ്രം തുടങ്ങുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി വിട്ടു കൊടുക്കണമെന്ന ജില്ലാ പഞ്ചായത്ത് ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ 2016ല്‍ ആരംഭിച്ചിരുന്നു. 2021 അവസാനത്തോടെ നിര്‍ത്തി. ഇതിനിടെ 3,307 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്.

പൊറുതിമുട്ടി ജനം

ജില്ലയില്‍ തെരുവുനായകളുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പ്രധാന നഗരങ്ങളില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ വരെ നായകളുടെ സൈ്വര വിഹാരമാണ്. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ആക്രമണത്തിന് ഇരകളാകുന്നതും പതിവ്. മദ്റസ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, രാവിലെ ജോലിക്ക് പോകുന്നവര്‍ തുടങ്ങിയവര്‍ക്കു നേരെയാണ് കൂടുതലും ആക്രമണം.
മുറ്റത്ത് കളിക്കുന്ന പിഞ്ചു കുട്ടികള്‍ വരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ നൂറിലേറെ പേരാണ് തെരുവ്ായയുടെ അക്രമണത്തിനിരയായത്.

ലോക്‌സഭയില്‍ ഉന്നയിച്ച് സമദാനി

മലപ്പുറം: കേരളത്തില്‍ പൊതുജനത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല സുരക്ഷിതത്വത്തിന് തന്നെ ഗുരുതരമായ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. 2025ല്‍ മാത്രം 3.69 ലക്ഷം തെരുവുനായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 33 പേര്‍ തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് വിഷബാധയേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാര്‍പ്പിടമില്ലാത്തവര്‍, പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെയും അവരുടെ സുരക്ഷിതത്വത്തെയുമാണ് ഈ പ്രശ്നം അതിഗുരുതരമായി ബാധിച്ചിരിക്കുന്നതെന്ന് 377 വകുപ്പ് പ്രകാരം സബ്മിഷന്‍ ഉന്നയിച്ച് സമദാനി വ്യക്തമാക്കി.

Malappuram

വായന ഉഷാറാക്കി പരിയാപുരം സെന്‍റ് മേരീസിലെ കുട്ടികൾ

അങ്ങാടിപ്പുറം: പത്രവായനയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ ഒരുക്കി പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. പത്രവായനയിലൂടെ അറിവിന്‍റെ ലോകം തുറക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ ഒരുക്കിയും പുസ്തകങ്ങൾ സമ്മാനമായി നൽകിയും സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തകർ രംഗത്തെത്തി. ര

ക്ഷിതാക്കൾക്കായി നടത്തിയ പത്രപാരായണം സൂപ്പർ ഹിറ്റായി.
പത്രവാർത്ത ഒഴുക്കോടെയും സ്ഫുടമായും വായിക്കുന്നത് മൊബൈലിൽ പകർത്തി കുട്ടികൾ അധ്യാപകർക്ക് അയച്ചുകൊടുത്തു.

അമ്മമാരുടെ മത്സരത്തിൽ എസ്. ജയന്തി ഒന്നും എ. ദിവ്യ രണ്ടും സ്ഥാനം നേടി. അഹല്യ നരേന്ദ്രൻ, ഹൈന സനീഷ്, കെ. ഷിഫാന എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
വിദ്യാർഥികളുടെ മത്സരത്തിൽ എസ്. ശ്രീകാർത്തിക ഒന്നും ജുവാന ജയിൻ രണ്ടും നില എസ്. നായർ, എൻ. ഹിരണ്‍ദേവ് എന്നിവർ മൂന്നും സ്ഥാനം നേടി.
അമ്മമാർക്കായി ഒരുക്കിയ അനുഭവക്കുറിപ്പ് മത്സരത്തിൽ പങ്കെടുക്കാനും നിരവധി പേർ മുന്നോട്ടുവന്നു. അഹല്യ നരേന്ദ്രൻ, ലിൻസി ടോണി, ദീപ്തി യു. ജോർജ് എന്നീ അമ്മമാർ വിജയികളായി. പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

"എഴുത്തിന്‍റെ വഴിയേ പഠനയാത്ര', "വായന വീടുകളിലേക്ക് ’ പദ്ധതി, ഹ്രസ്വചിത്ര നിർമാണം, വായനവസന്തം പരിപാടി, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണുമായി മുഖാമുഖം, മെഗാ കൈയെഴുത്ത് മാസിക നിർമാണം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായി.

പ്രധാനാധ്യാപിക ജി. ലിറ്റി തെരേസ്, വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ പി. അഞ്ജിത, ദീപ സഖറിയാസ്, കെ.കെ. ബിന്ദു, ലിജി, വിദ്യാരംഗം ഭാരവാഹികളായ എ. ഐറിൻ സഫീർ, എസ്. ശ്രീകാർത്തിക, ജുവാന ജയിൻ, നന്ദിക പ്രഭാത് കുമാർ, കെ.ടി. ഹംന, മരിയ ബിജു, പി.ടി. എസ്ര റസാഖ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Malappuram

മൂത്തേടം പഞ്ചായത്തിൽ കർമ പരിപാടികൾ

എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ തൂഫാൻ കർമ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് വി.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കർമപദ്ധതികൾ വാർഡ് മെംബർ ടി.ജി. രാജു വിശദീകരിച്ചു. വിവിധ രാഷ‌്ട്രീയ പ്രതിനിധികളായ ബഷീർ പനോലൻ, എൻ.കെ. കുഞ്ഞുണ്ണി, ടോമി, സാബു പൊേ·ലിൽ, ഫിറോസ്, അജീഷ്, രജിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഷീദ്, അംഗങ്ങളായ സുരേഷ് ബാബു, ഹരിദാസൻ, പഞ്ചായത്ത് സെക്രട്ടറി വിജയകല, ഡോ. മനോജ് എന്നിവർ പ്രസംഗിച്ചു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് വിളംബര ജാഥയും ലഹരിവിരുദ്ധ പ്രതിജ്ഞ, തെരുവുനാടകം, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും.വിവിധ സ്കൂളുകളിൽനിന്നായി ജെആർസി, എൻസിസി, സ്കൗട്ട്, എസ്പിസി എൻഎസ്എസ് വോളണ്ടിയർമാർ, മതനേതാക്കൾ, മൂത്തേടം യുവജന കൂട്ടായ്മ, യൂത്ത് ക്ലബുകൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവരെ വിളംബരറാലിയിൽ പങ്കെടുപ്പിക്കും.
സെപ്തംബർ ഒന്നു മുതൽ 30 വരെ നീണ്ടുനിൽക്കുന്ന കർമ പരിപാടി ഒക്ടോബർ രണ്ടിന് സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചുലഹരിവിരുദ്ധ മാസാചരണ സമാപനം: പോരാട്ടത്തിന്‍റെ പുതിയ തുടക്കം

എടക്കര: മാനന്തവാടി രൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ "ബിയോണ്ട് ദി ബസ്’ ലഹരിവിരുദ്ധ മാസാചരണത്തിന് മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിൽ സമാപനമായി. സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനമല്ലിത്. മറിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പുതിയ തുടക്കമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രധാനാധ്യാപകൻ ടി.ജെ. റോബി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേയുള്ള പ്രതിജ്ഞയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
ചടങ്ങിൽ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ മാസാചരണത്തിന്‍റെ ഭാഗമായി ജൂണ്‍ 26 മുതൽ ജൂലൈ 26 വരെ വിവിധ മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, കൂട്ടയോട്ടം, കൈയൊപ്പ് ശേഖരണം, സർവമത പ്രാർഥന, വീഡിയോ പ്രദർശനം, വീഡിയോ നിർമാണം, ഭവന സന്ദർശന ബോധവത്കരണം, സർവേ, വണ്‍ മില്യൻ തൂഫാൻ ഗോൾ, ഹ്യൂമൻ ഫോർമേഷൻ, സ്വയം പ്രതിരോധ പരിശീലനം, ലഹരിവിരുദ്ധ റാലി, സ്റ്റിക്കർ കാന്പയിൻ, ലഘുലേഖ വിതരണം, എക്സിബിഷൻ, ഫ്ളാഷ് മോബ്, കവിതാലാപനം, പ്രതിജ്ഞ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്കൂളിലെ കായികതാരങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ് കമ്മിറ്റി അംഗങ്ങളായ ഗീതു, ലിബിന, സിസ്റ്റർ ലിൻസി, ഡിൽന, ജിന്‍റിഷ എന്നിവർ നേതൃത്വം നൽകി.

Malappuram

കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം: മാട്ടുമ്മലിൽ കഞ്ചാവ് ശേഖരവുമായി ഇതരസംസ്ഥാന തൊഴിലാളി വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. ബംഗാൾ ജൽപായ്ഗുരി ഫാടാകോട്ട സ്വദേശി സുമൻ ദാസിനെയാണ് (33) ഒരുകിലോയിലധികം വരുന്ന കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുട്ടിൽ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാത്രി 11.30ഓടെ മാട്ടുമ്മൽ ക്ലബ് പരിസരത്താണ് സംഭവം. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി സബ് ഇൻസ്പെക്ടർ പി.കെ. ഫിറോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

പോലീസ് വാഹനം കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
ഇതിനിടെ ഓടിരക്ഷപ്പെട്ട രണ്ടാമത്തെയാൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മേഖലയിൽ ലഹരിക്കെതിരേയുള്ള പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Malappuram

പൊതുജന ആരോഗ്യമേഖല സ്വകാര്യവത്കരിക്കരുത്: കെജിഎൻഎ

മലപ്പുറം: പൊതുജന ആരോഗ്യമേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കണ്‍വൻഷൻ ആവശ്യപ്പെട്ടു.

മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്‍റ് ഷൈനി ആന്‍റണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് കെ. സജിന അധ്യക്ഷത വഹിച്ചു. എൻ. പ്രദീപ്, ജില്ലാ സെക്രട്ടറി ടി.ആർ. ജിസ്‌വിൻ, ട്രഷറർ വി.പി. മിനി എന്നിവർ പ്രസംഗിച്ചു.
കണ്‍വൻഷനോടനുബന്ധിച്ച് നടന്ന പഠനക്ലാസ് സംസ്ഥാന മുൻ പ്രസിഡന്‍റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗവുമായ സി.ടി. നുസൈബ ഉദ്ഘാടനം ചെയ്തു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ നഴ്സമാരുടെ മക്കളെയും ജില്ലയിൽനിന്ന് വിരമിച്ച നഴ്സമാരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Malappuram

അജയ് മോഹന് കൊളക്കാട് സ്മാരക പുരസ്‌കാരം

കുറ്റിപ്പുറം: വി.എം. കൊളക്കാട് സ്മാരക പുരസ്‌കാരം പി.ടി. അജയ് മോഹന്. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
രാഷ‌്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ആറര പതിറ്റാണ്ട് നേതൃപരമായ പങ്ക് വഹിച്ച വി.എം. കൊളക്കാടിന്‍റെ ഓര്‍മയ്ക്കായാണ് അവാര്‍ഡ്.
ആഗസ്റ്റില്‍ കുറ്റിപ്പുറത്ത് നടക്കുന്ന നാലാമത് ചരമവാര്‍ഷിക അനുസ്മരണത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം അര്‍ഹനായ റിയാസ് മുക്കോളിക്കും അവാര്‍ഡ് നല്‍കും.രാഷ‌്ട്രീയ സാമൂഹ്യ രംഗത്ത് ദീഘകാലമായി പ്രവര്‍ത്തിക്കുന്ന പി.ടി. അജയ് മോഹന്‍ കോണ്‍ഗ്രസിന്‍റെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലുണ്ട്.
അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Malappuram

പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി യുവാവിനെ പിടികൂടി.

അങ്ങാടിപ്പുറം മണ്ണുംകുളത്ത് കടമുറിയിൽ വൻതോതിൽ ഹാൻസ് ശേഖരിച്ച പനങ്ങാങ്ങര പടിക്കപ്പറന്പിൽ സമീറിനെ (33) യാണ് പോലീസ് പിടികൂടിയത്.
പരിശോധനയിൽ 7500 പായ്ക്കറ്റ് ഹാൻസ് പ്രതിയിൽനിന്ന് കണ്ടെടുത്തു.

മൈസൂരുവിൽനിന്ന് കൊണ്ടുവന്ന ഹാൻസിന് മാർക്കറ്റിൽ ഒരു ലക്ഷത്തിനു മുകളിൽ വില വരും. ഹാൻസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും പോലീസ് അന്വേഷണം ഉൗർജിതമാക്കി.

Malappuram

മേൽപ്പാലം നവീകരണം വൈകുന്നു; ടാറിംഗ് ഇളകി റോഡ് തകർന്നു

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ നവീകരണം വൈകുന്നത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. നിർമാണം പൂർത്തിയായതിനുശേഷം പിന്നീട് കാര്യമായ ടാറിംഗ് പ്രവൃത്തികളൊന്നും ഇവിടെ നടന്നിട്ടില്ല. അതാണ് പാലത്തിലെ റോഡ് തകർച്ചയ്ക്ക് കാരണം.

ഉയർന്ന ചൂടുള്ള ദിവസങ്ങളിൽ പാലത്തിന്‍റെ ഉപരിതലത്തിലെ ടാർ ഉരുകി ചില ഭാഗങ്ങളിൽ വലിയ മുഴകളായി നിൽക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഭീഷണിയാകുന്നു. റോഡിൽ കൃത്യമായ പിടിത്തം കിട്ടാതെ വാഹനങ്ങൾ തെന്നിമാറി അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്. ബ്രേക്ക് ചെയ്യുന്പോൾ ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. കൂടാതെ തുടർച്ചയായ മഴയും വെയിലുമേറ്റ് പാലത്തിലെ ഉപരിതലത്തിൽ പലയിടത്തായി ടാറിംഗിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാത്തതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് ഡ്രൈവർമാർ പറയുന്നു.
അങ്ങാടിപ്പുറം പാലത്തിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

നിലവിൽ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് പാലത്തിന് മുകളിലെ റോഡ് തകർച്ച യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. മേൽപ്പാലത്തിൽ അടിയന്തരമായി റീ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

 

Malappuram

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: നാറ്റ്പാക് പരിശോധന നടത്തും

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ടൗണലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് പഠിക്കാൻ നാറ്റ്പാക് വിദഗ്ധ സംഘം ഇന്നും നാളെയുമായി പരിശോധന നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നാക്പാക് പഠനം നടത്തണമെന്ന നിർദേശം എംഎൽഎ മുന്നോട്ടുവച്ചിരുന്നു.

അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളിലെ വിവിധ റോഡുകൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. അങ്ങാടിപ്പുറം ടൗണ്‍, തിരുമാന്ധാംകുന്ന് ജംഗ്ഷൻ, പെരിന്തൽമണ്ണ ടൗണ്‍, ജൂബിലി ജംഗ്ഷൻ, ബൈപാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്നും നാളെയും രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് സർവേ നടക്കുക.

സിസിടിവി ഉപയോഗിച്ച് നടക്കുന്ന സർവേയും റോഡ് സൈഡ് ഇന്‍റർവ്യു സർവേ, റോഡ് ഇൻവെന്‍ററി സർവേ എന്നിവയാണ് ഏജൻസി നടപ്പാക്കുക. സർവേയിൽ പാലക്കാട്, തൃശൂർ, ചെർപ്പുളശേരി, നിലന്പൂർ, മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെട്ടെന്ന് എത്തിപ്പെടുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും സർവേയിൽ പരിശോധിക്കപ്പെടുകയെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

Malappuram

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: കേസിൽ വിധി ഇന്ന്

മഞ്ചേരി: നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാ(57) നെ കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എസ്. സൂരജ് ഇന്ന് വിധി പറയും. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30) എന്നിവരാണ് കേസിലെ പ്രതികൾ.

2022 മാർച്ച് 29ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ട് പോയി തിരിച്ചുവരികയായിരുന്നു അബ്ദുൾ ജലീലും സംഘവും.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്‍റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികരായ ഷുഹൈബും ഷംസീറും ഒലിപ്രക്കാട് വച്ച് വാക്കേറ്റമുണ്ടാക്കി. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്‍റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് മൂന്നാം പ്രതി അബ്ദുൾ മാജിദിനെ ഫോണിൽ വിളിച്ചുവരുത്തുകയും ചെയ്തു.
കാറിന്‍റെ പൊട്ടിയ ഗ്ലാസ് കൗണ്‍സിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗണ്‍സിലറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ഷുഹൈബാണ് കൗണ്‍സിലറുടെ തലയ്ക്കടിച്ചത്.

ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 30ന് അബ്ദുൾ ജലീൽ മരിച്ചു. അടിയുടെ ആഘാതത്തിൽ അബ്ദുൾ ജലീലിന്‍റെ തലയോട്ടി തകർന്നിരുന്നു.

രണ്ട്, മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2022 ഏപ്രിൽ രണ്ടിനാണ് ഒന്നാം പ്രതിയെ പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തത്. 89 സാക്ഷികളുള്ള കേസിൽ 45 പേരെ വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

മഞ്ചേരി പോലീസ് ഇൻസ്പെകടർ സി. അലവിയാണ് കേസന്വേഷിച്ചത്. തുടർന്ന് ചാർജെടുത്ത പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. 2025 സെപ്തംബർ 23നാണ് കേസ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. സാബു, അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ശെരീഫ് മന്പാട് എന്നിവര ഹാജരായി.

Malappuram

വണ്ടൂരിൽ കർക്കടക ഫെസ്റ്റിന് തുടക്കമായി

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിലുള്ള കർക്കടക ഫെസ്റ്റിന് തുടക്കമായി. മൂന്നു ദിവസങ്ങളിൽ നടക്കുന്ന ഫെസ്റ്റിന്‍റെ ആദ്യദിനത്തിൽ ഇല വിഭവമേള മത്സരമാണ് സംഘടിപ്പിച്ചത്. 46 വിഭവങ്ങളിൽനിന്ന് വിധികർത്താക്കൾ ഒന്നും രണ്ടു മൂന്നും സ്ഥാനക്കാരെ കണ്ടെത്തി. കുടുംബശ്രീ സിഡിഎസ് ഓഫീസിന് സമീപത്തുള്ള പഞ്ചായത്ത് ലൈബ്രറി ഹാളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

പത്തില - ഇരുപത്തിനാല് ഇല ഉപ്പേരികൾ, വാഴയില ഹൽവ, മുരിങ്ങയില ചമ്മന്തി - അട, ചീരയില സമൂസ തുടങ്ങിയ വിഭവങ്ങളാണ് മത്സരത്തിൽ ശ്രദ്ധേയമായത്. കർക്കടക ഫെസ്റ്റിന്‍റെ ഉദ്ഘാടനം ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ഷംസുദീൻ നിർവഹിക്കും. ആദ്യദിനത്തിലെ മത്സരങ്ങൾക്ക് സിഡിഎസ് പ്രസിഡന്‍റ് എം. അൻഷിത നേതൃത്വം നൽകി.

Malappuram

അൽഫോൻസാ ദിനം ഭക്തിനിർഭരമായി ആചരിച്ചു

പരിയാപുരം: പരിയാപുരം ഫാത്തിമ യുപി സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമദിനം ആഘോഷപൂർവം കൊണ്ടാടി. പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അൽഫോൻസാമ്മയുടെ ജീവിതം ത്യാഗത്തിന്‍റെയും പ്രാർഥനയുടെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫാ. സിജോ, സാവിയോ സന്തോഷ്, ജേക്കബ് മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എ. അന്പിളി എന്നിവർ പ്രസംഗിച്ചു. അൽഫോൻസ ഗാനവും നൃത്തശിൽപവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
കുട്ടികൾ അണിയിച്ചൊരുക്കിയ "പ്രാർഥനയുടെ ചിറകുകൾ' എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രകാശനം മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ നിർവഹിച്ചു. നിർധനരായ കുട്ടികൾക്കുള്ള ചികിത്സ സഹായമായ അൽഫോൻസ നിധി കൈമാറൽ ചടങ്ങും ഇതോടൊപ്പം നടന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി. സിസ്റ്റർ അമല, എബി തോമസ്. പി. ജേക്കബ്, ആഷ്‌ലി തെരേസ മാത്യു എന്നിവർ നേതൃത്വം നൽകി.

 

Malappuram

മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടം: മധ്യവയസ്ക പിടിയിൽ

തിരൂർ: മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിൽ മധ്യവയസ്ക പിടിയിൽ. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടായി ടൗണ്‍ മാർക്കറ്റിന് സമീപമുള്ള ലോട്ടറി കടയിലും അഴിമുഖം റൂട്ടിലെ ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള എക്സ്രപസ് മണി സ്ഥാപനത്തിലും മൂന്നക്ക നന്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മധ്യവയസ്കയെ പിടികൂടിയത്.

മാർക്കറ്റിനോട് ചേർന്നുള്ള ലോട്ടറി കടയിൽ നിന്ന് മംഗലം പെരുന്തിരുത്തി പുത്തൻപള്ളി രാധയെയാ (59) ണ് 5,540 രൂപ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ മൂന്നക്ക നന്പർ ലോട്ടറിയുമായി ബന്ധപ്പെട്ട് നന്പറുകൾ രേഖപ്പെടുത്തിയ പേപ്പറുകളും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Malappuram

പൂക്കോട്ടുംപാടം പറന്പ-പത്തേക്കറ റോഡിൽ വെള്ളക്കെട്ട്

പൂക്കോട്ടുംപാടം: ചെറിയൊരു ചാറ്റൽ മഴ പെയ്താൽ പോലും മുട്ടോളം വെള്ളം നിറയുന്നതിനാൽ പൂക്കോട്ടുംപാടം പറന്പ-പത്തേക്കറ റോഡിലൂടെയുള്ള യാത്ര ദുസഹമാകുന്നു. മഴ ശക്തമാകുന്നതിനു മുന്പ് റോഡ് വെള്ളത്തിനടിയിലാകുന്ന അവസ്ഥ കാരണം സ്കൂൾ വിദ്യാർഥികളും യാത്രക്കാരും ഇതിലൂടെ കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്.
മഴ പെയ്യുന്പോൾ റോഡിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. കുട്ടികൾക്ക് വസ്ത്രത്തിൽ ചെളിയും വെള്ളവും തെറിക്കാതെയും സുരക്ഷിതമായും സ്കൂളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്. പത്തേക്കറ ഭാഗത്തുനിന്ന് പറന്പ ഗവണ്‍മെന്‍റ് യുപി സ്കൂളിലേക്കുള്ള ഏക വഴിയാണിത്. റോഡിന്‍റെ ഇരുവശങ്ങളിലൂടെ നടന്നുപോകാൻ കഴിയാത്ത വിധം ചെളിവെള്ളം കെട്ടിക്കിടക്കുന്നു.

വെള്ളക്കെട്ട് കാരണം റോഡിലെ കുഴികൾ കാണാൻ കഴിയാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നു. വെള്ളക്കെട്ടിൽ തെന്നി വീണും കുഴികളിൽ ചാടിയും നിരവധി ഇരുചക്രവാഹന യാത്രക്കാർക്കാണ് ഇതിനോടകം പരിക്കേറ്റിട്ടുള്ളത്.

റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി അഴുക്കുചാലുകൾ നിർമിക്കാനും റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Malappuram

സ്വര്‍ണക്കടക്കാരെ പറ്റിച്ച് ഒരു കോടിയുടെ സ്വര്‍ണവുമായി മറ്റൊരു കടക്കാരന്‍ മുങ്ങി

കോഴിക്കോട്: കമ്മത്ത് ലൈനിലെ പത്തിലധികം സ്വര്‍ണക്കടകളില്‍നിന്ന് ഒരു കോടിയിലധികം രൂപ വില വരുന്ന സര്‍ണവുമായി സ്വര്‍ണക്കടക്കാരന്‍ മുങ്ങിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കമ്മത്ത് ലൈനിലെ നാഷണല്‍ ജ്വല്ലറി ഉടമ ഷഹര്‍നാസിനെതിരേ മറ്റു കടക്കാര്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കടയില്‍ വന്ന ഉപഭോക്താവിന് മോഡല്‍ കാണിച്ചുകൊടുക്കാനെന്നു പറഞ്ഞാണ് ഷഹര്‍നാസ് മറ്റ് കടകളില്‍നിന്ന് സ്വര്‍ണം വാങ്ങിക്കൊണ്ടുപോയത്. പരസ്പര വിശ്വാസത്തിന്‍റെ പേരില്‍ കച്ചവടക്കാര്‍ തമ്മില്‍ സ്വര്‍ണം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തയയ്ക്കാറുണ്ട്. ഓര്‍ഡര്‍ സ്വീകരിച്ച ശേഷം വാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കുകയാണ് പതിവ്.

ഷഹര്‍നാസ് സ്വര്‍ണവുമായി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് മറ്റുകടകളിലുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിരവധി ആളുകളില്‍നിന്ന് സ്വര്‍ണം വാങ്ങിയിരുന്നുവെന്ന് വ്യക്തമായത്.

ഷഹര്‍നാസിന്‍റെ കടയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇയാള്‍ മുങ്ങിയത്. മറ്റ് കട ഉടമകള്‍ ടൗണ്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഏകദേശം ഒരു കിലോയോളം സ്വര്‍ണം ഷഹര്‍നാസ് കൈക്കലാക്കിയതായാണ് വിവരം.

Kozhikode

വടക്കൻ ജില്ലകളിൽ മഴക്കെടുതി

കോഴിക്കോട്: ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കനത്ത മഴ. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇടതടവില്ലാതെ തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൊണ്ടയാട് ഏതാനും കടകളുടെ ഉള്ളില്‍ വെള്ളം കയറി. ഇന്നലെ അതിരാവിലെ കോട്ടൂളിയിലും പരസര പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. വെള്ളക്കെട്ട്‌ രൂപപ്പെട്ടതോടെ നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഗതാഗത കുരുക്കുമുണ്ടായി. മഴയ്ക്ക് പുറമെ കനത്ത കാറ്റും വീശി. തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍ എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

നഗരപ്രദേശങ്ങള്‍ക്ക് പുറമെ മാവൂര്‍, കച്ചേരിക്കുന്ന്, കൊമ്മേരി ഭാഗങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് വെള്ളത്തിനടിയിലായി. മലയോരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കോടഞ്ചേരി ഈരൂട് ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായത്. തെക്കാട്ട് പ്ലാന്‍റേഷന്‍റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലേക്കര്‍ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നിരന്നപാറ ഈരൂട് റോഡിലേക്ക് മണ്ണും കല്ലും പരന്നൊഴുകിയതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായി.

ഏകദേശം ആയിരത്തോളം റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്. ഗണപതിപ്ലാക്കല്‍ ടോമിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് ടൗണ്‍പാലം വെള്ളത്തിനടിയിലായി. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.

പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കൊയിലാണ്ടിയില്‍ കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. പന്തലായനി കേളു ഏട്ടൻ മന്ദിരത്തിത്തിന് സമീപം റോഡ് വെള്ളത്തിലായി. പൊയിൽക്കാവ് ദുർഗാ ദേവീ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലായി. ദേശീയ പാതയിൽ നന്തിമുതൽ തിക്കോടി വരെ സര്‍വീസ് റോഡില്‍ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
അതേസമയം താമരശേരി ചുരം വഴിയുള്ള ഗതാഗതം പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി

ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.

Kozhikode

ഒളവണ്ണ ടോൾ പ്ലാസയിലെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നു

കോഴിക്കോട്: അപകടഭീഷണി നേരിടുന്ന ഒളവണ്ണ ടോൾ പ്ലാസയിലെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നു. സ്ത്രീകൾക്കായുള്ള ശുചിമുറി കെട്ടിടമാണ് ഇപ്പോൾ പൊളിച്ചുപണിയുന്നത്. സ്ത്രീകൾക്ക്‌ സമീപത്ത് താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പുരുഷൻമാരുടെ ശുചിമുറി കെട്ടിടവും ചെരിഞ്ഞനിലയിലാണ്. ഇതും പൊളിച്ചുപണിഞ്ഞാലേ സുരക്ഷ ഉറപ്പാക്കാനാവൂ.ഇതിനുള്ള നടപടികളും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.ദേശീയപാത 66ൽ ഒളവണ്ണ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ ശുചിമുറി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള മൂന്ന് കെട്ടിടങ്ങൾ ചെരിഞ്ഞുതുടങ്ങിയിരുന്നു. റോഡ് കൂടുതൽ താഴ്‌ന്നതോടെ ചെരിവ് വർധിച്ചു.

യാത്രക്കാർക്ക് ഭീഷണിയായിട്ടും കെട്ടിടം പുതുക്കിപ്പണിയാൻ കരാർ കമ്പനി നടപടി സ്വീകരിച്ചില്ല. ഇതിനിടെ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തവിധം ചെരിവ് മറയ്ക്കാനും ശ്രമമാരംഭിച്ചു. റോഡിന്‍റെ കോൺക്രീറ്റ് പ്രതലം താഴുന്ന ഭാഗങ്ങൾ ടാർ ചെയ്ത് മറയ്‌ക്കാനും കെട്ടിടങ്ങളിലെ വിള്ളൽ പുട്ടിയിട്ട് മറയ്‌ക്കാനുമുള്ള ശ്രമമാണ് നടന്നത്‌. ഇത്‌ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

Kozhikode

‘ബസുകൾക്ക് സമയം ദീർഘിപ്പിച്ചു നൽകണം’

കോഴിക്കോട്: രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ സ്വകാര്യ ബസുകൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിച്ചിട്ടുള്ള സമയ പരിധി പ്രായോഗികമായി ദീർഘിപ്പിച്ചു നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ബസുകൾ തമ്മിലുള്ള സമയ ഇടവേളകൾ ശാസ്ത്രീയമായി പുന:ക്രമീകരിക്കാൻ ആർടിഎ ബോർഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.

കോഴിക്കോട് നിന്നും മാവൂർ, ബാലുശേരി, കൊയിലാണ്ടി റൂട്ടുകളിലെ ഗതാഗത തടസങ്ങൾ കണക്കിലെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.ബസുകൾ ക്യത്യസമയം പാലിക്കുന്നുണ്ടെന്നും നിയമ ലംഘനം നടത്തുന്നില്ലെന്നുംഎംവിഐ മാർ പരിശോധന നടത്തി ഉറപ്പാക്കണം.

നഗരത്തിലെ പ്രധാന ജംഗ്‌ക്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ജില്ലാ പോലീസ് മേധാവി കർശന നടപടികൾ സ്വീകരിക്കണമെന്നും ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർ പേഴ്സണായ ജില്ലാ കളക്ടറും സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാരും ആര്‍ടിഒയും മൂന്ന് മാസത്തിനുള്ളില്‍ അറിയിക്കണം.

Kozhikode

ഓണം ഇത്തവണ പൊളിക്കും...

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും സംഘാടക സമിതിയോഗത്തില്‍ ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി.

ഓണാഘോഷത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിംഗ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍ , എംഎ റസാഖ് , അഡ്വ. ഫൈസല്‍ ബാബു, കെ.കെ. രമ, കെ.എം. അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കളക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ് .പി.സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തില്‍ പരിപാടി
അവതരിപ്പിക്കാം

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.

Kozhikode

മൂന്ന് മാസത്തിനിടെ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത് 176 പേര്‍

കോഴിക്കോട്: എക്‌സൈസ് വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 184 മയക്കുമരുന്ന് കേസുകളിലായി 176 പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ആറ് വാഹനങ്ങള്‍, 9.226 കിലോ കഞ്ചാവ്, 21 കഞ്ചാവ് ചെടി, 42.629 മെത്താംഫിറ്റമിന്‍, 11.998 ഗ്രാം ഹെറോയിന്‍, എട്ട് ഗ്രാം ചരസ്, 51.188 ഗ്രാം എംഡിഎംഎ, 16220 ഗ്രാം ഗഞ്ച ചോക്ലേറ്റ് എന്നിവ പിടിച്ചെടുത്തു. 349 കോട്പ കേസുകളിലായി 17.860 കിലോ പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. 429 അബ്കാരി കേസുകളിലായി 303 പേരെയും അറസ്റ്റ് ചെയ്തു.

2,254 റെയ്ഡുകളും 41 സംയുക്ത പരിശോധനകളും 12,431 വാഹന പരിശോധനകളും നടത്തി. 17 വാഹനങ്ങള്‍, 225 ലിറ്റര്‍ ചാരായം, 1296.860 ലിറ്റര്‍ വിദേശമദ്യം, 9708 ലിറ്റര്‍ വാഷ്, 353.025 ലിറ്റര്‍ മാഹിമദ്യം, 32.500 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു.

ഓണക്കാലത്ത് വ്യാജമദ്യ/ലഹരിമരുന്ന് വിതരണവും വിപണനവും തടയുന്നതിനായി ഓണം സ്പെഷ്യല്‍ ഡ്രൈവ് ഇന്ന് ആരംഭിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്താനും പരാതികളില്‍ സത്വര നടപടി സ്വീകരിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം (0495 2372927), ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ (0495 2372927, 9447178063), അസി. എക്സൈസ് കമീഷണര്‍ (0495 2375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: കോഴിക്കോട് (0495 2376762, 9400069677), പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680), താമരശേരി (0495 2214460, 9446961496), എക്സൈസ് റേഞ്ച് ഓഫീസുകള്‍: ഫറോക്ക് (0495 2422200, 9400069683), കോഴിക്കോട് (0495 2722991, 9400069682), കുന്നമംഗലം (0495-2802766, 9400069684), താമരശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0495 2624101, 9400069687), ബാലുശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496-2556100, 9400069690), അഴിയൂര്‍ എക്സൈസ് ചെക്‌പോസ്റ്റ് (0496 2202788, 9400069692).

 

Kozhikode

വ്യാജ സ്വർണം പണയം വച്ച് പണം തട്ടാൻ ശ്രമം; രണ്ടു പേർക്കെതിരേ കേസെടുത്തു

താമരശേരി:കോഴിക്കോട് മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് താമരശേരിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാനായി എത്തിയ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.

കോഴിക്കോട് സ്വദേശി നൗഷാദ്, താമരശേരി തച്ചംപൊയിൽ സ്വദേശി ഗിരിജ എന്നിവർക്കെതിരേയാണ് കേസെടുത്തത്.നൗഷാദ് കൊടുത്തു വിട്ട വ്യാജ സ്വർണവുമായാണ് ഗിരിജ സ്ഥാപനത്തിൽ എത്തിയത്.താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സൂര്യാ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വെക്കാൻ ശ്രമിച്ചത്.
ആഭരണങ്ങളിൽ മലബാർ ഗോൾഡിന്‍റെ മുദ്രയും പതിച്ചിരുന്നു.ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ പണയം വെക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ മലബാർ ഗോൾഡ് അധികൃതരെ വിവരമറിയിച്ചു.തങ്ങളുടെ ലോഗോ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നതിനെതിരെ മലബാർ ഗോൾഡ് അധികൃതർ പോലീസിൽ പരാതി നൽകി.സമാന രൂപത്തിലുള്ള സ്വർണം പണയം വെച്ച് കഴിഞ്ഞ ദിവസം യുവാവ് താമരശേരി സർവ്വീസ് സഹകരണ ബാങ്കിന്‍റെ താമരശേരി ചുങ്കം, തച്ചം പൊയിൽ ബ്രാഞ്ചുകളിൽ നിന്നും 16 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്തിരുന്നു.
സഹകരണ ബാങ്കുകളിലും,സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുന്ന വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Kozhikode

16കാരിക്ക് നേരേ ലൈംഗികാതിക്രമം; ക്ഷേത്ര പൂജാരിക്ക് തടവും പിഴയും

നാദാപുരം: ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മുതുവണ്ണാച്ച സ്വദേശി സി.കെ. വിനോദൻ (52) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 സെപ്റ്റംബർ മാസം ഇരുപതാം തീയതി പാലേരി വെങ്ങശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പൂജാരി ലൈംഗികമായി ഉപദ്രവിച്ചത്.

സംഭവത്തെ തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി. ഷമീർ, അസി. സബ് ഇൻസ്പെക്ടർ സി. ശ്രീജ എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എഎസ്ഐ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Kozhikode

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി ടി. സിദ്ദിഖ്

കോഴിക്കോട്: ഗ്രാമീണ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യമിട്ട് ഉത്പാദിപ്പിച്ച ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും ഈ ഓണത്തിന് ഓരോ കുടുംബത്തിലും ഒരു ഖാദി ഉത്പന്നമെങ്കിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ്.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള 2026ന്‍റെ ജില്ലാതല ഉദ്ഘാടനവും ആദ്യവില്‍പനയും കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. ഖാദി എള്ളെണ്ണ ലോഞ്ചിംഗും അദ്ദേഹം നിര്‍വഹിച്ചു.

ഖാദി കുപ്പടം സാരി ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹനും ഓണം സമ്മാന കൂപ്പണ്‍ ആദ്യ നറുക്കെടുപ്പും കുപ്പടം സാരി നെയ്‌തെടുത്ത തൊഴിലാളികളെ ആദരിക്കലും സബ് കളക്ടര്‍ എസ്. ഗൗതംരാജും നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ. ഷിബി, അമൃത് രാജ് ജോസി, കെ.കെ. ദിനേശന്‍, ഹനീഫ പനായി, എസ്. ശിഹാബുദ്ദീന്‍, ടി. ബൈജു, ബി.എസ്. രാജീവ്, എം.കെ. ശ്യാമപ്രസാദ്, യു. രാധാകൃഷ്ണന്‍, ശ്രീകേഷ്, വി. ഷിബു എന്നിവര്‍ പ്രസംഗിച്ചു

Kozhikode

സി.പി. ദേവസിക്കുട്ടി അനുസ്മരണം

പെരുവണ്ണാമൂഴി: കൃഷി ഭൂമി ജന്മാവകാശമാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ചരിത്ര പ്രസിദ്ധമായ കൂത്താളി - മുതുകാട് സമരഭൂമി സി.പി. ദേവസിക്കുട്ടിയുടെ കർമ്മഭൂമിയായിരുന്നുവെന്ന് രാഷ്‌ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഇ. രവീന്ദ്രനാഥ് പറഞ്ഞു.

സഹകാരി, ചക്കിട്ടപാറ പഞ്ചായത്തംഗം, സാക്ഷരതാ പ്രവർത്തകൻ, ദീർഘകാലം പ്രധാന അധ്യാപകൻ എന്നീ നിലകളിൽ പൊതു രംഗത്ത് ശോഭിച്ച സി.പി. ദേവസി കുട്ടിയുടെ ഒന്നാം ചരമ വാർഷിക പരിപാടികൾ മുതുകാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാഛാദനവും മണ്ഡലം പ്രസിഡന്‍റ് രാജീവൻ മല്ലിശേരി നിർവഹിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, കെ. സുനിൽ, കെ.ജി. രാമനാരായണൻ, വത്സൻ എടക്കോടൻ, സുനിൽ ഓടയിൽ, കല്ലോട് ഗോപാലൻ, അഷ്‌റഫ് വള്ളോട്ട്, ബി.ടി. സുധീഷ് കുമാർ, ബിജു സി. എരവട്ടൂർ, നിഷാദ് പൊന്നങ്കണ്ടി, സുരേന്ദ്രൻ മൂന്നൂറ്റൻ കണ്ടി, ഡാനിഷ് കൊമ്മറ്റത്തിൽ, സി.കെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സി.ഡി. വിജു, സി.ഡി പ്രകാശ്, എൻ.എം. അഷ്‌റഫ് എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Kozhikode

മലയോളം... പുഴയോളം...

കോടഞ്ചേരി: മലയോരത്തിന് ആവേശമായി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കം.കയാക്കര്‍മാര്‍ തുഴയെറിഞ്ഞ് ഓളപ്പരപ്പില്‍ വിസ്മയം സൃഷ്ടിച്ചതോടെ കണ്ടുനിന്നവരുടെ മനവും നിറഞ്ഞു.

ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്‍റര്‍മീഡിയറ്റ് കാറ്റഗറി എക്‌സ്ട്രീം സ്ലാലം മത്സരങ്ങളാണ് ആദ്യ ദിനം അരങ്ങേറിയത്.പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്.മസ്‌കാന്‍ ഒന്നും എറണാകുളത്തുനിന്നുള്ള 13 കാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്‍ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി. വൈകുന്നേരം പുലിക്കയത്ത് റോക്ക് സ്റ്റാര്‍ കൗഷിക് ടീമിന്‍റെ സംഗീതവിരുന്നും അരങ്ങേറി.ഇന്ന് രാവിലെ 9.30 മുതല്‍

ചാലിപ്പുഴയില്‍ ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് മത്സരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ റാങ്കിംഗ് മല്‍സരമുള്‍പ്പെടെ നടക്കും. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ. കാസിം എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിജു താന്നിക്കാകുഴി, ജിതിന്‍ പല്ലാട്ട്, കനോയി ആന്‍ഡ് കയാക്കിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അനില്‍ ബോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ അലക്‌സ് തോമസ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, റിവര്‍ ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍മാരായ പോള്‍സണ്‍ അറക്കല്‍, ബെനിറ്റോ ചാക്കോ എന്നിവര്‍ സംബന്ധിച്ചു

Kozhikode

തെരുവുനായ സംരക്ഷണ കേന്ദ്രം; ജനസാന്ദ്രത കുറഞ്ഞ സ്ഥലം അനുവദിക്കണമെന്ന്

കോഴിക്കോട്: റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ കൈവശമുള്ള ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ തെരുവുനായ്ക്കളുടെ സംരക്ഷണ ഷെൽട്ടറുകൾ സ്ഥാപിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
തെരുവുനായ ശല്യം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ധനസഹായ സംവിധാനവും ഉറപ്പുവരുത്താൻ നയപരവും ഭരണപരവുമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദ്ദേശം നൽകി.കോഴിക്കോട് ജില്ലയിലെ തെരുവുനായശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഫെബ്രുവരിയിൽ നടത്തിയ സർവേപ്രകാരം കോഴിക്കോട് കോർപറേഷൻ പരിധിയിൽ 28,510 തെരുവുനായ്ക്കളുണ്ടെന്ന് കോർപറേഷൻ വെറ്റിനറി സർജൻ കമ്മീഷനെ അറിയിച്ചു.

തെരുവുനായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ സ്ഥലം ലഭ്യമായിട്ടില്ല. എൻജിഒ. ക്വാർട്ടേഴ്‌സ് ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിനായി പിഡബ്ല്യുഡിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.കോർപറേഷൻ വാർഡുകളിൽ ഫീഡിംഗ് സ്‌പോട്ടുകൾ സ്ഥാപിക്കും. തെരുവുനായക്കളുടെ റീവാക്‌സിനേഷൻ നടത്തിവരുന്നുണ്ട്.
സ്‌കൂളുകളിൽ ബോധവൽക്കരണ ക്യാമ്പുകൾ നൽകി വരുന്നുണ്ട്.എബിസി. പദ്ധതിയും റാബിസ് പ്രതിരോധ കുത്തിവയ്പ്പും വഴി തെരുവുനായ നിയന്ത്രണത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണാനാവില്ലെന്ന് ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

Kozhikode

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി

വടകര: സമൂഹത്തെ എല്ലാ തലത്തിലും നേര്‍വഴിക്ക് നയിക്കേണ്ട അധ്യാപികമാര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് എറെ ഗൗരവകരമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ഇവര്‍ അധ്യാപനം എന്ന മഹല്‍ പ്രവൃത്തിക്ക് യോഗ്യരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചോമ്പാലിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ മന്ത്രിയെ മുല്ലപ്പള്ളി ഷാളണിയിച്ച് സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ അഡ്വ. ഐ. മൂസ, സി.കെ. വിശ്വന്‍, സുനില്‍ മടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്‍, പി. ബാബുരാജ്, ബവിത്ത് മലോല്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ. അനില്‍കുമാര്‍, ജലജ വിനോദ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Kozhikode

ശങ്കരവയലിൽ കാട്ടുപന്നിശല്യം രൂക്ഷം

കൂരാച്ചുണ്ട്: പഞ്ചായത്ത് മൂന്നാം വാർഡിലുൾപ്പെട്ട ശങ്കരവയൽ മേഖലയിൽ കാട്ടുപന്നി ശല്യം

രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയുള്ള കർഷകരായ പൊട്ടുകുളത്തിൽ ജോർജ്, ചെറുവത്ത്മീത്തൽ നാരായണൻ തുടങ്ങിയവരുടെ കപ്പ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. മറ്റുവിളകളും നശിപ്പിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗങ്ങളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ കൊന്നിരുന്നു. അടിയന്തരമായി വീണ്ടും പഞ്ചായത്ത് കാട്ടുപന്നിവേട്ട നടത്തി കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

 

Kozhikode

നടുവൊടിക്കുന്ന റോഡ്; ബസ് ഓട്ടം നിര്‍ത്തുമെന്ന് ഉടമകള്‍

വടകര: വടകര-വില്യാപ്പള്ളി-തണ്ണീര്‍പന്തല്‍ റോഡ് തകര്‍ന്ന് യാത്രക്കാർ ദുരിതത്തിൽ. റോഡ് മുഴുവനും കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡ് പണി കാരണം മുഴുവന്‍ സ്ഥലങ്ങളിലും മണ്ണ് കൂട്ടിയിട്ടതിനാല്‍ മഴ പെയ്തതോടെ റോഡിൽ ചെളി വെള്ളം നിറഞ്ഞിരിക്കുകയാണ്.

ഡ്രൈവര്‍മാര്‍ക്ക് കുഴി ഏതെന്ന് മനസിലാകാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ബസുകളുടെ അവസ്ഥവും ദയനീയമാണ്. ടയറും പാര്‍ട്‌സുമൊക്കെ തകരാറിലാവുകയാണ്.

അറ്റകുറ്റ പണി സ്ഥിരമായിരിക്കുകയാണ്. റോഡിന്‍റെ അവസ്ഥ കാരണം ബസ് സര്‍വീസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരുമെന്നും വടകര ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.പി. ഹരിദാസന്‍ അറിയിച്ചു.

 

Kozhikode

വാഷ് ശേഖരം പിടികൂടി

പെരുവണ്ണാമൂഴി: പ്ലാന്‍റേഷൻ കോർപറേഷന്‍റെ പേരാമ്പ്ര എസ്റ്റേറ്റിൽ നിന്ന് 200 ലിറ്ററോളം വാഷ് ശേഖരം പിടികൂടി.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ സജീറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എസ്റ്റേറ്റ് ടിബി പരിസരത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചത്.

ഓണം ആഘോഷം മുന്നിൽക്കണ്ട് വ്യാജ ചാരായ ലോബിയാണ് വാഷ് നിർമിച്ചതിനു പിന്നിലെന്നു കരുതുന്നു. പിടിച്ചെടുത്ത വാഷ് പോലീസ് തന്നെ നശിപ്പിച്ചു.

Kozhikode

ചെത്തുപ്പുഴ ആശുപത്രിയിൽ "ഗുണവദ്‌യാത്ര' സംഘടിപ്പിച്ചു

ചങ്ങനാശേരി: വീടുകളില്‍ ആതുര പരിപാലനമെത്തിക്കുന്ന ഹോം കെയര്‍ സര്‍വീസ് സെന്‍ററുകൾക്കായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യവ്യപകമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഗുണവദ്‌യാത്ര ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ ക്വാളിറ്റി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

കേരളത്തിലാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലകളിലെ അറുപതിലധികം സ്ഥാപനങ്ങളില്‍നിന്ന് ആതുര സേവകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഹോം കെയര്‍ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമകാര്യങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ പരിശീലനം, ഗുണമേന്മാ സേവനം എന്നിവയെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു.

ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര ഉദ്ഘാടനം ചെയ്തു. ബംഗളൂരു സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ക്വാളിറ്റി അഷ്വറന്‍സ് മാനേജരും പ്രിന്‍സിപ്പല്‍ അനനലൈസറുമായ ബീനമ്മ കുര്യന്‍ ക്ലാസ് നയിച്ചു. ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ബിജി മാത്യു, ഡോ. ബെക്കി മരിയ ബിജു, ദേവിക മധു എന്നിവര്‍ പ്രസംഗിച്ചു.

Kozhikode

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകൾ അടുത്തമാസം മുതല്‍

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തമാക്കുന്നതിന്‍റെ ഭാഗമായി മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായും 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ ആദ്യ സ്റ്റോർ സെപ്റ്റംബറില്‍ എറണാകുളം വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കും.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്‍റെ (സപ്ലൈകോ) മാത്തോട്ടം മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോറാക്കിയതിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിപണിയിലെ വിലവ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിനും പൊതുവിതരണ ശൃംഖലയുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്.

വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നതിനായി ഓണം ഫെയറുകൾ ഇത്തവണ നേരത്തെ ആരംഭിക്കുമെന്നും അറിയിച്ചു. പി.എ. മുഹമ്മദ് റിയാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ് ആദ്യവിൽപ്പന നിർവഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

Kozhikode

അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസ്: മുഖ്യപ്രതി സംസ്ഥാനം വിട്ടതായി സൂചന

കോഴിക്കോട്: അധ്യാപികമാര്‍ ലഹരി കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന വയനാട് ബത്തേരി സ്വദേശി ഷിന്‍ഡോ ഷിബു(22) വിന് വേണ്ടിയുള്ള തെരച്ചിലാണ് പോലീസ് ഇതരസംസ്ഥാനത്തേക്കുകൂടി വ്യാപിപ്പിക്കുന്നത്. ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണ് ലഹരി കച്ചവടം നടത്തി വന്നത് എന്നാണ് വിവരം.

വിദേശത്തുള്ള നമ്പർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്ത വാട്സാപ് അക്കൗണ്ട് വഴിയാണ് ഇയാൾ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്‍റ് ജിജിന്‍ കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരിവിൽപ്പനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. ജിജിൻ ഈ തുക ഷിന്‍ഡോയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണു തുടർന്നുവന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഷിൻഡോ പിടിയിലാകുന്നതോടെ ലഹരിമരുന്ന് വിതരണ ശൃംഖല സംബന്ധിച്ചും കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേസില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ കീര്‍ത്തന, കാവ്യ, വി.പി. നീഷ്മ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നിലവില്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

Kozhikode

ചെറുവണ്ണൂരിൽ മേൽപ്പാലത്തിന്‍റെ നിര്‍മാണം മെല്ലെപ്പോക്കില്‍

കോഴിക്കോട്: ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ പ്രവൃത്തിവേഗത്തിലാക്കണമെന്ന് ആവശ്യമുയരുന്നു. മൂന്നുമാസമായി പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്.ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവാണ് പ്രവൃത്തി നീണ്ടുപോകാന്‍ കാരണം.മഴക്കാലം എത്തിയതോടെ പ്രവൃത്തി കൂടുതല്‍ മന്ദീഭവിച്ച അവസ്ഥയായി.
കോഴിക്കോട് നഗരത്തിലെയും ചെറുവണ്ണൂർ മേഖലയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 89.5 കോടി അനുവദിച്ചത്‌. കഴിഞ്ഞ വർഷം മേയ് 18ന്‌ നിർമാണം തുടങ്ങി. പില്ലറുകൾ, പില്ലർ ക്യാപ്പുകൾ, ഗർഡർ, സ്ലാബ് എന്നിവയുടെ നിർമാണം പൂർത്തിയായി. ഡ്രെയ്നേജ്, കേബിൾ ഡക്ട്‌ എന്നിവയുടെ പണി അവസാന ഘട്ടത്തിലാണ്‌. 84 ഗർഡറുകളിൽ 26 എണ്ണവും 15 തൂണുകളെ ബന്ധിപ്പിക്കുന്ന 13 സ്ലാബുകളും ഇനിയും നിർമിക്കാനുണ്ട്.

ഇതോടൊപ്പം ഇരുവശത്തേയും സർവീസ് റോഡുകളും കുറ്റമറ്റ രീതിയിലാക്കി സൂചകങ്ങളും വെളിച്ച സംവിധാനവും ഏർപ്പെടുത്തി മേൽപാലം തുറന്നുകൊടുക്കാനാകണമെങ്കിൽ മാസങ്ങളെടുക്കും. പ്രവൃത്തി വൈകുന്നത്‌ സ്ഥലം എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചിരുന്നു.

അടുത്തമാസം പകുതിയോടെ മേൽപാലം പണി എതാണ്ട് പൂർത്തിയാകുമെന്നാണ് മന്ത്രി പി.കെ. ബഷീർ മറുപടി നൽകിയത്‌. 50 ശതമാനം മാത്രം പൂർത്തിയായ മേൽപ്പാലം പ്രവൃത്തിയുടെ അവലോകനയോഗം പോലും അടുത്തകാലത്തൊന്നും നടന്നിട്ടില്ല.പ്രവൃത്തി നീണ്ടുപോകുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.

 

Kozhikode

കാൽനട യാത്രക്കാരിയെ ബൈക്കിടിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവമ്പാടി: കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വണ്ടി നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൂട്ടിപ്പാല ഓട്ടുകുളംവയൽ എം.കെ. റഹീൽ (31), കാരശേരി കറുത്തപറമ്പ് മേലേപുറായി ലക്ഷംവീട്ടിൽ അഖിൽ (36) എന്നിവരാണ് പിടിയിലായത്. റഹീലായിരുന്നു വണ്ടിയോടിച്ചത്.

കഴിഞ്ഞ ഏപ്രിൽ 21ന് തിരുവമ്പാടി ചർച്ച് റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുല്ലൂരാംപാറ സ്വദേശിനി സോയ (45)യെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സോയയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു.

പ്രതികളെ തിരിച്ചറിയുന്നതിനായി കൂടരഞ്ഞി മുതൽ അടിവാരം വരെയുള്ള അൻപതോളം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം വിവിധ സ്റ്റേഷനുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്‍റെ നേതൃത്വത്തിൽ എസ്ഐ ജെയ്‌സൺ ദേവസ്യ, സീനിയർ സിപിഒമാരായ മഹേഷ്, സി. ഉമേഷ്, സുമേഷ്, സുബീഷ്, സുജിത്ത്, അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.‌

 

Kozhikode

പുരസ്കാരങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: ഹോളിക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹൈക്കു കവിത’ രചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള പോലീസിന്‍റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.

മത്സരത്തിൽ ഒന്നാം സ്ഥാ നം സയന കൃഷ്ണ (സെന്‍റ് വിൻസെന്‍റ് കോളനി ഹയർ സെക്കൻഡറി സ്കൂൾ), രണ്ടാം സ്ഥാനം ആർ.വി. ഹാതിമ മെഹ്റിൻ (ജിഎച്ച്എസ്എസ് കൊടുവള്ളി), മൂന്നാം സ്ഥാനം എ. ദേവതാര (മേമ്മുണ്ട ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ കരസ്ഥമാക്കി.

ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമന്‍റോകളും വിതരണം ചെയ്തു. ഹോളിക്രോസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ ബർണാഡ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സിസ്റ്റർ ആശ ജോൺ എന്നിവർ നേതൃത്വം നൽകി.

Kozhikode

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

താമരശേരി: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. താമരശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ബിഷപ് ഹൗസിനു മുൻവശത്ത് ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു അപകടം.

സ്കൂട്ടർ യാത്രക്കാരിയായ കൂടത്തായി സ്വദേശി ഹാജറ, ബൈക്ക് യാത്രികരായ കൂടത്തായി സ്വദേശി നിസാർ, ചമൽ സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഹാജറ, നിസാർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kozhikode

മലബാർ റിവർ ഫെസ്റ്റിവൽ; ആവേശമായി വിളംബര ജാഥ

കോടഞ്ചേരി: വൈറ്റ് വാട്ടർ കയാക്കിംഗ് റിവർ ഫെസ്റ്റിവൽ മലബാറിന്‍റെ ടൂറിസം സാധ്യതകളെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചെന്ന് മന്ത്രി ടി. സിദ്ദിഖ്.
മലബാർ റിവർ ഫെസ്റ്റിവൽ 2026ന്‍റെ പ്രചാരണാർഥം കോടഞ്ചേരിയിൽ വിളംബര ജാഥയും ദേശീയ അന്തർദേശീയ കയാക്കർമാർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ടൂറിസത്തിന് എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകും. മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരം കാണും. കാട്ടാന ശല്യം തടയുന്നതിന് വന അതിർത്തി പ്രദേശത്തുനിന്ന് ഇടിച്ചക്ക സർക്കാർ സംഭരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എംഎൽഎ സി.കെ. കാസിം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ അന്നക്കുട്ടി ദേവസ്യ, ബിജു താന്നിക്കാക്കുഴി, ജിതിൻ പല്ലാട്ട്, ബോബി ഷിബു, കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് പ്രസിഡന്‍റ് അനിൽ ബോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അലക്സ് തോമസ്, ജോബി ഇലന്തൂർ, റിയാനസ് സുബൈർ, വിൻസെന്‍റ് വടക്കേമുറിയിൽ, മിനി സണ്ണി, സണ്ണി കാപ്പാട് മല തുടങ്ങിയവർ പ്രസംഗിച്ചു.
ഓഗസ്റ്റ് രണ്ട് വരെ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുന്ന ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് സി.കെ. കാസിം എംഎല്‍എ നിര്‍വഹിക്കും.

തുടര്‍ന്ന് പുലിക്കയം അന്താരാഷ്ട്ര കയാക്കിംഗ് സെന്‍ററില്‍ സ്ലാലോം വിഭാഗം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് പുലിക്കയത്ത് പ്രശസ്ത ഗായകന്‍ കൗഷിക് ആന്‍ഡ് ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും. ഓഗസ്റ്റ് ഒന്നിന് രാവിലെ പുലിക്കയത്ത് ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് മത്സരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും.
വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി.കെ. കാസിം എംഎല്‍എ അധ്യക്ഷനാകും. പ്രിയങ്കാ ഗാന്ധി എംപി മുഖ്യാതിഥിയാകും.

ഓഗസ്റ്റ് രണ്ടിന് പുല്ലൂരാംപാറയില്‍ നടക്കുന്ന ഡൗണ്‍ റിവര്‍ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.

 

Kozhikode

അപകടഭീഷണി ഉയർത്തിയ തെങ്ങുകൾ മുറിച്ചുതുടങ്ങി

ചക്കിട്ടപാറ: പാതയോരത്തെ മണ്ണിടിഞ്ഞിടത്ത് അപകട നിലയിൽ നിൽക്കുന്ന തെങ്ങുകൾ ചക്കിട്ടപാറ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുറിച്ചു തുടങ്ങി. ദീപിക വാർത്തയെ തുടർന്നാണ് നടപടി.

ചെമ്പ്ര - ചക്കിട്ടപാറ പാതയോരത്ത് വെട്ടുകല്ലേൽ തോമസിന്‍റെ പുരയിടത്തിലെ അപകട ഭീഷണി ഉയർത്തിയിരുന്ന തെങ്ങ് മുറിച്ചു. കേരളാ റോഡ് ഫണ്ട് ബോർഡിനെ കാക്കാതെ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നൽകാനാണ് നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്‍റ് മോളി തോമസ്, വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, വാർഡ് അംഗം മൊയ്തി കോടേരി എന്നിവർ പറഞ്ഞു.

സ്ഥലത്ത് ശേഷിക്കുന്ന അപകടമുണ്ടാക്കുന്ന തെങ്ങുകളടക്കമുള്ള മരങ്ങളും ഉടൻ മുറിക്കും. മലയോര ഹൈവേക്കായി റോഡിനു വീതി കൂട്ടാനാണ് തോമസിന്‍റെ സ്ഥലം കെആർഎഫ്ബി ഇടിച്ചത്.

 

 

Kozhikode

കനത്ത മഴ: വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് നാശനഷ്ടം

പേരാമ്പ്ര: കനത്ത മഴയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് നാശനഷ്ടം. കൂത്താളി പഞ്ചായത്ത് ആറാം വാർഡിലെ ഒ.ടി. പോക്കറിന്‍റെ വീടിന്‍റെ മുകളിലാണ് മണ്ണിടിഞ്ഞു വീണത്.

വീടിന്‍റെ അടുക്കള മണ്ണ് മൂടി പൂർണമായും തകരുകയും വീടിന്‍റെ മുറികൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മർ തണ്ടോറ, വൈസ് പ്രസിഡന്‍റ് റഹീന അറയിൽ, വാർഡ് അംഗം രവീന്ദ്രൻ കേളോത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി ഷൈലേഷ് കുമാർ, വില്ലേജ് ഓഫീസർ കെ.ആർ. രമ, കെ.ടി. അശ്വതി, എൻ.എം. മണി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. പെട്ടെന്നുണ്ടാവുന്ന ഇത്തരം ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകുന്നതിനാവശ്യമായ അടിയന്തിര നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് വാർഡ് അംഗം രവീന്ദ്രൻ കേളോത്ത് ആവശ്യപ്പെട്ടു.

 

Kozhikode

സ്ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചു; വീടിന് വിള്ളൽ സംഭവിച്ചെന്ന് പരാതി

മേപ്പയ്യൂർ: വീടിനു സമീപമുള്ള പാറ സ്വകാര്യ വ്യക്തി സ്ഫോടകവസ്തു ഉപയോഗിച്ചു പൊട്ടിച്ചത് മൂലം വീടിന് കേട് പാടുകളും വിള്ളലും സംഭവിച്ചതായി പരാതി.
വിളയാട്ടൂർ കണ്ണമ്പത്ത് കണ്ടി രാജൻ ഭാര്യ പുഷ്പ എന്നിവർ താമസിക്കുന്ന വീടിനാണ് കേടുപാട് സംഭവിച്ചത്. പൊട്ടിച്ച പാറയും വീടു നിൽക്കുന്ന സ്ഥലവും ഒരേ പാറയിലാണ് സ്ഥിതി ചെയ്യുന്നത്.

വീട്ടുടമസ്ഥർ സ്ഥലത്തില്ലാത്ത സമയത്താണ് പാറ പൊട്ടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതു സംബന്ധിച്ച് കുടുംബം മേപ്പയ്യൂർ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് വേണ്ട രീതിയിൽ അന്വേഷണത്തിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. മേപ്പയ്യൂർ പോലീസ് അന്വേഷണത്തിന് തയാറാവത്തതിനാൽ വടകര റൂറൽ എസ്പി, പേരാമ്പ്ര ഡിവൈഎസ്പി, റവന്യൂ, കൊഴുക്കല്ലൂർ വില്ലേജ് അധികൃതർ, ജിയോളജിക്കൽ ഡിപ്പാർട്ട്മെന്‍റ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

വിള്ളൽ സംഭവിച്ച വീടും പരിസരവും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികൾ സന്ദർശിച്ചു.

വീട്ടുടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് കമ്മന അബ്ദുറഹിമാൻ, വൈസ് പ്രസിഡന്‍റുമാരായ കീഴ്പോട്ട് അമ്മത്, ടി.എം. അബ്ദുള്ള, സെക്രട്ടറി മുജീബ് കോമത്ത് എന്നിവരാണ് വീട് സന്ദർശിച്ചത്.

Kozhikode

പെരുവണ്ണാമൂഴിയിൽ സോളാർ തൂക്കുവേലി വെള്ളത്തിൽ

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ കൃഷിയിടങ്ങൾ വന്യ മൃഗങ്ങളിൽ നിന്ന് സംരംക്ഷിക്കാൻ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സോളാർ തൂക്കു വേലി പല സ്ഥലത്തും പരാജയത്തിലേക്കെന്ന് ആരോപണം. പെരുവണ്ണാമൂഴിയിൽ ഓനിപ്പുഴ ഓരത്ത് വട്ടക്കയം മേഖലയിൽ സ്ഥാപിച്ച വേലി മഴ കനത്തതോടെ വെള്ളത്തിലായി. പുഴയിൽ ജലം അൽപ്പം ഉയർന്ന ആദ്യ ഘട്ടത്തിൽ തന്നെയാണ് ഈ സാഹചര്യം സംജാതമായിരിക്കുന്നത്.

ലോഹ വേലിക്കാൽ വെള്ളത്തിലായാൽ വേലി പ്രവർത്തന രഹിതമാവുമെന്നാണ് കർഷകർ പറയുന്നത്. വേനൽക്കാലത്ത് പുഴ വറ്റിയ സമയത്താണ് ഇവിടെ സോളാർ വേലിയുടെ നിർമാണം ആരംഭിച്ചത്. പുഴയിൽ ജലം നിറഞ്ഞാൽ മുങ്ങി വേലി പ്രവർത്തന രഹിതമാവുമെന്ന കാര്യം നേരത്തെ തന്നെ വനം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നെങ്കിലും ഗൗനിച്ചില്ലെന്ന് കർഷകർ പറയുന്നു.

ചെമ്പനോട, പൂഴിത്തോട്‌ മേഖലയിലാണ് ഇപ്പോൾ വേലി നിർമാണം പുരോഗമിക്കുന്നത്. നനഞ്ഞാൽ എർത്തായി പവർ കുറയുന്നത് പരിഹരിക്കാനുള്ള സംവിധാനങ്ങളൊന്നും ഏർപ്പെടുത്താതെയാണ് വേലി നിർമിക്കുന്നതെന്ന ആക്ഷേപവും കർഷകരിൽ നിന്ന് ഉയരുന്നുണ്ട്.

ഒരു കോടി 38 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. വന്യമൃഗ പ്രതിരോധത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ വകയിരുത്തി ചക്കിട്ടപാറ പഞ്ചായത്ത് പ്രദേശങ്ങളിൽ മുമ്പ് വനം വകുപ്പ് ഒരുക്കിയ സംവിധാനങ്ങളെല്ലാം പിൽക്കാലത്ത് പരാജയമായതാണ് അനുഭവം. ഈ ഗണത്തിലേക്ക് സോളാർ തൂക്കു വേലിയും എത്തുമോയെന്ന ആശങ്ക കർഷകർക്കുണ്ട്.

Kozhikode

വല നിറയെ പ്രതീക്ഷയുമായി കടലിലേക്ക്

കോഴിക്കോട്: ഒന്നര മാസത്തോളം നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം പുതിയ പ്രതീക്ഷകളോടെ ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലേക്ക് തിരിക്കും. കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് ഏകദേശം 150 വലിയ ബോട്ടുകളാണ് ഇക്കുറി കടലിലിറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇക്കുറി നല്ല മത്സ്യലഭ്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ബോട്ടുകളുടെ എന്‍ജിന്‍ പണികള്‍ കഴിഞ്ഞു. പെയിന്‍റടിയും മറ്റും പൂര്‍ത്തിയായി. പുതിയ വലകളും തയ്യാറായി. ബോട്ടുകളില്‍ ഏകദേശം 300 ബ്ലോക്ക് ഐസ് കരുതും. ഇക്കുറി, കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവ കൂടുതലായി ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതുന്നത്.
‌കാലാവസ്ഥ അനുകൂലമാണെങ്കിലും മഴക്കുറവ് മത്സ്യലഭ്യതയെ ബാധിച്ചേക്കാമെന്ന് പുതിയാപ്പ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ ഉമേഷ് വലിയകത്ത് പറഞ്ഞു. നല്ല മഴ പെയ്ത് കടല്‍ ഇളകി മറിയണം. ഇക്കുറി അങ്ങനെയൊരു മഴ ലഭിച്ചിട്ടില്ല.
എങ്കിലും നല്ല കോള് ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അല്ലെങ്കില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവരും കഷ്ടത്തിലാകും. സാധനങ്ങള്‍ക്കെല്ലാം വലിയ വിലക്കയറ്റമാണ്. ഓരോ സാധനത്തിനും കഴിഞ്ഞ ഒരാഴ്ച മുമ്പുള്ള വിലയല്ല ഇപ്പോഴുള്ളതെന്ന് ഉമേഷ് ചൂണ്ടിക്കാട്ടി.
മത്തി പോലെയുള്ള മത്സ്യങ്ങളുടെ ലഭ്യത കുറവായതിനാല്‍ മീന്‍ വിലയില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്. അതേസമയം, കയറ്റി അയയ്ക്കുന്ന മീനുകളുടെ വിലയില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കടലില്‍ നാലഞ്ചു ദിവസം വരെ തങ്ങേണ്ടതിനാല്‍ ഓരോ ബോട്ടിലും 4000 മുതല്‍ 5000 ലിറ്റര്‍ വരെ ഡീസല്‍ അടിക്കും. കൂടാതെ ഭക്ഷണം തയ്യാറാക്കുന്നതിന് ഒരാഴ്ചത്തേക്കുള്ള റേഷനും കരുതും. ഇതിന് പുറമെ 5000 ലിറ്റര്‍ കുടിവെള്ളവും മത്സ്യത്തൊഴിലാളികള്‍ കരുതും. ഡീസലിനും മറ്റ് അനുബന്ധചെലവുകള്‍ക്കുമായി വന്‍തുകയാണ് ചെലവുവരുന്നത്. പ്രതീക്ഷിച്ചത്ര കോള് ലഭിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ കുടുംബങ്ങളില്‍ അടുപ്പ് പുകയില്ല.
പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കാന്‍ ഡീസലിനു സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന് ആവശ്യവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാരുകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ഡീസലിന് സബ്സിഡി നല്‍കുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് ആനുകൂല്യം ഇല്ലാത്തത്.
പുതിയ സര്‍ക്കാരില്‍ ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

 

Kozhikode

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പൂര്‍ത്തിയാക്കണമെന്ന്

കോഴിക്കോട്: വാഹന ബാഹുല്യം നിമിത്തം വീര്‍പ്പു മുട്ടുന്ന മാനാഞ്ചിറ -വെള്ളിമാടുകുന്ന് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നോര്‍ത്ത് നിയോജക മണ്ഡലംകമ്മറ്റി ആവശ്യപ്പെട്ടു.

മാനാഞ്ചിറയില്‍ നിന്നും മലാപറമ്പു വരെ മാത്രമാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള ഭാഗത്തെ പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം. ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. ഷാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കെ.എം. പോള്‍സണ്‍, വിനോദ് കിഴക്കയില്‍, പി.എ. ജയപ്രകാശ്, ഷിനോജ് പുളിയോളി, പ്രഥിരാജ് നാറാത്ത്, സിറിയക് മാത്യു, ബാസിദ് ചേലക്കോട്, സഞ്ജയ് എടക്കാട്, റെനീഷ് ആനശേരി, കെ.എം. മിന്‍റു എന്നിവര്‍ പ്രസംഗിച്ചു.

Kozhikode

നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം

മുക്കം: കേരകർഷകർക്കാശ്വാസമായി കൊടിയത്തൂർ പഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.

2026-2027 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി തെങ്ങിന് ജൈവവളം, രസവളം, കുമ്മായം എന്നിവ സബ്‌സിഡി നിരക്കിൽ വിതരണമാരംഭിച്ചു. ജൈവവളവും കുമ്മായവും 75 ശതമാനവും രാസവളം 50 ശതമാനം സബ്സിഡി നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.

കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത വിതരണോദ്ഘാടനം നിർവഹിച്ചു. ഒരു തെങ്ങിന് ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മയം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സ്ലിപ് പ്രകാരം അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കണം. സബ്‌സിഡി തുക അക്കൗണ്ടിൽ ലഭിക്കും.

ചടങ്ങിൽ വൈസ് പ്രസിഡന്‍റ് സുജ ടോം അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, പഞ്ചായത്തംഗങ്ങളായ സി. ഹരീഷ്, കെ.വി. നിയാസ്, ടി.പി. ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ്, കുട്ടിഹസൻ പരവരിയിൽ, കൃഷി ഓഫീസർ പി. രാജശ്രീ, അസിസ്റ്റന്‍റുമാരായ മുഹ്‌മിൻ അലി, ബീന എന്നിവർ പ്രസംഗിച്ചു.

Kozhikode

മലയോര മേഖലയിൽ മോഷണം പതിവാകുന്നെന്ന് പരാതി

മുക്കം: മുക്കത്തും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു. ചെറിയ പള്ളികളെയും വീടുകളെയും കേന്ദ്രീകരിച്ചാണ് ഇത്തവണ മോഷണം പെരുകുന്നത്. ഇവിടങ്ങളിലെ ഇൻവെർട്ടർ ബാറ്ററികളും മറ്റുമാണ് പ്രധാനമായും കവരുന്നത്. രാത്രിയുടെ മറവിൽ മാത്രമല്ല, പകൽ സമയത്തും മോഷ്ടാക്കൾ സജീവമായെത്തുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

നിർദ്ദിഷ്ട സ്ഥലങ്ങളിൽ കയറി, മിനിറ്റുകൾക്കുള്ളിലാണ് ഇവർ സാധനങ്ങളുമായി കടന്നുകളയുന്നത്. കൂടരഞ്ഞി കോലോത്തും കടവ് ഖബർസ്ഥാൻ പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം ഇൻവെർട്ടറിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുക്കം ഭാഗത്തെ നിരവധി പള്ളികളിൽ നിന്നും ഇൻവേർട്ടറുകളും, ബാറ്ററികളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

തെച്ചിയാട്, കല്ലുരുട്ടി, ഗോതമ്പ റോഡ്, മുക്കം, ചെറുവാടി തെനങ്ങാപറമ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇടക്കാലത്ത് ബാറ്ററി മോഷണം പോയതായി പരാതിയുണ്ട്. മിക്കയിടത്തും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ സാധിക്കാത്തത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
മോഷണവുമായി ബന്ധപ്പെട്ട് മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകൾ നൽകിയിട്ടും പ്രതികളെ പിടികൂടാനാവാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്.

 

Kozhikode

ആസ്റ്റർ മിംസിൽ അഡാപ്റ്റീവ് ഡിബിഎസ് ചികിത്സ ആരംഭിച്ചു

കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനികമായ ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്‍റെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

മരുന്നുകളിലൂടെ രോഗലക്ഷണങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് ഡിബിഎസ് ചികിത്സ ഏറെ ഫലപ്രദമാകുന്നത്. പരമ്പരാഗത ഡിബിഎസ് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ തലച്ചോറിലെ സിഗ്നലുകളെയും വ്യതിയാനങ്ങളെയും തത്സമയം വിലയിരുത്തി ആവശ്യാനുസരണം കൃത്യമായ അളവിൽ വൈദ്യുത തരംഗങ്ങൾ നൽകാൻ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ. ആശ കിഷോർ, ന്യൂറോ സർജൻ ഡോ. ജിം മാത്യു എന്നിവരുൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ടീമിന്‍റെ മേൽനോട്ടത്തിലാണ് ചികിത്സ. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

Kozhikode

കൂരാച്ചുണ്ട് ബൈപാസ് റോഡിനായി നിവേദനം നൽകി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ബൈപാസ് റോഡ് യാഥാർഥ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്‍റ് സിനി ജിനോ, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി. വി.ടി. സൂരജ് എംഎൽഎ, പഞ്ചായത്ത്‌ അംഗം ജോസ് വെളിയത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.

ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന സന്ദർശകരുടെ വാഹനങ്ങൾ കൂരാച്ചുണ്ട് ടൗണിലൂടെയാണ് കടന്നുപോകുന്നത്.
ഇത് മൂലം പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്.

 

Kozhikode

റെയിൽവേ സ്റ്റേഷനുകളിലെ കെട്ടിടങ്ങൾ അപകടത്തിന് ശേഷമല്ല പൊളിക്കേണ്ടത്

കോഴിക്കോട്: പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന റെയിൽവെ സ്റ്റേഷൻ പോലുള്ള പൊതുസ്ഥലങ്ങളിലെ ജീർണാവസ്ഥയിലുള്ള നിർമിതികൾ അപകടം സംഭവിച്ചതിനുശേഷമല്ല പൊളിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അപകടസാധ്യത തിരിച്ചറിയുന്ന ഘട്ടത്തിൽ തന്നെ അടിയന്തരമായി സുരക്ഷിതമാക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷന്‍റെ കീഴിലുള്ള എല്ലാ പഴയ റെയിൽവെ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന പുരോഗമിക്കുന്നതായി പാലക്കാട് ഡിവിഷൻ റെയിൽവെ ഡിവിഷണൽ മാനേജർ കമ്മീഷനെ അറിയിച്ചു. പഴയ റെയിൽവെ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷാ ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ നടത്തുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നതാണ്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ അവസ്ഥ നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്ന സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ക്ലോക്ക് ടവറിന്‍റെ ജീർണാവസ്ഥ റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊളിച്ചു നീക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന നടപടികൾ കേവലം പേപ്പറിൽ ഒതുങ്ങാതെ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അവയുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ പരമാവധി ജാഗ്രത പുലർത്തി സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകനായ അഡ്വ. വി ദേവദാസും പരാതി നൽകിയിരുന്നു.

Kozhikode

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി പതിനേഴാം വര്‍ഷത്തിലേക്ക്

കോഴിക്കോട്: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് വീടുകളില്‍ നേരിട്ടെത്തിച്ച് വിപണനം നടത്തുന്ന കുടുംബശ്രീ കോഴിക്കോടിന്‍റെ ഹോംഷോപ്പ് പദ്ധതി പതിനേഴാം വര്‍ഷത്തിലേക്ക്. മൂന്ന് ഉത്പാദന യൂണിറ്റുകളും ഏഴ് ഉത്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2009 ജൂലൈ 29ന് കൊയിലാണ്ടിയില്‍ ആരംഭിച്ച പദ്ധതിയാണ് ഇന്ന് 130 ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന 60 ലധികം ഉത്പാദന യൂണിറ്റുകളായി വളര്‍ന്നത്.

ഉത്പാദന യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളും അവ വീടുകള്‍ കയറി പ്രചരിപ്പിക്കുന്നവരും ഉള്‍പ്പെടെ 1500ലധികം കുടുംബങ്ങള്‍ ഉപജീവനം നടത്തുന്ന കൂട്ടായ്മയാണ് ഇന്ന് ഹോംഷോപ്പ് പദ്ധതി. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പഠനസംഘങ്ങളാണ് ഹോംഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാനെത്തിയത്. സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും പദ്ധതിയെ തേടിയെത്തി.

വീടുകളില്‍ ഉത്പന്ന വിതരണം നടത്തുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി മാനേജ്‌മെന്‍റ് ടീം ഏര്‍പ്പെടുത്തിയ ക്ഷേമ-സുരക്ഷാ പദ്ധതികളാണ് കുടുംബശ്രീയുടെ മറ്റു പദ്ധതികളില്‍നിന്ന് ഹോംഷോപ്പ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. "ശ്രീനിധി' എന്ന പേരില്‍ ഹോംഷോപ്പ് ഉടമകള്‍ക്കുള്ള സമ്പാദ്യപദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി, ഹോംഷോപ്പ് ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യസുരക്ഷാ പദ്ധതി എന്നിവയും മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു.

വീട്ടിലിരുന്ന് സമയത്തിനും സൗകര്യത്തിനുമനുസരിച്ച് വനിതകള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ജില്ലയിലാകെ വിപണി കണ്ടെത്താനാവുകയും ബദല്‍ വിപണന രീതിയിലൂടെ വരുമാനം നേടാനാവുകയും ചെയ്യുന്നു എന്നതാണ് പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

 

Kozhikode

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഷീ റൂം

കോഴിക്കോട്: ആര്‍ത്തവദിനങ്ങളിലെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പെണ്‍സൗഹൃദ മുറിയൊരുക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത്.
‘ഷീ റൂം' എന്ന പദ്ധതിക്കുവേണ്ടി 1.35 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്. നിലവില്‍ മുറി ലഭ്യമായിട്ടുള്ള സ്‌കൂളുകളെയാണ് ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുറിയോടനുബന്ധിച്ച് ശുചിമുറി സൗകര്യം, രണ്ട് കിടക്കകള്‍, സോഫ, ഇന്‍സിനറേറ്റര്‍, ചൂടുവെള്ളം, നാപ്കിനുകള്‍ തുടങ്ങിയവ ലഭ്യമാക്കും.

മുറികള്‍ സ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കണം. അതിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം ജില്ലാ പഞ്ചായത്ത് നല്‍കും. ആര്‍ത്തവദിനങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടിയാണ് കുട്ടികളില്‍ പലരും ക്ലാസ് മുറികളില്‍ ഇരിക്കുന്നത്. ഇതിനൊരു ആശ്വാസവുമായി ജില്ലാ പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുത്ത 30 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലാണ് ഷീ റൂം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിന് സ്‌കൂളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ഈ സമയത്ത് അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പറഞ്ഞു. ആര്‍ത്തവദിനങ്ങളില്‍ മറ്റ് കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് മടിയുണ്ടാകും.

അതിനാലാണ് ഷീ റൂമില്‍ ശുചിമുറി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 45 ഹൈസ്‌കൂളുകളാണ് ഉള്ളത്. അതില്‍ മുറി ലഭ്യമായ സ്‌കൂളുകള്‍ നിലവില്‍ 30 എണ്ണമാണ്. ശരാശരി മൂന്ന് ലക്ഷം രൂപയാണ് ഒരു സ്‌കൂളിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

 

Kozhikode

യംഗ് ഇൻഡ്യൻസ് പാർലമെന്‍റ് സംഘടിപ്പിച്ചു

കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ ഘടകമായ യംഗ് ഇൻഡ്യൻസ് ദ വൈറ്റ് ഇന്‍റർനാഷണൽ സ്‌കൂളിൽ വച്ച് യംഗ് ഇൻഡ്യൻസ് പാർലമെന്‍റ് സംഘടിപ്പിച്ചു. നഗരത്തിലെ പത്തിലധികം സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

പാർലമെന്‍ററി നടപടിക്രമങ്ങൾ നേരിട്ടറിയാനും സമകാലിക വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചു. മുൻ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയും, ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഭാവി നേതാക്കളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർലമെന്‍റ് സംഘടിപ്പിച്ചത്.

Kozhikode

സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വലിയ ദുരന്തം

കോഴിക്കോട്: പുഷ്പ ജംഗ്ഷനിൽ പിവിഎസ് സൺറൈസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

കരുവൻതുരുത്തി-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ഫേവറൈറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന്‍റെ താഴെഭാഗത്തേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ 60 ഓളം യാത്രക്കാരുണ്ടായിരുന്നു.
ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ വീതി കുറഞ്ഞ റോഡിലൂടെ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് പാലത്തിന്‍റെ കോൺക്രീറ്റ് ബീമിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്‍റെ സ്റ്റിയറിംഗുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നമാണ് അപകടത്തിന് വഴി വെച്ചതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ സ്വകാര്യബസ് മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Kozhikode

സ്കൂട്ടറിൽ ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

താമരശേരി: പെരുമ്പള്ളി റോഡിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് അപകടം.

സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Kozhikode

പ്രേത ലുക്കിൽ മോഷ്ടാവ്; നാട്ടുകാർ ഭീതിയിൽ

മുക്കം: വെള്ള വസ്ത്രം ധരിച്ച് പ്രേത ലുക്കിൽ രാത്രി ഇറങ്ങി നടക്കുന്ന മോഷ്ടാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാരശേരി പഞ്ചായത്തിലെ മലാംകുന്ന് ഭാഗത്താണ് "പ്രേത' വേഷവിധാനങ്ങളോടെ എത്തുന്നയാൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽ നിന്ന് റബർ ഷീറ്റുകളും മോഷ്ണം പോയിരുന്നു. ഇതിന് പിന്നാലെയാണ് മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്‍റെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. മുമ്പും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ഭയപ്പാടിലാണ് നിലവിൽ മലാംകുന്നിലെ കുടുംബങ്ങൾ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ഭീതി പരത്തുന്ന മോഷ്ടാവിനെ ഉടൻ വലയിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Kozhikode

പത്ത് വയസുകാരന് പീഡനം; പ്രതിക്ക് 22 വർഷം കഠിന തടവ്

നാദാപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. വളയം സ്വദേശി കല്ലിൽ മഹമ്മൂദ് (49)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് പതിനഞ്ചാം തിയതി വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്ന ദിവസമാണ് പ്രതി പത്ത് വയസ് കാരനെ പീഡനത്തിനിരയാക്കിയത്. വിദ്യാർഥിയെ പ്രതിയുടെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമവും നടത്തുകയായിരുന്നു.

പത്ത് വയസുകാരന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുകയും വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അവസരത്തിൽ പ്രതിയെ വളയം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. വളയം ഇൻസ്പെക്ടർ എ. അജിഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രതിക്കെതിരേ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ച് പ്രതി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, പരാതിക്കാരനെ ചികിത്സിച്ച നാദാപുരം ഗവ. ആശുപത്രിയിലെ ഡോ. പ്രജിത, വളയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞുമോൾ എന്നിവർക്കെതിരേ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.

Kozhikode

അനുസ്മരണ സമ്മേളനം നടത്തി

കൂടരഞ്ഞി: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്‍റായിരുന്ന സി.പി. രാധാകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഡികെടിഎഫ് ജില്ലാ വൈസ് പ്രസിഡന്‍റ് എ.കെ. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ് അബ്ദുള്ള പുതുക്കുടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സണ്ണി പെരികിലംതറപ്പേൽ, സക്കീന സലീം, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാർ ബീഗം, ലീലാമ്മ മുള്ളാനാനി എന്നിവർ പ്രസംഗിച്ചു.

Kozhikode

ചാലിപ്പുഴയുടെ ഓളങ്ങളില്‍ ഇനി സാഹസികതയുടെ പൂരാവേശം

കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ 12-ാമത് എഡിഷന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് രണ്ടുവരെ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈറ്റ് വാട്ടര്‍ കയാക്കിംഗ് താരങ്ങള്‍, സാഹസിക കായിക പ്രേമികള്‍, ടൂറിസം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന മേള കേരളത്തിന്‍റെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകളെ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്‍റെ ടൂറിസം ബ്രാന്‍ഡിംഗിനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും വലിയ പിന്തുണ നല്‍കുന്ന പ്രധാന അന്തര്‍ദേശീയ മത്സരമായി മാറുമെന്ന് സംഘാടര്‍ വ്യക്തമാക്കി. കേരള ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡിടിപിസി, ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.

ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍റെ സാങ്കേതിക സഹായവുമുണ്ട്. കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ, ന്യൂസിലന്‍റ്, ഇറ്റലി, റഷ്യ, മലേഷ്യ, നേപ്പാള്‍, ചെക്ക് റിപബ്‌ളിക് തുടങ്ങി ആറിലധികം വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും 100 ലധികം ദേശീയ കയാക്കര്‍മാരെയും മേളയില്‍ പങ്കെടുക്കും.

ഇത്തവണത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് മത്സരം. മത്സരാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് സുരക്ഷാ മാനേജ്മെന്‍റ് സ്ഥാപനമായ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് സിസ്റ്റംസ് ആന്‍ഡ് ടൈമിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം മൂന്നിന് കോടഞ്ചേരിയില്‍ നിന്ന് വര്‍ണശബളമായ ഘോഷയാത്ര ആരംഭിക്കും. കൃഷിമന്ത്രി ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്യും. സി.കെ. കാസിം എംഎല്‍എ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടനം നാളെ

നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം സി.കെ. കാസിം എംഎല്‍എ നിര്‍വഹിക്കും.

തുടര്‍ന്ന് പുലിക്കയം അന്താരാഷ്ട്ര കയാക്കിംഗ് സെന്‍ററില്‍ സ്ലാലോം വിഭാഗം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കും.

വൈകുന്നേരം അഞ്ചിന് പുലിക്കയത്ത് പ്രശസ്ത ഗായകന്‍ റോക്ക് സ്റ്റാര്‍ കൗഷിക് ആന്‍ഡ് ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന്.ഓഗസ്റ്റ് ഒന്നിന് രാവിലെ പുലിക്കയത്ത് ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കും.

വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ ഉത്ഘാടനം ചെയ്യും. വയനാട് എംപി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയായിരിക്കും. ഓഗസ്റ്റ് രണ്ടിന് പുല്ലൂരാംപാറയില്‍ നടക്കുന്ന ഡൗണ്‍ റിവര്‍ ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം റവന്യു മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം ഫൈനല്‍ മത്സരങ്ങള്‍.

വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.ഒരുക്കങ്ങള്‍ വിലയിരുത്തുവാനായി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, സ.കെ. കാസിം എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍ വിവിധ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മത്സരവേദികള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 

Kozhikode

പിടികൂടിയപ്പോൾ കൂട്ടുകാരെ എത്തിച്ച് അക്രമം

താമരശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവും കൂട്ടാളിലകളും പിടിയിൽ.
അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19)മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ (19), വി.കെ. ഷിഹാസ് (19), മുഹമ്മദ് ആഷിക് (19) എന്നിവരാണ് താമരശേരി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം.

മിഷ്ബാഹുൽ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും മുറിയിൽ അതിക്രമിച്ച് കയറുകയുമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. ഇതിനിടെ മുറിക്കകത്തു നിന്ന് യുവാവ് ഫോണിൽ തന്‍റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്തുകൾ വീട്ടിൽ പൂട്ടിയിട്ട യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി.
ഇവർ നടത്തിയ അതിക്രമത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടാനുണ്ട്. പെൺകുട്ടിയും യുവാവും പരിചയക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.

Wayanad

കാലവര്‍ഷം കനക്കുമ്പോള്‍ വയനാട്ടില്‍ ഒരുവശത്ത് ആശ്വാസം, മറുവശത്ത് ആശങ്ക

കല്‍പ്പറ്റ: കനത്തുപെയ്യുന്ന മഴയില്‍ ജലസമൃദ്ധി വീണ്ടെടുക്കുകയാണ് വയനാട്ടിലെ പുഴകളും തോടുകളും. രണ്ടുദിവസമായി കുഞ്ഞന്‍ നീര്‍ച്ചാലുകളില്‍പോലും കാണുന്നത് ശക്തമായ പ്രവാഹം. പനമരം, മാനന്തവാടി പുഴകളടക്കം കബനി നദിയുടെ കൈവഴികള്‍ കലങ്ങിമറിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ഈ സ്ഥിതിയില്‍ ആശ്വാസം കൊള്ളുകയാണ് ജനങ്ങളില്‍ ഒരു വിഭാഗം. എന്നാല്‍ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുകയാണ് മറ്റൊരു കൂട്ടര്‍.

ആവശ്യത്തിന് വെള്ളമില്ലാതെ കൃഷിപ്പണികള്‍ മുടങ്ങിയ കര്‍ഷക സമൂഹത്തെ ജില്ലയുടെ പല ഭാഗങ്ങളിലും സങ്കോചമില്ലാതെ പെയ്യുന്ന മഴ ആഹ്ലാദത്തിലാക്കി. നെല്‍ക്കൃഷിക്ക് വയല്‍ ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കുറച്ചുവൈകിയാണെങ്കിലും മഴ എത്തിയത് നഞ്ചക്കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഒഴിവാക്കിയത്. മഴ വീണ് മണ്ണ് കുതിര്‍ന്നതോടെ വളസേചനം സാധ്യമായതിന്‍റെ സന്തോഷത്തിലാണ് ചെറുകിടക്കാരടക്കം തോട്ടം ഉടമകള്‍. മഴയുടെ അഭാവത്തില്‍ കാപ്പി, കുരുമുളക് കര്‍ഷകരടക്കം പ്രതിസന്ധി നേരിട്ടിരുന്നു.

എന്നാല്‍ മഴ രൗദ്രഭാവത്തിലേക്കു നീങ്ങുമ്പോള്‍ വീര്‍പ്പടക്കിയാണ് ജനങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ ജീവിതം. ഉരുള്‍പൊട്ടലോ മണ്ണടിച്ചിലോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന ഭീതിയിലാണ് ജില്ലയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വസിക്കുന്നവര്‍. മുണ്ടക്കൈയിലും പുത്തുമലയിലും കാപ്പിക്കളത്തും പുഞ്ചിരിമട്ടത്തും ഒടുവില്‍ കള്ളാടിയിലും സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥതമാക്കുകയാണ് അവരുടെ മനസുകളെ. പുഴയോരവാസികളും മഴയത്ത് മയമില്ലാതെ ചോരുന്ന വീടുകളില്‍ കഴിയുന്നവരും പ്രയാസത്തിലാണ്. വീട്ടില്‍നിന്ന് തത്കാലത്തേക്കെങ്കിലും മാറിത്താമസിക്കേണ്ടിവരുമെന്ന ആകുലതയിലാണ് അവര്‍.

കുറുമ്പാലക്കോട്ട, പുത്തുമല, മണിക്കുന്നുമല, ചെമ്പ്ര, കാപ്പിക്കളം, തേലമ്പറ്റ, എളമ്പിലേരി, മേല്‍മുറി, നിരവില്‍പുഴ, മക്കിയാട്, മട്ടിലയം, സുഗന്ധഗിരി, ലക്കിടി എന്നിവ ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ചിലതാണ്. ഇവിടങ്ങളില്‍ തരക്കേടില്ലാതെയാണ് പെയ്ത്ത്.

രണ്ട് മാസത്തിനിടെ ജില്ലയില്‍ പെയ്തത് ശരാശരി 802 എംഎം മഴ

കല്‍പ്പറ്റ: ആഗോള കാലാവസ്ഥാവ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനവും മൂലം വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ജില്ലയില്‍ ലഭിച്ചത് ശരാശരി 802 എംഎം മഴ. പുളിയാര്‍മല ഹ്യൂം കാലാവസ്ഥാ ലാബിന്‍റേതാണ് ഈ കണക്ക്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ജില്ലയില്‍ ലഭിക്കേണ്ടത്

ശരാശരി 1600 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ പകുതി അളവിലാണ് മഴ വര്‍ഷിച്ചത്.
ജൂലൈ 27 മുതല്‍ 31 വരെ ദിവസങ്ങളില്‍ 199 മില്ലി മീറ്ററാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ശാരാശരി മഴ. കഴിഞ്ഞ രണ്ട് മാസം ലഭിച്ച ആകെ മഴയുടെ 25 ശതമാനത്തോളം പെയ്തത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലാണ്. ഈ മാസം നാല് വരെ ജില്ലയില്‍ നിലവില്‍ ലഭിക്കുന്ന അളവില്‍ മഴ തുടരാനിടയുണ്ടെന്ന് ഹ്യൂം ലാബ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ലക്കിടിയിലാണ്- 2,548 എംഎം. ഇക്കാലയളവില്‍ മുത്തങ്ങയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-228 എംഎം. ഏറ്റവും ഉയര്‍ന്ന പഞ്ചായത്ത് ശരാശരി തൊണ്ടര്‍നാടിലാണ്-1,990 എംഎം. ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ശരാശരി നൂല്‍പ്പുഴയിലാണ്-277 എംഎം. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ജില്ലയിലെ ഉയര്‍ന്ന ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞു. ജൂലൈ അവസാനത്തെ അഞ്ച് ദിവസങ്ങളില്‍ ലക്കിടിയും തൊണ്ടര്‍നാടും ഉള്‍പ്പെടെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും നൂല്‍പ്പുഴ, മുത്തങ്ങ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ കുറവ് കാരണം ജില്ലയുടെ പൊതുവായ മഴക്കണക്ക് ഇപ്പോഴും 50 ശതമാനം കുറവിലാണ് തുടരുന്നത്.
വെള്ളം കയറിയ

ഉന്നതിയില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി

സുല്‍ത്താന്‍ ബത്തേരി: വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊഴുവണ വെള്ളച്ചാല്‍ ഉന്നതിയില്‍ കുടുങ്ങിയ കറുപ്പനെ(75) അഗ്നി-രക്ഷാസേനാംഗങ്ങളും നൂല്‍പ്പുഴ പോലീസും ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 6.45ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി 8.15നാണ് പൂര്‍ത്തിയായത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസന്‍ നേതൃത്വം നല്‍കി.

Wayanad

സെന്‍സസ് ഹൗസ് ലിസ്റ്റിംഗ് സംസ്ഥാനത്ത് ആദ്യം പൂര്‍ത്തിയായത് വയനാട്ടില്‍

കല്‍പ്പറ്റ: ദേശീയ സെന്‍സസിന്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിംഗ് സംസ്ഥാനത്ത് ആദ്യം പൂര്‍ത്തിയാക്കി ജില്ല നേട്ടം കൈവരിച്ചു. ജൂലൈ ഒന്ന് മുതല്‍ 30 വരെ നടന്ന ഹൗസ് ലിസ്റ്റിംഗ് ജില്ലയില്‍

ജൂലൈ 28നാണ് പൂര്‍ത്തിയായത്. ജില്ലയില്‍ 1,600 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. താലൂക്കുതലത്തില്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ബത്തേരി താലൂക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലയിലെ എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുനിസിപ്പാലിറ്റിതലത്തില്‍ ആദ്യം പൂര്‍ത്തിയാക്കി ബത്തേരി മാതൃകയായി.

പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറുമായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ സെന്‍സസ് ഓഫീസര്‍ കെ. അജീഷ്, സെന്‍സസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജെസിന്‍ രാജ്, മാസ്റ്റര്‍ ട്രെയിനര്‍മാരായ വി. രാജേഷ്, കെ.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ സെ ന്‍സസ് വിഭാഗത്തോടൊപ്പം ജില്ലയിലെ ആറ് ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എന്യൂമറേറ്റര്‍മാര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ആത്മാര്‍ത്ഥ പ്രവര്‍ത്തനമാണ് നേട്ടത്തിന് പിന്നില്‍.

പ്രതികൂല കാലാവസ്ഥ, കള്ളാടി മേഖലയിലുണ്ടായ പ്രകൃതി ദുരന്തം, ഗതാഗത-ഭൂമിശാസ്ത്ര വെല്ലുവിളികള്‍ തുടങ്ങിയവ അതിജീവിച്ചാണ് ജില്ല ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. സെന്‍സസ് സംഘത്തെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

Wayanad

രോഗപ്രതിരോധ സന്ദേശവുമായി ഹെപ്പറ്റൈറ്റിസ്, ഒആര്‍എസ് ദിനാചരണം

കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഹെപ്പറ്റൈറ്റിസ്, ഒആര്‍എസ് ദിനാചരണം സംഘടിപ്പിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.

ശരിയായ ആരോഗ്യ ശീലങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും നേരത്തേയുള്ള ചികിത്സയിലൂടെയും ഹെപ്പറ്റൈറ്റിസ് സമൂഹത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുകയാണ് ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പകരുന്നതെങ്കില്‍ അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നത്. ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ബി,സി വൈറസുകള്‍ പകരാന്‍ സാധ്യതയുണ്ട്.

വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുന്നതില്‍ ഒആര്‍എസ് ലായനിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒആര്‍എസ് ദിനാചരണം. ഇതോടൊപ്പം അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കം മൂലമുള്ള മരണനിരക്ക് പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റോപ്പ് ഡയേറിയ കാമ്പയിനും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ജീവന്‍ രക്ഷാലായനിയായ ഒആര്‍എസിനും സിങ്ക് ഗുളികകള്‍ക്കുമൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ വെള്ളത്തിന്റെ ഉപയോഗവും ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ദിനാചരണം ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കമര്‍ ലൈല നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. സലാം അധ്യക്ഷത വഹിച്ചു.

ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെപ്പറ്റൈറ്റിസ് എ, ഒആര്‍എസിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ജൂണിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാറും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെക്കുറിച്ച് എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി. ജാലിബയും ക്ലാസെടുത്തു.

ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ. ശിവദാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

മുത്തങ്ങ ഭൂസമരം: മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്വേഷണം വേണം

ഗോത്രമഹാസഭ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ 2003ല്‍ ഭൂസമരം ചെയ്ത ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടയിലും തുടര്‍ന്നും ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും ആദിവാസി ചെമ്മാട് ജോഗിയുടെ മരണത്തിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭം തുടങ്ങുന്നു. സമരപരിപാടികള്‍ ലോക ആദിവാസി ദിനമായ ഒമ്പതിന് രാവിലെ 10ന് ബത്തേരിയില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും.

വാസത്തിനും കൃഷിക്കുമുള്ള ഭൂമിക്കായി മുത്തങ്ങ വനത്തില്‍ പോരാടിയവര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്‍ദനന്‍, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി.ജെ. തങ്കച്ചന്‍, ഗോത്രമഹാസഭ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ഗോപാലന്‍, നന്ദകുമാര്‍ മരിയനാട്, ബാലന്‍ മരിയനാട്, ആദിവാസി-ദളിത് യുവജനക്കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ ഭാരവാഹികളായ സതീശ്രീ ദ്രാവിഡ്, കെ.ആര്‍. രേഷ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വനഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ കുടിയിറക്കിയ 2003 ഫെബ്രുവരി 19നും തുടര്‍ന്നുള്ള ദിവസങ്ങളിലും നിരവധി ആദിവാസികള്‍ ക്രൂരതയ്ക്ക് ഇരയായി. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും മാനസികമായി തകര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തിന്‍റെ പേരില്‍ വനം-പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടതില്‍ 35 പേര്‍ ഇതിനകം മരിച്ചു. കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കിയ സിബിഐ കേസില്‍ മാത്രം പ്രതികളില്‍ 15 പേരാണ് മരിച്ചത്. ഒരാളെ ദീര്‍ഘകാലമായി കാണാനില്ല. ആദിവാസികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനായിരുന്ന നിര്‍മല ദേശ്പണ്‌ഡേ ഉത്തരവായതാണ്. എന്നാല്‍ അന്വേഷണം ഉണ്ടായില്ല.

മുത്തങ്ങ വനത്തില്‍ കുടിയിറക്കിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ കെ.വി. വിനോദും ആദിവാസി ചെമ്മാട് ജോഗിയും ഒരേ സ്ഥലത്താണ് മരണപ്പെട്ടത്. ഇതില്‍ ജോഗിയുടെ മരണത്തില്‍ എഫ്‌ഐആര്‍ മാത്രമാണുള്ളത്. അന്വേഷണം ഉണ്ടാകാത്തത് വിവേചനമാണ്. ജോഗിയുടെ കുടുംബത്തിന് നീതി ലഭിക്കണം.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ ഗോത്രമഹാസഭ പ്രതീക്ഷിച്ച വിധിയല്ല ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നുണ്ടായത്. പൊലീസുകാരന്‍ വിനോദിന്റെ മരണം, പൊലീസുകാരന്‍ അബ്ദുസലാം, വന ജീവനക്കാരന്‍ ശശിധരന്‍ എന്നിവര്‍ക്കുണ്ടായ പരിക്ക് എന്നീ സംഭവങ്ങളാണ് സിബിഐ കേസില്‍ കോടതി പരിഗണിച്ചത്. രണ്ട് സംഭവങ്ങളിലും മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നായിരുന്നു പ്രതീക്ഷ. പൊലീസുകാരന്‍ വിനോദ് മരിച്ച കേസില്‍ രണ്ടാംപ്രതി അശോകനെതിരേ തെളിവുണ്ടെന്ന കോടതി നിരീക്ഷണത്തോട് ഗോത്രമഹാസഭയ്ക്ക് യോജിപ്പില്ല. സമരഭൂമിയില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശ്രമിച്ചത് അശോകനാണ്. ഇദ്ദേഹം മരണപ്പെട്ടതുകൊണ്ടാണ് ഈ സംഭനത്തില്‍ കോടതി ശിക്ഷ വിധിക്കാത്തത്. എങ്കിലും അശോകന്‍ ഒഴികെ പ്രതികളെ കുറ്റവിമുക്തരാക്കിയത് സ്വാഗതാര്‍ഹമാണ്.

രണ്ടാമത്തെ സംഭവത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളെയും നാലു പേരെ ശിക്ഷിച്ചതിനെയും ഗോത്രമഹാസഭ അംഗീകരിക്കുന്നില്ല. സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അടുത്തദിവസം അപ്പീല്‍ നല്‍കുമെന്നും ഗോത്രമഹാസഭ-ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.

Wayanad

അനധികൃത വില്‍പ്പന: 33 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഓണം സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ഡ്രൈ ഡേയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 33 കുപ്പി മദ്യവുമായി ഒരാള്‍ പിടിയിലായി. ഇരുളം മൂടക്കൊല്ലി കാരക്കാട് ഷണ്‍മുഖദാസിനെയാണ്(64)അറസ്റ്റ് ചെയ്തത്.

16.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 5.85 ലിറ്റര്‍ ബിയറും ഇയാളുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വിജയകുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം. രാജേഷ്, ആര്‍. രജീഷ്, എ.എം. ബിനുമോന്‍, എം.കെ. സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, എ. അനില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ജെ. ജലജ, സിഇഒ ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

മൂടക്കൊല്ലി പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതാണ് മദ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Wayanad

പിപിഎംഡി ശില്‍പശാല സംഘടിപ്പിച്ചു

കല്‍പ്പറ്റ: ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച അടിയന്തര പരിചരണം ഉറപ്പാക്കുന്നതിന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പിപിഎംഡി ശില്‍പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും വയനാട് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും സംയുക്തമായാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും മേയര്‍ വൈറ്റബയോട്ടിക്‌സിന്റെ അക്കാദമിക് പിന്തുണയോടെ ശില്‍പശാല ഒരുക്കിയത്. പ്രസവത്തോടനുബന്ധിച്ച് ഗര്‍ഭിണികള്‍ നേരിടുന്ന സങ്കീര്‍ണതകള്‍ മുന്‍കൂട്ടിക്കണ്ട് ജീവഹാനി ഒഴിവാക്കുക എന്നതാണ് പിപിഎംഡി പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതായിരുന്നു പരിശീലനം.

ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്യ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.ഓമന മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡിപിഎച്ച്എന്‍ സുബൈറത്ത്, വയനാട് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ.ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അണുബാധ, പെരിമോര്‍ട്ടം സിസേറിയന്‍ എന്നീ വിഷയങ്ങളില്‍ ഡോ.ദീപക്, ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം എന്ന വിഷയത്തില്‍ ഡോ.ഷെറിന്‍ ഖദീജ എന്നിവര്‍ ക്ലാസെടുത്തു.
പ്രസവാനന്തര രക്തസ്രാവം എന്ന വിഷയത്തില്‍ ഡോ.ജ്യോതി രമേഷ്ചന്ദ്രനും രക്തം, രക്ത ഉത്പന്നങ്ങള്‍, ഫ്‌ളൂയിഡ് മാനേജ്‌മെന്‍റ്എന്നിവയെക്കുറിച്ച് ഡോ.എസ്. ദിവ്യയും മെറ്റേണല്‍ കൊളാപ്‌സും പുനരുജ്ജീവനവും എന്ന വിഷയത്തില്‍ ഡോ.റോസ് മേരിയും ബേസിക് ലൈഫ് സപ്പോര്‍ട്ടില്‍ ഡോ.ചന്ദനും പരിശീലനം നല്‍കി.

രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് മാറ്റുന്ന രീതി, പെരിമോര്‍ട്ടം സിസേറിയന്‍ എന്നീ വിഷയങ്ങളില്‍ ഡോ.ആര്യ കൃഷ്ണന്‍ ക്ലാസെടുത്തു. പ്രത്യേകശേഷി വികസന പ്രായോഗിക പരിശീലനത്തിന് ഡോ.നസീറ ബാനു, ഡോ.ചന്ദ്രശേഖരന്‍, ഡോ.ദീപക്, ഡോ.ജ്യോതി രമേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad

മുത്തങ്ങ: പോലീസുകാരന്‍ മരിച്ച കേസിലെ വിധിയെ സ്വാഗതം ചെയ്തു

കല്‍പ്പറ്റ: സെക്രട്ടേറിയറ്റിനു മുമ്പില്‍ 2001ല്‍ കുടില്‍കെട്ടല്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാരും ആദിവാസി നേതാക്കളുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കി ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2003ല്‍ എം. ഗീതാനന്ദന്‍റെയും സി.കെ. ജാനുവിന്‍റെയും നേതൃത്വത്തില്‍ മുത്തങ്ങ വനത്തില്‍ സമരം ചെയ്തവരെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടെ പോലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ പ്രതികളെയും ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടതിനെ സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.

മറ്റൊരു പോലീസുകാരനെയും വനം ജീവനക്കാരനെയും ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലു പേരെ കോടതി ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചു. സമരത്തിനെതിരായ പോലീസ് അതിക്രമത്തിനിടെ ആദിവാസി ജോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ഉണ്ടാകാത്തത് വിവേചനമാണെന്ന് ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്‍, സി.ജെ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

ആദിവാസി ബാലന്‍റെ മരണം: എകെഎസ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: പൊന്‍കുഴിയില്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ ആദിവാസി ബാലന്‍ മനു ചോരവാര്‍ന്ന് മരിച്ച സംഭവത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി(എകെഎസ്)ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസപി ഓഫീസ് പരസത്ത് പൊലിസ് തടഞ്ഞു.

ഇതേത്തുടര്‍ന്ന ചേര്‍ന്ന യോഗം എകെഎസ് സംസ്ഥാന പ്രസിഡന്‍റ് പി. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സംഭവസ്ഥലത്തുണ്ടായിട്ടും മനുവിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി. കേശവന്‍, ആര്‍. രതീഷ്, സി.എം. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ. അച്ചപ്പന്‍ സ്വാഗതവും എം.എസ്. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

 

Wayanad

കോട്ടനാട് ജിയുപി സ്‌കൂളിന്‍റെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

മേപ്പാടി: കോട്ടനാട് ഗവ. യുപി സ്‌കൂളിന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രവേശന കവാടത്തിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു.

മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. കോട്ടനാട് ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്ത് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ.ടി. അഷ്‌റഫ് നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, പിടിഎ പ്രസിഡന്‍റ് എ.ജി. ജിയോ, പ്രധാനാധ്യാപിക അനിത ജോസ്, എസ്എംസി ചെയര്‍മാന്‍ പി. ഇല്യാസ്, മദര്‍ പിടിഎ പ്രസിഡന്‍റ് പി.എം. ഹാജറ, സീനിയര്‍ അസിസ്റ്റന്‍റ്് എം.ആര്‍. രജനി, സ്‌കൂള്‍ ലീഡര്‍ പി. അനുശ്രീ, നിര്‍മാണ സമിതി കണ്‍വീനര്‍ സി.ബി. വിനായക് എന്നിവര്‍ പ്രസംഗിച്ചു.

Wayanad

അമ്പലപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി

മീനങ്ങാടി: പഞ്ചായത്തിലെ അമ്പലപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ സുരേഷ് അധ്യക്ഷത വഹിച്ചു. വി.എം. വിശ്വനാഥന്‍, എ.പി. നുസ്രത്ത്, കെ.ടി. വിനു, മിനി സാജു, ശാന്തി സുനില്‍, കെ.പി. ഫൈസല്‍, ജിഷ ചന്ദ്രശേഖര്‍, സാലി പൗലോസ്, കെ.ഇ. വിനയന്‍, മനോജ് ചന്ദനക്കാവ്, ടി.പി. ഷിജു, പി.ടി. വിനു, ബിജു മേപ്പിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍നിന്നു ലഭ്യമാക്കിയ തുക വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.

Wayanad

നീറ്റ് യുജി വിജയിയെ അനുമോദിച്ചു

മുള്ളന്‍കൊല്ലി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയില്‍ (നീറ്റ് യുജി) 2646-ാം സ്ഥാനം നേടിയ ചണ്ണോത്തുകൊല്ലി ആശിഷ് ബി. വാലുമ്മേലിനെ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷൈനി സണ്ണി, മിനി മാപ്പാനാത്ത്, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.കെ. വിജയന്‍, മുന്‍ മെംബര്‍ പി.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Wayanad

ലൈബ്രറി സെക്രട്ടറിമാരുടെ വൈത്തിരി താലൂക്കുതല സംഗമം നടത്തി

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ സംഗമം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്. ഫസല്‍, പി. ശിവന്‍പിള്ള, സി.കെ. സോജന്‍, ഇമ്മാനുവല്‍ മനോജ്, ഷിനോജ്, അഷ്‌റഫലി, കെ.എ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി എം. ദേവകുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി. ശിവദാസ്, ജില്ലാ ലൈബ്രറി ഓഫീസര്‍ അപര്‍ണ എന്നിവര്‍ വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി.

ലൈബ്രറി ഗ്രഡേഷന്‍, വായനാവസന്തം, പബ്ലിക് സോഫ്റ്റ്‌വേര്‍, ബാലവേദി, വായനാമത്സരങ്ങള്‍, അക്ഷരസാന്ത്വനം, സ്വാതന്ത്ര്യദിനാഘോഷം, ഓണാഘോഷം, വിവിധ വേദികളുടെ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. രാജന്‍ എന്നിവർ സംസാരിച്ചു.

Wayanad

സംരംഭക സംഗമം നടത്തി

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കിയ "എറൈസ് മേപ്പാടി’ പദ്ധതിയുടെ ഭാഗമായി സംരംഭക സംഗമം നടത്തി.

കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. "എറൈസ് മേപ്പാടി’ സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.

ജമാത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഫാറൂഖ്, പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ, ജമാത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്‍റ് ടി.പി. യൂനുസ് എന്നിവര്‍ പ്രസംഗിച്ചു. "ചെറുകിട സംരംഭകരുടെ സാമ്പത്തിക അച്ചടക്കം’ എന്ന വിഷയത്തില്‍ എന്‍ഐടി കോഴിക്കോടിലെ അസോ. പ്രഫ. ഡോ. മുഹമ്മദ് ഷാഫി ക്ലാസെടുത്തു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുള്‍മജീദ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.കെ. ഷമീര്‍ എന്നിവർ സംസാരിച്ചു.

Wayanad

പച്ചക്കറി വിത്തുവിതരണം

പുല്‍പ്പള്ളി: കൃഷി വകുപ്പിന്‍റെ "വീട്ടിലൊരുപച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഭാഗമായി കൃപാലയ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ടെസീന അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ജിയ മരിയ, ടി.യു. ഷിബു, ജോസഫ് കരിക്കേടത്ത്, കെ.ആര്‍. രഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

Wayanad

അനുസ്മരണ യോഗവും വിദ്യാഭ്യാസ ചികിത്സാ ധനസഹായ വിതരണവും

പുല്‍പ്പള്ളി: വീട്ടിമൂല കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്ഥാപകാംഗവും സന്നദ്ധ പ്രവര്‍ത്തകനുമായിരുന്ന ഡെന്നി ജോസഫിന്‍റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും വിദ്യാഭ്യാസചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം ദിന്‍ഷു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുചിത്ര രാജേഷ്, സെലിന്‍ മാനുവല്‍, കനിവ് പ്രസിഡന്‍റ് ടി.വി. ബിനോയ്, എം.വി. സതീഷ്, പി.എം. വിനോദ്, ടി.വി. വിന്‍സണ്‍, മധു ജോയ്, ശില്പ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡെവലപ്‌മെന്‍റ് ബോര്‍ഡിന്‍റെയും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പിന്‍റെയും ആഭിമുഖ്യത്തില്‍ സിവൈഡി, വയനാട് ഗ്രാമ വികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് തേനീച്ച വളര്‍ത്തല്‍ പദ്ധതി ആരംഭിക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കുവേണ്ടി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.

രണ്ടുദിവസം തിയറിയും ഒരു ദിവസം പ്രായോഗിക പരിശീലനവുമാണ് നല്‍കുക ഈ രംഗത്ത് വിദഗ്ധരായ അവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ 10,11,12 തീയതികളിലാണ് പരിശീലനം. പരിശീലനത്തിന് ശേഷം 40 ശതമാനം സബ്‌സിഡിയില്‍ തേനീച്ച കോളനിയും അനുബന്ധ ഉപകരണങ്ങളും നല്‍കും. തുടര്‍ന്ന് തേനീച്ച വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് സീസണുകളിലും കോളനികള്‍ സ്ഥാപിച്ച കര്‍ഷകരുടെ ഫീല്‍ഡ് സന്ദര്‍ശിച്ച് ആവശ്യമായ പരിശീലനങ്ങള്‍ യഥാസമയം നല്‍കും.

തേനീച്ച വളര്‍ത്തല്‍ ഒരു വിജയകരമായ പദ്ധതിയാക്കി മാറ്റാന്‍ കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍ആറിന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും ഫോണ്‍: 9400707109, 9526229750.

Wayanad

കൃഷിയും ജനജീവിതവും പ്രതിസന്ധിയില്‍

വൈത്തിരി: പെരിങ്കോടയില്‍ കുരങ്ങുശല്യം രൂക്ഷമായതോടെ ജനജീവിതം പ്രതിസന്ധിയിലായി.
മാസങ്ങളായി ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കുരങ്ങുകള്‍ കൂട്ടത്തോടെ ഇറങ്ങി വന്‍ നാശമാണ് വരുത്തുന്നത്. തെങ്ങ്, കമുക്, വാഴ, മാവ്, പ്ലാവ്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയാണ് പ്രധാനമായും നശിപ്പിക്കുന്നത്. നാളികേരവും അടയ്ക്കയും പാകമാകുന്നതിന് മുമ്പുതന്നെ കുരങ്ങുകള്‍ പറിച്ചെറിയുകയാണ്.

നിരന്തരനഷ്ടം സഹിക്കാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. അടച്ചിട്ട വീടുകളുടെ ഓടുകളും ഷീറ്റുകളും ഇളക്കിമാറ്റി അകത്തുകയറുന്ന കുരങ്ങുകള്‍ പാകംചെയ്ത ആഹാരസാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് പതിവായി. വസ്ത്രങ്ങള്‍, ജനല്‍ ഗ്ലാസുകള്‍, വാട്ടര്‍ ടാങ്കുകള്‍, വയറിംഗ് എന്നിവ നശിപ്പിക്കുന്നുമുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
കുരങ്ങുകള്‍ ആളുകളെ ആക്രമിക്കാന്‍ മുതിരുന്നത് അപൂര്‍വ സംഭവമല്ലാതായി. വഴിയാത്രക്കാര്‍ക്കും മുറ്റത്ത് നില്‍ക്കുന്നവര്‍ക്കും നേരേ കുരങ്ങുകള്‍ ചാടിവീഴുന്നുണ്ട്.

രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കടുത്തേക്ക് കുരങ്ങുകള്‍ കൂട്ടത്തോടെ എത്തുന്നത് രക്ഷിതാക്കളെ ഭീതിയിലാക്കുകയാണ്. വനത്തോടുചേര്‍ന്ന പ്രദേശമാണ് പെരിങ്കോട. കാടിറങ്ങുന്ന കുരങ്ങുകള്‍ തിരകേ പോകാതെ നാട്ടില്‍ത്തന്നെ തമ്പടിക്കുകയാണ്. വനംവകുപ്പും പഞ്ചായത്തും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

ജനവാസ മേഖലകളില്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് മാറ്റാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനും അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രശ്‌നപരിഹാരത്തിന് വനം അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് പെരിങ്കോട നിവാസികളുടെ തീരുമാനം.

Wayanad

വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും: കൃഷി മന്ത്രി ടി. സിദ്ദിഖ്

സുൽത്താൻ ബത്തേരി: ത്രിതല പഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് അവോക്കാഡോ കൃഷി വ്യാപിപ്പിച്ച് വയനാടിനെ രാജ്യത്തെ പ്രധാന അവോക്കാഡോ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനി കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ ബത്തേരി മുനിസിപ്പൽ ടൗണ്‍ഹാളിൽ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രീയ കൃഷിരീതികൾ, വിളവെടുപ്പിന് ശേഷമുള്ള (പോസ്റ്റ് ഹാർവെസ്റ്റ്) സാങ്കേതിക വിദ്യകൾ, കോൾഡ് ചെയിൻ സംവിധാനം, മൂല്യവർധിത ഉത്പന്ന നിർമാണം, കയറ്റുമതി ഉൾപ്പെടെയുള്ള വിപണന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാണ് വയനാടിനെ അവോക്കാഡോ ഹബ്ബാക്കി വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

അവോക്കാഡോയെക്കുറിച്ചുള്ള സമഗ്ര പഠനത്തിനായി ലോകത്തിന്‍റെ ശ്രദ്ധ വയനാട്ടിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കാർഷിക വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്റ്റിന്‍റെ ഭാഗമായി അവോക്കാഡോ മൂല്യവർധിത ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിനായി കേന്ദ്രസർക്കാർ സ്ഥാപനമായ മൈസൂരുവിലെ സിഎഫ്ടിആർഐയും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനിയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.

ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സാങ്കേതിക സംവാദങ്ങൾ, ഇൻവെസ്റ്റേഴ്സ് മീറ്റ്, കാർഷികവ്യവസായ പ്രദർശനം എന്നിവ രണ്ട് ദിവസങ്ങളിലായി ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും.ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. എ.ടി. സുരേഷ്, ഡോ. പി. മണിലാൽ, വെള്ളയാണി കാർഷിക സർവകലാശാല കോളജ് ഓഫ് അഗ്രികൾച്ചറിലെ പ്രഫ. ഡോ. യാമിനി വർമ്മ, കിസാൻ സർവീസ് സൊസൈറ്റി ചെയർമാൻ ജോസ് തയ്യിൽ, വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനി ചെയർമാൻ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Wayanad

അവൊക്കാഡോ കൃഷിയിലൂടെ കർഷകർക്ക് സാന്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി ടി. സിദ്ദിഖ്

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് അവോക്കാഡോ കൃഷിക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്ക് സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
ലോക അവോക്കാഡോ ദിനചാരണത്തിന്‍റെ ഭാഗമായി അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വയനാട് കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക കോളജ്, അന്പലവയൽ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവോക്കാഡോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തേക്ക് പ്രതിവർഷം 1,62,200 ത്തോളം ടണ്‍ അവോക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിലേക്ക് നൽകുകയാണ്.
അവോക്കാഡോ കൃഷി പ്രോത്സാഹിപ്പിച്ച് ആവശ്യമായ ഫലം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അവോക്കാഡോ, റംബുട്ടാൻ, മാംഗോസ്റ്റീൻ തുടങ്ങിയ വിദേശഫലവിളകൾ കേരളത്തിലെ കൃഷിയിടങ്ങളിൽ വിജയകരമായി ഉത്പാദിപ്പിക്കുന്നുണ്ട്. അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.
കയറ്റുമതി നടത്തുന്ന പ്രമുഖ ഏജൻസികളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും കയറ്റുമതി നടപടികൾ വേഗത്തിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക കാർഷിക വിജ്ഞാനവും സാങ്കേതിക വിദ്യകളും എക്സ്റ്റൻഷൻ സംവിധാനത്തിലൂടെ കർഷകരിലേക്ക് കൃത്യമായി എത്തിക്കും.

ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികൾ, വളപ്രയോഗം, കീടരോഗ നിയന്ത്രണം, വിളവെടുപ്പ്, ശുചീകരണം, ഗ്രേഡിംഗ്, പാക്കിംഗ്, കോൾഡ് സ്റ്റോറേജ്, മൂല്യവർധനം, വിപണനം തുടങ്ങി സമഗ്രമായ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്. അന്പലവയൽ കേന്ദ്രീകരിച്ച് അവോക്കാഡോ കൃഷിയുടെ സമഗ്ര വികസനത്തിന് മാതൃകാ സംവിധാനം രൂപീകരിച്ച് കർഷകരുടെ സാന്പത്തിക ശാക്തീകരണത്തിന് പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുന്ന പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും കർഷകരിലെത്തിക്കുന്നതിന് കർഷകരുടെയും കർഷകസംഘങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവോക്കാഡോ പാക്കേജിംഗ് ബോക്സ് മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പദ്ധതികളുട ഭാഗമായി തെരഞ്ഞെടുത്ത മാതൃക തോട്ടങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. അവോക്കാഡോ കൃഷിയെക്കുറിച്ച് കർഷകർക്കായി കാർഷിക സെമിനാറും മികച്ച അവോക്കാഡോ ഫലത്തിനുള്ള മത്സരവും സംഘടിപ്പിച്ചു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ബിനു പി. ബോണി, അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഷജീഷ് ജാൻ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കാർഷിക സർവകലാശാലയിലെ ഗവേഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Wayanad

കാട്ടാനകളെ വനത്തിലേക്ക് തുരത്തുക: നാട്ടുകാര്‍ നാലാംമൈലില്‍ സമരം നടത്തി

ഗൂഡല്ലൂര്‍: കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പാടന്തറ നാലാംമൈലില്‍ സമരം നടത്തി.

രണ്ടു മാസത്തിലേറെയായി പാടന്തറ, കല്ലിങ്കര, നാലാംമൈല്‍, കണിയംവയല്‍, ത്രീ ഡിവിഷന്‍, ദേവര്‍ഷോല ഭാഗങ്ങളില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷമാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രാവും പകലും കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ചുറ്റിത്തിരിയുകയാണ്. ഇന്നലെ രാവിലെ 8.15ന് കല്ലിങ്കരയില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി.

സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് ആനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ വനംവകുപ്പിനെതിരേ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ വനംവകുപ്പ് വാഹനം തടഞ്ഞു.
പട്ടാപ്പകല്‍ പോലും കാട്ടാനകള്‍ റോഡിലൂടെയും ജനവാസ മേഖലകളിലൂടെയും സഞ്ചരിക്കുകയാണ്.

വനപാലകര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാലാംമൈലില്‍ ജനങ്ങള്‍ തടിച്ചു കൂടി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. മുതുമലയില്‍ നിന്ന് കുംകിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ ഉടനെ ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ തിങ്കളാഴ്ചക്കകം ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറ മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ കുടുംബ സമേതം സമരം ചെയ്യുമെന്ന് നാട്ടുകാര്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Wayanad

ചുണ്ടക്കരയിലും രണ്ട് ആടുകളെയും

സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ ചുണ്ടക്കരയിൽ പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു.

ചുണ്ടക്കര സ്വദേശിനി പാത്തുമ്മയുടെ ആടുകളെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. ഒരു ആടിന്‍റെ ജഡം പകുതി ഭക്ഷിച്ച നിലയിലായിരുന്നു.
രാവിലെ വീട്ടുകാർ ആട്ടിൻകൂട്ടിലെത്തിയപ്പോഴാണ് ആടുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.

ആടുകളെ കൊന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Wayanad

മാപ്പിളത്തോട്ടത്തിലും നെടുമ്പാലയിലും പുലി ആക്രമണം; വളര്‍ത്തുനായയെ കൊന്നു

വൈത്തിരി: മേപ്പാടി പഞ്ചായത്തിലെ മാപ്പിളത്തോട്ടത്തില്‍ പുലി വളര്‍ത്തുനായയെ കൊന്നു.

പ്രദേശത്തെ ഹരിഹരന്‍ വീട്ടുമുറ്റത്ത് കെട്ടിയ നായയെയാണ് കഴിഞ്ഞദിവസം രാത്രി പുലി പിടിച്ചത്. കരച്ചില്‍ കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ നായയെ പുലി വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്.
വീട്ടുകാര്‍ ബഹളം വച്ചപ്പോല്‍ പുലി ജഡം ഉപേക്ഷിച്ച് സമീപത്തെ തേയിലക്കാട്ടില്‍ മറഞ്ഞു. സ്ഥലത്ത് വനപാലകര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടു.

സമീപപ്രദേശമായ നെടുമ്പാലയിലും കഴിഞ്ഞദിവസം പുലി ആക്രമണം ഉണ്ടായി. എസ്റ്റേറ്റ് തൊഴിലാളി കുര്യന്‍റെ തൊഴുത്തിലെ പശുവിനെയാണ് പുലി ആക്രമിച്ചത്. പശുവിന്‍റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പാട്ടകൊട്ടിയും ബഹളംവച്ചുമാണ് പുലിയെ ഓടിച്ചത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ പശു ചികിത്സയിലാണ്. പുലി സാന്നിധ്യം മാപ്പിളത്തോട്ടം, നെടുമ്പാല നിവാസികളെ ഭീതിയിലാക്കി. പുലിയെ കുടുവച്ച് പിടിക്കണമെന്നും കേടായ തെരുവുവിളക്കുകള്‍ നന്നാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Wayanad

ജനകീയ കര്‍മ സമിതിയുമായി കര്‍ഷക മഹാപഞ്ചായത്ത് കൈകോര്‍ക്കുന്നു

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴത്തോട് ചുരം ബദല്‍ പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ദീര്‍ഘകാലമായി സമരമുഖത്തുള്ള ജനകീയ കര്‍മ സമിതിയുമായി കര്‍ഷക മഹാപഞ്ചായത്ത് കൈ കോര്‍ക്കുന്നു. യോജിച്ച പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കര്‍ഷക പഞ്ചായത്തും ജനകീയ കര്‍മ സമിതിയും സംസ്ഥാനതല കാമ്പയിന്‍ നടത്തും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ 111 കര്‍ഷക-ജനകീയ സംഘടനകളുടെ ഐക്യവേദിയാണ് കര്‍ഷക മഹാപഞ്ചായത്ത്. "സുരക്ഷിതമാണ് വയനാട്, അനിവാര്യമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാ എമര്‍ജന്‍സി എക്‌സിറ്റ് റോഡ്' എന്ന പേരിലാണ് കാമ്പയിന്‍. ഇതിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചിന് പടിഞ്ഞാറത്തറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുമെന്ന് ജനകീയ കര്‍മ സമിതി പ്രതിനിധികളായ ശകുന്തള ഷണ്‍മുഖന്‍, വി. പ്രകാശ്കുമാര്‍, യു.സി. ഹുസൈന്‍, അസീസ് കളത്തില്‍, പി.കെ. ബെന്നി കുറുമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ ജനപക്ഷ പരിസ്ഥിതി ഗവേഷണ പദ്ധതിയുടെ 24-ാമത് പഠന റിപ്പോര്‍ട്ട്(സുരക്ഷിത വയനാട്: വേണം ചുരം രഹിത പടിഞ്ഞാറത്തറ-പൂഴിത്തോട് അതിവേഗപാത) പ്രകാശനം മന്ത്രി നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. ഫാത്തിമ തെഹ്‌ലിയ (പേരാമ്പ്ര), ഉഷ വിജയന്‍ (മാനന്തവാടി), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഹനീഫ, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. അസ്മ (പടിഞ്ഞാറത്തറ), ഗിരിജ സുധാകരന്‍ (എടവക), സൂസി ബാബു (തരിയോട്), കമര്‍ ലൈല (വെള്ളമുണ്ട), ജാസിര്‍ പാലക്കല്‍ (വെങ്ങപ്പള്ളി), സി.സി. രജിത(കോട്ടത്തറ), കര്‍ഷക മഹാപഞ്ചായത്ത് ചെയര്‍മാന്‍ ജയിംസ് വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്ത പടിഞ്ഞാറത്ത-പൂഴിത്തോട് റോഡ് നിര്‍മാണം 32 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തതിന് കാരണം വനം വകുപ്പിലെ ചില ഉന്നതരുടെ കടുംപിടിത്തമാണെന്ന് ജനകീയ കര്‍മ സമിതി പ്രതിനിധികള്‍ പറഞ്ഞു. വയനാടിനെ പുറംലോകവുമായും തിരിച്ചും ബന്ധപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടതായ താമരശേരി ചുരം പാതയില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാണ്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയില്‍ കള്ളാടി മണിടിച്ചിലിനെത്തുടര്‍ന്ന രൂപപ്പെട്ട അനിശ്ചിതത്വം നീങ്ങിയാല്‍ത്തന്നെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. എന്നിരിക്കേ പൂഴിത്തോട് ബദല്‍പാത അനിവാര്യതയാണ്. എന്നാല്‍ ഇതിലേക്ക് കണ്ണ് തുറന്നുപിടിക്കുന്നതിലെ വിമുഖത ഉത്തരവാദപ്പെട്ടവര്‍ തുടരുകയാണ്. റോഡ് പദ്ധതിക്ക് ഉപയോഗപ്പെടുത്തേണ്ട 10 കിലോമീറ്റര്‍ വനപ്രദേശം റിസര്‍വ് ചെയ്ത നിബിഡ വനമല്ലെന്ന വസ്തുത അംഗീകരിക്കാനും അതനുസരിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും വനം വകുപ്പില്‍ സമ്മര്‍ദം ഉണ്ടാകുന്നില്ല.

1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്‍റ്) ആക്ട് പ്രകാരം വനമായി മാറിയ കൃഷി, എസ്റ്റേറ്റ് ഭൂമികളെയാണ് വനം വകുപ്പ് നിബിഡവനമായി തെറ്റായി ചിത്രീകരിച്ച് റോഡ് പദ്ധതിക്ക് എതിരേ നില്‍ക്കുന്നത്. വനം വകുപ്പ് വസ്തുതകള്‍ക്ക് നിരക്കുന്ന റിപ്പോര്‍്ട്ട് തയാറാക്കിയാല്‍ റോഡ് പ്രവൃത്തിക്ക് കേന്ദ്ര മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുന്നതിലെ തടസം നീങ്ങും. നിബിഡവനമെന്ന് വനം വകുപ്പ് അവകാശപ്പെടുന്ന ഭൂപ്രദേശത്ത് ഒരു വന്‍മരം പോലും ഇല്ലെന്ന് നേരത്തേ സംയുക്ത സ്ഥലപരിശോധനയില്‍ വ്യക്തമായതാണെന്നും കര്‍മസമിതി പ്രതിനിധികള്‍ പറഞ്ഞു.

Wayanad

ബത്തേരി റോട്ടറി ക്ലബ്ബിന്‍റെ പൈതൃക ബൈക്ക് യാത്രയ്ക്ക് തുടക്കമായി

സുൽത്താൻ ബത്തേരി: റോട്ടറി ക്ലബ്ബിന്‍റെ പൈകൃക ബൈക്ക് യാത്രയ്ക്ക് തുടക്കമായി.
റോട്ടറി ഡിസ്ട്രിക്ടിന്‍റെ 2026-27ലെ മുൻഗണനാ പദ്ധതികളായ മൈ സിറ്റി ക്ലീൻ സിറ്റി, മൈ സിറ്റി ഹെൽത്തി സിറ്റി, മൈ സിറ്റി ആക്സിഡന്‍റ് ഫ്രീ സിറ്റി, മൈ സിറ്റി ബിസിനസ് ഫ്രണ്ടിലി സിറ്റി, മൈ സിറ്റി ഡ്രഗ് ഫ്രീ സിറ്റി, മൈ സിറ്റി വിമൻ എംപവേഡ് സിറ്റി, മൈ സിറ്റി മില്ലേനിയം സിറ്റി എന്നീ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ബത്തേരിയിൽനിന്ന് മഹാരാഷ്ട്രയിലെ അജന്ത-എല്ലോറ ഗുഹകളിലേക്കാണ് ആറ് ദിവസത്തെ യാത്ര.

മൂന്ന് സംസ്ഥാനങ്ങളിലൂടെ ഏകദേശം 3,000 കിലോമീറ്റർ പിന്നിടുന്ന യാത്രയ്ക്കിടെ വിവിധ സ്കൂളുകൾ, കോളജുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് ബത്തേരി നഗരസഭ നടപ്പാക്കുന്ന ഗ്രീൻ സിറ്റി പദ്ധതിയും റോട്ടറി ഡിസ്ട്രിക്ടിന്‍റെ വിവിധ പദ്ധതികളും പരിചയപ്പെടുത്തും. റോട്ടറി ഓഫീസിന് മുന്പിൽ പ്രസിഡന്‍റ് എം.എസ്. ദിലീപ് ഫ്ളാഗ്ഓഫ് ചെയ്തു. യാത്രാ ക്യാപ്റ്റൻ മാത്യു ചാന്ത്യത്തിന് ഡിഡിസി വി.വി. സണ്ണി റോട്ടറി പതാക കൈമാറി. റൊട്ടേറിയൻമാരായ രവീന്ദ്രനാഥ്, ഇ.പി. മോഹൻദാസ്, സി.എം. ചന്ദ്രൻ, പി.പി. ബിജു, കെ.കെ. തന്പി, അഡ്വ. ജോണി, വിനയൻ, ഹരികുമാർ, വർഗീസ് പാൽപ്പാത്ത്, യാത്രികരായ നിസാറുദീൻ, ഏബ്രഹാം ഓഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Wayanad

എച്ച്‌ഐവി എയ്ഡ്‌സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: എച്ച്‌ഐവി എയ്ഡ്‌സ് ബോധവത്കണത്തിന്‍റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍എസ്എസ് യുവ ജാഗരണ്‍ എന്നിവ സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.

39 സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത് മത്സരത്തില്‍ തൊണ്ടര്‍നാട് എംടിഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജെ. ദില്‍നത്ത്-വി.ജി. ഡെല്‍വിന്‍ ടീം ഒന്നാംസ്ഥാനം നേടി. ബത്തേരി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വൈഷ്ണവ് രജീഷ്-ആന്‍ മരിയ ഷൈബു ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി. പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡാനി ഷിജോ-വി. അംറിന്‍ ഫര്‍സാന്‍ ടീമിനാണ് മൂന്നാം സ്ഥാനം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ആദ്യ സ്ഥാനക്കാര്‍ ഓഗസ്റ്റ് 12ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന് യോഗ്യത നേടി.
ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍ മത്സരത്തിന് നേതൃത്വം നല്‍കി.

സമാപനച്ചടങ്ങില്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജലിബ, എന്‍എസ്എസ് യുവ ജാഗരണ്‍ കോഓര്‍ഡിനേറ്റര്‍മാരായ വിനീത, കെ.ടി. സ്മിനിമോള്‍, സുഭാഷ്, ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് സി.കെ. ബിജു, ടിബി, എച്ച്‌ഐവി കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍, മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് സലിം ബാബു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

സുനില്‍ പ്രേംനാഥിനെ അനുമോദിച്ചു

വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയുടെ 90-ാം വാര്‍ഷിക ലോഗോ രൂപകല്‍പന ചെയ്ത സുനില്‍ പ്രേംനാഥിനെ ലൈബ്രറിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. കമര്‍ ലൈല മെമന്‍റോ നല്‍കി. വാര്‍ഡ് അംഗം റംല മുഹമ്മദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി പി.ടി. സുഭാഷ്, സുനില്‍ പ്രേംനാഥ് മധുമാനിയില്‍, എന്‍.കെ. ബാബുരാജ്, എം. സരസമ്മ, എം.ജി. ശാരദ, എം.ജെ. ത്രേസ്യ, ലൈബ്രറി സെക്രട്ടറി എം. മണികണ്ഠന്‍ മിഥുന്‍ മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Wayanad

പ്ലസ് ടു സേ പരീക്ഷാ വിജയികളെ ആദരിച്ചു

പുല്‍പ്പള്ളി: ജില്ലയിലെ പ്ലസ് ടു സേ പരീക്ഷാ വിജയികളെ തോണിച്ചാല്‍ സത്യജിത് റേ ഇന്‍റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ (സിഫി) നേതൃത്വത്തില്‍ ആദരിച്ചു.
മാനന്തവാടി എരുമത്തെരുവ് ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സിഫി പ്രിന്‍സിപ്പല്‍ ഡോ. രാകേഷ് കാലിയ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. രതീഷ് മെമന്‍റോ വിതരണം നിര്‍വഹിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കെ. ബാലചന്ദ്രന്‍, കെസിയ ജേക്കബ്, രൂപേഷ്‌കുമാര്‍, അതുല്‍രാജ് എന്നിവര്‍ ഓറിയന്‍റേഷന്‍ ക്ലാസെടുത്തു.
മാനേജിംഗ് ഡയറക്ടര്‍ കെ.പി. തിലക്‌രാജ്, പിആര്‍ഒ ജിബിന്‍ വര്‍ഗീസ്, കെ.കെ. ഷിജു, വിദ്യ വിനോദ്, അനില ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Wayanad

ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ 90-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു.

കളക്ടറുടെ ചേംബറില്‍ നടന്ന പപരിപാടിയില്‍ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. കമര്‍ ലൈല, പഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ലൈബ്രറിയുടെ ആദ്യകാല ഭാരവാഹികളായ പി.ജെ. ആന്‍റണി, വി.കെ. ശ്രീധരന്‍, ടിഎല്‍സി അംഗം എം. മുരളീധരന്‍, മേരാ യുവ ഭാരത് കോഓര്‍ഡിനേറ്റര്‍ കെ.എ. അഭിജിത്ത്, മാധ്യമ പ്രവര്‍ത്തകരായ സി.വി. ഷിബു, വി.ആര്‍. രാജിത്ത്, ലൈബ്രറി പ്രവര്‍ത്തകരായ മിഥുന്‍ മുണ്ടക്കല്‍, എം. മോഹനകൃഷ്ണന്‍, എന്‍.ജി. ശാരദ, എം.ജെ. ത്രേസ്യ, എം. സരസമ്മ, വി.എം. ഷീല, സ്വാഗതസംഘം കണ്‍വീനര്‍ എം. സുധാകരന്‍, ട്രഷറര്‍ എം. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Wayanad

മന്ത്രി ടി. സിദ്ദിഖിന് സ്വീകരണം നല്‍കി

കോട്ടത്തറ: കെപിസിസി സംസ്‌കാര സാഹിതി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കൃഷി മന്ത്രി ടി. സിദ്ദിഖിന് സ്വീകരണം നല്‍കി. ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.

വന്ദന ഷാജു അധ്യക്ഷത വഹിച്ചു. പി.പി. ആലി, ചന്ദ്രിക കൃഷ്ണന്‍, സുരേഷ്ബാബു വാളല്‍, സി.കെ. ജിതേഷ്, ടി. സതീഷ് കുമാര്‍, സി.സി. രജിത, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഏബ്രഹാം കെ. മാത്യു, പി.പി. റെനീഷ്, എ.എന്‍. അബ്ദുള്‍ മജീദ്, എ.സി. മാത്യൂസ്, എം.ജി. ഉണ്ണി, എം. നോറിസ് ,സുജാത മഹാദേവന്‍, ഷീജ അരപ്പറ്റ എന്നിവര്‍ പങ്കെടുത്തു. വയനാടിന്‍റെ കലാ-സാംസ്‌കാരിക-കാര്‍ഷിക പൈതൃകം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് മറുപടി പ്രസംഗത്തില്‍ കൃഷിമന്ത്രി പറഞ്ഞു.

Wayanad

മണ്‍സൂണ്‍ മത്സ്യസമൃദ്ധി: മത്സ്യങ്ങൾ വില്പന നടത്തി

കൽപ്പറ്റ: ട്രോളിംഗ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന "മണ്‍സൂണ്‍ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റ് പരിസരത്ത് നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ എഡിഎം കെ. അജീഷിന് നൽകി കർഷകർ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യ വില്പന നിർവഹിച്ചു. മണ്‍സൂണ്‍ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സകർഷകർക്ക് പ്രോത്സാഹനം നൽകണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യ കൃഷിയിൽ സംസ്ഥാനത്തെ മികച്ച കർഷക അവാർഡ് ജേതാവ് തെക്കുംതറ കൃഷ്ണവിലാസത്തിൽ ശശീന്ദ്രൻ ഫിഷറീസ് ഉത്തരമേഖല ജോയിന്‍റ് ഡയറക്ടർ ബി.കെ. സുധീർകിഷനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കമലാ രാമൻ, ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ വി. സുനീർ, മത്സ്യഭവൻ ഓഫീസർമാരായ അനാമിക മരിയ ജോണ്‍, കിരണ്‍ ജോസ്, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Wayanad

ടൗണ്‍ഷിപ്പിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങൾക്ക് ഭീഷണിയായതിനാൽ നീക്കം ചെയ്യണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.

ടൗണ്‍ഷിപ്പിൽ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിർദേശിച്ചു. പുൽപ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരിൽ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബങ്ങൾ മാറി താമസിക്കുന്ന കാലയളവിൽ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ കരാർ കന്പനിയായ യുഎൽസിസിക്കും വീടുകളോട് ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് സുരക്ഷിതമായി മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർക്കും മന്ത്രി കർശന നിർദേശം നൽകി.

ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഇ.ടി. രാകേഷ്, കൽപ്പറ്റ വില്ലേജ് ഓഫീസർ കെ. ബാലൻ, കൽപ്പറ്റ നഗരസഭാ ഉദ്യോഗസ്ഥർ, യുഎൽസിസി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

Wayanad

തദ്ദേശ വകുപ്പിലെ ഡ്രൈവര്‍ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു

 

കമ്പളക്കാട്(വയനാട്): തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് (കാറ്റഗറി നമ്പര്‍ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉദ്യോഗാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.

കഴിഞ്ഞദിവസം കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. ഐജി അജിതാബീഗത്തിന്‍റെ ‌നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ അംഗങ്ങളായ രണ്ട് എസ്‌ഐമാരും ഒരു സിപിഒയുമായാണ് ഹിയറിംഗിന് എത്തിയത്.
പിഎസ്‌സി മുഖേനയുള്ള നിയമനം തടഞ്ഞുവച്ചതിനും വെബ്‌സൈറ്റില്‍നിന്ന് ഒഴിവുകള്‍ പിന്‍വലിച്ചതിനും എതിരേ വയനാട്ടിലെ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു.

തദ്ദേശവകുപ്പില്‍ 2,500 ഓളം താത്കാലിക ഡ്രൈവര്‍മാരുണ്ട്. 2022ലെ ചില സര്‍ക്കാര്‍ തീരുമാനങ്ങളുടെ മറവില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

Wayanad

നാല് ദിവസത്തിനിടെ മൂന്ന് തവണ സാന്നിധ്യം

സുല്‍ത്താന്‍ ബത്തേരി: ചീരാലിലും പരിസര പ്രദേശങ്ങളിലും കടുവാ ഭീതി തുടരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഏറ്റവും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുടെ സാന്നിധ്യം തുടര്‍ച്ചയായി സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും അതിനെ പിടികൂടാനോ കാടുമൂടിക്കിടക്കുന്ന തോട്ടങ്ങള്‍ വൃത്തിയാക്കി സുരക്ഷ ഉറപ്പാക്കാനോ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ വര്‍ഷം മേയ് മാസം മുതലാണ് ചീരാലിലും സമീപ പ്രദേശങ്ങളിലുമായി കടുവയുടെ സാന്നിധ്യം പതിവാകുന്നത്.

ആദ്യം മുത്താച്ചിക്കുന്നില്‍ വയലില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു. തുടര്‍ന്ന് പുളിഞ്ചാലില്‍ ഒരു പശുക്കിടാവിനെയും ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും വനംവകുപ്പ് വിവിധയിടങ്ങളില്‍ കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുവ ഇതുവരെ കൂട്ടിലായില്ല.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെ വല്ലത്തൂരില്‍ ജോയ്‌സിയുടെ വീടിന് സമീപവും ശനിയാഴ്ച രാത്രി കൊട്ടക്കുണ്ടില്‍ ഉമ്മുക്കുലുസുവിന്‍റെ വീടിന് സമീപവും നാട്ടുകാര്‍ കടുവയെ കണ്ടതായി പറയുന്നു. ഏറ്റവും ഒടുവില്‍ ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കണ്ടെത്തിയ കടുവയുടെ കാല്‍പ്പാടുകളും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നിരന്തരമായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

Wayanad

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ്

പുൽപ്പള്ളി: നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഉന്നതാധികാരികളുടെ അനാസ്ഥമൂലം സ്വന്തമായി കെട്ടിടമില്ലാതെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ്.

സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം എന്ന ആവശ്യം ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ബത്തേരി താലൂക്കിലെ ആറ് വില്ലേജുകളിലെ ആയിരക്കണക്കിന് രജിസ്ട്രേഷൻ നടപടികൾ നിർവഹിക്കുന്ന ഓഫീസാണിത്. ടൗണിലെ വാടക കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

രജിസ്റ്റർ ചെയ്ത ആധാരങ്ങളും രേഖകളും കാരണം ഓഫീസിലെത്തുന്നവർക്കും ജീവനക്കാർക്കും നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്.
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഏഴ് വർഷം മുൻപ് നൽകിയ അപേക്ഷയിൽ നാളിതുവരെ നടപടി എടുക്കാത്തതാണ് സബ് രജിസ്ട്രാർ ഓഫീസിന്‍റെ സ്വന്തം കെട്ടിടം എന്ന സ്വപ്നം അനന്തമായി നീളാൻ കാരണം. സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2004 ലാണ് രജിസ്ട്രേഷൻ വകുപ്പ് പഞ്ചായത്ത് അധികൃതർക്ക് ആദ്യമായി അപേക്ഷ സമർപ്പിച്ചത്.

എന്നാൽ 2010ൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന് ഭൂമി നൽകാൻ തീരുമാനിച്ചു. പിന്നീട് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സൗകര്യപ്രഥമായ ഏത് സ്ഥലം നൽകുമെന്നതായി പ്രശ്നം. തുടർന്ന് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്പിലുള്ള സ്ഥലം കൊടുക്കാൻ 2016ൽ തീരുമാനമായി. പക്ഷേ ആ ഭൂമി അനധികൃതമായി പലരും കൈവശം വച്ചിരിക്കയാൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പോലുമായില്ല.

തുടർന്ന് പഞ്ചായത്ത് ഭരണ സമിതി 2021 ജൂലൈ 19ന് ചേർന്ന അടിയന്തര യോഗത്തിലെ തീരുമാന പ്രകാരം പുൽപ്പള്ളി വില്ലേജ് ഓഫീസിന് പിൻഭാഗത്തുള്ള റീസർവേ നന്പർ 571/23 ൽ ഉൾപ്പെട്ട 10 സെന്‍റ് സ്ഥലം സബ് രജിസ്ട്രാർ ഓഫീസിന് നൽകാൻ തീരുമാനിച്ചു.

ഭരണാനുമതി ലഭിക്കുന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി മുന്പാകെ പഞ്ചായത്ത് നൽകിയ ഫയൽ ചുവപ്പ് നാടയിൽ കുടുങ്ങിയതോടെ നടപടികൾ അന്തമായി നീളുകയാണ്. കെട്ടിടാവശ്യത്തിന് പാസായി കിടക്കുന്ന ഫണ്ട് പാഴാകാതിരിക്കാൻ സബ് രജിസ്ട്രാറും പഞ്ചായത്ത് നൽകിയ അപേക്ഷയുടെ അന്തിമ നടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിയും മുറയ്ക്ക് കത്തുകൾ എഴുതുന്നുണ്ട് എന്നത് മാത്രമാണ് ഏക പ്രതീക്ഷ.

1982 ലാണ് പുൽപ്പള്ളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. പാടിച്ചിറ, പുൽപ്പള്ളി, ഇരുളം, പുറക്കാടി,കൃഷ്ണഗിരി, നടവയൽ വില്ലേജുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളുടെ രജിസ്ട്രേഷൻ പുൽപ്പള്ളിയിലാണ് നടക്കുന്നത്. അടിയന്തരമായി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Wayanad

പാതയോരങ്ങളില്‍ മരങ്ങള്‍ കൂട്ടിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു

പുല്‍പ്പള്ളി: റോഡരില്‍ മരത്തടി കൂട്ടിയിടുന്നത് അപകടക്കെണിയാകുന്നു. പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ പല പാതകളുടെയും അരികില്‍ മാസങ്ങളായി മരത്തടികള്‍ കൂട്ടിയിട്ടിരിക്കുകയാണ്.

സ്വകാര്യ വ്യക്തികള്‍ വില്‍പന നടത്തിയ മരങ്ങളാണ് വ്യാപാരികള്‍ മുറിച്ചു നീക്കി റോഡോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഷെഡ് മുതല്‍ മുള്ളന്‍കൊല്ലി വരെയുള്ള റോഡരികില്‍ മിക്ക ഭാഗത്തും മരങ്ങളുടെ ഭാഗങ്ങള്‍ അപകടകരമായ രീതിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഏറെ നാളായി ഇത്തരത്തില്‍ മരത്തടികള്‍ അലക്ഷ്യമായി കിടന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ലോറിയിലും മറ്റും എളുപ്പത്തില്‍ കയറ്റിക്കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് തോട്ടങ്ങളില്‍ നിന്ന് മരംമുറിച്ച് റോഡരികിലിടുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പാതയേരങ്ങളില്‍ മരങ്ങള്‍ കൂട്ടിയിടുന്നത് നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Wayanad

കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നടപടി വേണം

പുല്‍പ്പള്ളി: കുടിയേറ്റ കാര്‍ഷികമേഖലയില്‍ കടമാന്‍തോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍.

പദ്ധതി സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

2023 മേയ് ആദ്യവാരം പുല്‍പ്പള്ളിയില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരം ഭൂതല സര്‍വേ നടത്തിയിരുന്നു. ഭൂതല സര്‍വേ റിപ്പോര്‍ട്ട് ഗ്രാമസഭകളിലടക്കം ചര്‍ച്ച ചെയ്തശേഷമേ പദ്ധതി കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.

ഭൂതല സര്‍വേ ഓഗസ്റ്റില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്ന കാര്യം. ഇതിനു പുറമേ നിലവില്‍ ഡാമുമായി ബന്ധപ്പെട്ട് ലിഡാര്‍ സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ നീങ്ങുമ്പോഴും ജനങ്ങളുടെ ആശങ്ക ബാക്കി നില്‍ക്കുകയാണ്.

പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, അഞ്ച് വാര്‍ഡുകളിലുള്ളവരെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുറത്തുവിടാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനും മറ്റും സാധിക്കുന്നില്ല. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളില്‍ ഒന്നാണ് കടമാന്‍തോട് പദ്ധതി. 2,000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ 490 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാകുമോയെന്നറിയാന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടും സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Wayanad

എരുമത്തെരുവിൽ തെരുവുനായശല്യം രൂക്ഷം

മാനന്തവാടി: എരുമത്തെരുവിൽ തെരുവുനായശല്യം രൂക്ഷമാകുന്നതായി ആരോപണം. എരുമത്തെരുവിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാക്കുന്നത്.
അതിരാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർഥികൾക്കാണ് തെരുവുനായ്ക്കൾ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത്. കൂട്ടമായി എത്തുന്ന നായ്ക്കളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്ന ഭീതിയിലാണിവർ. പ്രദേശത്ത് നായശല്യം വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.

മാസങ്ങൾക്ക് മുന്പ് പാണ്ടിക്കടയുൾപ്പടെയുള്ള ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു. എരുമത്തെരുവുൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നായകളുടെ എണ്ണം വർധിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനവും അധികൃതരും അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

Wayanad

മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ അന്തിമഘട്ടത്തില്‍

മാനന്തവാടി: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ അന്തിമഘട്ടത്തില്‍.
കോഴിക്കോടുള്ള സ്വകാര്യ കരാറുകാരനാണ് പ്രവൃത്തി നടത്തുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ പൂര്‍ണമായും പൊളിച്ചു.
താഴത്തെ നില പൊളിക്കല്‍ വൈകാതെ പൂര്‍ത്തിയാകും.
മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് സമുച്ചയത്തിന്‍റെ പ്രവൃത്തി ഒരു മാസത്തിനകം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Wayanad

പ്രതിക്ക് 10 വർഷം തടവ്

മീനങ്ങാടി: കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും വിധിച്ചു.
കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. പഴുപ്പത്തൂർ അരിവയൽ തെരക്കാട്ട് വയലിൽ രാജേഷ് എന്ന ഉണ്ണി (43)യെയാണ് ജഡ്ജി പി. സൈദലവി ശിക്ഷിച്ചത്.

ഐപിസി 307-ാം വകുപ്പ് (വധശ്രമം) പ്രകാരം 10 വർഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം മാരകായുധം ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് ഏഴ് വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കി. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.

അരിവയലിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളോട് പണം കടം നൽകാൻ വിസമ്മതിച്ചതും മറ്റൊരു കേസിൽ ജാമ്യം നിൽക്കാതിരുന്നതുമായ വിരോധത്തെ തുടർന്ന് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന രാജേഷ് കത്തി ഉപയോഗിച്ച് കഴുത്തിലും ചെവിയുടെ പിറകിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മീനങ്ങാടി പോലീസ് റെജിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടെ 2025ൽ റെജി ആത്മഹത്യ ചെയ്തിരുന്നു. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. രാംകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Wayanad

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം മാർച്ച് നടത്തി

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വനപാതയോരത്തെ അടിക്കാട് നാട്ടുകാർ വെട്ടിനീക്കിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായ്ക്കട്ടിയിലെ സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.നായ്ക്കട്ടി ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് റേഞ്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക സംഘം ജില്ലാ പ്രസിഡന്‍റ് സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സിജോ പട്ടമന അധ്യക്ഷത വഹിച്ചു.

വി.വി. ബേബി, ടി.കെ. ശ്രീജൻ, സി. ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു. മുത്തങ്ങയിൽ നിന്ന് ആലത്തൂരിലേക്ക് പോകുന്ന വനപാതയിലെ അടിക്കാടുകൾ വെട്ടിയതുമായി ബന്ധപ്പെട്ടാണ് പൊതുപ്രവർത്തകനായ എ.സി. ശശീന്ദ്രന്‍റെ പേരിൽ വനംവകുപ്പ് കേസെടുത്തത്. രൂക്ഷമായ വന്യമൃഗശല്യത്തെ തുടർന്ന് പ്രദേശവാസികൾ സുരക്ഷയുടെ ഭാഗമായി പാതയോരത്തെ അടിക്കാടുകൾ വെട്ടിനീക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

പകൽ സമയങ്ങളിലുപോലും കാട്ടാനകൾ പാതയിലെത്തി ഭീതി പരത്തിയിരുന്നെന്നും പലതവണ യാത്രക്കാർ അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിനൊടുവിൽ കർഷക സംഘം നേതാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേസ് പിൻവലിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് റേഞ്ച് ഓഫീസർ ഉറപ്പ് നൽകിയതായി പ്രതിഷേധക്കാർ അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

Wayanad

ആദിലക്ഷ്മി സനേഷിനെ ആദരിച്ചു

കൽപ്പറ്റ: ഏഴു വയസിനുള്ളിൽ ഒട്ടേറെ ദേശീയ, അന്തർദേശീയ റിക്കാർഡുകൾ നേടിയ ആദിലക്ഷ്മി സനേഷിനെ യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഒരു മിനിറ്റിനുള്ളിൽ 125 രാജ്യങ്ങളുടെ മാപ്പുകൾ, രാജ്യങ്ങളുടെ ടെലിഫോണ്‍ കോഡുകൾ, ദേശീയ പതാകകൾ, ദേശീയ മൃഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പറയാൻ ആദ്യലക്ഷ്മിക്ക് കഴിയും. എലൈറ്റ് ബുക്ക് ഓഫ് റിക്കാർഡ്, ഇന്‍റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ്, ഇന്‍റർനാഷണൽ സ്റ്റാർ കിഡ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ആദ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി. യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. പി.പി. ഷംസുദ്ദീൻ, സുനീർ ഇത്തിക്കൽ, ഇ. ഷബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Wayanad

ഓണം ഖാദി മേള തുടങ്ങി

കല്‍പ്പറ്റ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഉഷ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്‍റ് ഹരിദാസന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.

ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി.കെ. സിന്ധു സ്വാഗതം പറഞ്ഞു. എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടാകും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. മേള ഓഗസ്റ്റ് 25ന് സമാപിക്കും.

Wayanad

രാമായണ പാരായണ, പ്രശ്‌നോത്തരി മത്സരം നടത്തി

പുല്‍പ്പള്ളി: മുരിക്കന്‍മാര്‍ ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായി സീതാദേവി-ലവകുശ ക്ഷേത്രത്തില്‍ രാമായണ പാരായണ, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് ഉദ്ഘാടനം ചെയ്തു. രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്‍റ് ഐക്കരശേരി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു കെ. അമൃത, പി.ആര്‍. തൃദീപ്കുമാര്‍, മോഹനന്‍ തൂപ്ര, എന്‍. പ്രഭാകരന്‍ നായര്‍, ഇന്ദിര സുകുമാരന്‍, ലീന വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമായണ പാരായണ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ രഞ്ജിനി സ്വസ്തിക ഒന്നും കെ.കെ. ഓമന രണ്ടും സ്ഥാനം നേടി. വിജയലക്ഷ്മി നമ്പീശന്‍, പ്രസന്ന ഗിരീഷ് എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ പി.എസ്. ലഷ്മിറാം ഒന്നും ശ്രദ്ധ അനുരാഗ് രണ്ടും സ്വസ്തിക മൂന്നും സ്ഥാനം കരസ്ഥമാക്കി. പ്രശ്‌നോത്തരി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഉഷ, വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ബിന്ദു വേണുഗോപാല്‍, അപര്‍ണ എന്നിവര്‍ മൂന്നാംസ്ഥാനം വീതിച്ചു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആദിത്യന്‍ ഒന്നാംസ്ഥാനവും അഭിരാമി സുരേഷ് രണ്ടാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.എസ്. ആദിത്യ ഒന്നും ലഷ്മി റാം രണ്ടും പരിണയ ബിജു മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ എസ്. സ്‌കന്ദല്‍ ഒന്നാം സ്ഥാനം നേടി. ശ്രീഹരിക്കാണ് രണ്ടാംസ്ഥാനം. അശ്വിന്‍ അനീഷ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ സമ്മാന വിതരണം നടത്തും. എസ്. പ്രബോധ്കുമാറിന്‍റെ ആധ്യാത്മിക പ്രഭാഷണം ഉണ്ടാകും.

Wayanad

‘കൂടെ’ പദ്ധതി യോഗം ചേർന്നു

പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ആദിവാസി നേതാക്കളുടേയെ സന്നദ്ധ പ്രവർത്തകരുടേയും യോഗം ചേർന്നു.
പട്ടിക വർഗ വിദ്യാർഥികളുടെ ഉന്നതപഠനവും കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ "കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

പ്ലസ് ടു പഠനത്തിന് സീറ്റ് ലഭിക്കാത്ത ഗോത്ര വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പഠനം മുടങ്ങിയ വിദ്യാർഥികളുടെ ലിസ്റ്റുകൾ തയാറാക്കി, മുഖ്യമന്ത്രിയുടേയും പട്ടിക വർഗ മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തി തുടർപഠനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഉന്നതിയിലെ രക്ഷിതാക്കളുടേയും ട്രൈബൽ വകുപ്പിന്‍റേയും ജനപ്രതിനിധികളുടെയും സഹായത്തോടെ മണ്ഡലത്തിലെ ഉന്നതികളിൽ പഠനം മുടങ്ങിയ മുഴുവൻ വിദ്യാർഥികളേയും സ്കൂളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ ജോഷി ചാരുവേലിൽ, ഷിനു കച്ചിറയിൽ ജില്ല പഞ്ചായത്തംഗങ്ങളായ ഗിരിജ കൃഷ്ണൻ, ജിനി തോമസ്, ഹയർസെക്കൻഡറി കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അതുൽ തോമസ്, വർഗീസ് മുരിയൻകാവിൽ, രാംദാസ് എന്നിവർ പ്രസംഗിച്ചു.

Wayanad

പ്രകൃതിപഠനയാത്ര നടത്തി

വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തലപ്പുഴ ചിറക്കര എസ്റ്റേറ്റിലേക്ക് പ്രകൃതിപഠനയാത്ര നടത്തി.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സയന്‍സ് ക്ലബ് അംഗങ്ങളായ 75 വിദ്യാര്‍ഥികളും 12 അധ്യാപകരും പങ്കെടുത്തു.

ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സി.ടി. ബീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ അബ്ദുള്‍ സലാം പ്രസംഗിച്ചു. ക്ലബ് കണ്‍വീനര്‍ സുജ സയനന്‍, ഗോവിന്ദരാജ്, കെ.എന്‍. ഉഷ, ജിബിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി ടീച്ചര്‍ എഡുക്കേഷന്‍ സെന്‍റര്‍ അധ്യാപകവിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കാളികളായി.

Kannur

ദുരിതമഴ

കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപക നാശ നഷ്ടം. കർണാടക, ആറളം വനമേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ അറബി രണ്ടാംകൈയിലും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിലും കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കരകവിഞ്ഞും ടൗണുകളിലും നിരവധി വീടുകളിലും വെള്ളം കയറി. അയ്യൻകുന്നിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 9 വരെ 300 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പുഴകൾ കരകവിഞ്ഞു;
പാലങ്ങൾ മുങ്ങി
മലയോരത്തെ വലുതും ചെറുതുമായ പുഴകൾ അപകടകരമായി നിറഞ്ഞ് ഒഴുകുകയാണ്. മഴ തോരാതെ പെയ്യുന്നതോടെ താഴ്ന്നപ്രദേശങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രധാന പുഴകളായ ബാരാപോൾ , ബാവലി , വയത്തൂർ പുഴകളും ഇവയുടെ കൈവഴികളായ പുഴകളും അപകടരേഖയ്ക്ക് മുകളിലേക്ക് വെള്ളം കുതിച്ചെത്തിയതോടെ നാല് പാലങ്ങൾ വെള്ളത്തിനടിയിലാണ്. വയത്തൂർ പുഴയിലെ വട്ട്യാംതോട് , മണിക്കടവ് , വയത്തൂർ പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ബാവലിപ്പുഴ കരകവിഞ്ഞതോടെ ആറളം ഫാമിലേക്കുള്ള പ്രധാന കവാടമായ പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പാലങ്ങൾ വെള്ളത്തിനടിയിലായതോടെ ആറളം ഫാം, മണിക്കടവ്, മണിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു . ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. ആറളം വന്യജീവി സങ്കേത്തിന്‍റെപ്രധാന ഓഫിസ് കവാടവും വഴിയും വെള്ളം കയറി മൂടി. ചടിച്ചിക്കുണ്ട് കല്ലുവയൽ റോഡിൽ വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് പതിച്ചു. കേളോത്ത് വീട്ടിൽ പി. ബാബുവിന്‍റെ വീട്ടുമുതലാണ് ഭാഗികമായി തകർന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക്‌ വീണു. വാണിയപ്പാറ പുഴയും വെമ്പുഴയും കരകവിഞ്ഞൊഴുകി.
ചെറുപുഴ: കർണാടക വനത്തിലും ചെറുപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിലും ഉരുൾപൊട്ടിയിതിനു പിന്നാലെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽ പാലങ്ങൾ തകർന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ രാജഗിരി ഇല്ലിമൂട്ടിൽ സാബുവിന്‍റെ പുരയിടത്തിൽ ഉരുൾപൊട്ടി വെള്ളവും ചെളിയും കാര്യങ്കോട് പുഴയിലേക്ക് കുത്തിയൊഴുകി. ജോസ്ഗിരിയിലെ മേത്തല റോബിയുടെ കൃഷിയിടത്തിലും ഉരുൾ പൊട്ടി. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ റവന്യൂവിൽ ഒറ്റപ്പെട്ടു പോയ നാലു കുടുംബങ്ങളെ നാട്ടുകാർ രക്ഷപെടുത്തി. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി. രാജഗിരിയിൽ കഴിഞ്ഞ ദിവസം കല്ല് ഇടിഞ്ഞു വീണതിന് സമീപത്തെ വീട്ടുകാരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. കോഴിച്ചാൽ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിൽ ചെറുപുഴ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോലുവളളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേയ്ക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കാസർഗോഡ് ജില്ലയിലെ തയ്യേനി വായിക്കാനത്ത് ഉരുൾപൊട്ടി വെള്ളം ഏണിച്ചാൽ തോട് വഴി ഉച്ചയോടെ കാര്യങ്കോട് പുഴയിലെത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും ശക്തമായ കുത്തിയൊഴുക്കും അനുഭവപ്പെട്ടു. പട്ടത്തുവയൽ, താബോർ എന്നിവിടങ്ങളിലും വൻതോതിൽ മണ്ണിടിഞ്ഞു. ചെറുപുഴ കോഴിച്ചാൽ ഉന്നതിയിൽകുളം ഇടിഞ്ഞുതാണു.താബോർ - മുണ്ടേരിത്തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. രാജഗിരി - മരുതും തട്ട്, മരുതുംതട്ട് - ചേന്നാട്ടുകൊല്ലി, മരുതുംതട്ട് - ജോസ്ഗിരി റോഡുകൾ തകർന്നു. ഇതോടെ ജോസ്ഗിരി പ്രദേശം പൂർണമായി ഒറ്റപ്പെട്ടു.
ചെറുപുഴ - പുളിങ്ങോം - രാജഗിരി റോഡിൽ കന്നിക്കളത്ത് റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളം പൊങ്ങി. ഉമയംചാലിലും റോഡിലും രണ്ടാൾ ഉയരത്തിലും വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. പുളിങ്ങോം - പാലാവയൽ പാലം പൂർണമായി മുങ്ങി. ചെറുപുഴ - കമ്പിപ്പാലം റോഡും തിയേറ്റർ റോഡും വെള്ളത്തി മുങ്ങി. ചെറുപുഴ ചെക്ക്ഡാം പാലം അടച്ചു. കൊല്പാട പാലവും വെള്ളത്തിൽ മുങ്ങി.

പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

കണ്ണൂർ: ശക്തമായ മഴയിൽ പഴശി ഡാമിന്‍റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഷട്ടറുകൾ നാലു മീറ്ററാക്കി ഉയർത്തി. അണക്കെട്ടിലെ 15 ഷട്ടറുകളും ഇത്തരത്തിൽ ക്രമീകരിച്ചു. ഇതേ തുടർന്ന് വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുള്ളവരും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര- ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഹൗസ്‌ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു.

Kannur

മഴക്കെടുതിയിൽ വിറങ്ങലിച്ച് മലയോരം

കണ്ണൂർ: ശക്തമായ മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ആകെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.

ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇരിട്ടിയിൽ നാലു ക്യാന്പു കളും തളിപ്പറമ്പ് താലൂക്കിൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്‍റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശി വില്ലേജിലെ രത്നഗിരി സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

ഏരുവേശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ്‌ ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഇരിട്ടി താലൂക്ക് വയത്തൂര്‍ വില്ലേജിലെ ഉളിക്കല്‍, പേരട്ട, തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.

ഒന്പത് പുരുഷന്‍മാരും എട്ട് സ്ത്രീകളും ഒന്പതു കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്‍റ് ജോണ്‍സ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് 11 പുരുഷന്‍മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ഇന്നലെ മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ആറളത്ത് വീടുകളിൽ വെള്ളം കയറി

ആറളം: ശക്തമായ മഴയില്‍ കക്കുവ പുഴയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറളം ഫാമിന്‍റെ 11, 13 ബ്ലോക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ രണ്ട് ക്യാന്പുകളിലേക്ക് മാറ്റി. 16 പുരുഷന്‍മാരും 15 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടെ 50 പേരെ ഓമനമുക്ക് അങ്കണവാടിയിലേക്കും അഞ്ചു പുരുഷന്‍മാരും 35 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 60 പേരെ കമ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിത്താമസിപ്പിച്ചത്.

അറബി രണ്ടാംകൈയിൽ ഉരുൾപൊട്ടലിൽ എട്ടോളം വീടുകളിൽ വെള്ളം കയറി. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ പേരട്ട പുഴ കരകവിഞ്ഞ് എട്ട് വീടുകളിൽ വെള്ളം കയറി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ അമ്മിണി, ഗോപാലൻ, വിജയൻ, ശാന്ത ,നാരായണി. നങ്ങ ,ശാരദ ,ശാന്ത-രാജു എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കക്കുവ പുഴയോരത്തെ ചങ്ങാലിമറ്റം അന്നക്കുട്ടി, പാലക്കോടൻ സക്കീന എന്നിവരുടെ വീടുകളിലും വെള്ളം കയറി. ആറളത്തും അയ്യൻകുന്നിലും 24 മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്റർ കൂടുതൽ മഴപെയ്തതാണ് കണക്ക്.

ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ , വൈസ് പ്രസിഡന്‍റ് ജിമ്മി അന്തീനാട്ട് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി , വൈസ് പ്രസിഡന്റ് ടോമി ജോസഫ് , മുഴുവൻ ഭരണ സമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും, റവന്യു ,പഞ്ചായത്ത്, ആരോഗ്യവകുപ്പ് ജീവനക്കാർ , സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മണിക്കടവിൽ വെള്ളം കയറി 

മണിക്കടവ്: വയത്തൂർ പുഴ കരകവിഞ്ഞതോടെ ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ടൗൺ പൂർണമായും വെള്ളത്തിലായി. നിരവധി കടകൾ വെള്ളത്തിലായി. മഴക്ക് ശമനമില്ലാതെ തുടരുന്നത് കൂടുതൽ ഭീഷണി ആയിരിക്കുകയാണ്. കടകളിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉളിക്കൽ ടൗണിന് സമീപം നുച്യാടും പരിക്കളത്തും വെള്ളം കയറി. ഇവിടെനിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്തും റവന്യൂ വകുപ്പും നടപടി ആരംഭിച്ചു. വയത്തൂർ പുഴയിലെ ജലനിരപ്പ് വീണ്ടും അപകടകരമായി ഉയരുന്നതിനാലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്.

പേര്യ ചുരത്തിൽ മണ്ണിടിച്ചിൽ

പേരാവൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന നെടുംപൊയിൽ-പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെ 29ാം മൈലിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാസേനയും മറ്റു ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി മണ്ണു നീക്കൽ പ്രവർത്തി ആരംഭിച്ചു.

മട്ടന്നൂർ പ്രദേശങ്ങളിൽ വെള്ളം കയറി

മട്ടന്നൂർ: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മണ്ണൂർ, ചോലത്തോട്, വെളിയമ്പ്ര മേഖലയിൽ വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകുനേരത്തോടെയാണു വീടുകളിൽ വെള്ളം കയറി തുടങ്ങിയത്.
മണ്ണൂരിൽ കെ.പി. സുബൈദ, സി. പ്രേമ, ടി. ഉത്തമൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുക്കളുടെ വീട്ടിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ചോലത്തോട് മേഖലയിലും വീടുകളിൽ വെള്ളം കയറി. കൊട്ടാരം-പെരിയത്തിൽ റോഡ് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.

കൊട്ടാരം പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളക്കെട്ടുണ്ട്. മഴയുടെ ശക്തി വർധിച്ചാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കർണാടക വനമേഖലയിലെ ഉരുൾപൊട്ടലും പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് വീട്ടുകാരെ മാറ്റിയത്. പുഴയോരത്തുള്ള നിടുകുളം കടവ് പാർക്കിലും വെള്ളം കയറി.

കൊട്ടിയൂർ: ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പാല്‍ചുരം ഉന്നതിയിലെ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇരിട്ടി താലൂക്കിലെ വയത്തൂര്‍ അറബിക്കുളത്തിന് സമീപം രണ്ടാംകൈയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സുധീഷ് നടുവിലെപുരക്കല്‍ എന്നയാളുടെ വീട്ടില്‍ ഭാഗികമായി വെള്ളം കയറി. കുടുബാംഗങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ വട്ട്യാംതോട് പാലത്തില്‍ വെള്ളം കയറി. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി.

മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ട്യൂഷൻ സെന്‍ററുകൾക്കും അവധി

കണ്ണൂർ: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകളടക്കമുള്ള മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റുമുണ്ടാകില്ല.

Kannur

ആരോഗ്യവകുപ്പിൽ അവധിയിലുള്ള ജീവനക്കാർ ജോലിക്ക് ഹാജരാകണം

കണ്ണൂർ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അടിയന്തരമായ അവധിയിലല്ലാതെ അവധിയിലുള്ള ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരാരോടും ജോലിക്ക് ഹാജരാകാൻ ഡിഎംഒ ഡോ. വിവേക് കുമാർ നിർദേശിച്ചു. സ്ഥാപനമേധാവികൾ സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളുമായുള്ള നെറ്റ്‌വർക്ക് ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യം നേരിടാൻ എല്ലാ വിധ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് കൈക്കൊണ്ടതായും ഡിഎംഒ അറിയിച്ചു. മഴക്കെടുതിയിൽ പൊതുജനങ്ങളുടെയും ക്യാമ്പിൽ മാറ്റി പാർപ്പിച്ചവരുടെയും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ, പ്രധാന സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർ മാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര യോഗവും ഇന്നലെ ചേർന്നു. മഴ‌ക്കെടുതി നേരിടുന്നതിന് അവധി ദിവസങ്ങളിൽ അടക്കം സജ്ജമായിരിക്കാൻ ആരോഗ്യ പ്രവർത്തകരോട് ഡിഎംഒ നിർദേശിച്ചു.

നിലവിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യ മരുന്നുകൾ ജില്ലയിൽ സ്റ്റോക്കുണ്ട്. എലിപ്പനി തടയുന്നതിന് ഡോക്സി സൈക്ലിൻ, ആന്‍റി സ്നേക്ക് വെനം ഉൾപ്പെടെ ആവശ്യമായ എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്ന് ഡിഎംഒ നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പടരുന്നില്ലെന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ക്യാമ്പിന്റെ പരിസരം എന്നിവയുടെ ശുചിത്വം ആരോഗ്യ വിഭാഗം ഉറപ്പുവരുത്തും.
ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു പകർച്ചേതര രോഗമുള്ളവർ എന്നിവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തും. ക്യാമ്പിലുള്ള കുട്ടികളുടെ കുത്തിവ‍യ്പ്പുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. വെള്ളപ്പൊക്കം, മറ്റു മഴക്കെടുതികൾ സംബന്ധിച്ച വേളയിൽ സ്വീകരിക്കേണ്ട ആരോഗ്യ ബോധവൽകരണ പ്രവർത്തനങ്ങൾ ജില്ലാ മാസ് മീഡിയ വിഭാഗം ഏകോപിപ്പിക്കും.

Kannur

തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

കണ്ണൂർ: കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ സംസാരം നാലാംക്ലാസ് കോൺഗ്രസുകാരന്‍റെ തരംതാണ തെരുവ് പ്രസംഗം പോലെയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള പദ്ധതി ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മന്ത്രിമാർ ഒന്നിനെ കുറിച്ചും നിശ്ചയമില്ലാത്തവരാണ്. മന്ത്രിമാർ അധികാരത്തിന്‍റെയും താൻ പ്രമാണിത്തത്തിന്‍റെയും വക്താക്കളായി മാറുകയാണ്. പ്ലാൻ ഫണ്ടിൽ കുറവ് വരുത്തിയത് മൂലം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള അങ്കണവാടി, കുടുംബശീ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ പോഷകാഹാര വിതരണം പോലും തടസപ്പെട്ട സംസ്ഥാനത്ത് എല്ലാവികസന പ്രവർത്തനങ്ങളും മുരടിച്ചിരിക്കുകയാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. പി. അജയകുമാർ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് കടന്നപ്പള്ളി രാമചന്ദ്രൻ, എം. പ്രകാശൻ, കെ.പി. പ്രശാന്തൻ, പി. ധീരജ്, എം.പി. മുരളി, എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പോത്തോടി സജീവൻ, വെള്ളോറ രാജൻ,ഒ.കെ. വിനീഷ്, വി.രാജേഷ് പ്രേം, കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.

മട്ടന്നൂർ: ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. മട്ടന്നൂർ നഗരസഭാ ഓഫീസ് മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു.

വി. രാമദാസ്, അണിയേരി അച്യുതൻ, കെ.ടി. ജോസ്, മണാട്ട് കുമാരൻ, എൻ. ഷാജിത്ത്, ഏരിയാ സെക്രട്ടറി എം. രതീഷ് എന്നിവർ പ്രസംഗിച്ചു. വി.പി. ഇസ്മായിൽ, എ. കെ. സുരേഷ് കുമാർ, ഇ. ജയപ്രകാശ്, എം. വിനോദ് എന്നിവർ നേതൃത്വം നൽകി.

Kannur

പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചു

ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32ാം മൈലിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചു. യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Kannur

സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാര്‍ അവഗണനയില്‍; ജീവന്‍ പണയംവച്ച് സേവനം; യൂണിഫോമുമില്ല, ശമ്പളവുമില്ല

പയ്യന്നൂർ: ഫയര്‍ഫോഴ്സിനൊപ്പം ജീവന്‍ പണയംവച്ച് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാർക്ക് അവഗണന. ദുരന്തമുഖങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമോ ശമ്പളമോ ഇല്ല. പല ഫയര്‍ സ്റ്റേഷനുകളിലും പാസിംഗ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ക്കും ദുരന്തമുഖത്ത് തിരിച്ചറിയപ്പെടുന്നതിനുമായി സ്വന്തം ചെലവില്‍ യൂണിഫോം തയ്ക്കേണ്ട സ്ഥിതിയിലാണ് പലരും.

സംസ്ഥാനത്തെ 124 ഫയര്‍ സ്റ്റേഷനുകളിലായി 6,200-ലധികം സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാരാണ് സേവനമനുഷ്ഠിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അഗ്‌നിരക്ഷാസേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവനസന്നദ്ധരായവരെ കണ്ടെത്തി സിവില്‍ ഡിഫന്‍സ് വോളന്‍റിയർ്‍മാരാക്കിയത്. അന്നുമുതല്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇവർ സജീവമാണ്.

തിരിച്ചറിയാൻ റിഫ്‌ളക്ടീവ് ജാക്കറ്റും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് ഇവർക്കുള്ളത്. സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് പ്രളയം, ഉരുള്‍പൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. സ്റ്റേഷൻ, ജില്ലാ, സംസ്ഥാനതലങ്ങളിലായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയവരാണിവർ. പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍പോലും സ്വന്തം പണംമുടക്കി വാങ്ങേണ്ടി വരുന്നതായി വോളന്‍റിയർമാര്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, പ്രളയം, മലയോര മേഖലയിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ദുരന്തസാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാരുടെ സേവനം നിര്‍ണായകമായിരുന്നു. എന്നാല്‍, പ്രതിഫലമായി ശമ്പളമോ ദിനബത്തയോ യാത്രാബത്തയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്‍റെ സൽസേവന പത്രം ലഭിച്ചവരും എന്‍സിസി ഉള്‍പ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളില്‍ പരിശീലനം നേടിയവരും വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരുമാണ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാർ.

ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനപരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും സേവനത്തിന് അര്‍ഹമായ അംഗീകാരവും തൊഴില്‍പരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ വിമുക്തഭടന്മാരെ ഫയര്‍ഫോഴ്‌സിനും മറ്റ് സേനാവിഭാഗങ്ങൾക്കുമൊപ്പം ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിയമിക്കുന്ന സംവിധാനമുണ്ട്. അതിനാല്‍ പെന്‍ഷന് പുറമെ അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. അതേസമയം വര്‍ഷങ്ങളായി പരിശീലനം നേടി ദുരന്തനിവാരണ രംഗത്ത് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാര്‍ക്ക് സമാനമായ തൊഴില്‍ അവസരമോ ആനുകൂല്യങ്ങളോ ഇല്ലെന്നതാണ് വിമര്‍ശനം.

Kannur

നാലു ലക്ഷം കുടിശിക; ആറളത്ത് കാടുവെട്ടൽ നിലച്ചു

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വന്യമൃഗ ആക്രമണം തടയുന്നതിനും വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനുമായി നടത്തുന്ന അടിക്കാട് വെട്ടിത്തെളിക്കൽ പൂർണമായും നിലച്ചു. ശമ്പളം മുടങ്ങിയതോടെ രണ്ടാഴ്ചയായി തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ചിരിക്കുകയാണ്. ജൂൺ 11 വരെ മാത്രം തൊഴിലാളികൾക്ക് നാലു ലക്ഷത്തിലധികം രൂപ കുടിശികയുണ്ട്. അതിനുശേഷമുള്ള ജോലികളുടെ ബില്ലുകളും നടപടിക്രമങ്ങൾ പൂർത്തിയാകാതെ കിടക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്ന് 25 തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പുനരധിവാസ മേഖലയിലെ തൊഴിലാളികളാണ് ടിആർഡിഎമ്മിന്‍റെ മേൽനോട്ടത്തിൽ അടിക്കാടുകൾ വെട്ടിമാറ്റുന്നത്. പുനരധിവാസ മിഷനാണ് വേതനം നൽകേണ്ടത്. എന്നാൽ, ജൂണിലെ വേതനം ഉൾപ്പെടെ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ശമ്പളം ആവശ്യപ്പെട്ട് ദിവസേന ടിആർഡിഎം ഓഫീസിലെത്തുന്ന തൊഴിലാളികൾക്ക് നിരാശയാണ് ഫലം. നിലവിൽ 15 മെഷീൻ തൊഴിലാളികളും കത്തി ഉപയോഗിച്ച് വെട്ടിത്തെളിക്കുന്ന 10 തൊഴിലാളികളുമാണ് വേതനത്തിനായി കാത്തിരിക്കുന്നത്.അധികൃതരുടെ അനാസ്ഥയാണ് വേതന വിതരണം വൈകാൻ കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.

അടിക്കാടുകൾ യഥാസമയം നീക്കം ചെയ്യാത്തത് വന്യമൃഗങ്ങൾ ഒളിഞ്ഞിരുന്ന് ആക്രമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. തെരുവപ്പുല്ലും കുറ്റിച്ചെടികളും വ്യാപകമായി വളർന്നതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് ദുഷ്‌കരമായി. ഓണം അടുത്തെത്തിയ സാഹചര്യത്തിൽ കുടിശിക അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സ്ഥിരം ഉദ്യോഗസ്ഥരുടെ അഭാവവും തിരിച്ചടി

ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളത്ത് പദ്ധതികൾ ഏകോപിപ്പിക്കാൻ സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആറളം ഫാം മാനേജിംഗ് ഡയറക്ടർക്കാണ് മേൽനോട്ട ചുമതലയുള്ളതെങ്കിലും ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന സാഹചര്യമില്ല. സൈറ്റ് മാനേജർക്കാണ് പ്രധാന ചുമതല. എന്നാൽ തളിപ്പറമ്പിന്‍റെയും അധിക ചുമതല നൽകിയതിനാൽ ആഴ്ചയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് അദ്ദേഹം ആറളത്ത് എത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

 

Kannur

ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

കണ്ണൂർ: മൺസൂൺ കാലയളവിൽ മത്സ്യങ്ങളുടെ പ്രജനനം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധ രാത്രിയോടെ അവസാനിക്കും. നാളെ മുതൽ മീൻ പിടുത്ത ബോട്ടുകൾ തിരികെ കടലിലിറങ്ങും. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സ്യ ബന്ധനം സജീവമാകും. ഇതിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മത്സ്യ തൊഴിലാളികൾ.

ജൂൺ ഒമ്പതിന് അർധ രാത്രി മുതലാണ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ നിരോധനം അവസാനിക്കുന്നതോടെ മത്സ്യതൊഴിലാളികൾക്ക് ചാകരയാണ് ഇനിയുള്ള പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ആയിക്കര ഹാർബറിൽ പരമ്പരാഗത വള്ളങ്ങൾക്ക് മത്തി ലഭിച്ചത് ഏറെ പ്രതീക്ഷയാണ് തൊഴിലാളികൾക്ക് നൽകിയത്.

ബോട്ടുകൾ അറ്റകുറ്റപണി നടത്തിയും പഴയ വലകളുടെ കേടുപാടുകൾ നന്നാക്കിയും പുതിയ വലകൾ വാങ്ങിയും ബോട്ടുകളിൽ ഇന്ധനം നിറച്ചും കടലിൽ പോകാനൊരുങ്ങുകയാണ് തൊഴിലാളികൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ബോട്ടുകളിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ എല്ലാവരും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുകയാണ്.

ആയിക്കര ഹാർബറുകളിലെ യന്ത്ര ബോട്ടുകൾ ട്രോളിംഗ് നിരോധനത്തെ തുടർന്ന് അഴീക്കലിലേക്ക് മാറ്റിയിരുന്നു. ഇവയും തിരിച്ച് ആയിക്കരയിലെത്തും. കൂടാതെ, യന്ത്രവത്കൃത ബോട്ടുകളുടെ സുരക്ഷാ പരിശോധനയും പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തോടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിപണിയിൽ മത്സ്യ വില കുത്തനെ ഉയർന്നിരുന്നു. മത്തി, അയല, ചെമ്മീൻ തുടങ്ങിയ പ്രധാന മത്സ്യങ്ങൾക്ക് തൊട്ടാൻ പൊള്ളുന്ന വിലയായിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യ വില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. മൺസൂൺ കാലാവസ്ഥ തുടരുന്നതിനാൽ കടലിൽ സുരക്ഷാ മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.

 

Kannur

പയ്യന്നൂർ റോട്ടറി ക്ലബിന്‍റെ സൗജന്യ കൃത്രിമ കൈ വിതരണം ഒക്ടോ. നാലിന്

കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ "സ്നേഹ സ്പർശം' സൗജന്യ കൃത്രിമ കൈ വിതരണ ക്യാന്പ് ഒക്ടോബർ നാലിന് നടക്കും. പയ്യന്നൂർ വിഠോബ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ക്യാന്പ് ആരംഭിക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ എല്ലൻ മെഡോസ് പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് കാന്പ് സംഘടിപ്പിക്കുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. എട്ടു വയസിനു മുകളിൽ പ്രായമുള്ള കൈമുട്ടിന് താഴെ നാലിഞ്ചെങ്കിലും നീളമുള്ളവർക്കാണ് കൈവച്ച് പിടിപ്പിക്കാൻ സാധിക്കുക. ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിന് മുന്പ് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9895532812, 9961884128.
പത്രസമ്മേളനത്തിൽ പയ്യന്നൂർ റോട്ടറി ഭാരവാഹികളായ ഡോ. സുധാ സന്തോഷ്, ഷൈന രവീന്ദ്രൻ, ഇ.പി. ചന്ദ്രൻ, ഡോ. എം. വിനോദ് കുമാർ, ടി.എ. രാജീവൻ എന്നിവർ പങ്കെടുത്തു.

 

Kannur

കണ്ണൂർ സിപിഎമ്മിൽ വീണ്ടും ഫണ്ട് വിവാദം: ലോക്കൽ സെക്രട്ടറിയെ മാറ്റി

കണ്ണൂര്‍: പ‍യ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ സിപിഎം മുഖംമിനുക്കാൻ‌ ശ്രമിക്കുന്നതിനിടെ കണ്ണൂരിലും ഫണ്ട് തട്ടിപ്പ്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലാണ് ക്രമക്കേട് നടത്തിയത്. പരാതി സംബന്ധിച്ച് പാർട്ടിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ സെക്രട്ടറിയെ പുറത്താക്കി.

കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെയാണ് പുറത്താക്കിയത്. പകരം ഏരിയാ കമ്മിറ്റി അംഗം പി. പ്രശാന്തന് ചുമതല നൽകി. പാർട്ടി അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉൾപ്പടെ ജില്ലയിലെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നടപടി അംഗീകരിച്ചത്.

മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ നിർ‌മിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്‍റെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് പാർട്ടിയുടെ കണ്ടെത്തല്‍. ഓഫീസ് നിര്‍മാണത്തിനായി നടത്തിയ ഫണ്ട് സ്വരൂപണത്തിന്‍റെ കണക്കളുകൾ പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.

ടൗണ്‍ ബാങ്കിലെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരില്‍നിന്ന് പിരിച്ച ഭീമമായ തുകയിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.ഓഫീസ് നിര്‍മാണത്തിനായി ബംബര്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സമ്മാന പദ്ധതി സംബന്ധിച്ചും ആരോപണങ്ങളുണ്ട്. അതേ സമയം നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടെന്നും പാർട്ടിപ്രവർത്തകർ ചിലർ നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിച്ചു.

Kannur

നിതിൻരാജിന്‍റെ മരണം: ഡോ. റാം ജുഡീഷൽ കസ്റ്റഡിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ ഡോ. റാമിനെ തെളിവെടുപ്പിനു ശേഷം ഇന്നലെ തലശേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയതോ ടെയാണ് ഓഗസ്റ്റ്13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളിൽ, ഇടച്ചേരി, തുളിച്ചേരി എന്നിവിടങ്ങളിലെ റാമിന്‍റെ വീട്, ജോലി നോക്കിയിരുന്ന കണ്ണൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഡോ. റാമിന്‍റെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

മരിച്ച നിതിൻ രാജിന്‍റെ ബന്ധുക്കൾ, സഹപാഠികൾ, അധ്യാപകർ, സാക്ഷികൾ എന്നിവരുടെ വിശദമായ മൊഴികൾ ശേഖരിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ഡോ. റാമിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Kannur

പപ്പായ കൃഷിയിൽ വിസ്മയംതീർത്ത് കോളജ് അധ്യാപകൻ

ആലക്കോട്: അധ്യാപനവും കൃഷിയും ഒന്നിച്ചു കൊണ്ടുപോയി വിസ്മയം തീർക്കുകയാണ് കോളജ് രയോറോം സ്വദേശിയായ കോളജ് അധ്യാപകൻ ബിനീഷ് ജോൺ താരാമംഗലം. പപ്പായ കൃഷിയിലാണ് ബിനീഷ് ജോൺ വിജയഗാഥ രചിച്ച് മുന്നേറുന്നത്. മലയോര ഹൈവേയോട് ചേർന്ന തന്‍റെ വീട്ടിലെ അരയേക്കർ സ്ഥലത്താണ് കൃഷി. വീട് നിർമാണത്തിനായി റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഭാഗമാണ് തോട്ടമായി രൂപപ്പെടുത്തിയത്. തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും മറ്റുമായി വാങ്ങിയ റെഡ്‌ലേഡി തായ്‌വാൻ ഇനത്തിലുള്ള 350 തോളം പപ്പായ തൈകളാണ് നട്ടത്. ഒന്നര വർഷം പിന്നിടുന്പോഴേക്കും മികച്ച വിളവാണ് നൽകിയത്. ഇവയുടെ വില്പനയിലൂടെ ലക്ഷങ്ങളുടെ വരുമാന നേട്ടമാണ് ലഭിച്ചതെന്നു ബിനീഷ് ജോൺ പറഞ്ഞു.

ഓരോ ചെടിയിലും നിലത്തുനിന്ന് ഒരടി ഉയരത്തിലായാണ് കായകളുണ്ടായതെന്നതിനാൽ വിളവെടുപ്പും എളുപ്പമായിരുന്നു. ഇതിനായുള്ള പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചതെന്ന് ബിനീഷ് ജോൺ പറഞ്ഞു. തൈ നടൽ മുതൽ വള പ്രയോഗം, ജലസേചനം തുടങ്ങി എല്ലാ മേഖലകളിലും ഓരോ ചെടിക്കും മികച്ച പരിപാലനമാണ് നൽകി വരുന്നത്. അതു കൊണ്ടു തന്നെ തുടർച്ചായി വിളവെടുക്കാനും കഴിയുന്നുണ്ട്. ഓരോ മരത്തിൽ നിന്നുമായി 75 കിലോയിലധികം പപ്പായകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ശരാശരി രണ്ടു മുതൽ മൂന്ന് കിലോ വരെയാണ് ഓരോ പപ്പായയുടെയും തൂക്കം. ഇലയിൽ ഉണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും ഇലയ്ക്ക് കുടുതൽ കരുത്ത് ലഭിക്കുന്നതിനും മൈക്കോ ന്യൂട്രിയൻസ് തളിച്ചാണ് സംരക്ഷിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പപ്പായയിൽ 90 ശതമാനവും ഇടനിലക്കാരില്ലെ വീട്ടിൽ വച്ചു തന്നെ നേരിട്ടാണ് വിപണനം ചെയ്യുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഉത്പന്നംതേടി വീട്ടിലെത്തുന്നുണ്ട്.

മലയോരമേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ശാസ്ത്രീയമായും വിപുലവുമായി പപ്പായ കൃഷിയുമായി കർഷകൻ രംഗത്തിറങ്ങുന്നത്. തലശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സൈക്കോളജി വിഭാഗം അസി. പ്രഫസറാണ് ബിനീഷ് ജോൺ. ഒഴിവ് സമയങ്ങൾ പൂർണമായും കൃഷിക്കായി മാറ്റിവച്ചാണ് ഇദ്ദേഹം പപ്പായ കൃഷിയിൽ ശ്രദ്ധേയനായ കർഷകനായി മാറിക്കഴിഞ്ഞത്. മാതാപിതാക്കളായ ജോയിയും മേരിയും ബിനീഷിനൊപ്പം കൃഷിയിൽ വ്യാപൃതരാണ്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ അസി. പ്രഫസറായ ഭാര്യ അനു തോമസും വിദ്യാർഥികളായ സാറ, ജോൺ, സൂസൻ, എസ്റ്റർ എന്നിവരും പരിപൂർണ പിന്തുണയുമായി ബിനീഷിനൊപ്പമുണ്ട്.

Kannur

വന്ദേഭാരതിന് നേരേ കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ് നടത്തിയ ആൾ അറസ്റ്റിൽ.കണ്ണൂർ കടലായി സ്വദേശി സി.വി. ലിനീഷിനെയാണ് (36) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജെ. വർഗീസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കല്ലേറിൽ ട്രെയിനിന്‍റെ മുൻഭാഗത്തെ ഒരു കോച്ചിന്‍റെ ജനൽ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത ആർപിഎഫ്, കണ്ണൂർ, സിറ്റി പോലീസ് എന്നിവർ നിരവധിയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു.

റെയിൽവേ ട്രാക്കിന് സമീപങ്ങളിലിരുന്നു ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മദ്യപാനം നടത്തുന്ന സംഘങ്ങളെ ആർപിഎഫ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സംഘമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ കുപിതനായ പ്രതി റെയിൽപ്പാളത്തിന് സമീപത്ത് പോയി കടന്നു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിനു കല്ലേറ് നടത്തുകയായിരുന്നു.

തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ആർപിഎഫ് എഎസ്ഐ വി.വി. സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.അജീഷ്, രതീഷ്,കോൺസ്റ്റബിൾ പി. പ്രണവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Kannur

മുക്കട പാലം സാധ്യതാപഠനം നടത്തി

കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ മാംമ്പൊയിൽ പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്ന തിന് മുക്കട പുഴയ്ക്ക് പാലം നിർമിക്കുന്നതിന് ആവശ്യമായ സാധ്യത പഠനം നടത്താൻ പിഡബ്ല്യുഡി ബ്രിഡ്ജ് ഡിപ്പാർട്ട്മെന്‍റ് അംഗങ്ങൾ പാലം സൈറ്റ് സന്ദർശിച്ചു.
അസിസ്റ്റന്‍റ് എൻജിനിയർ സേതുമാധ വന്‍റെ നേതൃത്വത്തിൽ ഓവർസിയർമാർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ബെന്നി, വൈസ് പ്രസിഡന്‍റ് പ്രസന്നകുമാർ, സ്ഥിരം സമിതി അംഗങ്ങളായ സരിത ജോസ്, സിന്ധു തോമസ്, പഞ്ചായത്തംഗങ്ങളായ ബേബി കോയിക്കൽ, ഷീബ ഡാനി , ജോയി പള്ളിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Kannur

പച്ചക്കറി വിത്തു വിതരണവും കാർഷിക ക്ലാസും

ചെറുപുഴ: കോലുവള്ളി ഹോളിഫാമിലി പള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണവും കാർഷിക ക്ലാസും സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.

ചെറുപുഴ കൃഷിഭവൻ കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ ഉദ്ഘാടനം ചെയ്ത് ക്ലാസിനു നേതൃത്വം നൽകി. സിസ്റ്റർ മേരി ജോസ്, മാതൃസമിതി പ്രസിഡന്‍റ് മിനി തങ്കച്ചൻ പുള്ളോലിക്കൽ, റോസ്‌ലിൻ ജോർജ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Kannur

വിദ്യാർഥികളെ അനുമോദിച്ചു

ചെന്പേരി: പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂളിലെ റോവർ റേഞ്ചർ വിദ്യാർഥികളെ അനുമോദിച്ചു. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ശ്രീകണ്ഠപുരത്ത് നടന്ന പൊതുപരിപാടിയിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് തെരുവുനാടകം അവതരിപ്പിച്ച വിദ്യാർഥികളെയുമാണ് റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ എൻ.വി. മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സീനിയർ അസിസ്റ്റന്‍റ് കെ.എം. ശ്രീമതി അധ്യക്ഷത വഹിച്ചു. റോവർ സ്കൗട്ട് ലീഡർ ജെറിൻ ജോസ് ആമുഖ പ്രഭാഷണം നടത്തി.

Kannur

ചെറുപുഴ ബസ്‌സ്റ്റാൻഡിലെ രണ്ടാമത്തെ തണൽ മരം മുറിച്ചുമാറ്റി

ചെറുപുഴ: ചെറുപുഴ ബസ്‌സ്റ്റാൻഡിലെ രണ്ടാമത്തെ തണൽ മരം മുറിച്ചുമാറ്റി. രണ്ടു തണൽ മരങ്ങളാണ് ചെറുപുഴ ബസ്‌സ്റ്റാൻഡിൽ കമ്പിപ്പാലം റോഡിനോടു ചേർന്നു നിന്നിരുന്നത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. പുലർച്ചെ അഞ്ചിനാണ് മരം വീണത്.

പകൽ സമയത്ത് നിരവധി വാഹനങ്ങൾ ഇതിനു ചുവട്ടിൽ പാർക്ക് ചെയ്തുവന്നിരുന്നു. ആളുകളും ഇതിന് ചുവട്ടിൽ നിൽക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇതിനോടു ചേർന്നു തന്നെയാണ് രണ്ടാമത്തെ തണൽമരവും നിന്നിരുന്നത്.
ഇതും അപകടകരമാണെന്ന വിലയിരുത്തലിലാണ് അധികൃതർ മരം മുറിച്ചുമാറ്റിയത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നാണ് അറിയുന്നത്.

Kannur

പയ്യാവൂർ ടൗൺ വികസനം; വ്യാപാരികൾ നിവേദനം നൽകി

പയ്യാവൂർ: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പയ്യാവൂർ പഞ്ചായത്ത്തല വികസന സദസിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികൾ പയ്യാവൂർ ടൗണിന്‍റെ സമഗ്ര വികസനസാധ്യതകൾ ഉൾപ്പെടുന്ന പത്തോളം നിർദേശങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു.

പയ്യാവൂർ ടൗണിൽ പോലീസ് എയ്ഡ് പോസ്റ്റ്, ടൗൺ സൗന്ദര്യവത്കരണം, മലയോര ഹൈവേയുടെ നിർത്തിവച്ച പ്രവൃത്തി പുനരാരംഭിക്കുക, ടൗണിലെത്തുന്ന ബസുകൾക്ക് വൺവേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. വ്യാപാരി നേതാക്കളായ ജോസുകുട്ടി കുര്യൻ, കെ. സുരേഷ് കുമാർ, പി.വി. രാമചന്ദ്രൻ എന്നിവർ ചേർന്നാണു നിവേദനം സമർപ്പിച്ചത്.

Kannur

വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ലെന്ന് പരാതി

പെരിങ്ങോം: വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ എൽഡിഎഫ് ഭരിക്കുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ലെന്നു പരാതി. അടുത്ത മാസം നടക്കുന്ന കർഷക ദിന പരിപാടിയിൽ എംഎൽഎയെ പങ്കെടുപ്പിക്കില്ലെന്ന് ഭരണസമിതി തീരുമാനത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

യുഡിഎഫ് നേതാക്കളായ എം. ഉമ്മർ, മഹേഷ് കുന്നുമ്മൽ, കെ.എം. കുഞ്ഞപ്പൻ, ഇബ്രാഹിം പൂമംഗലം, ടി.പി. മുസ്തഫ, എം. ശ്രീധരൻ, കൊട്ടില മുഹമ്മദ് കുഞ്ഞി, ഇക്ബാൽ മംഗലശേരി എന്നിവർ പ്രസംഗിച്ചു. 17ന് യുഡിഎഫിന്‍റെ നേതൃത്വത്തിൽ വിപുലമായി കർഷകദിനം ആചരിക്കുവാനും തീരുമാനമെടുത്തു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മികച്ച കർഷകരെ ആദരിക്കും.

Kannur

കർക്കടക ഫെസ്റ്റ് നടത്തി

ചപ്പാരപ്പടവ് പഞ്ചായത്ത് സിഡിഎസ്

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ ആഭിമുഖ്യത്തിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കർക്കിടക ആരോഗ്യ ക്ലാസും മില്ലറ്റ് സ്നാക്സ് മത്സരവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ ക്ലാസ് നയിച്ചു.

ആലക്കോട് പഞ്ചായത്ത് സിഡിഎസ്

ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. സജിനി അധ്യക്ഷത വഹിച്ചു. നെല്ലിപ്പാറ ആയുർവേദ ആശുപത്രിയിലെ ഡോ. പി.വി. റീജ കർക്കടകത്തിൽ ഇലക്കറികളും ഔഷധങ്ങളും ഉപയോഗിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. കുടുംബശ്രീ പ്രവർത്തകർ അവരുടെ ഉത്പന്നങ്ങളായ കർക്കടക ലേഹ്യം, ഇലക്കറികൾ, പത്തില തോരൻ, വിവിധയിനം ഔഷധ ചെടികൾ എന്നിവയുടെ വിൽപനയും പ്രദർശനവും നടത്തി.

വൈസ് പ്രസിഡന്‍റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, സിഡിഎസ് വൈസ് ചെയർപേഴ്സൺ പി.എച്ച്. ജമീല, പഞ്ചായത്ത് അസി. സെക്രട്ടറി പി.ബി. ബിനോയി, പഞ്ചായത്തംഗങ്ങളായ ലൂസി സാബു, റീമോൾ ബിജു, സോളി ജിമ്മി, സതി സജി, കെ.വി. കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.

Kannur

എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ

ചെറുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫിന്‍റെ മാർച്ച് നാളെ നടക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കേരള കോൺഗ്രസ് നേതാവ് കെ.ടി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ വലിയതോതിലാണു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നതെന്നും ഇതു സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കേണ്ട പല ക്ഷേമപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ എൽഡിഎഫ് അംഗങ്ങൾ ചെറുപുഴ പഞ്ചായത്ത് ബോർഡിൽ അവതരിപ്പിച്ച പ്രമേയം ചർച്ചചെയ്യാത്തതിലും മറ്റംഗങ്ങൾ പ്രമേയത്തെ എതിർത്തതിലും പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ കെ.എം. ഷാജി, കെ.ആർ. ചന്ദ്രകാന്ത്, ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസ്, പി.വി. വിജയൻ, സീമ മുകുന്ദൻ, മഞ്ജു വിനോദ്, ശ്രുതി രാജേഷ് എന്നിവർ പങ്കെടുത്തു.

Kannur

പയ്യാവൂർ ഗ്രാമപഞ്ചായത്ത്തല വികസന സദസ്

പയ്യാവൂർ: ഗ്രാമപഞ്ചായത്ത് തല വികസന സദസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച വികസന സദസിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, ടൂറിസം, കുടിവെള്ളം, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു.

പി.കെ. ബാലകൃഷ്ണൻ, ഇ.കെ. കുര്യൻ, ഫാ. ബേബി കട്ടിയാങ്കൽ, ഫാ. മനു മാത്യു, ഫാ. ബിബിൻ അഞ്ചെമ്പിൽ, ബേബി മുല്ലക്കരി, മേഴ്സി തുരുത്തേൽ, ജോസ് വണ്ടാക്കുന്നേൽ, ഷൈജു നാരായണൻ, നാരായണൻ ഇടവൻ, യു.പി. അബ്ദുൾ ഖാദർ, സുരേഷ് കുമാർ, ടി.പി. അഷ്റഫ്, ജോസ് മണ്ഡപം, വിൽസൺ കന്നുകെട്ടിയിൽ, ജോയി പുന്നശേരിമലയിൽ, സൈമൺ പാഴൂക്കുന്നേൽ, ഒ.കെ. ശ്രീധരൻ, ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു കരോട്ട്പുതിയത്ത്, ജെയിംസ് തുരുത്തേൽ, അനീസ് നെട്ടനാനിയിൽ, ഗോപാലകൃഷ്ണൻ, സ്മിത, ടെൻസൺ കണ്ടത്തിൻകരയിൽ, സൈമൺ പെരുവക്കുന്നേൽ, ഫ്രാൻസിസ് കാരിക്കാട്ടുകുഴിയിൽ, കുര്യാക്കോസ്, വിൽസൺ കുറുപ്പനാട്ട്, സിബിച്ചൻ ഉദിന്താനത്ത്, ട്വിങ്കൾ ശശി, മിനി മനോജ്, അജീഷ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Kannur

മൂന്നു പതിറ്റാണ്ടായിട്ടും പാലത്തിനായുള്ള രണ്ടാംകടവ് സങ്കേതക്കാരുടെ കാത്തിരിപ്പിന് വിരാമമായില്ല

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗതാഗത സൗകര്യമില്ലാത്ത ഏക പട്ടികവർഗ സങ്കേതമായ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പണിയ സങ്കേതത്തിന്‍റെ പാലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. മൂന്നു പതിറ്റാണ്ടുകളായി ഇവിടുത്തുകാർ പാലത്തിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഒന്നുമുണ്ടായിട്ടില്ല. സങ്കേതത്തിലെ 20ലധികം കുടുംബങ്ങൾ ഒരു ഭാഗത്തും പത്തോളം കുടുംബങ്ങൾ മറുഭാഗത്തുമാണ് താമസിക്കുന്നത്. രണ്ടാംകടവിലൂടെ ഒഴുകുന്ന കിളിയന്തറ തോടിന് കുറുകെ നിർമിച്ചിരിക്കുന്ന ചെറിയ നടപ്പാലം മാത്രമാണ് ഇവരുടെ ഏകആശ്രയം. വാഹനങ്ങൾക്ക് കടന്നുപോകാൻ യാതൊരു സംവിധാനവുമില്ലാത്തതിനാൽ രോഗികളെയും വയോധികരെയും കുട്ടികളെയും അത്യാവശ്യഘട്ടത്തിൽ ചുമന്നാണ് കൊണ്ടു പോകുന്നത്.

പാലത്തിനായി 30 വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി മൂന്ന് എസ്റ്റിമേറ്റുകൾ തയാറാക്കിയിരുന്നുവെങ്കിലും മറ്റു നടപടിയില്ല. ആദ്യം 36 ലക്ഷം രൂപയുടെയും പിന്നീട് 40 ലക്ഷം രൂപയുടെയും ഒടുവിൽ 1.74 കോടി രൂപയുടെയും എസ്റ്റിമേറ്റുകളായിരുന്നു തയാറാക്കിയത്. 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനൊപ്പം സോഷ്യൽ മാപ്പ്, ട്രൈബൽ ഓഫീസിന്‍റെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ വർക്കിംഗ് ഗ്രൂപ്പിന്‍റെ അംഗീകാരത്തോടെയും അന്നത്തെ എംഎൽഎ സണ്ണി ജോസഫിന്‍റെയും ശിപാർശയുടെ പട്ടികവർഗ ഡയറക്ടറുടെ ഓഫീസിൽ സമർപ്പിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടിലേറെയായി ഫയൽ അവിടെ തന്നെ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

2022 ൽ അന്നത്തെ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖേന അന്നത്തെ പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ എൻജിനിയർ പുതിയ എസ്റ്റിമേറ്റ് തയാറാക്കി കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസിൽ സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇത്രയും കാലം അവഗണിക്കപ്പെടാൻ ഞങ്ങൾ ചെയ്ത തെറ്റെന്താണ്" എന്ന ചോദ്യമാണ് സങ്കേതവാസികൾ ഉയർത്തുന്നത്.

ആശ്രയം നടപ്പാലം

35 വർഷം മുമ്പ് തോടിന് കുറുകെയുണ്ടായിരുന്ന മരപ്പാലം മുൻ പേരാവൂർ എംഎൽഎ കെ.പി. നൂറുദ്ദീന്‍റെ ശ്രമഫലമായി കോൺക്രീറ്റ് നടപ്പാലമാക്കിയത്. എന്നാൽ നടപ്പാലം കടന്നാലും കുത്തനെയുള്ള ഇറക്കത്തിലൂടെ തോട്ടിലേക്ക് ഇറങ്ങി വീണ്ടും റോഡിലെത്തേണ്ട സ്ഥിതിയാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നു. ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുന്ന ദിവസങ്ങളിൽ യാത്ര പൂർണമായും തടസപ്പെടുകയും ചെയ്യും. അധികൃതരുടെ അനാസ്ഥയാണ് പ്രദേശവാസികളുടെ ദുരിതത്തിന് കാരണമെന്ന് വാർഡ് അംഗം ഷീൻ ജോസും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. ജോസും ആരോപിച്ചു.

വീണ്ടും നിവേദനം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുൻ അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. ജോസ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖേന പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ.എ. തുളസിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Kannur

ഓണം: എക്സൈസിന്‍റെ തീവ്രയജ്ഞ പരിശോധനകൾ ഒന്നു മുതൽ

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്‍റേയും അനധികൃത മദ്യത്തിന്‍റേയും മയക്കുമരുന്നു കളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പിന്‍റെ തീവ്രയജ്ഞ പരിശോധനകൾ ഒന്നിന് രാവിലെ ആറു മുതൽ 31 ന് രാത്രി 12 വരെ നടത്തും.

മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24x7 പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയംതന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഒന്നു മുതൽ പ്രവർത്തനം തുടങ്ങും. ഇതിൽ ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവന്‍റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.

മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ഡിവിഷനൽ കൺട്രോൾ റൂം, എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ: 04972 706698.
താലൂക്ക്തല കൺട്രോൾ റൂം എക്സൈസ് സർക്കിൾ ഓഫീസുകൾ: കണ്ണൂർ- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി- 04902 472205. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ കണ്ണൂർ - 04972 749500. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ: സ്പെഷൽ സ്ക്വാഡ്, കണ്ണൂർ- 04972 749500, കണ്ണൂർ- 04972 749973, തളിപ്പറമ്പ്- 04602 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി - 04902 472205.
എക്സൈസ് ഇൻസ്പെക്ടർ: കണ്ണൂർ- 04972 749971, പാപ്പിനിശേരി- 04972 789650, തളിപ്പറമ്പ് - 04602 203960, ആലക്കോട്- 04602 256797, ശ്രീകണ്ഠപുരം - 04602 232697, പയ്യന്നൂർ- 04985 202340, തലശേരി- 04902 359808, കൂത്തുപറമ്പ് - 04902 365260, പിണറായി- 04902 383050, ന്യൂമാഹി ചെക്ക്‌പോസ്റ്റ്- 04902 335000, മട്ടന്നൂർ- 04902 473660, ഇരിട്ടി- 04902 494666, പേരാവൂർ- 04902 446800, കൂട്ടുപുഴ ചെക്ക്പോസ്റ്റ് - 04902 421441.

 

Kannur

ടർഫുകളുടെ പ്രവർത്തനം രാത്രി 10 വരെയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ സ്പോർട്സ് ടർഫുകളുടെയും പ്രവർത്തന സമയം രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ നിജപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അഗം കെ. ബൈജുനാഥ്.

ഇതിനുള്ള പ്രപ്പോസൽ നഗരസഭാ കൗൺസിലിൽ സമർപ്പിച്ച് കർശനമായി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകത കൗൺസിലിനെ ബോധ്യപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. അലവിൽ പള്ളിയാംമൂലയിൽ പ്രവർത്തിക്കുന്ന ടർഫിന് നിയമപ്രകാരമുള്ള ലൈസൻസുണ്ടോയെന്ന് നഗരസഭ പരിശോധിക്കണം. ടർഫിൽ നിന്നു പന്തുകൾ പരാതിക്കാരിയായ കനകമ്മയുടെ വീട്ടിലെത്തുന്നത് തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. പരാതിക്കാരിയുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടർഫിൽ നിന്നു രാത്രി 10 ന് ശേഷം ബഹളമോ മൈക്ക് ഉപയോഗമോ ഉണ്ടാകാതിരിക്കാനുള്ള കർശന നിരീക്ഷണവും നിയമനടപടിയും സ്വീകരിക്കണമെന്ന് കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പരാതിക്കാരിയുടെ മനുഷ്യാവകാശവും സമീപവാസികളുടെ സമാധാനപരമായ ജീവിതാവകാശവും സംരക്ഷിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

എല്ലാ ടർഫുകളും ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. രാവിലെ അഞ്ചിനും രാത്രി 10 നും ഇടയിൽ ടർഫുകളുടെ സമയം തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിജപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ പരിമിതമായ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രി 10 ശേഷം ഫ്ലഡ് ലൈറ്റുകളോടുകൂടി ടർഫുകളുടെ പ്രവർത്തനം പൂർണമായി നിരോധിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു.

Kannur

മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

ഇരിട്ടി: ആറളം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജെയ്മി തോമസും ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പും അറിയിച്ചു.

ശരീരവേദന, ഛർദി, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ രോഗികൾ മൂന്നാഴ്ച പൂർണ വിശ്രമം പാലിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതും ഒഴിവാക്കണം. രോഗബാധിതരുടെ വീടുകളിലേക്ക് ബന്ധുക്കൾ ഉൾപ്പെടെയുള്ള സന്ദർശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴ്പള്ളി, ആറളം ഫാം സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതോടെ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വാർഡ് അടിസ്ഥാനത്തിൽ എല്ലാ വീടുകളിലെയും കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും വാർഡ് തല യോഗങ്ങൾ, മൈക്ക് അനൗൺസ്മെന്‍റുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും കുടിവെള്ള ടാങ്കുകളുടെ ശുചീകരണവും വിവിധ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ രോഗബാധിതരും കുടുംബാംഗങ്ങളും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായി കണ്ടെത്തുകയോ ചെയ്താൽ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Kannur

കർഷകദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ: ഈ വർഷത്തെ കർഷകദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള മികച്ച കർഷകരെ ആദരിക്കൽ, വിളംബര ജാഥ, കലാവിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. മന്ത്രി സണ്ണി ജോസഫ് മുഖ്യാതിഥിയാകും.

ഇതുസംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്‍റ് ചാക്കോ തൈക്കുന്നേൽ, കൃഷി ഓഫീസർ അരുൺ ജോസ്, സ്ഥിരംസമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ, കർഷക-ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Kannur

ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു

കേളകം: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വെള്ളൂന്നിയിൽ വീടിന്‍റെ മേൽക്കൂര തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറ്റിമാക്കൽ ഏലിയാമ്മയുടെ വീടിന്‍റെ ആസ്ബസ്റ്റോസ് മേൽക്കൂരയാണ് തകർന്നത്.

സംഭവ സമയം ഏലിയാമ്മയും മറ്റൊരു സ്ത്രീയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മേൽക്കൂര തകർന്നു വീണ് വീട്ടുപകരണങ്ങൾ നശിച്ചു. നാട്ടുകാരെത്തിയാണ് വിടിനകത്തു തകർന്നു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ മാറ്റിയത്. വീട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ആവശ്യമായ തുടർസഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.

 

 

 

Kannur

കേരള ബാങ്കിന്‍റെ മെഗാ എംഎസ്എംഇ വായ്പാമേള ഇന്ന്

കണ്ണൂർ: "നാടിന്‍റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക്' എന്ന സന്ദേശവുമായി കേരള ബാങ്കിന്‍റെ കണ്ണൂർ മെയിൻ, കണ്ണൂർ സായാഹ്നം, കണ്ണൂർ ടൗൺ, ലേഡീസ്, സിവിൽ സ്‌റ്റേഷൻ എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും ഇന്ന് നടക്കും. കേരള ബാങ്ക് കണ്ണൂർ സിപിസി ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.

കണ്ണൂർ കോർപറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും പുതുതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കും കുടുംബശ്രീ-എസ്എച്ച്ജി അംഗങ്ങൾക്കും ക്ഷീരകര്‍ഷകര്‍ക്കും വ്യാപാരികൾക്കും മറ്റ് ഇടപാടുകാർക്കും പങ്കെടുക്കാം.

Kannur

ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

ഇരിട്ടി: എടൂര്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഇന്ത്യ ഏരിയ പ്രസിഡന്‍റ് ആന്‍റോ കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോജോ തോമസ് അധ്യക്ഷത വഹിച്ചു.

റീജിയണല്‍ ചെയര്‍മാന്‍ രാജേഷ് ഗോപാല്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഒ. മാത്യു ക്ലബിലേക്കുള്ള പുതിയ അംഗങ്ങളെ സ്വീകരിച്ചു. ഡിസ്ട്രിക്ട് ട്രഷറര്‍ കെ.എം. ബെന്നി, ബെന്നിച്ചന്‍ മഠത്തിനകം, സ്റ്റീഫന്‍ മാത്യു, എല്‍സമ്മ സെബാസ്റ്റ്യൻ, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികൾ: റിട്ട. ക്യാപ്റ്റന്‍ സെലിന്‍ മൈക്കിള്‍- പ്രസിഡന്‍റ്, ജോജോ തോമസ്- വൈസ് പ്രസിഡന്‍റ്, നിഷ ജിന്‍റോ- സെക്രട്ടറി, ജിതേഷ് ജോസഫ്- ജോ. സെക്രട്ടറി, ഷൈംസ് ദേവസ്യ- ട്രഷറര്‍.

Kannur

മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സും കോളയാട് ഇൻഡോർ സ്റ്റേഡിയവും നിർമാണം വേഗത്തിലാക്കാൻ തീരുമാനം

മട്ടന്നൂർ: മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സിന്‍റേയും കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്‍റേയും തടസങ്ങൾ നീക്കി നിർമാണം വേഗത്തിലാക്കാൻ തീരുമാനം. വി.കെ. സനോജ് എംഎൽഎയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കിഫ്‌ബി ആസ്ഥാനത്ത് വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിലാണ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായത്.‌

മുൻ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് 24.10 കോടി രൂപയുടെ ഭരണാനുമതിയും കിഫ്ബിയിൽ നിന്ന് ധനകാര്യ അനുമതിയും ലഭിച്ചിരുന്നു. തുടർന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പിന് മുമ്പായി പ്രവൃത്തിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കിഫ്ബിയുടെ പല പ്രവൃത്തികൾക്കുമൊപ്പം ഇതിന്‍റേയും നിർമാണം തടസപ്പെടുകയായിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗം നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ നിർവഹണ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനോട് യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

പഴശി ഇറിഗേഷൻ വകുപ്പ് നൽകിയ സ്ഥലത്താണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും മണ്ണ് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഉടൻ സ്വീകരിക്കും.

കോളയാട് പഞ്ചായത്തിൽ നിർമാണം നിലച്ചുപോയ 4.932 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി. നിർവഹണ ഏജൻസിയായിരുന്ന കിറ്റ്കോയുടെ കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കോടതിയിൽ കേസ് വന്നതിനാലാണ് നിർമാണം നിലച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻ കരാറുകരന്‍റെ ബില്ലുകൾ അടുത്ത മാസത്തോടെ തീർപ്പാക്കും. പദ്ധതിയുടെ പുതിയ നിർവഹണ ഏജൻസിയായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. 6.08 കോടി രൂപയുടെ പുതുക്കിയ ധനകാര്യ അനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം ബാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ വി.കെ. സനോജ് എംഎൽഎയ്ക്ക് പുറമെ കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഹ്ലാദൻ, മട്ടന്നൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശ്രീനാഥ്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇൻ-ചാർജ് മിനി ആന്‍റണി, കിഫ്‌ബി ടെക്നിക്കൽ ഉദ്യോഗസ്ഥർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, കിറ്റ്കോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Kannur

യൂത്ത് ഫെസ്റ്റ് 2026; വിദ്യാർഥികൾക്കായി മാരത്തൺ, ക്വിസ് മത്സരങ്ങൾ നടത്തി

കണ്ണൂർ: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യൂത്ത് ഫെസ്റ്റ് 2026 ന്‍റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി മാരത്തൺ മത്സരവും സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ നിന്നാരംഭിച്ച മാരത്തൺ ടി.ഒ. മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്തു.

പുരുഷ വിഭാഗം മാരത്തൺ മത്സരത്തിൽ പിണറായി ഗവ. ഐടിഐയിലെ പി. അശ്വിൻ ഒന്നാം സ്ഥാനവും ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ പി. ദേവനന്ദ് രണ്ടാം സ്ഥാനവും മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ. റോഹൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തിൽ കണ്ണൂർ എസ്എൻ കോളജിലെ ആർ.കെ. ദേവാംഗന ഒന്നാം സ്ഥാനവും പഴയങ്ങാടി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഗോപിക ബിജു രണ്ടും ടി. നയന മൂന്നും സ്ഥാനങ്ങൾ നേടി.

എച്ച്ഐവി/എയ്ഡ്‌സ് ക്വിസ് മത്സരത്തിൽ കല്യാശേരി കെപിആർജിഎസ് ജിഎച്ച്എസ്എസിലെ ദേവിക പ്രകാശ്, രുദ്ര പ്രിയ ടീം ഒന്നാം സ്ഥാനവും അഴീക്കോട് ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അമൃത, കല്യാണി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും പാപ്പിനിശേരി ഇഎംഎസ് ജിഎച്ച്എസ്എസിലെ എ.ടി.പി. റാഫിയ, ദിയ ഫാത്തിമ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് 4,000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 3,000 രൂപയുമാണ് സമ്മാനം. വിജയികൾക്ക് ജില്ലാ ടി ബി ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻഎസ്എസ്, കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് ആർ കുമാർ, ജില്ലാ ടിബി ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ. ഷബീർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Kannur

കുഞ്ഞിമംഗലത്ത് വിരിയുന്നു വെങ്കല അദ്ഭുതങ്ങൾ

പയ്യന്നൂർ: വെങ്കലത്തിൽ അദ്ഭുതങ്ങൾ വിരിയുന്നത് കാണാൻ പയ്യന്നൂർ കുഞ്ഞിമംഗലം പൈതൃകഗ്രാമത്തിൽ വർഷത്തിൽ എത്തുന്നത് മൂവായിരത്തിലേറെ സന്ദര്‍ശകർ. ബെല്‍ മെറ്റല്‍ ക്ലസ്റ്ററിലെ സന്ദർശപുസ്തകത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവർ കുറിച്ചിട്ട വാക്കുകളിൽ തെളിയുന്നത് കരവിരുതിന്‍റെ ചരിത്രസാക്ഷ്യം. ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികള്‍ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്യാനായി എത്തുന്നതും ഇവിടെയാണ്. 10 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതോടെയാണ് കുഞ്ഞിമംഗലത്തെ വെങ്കല കലാകാരന്മാരുടെ കൂട്ടായ്മ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശില്പനിര്‍മാണ പൈതൃകം മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ഞിമംഗലത്തെ മൂശാരിമാർ. കുഞ്ഞിമംഗലത്തുനിന്ന് പിറവിയെടുത്ത അഴീക്കോട് പാലോട്ടുകാവിലെ വിളക്കിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിളക്കിലെ തീയതി ഓര്‍മിപ്പിക്കുന്നു. ഇവിടുത്തെ മൂശാരിമാരെ വിളിച്ചുവരുത്തി ചാലില്‍ സെന്‍റ് പീറ്റേഴ്‌സ് പള്ളിയില്‍ താമസിപ്പിച്ച് നിര്‍മിച്ച പള്ളിമണികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയതും ചരിത്രം. അയോധ്യ രാമക്ഷേത്രത്തിലെ ശ്രീരാമവിളക്ക്, ഗുരുവായൂരിലെ അസ്തലക്ഷ്മി കണ്ണാടി എന്നിവയും കുഞ്ഞിമംഗലത്തെ സൃഷ്ടികളാണ്.

പഞ്ചലോക വിഗ്രഹങ്ങള്‍, തെയ്യത്തിന്‍റെ ആടയാഭരണങ്ങള്‍, തിരുവാഭരണങ്ങള്‍, താഴികക്കുടം, ചന്ദ്രക്കല, പള്ളിമണികള്‍, ജൈന തീര്‍ഥങ്കര വിഗ്രഹങ്ങള്‍, ബുദ്ധപ്രതിമ, വട്ടളങ്ങള്‍, ഉരുളി, ലക്ഷ്മി വിളക്ക്, ചങ്ങലവട്ട, ഗുരുവായൂരപ്പന്‍ വിളക്ക് തുടങ്ങി അന്പതിലേറെ വിളക്കുകള്‍ ‌ഉള്‍പ്പെടെ അറുനൂറോളം നിര്‍മിതികളാണ് കുഞ്ഞിമംഗലത്തിന്‍റെ സംഭാവന. കൊച്ചി കപ്പല്‍ നിര്‍മാണശാലയിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചുനല്‍കിയ ടെറാമാരിസ് ശില്പം പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഇവര്‍ തയാറാണെന്ന വെളിപ്പെടുത്തലാണ്.

പന്ത്രണ്ടിലധികം നിര്‍മാണ ഘട്ടങ്ങളിലൂടെയാണ് ഒരു ശില്പം രൂപപ്പെടുന്നത്. ഓരോ നിര്‍മിതിക്കു പിന്നിലും ദിവസങ്ങളുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. വിപണിയില്‍ വിലകുറഞ്ഞ മെഷീന്‍ നിര്‍മിത വ്യാജന്‍മാര്‍ കളംപിടിച്ചതോടെ കുലത്തൊഴില്‍ വലിയ വെല്ലുവിളികളെ നേരിടുകയാണ്. 1990 കളില്‍ നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ‌ മുപ്പതോളം കുടുംബങ്ങള്‍ മാത്രമാണ് പാരമ്പര്യം മുറുകെപ്പിടിച്ച് ജീവിക്കുന്നത്. ഇവരില്‍ പതിനഞ്ചോളം തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ് വാടക സ്ഥലത്ത് നിര്‍മിച്ച പണിപ്പുരയിലാണ് ഇപ്പോള്‍ ശില്പനിര്‍മാണം.

‌സാംസ്‌കാരിക വകുപ്പിന് കീഴില്‍ റൂറല്‍ ആര്‍ട് ഹബ് പദ്ധതിയിലുള്‍പ്പെടുത്തി വിഗ്രഹസ്വാശ്രയ സംഘമുണ്ടാക്കിയാണ് പ്രവര്‍ത്തനം. ടി. പദ്മനാഭന്‍ (പ്രസിഡന്‍റ്), പി. വത്സന്‍ (സെക്രട്ടറി) എന്നിവരാണ് ഈ സംഘത്തിന്‍റെ ഭാരവാഹികള്‍. ഓര്‍ഡര്‍ പ്രകാരമുള്ള നിർമാണങ്ങൾ മാത്രം നടക്കുന്നതിനാൽ ഇവിടെയെത്തുന്നവര്‍ക്ക് ശില്പങ്ങൾ കാണുന്നതിനോ വാങ്ങുന്നതിനോ സൃഷ്ടികള്‍ കാണിച്ച് പുതിയ ഓര്‍ഡറുകളെടുക്കാനോ സാധിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കാൻ മ്യൂസിയവും സർക്കാർ സഹായവും അനിവാര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു.

Kannur

മാഹിയിൽ സ്ഥിരം കാമ്പസുമായി പുതുച്ചേരി സർവകലാശാല

മാഹി: 2027-28 അധ്യയന വർഷത്തോടെ മാഹിയിൽ സ്ഥിരം കാമ്പസ് ആരംഭിക്കാൻ പുതുച്ചേരി സർവകലാശാല. മാഹി, കേരളം, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ചാലക്കരയിൽ ഏകദേശം മൂന്ന് ഏക്കർ സ്ഥലം സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ നിയന്ത്രണത്തിൽനിന്ന് പ്രതിവർഷം അഞ്ച് രൂപ പാട്ടവാടകയ്ക്ക് 19 വർഷത്തേക്ക് സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവോടെയാണ് ഭൂമി കൈമാറ്റ നടപടികൾക്ക് അംഗീകാരം ലഭിച്ചത്.

ലഫ്. ഗവർണർ കെ. കൈലാസനാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവരുടെ പിന്തുണയും വൈസ് ചാൻസലർ പ്രഫ. പി. കെ. ബാബുവിന്‍റെ ഇടപെടലുമാണ് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചതെന്ന് സർവകലാശാല അറിയിച്ചു. 2025 ഒക്ടോബറിൽ മാനേജ്മെന്‍റ് പഠനവിഭാഗത്തിലെ ഇന്‍റർനാഷണൽ ബിസിനസ് വിഭാഗം മേധാവി ഡോ. രാജേഷ് വിശ്വനാഥനെ മാഹി കാമ്പസ് പദ്ധതിയുടെ പ്രത്യേക ഓഫീസറായി നിയമിച്ചിരുന്നു. മാഹി മേഖലാ അഡ്മിനിസ്ട്രേഷന്‍റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ പദ്ധതിയുടെ നടപടികൾ വേഗത്തിലായി.

കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തിന്‍റെ സാമ്പത്തിക, ടൂറിസം മേഖലകളിലും വളർച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്‌ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, ബാങ്കിംഗ് ടെക്നോളജി, ഫിൻടെക്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ വ്യവസായധിഷ്ഠിത ബിരുദ കോഴ്സുകൾ ആരംഭിക്കാനും സർവകലാശാലയ്ക്ക് പദ്ധതിയുണ്ട്.

 

Kannur

യാത്രക്കാരനെ ക്രൂരമായി മർദിച്ച ലഹരിസംഘത്തിലെ പ്രതികൾ റിമാൻഡിൽ

ഇരിട്ടി: യാത്രക്കാരനെ കല്ലും സിമന്‍റ് കട്ടയും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലഹരി സംഘത്തിലെ ഭർത്താവും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കീഴൂർ പുന്നാട് സ്വദേശിയായ കെ.കെ. സുഭാഷ് (പോത്ത് സുഭാഷ് -47), ഭാര്യ പാർവതി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലായി വിശ്രമിക്കുകയായിരുന്ന കോളാരി സ്വദേശി നാസർ (48)നെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന്‍റെ വലതുകാലിലെ എല്ല് പൊട്ടുകയും ശരീരഭാഗങ്ങളിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാസറിനെ നാട്ടുകാർ ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാസർ വിശ്രമിച്ചിരുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. പൊതുസ്ഥലത്ത് ഇരിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് നാസർ പറഞ്ഞതിനെത്തുടർന്ന് പ്രകോപിതനായ ഒന്നാം പ്രതി ആദ്യം മർദിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ പാർവതി കല്ലെടുത്ത് നാസറിന്‍റെ തലയ്ക്കും കൈയ്ക്കും തുടയ്ക്കും ആവർത്തിച്ച് ആക്രമിച്ചതായി പോലീസ് പറയുന്നു.

ലഹരിക്കടത്തും അക്രമവും; കാപ്പ ചുമത്താൻ നടപടി

അറസ്റ്റിലായ ഒന്നാം പ്രതിക്കെതിരേ ഇരിട്ടി, മുഴക്കുന്ന്, ആറളം പോലീസ് സ്റ്റേഷൻ പരിധികളിലും ഇരിട്ടി, മട്ടന്നൂർ എക്സൈസ് റേഞ്ചുകളിലുമായി 16 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

വധശ്രമം, കഞ്ചാവ് കടത്ത്, നാടൻ ചാരായ നിർമാണം, സ്ഫോടക വസ്തുക്കളുടെ നിർമാണവും അനധികൃത കൈവശംവയ്ക്കലും മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

രണ്ടാം പ്രതിയായ പാർവതിക്കെതിരെയും 2013 മുതൽ കഞ്ചാവ് കടത്തുകയും സൂക്ഷിക്കുകയും ചെയ്ത കേസുകൾ ഉൾപ്പെടെ നിരവധി പോലീസ്, എക്സൈസ് കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സഥിരം കുറ്റവാളിയായ ഒന്നാം പ്രതിക്കെതിരെ കാപ്പാ നിയമം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരിട്ടി സിഐ വി. സിജിത്ത് അറിയിച്ചു.

 

Kannur

ഓപ്പറേഷൻ മഖ്ന: രണ്ടാം ദിവസവും മോഴയെ കണ്ടെത്തിയില്ല

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ അപകടകാരിയായ കെഎം1 എന്ന മോഴയാനയെ കണ്ടെത്താനായി ഓപ്പറേഷൻ മഖനയുടെ രണ്ടാം ദിവസം നടത്തിയ തെരച്ചിലിലും ആനയെ കണ്ടെത്തിയില്ല. ആന വനത്തിലേക്ക് കയറിയിട്ടുണ്ടാകുമെന്നാണ് നിഗമനം. വനത്തിലേക്ക് കടന്നാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ മേഖലയിൽ തിരിച്ചെത്തുന്ന രീതിയാണ് കെഎം1ന്‍റേതെന്നതിനാൽ വരും ദിവസങ്ങളിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേ സമയം ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നുണ്ട്.

ആനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടിയാൽ താത്കാലികമായി താമസിപ്പിക്കാനുള്ള ആനക്കൊട്ടിലിന്‍റെ നിർമാണ നടപടികൾ ആരംഭിച്ചു. നിശ്ചിത നീളത്തിലും വലുപ്പത്തിലുമുള്ള തടികൾ യൂക്കാലിപ്റ്റസ് മരത്തടികൾ ഉപയോഗിച്ചാണ് ആനക്കൊട്ടിൽ നിർമിക്കുക. ആവശ്യമായ മരങ്ങൾ കണ്ടെത്തി മുറിക്കുന്നതിനുള്ള അനുമതി വനംവകുപ്പ് നൽകിയിട്ടുണ്ട്.

ആനക്കൊട്ടിൽ ഒരുക്കുക ആറളത്ത്

മയക്കുവെടിവച്ച് പിടികൂടുന്ന കെഎം1നെ താത്കാലികമായി പാർപ്പിക്കുന്നതിനായി ആനക്കൊട്ടിൽ ആറളത്ത് തന്നെ ഒരുക്കാനാണ് സാധ്യത. പിടികൂടുന്ന കാട്ടാനയെ നേരിട്ട് വയനാട്ടിലെ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു ആറളം വൈൽഡ് ലൈഫ് വിഭാഗം ആലോചിച്ചിരുന്നത്. പിടികൂടി വാഹനത്തിൽ ഇടത്താവളത്തിൽ എത്തിക്കുകയും പിന്നീട് മുത്തങ്ങയിലേക്ക് കൊണ്ടു പോകുകയും ചെയ്യേണ്ടി വരുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

എന്നാൽ മുത്തങ്ങ ഭാഗത്തെ ജനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ആനക്കൊട്ടിൽ ഒരുക്കി പിടികൂടുന്ന ആനയെ കൊട്ടിലിൽ താത്കാലികമായി പാർപ്പിക്കുന്ന കാര്യത്തിൽ ഉന്നതല തീരുമാനം ലഭിക്കേണ്ടതുണ്ട്.

ഒന്പത് വർഷം മുമ്പ് ആറളത്ത് നിന്ന് ചുള്ളിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയപ്പോഴും ആറളത്ത് തന്നെയായിരുന്നു കൊട്ടിൽ ഒരുക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് മാസങ്ങളോളം പരിചരണം നൽകിയ ശേഷമാണ് ചുള്ളിക്കൊമ്പനെ മുത്തങ്ങയിലേക്ക് മാറ്റിയത്. എന്നാൽ മുത്തങ്ങയിലെത്തിച്ച് രണ്ട് വർഷത്തിനുള്ളിൽ ആന ചരിഞ്ഞത് ഏറെ ചർച്ചായിരുന്നു.

Kannur

കർണാട്ടിക് സംഗീതവും വോക്കൽ ഫ്യൂഷനും സമന്വയിപ്പിച്ച് മലയാളി

കരുവഞ്ചാൽ: കർണാട്ടിക് സംഗീതത്തിന്‍റെ സാധ്യതകൾ ഫ്യൂഷൻ സംഗീതത്തിൽ സമന്വയിപ്പിച്ച് മലയാളി ശ്രദ്ധേയനാകുന്നു. യുകെയിൽ താമസക്കാരനും ഒരു പതിറ്റാണ്ടിലേറെയായി കർണാട്ടിക് സംഗീത ലോകത്ത് സജീവവുമായ വായാട്ടുപറന്പിലെ കൈതക്കൽ അഭിനവ് ജോർജ് ഷാജിയാണ് ഫ്യൂഷൻ സംഗീതത്തിൽ പുതിയ പരീക്ഷണത്തിലൂടെ ശ്രദ്ധേയനാകുന്നത്.

മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകൾക്കിടയിൽ ഒരേ വരിയിൽ തന്നെ മാറിമാറി സഞ്ചരിക്കുന്ന ഫ്യൂഷൻ സംഗീതമാണ് അഭിനവിന്‍റെ പുതിയ റിലീസുകളുടെ പ്രത്യേകത.

"സൗണ്ട് ഓഫ് ട്രീസ്", "പിവിഎൻ" എന്നീ പ്രശസ്ത ബാൻഡുകളുടെ വോക്കലിസ്റ്റായി പ്രവർത്തിച്ചു വരികയാണ് അഭിനവ്. "മിക്ക ഫ്യൂഷൻ സംഗീതവും താളത്തിനെയോ ഉപകരണങ്ങളെയോ ആശ്രയിക്കുന്പോൾ പരിശീലനത്തിലൂടെ ലഭിച്ച അച്ചടക്കമുള്ള ശബ്ദം കൊണ്ട് പുതിയ ലോകത്തെ അതിജീവിക്കാനാവുമോ എന്ന പരീക്ഷണമാണ് നടത്തുന്നതെന്ന് അഭിനവ് പറഞ്ഞു.

വായാട്ടുപറന്പിലെ കൈതക്കൽ ഷാജി കെ. ജോർജ്- ലൈ സെബാസ്റ്റ്യൻ ദന്പതികളുടെ മകനാണ്. അഭിനവ്. പ്രശസ്ത സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിച്ചത്. ഇപ്പോൾ യുകെയിലെ സൗത്ത് വുഡ്ഫോർഡിലാണ് താമസം.

Kannur

കേരള ബാങ്കിന്‍റെ മെഗാ എംഎസ്എംഇ വായ്പാമേള നാളെ കണ്ണൂരിൽ

കണ്ണൂർ: "നാടിന്‍റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക്' എന്ന സന്ദേശവുമായി കേരള ബാങ്കിന്‍റെ കണ്ണൂർ മെയിൻ, കണ്ണൂർ സായാഹ്നം, കണ്ണൂർ ടൗൺ, ലേഡീസ്, സിവിൽ സ്‌റ്റേഷൻ എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നാളെ നടക്കും.

കേരള ബാങ്ക് കണ്ണൂർ സി.പി.സി ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വായ്പാ വിതരണത്തിന്‍റെയും ബോധവത്കരണത്തിന്‍റെയും ഭാഗമായി നടക്കുന്ന പരിപാടിയില്‍ കണ്ണൂർ കോർപറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും പുതുതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കും കുടുംബശ്രീ-എസ്എച്ച്ജി അംഗങ്ങൾക്കും ക്ഷീരകര്‍ഷകര്‍ക്കും വ്യാപാരികൾക്കും മറ്റ് ഇടപാടുകാർക്കും പങ്കെടുക്കാം.

പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനുമായി കണ്ണൂർ ജില്ലയില്‍ മാത്രം പുതുതായി എംഎസ്എംഇ/ മുദ്ര വായ്പകളിലായി 150 കോടി രൂപ വിതരണം ചെയ്യുകയാണ് കേരള ബാങ്കിന്‍റെ ലക്ഷ്യം.

Kannur

വീട്ടമ്മയുടെ മാല കവർന്ന രണ്ടുപേർ അറസ്റ്റിൽ 

തലശേരി: വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്നന്വേഷിക്കുകയാണെന്ന വ്യാജേന എത്തി തനിച്ചു താമസിക്കുന്ന എഴുപത്തിയാറുകാരിയുടെ മാല കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ധർമടം ചാത്തോടത്തെ  തിരുവോത്ത് വീട്ടിൽ ലീലയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ട സംഭവത്തിൽ ധർമടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശേരി മട്ടാന്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരെയാണ് ധർമടം പോലീസും തലശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.      കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങളും പരിസരപ്രദേശത്തെ ജനങ്ങളുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  

മോഷ്ടിച്ച മാല വിറ്റ ശേഷം പ്രതികൾ കാസർഗോഡ് നിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗളൂരു ഭാഗത്തേക്ക് പോയിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ  ഉദ്യോഗസ്ഥർ സംഘങ്ങളായി പിരിഞ്ഞ് കാസർഗോഡ്, സൂറത്ത്കൽ, മംഗളൂരു ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിൽ സൂറത്ത്കല്ലിൽ വച്ചാണ് ഇവരെ പിടികൂടിയത്.  മുഹമ്മദ് അനസിനെതിരെ തലശേരിയിലും മുഹമ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പോലീസിലും കേസുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി തലശേരി എഎസ്പി ഡോ. എം.നന്ദഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ, കെ. അനുരൂപ്, സിപിഒമാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Kannur

ഓപ്പറേഷൻ സൈഹണ്ട്: മൂന്ന് യുവാക്കൾക്കെതിരേ കേസ്

ഇരിട്ടി: കേരളാ പോലീസിന്‍റെ ഓപ്പറേഷൻ സൈഹണ്ടിന്‍റെ ഭാഗമായി കണ്ണൂരിൽ ഏഴോളം കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കരിക്കോട്ടകരിയിലും മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമായി രണ്ട് വിത്യസ്ത കേസുകളിൽ മൂന്ന് പേർക്കെതിരേ കേസെടുത്തു. ഇതിൽ കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി ജിതിൻ തോമസ് (29), വാളത്തോട് സ്വദേശി അഭിജിത് ജയൻ (28)എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.

മാടത്തിൽ പ്രവർത്തിച്ചുവന്ന റൈറ്റ് ഡയറക്ഷൻ എന്ന സ്ഥാപനത്തിന്‍റെ ഫെഡറൽ ബാങ്ക് വള്ളിത്തോട് ശാഖയിലെ അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ നിക്ഷേപിച്ച പണം പിൻവലിച്ചതായും ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി അനധികൃതമായി വന്ന 41,50,000 രൂപ ബാങ്കിൽനിന്നു പിൻവലിച്ചതായും കണ്ടെത്തിയിരുന്നു. പോലീസ് റെയ്‌ഡിൽ ഇവരുടെ വീടുകളിൽനിന്നും മൊബൈൽ ഫോണും മറ്റ് ബാങ്ക് രേഖകളും പിടിച്ചെടുത്തു.

മുഴക്കുന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് നിഹാൽ (21) സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതി അഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ ഇതിനായി ഉപയോഗിച്ചതായും പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തി. പ്രതി പഠന ആവശ്യങ്ങൾക്കായി എറണാകുളത്തായിരുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇരിട്ടി എസ്ബിഐ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് പ്രതി 13,50,000 രൂപ പിൻവലിച്ചതായും രേഖകളിൽനിന്നും പോലീസ് കണ്ടെത്തി. വീട്ടിൽ നടത്തിയ പോലീസ് റെയ്‌ഡിൽ എസ്ബിഐ, കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കുകളും ആക്സിസ് ബാങ്ക്, ഇസാഫ് ബാങ്ക് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളും കണ്ടെത്തി.

കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 3.0 യുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ടു പേർ അറസ്റ്റിൽ. ചൊക്ലി സ്റ്റേഷൻ പരിധിയിലെ അർജുൻ എന്നയാളും പാനൂർ സ്റ്റേഷൻ പരിധിയിലെ അനൂപ് എന്നയാളുമാണ് അറസ്റ്റിലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 3.0 എന്ന പേരിൽ പരിശോധന നടത്തിയത്.

ഓപ്പറേഷൻ വിഭാഗം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽനിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിറ്റി പോലീസ് പരിധിയിൽ 48 പരിശോധനകൾ നടത്തിയതിൽ 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 38 എണ്ണം ചെക്ക് വഴിയും മൂന്നെണ്ണം എടിഎം വഴിയും പണം പിൻവലിച്ചതാണ്.

സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടത്തിയത്.

 സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുക, മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുക, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കൽ എന്നിങ്ങനെ ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

യുവാക്കൾ ഏജന്‍റുമാരുടെ കെണിയിൽ വീഴുന്നു

കേരളത്തിന് പുറത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകൾ വഴി പണമായി മാറ്റുന്ന മറ്റൊരു തട്ടിപ്പാണിത്. ഇതിൽ കുടുങ്ങുന്നത് കേസുമായി പ്രത്യക്ഷമായി ബന്ധമില്ലാത്തവരാണ്. കേരളത്തിൽ ഉൾപ്പെടെ പ്രവൃത്തിക്കുന്ന ഏജന്‍റുകൾ മുഖേന യുവാക്കളെ കണ്ടെത്തിയാണ് തട്ടിപ്പിലൂടെ ലഭിച്ച പണം ഇത്തരം സംഘങ്ങൾ പണമാക്കി മാറ്റുന്നത്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവർക്ക് ഒരു നിശ്ചിത തുക കമ്മീഷനായി നൽകിയാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം സംഘങ്ങൾ അടുത്ത നിമിഷം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. എൻസിആർപി പോർട്ടലുകളിലൂടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ പോലീസ് കണ്ടെത്തുന്നത് .വിദ്യാർഥികൾ ഉൾപ്പെടെ യുവാക്കൾക്ക് അമിതലാഭം വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങൾ ദേശവിരുദ്ധ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്.

Kannur

ഒരാഴ്ചയ്ക്കിടെ അഞ്ചാം ദിവസവും ആറളം ടൗണിൽ കാട്ടാനകളിറങ്ങി

ഇരിട്ടി: വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള ആറളം ടൗൺ മേഖലയിൽ ഒരാഴ്ചയ്ക്കിടെ അഞ്ചാം ദിവസവും കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. വനത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള ടൗൺ പ്രദേശത്തേക്ക് കാട്ടാനകൾ തുടർച്ചയായി എത്തുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

ആറളംഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി തമ്പടിച്ചിരുന്ന കാട്ടാനകളാണു ബാവലി പുഴ കടന്ന് ഇപ്പോൾ സ്ഥിരമായി ആറളം ടൗൺ മേഖലയിലെത്തുന്നത്. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സൗരോർജ തൂക്കുവേലികൾ പോലും ഫലപ്രദമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.

ഇന്നലെ പുലർച്ചെ മൂന്ന് കാട്ടാനകളാണ് ആറളം ടൗൺ പ്രദേശത്തെത്തിയത്. കാരായി വിജയൻ, പൂക്കോത്ത് റഫീക്ക്, കെ.വി. സലീം, കെ.വി. സജീർ എന്നിവരുടെ വീടുകളുടെ പരിസരത്തുള്ള തെങ്ങുകളും വാഴകളും കാട്ടാനകൾ നശിപ്പിച്ചു. വീടിനു സമീപം കൃഷി നശിപ്പിക്കുന്ന കാഴ്ച ജനാലയിലൂടെ നോക്കി നിൽക്കാൻ മാത്രമാണ് താമസക്കാർക്ക് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

തുടർച്ചയായ കാട്ടാനശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണു കഴിയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

 

 

 

Kannur

വികസനം കൊതിച്ച് ശ്രീകണ്ഠപുരം നഗരസഭ സ്റ്റേഡിയം

ശ്രീകണ്ഠപുരം: മലയോരത്തെ കായികമേഖല ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ശ്രീകണ്ഠപുരം നഗരസഭയുടെ കോട്ടൂർ മുനിസിപ്പൽ സ്റ്റേഡിയം അറ്റകുറ്റപണിയോ നവീകരണമോ ഇല്ലാതെ നശിക്കുന്നു. ആവശ്യമായ പരിചരണമില്ലാതെ സ്റ്റേഡിയം നിലവിൽ കാടുകയറുകയാണ്. നിലവിൽ മഴക്കാലത്ത് പുഴയിൽ നിന്ന് കളിക്കളത്തിൽ വെള്ളം കയറുന്ന നിലയിലാണ്. കാടുമൂടിയതോടെ ഇവിടെ വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായും മാറി. രണ്ടേക്കറിലധികം വിസ്തൃതിയുള്ള മുനിസിപ്പൽ സ്റ്റേഡിയം മൾട്ടിപ്പർപ്പസ് സ്റ്റേഡിയമാക്കി ഉയർത്താൻ നടപടികൾ വേണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ഇവിടെ മൾട്ടിപർപ്പസ് സ്റ്റേഡിയമാക്കി മാറ്റിയെടുത്താൽ മലയോര മേഖലയ്ക്ക് ഒന്നാകെ ഗുണകരമാകും. രണ്ടേക്കറിലധികം വിസ്തൃതിയുള്ള സ്റ്റേഡിയം നവീകരിച്ചാൽ സ്കൂൾ കായികമേളയും ടൂർണമെന്‍റുകളടക്കം നടത്താനാകും പുതിയ സർക്കാർ കന്നി ബജറ്റിൽ മലബാറിലെ സ്റ്റേഡിയങ്ങൾക്ക് 50 കോടി വകയിരുത്തിയതിൽ ശ്രീകണ്ഠപുരം സ്റ്റേഡിയവും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. സർക്കാർ സഹായത്തോടെ മൾട്ടിപർപ്പസ് സ്റ്റേഡിയ സാധ്യതകൾക്കൊപ്പം മികച്ച നീന്തൽപരിശീലന കുളത്തെ കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ട്. 1987 ലെ എൽഡിഎഫ്പഞ്ചായത്ത് ഭരണസമിതിയായിരുന്നു സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുത്തതും കളിസ്ഥലമാക്കി മാറ്റിയതും. പിന്നീട് വന്ന ഭരണ സമിതി 2005 ൽ ഓഫീസേഴ്സ് ക്ലബിന്‍റെ സ്ഥലം കൂടി ഏറ്റെടുത്ത് വിപുലീകരിച്ചു.കെ.കെ.നാരായണൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോൾ ആണ് സ്റ്റേഡിയം നിലവിൽ വന്നത്.

Kannur

കുടുംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക രോഗനിർണയ ഉപകരണങ്ങൾ സ്ഥാപിച്ചു

പയ്യാവൂർ: ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സോഡിയം, പൊട്ടാസ്യം, തൈറോയിഡ് എന്നിവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കു പുറമെ മറ്റിടങ്ങളിലെ ഡോക്ടർമാർ നിർദേശിക്കുന്നവർക്കും ഈ സംവിധാനങ്ങൽ ഉപയോഗപ്പെടുത്താം. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനാ സംവിധാനത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിന നിർവഹിച്ചു.

വൈസ് പ്രസിഡന്‍റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയം ജോൺ എന്നിവർ പ്രസംഗിച്ചു.

Kannur

ധർമശാല മോഡൽ ബ്ലൈൻഡ് സ്കൂളിന് ടേബിൾ ടെന്നീസ് കോർട്ട് നിർമിച്ചു നൽകി

മയ്യിൽ: ധർമശാലയിലുള്ള മോഡൽ ബ്ലൈൻഡ് സ്കൂൾ അന്തേവാസികൾക്കും, വിദ്യാർഥികൾക്കും ആവശ്യമായ കായിക വിനോദത്തിനായി ടേബിൾ ടെന്നീസ് കോർട്ട് നിർമിച്ചു നൽകി മയ്യിൽ ലയൺസ് ക്ലബ്.

മയ്യിൽ ലയൺസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ബ്ലൈൻഡ് വെൽഫെയർ പ്രോജക്ടിന്‍റെ ഭാഗമായി കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടേബിൾ ടെന്നീസ് കോർട്ടാണ് നിർമിച്ചു നൽകിയത്.

ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്‍റ് സി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, കാബിനറ്റ് സെക്രട്ടറി എം. വിനോദ്കുമാർ, ബ്ലൈൻഡ് കോ-ഓർഡിനേറ്റർ പി.കെ. നാരായണൻ, എ.കെ. രാജ് മോഹൻ, പി.കെ. ശശി നമ്പ്യാർ, സ്കൂൾ പ്രിൻസിപ്പൽ വി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Kasaragod

കാസർഗോഡ് ജില്ലയിൽ അതിതീവ്ര മഴ

കാസർഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ (റെഡ് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലും വിപുലമായ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം.

റാണിപുരം ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലും വെള്ളച്ചാട്ടവും ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ . മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോലീസ്, തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം പൂർണമായും നിരോധിച്ചു.

മുന്നറിയിപ്പുകൾ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്‌ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിന് നിർദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളോടും പോലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളോടും ഏകോപിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും തടയാൻ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശം നൽകി.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലേറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സൗജന്യ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1077. ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം: 04994 257700,
9446601700. താലൂക്ക് തല കൺട്രോൾ റൂമുകൾ - കാസർഗോഡ്: 04994 230021, 9188944318. ഹൊസ്ദുർഗ്: 0467 2204042, 95624 24586.
മഞ്ചേശ്വരം: 04998 244044, 9747618464. വെള്ളരിക്കുണ്ട്: 0467 2242320, 9249028653.

പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ കൺട്രോൾ റൂം: 04994 255782. അഗ്നിരക്ഷാസേന കാസർഗോഡ്: 04994 230101, 101. പോലീസ്: 9497928721, 112. കെഎസ്ഇബി: 9496011431, 1912.

പുഴകളിൽ ജലനിരപ്പ് ഉയരുന്നു

കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതാണ് ഇതിനു കാരണമെന്നാണ് സൂചന.
കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നതോടെ നീലേശ്വരം, ചെറുവത്തൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഇനിയും വെള്ളം ഉയരുകയാണെങ്കിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ഒരുക്കങ്ങളായിട്ടുണ്ട്.

നാളെ അവധി

കാസർഗോഡ്: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ ഉൾപ്പടെയുള്ള മതപഠന കേന്ദ്രങ്ങൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

Kasaragod

പള്ളിക്കര കടപ്പുറം എംഎൽഎയും കളക്ടറും സന്ദർശിച്ചു

പള്ളിക്കര: കടലേറ്റം രൂക്ഷമായ പള്ളിക്കര കടപ്പുറവും മിഷൻ കോളനിയിലെ വീടുകളും കെ. നീലകണ്ഠൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സന്ദർശിച്ചു.

അടിയന്തരഘട്ടങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതോടെ മിഷൻ കോളനിയിലെ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴിയടഞ്ഞ സാഹചര്യം നാട്ടുകാർ ഇവരുടെ ശ്രദ്ധയിൽ പെടുത്തി.

ഇവിടേക്ക് റോഡ് സൗകര്യമുണ്ടാക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് എംഎൽഎയും കലക്ടറും നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ കുന്നിൽ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് പള്ളിക്കര, ബീഫാത്തിമ ഹമീദ്, അസുറാബി റാഷീദ്, ശംഭു ബേക്കൽ, ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Kasaragod

കിദൂരില്‍ ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കുമ്പള: കിദൂര്‍ പക്ഷിഗ്രാമത്തിലെ ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന മണ്‍സൂണ്‍ ബയോഡൈവേഴ്സിറ്റി ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ ക്യാമ്പില്‍ പങ്കെടുത്തു.

പക്ഷി നിരീക്ഷകരായ രാജു കിദൂര്‍, ശ്യാം പുറവങ്കര എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങൾക്ക് മുപ്പതോളം ഇനം പക്ഷികളെ പരിചയപ്പെടുത്തി. തലശേരി ഗവ. ബ്രണ്ണന്‍ കോളജിലെ ബോട്ടണി വിഭാഗം അസി. പ്രഫസര്‍ ഡോ.കെ.എ. മുഹമ്മദ് ഹനീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ എന്നിവർ ക്ലാസെടുത്തു.
ക്യാമ്പിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ പൊസഡിഗുംബെ മലയിലേക്ക് ട്രക്കിംഗ് നടത്തി. ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. നസീബ്, പീസ് വാലി പ്രതിനിധി കെ. മുനീറുദ്ദീന്‍, ക്യാമ്പ് ഡയറക്ടര്‍ ഫാത്തിമത്ത് റസ്മിയ എന്നിവര്‍ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Kasaragod

നായ്ക്കയത്ത് സംസ്ഥാന പാതയോരത്തെ മരം അപകടഭീഷണി ഉയർത്തുന്നു

അട്ടേങ്ങാന: നായ്ക്കയത്ത് സംസ്ഥാനപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണിയാകുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചപ്പോൾ ഈ മരത്തിന്‍റെ ഒരുവശത്തെ വേരുകൾ ഏതാണ്ട് പൂർണമായും മുറിച്ചുമാറ്റിയ നിലയിലാണ്. മണ്ണിടിച്ച ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തതിനാൽ മരത്തിനു കീഴിൽ നിന്ന് കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ മരം ഏതുനിമിഷവും കടപുഴകി സംസ്ഥാനപാതയിലേക്കും വൈദ്യുതലൈനുകളുടെ മുകളിലേക്കും വീഴാവുന്ന നിലയിലാണെന്ന് സ്ഥലമുടമ ജേക്കബ് വർഗീസ് പറയുന്നു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് വേരുകൾ മുറിച്ചുമാറ്റിയ സമയത്തുതന്നെ മരം പൂർണമായും മുറിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബി അധികൃതർക്കും ഇ മെയിലിലൂടെ പരാതി അയക്കുകയും ചെയ്തു. ഈ പരാതി മേൽനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്‍റെ കാഞ്ഞങ്ങാട് ഓഫീസിലേക്ക് അയച്ചതായി മറുപടി ലഭിച്ചെങ്കിലും കാഞ്ഞങ്ങാട് ഓഫീസിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ വീണ്ടും പൊതുമരാമത്തു വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും സ്ഥലമുടമ പറയുന്നു.

Kasaragod

പാണത്തൂർ ഗവ. വെൽഫെയർ സ്കൂളിൽ ഹരിതവിദ്യാലയ കാമ്പെയിന് തുടക്കമായി

പനത്തടി: ശുചിത്വമിഷന്‍റെ ഹരിതവിദ്യാലയ ശുചിത്വ കാമ്പെയിന് പാണത്തൂർ ഗവ. വെൽഫെയർ സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്‍റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.പത്മകുമാരി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, പഞ്ചായത്ത് അംഗങ്ങളായ റീന തോമസ്, എം.ഷിബു, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, പിഇസി സെക്രട്ടറി കെ.വി. വിനയരാജൻ, മുഖ്യാധ്യാപിക കെ.എസ്. സിന്ധു, സീനിയർ അസിസ്റ്റന്‍റ് എം.കെ. റോബിൻ, സ്റ്റാഫ് സെക്രട്ടറി പി.കെ. സുമതി, എം.എം. മുജീബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.മിനി കുമാരി, എ.സുജ എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേനാംഗങ്ങളായ സ്നേഹ ഷാജി, ആലീസ് സെബാസ്‌റ്റ്യൻ, സുജാത, കുഞ്ഞാമിന, രാധിക എന്നിവരുമായി കുട്ടികൾ അഭിമുഖം നടത്തി.

Kasaragod

ഗോത്രവർധൻ പദ്ധതി:പരാതിപരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പും നടത്തി

മാലോം: ലീഗൽ സർവീസ് അതോറിറ്റിയുടെയും ബളാൽ പഞ്ചായത്തിന്‍റെയും പുല്ലൊടി അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവർധൻ പദ്ധതിയുടെ ഭാഗമായി മാലോം പുല്ലൊടി സെന്‍റ് അൽഫോൻസ പള്ളി പരിസരത്ത് പരാതി പരിഹാര അദാലത്തും ആയുർവേദ-നേത്രരോഗ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സിവിൽ ജഡ്ജി എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. അസി. ജഡ്ജി പി.എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

വനാതിർത്തി പ്രദേശമായ പുല്ലൊടിയിലെ വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ അദാലത്തിൽ ചർച്ചയായി. പ്രദേശവാസികളിൽനിന്ന് ജില്ലാ കളക്ടർ പരാതികളും നിവേദനങ്ങളും സ്വീകരിച്ചു. സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് എ. ലത, വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ സി. ധന്യ, മിനി ആന്‍റണി, സി. ലക്ഷ്മി, വെള്ളരിക്കുണ്ട് സിഐ കെ.പി. ശ്രീഹരി, സെന്‍റ് അൽഫോൻസ പള്ളി വികാരി ഫാ. ജിന്‍റോ പാണാക്കുഴിയിൽ, മാലോം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ദിലീപ്, പയ്യന്നൂർ ഐ ഫൗണ്ടേഷൻ പിആർഒ സന്തോഷ് പാലായി, മനോഹരൻ മുല്ലശേരി, എം. ലക്ഷ്മിക്കുട്ടി എന്നിവർ നേതൃത്വം നൽകി.

Kasaragod

ജീവോദയ സ്പെഷ്യൽ സ്കൂൾ ഔട്ട്‌ റീച്ച് പ്രോഗ്രാം നടത്തി

കാഞ്ഞങ്ങാട്: ജീവോദയ സ്പെഷ്യൽ സ്കൂൾ ഔട്ട്‌ റീച്ച് പ്രോഗ്രാമിന്‍റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും പടന്നക്കാട് തോട്ടത്തിനു സമീപത്തുള്ള ജെന്നി ഫ്ലവർ ഇന്‍റർനാഷണൽ ആർട്ട് ഗാലറി സന്ദർശിച്ചു.

നെഹ്റു കോളജിലെ എൻഎസ്എസ് വോളണ്ടിയർമാരും ഒപ്പമുണ്ടായിരുന്നു. സ്കൂൾ മാനേജരും നഗരസഭാ കൗൺസിലറുമായ ലിസി ജേക്കബ്, ആർട്ട് ഗാലറി ഉടമയും സംരംഭകനും പുരാവസ്തു സംരക്ഷകനുമായ ജെന്നി ജോസഫ്, സംസ്ഥാന ഡിസെബിലിറ്റി അഡ്വൈസറി ബോർഡ് അംഗം മുഹമ്മദ് അലി നവാസ്, നെഹ്റു കോളജ് സിംഫണി ഗ്രൂപ്പ് അംഗം ജാബിർ പടന്നക്കാട്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ശ്രീജിത്ത്‌ നീലായി, സ്കൂൾ പ്രിൻസിപ്പൽ ശാലിനി എന്നിവർ നേതൃത്വം നൽകി.

Kasaragod

റെഡ്റണ്‍ മാരത്തോണ്‍ നടത്തി

പെരിയ: അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്‍റെയും എയ്ഡ്‌സ് ബോധവത്കരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി റെഡ്റണ്‍ മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള കേന്ദ്ര സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നായി 73 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിദ്ദു പി. അല്‍ഗുര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. ആരതി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി. രമേശ്, കേന്ദ്ര സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്. അൻപഴഗി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.കെ. ദേവിക, വൈ. ഫാത്തിമ, കെ.വി. ലിതിന (മൂവരും ഇകെഎന്‍എം ഗവ. കോളജ് എളേരിത്തട്ട്) എന്നിവരും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സോണറ്റ് പയസ് (മാലിക് ദിനാര്‍ കോളജ്), മുഹമ്മദ് നബഹാന്‍ (ഗവ. കോളേജ് കാസർഗോഡ്), അഭിഷേക് ബാബു (ഇകെഎന്‍എം ഗവ. കോളജ് എളേരിത്തട്ട്) എന്നിവരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. ഇവര്‍ ഓഗസ്റ്റിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.

Kasaragod

കാസർഗോഡ് ഹാൻവീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്‍റെ കീഴിലുള്ള കാസർഗോട്ടെ നവീകരിച്ച ഹാൻവീവ് ഷോറൂം കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, മാർക്കറ്റിംഗ് മാനേജർ ഒ.കെ. സുദീപ്, കണ്ണൂർ റീജണൽ മാനേജർ സി.പി. കുഞ്ഞാമദ് എന്നിവർ പങ്കെടുത്തു.

കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റോടുകൂടിയുള്ള ഓണം വിപണനമേള ഓഗസ്റ്റ് നാലു മുതൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 70 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട് അനുവദിക്കും. ഓൺലൈൻ പെയ്മെന്‍റുകൾക്ക് 10 ശതമാനം അഡീഷണൽ ഡിസ്കൗണ്ട് ലഭിക്കും.

കൈത്തറി സാരികൾ, മുണ്ട്, ബെഡ്ഷീറ്റ്, ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആർട്ട് സിൽക്ക് സാരികൾ, കോട്ടൺ സാറ്റിൻ ബെഡ്ഷീറ്റുകൾ, ബാംബൂ ഫൈബർ ഉപയോഗിച്ചുള്ള ബെഡ്ഷീറ്റുകളും ടവ്വലുകളും എന്നിവയും ശ്രദ്ധേയമാണ്.

Kasaragod

വനിത ഫുട്ബോൾ അക്കാദമിയിലേക്ക് ബോളുകളെത്തിച്ചുനൽകി എംഎൽഎ

തൃക്കരിപ്പൂർ: വനിത ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്ത തൃക്കരിപ്പൂരിലെ പുതുതലമുറക്കാരായ പെൺകുട്ടികൾക്ക് കളിച്ചുവളരാൻ ഫുട്ബോളുകളെത്തിച്ചുനൽകി സന്ദീപ്‌ വാര്യർ എംഎൽഎ.

കഴിഞ്ഞ ദിവസം റോട്ടറി ക്ലബിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും സഹകരണത്തോടെ ലഹരിക്കെതിരായ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയോട് ഡ്രീംസ് വനിത ഫുട്ബോൾ അക്കാദമിയിലെ കുഞ്ഞു താരമായ ആരാധ്യയാണ് കുട്ടികൾക്ക് കളിച്ചുവളരാൻ ഫുട്ബോൾ വേണമെന്ന ആവശ്യം ഉന്നയിച്ചത്. 24 മണിക്കൂറിനകം അഞ്ച് ബോളുകൾ എത്തിച്ചുനൽകി എംഎൽഎ കുട്ടികളുടെ ഫുട്ബോൾ ആവേശത്തിന് പിന്തുണ നൽകുകയായിരുന്നു. ബീരിച്ചേരി ടർഫിൽ പരിശീലനത്തിയ കുട്ടികൾക്ക് എംഎൽഎ തന്നെ ഫുട്ബോളുകൾ കൈമാറി. അധ്യാപകനായ വി.എം. മഹേഷിന്‍റെയും മാലതിയുടെയും മകളായ ആരാധ്യ സെന്‍റ് പോൾസ് എയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.

ഡ്രീംസ് ഫുട്ബോൾ അക്കാദമി ഭാരവാഹികളായ ഡോ. വി. രാജീവൻ, രാജേഷ് മാപ്പിടിച്ചേരി, മെട്ടമ്മൽ പത്മനാഭൻ, പരിശീലകൻസജി കരിവെള്ളൂർ, കെ. ശാലിനി, കെ.വി. ഗംഗാധരൻ, കെ.കെ. രാജേന്ദ്രൻ, വി.പി.പി. ഷുഹൈബ് എന്നിവർ ഫുട്ബോളുകളുടെ കൈമാറ്റച്ചടങ്ങിൽ സംബന്ധിച്ചു.

Kasaragod

റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊന്നക്കാട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച കൊന്നക്കാട് - മുട്ടോംകടവ് - വാഴത്തട്ട് - കോട്ടഞ്ചേരി, കൊന്നക്കാട് - കടവത്ത് മുണ്ട - കോട്ടഞ്ചേരി റോഡുകളുടെ ഉദ്ഘാടനം വാഴത്തട്ട് ജംഗ്ഷന് സമീപം ഗോവിന്ദൻ പള്ളിക്കാപ്പില്‍ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എ. ലത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ടി.കെ. ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിരാമൻ പാട്ടത്തിൽ, സനോജ് മാത്യു, സെക്രട്ടറി പി.ഗോകുൽ, ഓവർസിയർ എ.സിജിത, ടി.പി. തമ്പാൻ, വി. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Kasaragod

ദേശീയപാത ഓഫീസിലേക്ക് മാർച്ച് നടത്തി

നീലേശ്വരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മണ്ണിട്ടുയർത്തിയുള്ള പാത ഒഴിവാക്കി തൂണുകൾക്കു മുകളിലുള്ള ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബിജെപി ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ് ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയർമാൻ ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. കൺവീനർ ഡി. രാജൻ, രാജു രാമൂട്ടി, കെ.വി. രാമകൃഷ്ണൻ, മഹമൂദ് കോട്ടായി എന്നിവർ പ്രസംഗിച്ചു.

Kasaragod

മുളിയാർ പഞ്ചായത്ത് ഓഫീസിനു നേരേ കല്ലേറ്

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് ഓഫീസിനു നേരെ കല്ലേറ്. പ്രസിഡന്‍റ് കെ.ബി മുഹമ്മദ്‌ കുഞ്ഞിയുടെ മുറിയുടെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഓഫീസിന്‍റെ മുഖ്യകവാടത്തിന്‍റെ പൂട്ട് വ്യാജ താകകോൽ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമവും നടന്നതായാണ് സൂചന. കവർച്ചക്കാരോ സാമൂഹ്യവിരുദ്ധരോ ആകാം സംഭവത്തിനു പിന്നിലെന്നു കരുതുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിൽ ആദൂർ പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Kasaragod

പരപ്പ കോളിയാർ വളവിൽ ഓട്ടോറിക്ഷ മറിഞ്ഞു

പരപ്പ: കോളിയാറിലെ അപകടവളവിൽ ഓട്ടോറിക്ഷ മറിഞ്ഞു. കാഞ്ഞങ്ങാട്ടെ ടോറസ് മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിൽ നിന്ന് ഇൻവേർട്ടറിന്‍റെ ബാറ്ററിയുമായി വെള്ളരിക്കുണ്ടിലെ ഒരു വീട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.

ഓട്ടോയിലുണ്ടായിരുന്ന ടെക്നീഷ്യൻ ദീപക്, ഡ്രൈവർ പ്രദീപ് എന്നിവർക്ക് പരിക്കേറ്റു.
ഇവർ പരപ്പയിലെയും തുടർന്ന് കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കുത്തനെയുള്ള ഇറക്കവും വളവുമുള്ള കോളിയാറിൽ അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Kasaragod

വനിതാ ജിംനേഷ്യം ഉദ്ഘാടനം നാളെ

ചിറ്റാരിക്കാൽ: ഈസ്റ്റ്‌ എളേരി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ ആരംഭിക്കുന്ന വനിതാ ജിംനേഷ്യത്തിന്‍റെയും ആയുർവേദ സബ് സെന്‍ററിന്‍റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് സന്ദീപ് വാര്യർ എംഎൽഎ നിർവഹിക്കും. പഞ്ചായത്തിന്‍റെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വനിതാ ഫിറ്റ്നസ് സെന്‍റർ & ജിംനേഷ്യം ആരംഭിക്കുന്നത്.

എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ജിംനേഷ്യം പ്രവർത്തിക്കും. പരിശീലനം നൽകാൻ ഒരു പരിശീലകയേയും ഒരു കെയർടേക്കറെയും പഞ്ചായത്ത്‌ നിയമിച്ചിട്ടുണ്ട്. ഒരേ സമയം 25 പേർക്കെങ്കിലും പരിശീലനത്തിന് സൗകര്യമുണ്ടാകും യോഗ, സൂംബാ ഡാൻസ് എന്നിവയ്ക്കായി വിശാലമായ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. കമ്പല്ലൂർ ആയുർവേദ ആശുപത്രിയുടെ സബ് സെന്‍ററും ഇതേ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങുന്നത്.

Kasaragod

മലിനജലം ഒഴിയാതെ എഫ്സിഐ പരിസരം; രോഗഭീതിയിൽ റെയിൽവേ യാത്രക്കാർ

നീലേശ്വരം: റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ശല്യത്തെക്കുറിച്ച് പലയിടങ്ങളിലും പരാതികൾ കേൾക്കാറുണ്ട്. എന്നാൽ നീലേശ്വരത്ത് ഇവ രണ്ടിനുമൊപ്പം പേരറിയാത്ത വേറെയും പ്രാണികളുടെ കടിയേൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. തൊട്ടടുത്തുള്ള എഫ്സിഐ ഗോഡൗൺ പരിസരത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നും അകത്തെ പഴകിയ ധാന്യച്ചാക്കുകളിൽ നിന്നും പുറത്തിറങ്ങുന്ന പ്രാണികളാണ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ പൊറുതിമുട്ടിക്കുന്നത്. രാത്രികാലങ്ങളിലും മഴക്കാലത്തും ഇവയുടെ ശല്യമേറുകയാണെന്ന് യാത്രക്കാർ പറയുന്നു.

റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിനോടു ചേർന്നാണ് എഫ്സിഐ ഗോഡൗൺ ഉള്ളത്. പ്ലാറ്റ്‌ഫോമിനു സമീപം തന്നെയാണ് ധാന്യാവശിഷ്ടങ്ങൾ വീണ് ചീഞ്ഞളിഞ്ഞ മലിനജലം കെട്ടിനിൽക്കുന്നത്. എഫ്സിഐ പരിസരത്ത് വെള്ളത്തിന് ഒഴുകിപ്പോകാൻ കൃത്യമായ വഴിയില്ലാത്തതാണ് പ്രശ്നം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഈച്ചകളും കൊതുകുകളും പെരുകുന്നതിനൊപ്പമാണ് ഗോഡൗണിൽ നിന്ന് കൂട്ടത്തോടെ പുറത്തിറങ്ങുന്ന പ്രാണികൾ റെയിൽവേ പ്ലാറ്റ്ഫോമിലെത്തുന്നത്. ഇവയുടെ കടിയേറ്റാൽ കടുത്ത ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നുണ്ട്.

പ്രശ്നം പലതവണ എഫ്സിഐ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് സ്ഥിരം യാത്രക്കാരും നാട്ടുകാരും പറയുന്നത്. തൊട്ടടുത്തുള്ള വീടുകളിലും കടകളിലും പ്രാണിശല്യമുണ്ടാകുന്നുണ്ട്. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയും വിഷവസ്തുക്കളല്ലാതെ ബ്ലീച്ചിംഗ് പൗഡർ പോലുള്ളവ വിതറിയും എഫ്സിഐ പരിസരത്ത് ശുചിത്വം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം. നാടെങ്ങും ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്ന നഗരസഭയുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടാകണമെന്ന് ഇവർ പറയുന്നു.

Kasaragod

സഞ്ചരിക്കുന്ന റേഷൻ കടയുടെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന്

വെള്ളരിക്കുണ്ട്: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് വെള്ളരിക്കുണ്ട്‌ ദർശന ഓഡിറ്റോറിയത്തിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

ബളാൽ പഞ്ചായത്തിലെ അരിങ്കല്ല്, വീട്ടിയോടി, പാൽച്ചുരംതട്ട്, അത്തിക്കടവ്, അരീക്കര, മാമ്പള്ളം, ചീറ്റക്കാൽ ഉന്നതികളെയും കള്ളാർ പഞ്ചായത്തിലെ ഓണി ഉന്നതിയേയും ഉൾപ്പെടുത്തിയാണ് ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തിക്കുക.

പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് എ. ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് സി. ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രജിത, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സഫീന ഫൈസൽ, ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ടി.പി. ശകുന്തള എന്നിവർ സംബന്ധിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് എ. ലത ചെയർപേഴ്സണും വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് സി. ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രജിത എന്നിവർ രക്ഷാധികാരികളായിരിക്കും.

Kasaragod

പന്നിത്തടത്ത് മണ്ണും മരങ്ങളും അപകടഭീഷണിയാകുന്നു

വെള്ളരിക്കുണ്ട്: പന്നിത്തടം കയറ്റത്തിനും വളവിനും സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീഴാനും മരങ്ങൾ മറിഞ്ഞുവീഴാനുമുള്ള സാധ്യത അപകടഭീഷണിയാകുന്നു. ഇവിടെ പാർശ്വഭിത്തിയില്ലാത്തതിനാൽ എല്ലാ മഴക്കാലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.

ഇടിഞ്ഞുവീണ ഭാഗത്തിനു മുകളിലുള്ള നിരവധി മരങ്ങൾ റോഡിലേക്കു ചാഞ്ഞുനിൽക്കുകയാണ്. കനത്ത മഴയിലും കാറ്റിലും ഇവ റോഡിലേക്കു വീണാൽ വലിയ അപകടങ്ങൾക്ക് കാരണമാകും. അതിനു വഴിവെക്കാതെ അപകടനിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നും മണ്ണിടിച്ചിലുണ്ടാകുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

 

Kasaragod

ചായ്യോത്ത് സ്കൂളിൽ ഹരിതവിദ്യാലയം കാമ്പയിന് തുടക്കമായി

ചായ്യോത്ത്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം കാമ്പയിൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ടി. ശ്യാമള അധ്യക്ഷത വഹിച്ചു.

ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ വത്സരാജൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം കെ.ധന്യ, ഹരിത കർമസേന കൺസോർഷ്യം അംഗം ടി.ആർ. വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജലേഷ്, മുഖ്യാധ്യാപകൻ എം. സുനിൽ കുമാർ, ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ പി.വി. ഷീജ എന്നിവർ പ്രസംഗിച്ചു.

Kasaragod

എൻസിസി കേഡറ്റുകൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി

നീലേശ്വരം: എൻസിസി 32 കേരള ബറ്റാലിയന്‍റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ എൻസിസി കേഡറ്റുകൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യുവ ആപ്തമിത്ര പരിശീലനം നൽകി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളജുകളിൽ പഠിക്കുന്ന 179 കേഡറ്റുകളാണ് മലപ്പുറം എൻസിസി ഗ്രൂപ്പ് ട്രെയിനിംഗ് സെന്‍ററിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തത്. ഇവർ അതത് ജില്ലാ ഭരണകൂടങ്ങൾക്കു കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമാകും. ക്യാമ്പ് കമാൻഡന്‍റ് കേണൽ അരുൺ വിജയൻ, ഡെപ്യൂട്ടി കമാൻഡന്‍റ് ലഫ്. കേണൽ ടി.വി. അനുരാജ്, ക്യാമ്പ് അഡ്ജുട്ടന്‍റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, യുവ ആപ്തമിത്ര കോ-ഓർഡിനേറ്റർ ഷെരീഫ് മടപ്പുറം, സുബേദാർ മേജർ എം.രാമണ്ണ, ഗേൾസ് കേഡറ്റ് ഇൻസ്ട്രക്റ്റർ ജെനീറ്റ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

Kasaragod

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

ചിറ്റാരിക്കാൽ: തോമാപുരം സെന്‍റ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം എഡിഎസ് യു അതിരൂപത ഡയറക്ടർ കോമഡി ഉത്സവം ഫെയിം ഫാ. ജിതിൻ വയലുങ്കൽ നിർവഹിച്ചു.

സ്കൂൾ മാനേജർ ഫാ.ഡോ.മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ, പിടിഎ പ്രസിഡന്‍റ് ഷോണി കലയത്താങ്കൽ, മദർ പിടിഎ പ്രസിഡന്‍റ് സുനു തോമസ്, ബിനീഷ് പീറ്റർ, സ്റ്റെല്ല ടോജിസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൽഎസ്എസ് ജേതാക്കൾക്കുള്ള സമ്മാനവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Kasaragod

അൽഫോൻസാ തിരുനാൾ സമാപിച്ചു

മാലോം: വിശുദ്ധ അൽഫോസമ്മയുടെ നാമധേയത്തിലുള്ള മാലോം സെന്‍റ് അൽഫോൻസാ പള്ളിയിൽ നവനാൾ പ്രാർത്ഥനയ്ക്കും തിരുനാളാഘോഷത്തിനും ഭക്തിനിർഭരമായ സമാപനം.
‌‌

സമാപന ദിനത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ഡോ. ജേക്കബ് നെടുങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വചനസന്ദേശവും തിരുശേഷിപ്പ് വണക്കവും ലദീഞ്ഞും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ടൗൺ പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.

മാലോം സെന്‍റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം, അസി. വികാരി ഫാ. അജോയ്സ് പൊട്ടകുളത്തിൽ, ഫൊറോന കോ-ഓർഡിനേറ്റർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ട്രസ്റ്റിമാരായ സജി തെങ്ങുംപള്ളി, ജോയി പേണ്ടാനത്ത്, അപ്പച്ചൻകുട്ടി വെട്ടിക്കനോലിക്കൽ എന്നിവരും അഡോറേഷൻ കോൺവെന്‍റിലെ സിസ്റ്റർമാരും മതാധ്യാപകരും നേതൃത്വം നൽകി.

Kasaragod

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പാണത്തൂർ: റബർ ബോർഡ് കാഞ്ഞങ്ങാട് റീജണൽ ഓഫീസ്, പാണത്തൂർ റബർ ഉല്പാദക സംഘം, കാഞ്ഞങ്ങാട് അഹല്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാണത്തൂർ സെന്‍റ് മേരീസ് പാരിഷ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. റബർ ബോർഡ് ഡവലപ്മെന്‍റ് ഓഫീസർ പി. രോഷ്‌നി ഉദ്ഘാടനം ചെയ്തു.

പാണത്തൂർ റബർ ഉല്പാദക സംഘം പ്രസിഡന്‍റ് അജി ജോസഫ് അധ്യക്ഷത വഹിച്ചു. ഫീൽഡ് ഓഫീസർ തേജസ് മുഖ്യപ്രഭാഷണം നടത്തി. അഹല്യ ഐ ഹോസ്പിറ്റലിലെ ഡോ. ബുസ്താനയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.

Kasaragod

തൃക്കരിപ്പൂരിൽ മഴയിൽ വീട് തകർന്നു

തൃക്കരിപ്പൂർ: ഈയ്യക്കാട്ട് മഴയിൽ വീട് തകർന്നു. അപ്യാൽ ദേവകിയുടെ വീടാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ തകർന്നത്. മേൽക്കൂര പൂർണമായും തകർന്ന് ഓടുകളും പട്ടികകളും കഴുക്കോലുകളും നിലംപതിച്ചു. ചുവരുകളിലും വിള്ളൽ വീണു. അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകിയും മകൾ സനിതയും സനിതയുടെ മകൻ പ്ലസ്ടു വിദ്യാർത്ഥി ഷിരേഷും ശബ്ദംകേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് സാജിദ സഫറുള്ള, വൈസ് പ്രസിഡന്‍റ് എം. രജീഷ് ബാബു, പഞ്ചായത്തംഗം എം. രാമചന്ദ്രൻ, നേതാക്കളായ കെ.കെ.രാജേന്ദ്രൻ, ഇ.വി. ദാമോദരൻ, വി.എം. ശ്രീധരൻ, വി. മനോഹരൻ, വില്ലേജ് ഓഫീസർ ആർ. മധുസൂദനൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Kasaragod

നീലേശ്വരം ബസ്‌സ്റ്റാൻഡിനു സമീപം പഴയ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു

നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപം രാജാ റോഡിനോടു ചേർന്നു നിൽക്കുന്ന പഴയ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന്‍റെ ഒന്നാംനിലയിലെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് റോഡിലേക്കു വീണത്. അപകടം നടന്നത് പുലർച്ചെയായതിനാൽ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. പകൽസമയങ്ങളിൽ നഗരമധ്യത്തിലെ തിരക്കേറിയ ഭാഗമാണ് ഇവിടം.

ഈ കെട്ടിടത്തിന്‍റെ രണ്ടാംനിലയുടെ മേൽക്കൂരയും ചുവരുകളുമടക്കം ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഓടുകളും കഴുക്കോലുകളും തകർന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മൂടിവച്ചിരിക്കുകയാണ്.

രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിനായി അടയാളപ്പെടുത്തിയ നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ നഗരമധ്യത്തിൽ തകർന്നുവീഴാറായ നിലയിലുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കെട്ടിടങ്ങൾ അതേപടി നിലനിർത്തിയിരിക്കുന്നത്. വർഷങ്ങളായി ഇവയുടെ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല.

കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെ യോഗത്തിൽ ഇവയുടെ അറ്റകുറ്റപണികളെങ്കിലും അടിയന്തിരമായി നടത്തണമെന്നും അല്ലാത്തപക്ഷം കെട്ടിടം തകർന്നുവീണാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം ഉടമകൾക്കായിരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ മേൽക്കൂരയും ചുവരുകളും നാശോന്മുഖമായിക്കഴിഞ്ഞ കെട്ടിടങ്ങൾക്ക് ഇനി എന്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. നഷ്ടപരിഹാര വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തകർന്നുവീഴാറായ കെട്ടിടങ്ങൾക്കു കീഴെ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കടന്നുപോകുന്നതെന്നും അവർ പറയുന്നു.

Kasaragod

ഡോക്ടര്‍മാരുടെ കുറവ് നികത്തണം; മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി, എണ്ണപ്പാറ ഫാമിലി ഹെല്‍ത്ത് സെന്‍റര്‍, വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് പരിഹാരം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി.
മംഗളൂരുവിലും മറ്റിടങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ഡോക്ടര്‍മാര്‍ക്ക് നിലവില്‍ ഇവിടെ ജോലി ചെയ്യണമെങ്കില്‍ എന്‍ഒസി ആവശ്യമാണ്. തിരികെ തുടര്‍പഠനത്തിന് തിരികെ പോകുമ്പോഴും എന്‍ഒസി ആവശ്യമാണ്.

ഇത് ബുദ്ധിമുട്ടായതിനാല്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യാന്‍ മടിക്കുന്നു. ഇത് പരിഹരിക്കണമെങ്കില്‍ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കി ഗവണ്‍മെന്‍റ് ഉത്തരവിറക്കണം. കൂടാതെ ഹൗസ് സര്‍ജന്‍സി സേവനം ലഭ്യമല്ലാത്ത ഏക ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നു ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളുടെ സേവനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുകൂടി ലഭ്യമാക്കണം. നിലവില്‍ പിഎസ്‌സി ലിസ്റ്റിലുള്ള ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കണം.

യുക്രെയ്ന്‍ കപ്പലിനു നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സി.വി. ഭാവനന്‍റെ നേതൃത്വത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മധുസൂദനന്‍ ബാലൂര്‍, കോടോം-ബേളൂര്‍ മണ്ഡലം സെക്രട്ടറി കെ.സി. ജിജോമോന്‍, ബിനോയ് ആന്‍റണി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

Kasaragod

കോണ്‍ഗ്രസ് പ്രതിഷേധം ബേക്കല്‍ ഡിവൈഎസ്പിയെ മണിക്കൂറുകള്‍ക്കകം മാറ്റി

കാസര്‍ഗോഡ്: കല്യോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബേക്കല്‍ ഡിവൈഎസ്പിയായി നിയമിച്ച വി.കെ. വിശ്വംഭരന്‍ നായരെ മണിക്കൂറുകള്‍ക്കകം മാറ്റി. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന കെ. വിനോദ്കുമാര്‍ ബേക്കലില്‍ ചുമതലയേറ്റു.

നിലമ്പൂര്‍ ഡിവൈഎസ്പിയായിരുന്ന വിശ്വംഭരനെ ബേക്കല്‍ ഡിവൈഎസ്പിയായി നിയമിക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പ്രദേശത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നു ബേക്കല്‍ സിഐ ആയിരുന്ന വിശ്വംഭരന്‍ നായര്‍ ഏകപക്ഷീയമായി വേട്ടയാടിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണം. തിങ്കളാഴ്ച ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇക്കാര്യം നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്.

Kasaragod

കായികമേഖലയില്‍ ജില്ലയ്ക്കു മുന്തിയ പരിഗണന നല്‍കും: മന്ത്രി ജനീഷ്

കാസര്‍ഗോഡ്: കായികരംഗത്ത് കാസര്‍ഗോഡ് ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ വേണ്ടത്ര സ്ഥലം ലഭ്യമാക്കാനുള്ള സാഹചര്യങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരെ ഉണ്ടാക്കാനുള്ള മെച്ചപ്പെട്ട അവസരങ്ങള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളുടെ കൂടി താല്‍പര്യങ്ങള്‍ മുതലെടുത്താല്‍ നമുക്ക് ഏറെ നേട്ടങ്ങള്‍ കായികതലത്തില്‍ ഉണ്ടാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം പല കാര്യത്തിലും നമ്മെ പിന്നോക്കം വലിച്ചിരിക്കുന്നു. കായികതാരങ്ങള്‍ക്കുള്ള പ്രൈസ് മണി പോലും എട്ടുവര്‍ഷമായി മുടങ്ങികിടക്കുന്നു. യുവജന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അലവന്‍സും വര്‍ഷങ്ങളായി മടങ്ങിക്കിടക്കുന്നു. കായിക താരങ്ങള്‍ക്കുള്ള പ്രൈസ്മണി വിതരണത്തിന് യുഡിഎഫ് സര്‍ക്കാര്‍ എട്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്‍, സോമശേഖര ഷേണി, കെ.വി. ശശിധരന്‍, കെ. ഖാലിദ്, കെ. ലക്ഷ്മണപ്രഭു, ശ്രീജിത് മാടക്കല്ല്, ജോമോന്‍ ജോസ്, കാര്‍ത്തികേയന്‍ പെരിയ, മിഥുന്‍ മോഹന്‍, മനാഫ് നുള്ളിപ്പാടി, ഉനൈസ് ബേഡകം, എം. രാജീവന്‍ നമ്പ്യാര്‍, ലോക്‌നാഥ് ഷെട്ടി, ജവാദ് പുത്തൂര്‍, അര്‍ജുനന്‍ തായലങ്ങാടി, വിനോദ് അച്ചാംതുരുത്തി എന്നിവര്‍ പ്രസംഗിച്ചു.

 

Kasaragod

റാണിപുരം ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി

റാണിപുരം: റാണിപുരം മലമുകളിലേക്കുള്ള ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ സഞ്ചാരികളെ മുകളിലേക്കു കയറ്റിവിടുന്നതിനു മുമ്പ് വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വഴിയിൽ ആനയെ കണ്ടത്.

ഇതേത്തുടർന്ന് ഇന്നലെ ട്രക്കിംഗ് നിർത്തിവച്ചു. ഇന്നു രാവിലെ വീണ്ടും പരിശോധന നടത്തി വഴിയിൽ ആനകളില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ട്രക്കിംഗ് അനുവദിക്കുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Kasaragod

ബേവിഞ്ച വളവിൽ ടാങ്കർ ലോറി മറിഞ്ഞു

ചെർക്കള: ദേശീയപാതയിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ ബേവിഞ്ചയിലെ അപകടവളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഉഡുപ്പിയിൽ നിന്ന് സിമന്‍റ് മിശ്രിതവുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് സ്വദേശി സിദ്ദിഖിനെ (41) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നേരത്തേ പലതവണ കുന്നിടിച്ചിലുണ്ടായ ബേവിഞ്ചയിൽ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു ഭാഗത്തേക്ക് വളവുകൾ നികത്തിക്കൊണ്ട് നിർമിച്ച പാലത്തിലൂടെയും മറുഭാഗത്തേക്ക് വളവുകൾ നിലനിർത്തിയുമാണ് ഇവിടെ ദേശീയപാത നിർമിച്ചിട്ടുള്ളത്.

മറുഭാഗത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ വളവുകളുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്.

Kasaragod

ബളാൽ പഞ്ചായത്ത് ഹരിതവിദ്യാലയം കാമ്പയിന് തുടക്കമായി

പരപ്പ: ബളാൽ പഞ്ചായത്തിൽ ശുചിത്വമിഷന്‍റെ ആഭിമുഖ്യത്തിലുള്ള ഹരിതവിദ്യാലയം കാമ്പയിന്‍റെ ഉദ്ഘാടനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്‍റ് എ. ലത നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജിത, മിനി മാത്യു, പഞ്ചായത്തംഗം ശ്യാമള, സെക്രട്ടറി ഗോകുൽ ജി. ഗോപി, അസി. സെക്രട്ടറി എം. മധു, മുഖ്യാധ്യാപകൻ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡന്‍റ് കെ. വിജയൻ, ജോസഫ് വർക്കി, ശുചിത്വമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വത്സരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജി എന്നിവർ പ്രസംഗിച്ചു.

ഹരിത കർമസേനാംഗങ്ങളുമായി കുട്ടികൾ മുഖാമുഖം നടത്തി. ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗം ചെയ്യുന്ന പ്രവർത്തനത്തിന്‍റെ ഭാഗമായി കുട്ടികൾ പഴയ ജീൻസ് ഉപയോഗിച്ച് പച്ചക്കറി സഞ്ചികളൊരുക്കി.

Kasaragod

വായനമത്സര വിജയികൾക്ക് സമ്മാനം നൽകി

പരപ്പ: വായന മാസാചരണത്തിന്‍റെ ഭാഗമായി ചിറ്റാരിക്കാൽ ബിആർസി സംഘടിപ്പിച്ച ഇമ്മ്ണി വല്യ വായന പരിപാടിയിലെ വിജയികൾക്ക് സമ്മാനം നൽകി. ചിറ്റാരിക്കൽ ഉപജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് രചന മത്സരമാണ് സംഘടിപ്പിച്ചത്.

എൽപി വിഭാഗത്തിൽ ആൻ ജിയ സിജോ- സെന്‍റ് തോമസ് എൽപിഎസ്, തോമാപുരം, ഇവ ഫെബിൻ- സെന്‍റ് ജോൺസ് എൽപിഎസ്, പാലാവയൽ, യുപി വിഭാഗത്തിൽ ജീവൻ ജസ്വന്ത്- എസ്എൻഡിപി എയുപിഎസ്, കടുമേനി,ആൻ റിയ മേരി ആന്‍റോ- എസ്കെജിഎം എയുപിഎസ്, കുമ്പളപ്പള്ളി, ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന ഷാജി- സെന്‍റ് തോമസ് എച്ച്എസ്എസ്, തോമാപുരം, ഷോണ എൽസ അനീഷ്- സെന്‍റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്, ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ.സി. അനഘ, നവമി നരേന്ദ്രൻ- ഇരുവരും വികെഎൻഎം എച്ച്എസ്എസ്, വരക്കാട് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ബിപിസി ഷൈജു ബിരിക്കുളം, സിആർസി കോ-ഓർഡിനേറ്റർമാരായ വിനീത്, പ്രിയങ്ക, നിഖില മാത്യു എന്നിവർ അതത് സ്കൂളുകളിലെത്തി സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു.

Kasaragod

ഹരിതകര്‍മസേന യൂസര്‍ ഫീ ഒഴിവാക്കണം: ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍

കാഞ്ഞങ്ങാട്: ഹരിതകര്‍മസേന യൂസര്‍ ഫീ ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിതരണമെന്നും അല്ലാത്തപക്ഷം ഹെയര്‍ വേസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ വേസ്റ്റും കളക്ട് ചെയ്യാന്‍ തയാറാകണമെന്നും ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ കണ്ണന്‍, അനിത ജോണ്‍, എം. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വിജിന്‍ വിന്‍റേജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ലത പവി- പ്രസിഡന്‍റ്, കെ.വി. പ്രജിത, സോണിയ ജോസഫ്- വൈസ് പ്രസിഡന്‍റുമാര്‍, വിജിന്‍ വിന്‍റേജ്- സെക്രട്ടറി, കെ. ഷീന, റീന വിനോദ്- ജോയിന്‍റ് സെക്രട്ടറിമാര്‍, വിനീഷ്- ട്രഷറര്‍.

Kasaragod

ലഹരിമാഫിയയുമായി ചര്‍ച്ചയില്ല, ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

കാസര്‍ഗോഡ്: ലഹരി മാഫിയയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ജാഗരന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡിന്‍റെ മണ്ണില്‍ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികളില്‍ തൂഫാന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാപ്പ ചുമത്തുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരേ കാഞ്ഞങ്ങാട് കഴിഞ്ഞവര്‍ഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങള്‍ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയ്ക്കെതിരേ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്, ഓപ്പറേഷന്‍ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.

കാസര്‍ഗോഡ് മൈലാട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ നിര്‍ദേശത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുറമേ ക്ലീന്‍ കമ്പനി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഉള്ളില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ ലഹരി മിഠായികള്‍ ആയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനിരുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ്ചെയ്യാനും സാധിച്ചു. അതില്‍ നാലു പേര്‍ ഇപ്പോഴും ജയിലിലാണ്.
ഓപ്പറേഷന്‍ തൂഫാനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാര്‍ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഫോണ്‍ സന്ദേശങ്ങളിലൂടെയും ഇത് മനസിലാക്കാന്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു.

ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങള്‍ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടില്‍ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാര്‍ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇതു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചെര്‍ക്കള മാര്‍ത്തോമാ സ്‌കൂളിലെ ഫാ. ജോര്‍ജ് വര്‍ഗീസ് വിനു, മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ മജീദ് ബാഖവി, സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്‍റ് ഫിദ ഉജംപദവ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് എന്നിവര്‍ ആഭ്യന്തരമന്ത്രിയില്‍ നിന്നു തൂഫാന്‍ ബാഡ്ജ് ഏറ്റുവാങ്ങി.

കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് വസന്തന്‍ അജാക്കോട്, കണ്ണൂര് റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി ആര്‍. സന്തോഷ്‌കുമാര്‍ എന്നിവർ പ്രസംഗിച്ചു.

Kasaragod

കെഎസ്എസ്പിഎ കുടുംബസംഗമം

ചിറ്റാരിക്കാൽ: കെഎസ്എസ്പിഎ ഈസ്റ്റ് എളേരി മണ്ഡലം കുടുംബസംഗമവും സംഘടനയിലെ നവാഗതർക്കുള്ള വരവേല്പ് സമ്മേളനവും സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥി സമൂഹത്തിന്‍റെ സമയോചിതമായ പോരാട്ടവിജയം നരേന്ദ്ര മോദി ഭരണത്തിന്‍റെ അടിവേരിളക്കിയതായി അദ്ദേഹം പറഞ്ഞു. പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി മാണി, വൈസ് പ്രസിഡന്‍റ് ജോസഫ് മുത്തോലി, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്‍റ് എം.കെ. ദിവാകരൻ, കെ.പി. ബാലകൃഷ്ണൻ, തോമസ് മാത്യു, ജോർജുകുട്ടി കരിമഠം, കരിമ്പിൽ കൃഷ്ണൻ, പി.എം. ഏബ്രഹാം, കെ.എ. റോസിലി, മാത്യു സേവ്യർ, ഡോ. മെൻഡലിൻ മാത്യു, ടി.എസ്. ജോസ്, കെ.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Kasaragod

ഇവിഎം ഹാക്കിംഗ് ആരോപണത്തിൽ സമഗ്രാന്വേഷണം വേണം: എം. രാജഗോപാലൻ

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്ത് വിജയം ഉറപ്പാക്കാമെന്നുപറഞ്ഞ്‌ പണം വാങ്ങിയതായി ജില്ലയിലെ കോൺഗ്രസ് നേതാവിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആവശ്യപ്പെട്ടു.

യുഡിഎഫ് ജില്ലാ നേതൃത്വം തന്നെ സംസ്ഥാന നേതൃത്വത്തോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തയാണിത്. രാഷ്‌ട്രീയ പ്രബുദ്ധതയും ജനാധിപത്യബോധവും സ്വായത്തമാക്കിയ ജനതയാണ് ഇവിടെയുള്ളത്.
തെരഞ്ഞെടുപ്പ് സംവിധാനത്തിന്മേലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉദുമ, കാസർഗോഡ് മണ്ഡലങ്ങളിലാണ് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ജനാധിപത്യത്തിന്‍റെ കശാപ്പ് നടത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്.

ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മെയ്‌ നാലിനാണ് നടന്നത്. എന്നാൽ ഏപ്രിൽ അവസാന വാരം തന്നെ കാസർഗോട്ടും ഉദുമയിലും നിയുക്ത എംഎൽഎമാർക്ക് ആശംസകൾ എന്നെഴുതിയ വലിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. കച്ചവടം ഉറപ്പിച്ച ശേഷമാണോ വോട്ടെണ്ണുന്നതിന് മുമ്പ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആരോപണം യുഡിഎഫിന്‍റെ മാത്രം ആഭ്യന്തര പ്രശ്നമല്ലെന്നും ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും അതിനാൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാജഗോപാലൻ ആവശ്യപ്പെട്ടു.

Kasaragod

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഭീമനടി: വെസ്റ്റ് എളേരി, ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭീമനടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഭീമനടി മണ്ഡലം പ്രസിഡന്‍റ് ഷെരീഫ് വാഴപ്പള്ളി അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, എളേരി ബ്ലോക്ക് പ്രസിഡന്‍റ് ജോയി ജോസഫ്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്‍റ് എൻ.വി. പ്രമോദ്, അന്നമ്മ മാത്യു, രാജേഷ് തമ്പാൻ, എ.വി. ഭാസ്കരൻ, കെ.ജെ. വർക്കി, ജോയി മാരൂർ, രാജൻ നായർ, ജോബിൻ ജോസ്, എം.വി. ലിജിന, ടോമി തടത്തിൽപറമ്പിൽ, സാജു മാരൂർ എന്നിവർ പ്രസംഗിച്ചു.

Kasaragod

കൊട്ടോടി ഗവ. സ്കൂളിൽ ഹരിതവിദ്യാലയ കാമ്പയിന് തുടക്കമായി

കൊട്ടോടി: ശുചിത്വമിഷന്‍റെ ഹരിതവിദ്യാലയ ശുചിത്വ കാമ്പയിന് കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം. സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ പി.ശ്രീവിദ്യ, പി.ഗീത, പി.എൽ. റോയ്, പഞ്ചായത്ത് അംഗം പി.ഗീത, ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. ഷീല, മുഖ്യാധ്യാപകൻ കെ.നാരായണൻ, സീനിയർ അസിസ്റ്റന്‍റ് പി.ജി. പ്രശാന്ത്, പിടിഎ പ്രസിഡന്‍റ് ഉമ്മർ പൂണൂർ, എംപിടിഎ പ്രസിഡന്‍റ് എം.കെ. ഷീല, എസ്എംസി ചെയർമാൻ എ. ശശിധരൻ, ഇക്കോ ക്ലബ് ശുചിത്വ നോഡൽ ഓഫീസർ ബി.ആർ. വൈഷ്‌മ്യ, ഹരിതകർമസേനാംഗങ്ങളായ വിമല കൃഷ്ണൻ, സി. അനു എന്നിവർ പ്രസംഗിച്ചു.

Kasaragod

റെഡ് റിബണ്‍ ജില്ലാതല പ്രശ്‌നോത്തരി മത്സരം നടത്തി

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആരോഗ്യവകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് റെഡ് റിബണ്‍ എയ്ഡ്‌സ് ബോധവത്കരണ ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ആരതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്,കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍. അഭിജിത്, ജൂണിയര്‍ കണ്‍സല്‍ട്ടന്‍റ് കമല്‍ കെ. ജോസ് എന്നിവർ പ്രസംഗിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജോ എം. ജോസ് പ്രശ്‌നോത്തരി നയിച്ചു.

വരക്കാട് വികെഎൻഎം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ മിഷേല്‍ സൂസന്‍, ശ്രീനന്ദ് എസ്. നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നീലേശ്വരം രാജാസ് സ്‌കൂളിലെ കെ.അശ്വിന്‍രാജ്, തീര്‍ഥ പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൊസ്ദുര്‍ഗ് ഗവ. സ്‌കൂളിലെ സി. ശ്രീദേവി, എന്‍. വൈഷ്ണവി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Kasaragod

മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

എണ്ണപ്പാറ: മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് നടപടിയെടുക്കാൻ കോടോം-ബേളൂർ പഞ്ചായത്ത് തയാാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പറഞ്ഞു. ക്വാറിക്കെതിരായി നാട്ടുകാർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന്‍റെ 112-ാം ദിവസം സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അവർ.

ജനങ്ങളുടെ ജീവനും ജീവിതവും നിലനിർത്താനായി ഒരു നാടുതന്നെ സമരം നടത്തുമ്പോൾ പ്രാദേശിക ഭരണസംവിധാനം മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തി ഒഴിഞ്ഞുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അവർ പറഞ്ഞു. പരിസ്ഥിതി മന്ത്രാലയവും മലിനീകരണ നിയന്ത്രണ ബോർഡും ജിയോളജി വകുപ്പും സാമ്പത്തിക-രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി ജനവാസ മേഖലയിൽ വൻകിട ക്വാറികൾക്ക് അനുമതി നൽകിയാലും ആ പ്രദേശവുമായി ഏറ്റവും അടുപ്പമുള്ള പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് പ്രവർത്തനാനുമതി നിഷേധിക്കാനുള്ള ജനാധിപത്യ മര്യാദ കാട്ടണം. അല്ലാതെ നിയമവിരുദ്ധമായും പബ്ലിക് ഹിയറിംഗ് പോലും നടത്താതെയും മുകളിൽ നിന്നു കിട്ടിയ അനുമതിയുടെ പേരിൽ ക്വാറി മാഫിയയ്ക്കൊപ്പം നിൽക്കുകയല്ല ചെയ്യേണ്ടതെന്ന് സി.കെ. ജാനു പറഞ്ഞു.

സമരസമിതി വൈസ് ചെയർമാൻ കെ.ആർ.സി തായന്നൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത ശ്രീകുമാർ, പുല്ലൂർ-പെരിയ പഞ്ചായത്തംഗം രതീഷ് കാട്ടുമാടം, രമേശൻ മലയാറ്റുകര, ചന്ദ്രൻ പരപ്പ, സി.വി. ശിവദാസൻ, ഒ.കെ. പ്രഭാകരൻ, സുരേന്ദ്രൻ കാലിക്കടവ്, കൃഷ്ണൻ മൂപ്പിൽ, മധു മൂപ്പിൽ, സുധീഷ് അടുക്കം, എം.ഡി. രാജൻ, ചന്ദ്രൻ വേങ്ങച്ചേരി എന്നിവർ പ്രസംഗിച്ചു.

Kasaragod

മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാരകേന്ദ്രം നവംബറിൽ തുറന്നുകൊടുക്കുമെന്ന് കളക്ടർ

കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപത്തുള്ള മഞ്ഞംപൊതിക്കുന്നിൽ നിർമാണം നടക്കുന്ന വിനോദസഞ്ചാരകേന്ദ്രം നവംബറിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള ആംഫി തീയേറ്റർ, റസ്റ്ററന്‍റ്, കഫെറ്റീരിയ, പാർക്കിംഗ്, വെളിച്ച സംവിധാനം, ശുചിമുറികൾ എന്നിവ ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കളക്ടർ അറിയിച്ചു.

3.60 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് പദ്ധതി പ്രദേശത്ത് നടക്കുന്നത്. തുടർവികസനത്തിനായി സമീപത്തുള്ള 50 സെന്‍റ് റവന്യൂ ഭൂമി വിട്ടുനൽകുന്നതിനുള്ള പദ്ധതിനിർദേശം സമർപ്പിക്കാനും ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും ഡിടിപിസി സെക്രട്ടറിക്ക് കളക്ടർ നിർദേശം നൽകി.

സമീപത്തുള്ള ചെറിയ ഗുഹയെ കേവ് കഫ്‌റ്റേരിയയായി വികസിപ്പിക്കാനും കളക്ടർ നിർദേശം നൽകി. അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. തുളസി, ജില്ലാ പഞ്ചായത്തംഗം കെ. സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.നസീബ്, ഡിടിപിസി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവർ പങ്കെടുത്തു.

Kasaragod

നീലേശ്വരത്തെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി

കാസർഗോഡ്: നീലേശ്വരത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് നഗരത്തെ ജില്ലയുടെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ജില്ലാ വികസനസമിതി യോഗത്തിൽ നിര്‍ദേശിച്ചു.

കാഞ്ഞങ്ങാട് അരയിപ്പാലം–മോനാച്ച–വാഴുന്നോറടി–നീലേശ്വരം റോഡ് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക, മരുതോം, കാറ്റാംകവല വനമേഖലകളിൽ മലയോര ഹൈവേയുടെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കുക, കോട്ടഞ്ചേരി ശങ്കരംകാനം പ്രദേശത്ത് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലം കേന്ദ്രീകരിച്ച് 1.5 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കുക, വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ഫണ്ട് അനുവദിക്കുക, അശോകച്ചാലിൽ കമ്പിപ്പാലം നിർമിക്കുക, ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി റോഡിന്‍റെ നിർമാണം പൂർത്തീകരിക്കുക, ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കുക, പാലാവയൽ ഓടക്കൊല്ലി മേഖലയിൽ 750 മീറ്റർ നീളത്തിൽ സൗരോർജവേലിയുടെ പണി ഉടൻ തുടങ്ങുക, ഓടക്കൊല്ലി ഭാഗത്തെ കേടായ സൗരോർജവേലിയുടെ അറ്റകുറ്റപണി നടത്തുക, കാറ്റാംകവല-അതിരുമാവ്-വാഴത്തട്ട്-കോട്ടഞ്ചേരി റോഡ് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കുക, വെസ്റ്റ് എളേരി പഞ്ചായത്തിലെ വണ്ണാലക്കുന്ന് ഉന്നതി റോഡ് ടാർ ചെയ്യുക, പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കുക, പനത്തടി പഞ്ചായത്തിലെ വനാതിർത്തികളിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരമായി സൗരോർജവേലികൾ സ്ഥാപിക്കുക, റാണിപുരത്തെ ഡിടിപിസി കോട്ടേജുകൾ അറ്റകുറ്റപണികൾ പൂർത്തിയാക്കി തുറന്നുകൊടുക്കുക, റാണിപുരത്തെ അനധികൃത നിർമാണങ്ങൾ തടയുക, പൂടംകല്ല് താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുക, വടക്കാംകുന്നിലെ കരിങ്കൽ ക്വാറി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു.

മീഞ്ച, പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പളയില്‍ കഴിഞ്ഞദിവസം യുവതി ഒഴുക്കിൽപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട സ്ഥലത്ത് അടിയന്തിരമായി ഒരു തൂക്കുപാലമെങ്കിലും നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Kasaragod

കുറ്റിക്കോല്‍ കെഎസ്ഇബി സബ്‌സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നു

കാസർഗോഡ്: കുറ്റിക്കോല്‍ കെഎസ്ഇബി സബ്‌സ്റ്റേഷന്‍റെ നിർമാണം പൂർത്തിയാകുന്നു. സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പ് ടെസ്റ്റിംഗ് നടത്താനുള്ള അനുമതി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്ന് ലഭിച്ചശേഷം നിയമപരമായ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്നും കെ നീലകണ്ഠന്‍ എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ വികസനസമിതി യോഗത്തിൽ കെഎസ്ഇബി അധികൃതർ അറിയിച്ചു.

മുളിയാര്‍ എബിസി കേന്ദ്രം പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്തവിധം ജനവാസമേഖലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ സ്ഥലം കിട്ടിയാൽ എബിസി കേന്ദ്രം മാറ്റാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം പറഞ്ഞു. അതുവരെ പൊതുജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എ.ബി.സി കേന്ദ്രം നടത്തിക്കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പെരിയ-പെരിയാട്ടടുക്കം-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത സര്‍വീസ് റോഡിന്‍റെ പ്രവൃത്തി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പെരിയ നവോദയ, പോളിടെക്‌നിക് എന്നിവയ്ക്കു സമീപം മേൽ നടപ്പാലം സ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തെരുവ് നായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീർ ഡോ.കെ.ടി. രേഖ അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിനകത്തുവച്ച് നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രികാലങ്ങളില്‍ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാരോട് ഗ്രില്ലുകള്‍ തുറന്നിടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിര്‍ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ കെട്ടിട നിര്‍മാണവും മെഡിക്കല്‍ കോളജിൽ നഴ്‌സിംഗ് കോളജിന്‍റെ വനിതാ ഹോസ്റ്റൽ നിര്‍മാണവും വേഗത്തിലാക്കണമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചെങ്കല്ല് കടത്തുന്നത് തടയണമെന്ന് എ.കെ.എം. അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എം. സുധീഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Kasaragod

സർക്കാർ മാറിയിട്ടും താലൂക്ക് ആശുപത്രിയുടെ സ്ഥിതി പഴയതിലും ശോകം

രാജപുരം: മലയോര ജനതയ്ക്ക് ആരോഗ്യ മേഖലയിൽ ആശ്വാസം ആവേണ്ട പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം പുതിയ സർക്കാർ വന്നിട്ടും പഴയതിലും കഷ്ടമായി തുടരുന്നു. ഇതുകൊണ്ടുതന്നെ ഈ മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാകേണ്ട ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ പൂർണ്ണമായി താളം തെറ്റിയ നിലയിലാണ്. താലൂക്ക് ആശുപത്രിയിൽ വേണ്ട സ്ഥിരം ഡോക്ടർമാരില്ലാത്തതും സ്പെഷ്യലിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും മൂലം ദിവസവും പകൽ സമയത്ത് തന്നെ രോഗികൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്.

ആദ്യസമയത്ത് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ നിലവിൽ രാത്രികാല സേവനം വൈകുന്നേരം 8 മണിവരെ മാത്രമായി ചുരുക്കിയിട്ട് മാസങ്ങളായി. രാത്രിയിൽ അടിയന്തര ചികിത്സ തേടി വരുന്ന രോഗികളെ ഡോക്ടർമാർ ഇല്ലാത്തതിനാൽ ആശുപത്രിയുടെ അകത്ത് പോലും പ്രവേശിപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ ഇവിടെയെത്തുന്ന രോഗികൾ കിലോമീറ്ററുകൾ അപ്പുറമുള്ള ജില്ല ആശുപത്രിയെയോ സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

കടലാസ് പ്രകാരം ആകെ 20 തസ്തികകൾ നിലവിലുണ്ട്:

എന്നാൽ നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം വെറും ആറുപേർ (സിവിൽ സർജൻ-1, അസി. സർജൻ-4 , ഫിസിഷ്യൻ-1) ഇതിൽ ഒഴിഞ്ഞു കിടക്കുന്ന സ്പെഷ്യലിസ്റ്റ് തസ്തികകൾ സിവിൽ സർജൻ-3, പീഡിയാട്രീഷ്യൻ-2 , ഗൈനക്കോളജിസ്റ്റ്-3, അനസ്തീസിയോളജിസ്റ്റ്-3 എന്നിങ്ങനെയാണ്. നിലവിലെ സാഹചര്യത്തിൽ കിടത്തിച്ചികിത്സ നിർദ്ദേശിക്കുന്ന രോഗികളെപ്പോലും പരിചരിക്കാൻ രാത്രി സമയങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തത് ഗുരുതരമായ പ്രശ്നമാണ്.
ഈ സ്ഥിതിയിൽ മലയോരമേഖലയിലെ പാവപ്പെട്ട ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത്.

അതിനാൽ തന്നെ പൂർണസജ്ജമായ താലൂക്ക് ആശുപത്രിക്ക് വേണ്ടി കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങൾ ഒത്തുചേർന്ന് തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ജനങ്ങൾ പറയുന്നു. ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ രാഷ്ട്രീയ കക്ഷി നേതാക്കളും മറ്റു സാമൂഹിക പ്രവർത്തകരും ആശുപത്രിക്ക് വേണ്ടി പ്രസ്താവനകൾ മാത്രം ഇറക്കാതെ ഇതിനായി അഹോരാത്രം പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്നും ഇവർ പറയുന്നു. അതുകൂടാതെ മലയോരത്തെ പാണത്തൂർ, എണ്ണപ്പാറ, വെള്ളരിക്കുണ്ട് കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.

Kasaragod

ജൈവകൃഷിയിലെ കാസര്‍ഗോഡന്‍ കുതിപ്പ്; ജില്ലയില്‍ 3000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി

കാസര്‍ഗോഡ്: ജൈവകൃഷി രംഗത്ത് കുതിച്ച് കാസര്‍ഗോഡ് ജില്ല. ജില്ലയില്‍ 3000 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ കൃഷി നടത്തുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ സ്വന്തം കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനും അവസരമുണ്ട്. ഈ രീതി വഴി കര്‍ഷകന് ഉത്പന്നങ്ങള്‍ക്ക് വിലയും നിശ്ചയിക്കാം. ജൈവ കാര്‍ഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയെ 2012ല്‍ ജൈവ ജില്ലയായി പ്രഖ്യാപിക്കുകയും പ്രധാന കാര്‍ഷിക വിളകളില്‍ ജൈവകൃഷി മുറകള്‍ അനുവര്‍ത്തിച്ചു കൊണ്ടുള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തു.

പങ്കാളിത്ത ഗ്യാരണ്ടി സമ്പ്രദായത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2020-21 ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ഇതിന്‍റെ ഭാഗമായാണ് പിജിഎസ് ഇന്ത്യ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പദ്ധതി മാനദണ്ഡങ്ങള്‍ പാലിച്ചു കൃഷിചെയ്യുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞ് പിജിഎസ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഇതു ലഭിച്ച കര്‍ഷകര്‍ക്കാണ് ജൈവ ഓണ്‍ലൈന്‍ വിപണിയായ ജൈവിഖേതി പോര്‍ട്ടല്‍ വഴി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവസരം.

ജില്ലയെ ആറു ബ്ലോക്കുകളായി തിരിച്ച് ഈ പദ്ധതി വഴി രാസവള കീടനാശിനികള്‍ക്ക് പകരം ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം തുടങ്ങി പ്രകൃതിദത്ത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുത്ത കര്‍ഷകരുടെ നേതൃത്വത്തില്‍ പരിശീലനം ഫീല്‍ഡ് തല നിരീക്ഷണം സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു.

കൃഷിഭവന്‍റെ നേതൃത്വത്തില്‍ പഠനയാത്രകള്‍, കിസാന്‍ മേള, മാതൃക കൃഷിത്തോട്ടങ്ങള്‍ക്ക് സബ്സിഡി, പരമ്പരാഗത കൃഷി പ്രോത്സാഹനം എന്നിവയും നടപ്പിലാക്കുന്നുണ്ട് ജില്ലയില്‍ ആറു ബ്ലോക്കുകളിലായി 500 ഹെക്ടര്‍ വീതമുള്ള സ്ഥലത്താണ് ജൈവകൃഷി നടപ്പിലാക്കുന്നത്. 6492 കര്‍ഷകള്‍ ജില്ലയില‍ പദ്ധതിയുടെ ഭാഗമാണ്. 3000 ഹെക്ടര്‍ സ്ഥലം ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നുള്ളതാണ് കൃഷിവകുപ്പിന്‍റെ നേട്ടം. പദ്ധതി വിഭാവനം ചെയ്ത മുഴുവന്‍ പ്രദേശത്തേക്കും പിജിഎസ് ഗ്രീന്‍ സ്‌കോപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിച്ചിട്ടുള്ള ഏക ജില്ലയാണ് കാസര്‍ഗോഡ് തേങ്ങ, അടയ്ക്ക, വാഴ, കുരുമുളക് പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഈ കൃഷിരീതി വഴി വിളവെടുക്കുന്നത്.

Kasaragod

ഹരിത വിദ്യാലയ കാമ്പയിൻ

കോളിച്ചാൽ: ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ കാന്പയിൻ പ്രാന്തർകാവ് ഗവ.യുപി സ്കൂളിൽ തുടക്കമായി.

പഞ്ചായത്ത് പ്രസിഡന്‍റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് പി.ശശി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ വിജി മണിയംകുളം, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ പി.വി.വിനോദ് കുമാർ, എംപിടിഎ പ്രസിഡന്‍റ് രേഷ്മ ജയൻ, സീനിയർ അസിസ്റ്റന്‍റ് മിനി സക്കറിയ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെകടർമാരായ കെ.മിനി കുമാരി, എ.സുജ എന്നിവർ ക്ലാസെടുത്തു. മുഖ്യാധ്യാപകൻ കെ.പി.വിനയരാജ് സ്വാഗതവും ഇക്കോ ക്ലബ് കോഡിനേറ്റർ കെ.എച്ച്.പ്രസീത നന്ദിയും പറഞ്ഞു.

Corehub Up