Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുവിശേഷം

Kottayam

ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയ്ക്ക് : തൃക്കൊടിത്താനം സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണം

തൃക്കൊടിത്താനം: ലഹരി, ക്രിമിനൽ കേസുകള്‍ വര്‍ധിക്കുമ്പോള്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുള്ള പോലീസുകാരില്ല. കോട്ടയം ജില്ലയിൽത്തന്നെ ക്രിമിനൽ കേസുകളുടെ കാര്യത്തില്‍ ഈ സ്‌റ്റേഷന്‍ മുന്നിലാണ്. ചങ്ങനാശേരി പോലീസ് സ്‌റ്റേഷനെക്കാള്‍ ഈ സ്‌റ്റേഷനില്‍ കേസുകള്‍ മൂന്നിരട്ടിയാണ്. എന്നാല്‍ പോലീസുകാരുടെ അംഗസംഖ്യ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വര്‍ധിച്ചിട്ടില്ല.

ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്ത് പരിധികളുടെ നിയമപരിപാലന ചുമതലയ്ക്കായാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തൃക്കൊടിത്താനം കുന്നുംപുറത്തിനു സമീപം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ബൈപാസ് റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പോലീസ് സ്‌റ്റേഷന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൊക്കോട്ടുചിറ കുളത്തിനടുത്ത് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഈ സ്‌റ്റേഷന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുണ്ട്.

ഇതരസംസ്ഥാന തൊഴിലാളി കേന്ദ്രമായ പായിപ്പാട് ഈ സ്‌റ്റേഷന്‍ പരിധിയില്‍ ആണ്. എന്നാല്‍ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ പോലീസിന്‍റെ അംഗബലത്തിന്‍റെ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലാണ്. എസ്എച്ച്ഒ ഉള്‍പ്പെടെ ഈ സ്റ്റേഷനില്‍ മുപ്പത്തഞ്ച് പോലീസുകാര്‍ മാത്രമാണുള്ളത്. കേരളത്തില്‍ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിവസിക്കുന്ന പായിപ്പാട്, തെങ്ങണ തുടങ്ങിയ കേന്ദ്രങ്ങള്‍ തൃക്കൊടിത്താനം സ്റ്റേഷന്‍ പരിധിയിലാണ്. വിവിധ സ്ഥലങ്ങളിലെ ഇരുനൂറിലേറെ ക്യാമ്പുകളിലായി എണ്ണായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.

ഇവരുടെ ഇടയില്‍ ലഹരി, ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം വളരുന്നുണ്ട്. കൂടാതെ നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം എത്തിയവരുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സ്റ്റേഷന്‍ പരിധികൂടിയാണിത്.

പായിപ്പാട്ടും തെങ്ങണയിലും കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ വേണം

പായിപ്പാട് പഞ്ചായത്തിലെ മുക്കാഞ്ഞിരം മുതല്‍ മാടപ്പള്ളി പഞ്ചായത്തിലെ പാലമറ്റം വരെ ദീര്‍ഘിച്ചുകിടക്കുന്ന പരിധിയില്‍ അപകടങ്ങൾ, സംഘര്‍ഷാവസ്ഥ, ക്രിമിനൽക്കേസുകള്‍, ഗതാഗതതടസങ്ങള്‍ തുടങ്ങിയ സംഭവങ്ങളുണ്ടാകുമ്പോള്‍ തൃക്കൊടിത്താനം കൊക്കോട്ടുചിറയിലുള്ള പോലീസ് സ്‌റ്റേഷനില്‍നിന്നും പോലീസുകാര്‍ വിവിധ ജംഗ്ഷനുകള്‍ കടന്ന് എത്തുക എന്നത് ദുര്‍ഭഗമാണ്.

വേണ്ടത്ര പോലീസുകാരും വാഹനങ്ങളും ഇല്ലാതെ വന്നാല്‍ യഥാസമയം എത്തുകയെന്നതും ദുരിതമാണ്. ഇത് ക്രമസമാധന പരിപാലനത്തിനും സുരക്ഷയ്ക്കും തടസം നേരിടുന്നതിനു കാരണമാകും. ഈ സാഹചര്യത്തില്‍ പായിപ്പാട്, തെങ്ങണ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംവിധാനം പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന് ആവശ്യമായ തസ്തികകളും അനുവദിക്കേണ്ടിയിരിക്കുന്നു.

സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് മതിയായ പോലീസുകാരില്ലാത്ത അവസ്ഥയില്‍ നിലവിലുള്ള പോലീസുകാര്‍ക്ക് ജോലിത്തിരക്കിന്‍റെ സമ്മര്‍ദവും വലുതാണ്. അതിനാല്‍ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും സത്വര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ആഭ്യന്തര വകുപ്പിന്‍റെ ലഹരിക്കെതിരേയുള്ള പദ്ധതികള്‍ അതിന്‍റെ എല്ലാ അര്‍ഥത്തിലും വിജയകരമാകണമെങ്കിലും ഈ സ്റ്റേഷനില്‍ പോലീസിന്‍റെ അംഗസംഖ്യ വര്‍ധിപ്പിച്ചേ മതിയാകൂ.

Kottayam

ബ്രേക്ക്ഡൗൺ ആയി ‘ടേക്ക് എ ബ്രേക്ക് ’

തലയോലപ്പറമ്പ്: വഴിയാത്രക്കാർക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിച്ച് യാത്ര തുടരുന്നതിനുമായി വിഭാവനം ചെയ്ത് നിർമിച്ച വഴിയിടം പദ്ധതി (ടേക്ക് എ ബ്രേക്ക്) ജനത്തിന് ഉപകാരപ്രദമായില്ലെന്ന് പരാതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വഴിയിടം പദ്ധതിയാണ് അനുയോജ്യമായ സ്ഥലത്ത് നിർമിക്കാത്തതിനാൽ ജനങ്ങൾ ഉപയോഗിക്കാതെ അവഗണിക്കപ്പെടുന്നത്.

തിരക്കേറിയ റോഡരികുകൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണിത് സ്ഥാപിച്ചത്. എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലഭിച്ച സ്ഥലങ്ങളിൽ കെട്ടിടം നിർമിച്ച് പദ്ധതിപ്പണം ചെലവഴിച്ചതോടെ ലക്ഷങ്ങളാണ് പാഴായത്.

തലയോലപ്പറമ്പിലെ വഴിയിടത്തിനു താഴ്‌ വീണു

തലയോലപ്പറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിനു സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം നിർമിക്കുകയാണു ചെയ്തത്.

ചന്ത ദിവസങ്ങളിൽ വിരലിലെണ്ണാവുന്നവർ എത്തുന്നതല്ലാതെ കൂടുതൽ ആളുകൾ വരാത്തതോടെ തലയോലപ്പറമ്പിലെ വഴിയിടം പദ്ധതി പൂട്ടുവീണു.

തിരക്കേറിയ ബസ് സ്റ്റാൻഡിനു സമീപത്ത് സ്ഥലം കണ്ടെത്തി വഴിയിടം പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അനുയോജ്യമല്ലാത്തിടത്ത് നടപ്പാക്കിയത് തിരിച്ചടിയായി

നിരവധി സാംസ്കാരിക രാഷ്‌ട്രീയ പരിപാടികൾ നടത്തിവന്നിരുന്ന പാലാംകടവിലെ പൊതുസ്ഥലത്തുണ്ടാ യിരുന്ന മിനിപാർക്കും ഓപ്പൺ സ്റ്റേജും പൊളിച്ചുമാറ്റിയാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.

ഉദ്ഘാടനത്തിനുശേഷം കുടുംബശ്രീ പ്രവർത്തകയെ ഇതിന്‍റെ ചുമതല ഏൽപ്പിച്ചെങ്കിലും ടേക്ക് എ ബ്രേക്കിലേക്ക് ഒരാൾപോലും കയറാതായതോടെ ഒരാഴ്ചയ്ക്കുശേഷം അടയ്ക്കുകയായിരുന്നു. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് അത് ഉപകരിക്കില്ലെന്ന് ഈ വഴിയിടം പദ്ധതികൾ തെളിയിക്കുന്നു.

കൃഷ്ണകുമാർ
തച്ചാറയിൽ
പാലാംകടവ്

പാലാംകടവിലെ വെളിയിടത്തിലേക്ക് ജനം തിരിഞ്ഞുനോക്കുന്നില്ല

മറവൻതുരുത്ത് പാലാംകടവിൽ വൈകുന്നേരങ്ങളിൽ വയോജനങ്ങളടക്കം വിശ്രമിച്ചിരുന്ന മനോഹരമായ മിനിപാർക്ക് വെളിയിടത്തിന് തെരഞ്ഞെടുത്തതോട നഷ്ടമായി.
സ്‌കൂൾകുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവന്നിരുന്നതും ഈ പൊതുസ്ഥലത്തായിരുന്നു. ദീർഘവീക്ഷണമില്ലാതെ നിർമിച്ച ശൗചാലയ സമുച്ചയം ഒരാൾപോലും ഉപയോഗിക്കുന്നില്ല.

മറവൻതുരുത്ത് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാംകടവിൽ വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണമേഖലയിൽ നിർമിച്ച വഴിയിടം പ്രയോജനരഹിതമാവുകയും നിലവിലുണ്ടായിരുന്ന പൊതുസ്ഥലം നഷ്ടമാവുകയും ചെയ്തതോടെ ടേക്ക് എ ബ്രേക്കുകൾ നോക്കുകുത്തിയാകുകയാണ്.

Kottayam

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

വൈക്കം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് പരിക്കേറ്റു. വല്ലകം സ്വദേശി ബിജുവിന്‍റെ മകൾ മേഘയ്ക്കാ(19)ണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11.30ഓടെ വല്ലകം തുറുവേലിക്കുന്ന് ശ്രീ കൃഷ്‌ണ ആയുർവേദ ചികിത്സാകേന്ദ്രത്തിനു സമീപമായിരുന്നു അപകടം.

കൈകാലുകൾക്ക് പരിക്കേറ്റ മേഘയെ വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Kottayam

കൈത്തറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണം: പത്മശാലിയ വൈക്കം താലൂക്ക് സമ്മേളനം

വൈക്കം: കൈത്തറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനും തൊഴിലാളികൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് പത്മശാലിയ വൈക്കം താലൂക്ക് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. കുലശേഖരമംഗലം എസ്എംകെപി സമാജം ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് കെ. ബിനിമോൻ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

താലൂക്ക് പ്രസിഡന്‍റ് മോഹനൻ പുതുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. ബാബു, ഖജാൻജി പി. പ്രദീപ് കുമാർ, മറവൻതുരുത്ത് പഞ്ചായത്തംഗം പി.ആർ. ശരത്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ആർ. ശങ്കരൻകുട്ടി, ബി. സോമനാഥൻ പിള്ള, എം.വി. ശിവകുമാർ, താലൂക്ക് സെക്രട്ടറി ജയചന്ദ്രൻ സാരംഗി, വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണപിള്ള, കുലശേഖരമംഗലം ശാഖ സെക്രട്ടറി വി.കെ. രാജപ്പൻപിള്ള എന്നിവർ പ്രസംഗിച്ചു.

എസ്എസ്എൽസി, പ്ലസ് ടു -ഡിഗ്രി കോഴ്സുകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ പുതുശേരി (പ്രസിഡന്‍റ് ) ജയചന്ദ്രൻ സാരംഗി (സെക്രട്ടറി) പി.പി. ബാബു (ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

Kottayam

ഇടവട്ടം മുല്ലക്കേരി ഇല്ലത്തെ മോഷണം: തൊണ്ടിമുതൽ പോലീസ് കണ്ടെത്തി

തലയോലപ്പറമ്പ്: ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തുനിന്നു മോഷണംപോയ ഓട്ടുരുളികളും വിളക്കുകളും പോലീസ് കണ്ടെടുത്തു. തലയോലപ്പറമ്പ് പോലീസിന്‍റെ നേതൃത്വത്തിൽ ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തലയോലപ്പറമ്പിലെ ഒരു ആക്രിക്കടയിൽനിന്ന് മോഷണ വസ്തുകൾ കണ്ടെടുത്തത്. ഇതോടൊപ്പം പ്രതി മോഷണത്തിനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മോഷണവിവരം പുറത്തറിയുന്നത്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്‍റെ, രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്.

പുരാതനമായ ഇല്ലത്തുനിന്ന് ലക്ഷങ്ങൾ വിലവരുന്ന ഓട്ടുപാത്രങ്ങളും ഇല്ലത്തെ ക്ഷേത്രത്തിലെ ശാസ്താവിന്‍റെ വിഗ്രഹവും മോഷ്‌ടാക്കൾ അപഹരിച്ചു. ഇല്ലത്തിനു പുറകവശത്തെ ഓടുപൊളിച്ച് അകത്തുകയറിയ ശേഷം വീടിന്‍റെ അടുക്കളയുടെ കതക് തുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.

കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽപോയ ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Kottayam

തലയോലപ്പറമ്പ് ഫാർമേഴ്സ് സഹ. ബാങ്കിൽ യുഡിഎഫ് മുന്നണിക്ക് വിജയം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ ഐക്യജനാധിപത്യ സഹകരണ മുന്നണിക്ക് ഉജ്വല വിജയം. ആകെയുള്ള 12 സീറ്റുകളിൽ 11 ലും യുഡിഎഫ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.

പട്ടികജാതി/പട്ടികവർഗ സംവരണ വിഭാഗത്തിൽ മാത്രമാണ് എൽഡി എഫ് നേതൃത്വം നൽകിയ ജനാധിപത്യ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയിക്കാനായത്. ജനറൽ വിഭാഗത്തിൽ ശ്രീകാന്ത് സോമൻ, കെ.അജിത്, എം.ജെ. ജേർജ്, സന്തോഷ് ശർമ, ജോൺസൺ ആന്‍റണി, പി.സി. ജോസഫ് എന്നിവരും വനിതാ വിഭാഗത്തിൽ ജെസി വർഗീസ്, ലൗസി തോമസ്, എന്നിവരും നിക്ഷേപക വിഭാഗത്തിൽ കെ.എം. രാധാകൃഷ്ണൻ മാധവൻ നായർ,

40 വയസിൽ താഴെയുള്ള ജനറൽ വിഭാഗത്തിൽ ജിസ്മോൻ എ. കുര്യാക്കോസ്, 40 വയസിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ സുമിത സതീശൻ, എന്നിവരും വിജയിച്ചു. പട്ടികജാതി/പട്ടികവർഗ സംവരണ വിഭാഗത്തിൽ എൽഡിഎഫ് പാനലിൽനിന്ന് പി.പി. കലേശനും വിജയിച്ചു.

തലയോലപ്പറമ്പ് ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ കെ.കെ. രാജു കൂരാപ്പള്ളിൽ, കൺവീനർ ജോയി കൊച്ചാനാപ്പറമ്പിൽ, യുഡിഎഫ് നേതാക്കളായ, പി.വി. പ്രസാദ്, പി.പി. സിബിച്ചൻ, വിജയമ്മ ബാബു, സീതു ശശിധരൻ, എം. അനിൽകുമാർ, കെ.കെ. ഷാജി, പി.കെ. ജയപ്രകാശ്, സമീൽ ഇബ്രാഹിം, കെ.കെ. കൃഷണകുമാർ, പോൾ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Kottayam

മെഡിക്കൽ കോളജ് ആശുപത്രി : നെറ്റ്‌വർക്ക് തകരാറിൽ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിക്കടി നെറ്റ്‌വർക്ക് തകരാറാകുന്നത് തുടരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ ബിൽ കളക‌്ഷൻ സെന്‍റർ, ഒപി കൗണ്ടർ, ഓഫീസ് എന്നിവയുടെ പ്രവർത്തനം താളംതെറ്റുന്നു.

രാവിലെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്ന സമയത്താണ് മിക്കവാറും നെറ്റ്‌വർക്ക് തകരാറിലാകുന്നത്. മാസങ്ങളായി അടിക്കടി നെറ്റ്‌വർക്ക് തകരാറിലാകുന്നത് തുടരുകയാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

ഇതുസംബന്ധിച്ച് ആശുപത്രിയിലെ ഐടി വിഭാഗത്തെ വിവരം അറിയിച്ചാൽ തിരുവനന്തപുരത്താണ് സെർവർ പ്രവർത്തിക്കുന്നതെന്നും അവിടേക്ക് നെറ്റ്‌വർക്ക് തകരാറായ വിവരം അറിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന മറുപടി.

ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ .

Kottayam

കനാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്

അതിരമ്പുഴ: വർഷങ്ങളായി തകർന്നടിഞ്ഞ നിലയിൽ കനാൽ റോഡ്. വലിയ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാനാകാതെ നാട്ടുകാർ. അതിരമ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന എംവിഐപി കനാൽ റോഡിന്‍റെ മുണ്ടുവേലിപ്പടി മുതൽ തോട്ടപ്പള്ളി കോളനി വരെയുള്ള ഭാഗമാണ് തകർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കു ന്നത്.

നൂറുകണക്കിന് യാത്രക്കാർ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. ദീർഘനാളുകളായി തകർന്നു കിടന്നിട്ടും റോഡ് നന്നാക്കാൻ പഞ്ചായത്തോ ഇറിഗേഷൻ വകുപ്പോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. അതിരമ്പുഴ പഞ്ചായത്തിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും എത്രയും വേഗം നന്നാക്കണമെന്നും പഞ്ചായത്തിന്‍റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വാർഡ് പ്രസിഡന്‍റ് ടോമി പാറപ്പുറത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് പാക്കുമല, ബെന്നി ലൂക്ക മ്ലാവിൽ, സുജിത് കുമാർ, വർക്കി ചെമ്പനാനി, ലൂസി തോമസ്, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി, പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Kottayam

കെഎസ്ആര്‍ടിസി കണ്ടക്‌ടര്‍ യാത്രയ്ക്കിടെ മുങ്ങിയതായി പരാതി

മൂന്നാര്‍: കെഎസ്ആർടിസി കണ്ടക്‌ടർ ഡ്യൂട്ടിക്കിടെ ടിക്കറ്റ് മെഷീനും ബാഗും യാത്രക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് പോയതായി പരാതി. മൂന്നാര്‍ ബസ് ഡിപ്പോയിലെ കണ്ടക്‌ടര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം മൂന്നാറില്‍നിന്ന് കോട്ടയം പോയി മടങ്ങിവരുന്ന വഴിയില്‍ ചിത്തിരപുരത്തിനു സമീപം ചെകുത്താന്‍മുക്കിലായിരുന്നു കണ്ടക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയത്. ബസിലെ യാത്രക്കാരനാണ് ഡിപ്പോയില്‍ ബാഗും ടിക്കറ്റ് മെഷീനും ഏല്‍പ്പിച്ചത്.

ബസിലെ യാത്രക്കാര്‍ ഇക്കാര്യം ഡിപ്പോയിലെ ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്.

Kottayam

പികെവിയുടെ ജീവിതം പാഠ്യവിഷയമാക്കണം: സ്പീക്കര്‍

കിടങ്ങൂര്‍: സംശുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തന ത്തിലൂടെയും സ്‌നേഹപൂര്‍വമായ ഇടപെടല്‍കൊണ്ടും ജനമനസുകളില്‍ സ്ഥാനം പിടിച്ച പികെവി യുടെ ജീവിതം പാഠ്യവിഷയ മാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി കെവിയുടെ ജന്മനാടായ കിടങ്ങൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ പികെവി സെന്‍റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്മെന്‍റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പി കെ വി പുരസ്‌കാരം സിപിഐ ദേശീയ നേതാവ് കെ. പ്രകാശ് ബാബുവിന് സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ചികത്സാ സഹായങ്ങളും വിതരണം ചെയ്തു.

പികെവി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ,് ഡോ. സിറിയക് തോമസ്, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍, സിപിഐ ജില്ലാ സെക്രട്ടറി വി. കെ. സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി. ബി. ബിനു,

പി. കെ. ഷാജികുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, പി. ജി. തൃഗുണസെന്‍, പി. എന്‍. ബിനു, ശാരദ മോഹന്‍, വി. ടി. തോമസ്,സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Kottayam

കിടങ്ങൂർ-മണർകാട് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ

മണർകാട്: കിടങ്ങൂർ - മണർകാട് റൂട്ടിൽ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ചില ബസുകൾ സമയക്രമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് തർക്കങ്ങൾക്കിടയാക്കുന്നു. ചില സ്റ്റോപ്പുകളിൽ മനഃപൂർവം താമസം വരുത്തുകയും പിന്നീട് പോയിന്‍റുകൾ പിന്നിടുന്നതിനു വേണ്ടി അമിതവേഗത്തിൽ പാഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.

അമിതവേഗം തടയുന്നതിനാവശ്യമായ പരിശോധനകൾ ഇല്ലാത്തതാണ് മത്സരയോട്ടത്തിനു കാരണമാകുന്നത്. മത്സരയോട്ടം പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു. അമിത വേഗത്തിലെത്തുന്ന ബസുകൾ ചെറുവാഹനങ്ങളെ വളവുകളിൽപോലും മറികടക്കുന്നതായി പരാതിയുണ്ട്.

Kottayam

ഏറ്റുമാനൂർ നഗരസഭയിൽ ഷീ ഫസ്റ്റ് ആരോഗ്യനിർണയ ക്യാമ്പിന് തുടക്കം

ഏറ്റുമാനൂർ: വനിതകളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഏറ്റുമാനൂർ നഗരസഭയിൽ നടപ്പാക്കുന്ന ഷീ ഫസ്റ്റ് ആരോഗ്യ നിർണയ ക്യാമ്പിന് തുടക്കമായി. കാരിത്താസ് മാതാ ആശുപത്രിയും ഏറ്റുമാനൂർ നഗരസഭയും സംയുക്തമായാണ് പ്രതിമാസ ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന ക്യാമ്പിൽ സ്ത്രീകൾക്കായി വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ജോയിന്‍റ് ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടിൽ ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ ടോമി കുരുവിള അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. സൈജു പുത്തൻപറമ്പിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ പുഷ്പകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാത്യു വാക്കത്തുമാലിൽ എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

നിർമാണം 22.5 ലക്ഷം രൂപ ചെലവിൽ : അരുവിക്കരയിലെ വഴിയമ്പലം ഇപ്പോഴും അടഞ്ഞുതന്നെ

നെടുമങ്ങാട്: അരുവിക്കര ഡാമിനു സമീപം ജില്ലാ പഞ്ചായത്ത് 22.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആധുനിക വഴിയമ്പലം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. 2019-ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം കൃത്യമായ പരിപാലനമില്ലാതെ നാശത്തിന്‍റെ വക്കിലാണിപ്പോൾ.
2016-ൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പ്രകാരം വെള്ളനാടായിരുന്നു വഴിയമ്പലം സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ, സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി ആളുകൾ എത്തുന്ന അരുവിക്കര ഡാം പരിസരത്ത് നിർമിച്ചാൽ കൂടുതൽ പ്രയോജനകരമാകുമെന്ന വിലയിരുത്തലിലാണ് സ്ഥലം അരുവിക്കരയിലേക്ക് മാറ്റിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയങ്ങൾ, കുളിമുറികൾ, സ്ത്രീകൾക്ക് മുലയൂട്ടാനും വസ്ത്രം മാറാനുമായി പ്രത്യേക സൗകര്യമുള്ള വിശ്രമമുറി, കഫറ്റീരിയ, റിസപ്ഷൻ കൗണ്ടർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്.

എന്നാൽ ഉദ്ഘാടനശേഷം പഞ്ചായത്തിനുകൈമാറിയ കെട്ടിടത്തിന്‍റെ പ്രവർത്തനം തുടക്കം മുതൽ താളംതെറ്റി. നടത്തിപ്പുകാർ യഥാസമയം സ്ഥാപനം തുറക്കാതെ വന്നതും കുടുംബശ്രീ മുഖേന നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും തിരിച്ചടിയായി. ടൂറിസം ഭൂപടത്തിൽ അരുവിക്കര വളരുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ ദുരിതത്തിലാക്കുകയാണ്.

സൗകര്യങ്ങളുടെ അഭാവംമൂലം സഞ്ചാരികൾ കുറച്ചുസമയം മാത്രം ചെലവഴിച്ച് മടങ്ങുന്നതും പ്രദേശത്തെ ടൂറിസം വരുമാനത്തെ ബാധിക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമായി സഞ്ചാരികൾ അമിതവില ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന്‍റെ ചുവരുകളും മേൽക്കൂരയും കാടുകയറി നശിച്ചു തുടങ്ങിയിട്ടുണ്ട്.

പൊതുമുതൽ ഇത്തരത്തിൽ നശിപ്പിക്കുന്നത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിന്‍റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം വേണമെന്നും അടിയന്തര അറ്റകുറ്റപ്പണി നടത്തി കെട്ടിടം പൂർണതോതിൽ തുറന്നുപ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Thiruvananthapuram

നാല് മലയാളി വിദ്യാർഥികൾക്ക് ഗ്ലോബൽ സിറ്റിസൺ സ്‌കോളർഷിപ്പ്

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നാല് വിദ്യാർഥികൾക്ക് സിംഗപ്പൂരിൽ പ്ലസ് വൺ, പ്ലസ് ടു പഠനത്തിനായി ഗ്ലോബൽ സ്‌കൂൾസ് ഗ്രൂപ്പിന്‍റെ ഗ്ലോബൽ സിറ്റിസൺ സ്‌കോളർഷിപ്പ് ലഭിച്ചു. തന്മയ ബിനുകുമാർ, മാത്യു തങ്കച്ചൻ സുനിൽ, മാനുവൽ ജീൻ, നൈന നഹാസ് എന്നിവരാണ് രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാർഥികളിൽ ഇടം നേടിയത്.

രണ്ട് വർഷത്തേക്ക് പഠനഫീസ്, താമസം, ഭക്ഷണം, മറ്റു ജീവിതച്ചെലവുകൾ, സ്റ്റൈപൻഡ് എന്നിവ ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഓരോ വിദ്യാർഥിക്കും ലഭിക്കുക. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സ്‌കോളർഷിപ്പ് ജേതാക്കളെ ആദരിച്ചു. തന്മയ, മാത്യു, മാനുവൽ എന്നിവർ സിംഗപ്പൂരിലെ ജിഐഐഎസ് സ്മാർട്ട് കാമ്പസിലും നൈന ഒഡബ്ല്യുഐഎസ് ഡിജിറ്റൽ ക്യാമ്പസിലുമാണ് പഠനം നടത്തുക.

Thiruvananthapuram

ചാങ്ങ‍യിലെ പന്നിവളർത്തൽ കേന്ദ്രങ്ങൾ ദുരിതമാകുന്നു

നെടുമങ്ങാട്: ചാങ്ങ കണ്ടംമൂലയിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങൾ പ്രദേശവാസികൾക്ക് തീരാദുരിതമാകുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള ദുർഗന്ധവും ഈച്ചശല്യവും മൂലം വീടുകൾക്കുള്ളിൽ പോലും കഴിയാൻ കഴിയാത്ത അവസ്ഥയാണ്.

ഈച്ചശല്യം രൂക്ഷമായതോടെ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ ആ രോപിക്കുന്നു. കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലം നടവഴികളിലേക്ക് ഒഴുക്കിവിടുന്നതും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ഈ മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതിനാൽ പ്രദേശവാസികളിൽ പലർക്കും കാലുകളിൽ അണുബാധയുണ്ടായതായും പരാതിയുണ്ട്.

പ്രശ്നം പരിഹരിക്കണമെന്നും അനധികൃത കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വരുംദിവസങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും പ്രശ് നത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും ഉൾപ്പെടെയുള്ള സമരമുറകളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.

Thiruvananthapuram

പഴന്തുണികളിൽ കരവിരുത് തീർത്ത് ഗോപിനാഥൻ

തിരുവനന്തപുരം: ഉടുത്തുപഴകിയ സാരികള്‍ ഇനി ഒരു പാഴ്‌വസ്തുവല്ല. അതിനെ മനോഹരമായ കയറാക്കി മാറ്റുന്ന ഒരാള്‍ തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ഗോപിനാഥന്‍ (76) ആണ് പഴന്തുണിയിലും പ്ലാസ്റ്റിക് കവറിലുമൊക്കെ കയറുണ്ടാക്കി നാട്ടില്‍ താരമായി മാറിയത്.

25 വര്‍ഷം മുമ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് മാറിയപ്പോഴാണ് ഗോപിനാഥന്‍ സാരികൊണ്ട് കയര്‍ നിര്‍മിച്ചു തുടങ്ങിയത്. രണ്ടു പോളിയെസ്റ്റര്‍ സാരി കൊണ്ടുവന്നാല്‍ ഒരു മണിക്കൂറില്‍ വലിയ കയറുമായി മടങ്ങാം, ഇതാണ് ഗോപിനാഥന്‍റെ ഉറപ്പ്. സ്വന്തമായി കണ്ടെത്തിയ കയര്‍ നിര്‍മാണ രീതിയാണ് ഗോപിനാഥന്‍റേത്. എത്ര ആഞ്ഞുവലിച്ചാലും പൊട്ടാത്ത കയറാണ് ഈ വയോധികന്‍ നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നിര്‍മിച്ച കയറിന്‍റെ ബലം പരീക്ഷിക്കുന്നതിനായി ആദ്യം പശുവിന്‍റെ കഴുത്തിലിട്ടു.

വീണ്ടും ഉറപ്പാക്കാനായി കിണറ്റില്‍ നിന്നു വെള്ളം കോരി. പരീക്ഷണം വിജയിച്ചതോടെ ഗോപിനാഥന്‍ സാരികള്‍ കയറാക്കി മാറ്റിത്തുടങ്ങി. ‌സാരിയുടെ ഉറപ്പില്‍ വിശ്വാസക്കുറവുണ്ടെങ്കില്‍ കയര്‍ പൊട്ടിക്കാന്‍ പന്തയത്തിനും തയാറെന്ന് ഗോപിനാഥന്‍..! സാരിക്കയര്‍ വിജയിച്ചതോടെ, പ്ലാസ്റ്റിക് ചാക്ക്, കൊതുകുവല, സാമ്പ്രാണിതിരി പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവര്‍ എന്നിവയെല്ലാം ഗോപിനാഥന്‍ കയറാക്കി മാറ്റാന്‍ തുടങ്ങി. ആര്‍ക്കെങ്കിലും കയര്‍ നിര്‍മാണം പഠിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സൗജന്യമായി പഠിപ്പിക്കാന്‍ ഗോപിനാഥന്‍ തയാറാണ് ..!

Thiruvananthapuram

സ്വപ്നങ്ങൾ പൂക്കുന്ന ചെണ്ടുമല്ലിപ്പാടങ്ങൾ

വർഷം മുഴുവൻ പച്ചക്കറികൾ മാത്രം കൃഷി ചെയ്തിരുന്ന ശ്രീലത കഴിഞ്ഞ വർഷമാണ് വ്യത്യസ്ഥമായ കൃഷിയിലേക്കു തിരിഞ്ഞത്. ചെണ്ടുമല്ലി കൃഷി, അഥവാ ജമന്തി കൃഷി. ആദായകരമായ ഒരു കൃഷി എന്ന നിലയ്ക്കല്ല, മറിച്ച് ഒരു പ്രത്യേക താൽപര്യത്തിനു തുടങ്ങിവച്ചതാണിത്. എന്നാൽ പുഷ്പകൃഷിയിലൂടെ ലഭിക്കുന്ന സന്തോഷവും അംഗീകാരവും വളരെ വലുതാണെന്നു തിരുവനന്തപുരം ജില്ലയിലെ കർഷക ഗ്രാമമായ കല്ലിയൂരിൽ പുഷ്പ കൃഷി ചെയ്യുന്ന ശ്രീലത പറയുന്നു.

വർഷം മുഴുവൻ പുഷ്പ കൃഷിയുണ്ടെങ്കിലും പ്രധാനമായും ഓണവിപണി ലക്ഷ്യമാക്കിയാണ് ശ്രീലതയും സംഘവും പുഷ് പകൃഷി നടത്തുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ കൃഷിഭവനു കീഴിലെ കുളങ്ങര എന്ന സ്ഥലത്താണ് ശ്രീലതയും ശ്രീലതയോടൊപ്പമുള്ള വനിതാ കൂട്ടായ്മയും കൃഷി നടത്തുന്നത്. എല്ലാ സഹായവുമായി ഭർത്താവ് രവീന്ദ്രനും ഒപ്പമുണ്ട്. മകൻ ശ്രീജിത്തിനും കൃഷിയോട് ഏറെ താൽപര്യമാണ്. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലാണു പൂക്കൾക്ക് കേരളത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്നു ശ്രീലത പറയുന്നു.

ആരോഗ്യമുള്ള ചെടിയിൽനിന്ന് ശരാശരി 250 മുതൽ 350 ഗ്രാം വരെ പൂക്കൾ ലഭിക്കും. ശ്രദ്ധാപൂർവം കൃഷിചെയ്താൽ പുഷ്പകൃഷി ലാഭകരമാക്കാൻ കഴിയും. ശ്രദ്ധവച്ചാൽ നമുക്കാവശ്യമുള്ള പൂക്കൾ നമ്മുടെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും മട്ടുപ്പാവിലുമൊക്കെയായി വിരിയിച്ചെടുക്കാമെന്നാണ് ശ്രീലത പറയുന്നത്.

ജൈവവൈവിധ്യ സംരക്ഷണം

കൃഷിയിടത്തിലെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനു കർഷകർ വഹിക്കുന്ന പങ്ക് ചെറുതല്ല. ജൈവവൈവിധ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും പുഷ്പ കൃഷിയിലൂടെ സാധിക്കുമെന്നു കല്ലിയൂരിൽ ശ്രീലതയ്ക്കൊപ്പം പുഷ്പ കൃഷി ചെയ്യുന്ന രാജിയും പറയുന്നു. പൂമൊട്ടാകുന്നതു മുതൽ ചിത്രശലഭങ്ങളും മറ്റും തോട്ടത്തിൽ സജീവമാകും. ഇതിനു പുറമേ വിവിധയിനം തുന്പികളും ശലഭങ്ങളുമെത്തും. പൂ വിരിയുന്നതോടെ പൂന്പൊടി ശേഖരിക്കുന്നതിനായി തേനീച്ചകളും എത്തുന്നതോടെ തോട്ടത്തിൽ ജീവന്‍റെ തുടിപ്പ് കാണാം.

പരന്പരാഗതമായി ലഭിച്ച അറിവുകൾ പുഷ്പകൃഷിക്ക് ഏറെ സഹായകരമായെന്നും രാജി പറയുന്നു. പുഷ്പകൃഷിയുടെ അറിവുകൾ പുതിയ തലമുറയിലേക്ക് പകരുന്നതിനും ഇവർക്കു കഴിയുന്നുണ്ട്. പുതിയ തലമുറയിൽപ്പെട്ട നിരവധി പേരാണ് പുഷ്പകൃഷിയുടെ വിശേഷങ്ങളും അറിവുകളും തിരക്കി ദിവസവും ഈ വനിതാ കർഷകരെ കാണുന്നത്. ശ്രീലതയ്ക്കൊപ്പം റോസ്‌ലെറ്റ് രത്നം, സ്വർണലേഖ, ഷീജ എന്നിവരും ചേർന്നാണ് രാജി ഇവിടെ കൃഷി ചെയ്യുന്നത്.

വിത്തു മുളപ്പിച്ച തൈകൾ

വിത്തുമുളപ്പിച്ച തൈകളാണ് ഇവിടെ നടാൻ ഉപയോഗിക്കുന്നതെന്നു കല്ലിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്‍റ് എസ്.കെ. ഷിനു പറയുന്നു. പരപരാഗണ സ്വഭാവമുള്ളതിനാൽ വിത്തുപയോഗിച്ച് കൃഷിചെയ്യുന്പോൾ പൂക്കളുടെ പ്രതീക്ഷിക്കുന്ന നിറത്തിൽ മാറ്റമുണ്ടാകാം. അതു മാത്രമല്ല നാടൻ വിത്തുകൾ മുളപ്പിച്ച് വളർത്തിയ ചെടികളുടെ പൂവിനു വലിപ്പം കുറവായതിനാൽ വിപണന സാധ്യതയും കുറയും.

എന്നാൽ ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്താൽ കൂടുതൽ വിളവു ലഭിക്കും. ആറു മുതൽ 10 സെന്‍റീമീറ്റർ വരെ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് വേരുപിടിപ്പിച്ചശേഷം കൃഷിയിടത്തിലേക്ക് നട്ടും പൂക്കൾ ഉൽപ്പാദിപ്പിക്കാം. എന്നാൽ വ്യാവസായിക കൃഷിക്ക് തണ്ടുമുറിച്ചു വേരുപിടിപ്പിച്ച് നടുന്ന കൃഷിരീതി പ്രായോഗികമല്ലെന്നും അദ്ദേഹം പറയുന്നു.

സ്വദേശിയല്ല, വിദേശി

ആഫ്രിക്കൻ ചെണ്ടുമല്ലിയും, ഫ്രഞ്ച് ചെണ്ടുമല്ലിയുമാണ് ഇവിടെ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങൾ. ഇതിൽ ഓണക്കാലത്തെ പുഷ്പ കൃഷിക്ക് അനുയോജ്യമായ ഇനം ആഫ്രിക്കൻ ചെണ്ടുമല്ലിയാണെന്ന് ഇവിടുത്തെ വനിതാ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. മഞ്ഞ, ഓറഞ്ച്, സ്വർണവർണം, വെള്ള നിറങ്ങളിൽ ആഫ്രിക്കൻ ചെണ്ടുമല്ലിയിനത്തിൽ പൂക്കളുണ്ടാകും.

കട്ടിയുള്ള ഇതളുകളും ഉരുണ്ടതുമായ പൂക്കളാണ് ആഫ്രിക്കൻ ചെണ്ടുമല്ലിക്ക്. ആയതിനാൽ ഒരു കിലോ പൂവിനായി 15 മുതൽ 25 പൂക്കൾ മതിയാവും. ആഫ്രിക്കൻ ചെടികൾ ഏകദേശം രണ്ടര അടി ഉയരത്തിൽ വളരും. ഫ്രഞ്ച് ചെണ്ടുമല്ലിയിൽ പല നിറങ്ങളിലുള്ള പൂക്കൾ ലഭിക്കുമെങ്കിലും അലങ്കാര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വാണിജ്യക്കൃഷിക്കും വീട്ടിൽ വളർത്താനും അനുയോജ്യമായ ഇനമാണ് ആഫ്രിക്കൻ ചെണ്ടുമല്ലി.

അധ്വാനമുള്ള ജോലി

വിത്ത് നടാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് ഒരടി ഉയരത്തിൽ ബെഡ് തയാറാക്കുകയാണ് ചെണ്ടുമല്ലി കൃഷിയുടെ ആദ്യപടി. തുടർന്ന് മണലിൽ ചാണകപ്പൊടി, കന്പോസ്റ്റ്, കോഴിവളം, ട്രൈക്കോഡെർമ എന്നിവ ചേർത്ത് ഇളക്കി നിരപ്പാക്കിയശേഷം തൈകൾ നടും. ഇവർ തന്നെ മുളപ്പിച്ച തൈകളാണ് ഇവിടെ ഉപയോഗിക്കുന്നത്. നഴ്സറികളിൽ പ്രോട്രേകളിൽ പാകിമുളപ്പിച്ചും വ്യാവസായികാടിസ്ഥാനത്തിൽ തൈകൾ ഉൽപ്പാദിപ്പിക്കുണ്ട്. 3:1 എന്ന അനുപാദത്തിൽ നാര് കളഞ്ഞ ചകിരിച്ചോറ് കന്പോസ്റ്റ്, ഉണക്കിപൊടിച്ചെടുത്ത ചാണകപ്പൊടി അല്ലെങ്കിൽ കന്പോസ്റ്റ് എന്നിവ ചേർത്ത് പ്രോട്രേകളിൽ നിറച്ച് അതിൽ വിത്തുപാകിയാണ് തൈകൾ മുളപ്പിച്ച് വളർത്തിയെടുക്കുന്നത്. ചെടികളുടെ വളർച്ചയ്ക്ക് നല്ലരീതിയിൽ സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ തൈകൾ സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക് നീണ്ടുവളർന്നു വരും.

ഒരു സെന്‍റിൽ 100 തൈകൾ

ഒരു സെന്‍റ് സ്ഥലം കൃഷി ചെയ്യാനായി ഏകദേശം 100 തൈകളാണ് വേണ്ടിവരുന്നത്. സ്ഥലം നന്നായി കിളച്ചശേഷം കട്ടകൾ ഉടച്ച് ഒരു സെന്‍റിനു രണ്ടുമൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർത്ത് മണ്ണിളക്കും. 10 മുതൽ 15 ദിവസത്തിനുശേഷം ഒന്നര മുതൽ രണ്ടടിവരെ അകലത്തിൽ ചാലുകൾ എടുക്കും. ഒരു കൈക്കോട്ട് താഴ്ചയിൽ എടുത്ത ചാലിൽ മേൽമണ്ണി നൊപ്പം ചാണകമോ കന്പോസ്റ്റോ മറ്റ് ജൈവവളമോ ഇട്ട് ഇളക്കി ചേർത്താ ണ് തൈകൾ നടുന്നതിനായി സ്ഥലം ഒരുക്കുന്നത്. ഒരു സെന്‍റിന് 100 മുതൽ 150 കിലോ ജൈവവളം അടിവളമായി നൽകും. രണ്ടു ചെടികൾ തമ്മിൽ 45 സെന്‍റീമീറ്റർ അകലത്തിലാണ് നടുന്നത്. കൃഷിയിടത്തിലേക്ക് പറിച്ചുനടുന്ന തൈകൾക്ക് നല്ല കരുത്തുണ്ടായിരിക്കണം. രോഗകീടബാധയില്ലാത്ത തൈകളാണ് നടാനായി തെരഞ്ഞെടുക്കുന്നത്. വൈകുന്നേരം സമയങ്ങളിൽ പറിച്ചുനടുന്നതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്.

തലപ്പ് നുള്ളണം

തൈകൾ പറിച്ചുനട്ട് 25-30 ദിവസം കഴിയുന്പോൾ തലപ്പ് നുള്ളിക്കളയണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വശങ്ങളിൽ നിന്നും കൂടുതൽ ശിഖരങ്ങൾ ഉണ്ടായി നന്നായി പൂക്കാൻ സഹായിക്കും. പുതുതായി വരുന്ന ഓരോ ശിഖരത്തിലും ധാരാളം മൊട്ടുകളുണ്ടായി കൂടുതൽ പൂക്കൾ ലഭിക്കുകയും ചെയ്യും. മഴക്കാലമായതിനാൽ ചെടികൾ മറിഞ്ഞുവീണ് പൂക്കൾ നാശമാകാതിരിക്കാൻ ചെറിയ കന്പുകൾവച്ച് താങ്ങ് കെട്ടിക്കൊടുക്കുന്ന രീതിയുമുണ്ട്. തൈ നട്ട് 40 മുതൽ 45 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയാൻ തുടങ്ങും. പൂക്കൾ വിരിയാനുള്ള ലക്ഷണം കണിച്ചു തുടങ്ങുന്പോൾ മുതൽ അതീവ ശ്രദ്ധവേണം. പിന്നീടുള്ള വളപ്രയോഗത്തിലും ജലസേചനത്തിലുമെല്ലാം വളരെ ശ്രദ്ധ വേണം.

കീടബാധ സൂക്ഷിക്കണം

കീട ബാധയേൽക്കാൻ ഏറെ സാധ്യതയുള്ള കൃഷിയാണ് ചെണ്ടുമല്ലി കൃഷിയെന്നു ശ്രീലത പറയുന്നു. വിവിധ കീടങ്ങളുടെ ശല്യം വിവിധ ഘട്ടങ്ങളിലുണ്ടാകും. വിട്ടിൽ ശല്യമാണ് ഇതിൽ പ്രധാനം. ഫംഗസ്, മൂട്ചീയൽ എന്നീ പ്രശ്നങ്ങളുമുണ്ട്. അതിനാൽ തന്നെ കൃത്യസമയത്ത് പരിചരണം ആവശ്യമാണ്. ജലസേചനവും വളരെ പ്രധാനമാണ്. ഇത് കൂടാനോ കുറയാനോ പാടില്ല. ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്തിയാൽ തൈ നട്ട് 40 ദിവസം മുതൽ പൂവ് പറിക്കാൻ കഴിയും. 60 ദിവസം മുതൽ ധാരാളം പൂക്കൾ ലഭിച്ചു തുടങ്ങും. ഒരു ചെടിയിൽ നിന്ന് രണ്ടു കിലോ പൂവ് വരെ ലഭിക്കുമെന്നാണ് ഈ വനിതാ കർഷകർ സാക്ഷ്യപ്പെടുത്തുന്നത്.

Thiruvananthapuram

സ്കൂളിന്‍റെ സ്വന്തം വയലില്‍ വിദ്യാര്‍ഥികളുടെ കൃഷി കെങ്കേമം

നെയ്യാറ്റിൻകര : ചേറു നിറഞ്ഞ വിശാലമായ പാടത്ത് ആദ്യമായാണ് ഈ വിദ്യാര്‍ഥികള്‍ ഇറങ്ങുന്നത്. വരിവരിയായി നിന്ന് അവര്‍ ഞാറു നട്ടപ്പോള്‍ ആ മുഖങ്ങളില്‍ ആത്മാര്‍ഥമായ സന്തോഷത്തിന്‍റെ തെളിച്ചം നിറഞ്ഞു. ‌കാലുകളിലും കൈകളിലും ദേഹത്തുമാകെ ചെളി പുരണ്ടെങ്കിലും മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച് അവര്‍ ദൗത്യം പൂര്‍ത്തിയാക്കി.

ഇടയ്കിടയ്ക്ക് പെയ്തും അല്‍പ്പാല്‍പ്പമായി തോര്‍ന്നും മഴ നാട്ടിലെ കുട്ടിക്കര്‍ഷകരുടെ ഹരിതോത്സാഹത്തിന് ആവേശം വര്‍ധിപ്പിച്ചു. പുതുതലമുറക്കാരില്‍ കാര്‍ഷികാഭിരുചിയും പരിസ്ഥിതിയാഭിമുഖ്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളാണ് വിദ്യാര്‍ഥികള്‍ക്കായി ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചത്. കാര്‍ഷിക സംസ്കാരത്തിന്‍റെ പെരുമ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഏക്കറോളം വയല്‍ സ്കൂള്‍ നേരത്തെ വാങ്ങിയിട്ടുണ്ട്. സ്കൂളിനു സമീപത്തുതന്നെയാണ് ഈ പാടശേഖരം.

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന രീതിയാണ് തുടര്‍ന്നുപോരുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഞാറു നടീല്‍ ഉത്സവത്തിന്‍റെ ഉദ്ഘാടനം സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍നായര്‍ നിര്‍വഹിച്ചു. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അക്കാദമിക് ഡയറക്ടര്‍ ആര്‍. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ടി. രേണുക എന്നിവരും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു. സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള വയലില്‍ പച്ചക്കറികൃഷിയും മുന്‍ അക്കാദമിക് വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ തന്നെയാണ് കൃഷി പരിപാലന കാര്യങ്ങള്‍ ചെയ്യുന്നത്. അധ്യാപകരും കൃഷി ഭവന്‍ ഉദ്യോഗസ്ഥരും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍ കൃഷി ചെയ്യുന്ന നെല്ലിന്‍റെ വിളവ് അവര്‍ക്ക് തന്നെയാണ് നല്‍കുന്നത്. പച്ചക്കറി കൃഷി ചെയ്തപ്പോഴും അങ്ങനെയായിരുന്നു. ഓണക്കാലം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നെല്‍കൃഷി തുടങ്ങിയത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കര്‍ഷക ക്ലബ്ബും സജീവമാണ്.

Thiruvananthapuram

നേമം പാതയിൽ സിഗ്നൽ ലൈറ്റുകൾ തെളിയുന്നില്ല; ദിനംപ്രതി അപകടങ്ങൾ

നേമം : കരമന-കളിയിക്കാവിള പാതയില്‍ നീറമൺകരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയിൽ വെള്ളായണി, പ്രാവച്ചമ്പലം ജംഗ്ഷനുകളിൽ സിഗ്നല്‍ തെ ളിയാതെയായിട്ട് ഒരാഴ്ച പിന്നീടുന്നു. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ സിഗ്നൽ പ്രവ ർത്തിക്കാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

പ്രാവച്ചമ്പലവും വെള്ളായണിയും വളരെ തിരക്കുപിടിച്ച ജംഗ്ഷനുകളാണ്. തിരക്കുള്ള രാവിലെയും വൈകുന്നേരവും കാല്‍നടയാത്രക്കാര്‍ വലയുകയാണ്. ചീറിപായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡു മുറിച്ചു കടക്കുന്നതിനോ വാഹനങ്ങൾക്ക് ഇടറോഡുകളിലേക്കു പ്രവേശിക്കുന്നതിനോ കഴിയുന്നില്ല.

വെള്ളായണിയില്‍ നിന്നും വാഹനങ്ങള്‍ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കമൂല, കല്ലിയൂര്‍ ഭാഗങ്ങളിലേയ്ക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നല്‍ പ്രവർ ത്തിക്കാത്തത്. നാലു വശങ്ങളിൽനിന്നും വാഹനങ്ങള്‍ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് നിരവധി തവണ അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

നരുവാമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന പാതയിലേയ്ക്കു പ്രവേശിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സിഗ്നല്‍ തെളിയാത്തതുമൂലം രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്.

സിഗ്നല്‍ തെളിയാതെയായിട്ടും ട്രാഫിക്ക് പോലീസിനെ പലയിടത്തും നിയോഗിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയും അശ്രദ്ധയും അമിതവേഗതയുമൊക്കെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപ്പെട്ടിട്ടും ബന്ധപ്പെട അധികാരികൾ സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Thiruvananthapuram

വയലാറിന്‍റെ ഗാനങ്ങൾ എന്നിലെ നർത്തകിയെ സ്വാധീനിച്ചു: ഗോപിക വർമ

തിരുവനന്തപുരം: കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ട വയലാറിന്‍റെ മനോഹര ഗാനങ്ങൾ തന്നിലെ നർത്തകിയേയും കോറിയോഗ്രാഫറെയും രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു മോഹിനിയാട്ടം നർത്തകി ഗോപിക വർമ അഭിപ്രായപ്പെട്ടു.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ വയലാർ നാട്യശ്രീ പുരസ്കാരം, വേദി പ്രസിഡന്‍റ് ജി.രാജ് മോഹനിൽനിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു ഗോപിക വർമ.

കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തിൽ സംഘടിപ്പിച്ച അഞ്ചുദിന വയലാർ രാമവർമനൃത്തോത്സവത്തിന്‍റെ സമാപന സന്ധ്യയിലാ യിരുന്നു പുരസ്കാര വിതരണം. വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്കാരിക വേദി നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നൃത്തോത്സവം. ഈ വർഷത്തെ വയലാർ ബാലഭാസ്കർ യുവപ്രതിഭ പുരസ്കാരം യുവ വയലിൻ പ്രതിഭ വിഷ്ണു എം. ഭുവനേശ്വരിക്കു രാജ്മോഹൻ സമ്മാനിച്ചു.

രാജരാജവർമ, അഡ്വ. ജി.വിജയമോഹൻ, വയലാർ സാംസ് കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കുംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, ജി. വിജയകുമാർ, വനിതാ സമിതി പ്രസിഡന്‍റ് സതി തമ്പി, സെക്രട്ടറി മിനി ദീപക്, ഉഷ റാണി, താരാ നായർ തുടങ്ങിയവർ പങ്കെടുത്തു.

Kollam

ശക്തമായ കാറ്റിൽ മതിലിടിഞ്ഞു വീണു : ഭിന്നശേഷിക്കാരന്‍റെ വീട്ടിലേക്കുള്ള വഴി അടഞ്ഞു

കുണ്ടറ: സമീപത്തെ വീടിന്‍റെ കൂറ്റന്‍ മതില്‍ തകര്‍ന്നു വീണ് ഭിന്നശേഷിക്കാരന്‍റെ വീടിന്‍റെ വഴി അടഞ്ഞു. മയ്യനാട് വലിയവിളയില്‍ കൊന്നയില്‍ വീട്ടില്‍ ശ്യാം എന്ന ഭിന്നശേഷിക്കാരന്‍റെ വീട്ടിലേക്ക് വരുന്ന വഴിയിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തെ വീടിന്‍റെ മതില്‍ തകര്‍ന്നു താഴെ താമസിക്കുന്ന ശ്യാമിന്‍റെ വീട്ടിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വര്‍ഷങ്ങളായി ഈ മതില്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വീട്ടു ഉടമയോടും പഞ്ചായത്തിലും നിരവധിതവണ ശ്യാമും വീട്ടുകാരും പരാതി പറഞ്ഞിരുന്നു.

എന്നാല്‍ വീട്ടുടമ ഈ വീട് മറ്റൊരാള്‍ക്ക് ലീസിന് നല്‍കിയിരിക്കുകയായിരുന്നു. മതിൽ തകര്‍ന്നു വീണതോടെ റോഡിലേക്ക് പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് ശ്യാം.

Kollam

മനസുവച്ചാൽ, ചരിത്ര - തീരദേശ ടൂറിസം ഉഷാറാക്കാം...

ജില്ലയുടെ ചരിത്രവും അതിന്‍റെ മനോഹരമായ തീരപ്രദേശവും പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കാലം മുതല്‍ക്കേ ഒരു പ്രമുഖ അന്താരാഷ്‌ട്ര തുറമുഖ നഗരമായിരുന്ന കൊല്ലത്തിന്, ചൈനീസ്, അറബ്, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്‌കാരങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. ഈ ചരിത്രപശ്ചാത്തലവും നീണ്ട കടല്‍ത്തീരവും ചേരുമ്പോള്‍ ജില്ലയില്‍ ചരിത്ര-പൈതൃക-തീരദേശ ടൂറിസത്തിന് വളരെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്

തങ്കശേരി ലൈറ്റ് ഹൗസും കോട്ടയും

ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ചരിത്രങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്ന തങ്കശേരി ലൈറ്റ് ഹൗസും കോട്ടയും കൊല്ലം ജില്ലയിലെ ചരിത്ര-പൈതൃക ടൂറിസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തൂണുകളാണ്. കായല്‍-മലയോര വിനോദസഞ്ചാരത്തിന് നല്‍കുന്ന പ്രാധാന്യം ഈ പൈതൃക കേന്ദ്രങ്ങള്‍ക്ക് നല്‍കിയാല്‍ വലിയൊരു അന്താരാഷ്‌ട്ര ടൂറിസം സ്‌പോട്ടായി മാറ്റിയെടുക്കാം. ഫോര്‍ട്ട് കൊച്ചി കഴിഞ്ഞാല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക ചരിത്ര പശ്ചാത്തലമുള്ള ഇടമാണിത്.

പോര്‍ച്ചുഗീസുകാര്‍ 1519ല്‍ നിര്‍മിച്ച സെന്‍റ് തോമസ് കോട്ടയുടെ അവശിഷ്‌ടങ്ങളും ഡച്ച് ഭരണത്തിന്‍റെ ഓര്‍മകളും ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയൊരു പഠനകേന്ദ്രമാണ്.

1902ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച, 144 അടി ഉയരമുള്ള തങ്കശേരി ലൈറ്റ് ഹൗസ് ഇന്നും വിനോദസഞ്ചാരികളിടെ പ്രിയപ്പെട്ട ഇടമാണ്. ഇതിന്‍റെ മുകളില്‍നിന്നുള്ള അറബിക്കടലിന്‍റെയും കൊല്ലം നഗരത്തിന്‍റെയും 360-ഡിഗ്രി കാഴ്ച സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമാണ്.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ലൈറ്റ് ഹൗസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിനെ വികസിപ്പിക്കാനും ഒരു അത്യാധുനിക മാരിടൈം മ്യൂസിയം, ലേസര്‍ ഷോകള്‍ എന്നിവ ഒരുക്കാനുമുള്ള സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. തങ്കശേരിയിലെ പഴയ ആംഗ്ലോ-ഇന്ത്യന്‍ തെരുവുകള്‍, പുരാതന പള്ളികള്‍, സമീപത്തുള്ള പുലിമുട്ട് എന്നിവയെ കോട്ടയുമായി ബന്ധിപ്പിച്ച് ഒരു ‘ഹെറിറ്റേജ് വാക്ക്' പാക്കേജ് രൂപീകരിക്കാന്‍ സാധിക്കും. സെന്‍റ് തോമസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ പലതും സംരക്ഷണമില്ലാതെ കാടുപിടിച്ചും നശിച്ചും കിടക്കുകയാണ്.

പുരാവസ്തു വകുപ്പിന്‍റെ കീഴിലാണെങ്കിലും സഞ്ചാരികള്‍ക്ക് കോട്ടയുടെ ചരിത്രം കൃത്യമായി മനസിലാക്കാനുള്ള വിവരശേഖരണ ബോര്‍ഡുകളോ ഗൈഡുകളോ ഇവിടെയില്ല. കോട്ടയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ സ്വകാര്യ നിര്‍മാണങ്ങള്‍ നടന്നത് അതിന്‍റെ സ്വാഭാവിക ഭംഗിയെയും പൈതൃക അന്തരീക്ഷത്തെയും തകര്‍ത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയെ മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ തങ്കശേരിയെ ഒരു 'ഹിസ്റ്റോറിക് ടൗണ്‍' ആയി ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ടൂറിസം വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.

കൂടുതല്‍ ലൈറ്റിംഗ് സംവിധാനങ്ങളോ രാത്രികാല പൈതൃക കാഴ്ചകളോ ഇവിടെയില്ല. തങ്കശേരി കോട്ടയെ അടിയന്തിരമായി നവീകരിക്കുകയും പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയും വേണം.

കൊല്ലം ബീച്ച് (മഹാത്മാഗാന്ധി ബീച്ച്)

കൊല്ലം ബീച്ച് (മഹാത്മാഗാന്ധി ബീച്ച്) ജില്ലയിലെ തീരദേശ ടൂറിസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ്. വിശാലമായ കടല്‍ത്തീരവും അതിനോടൊപ്പമുള്ള പാര്‍ക്കും ചേര്‍ന്ന് തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക 'ബീച്ച് വെഡിംഗ്’ കേന്ദ്രമായി കൊല്ലം ബീച്ചിനെ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിന്‍റെ പശ്ചാത്തലത്തില്‍ വിവാഹങ്ങളും ഫോട്ടോഷൂട്ടുകളും നടത്താന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള വിനോദോപാധികള്‍, ഓപ്പണ്‍ ജിം, വിശാലമായ നടപ്പാതകള്‍ എന്നിവയുള്ള എംജി പാര്‍ക്ക് ബീച്ചിനോട് ചേര്‍ന്നു കിടക്കുന്നത് കുടുംബങ്ങളുമായി എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ചൊരു അനുഭവമാണ്.

കടല്‍ ശാന്തമാകുന്ന സീസണുകളില്‍ ജെറ്റ് സ്‌കീ, പാരാസെയിലിംഗ്, ബനാന ബോട്ട് റൈഡ് തുടങ്ങിയ ആധുനിക വാട്ടര്‍ സ്‌പോര്‍ട്‌സ് വിനോദങ്ങള്‍ ആരംഭിച്ച് പുത്തന്‍തലമുറയെ ആകര്‍ഷിക്കാന്‍ ഇവിടെ സാധ്യതയുണ്ട്. ബീച്ചിനോട് ചേര്‍ന്നുള്ള കൊല്ലം പോര്‍ട്ടിന്‍റെ യും വലിയ കപ്പലുകളുടെയും കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
നഗരത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ സുരക്ഷിതമായ ലൈറ്റിംഗ് സംവിധാനങ്ങളും രാത്രികാല ഭക്ഷ്യവിപണിയും ഒരുക്കിയാല്‍ 24 മണിക്കൂറും സജീവമായ ഒരു ടൂറിസം കേന്ദ്രമാക്കാന്‍ കൊല്ലം ബീച്ചിനു സാധിക്കും.

മഴക്കാലത്തും വേലിയേറ്റ സമയങ്ങളിലും ശക്തമായ കടലാക്രമണം നേരിടുന്നതാണ് കൊല്ലം ബീച്ച് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ബീച്ചില്‍ ഒരു മാലിന്യ സംസ്‌കരണ സംവിധാനം ഇപ്പോഴുമില്ല എന്നത് വളരെ ദയനീയമാണ്. കൊല്ലം ബീച്ചിലെ കടല്‍ പലപ്പോഴും ആഴമേറിയതും ശക്തമായ അടിയൊഴുക്കുള്ളതുമാണ്.

കടലില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ആധുനിക സുരക്ഷാ ബോര്‍ഡുകളും ഇവിടെ ആവശ്യമാണ്.
ആളുകള്‍ വന്ന് കുറച്ചു സമയം ചിലവഴിച്ച് മടങ്ങുന്ന ഒരു ‘ഈവനിംഗ് സ്‌പോട്ട്' മാത്രമായി കൊല്ലം ബീച്ച് പലപ്പോഴും ഒതുങ്ങുന്നു.

കടലാക്രമണത്തില്‍നിന്ന് തീരത്തെ സംരക്ഷിക്കാനുള്ള ജിയോ-ബാഗ് അല്ലെങ്കില്‍ പുലിമുട്ട് പ്രതിരോധങ്ങള്‍ ശക്തമാക്കുകയും ബീച്ച് വെഡിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ പ്രഫഷണലായി വികസിപ്പിക്കുകയും ചെയ്താല്‍ കേരളത്തിലെ ഏറ്റവും മികച്ച ബീച്ചായി കൊല്ലം ബീച്ചിനെ മാറ്റാനാവും.

Kollam

കാല്‍നടയാത്രക്കാര്‍ക്ക് പേടിസ്വപ്നമായി തട്ടാമല-മയ്യനാട് റോഡ്

കൊട്ടിയം: റോഡിലൂടെ നടന്നാല്‍ വണ്ടി തട്ടും. അതാണ് തട്ടാമല-മയ്യനാട് റോഡിന്‍റെ അവസ്ഥ. ജംഗ്ഷനില്‍നിന്നു മയ്യനാട് ഭാഗത്തേക്ക് കാല്‍നട യാത്ര പോകേണ്ടത് ജീവന്‍ പണയം വച്ച് വേണം.

കൊല്ലം കോര്‍പറേഷന്‍റെയും മയ്യനാട് ഗ്രാമപഞ്ചായത്തിന്‍റെയും അതിര്‍ത്തി പങ്കിടുന്ന ഈ പൊതുമരാമത്ത് റോഡ് കാല്‍നടയാത്രക്കാരുടെ പേടിസ്വപ്നമാണ്. ഫുട്പാത്ത് തീരെയില്ല.

ടാര്‍ റോഡിന്‍റെ ഇരുവശവുമുള്ള വെളളവര വീട്ടുകാരുടെ കോമ്പൗണ്ട് വാളിനോട് ചേര്‍ന്നാണ്. രണ്ടാഴ്ച മുമ്പ് ഓട വൃത്തിയാക്കിയപ്പോള്‍ പല മേല്‍മൂടികളും ഇല്ലാതെയായി.
കാല്‍നടയാത്രികര്‍ മാത്രമല്ല വാഹനങ്ങള്‍ പോലും ഈ കുഴിയില്‍ വീണ് വന്‍ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി റോഡായതിനാല്‍ ഇരുകൂട്ടരും കയ്യൊഴിഞ്ഞ നിലയിലാണ്. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ ടാര്‍ റോഡിലൂടെ മാത്രമേ നടക്കാന്‍ കഴിയൂ.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ റോഡില്‍ പെണ്‍കുട്ടിയെ ടിപ്പര്‍ ലോറി തട്ടിയത്. എംഎല്‍എ ഓഫീസിന് എതിര്‍വശത്ത് നിന്നാണ് ഈ റോഡ് തുടങ്ങുന്നത്.

 

Kollam

അഞ്ചല്‍ വൈദിക ജില്ലാ തീർഥാടന പദയാത്ര നടന്നു

അഞ്ചല്‍: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ പെരുന്നാളിനോടനുബന്ധിച്ച് അഞ്ചല്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടന പദയാത്ര നടന്നു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റ് അഞ്ചല്‍ വൈദിക ജില്ലാ സമിതിയാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ ഏഴംകുളം ഹോളിഫാമിലി മലങ്കര കത്തോലിക്ക പള്ളിയില്‍ നടന്ന സമൂഹബലിക്ക് ശേഷം പദയാത്ര ആരംഭിച്ചു.

ഫാ. ജയിംസ് പാറവിള കോര്‍എപ്പിസ്‌കോപ്പ പദയാത്ര ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലാ വികാരി ഫാ.ബോവസ് മാത്യു ആമുഖപ്രസംഗം നടത്തി. എംസിവൈഎം ജില്ലാ ഡയറക്ടര്‍ ഫാ. ക്രിസ്റ്റി ചരുവിള, ഏഴംകുളം വികാരി ഫാ. വര്‍ഗീസ് പുല്ലുംവിള എന്നിവര്‍ പ്രസംഗിച്ചു.

എംസിവൈഎം ജില്ലാ പ്രസിഡന്‍റ് ജെയ്മോന്‍ അയ്യനേത്ത് വെള്ളിക്കുരിശും ജില്ലാ ഭാരവാഹികളായ അനീറ്റ ആന്‍ ലൈജു, അശ്വതി ജേക്കബ് എന്നിവര്‍ പതാകകളും ഏറ്റുവാങ്ങി.
ഫാ. ജോസഫ് തോട്ടത്തില്‍കടയില്‍, ഫാ. റെഞ്ചി മണിപ്പറമ്പില്‍, ഫാ. ഡാനി പുതുമന, ഫാ.ഗീവര്‍ഗീസ് കുറ്റിവടക്കേതില്‍, എംസിഎ വൈദിക ജില്ലാ പ്രസിഡന്‍റ് രാജന്‍ ഏഴംകുളം, ഭാരവാഹികളായ രാജുമോന്‍ ഏഴംകുളം, എന്‍.വി. വിന്‍സെന്‍റ് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.

ഉച്ചയ്ക്ക് പുനലൂരില്‍നിന്നു വൈദിക ജില്ലാ വികാരി ഫാ.വിന്‍സെന്‍റ് ചരുവിളയുടെ നേതൃത്വത്തില്‍ എത്തിയ തീര്‍ഥാടന പദയാത്രയുമായി അഞ്ചലില്‍ സംഗമിച്ചു. തുടര്‍ന്ന് വൈകുന്നേരം പദയാത്രാസംഘം റാന്നി-പെരുനാട്ടില്‍നിന്നു വരുന്ന പ്രധാന പദയാത്രാ സംഘവുമായി ചേര്‍ന്നു.

Kollam

ജില്ലയ്ക്ക് പുതിയ ആരോഗ്യക്ഷേമ പദ്ധതികളുമായി കിന്‍ഡര്‍ വെല്‍വിഷേഴ്‌സ് മീറ്റ്

കൊല്ലം: രണ്ടാംകുറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച കിന്‍ഡര്‍ ഹോസ്പിറ്റല്‍സ്, ജില്ലയ്ക്കായി രണ്ട് പുതിയ ആരോഗ്യ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഗൈനക് സര്‍ജറി ക്യാമ്പും കിന്‍ഡര്‍ മാ ജീവന പദ്ധതിയും.

ഇരവിപുരം എംഎല്‍എ അഡ്വ. വിഷ്ണു മോഹന്‍, കിന്‍ഡര്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത വെല്‍വിഷേഴ്‌സ് മീറ്റില്‍ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഹോസ്പിറ്റല്‍ സമുച്ചയത്തില്‍ നടന്ന ചടങ്ങിന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് എംഡി ആന്‍ഡ് സിഇഒ രഞ്ജിത് കൃഷനും യൂണിറ്റ് ഹെഡ് അബീഷ് ആദിത്യനും നേതൃത്വം നല്‍കി.
ജില്ലയിലെ ആരോഗ്യരംഗത്ത് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ഒരുക്കുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഭാവി വികസന പദ്ധതികളും അവതരിപ്പിക്കുന്ന പ്രത്യേക പ്രെസന്‍റേഷനും ചടങ്ങില്‍ നടന്നു.

തുടര്‍ന്ന് ഒബ്ലെറ്റിക്ക് ആന്‍ഡ് ഗൈനക്കോളജി ഇന്‍ഫെര്‍ട്ടിലിറ്റി പീഡിയാട്രിക്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരായ ഇബ്രാഹിം റാവുത്തര്‍, മഞ്ജു, പ്രവീണ്‍, രശ്മി, ഡോ ബീഗം റഹിന, ജിലു ഫാത്തിമ എന്നിവര്‍ അതിഥികളുമായി സംവദിക്കുകയും വിവിധ ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ചടങ്ങിന്‍റെ ഭാഗമായി അതിഥികള്‍ക്ക് കിന്‍ഡറിലെ അത്യാധുനിക ലേബര്‍, ഡെലിവറി. റിക്കവറി, പോസ്റ്റ്പാര്‍ട്ടം സ്യൂട്ടുകളും ലെവല്‍ മൂന്നു നിയോനാറ്റല്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നേരിട്ട് പരിചയപ്പെടാന്‍ ഗൈഡഡ് ഫെസിലിറ്റി ടൂറും ഒരുക്കിയി രുന്നു.

Kollam

മാര്‍ ഈവാനിയോസ് തീര്‍ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്‍കി 

കൊല്ലം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ധന്യന്‍ മാര്‍ ഈവാനിയോസിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലേക്ക് റാന്നി പെരുന്നാട്ടില്‍ നിന്നാരംഭിച്ച തീര്‍ഥാടന പദയാത്രയ്ക്ക് വാളകം മേഴ്സി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഗാന്ധിഭവന്‍ മേഴ്സി ഹോം കുടുംബാംഗങ്ങള്‍ സ്വീകരണം നല്‍കി.

ഗാന്ധിഭവന്‍ സിഇഒ ഡോ. വിന്‍സെന്‍റ് ഡാനിയേലിന്‍റെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ മേഴ്സി ഹോമിലെ സേവനപ്രവര്‍ത്തകരും അന്തേവാസികളും വള്ളിക്കുരിശില്‍ ഹാരം അണിയിച്ച് തീര്‍ഥാടന പദയാത്രയെ സ്വീകരിച്ചു.

നാളെ വൈകുന്നേരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേരുന്ന പദയാത്രയെ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഭയിലെ മറ്റ് പിതാക്കന്മാരും വൈദികരും സന്യസ്തരും അല്‍മായരും ചേര്‍ന്ന് സ്വീകരിക്കും.

Thiruvananthapuram

നിർമാണം 22.5 ലക്ഷം രൂപ ചെലവിൽ : അരുവിക്കരയിലെ വഴിയമ്പലം ഇപ്പോഴും അടഞ്ഞുതന്നെ

നെടുമങ്ങാട്: അരുവിക്കര ഡാമിനു സമീപം ജില്ലാ പഞ്ചായത്ത് 22.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആധുനിക വഴിയമ്പലം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. 2019-ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം കൃത്യമായ പരിപാലനമില്ലാതെ നാശത്തിന്‍റെ വക്കിലാണിപ്പോൾ.
2016-ൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പ്രകാരം വെള്ളനാടായിരുന്നു വഴിയമ്പലം സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ, സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി ആളുകൾ എത്തുന്ന അരുവിക്കര ഡാം പരിസരത്ത് നിർമിച്ചാൽ കൂടുതൽ പ്രയോജനകരമാകുമെന്ന വിലയിരുത്തലിലാണ് സ്ഥലം അരുവിക്കരയിലേക്ക് മാറ്റിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയങ്ങൾ, കുളിമുറികൾ, സ്ത്രീകൾക്ക് മുലയൂട്ടാനും വസ്ത്രം മാറാനുമായി പ്രത്യേക സൗകര്യമുള്ള വിശ്രമമുറി, കഫറ്റീരിയ, റിസപ്ഷൻ കൗണ്ടർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്.

എന്നാൽ ഉദ്ഘാടനശേഷം പഞ്ചായത്തിനുകൈമാറിയ കെട്ടിടത്തിന്‍റെ പ്രവർത്തനം തുടക്കം മുതൽ താളംതെറ്റി. നടത്തിപ്പുകാർ യഥാസമയം സ്ഥാപനം തുറക്കാതെ വന്നതും കുടുംബശ്രീ മുഖേന നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും തിരിച്ചടിയായി. ടൂറിസം ഭൂപടത്തിൽ അരുവിക്കര വളരുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ ദുരിതത്തിലാക്കുകയാണ്.

സൗകര്യങ്ങളുടെ അഭാവംമൂലം സഞ്ചാരികൾ കുറച്ചുസമയം മാത്രം ചെലവഴിച്ച് മടങ്ങുന്നതും പ്രദേശത്തെ ടൂറിസം വരുമാനത്തെ ബാധിക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമായി സഞ്ചാരികൾ അമിതവില ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന്‍റെ ചുവരുകളും മേൽക്കൂരയും കാടുകയറി നശിച്ചു തുടങ്ങിയിട്ടുണ്ട്.

പൊതുമുതൽ ഇത്തരത്തിൽ നശിപ്പിക്കുന്നത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിന്‍റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം വേണമെന്നും അടിയന്തര അറ്റകുറ്റപ്പണി നടത്തി കെട്ടിടം പൂർണതോതിൽ തുറന്നുപ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Thiruvananthapuram

സ്കൂളിന്‍റെ സ്വന്തം വയലില്‍ വിദ്യാര്‍ഥികളുടെ കൃഷി കെങ്കേമം

നെയ്യാറ്റിൻകര : ചേറു നിറഞ്ഞ വിശാലമായ പാടത്ത് ആദ്യമായാണ് ഈ വിദ്യാര്‍ഥികള്‍ ഇറങ്ങുന്നത്. വരിവരിയായി നിന്ന് അവര്‍ ഞാറു നട്ടപ്പോള്‍ ആ മുഖങ്ങളില്‍ ആത്മാര്‍ഥമായ സന്തോഷത്തിന്‍റെ തെളിച്ചം നിറഞ്ഞു. ‌കാലുകളിലും കൈകളിലും ദേഹത്തുമാകെ ചെളി പുരണ്ടെങ്കിലും മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച് അവര്‍ ദൗത്യം പൂര്‍ത്തിയാക്കി.

ഇടയ്കിടയ്ക്ക് പെയ്തും അല്‍പ്പാല്‍പ്പമായി തോര്‍ന്നും മഴ നാട്ടിലെ കുട്ടിക്കര്‍ഷകരുടെ ഹരിതോത്സാഹത്തിന് ആവേശം വര്‍ധിപ്പിച്ചു. പുതുതലമുറക്കാരില്‍ കാര്‍ഷികാഭിരുചിയും പരിസ്ഥിതിയാഭിമുഖ്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളാണ് വിദ്യാര്‍ഥികള്‍ക്കായി ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചത്. കാര്‍ഷിക സംസ്കാരത്തിന്‍റെ പെരുമ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഏക്കറോളം വയല്‍ സ്കൂള്‍ നേരത്തെ വാങ്ങിയിട്ടുണ്ട്. സ്കൂളിനു സമീപത്തുതന്നെയാണ് ഈ പാടശേഖരം.

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന രീതിയാണ് തുടര്‍ന്നുപോരുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഞാറു നടീല്‍ ഉത്സവത്തിന്‍റെ ഉദ്ഘാടനം സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍നായര്‍ നിര്‍വഹിച്ചു. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അക്കാദമിക് ഡയറക്ടര്‍ ആര്‍. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ടി. രേണുക എന്നിവരും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു. സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള വയലില്‍ പച്ചക്കറികൃഷിയും മുന്‍ അക്കാദമിക് വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ തന്നെയാണ് കൃഷി പരിപാലന കാര്യങ്ങള്‍ ചെയ്യുന്നത്. അധ്യാപകരും കൃഷി ഭവന്‍ ഉദ്യോഗസ്ഥരും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍ കൃഷി ചെയ്യുന്ന നെല്ലിന്‍റെ വിളവ് അവര്‍ക്ക് തന്നെയാണ് നല്‍കുന്നത്. പച്ചക്കറി കൃഷി ചെയ്തപ്പോഴും അങ്ങനെയായിരുന്നു. ഓണക്കാലം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നെല്‍കൃഷി തുടങ്ങിയത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കര്‍ഷക ക്ലബ്ബും സജീവമാണ്.

Thiruvananthapuram

നേമം പാതയിൽ സിഗ്നൽ ലൈറ്റുകൾ തെളിയുന്നില്ല; ദിനംപ്രതി അപകടങ്ങൾ

നേമം : കരമന-കളിയിക്കാവിള പാതയില്‍ നീറമൺകരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയിൽ വെള്ളായണി, പ്രാവച്ചമ്പലം ജംഗ്ഷനുകളിൽ സിഗ്നല്‍ തെ ളിയാതെയായിട്ട് ഒരാഴ്ച പിന്നീടുന്നു. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ സിഗ്നൽ പ്രവ ർത്തിക്കാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

പ്രാവച്ചമ്പലവും വെള്ളായണിയും വളരെ തിരക്കുപിടിച്ച ജംഗ്ഷനുകളാണ്. തിരക്കുള്ള രാവിലെയും വൈകുന്നേരവും കാല്‍നടയാത്രക്കാര്‍ വലയുകയാണ്. ചീറിപായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡു മുറിച്ചു കടക്കുന്നതിനോ വാഹനങ്ങൾക്ക് ഇടറോഡുകളിലേക്കു പ്രവേശിക്കുന്നതിനോ കഴിയുന്നില്ല.

വെള്ളായണിയില്‍ നിന്നും വാഹനങ്ങള്‍ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കമൂല, കല്ലിയൂര്‍ ഭാഗങ്ങളിലേയ്ക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നല്‍ പ്രവർ ത്തിക്കാത്തത്. നാലു വശങ്ങളിൽനിന്നും വാഹനങ്ങള്‍ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് നിരവധി തവണ അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

നരുവാമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന പാതയിലേയ്ക്കു പ്രവേശിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സിഗ്നല്‍ തെളിയാത്തതുമൂലം രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്.

സിഗ്നല്‍ തെളിയാതെയായിട്ടും ട്രാഫിക്ക് പോലീസിനെ പലയിടത്തും നിയോഗിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയും അശ്രദ്ധയും അമിതവേഗതയുമൊക്കെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപ്പെട്ടിട്ടും ബന്ധപ്പെട അധികാരികൾ സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Thiruvananthapuram

വയലാറിന്‍റെ ഗാനങ്ങൾ എന്നിലെ നർത്തകിയെ സ്വാധീനിച്ചു: ഗോപിക വർമ

തിരുവനന്തപുരം: കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ട വയലാറിന്‍റെ മനോഹര ഗാനങ്ങൾ തന്നിലെ നർത്തകിയേയും കോറിയോഗ്രാഫറെയും രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു മോഹിനിയാട്ടം നർത്തകി ഗോപിക വർമ അഭിപ്രായപ്പെട്ടു.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ വയലാർ നാട്യശ്രീ പുരസ്കാരം, വേദി പ്രസിഡന്‍റ് ജി.രാജ് മോഹനിൽനിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു ഗോപിക വർമ.

കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തിൽ സംഘടിപ്പിച്ച അഞ്ചുദിന വയലാർ രാമവർമനൃത്തോത്സവത്തിന്‍റെ സമാപന സന്ധ്യയിലാ യിരുന്നു പുരസ്കാര വിതരണം. വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്കാരിക വേദി നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നൃത്തോത്സവം. ഈ വർഷത്തെ വയലാർ ബാലഭാസ്കർ യുവപ്രതിഭ പുരസ്കാരം യുവ വയലിൻ പ്രതിഭ വിഷ്ണു എം. ഭുവനേശ്വരിക്കു രാജ്മോഹൻ സമ്മാനിച്ചു.

രാജരാജവർമ, അഡ്വ. ജി.വിജയമോഹൻ, വയലാർ സാംസ് കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കുംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, ജി. വിജയകുമാർ, വനിതാ സമിതി പ്രസിഡന്‍റ് സതി തമ്പി, സെക്രട്ടറി മിനി ദീപക്, ഉഷ റാണി, താരാ നായർ തുടങ്ങിയവർ പങ്കെടുത്തു.

Thiruvananthapuram

ആറാംതവണ കുഴിച്ചപ്പോൾ പൈപ്പ് കണ്ടെത്തി : വേട്ടമുക്കിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

പേരൂര്‍ക്കട: അഞ്ചുതവണ റോഡ് കുഴിച്ചിട്ടും കാണാതിരുന്ന പൈപ്പ് ആറാംതവണത്തെ കുഴിക്കലിൽ കണ്ടെത്തി. വാട്ടർ അഥോറിറ്റി പിടിപി നഗർ സെക്‌ഷൻ പരിതിയിൽപ്പെടുന്ന വേട്ടമുക്ക്-ഇലിപ്പോട് റോഡിലെ പൈപ്പ് പൊട്ടലിനാണ് പരിഹാരമായത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ഈ ഭാഗത്ത് അഞ്ചുതവണ പൈപ്പ് കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ യാതൊരു ഫലവുമുണ്ടായില്ല. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് രണ്ടു കിലോമീറ്ററോളം ചുറ്റളവിൽ ജലലഭ്യത കുറഞ്ഞതോടെ നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണു വീണ്ടും റോഡു കുഴിക്കാൻ കരാർ തൊഴിലാളികൾ തീരുമാനമെടുത്തത്.

ഗതാഗതക്കുരുക്കിനു കുപ്രസിദ്ധി നേടിയ വേട്ടമുക്കില്‍ പാര്‍ക്ക് മുതല്‍ ഒരു കിലോമീറ്ററോളം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. രണ്ടുമണിക്കൂര്‍നീണ്ട പരിശ്രമത്തിനുശേഷം കുഴിച്ച ഭാഗം മണ്ണിട്ടുമൂടി ചെടികളുടെ ശാഖകള്‍ നാട്ടിയശേഷം തൊഴിലാളികള്‍ അന്നു സ്ഥലം വിടുകയായിരുന്നു. പൊട്ടിയ പൈപ്പ് കണ്ടെത്തുന്നതിനായി വീണ്ടും അടുത്തദിവസം റോഡിന്‍റെ മറ്റൊരുഭാഗം കുഴിക്കാന്‍ തുടങ്ങി. ഇതു പലയാവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഞ്ചാമത്തെ റോഡ് കുഴിക്കല്‍. എന്നിട്ടും പൊട്ടിയ പൈപ്പ് കണ്ടെത്താനായില്ല.

ഇതോടെ ഗതികെട്ട തൊഴിലാളികള്‍ ജോലി മതിയാക്കി സ്ഥലംവിട്ടു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞുപോയതോടെ റോഡിന്‍റെ തകർച്ച തുടങ്ങുകയും റോഡിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വാഹന യാത്രക്കാർ വീഴാൻ തുടങ്ങുകയും വാഹനങ്ങൾ പതിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാകുകയുമായിരുന്നു.

ഇതേ തുടർന്നാണ് ആറാം തവണത്തെ കുഴിക്കലിൽ പൈപ്പ് കണ്ടെത്തിയത്. ഇതുവഴി കടന്നുപോകുന്ന പിവിസി ലൈനിൽ ആയിരുന്നു ചോർച്ചയെന്നും ജോയിന്‍റിലുണ്ടായ ചോർച്ച പൂർണമായും പരിഹരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം നിരന്തരമുള്ള കുഴിക്കൽ മൂലം തകർന്ന റോഡിന്‍റെ പലയിടത്തും മരച്ചില്ലകൾ നാട്ടിയിരിക്കുന്നതോടെ ഇതുവഴിയുള്ള വാഹന രഗതാഗതവും ദുഷ്കരമായിരിക്കുകയാണ്.

Thiruvananthapuram

വിവാദങ്ങളിലും കുലുങ്ങാതെ എംഎസ് സിയുമായി നടന്നത് ചർച്ചകൾ മാത്രമെന്ന് അധികൃതർ

വിഴിഞ്ഞം: രാഷ്ട്രീയ വിവാദങ്ങളിലും കുലുങ്ങാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നേരത്തെ സർക്കാരിന് നൽകിയ ഉറപ്പു പാലിക്കാൻ തക്ക രീതിയിൽ കടലിലെ നിർമാണ പ്രവർത്തനത്തിനു വേഗം കൂട്ടാനുള്ള തീരുമാനത്തിലാണ് അധികൃതർ. എംഎസ്‌സിയുമായുള്ള കരാറിനെച്ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും പുകയുമ്പോഴും അതിൽ ഇടപെടാതെ ഒഴിഞ്ഞ് നിൽക്കുകയാണ് കമ്പനി. സർക്കാരിന്‍റെ വകയായ വിഴിഞ്ഞത്തെ കടലിലും കരയിലും എന്തു നടത്തണമെന്ന് തീരുമാനിക്കേണ്ട അധികാരം സർക്കാരിനാണ്.തുറമുഖം നിർമിച്ചു കരാറിൽ പറയുന്ന കാലയളവിലെ നിയന്ത്രണവും മേൽനോട്ടവും മാത്രമാണ് അദാനിക്കുള്ളത്.

കരാർ കാലാവധി കഴിഞ്ഞാൽ സർക്കാരിനു തിരിച്ചു നൽകേണ്ട തുറമുഖത്തിന്‍റെ വികസനകാര്യം തീരുമാനിക്കേണ്ടത് സർക്കാർ ആയിരിക്കുമെന്നാണ് തുറമുഖ അധികൃതർപറയുന്നത്. എന്നാൽ തുറമുഖ ഓപ്പറേഷൻ കാലയളവിൽ കൂടുതൽ നിക്ഷേപത്തിന്‍റെ ആവശ്യമായതിനാൽ പാർട്ണർമാ രുടെ സഹായം വേണ്ടിവരും.

എല്ലാത്തരം നിർമാണങ്ങളും പൂർത്തിയാക്കണമെങ്കിൽ 15,000 മുതൽ 25,000 ത്തോളം കോടി രൂപയാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. കൂടാതെപ്രവർത്തനം തുടങ്ങി ഒരു വർഷത്തിനു ശേഷം 74 ശതമാനം വരെ ഓഹരിക്കൈമാറ്റം നടത്താമെന്നാണ് വ്യവസ്ഥയെങ്കിലും മേൽനോട്ടാധികാരം അദാനിയുടെ കൈയിൽ നിലനിർത്താനുള്ള തീരുമാനത്തിലാണ് അധികൃതർ.

എംഎസ്‌സിയുമായി ഇപ്പോൾ നടന്നത് വെറും പ്രാഥമികചർച്ചകൾ മാത്രമാണെന്നും സെബിക്ക് കത്തു നൽകിയ ശേഷം സംസ്ഥാന സർക്കാരിന്‍റെ അനുമതിയോടെ മാത്രമെ കരാർ ഒപ്പുവയ്ക്കാനാകുവെന്നും ബന്ധപ്പെട്ടവർ പറയുന്നു. ബിസിനസ് പങ്കാളിയായി എംഎസ്‌സി വന്നാലും കപ്പൽ വരവിനും ബർത്തിൽ അടുപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പകരം വികസന പുരോഗതിക്കുതകുമെന്നാണ് അധികൃതർ പറയുന്നത്.

കടലിലെ നിർമാണ പുരോഗതിക്കൊപ്പം തുറമുഖ അധികൃതരുടെ ഉത്തരവാദിത്വത്തിൽ അനുബന്ധ വികസനമായ വെയർഹൗസുകളും ലോജിസ്റ്റിക്കൽ പാർക്കുകളും കണ്ടെയ്നർ യാർഡുകളും എല്ലാം കരയിലും വരേണ്ടതുണ്ട്. ഇവയ്ക്കായി ചെലവഴിക്കുന്നതിനുവേണ്ട അധിക പണം കണ്ടെത്താൻ പാർട്ട്ണർമാരുടെ ഷെയർ വേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.

എംഎസ്‌സിയുടെ പേരിൽ കരയിൽ വിവാദങ്ങൾ നടക്കുമ്പോഴും എംഎസ്‌സിയുടെ കപ്പൽ വരവിനു ഒരു കുറവുമുണ്ടായില്ല. 2024 മുതൽ ഇതു വരെയെത്തിയ 1100 ഓളം കപ്പലുകളിൽ 99 ശതമാനവും എംഎസ്‌സി കന്പനിയുടേതായിരുന്നു. എല്ലാ ദിവസവും രണ്ടിൽ കൂടുതൽ കപ്പലുകൾ തുറമുഖത്തുവന്നു പോകുന്നതിനാൽ ലോകത്തെ മറ്റു കപ്പൽ കമ്പനികളെ അടുപ്പിക്കാനുമായിട്ടില്ല.

Thiruvananthapuram

ദുഃഖം അടക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും : രാജേഷ് കുമാറിന് വിടനൽകി നാട്

നെയ്യാറ്റിന്‍കര : ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സയ്ക്കെത്തി മരണമടഞ്ഞ നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷന് സമീപം കൂട്ടപ്പന ലക്ഷ്മി ഭവനിൽ രാജേഷ് കുമാറിന്‍റെ സംസ്കാരം നടത്തി.

വീട്ടുവളപ്പില്‍ മാതാപിതാക്കളുടെ കല്ലറകള്‍ക്കു സമീപം തയാറാക്കിയ കല്ലറയില്‍ രാജേഷിന്‍റെ മൃതശരീരം അടക്കിയപ്പോള്‍ ചുറ്റുംനിന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ കണ്ണുകള്‍ നിറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയെങ്കിലും ദുബായിലുള്ള ഏക മകന്‍ നിഖില്‍ നാട്ടില്‍ എത്തിയതിനുശേഷം സംസ്കാര ചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന് അടുത്ത ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

സ്വകാര്യ കന്പനിയിലെ ജീവനക്കാരനായ നിഖില്‍ കഴിഞ്ഞ ദിവസം രാത്രിയോടെത്ത ന്നെ കൂട്ടപ്പനയില്‍ എത്തിച്ചേരുകയുണ്ടായി. അതേ സമയം, രാജേഷിന്‍റെ ബന്ധുക്കള്‍ ചികിത്സ വൈകിയെന്ന പരാതി ആരോഗ്യവകുപ്പിനും നെയ്യാറ്റിന്‍കര പോലീസിനും നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ രോഗിയെ തടഞ്ഞുവെന്ന ആരോപണ വിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി പിരിച്ചുവിട്ടു.

ചികിത്സ സംബന്ധിച്ചു യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്തായാലും ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Thiruvananthapuram

എക്‌സൈസ് പരിശോധന; എംഡിഎംഎ സഹിതം രണ്ടു യുവാക്കൾ പിടിയിലായി

അറസ്റ്റിലായവരിൽ സ്ഥിരം മയക്കുമരുന്നു പ്രതിയും

പേരൂര്‍ക്കട: തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. പട്ടം ഗൗരീശപട്ടം സ്വദേശി അര്‍ജുന്‍ ആര്‍. മനോജ് (26), വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി എസ്. ആതിഷ് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 11.51 ഗ്രാം എംഡിഎംഎ കണ്ടെത്തി.

ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്‍റെ നേതൃത്വത്തില്‍ പ്രീവന്‍റീവ് ഓഫീസര്‍ രഞ്ജിത്ത്, കൃഷ്ണകുമാര്‍, രാജേഷ് പി. രാജന്‍, എം. വിശാഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ്, ഷംനാദ്, ആരോമല്‍, രാജന്‍, ശരണ്‍, വിജീഷ്, ശ്രീരാഗ്, ഗോകുല്‍, അഭിജിത്, അക്ഷയ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്യ എന്നിവരാണു പ്രതികളെ പിടികൂ ടിയത്. സംഭവത്തെക്കുറിച്ച് എക്‌സൈസ് സംഘം പറയുന്നത്: പിടിയിലായ അര്‍ജുന്‍ ആര്‍. മനോജ് ബെംഗളൂരുവിൽനിന്ന് ട്രെയിന്‍മാര്‍ഗമാണ് എംഡിഎംഎ കൊണ്ടുവന്നത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എക്‌സൈസ് സംഘം കാത്തുനില്‍ക്കുകയായിരുന്നു. സമാനസംഭവത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ അര്‍ജുന്‍ വീണ്ടും ലഹരിക്കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മുടിയും താടിയും വളര്‍ത്തിയിരുന്ന ഇയാള്‍ മടക്കയാത്രയില്‍ താടി നീക്കി ഒരു പ്രത്യേക തരത്തില്‍ മുടിയും മീശയും വെട്ടിയൊതുക്കി ആള്‍മാറാട്ടം നടത്തിയാണ് ട്രെയിന്‍ ഇറങ്ങിയത്.

തിരിച്ചറിയുക പ്രയാസമാണെങ്കിലും ഇയാളുടെ സുഹൃത്ത് ആതിഷ് എന്‍ഫീല്‍ഡ് ബുള്ളറ്റുമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടാകുമെന്ന വിവരംവച്ച് വാഹനത്തിനു സമീപത്തുണ്ടായിരുന്ന എക്‌സൈസ് സംഘം അര്‍ജുന്‍ ബുള്ളറ്റിനുസമീപമെത്തിയതോടെ തിരിച്ചറിയുകയായിരുന്നു.

ബുള്ളറ്റിനുള്ളില്‍ എംഡിഎംഎ നിറച്ച് കച്ചവടം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആതിഷിന്‍റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Thiruvananthapuram

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അധിക്ഷേപം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു

കാട്ടാക്കട: വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അസഭ്യം പറഞ്ഞ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസെടുത്തു. പുതുതായി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രയെക്കുറിച്ചും മോശമായി സംസാരിച്ചിട്ടുണ്ട്.

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി എം പാനൽ ഡ്രൈവർ ടോമിക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിജു വർഗീസ് ഡിവൈഎസ്പിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് കേസടുത്തത്.

വാട്സാപ്പിൽ വന്ന ശബ്ദ സംഭാഷണം ഉൾപ്പെടെയാണ് കേസ് കൊടുത്തത്.ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

Thiruvananthapuram

ഒഴിപ്പിക്കൽ പ്രഹസനം : നെടുമങ്ങാട്ട് വീണ്ടും തലപൊക്കി അനധികൃത തെരുവ് കച്ചവടം

നെടുമങ്ങാട്: നഗരത്തിലെ അനധികൃത തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനമാകുന്നു.നെടുമങ്ങാട് നഗരസഭയുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ രണ്ടാഴ്ച മുൻപ് ഏറെ കോളിളക്കങ്ങൾക്കിടയിൽ ഒഴിപ്പിച്ച നഗരത്തിലെ പ്രധാന വീഥികളിൽ വീണ്ടും അനധികൃത തെരുവോര കച്ചവടം തലപൊക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ഒഴിപ്പിച്ച സ്ഥലങ്ങളിൽ കച്ചവടക്കാർ വീണ്ടും തമ്പടിക്കുന്നത് എന്ന്‌ പരക്കെ ആക്ഷേപം ഉണ്ട്. ടൗണിലെയും സൂര്യ റോഡിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് നഗരസഭാ ചെയർമാന്‍റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ കർശന നടപടിയെടുത്തത്.

നഗരസഭയിലെ പ്രധാന റോഡുകൾ കൈയേറി വർഷങ്ങളായി നടത്തിവന്ന അനധികൃത കച്ചവടം ടൗണിലെ ഗതാഗതത്തെയും കാൽനടയാത്രക്കാരുടെ സുരക്ഷയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് നഗരസഭാ കൗൺസിലും പോലീസും ചേർന്ന് കർശന നടപടിയെടുത്ത് ഈ ഭാഗങ്ങൾ ഒഴിപ്പിച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു.

ആ ദിവസങ്ങളിൽ നഗരത്തിലെ ഗതാഗതം ഏറെ സുഗമമായിരുന്നുവെന്നും ബസ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ തടസമില്ലാതെ കടന്നുപോയത് നഗരവാസികൾക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലർ വീണ്ടും ഉന്തുവണ്ടികളുമായി പഴയ ഇടങ്ങളിൽ കച്ചവടം പുനരാരംഭിക്കുകയായിരുന്നു.

ഈ അനധികൃത കച്ചവടങ്ങൾക്കു പിന്നിൽ ഭരണ പക്ഷത്തെ ചിലരാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതുകൊണ്ടാണ് നിയമവിരുദ്ധമായി ഒഴിപ്പിച്ച സ്ഥലത്ത് ഇവർക്ക് വീണ്ടും ഇവർക്ക് കച്ചവടം നടത്താൻ പ്രാദേശിക നേതൃത്വം സംരക്ഷണമൊരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന പരാതി.

പൊതുസ്ഥലങ്ങളും റോഡുകളും കയ്യേറുന്നത് നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമായ കുറ്റമാണ്. പൊതുജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തെയും സുരക്ഷയെയും ഹനിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി ഉത്തരവുകൾ പോലും നിലവിലുണ്ട്. എന്നാൽ ഈ നിയമ വ്യവസ്ഥകളെയും ഭരണഘടനാപരമായ ചട്ടങ്ങളെയും പൂർണമായും കാറ്റിൽപ്പറത്തിയാണ് രാഷ്ട്രീയ സ്വാധീനത്തിന്‍റെ പിൻബലത്തോടെ ഇവിടെ വീണ്ടും കൈയേറ്റങ്ങൾ അരങ്ങേറുന്നത്.

നഗരസഭ കൗൺസിൽ എടുത്ത തീരുമാനവും ഉദ്യോഗസ്ഥരുടെ നടപടിയും ചില പ്രാദേശിക രാഷ്ട്രീയക്കാരുടെ താല്പര്യങ്ങൾക്ക് മുൻപിൽ വഴിമാറുന്നത് ഭരണസംവിധാനത്തിന്‍റെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നെടുമങ്ങാട് ബസ് സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിന് സമീപവും സൂര്യ റോഡിലും ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് വീണ്ടും കൈയേറ്റം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നത്. ഇതുമൂലം സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും അടക്കമുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. ടൗണിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നുണ്ട് .

Thiruvananthapuram

അറ്റകുറ്റപ്പണി കഴിഞ്ഞു; പിന്നാലെ പൈപ്പ് പൊട്ടി

പേരൂര്‍ക്കട: ചൂഴമ്പാലയില്‍ കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി പ്രഹസനമായതോടെ ഈ ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ജലം ദിനംപ്രതി പാഴാകുന്നു. പേരൂര്‍ക്കട വാട്ടര്‍ അഥോറിറ്റി സെക്‌ഷന്‍ പരിധിയില്‍ നിന്നു ജലം വിതരണം ചെയ്യുന്ന ഭാഗമാണ് ഇത്. ചൂഴമ്പാല-പാതിരിപ്പള്ളി റോഡില്‍ ഒത്ത നടുക്കായിട്ടാണ് പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിരിക്കുന്നത്.

കുറച്ചുനാള്‍ മുമ്പ് ഈ ഭാഗത്ത് പൈപ്പ് പൊട്ടി 200 മീറ്ററോളം ദൂരത്തില്‍ ജലമൊഴുകിയിരുന്നു. ഇതിനെ തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റിയുടെ കരാര്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തുകയുണ്ടായി. പണി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ വീണ്ടും പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ഇതുവഴി കടന്നുപോകുന്ന പ്രധാനപ്പെട്ട പൈപ്പുമായി ബന്ധിപ്പിക്കുന്ന കണക്‌ഷന്‍ ലൈനിന്‍റെ സന്ധിയിലാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്ന് അന്നു വാട്ടര്‍ അഥോറിറ്റി പറഞ്ഞിരുന്നു.

അതിനിടെ ഒന്നരകിലോമീറ്റര്‍ ദൂരം വരുന്ന ചൂഴമ്പാല-പാതിരിപ്പള്ളി റോഡില്‍ റീ ടാറിംഗിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ ടാറിംഗ് നടത്തരുതെന്നും അങ്ങനെ ചെയ്യുന്ന പക്ഷം പണി തടയുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

പൈപ്പിന്‍റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സെക്‌ഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയതായി വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പറഞ്ഞു.

Thiruvananthapuram

കൈവരിയില്ലാതെ ആശാരിക്കുളം

ആറ്റിങ്ങൽ: കടയ്ക്കാവൂർ പഞ്ചായത്ത് നാലാം വാർഡിലെ ആശാരികുളത്തിന് കൈവരിയില്ലാത്തത് നാട്ടുകാർക്ക് അപകട ഭീഷണിയാകുന്നു. കിഴാറ്റിങ്ങൽ ഐഒബി ജംഗ്ഷനിൽ നിന്നും തിനവിളയിലേക്ക് പോകുന്ന ഇടറോഡിനോട്‌ ചേർന്നാണ് ആശാരിക്കുളം സ്ഥിതി ചെയ്യുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ദിനംപ്രതി നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കുളത്തിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.

കീഴാറ്റിങ്ങൽ ഐഒബി ജംഗ്ഷനിൽ നിന്നും തിനവിള ഭാഗത്തേക്ക് എളുപ്പമെത്താമെന്നുള്ള ഇടവഴി ആയതിനാൽ നിരവധി യാത്രക്കാരാണ് ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത്. കിഴാറ്റിങ്ങൽ ബിവിയുപിഎസിലെ വിദ്യാർഥികളും സമീപത്തെ അങ്കണവാടിയിലേക്ക് പോകുന്ന കുട്ടികളും അപകടം നിറഞ്ഞ ആശാരിക്കുളം റോഡിനെയാണ് ആശ്രയിക്കുന്നത്. സംരക്ഷണ ഭിത്തിയില്ലാത്ത കുളത്തിന് സമീപത്തു കൂടി ഏറെ കുട്ടികളും സൈക്കിളിൽ യാത്ര ചെയ്താണ് സ്കൂളിൽ പോകുന്നത്.

മുൻപ് കുളത്തിലിറങ്ങുന്നതിനായി ഇരു വശങ്ങളിലും പടിയുണ്ടായിരുന്നു. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ കുളത്തിലെ വെള്ളം ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ കുളത്തിലേക്കിറങ്ങുന്ന പടി പൊളിച്ചു നീക്കി. കഴിഞ്ഞ മാർച്ചിൽ കുളം നവീകരിക്കുന്നതിനായി പഞ്ചായത്ത് തുക അനുവദിച്ച് പണി നടത്തിയെങ്കിലും കുളത്തിന്‍റെ ഒരു വശത്ത് കുറച്ചു ഭാഗം മാത്രം പാറ കെട്ടി തുകയില്ലെന്ന കാരണം പറഞ്ഞ് പണി നിർത്തിവയ്ക്കുകയായിരുന്നു.

അപകട മേഖലയായിട്ടും പ്രദേശത്ത് വഴിവിളക്കില്ലാത്തതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാത്രി ആശാരിക്കുളം റോഡിലൂടെ വരുന്ന വാഹന യാത്രക്കാർ ഏറെ ഭീതിയിലാണ്.

Thiruvananthapuram

രാജേഷ് കുമാറിന്‍റെ സംസ്കാരം ഇന്ന് : ആരോപണം കടുപ്പിച്ച് ബന്ധുക്കള്‍

നെയ്യാറ്റിന്‍കര : ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സയ്ക്കെത്തി മരണമടഞ്ഞ നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷന് സമീപം കൂട്ടപ്പന ലക്ഷ്മി ഭവനിൽ രാജേഷ് കുമാ (ഭാസി-54) റിന്‍റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു സുഹൃത്ത് രാജേഷിനെ കൊണ്ടുവന്നു. രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തുവെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയാണുണ്ടായത്.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണവുമായി രാത്രി തന്നെ ആശുപത്രി വളപ്പില്‍ വലിയ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രാജേഷിനെ ഡോക്ടറുടെ പരിശോധനാമുറിയില്‍ ഉടന്‍ എത്തിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാരൻ അനാവശ്യമായി വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

രാജേഷിനെ കൊണ്ടുവന്ന സമയത്തു തന്നെ ഡോക്ടര്‍ പരിശോധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനായേനെ എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇസിജി എടുക്കുന്നതിലും വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ രാജേഷിനോട് ഒപി ടിക്കറ്റ് എടുത്താലേ ഡോക്ടറെ കാണാനാവു എന്ന് പറഞ്ഞതായാണ് ആരോപണം.
ക്യൂവില്‍ നിരവധി പേരുള്ള സാഹചര്യത്തില്‍ സ്വന്തം ശാരീരികാവസ്ഥ രാജേഷ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വാടക ഉടന്‍ അടയ്ക്കണമെന്ന നിര്‍ദേശമുണ്ടായതായും പറയപ്പെടുന്നു. രാജേഷിന്‍റെ ഏക മകന്‍ നിഖില്‍ ദുബായിൽ ആണ്. നിഖില്‍ ഇന്ന് നാട്ടിലെത്തുമെന്ന് അറിയുന്നു. ചികിത്സ വൈകിയതിനാലാണ് രാജേഷ് മരിച്ചതെന്നും ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്തരയോടെ വീട്ടുവളപ്പില്‍ രാജേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്

Thiruvananthapuram

അമ്പൂരിയിൽ അങ്കണവാടി കുട്ടികൾക്കുള്ള സഹായം നിലച്ചിട്ട് മാസങ്ങളായെന്ന് പരാതി

അമ്പൂരി: അമ്പൂരി പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കുള്ള സഹായം നിലച്ചിട്ട് മാസങ്ങളായതായി പരാതി. അങ്കണവാടികളിലെ വൈദ്യുതി ബില്ല് , പച്ചക്കറി ബില്ല് , ഹരിതകർമ സേന ബില്ല് , ഗ്യാസ് ബില്ല് തുടങ്ങിയവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നാണ് നല്കുന്നത്. മാസം തോറും കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും അങ്കണവാടി റ്റീച്ചർമാർ തല്ക്കാലം ഇതെല്ലാം പരിഹരിച്ചു പോകും . ഫണ്ട് അനുവദിക്കുമ്പോൾ അവരുടെ പണം തിരികെ കിട്ടുകയും ചെയ്യും. ഇപ്പോൾ പല പഞ്ചായത്തിലും മാസങ്ങളായി ഈ തുക മുടങ്ങി.

അമ്പൂരി ഗ്രാമപഞ്ചായത്തിൽ ആകെ 24 അങ്കണവാടികളാണ് ഉള്ളത്. ഇവിടെ ആറ് മാസമായി ഈ ഇനത്തിൽ സഹായം മുടങ്ങിയിട്ട്. ഇവിടെ ചുമതല ഉണ്ടായിരുന്ന സൂപ്പർവൈസർ അപകടത്തെ തുടർന്ന് നീണ്ട മെഡിക്കൽ ലീവിൽ പോയി. പകരം രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല ഉണ്ടെങ്കിലും കാര്യങ്ങൾ യഥാസമയം നടക്കുന്നില്ല. പഞ്ചായത്തിൽ തനത് ഫണ്ട് ഇല്ലാത്തതാണ് കാരണമെന്നും അറിയുന്നു . അങ്കണവാടി റ്റീച്ചർമാർ കൂട്ടത്തോടെ പഞ്ചായത്ത് പ്രസിഡന്‍റിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. ഉടൻ പരിഹരിക്കുമെന്ന ഉറപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് നല്കി എന്നാണ് വിവരം.

അമ്പൂരി പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ധനസഹായം മുടങ്ങിയിട്ടും മാസങ്ങൾ കഴിഞ്ഞു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളിൽ ചിലർ മനുഷ്യവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട് .

Thiruvananthapuram

രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ബൈക്കില്‍ കാര്‍ ഇടിച്ച്

തിരുവല്ലം: വ്യാഴാഴ്ച ബൈക്ക് അപകടത്തിൽ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തിരുവല്ലം ഭാഗത്തുനിന്നും കോവളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന വിവരമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ ഹാന്‍ഡിലില്‍ ഒരു കാര്‍ തട്ടുകയും ഇതേത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ലം പോലീസ് കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കഴക്കൂട്ടം-കാരോട് ബൈപാസില്‍ തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ സുഹൃത്തുക്കളും ഐടി ജീവനക്കാരുമായ എറണാകുളം വാഴപ്പളളി മുളവൂര്‍ നിരപ്പ് വലിയവീട്ടുപറമ്പില്‍ നവീന്‍ സിബി (25) , തൊടുപുഴ മുട്ടം മ്രാല അരിക്പുറത്ത് വീട്ടില്‍ ഉമ്മന്‍ വര്‍ഗീസിന്‍റെ മകള്‍ മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് മണിയ്ക്കൂറുകള്‍ക്കുളളില്‍ തന്നെ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന മലയിന്‍കീഴ് കോളാച്ചിറ ബിനു ഭവനില്‍ വിഷ്ണുവിനെ (21) യും അപകടമുണ്ടാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ ബൈക്കിന്‍റെ ഹാന്‍ഡിലില്‍ കാറിന്‍റെ പെയിന്‍റ് കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടര്‍ന്ന് സമീപത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം നടന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ബൈക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് അയാള്‍ കണ്ടിരുന്നതായും ഉടന്‍ തന്നെ കാര്‍ നിര്‍ത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങിയെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് പേരും ബോധം നഷ്ടപ്പെട്ട് കിടക്കുന്നത് കണ്ട് യുവാവ് ഭയത്താല്‍ കാര്‍ എടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പട്ടതായി പോലീസ് പറഞ്ഞു.

വിഷ്ണുവിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. കഴക്കൂട്ടത്തെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നവീന്‍ സിബി. കഴക്കൂട്ടം കിന്‍ഫ്രായിലെ ഇവൈ കമ്പനിയിലെ ജീവനക്കാരിയാണ് മൃദുല.

സംഭവദിവസം നവീന്‍റെ പിറന്നാളായിരുന്നു. കോളജ് പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാനായി കോവളത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടുകൂടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Thiruvananthapuram

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനു പുരസ്കാരം

തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനു തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനു പുരസ്കാരം ലഭിച്ചു. ആകെ 855 കുട്ടികൾ പങ്കെടുത്തതിൽ 13 പേർക്ക് സ്റ്റേറ്റ് റാങ്കും കിട്ടി. റാങ്ക് നേടിയകുട്ടികൾ ചുവടെ

പി.ജി. സിതാര (ഒന്നാം റാങ്ക്, രണ്ടാംക്ലാസ്), എസ്.പി. ശാരദേന്തു (ഒന്നാം റാങ്ക് രണ്ടാം ക്ലാസ്), മുരളിക എസ്.നായർ (ഒന്നാം റാങ്ക് രണ്ടാം ക്ലാസ്), വാണി നായർ (മൂന്നാം റാങ്ക് മൂന്നാം, ക്ലാസ്), മയൂഖാ (മൂന്നാംറാങ്ക്, മൂന്നാം ക്ലാസ്), എ.അനാമിക (ഒന്നാം റാങ്ക് നാലാം ക്ലാസ്), അർച്ചിതാ അമിത് (മൂന്നാം റാങ്ക് നാലാംക്ലാസ്),

ആർ.ജി. ദിയാ കൃഷ്ണ (രണ്ടാം റാങ്ക് നാലാംക്ലാസ്), നേഹാ സൈഫുദീൻ (രണ്ടാം റാങ്ക്, അഞ്ചാം ക്ലാസ്), കെ.വി. നക്ഷത്ര (മൂന്നാം റാങ്ക്, അഞ്ചാം ക്ലാസ്), അസിയാ ഫാത്തിമ (ഒന്നാം റാങ്ക്, ഏഴാം ക്ലാസ്), നക്ഷത്രാ ജെ.വരുണ്‍ (മൂന്നാം റാങ്ക് ഏഴാം ക്ലാസ്) സ്കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സിഎഐ ജേതാക്കളെയും അധ്യാപകരെയും അനുമോദിച്ചു.

 

Thiruvananthapuram

യൂത്ത് കോണ്‍ക്ലേവില്‍ ഇരട്ടനേട്ടവുമായി ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍

പാറശാല : തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ ആറിന് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവില്‍ ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജി.ശ്രീഹരി ഒന്നാം സ്ഥാനവും പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി നന്ദന്‍ എസ്.ഡി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റഷ്യന്‍ എംബസി ഇന്‍ ഇന്ത്യയും നോളജ് വാക്ക് യുവജന സംഘടനയും സംയുക്ത മായി സംഘടിപ്പിച്ച ദേശീയതല കോണ്‍ക്ലേവില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയവരാണ് അന്തിമ ഘട്ടത്തില്‍ മാറ്റുരച്ചത്.

പരിപാടിയുടെ ഭാഗമായി ഹെറിറ്റേജ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന അക്കാദമിക സെഷനും പത്മശ്രീ ജേതാവ് കെ. കെ. മുഹമ്മദ് നയിച്ച പ്രത്യേക സംവാദവും വിദ്യാര്‍ഥികള്‍ക്ക് ശ്രദ്ധേയമായ പഠനാനുഭവമായി.

Thiruvananthapuram

യുവതികളുടെ ആത്മഹത്യ : സിന്ധുകുമാരിക്കെതിരെ കൂടുതൽ പരാതികൾ

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാൻ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

ആത്മഹത്യ ചെയ്ത യുവതികളിൽ നിന്ന് തട്ടിയെടുത്ത 70 പവൻ സ്വർണത്തിനുപരി ഇവരുടെ തട്ടിപ്പിനിരയായ പതിനേഴോളം പേർ പരാതിയുമായി പോലീസിനെ സമീപിച്ചു. സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒരു വർഷത്തിനിടയിൽ ഒന്നരക്കോടി യുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.

ഒരു ദേശസാത്കൃത ബാങ്കിലെ നാല് അക്കൗണ്ടുകൾ ഉൾപ്പെടെ ഇവർ ക്ക് ആറ് അക്കൗണ്ടുകളിലെ വിശദീകരണമറിയാൻ അധികൃതർക്ക്അന്വേഷണ ഉദ്യോഗസ്ഥർ അപേക്ഷയും നൽകി കാത്തിരിക്കുകയാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളും പരിശോധിക്കും.ഇതുവരെ ഏകദേശം 175 ലധികം പവന്‍റെ സ്വർണത്തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.

സ്വർണത്തട്ടിപ്പുമായിബന്ധപ്പെട്ട് സ്വകാര്യധന കാര്യ സ്ഥാപനത്തിലെ ജീ വനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതോടെയാണ് സിന്ധു കുമാരിയുടെ തട്ടിപ്പുകൾ വെളിച്ചത്തായത്.

Thiruvananthapuram

തമ്പാനൂരിലെ ഹോട്ടലിൽ തീപിടിത്തം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം. ആളപായമില്ല. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് സംഭവം. രണ്ടാം നിലയിലെ അടുക്കള ഭാഗത്തു നിന്നാണ് തീയുയർന്നത്. പുക ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

പുക എല്ലാ നിലകളിലേക്കു പടർന്നതോടെ ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് താമസക്കാരെ താഴേക്കു മാറ്റി. ഇതിനിടയിൽ ഫയർഫോഴ്സും സ്ഥലത്തെത്തി.  ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്നും നാല് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പക്ഷേ അപ്പോഴേക്കും ഹോട്ടലിന്‍റെ എല്ലാ നിലകളിലും പുക പടർന്നിരുന്നു.
പിന്നാലെ മുഴുവൻ താമസക്കാരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുൾപ്പെടെ ചേർന്ന് ഒഴിപ്പിച്ചു. അടുക്കളയിൽ നിന്ന് തീപടർന്നതാകാം അപകടത്തിനു കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Thiruvananthapuram

ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം; സഹായം തേടി 26കാരൻ

വെള്ളറട : അടിയന്തര ചികിത്സയ്ക്ക് സഹായം തേടി അര്‍ബുദരോഗബാധിതനായ 26 കാരൻ. കീമോ ഉള്‍പ്പെടെയുടെ യുള്ള ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചിലവ് വേണമെന്നിരിക്കെ എന്തു ചെയ്യണമെന്ന് ആശങ്കയിലാണ് നിര്‍ധന കുടുംബം.

വെള്ളറട മൂങ്ങോട് ഷാമീന്‍ മന്‍സില്‍ ഇബ്രാഹിം -സബീന ദമ്പതികളുടെ മകനായ ഷാമീന്‍ ഇബ്രാഹിന് വിദേശത്ത് ജോലിയില്‍ ഇരിക്കുമ്പോള്‍ 2025 ല്‍ ഉണ്ടായ ശാരീരിക ക്ഷീണമാണ് ആദ്യ ലക്ഷണമായി വരുന്നത്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ബി. സെല്‍ ലിംഫോമ എന്ന അര്‍ബുദമാണ് ഷാമീന്‍ ഇബ്രാഹിമിന് പിടിപെട്ടതെന്ന് കണ്ടെത്തി.

തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സ തേടി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇതിനോടകം ആറ് കീമോകള്‍ക്ക് വിധേയനായി. ഇനിയും 6 കീമോയും തുടര്‍ന്ന് ഹാര്‍ട്ടി സെല്‍ ട്രാന്‍സ്പ്ലാന്‍റേഷനും മാത്രമാണ് പരിഹാരമെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഈ ചികിത്സയ്ക്ക് 60 ലക്ഷത്തോളം രൂപ വേണ്ടിവരും.

വിദേശത്ത് ബേക്കറിയിലെ തൊഴിലാളിയായിരുന്ന ഷാമീന്‍റെ പിതാവ് ഇബ്രാഹിമിന് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാലുകളിലെ വിരലുകള്‍ നീക്കം ചെയ്തതോടെ കുടുംബം പോറ്റാന്‍ കഴിയാത്ത അവസ്ഥയായിലാണ്. അമ്മ സബീന ബീവിയുടെ തൊഴിലുറപ്പ് തൊഴില്‍ ചെയ്ത് കിട്ടുന്ന വരുമാനം മാത്രമാണ് ആകെയുള്ള വരുമാനം. ആകെയുള്ള നാലര സെന്‍റ് സ്ഥലവും വീടും മാത്രമാണ് കുടുംബത്തിലുള്ളത്. ഇത് കേരള ബാങ്കില്‍ പണയത്തിലും.

എസ്ബിഐ കുടപ്പനമൂട് ശാഖയില്‍ ഷാമീന്‍ ഇബ്രാഹിമിന്‍റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നന്പര്‍: 67337007701. ഐ എഫ് എസ് സി : എസ് ബി ഐഎന്‍0070588.ഗൂഗിൾ പേ- 9747370393.

Thiruvananthapuram

മിന്നൽ ഫൈസലിന്‍റെ മരണം കൊലപാതകം; പ്രതി പിടിയിൽ

മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ

ആറ്റിങ്ങൽ: മിന്നൽ ഫൈസലിന്‍റെ മരണം കൊലപാതകം, പ്രതി പിടിയിൽ. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്‍റെ (45) മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്നു വ്യക്തമായത്. ‌

പത്തു ദിവസം പഴക്കംചെന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നത് ജൂൺ 20 നായിരുന്നു. മൃതദേഹം കണ്ടെത്തിയത് ജൂലൈ ഒന്നിനും. തലക്കേറ്റ വെട്ടാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഞ്ചു പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, ലഹരി വില്പന തുടങ്ങി 26 കേസുകളിലെ പ്രതിയായ ഫൈസലിന്‍റെ പേരിൽ കാപ്പ കേസും നില വിലുണ്ട്.

മോഷണമുതൽ പങ്കിടുന്നതിനെച്ചൊല്ലി മദ്യലഹരിയിലുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമായത്. തെളിവുകൾ ഇല്ലാതിരുന്ന സംഭവത്തിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.

ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്നു ലഭിച്ച വിവരത്തിൽ തുടങ്ങി നാട്ടിലെ മൊത്തം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു തെളിവെടുത്തത്. പ്രതിയുടെ രൂപം കിട്ടിയിട്ടും ആളിനെ കണ്ടെത്താൻ പ്രയാസപ്പെട്ടു. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിനു കൂടുതൽ പ്രയാസം സൃഷ്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സിസിടിവിയിൽ ബാറിലേക്കു പ്രതിയും മറ്റൊരു യുവാവും പോകുന്നതു കണ്ടിരുന്നു. ആ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ബോട്ടിൽ മത്സ്യബന്ധത്തിനു പോയപ്പോഴുള്ള പരിചയമാണെന്നും കൂടുതൽ വിവരം അറിയില്ലെന്നും വിവരം ലഭിച്ചു.

തുടർന്ന് ബോട്ടുടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. അൻസിലിന്‍റെ പേരിൽ കല്ലമ്പലം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നാവായികുളത്തുനിന്നും അറസ്റ്റുചെയ്ത് അൻസിലിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

Thiruvananthapuram

മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

ആറ്റിങ്ങൽ: വള്ളം മറിഞ്ഞു, നാലു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. മുതലപ്പൊഴി ഹാർബർ കവാടത്തിലാണു വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ടു പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

വെട്ടുതുറ സ്വദേശി സോജൻ (45), ശാന്തിപുരം സ്വദേശി ഷാരോൺ (30), അസം സ്വദേശി കൃഷ്ണ (39), മാമ്പള്ളി സ്വദേശി സോജൻ (30) എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ശാന്തിപുരം സ്വദേശി ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തുറ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ‘അത്ഭുതമാതാവ്’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങിവരുന്നതിനിടെ ഹാർബർ കവാടത്തിലെ ശക്തമായ തിരയിൽപ്പെട്ട് വള്ളം നിയന്ത്രണംവിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്നു പുലിമുട്ടിൽ കുടുങ്ങിയ വള്ളം ഫിഷറീസ് വാർഡൻമാരും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണു തിരികെ കടലിലേക്ക് ഇറക്കിയത്. അപകടത്തിൽ വള്ളത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾ പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.

Thiruvananthapuram

വീട് നിർമിച്ചു നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെന്നു പരാതി

കഴക്കൂട്ടം: വീട് നിർമിച്ച് നൽകാമെന്നു വിശ്വസിപ്പിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു വഞ്ചിച്ചതായി പരാതി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ സ്ഥാപനത്തിന്‍റെ ഭാരവാഹികൾക്കെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.

സ്ഥാപനത്തിന്‍റെ ഉടമകളായ ലിയോ ജോർജ്, കൃഷ്ണപ്രസാദ്, ലിയോ ജോർജിന്‍റെ ഭാര്യ ആഷ്‌ലിൻ എന്നിവർക്കെതിരേയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് കേസ്. മുഹമ്മദ് ബഷീറിന്‍റെ മകനു ചന്തവിള ആമ്പല്ലൂരിൽ വീട് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ പണം തട്ടിയെടുത്തത്.

പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി 29 ലക്ഷത്തിലധികം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്‍റെ മകന്‍റെ ചവറയിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് 20,90,000 രൂപയും ഒന്നാം പ്രതി ലിയോ ജോർജിന്‍റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടിലേക്കു 3, 50,000 രൂപയും കൈമാറിയിരുന്നു. ഇതിനുപുറമേ മറ്റു പ്രതികളുടെ സാന്നിധ്യത്തിൽ 4,87,000 രൂപ നേരിട്ടും കൈപ്പറ്റി.

എന്നാൽ പണം കൈപ്പറ്റിയശേഷം നാളിതുവരെയായിട്ടും വീടിന്‍റെ പണി പൂർത്തിയാക്കാനോ വാങ്ങിയ പണം തിരികെ നൽകാനോ പ്രതികൾ തയാറായില്ലെന്നും ബോധപൂർവം ചതിക്കുകയായിരുന്നുവെന്നും പറയുന്നു. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം കഴക്കൂട്ടം പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thiruvananthapuram

ജനപ്രതിനിധികളുടെ ഓഫീസുകൾ ജനകീയ കേന്ദ്രങ്ങളാകണം: മന്ത്രി പി.സി. വിഷ്ണുനാഥ്

വെഞ്ഞാറമൂട്: ജനപ്രതിനിധികളുടെ ഓഫീസുകൾ ജനങ്ങളുടെ പ്രതീക്ഷകൾകും സങ്കടങ്ങൾക്കും പരിഹാരം കാണുന്ന ജനകീയ കേന്ദ്രങ്ങളാകണമെന്നു മന്ത്രി പി.സി. വിഷ്ണുനാഥ്. വാമനപുരം എംഎൽഎ സുധീർഷാ പാലോടിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുധീർഷാ പാലോട് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ പാലോട് രവി, ഇ. ഷംസുദീൻ, അഡ്വ. കല്ലറ അനിൽ, രഘുനാഥൻ നായർ, ഷാനവാസ് ആനക്കുഴി, ബിനു എസ്. നായർ, ബാജിലാൽ, ജി. പുരുഷോത്തമൻ നായർ, ആനാട് ജയൻ, അഡ്വ. സുധീർ, ചിറവിള രവി, നെല്ലനാട് ഹരി, എം.എസ്. ഷാജി, രാജീവ് പി. നായർ തുടങ്ങിയവർ പങ്കെടുത്തു. വെഞ്ഞാറമൂട് വയ്യേറ്റ് ജംഗ്ഷനിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

മണ്ഡലത്തിലെ ജനങ്ങൾക്ക് എംഎൽഎയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ ഓഫീസ് സഹായിക്കുമെന്ന് എഎൽഎ സുധീർ ഷാ പാലോട് പറഞ്ഞു.

Thiruvananthapuram

മുതലപ്പൊഴിയിലെ അപകടങ്ങൾ : വീഴ്ചകൾ പരിഹരിക്കാനാകാത്തത് ദൗർഭാഗ്യകരം: ന്യൂനപക്ഷ കമ്മീഷൻ

തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷൻ നിരന്തരമായി ഇടപെട്ടിട്ടും മുതലപ്പൊഴിയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനും സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനും അധികൃതർക്കു കഴിയാഞ്ഞത് ദൗർഭാഗ്യകരമാണെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. മഴക്കാലത്തിനു മുന്പു മണൽ നീക്കം പൂർത്തിയാക്കുമെന്നു കമ്മീഷൻ മുന്പാകെ ഉറപ്പുനൽകിയ ജില്ലാ ഭരണകൂടത്തിനും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനും ഡ്രഡ്ജർ തകരാറിലാണെന്ന കാരണത്താൽ ഡ്രഡ്ജിംഗ് പോലും നടത്താനായില്ല.

കൂടാതെ അപകടത്തിന് ഇരയായ മത്സ്യതൊഴിലാളികൾക്കും കുടുംബങ്ങൾക്കും സർക്കാർ അനുവദിച്ച സാന്പത്തിക സഹായം പൂർണമായി വിതരണം ചെയ്യുവാൻ ബന്ധപ്പെട്ടവക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് കുറ്റപ്പെടുത്തി.

മുതലപ്പൊഴിയെ അപകടരഹിതമാക്കുന്നതിനും മത്സ്യതൊഴിലാളികൾക്കു സാന്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർക്കു സാധിക്കാത്തതിന്‍റെ കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനു തെക്കേ പുലിമുട്ടിന്‍റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പിഎംഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുതലപ്പൊഴിയിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു പൊഴിയെ അപകട രഹിതമാക്കാനുള്ള അടിയന്തര നടപടികൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തുവാനും കമ്മീഷൻ നിർദേശം നൽകി.

Thiruvananthapuram

കോർപറേഷൻ കൗണ്‍സിലര്‍ ആർ. സുഗതന് ഇടക്കാല ജാമ്യം

കാപ്പാ കേസിൽകൂടി ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം 

നെടുമങ്ങാട് : കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി 13നു വൈകുന്നേരം അഞ്ചുമുതൽ 14 രാത്രി ഒന്പതുവരെയാണ് നെടുമങ്ങാട് കോടതി ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
നെടുമങ്ങാട് സെക്കന്‍റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ടു കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിച്ചാലേ സുഗതനു ജയിലിൽനിന്നു പുറത്തിറങ്ങാനും സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാനുമാകൂ. 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

നേരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്.ആഭ്യന്തര വകുപ്പിലെ സമിതി ജില്ലാ കളക്ടറുടെ നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇളവിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കാമെങ്കിലും സമിതി രൂപീകരിക്കാന്‍ വൈകുന്നതും സുഗതന് തടസമായിരുന്നു.

ബിജെപി കൗണ്‍സിലര്‍ സുഗതനെ രണ്ടു തവണ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരേസുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടു തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

രണ്ടു സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേനിലവില്‍ പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിനു പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും സുഗതനെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ ജില്ലാ കളക്ടറാണ് സുഗതനെതിരേ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന്‍ സമൂഹത്തിനു ഭീഷണിയാണെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.

സുഗതനെതിരേ എട്ട് വര്‍ഷത്തിനിടെ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. 2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്‍. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരേ 2023-ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിനു ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.

Thiruvananthapuram

വാറ്റുപകരണങ്ങളും 190 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ

നെടുമങ്ങാട്: ഏലിയാവൂർ പാലത്തിനു സമീപമുള്ള ജനവാസ മേഖലയിൽ എക്സൈസ് സം ഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചാരായവേട്ട. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏലിയാവൂർ പാലത്തിനടുത്തുള്ള ഗിരീഷ് ഭവൻ എന്ന വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാടകയ്ക്ക് താമസിക്കുന്ന ജിത്തു എന്നയാളെ എക്സൈസ് സംഘം പിടികൂടിയത്. ‌

ഈ വീട്ടിൽ വൻതോതിൽ വ്യാജച്ചാരായം നിർമിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫി യു‌െ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗിരീഷ് ഭവനിലേക്ക് എത്തിയത്. സംഘത്തെ കണ്ടതോടെ പ്രതി വാതിൽ ഉള്ളിൽനിന്നും പൂട്ടിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ വീട് പൂർണമായി വളഞ്ഞ ശേഷം പ്രതിയെ കീഴ് പെടുത്തുകയായിരുന്നു.

ഇതിനുശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽനിന്നും പതിനാല് ലിറ്റർ വ്യാജച്ചാരായവും, വീപ്പകളിൽ സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോടയും കണ്ടെടുത്തു. ഇവയ്ക്ക് പുറമെ ചാരായം വാറ്റുന്നതിനായി അടുപ്പത്തുവച്ചിരുന്ന മുപ്പതു ലിറ്റർ തിളച്ച കോട, പാചക വാതക സ്റ്റൗ, വലിയ അലുമിനിയം പാത്രങ്ങൾ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും എക് സൈസ് സംഘം പിടിച്ചെടുത്തു.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജുലാൽ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് എസ്. ലിജി, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിശാന്ത്, അഖിൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Thiruvananthapuram

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ചു : ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. ചികിത്സ വൈകിയതിലാണെന്ന് ആരോപണം. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. ആരോപണ വിധേയനായ സെക്യൂരിറ്റി ഗാര്‍ഡിനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി.

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപം കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാ (52) ണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രാജേഷ് നെഞ്ചുവേദനയോടെ എത്തി. അയല്‍വാസി ഓട്ടോറിക്ഷയില്‍ എത്തിച്ച രാജേഷിനോട് ഒപി ടിക്കറ്റില്ലാതെ ഡോക്ടറെ കാണാനാകില്ലെന്നു പറഞ്ഞു തടഞ്ഞുവെ ന്നാണ് ആക്ഷേപം.

പ്രാഥമിക പരിശോധനയ്ക്കു പോലും വിധേയനാക്കാതെ ക്യൂവില്‍ നില്‍ക്കാന്‍ നിര്‍ദേശം ലഭിച്ച രാജേ ഷ് പിന്നീട് ഇസിജി മുറിക്കു പുറത്തിരുന്ന കസേരയില്‍നിന്നും കുഴഞ്ഞു വീണതിനു ശേഷമാണ് അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയത്.

രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു മരണ കാരണമെന്ന് ആരോപിച്ച ബന്ധുക്കള്‍ സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.

നെഞ്ചു വേദനയുമായി എത്തിയ രോഗിയെ പരിശോധിച്ചെന്നും ഇസിജിയില്‍ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കണ്ടുവെന്നും ഫസ്റ്റ് എയ്ഡ് ആയുള്ളതെല്ലാം നല്‍കിയെന്നും റഫര്‍ ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Thiruvananthapuram

മഴക്കാല രോഗപ്രതിരോധത്തിനായി "ഓപ്പറേഷൻ മണ്‍സൂണ്‍’ ആരംഭിച്ചു

തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചു വർധിച്ചുവരുന്ന സാംക്രമികരോഗങ്ങൾക്കെതിരേ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന "ഓപ്പറേഷൻ മണ്‍സൂണ്‍' ദൗത്യത്തിന് തുടക്കമായി.

മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര അധ്യക്ഷത വഹിച്ചു. "ഓപ്പറേഷൻ മണ്‍സൂണ്‍’ ആരോഗ്യ ബോധവത്കരണ ലഘുലേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി. ലെനിൻ രാജ് വിഷയാവതരണം നടത്തി. ടിഎസ്എസ്എസ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ഡോണി ഡി. പോൾ, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റന്‍റ് മാനേജിംഗ് ഡയറക്ടർ ഫാ. ബാബുരാജ്, ടിഎസ്എസ്എസ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. രജീഷ് വി. രാജൻ എന്നിവർ പങ്കെടുത്തു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം ഡോ. പി. ബെന്നറ്റ് സൈലം മഴക്കാല രോഗങ്ങൾ, വ്യക്തിശുചിത്വം, രോഗപ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.

Thiruvananthapuram

നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മന്ത്രിക്കു നിവേദനം നൽകി

നേമം: സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപം തിരികെ ലഭിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടു നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ സഹകരണ വകുപ്പ് മന്ത്രിയ്ക്കു നിവേദനം നൽകി. 100 കോടി രൂപയുടെ തട്ടിപ്പു നടന്ന ഈ ബാങ്കിലെ അന്വേഷണം ഇപ്പോൾ ക്രൈം ബ്രാഞ്ചും ഇഡിയും അന്വേഷിച്ചു വരിക യാണ്. എന്നാൽ നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കുവാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

രണ്ടു സെക്രട്ടറിമാരെയും ഒരു പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തു. നിക്ഷേപകരിൽ പലരും ദുരിതത്തിലാണ്. പല നിക്ഷേപകരുടെയും പെൺ മക്കളുടെ വിവാഹങ്ങൾ മുടങ്ങി, കുട്ടികളുടെ തുടർ വിദ്യാഭ്യാസം പാതിവഴിയിലായി, പലരും വിദ്ഗ്ദ്ധ ചികിത്സയ്ക്കായി നിക്ഷേപിച്ച പണം ലഭിക്കാതെ മരണമടഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്‌മാൻ, കൈമനം സുരേഷ്, രാജേഷ് എന്നിവർ മന്ത്രി എം. ലിജു വിനു നിവേദനം നൽകി.

Thiruvananthapuram

അരുവിക്കര ജംഗ്‌ഷൻ വികസനം ഇഴയുന്നു

ഭൂവുടമകൾ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് ആക്ഷേപം

നെടുമങ്ങാട്: അരുവിക്കരയിൽ റോഡും ജംഗ്ഷനും വികസി പ്പിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. സ്ഥലം അളന്നു തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൈപ്പറ്റിയതിനുശേഷം ഭൂമിവിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇക്കാരണത്താൽ അലൈന്മന്‍റും ഓട നിർമണവും മാറിമറിയുകയാണ്. ഒരു വർഷത്തെ നിർമാ ണ കാലയളവ് പൂർത്തിയാകുമ്പോഴും പ്രാരംഭഘട്ടം കടക്കാനായിട്ടില്ല.

അമ്പതിനായിരം മുതൽ 23 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൈപ്പററിയവരുണ്ട്.പണം കൈപ്പറ്റിയശേഷം സ്വാധീനം ഉപയോഗിച്ച് അലൈൻമെന്‍റ് തിരുത്താൻ പിഡബ്ലിയുഡി ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് ആക്ഷേപം. 2.20 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതി നിശ്ചയിച്ചിരിക്കെ, പലഭാഗങ്ങളും ഇതു നടപ്പിലാക്കുന്നില്ല. അരുവിക്കര ജംഗ്‌ഷനിൽനിന്ന് 100 മീറ്റർ മാറി, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന്‍റെ എതിർവശത്തു മൂന്നു തവണ ഓട പൊളിച്ചു പണിഞ്ഞിട്ടും പരിഹാരമായിട്ടില്ല. സമാനമായ നിരവധി പരാതികളാണ് ഉയരുന്നത്.

നിർമാണ ജോലികൾ ഇഴയുന്നത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ്.ചെളിയും പൊടിയും നിറഞ്ഞ ജംഗ്‌ഷനിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാരികൾ ബുദ്ധിമുട്ടുന്നുണ്ട്. കാൽനടയാത്രക്കാർക്കുള്ള നടപ്പാത, ഓട, ഡ്രെയിനേജ് സംവിധാനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രത്തോളം നടപ്പാകുമെന്ന് അറിയില്ല.

കിഫ്‌ബിയുടെ ഭാഗമായുള്ള നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിനു കീഴിൽ അരുവിക്കര ഡാം മുതൽ ഫാർമേഴ്‌സ് ബാങ്ക് ജംഗ്ഷൻവരെയും അവിടെനിന്നു കണ്ണംകാരം പമ്പ് ഹൗസ് വരെയും നീളുന്നതാണ് ജംഗ്‌ഷൻ വികസനം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 15 കോടി രൂപ കിഫ്‌ബി ഫണ്ടും 2.3 കോടി രൂപ ആർ.ആർ. പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കിയത്. ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തീകരിച്ചു. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു.

68 ഭൂവുടമകൾക്കും പണം നൽകി. ആകെ 19 സെന്‍റ് ഭൂമിയാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ നിർമിതികൾ പൊളിച്ചു മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഓട നിർമാണം തുടങ്ങി. കെഎസ്ഇബി, വാട്ടർ അഥോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്‌ബി കൈമാറി. പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണു നിർമാണ ജോലികളിൽ അനിശ്ചിതത്വണ്ടായത്.കഴിഞ്ഞയാഴ്ച എൻജിനീയറിംഗ്-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു ചേർത്ത് നിർമാ ണ പുരോഗതി വിലയിരുത്തിയെന്നും നിശ്ചിത കാലാവധിക്കുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ പറഞ്ഞു.

Thiruvananthapuram

പോക്സോ കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും

കാട്ടാക്കട: പോക്സോ കേസിൽ അമ്മയ് ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും വിധിച്ച് കോടതി. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി പീഡിപ്പിച്ച കേസിലെ പ്രതിക്കും അതിന് ഒത്താശ ചെയ്തുകൊടുത്ത വയോധിക ഉൾപ്പെടെയുള്ള രണ്ടു പേർക്കുമാണ് 25 വർഷവും മൂന്നുമാസവും കഠിനതടവും 35,000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), രണ്ടാം പ്രതിയും വിക്കിയുടെ സഹോദരനുമായ അഭിലാഷ് (38) മൂന്നാം പ്രതിയും ഇവരുടെ മാതാവുമായ ലളിത (62) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാലുമാസം അധിക തടവുകൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കും കോടതി നിർദേശം നൽകി.

2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകൾ, നാലു തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർമാരായിരുന്നു ജോസ്, സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Thiruvananthapuram

പെരുമാതുറ പൊഴിക്കര വാർഡിൽ കാട്ടുപന്നി ഭീതി

പെരുമാതുറ: ചിറയിൻകീഴ് പഞ്ചായത്തിലെ പൊഴിക്കര വാർഡിൽ കാട്ടുപന്നി സാന്നിധ്യം. വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ആദ്യമായി കാട്ടുപന്നിയെ കണ്ടത്.

പിന്നീട് രാത്രി ഏഴുമണിക്കുശേഷം വലിയപള്ളി ദർസിനു സമീപമുള്ള റോഡിലൂടെയും പന്നി നടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഒന്നിലധികം കാട്ടുപന്നികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാന്നു നാട്ടുകാർ പറയുന്നത്. സാധാരണയായി കാട്ടുപന്നികളുടെ ശല്യമില്ലാത്ത തീരദേശ മേഖലയിലും ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന പ്രധാന റോഡിലും പന്നികളെ കണ്ടതു വലിയ ആശങ്കയാണ്.

കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഇതു കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും വിവരമറിയിച്ചതായി വാർഡ് മെമ്പർ മഞ്ജു അജയൻ അറിയിച്ചു. വനംവകുപ്പുമായി യോജിച്ചു പന്നിയെ തുരത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

ഒന്നിലധികം പന്നികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നു വാർഡ് മെമ്പർ മഞ്ജു അജയൻ അഭ്യർഥിച്ചു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും, യാതൊരു കാരണവശാലും കുട്ടികളെ തനിച്ചോ അല്ലാതെയോ പുറത്തേക്ക് വിടരുതെന്നും അധികൃത പറഞ്ഞു.

Thiruvananthapuram

നേമം മേഖലയിൽ പനി പടരുന്നു

നേമം: നഗരസഭ നേമം മേഖലയിലും സമീപ പഞ്ചായത്തുകളിലും പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി നേമം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി.

മഴക്കാലമായതോടെ വിവിധയിനം പനികളാണ് വ്യാപകമായിരിക്കുന്നത്. വൈറൽ പനി, ജലദോഷപ്പനി , ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവയാണ് വ്യാപകമായിരിക്കുന്നത്. ഒരുതവണ പനിവന്നു മാറിയവർക്കു വീണ്ടും പനി വരുന്നതായി പറയപ്പെടുന്നു.
നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ ദിവസവും നാനൂറു മുതൽ അഞ്ഞൂറിലധികം പേരാണ് ദിവസവും ഒപിയിൽ എത്തുന്നത്.

നേമം ആശുപത്രിക്കു താലൂക്ക് പദവി ഉണ്ടെങ്കിലും വേണ്ടുന്ന സൗകര്യങ്ങളില്ല. ഡോക്ടർന്മാരുടെയും മറ്റു സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കാൻ ഇതുവരേയും അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ആ ക്ഷേപമുയരുന്നുണ്ട്. കിടത്തി ചികിത്സിക്കാൻ ഇവിടെ ഇരുപതോളം കിടക്കകൾ മാത്രമാണുള്ളത്. പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്.

കെട്ടിടവും പുതിയ സൗകര്യങ്ങളും വന്നാൽ മാത്രമേ ഇവിടെത്തെ പ്രശ്നങ്ങൾ കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയൂ. നഗരസഭ മേഖലയിൽ കരുമം, പാപ്പനംകോട്, മേലാംങ്കോട്, പൊന്നുമംഗലം, നേമം, എസ്റ്റേറ്റ് തുടങ്ങിയ വാർഡുകളിലെ ആളുകളും പള്ളിച്ചൽ, കല്ലിയൂർ, വിളവൂർക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുമുള്ളവരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.

പനി വ്യാപകമായതോടെ സ്‌കൂളുകളിൽ ഹാജർ നില പകുതിയായി കുറഞ്ഞിട്ടുണ്ട്. പനി മാറിയവർക്കു രുചിക്കുറവും വീണ്ടും പനിവരുന്നത് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.

Thiruvananthapuram

പ്രിയദർശിനിയെ ആശ്രയിക്കുന്നവർ ഏറെ : വനിതകൾക്കു പ്രിയം പ്രിയദർശിനി

വിഴിഞ്ഞം: പ്രിയദർശിനി ബസുകൾ വനിതകൾക്ക് ഏറെ പ്രിയങ്കരം. കളക്‌ഷൻ തീരെ ഇല്ലെങ്കിലും പ്രിയദർശിനിയെ ആശ്രയിക്കുന്ന വനിതകളുടെ എണ്ണത്തിൽ വൻ വർധനവെന്ന സിപ്പോ അധികൃതർ.

കണ്ടക്ടർമാർ ടിക്കറ്റ് നൽകി മടുത്തു. ഇതിനുപരി പണം നൽകി പോകുന്നവർ നൽകുന്ന പണത്തിനു തിരികെ കൊടുക്കാനുള്ള ചില്ലറയുടെ പേരിലുള്ള തർക്കവും വഴക്കടിയും വേറെ. കെഎസ്ആർടിസി യെ ആശ്രയിക്കുന്ന പുരുഷൻമാർ ചില്ലറകൾ കൊണ്ടു കയറണമെന്ന അപേക്ഷയിലാണ് അധികൃതർ. പണമില്ലാത്ത ടിക്കറ്റ് കണക്കിലും വൻ വർധനയാണ് നിയമം വന്നതോടെ ഉണ്ടായത്. നേരത്തെ ഒരു ട്രിപ്പിന് എണ്ണായിരം മുതൽ പതിനായിരം വരെ മാത്രം കളക്‌ഷൻ കിട്ടിയിരുന്ന സ്ഥാനത്ത് സൗജന്യ യാത്ര കണക്ക് 25000 വരെയായി ഉയർന്നു.

എന്നാൽ വല്ലപ്പോഴും കയറുന്ന പുരുഷൻമാരിൽ നിന്നുള്ള വരുമാനം കൂട്ടിയാൽ പല റൂട്ടുകളിലും ട്രിപ്പ് ഒന്നിന് രണ്ടായിരത്തിന് താഴെയാണ് കളക്ഷനെന്നും കണ്ടക്ടർമാർ പറയുന്നു. മുൻപ് രാവിലെയും വൈകുന്നേരങ്ങളിലും മാത്രമുണ്ടായിരുന്ന തിരക്കിനും മാറ്റമുണ്ടായി. ഓട്ടോകളെയും ഇരുചക്ര വാഹനങ്ങളെയും ആശ്രയിച്ചിരുന്ന വനിതകൾക്കും പ്രിയങ്കരമായതോടെ പ്രിയദർശിനിയിൽ മാത്രം എപ്പോഴും തിരക്ക്.

ഇതിനിടയിൽ കയറുന്ന പുരുഷൻമാർ കുറച്ചുദൂരം പോകേണ്ടതിനു നൂറിന്‍റെയും അഞ്ഞൂറിന്‍റെ യും നോട്ടുകൾ നൽകുന്നതും കണ്ടക്ടർമാർക്ക് വിനയാകു ന്നുണ്ട്. ചില്ലറയില്ലെന്ന മറുപടികേട്ട് തട്ടിക്കയറുന്നവരുടെയും അസഭ്യം പറയുന്നവരുടെ യും എണ്ണവും കൂടിയതായാണ് കണ്ടക്ടർമാരുടെ വാദം.

പണമായുള്ളവരുമാനമില്ലെങ്കിലും കീറി നൽകുന്ന ടിക്കറ്റുകളെ വരുമാനമായി കണക്കാക്കി ജീവനക്കാർക്ക് ബാറ്റ നൽകണമെന്നുണ്ട്. ചില വിരുതൻമാർ ഇതിലും കളിച്ചു. ഒരാൾക്ക് ഒന്നിലധികം ടിക്കറ്റു കീറിനൽകി കണക്ക് പെരുപ്പിച്ചു കാണിച്ച ചിലരെ അധികൃതർ പൊക്കിയതോടെ അതിനും നിയന്ത്രണം വന്നു.

നേരത്തെ ഒരേ സ്ഥലത്ത് നിന്നു കയറുന്ന ഒന്പതു പേർക്കുവരെ ഒരു ടിക്കറ്റ് കീറി നൽകാമായിരുന്നു. എന്നാൽ ചിലർ കാണിച്ച തെറ്റിനു പരിഹാരമായി ഇന്നലെ മുതൽ ഒരാൾക്ക് ഒരു ടിക്കറ്റ് മതിയെന്ന നിബന്ധനയിൽ ഇടി.എം മെഷീനിൽ രാവിലെ മാറ്റം വരുത്തി. ഒടുവിൽ പ്രതിഷേധമുണ്ടായതോടെ വൈകുന്നേരം മുതൽ ഒന്ന് എന്നതിനുപകരം അഞ്ചു വരെയാക്കി തിരുത്തിയതായും അധികൃതർ പറയുന്നു.

Thiruvananthapuram

സുഗതനെതിരായ കാപ്പ ശരിവച്ച് ഉപദേശകസമിതി : ആറുമാസം ജയിലിൽ കഴിയേണ്ടിവരും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതനെതിരായ കാപ്പ കേസ് ശരിവച്ച് കാപ്പ ഉപദേശകസമിതി. പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതൻ കാപ്പ ഉപദേശക സമിതിക്ക് നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ സുഗതൻ ആറു മാസം ജയിലിൽ കഴിയേണ്ടിവരും. ഇത് കൗണ്‍സിലർ സ്ഥാനം നഷ്ടമാകുന്നതിലും കാരണമാകും.

നടപടിക്രമം പാലിച്ചാണ് സുഗതനതിരേ കാപ്പ വകുപ്പ് ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ആറു മാസത്തേക്ക് സുഗതൻ കാപ്പ വകുപ്പ് പ്രകാരം ജയിലിൽ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതി തീരുമാനം. നിലവിൽ പന്ത്രണ്ടിൽപരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉൾപ്പെടെ സുഗതന്‍റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സുഗതന് ഹൈ ക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറു മാസം ജയിലിൽ കഴിയേണ്ടി വന്നാൽ കൗണ്‍സിലർ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോർപറേഷൻ ഭരണത്തെ ബാധിക്കാനും സാധ്യതയുണ്ട്. നേരത്തെ സത്യപ്രതിജ്ഞാ ലംഘനം നടന്നെന്ന പരാതിയിൽ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതൻ ഒഴികെയുള്ള ബിജെപി കൗണ്‍സിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതനു സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല.

തുടർച്ചയായി മൂന്നു കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാതെ വന്നാൽ കൗണ്‍സിലർ സ്ഥാനം നഷ്ടമാകുമെന്നാണു വ്യവസ്ഥ. വാഴോട്ടുകോണം വാർഡിനെയാണ് സുഗതൻ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ സുഗതൻ ഉൾപ്പെടെ 50 ബിജെപി അംഗങ്ങളാണുള്ളത്. സ്വതന്ത്ര അംഗമായ പാറ്റൂർ രാധാകൃഷ്ണന്‍റെ പിന്തുണയോടെയാണ് കോർപറേഷൻ ഭരണം ബിജെപി നടത്തുന്നത്. സുഗതൻ ജയിലിലായതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ കോണ്‍ഗ്രസും സിപിഎമ്മും കരുക്കൾ നീക്കുന്നുണ്ട്.

എന്നാൽ അവിശ്വാസം കൊണ്ട് വരാൻ 34 അംഗങ്ങൾ ഒപ്പിടേണ്ടതുണ്ട്. അവിശ്വാസത്തിൽ കോണ്‍ഗ്രസിനോട് കൂടെ നിൽക്കാൻ സിപിഎമ്മും എൽഡിഎഫും തയാറല്ല. കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ നീക്കം നടത്തിയിരുന്നു. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നുകണ്ട യുഡിഎഫ് പിൻമാറിയിരുന്നു.

അതേ സമയം, സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും കോർപറേഷനു പുറത്തു സമരം നടത്തി വരികയാണ്. സുഗതനു ജാമ്യം ലഭ്യമാക്കാനുള്ള നിയമപോരാട്ടവും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.

Thiruvananthapuram

ഇവാനോ ക്വിസിന് സമാപനമായി

നാലാഞ്ചിറ: കൗമാര കാലഘട്ടത്തിൽ എടുക്കുന്ന നല്ല തീരുമാനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നു മലങ്കര സെമിനാരി റെക്ടർ ഫാ. ഡോ. ജിജി ചരിവുപുരയിടത്തിൽ അഭിപ്രായപ്പെട്ടു.

നാലാഞ്ചിറ സെന്‍റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താമത് ഇവാനോ ക്വിസിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാലാഞ്ചിറ സെന്‍റ് ജോൺസ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ, അഞ്ചൽ സെന്‍റ് ജോൺസ് സെൻട്രൽ സ്കൂൾ, നാലാഞ്ചിറ ബഥനി നവജീവൻ വിദ്യാലയ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ കാർമൽ ഗേൾസ് വഴുതക്കാട് (ഒന്നാം സ്ഥാനം), അഞ്ചൽ സെന്‍റ് ജോൺ സെൻട്രൽ സ്കൂൾ (രണ്ടാം സ്ഥാനം), നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജിന്‍റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ബർസാർ ഫാ. നിതീഷ്, പിടിഎ വൈസ് പ്രസിഡന്‍റ് സുമേഷ് വണ്ടാടന്‍, അജുമോൻ വർഗീസ്, ഫാ. ജോബിൻ കമേച്ചേമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Thiruvananthapuram

മാലിന്യം വലിച്ചെറിയുന്നതു സിപിഎമ്മുകാരെന്നു മേയർ

തിരുവനന്തപുരം : മാലിന്യനിർമാർജ്ജന വിഷയത്തിലടക്കം ബിജെപി ഭരണത്തിനെതിരേ പ്രത്യക്ഷ സമരവുമായി ഇടതുപക്ഷവും സിപിഎമ്മും മുന്നോട്ടുപോകവേ സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി മേയർ വി.വി. രാജേഷ്.

കോർപറേഷൻ ഭരണത്തെ താറടിച്ചു കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചു ആമയിഴഞ്ചാൻ തോട്ടിലടക്കം നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. മേയറുടെ ഈ ആരോപം സിപിഎം ജില്ലാ നേതൃത്വത്തെ ലക്ഷ്യം വച്ചുള്ളതാണ്.

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയാൻ ശ്രമിക്കവെ തടഞ്ഞ ഹെൽത്ത് ഇൻസ്പെക്ടറെ വാഹവമ കൊണ്ടിടിച്ചു വീഴ്ത്തിയ കേസിലെ പ്രതി കിരമഠം കോളനിയിലെ ഷെമീറിനെ തമിഴ് നാട്ടിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീർ സിപിഎം പ്രവർത്തകനും ജില്ലയിലെ പ്രധാന പാർട്ടി നേതാക്കളുമായി വലിയ അടുപ്പമുള്ള വ്യക്തിയുമാണെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 40 വർഷമായി കോർപറേഷൻ ഭരിച്ചിരുന്നതു സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഇടതുമുന്നണിയായിരുന്നു. ഇപ്പോൾ ഭരണം നഷ്ടപ്പെട്ടതിന്‍റെ കടുത്ത വിഷമത്തിലാണു സിപിഎം നേതാക്കൾ. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കന്നുവെന്നു വ്യാജപ്രചാരണം നടത്തുകയാണു സിപിഎം നേതാക്കൾ. ഇരുട്ടിന്‍റെ മറവിൽ പാർട്ടി പ്രവർത്തകരെയും ഗുണ്ടകളെയും ഉപയോഗിച്ചു നഗരത്തെ തകർക്കുന്ന നടപടിയിൽനിന്നു സിപിഎം പിന്മാറണമെന്നും മേയർ ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണത്തിന് ആധുനിക രീതിയിൽ പ്ലാന്‍റ് സ്ഥാപിക്കുന്ന കാര്യം നഗരസഭ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Thiruvananthapuram

കാട്ടുപോത്ത് ഇറങ്ങിയ സംഭവം: നെടുമങ്ങാട്ട് ജാഗ്രതാ നിർദേശം

നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽക്കണ്ട കാട്ടുപോത്ത് ഇന്നലെ നെടുമങ്ങാട്ടെത്തി. നഗരസഭാ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി.

ഇന്നലെ രാവിലെ നെടുമങ്ങാട് കരിപ്പൂർ വാണ്ട ഗാന്ധിനഗർ ഭാഗത്തു കാടുപിടിച്ച പുരയിടത്തിലാണു കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പരുത്തിപ്പള്ളിയിൽനിന്ന് ആർആർടി സംഘവും വനംവകുപ്പ് അധികൃതരും പോ ലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുന്നതിനായി മുൻ ഒരുക്കത്തിന്‍റെ ഭാഗമായി പ്രധാന റോഡുകളിലേക്കുള്ള വാഹന ഗതാഗതം പോലീസ് തടഞ്ഞു.

എന്നാൽ പോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഒാടുന്നതിനാൽ വനംവകുപ്പിനു മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇതു പുലിപ്പാറ ഭാഗത്തേക്കു പാഞ്ഞു. വൈകുന്നേരത്തോടെ വേങ്കവിള ഭാഗത്തേക്കും പോയി. നഗരസഭ ചെയർമാൻ ആർ. ജയദേവൻ, വൈസ് ചെയർപഴ്സൻ ലക്ഷ്മി സുരാജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്. ബിജു, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ശ്രീജു എന്നിവരും സ്ഥലത്തെത്തി. വേങ്കവിളയിൽ പോത്തിനെ ആർആർടി സംഘം നിരീക്ഷിച്ചു വരികയാണ്.

ഇന്നും മയക്കുവെടി വയ്ക്കുന്നതിനുള്ള ശ്രമം തുടരും. ചെ‌ാവ്വാഴ്ച കുളക്കോട് മേഖലയിൽ രണ്ടു കാട്ടുപോത്തുകളെ കണ്ടിരുന്നു. ഇതിൽ ഒരു പോത്താണ് നെടുമങ്ങാട്ടെത്തിയത്.
കാട്ടുപോത്തിറങ്ങിയതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കാട്ടുപോത്തിനെ പ്രകോപിപ്പിക്കാനോ അടുത്ത് പോകാനോ ശ്രമിക്കരുത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കാനും നിർദ്ദേശം ഉണ്ട്. പ്രദേശവാസികൾ നിർദേശം പാലിക്കണം.

 

Thiruvananthapuram

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ പിടിയിൽ

ശ്രീകാര്യം: പോലീസിന്‍റെ ഗുണ്ടാലിസ്റ്റിലുള്ള യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു പേരെ ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തു. കരുമ്പുക്കേണം ആദിത്യ നഗർ പറക്കോട് പുത്തൻ വീട്ടിൽ വിക്കി എന്ന വിഗ്‌നേഷ് (35), രണ്ടാം പ്രതി ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ തക്കുടു എന്ന അരുൺ (30) എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. ഇടവക്കോട് പേരൂർക്കോണം പണയിൽ വീട്ടിൽ സജീവി(45)നെയാണ് വെട്ടിപരിക്കേൽപ്പിച്ചത്.

ശ്രീകാര്യം കരിമ്പുക്കോണം ക്ഷേത്രത്തിനു സമീപത്തെ സജീവിന്‍റെ പച്ചക്കറിക്കടയിലെത്തിയ സംഘം തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു ആക്രമണം. തുടർന്നു പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മൂന്നാം പ്രതി സുമേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടതു കൈയ്ക്ക് പരിക്കേറ്റ സജീവൻ ഇപ്പോഴും ചികിത്സയിലാണ്.

Thiruvananthapuram

വർണക്കൂടാരം പദ്ധതി അട്ടിമറിക്കരുത്: വി. ശിവൻകുട്ടി

നേമം: വർണക്കൂടാരം പദ്ധതി അട്ടിമറിക്കരുതെന്നു മുൻ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനായി എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് "വർണക്കൂടാരം'.

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ പദ്ധതി വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. പ്രീ-പ്രൈമറി രംഗത്തെ ഈ മാതൃകാ പദ്ധതി തുടരേണ്ടതില്ലെന്ന രീതിയിലുള്ള അധികാരികളുടെ ചിന്തയും നടപടികളും ആശങ്കാജനകമാണ്.

ലക്ഷക്കണക്കിനു കുരുന്നുകളുടെ കലാപരവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അടിത്തറയിട്ട വർണക്കൂടാരം പദ്ധതി യാതൊരു കാരണവശാലും ഉപേക്ഷിക്കാനോ നിർത്തലാക്കാനോ പാടില്ല. കുട്ടികളുടെ അനുഭവങ്ങൾക്കും സർഗാത്മകതയ്ക്കും കളിക്കളങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടു നടപ്പിലാക്കിയ വർണക്കൂടാരം പദ്ധതി അട്ടിമറിക്കുന്നതു കേരളത്തിന്‍റെ മാതൃകാപരമായ പൊതുവിദ്യാഭ്യാസ നേട്ടങ്ങൾക്ക് തിരിച്ചടിയാകും.

സംസ്ഥാനത്തെ മുഴുവൻ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ ആയിരത്തിലധികം കേന്ദ്രങ്ങൾ പൂർത്തിയാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും സമൂഹത്തിന്‍റെയും സജീവ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ സർ ക്കാർ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോയത്. പദ്ധതി കൂടുതൽ ഊർജസ്വലമായി തുടരണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

Thiruvananthapuram

ലഹരിക്കടത്ത്: രണ്ടുപേർ അറസ്റ്റിൽ

ശ്രീകാര്യം: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 90 ഗ്രാം രാസലഹരിയുമായി രണ്ടു പേരെ സിറ്റി ഡാൻസാഫ് സംഘം അറസ്‌റ്റ് ചെയ്തു. അയിരൂപ്പാറ മയിലാടുംമുകൾ നിധില മൻസിലിൽ ഷജീഫ് (38), ചെമ്പഴന്തി ജനതാ റോഡ് അങ്കണവാടി ലൈനിൽ സാബു ഭവനിൽ സാബു (37) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്‌റ്റ് ചെയ്തത്. ഇവരിൽ നിന്നും 90 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ചെല്ലമംഗലം കല്ലുവിള അങ്കണവാടിക്കു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്. സാബു നേരത്തെ രാസലഹരിക്കടത്ത് കേസിൽ അറസ്റ്റിലായിട്ടു ണ്ട്. പ്രതിയായ ഷജീഫ് ബെംഗളൂരുവിൽനിന്നു സ്ഥിരമായി രാസലഹരികൾ കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.

സാബുവിനെ കോവളത്തു നിന്നും ഇരുനൂറ് ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി അധികം വൈകുംമുമ്പ് ഇയാൾ വീണ്ടും പിടിയിലാകുകയായിരുന്നു. ഇരുവരും മുൻപും നിരവധി കഞ്ചാവ്-ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും അറസ്റ്റിലാ യത്. ടെക്നോപാർക്ക് മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കായി ബെംഗളൂരുവിൽനിന്ന് എത്തിച്ച എംഡിഎംഎ, ചില്ലറ വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളാക്കി മാറ്റാൻ വേണ്ടിയാണ് ഷജീഫ് സാബുവിന്‍റെ വീട്ടിലെത്തിയത്.

അവിടെയിരുന്നു തൂക്കി മാറ്റുന്നതിനിടയിലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ തുടർനടപടികൾക്കായി ശ്രീകാര്യം പോലീസിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കും.

Thiruvananthapuram

അബോധാവസ്ഥയിൽ കണ്ടെത്തിയ അതിഥി തൊഴിലാളി മരിച്ചു

വിഴിഞ്ഞം: കടപ്പുറത്ത് അബോധാവസ്ഥയിൽ കണ്ട അതിഥി തൊഴിലാളി മരിച്ചു. വിഴിഞ്ഞം ഫിഷ് ലാൻഡ് ഭാഗത്ത് മത്സ്യ ചുമട് എടുക്കുന്ന ജാർഖണ്ഡ് സ്വദേശി യോകേഷ് മണ്ഡലിന്‍റെ മകൻ ഉദയ മണ്ഡൽ(36) ആണ് മരിച്ചത്. ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കിടന്ന ഇയാളെ പോലീസ് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

Thiruvananthapuram

യുവാവ് കുത്തേറ്റ് മരിച്ച കേസ്: നാലുപ്രതികൾ റിമാന്‍ഡില്‍

നെയ്യാറ്റിന്‍കര : വാക്കേറ്റത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെയും തെളിവെടുപ്പിനുശേഷം പോലീസ് കോടതിയില്‍ ഹാജരാക്കി. മൂന്നുപേരെ നെയ്യാറ്റിന്‍കര കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ കോടതിയിലുമാണ് ഹാജരാക്കിയത്.

കോട്ടുകാല്‍ കണ്ണറവിള വാറുവിളാകം വടക്കരികുവീട്ടില്‍ അജികുമാറിന്‍റെയും പ്രിയയുടെയും മകന്‍ മനു (22) വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ബിജു, മക്കളായ മിഥുന്‍, ബിജിന്‍, ബിജിന്‍റെ പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണറവിളയ്ക്കു സമീപം ആലുനിന്നകുഴി ജംഗ്ഷനില്‍ വീടിന്‍റെ മുന്നില്‍ ബൈക്ക് റേസ് ചെയ്തു ശബ്ദം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബിജു തെങ്ങുകയറ്റ തൊഴിലാളിയാണ്. മാതാപിതാക്കളും സഹോദരിയുമുള്ള കുടുംബത്തിന്‍റെ പ്രധാന ആശ്രയമായിരുന്നു മനു. പോളിടെക്നിക് വിദ്യാഭ്യാസത്തിനുശേഷം കാറ്ററിംഗിനും ഇന്‍റര്‍ലോക്ക് പ്രവൃത്തികള്‍ക്കുപോയാണു മനു കുടുംബം പോറ്റിയിരുന്നത്. പെയിന്‍റിംഗ് തൊഴിലാളിയായ അച്ഛന്‍ അജികുമാർ മൂന്നു വർഷങ്ങൾക്ക് മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ കാലിനു ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തില്‍ പൊട്ടല്‍ സംഭവിച്ച കാലിന് വളവുണ്ട്. കാലിന്‍റെ വേദനയും സഹിച്ച് ആവുംവിധം ചെറിയ പണികള്‍ക്കെല്ലാം അജികുമാറും പോകുമായിരുന്നു. അമ്മ പ്രിയ സമീപത്തെ സ്വകാര്യ ഗാർഡനിലെ സഹായിയാണ്. ഏക സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്താന്‍ വേണ്ട ശ്രമത്തിലായിരുന്നു മനു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

 

Thiruvananthapuram

മതിൽ നിർമാണത്തിലെ തർക്കം: യുവാവിനെ അക്രമിച്ച വെള്ളനാട് ശശിക്കെതിരേ കേസെടുത്തു

നെടുമങ്ങാട്: പുതിയ വീടിന്‍റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.

വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്‍റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്‍റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്‍റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്‍റിന്‍റെ മർദനത്തെ തുടർന്ന് പ്രശാന്തിന്‍റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.

പരിക്കിന്‍റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്‍റെ മൊഴി രേഖപ്പെടുത്തി.

പ്രസിഡനന്‍റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .

Kollam

ശക്തമായ കാറ്റിൽ മതിലിടിഞ്ഞു വീണു : ഭിന്നശേഷിക്കാരന്‍റെ വീട്ടിലേക്കുള്ള വഴി അടഞ്ഞു

കുണ്ടറ: സമീപത്തെ വീടിന്‍റെ കൂറ്റന്‍ മതില്‍ തകര്‍ന്നു വീണ് ഭിന്നശേഷിക്കാരന്‍റെ വീടിന്‍റെ വഴി അടഞ്ഞു. മയ്യനാട് വലിയവിളയില്‍ കൊന്നയില്‍ വീട്ടില്‍ ശ്യാം എന്ന ഭിന്നശേഷിക്കാരന്‍റെ വീട്ടിലേക്ക് വരുന്ന വഴിയിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തെ വീടിന്‍റെ മതില്‍ തകര്‍ന്നു താഴെ താമസിക്കുന്ന ശ്യാമിന്‍റെ വീട്ടിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വര്‍ഷങ്ങളായി ഈ മതില്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വീട്ടു ഉടമയോടും പഞ്ചായത്തിലും നിരവധിതവണ ശ്യാമും വീട്ടുകാരും പരാതി പറഞ്ഞിരുന്നു.

എന്നാല്‍ വീട്ടുടമ ഈ വീട് മറ്റൊരാള്‍ക്ക് ലീസിന് നല്‍കിയിരിക്കുകയായിരുന്നു. മതിൽ തകര്‍ന്നു വീണതോടെ റോഡിലേക്ക് പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് ശ്യാം.

Kollam

മാര്‍ ഈവാനിയോസ് തീര്‍ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്‍കി 

കൊല്ലം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ധന്യന്‍ മാര്‍ ഈവാനിയോസിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലേക്ക് റാന്നി പെരുന്നാട്ടില്‍ നിന്നാരംഭിച്ച തീര്‍ഥാടന പദയാത്രയ്ക്ക് വാളകം മേഴ്സി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഗാന്ധിഭവന്‍ മേഴ്സി ഹോം കുടുംബാംഗങ്ങള്‍ സ്വീകരണം നല്‍കി.

ഗാന്ധിഭവന്‍ സിഇഒ ഡോ. വിന്‍സെന്‍റ് ഡാനിയേലിന്‍റെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ മേഴ്സി ഹോമിലെ സേവനപ്രവര്‍ത്തകരും അന്തേവാസികളും വള്ളിക്കുരിശില്‍ ഹാരം അണിയിച്ച് തീര്‍ഥാടന പദയാത്രയെ സ്വീകരിച്ചു.

നാളെ വൈകുന്നേരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേരുന്ന പദയാത്രയെ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഭയിലെ മറ്റ് പിതാക്കന്മാരും വൈദികരും സന്യസ്തരും അല്‍മായരും ചേര്‍ന്ന് സ്വീകരിക്കും.

Kollam

എംഡിഎംഎയുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

കൊല്ലം: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1.06 ഗ്രാം എംഡിഎംഎയുമായി ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കല്ലേലിഭാഗം കാട്ടൂര്‍ തെക്കത്തില്‍ വീട്ടില്‍ സജിലാല്‍ (36) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് കരുനാഗപ്പള്ളി ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ വില്പനയ്ക്കായി രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന 1.06 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് എന്‍ഡിപിഎസ്. ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Kollam

പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ കലാകാരന്‍ ബേബിക്കുട്ടന് നാട് വിട നല്‍കി

ചവറ: നാടക ആചാര്യന്‍ ബേബിക്കുട്ടന്‍ തൂലികയ്ക്ക് നാട് വിട നല്‍കി. ഇന്നലെ വൈകുന്നേരം സംസ്ഥാന ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം. ശനിയാഴ്ച രാത്രി മുതല്‍ നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നത്. ബേബി കുട്ടന്‍ തൂലികയുടെ നിര്യാണം മലയാള നാടക ലോകത്തിന് തന്നെ തീരാനഷ്‌ടമായി. ജനപ്രിയ നാടകങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനായിരുന്നു ബേബിക്കുട്ടന്‍ തൂലിക.

ബേബിക്കുട്ടന്‍ തൂലിക നിരവധി അമച്വര്‍, പ്രഫഷണല്‍ നാടകസംഘങ്ങളുമായി സഹകരിച്ച് ശ്രദ്ധേയമായ സൃഷ്‌ടികള്‍ അവതരിപ്പിച്ചു. പുതുമുഖ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും നാടകകലയെ ജനകീയമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവല്‍ നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ബേബിക്കുട്ടന്‍ തൂലികയാണ്. വിദേശ രാജ്യങ്ങളിലും അദ്ദേഹം ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

ചെമ്മീന്‍ എന്ന നാടകം അതി മനോഹരമായി അരങ്ങിലെത്തിച്ചതിന് തകഴി ശിവശങ്കരപ്പിള്ള ബേബിക്കുട്ടനെ അഭിനന്ദിച്ചു. കേരള സര്‍ക്കാരിന്‍റെ അഞ്ച് അവാര്‍ഡുകള്‍ ചെമ്മീനിന് ലഭിച്ചു.

വ്യത്യസ്ത നാടകസമിതികള്‍ക്കായി എഴുപതിലധികം നാടകങ്ങള്‍ അദ്ദേഹം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രമാണി, പകല്‍പ്പൂരം, ലയവിന്യാസം, അമ്മവീട്, തുളസിത്തറ, മിഥുനരാശി, പള്ളി വേട്ട, കിളിപ്പാട്ട്, സ്വതന്ത്രന്‍ തുടങ്ങിയ പ്രധാനപ്പെട്ട ചില നാടകങ്ങളാണ്. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1983 ലെ കേരള സര്‍ക്കാരിന്‍റെ ഏറ്റവും നല്ല നാടകരചനയ്ക്കുള്ള അവാര്‍ഡ് കേരളാ തീയറ്റേഴ്‌സ് അവതരിപ്പിച്ച ലയവിന്യാസം എന്ന നാടകത്തിലൂടെ ബേബിക്കുട്ടന്‍ കരസ്ഥമാക്കി. 2002 ല്‍ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ബേബിക്കുട്ടന് ലഭിച്ചു.

സംസ്ഥാന സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കളക്‌ടർ‍ ആനി ജൂല തോമസ്, വിവിധ ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കലാസ്‌നേഹികള്‍, വിവിധ മേഖലകളില്‍നിന്നുള്ളവര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

Kollam

ബ്രേക്ക് നഷ്‌ടപ്പെട്ടു; ബസ് ഭിത്തിയിലിടിപ്പിച്ചു നിർത്തി

പൊന്മുടി: പൊന്മുടിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിലിടിച്ച് നിർത്തി, വൻ ദുരന്തം ഒഴിവാക്കി.

ഇന്നലെ വൈകുന്നേരം 5.15-ഓടെ പൊന്മുടി ആറാം വളവിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.  നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ബസ് ആറാം വളവിൽ എത്തിയപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർക്ക് ബോധ്യപ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് അഗാധമായ കൊക്കയിലേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ ഡ്രൈവർ നെടുമങ്ങാട് സ്വദേശി ബിജു അതീവ മനോധൈര്യത്തോടെ വാഹനം റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ചു കയറ്റിനിർത്തുകയായിരുന്നു.

ബസിലുണ്ടായിരുന്ന കണ്ടക്ടർ തൊഴുക്കൽ സ്വദേശി രാജനും യാത്രക്കാരെ ശാന്തരാക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും മുൻ കൈയെടുത്തു. ഡ്രൈവറുടെ സമയോചിതവും ധീരവുമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വലിയൊരു അപകടം തന്നെ സംഭവിക്കുമായിരുന്നുവെന്ന് യാത്രക്കാർ വ്യക്ത മാക്കി.

Kollam

അശാസ്ത്രീയ നിർമാണം: ചെക്ക് ഡാം ദുരിതമാകുന്നു

നെടുമങ്ങാട്: നഗരസഭ പരിധിയിൽ ഉളിയൂർ പാലത്തിനടിയിൽ കല്ലമ്പാറ ആറിനു കുറുകെ അശാസ്ത്രീയമായി നിർമിച്ച ചെക്ക് ഡാം പ്രദേശവാസികൾക്കു ദുരിതമാകുന്നു.
മാലിന്യം തടഞ്ഞുനിർത്തി കോരി മാറ്റാനായി നിർമിച്ച ചെക്ക് ഡാം പ്രദേശത്തെ ജനങ്ങളുടെ പ്രധാന നടവഴി വെള്ളത്തിനടിയിലാക്കി. വർഷങ്ങളായി നൂറുകണക്കിനു ആളുകൾ ഉപയോഗിച്ചുവരുന്ന നടവഴിയാണ് ഈ അശാസ്ത്രീയ നിർമാ ണം മൂലം വെള്ളത്തിനടിയിലായത്. ചെക്ക് ഡാം നിർമാണത്തോടെ ജലനിരപ്പ് ഉയരുകയും വെള്ളം നടവഴിയിലേക്ക് കയറുകയുമായിരുന്നു.

ഇതോടെ വിദ്യാർഥികളും വയോധികരും രോഗികളുമടക്കമുള്ളവർക്ക് ഈ വഴിയിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കൂടാതെ, ഡാമിനോടു ചേർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു സ്ഥിതി കൂടുതൽ വഷളാക്കുന്നു.

മാലിന്യം കലർന്ന ജലത്തിലൂടെ നടന്നുപോകേണ്ടി വരുന്നത് ഗുരുതരമായ പകർച്ചവ്യാധികൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രശ്നത്തിൽ നഗരസഭ അടിയന്തരമായി ഇടപെട്ട് നടവഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി കച്ചേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Kollam

നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി

നേമം/നെയ്യാറ്റിന്‍കര: എക്സൈസ് റെയ്ഡില്‍ 1200 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഓപ്പറേഷന്‍ തണ്ടര്‍ സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കാക്കാമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ എക്സൈസ് പിടികൂടി. പുന്നമൂട് സ്കൂള്‍ പരിസരത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു തെറ്റിവിളയിലെ വാടക വീട്ടില്‍ ഈ ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതായി എക്സൈസ് അറിഞ്ഞത്.

തുടര്‍ന്ന് ആ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ശേഖരം പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ റോബിന്‍ വാവച്ചന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Kollam

മയ്യനാട് സി.കേശവന്‍ സ്മാരക ആശുപത്രിക്ക് : ചികിത്സ വേണം

കൊട്ടിയം : തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍റെ സ്മാരകമായ മയ്യനാട് ഗവ. ആശുപത്രി തകര്‍ച്ചയുടെ വക്കില്‍. ഗവ. ആശുപത്രിയുടെ കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച് അപകടാവസ്ഥയിലായി.

ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്ത് ഡിസ്പെന്‍സറിയായിട്ടായിരുന്നു തുടക്കം. പിടിയരിപ്പണം സ്വരൂപിച്ച് നാട്ടുകാരാണ് ഡിസ്‌പെന്‍സറിക്കുള്ള കെട്ടിടം നിര്‍മിച്ചത്.

1948ല്‍ ആരോഗ്യ മന്ത്രിയായിരുന്ന ജി.രാമചന്ദ്രനാണ് നാടിന് സമര്‍പ്പിച്ചത്. 1957ൽ‍ സി. കേശവന്‍റെ നേതൃത്വത്തിലാണ് വടക്കുഭാഗത്തായി മെറ്റേണിറ്റി വാര്‍ഡ് നിര്‍മിച്ചത്. 1984ല്‍ രണ്ടുനില കെട്ടിടവും ഉദ്ഘാടനം ചെയ്തു.

പിന്നീട് സി.കേശവന്‍റെ മരണശേഷം ആശുപത്രി സി.കേശവന്‍ സ്മാരകമായി. ത്രിതല പഞ്ചായത്ത് ഭരണസംവിധാനം എത്തിയതോടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായ ആശുപത്രിയുടെ തകര്‍ച്ച തുടങ്ങി. മുഖത്തല ബ്ലോക്ക് പഞ്ചായത്തിനായിരുന്നു ഭരണ ചുമതല.
കിടത്തി ചികിത്സ, പ്രസവം, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഇല്ലാതായി. ആശുപത്രിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പബ്ലിക്ക് ഹെല്‍ത്ത് സെന്‍റര്‍ പാലത്തറയിലേക്ക് മാറ്റി.

അധികൃതര്‍ സി.കേശവന്‍ സ്മാരക ആശുപത്രിയെ അവഗണിച്ചതോടെ കിടത്തി ചികിത്സ, പ്രസവം, പോസ്റ്റ് മോര്‍ട്ടം അടക്കം ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഇല്ലാതായി. കെട്ടിടങ്ങളെല്ലാം ജീര്‍ണിച്ച് അപകടാവസ്ഥയിലായി.

അറ്റകുറ്റപണികള്‍ പോലും കാര്യക്ഷമമല്ലാതായതോടെ കെട്ടിടങ്ങളെല്ലാം നിലംപൊത്താറായ അവസ്ഥയിലായി. നാടിന് വേണ്ടി ജീവിതസമരം നടത്തിയ സി. കേശവന്‍റെ സ്മരണയ്ക്ക് പോലും നാണക്കേടായി മയ്യനാട് ഗവ.ആശുപത്രി മാറി.

Kollam

തീര്‍ഥാടന പദയാത്ര ആരംഭിച്ചു

കൊല്ലം : ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്‍റെ 73-ാമത് ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം കൊല്ലം വൈദിക ജില്ലയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടന പദയാത്ര തങ്കശേരി അരമന ചാപ്പലില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.

മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, മുന്‍ അധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി എന്നിവർ പദയാത്രയെ ആശീര്‍വദിച്ചു.

ഇന്നലെ രാവിലെ നടന്ന വിശുദ്ധകുര്‍ബാനയില്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യകാര്‍മികനായിരുന്നു. ഭദ്രാസന വികാരി ജനറാള്‍ മോണ്‍. ജോബ് കല്ലുവിളയില്‍, കൊല്ലം ജില്ലാ വികാരി ജോര്‍ജ് ചരുവിള കോര്‍ എപ്പിസ്‌കോപ്പ, കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് ഷിബിന്‍ ഷാജി,

എംസിവൈഎം മാവേലിക്കര ഭദ്രാസന പ്രസിഡന്‍റ് രഞ്ജു രാജു, മറ്റു വൈദിക ശ്രേഷ്ഠര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു. എംസിവൈഎം കൊല്ലം വൈദിക ജില്ലാ ഡയറക്ടര്‍ ഫാ. ജെറിന്‍ തുണ്ടില്‍, പ്രസിഡന്‍റ് രജിന്‍ രാജു, ജില്ലാ സെക്രട്ടറി അലീന തോമസ്, ട്രഷറര്‍ ആല്‍ബിന്‍ എബി,

വൈസ് പ്രസിഡന്‍റുമാരായ ജോജോ, അനിജ, ജോയിന്‍റ് സെക്രട്ടറിമാരായ ആരോണ്‍, മെറിന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആല്‍വിന്‍, അനന്യ, സെനറ്റ് അംഗം ജിന്‍സി എന്നിവരുടെ നേതൃത്വത്തിലുള്ള പദയാത്ര മാര്‍ ഈവാനിയോസ് പിതാവിന്‍റെ കബറിടം ലക്ഷ്യമാക്കി ആരംഭിച്ചു.

 

Kollam

15 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് ശേഖരം പിടികൂടി: രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടിയം: വ്യാജ സിഗരറ്റ് വില്പന നടത്തിയ രണ്ടുപേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.15ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടിച്ചെടുത്തു. ഇരവിപുരം വടക്കും ഭാഗം പനമൂട്ടില്‍ നഗറില്‍ തോമസ് വില്ലയില്‍ ജോസ് പ്രകാശ്, ഇരവിപുരം കമ്പിക്കട്ടെഴികം പത്മശ്രീ വീട്ടില്‍ പ്രശാന്തന്‍ എന്നിവരുടെ വീടുകളില്‍ നിന്നാണ് വ്യാജ സിഗരറ്റുകള്‍ പിടികൂടിയത്.

പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജ സിഗരറ്റ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ നാട്ടിലെത്തിച്ച് വില്പന നടത്തിവരുകയായിരുന്നു. ജോസ് പ്രകാശിന്‍റെ വീട്ടില്‍ നിന്നും 12 ലക്ഷം രൂപയുടെ സിഗരറ്റും ഇയാളില്‍ നിന്നും വാങ്ങിയ പ്രശാന്തന്‍റെ വീട്ടില്‍ നിന്നു മൂന്നര ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകളുമാണ് പോലീസ് പിടികൂടിയത്. പ്രമുഖ സിഗരറ്റ് കമ്പനികളുടെ ജീവനക്കാരെ എത്തിച്ച് വ്യാജനാണ് എന്ന് സ്ഥിരീകരിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.

ഇരവിപുരം എസ്എച്ച്ഒ പ്രദീപിന്‍റെ നിര്‍ദേശാനുസരണം എസ്‌ഐ അഭിഷേക് , ഗ്രേഡ് എസ്‌ഐ അജിത്ത് സിപിഒ സൂചി, സജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് .

Kollam

അധ്യാപകർക്കായി ഷൂട്ടൗട്ട് മത്സരം നടത്തി

കൊല്ലം : ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ആവേശം ഉള്‍ക്കൊണ്ട് ജില്ലയിലെ അധ്യാപകര്‍ക്കായി കെഎസ്ടിഎ കലാകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

കൊല്ലം ടോറസ് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. മത്സരം സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് വി.കെ ആദര്‍ശ് കുമാര്‍ അധ്യക്ഷനായി. ജി.കെ ഹരികുമാര്‍ ആര്‍.ബി ശൈലേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ല സെക്രട്ടറി എസ്.സന്തോഷ് കുമാര്‍ സ്വാഗതവും കലാകായിക സബ് കമ്മിറ്റി കണ്‍വീനര്‍ രാജീവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു .

ചാത്തന്നൂരും കൊട്ടാരക്കരയും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ ചാത്തന്നൂര്‍ ഉപജില്ല ജേതാക്കളായി. സംസ്ഥാന എക്‌സി അംഗം ജി.കെ ഹരികുമാര്‍ സമ്മാനദാനം നടത്തി.

Kollam

സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനസജ്ജമാക്കണം: കോണ്‍ഗ്രസ്

ചാത്തന്നൂര്‍: ചാത്തന്നൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തന സജ്ജമാക്കി പരവൂരിൽ നിന്നും കൊട്ടാരക്കര നിന്നും വരുന്ന സ്വകാര്യ ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും മിനി സിവില്‍ സ്റ്റേഷനും സമീപമായി ഒരു ഏക്കറോളം ഭൂമിയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും അനുബന്ധ സൗകര്യങ്ങളുമുണ്ട്.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇവ നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കെട്ടിടങ്ങളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയതല്ലാതെ ഒരു ബസ് പോലും സ്റ്റാന്‍ഡില്‍ എത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് യോഗം ആരോപിച്ചു. പരവൂര്‍ നിന്നും വരുന്ന ബസുകള്‍ ഒന്നര കിലോമീറ്ററൂം കൊട്ടാരക്കര നിന്നും വരുന്ന ബസുകള്‍ ഒരു കിലോമീറ്ററൂം അധികം സഞ്ചരിച്ചാല്‍ സ്റ്റാന്‍ഡില്‍ കയറി പോകാനാകും. പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതോടൊപ്പം ജനങ്ങളുടെ യാത്രാ ക്ലേശത്തിന് ഒരു പരിധിവരെ സഹായകരവുമാകും.

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ എത്തുന്നതിന് ജങ്ങള്‍ക്ക് ഉള്ള ബുദ്ധിമുട്ടിന് പരിഹാരവുമാകും.ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്കും ചാത്തന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കും.

യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബിജുവിശ്വരാജന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം എന്‍. ജയചന്ദ്രന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ്.ശ്രീലാല്‍, സുഭാഷ് പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kollam

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ ആദരിച്ചു

പരവൂര്‍: വിമാന യാത്രയ്ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട യാത്രികയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച പൂതക്കുളം കലയ്‌ക്കോട് സ്വദേശിനിയായ നഴ്സിനെ ജന്മനാട് ആദരിച്ചു.

റാസല്‍ ഖൈമയില്‍ ആശുപത്രിയില്‍ നഴ്സായ പൂജാരാജകുമാരനെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വരികയായിരുന്നു പൂജ. വിമാനം പറന്നുയര്‍ന്ന് അല്പസമയത്തിനകമാണ് അടിയന്തരസഹായം തേടിയുള്ള അറിയിപ്പ് എത്തിയത്. ചികിത്സയ്ക്കുശേഷം നാട്ടിലേക്കു മടങ്ങിവരികയായിരുന്ന ഒരു യാത്രക്കാരി ബോധരഹിതയായി.

അവര്‍ക്ക് പൂജ പ്രാഥമികശുശ്രൂഷ നല്‍കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു. യാത്രക്കാരി സു രക്ഷിതയായെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിച്ചു. തണുത്തു തുടങ്ങിയിരുന്ന അവരുടെ ശരീരം തിരുമ്മി ചൂടാക്കി കൊടുക്കുകയും ചെയ്തു. അടിയന്തര സാഹചര്യത്തിലെ ഇടപെടലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരും പൂജയെ നന്ദിയറിയിച്ചു.

കലയ്ക്കാട് താമര ഇടവിള വീട്ടില്‍ രാജകുമാരന്‍-സുഷമ ദമ്പതിമാരുടെ മകളാണ്. 21ന് പൂജ ജോലിസ്ഥലത്തേക്കു മടങ്ങും. പൂതക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എസ്. അമ്മിണിയമ്മ, സിഎച്ച്‌സി ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഖാലിദ്, ഷെമീലാ ബീഗം, പ്രസാദ്, അന്‍സല്‍, സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kollam

ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് വധഭീഷണി

ചാത്തന്നൂര്‍: ബി.ബി. ഗോപകുമാര്‍ എംഎല്‍എക്കെതിരേ വധഭീഷണി. കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സ്‌ക്രീന്‍ ഷോട്ട് സഹിതം ഗോപകുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി.

കേസന്വേഷണം ചാത്തന്നൂര്‍ പോലീസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നിരന്തരമായി ഒരേ നമ്പരില്‍ നിന്നു കോള്‍ വന്നു കൊണ്ടിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു.

വധിക്കുമെന്ന ഭീഷണി ഉയര്‍ത്തിയതായി എംഎല്‍എ പറഞ്ഞു. എറണാകുളം കളമശേരിയിലെ സിം ഉപയോഗിച്ചാണ് വിളിച്ചത്. സിം ഉടമയെ തിരിച്ചറിഞ്ഞതായാണ് വിവരം.

Kollam

ടോള്‍ പ്ലാസയുടെ 20കിലോമീറ്റർ ചുറ്റളവിലുള്ളവര്‍ക്ക് ടോള്‍ ഇളവ് അനുവദിക്കണമെന്ന്

ചാത്തന്നൂര്‍ : ദേശീയപാത 66-ലെ കല്ലുവാതുക്കല്‍ ശ്രീരാമപുരം ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള മാസപ്പാസ് ഇളവ് നടപ്പാക്കണമെന്ന് ഡിവൈ എഫ്‌ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

2008-ലെ ടോള്‍ ഫീസ് ശേഖരണ ചട്ടപ്രകാരമുള്ള ഇളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ടോള്‍പ്ലാസയിലെ ബഹുഭാഷാ സൂചനാ ബോര്‍ഡുകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കി, കരാര്‍ കമ്പനി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
വിവരങ്ങള്‍ മറച്ചുവച്ചതുമൂലം നാട്ടുകാരില്‍ ഭൂരിഭാഗത്തിനും ഇളവിനെക്കുറിച്ച് അറിവില്ലാത്ത സ്ഥിതിയാണുള്ളത്.

തദ്ദേശസ്ഥാപനങ്ങളടക്കം പലതവണ കരാര്‍ കമ്പനിക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പഞ്ചായത്തുകളില്‍ ദേശീയപാതയോടു ചേര്‍ന്നുള്ള പലയിടത്തും വലിയ വെള്ളക്കെട്ട് നേരിടുകയാണ്. ടോളില്‍ എത്തുന്ന നാട്ടുകാരോട് ഗുണ്ടകളെ ഉപയോഗിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന രീതി ആവര്‍ത്തിക്കരുതെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ടോള്‍പ്ലാസയില്‍ ഇളവുസംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുക, വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് വി. അനിഷ്, സെക്രട്ടറി ശരത് എന്നിവര്‍ അറിയിച്ചു.

 

Kollam

മലയോര ഹൈവേയില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

കുളത്തൂപ്പുഴ : കുളത്തൂപ്പുഴ മടത്തറ പാതയില്‍ ഡാലി വലിയ വളവില്‍ വളവ് തിരിയവേ നിയന്ത്രണംവിട്ട ചരക്ക് ലോറി മറിഞ്ഞു.ഇന്നലെ രാവിലെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് ഫാബ്രിക്കേഷന്‍ സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോയ ചരക്ക് ലോറിയാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. ലോറി ഡ്രൈവര്‍ തമിഴനാട് സ്വദേശിക്കു നിസാര പരിക്കേറ്റു.

ലോറിയിലുണ്ടായിരുന്ന സാധനങ്ങള്‍ മറ്റൊര ു ലോറി എത്തിച്ചു അതിലേക്കു മാറ്റി. അടുത്തിടെയായി ഡാലി മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. അപകട സൂചന മുന്നറിയിപ്പ് ബോര്‍ഡുകളോ സ്പീഡ് കുറയ്ക്കുന്നതിനുള്ള നടപടികളോ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Kollam

ലഹരിക്കെതിരെ കൈപ്പടം പതിപ്പിച്ച് തൃക്കണ്ണാപുരം എസ്എം യുപിഎസ്

കടയ്ക്കല്‍: സേ നോ ടു ഡ്രഗ്‌സ് മുദ്രാവാക്യവുമായി തൃക്കണ്ണാപുരം എസ്എം യുപിഎസ് വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ ബാനറില്‍ കൈപ്പടം പതിപ്പിച്ചു. സേ നോ ടു ഡ്രഗ്‌സ് മുദ്രാവാക്യം പതിപ്പിച്ച കാന്‍വാസില്‍ ചുവന്ന നിറത്തില്‍ കൈയൊപ്പ് പതിപ്പിച്ചാണ് ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കുചേര്‍ന്നത്.

പൂര്‍വ വിദ്യാര്‍ഥിയും സിവില്‍ എക്‌സൈസ് ഓഫീസറുമായ അജീഷ് കൈപ്പടം പതി പ്പിച്ച് തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പിടിഎ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കുചേര്‍ന്നു. പിടിഎ പ്രസിഡന്‍റ് ലിതിന്‍ വെന്നിയോട്, പ്രധാന അധ്യാപിക ഷീന കെ. മത്തായി എന്നിവര്‍ പ്രസംഗിച്ചു.

Kollam

പഴയ ദേശീയപാത കൈയേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു

കൊട്ടിയം :പഴയ ദേശീയപാതയുടെ വശങ്ങള്‍ കൈയേറി കച്ചവടം നടത്തിയിരുന്നവരെ പോലീസ് സംഘത്തിന്‍റെ അകമ്പടിയോടെ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഒഴിപ്പിക്കല്‍ തടയാന്‍ എത്തിയ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ജില്ലാ ഭാരവാഹികളായ സജീവ്, ത്യാഗരാജന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.

ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ വടക്കേവിള സോണല്‍ ഓഫീസില്‍ ഉപരോധ സമരം നടത്തി.

പഴയ ദേശീയപാതയില്‍ പഴയാറ്റിന്‍ കുഴിയില്‍ റോഡ് കൈയേറി കച്ചവടം നടത്തിയിരുന്നവരെയാണ് കോര്‍പറേഷന്‍ അധികൃതര്‍ ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കോര്‍പറേഷന്‍ അധികൃതര്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. ഇന്നലെ രാവിലെ വലിയ പോലീസ് സന്നാഹവുമായി എത്തിയാണ് ‌ ഒഴിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം കോര്‍പറേഷന്‍ വെന്‍സിംഗ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് പഴയാറ്റിന്‍ കുഴിയെന്നും അതിനാല്‍ ഒഴിഞ്ഞു പോകാന്‍ പറ്റില്ലെന്നുമായിരുന്നു കച്ചവടക്കാരുടെയും യൂണിയന്‍റെയും നിലപാട്.

യൂണിയന്‍ ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ഒഴിവാക്കി കച്ചവടക്കാരെ ഒഴിക്കുകയായിരുന്നു. പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച നേതാക്കള്‍ വഴിയോര കച്ചവടക്കാരെ സംഘടിപ്പിച്ച് കോര്‍പറേഷന്‍റെ വടക്കേവിള സോണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു.

വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എം. സജീവ്, സെക്രട്ടറി ടി.എന്‍. ത്യാഗരാജന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍. ശശിധരന്‍, ജില്ലാ കമ്മിറ്റി അംഗം ഹലീല്‍, ഡിവൈഎഫ്‌ഐ പള്ളിമുക്ക് വില്ലേജ് സെക്രട്ടറി എ. അനന്തു എന്നിവര്‍ നേതൃത്വം നല്കി.

Kollam

മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണ് വാഹനങ്ങൾ തകര്‍ന്നു

കുണ്ടറ: ആല്‍മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണ് വാഹനങ്ങള്‍ തകര്‍ന്നു. കൊട്ടാരക്കര പട്ടാഴി മാര്‍ക്കറ്റിനുള്ളിലെ ആല്‍മരത്തി ന്‍റെ ശിഖരം ഒടിഞ്ഞു വീണ് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഒമിനി വാനും ഓട്ടോറിക്ഷയും ഏകദേശം പൂര്‍ണമായും തകര്‍ന്നു. മഴയുള്ള സമയത്താണ് ശിഖരം ഒടിഞ്ഞുവീണത്.

മരത്തിന് സമീപത്ത് നിന്നവരെല്ലാം ഒടിയുന്ന ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സമീപത്ത് കച്ചവടം ചെയ്തുകൊണ്ടിരുന്ന ഒരാളുടെ കൈയ്ക്ക് നിസാര പരിക്കുപറ്റി.

വാഴക്കുല വ്യാപാരം ചെയ്തുകൊണ്ടിരുന്ന കച്ചവക്കടക്കാരന്‍ നിന്നിരുന്ന ഭാഗത്താണ് ശിഖരത്തിന്‍റെ ഒടിഞ്ഞ ഭാഗം വന്നുവീണത് ഒടിഞ്ഞുവീണ ഈ മരകൊമ്പിനു ഏകദേശം ഒരു തെങ്ങിന്‍റെ കനമുണ്ടായിരുന്നു.

Kollam

ബജറ്റിൽ ഇടം നേടാതെ മുസാവരി ബംഗ്ലാവ്; മഹാത്മാ ഗാന്ധി പബ്ലിക് ലൈബ്രറി നിർമാണം നിലച്ചു

കൊട്ടാരക്കര: സര്‍ക്കാര്‍ മാറി, കൊട്ടാരക്കര മുസാവരി ബംഗ്ലാവ് ‘മഹാത്മാ ഗാന്ധി പബ്ലിക് ലൈബ്രറി' ആകില്ല. കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി രണ്ടു കോടി അനുവദിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ ഈ പദ്ധതിയ്ക്കായി തുക നീക്കിവച്ചിട്ടില്ല. അതോടെയാണ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതമങ്ങിയത്. കൊട്ടാരക്കര ഗസ്റ്റ് ഹൗസിന് മുന്നിലാണ് ചരിത്ര സ്മാരകമായ മുസാവരി ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരികള്‍ക്ക് താമസിക്കാനായി നിര്‍മിച്ചതാണ് ഈ കെട്ടിടം. ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവില്‍ നവീകരണം തുടങ്ങിയശേഷം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

പൊളിഞ്ഞ മേല്‍ക്കൂര നീക്കം ചെയ്തശേഷം അലൂമിനിയം ഷീറ്റുകള്‍ സ്ഥാപിച്ച് മുകളില്‍ ഓട് പാകി മേല്‍ക്കൂര പുതുക്കി. ഭിത്തി പൂശലും പെയിന്‍റിംഗും ഇലക്‌ട്രിക്-പ്ലംബിംഗ് ജോലികളും ടൈല്‍സ് പാകലുമടക്കം ഒട്ടേറെ പ്രവര്‍ത്തികള്‍ ഇനിയും ബാക്കിയാണ്. ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്ലാതെ കെട്ടിടം അടഞ്ഞുകിടന്ന് വീണ്ടും നാശത്തിലേക്കു പോകുകയാണ്.

കൊട്ടാരക്കരയില്‍ മതിയായ സൗകര്യങ്ങളുള്ള പബ്ലിക് ലൈബ്രറികളില്ല. മഹാത്മാ ഗാന്ധി പബ്ലിക് ലൈബ്രറി പ്രഖ്യാപിച്ചപ്പോള്‍ നാട് വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ഗാന്ധി പ്രതിമ സ്ഥാപിക്കല്‍, വായനാമുറി, റീഡിംഗ് തിയറ്റര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഗാന്ധി സ്മാരകത്തിന്‍റെ ഭാഗമായി ഒരുക്കാണ് ലക്ഷ്യമിട്ടത്.

എന്നാല്‍ ഇനി അതൊന്നും നടപ്പാകാനിടയില്ല. 1937 ജനുവരി 21ന് കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ശ്രീകൃഷ്ണ ക്ഷേത്രവും കടലായ് മനയുടെ ഉടമസ്ഥതയിലുള്ള 17 ക്ഷേത്രങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്ന് കൊടുക്കാനായി മഹാത്മാ ഗാന്ധി എത്തിയപ്പോള്‍ അദ്ദേഹം വിശ്രമിച്ച കേന്ദ്രമാണ് മുസാവരി ബംഗ്ലാവ്.

 

Kollam

തെന്മല യുഐടിക്ക് പുതിയ കാമ്പസ് ആലോചനയില്‍: സി.അജയപ്രസാദ് എംഎല്‍എ

തെന്മല : തെന്മല യുഐടിക്ക് പുതിയ കാമ്പസ് ആലോചനയിലാണെന്ന് സി.അജയപ്രസാദ് എംഎല്‍എ. തെന്മല ഒറ്റക്കല്‍ യുഐടിയില്‍ നവീകരിച്ച കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഐടിക്ക് സ്വന്തമായി ഒരു ക്യാമ്പിനായി ത്രിതല പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുതിയ ബാച്ചിന്‍റെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡന്‍റ് ശോഭാ സതീശന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എബി ഷൈനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ടോം, തെന്മല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷ ദിവ്യ, പ്രിന്‍സിപ്പല്‍ ശാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍ എംഎല്‍എ പി.എസ്. സുപാലിന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ലാബ് നവീകരണം പൂര്‍ത്തീകരിച്ചത്.

 

Kollam

ദേശീയപാത വികസനം : വെള്ളക്കെട്ട് പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കണം: കളക്‌ടര്‍

കൊല്ലം: ചാത്തന്നൂര്‍ മണ്ഡലത്തില്‍ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ വെള്ളകെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്.

പാരിപ്പള്ളി ജംഗ്ഷനില്‍ ദേശീയപാതയില്‍നിന്നുള്ള വെള്ളം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുക്കി വെള്ളക്കെട്ടുണ്ടാക്കുന്നു എന്ന പരാതി പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സംയുക്ത പരിശോധന നടത്തും.

കല്ലുവാതുക്കല്‍, ഇത്തിക്കര, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ ഓട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

ദേശീയപാതയിലെ ഓടകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ദേശീയപാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Kollam

കുളത്തൂപ്പുഴയില്‍ പെട്രോള്‍ പമ്പിൽ കവര്‍ച്ച

കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നു. അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന അന്‍സാരി ഫ്യൂവല്‍സില്‍ കവര്‍ച്ചയും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം ദൂരെ പ്രവര്‍ത്തിക്കുന്ന ശാസ്താ ഫ്യുവല്‍സില്‍ കവര്‍ച്ച ശ്രമവുമാണ് ഉണ്ടായത്.

പുലര്‍ച്ചെ ഒന്നരയോടെ അന്‍സാരി ഫ്യൂവല്‍സിന്‍റെ ഓഫീസ് വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്‌ടാവ് മേശ കുത്തിപ്പൊളിച്ചു 25,000 രൂപയും മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, ബ്ലൂ ടൂത്ത് സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ കവര്‍ന്നു. കൂടാതെ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ുതാക്കോലും മുന്‍ വശത്തായി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ മോഷണ ശ്രമവും നടത്തി.

കഴിഞ്ഞദിവസം രാവിലെ ആറോടെ പമ്പില്‍ എത്തിയ ജീവനക്കാരാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തുന്നത്. കൂടുതല്‍ പരിശോധനയില്‍ കവര്‍ച്ച വ്യക്തമായതോടെ പമ്പുടമയെ അറിയിക്കുകയും പോലീസില്‍ പരാതി നല്കുകയുമായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താ ഫ്യൂവല്‍സില്‍ കവര്‍ച്ചാശ്രമം നടന്നു.

ഉടമയും പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ‌രണ്ട് സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയിട്ടുള്ളത് ഒരാള്‍ തന്നെയാണെന്നാണ് പോലീസ് അനുമാനം. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പമ്പ് ഉടമകളുടെ പരാതിയില്‍ കേസെടുത്ത കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Kollam

മാധ്യമ ലോകത്തെ മഹാത്ഭുതമാണ് ദീപിക: സലിം ബനാസ്

കുണ്ടറ: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും സാമൂഹ്യ പരിഷ്കരണ രംഗത്തും നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള പത്രമാണ് ദീപികയെന്ന് ബനാസ് ഫര്‍ണിച്ചര്‍ മാനേജര്‍ സലിം ബനാസ്.

അക്കാരണത്താലാണ് 140-ാം വര്‍ഷത്തിലേക്കു കടന്ന ദീപിക പത്രംതന്നെ കുട്ടികള്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചതെന്നും മാധ്യമ ലോകത്തെ മഹാത്ഭുതമാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമ്പായിക്കുളം എംഎന്‍ യുപി സ്‌കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്‍റ് ഫാ. കെ.ജെയ്‌സണ്‍ അധ്യക്ഷനായ ചടങ്ങില്‍ മാനേജര്‍ പാപ്പച്ചന്‍ തങ്കച്ചന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിജി ജോര്‍ജ്, ലോക്കല്‍ മാനേജര്‍ ഫിലിപ്പ് കോശി, പ്രാദശേിക ലേഖകന്‍ ജിജുമോന്‍ മത്തായി, ഏരിയ മാനേജര്‍ അരുണ്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.

ബനാസ് ഫര്‍ണിച്ചര്‍ നെടുമ്പായിക്കുളം ഷോറൂമിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒരു വര്‍ഷത്തെ പത്രം സ്‌പോണ്‍സര്‍ ചെയ്തത്.

Kollam

ബൈക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞതിന് കടയുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

കൊട്ടിയം : കടയ്ക്കുമുന്നില്‍ തടസമായി കൊണ്ടുവച്ച ബൈക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ കടയുടമയെ ആക്രമിച്ചു പരിക്കല്‍പ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തട്ടാമല ചകിരിക്കട യൂണിറ്റ് ജനറല്‍ സെക്രട്ടറിയും പഴയാറ്റിന്‍കുഴി ആബിദ് ഫാന്‍സി സ്റ്റോര്‍ ഉടമയുമായ സൈനുല്ലാബ്ദീ (62 )നാണ് പരിക്കേറ്റത്.

മുഖത്തും കണ്ണിനും പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പാലത്തറയിലെ സഹകരണ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം സന്ധ്യയ്ക്ക് ആയിരുന്നു സംഭവം. കടയ്ക്കു മുന്നില്‍വച്ച ബൈക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ ബൈക്കില്‍ വന്നയാള്‍ സൈനുല്ലാബ്ദീനെ ആക്രമിക്കുകയായിരുന്നു.

തുടര്‍ച്ചയായി വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ശക്തമായി ഇടപെടണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തട്ടാമല ചകിരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Kollam

മയക്കുമരുന്ന് വില്പന കേസിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി

പാരിപ്പള്ളി: പിറ്റ് എന്‍ഡിപിഎസ് നിയമത്തിലെ നിരോധിത മയക്ക് മരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. പാരിപ്പള്ളി തെറ്റിക്കുഴി, ആശാരിവിള വീട്ടില്‍ ഗോകുല്‍(33)നെ ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലില്‍വെച്ച് അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാ ക്കിയിരിക്കുന്നത്.

മാരക ലഹരി മരുന്നായ എംഡിഎംഎ ചില്ലറ വില്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയതുള്‍പ്പെടെ 2023 മുതല്‍ രജിസ്റ്റര്‍ ചെയ്ത പത്ത് എന്‍ഡിപിഎസ് കേസുകളില്‍ ഗോകുല്‍ പ്രതിയാണ്.

ലഹരി മരുന്നു കച്ചവട സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേരളാ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.

ജില്ലയിലെ ലഹരി വിതരണ സംഘങ്ങള്‍ക്കെതിരെ പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എം. ഹേമലത അറിയിച്ചു. പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗോകുലിനെ പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്.

Kollam

കുളത്തൂപ്പുഴയിലെ രവീന്ദ്രന്‍ മാഷ് സ്മാരകം: രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു

കുളത്തൂപ്പുഴ: സംഗീത സംവിധായകൻ രവീന്ദ്രന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായി കുളത്തൂപ്പുഴ കല്ലടയാറിന്‍റെ തീരത്ത് നിര്‍മിക്കുന്ന സ്മാരകത്തിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സ്മാരക മന്ദിരം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാനായില്ല. ഇതേ തുടര്‍ന്ന് കുളത്തൂപ്പുഴ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കുളത്തൂപ്പുഴ പഞ്ചായത്ത് 70 ലക്ഷം ചെലവഴിച്ചാണ് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യഘട്ട നിര്‍മാണത്തിനുശേഷം ഫണ്ടിന്‍റെ കുറവും സാങ്കേതിക തടസങ്ങളും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. രവീന്ദ്രന്‍ മാഷ് സ്മാരകം പൂര്‍ത്തിയാകുന്നതോടെ സാംസ്‌കാരിക ടൂറിസം സാധ്യതകള്‍ക്ക് ഉണര്‍വേകുമെന്ന് സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍ പറഞ്ഞു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സൈനബ ബീവി, വൈസ് പ്രസിഡന്‍റ് സാബു ഏബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം സുഭിലാഷ് കുമാര്‍, സെക്രട്ടറി അനിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ഷബ്‌നാ അന്‍വര്‍, എ.എസ്. നിസാം, ഷണ്മുഖന്‍പിള്ള,

ലിസി ജോബി, വിദ്യ, അനിലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 2027 ജൂണില്‍ പണികള്‍ പൂര്‍ത്തീകരിച്ച് രവീന്ദ്രന്‍ മാസ്റ്ററുടെ സ്മാരകം തുറന്നു നല്‍കുമെന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

 

Kollam

ഏരൂരില്‍ തെരുവുനായയുടെ ആക്രമണം: നാലു പേര്‍ക്ക് പരിക്ക്

അഞ്ചല്‍ : ഏരൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ നാലു പേര്‍ക്ക് പരിക്ക്. ഏരൂര്‍ നടുക്കുന്നുംപുറം സ്വദേശിനി സന്ധ്യ (40), കാഞ്ഞുവയല്‍ സ്വദേശിനികളായ അബുസാബീവി (78), ജമീല ബീവി (77), ബിജമോള്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ കാഞ്ഞുവയലില്‍ തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായ ജമീല ബീവിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെരുവ് നായ ശല്യം കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആതിര പ്രവീണ്‍ പറഞ്ഞു. അതേസമയം മലയോര മേഖലയില്‍ തെരുവുനായശല്യം അതിരൂക്ഷമാണ്.

Kollam

കോഴിഫാമിലെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു

കുളത്തൂപ്പുഴ: ജനവാസ മേഖലയിലെ കോഴിഫാമിലേക്കെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചോഴിയക്കോട് മില്‍പ്പാലം സ്വദേശി പി. അശോകന്‍ - ബിന്ദു ദമ്പതികളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലേക്കാണ് കൂറ്റന്‍ പെരുമ്പാമ്പ് എത്തിയത്.

ഫാമിനുള്ളില്‍ കടക്കുന്നതിനു മുമ്പായി ഉടമസ്ഥര്‍ പാമ്പിനെ കണ്ട് വനപാലകരെ വിവരമറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം സമീപവാസിയായ പാമ്പു പിടുത്തക്കാരന്‍ റോയ് തോമസിനെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ശംഖിലി വനമേഖലയില്‍ വിട്ടയച്ചു.

കഴിഞ്ഞ ഏതാനും നാളുകളായി സമീപത്തെ വനത്തില്‍ നിന്ന് നിരവധി പാമ്പുകളാണ് കോഴിഫാമിലേക്കെത്തുന്നത് നാല്‍പതോളം പാമ്പുകളെ ഇവിടെ പിടികൂടിയിട്ടുണ്ട്.

Kollam

പ്രതിഷേധം കനത്തു; അമ്പതേക്കര്‍ പാത സഞ്ചാരയോഗ്യമാക്കി

കുളത്തുപ്പുഴ: ചെളിക്കുളമായി മാറി കാല്‍നടയാത്രപോലും ദുഷ്‌കരമായി മാറിയ അമ്പതേക്കര്‍ പാതസഞ്ചാരയോഗ്യമാക്കി. ചെളി നീക്കം ചെയ്ത് ക്വാറി മാലിന്യം പാതയില്‍ നിരത്തിയാണ് പ്രശ്നത്തിനു താല്‍കാലിക പ രിഹാരമുണ്ടാക്കിയത്.

പാത ചെളിക്കുളമായി മാറി കാല്‍നടയാത്രപോലും ദുഷ്‌കരമായി മാറിയതോടെ ആദിവാസി ഉന്നതി പ്രദേശത്തെ താമസക്കാരുടെയും 50 ഏക്കര്‍ പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പാതയിലെ പുതിയ പാലത്തിന്‍റെ നിര്‍മാണത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍മിച്ച അപ്രോച്ച് റോഡ് മഴയില്‍ കുതിര്‍ന്ന് ചെളിയും മണ്ണും നിറഞ്ഞതോടെയാണ് ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയത്.

Kollam

ബലിതര്‍പ്പണം: ജില്ലാ കളക്‌ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

കൊല്ലം: ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബലിതര്‍പ്പണ കേന്ദ്രങ്ങളായ മുണ്ടക്കല്‍ പാപനാശം, തിരുമുല്ലവാരം എന്നിവിടങ്ങള്‍ ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് സന്ദര്‍ശിച്ചു. ശുചിത്വം ഉറപ്പാക്കാന്‍ കോര്‍പറേഷന്‍, ക്ഷേത്ര ഭരണ സമിതികള്‍ എന്നിവരെ ചുമതലപ്പെടുത്തി.

തിരുമുല്ലവാരത്ത് 40 പരികര്‍മികളുടെ സേവനം ഉറപ്പാക്കും. ദേവസ്വം ബോര്‍ഡും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കൂടുതല്‍ ബലിതര്‍പ്പണ പന്തലുകള്‍ ഒരുക്കും. ടിക്കറ്റിംഗ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തിരുമുല്ലവാരത്ത് 15 കൗണ്ടറുകളും ഇതര കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ബലിതര്‍പ്പണ പന്തലുകളിലേയ്ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പാതയൊരുക്കും. പൊലിസ് ഇതിനായി പ്രത്യേക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷായൊരുക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍, സ്‌കൂബ ഡൈവര്‍മാര്‍ എന്നിവരെ നിയോഗിക്കും. കടല്‍ത്തീരങ്ങളിലെ അപകടകരമായ സ്ഥലങ്ങളില്‍ താല്‍കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കും.

ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ശൗചാലയങ്ങളും ഇ-ടോയ്‌ലറ്റുകളും ഉറപ്പാക്കാന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
വൈദ്യുതി വിതരണവും സുരക്ഷയും കെഎസ്ഇബി ഉറപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിന് കോര്‍പറേഷന്‍, ശുചിത്വമിഷന്‍ എന്നിവ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.

വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ വിന്യസിക്കും. ക്ഷേത്രഭരണസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

Kollam

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

കൊട്ടാരക്കര: കേരള പോലീസുമായി സഹകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ലഹരിവിരുദ്ധ സമ്മേളനം നടത്തി. ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി പുലമണ്‍ ജംഗ്ഷനില്‍ നടത്തിയ സമ്മേളനം സബ് ഇന്‍സ്‌പെക്ടര്‍ സി. അനന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്  റജിമോന്‍ വര്‍ഗീസ് അധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ജി. അലക്‌സ്, വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്‍മാന്‍ കെ.ഒ. രാജുക്കുട്ടി, അഡ്വ. അലക്‌സ് മാത്യു, സമിതി ഭാരവാഹികളായ എം.എം. ഇസ്മായില്‍, എന്‍. രാമചന്ദ്രന്‍ നായര്‍,

സെക്രട്ടറി പി.കെ. വിജയകുമാര്‍, ട്രഷറര്‍ എം.എച്ച്. സലിം, അജു വര്‍ഗീസ്, ടി.യു. ജോണ്‍സണ്‍, ഉമേഷ് കുമാര്‍, ഷാജഹാന്‍, കെ.എസ്. രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, ഒ. അച്ചന്‍ കുഞ്ഞ്, പ്രഭ ജോണ്‍, അനിത ജോണ്‍, പ്രിന്‍സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതി തയാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററും യോഗത്തില്‍ പ്രകാശനം ചെയ്തു.

Kollam

കോട്ടയത്തുകടവ്-തേവള്ളി പാലത്തില്‍ ആല്‍മരങ്ങള്‍ വളരുന്നു : സ്പാനുകളും തൂണുകളും തകരുന്നതായി പരാതി

അഞ്ചാലുംമൂട് : തേനി ദേശീയപാതയിലെ കോട്ടയത്തുകടവ്-തേവള്ളി പാലത്തില്‍ ആല്‍മരങ്ങള്‍ കൂട്ടത്തോടെ വളരുന്നതിനാല്‍ പാലത്തിന്‍റെ സ്പാനുകളും തൂണുകളും തകരുന്നതായി പരാതി.

അഞ്ചാലുംമൂട് പ്രദേശത്തുള്ളവര്‍ക്ക് വേഗത്തില്‍ കൊല്ലത്ത് എത്തുന്നതിനുള്ള ഏക ആശ്രയമാണ് കോട്ടയത്തുകടവ്-തേവള്ളി പാലം. 1967-ല്‍ നിര്‍മിച്ച പാലത്തിന് 450 മീറ്ററോളം നീളമുണ്ട്.

100 മീറ്റര്‍ വീതമുള്ള മൂന്ന് വലിയ സ്പാനുകളും, 75 മീറ്റര്‍ വീതം നീളമുള്ള രണ്ട് ചെറിയ സ്പാനുകളുമാണുള്ളത്. 1989-ല്‍ പാലത്തിന്‍റെ ഒരു പ്രധാന തൂണിന് വിള്ളല്‍ കണ്ടതോടെ പാലം മാസങ്ങളോളം പൂര്‍ണമായും അടച്ച് വിള്ളല്‍ വീണ തൂണിനുചുറ്റും കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ചെയ്ത് ബലപ്പെടുത്തിയിരുന്നു.

കാലാകാലങ്ങളില്‍ നാമമാത്രമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തുന്നത്. നിലവില്‍ പാലത്തിന് അടിഭാഗത്തു നിന്ന് ആല്‍മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. സ്പാനുകള്‍ക്കിടയിലൂടെ വേരുകള്‍ ആഴ്ന്നിറങ്ങിയാണ് ആല്‍മരങ്ങള്‍ വളരുന്നത്.

വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സ്പാനുകള്‍ക്കിടയില്‍നിന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ അടര്‍ന്നുവീഴുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിലെ തൂണിന്‍റെ അടിഭാഗത്ത് കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്.

Kollam

ഇക്കോ-അഡ്വഞ്ചര്‍ ടൂറിസത്തിനു വളക്കൂറുള്ള മണ്ണ് : നിലമൊരുക്കാന്‍ കാഴ്ചപ്പാടു വേണം

ജില്ലയുടെ കിഴക്കന്‍ മേഖല പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇക്കോ-അഡ്വഞ്ചര്‍ ടൂറിസത്തിന് സംസ്ഥാനത്തുതന്നെ ഏറ്റവും മികച്ച സാധ്യതകളുള്ള ജില്ലകളിലൊന്നാണിത്. കാടും മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വനമേഖലകളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ ട്രെക്കിംഗ് പാതകള്‍ തുറക്കുകയും മലയോര ഗ്രാമങ്ങളിലേക്ക് വില്ലേജ് സ്റ്റേകള്‍ വ്യാപിപ്പിക്കുകയും ചെയ്താല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ഇക്കോ-അഡ്വഞ്ചര്‍ ഹബ്ബായി കൊല്ലം ജില്ലയെ മാറ്റാന്‍ സാധിക്കും.

ജടായു എര്‍ത്ത് സെന്‍റര്‍

ചടയമംഗലത്തുള്ള ജടായുപ്പാറ സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ജടായുവിന്‍റെ ശില്പം കാണാന്‍ മാത്രമായി കോടിക്കണക്കിന് ആളുകളെ ആകര്‍ഷിക്കാനുള്ള കെല്‍പ്പ് ഈ കേന്ദ്രത്തിനുണ്ട്. ഒരു ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടിയായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇതൊരു വലിയ ബ്രാന്‍ഡാണ്.

ഭീമാകാരമായ പ്രകൃതിദത്ത പാറക്കെട്ടുകള്‍ക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പെയിന്‍റ് ബോള്‍, ലേസര്‍ ടാഗ്, റോക്ക് ക്ലൈംബിംഗ്, സിപ് ലൈന്‍, റാപ്പല്ലിംഗ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ് തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടെ വലിയ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേബിള്‍ കാര്‍ സംവിധാനങ്ങളിലൊന്ന് ഇവിടെയുണ്ട്.

കൂടാതെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഹെലികോപ്റ്റര്‍ ടൂറിസത്തിന്‍റെ ഹബ്ബാക്കി മാറ്റാനും ഇതിന് സാധിക്കും. രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള സ്ഥലമാണിത്. ശില്‍പത്തിനുള്ളില്‍ ഒരു മ്യൂസിയവും ഡിജിറ്റല്‍ തിയേറ്ററും ഒരുക്കാനും പാറമുകളിലെ കോദണ്ഡരാമ ക്ഷേത്രം വഴി തീര്‍ഥാടകരെ ആകര്‍ഷിക്കാനുമുള്ള വലിയ സാധ്യതയുണ്ട്.

പാറക്കെട്ടുകള്‍ക്ക് മുകളിലെ ടെന്‍റ് ക്യാമ്പിംഗ്, രാത്രികാല ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ എന്നിവ വഴി 24 മണിക്കൂറും സജീവമായ ഒരു ടൂറിസം കേന്ദ്രമാക്കി ജടായു എര്‍ത്ത് സെന്‍ററിനെ മാറ്റാം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) പ്രശസ്ത ചലച്ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ച് പരിപാലിക്കുന്ന ഈ കേന്ദ്രം വലിയൊരു വിജയ മാതൃകയാണ്. വളരെ പെട്ടെന്ന് തന്നെ ജടായുപ്പാറ ലോകശ്രദ്ധ നേടി. ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ റീലുകളും ചിത്രങ്ങളും പങ്കുവെക്കപ്പെടുന്ന ഒരു പ്രധാന ലൊക്കേഷനും ജടായു എര്‍ത്ത് സെന്‍ററാണ്.

എന്നിരുന്നാലും സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഇവിടുത്തെ കേബിള്‍ കാര്‍ യാത്രയും അഡ്വഞ്ചര്‍ പാക്കേജുകളും പലപ്പോഴും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇത് ഒരു വലിയ വിഭാഗം തദ്ദേശീയ സഞ്ചാരികളെ അകറ്റി നിര്‍ത്തുന്നു. ആദ്യ ഘട്ടത്തില്‍ വിഭാവനം ചെയ്ത ഡിജിറ്റല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ഹെലി-ടൂറിസം പദ്ധതികള്‍ എന്നിവ പൂര്‍ത്തിയായിട്ടില്ല.

തിരുവനന്തപുരം-ചെങ്കോട്ട പാതയ്ക്ക് സമീപമാണെങ്കിലും റെയില്‍വേ സ്റ്റേഷനില്‍നിന്നോ എയര്‍പോര്‍ട്ടില്‍നിന്നോ ടൂറിസ്റ്റുകള്‍ക്ക് നേരിട്ട് ജടായുപ്പാറയിലേക്ക് മാത്രമായി എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മികച്ച പൊതുഗതാഗത സംവിധാനങ്ങളും പാക്കേജുകളും കുറവാണ്.

ജടായു എര്‍ത്ത് സെന്‍ററിന് അകത്ത് വലിയ വികസനം നടക്കുമ്പോഴും ചടയമംഗലം ടൗണിലോ പരിസരത്തോ സഞ്ചാരികള്‍ക്ക് രാത്രി താമസിക്കാന്‍ പറ്റിയ ഹോട്ടലുകളോ ഹോംസ്റ്റേകളോ കാര്യമായില്ല. നിരക്കുകളില്‍ സാധാരണക്കാര്‍ക്കായി ചെറിയ ഇളവുകള്‍ നല്‍കുകയും ശില്‍പത്തിനുള്ളിലെ മ്യൂസിയം പദ്ധതികള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്താല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിംഗിള്‍-ഡെസ്റ്റിനേഷന്‍ ടൂറിസം ഡെസ്റ്റിനേഷനായി ജടായു എര്‍ത്ത് സെന്‍ററിനെ നിലനിര്‍ത്താം.

തെന്മല ഇക്കോ ടൂറിസം

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതിയായ തെന്മല ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഏറ്റവും തിളക്കമുള്ള വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് തെന്‍മലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളെ വിവിധ 'സോണുകളായി' തിരിച്ചിട്ടുണ്ട്.

കേരളീയ സംസ്‌കാരവും ജീവിതരീതികളും പരിചയപ്പെടുത്തുന്ന ഇടമാണ് സംസ്‌കാര മേഖല. ഇവിടുത്തെ പ്രധാന ആകര്‍ഷണം രാത്രികാലങ്ങളില്‍ ഒരുക്കുന്ന അത്യാധുനിക മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍ ആണ്. കൂടാതെ പരമ്പരാഗത ഭക്ഷണശാലകളും ഇവിടെയുണ്ട്.

പ്രകൃതിയോട് ഇണങ്ങിനിന്ന് സാഹസികത ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് സാഹസിക മേഖല. പ്രകൃതിദത്തമായ പാതകളിലൂടെയുള്ള മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, റിവര്‍ ക്രോസിംഗ്, സിപ് ലൈന്‍, എലവേറ്റഡ് വാക്ക്വേ എന്നിവയ്ക്കുള്ള മികച്ച സാധ്യതകള്‍ ഇവിടെയുണ്ട്.

കുടുംബത്തോടൊപ്പം ശാന്തമായി സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് വിനോദ മേഖല. കല്ലടയാറ്റിലേക്ക് നീളുന്ന നടപ്പാതകള്‍, ശില്പ ഉദ്യാനം, പ്രകൃതിഭംഗി ആസ്വദിക്കാനുള്ള വ്യൂ പോയിന്‍റുകള്‍ എന്നിവ വിനോദ മേഖലയിലാണ്.
സോണുകള്‍ക്കു പുറമെ വനത്തിനുള്ളില്‍ മാനുകളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തില്‍ കാണാനും കുട്ടികള്‍ക്ക് പ്രകൃതിയെക്കുറിച്ച് പഠിക്കാനുമുള്ള മികച്ചൊരു ഇക്കോ-സ്പോട്ടു കൂടിയാണ് തെന്‍മല.

തെന്മല പരപ്പാര്‍ അണക്കെട്ടിന് നടുവിലൂടെ, ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കാടുകള്‍ അതിരിടുന്ന ജലാശയത്തിലൂടെയുള്ള ബോട്ടിംഗ് വന്യമൃഗങ്ങളെ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമുള്ള അവസരം സഞ്ചാരികള്‍ക്കു നല്‍കുന്നു. വനംവകുപ്പിന്‍റെ കീഴില്‍ ശെന്തുരുണി കാടുകളിലേക്ക് നടത്തുന്ന ഗൈഡഡ് ട്രെക്കിംഗ് പാക്കേജുകള്‍, കാടിനുള്ളിലെ ടെന്‍റ് ക്യാമ്പിംഗ് എന്നിവ സാഹസികരായ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പദ്ധതിയായതിനാല്‍ കാലാനുസൃതമായ പുതുക്കലുകള്‍ ആവശ്യമാണ്. മൂന്നാര്‍, വാഗമണ്‍, വയനാട് എന്നിവയ്ക്ക് ലഭിക്കുന്ന തരത്തിലുള്ള ഒരു പുതിയ ബ്രാന്‍ഡിംഗ് സമീപകാലത്ത് തെന്മലയ്ക്ക് ലഭിക്കുന്നില്ല. മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ ബോട്ടിംഗും ട്രെക്കിംഗും നിര്‍ത്തിവെക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് വനത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ സുരക്ഷിതമായ 'മണ്‍സൂണ്‍ പാക്കേജുകള്‍' വികസിപ്പിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വനംവകുപ്പിന്‍റെയും ഡിടിപിസിയുടെയും കുറച്ച് കോട്ടേജുകള്‍ ഉണ്ടെങ്കിലും തെന്മലയ്ക്ക് ചുറ്റും അന്താരാഷ്ട്ര നിലവാരമുള്ള സ്വകാര്യ റിസോര്‍ട്ടുകളോ ഹോംസ്റ്റേകളോ വലിയ രീതിയില്‍ വളര്‍ന്നു വന്നിട്ടില്ല. വരുംതലമുറയെക്കൂടി ആകര്‍ഷിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍, കൂടുതല്‍ ആധുനിക സാഹസിക വിനോദങ്ങള്‍ (സിപ് ലൈന്‍, സ്‌കൈവാക്ക് പോലുള്ളവ), മെച്ചപ്പെട്ട മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവ കൊണ്ടുവന്നാല്‍ തെന്മലയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രമായി നിലനിര്‍ത്താം.

പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ പുനലൂര്‍-ചെങ്കോട്ട പാതയില്‍ ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ്. വനത്തിനുള്ളില്‍ ഏകദേശം 300 അടി ഉയരത്തില്‍നിന്ന് പാറക്കെട്ടുകളിലൂടെ പാല്‍ പോലെ ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയമായ കാഴ്ചാനുഭൂതിയാണു നല്‍കുന്നത്.
പശ്ചിമഘട്ടത്തിലെ കാടുകളിലെ അപൂര്‍വമായ ഔഷധസസ്യങ്ങളെ സ്പര്‍ശിച്ചാണ് പാലരുവിയിലെ വെള്ളം ഒഴുകിയെത്തുന്നത്.

അതിനാല്‍ ഈ വെള്ളത്തിലെ കുളി ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നതാണെന്നും രോഗശമന ശേഷിയുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു. ഇത് 'ഹീലിംഗ് ടൂറിസത്തിന്' മികച്ച സാധ്യതയൊരുക്കുന്നു. വലിയ വെള്ളച്ചാട്ടമാണെങ്കിലും, വെള്ളം വന്നുവീഴുന്ന ഭാഗത്ത് സഞ്ചാരികള്‍ക്ക് (പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും) സുരക്ഷിതമായി ഇറങ്ങി കുളിക്കാനുള്ള സൗകര്യമുണ്ട്. വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍, വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള ഉള്‍ക്കാടുകളിലേക്ക് ഗൈഡഡ് ട്രെക്കിംഗ് നടത്താനും പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള വലിയ അവസരമുണ്ട്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് പാലരുവി അതിന്‍റെ പൂര്‍ണ സൗന്ദര്യത്തില്‍ എത്താറുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍ (പാലരുവി കൊട്ടാരം) ഇവിടെയുണ്ട്. ചരിത്രപരമായ ഈ വശത്തെക്കൂടി ടൂറിസവുമായി ബന്ധിപ്പിക്കാവുന്നതാണ്. പക്ഷേ, ഈ രീതിയില്‍ നമ്മുടെ ഭരണകൂടം നിങ്ങിയിട്ടില്ല. ജനുവരി മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തില്‍ വെള്ളം വളരെ കുറവാകും. ഈ സമയങ്ങളില്‍ സഞ്ചാരികളുടെ എണ്ണം പകുതിയിലധികമായി കുറയുന്നു. ഓഫ്-സീസണില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റ് വിനോദങ്ങളോ (ഉദാഹരണത്തിന് അഡ്വഞ്ചര്‍ പാര്‍ക്ക്, കാനോപി വോക്ക്) ഇവിടെ വികസിപ്പിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയാണ്.

കനത്ത മഴ പെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയോ മലവെള്ളപ്പാച്ചിലോ ഉണ്ടായാല്‍ സുരക്ഷ മുന്‍നിര്‍ത്തി ദിവസങ്ങളോളം പാലരുവി അടച്ചിടാറുണ്ട്. ലൈവ് അപ്‌ഡേറ്റുകള്‍ നല്‍കാനുള്ള ഡിജിറ്റല്‍ സംവിധാനം ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ വസ്ത്രം മാറാനുള്ള മുറികളുടെയും ശുചിമുറികളുടെയും എണ്ണം തികയാതെ വരാറുണ്ട്. കൂടാതെ നല്ലൊരു കഫറ്റീരിയയോ വിശ്രമകേന്ദ്രങ്ങളോ വെള്ളച്ചാട്ടത്തിന് സമീപമില്ല എന്നത് വലിയ പോരായ്മയാണ്.

ആളുകളെ അവിടെ കൂടുതല്‍ സമയം ഇരുത്താനോ, പ്രദേശത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് (ഉദാഹരണത്തിന് ആര്യങ്കാവ് റെയില്‍വേ പാലം, റോസ്മല) നയിക്കാനോ ഉള്ള സംയോജിത പാക്കേജുകള്‍ കുറവാണ്. വേനല്‍ക്കാലത്ത് വെള്ളം കുറയുന്ന അവസ്ഥയെ മറികടക്കാന്‍ വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് പരിപാലിക്കുകയും സമീപത്തെ മറ്റ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 'കിഴക്കന്‍ കൊല്ലം ടൂറിസം സര്‍ക്യൂട്ട്' രൂപീകരിക്കുകയും ചെയ്താല്‍ പാലരുവിയുടെ പ്രസക്തി ഇനിയും കൂട്ടാവുന്നതേയുള്ളൂ.

Kollam

ദേശീയപാത കൈയേറി കച്ചവടം : ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

കൊട്ടിയം: പഴയ ദേശീയപാതയുടെ വശങ്ങള്‍ കൈയേറി ഷെഡുകള്‍ കെട്ടിയും അല്ലാതെയും കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയ കോര്‍പറേഷനിലെ ഉദ്യോഗസ്ഥ സംഘത്തെ കച്ചവടക്കാരും യൂണിയന്‍ നേതാക്കളും ചേര്‍ന്ന് തടഞ്ഞു. പ്രതിഷേധം കനത്തതോടെ ഒഴിപ്പിക്കല്‍ നടപടികളില്‍നിന്നും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. മതിയായ പോലീസ് ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കല്‍ ഒഴിവാക്കി മടങ്ങിയത്. അടുത്ത ദിവസം കൂടുതല്‍ പോലീസുമായി എത്തി റോഡ് കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുവാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

കാവനാട് -മേവറം പഴയ ദേശീയപാതയില്‍ പഴയാറ്റിന്‍കുഴിയിലാണ് ഇന്നലം രാവിലെ കോര്‍പറേഷന്‍റെ വടക്കേവിള, ഇരവിപുരം സോണലുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്‍റ് ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയത്. ഒരാഴ്ച മുമ്പ് ഇവിടെ ഉണ്ടായിരുന്ന കുറച്ചു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.

മുഴുവന്‍ പേരെയും ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സജീവ്, ട്രേഡ് യൂണിയന്‍ നേതാവ് ത്യാഗരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ എത്തിയത്. വിവരമറിഞ്ഞ് ഇരവിപുരം പോലീസും കണ്‍ട്രോള്‍ റൂം പോലീസും സ്ഥലത്തെത്തിയെങ്കിലും കൂടുതല്‍ പോലീസ് ഇല്ലാത്തതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കാതെ പോവുകയായിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനത്തെതുടര്‍ന്ന് പോലീസിന്‍റെ ലഭ്യത കുറവുമൂലമാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കാന്‍ നടപടികളില്‍നിന്നും പിന്മാറിയത്.

Kollam

39 വര്‍ഷത്തിനുശേഷമുള്ള അറസ്റ്റ് : തുടര്‍ നിയമനടപടികള്‍ വൈകിയേക്കും

പൂയപ്പള്ളി(കൊല്ലം): സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 39 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായെങ്കിലും തുടര്‍ നിയമ നടപടികള്‍ വൈകാന്‍ സാധ്യത.

വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ ചന്ദ്രശേഖര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മോഹനന്‍ പിള്ള (64) കഴിഞ്ഞ ദിവസമാണ് കോട്ടയം കല്ലറയില്‍നിന്ന് അറസ്റ്റിലായത്.

കൊലപാതകം കഴിഞ്ഞു 39 വര്‍ഷമായതിനാല്‍ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും തുടര്‍നടപടിയെന്നു പൊലീസ് പറഞ്ഞു. പിടികൂടിയ വ്യക്തി മോഹനന്‍ പിള്ള തന്നെയെന്നു തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.

ഡിഎന്‍എ പരിശോധന വേണ്ടി വന്നാല്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത മോഹനന്‍ പിള്ള കൊട്ടാരക്കര സബ്ജയിലിലാണ്.

Kollam

കാപ്പാ: രണ്ടുപേര്‍ കരുതല്‍ തടങ്കലില്‍

കൊല്ലം: കണ്ണനല്ലൂര്‍ ഷര്‍മി മന്‍സിലില്‍ ഷഹാര്‍(27), കൊല്ലം മുഖത്തല കടയില്‍ വീട്ടില്‍ അജ്മല്‍(35) എന്നിവരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഇവര്‍ക്കെതിരെ മുന്‍പ് നിരവധി തവണ നിയമനടപടികള്‍ സ്വീകരിച്ചിട്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ നപടി സ്വീകരിച്ചത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എം. ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആനി ജൂലിയ തോമസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.
2021 മുതല്‍ കണ്ണനല്ലൂര്‍, കൊട്ടിയം, കുണ്ടറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴോളം കേസുകളില്‍ പ്രതിയാണ് ഷഹാര്‍. അജ്മലിനെതിരെ 2023 മുതല്‍ കൊട്ടിയം, കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കല്ലനല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബസന്തിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആശാ വി. രേഖ, റെനോക്സ്, എഎസ്‌ഐ പ്രജേഷ്, എസ്.സി.പി.ഓ മാരായ മനാഫ്, നജുമുദീന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഷഹാറിനെ അറസ്റ്റ് ചെയ്തത്. കൊട്ടിയം പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ് വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ നിയാസിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ആഷ്നി, സൗരവ്, സിപിഓ മാരായ ചന്ദു, ശ്രീക്കുട്ടന്‍, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്.

Kollam

വീടിന്‍റെ വാതില്‍ തകര്‍ത്ത് മോഷണം; സ്വർണവും പണവും കവർന്നു

ശാസ്താംകോട്ട: പൂട്ടിയിട്ടിരുന്ന വീടിന്‍റെ വാതില്‍ തകര്‍ത്ത് അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും അറുപതിനായിരം രൂപയും കവര്‍ന്നു. മുതുപിലാക്കാട് പടിഞ്ഞാറ് കലാ സദനം തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

തങ്കമണിയമ്മയെ ഒരാഴ്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹായിയായ സ്ത്രീ എല്ലാ ദിവസവും വീട്ടില്‍ വന്ന് ഭക്ഷണം തയാറാക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇന്നലെ വീടിന്‍റെ മുന്‍ഭാഗത്തെ കതക് തുറന്നു കിടക്കുന്നതുകണ്ട സമീപവാസികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സിസിടിവി ക്യാമറ സംവിധാനവും കവര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മൈനാഗപ്പള്ളി ഉദയാ ജംക്ഷനിലും കുന്നത്തൂര്‍ ഐവര്‍കാലയിലും ശൂരനാട് വടക്ക് ആനയടിയിലും വീട് കുത്തിത്തുറന്ന് മോഷണ ശ്രമം ഉണ്ടായി.

Kollam

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ചടയമംഗലം: നിലമേല്‍ എംസി റോഡില്‍ രാജ് റസിഡന്‍സിക്ക് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഉള്‍പ്പടെയുള്ള മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയും കൂട്ടി ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അമിതവേഗതയില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Kollam

ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹം അണിനിരക്കണം: മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ പൊതുസമൂഹം അണിനിരക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരിന്‍റെ തൂഫാന്‍ ലഹരി പ്രതിരോധ കാമ്പയിനിന്‍റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്‍റെ വിദ്യാലയം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങു വീഴുമെന്നും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തില്‍ താഴെതട്ടുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരിയെ മന്ത്രി തൂഫാന്‍ ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായിസംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി.

കേരള കാത്തലിക് ടീച്ചേഴ്സ് പ്രസിഡന്‍റ് ടോം മാത്യു അധ്യക്ഷനായി. ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തില്‍ എന്ന വിഷയത്തില്‍ പ്രസംഗിച്ചു. കാത്തലിക് ടീച്ചേഴ്സ് ട്രഷറര്‍ റോബിന്‍ മാത്യു, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Kollam

ലഹരിവിരുദ്ധ സന്ദേശവുമായി ജെഴ്സി ഡേ

തങ്കശേരി: ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നല്‍കി തങ്കശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെഴ്സി ഡേ ആചരിച്ചു.

ലഹരിവിരുദ്ധ സന്ദേശവുമായി ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ആവേശം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീമുകളുടെ ജെഴ്സി ധരിച്ചും ടീ ഷര്‍ട്ടുകളും ട്രാക്ക് പാന്റ്‌സുകളും ധരിച്ചും ജെഴ്സി ഡേ ആചരിച്ചു. ജെഴ്‌സി ഡേയുടെ ഉദ്ഘാടനം കൊല്ലം എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ വി. റോബര്‍ട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്‍റണി ജെഴ്‌സി ഡേ കിക്ക് ഓഫ് ചെയ്തു. ലോകകപ്പ് പ്രമുഖ ടീമുകളുടെ ചിത്രങ്ങളുള്ള ക്ലോത്ത് റിവീലിംഗും വിക്കിംഗ് ക്ലാപ്പും തത്സമയം നടന്നു.

ദിനാചരണത്തിന്‍റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ റാലി നടത്തി. റാലി എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്കു വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്‍റണി നേതൃത്വം നല്‍കി.

 

Kollam

ഭാരതീപുരം തുമ്പോട് സെന്‍റ് കുര്യാക്കോസ് ദേവാലയ ശതാബ്‌ദി പെരുന്നാളിന് കൊടിയേറി

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തുമ്പോട് സ്ഥിതിചെയ്യുന്ന സെന്‍റ് കുര്യാക്കോസ് ദൈവാലയത്തിലെ ശതാബ്ദി പെരുന്നാളിനു കൊടിയേറി. ദേവാലയത്തിന്‍റെ ശതാബ്ദി പെരുന്നാള്‍ 15ന് ആചരിക്കും. പെരുന്നാളിന് മുന്നോടിയായി കുണ്ടറ സെന്‍റ് കുര്യാക്കോസ് സെമിനാരിയില്‍നിന്നു ദീപശിഖാ പ്രയാണം നടന്നു. ദീപശിഖ പ്രയാണത്തിനു വിവിധ ദേവാലയങ്ങള്‍ സ്വീകരണം നല്‍കി. അഞ്ചിന് വിശുദ്ധ കുര്‍ബാനയും ആഘോഷമായ പെരുന്നാള്‍ കൊടിയേറ്റും നടന്നു. ഫാ. മാത്യൂസ് ടി. ലാല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.

10ന് കുളത്തൂപ്പുഴ മണ്ഡലം സുവിശേഷം സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. കോശി ജോണ്‍ നയിക്കുന്ന ധ്യാനയോഗം നടക്കും. 11ന് ഫാ.പ്രകാശ് കെ. തോമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

10.30ന് തെറ്റിക്കുഴി കുടുംബസംഗമം നടക്കും. വൈകുന്നേരം ഫാ.വര്‍ഗീസ് ടി. വര്‍ഗീസ് വചന ശുശ്രൂഷ നിര്‍വഹിക്കും. 12ന് തിരുവനന്തപുരം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജോഷ്വാ ഏബ്രഹാം മെമ്മോറിയല്‍ എന്‍ഡോവ്‌മെന്‍റ് ചാരിറ്റിയും മാതാ യൂലിത്തി ചാരിറ്റി വിതരണവും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നിര്‍വഹിക്കും. 11.30ന് നടക്കുന്ന തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം നടക്കും. ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, മറിയ ഉമ്മന്‍, ടോം കുര്യാക്കോസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍ വചനശുശ്രൂഷ നടത്തും. 13ന് ഫാ.ബഹനാന്‍ കോരുത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിന്് പ്രദക്ഷിണം നടക്കും. 14ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍ വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ.ഗീവര്‍ഗീസ് കണിയാന്ത്ര, ഫാ. ജോണ്‍ കെ. തങ്കച്ചന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകുന്നേരം 4.30ന് നടക്കുന്ന ഇടവകയുടെ ശതാബ്ദി സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മന്ത്രി പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സി. അജയപ്രസാദ് എംഎല്‍എ, പി.എസ്. സുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാന പെരുന്നാള്‍ ദിവസമായ 15ന് രാവിലെ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ, എ.ജെ. ശാമുവേല്‍ റമ്പാന്‍, ഫാ.ജെ. മാത്തുക്കുട്ടി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ജോഷ്വാ ഏബ്രഹാം മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തപ്പെടുമെന്ന് വികാരി ഫാ.ഗീവര്‍ഗീസ് പള്ളിവാതുക്കല്‍, ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, സെക്രട്ടറി റോയ് തോമസ്, പെരുന്നാള്‍ കണ്‍വീനര്‍ ഷാജി ശാമുവേല്‍ എന്നിവര്‍ അറിയിച്ചു.

 

Kollam

മൊബൈല്‍ പാസ്‌പോര്‍ട്ട് സേവാ വാന്‍ പുനലൂരിലെത്തി

പുനലൂര്‍ : തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ മൊബൈല്‍ പാസ്‌പോര്‍ട്ട് സേവാ വാന്‍ പുനലൂരിലെത്തി. ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. അപേക്ഷകരുടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇ മൊബൈല്‍ പാസ്‌പോര്‍ട്ടിലൂടെ ലഭിക്കും.

പുതിയ പാസ്‌പോര്‍ട്ടിനായി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കാനും ബയോമെട്രിക് സംവിധാനവും അപേക്ഷകന്റെ ഫോട്ടോ എടുക്കാനുള്ള സജ്ജീകരണങ്ങളും മൊബൈല്‍ വാനില്‍ ഒരുക്കിയിട്ടുണ്ട്.

അപേക്ഷകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്കാണ് ഇ സേവനം ലഭിക്കുന്നത്. ഒരു ദിവസം 25 പേര്‍ക്ക് സേവാ വാനിന്‍റെ പ്രയോജനം ലഭിക്കും.

വിദേശകാര്യ വകുപ്പിന്‍റെ നൂതന സംരംഭമാണിത്. തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജീവമറിയ ജോയി ആണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. എം. സതീഷ് കുമാര്‍ പാസ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നു.

ഒരു ദിവസം 25 പേര്‍ക്ക് മാത്രമായി സേവനം നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഈ സേവനം ലഭിക്കുന്നതിന് ഓഗസ്റ്റില്‍ മൊബൈല്‍ പാസ്‌പോര്‍ട്ട് സേവ വാന്‍ വീണ്ടും പുനലൂരില്‍ എത്തിക്കുമെന്ന് ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, എസ്.അന്‍വര്‍, ഗീതാ കുമാരി, അനിത, കൗണ്‍സിലര്‍മാരായ സുനില്‍ തോമസ്, ദീപ് കുമാര്‍, ആര്‍. റിയാസ്, റാണി ജേക്കബ്, ഷീബാ മോള്‍, രഞ്ജിത മോഹന്‍, നാസില ഷാജി, ഫാത്തിമ സുധീര്‍, ഷഫ്‌ന ഷാജഹാന്‍, പ്രവീണ, ജോസഫ് ദേവസ്യ, ഹരികൃഷ്ണന്‍, രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Kollam

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കുണ്ടറ : ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്‍റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പ്രതിമാസ പരിപാടിയും ഇളമ്പളൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. വിദ്യാഭ്യാസ മേഖലയിലും കലാ കായിക മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

മന്ത്രി പി.സി. വിഷ്ണുനാഥ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്‍റ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബാബുക്കുട്ടന്‍പിള്ള, കെ. സുഗതന്‍, സരോവാരം ശ്രീകുമാര്‍. ശ്രീകുമാര്‍ പെരുമ്പുഴ, സെക്രട്ടറി പ്രഫ. മാത്യു വര്‍ഗീസ്, ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Kollam

എസ്പിസി പാസിംഗ് ഔട്ട് പരേഡ്

അഞ്ചല്‍ : ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്‌കൂളിലെ എസ്പിസി എട്ടാമത് ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.


പരിശീലനം പൂര്‍ത്തീകരിച്ച 43 വിദ്യാര്‍ഥികളാണ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഏരൂര്‍ എസ്എച്ച്ഒ വി.എസ്. അജീഷ് മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ആനന്ദ്, വൈസ് പ്രസിഡന്‍റ് ലില്ലിക്കുട്ടി നെത്‌സന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ മാഹീന്‍ കാട്ടുംപുറം, സോഫിയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. സാബു, സ്‌കൂള്‍ എച്ച്എം ലാലി, പിടിഎ പ്രസിഡന്‍റ് സിനു ജോണ്‍, സ്‌കൂള്‍ മാനേജര്‍ ഫാ, ജോജി തോമസ്, എസ്‌ഐമാരായ പി.എം. പ്രീയ, എം. ഷാജഹാന്‍, എസ്പിസി ഗാര്‍ഡിയന്‍ പ്രസിഡന്‍റ് ജി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച കേഡറ്റുകള്‍ പരിശീലകര്‍ ഉള്‍പ്പടെയുള്ളവരെ അനുമോദിച്ചു.

Pathanamthitta

ജില്ലയിലെ നെൽകര്‍ഷകര്‍ സപ്ലൈകോയെ കൈവിടുന്നു

പത്തനംതിട്ട: ജില്ലയിലെ നെല്‍ കര്‍ഷകര്‍ സപ്ലൈകോയെ കൈവിടുന്നു. ഉത്പാദിപ്പിച്ച നെല്ല് ഇനി സ്വകാര്യ മില്ലുകളിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. നെല്ല് സംഭരണത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 2163 കര്‍ഷകരാണ്. അഞ്ചു താലൂക്കുകളില്‍നിന്നായി 10,034 ടണ്‍നെല്ലാണ് ഇത്തവണ സപ്ലൈകോ സംഭരിച്ചത്.

തിരുവല്ല താലൂക്കില്‍നിന്നു മാത്രം 7224 ടണ്‍ നെല്ല് സംഭരിച്ചു. 1649 കര്‍ഷകരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കോഴഞ്ചേരി താലൂക്കില്‍ 267 കര്‍ഷകരില്‍നിന്ന് 1536 ടണ്‍ നെല്ലും 180 കര്‍ഷകരുള്ള അടൂരില്‍ 943 ടണ്‍ നെല്ലും മല്ലപ്പള്ളിയില്‍ 35 കര്‍ഷകരില്‍നിന്ന് 249 ടണ്ണും സംഭരിച്ചിട്ടുണ്ട്. സംഭരണത്തില്‍ ഏറ്റവും കുറവ് കര്‍ഷകര്‍ കോന്നി താലൂക്കിലാണ് 32 കര്‍ഷകരാണ് കോന്നിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവരില്‍നിന്ന് 82 ടണ്‍നെല്ല് മാത്രമാണ് സംഭരിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിയുള്ള അപ്പര്‍കുട്ടനാട് മേഖലയില്‍ മേയില്‍ കൊയ്ത്ത് പൂര്‍ത്തീകരിച്ചിരുന്നു.

ജില്ലയിലെ മുണ്ടകന്‍ കൃഷി വിളവെടുപ്പ് ജുണോടെയാണ് പൂര്‍ത്തിയായത്. ജില്ലയിലാകെ 2390 ഹെക്ടര്‍ സ്ഥലത്തുനിന്നു മാത്രമാണ് സപ്ലൈകോയ്ക്ക് നെല്ല് സംഭരിക്കാനായത്. എന്നാല്‍, 4000 ഹെക്ടറില്‍ അധികം സ്ഥലത്തു നെല്‍കൃഷി നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അവശേഷിച്ച കര്‍ഷകര്‍ സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നേരിട്ട് നല്‍കുകയായിരുന്നു. ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുകയില്ല. സപ്ലൈകോ വഴി നെല്ല് സംഭരിക്കുമ്പോള്‍ സംഭരണ വില കിട്ടാന്‍ മാസങ്ങളോളം വേണ്ടി വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ പല കര്‍ഷകരും നേരിട്ട് നെല്ല് വില്‍ക്കുകയാണ് ചെയ്തത്. സപ്ലൈകോ വഴിനെല്ല് നല്‍കിയ വകയില്‍ 30 കോടി രൂപയിലധികം കര്‍ഷകര്‍ക്ക് ഈ സീസണില്‍ മാത്രം സംഭരണ വിലയായി കിട്ടാനുണ്ട്.

ഇതുമൂലം വായ്പ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷി ഇറക്കിയവര്‍ കൂടുതല്‍ കടക്കണിയിലാകുകയാണ്. തന്നെയുമല്ല അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ പ്രധാന സംഭരണ പദ്ധതികളില്‍ നിന്നും സപ്ലൈകോ ഒഴിവാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.

സപ്ലൈകോയുടെ അനാസ്ഥ

യഥാസമയം നെല്ല് സംഭരിക്കാതിരിക്കുകയും സംഭരിച്ച നെല്ലിന്‍റെ വില നല്‍കാതെയും സപ്ലൈകോ നെല്‍ക്കര്‍ഷകരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്‍റെ വില വായ്പയായിട്ടാണ് കേരളം നല്‍കുന്നത്.

തന്നെയുമല്ല വായ്പയായി നല്‍കുന്ന തുകയുടെ തിരിച്ചടവ് കര്‍ഷകര്‍തന്നെ ഏറ്റെടുക്കേണ്ടി വരുന്നു. ഇത്തരം വായ്പകളുടെ ഉത്തരവാദിത്വം കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്പിക്കില്ലെന്ന് സപ്ലൈകോയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരത്തേ ഉറപ്പു നല്‍കിയിരുന്നെങ്കിലും സപ്ലൈകോയുടെ ധാരണാപത്രം പ്രകാരം ഇതിന്‍റെ ബാധ്യത കര്‍ഷകര്‍ക്കാണെന്ന് കാണിച്ചിട്ടുണ്ട്.

തിരിച്ചടവ് താമസിച്ചാല്‍ കര്‍ഷകരുടെ സിവില്‍ സ്‌കോര്‍ കുറയുകയും അത് മറ്റു വായ്പകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. കേന്ദ്രവിഹിതം അനുവദിച്ചാലും നെല്ലുവില സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തണമെന്നാണ് കേന്ദ്ര കൃഷിവകുപ്പും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യവസ്ഥ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്തിയ മില്ലുകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതും സപ്ലൈകോയ്ക്കു തിരിച്ചടിയായി.

പാടത്തു കൊയ്ത്ത് പൂര്‍ത്തിയായാലും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിക്കാറില്ല. മഴ നനയാതെയും കിളിര്‍ക്കാതെയും നെല്ല് സംരക്ഷിക്കേണ്ട ബാധ്യത കര്‍ഷകര്‍ക്കാണ്. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിനു സപ്ലൈകോയും കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം.

ജില്ലയിലെ പ്രധാന നെല്‍കൃഷി കേന്ദ്രങ്ങള്‍

തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന അപ്പര്‍കുട്ടനാട് മേഖലയാണ് മലയോര ജില്ലയുടെ പ്രധാന നെല്ലറ. ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ആറന്മുള പുഞ്ച. പമ്പാനദിയുടെ തീരത്തുള്ള പ്രധാന ജലസംഭരണി കൂടിയാണ് ഇത്.

അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം നെല്‍കൃഷിയുള്ളത് വള്ളിക്കോട് പാടശേഖരത്താണ്. നരിക്കുഴി കാരുവേലി, തലച്ചേറ് എന്നിവയും ഇതിന്‍റെ ഭാഗമാണ്. പന്തളം മേഖലയിലെ ഏറ്റവും വിസ്തൃതിയാര്‍ന്ന കരിങ്ങാലിപുഞ്ച ഇരുപ്പു കൃഷിക്കു പേരുകേട്ട വയലാണ്. ഓമല്ലൂര്‍, കൊടുമണ്‍ പഞ്ചായത്തുകളിലും വ്യാപകമായി നെല്‍കൃഷി ചെയ്തുവരുന്നുണ്ട്

Pathanamthitta

പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപക നിയമനത്തില്‍ അനാസ്ഥ : നാല്പതിലധികം സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല

പത്തനംതിട്ട: ജില്ലയിലെ നാല്പതിലധികം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നാഥനില്ല. ഇതു പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ വൈകുന്നത് പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇവര്‍ക്ക് എല്‍പിഎസ്ടി, യുപിഎസ്ടി തസ്തികകളില്‍ നിയമനം ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

2026 ജനുവരിയില്‍ സംസ്ഥാനവ്യാപകമായി സര്‍വീസ് കാര്‍ഡ് വിളിച്ചു നടപടികള്‍ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി. എന്നാല്‍, പത്തനംതിട്ട ജില്ലയില് മാത്രം ഈ പ്രക്രിയ നടന്നില്ല.

സീനിയോറിറ്റി ലിസ്റ്റ് വന്ന ശേഷം പ്രമോഷന്‍ താത്കാലികമായി വേണ്ടെന്നുവയ്ക്കുന്നതിനുള്ള അവസരം നല്‍കേണ്ടതുണ്ട്. അതിനുശേഷം ഫൈനല്‍ ലിസ്റ്റ് തയാറാക്കണം. ഈ മൂന്നു ഘട്ടങ്ങളും ജില്ലയില്‍ ഇതേവരെ നടന്നിട്ടില്ല. മറ്റു ജില്ലകളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം നടത്തിക്കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ നിലവിലുള്ള ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന നിയമനത്തില്‍ എല്‍പിഎസ്ടി ലിസ്റ്റിലുള്ളവരും ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റിന്‍റെ തുടര്‍ച്ച നിലനില്‍ക്കുന്നുമുണ്ട്.

എന്നാല്‍, നിയമനം വൈകിക്കാന്‍ ഡിഡിഇ ഓഫീസ് ഇപ്പോള്‍ പുതിയ ന്യായങ്ങള്‍ പറയുകയാണ്. എല്‍പി, യുപി ലിസ്റ്റുകളില്‍നിന്ന് മാറിമാറി നിയമിക്കണമെന്നാണ് അധികൃതരുടെ വാദം. ഇതിന് ഡിജിഇയുടെ ഉത്തരവ് വേണമെന്നും പറയുന്നു.

പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിന്‍റെ പൂര്‍ണ അധികാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ്. നിയമനം എങ്ങനെ വേണമെന്ന് ഡിഡി തലത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. നിലവില്‍ 50 വയസു കഴിഞ്ഞവരെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് നിയമനം നടത്തുന്നത്. കെ-ടെറ്റ് യോഗ്യത നേടുന്നതിന് 2028 നവംബര്‍ വരെ സമയമുണ്ട്.

പ്രമോഷന് കെ-ടെറ്റ് നിര്‍ബന്ധമായതിനാല്‍ വിരമിക്കാന്‍ ഒന്ന്, രണ്ട് വര്‍ഷം മാത്രമുള്ള അധ്യാപകര്‍ പോലും പരീക്ഷ എഴുതിയെടുത്തിരുന്നു. ഈ സാഹചര്യം എല്ലാ ജില്ലകളിലും നിലനില്‍ക്കുമ്പോഴാണ് പത്തനംതിട്ടയില്‍ മാത്രം നിയമനം തടസപ്പെടുത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇതോടെ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍.

പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ നിയമനം ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും കെഎസ്ടിഎ കുറ്റപ്പെടുത്തി. അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ടിഎ ജില്ലാ പ്രസിഡന്‍റ് എ. കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ് എന്നിവര്‍ പറഞ്ഞു.

എയ്ഡഡ് മേഖലയില്‍ പ്രഥമാധ്യാപകര്‍ മാത്രം

പത്തനംതിട്ട: ജില്ലയിലെ ഭൂരിഭാഗം എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകര്‍ മാത്രമാണുള്ളത്. കുട്ടികളുടെ കുറവു മൂലം സ്ഥിരാധ്യാപക തസ്തിക നഷ്ടമായ സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയമിച്ചാണ് മുന്നോട്ടു പോകുന്നത്. തസ്തിക നിര്‍ണയപ്രശ്‌നങ്ങളില്‍ താത്കാലിക അധ്യാപക തസ്തികകളും പലയിടത്തും ലഭിച്ചിട്ടില്ല. സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലാകട്ടെ പ്രഥമാധ്യാപകരും ഇല്ലാത്ത സ്ഥിതിയുണ്ട്.

സര്‍വീസിലുള്ള പ്രഥമാധ്യാപകര്‍ വിരമിക്കുന്ന ഒഴിവില്‍ പകരം നിയമനത്തിന് സ്ഥിരാധ്യാപകരില്ലാത്ത സ്‌കൂളുകളിലാണ് പുറമേനിന്ന് ആളെ എടുക്കേണ്ടിവരുന്നത്.
നേരത്തേ പ്രഥമാധ്യാപകരുടെ കുറവുകാരണം ഒരാള്‍ക്കുതന്നെ ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നല്‍കിയിരുന്നു.

എയ്ഡഡ് കോര്‍പറേറ്റ് മാനേജ്‌മെന്‍റുകളില്‍ സ്ഥിരാധ്യാപക നിയമനവും മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തുതന്നെ കുട്ടികളുടെ കുറവ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രൈമറി വിദ്യാലയങ്ങള്‍ ഏറെയുള്ളതും പത്തനംതിട്ട ജില്ലയിലാണ്. പത്തില്‍ താഴെ കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Pathanamthitta

‌ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങളുമായി പ്രൈമറി സ്‌കൂള്‍ തെരഞ്ഞെടുപ്പ്

വെണ്ണിക്കുളം: കുട്ടികളില്‍ ജനാധിപത്യ അവബോധവും പൗരബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വെണ്ണിക്കുളം എംഡിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ എല്ലാ നിയമങ്ങളും പ്രക്രിയകളും പാലിച്ചു നടത്തിയ വോട്ടെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അക്‌സാ സജിയെ സ്‌കൂള്‍ ലീഡറായി തെരഞ്ഞെടുത്തു.

ഒരു പൊതുതെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളും അതേപടി സ്‌കൂളില്‍ പുനരാവിഷ്‌കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കല്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന, സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ചുള്ള പ്രചാരണം, വോട്ടര്‍മാരെ നേരില്‍ക്കണ്ടുള്ള വോട്ട് അഭ്യര്‍ഥന, സ്ഥനാര്‍ഥി സംഗമം എന്നിവ ഇതിന്‍റെ ഭാഗമായി നടന്നു. യഥാര്‍ഥ വോട്ടെടുപ്പിനു സമാനമായി, വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലില്‍ മഷി പുരട്ടിയാണ് കുട്ടികള്‍ ബൂത്തിന് പുറത്തേക്കിറങ്ങിയത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് (ഇവിഎം) ബദലായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നുള്ള പ്രത്യേക വോട്ടിംഗ് ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണില്‍ സജ്ജമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

പോളിംഗ് ബൂത്തിലെ ജോലികളും കുട്ടികളാണ് നിര്‍വഹിച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക മിനി സൂസന്‍ ഫിലിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് കുട്ടികളില്‍ കൃത്യമായ ധാരണയുണ്ടാക്കാനും വോട്ടെടുപ്പിന്‍റെ പ്രാധാന്യം മനസിലാക്കാനും ഇത്തരമൊരു വേദി സഹായിക്കുമെന്ന് സ്റ്റാഫ് സെക്രട്ടറി ലാബി ജോര്‍ജ് ജോണ്‍ പറഞ്ഞു.

അക്‌സാ സജി, ഡി. ദേവനന്ദന്‍, സന മറിയം, ജോയല്‍ ജിനീഷ്, യാഷു എന്നീ അഞ്ചു സ്ഥാനാര്‍ഥികളാണ് വിവിധ ചിഹ്നങ്ങളില്‍ മത്സരിച്ചത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അക്‌സാ സജി വന്‍ ഭൂരിപക്ഷത്തോടെ വിജയകിരീടം ചൂടി. ഫലപ്രഖ്യാപനത്തിനു പിന്നാലെ സ്‌കൂള്‍ അങ്കണത്തി്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിജയാഹ്ലാദപ്രകടനവും നടന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പ്രധാന അധ്യാപിക മിനി സൂസന്‍ ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ലാബി ജോര്‍ജ് ജോണ്‍, അധ്യാപകരായ ജോണ്‍ എം. തോമസ്, റോബി അന്നാ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Pathanamthitta

റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട്; വീണ്ടും പരീക്ഷണം

തിരുവല്ല: അടിപ്പാതകളില്‍ അപകടമേഖലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ മുന്നറിയിപ്പ് സംവിധാനവുമായി റെയില്‍വേ. കേരളത്തില്‍ ആദ്യമായാണ് റെയില്‍വേ അടിപ്പാതകളില്‍ ജലനിരപ്പ് ഉയരുമ്പോഴുള്ള അപകടം മുന്നറിയിപ്പ് സംവിധാനം തിരൂമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ കാമറ നിരീക്ഷണവും അതിനോടൊപ്പം തന്നെ സെന്‍സറിംഗ് സംവിധാനത്തോടെ ജലനിരപ്പ് അപകടമേഖലയ്ക്ക് മുകളില്‍ ഉയരുമ്പോള്‍ റോഡിന് ഇരുവശത്തും ചുവന്ന സിഗ്‌നല്‍ ലൈറ്റുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുകയും അപകടമുന്നറിയിപ്പ് സന്ദേശങ്ങള്‍ മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

നിരവധി പരീക്ഷണങ്ങള്‍ റെയില്‍വേ അടിപ്പാതയില്‍ നടത്തിയിട്ടും പൂര്‍ണ വിജയം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടികൂടി റെയില്‍വേ കൈക്കൊള്ളുന്നത്. റെയില്‍വേ അടിപ്പാതകളില്‍ വെള്ളം കയറിയാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് മോട്ടോര്‍ സംവിധാനവും അതോടൊപ്പം തന്നെ അടിപ്പാതകളില്‍ വഴിവിളക്കും സ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജേഷ് ആവശ്യപ്പെട്ടു.

Pathanamthitta

കല്ലേലിയില്‍ ക്ഷേത്രകവര്‍ച്ച: നഷ്ടമായത് സ്വര്‍ണ ഉരുപ്പടികള്‍

കോന്നി: കോന്നി കല്ലേലി ശ്രീശിവചാമുണ്ഡി ക്ഷേത്തില്‍ വന്‍ കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് കല്ലേലി ക്ഷേത്രത്തിന്‍റെ തിടപ്പള്ളി പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നത്. തുടര്‍ന്ന് ശ്രീകോവിലിന്‍റെയും മറ്റു ഭാഗങ്ങളുടെയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 22 സ്വര്‍ണ താലികള്‍, അഞ്ചു സ്വര്‍ണ പൊട്ടുകള്‍, വഴിപാടായി ലഭിച്ച സ്വര്‍ണ ആള്‍ രൂപങ്ങള്‍ എന്നിവയടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ സംഘം കവരികയായിരുന്നു.

ഇതിനുപുറമേ, അന്നദാന ഫണ്ടിനായി സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000ല്‍ അധികം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. വിവരമറിഞ്ഞ ഉടന്‍ കോന്നി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.

അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തുനിന്ന് മോഷ്ടാവിന്‍റേതെന്നു സംശയിക്കുന്ന ഒരു താക്കോല്‍ക്കൂട്ടം പോലീസ് കണ്ടെടുത്തു. ഇതു കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടി നഷ്ടപ്പെട്ട തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാരും പോലീസും.

Pathanamthitta

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ അമിത ഫീസ് വര്‍ധന പിന്‍വലിക്കണം: പ്രവാസി കോണ്‍ഗ്രസ്

പത്തനംതിട്ട: പാസ്പോര്‍ട്ട് അപേക്ഷ, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കുള്ള അമിത ഫീസ് വര്‍ധന് പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

ഫീസ് വര്‍ധന, വിമാനയാത്രാ നിരക്ക് എന്നിവ മൂന്നും നാലും ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ കൊള്ളയടിക്കുയാണെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിദേശ രാജ്യങ്ങളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷന്‍, തൊഴില്‍, പുനഃരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ഹനീഫ താന്നിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, ജോസ് കൊടുന്തറ, നാസര്‍ തോണ്ടമണ്ണില്‍, അഡ്വ. ഷെബിര്‍ അമ്മദ്, ബിജു മലയയില്‍, സാം പി ഏബ്രഹാം, ബിനു തോമസ്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Pathanamthitta

സോളാര്‍ ഫെന്‍സിംഗ് നിര്‍മാണത്തിൽ ക്രമക്കേട് അന്വേഷിക്കണം: ഐക്യകര്‍ഷക സംഘം

കോന്നി: സീതത്തോട് പഞ്ചായത്തിലെ വനം, കര്‍ഷക മേഖല അതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്ന് ഐക്യ കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രവി പിള്ള. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ഐക്യ കര്‍ഷക സംഘം സീതത്തോട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ ഫെന്‍സിംഗിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത കരാറുകാരെയും അവിദഗ്ധ തൊഴിലാളികളെയും ഉപയോഗിച്ചുള്ള നിലവാരമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഇതിനുപകരമായി ഇ-ടെന്‍ഡറിംഗ് സമ്പ്രദായം കര്‍ശനമായി നടപ്പിലാക്കി ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലെ അഴിമതി അവസാനിപ്പിക്കാന്‍ വനംവകുപ്പും സര്‍ക്കാരും തയാറാകണമെന്നും ഐക്യ കര്‍ഷക സംഘം സീതത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍എസ്പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചിറ്റാര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി മണ്ഡലം പ്രസിഡന്‍റ് ഷൈലജ പ്രദീപ്, ഷാലു ജോസഫ്, മജു ഏബ്രഹാം, സീതത്തോട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ ഉതുപ്പാന്‍, ജോര്‍ജ് വര്‍ഗീസ്, പ്രശാന്ത് ടി. വര്‍ഗീസ്, സുനില്‍ മാത്യു, എല്‍സമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Pathanamthitta

ഓണം കുടുംബശ്രീയോടൊപ്പം : 1429 ഏക്കറില്‍ ഓണക്കനി നിറപ്പൊലിമ കൃഷി

പത്തനംതിട്ട: ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും നാടൻ പൂക്കളും എത്തിക്കാന്‍ ഓണക്കനി - നിറപ്പൊലിമ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്‍. ഓണം കുടുംബശ്രീയോടൊപ്പം എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെഎല്‍ജികള്‍ 1429.43 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുകയാണ്. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാര്‍ഷികോത്്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കര്‍ഷകവനിതകള്‍ക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഓണപ്പൂക്കളത്തിന്‍റെ നിറമാകാന്‍ ആവശ്യമായ ബന്ദിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കള്‍ 263 കര്‍ഷകസംഘങ്ങള്‍ 89.50 ഏക്കറിലാണ് നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. നിലമൊരുക്കല്‍ മുതല്‍ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങള്‍ കുടുംബശ്രീ മിഷനും കാര്‍ഷികമേഖലയിലെ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരും കൃഷിവകുപ്പും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്.

ഉത്പാദിപ്പിക്കുന്ന പൂക്കള്‍ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഓണച്ചന്തകള്‍, വിപണനമേളകള്‍ എന്നിവയിലൂടെ വില്പന നടത്തും. ഓണക്കനി പദ്ധതിയുടെ ഭാഗമായി 796 ജെഎല്‍ജികള്‍ 749.30 ഏക്കറില്‍ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തന്‍ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. 531 ജെഎല്‍ജികള്‍ 248 ഏക്കറില്‍ വിവിധ കിഴങ്ങുവര്‍ഗങ്ങളും 553 ജെഎല്‍ജികള്‍ 343 ഏക്കറില്‍ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്.

10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പച്ചക്കറി, പൂക്കൃഷി

പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണംമൂഴി മേഖലകളിലെ 10 ട്രൈബല്‍ ജെഎല്‍ജികള്‍ 3.75 ഏക്കറില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നത് ശ്രദ്ധേയമാണ്. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം കുറച്ച് ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുരക്ഷിത ഭക്ഷ്യോത്പാദനവും സുസ്ഥിര കാര്‍ഷിക വികസനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഓണക്കനി പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും നിറപ്പൊലിമ പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയും വരുമാനം കുടുംബശ്രീ കര്‍ഷകസംഘങ്ങള്‍ നേടിയിരുന്നു.

ഈ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ പദ്ധതിയുടെ ഭാഗമാക്കാനും പൂക്കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

Pathanamthitta

പാവന സ്മൃതിയാത്ര ഇന്ന്

പത്തനംതിട്ട: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാവന സ്മൃതിയാത്ര ഇന്ന്. പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് കത്തീഡ്രലിൽനിന്ന് പുറപ്പെടുന്ന തെക്കൻമേഖലാ തീർഥാടകസംഘം കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ സംഗമിക്കും.

കാതോലിക്കാ ബാവായുടെ ജൻമനാടായ കുന്നംകുളത്ത് നിന്ന് പുറപ്പെടുന്ന തീർഥാടക സംഘത്തോടൊപ്പം കബറിടം സ്ഥിതി ചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് പദയാത്ര. അരമന കവാടത്തിൽ മാനേജർ ഫാ. യാക്കോബ് റമ്പാന്‍റെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കും.

ദേവലോകം ചാപ്പലിൽ ഇന്നു രാവിലെ ഏഴിന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ആറിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിന് അനുസ്മരണ പ്രസംഗം ഫാ. ഫിലിപ്പ് തരകൻ തേവലക്കര. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.

നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമികരാകും.

Pathanamthitta

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എൻഎസ്എസ് കോളജിൽ മാതൃകാ പച്ചക്കറിത്തോട്ടം

കോന്നി: പഞ്ചായത്ത് മഠത്തിൽകാവ് കേന്ദ്രീകരിച്ചു നടത്തിവരുന്ന ഗ്രാമ ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജ് നാഷണൽ സർവീസ് സ്കീം 116 നമ്പർ യൂണിറ്റുമായി സഹകരിച്ച് കോളജ് അങ്കണത്തിൽ മാതൃകാ പച്ചക്കറിത്തോട്ടത്തിന്‍റെ നിർമാണം തുടങ്ങി.

ഓണത്തിന് വിഷരഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എൻഎസ്എസും ഗ്രാമപഞ്ചായത്തും ഈ ഉദ്യമത്തിൽ പങ്കാളികളായിരിക്കുന്നത്. 100 തക്കാളി തൈകളും 100 വെണ്ട തൈകളുമാണ് മാതൃകാ തോട്ടത്തിൽ ആദ്യഘട്ടമായി നട്ടിട്ടുള്ളത്. വരുംദിവസങ്ങളിൽ പച്ചമുളക്, വഴുതന തൈകൾ കൂടി മാതൃകാ തോട്ടത്തിൽ നട്ടുപിടിപ്പിക്കുന്നതിനാണ് കോളജ് എൻഎസ്എസ് യൂണിറ്റ് പദ്ധതി ഇട്ടിരിക്കുന്നത്.

ഗ്രാമപഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണം കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ബീന നിർവഹിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ. ദീപ്തി, ഷെനി കുമാരി, വോളണ്ടിയർ സെക്രട്ടറിമാർ, വോളണ്ടിയർമാർ എന്നിവർ പ്രസംഗിച്ചു. നൂറു പേർ അടങ്ങുന്ന നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ പഞ്ചായത്തിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ കോളജിലെ മാതൃകാ തോട്ടത്തിൽ നട്ട് മാതൃക പ്രവർത്തകരായി.

Pathanamthitta

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ ബലികഴിച്ചു: സതീഷ് കൊച്ചുപറമ്പില്‍

പത്തനംതിട്ട: കഴിഞ്ഞ പത്തു വര്‍ഷം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ ബലികഴിച്ചതായി ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ (ഐഎൻടിയുസി) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ വേതനവർധനയ്ക്കും ജോലിഭാരം കുറയ്ക്കുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്ഇഇഎ ജില്ലാ പ്രസിഡന്‍റ് എ.ആർ. അഞ്ജന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ് .എസ്, എസ്. സുശീലന്‍, ഷിന്‍ ശ്യാമളന്‍, ഷെറീഫ് കൊട്ടിയാടന്‍, അഖില്‍ സപ്തസതി, എസ്. സുജിത്, ഗോകുല്‍ രാജ്, അനില്‍ കൊച്ചുമൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Pathanamthitta

അഗ്നിരക്ഷാ സേനയുടെ കെട്ടിടനിർമാണം നിലച്ചു

അടൂർ: പണിതീരാത്ത പന്നിവിഴയിലെ അടൂർ അഗ്നിരക്ഷാ സേനയുടെ കെട്ടിടം സി.വി. ശാന്തകുമാർ എംഎൽഎ സന്ദർശിച്ചു. കെട്ടിടത്തിന്‍റെ അവസ്ഥയെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയർന്നതോടെയാണ് എംഎൽഎ ഇന്നലെ സ്ഥലം ന്ദർശിച്ചത്.

അടിസ്ഥാന സൗകര്യങ്ങളൊ ന്നും ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് ശാന്തകുമാർ ആരോപിച്ചു. കെട്ടിടത്തിൽ സേനയുടെ പ്രവർത്തനം തുടങ്ങുന്നതിനും മറ്റ് തുടർ നടപടികൾക്കുമായി മന്ത്രി രമേശ് ചെന്നിത്തലയെ ഉടൻതന്നെ കാണുമെന്നും വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാ സേനയുടെ പരിതാപകരമായ സാഹചര്യം ഒഴിവാക്കുന്നതിനാണ് പന്നിവിഴ കെ‌ഐപി കനാലിനോടു ചേർന്ന് 3.6 കോടി രൂപ മുടക്കി കെട്ടിടം നിർമിച്ചത്. എന്നാൽ പേരിന് ഒരു കെട്ടിടവും കുറച്ച് പെയിന്‍റും അടിച്ചതല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇവിടെ പ്രാവർത്തികമാക്കിയിട്ടില്ല.

ഓഫീസിലേക്കു വേണ്ട ഒരു കാര്യങ്ങളും എത്തിച്ചിട്ടില്ല. അഗ്നിരക്ഷാ സേനയുടെ വാഹനം കെട്ടിടത്തിൽ തയാറാക്കിയിരിക്കുന്ന ഗാരേജിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.

കെട്ടിടനിർമാണത്തിന്‍റെ ഒന്നാം ഘട്ടമാണ് പൂർത്തിയായിരിക്കുന്നതെന്നാണ് അഗ്നിരക്ഷാ സേന അധികൃതർ പറയുന്നത്. ഇതിനാൽ ഒന്നാംഘട്ട ഉദ്ഘാടനം മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.

Pathanamthitta

മന്ത്രി റോജി എം. ജോണിന് ഡിസിസിയില്‍ സ്വീകരണം

പത്തനംതിട്ട: മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി പത്തനംതിട്ട ഡിസിസി ഓഫീസിലെത്തിയ റോജി എം. ജോണിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

സി.വി. ശാന്തകുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, എന്‍. ഷൈലാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, കെപിസിസി നിര്‍വാഹകസമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറി റിങ്കു ചെറിയാന്‍ ഡിസിസി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ്കുമാര്‍,

വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, ലിജു ജോര്‍ജ്, സുനില്‍ എസ്. ലാല്‍, അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവർ പങ്കെടുത്തു.

Pathanamthitta

മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ ഒഴിയണം

പത്തനംതിട്ട: ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നൽകിയിട്ടുള്ള അന്ത്യശാസനയുടെ കാലാവധി നാളെ തീരും. പുതിയ സ്ഥലം കണ്ടെത്താനാകാതെ ഇപ്പോഴും പല ഓഫീസ് മേധാവികളും നട്ടം തിരിയുകയാണ്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം.

വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾ കൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ മേധാവികൾക്കുണ്ട്. എന്നാൽ മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകടനിലയിലായ കെട്ടിടത്തിൽ ഇനി ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ദുരന്തസാധ്യത കൂടി കണക്കിലെടുത്താണ് കളക്ടറുടെ അന്ത്യശാസന.

പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, കൃഷി ഡെപ്യൂട്ടി ഡ‍യറക്ടർ ഓഫീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം അടക്കം പ്രമുഖമായ 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്.

അഞ്ചുനിലകളുള്ള കെട്ടിടത്തിന് നാലു പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. 1982ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ചത്.

കെട്ടിടത്തിന്‍റെ ഉറപ്പു വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.

കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണു സ്ഥാപനങ്ങൾ മാറ്റണമെന്നു നിർദേശിച്ചത്. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടർ എ. നിസാമുദീൻ ‌ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ യോഗം വിളിച്ചുകൂട്ടിയാണ് അന്ത്യശാസന നൽകിയത്.
വാടകക്കെട്ടിടം അതത് വകുപ്പുകൾ കണ്ടെത്തണമെന്നും വാടക സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇടപെട്ട് ചർച്ച നടത്താമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. സർ‌ക്കാർ തലത്തിൽ ഇതു സംബന്ധിച്ച് ഇടപെടൽ ഉണ്ടായിട്ടുണ്ട്.

നടപടിക്രമങ്ങളിൽ കടമ്പകൾ; താലൂക്ക് ഓഫീസ് മാറ്റം പ്രതിസന്ധിയിൽ

കോഴഞ്ചേരി താലൂക്ക് ഓഫീസ് പ്രവർത്തനത്തിനായി കടമ്മനിട്ട റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപം നാലുനില കെട്ടിടം ലഭ്യമായി. 85000 രൂപയാണ് പ്രതിമാസ വാടക. നാലായിരത്തിലധികം ചതുരശ്ര അടിയുള്ള കെട്ടിടമാണ്.

ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് മാറ്റത്തിന്‍റെ പ്രധാന തടസം. വാടകതന്നെയാണ് പ്രധാന പ്രശ്നം. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ അനുയോജ്യമായ കെട്ടിടം കണ്ടെത്തണം. സർക്കാർ അനുമതിയോടെ വാടക കരാറിൽ ഒപ്പിടാൻ വകുപ്പ് മേധാവികളുടെ അംഗീകാരം ഉറപ്പാക്കണം. 20000 രൂപ വരെയുള്ള വാടക തുക മാത്രമേ പിഡബ്ല്യുഡി ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർക്ക് അംഗീകരിക്കാനാകൂ. അതിനു മുകളിലാണ് വാടകയെങ്കിൽ സൂപ്രണ്ടിംഗ് എൻജിനിയർ, ചീഫ് എൻജിനിയർ എന്നിവരുടെ അനുമതി വേണം. വാടക തുകയിൽ സർക്കാർ അംഗീകാരം ലഭിക്കാതെയും കരാറിൽ ഏർപ്പെടാതെയും ഓഫീസുകൾക്ക് മാറാനാകില്ല.

ഫർണിച്ചറുകൾ, ക്യുബിക്കിളുകൾ എന്നിവ ഒട്ടുമിക്ക ഓഫീസുകൾക്കുമുണ്ട്. ഇവ പുതിയ ഓഫീസ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയാറാക്കി നൽകണം. ഫർണിച്ചറും ഫയലുകളും പുതിയ ഓഫീസുകളിലേക്ക് മാറ്റാൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എസ്റ്റിമേറ്റ് തയാറാക്കണം. 30 ജീവനക്കാരുളള ഓഫീസെങ്കിൽ 60000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഓഫീസ് മാറ്റത്തിനു മാത്രം ചെലവാകും. എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചെങ്കിലേ പണം അനുവദിക്കൂ. പണം ക്ഷേമനിധി ബോർഡിൽ കെട്ടിവച്ചെങ്കിൽ മാത്രമേ തൊഴിലാളികളെ ലഭ്യമാക്കൂ.

താലൂക്ക് ഓഫീസിലെ ഫയലുകൾ മാത്രം 350 ചാക്കുകളിലായി കെട്ടിവച്ചിരിക്കുകയാണ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനും കെട്ടിടങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ആസൂത്രണ വകുപ്പിനു കീഴിലെ ഓഫീസുകൾ കളക്ടറേറ്റ് വളപ്പിലെ പുതിയ ആസൂത്രണ സെക്രട്ടേറിയറ്റിലേക്കു നേരത്തേ മാറ്റിയിരുന്നു.

ഡീ കമ്മീഷൻ ആശങ്ക

ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.

വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.

എന്നാൽ, ഇക്കാര്യത്തിലെ നടപടിക്രമങ്ങളിൽ ഇളവുകൾ നൽകി ഓഫീസുകൾ മാറ്റുകയോ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ വേണമെന്ന ആവശ്യമുയരുന്നുണ്ട്.

ഓഫീസുകൾ പൂർണമായി മാറ്റിയ ശേഷം നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണ് ആലോചന. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പ്രാഥമിക ചെലവുകൾക്കായി 12 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

കോടതികളുടെ മാറ്റവും അനിശ്ചിതത്വത്തിൽ

ജില്ലാ സെഷൻസ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്, അഡീക്ഷണൽ കോടതികൾ, മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾഎന്നിവ അടക്കം എങ്ങോട്ടു മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

നഗരത്തിലെ പല കെട്ടിടങ്ങളും ഇതിനോടകം പരിശോധിച്ചെങ്കിലും സുരക്ഷാപ്രശ്നം, തൊണ്ടി മുതലുകളുടെ സൂക്ഷിപ്പ്, പാർക്കിംഗ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം തീരുമാനം വൈകി. പ്രധാന കോടതികൾ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ ധാരണ.

എന്നാൽ ഇതിന് ബിഎസ്എൻഎലിന്‍റെ അനുമതി വേണം. മൂന്ന് കോടതികൾക്കായിപോലീസ് സ്റ്റേഷനു സമീപത്തെ ഒരു കെട്ടിടം നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതികൾക്കായി സ്വന്തം കെട്ടിടം നിർമിക്കുന്നതിനു സ്ഥലം കണ്ടെത്തിയിട്ടു നാളുകളായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ല.

Pathanamthitta

ധന്യൻ മാർ ഈവാനിയോസ് അനുസ്മരണ പദയാത്രയ്ക്ക് വരവേല്പ്

അടൂർ: പുനരൈക്യ ശില്പ‌ി ധന്യൻ മാർ ഈവാനിയോസ് മെത്രാ പ്പോലീത്തയുടെ 73-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തേക്കുള്ള അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് അടൂരിൽ വരവേല്പ്.

റാന്നി - പെരുനാട് കുരിശുമല തീർ ഥാടന ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ കർദിനാൾ മാർ ബ സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശിർവദിച്ച പ്രധാന പദയാത്രാസംഘം ഇന്നലെ രാവിലെ പുത്തൻപീടിക ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം യാത്ര പുനരാരംഭിച്ചു. തിരുവല്ല അതിരൂപതയിൽനിന്നെത്തിയ തീർഥാടക സംഘവും പ്രധാന സംഘത്തോടൊപ്പം സംഗമിച്ചിരുന്നു.

തുടർന്ന് കൈപ്പട്ടൂർ വഴി ചന്ദനപ്പള്ളി തീർഥാടന ദേവാലയത്തിലെത്തി പ്രാർഥനയ്ക്കുശേഷം കൊടുമൺ, ആനന്ദപ്പള്ളി ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് തീർഥാടകർ അടൂർ തിരുഹൃദയ ദേവാലയത്തിലെത്തിയത്.

അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ പറക്കോട് സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആ രംഭിച്ച തീർഥാടക സംഘവും അടൂരിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.

അടൂർ തിരുഹൃദയ ദേവാലയത്തിൽ തീർഥാടക സംഘത്തെ ഡൽഹി - ഗുഡ്‌ഗാവ് ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ജില്ലാ വികാരി ഫാ. ജോഷ്വ കൊച്ചുവിളയിൽ, ഫാ. ക്ലിം പരുക്കൂർ, ട്രസ്റ്റി ബിനു വട്ടവേലിൽ, എംസിഎ സെക്രട്ടറി രാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ അലക്‌സിയോസ്, ആന്‍റണി മാർ സിൽവാനോസ്, എന്നിവർ പദയാത്ര സംഘത്തെ അനുഗമിച്ചു.

തീർഥാടകസംഘം ഇന്നലെ രാത്രി പുതുശേരി ഭാഗം ദേവാലയത്തിലെത്തി വിശ്രമിച്ചു. ഇന്നു രാവിലെ യാ ത്ര തുടർന്ന് കലയപുരം, കൊട്ടാരക്കരവഴി ആയൂർ ദേവാലയത്തിൽ വിശ്രമിക്കും. പിരപ്പൻകോട് വഴി തീർഥാടകർ 14നു വൈകുന്നേരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലെത്തും.

Pathanamthitta

മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസനം ആരാധനവർഷം ആചരിക്കും

റാന്നി. മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനം 2026–27ൽ ആരാധനാ സംവത്സരമായി ആചരിക്കാൻ ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ആരാധനയെ ആസ്പദമാക്കി ബൈബിൾ പഠനങ്ങൾ, സെമിനാറുകൾ, ധ്യാനയോഗങ്ങൾ, പരിശീലന പരിപാടികൾ, കുടുംബ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്നതിനും പഠനസാമഗ്രികൾ തയാറാക്കി വിതരണം ചെയ്യുന്നതിനും ഭദ്രാസന കൗൺസിലിനെ സമ്മേളനം ചുമതലപ്പെടുത്തി.

വാർഷിക അസംബ്ലി യോഗത്തിൽ ഭദ്രാസന അധിപൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ധ്യാന പ്രസംഗം നടത്തി. 2025-26 വർഷത്തെ റിപ്പോർട്ടും കണക്കും ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും ബജറ്റ് ട്രഷറാർ അനു ഫിലിപ്പും അവതരിപ്പിച്ചു.

മണ്ണാരക്കുളഞ്ഞിയിൽ സഭാവക വസ്തുവിൽ മാർത്തോമ്മാ സ്പോർട്സ് അക്കാഡമി സ്ഥാപിക്കുന്നതിനു യോഗം തീരുമാനിച്ചു. കേരള സർക്കാരിന്‍റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും പിന്തുണ നൽകാനും ലഹരി വിമോചനപ്രവർത്തനങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഥിതി തൊഴിലാളികളുടെ ഇടയിലും നടത്തുന്നതിനും ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ബാധ്യതാ മോചനം, വിജയപഥം പദ്ധതികൾക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി.

വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും മികവ് നേടിയവരെ സമ്മേളനം ആദരിച്ചു. ഭദ്രാസനത്തിന്‍റെയും കൃപാ സമിതിയുടെയും അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും കൗൺസിൽ അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. റവ. തോമസ് കോശി പനച്ചമൂട്ടിൽ - സെക്രട്ടറി, അനു ഫിലിപ്പ് - ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Pathanamthitta

ഏഴംകുളം–കൈപ്പട്ടൂർ റോഡിൽ അപകടം തുടർക്കഥ

അടൂർ: ഏഴംകുളം – കൈപ്പട്ടൂർ റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ റോഡിൽ കൊടുമൺ വാഴവിള പാലത്തിന് വടക്കുവശത്തായി ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒരു ബൈക്ക് യാത്രികനും ഒരു വഴിയാത്രക്കാരിയും മരിച്ചിരുന്നു. അമിതവേഗം, മതിയായ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അപകടസാധ്യതയുള്ള വളവുകളിൽ റിഫ്ലക്ടർ മിററുകൾ സ്ഥാപിക്കാത്തത് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

63 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് വികസിപ്പിച്ചത്. ഒമ്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തി, മൊത്തം 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചത്. റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതോടെ അപകടങ്ങളും വർധിക്കുകയാണ്. മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്.

റോഡിൽ വേഗ നിയന്ത്രണത്തിനായി കാമറകൾ, ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവയുടെ അഭാവം എന്നിവയാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ഉപറോഡുകൾ സംഗമിക്കുന്ന ജംഗ്ഷനുകളിലും അപകടസാധ്യതയുള്ള വളവുകളിലും റിഫ്ലക്ടർ മിററുകൾ ഇല്ലാത്തതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.

സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തുകൂടി പോലും വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. സ്കൂളുകൾക്ക് മുന്നിലുള്ള സീബ്രാ ലൈനുകളിൽ പോലും വാഹനങ്ങൾ വേഗം കുറയ്ക്കാത്തതും വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.

Pathanamthitta

പ്രകൃതിദുരന്തങ്ങൾ: ബോധവത്കരണവുമായി മല്ലപ്പള്ളി ബ്ലോക്ക്

മല്ലപ്പള്ളി: വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളേയും മറ്റ് അടിയന്തരഘട്ടങ്ങളേയും പ്രാദേശിക തലത്തിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്തപ്രതികരണ സേന നയിക്കുന്ന സാമൂഹിക ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ജി. സാബു, കെ.വി. ശ്രീദേവി, ഗീത അപ്പുക്കുട്ടൻ, ജ്ഞാനാമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.പി. മാത്യു, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ഷിനി കെ. പിള്ള, രഞ്ജിനി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്, ജോയിന്‍റ് ബിഡിഒ ഗിരീഷ് കുമാർ, ദുരന്ത നിവാരണസേന ടീം ഇൻസ്പെക്ടർ എസ്.പി. യാദവ്, എം.കെ. ധനുഷ് എന്നിവർ പ്രസംഗിച്ചു.

എൻഡിആർഎഫ് അംഗങ്ങളായ ഹരിത്, സന്തോഷ്, ചൈനി സന്തോഷ്, ശ്രീനിവാസ റാവു, സൗമ്യ, ഹരികൃഷ്ണ എന്നിവരൊടൊപ്പം ബ്ലോക്ക്‌ പഞ്ചായത്തത്ത് സ്റ്റാഫ്‌ അനൂപും ചേർന്ന് പ്രദർശന ഡ്രില്ലുകൾ അവതരിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ് ലൈവ് അവതരണത്തോടെ പരിശീലന പരിപാടി നടത്തിയത്.

Pathanamthitta

കോന്നിയിൽ അപ്രഖ്യാപിത വൈദ്യുതിമുടക്കം; മലയോര ജനത പ്രതിസന്ധിയിൽ

കോന്നി: കോന്നി വൈദ്യുത സെക്ഷൻ പരിധിയിലെ തുടർച്ചയായ അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം ജനജീവിതം പൂർണമായും ദുഃസഹമാക്കുന്നു. കോന്നിയിൽ കെഎസ്ഇബിയുടെ ഒളിച്ചുകളി വർധിച്ചതായാണ് നാട്ടുകാരുടെ പരാതി. അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് കെഎസ്ഇബി നിരന്തരം വൈദ്യുതി വിച്ഛേദിക്കുന്നത്. ഒരു ഫീഡറിലെ അറ്റകുറ്റപ്പണിക്കായി സെക്ഷൻ പരിധിയിലാകെ പൂർണമായി വൈദ്യുതി ഓഫാക്കുന്ന ജീവനക്കാരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഞായറാഴ്ചകളിൽ പോലും രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മറ്റ് ദിവസങ്ങളിൽ തോന്നുംപടിയാണ് പവർകട്ട്. പകൽ സമയങ്ങളിലെ മണിക്കൂറുകൾ നീളുന്ന മുടക്കത്തിന് പുറമേ, രാത്രി 10 നു ശേഷവും അതിരാവിലെയും സ്പെഷൽ കട്ടുകളും പതിവാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.

കാടിറങ്ങുന്ന മൃഗങ്ങൾക്ക് ഇരുട്ടിന്‍റെ സുഖം

വന്യമൃഗശല്യം അതിരൂക്ഷമായ തണ്ണിത്തോട്, തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, അതുമ്പുംകുളം, ആവോലിക്കുഴി, ചെങ്ങറ, അട്ടച്ചാക്കൽ, ഈട്ടിമുട്ടിപ്പടി, തെങ്ങുംകാവ്, വെള്ളപ്പാറ, ഏലിയറയ്ക്കൽ, കുന്നുംപുറം, ചിറ്റൂർമുക്ക് തുടങ്ങിയ വിശാലമായ മലയോര മേഖലകളാണ് കോന്നി സെക്ഷനു കീഴിലുള്ളത്.

വനത്തോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ആനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങുന്നത് പതിവാണ്. വെളിച്ചക്കുറവു കാരണം കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ പോലും പ്രദേശവാസികൾക്കാകുന്നില്ല.

പകൽ സമയങ്ങളിൽ അസിസ്റ്റന്‍റ്് എൻജിനിയറുടെ നിർദേശപ്രകാരവും രാത്രിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ഇഷ്‌ടപ്രകാരവുമാണ് വൈദ്യുതി മുടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യാപാരികൾക്കും ഇരുട്ടടി

നിരന്തരമായ വൈദ്യുതി മുടക്കം കോന്നിയിലെ ചെറുകിട, വൻകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പാൽ, മറ്റ് പാൽ ഉത്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നില്ല. കൂടാതെ, ഫാർമസികളിൽ കൃത്യമായ താപനിലയിൽ സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളും കുത്തിവയ്പുകൾക്കുള്ള വാക്സിനുകളും നശിച്ചുപോകുന്ന അവസ്ഥയാണ്. കച്ചവടം പൂർണമായി ഇല്ലാതായതോടെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലുമാണ്.

കെഎസ്ഇബി ഓഫീസിനു മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം

വൈദ്യുതി ബോർഡിന്‍റെ ജനദ്രോഹ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇടതു സംഘടനയുടെ നേതൃത്വത്തിൽ കോന്നി സെക്ഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് വേറിട്ട രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കോന്നിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോന്നി സാക്ഷ്യം വഹിക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.

കോന്നി 110 കെവി സബ് സ്റ്റേഷനായി ഉയർത്തണം

കോന്നി: കോന്നി മേഖലയിലെ നിരന്തരമായ വൈദ്യുത മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ കോന്നിയിലെ 33 കെവി സബ്സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തണമെന്നു വിദഗ്ധർ ചുണ്ടിക്കാട്ടി. പത്തനംതിട്ട 220 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പ്രധാന ലൈൻ വഴി കോന്നി 33 കെവി സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ പത്തനംതിട്ട കല്ലറക്കടവ് മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ ലൈനിന് പലയിടത്തും കവേർഡ് കണ്ടക്‌ടറുകൾ സ്ഥാപിക്കാത്തത് മൂലം ചെറിയ തകരാറുകൾ പോലും വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്.

ലൈനിൽ തകരാർ ഉണ്ടാകുമ്പോൾ കോന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് ഇത് പരിഹരിക്കുന്നത്. ഇത് അറ്റകുറ്റപ്പണി വൈകുന്നതിനുംതകരാർ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകുന്നുണ്ട്. ജീവനക്കാരുടെ കുറവും കോന്നി പോലെയുള്ള മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുന്നു. നിലവിൽ കൂടൽ സബ്സ്റ്റേഷനിൽ നിന്നും കോന്നി വഴി ഐരവൺ ഭാഗത്തേക്ക് വൈദ്യുതി എത്തിച്ച് നിയന്ത്രിക്കുന്നുണ്ടെങ്കിലും, കോന്നി 33 കെവി സ്റ്റേഷനെ 110 കെവി ആക്കി മാറ്റുന്നതിനുള്ള സാങ്കേതിക തടസങ്ങൾ ഇനിയും നീങ്ങിയിട്ടില്ല.

പദ്ധതി യാഥാർഥ്യമായാൽ തണ്ണിത്തോട്ടിലും കോന്നിമെഡിക്കൽ കോളേജ് പരിസരത്തും 33 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധിക്കും.വിഷയത്തിൽ ഭരണകൂടത്തിന്‍റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

Pathanamthitta

അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ വീണ്ടും വെള്ളക്കെട്ട്

അടൂർ: കെഎസ്ആർടിസി ഡിപ്പോയിലെ യാർഡ് നവീകരണത്തിന്‍റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വീണ്ടും വെള്ളക്കെട്ട്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ആരംഭിച്ച പ്രവൃത്തികൾ ഫലപ്രദമായില്ലെന്നാണ് പരാതി. കെഎസ്ആർടിസി ബഹുനില മന്ദിരത്തിന് മുന്നിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് യാർഡ് കോൺക്രീറ്റ് ചെയ്യുകയും ഡ്രെയിനേജ് സംവിധാനം നവീകരിക്കുകയും ചെയ്യാൻ തീരുമാനമുണ്ടായത്.

രണ്ട് മാസം മുമ്പ് സ്റ്റാൻഡിന്‍റെ പകുതിഭാഗത്ത് കോൺക്രീറ്റ് പൂർത്തിയാക്കിയെങ്കിലും ശേഷിക്കുന്ന ജോലികൾ ഇതേവരെ പൂർത്തിയായിട്ടില്ല. മഴ ആരംഭിച്ചതോടെ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ യാത്രക്കാർ വെള്ളത്തിലൂടെയാണ് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.

സ്റ്റാൻഡിന്‍റെ ഭൂമിക്ക് സ്വാഭാവികമായി വടക്കുനിന്ന് തെക്കോട്ടാണ് ചെരിവ്. എന്നാൽ നവീകരണത്തിന്‍റെ ഭാഗമായി വെള്ളത്തിന്‍റെ ഒഴുക്ക് തെക്കുനിന്ന് വടക്കോട്ടാക്കിയാണ് ഡ്രെയിനേജ് സംവിധാനം ഒരുക്കിയതെന്നാണ് ആക്ഷേപം. ഇത് അശാസ്ത്രീയമാണെന്ന് തുടക്കത്തിൽ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം ഡിപ്പോ സന്ദർശിച്ച സി.വി. ശാന്തകുമാർ എഎൽഎ, യാർഡ് നവീകരണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പ് കരാറുകാരൻ ജോലി ഉപേക്ഷിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിഷയം പൊതുമരാമത്ത്, ഗതാഗത മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

യാർഡ് നവീകരണത്തിൽ ക്രമക്കേട് നടന്നതായി കെഎസ്ടി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മണ്ണടി ആരോപിച്ചു. നിർമാണത്തിലെ വീഴ്ച സംബന്ധിച്ച് പോലീസ് വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും സിമന്‍റ് പൊടി ഉയർന്നിരുന്നതായും അദ്ദേഹം ആരോപിച്ചു.

Pathanamthitta

വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടത്: മന്ത്രി മോൻസ് ജോസഫ്

ഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. ഇളങ്ങുളം സെന്‍റ് മേരീസ് എൽപി സ്കൂളിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ചാവറയച്ചന്‍റെ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പദ്ധതിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നമനത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് നിസംശയം പറയാൻ സാധിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.

ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ എംഎൽഎ പ്രതിഭകളെ ആദരിക്കലും ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറന്പിൽ, സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, ജില്ലാ പഞ്ചായത്ത് മെംബർ തോമസ് കുന്നപ്പള്ളി,

എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് യമുന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീതാ സജി, കാഞ്ഞിരപ്പള്ളി എഇഒ എസ്. സുൾഫിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യൂസ് പെരുമനങ്ങാട്ട്, മെംബർമാരായ സൂര്യമോൾ, ജോഷി കെ. ആന്‍റണി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.

Pathanamthitta

കാട്ടാനശല്യത്തിൽ പൊറുതിമുട്ടി അറയാഞ്ഞിലിമൺ നിവാസികൾ

റാന്നി: കാട്ടാനകളുടെ തുടർച്ചയായ ആക്രമണം കാരണം ഭീതിയിലാണ് അറയാഞ്ഞിലിമൺ പ്രദേശവാസികൾ. പകലും രാത്രിയിലും ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലും പ്രദേശത്ത് ആന ഇറങ്ങി വൻതോതിൽ കൃഷി നാശം വരുത്തുകയും ആളുകൾ രാത്രിയിൽ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു. പ്രദേശവാസിയായ കയ്യാലാത്ത് ഉല്ലാസിൻ്റെ വീട്ടുവളപ്പിലാണ് ആന എത്തിയത്.

വാഴ ഉൾപ്പെടെ മുഴുവൻ കൃഷികളും നശിപ്പിച്ചു. മൂന്നു വശങ്ങൾ വനത്താലും ഒരുവശം പമ്പാ നദിയാലും ചുറ്റപ്പെട്ട പ്രദേശമാണിത്. ആനകൾ റോഡിൽ നിൽക്കുന്നതു മൂലം രാത്രിയിൽ ഓട്ടോറിക്ഷയോ ടാക്സിയോ വരാൻ മടിക്കുകയാണ്. പലയിടങ്ങളിലും സ്ഥാപിച്ച ഉയര വിളക്കുകളും വഴിവിളക്കുകളും കത്താത്തതു മൂലം ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ കിടങ്ങുകൾ, തൂക്കുവേലി എന്നിവ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യം. അധികാരികളുടെ ഭാഗത്തു നിന്ന് ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല പെരുനാട് പഞ്ചായത്ത് ഇടപെട്ട് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയാണ് ആവശ്യം. വനപാലകർ പട്രോളിംഗിന് ഇറങ്ങി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് ഒറ്റപ്പെടുന്ന സ്ഥലം കൂടിയാണ് അറിയാഞ്ഞിലിമൺ .

രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ലാത്തതും ഭീതി വർധിക്കാൻ കാരണമായി. ആന ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രവർത്തനക്ഷമമല്ലാത്ത മിനിമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Pathanamthitta

എൻഎച്ച് 183 എയിലെ വെള്ളക്കെട്ട്: ദേശീയപാതാ അധികൃതർ പരിശോധന നടത്തി

അടൂർ: എൻഎച്ച് 183 എയിൽ കണ്ണങ്കോട് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻവശത്തെയും പന്നിവിഴ പാമ്പേറ്റ് കുളംപടി ഭാഗത്തെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അധികൃതർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
രണ്ടിടങ്ങളിലേക്കും ഒഴുകിയെത്തുന്ന മഴവെള്ളം ഓടകൾ ശുചീകരിച്ച് സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിനായുള്ള പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്നും പറഞ്ഞു. നഗരസഭ കോൺഗ്രസ് പാർലമെന്‍റ് പാർട്ടി ലീഡർ ഷിബു ചിറക്കരോട്ട് ദേശീയപാത എക്സിക്യൂട്ടീവ് എൻജിന‌ിയർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പ്രാദേശിക കോൺഗ്രസ് നേതാക്കളായ ബേബി ജോൺ, അച്ചൻകുഞ്ഞ് വീരപ്പള്ളിൽ, ജി. മാത്യുക്കുട്ടി എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.

Pathanamthitta

ഓപ്പറേഷന്‍ തൂഫാൻ; പെരുമ്പെട്ടിയില്‍ എംഡിഎംഎ വില്പന നടത്തിയ യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിൽ. പെരുമ്പെട്ടി എഴുമറ്റൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ സുമിത് മോഹന്‍ (37) നെയാണ് എറണാകുളത്തുനിന്ന് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 28ന് എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യനെ (25) 1.590 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന പേരിലുള്ള ഐഡന്‍റിറ്റി കാര്‍ഡും കണ്ടെടുത്തു.

ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ലഹരി വില്പനക്കാരനായ സുമിത് മോഹനനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് കളമശേരി പോലീസിന്‍റെ കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു.

പെരുമ്പെട്ടി ഇന്‍സ്‌പെക്ടര്‍ ടി.എസ്. സനില്‍കുമാർ, എസ്ഐമാരായ അനിരുദ്ധന്‍, ഉണ്ണികൃഷ്ണന്‍ , എഎസ്ഐ ഷെറീന അഹമ്മദ്, എസ് സിപിഒമാരായ രതീഷ് , സലാം കെ. യൂസഫ്, സിപിഒമാരായ അഭിജിത്ത്, രാഹുല്‍ രവീന്ദ്രന്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലയിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്ന വന്‍കിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സുമിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലിസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

Pathanamthitta

മാർ ഈവാനിയോസ് പദയാത്ര തിരുവനന്തപുരത്തേക്ക്

പത്തനംതിട്ട: വീഥികളിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്‍റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച അനുസ്മരണ പദയാത്രകൾ. കടുത്ത മഴയെ അവഗണിച്ചും വിശ്വാസ തീഷ്ണതയിൽ പ്രാർഥനാ മന്ത്രങ്ങളുമായി വിശ്വാസികൾ പദയാത്രികരായി തിരുവനന്തപുരത്തേക്ക് നീങ്ങുകയാണ്. 14നാണ് പദയാത്രാ സംഘം തിരുവനന്തപുരത്തെത്തുക.

പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ റാന്നി പെരുനാട്ടിലെ കുരിശുമലയിൽ നിന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും സഭയിലെ മറ്റു ബിഷപ്പുമാരുടെയും അനുഗ്രഹാശിർവാദങ്ങളോടെ ആരംഭിച്ച പ്രധാന പദയാത്ര ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിലെത്തി.

പെരുനാട്ടിൽ നിന്നാരംഭിച്ച പദയാത്രയ്ക്ക് വടശേരിക്കര, മണ്ണാറക്കുളഞ്ഞി, മൈലപ്ര, പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. പഴകുളം മധു എംഎൽഎ പെരുനാട് ദേവാലയത്തിലെത്തി പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു.
ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ പ്രധാന പദയാത്രയെ അനുഗമിച്ചിരുന്നു. വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികൾക്കൊപ്പം പദയാത്രികരായുണ്ട്.

പ്രായഭേദമെന്യേ കാഷായ വസ്ത്രധാരികളായ നൂറുകണക്കിനു വിശ്വാസികൾ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ പുത്തൻപീടിക സെന്‍റ് തോമസ് ദേവാലയത്തിൽ വിശ്രമിക്കുന്ന തീർഥാടക സംഘം ഇന്നു രാവിലെ കുർബാനയ്ക്കുശേഷം യാത്ര തുടരും. കോന്നി വൈദിക ജില്ലയിൽ നിന്നുള്ള പദയാത്ര സംഘം മൈലപ്രയിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.

വകയാർ സെന്‍റ് മേരീസ് ദേവാലയത്തിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ഓമല്ലൂർ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ വഴി വൈകുന്നേരം അടൂരിലെത്തും. തുടർന്ന് പുതുശേരിഭാഗം ദേവാലയത്തിലെത്തി വിശ്രമിക്കും. വികാരി ജനറാൾമാരായ മോൺ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ,

മോണ്‍. വർഗീസ് മാത്യു കാലായില്‍ വടക്കേതില്‍, പദയാത്ര കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കയ്യാലക്കൽ, സഭാതല  എംസിവൈഎം ഡയറക്ടര്‍ ഫാ. ഡോ. പ്രഭീഷ് ജോര്‍ജ്, തിരുവനന്തപുരം മേജർ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാസനം ഡയറക്‌ടർമാർ, ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രധാന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായത്.

പദയാത്രയ്ക്കു വരിക്കണ്ണാമല കുടുംബത്തിൽ സ്വീകരണം

തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്‍റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്രയ്ക്ക്, പുല്ലാട് വരിക്കണ്ണാമല കുടുംബത്തിൽ വരവേല്പ്.

വർഷങ്ങൾക്കു മുന്പ് ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന് ആതിഥേയത്വം അരുളുകയും സഭാ ശുശ്രൂഷയ്ക്ക് പിന്തുണ നൽകുകയും ചെയ്ത കുടുംബമാണ് പുല്ലാട് വരിക്കണ്ണാമല എൻ.നാരായണ പണിക്കർ വൈദ്യന്‍റെ കുടുംബം.

ഇന്നലെ രാവിലെ വെണ്ണിക്കുളത്തു നിന്നും തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ എത്തിച്ചേർന്ന പദയാത്രയെ വരിക്കണ്ണാമല വൈദ്യൻ എൻ.നാരായണ പണിക്കരുടെ മകൾ ലളിത ഗോപിനാഥിന്‍റെ ഭവനത്തിന് മുന്നിൽ വൈദ്യന്‍റെ ചെറുമകനും പത്തനംതിട്ട ജില്ലാ പ്ചായത്ത് വൈസ് പ്രസിഡന്‍റുമായ അനീഷ് വരിക്കണ്ണാമല വള്ളിക്കുരിശിൽ ഹാരം അണിയിച്ച് സ്വീകരിച്ചു. സൗഹൃദ സ്മരണകൾ അയവിറക്കി ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് നന്ദി പറഞ്ഞു.

തിരുവല്ലയിൽനിന്നുള്ള പദയാത്ര പ്രധാന സംഘവുമായി സംഗമിച്ചു

തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73 ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്രയുടെ രണ്ടാം ദിനം വെണ്ണിക്കുളം സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കുർബാനയോടെ ആരംഭിച്ചു.

അതിഭദ്രാസനം മുഖ്യ വികാരി ജനറാൾ മോൺ. ഐസക് പറപ്പള്ളിയിലിന്‍റെ മുഖ്യ കാർമികത്വത്തിലും വെണ്ണിക്കുളം,മല്ലപ്പള്ളി മേഖലകളിലെ വൈദികരുടെ സഹകാർമികത്വത്തിലുമായിരുന്നു കുർബാന.

തിരുവല്ല അതിഭദ്രാസനം മുൻ വികാരി ജനറാൾ ഫാ. ചെറിയാൻ താഴമൺ വചന സന്ദേശം നൽകി. വർഗീസ് മാമ്മൻ എംഎൽഎ ആശംസ അറിയിച്ചു. പുല്ലാട്, കോഴഞ്ചേരി, ഇലന്തൂർ വഴി പുത്തൻപീടിക സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെരുനാട്ടിൽ നിന്നുള്ള പ്രധാന തീർഥാടകസംഘവുമായി തിരുവല്ലയിൽ നിന്നുള്ള പദയാത്രികർ സംഗമിച്ചു.

എംസിവൈഎം അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. മാത്യു മുളവേലിൽ, പ്രസിഡന്‍റ് ജിബിൻ കെ. ജോൺ, ജനറൽ സെക്രട്ടറി ലിജോ വിൽസൺ, ട്രഷറാർ ജോബിൻ ജോയ്, സെക്രട്ടറി മഹിമ എൽസ ജോസഫ്, ജോയൽ മാത്യൂസ് ഏബ്രഹാം, കെ സിവൈഎം സിൻഡിക്കേറ്റ് അംഗം അലീന മരിയ ജോർജ്, യൂത്ത് കോർഡിനേറ്റർ സിസ്റ്റർ മനോജ്ഞ എസ്ഐസി, എംസിവൈഎം വെണ്ണിക്കുളം മേഖല ഡയറക്ടർ ഫാ. മാത്യു പുത്തൻപീടികയിൽ, പ്രസിഡന്‍റ് ബ്ലസൺ കെ. സാം തുടങ്ങിയവർ നേതൃത്വം നൽകി.

Pathanamthitta

ക്ലാസ് മുറിയിൽനിന്ന് സ്റ്റാർട്ടപ്പ് ലോകത്തേക്ക് : പതിനേഴാം വയസിൽ നാല് കമ്പനികളുമായി എബൽ റെനി

പത്തനംതിട്ട: പതിനേഴുകാരൻ സ്റ്റാർട്ടപ്പുകളുടെ ലോകത്ത് പടുത്തുയർത്തിയത് നാല് കന്പനികൾ. സഹപാഠികൾ പ്ലസ് ടു പരീക്ഷാ ചൂടിലേക്കും തുടർപഠന ചിന്തകളിലേക്കും തിരിയുന്ന പ്രായത്തിൽ, പത്തനംതിട്ട കുമ്പഴ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഏബൽ റെനി ഡിജിറ്റൽ ലോകത്ത് സ്വന്തമായി ഒരു സാമ്രാജ്യം പടുത്തുയർത്തുകയാണ്.

പഠനപുസ്തകങ്ങൾക്കൊപ്പം കോഡിംഗും ബിസിനസ് സ്ട്രാറ്റജികളും നെഞ്ചിലേറ്റിയ എബൽ റെനി എന്ന കൗമാരക്കാരൻ ഇന്ന് ഒന്നല്ല, നാല് ഡിജിറ്റൽ സംരംഭങ്ങളുടെ അമരക്കാരനാണ്. സാങ്കേതികവിദ്യ കേവലം വിനോദത്തിനപ്പുറം വലിയ സാമൂഹിക-ബിസിനസ് മാറ്റങ്ങൾക്കുള്ള ആയുധമാക്കാമെന്ന്തെളിയിക്കുകയാണ് ഈ യുവ സ്റ്റാർട്ടപ്പ് ഫൗണ്ടർ.

പത്തനംതിട്ട എംഎൽഎ അബിൻ വർക്കിക്കുവേണ്ടി ആറന്മുള കണക്ട് എന്ന പേരിൽ വെബ്സൈറ്റ് തയാറാക്കി നൽകിയത് ഏബൽ റെനിയാണ്. എംഎൽഎയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന പേജാണിത്.

തുടക്കം അഞ്ചാം ക്ലാസിൽ; ലക്ഷ്യം പ്രശ്നപരിഹാരം

പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എബലിന്‍റെ മനസ് സാങ്കേതികവിദ്യക്കു പിന്നാലെയായിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ വിസ്മയങ്ങൾ വെറുതെ ആസ്വദിക്കുന്നതിനു പകരം, അവയ്ക്കു പിന്നിലെ സാങ്കേതികത എന്തെന്ന് തെരയുകയായിരുന്നു ഈ കുട്ടി.

വെബ് ഡെവലപ്‌മെന്‍റ്, ഡിജിറ്റൽ ബ്രാൻഡിംഗ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ സ്വയം ആർജിച്ചെടുത്ത അറിവാണ് ഇന്ന് എബലിനെ വ്യത്യസ്തനാക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയായിരിക്കേയാണ് ഒരു മികച്ച സംരംഭകനാക്കി മാറിയത്.

വെബ്സൈറ്റുകൾ മനോഹരമായി ഡിസൈൻ ചെയ്യുന്നതിനപ്പുറം, ബിസിനസുകൾക്കും സാധാരണക്കാർക്കും ഉപകാരപ്രദമായ രീതിയിൽ പ്രായോഗിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ പരിഹാരം കാണുക എന്നതായിരുന്നു എബലിന്‍റെ ലക്ഷ്യം.

നാല് സംരംഭങ്ങൾ; വിസ്മയിപ്പിക്കുന്ന വളർച്ച

ചെറിയ പ്രായത്തിൽ തന്നെ തന്‍റേതായ ആശയങ്ങൾ നടപ്പിലാക്കാൻ എബൽ രൂപം നൽകിയത് നാല് വ്യത്യസ്ത സംരംഭങ്ങൾക്കാണ്. ബ്രെറ്റ് മീഡിയ ഫോഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിറ്റൽ ബ്രാൻഡിംഗും ബിസിനസ് പ്രൊമോഷനുകളും കൈകാര്യം ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് ബിസിനസുകൾക്കും ആവശ്യമായ അത്യാധിക വെബ്സൈറ്റുകളും സാങ്കേതിക സഹായങ്ങളും ഒരുക്കുന്ന വെബ് റീച്ച് എക്സ ആൻഡ് ലയോറ ലാബ്സാണ് മറ്റൊരു സംരംഭം.

വിഗോ ഇനോവേഷൻസ് ഡിജിറ്റൽ മേഖലയിലെ നവീകരണങ്ങൾ ലക്ഷ്യമിട്ട് എബൽ സഹസ്ഥാപകനായി തുടക്കമിട്ട മറ്റൊരു ശ്രദ്ധേയ സംരംഭമാണ് . വെബ്സൈറ്റ് നിർമാണം, വാട്സ്ആപ്പ് ഓട്ടോമേഷൻ, റസ്റ്റോറന്‍റ് ടെക്നോളജി, ഡിജിറ്റൽ കമ്യൂണിക്കേഷൻ ടൂളുകൾ എന്നിവയിലെല്ലാം എബലിന്‍റെ കമ്പനികൾ ഇന്ന് തനത് മുദ്ര പതിപ്പിച്ചു. പ്രായോഗികമായ ബിസിനസ് ബുദ്ധിയും സാങ്കേതികത്വവും ഒത്തുചേർന്നതോടെ നിരവധി സംരംഭകരാണ് ഏബലിന്‍റെ സഹായം തേടിയെത്തുന്നത്.

സമൂഹത്തിനും ബിസിനസുകൾക്കും ഒരേപോലെ ഉപകാരപ്പെടുന്ന, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് എബൽ റെനി പറയുന്നു.

പഠനവും ബിസിനസും ഒരുമിച്ച്

പ്ലസ് ടു സയൻസ് സ്ട്രീമിലെ കഠിനമായ പഠനത്തോടൊപ്പമാണ് എബൽ തന്‍റെ സ്റ്റാർട്ടപ്പുകളുടെ ദൈനംദിന കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. സമയകൃത്യതയും കഠിനാധ്വാനവുമാണ് ഈ രണ്ട് മേഖലകളെയും ഒരേപോലെ വിജയകരമായി കൊണ്ടുപോകാൻ എബലിനെ സഹായിക്കുന്നത്.

അടൂർ പ്രകാശ് എംപിയുടെ പഴ്സണൽ അസിസ്റ്റന്‍റായ റെനി പി. വർഗീസിന്‍റെയും വീട്ടമ്മയായ മറീന ജോസഫിന്‍റെയും മകനായ എബലിന് കുടുംബത്തിൽനിന്നും സ്കൂളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സാങ്കേതികവിദ്യയിലൂടെ വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയാറെടുക്കുന്ന എബൽ റെനി, കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ്. കേവലം തൊഴിലന്വേഷകരല്ല, മറിച്ച് തൊഴിൽദാതാക്കളാകാൻ പോന്നവരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഈ പതിനേഴുകാരൻ.­

Pathanamthitta

മഴയ്ക്കൊപ്പം നിരത്തുകളിൽ അപകടങ്ങൾ : കലഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ചു രണ്ടുപേർക്കു പരിക്ക്

കലഞ്ഞൂർ : പിഎം റോഡിൽ കലഞ്ഞൂർ വലിയ പള്ളിക്കു സമീപം വീണ്ടും വാഹനാപകടം. പുനലൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽപെട്ട ഒരു കാറിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . കോന്നി കല്ലേലി ഹെബിൻ തോമസ് (32) കാസർകോട് സ്വദേശി സജ്ഞയ് (32) എന്നിവർക്കാണ് പരിക്ക് .

ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതേ ഭാഗത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പും അപകടം ഉണ്ടായി. ഇന്നലെ അപകടത്തിൽപെട്ട ഒരു കാർ പൂർണമായി തകർന്ന നിലയിലാണ്.

Pathanamthitta

ലഹരിക്കെതിരേ കാമ്പസുകളിലേക്ക്; ബോധവത്കരണവുമായി ഓർത്തഡോക്സ് സഭ

തിരുവല്ല: ലഹരി വിപത്തിനെതിരേ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവത്കരണത്തിനു തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി. പദ്ധതിയുടെ അഖില മലങ്കരതല ഉദ്ഘാടനം പരുമല മാർ ഗ്രീഗോറിയോസ് കോളജിൽ സമിതി പ്രസിഡന്‍റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. കെ. രാജു അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി. സമിതി ഭാരവാഹികളായ അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി. മാത്യു, ഫാ. കുര്യൻ ദാനിയേൽ, മത്തായി ടി. വർഗീസ്, മനോജ് മാത്യു, ഫാ. നിതിൻ മണ്ണാഞ്ചേരിൽ, ഫാ. സജി മേക്കാട്ട്, ഫാ.ലിജു പി. ചെറിയാൻ, ലിബിൻ വർഗീസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.

Pathanamthitta

റോഡ് സുരക്ഷാ വിഭാഗം സ്ഥലം സന്ദർശിക്കണം: കുഞ്ഞുകോശി പോൾ

മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ നെടുങ്ങാടപ്പള്ളി വൈഎംസിഎ ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം കാണുവാൻ റോഡു സുരക്ഷാവിഭാഗം അടിയന്തരമായി സ്ഥലം സന്ദർശിച്ച് പഠനം നടത്തി സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു.

മുന്നറിയിപ്പു ലൈറ്റുകൾ സ്ഥാപിച്ചും നടപ്പാതയും റംബിൾ സ്ട്രിപ്പും നിർമിച്ചും അപകടങ്ങൾ ഒഴിവാക്കാനാവും. റോഡു നവീകരണത്തിനു ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ ആറു മരണങ്ങൾ ഉണ്ടായെന്നും കുഞ്ഞുകോശി പോൾ ചൂണ്ടിക്കാട്ടി.

Pathanamthitta

റേഷന്‍കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം

പത്തനംതിട്ട: റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഗ്രാമസഭ മുഖേന തെരഞ്ഞെടുത്ത് നല്‍കി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം കെ.എൻ. സുഗതന്‍. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം.

അമൃതം ന്യൂട്രീമിക്സ് യൂണിറ്റുകളില്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തും. യൂണിറ്റുകളിൽ ജോലി ചെയ്യുന്നവര്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും ഐസിഡിഎസും സംയുക്തമായി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റേഷന്‍ കടകളില്‍ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനയുണ്ട്. ക്രമകേടുകള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കുന്നതായും യോഗത്തിൽ അറിയിച്ചു. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ജില്ലയില്‍ 4.46 ലക്ഷം രൂപ പിഴയായി ഈടാക്കി.
ഉന്നതികളിലെ റേഷന്‍ വിതരണം കൃത്യമായി നടക്കുന്നു. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കി.

മലന്പണ്ടാരം കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെ 12 ഓളം പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അധ്യയന വര്‍ഷരാംഭത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ളം പരിശോധന നടത്തിയിരുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള പൊതുവിപണി പരിശോധന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എഡിഎം ആർ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. രാജീവ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Pathanamthitta

ധന്യൻ മാർ ഈവാനിയോസ് തീർഥാടന പദയാത്രയ്ക്കു തിരുവല്ലയിൽ തുടക്കമായി

തിരുവല്ല: ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്‍റെ 73ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലേക്കുള്ള 31ാമത് തീർഥാടന പദയാത്ര തിരുവല്ല സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നിന്ന് ആരംഭിച്ചു.

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, എംസിവൈഎം തിരുവല്ല അതിഭദ്രാസനം പ്രസിഡന്‍റ് ജിബിൻ കെ. ജോണിന് വള്ളിക്കുരിശ് കൈമാറി. എംസിവൈഎം പതാക തിരുവല്ല അതിഭദ്രാസനം അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ജനറൽ സെക്രട്ടറി ലിജോ വിൽസണും പേപ്പൽ പതാക സഭയുടെ കൂരിയ മെത്രാൻ ഡോ. ആന്‍റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, സെക്രട്ടറി മഹിമ എൽസ ജോസഫിനും കാതോലിക്കാ പതാക മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സെക്രട്ടറി ജോയൽ മാത്യൂസ് ഏബ്രഹാമിനും നൽകിക്കൊണ്ട് പദയാത്ര ആരംഭിച്ചു.

കറ്റോട് എത്തിച്ചേർന്ന പദയാത്രയ്ക്ക് പുനരൈക്യത്തിന്‍റെ പിള്ളത്തൊട്ടിലായ തിരുമൂലപുരം സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങൾ വള്ളിക്കുരിശിൽ ഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് തോട്ടഭാഗം പിന്നിട്ട പദയാത്ര 6. 30ഓടെ വെണ്ണിക്കുളം സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെത്തി. ഇന്നുരാവിലെ ഏഴിന് വെണ്ണിക്കുളം സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന,ധൂപപ്രാർഥന എന്നിവയോടെ ആരംഭിച്ച് പുത്തൻപീടികയിൽ റാന്നി - പെരുന്നാട്ടിൽനിന്നും ആരംഭിക്കുന്ന പ്രധാന പദയാത്രയുമായി സംഗമിക്കും.

പദയാത്രയ്ക്ക് അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ.ഡോ. ഐസക് പറപ്പള്ളിൽ, തിരുവല്ല മേഖല വികാരിയും സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കല്ലുമാലിക്കൽ, അസിസ്റ്റന്‍റ് വികാരി ഫാ. നൈനാൻ വെട്ടീരേത്ത്, എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, പ്രസിഡന്‍റ് അഡ്വ. ജിബിൻ കെ. ജോൺ, ജനറൽ സെക്രട്ടറി ലിജോ വിൽസൺ, ട്രഷറാർ ജോബിൻ ജോയ്, വൈസ് പ്രസിഡന്‍റ് അമൽ കെ. ഏബ്രഹാം,

ക്രിസ്റ്റീന ട്രീസ ആന്‍റണി, സെക്രട്ടറി മഹിമ എൽസ ജോസഫ്, ജോയൽ മാത്യൂസ് ഏബ്രഹാം, സഭാതല സിൻഡിക്കേറ്റ് അംഗം സനൽ സാം, കെസിവൈഎം സിൻഡിക്കേറ്റ് അംഗം അലീന മരിയ ജോർജ്, യൂത്ത് കോഓർഡിനേറ്റർ സിസ്റ്റർ മനജ്ഞ എസ്ഐസി, ആനിമേറ്റർ ഷിബി മണ്ണിൽ, ജിജിമോൾ ജോസഫ്, വിവിധ മേഖലകളുടെ ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

തീർഥാടന പദയാത്ര ഇന്ന് പെരുനാട്ടിൽനിന്ന്

പെരുനാട്: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ധന്യൻ ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള 46-ാമത് തീർഥാടന പദയാത്ര ഇന്ന് ആരംഭിക്കും. റാന്നി - പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നിന്നാണ് പദയാത്ര പ്രയാണം തുടങ്ങുന്നത്.

തുടർന്ന് വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പദയാത്ര 14നു വൈകുന്നേരം തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ കബർ ചാപ്പലിൽ എത്തിച്ചേരും. മറ്റു രൂപതകളിൽ നിന്നുള്ള പദയാത്രകൾ വിവിധയിടങ്ങളിൽ പ്രധാന പദയാത്രാസംഘവുമായി സംഗമിക്കും.

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്രയ്ക്ക് മുഖ്യ നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും പദയാത്രയുടെ വിവിധ ഘട്ടങ്ങളിൽ സാന്നിധ്യവും നേതൃത്വവും നൽകും. വിശ്വാസതീക്ഷ്ണതയുടെയും പ്രാർഥനയുടെയും നിറവിൽ നടക്കുന്ന ഈ പദയാത്രയിൽ കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പദയാത്രികർ കാഷായ വസ്ത്രധാരികളായി അണിചേരും.

Pathanamthitta

തേങ്ങയ്ക്കും ഉത്പന്നങ്ങൾക്കും ന്യായവില : കേര കൃഷിയിലേക്ക് മടങ്ങിവരവ്

കോഴഞ്ചേരി: നാളികേരത്തിനും, കേര ഉത്പന്നങ്ങള്‍ക്കും ന്യായവില ലഭിച്ചു തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ തെങ്ങ് കൃഷി മടങ്ങിവരുന്നു. ചിരട്ടയ്ക്കും ഡിമാൻഡ് ഏറിയതോടെ കേര കർഷകർ പ്രതീക്ഷയിലാണ്. നാളികേരത്തിന്‍റെയും വെളിച്ചെണ്ണയുടെയും വിലയിലും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നതു കർഷകർക്ക് ആശ്വാസമാണ്.

ഇതോടെ തെങ്ങിന്‍ തൈകള്‍ പുതുതായി നട്ടുപിടിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണത്തിൽ മുന്‍കാലങ്ങളിലേതിനേക്കാള്‍ വര്‍ധനയുണ്ട്. പൊതുവിപണിയില്‍ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്കും അതിലുപരി അടുത്തയിടെ ചിരട്ടയ്ക്കും മൂല്യം ഉയര്‍ന്നതാണ് തെങ്ങ് കൃഷിയിലേക്ക് ആളുകള്‍ തിരിയാന്‍ കാരണമെന്ന് പറയുന്നു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലയിലെ കൃഷി ഭവനുകളില്‍ തെങ്ങിന്‍ തൈകളുടെ ആവശ്യകത ഏറിയിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ് പറഞ്ഞു. കുറ്റ്യാടി തെങ്ങിന്‍തൈകള്‍ക്ക് 300 - 350 രൂപയാണ് കൃഷിഭവനുകളിലെ വില.

പന്തളത്തെ കൃഷി ഫാമില്‍ നിന്നും തിരുവനന്തപുരം കഴക്കൂട്ടം ഫാമില്‍ നിന്നുമാണ് തെങ്ങിന്‍ തൈകള്‍ എത്തുന്നത്. ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കുറ്റ്യാടി തൈകളാണ് ഏറെയും കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മികച്ച ഉത്പാദന ക്ഷമതയാണ് ഇതിന് കാരണമായിട്ടുള്ളത്. ഹൈബ്രീഡ് തൈകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കുള്ളന്‍ തൈകള്‍ക്കും മുന്‍കാലത്തുനിന്നും വ്യത്യസ്തമായി ഡിമാൻഡുണ്ട്.

സ്വകാര്യ നഴ്‌സറികളിലും തെങ്ങിന്‍തൈകളുടെ വില്പന ഏറിയിട്ടുണ്ട്. റ്റി ഇന്‍റു ഡി ഹൈബ്രിഡ് ഇനങ്ങളും നഴ്‌സറിയില്‍ എത്തിയിട്ടുണ്ട്. ചിരട്ടക്ക് ഇപ്പോള്‍ കിലോഗ്രാമിന് 30 - 35 രൂപ വരെയാണുള്ളത്. കർണാടക, തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കാണ് ദിനംപ്രതി ലോഡുകണക്കിന് ചിരട്ടകള്‍ കൊണ്ടുപോകുന്നത് .

സൗന്ദര്യ വർധക വസ്തുക്കൾ, പെയിന്‍റ് ഉത്പന്നങ്ങള്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവ നിർമിക്കുന്നതിനുള്ള മുഖ്യ ഘടകം ചിരട്ടയാണ്. തമിഴ്നാട്ടിലും മറ്റും ജലശുദ്ധീകരണത്തിനും ചിരട്ടക്കരിയാണുപയോഗിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത്തവണ പദ്ധതികളൊന്നുമില്ലെങ്കിലും കർഷകർ കേരകൃഷിയിലേക്ക് മടങ്ങിവരികയാണ്.

Pathanamthitta

ശബരിമല വനമേഖലയിൽ സെൻസസ് പ്രാഥമിക ജോലികൾ പൂർത്തീകരിച്ച് സുബീഷ് മാഷ്

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, അട്ടത്തോട് ഗ്രാമം എന്നിവ ഉൾപ്പെടുന്ന വിശാലമായ വനമേഖലയിൽ ജനസംഖ്യ കണക്കെടുപ്പിന്‍റെ പ്രാഥമിക ജോലികൾ പൂർത്തീകരിച്ച് സുബീഷ് മാഷ്.

അട്ടത്തോട് ഗവൺമെന്‍റ് ട്രൈബൽ സ്കൂളിലെ അധ്യാപകനായ സുബീഷിനായിരുന്നു ഈ മേഖലയിലെ സെൻസസ് ചുമതല. ആയിരത്തിലധികം കെട്ടിടങ്ങളും നൂറുകണക്കിന് കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത് ഒരു എന്യുമറേറ്റർ മാത്രമാണ് സെൻസസ് പ്രവർത്തനങ്ങൾ നിർവഹിക്കാനായി ഉണ്ടായിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വിവിധ കെട്ടിടങ്ങൾക്കും അട്ടത്തോട് ഗ്രാമത്തിലെ മുന്നൂറോളം വീടുകൾക്കും വിവരശേഖരണം നടത്തുക എന്നത് വലിയ ഉത്തരവാദിത്വമായിരുന്നു.

ആന, കടുവ, പുലി, കരടി തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള ഈ വനമേഖലയിൽ ഓരോ ദിവസവും അതീവ ജാഗ്രതയോടെയും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടു നീങ്ങിയതെന്ന് സുബീഷ് പറയുന്നു. പ്രകൃതിയെയും വന്യജീവികളെയും മാനിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

വനപ്രദേശങ്ങളുമായി മുൻ പരിചയമുള്ള അധ്യാപകനായ ബിനു കെ. സാം നൽകിയ സഹായം ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് സുബീഷ് പറഞ്ഞു. നിലയ്ക്കൽ മേഖലയിൽ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നു ലഭിച്ച പിന്തുണയും പ്രയോജനപ്പെട്ടു.

വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ തുടങ്ങി എല്ലാവരും മികച്ച സഹകരണമാണ് നൽകിയത്. പ്രവർത്തനം തുടങ്ങിയപ്പോൾ താൻ ഒറ്റയ്ക്കല്ല എന്ന ചിന്ത ഉണ്ടായി. ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഔദ്യോഗിക ചുമതല നിർവഹിക്കാൻ കഴിഞ്ഞത് വ്യക്തിപരമായി വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സുബീഷ് കൂട്ടിച്ചേർത്തു.

Pathanamthitta

വൃക്ഷശിഖരത്തിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവല്ല: മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് മുറിഞ്ഞു കാലിൽ വീണതിനേതുടർന്ന് ശിഖരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന സംഘം രക്ഷപ്പെടുത്തി. തിരുവല്ല മുത്തൂർ വടക്കേടത്തുപ്പടി ചൂരകുന്നത്ത് ശൈലേഷിന്‍റെ സ്ഥലത്തെ മാവ് മരം മുറിക്കാൻ കയറിയ കവിയൂർ സ്വദേശി രാജൻ ( 35 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.

ജോലിക്കിടെ ഏകദേശം 80 ഇഞ്ച് വണ്ണമുള്ള മരക്കൊമ്പ് മുറിഞ്ഞു കാലിനു മുകളിൽ വീണ് കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി 15 അടിയോളം ഉയരത്തിൽ രാജൻ കുടുങ്ങി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വർഗീസ് ഫിലിപ്പ് മരത്തിൽ കയറുകയും ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകേഷ് കുമാറിന്‍റെ സഹായത്തോടെ രാജനെ മരത്തിൽ കെട്ടി സുരക്ഷിതമാക്കിയ ശേഷം ക്രെയ്ൻ ഉപയോഗിച്ച് മരക്കൊമ്പ് ഉയർത്തി മാറ്റി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു.

ഇടതു കാലിന് സാരമായ പരിക്കേറ്റ രാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്.

Pathanamthitta

കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് പരിക്ക്

അടൂർ: കെഎസ്ആർടിസി ബസ് ഇടിച്ചതിനേ തുടർന്ന് നിയന്ത്രണംവിട്ട കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തട്ടുകടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി ജാഫർ (35), പള്ളിക്കൽ സുനിൽ ഭവനിൽ ജനാർദ്ദനൻ (75) എന്നിവർക്ക് പരിക്കേറ്റു.

ഇവർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ – കായംകുളം റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം.

കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചശേഷം സമീപത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി.

ജീവനക്കാരനായ ജാഫറിനും ചായ കുടിച്ചുകൊണ്ടിരുന്ന ജനാർദനനുമാണ് പരിക്ക്. അപകടസമയത്ത് തട്ടുകടയിൽ വലിയ തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Pathanamthitta

അധിനിവേശ സസ്യങ്ങളുടെ വ്യാപനം : ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയെന്ന് പഠനം

കോന്നി: കാർഷിക, വന മേഖലകൾ ഉൾപ്പെടുന്ന ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം അതിരൂക്ഷമാകുന്നതായി പഠന റിപ്പോർട്ട്. സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം കോന്നിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പഠനത്തിലാണ് തദ്ദേശീയ സസ്യജാലങ്ങൾക്കും കാർഷിക മേഖലയ്ക്കും ജലാശയങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന സസ്യങ്ങളെ സംബന്ധിച്ച കണ്ടെത്തലുകളുള്ളത്.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പട്ടികപ്പെടുത്തിയിട്ടുള്ള അറുപത്തിയൊന്നോളം അധിനിവേശ സസ്യങ്ങളും പ്രാദേശികമായി അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന ഏഴോളം ഇനങ്ങളും കോന്നിയിൽ വ്യാപകമായിട്ടുണ്ടെന്ന് സർവേ സ്ഥിരീകരിച്ചു.

പ്രകൃതിക്കും മനുഷ്യനും ഭീഷണി

സ്വദേശീയമല്ലാത്ത സസ്യങ്ങൾ അതിവേഗം പടർന്നുപിടിച്ച് അവിടുത്തെ ആവാസവ്യവസ്ഥയെയും സാമ്പത്തിക മേഖലയെയും തകിടം മറിക്കുന്നതാണ് അധിനിവേശം. വനങ്ങളും പുൽമേടുകളും നദീതീരങ്ങളും നശിക്കുന്നതിലൂടെ പക്ഷികൾ, പ്രാണികൾ, മറ്റ് വന്യജീവികൾ എന്നിവയുടെ നിലനില്പുതന്നെ അപകടത്തിലാകുന്നു. കൃഷിയിടങ്ങളിൽ വിളകളുമായി ജലത്തിനും പോഷകങ്ങൾക്കുമായി ഈ സസ്യങ്ങൾ മത്സരിക്കുന്നതുമൂലം കാർഷിക ഉത്പാദനം ഗണ്യമായി കുറയുന്നുണ്ട്.

കൂടാതെ, മാഞ്ചിയം പോലുള്ള സസ്യങ്ങൾ അലർജി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുന്നു. വന്യജീവികളുടെ ഭക്ഷണ ക്രമത്തിന്‍റെ ഭാഗമായ സസ്യങ്ങൾ ഇല്ലാതാകുന്നതോടെ അവ ജനവാസമേഖലകളിലേക്ക് ഇറങ്ങാനും വന്യജീവി സംഘർഷം രൂക്ഷമാകാനും കാരണമാകുന്നുണ്ട്.

സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറി ചിറ്റാർ ആനന്ദന്‍റെ നേതൃത്വത്തിലായിരുന്നു പഠനം. പ്രസിഡന്‍റ് ഡോ. സണ്ണി മൈക്കിൾ, അംഗങ്ങളായ പ്രേംചന്ദ് ഇളകൊള്ളൂർ, ആർ. ചിഞ്ചു, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ആർ. കാവ്യ, ഗ്രീൻ ലിങ്ക് എക്കോ അംഗങ്ങളായ അരുൺ സി. രാജൻ, നിരുപമ രാജ്, രഹ്ന നവാസ്, അരുന്ധതി എന്നിവരും പഠനത്തിൽ പങ്കാളികളായി.

വ്യാപകമാകുന്ന ഇനങ്ങൾ

കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, മാങ്ങാനാറി, കളർ ചേമ്പ്, നായ്മളസി, പൊട്ടൻ കലംപൊട്ടി, മഞ്ഞവയറ, ധൃതരാഷ്‌ട്രപച്ച, പോതുപുല്ല്, ഞൊട്ടാഞൊടിയൻ, തോട്ടപ്പയർ, മുടിയൻപച്ച, കുമ്മിണിപ്പച്ച തുടങ്ങിയ സസ്യങ്ങളാണ് കോന്നിയിൽ പടർന്നു പിടിച്ചിരിക്കുന്നത്.

അച്ചൻകോവിൽ നദിയുടെ തീരങ്ങളിൽ പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിദേശവൃക്ഷമായ പേപ്പർ മൾബറിയുടെ വ്യാപനം അതിരൂക്ഷമാണ്. കമ്യൂണിസ്റ്റ് പച്ച കമ്മൽപൂവ് എന്നിവയുടെ വ്യാപനം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മണിപ്ലാന്‍റ്, സിങ്കോണിയം, ഇൻസുലിൻ പച്ച തുടങ്ങിയവയുടെ വ്യാപനം അപകടകരമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

മുള്ളൻപായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, മുട്ടപ്പായൽ തുടങ്ങിയവ ജലാശയങ്ങളിലെ ജലപ്രവാഹം തടസപ്പെടുത്തുകയും മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യുന്നു. വള്ളിപ്പടർപ്പുകളായവ മരങ്ങളെയും കാർഷിക വിളകളെയും ഇല്ലാതാക്കാൻ തന്നെ കെല്പുള്ളതാണ്.

അലങ്കാരച്ചെടികളും വില്ലന്മാർ

വീടുകളിൽ അലങ്കാരത്തിനായി വളർത്തുന്ന തേൻപൂവള്ളി, കേശവർധിനി, മാണിക്യ ചെമ്പഴുക്ക, ഹെലിക്കോർണിയ, വേലിപ്പരുത്തി എന്നിവ നിയന്ത്രണമില്ലാതെ പുറത്തേക്ക് പടരാൻ സാധ്യതയേറെയാണ്. നിലവിൽ മെക്സിക്കൻ സൂര്യകാന്തിയും അഗ്ലോനിമയും വീട്ടുമുറ്റത്തു നിന്ന് തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പടർന്നുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.

അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ മാനേജ്മെന്‍റ് സമിതികൾ, വനം, കൃഷി വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ഇടപെടൽ അനിവാര്യമാണ്.

അലങ്കാര സസ്യങ്ങൾ പൊതുപ്രകൃതിയിലേക്ക് ഉപേക്ഷിക്കുന്നത് ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ ഇവനീക്കം ചെയ്യുക, ബോധവത്കരണം ശക്തമാക്കുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Pathanamthitta

ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ്; ബിലീവേഴ്സ് സ്കൂളിന് കിരീടം

നാലു താരങ്ങൾക്ക് അഞ്ച് സ്വർണത്തിളക്കം

തിരുവല്ല: തിരുവല്ല ക്രിസ്റ്റൽ ബ്ലൂ സ്വിമ്മിംഗ് പൂളിൽ നടന്ന പത്തനംതിട്ട ജില്ലാ ഏജ് ഗ്രൂപ്പ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ (ജൂണിയർ, സബ് ജൂണിയർ വിഭാഗം) ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ കിരീടം നേടി.

തിരുവനന്തപുരത്ത് ഡോ. ബി.ആർ. അംബേദ്കർ ഇന്‍റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സംസ്ഥാന സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിനു മുന്നോടിയായ ടീം സെലക്‌ഷൻ ട്രയൽസായും കൂടിയായിരുന്നു ജില്ലാതല മത്സരം. വിജയികളായ കായികതാരങ്ങൾക്കും ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ ടീമുകൾക്കുമുള്ള ട്രോഫികളും മെഡലുകളും പത്തനംതിട്ട ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് കെ. പ്രകാശ് ബാബുവും ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ലെനി സൂസനും ചേർന്ന് വിതരണം ചെയ്തു.
ദി ചോയ്സ് സ്കൂൾ, തിരുവല്ല എംജിഎം സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ബിലീവേഴ്സ് ചർച്ച് സ്കൂളിലെ ആഡൻ ജോ മാത്യു, ലൊറെയ്‌ൻ റോസ് ജോർജ്, ഗിസെല്ല മരിയ ജിമ്മി, എഡ്വിൻ റോബിൻ എന്നിവർ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി അഞ്ച് സ്വർണ മെഡലുകളോടെ വ്യക്തിഗത ചാന്പ്യൻമാരുമായി.

Pathanamthitta

സുബ്രതോ കപ്പ് ഫുട്ബോൾ: ചാമരാജ്‌നഗർ നവോദയ വിദ്യാലയത്തിനു ചാമ്പ്യൻഷിപ്പ്

വെച്ചൂച്ചിറ: ഹൈദരാബാദ് മേഖലയിലെ നവോദയ വിദ്യാലയങ്ങൾ മാറ്റുരച്ച സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ചാമരാജ് നഗർ നവോദയ വിദ്യാലയം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.

ഫൈനലിൽ ചാമരാജ്നഗർ നവോദയ വിദ്യാലയം കാസർഗോഡ് നവോദയ വിദ്യാലയത്തെ നാലിനെതിരേ അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. രമാദേവി സമാപനയോഗം ഉദ്ഘാടനം ചെയ്തു.

Pathanamthitta

വ്യാജ പീഡന പരാതിയിൽ യുവാവിനെ മർദിച്ച പോലീസുകാർക്കെതിരേ നടപടി വേണം

പത്തനംതിട്ട: പെൺകുട്ടിയുടെ വ്യാജ പീഡന പരാതിയിൽ യുവാവിനെ മർദിച്ച കൂടൽ സ്റ്റേഷനിലെ പോലീസുകാർക്കെതിരേ നടപടി വേണമെന്ന് മെൻസ് കമ്മീഷൻ മിഷൻ ചെയർമാൻ രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാനസികപീഡനവും മർദനവുമേല്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഈ ആവശ്യങ്ങളുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ കേസുമായി ബന്ധപ്പെട്ടു പ്രാഥമിക നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായി.

പീഡന പരാതികളിൽ പരാതിക്കാരിയുടെയും ആരോപിതന്‍റെയും നുണ പരിശോധന നടത്തണം. കോടതി വിധി വരുന്നതുവരെ ആളുടെ പേരും ചിത്രവും പുറത്തുവിടരുത്. ആരോപിതൻ എന്നു മാത്രമേ വിളിക്കാൻ പാടുള്ളു.

വ്യാജ പരാതി നൽകുന്ന പെൺകുട്ടികൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. പുരുഷ കമ്മീഷൻ യാഥാർഥ്യമാക്കുന്നതിനുള്ള ബില്ല് അവതരണത്തിന് 2025ൽ സ്പീക്കറുടെ അനുമതി കിട്ടിയതാണ്.

സ്ത്രീവിരുദ്ധർ എന്ന് ചാപ്പകുത്തപ്പെടുമെന്ന ഭയം കാരണമാണ് രാഷ്‌ട്രീയ നേതാക്കൾ മൗനം പാലിക്കുന്നത്. സർക്കാർതലത്തിൽ പുരുഷ കമ്മീഷൻ ആവശ്യമാണെന്ന് രാഹുലും മെൻസ് കമ്മിഷൻ ഭാരവാഹികളായ ജോയ് അറയ്ക്കലും സാദിഖ് അസീസും പറഞ്ഞു.

Pathanamthitta

ലോകകപ്പ് ഫുട്ബോൾ ഷോ മാർത്തോമ്മ കോളജിൽ

തിരുവല്ല: ലോകകപ്പ് ഫുട്ബോള്‍ ആരവം തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍. കോളജിലെ മുഴുവന്‍ കുട്ടികളും ആരാധക ടീമുകളുടെ ജേഴ്സി അണിഞ്ഞ്, ഫിഫ ഗാനത്തിനും സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ ഷക്കീര ആലപിച്ച ഹിറ്റ് ഗാനം വക്കാ, വക്കാക്കും ചേര്‍ന്ന് ചുവടു വച്ചത് ആകര്‍ഷകമായി.

കോളജിലെ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ഗാനത്തിനൊപ്പിച്ച് എയ്റോബ്ക് നൃത്തം അവതരിപ്പിച്ചു. ഷൂട്ട് ഔട്ട് മത്സരങ്ങളില്‍ അധ്യാപകരും അനധ്യാപകരും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.

വനിത അധ്യാപകര്‍ ഷൂട്ട് ഔട്ടില്‍ ഗോള്‍ നേടിയത് ആവേശം വർധിപ്പിച്ചു. ക്വിസ് മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോകകപ്പിന്‍റെ ചരിത്രം ഉള്‍ക്കൊള്ളിച്ച കൂറ്റന്‍ ബാനര്‍ 40 അടി ഉയരത്തില്‍ നിന്ന് ചുരുളഴിച്ചത് മനോഹരമായിരുന്നു.
കേരള ഫുട്ബോള്‍ അസോസിയേഷന്‍ ട്രഷറാര്‍ ഡോ. റെജിനോള്‍ഡ് വര്‍ഗീസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ. മാത്യു വര്‍ക്കി, ട്രഷറാര്‍ തോമസ് കോശി, ഓഫീസ് സൂപ്രണ്ട് അഭീഷ് ജേക്കബ് തോമസ്, കായിക വകുപ്പ് മേധാവി ജെ. ബ്രിട്ടോ ക്ലെമ്മി, കെ.കെ. സ്വാതി, ജില്ലാ ഫുട്ബോൾ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എം. മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

Pathanamthitta

മുഖ്യമന്ത്രിക്കു പത്തനംതിട്ടയിൽ സ്വീകരണം നൽകും

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശന് പത്തനംതിട്ടയില്‍ സ്വീകരണം നൽകാന്‍ യുഡിഎഫ് ജില്ലാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ജനകീയ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയ മുഖ്യമന്ത്രിയേയും ഗവണ്‍മെന്‍റിനേയും യോഗം അഭിനന്ദിച്ചു.

ആശാ വര്‍ക്കര്‍മാരുടെ ശമ്പളം വർ‌ധിപ്പിച്ചതും പ്രിയദര്‍ശിനി കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയും സ്വാഗതം ചെയ്യപ്പെടുന്ന പദ്ധതികളാണെന്ന് യുഡിഎഫ് വിലയിരുത്തി. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

Pathanamthitta

ബ്ലഡ് കാൻസർ സമ്മിറ്റ്

തിരുവല്ല: രക്താർബുദങ്ങളായ മൈലോമ, ലിംഫോമ, ലുക്കീമിയ എന്നീ രോഗങ്ങളുടെ രോഗിർണയ രംഗത്തെയും ചികിത്സാരംഗത്തെയും അത്യാധുനിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഹെമറ്റോളജി, ഹെമാറ്റോ-ഓങ്കോളജി, കാർട്, സെൽ തെറാപ്പി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റേഷൻ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്‌സ് ബ്ലഡ് കാൻസർ സമ്മിറ്റ് 2026 സംഘടിപ്പിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സ്മരണാർഥം സമാരംഭിച്ച സ്മാരകപ്രഭാഷണം സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോള‌ജിലെ ഹെമറ്റോളജി വിഭാഗം പ്രഫസറും ഡയറക്ടറുമായ ഡോ. ബിജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിജു ജോർജിനെ ആദരിച്ച് ഉപഹാരം സമർപ്പിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് , അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ജോൺസൺ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ഹെമറ്റോളജി വിഭാഗം മധാവി ചെപ്സി സി. ഫിലിപ്പ്, ഫാ. തോമസ് വർഗീസ്, എച്ച്ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ പ്രസംഗിച്ചു.

Pathanamthitta

അധ്യാപകർക്ക് സെൻ‌സസ് ഡ്യൂട്ടി; സ്കൂളുകളിൽ അധ്യയനം തടസപ്പെടുന്നു

കോഴഞ്ചേരി: സെന്‍സസ് ഡ്യൂട്ടിയില്‍ അധ്യാപകർ നിയോഗിക്കപ്പെട്ടതോടെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അധ്യയനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് പരാതി.

ജൂലൈ ഒന്നു മുതല്‍ 31 വരെയുളള ദിവസങ്ങളിലാണ് സെന്‍സസ് നടപടികള്‍ നടത്തേണ്ടത്. അധ്യയനം മുടങ്ങാതെ ഇക്കാലയളവിൽ സെൻസസ് ജോലി നടത്താനാകില്ലെന്ന് അധ്യാപകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ബദൽ നിർദേശമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രായോഗികവുമായിരുന്നില്ല. സ്കൂളുകളിലാകട്ടെ ഒന്നാം പാദ പരീക്ഷ ഓഗസ്റ്റ് 13 ന് ആരംഭിക്കും. ഇതിന് മുമ്പ് ആദ്യപാദ പാഠ ഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിയുകയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

പത്ത് ദിവസങ്ങള്‍ പൂര്‍ണ അവധിയെടുത്തോ 20 ദിവസങ്ങള്‍ പാർട്ട് ടൈമായി ജോലി ചെയ്തോ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിലവിലെ ഉത്തരവ്. ശനി, ഞായര്‍ ദിവസങ്ങള്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടാല്‍ ഓഗസ്റ്റ് മാസത്തില്‍ ഇതിന് തത്തുല്യമായ അവധി അനുവദിക്കുമെന്നും പറയുന്നു.

ചില സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് മൂന്ന് അധ്യാപകരും യുപി വിഭാഗത്തില്‍ നിന്ന് മൂന്ന് അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും 50 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചിട്ടുമുണ്ട്. സെന്‍സസ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ക്ക് പകരമായി താത്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണമെന്ന് വിവിധ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

പ്രൈമറി സ്‌കൂളുകളിലും അടുത്ത മാസമാണ് പ്രാഥമികപാദ പരീക്ഷ ആരംഭിക്കുന്നത്. പത്താം ക്ലാസിലെ വിദ്യാർഥികള്‍ക്ക് ആദ്യമാസത്തില്‍ തന്നെ പഠനാന്തരീക്ഷം താറുമാറാകുമോ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഇക്കാരണത്താല്‍ രക്ഷിതാക്കളും ആശങ്കയിലാണ്.

എസ്എസ്എല്‍സി പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ വിജയശതമാനം താഴുമെന്ന ആശങ്കയും അധ്യാപകര്‍ പങ്കുവയ്ക്കുന്നുണ്ട്. കണക്ക്, ഇംഗ്ലീഷ് , സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പരീക്ഷ നടത്തുന്നത്.

50 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടി ചെയ്യുന്ന വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നതാണ് സ്‌കൂളുകളിലെ പിടിഎ കമ്മിറ്റികളും അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത്.

Pathanamthitta

ജില്ലയിൽ സ്വകാര്യബസുകൾ പണിമുടക്കി; യാത്രക്കാർ വലഞ്ഞു

പത്തനംതിട്ട: ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി. കെഎസ്ആർ‌ടിസിയിൽ പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിനു പിന്നാലെ നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.

ജില്ലയിൽ സ്വകാര്യ ബസുകളൊന്നും ഇന്നലെ ഓടിയില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലും ഉൾപ്രദേശങ്ങളിലും യാത്രാ ക്ലേശം രൂക്ഷമായിരുന്നു.

വിദ്യാർഥികളും ജീവനക്കാരും അടക്കം വലഞ്ഞു. സംസ്ഥാന പാതകളിലൂടെ കൂടുതൽ ട്രിപ്പുകൾ അയച്ചെങ്കിലും ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ അയയ്ക്കാൻ കെഎസ്ആർടിസിക്കും കഴിഞ്ഞില്ല.

പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി, കൊടുമൺ വഴി അടൂർ, ആറന്മുള വഴി ചെങ്ങന്നൂർ, പന്തളം, റാന്നി - മല്ലപ്പള്ളി, റാന്നി - വടശേരിക്കര, റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഉണ്ടായിരുന്നില്ല.

ഉടമകളും തൊഴിലാളികളും കളക്ടറേറ്റ് മാർച്ച് നടത്തി

സ്വകാര്യബസ് പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാൻ മുൻമന്ത്രി കടകംപള്ളി സുരന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി യാതൊരു പ0നവും നടത്താതെയാണ് സർക്കാർ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആവിഷ്കരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യബസുകളെക്കൂടി ഉൾക്കൊള്ളിക്കണമെന്ന് ബസുടമാ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു . കിലോമീറ്ററിന് 55 രൂപ വാടക നൽകി സ്വകാര്യ ബസുകൾകൂടി ഏറ്റെടുക്കണം. അർഹതയുള്ളവർക്ക് മാത്രമായി സൗജന്യയാത്രാ പദ്ധതി നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് മാർച്ച് ആരംഭിച്ചു . ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഹെവി മോട്ടോർ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. എസ്. ശശി മുഖ്യപ്രഭാഷണം നടത്തി.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു, ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വേണു കെ. നായർ. കെ. പി. ഉദയഭാനു, പി. ബി. ഹർഷകുമാർ, എ. എസ് രഘുനാഥ്, ആർ. മനു , കെ. കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Pathanamthitta

ലഹരി വേട്ടയ്ക്കിടെ പോലീസുകാർ ഫിറ്റായി; കുടുക്കിയത് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് ലഹരി വേട്ടയ്ക്കിറങ്ങിയ പത്തനംതിട്ട ഡാൻസാഫ് സംഘത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരാണ് കഴിഞ്ഞദിവസം പത്തനംതിട്ട നഗരത്തിൽ മദ്യലഹരിയിൽ കുടങ്ങിയത്.

അപകടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിനുൾപ്പെടെ ഇവർക്കെതിരേ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

മൈലപ്ര ഭാഗത്തു നിന്നുമാണ് പോലീസ് സംഘം അമിത വേഗത്തിൽ ജീപ്പ് ഓടിച്ചു വന്നത്. എതിരേ വന്ന വാഹനങ്ങളെ പല തവണ പോലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നു. റോഡിന്‍റെ ഇരുവശത്തേക്കും വളഞ്ഞു തിരിഞ്ഞുള്ള ജീപ്പിന്‍റെ വരവ് ശ്രദ്ധയിൽപ്പെട്ടതോടെ കാൽനട യാത്രക്കാർ ഒഴിഞ്ഞു മാറി. വാഹനത്തിന്‍റെ നിയന്ത്രണമില്ലാത്ത മരണപ്പാച്ചിൽ ശ്രദ്ധിച്ചവർക്ക് പന്തികോട് ഉണ്ടെന്ന് മനസിലായിട്ടും പോലീസ് ജീപ്പായതിനാൽ പ്രതികരിക്കാൻ തയാറായില്ല.

ഇതിനിടെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വനിതാ ഡ്രൈവർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ നേർക്ക് പറഞ്ഞു വന്നു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. ഇതോടെ വനിതാ ഡ്രൈവർ പ്രതികരിക്കാൻ തയാറായി.

പോലീസ് സംഘം സഞ്ചരിച്ച ജീപ്പിനേ പിന്തുടർന്ന് വനിത ഓട്ടോറിക്ഷ ഡ്രൈവർ ശോഭ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം റിംഗ് റോഡിൽ പോലീസ് വാഹനം തടഞ്ഞു. ഇതോടെ നഗരവാസികൾ വാഹനത്തിന് ചുറ്റും തടിച്ചു കൂടി. രംഗം വഷളാകുമെന്ന് കണ്ടതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ബാഗുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ തടഞ്ഞുവ‌ച്ചു.

പ്രശ്‌നം വഷളായതോടെ പത്തനംതിട്ട പോലീസെത്തി മൂന്നുപേരേയും സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

ഉദ്യോഗസ്ഥർ മദ്യപിച്ചതായി തെളിഞ്ഞതോടെയായിരുന്നു തുടർ നടപടി എടുത്തത്. സാധാരണക്കാർക്കെതിരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ നിയമലംഘനം തുറന്നു കാട്ടാനാണ് താൻ ശ്രമിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ശോഭ പറഞ്ഞു.

Pathanamthitta

ആറന്മുള വള്ളസദ്യ 19 മുതൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘം ദേവസ്വം ബോർഡിന്‍റെ സഹകരണത്തിൽ നടത്തുന്ന ആറന്മുള വഴിപാട് വള്ളസദ്യക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 19 മുതൽ സെപ്റ്റംബർ 16 വരെ നീളുന്നതാണ് ഇത്തവണത്തെ വള്ളസദ്യ കാലയളവ്.

ഈ വർഷം ഇതേരെ 450 വള്ളസദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. 17 സദ്യാലയങ്ങൾ, 16 സദ്യ കോൺട്രാക്ടർമാർ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 450 ട്രിപ്പുകൾ ആറന്മുളയിലേക്ക് നടത്താൻ സന്നദ്ധമായിട്ടുണ്ട്. ഇതിലേക്കായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ ക്രമീകരിക്കും.
ആറന്മുള സദ്യ ഇക്കുറി പ്രത്യേക സദ്യാലയത്തിലാണ്.

ദിവസം 350 പേർക്ക് 300 രൂപ പ്രകാരം സദ്യ ഒരുക്കും. 20 മുതൽ 55 ദിവസങ്ങളായി സദ്യ നടക്കും. ഇതിനായി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്ന് പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ അറിയിച്ചു.

വൈസ് പ്രസിഡന്‍റ് കെ. എസ്. സുരേഷ്, ജോയിന്‍റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറാർ രമേശ് മാലിമേൽ, ഫുഡ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ ജോയിന്‍റ് കൺവീനർ ഭരത് വാഴുവേലിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Idukki

മണ്‍സൂണ്‍ ടൂറിസം: മഞ്ഞും തണുപ്പും ആസ്വദിച്ച് സഞ്ചാരികള്‍

തൊടുപുഴ: മഞ്ഞും തണുപ്പും മഴക്കാല കാഴ്ചകളും ആസ്വദിക്കാന്‍ ജില്ലയിലേക്കു സന്ദര്‍ശകരുടെ ഒഴുക്ക്. മലനിരകളെ മനോഹരക്കുന്ന കനത്ത മൂടല്‍മഞ്ഞും പെയ്യാന്‍ വെമ്പിനില്‍ക്കുന്ന കാര്‍മേഘങ്ങളും ഉള്‍പ്പെടെ ആരുടെയും മനസിന് കുളിര്‍മയേകുന്ന മഴക്കാല കാഴ്ചകള്‍ ആസ്വദിക്കാനാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് ഇവിടേക്കു സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതും നീക്കിയതോടെ മൂന്നാറിലേക്കു കൂടുതല്‍ പേര്‍ എത്തിത്തുടങ്ങി. വാഗമണ്ണിലും വലിയ തോതിലാണ് സന്ദര്‍ശകരെത്തുന്നത്. രണ്ടു ദിവസങ്ങളായി വാഗമണ്‍, രാമക്കല്‍മേട് ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസവും ജില്ലയില്‍ വിനോദ സഞ്ചാരികളുടെ തിരക്കായിരുന്നു. കഴിഞ്ഞ മാസം 2,34,673 പേരാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഇതില്‍ കൂടുതല്‍ പേരും സന്ദര്‍ശിച്ചത്. വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രമാണ്. മൊട്ടക്കുന്ന് 68,762 പേരും സാഹസിക പാര്‍ക്ക് 51,498 പേരും സന്ദര്‍ശിച്ചു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 55,686 പേര്‍ സന്ദര്‍ശിച്ചു. രാമക്കല്‍മേട്ടില്‍ എത്തിയത് 8,512 സന്ദര്‍ശകരാണ്. പാഞ്ചാലിമേട്-17,567, ഹില്‍വ്യു പാര്‍ക്ക് -7,200, ആമപ്പാറ-2,818, എസ്എന്‍ പുരം-19,318, അരുവിക്കുഴി-1,911, ഇടുക്കി പാര്‍ക്ക് -632, മൂന്നാര്‍ പാര്‍ക്ക് -769 എന്നിങ്ങനെയാണ് മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്.

മഴയും മഞ്ഞും ചേര്‍ന്ന് ഒരുക്കുന്ന കുളിര്‍മ ആസ്വദിക്കാന്‍ ഈ മാസവും കൂടുതല്‍ പേര്‍ ജില്ലയിലേക്കെത്തുമെന്നാണ് ഡിടിപിസിയുടെയും ടൂറിസം സംരംഭകരുടെയും പ്രതീക്ഷ.

മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവയ്ക്കു മണ്‍സൂണ്‍ കാലം ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന സമയമാണ്. കൂടുതല്‍ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും വിനോദ സഞ്ചാരികള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.

ഓഫ് റോഡ് ഡ്രൈവര്‍മാര്‍ക്കും മണ്‍സൂണ്‍ കാലം ചാകരയാണ്. വാഗമണ്ണിലും മൂന്നാറിലുമെല്ലാം നൂറു കണക്കിന് ഓഫ് റോഡ് ഡ്രൈവര്‍മാരാണ് സന്ദര്‍ശകരെ കയറ്റി ചീറിപ്പായുന്നത്.

മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിലേക്ക് ഓഫ് റോഡ് യാത്ര പുത്തന്‍ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. മഴക്കാലത്ത് അപകട സാധ്യതയുള്ള പാതകളിലൂടെയുള്ള ഓഫ് റോഡ് യാത്ര നടത്താന്‍ പാടില്ലെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറും വാഗമണ്ണും തേക്കടിയും കൂടാതെ മഴക്കാലത്ത് സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന മറ്റിടങ്ങളിലും തണുത്ത കാലാവസ്ഥ ആസ്വദിക്കാന്‍ സന്ദര്‍ശകരെത്തുന്നുണ്ട്.
മഞ്ഞുമൂടിയ രാമക്കല്‍മേട് സന്ദര്‍ശിക്കാന്‍ ഒട്ടേറെ ആളുകളെത്തുന്നുണ്ട്. ഇതിനു പുറമേ കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, തൊമ്മന്‍കുത്ത്, ആനയാടികുത്ത് എന്നിവിടങ്ങളിലും സന്ദര്‍ശക തിരക്കുണ്ട്.

Idukki

അഞ്ചുനാട് മിനറൽ വാട്ടർ വിപണിയിലേക്ക്

മറയൂർ: ഗുണനിലവാരമുള്ള അഞ്ചുനാട് കുപ്പിവെള്ളം വിപണിയിലേക്ക്. ആദിവാസി സമൂഹത്തിന്‍റെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി - അഞ്ചുനാട് കുപ്പിവെള്ള വിതരണ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. മറയൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ആദ്യ വിൽപ്പന പ്രസിഡന്‍റ് ജോമോൻ തോമസ് നബാർഡ് ജില്ലാ വികസന മാനേജർ എം.എസ്. അരുണിന് നൽകി നിർവഹിച്ചു.

നബാർഡ് റീജണൽ ഓഫീസർ പീയൂഷ് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ജോസഫ് കൊച്ചുകുന്നേൽ സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിബി തോമസ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
ആദിവാസി ഉന്നതികളിൽനിന്നുള്ള കമ്പനിയുടെ ഡയറക്ടർമാർ, ഓഹരി ഉടമകൾ, പ

ഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഫ്പിഒ ചെയർമാൻ മുരുകൻ സമ്മേളത്തിന് നന്ദി പറഞ്ഞു

Idukki

മഴമറയ്ക്കുള്ളിൽ വിദ്യാർഥികളുടെ പച്ചക്കറി കൃഷി

ചെറുതോണി: നാരകക്കാനം സെന്‍റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെ മഴ മറയ്ക്കുള്ളിൽ പച്ചക്കറി തൈകൾ നട്ടു. സ്കൂൾ കാർഷിക ക്ലബ്ബിന്‍റെയും പരിസ്ഥിതി ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നാണ് തൈകൾ നട്ടത്.

വെണ്ട, പയർ, പാവൽ, തക്കാളി, വഴുതന, ചീര, മുളക് എന്നിവയുടെ തൈകളാണ് മഴ മറയ്ക്കുള്ളിൽ മണ്ണിലും ഗ്രോ ബാഗുകളിലുമായി നട്ടത്.

സ്കൂൾ മാനേജർ ഫാ. സെബാൻ മേലേട്ട് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ്, പിടിഎ പ്രസിഡന്‍റ് മാത്യു ജോർജ്, എംപിടിഎ പ്രസിഡന്‍റ് പ്രിൻസി പോൾസൺ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പിടിഎ പ്രതിനിധികൾ പച്ചക്കറി കൃഷിക്കുള്ള സ്ഥലം ഒരുക്കി. കാർഷിക ക്ലബ്ബ് കോ-ഓർഡിനേറ്റർ ജോസിയാമോൾ ജോസ് വിത്ത് നടീലിനെയും പരിപാലനത്തെയും കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാനാകുമെന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Idukki

ജോയിസിന് പാഷനാണ് അരുമപ്പക്ഷി വളര്‍ത്തലും കൃഷിയും

തൊടുപുഴ: ഐടി പ്രഫഷണലായ തുടങ്ങനാ ട് വിച്ചാട്ട് ജോയിസ് ജിമ്മിന് ജോലി പോലെതന്നെ പ്രിയപ്പെട്ടതാണ് കൃഷിയും അരുമപ്പക്ഷികളുടെ വളര്‍ത്തലും. സ്‌കൂള്‍ പഠനകാലത്തുതന്നെ കൃഷിക്കു പുറമേ മത്സ്യംവളര്‍ത്തല്‍, വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടെയും പരിപാലനം എന്നിവയില്‍ ഏറെ തത്പരനായിരുന്നു ജോയ്‌സ്. കര്‍ഷകനായ പിതാവ് ജിം ജോണ്‍, മാതാവ് ജോളി എന്നിവരുടെ പിന്തുണകൂടി ലഭിച്ചതോടെ വീടിനു സമീപം ജോയിസ് വളര്‍ത്തുപക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി കൂടുകളൊരുക്കി. ഇതോടൊപ്പം മത്സ്യകൃഷിയും പച്ചക്കറി കൃഷിയും നടത്തുകയും ചെയ്തു. എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥനായ ജോയിസ് ജോലിക്കു ശേഷം കിട്ടുന്നസമയം പൂര്‍ണമായും ഇതിനായി മാറ്റി വച്ചിരിക്കുകയാണ്.

പഠന കാലം മുതല്‍ മത്സ്യം വളര്‍ത്തല്‍

കുട്ടിക്കാലത്ത് നായ്ക്കളെയും പൂച്ചകളെയും ഓമനിച്ചു വളര്‍ത്തിയിരുന്ന ജോയ്‌സ് പിന്നീട് മത്സ്യംവളര്‍ത്തല്‍ ആരംഭിച്ചു. വീടിനു സമീപംതന്നെയുള്ള 440 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടു പടുതാക്കുളങ്ങളിലായിരുന്നു മത്സ്യം വളര്‍ത്തല്‍. ചിത്രലാട, ഗിഫ്റ്റ്, വാള, ഗ്രാസ് കാര്‍പ്പ് എന്നിവയെയാണ് വളര്‍ത്തിയത്. പ്രാദേശികമായിത്തന്നെയായിരുന്നു മത്സ്യത്തിന്‍റെ വില്‍പ്പന. ജോളിയുടെ നേതൃത്വത്തില്‍ മത്സ്യം വൃത്തിയാക്കി നല്‍കിയതോടെ ആവശ്യക്കാരേറി. ഏതാനും മാസം മുമ്പ് വിളവെടുത്ത കുളം ശുചീകരിച്ച് അടുത്ത ഘട്ടം മത്സ്യകൃഷിക്കായി തയാറെടുക്കുകയാണ് ജോയ്‌സ്.

വിവിധയിനം അരുമപ്പക്ഷികള്‍

അഞ്ചു വര്‍ഷം മുമ്പ് വീടിനു സമീപം ഇരുമ്പു വലകള്‍ ഉപയോഗിച്ച് കൂടു സ്ഥാപിച്ച് കോഴിയും കാടയും താറാവും വളര്‍ത്തിത്തുടങ്ങി. മുട്ടയോടൊപ്പം കോഴികളെയും വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തി. എന്നാല്‍ രോഗംവന്ന് ഒട്ടേറെ കോഴികള്‍ ചത്തുപോയതോടെ ജോയിസ് പുതിയ കാല്‍വയ്പ് നടത്തി. ഇതോടെയാണ് മണിത്താറാവ്, അലങ്കാര കോഴികള്‍, ഗിനിക്കോഴി എന്നിവയെ വളര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മികച്ച വരുമാനമാണ് ഇവയുടെ വില്‍പ്പനയില്‍നിന്നു ജോയിസിന് ലഭിക്കുന്നത്. അലങ്കാരക്കോഴികളായ കൊളംബിയന്‍ ബ്രഹ്മ, ഇറ്റാലിയന്‍ ബാന്‍ഡ് എന്നിവയെയാണ് കൂടുകളില്‍ വളര്‍ത്തുന്നത്. കാലില്‍ ഉള്‍പ്പെടെ തൂവലുകള്‍ നിറഞ്ഞ് കാണാന്‍ ഏറെ ചന്തമുള്ള ഇവയെ കൗതുകത്തിനായാണ് പലരും വീടുകളില്‍ വളര്‍ത്തുന്നത്. വളര്‍ച്ചയെത്തുന്നതോടെ ഇവയ്ക്ക് ആറു മുതല്‍ എട്ടു കിലോ വരെ തൂക്കമുണ്ടാകും. ജോഡിക്ക് 5,000 മുതല്‍ 6,000 രൂപ വരെ വിപണിയില്‍ വില ലഭിക്കും. വല കെട്ടിയാണ് മണിത്താറാവുകളെ വളര്‍ത്തുന്നത്. മൂന്നു മാസംകൊണ്ട് മൂന്നു കിലോ തൂക്കമെത്തും. വലിയ മണിത്താറാവിന് 1500 രൂപ വരെ വില ലഭിക്കും.

ഗിനിക്കോഴിയുടെ കുഞ്ഞുങ്ങളെ 180 രൂപയ്ക്കാണ് വില്‍ക്കുന്നത്. കാടയുടെ ചെറിയ പതിപ്പായ ബട്ടര്‍ ക്യുയിലിനെയും വളര്‍ത്തുന്നുണ്ട്. ഇതിനെ 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതോടൊപ്പം ഗിനിപ്പന്നികളെയും വളര്‍ത്തുകയും വില്‍പ്പന നടത്തി വരികയും ചെയ്യുന്നു. താറാവിനും കോഴിക്കും തവിട്, ഗോതമ്പ്, ലയര്‍മാഷ്, ഗ്രോവര്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ തീറ്റയാണ് നല്‍കുന്നത്. ഇതോടൊപ്പം പെല്ലറ്റും പ്രതിരോധ ശേഷിക്കായി സപ്ലിമെന്‍റുകളും നല്‍കും.

ഓണ്‍ലൈന്‍ വിപണി

വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും കര്‍ഷക ഗ്രൂപ്പുകള്‍ വഴിയുമാണ് വില്‍പ്പന. ഇനങ്ങളുടെ വിവരങ്ങള്‍ കൈമാറുന്നതോടെ ജോയിസിനെത്തേടി വിവിധ മേഖലകളില്‍നിന്ന് ആവശ്യക്കാരുടെ കോളുകളെത്തും. വീട്ടിലെത്തി വാങ്ങുന്നവര്‍ക്ക് പുറമേ സമീപ പ്രദേശത്തുള്ളവര്‍ക്ക് വാഹനത്തില്‍ എത്തിച്ചും നല്‍കും.
പച്ചക്കറി കൃഷി കുടുംബാംഗങ്ങളുടെ സഹായത്തോടെ വീടിനു സമീപം പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്. പാവല്‍, വള്ളി ബീന്‍സ്, കുറ്റി ബീന്‍സ്, തക്കാളി, കോവല്‍, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. റംബുട്ടാന്‍ ഉള്‍പ്പെടെ പഴവര്‍ഗ കൃഷിയുമുണ്ട്. തുടങ്ങനാട്ടില്‍ വീടിനു സമീപംതന്നെ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റ് വഴിയാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക സംഗമത്തോടനുബന്ധിച്ച് പാലാ രൂപതയിലെ മികച്ച യുവകര്‍ഷകനായി ജോയിസിനെ തെരഞ്ഞെടുത്തിരുന്നു. അമ്മ ജോളിക്കു മുട്ടം പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ ഭാര്യ അമലുവും ജോയിസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി ഒപ്പമുണ്ട്.

Idukki

ജില്ലാ വെക്‌ടര്‍ യൂണിറ്റിന് വാഹനം നല്‍കും: അപു ജോണ്‍ ജോസഫ്

തൊടുപുഴ: ജില്ലയിലെ പ്രാണിജന്യ രോഗ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് വാഹനം നല്‍കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് വാഹനമില്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

വാഹനം ഇല്ലാത്തതിനാല്‍ തൊടുപുഴ നഗര സഭയിലും സമീപ പഞ്ചായത്തുകളിലും പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നിയന്ത്രിക്കാനായി ഇത്തരം സ്ഥലങ്ങളില്‍ എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വാഹനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവ. ചീഫ് വിപ്പിന് നിവേദനം നല്‍കിയത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ജി. റാവു, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ലിന്‍സണ്‍ ഫിലിപ്പ്, ഡ്രൈവര്‍ എം.എന്‍. ബിജു എന്നിവരാണ് നിവേദനം നല്‍കിയത്. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബും ഒപ്പമുണ്ടായിരുന്നു.

കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടോ എംഎല്‍എഫണ്ടോ ഉപയോഗിച്ച് വാഹനം വാങ്ങി നല്‍കുമെന്ന് അപു ജോണ്‍ ജോസഫ് അറിയിച്ചു.

Idukki

പഴയ കെട്ടിടം നീക്കി: പുഴയോര ബൈപാസിനു പുതിയ മുഖം

തൊടുപുഴ: നഗരത്തില്‍ അപകടാവസ്ഥയിലായിരുന്ന മൂന്നുനില കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി. നഗരത്തിലേര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു.

വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയ ജോലികള്‍ ശനിയാഴ്ച രാത്രിയാണ് പൂര്‍ത്തിയായത്. ഇവിടെനിന്നുള്ള അവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്തു. നഗരത്തിലെ ഗതാഗത നിയന്ത്രണവും രാത്രിയോടെ നീക്കിയിരുന്നു.

ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കെട്ടിടം ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി പൊളിച്ചുനീക്കാന്‍ കളക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉത്തരവിടുകയായിരുന്നു.

പിഡബ്ല്യുഡി നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചത്. ശനിയാഴ്ച രാത്രിതന്നെ മണ്ണും കോണ്‍ക്രീറ്റും ഇരുമ്പ് കമ്പികളും തടിയവശിഷ്ടങ്ങളും മാറ്റി. അഗ്‌നിരക്ഷാസേനയെത്തി റോഡും പരിസരവും വൃത്തിയാക്കി. ചെളി മാറാന്‍ പാറമണലും വിരിച്ചു. സമീപത്തെ പാലമരം ഇന്നലെ സ്ഥലമുടമയായ സ്വകാര്യ വ്യക്തിതന്നെ വെട്ടിമാറ്റുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും വൈകുന്നേരം വരെ ഇതു വെട്ടിയിട്ടില്ല. തിട്ടയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ മരം അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്.

Idukki

ചെറുപുഷ്പ മിഷന്‍ലീഗ് രൂപത വാര്‍ഷികം നടത്തി

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ ലീഗ് കോതമംഗലം രൂപത വാര്‍ഷികവും കൗണ്‍സിലും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ നടത്തി. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്ഷ മിഷന്‍ ലീഗ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രൂപത പ്രസിഡന്‍റ് സജില്‍ ജോര്‍ജ് കല്ലപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. നിര്‍മല പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, ജോയിന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ കൊച്ചുറാണി എസ്എച്ച്, ജനറല്‍ സെക്രട്ടറി ജെറി ജി.അറയ്ക്കല്‍, റീജണല്‍ ഓര്‍ഗനൈസര്‍ ആല്‍ബിന്‍ ജോയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനവും മികച്ച ശാഖകള്‍ക്കും മേഖലകള്‍ക്കുമുള്ള പുരസ്‌കാരങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് മിഷന്‍ലീഗ് അംഗങ്ങളും പങ്കെടുത്തു.

Idukki

ദണ്ഡു കൊമ്പ് പ്രീമെട്രിക് ഹോസ്റ്റലില്‍ മദ്യപാനം; വാച്ച്മാനെയും കുക്കിനെയും സസ്‌പെന്‍ഡു ചെയ്തു

മറയൂര്‍: ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് കാന്തല്ലൂര്‍ പഞ്ചായത്തിലെ ദണ്ഡു കൊമ്പ് പ്രീമെട്രിക് ഹോസ്റ്റലിലെ വാച്ച്മാന്‍ പി.എസ്. ദിലീപിനെയും കുക്ക് കെ.എം. രവീന്ദ്രനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ ല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ നിരന്തരം മദ്യപിക്കുന്നതും കുട്ടികള്‍ക്ക് യഥാസമയം ഭക്ഷണം നല്‍കാത്തതും വൃത്തിയില്ലാത്തതും രുചികരമല്ലാത്തതുമായ ഭക്ഷണം നല്‍കുന്നതും കണ്ടെത്തി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും മുന്‍കാലങ്ങളില്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ അധ്യാപകരോടും ജനപ്രതിനിധികളോടും പുതിയതായി ചുമതലയേറ്റ ട്രൈബല്‍ ഓഫീസറോടും ഇക്കാര്യം സൂചിപ്പിച്ചു. തുടര്‍ന്ന് കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശിവന്‍രാജ് അടക്കമുള്ള ജനപ്രതിനിധികള്‍ ഹോസ്റ്റലിലെത്തി കുട്ടികളുമായി നേരിട്ട് ചര്‍ച്ച നടത്തി.

മറയൂര്‍ ട്രൈബല്‍ ഓഫീസറും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസറും നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടെത്തിയതും ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതും. 14നു വൈകുന്നേരം മൂന്നിന് എഫ്. രാജ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Idukki

നാരകക്കാനം സ്‌കൂളില്‍ വിത്ത് വിതരണോത്സവം

ചെറുതോണി: ഭക്ഷ്യസുരക്ഷയും കൃഷിയോടുള്ള താത്പര്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി നാരകക്കാനം സെന്റ് ജോസഫ് യുപി സ്‌കൂളില്‍ മരിയാപുരം കൃഷിഭവന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കിയത്.

സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെയും കാര്‍ഷിക ക്ലബിന്റെയും നേതൃത്വത്തിലണ രിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈനി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

വെണ്ട, വഴുതന, പാവല്‍, പയര്‍, മുളക്, ചീര എന്നീ വിത്തുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. കൂടാതെ കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജോസിയ ക്ലാസ് നയിച്ചു.

Idukki

കെഎസ്ആര്‍ടിസി കണ്ടക്‌ടര്‍ യാത്രയ്ക്കിടെ മുങ്ങിയതായി പരാതി

മൂന്നാര്‍: കെഎസ്ആർടിസി കണ്ടക്‌ടർ ഡ്യൂട്ടിക്കിടെ ടിക്കറ്റ് മെഷീനും ബാഗും യാത്രക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് പോയതായി പരാതി. മൂന്നാര്‍ ബസ് ഡിപ്പോയിലെ കണ്ടക്‌ടര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മൂന്നാറില്‍നിന്നു കോട്ടയം പോയി മടങ്ങിവരുന്ന വഴിയില്‍ ചിത്തിരപുരത്തിനു സമീപം ചെകുത്താന്‍മുക്കിലായിരുന്നു കണ്ടക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയത്. ബസിലെ യാത്രക്കാരനാണ് ഡിപ്പോയില്‍ ബാഗും ടിക്കറ്റ് മെഷീനും ഏല്‍പ്പിച്ചത്. ബസിലെ യാത്രക്കാര്‍ ഇക്കാര്യം ഡിപ്പോയിലെ ഉദ്യോഗസ്ഥരോട് പരാതിയായി ഉന്നയിച്ചതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്.
‌‌‌

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

തൊടുപുഴ: മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ പോലീസ് പിടിയിൽ. തൊടുപുഴ -പൂമാല റൂട്ടിൽ ഓടുന്ന മരിയ ബസ് ഡ്രൈവർ വെള്ളിയാമറ്റം പാലം സിറ്റി പറേക്കൂടിയിൽ ജിന്‍റോ ടോമിനെ (33) ആണ് ട്രാഫിക് എസ്ഐ സാബു സാമൂവലും സംഘവും പിടികൂടിയത്. ആൽക്കോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരിൽ കേസെടുത്തു.

Idukki

പുഴയോര ബൈപാസ് ജംഗ്ഷനിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി

തൊടുപുഴ: പുഴയോര ബൈപാസിന്‍റെ പ്രവേശന കവാടത്തില്‍ അപകടാവസ്ഥയിലായിരുന്ന മൂന്നു നില കെട്ടിടം പൊളിച്ചുനീക്കി. വെള്ളിയാഴ്ച രാത്രി പത്തോടെ പൊളിച്ചുനീക്കലിന് തുടക്കം കുറിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, റവന്യു, വൈദ്യുതി വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ വീടുകളിലെയും കടകളിലെയും വൈദ്യുതി വിച്ഛേദിച്ചശേഷമായിരുന്നു ജോലി ആരംഭിച്ചത്.

ഇന്നലെ രാവിലെയോടെ പൊളിക്കല്‍ അന്തിമഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള കാലതാമസത്തെത്തുടര്‍ന്നാണ് പകല്‍ ടൗണില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ നഗരസഭയുടെ ഡമ്പിംഗ് യാര്‍ഡിലേക്കാണ് മാറ്റുന്നത്. ഇവ നീക്കം ചെയ്യുന്ന മുറയ്ക്ക് സ്ഥലത്ത് പാറമണല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന നടപടികളും നടന്നുവരുന്നുണ്ട്.

കെട്ടിടം പൊളിച്ചത് സുരക്ഷ മുന്‍നിര്‍ത്തി

ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനുമായ ഡോ. ദിനേശന്‍ ചെറുവാട്ടിന്‍റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. ജോലികള്‍ ഇന്നു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെട്ടിടത്തിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ പി.ജെ. ജോസഫ് നല്‍കിയ പരാതിയുടെയും തൊടുപുഴ തഹസീല്‍ദാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് അടിയന്തരമായി കെട്ടിടം പൊളിച്ചു നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.

കെട്ടിടം അപകടാവസ്ഥയിലായതോടെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ആശങ്കയിലായിരുന്നു. വെള്ളരിങ്ങാട്ട് സെല്‍ബി ചാക്കോയുടെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം.തൊടുപുഴ -പാലാ റോഡിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡിനോടു ചേര്‍ന്നാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. പുഴയോര ബൈപാസിലേക്ക് ഇരുവശത്തുംകൂടി വാഹനം കടന്നു പോകത്തക്കവിധം ബെല്‍മൗത്ത് രീതിയില്‍ നിര്‍മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായാണ് ഇരുവശത്തെയും കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

കോടതിവ്യവഹാരം നടപടി വൈകിപ്പിച്ചു

പുഴയോര ബൈപാസിന്‍റെ ഒരു ഭാഗത്തുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വ്യവഹാരമാണ് നടപടി വൈകിപ്പിച്ചത്. പിഡബ്ല്യുഡി നിരത്ത് വിഭാഗം പുഴയോര റോഡ് വികസനത്തിന്‍റെ ഭാഗമായി ഈ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാന്‍ നേരത്തേ നടപടി ആരംഭിച്ചിരുന്നു. കെട്ടിടത്തിന്‍റെ മൊത്തം നഷ്ടപരിഹാരത്തുകയായ 83,46,552 രൂപയില്‍ 29,47,575 രൂപ ഇതിനോടകം ലാൻഡ് അക്വിസിഷന്‍ ഓഫീസില്‍ നിക്ഷേപിക്കുകയും ബാക്കി തുകയായ 53,98,977 രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഉടമയ്ക്ക് നല്‍കാനും തീരുമാനമായിരുന്നു.

കെട്ടിടം പൊളിച്ച് പൂര്‍ണമായും നീക്കുന്നതോടെ പുഴയോര ബൈപാസിന്‍റെ പ്രവേശന ഭാഗത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇതുവഴി സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സുകളും മറ്റും അതിവേഗം കടന്നുവരുമ്പോള്‍ ഇവയുടെ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഇതിനെല്ലാം പരിഹാരമായതോടെ വിശാലമായ പാതയിലൂടെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാനുള്ള അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്.

ഗതാഗതനിയന്ത്രണം നഗരത്തെ വലച്ചു
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം നഗരത്തെ വലച്ചു. സ്വകാര്യ ബസ് സറ്റാന്‍ഡില്‍ നിന്നും പാലാ ഭാഗത്തുനിന്നും ധന്വന്തരി, ഗാന്ധിസ്‌ക്വയര്‍ വഴി കടന്നുപോയിരുന്ന ബസുകളും മറ്റു വാഹനങ്ങളും ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കോതായിക്കുന്ന്-ഗാന്ധിസ്‌ക്വയര്‍ വഴിയും മൂപ്പില്‍കടവ് പാലം വഴിയും തിരിച്ചുവിട്ടതോടെ മോര്‍ ജംഗ്ഷനില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ടൗണിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് അറിവില്ലാതെ എത്തിയവരും ദുരിതത്തിലായി. പോലീസ് അധികൃതരുടെ സമയോചിതമായ ഇടപെടല്‍മൂലമാണ് ഗതാഗതക്കുരുക്കിന് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാനായത്.

സ്ഥലം ഉപയോഗിക്കാന്‍ അവകാശമില്ല: ഉടമസ്ഥര്‍

തൊടുപുഴ: പുഴയോര ബൈപാസിലെ പ്രവേശന കവാടത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കിയെങ്കിലും കെട്ടിടം സ്ഥിതിചെയ്തിരുന്ന വസ്തുവിലൂടെ വാഹന ഗതാഗതം അനുവദിക്കുകയോ വസ്തു കൈവശപ്പെടുത്തി റോഡായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉടമസ്ഥര്‍ ജില്ലാകളക്ടര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കി.
കെട്ടിടം സ്ഥിതിചെയ്തിരുന്ന വസ്തു ഏറ്റെടുക്കാന്‍ അനുമതി നല്‍കിയിട്ട് നാലുവര്‍ഷമായി. എന്നാല്‍ സ്ഥലം പൊന്നുംവിലയ്‌ക്കെടുക്കാന്‍ നടപടിയായിട്ടില്ല. വസ്തു ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്താതെ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് കെട്ടിടം പൊളിച്ചുമാറ്റിയതുകൊണ്ടു മാത്രം സ്ഥലം ഉപയോഗിക്കാന്‍ അവകാശമില്ലെന്നും ഉടമസ്ഥര്‍ പറഞ്ഞു.

Idukki

പിഎംഎവൈ ഭവനപദ്ധതി വിഹിതം ഉയര്‍ത്താന്‍ ഇടപെടും:എംപി

തൊടുപുഴ :സംസ്ഥാനത്ത് നടപ്പാക്കുന്ന പിഎംഎവൈ ഭവന പദ്ധതിയുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും പാര്‍ലമെന്‍റില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി. പദ്ധതി യുടെ കേന്ദ്രവിഹിതമായ 72,000 രൂപ ഭവനനിര്‍മാണത്തിന് തികച്ചും അപര്യാപ്തമാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തിന്‍റെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ആറ് പഞ്ചായത്തുകളിലായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 158 വീടുകളുടെ ഉടമകള്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 61 വീടുകളുടെ താക്കോല്‍ദാനവും ആദ്യഗഡു ധനസഹായം കൈപ്പറ്റി നിര്‍മാണം ആരംഭിച്ച 83 പേരുടെ നിര്‍മാണ പുരോഗതിയുടെ അവലോകനവുമാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. കെ. തോമസ്, ഷൈനി ഷാജി, ജോസുകുട്ടി ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോബി മാത്യു, മുഹമ്മദ് അമീര്‍,വത്സ ജോണ്‍, ടെസി സതീഷ് ബിബിത രവി, ഷൈനി ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Idukki

ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം

വണ്ടിപ്പെരിയാർ: പരുന്തുംപാറ സത്രം വനാതിർത്തിയോടു ചേർന്നുള്ള മഞ്ജുമല രാജമുടി പ്രദേശത്ത് കാട്ടാനക്കൂട്ടം നിത്യസാന്നിധ്യമായി. പ്രദേശത്തെ ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.

വനംവകുപ്പിൽ വിവരമറിയിക്കുന്നതനുസരിച്ച് അവർ സ്ഥലത്തെത്തുകയും കാട്ടാനകളെ തുരത്തുകയും ചെയ്യുന്നുണ്ടെങ്കിലും മേഖലയിൽ നിന്നു കാട്ടാനകളെ ഒഴിവാക്കാനായിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദേശീയപാതയുടെ സമീപത്തുവരെ കാട്ടാനക്കൂട്ടം എത്തിയിരുന്നു .

Idukki

പ്ലാസ്റ്റിക് കൈയിലുണ്ടെങ്കില്‍ മൂന്നാറില്‍ ഇനി പിടിവീഴും

മൂന്നാര്‍: ടൗണിനെ പ്രതിസന്ധിയിലാക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കര്‍ശന നടപടികളുമായി തദ്ദേശ ഭരണകൂടം. ഇനി നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പ്. ആദ്യഘട്ടമായി 500 മില്ലിലിറ്റര്‍ വരെ ശേഷിയുള്ളതും 100 മൈക്രോണില്‍ താഴെ കട്ടിയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ നിരോധിക്കാനാണ് തീരുമാനം.
വിനോദസഞ്ചാര സീസണില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാനാകുമെന്നാണ് തദ്ദേശ ഭരണകൂടം കരുതുന്നത്. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. എഫ്.രാജ എംഎല്‍എ അധ്യക്ഷതവഹിച്ചു.

വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

മൂന്നാറിലെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഗതാഗതക്കുരുക്ക് രൂക്ഷമായ മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളിലാണ് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. സീസണ്‍ വേളകളിലും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും നിയന്ത്രണമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. സഞ്ചാരികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജീപ്പ് സര്‍വീസ് ക്രമീകരിക്കാന്‍ പ്രത്യേക ഉപസമിതിയും രൂപീകരിച്ചു. ഓട്ടോ ഉള്‍പ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഘട്ടംഘട്ടമായി കൂടുതല്‍ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കും.

ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടി

മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടിയാകുന്നതായി ആക്ഷേപം. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ അഭാവം നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുതല മേധാവികളുമായി സംസാരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താലൂക്ക് ഓഫീസിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണ്.

Idukki

തമിഴ്നാട്ടിലെ പാറമടകള്‍ക്ക് പാസില്ല; കുമളിയില്‍ മെറ്റലിനും മണലിനും ക്ഷാമം

കുമളി: പാറമടകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പാസ് നല്‍കാതായതോടെ കുമളിയിലെ ക്രഷര്‍ യൂണിറ്റുകളും യാര്‍ഡുകളും കാലിയായി. തമിഴ്നാട്ടിലെ ക്വാറികളില്‍ കോണ്ടൂര്‍, ഡ്രോണ്‍ സര്‍വേകള്‍ നടക്കുന്നതിനാലാണ് ആഴ്ചകളായി പാസ് നല്‍കാത്തതെന്നാണ് വിവരം. സര്‍വേ പൂര്‍ത്തീകരിച്ച് പുതിയ പാസുകള്‍ നല്‍കിത്തുടങ്ങാന്‍ ദിവസങ്ങളെടുത്തേക്കും.
പാറമണല്‍, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തുന്നത് തമിഴ്നാട്ടിലെ ക്വാറികളില്‍നിന്നാണ്. ടോറസ് ലോറികളില്‍ വലിയ അളവില്‍ എത്തിക്കുന്ന ഉത്പന്നങ്ങള്‍ ചില്ലറവില്‍പ്പന നടത്തുന്ന ഒട്ടേറെ യാര്‍ഡുകൾ ‍ ഇതോടെ പ്രതിസന്ധിയിലായി. ഹൈറേഞ്ചില്‍ പാറമടകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ലോറേഞ്ചില്‍നിന്നുള്ള ഉത്പന്നങ്ങളെ ആശ്രയിക്കുകയാണ് പോംവഴി.

എന്നാല്‍ ലോ റേഞ്ചില്‍നിന്നുള്ള ഉയര്‍ന്ന വാഹനക്കൂലി ചെലവ് വര്‍ധിക്കുന്നതിനിടയാക്കും. വിദൂരസ്ഥലങ്ങളില്‍നിന്ന് എത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ ഹൈറേഞ്ചിലെ നിര്‍മാണമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഒട്ടേറെ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈറേഞ്ചില്‍ നിലവില്‍ ഏതാനും ചില മടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിയമപ്രശ്നങ്ങളുടെ പേരില്‍ കുരുക്കുവീണ ഹൈറേഞ്ചിലെ ഖനന മേഖലയ്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Idukki

റോഡിന് നടുവിൽ കാട്ടുപോത്തിൻകൂട്ടം

മറയൂർ: മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ പുലർച്ചയുള്ള അപൂർവ കാഴ്ചയാണ് സഞ്ചാരികളെ ഒരേസമയം ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്. കടുകുമുടിയും എട്ടാം മൈലും ചേരുന്ന ഭാഗത്ത് പതിനഞ്ചിലേറെ കാട്ടുപോത്തുകളുടെ കൂട്ടം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമാണ് ടൂറിസ്റ്റുകളുടെയിടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തെന്മല മേഖലയിൽനിന്ന് തലയാർ മേഖലയിലേക്കുള്ള യാത്രാമധ്യേ ദിവസവും പുലർച്ചെ കാട്ടുപോത്തുകൾ റോഡിലിറങ്ങുന്നത് വാഹനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്നു.

Idukki

കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് പുതുതലമുറ: മന്ത്രി റോജി എം. ജോൺ

കട്ടപ്പന: കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് പുതുതലമുറ ആണെന്നും ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് സർക്കാരും ഉന്നതവിദ്യാഭ്യസ വകുപ്പും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി റോജി എം. ജോൺ. റോയി കെ. പൗലോസ് എംഎൽഎയുടെ സ്മാർട്ട് ഇടുക്കി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അവാർഡുദാനച്ചടങ്ങ് കട്ടപ്പന വെള്ളയാംകുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാറിലും ശാന്തൻപാറയിലും കോളജുകൾക്ക് കെട്ടിടങ്ങൾ നിർമിക്കുന്നത് പരിഗണനയിലാണ്. ഇടുക്കി മെഡിക്കൽ കോളജ് തന്‍റെ വകുപ്പിലല്ലെന്നും എന്നാലും, മെഡിക്കൽ കോളജിന്‍റെ അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100ശതമാനം വിജയം നേടിയ സ്കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എം എൽ എ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മോഹനൻ നായർ, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ടോണി തോമസ്, കോമളം മോഹൻദാസ് , ലീലാമ്മ ബേബി, തോമസ് രാജൻ , എം. എൻ. ഗോപി, എം. കെ. പുരുഷോത്തമൻ , സിജു ചക്കും മൂട്ടിൽ, മിനി സാബു, ജിപ്സി ജിമ്മി, മണിമേഘല തുടങ്ങിയവർ പ്രസംഗിച്ചു.

Idukki

അടിമാലിയിൽ ഏലയ്ക്കാ മോഷണം വ്യാപകം

അടിമാലി: അടിമാലി മേഖലയിൽ തോട്ടങ്ങളിൽ ഏലയ്ക്കാ മോഷണം വ്യാപകമായി. കഴിഞ്ഞ ദിവസം പീച്ചാട് പ്ലാമല റോജി ചെറുകോടിന്‍റെ രവി എസ്‌റ്റേറ്റില്‍ വന്‍ ഏലയ്ക്കാ മോഷണം നടന്നു. ചെടിയുടെ ശരം സഹിതം പിഴുതെടുത്താണ് മോഷ്ടാക്കള്‍ ഏലയ്ക്കാ കവര്‍ന്നത്. തോട്ടത്തില്‍നിന്നു നൂറ് കിലോയിലധികം പച്ച ഏലയ്ക്ക മോഷണം പോയതായാണ് കണക്കാക്കുന്നത്.

വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ച ഏലക്കായ്ക്ക് കിലോയ്ക്ക് 550 രൂപയും ഉണക്ക ഏലക്കയ്ക്ക് 3000 രൂപയോളവുമാണ് വില. തോട്ടത്തില്‍ ശരങ്ങള്‍ കിടക്കുന്നതു കണ്ട് ഉടമസ്ഥന്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.
ശരംസഹിതം നശിപ്പിക്കുന്നതിനാൽ കർഷകർക്ക് ഒരു സീസണിലെ ആദായം മുഴുവൻ നഷ്ടമാകുകയുമാണ്. പീച്ചാട്, പ്ലാമല തുടങ്ങിയ പ്രദേശങ്ങളിലെ എസ്‌റ്റേറ്റുകളില്‍ നാലു വര്‍ഷമായി ഏലയ്ക്കാ മോഷണം ഉണ്ടാകുന്നുണ്ട്.

Idukki

വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനില്‍ സീബ്രാലൈന്‍ മാഞ്ഞു; യാത്രക്കാർക്ക് ദുരിതം

വണ്ണപ്പുറം: സീബ്രലൈന്‍ മാഞ്ഞതുമൂലം ഹൈറേഞ്ച് ജംഗ്ഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍.ജീവന്‍ പണയംവച്ചാണ് ഇവിടത്തുകാര്‍ റോഡ് മുറിച്ചുകടക്കുന്നത്.ഹൈറേഞ്ച്, തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍നിന്നുള്ള പ്രധാനപ്പെട്ട മൂന്നു പാതകള്‍ സംഗമിക്കുന്ന ഇവിടെ സീബ്രാലൈനുകള്‍ മാഞ്ഞിട്ട് അഞ്ചുവര്‍ഷത്തിലേറെയായി. എസ്എന്‍എംസ്‌കൂള്‍ ജംഗ്ഷനിലെയും അമ്പലപ്പടിയിലെയും സ്ഥിതിയും ഇതില്‍ നിന്നു വ്യത്യസ്തമല്ല. ഇക്കാര്യം പൊതുമരാമത് വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രദേശത്തെ അഞ്ചിലധികം സ്‌കൂളുകളിലെ വിദ്യാര്‍ഥികളും ടൗണിലെത്തുന്ന യാത്രക്കാരും ഹൈറേഞ്ച് ജംഗ്ഷനില്‍ എത്തിയാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തുടരുന്നത്. രാവിലെയും വൈകുന്നേരവും ഇവിടെ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കപ്പെടാത്തതാണ് കുരുക്കിനു കാരണമാകുന്നത്.

നേരത്തേ സ്‌കൂള്‍ സമയങ്ങളില്‍ ട്രാഫിക് വാര്‍ഡനെ ഇവിടെ നിയമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കി. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ ജംഗ്ഷനിലും ഹൈറേഞ്ച് ജംഗ്ഷനിലും തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Idukki

പൊന്നാമലയില്‍ ഭീഷണിയായ പാറ പൊട്ടിച്ചുനീക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

നെടുങ്കണ്ടം: നൂറുകണക്കിനു കുടുംബംഗങ്ങൾക്കു ഭീഷണിയായി ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള പൊന്നാമലയിലെ കൂറ്റന്‍ പാറ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഇടപെട്ടു. പാറ പൊട്ടിച്ചുനീക്കാനും അപകടഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അപകടസ്ഥിതി ഇല്ലാതാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ഉടുമ്പന്‍ചോല തഹസീല്‍ദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തി.അടുത്ത ദിവസംതന്നെ പാറ പൂര്‍ണമായും പൊട്ടിച്ചുനീക്കും.

നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൊന്നാമല പുത്തനങ്ങാടിയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് ഭീഷണിയായി വലിയ പാറ അടര്‍ന്നുമാറി അപകടാവസ്ഥയിലുള്ളത്. അടര്‍ന്നുമാറിയ പാറ ഒരു മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുകയാണ്. പാറ സ്ഥിതി ചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെനിന്നു പാറ തെന്നി നീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ഡ് മെംബര്‍ തോമസ് തെക്കേല്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും വിവരം ധരിപ്പിക്കുകയും ഇതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. മെംബറുടെ നേതൃത്വത്തില്‍ പാറയുടെ തൊട്ടുതാഴെയായി താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു.

Idukki

സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പ്

രാജകുമാരി: ജനാധിപത്യത്തിന്‍റെ മൂല്യങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിദ്യാർഥികൾക്ക് നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമൊരുക്കി രാജകുമാരി ഹോളി ക്യൂൻസ് യുപി സ്കൂളിൽ സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പ്. ഫെലിക്സ് നോബി ഹെഡ് ബോയിയായും നീയാ സുമേഷ് മാത്യു ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു.

പൊതുതെരഞ്ഞെടുപ്പിന്‍റെ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശപത്രിക സമർപ്പണം, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

വിദ്യാർഥികളിൽ നേതൃത്വപാടവം, സാമൂഹികബോധം, സഹകരണമനോഭാവം, ഉത്തരവാദിത്വബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ഷിബു കെ. ദേവസ്യയും സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും നേതൃത്വം നൽകി.

Idukki

മൂലമറ്റം കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി ഗുരുവന്ദനം

അറക്കുളം: മൂലമറ്റം സെന്‍റ് ജോസഫ്‌സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ-ബിരുദാനന്തര രസതന്ത്രവിദ്യാര്‍ഥികള്‍ ഗുരുവന്ദനത്തിന്‍റെ ഭാഗമായി നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാജു എം.സെബാസ്റ്റ്യനെ സന്ദര്‍ശിച്ചു. 33 വര്‍ഷം രസതന്ത്ര അധ്യാപകനായും മൂലമറ്റം കോളജിലെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠി ച്ചു വിരമിച്ച ഇദ്ദേഹം വിദ്യാര്‍ഥികള്‍ കൈവരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും കലാലയ അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ചു.

കുളമാവ് ഡാമും ഇടുക്കിയുടെ പച്ചപ്പും ആസ്വദിച്ച കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ത്രിപുരയില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്ക് പരിപാടി നവ്യാനുഭവമായി. പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് ജോര്‍ജ്, വകുപ്പ് മേധാവി ഡോ.ജോസ് ജയിംസ്, സിസ്റ്റര്‍ ഡോ. സിജോ ഫ്രാന്‍സിസ്, ഡീന പോള്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി.ജോബി, ഡോ.അനു ആന്‍റണി, ഡോ. നീനു ജോര്‍ജ്, നിധ ഫാത്തിമ, കബാംഗ് ദബര്‍മ, ഹെലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Idukki

മറയൂർ-മൂന്നാർ പാത: ദുരന്തത്തിന്‍റെ നിഴലിൽ 40 കിലോമീറ്റർ യാത്ര

മറയൂർ: മൂന്നാർ മേഖലയിലേക്കുള്ള പ്രധാന സംസ്ഥാന പാതയായ മറയൂർ - മൂന്നാർ റോഡ് ദുരന്തത്തിന്‍റെ നിഴലിലാണ്. 40 കിലോമീറ്റർ നീളമുള്ള പാതയുടെ പല ഭാഗങ്ങളിലും സംരക്ഷണഭിത്തികൾ തകർന്ന നിലയിലാണ്. പ്രത്യേകിച്ച് ആഴമേറിയ കൊക്കകളുള്ള പ്രദേശങ്ങളിലാണ് ഭിത്തികൾ തകർന്നിരിക്കുന്നത്.

പത്തടി വീതി പോലും ഇല്ലാത്ത ഈ റോഡിലൂടെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിരന്തരം വന്നുപോകുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയുള്ള മേഖലയിൽ പകൽസമയത്തുപോലും ദൂരക്കാഴ്ച ലഭിക്കാറില്ല.

നിലവിൽ അഞ്ചിലധികം സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ പൂർണമായി തകർന്ന നിലയിലാണ്. പ്രദേശവാസികളും സഞ്ചാരികളും ഭയത്തോടെയാണ് റോഡിലൂടെ സഞ്ചരി ക്കുന്നത്.

Idukki

കാന്തല്ലൂർ - സേതുപാർവതിപുരം റോഡ്: വിദഗ്ധസംഘം പരിശോധന പൂർത്തിയാക്കി

മറയൂർ: കാന്തല്ലൂർ - വട്ടവട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയായ സേതുപാർവതിപുരം റോഡ് വീണ്ടും തുറന്നുകൊടുക്കുന്നതിന് വിദഗ്ധസമിതിയുടെ സ്ഥലപരിശോധന പൂർത്തിയായി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധസമിതിയാണ് പരിശോധന നടത്തിയത്.

ദേവികുളം സബ് കളക്ടർ വി.ആർ. ആര്യയുടെ നേതൃത്വത്തിലുള്ള സമിതി റോഡിന്‍റെ പൂർണദൈർഘ്യവും പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്നും വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും തെളിവുകൾ ശേഖരിച്ചു. റോഡിന്‍റെ ആവശ്യകത, നിലവിലെ സ്ഥിതി, പൊതുമരാമത്ത് വകുപ്പിന്‍റെ രേഖകൾ, കേന്ദ്ര ഉന്നതാധികാര സമിതിയുടെ ഉത്തരവുകൾ എന്നിവ സമിതി വിശദമായി പരിശോധിച്ചു.

തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിൽ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശിവൻരാജ്, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഭാഗ്യരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. തങ്കച്ചൻ, പഞ്ചായത്തംഗങ്ങൾ, പൊതുപ്രവർത്തകരായ കോയ അമ്പാട്ട്, സിജോ മുണ്ടൻചിറ തുടങ്ങിയവരും ഗ്രാമവാസികളും പങ്കെടുത്തു.

വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കുമെന്ന് സബ് കളക്ടർ വി.ആർ. ആര്യ പറഞ്ഞു.

Idukki

ടച്ചിംഗ് വെട്ടിന്‍റെ പേരിൽ വൈദ്യുതിതടസം പതിവാകുന്നെന്ന്

രാജാക്കാട്: ടച്ചിംഗ് വെട്ടിന്‍റെ പേരിൽ വൈദ്യുതിതടസം പതിവായി. രാജാക്കാട് മേഖലയിൽ ട്രാൻസ്ഫോർമറും പോസ്റ്റുകളും വള്ളിച്ചെടികൾ ചുറ്റി അപകട ഭീഷണിയിലായിരിക്കുന്ന കാഴ്ചകൾ ധാരാളം. ഉപഭോക്താക്കളെ കഷ്ടപ്പെടുത്തി രാപകലില്ലാതെ പവർകട്ട് എല്ലാ ദിവസവും എല്ലായ്പ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പകലത്തെ കട്ട് കൂടാതെ രാത്രികാലങ്ങളിൽ തുടർച്ചയായി അഞ്ചും പത്തും മിനിറ്റുകൾ പവർകട്ടാക്കുകയാണ്. ഇതു ചിലപ്പോൾ അര മണിക്കൂറിലധികം നീണ്ടു നിൽക്കും. സെക്‌ഷൻ ഓഫീസിൽ വിളിച്ചാൽ മിക്കപ്പോഴും ഫോണെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

ടച്ച് വെട്ടിന്‍റെ പേരിൽ വൈദ്യുതി ഓഫ് ചെയ്ത് ഉപഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതല്ലാതെ കൃത്യമായ ടച്ച് വെട്ട് നടക്കുന്നില്ലെന്നും ഓഫീസിൽനിന്നുള്ള മറുപടി തൃപ്‌തികരമല്ലെന്നുമാണ് ജനങ്ങളുടെ പരാതി. പോസ്‌റ്റിലും സ്റ്റേ വയറിലും, ട്രാൻസ്ഫോർമറിന്‍റെ വേലിയിലുമെല്ലാം വള്ളിച്ചെടികൾ പടർന്നു കയറുന്നത് സ്ഥിരം കാഴ്ചയാണ്.

 

Idukki

മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുന്ന കൂറ്റന്‍ പാറ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു

റവന്യു അധികൃതര്‍ എത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

നെടുങ്കണ്ടം: അടര്‍ന്നുമാറിയ കൂറ്റന്‍ പാറ ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തുന്നു. നൂറോളം കുടുംബങ്ങളുടെ തലയ്ക്കുമുകളില്‍ ഏതു നിമിഷവും വീഴാവുന്ന വിധമാണ് നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൊന്നാമല പുത്തനങ്ങാടിയില്‍ പാറ അപകടാവസ്ഥയില്‍ നിൽക്കുന്നത്. കഴിഞ്ഞദിവസമാണ് പാറ അടര്‍ന്നു മാറിയത്. ഒരു മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലാണ് നിലവില്‍ പാറയുള്ളത്.

പാറ സ്ഥിതിചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെനിന്നു പാറ തെന്നിനീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ഡ് മെംബര്‍ തോമസ് തെക്കേല്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും വിവരം ധരിപ്പിക്കുകയും ഇതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
വലിയ അപകടാവസ്ഥയിലാണ് പാറ നിലകൊള്ളുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യു അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി മടങ്ങി.

ദുരന്തനിവാരണ അഥോറിറ്റി അധികൃതരെ സ്ഥലത്തെത്തിച്ച് പാറ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ജനപ്രതിനിധികള്‍ വിളിച്ചിട്ട് ഫോണ്‍പോലും എടുക്കുവാന്‍ തഹസില്‍ദാര്‍ തയാറാകുന്നില്ലന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അടിയന്തരമായി ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Idukki

കനത്ത മഴയിൽ ഉപ്പുതോടിൽ വീട് തകർന്നു

ചെറുതോണി : വ്യാഴാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതോടിൽ വീട് തകർന്നു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് മൂന്നാം വാർഡിലെ താമസക്കാരായ തകരപ്പറമ്പിൽ രാജന്‍റെ വീടാണ് ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

അപകട സാധ്യത മുന്നിൽക്കണ്ട് ഏതാനും ദിവസങ്ങളായി 90 വയസുള്ള മാതാവുൾപ്പെടെ രാജന്‍റെ കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. രാജന്‍റെ കൊച്ചുമകന്‍റെ ചികിത്സയ്ക്കായി മകനും ഭാര്യയും കോട്ടയം മെഡിക്കൽ കോളജിലായിരുന്നു.

വീട് നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു. ആശുപത്രിയിൽനിന്നും മകൻ തിരികെ എത്തുന്നതോടെ ഈ കുടുംബത്തിന് താമസിക്കാൻ ഇടമില്ലാതായിരിക്കുകയാണ്. 10 സെന്‍റ് ഭൂമി മാത്രമുള്ള ഇവർക്ക് സ്വന്തമായി വീട് നിർമിക്കാനുള്ള സാഹചര്യമില്ല. ഉപ്പുതോട് വില്ലേജ്, മരിയാപുരം പഞ്ചായത്ത്, കളക്‌ടറേറ്റ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം ധരിപ്പിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സണ്ണി ജോൺ പറഞ്ഞു. സർക്കാരിൽനിന്നു വേണ്ടത്ര ധനസഹായം ലഭിക്കാതെ അന്തിയുറങ്ങാൻ വീടെന്ന സ്വപ്നം പൂവണിയില്ലെന്ന് രാജൻ പറഞ്ഞു.

Idukki

തൊഴിലാളികളുടെ അതിവര്‍ഷാനുകൂല്യം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തൊടുപുഴ: കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള അതിവര്‍ഷാനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ മുഖ്യമന്ത്രി, മന്ത്രി ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് നിവേദനം നല്‍കി.

1990 മുതല്‍ കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന് 60 വയസ് വരെ അംശാദായം അടച്ച തൊഴിലാളികള്‍ക്ക് 60 വയസിനുശേഷം അടച്ച തുകയ്ക്ക് ആനുപാതികമായി നല്‍കേണ്ട അതിവര്‍ഷാനുകൂല്യം നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡിന് 250 കോടി രൂപയെങ്കിലും അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 മുതല്‍ 2026 മാര്‍ച്ച് വരെ 60 വയസ് കഴിഞ്ഞ് അപേക്ഷനല്‍കിയിട്ടുള്ള ക്ഷേമനിധി അംഗങ്ങളുടെ എണ്ണം 3,20,000മാണ്. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് 5,000 രൂപ മുതല്‍ 23,000 രൂപ വരെ നല്‍കണമെങ്കില്‍ 500 കോടി രൂപ വേണം. ഒന്നാം ഘട്ടമായി 2019 മുതല്‍ 2023 വരെയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 250 കോടി രൂപ അനുവദിക്കണം.

2023 മുതല്‍ 2026 വരെയുള്ള അപേക്ഷകര്‍ക്ക് നല്‍കാന്‍ അടുത്ത ബജറ്റില്‍ 250 കോടി രൂപ ഉള്‍പ്പെടുത്തണമെന്നും വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു.

Idukki

ചെളിക്കുളമായി കുവലേറ്റം-കോട്ടമല റോഡ്

ഉപ്പുതറ: വളകോട് -കുവലേറ്റം-കോട്ടമല റോഡ് തകർന്ന് യാത്രാക്ലേശം രൂക്ഷമായി. ഉപ്പുതറ പഞ്ചായത്തിന്‍റെയും ഏലപ്പാറ പഞ്ചായത്തിന്‍റെയും അതിർത്തി ഭാഗമാണ് തകർന്ന് വൻ കുഴികളായിരിക്കുന്നത്. ഉപ്പുതറ പഞ്ചായത്തിന്‍റെ ഒന്നാം വാർഡിൽപ്പെട്ട ഒരു കിലോമീറ്റർ ദൂരവും ഏലപ്പാറ പഞ്ചായത്തിന്‍റെ അതിർത്തിയിൽനിന്നുള്ള ഒരു കിലോമീറ്റർ ദൂരവുമാണ് തകർന്ന് വലിയ കുഴികളായിരിക്കുന്നത്.

മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടവും ഉണ്ടാകുന്നു. കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാകുകയാണ്.

കഴിഞ്ഞ അഞ്ചു വർഷമായി റോഡ് തകർന്നു കിടക്കുകയാണ്. ഉപ്പുതറയിൽനിന്നു വാഗമണ്ണിലേക്കുള്ള എളുപ്പവഴിയാണിത്. ത്രിതല പഞ്ചായത്തുകളുടെ അവഗണനയാണ് റോഡിന്‍റെ തകർച്ചയ്ക്കു കാരണമെന്നും ആരോപണമുണ്ട്.

Idukki

""ഇതെന്‍റെ ചോറായിരുന്നു സാറേ...''

ചെറുതോണി: എന്‍റെ ചോറായിരുന്നു സാറേ ഈ കാടുപിടിച്ച് കിടക്കുന്നത്. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷിന്‍റെ ദൈന്യതയാർന്ന വാക്കുകൾ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

അഞ്ച് വർഷം മുമ്പ് വനം വകുപ്പ് അധീനതയിലുള്ള സ്ഥലത്ത് അനധികൃതമായി കൈയേറി വീടിനു മണ്ണുനീക്കിയെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ജെസിബി ഉടമയുടെ ദീനവിലാപമായിരുന്നു ആ വാക്കുകളിൽ.

ഞാൻ പൊന്നുപോലെ നോക്കിനടന്ന എന്‍റെ വണ്ടിയാണ് തുരുമ്പെടുത്ത് നശിക്കുന്നത്. വനം വകുപ്പിന്‍റെ നടപടിയിൽ വനം മന്ത്രി ഷിബു ബേബിജോൺ ഇടപെട്ടിരിക്കുകയാണ്. അജീഷിന് ജെസിബി വിട്ടു കൊടുക്കാൻവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം സംഭവം സംബന്ധിച്ച് ഡിഎഫ്ഓയോട് മന്ത്രി വിശദീകണം ആവശ്യപ്പെട്ടതായും പറയുന്നു.

അജീഷിനിത് വെറും ഒരു മണ്ണുമാന്തി യന്ത്രമായിരുന്നില്ല. ഒരു കുടുംബത്തിന്‍റെ അന്നം കണ്ടെത്തുന്ന കൈയാണ്. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു.

വനംവകുപ്പിന്‍റെ കസ്റ്റഡിയിലുള്ള തന്‍റെ മണ്ണുമാന്തി യന്ത്രം വർഷങ്ങളായിട്ടും തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അജീഷ് ഹൃദയവ്യഥയോടെ പ്രതികരിച്ചത്.

സ്വന്തം വാഹനത്തിനു മുകളിലേക്ക് കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കേണ്ട സാഹചര്യം അദ്ദേഹത്തിന് ഉണ്ടായത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന്‍റെ മുഖം വ്യക്തമാക്കുന്നതായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഒരു വാഹനമോ യന്ത്രമോ വർഷങ്ങളോളം ഉപയോഗിക്കാനാകാതെ കിടന്നാൽ പിന്നീട് പ്രവർത്തന യോഗ്യമല്ലാതാവും. നിയമം നടപ്പാക്കുന്നതിനൊപ്പം കേസുകളുടെ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി കസ്റ്റഡിയിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ വൈകാതെ എടുക്കാനുള്ള സംവിധാനം ശക്തമാകേണ്ടതുണ്ട്.
നിയമം സംരക്ഷിക്കപ്പെടുകയും അതോടൊപ്പം സാധാരണക്കാരന്‍റെ ജീവിതവും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Idukki

കലുങ്ക് നിര്‍മാണം പാതിവഴിയില്‍ നിലച്ചു

വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ വണ്ണപ്പുറം ചീങ്കല്‍ സിറ്റിക്കു സമീപം രണ്ടുതോടിന് കുറുകെയുള്ള കലുങ്കിന്‍റെ ഇടിഞ്ഞ ഭാഗത്തിന്‍റെ നിര്‍മാണം പാതിവഴിയില്‍നിലച്ചു.

പൊതുമരാമത്തു വകുപ്പിന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം നടന്നവന്നിരുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജലഅഥോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതുമൂലമാണ് നിര്‍മാണം നിലച്ചതെന്നു പറയപ്പെടുന്നു. രാത്രിയായാല്‍ വഴിവിളക്കില്ലാത്തതിനാല്‍ ഇവിടെ കൂരിരുട്ടാണ്.

കലുങ്കിന്‍റെ ഒരുഭാഗം കോണ്‍ക്രീറ്റ് നടത്തിയതുമൂലം കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. ഇത് അപകട ഭീഷണി ഉയര്‍ത്തുന്നു. ജല അഥോറിറ്റിയെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന കാര്യം അറിയിച്ചെങ്കിലും ഇതുവരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കാലവര്‍ഷം ശക്തമായതോടെ ഇവിടെ വെള്ളക്കെട്ടും രൂക്ഷമാണ്. അടിയന്തരമായി കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Idukki

ആയുര്‍വേദവും യോഗയും വിലമതിക്കാനാകാത്തത്: അപു ജോണ്‍ ജോസഫ്

കോടിക്കുളം: ലോകത്തിനു ഭാരതത്തിന്‍റെ വിലമതിക്കാനാകാത്ത സംഭാവനയാണ് ആയുര്‍വേദവും യോഗയുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. കോടിക്കുളം പഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പരിശോധന മുറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇളംദേശം ബ്ലോക്് പഞ്ചായത്ത് പ്രസിഡന്‍റ് രാജീവ് ഭാസ്‌കര്‍ യോഗ ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അനു ജിജോ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി തങ്കപ്പന്‍, സ്ഥിരംസമിതിയംഗങ്ങളായ ജെര്‍ളി റോബി, ലൂസി അലോഷ്യസ്, എ.ജെ. മാനുവല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍.സലിം, മെംബര്‍മാരായ ബിന്ദു സിജി, ഗിരിജ ഗോപി, ജോസ് തോമസ്, വി.എം. ഹബീബ്, കൊച്ചുറാണി ഫ്രാന്‍സിസ്, ടി.സി. ബിനിമോന്‍, ദീപുമോന്‍ ടി. കണ്ണമ്പുഴ, കെ.പി.ജോളി, അസി. എന്‍ജിനിയര്‍ ജോസ് പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത കുറുപ്പ്, സാബിറ ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.

Idukki

റെയിന്‍-40 പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ലോഗോ പ്രകാശനം ചെയ്തു

മൂന്നാര്‍: റെയിന്‍-40 ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് നാലാം പാദ മത്സരം അടുത്തമാസം ഒമ്പതിന് മൂന്നാറില്‍ നടക്കും. മല്‍സരത്തിന്‍റെ ലോഗോ പ്രകാശനം എഫ്. രാജ എംഎല്‍എ നിര്‍വഹിച്ചു.ഗ്രീന്‍സ് മൂന്നാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പഴയ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് മല്‍സരം ആരംഭിക്കും. ജില്ലയില്‍നിന്നുള്ള 16 ടീമുകളും മറ്റു ജില്ലകളില്‍നിന്നുള്ള 16 ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

50,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. യഥാക്രമം രണ്ടുമുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് 25,000, 10,000, 5,000 രൂപയും ട്രോഫിയും നല്‍കും. കെഡിഎച്ച്പി കമ്പനി, കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, മൂന്നാര്‍ ലയണ്‍സ് ക്ലബ്, മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, എച്ച്ആര്‍എംഎ മൂന്നാര്‍, ഷോ കെയ്‌സ് മൂന്നാര്‍, മൂന്നാറിലെ മറ്റ് വിവിധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങില്‍ ഗ്രീന്‍സ് മൂന്നാര്‍ പ്രസിഡന്‍റ് പി.ബി. അനില്‍കുമാര്‍, സെക്രട്ടറി അബ്ദുള്‍ ജലീല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. നെല്‍സണ്‍, ആര്‍.ഈശ്വരന്‍, ഷിബു ശങ്കരത്തില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സാജു വര്‍ഗീസ്, എസ്. സജീവ്, ജെ. ജെയ്ന്‍, വിനോദ് വട്ടേക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നതെന്നും ഇത്തവണത്തെ മത്സരങ്ങള്‍ക്ക് മുന്നോടിയായി പൊതു ജനപങ്കാളിത്തത്തോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മൂന്നാറില്‍ ലഹരിവിരുദ്ധ റാലി നടത്തുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ സാജു ആലയ്ക്കാപ്പള്ളി, കണ്‍വീനര്‍ ലിജി ഐസക് എന്നിവര്‍ പറഞ്ഞു.

Idukki

വാഹനാപകടത്തിൽ നഴ്സിന് പരിക്കേറ്റു

ചെറുതോണി : ഇരുചക്ര വാഹനം റോഡിൽ തെന്നിമറിഞ്ഞ് നഴ്സിന് പരിക്കേറ്റു. അടിമാലി - കുമളി ദേശീയപാതയിൽ വാഴത്തോപ്പ് പള്ളിക്കവലക്കു സമീപമാണ് അപകടം ഉണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം റോഡിൽ തെന്നിമറിയുകയും യുവതി ബസിന്‍റെ അടിയിലേക്കു വീഴുകയുമായിരുന്നു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ബിൻഷയ്ക്കാണ് പരിക്കേറ്റത്.

ഇവർ പതിനാറാംകണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. യുവതിയോടൊപ്പം ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വിനീത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് പൊട്ടലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Idukki

വില പൊള്ളും പാചകവാതക സിലിണ്ടർ തുറന്നാൽ പച്ചവെള്ളം

ചെറുതോണി: പാചകവാതക സിലിണ്ടറിൽ വാതകത്തിനുപകരം പച്ചവെള്ളം. കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽ നിന്നു വിതരണം ചെയ്ത ഗാർഹിക പാചക സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്.

മഞ്ഞപ്പാറ സ്വദേശി പുല്ലുമലയിൽ സതീഷിന്‍റെ വീട്ടിലെത്തിച്ച സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്. പത്തു ദിവസം മുമ്പാണ് സതീഷ് സിലിണ്ടർ വാങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉപയോഗിച്ചുതുടങ്ങിയത്. സിലിണ്ടർ ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചത്.
ബുധനാഴ്ച അടുപ്പ് കത്തിക്കാൻ നോക്കിയപ്പോൾ പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് റെഗുലേറ്റർ അഴിച്ച് പരിശോധിച്ചപ്പോഴാണ് വാൽവിലൂടെ പച്ചനിറമുള്ള വെള്ളം പുറത്തേക്ക് വരുന്നതു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംശയം തോന്നിയ വീട്ടുകാർ സിലിണ്ടറിന്‍റെ ഭാരം പരിശോധിച്ചു. സാധാരണ 29.8 കിലോയാണ് സിലിണ്ടറിന്‍റെ തൂക്കം. ഒരു ദിവസം ഉപയോഗിച്ച ശേഷവും ഈ സിലിണ്ടറിന്‍റെ ഭാരം 31.685 കിലോയായിരുന്നു. ഇതോടെയാണ് സിലിണ്ടറിനുള്ളിൽ വെള്ളം നിറച്ചിരിക്കാമെന്ന സംശയം ശക്തമായത്. തുടർന്ന് വീട്ടുടമ കഞ്ഞിക്കുഴിയിലെ ഗ്യാസ് ഏജൻസിയിൽ വിവരമറിയിച്ചു.

പരാതി ലഭിച്ചതോടെ സിലിണ്ടർ തിരികെവാങ്ങി പകരം പുതിയ സിലിണ്ടർ നൽകുമെന്ന് ഏജൻസി അധികൃതർ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ സുരക്ഷയേയും വിതരണത്തിലെ ഗുണനിലവാരത്തെയുംകുറിച്ച് വലിയ ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

തുടർച്ചയായുയരുന്ന ഇത്തരം പരാതികളുടെ പശ്ചാത്തലത്തിൽ പാചക വാതക സിലിണ്ടറുകളുടെ നിറയ്ക്കൽ, പരിശോധന, വിതരണം എന്നിവയിൽ സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാ‍‍യിട്ടുണ്ട്.

Idukki

ആറു മാസത്തിനിടെ റോഡില്‍ പൊലിഞ്ഞത് 76 ജീവന്‍

തൊടുപുഴ: ആറു മാസത്തിനിടെ ജില്ലയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 76 ജീവന്‍. ചെറുതും വലുതുമായ 642 റോഡപകടങ്ങളാണ് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 73 അപകടങ്ങളിലായാണ് 76 പേര്‍ മരിച്ചത്. ആകെ 936 പേര്‍ക്കു പരിക്കേറ്റു. ഈ മാസവും ജില്ലയില്‍ അപകടമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമ്പോഴും ജില്ലയില്‍ അപകട-മരണ നിരക്ക് ഉയരുകയാണ്. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. അമിതവേഗവും അശ്രദ്ധയുമാണു അപകടങ്ങള്‍ക്കു പ്രധാന കാരണം. സ്ഥലപരിചയമില്ലാത്ത വിനോദസഞ്ചാരികളും ജില്ലയില്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഏറെയുണ്ട്.

വളവുകളും തിരിവുകളുംനിറഞ്ഞ റോഡുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അധികൃതര്‍ പറയുന്നു.

ആധുനിക രീതിയിലുള്ള നിര്‍മാണമായതിനാല്‍ പല റോഡുകളിലും മിനുസം കൂടുതലാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. മഴക്കാലത്ത് ഇത്തരം റോഡുകളില്‍ വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാധ്യതയേറെയാണ്. ചെറിയ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കുപോലും പെട്ടെന്നു ബ്രേക്ക് ചെയ്ത് നിര്‍ത്താനാവില്ല. മഴക്കാലങ്ങളില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും അതനുസരിച്ച് റോഡുകളുടെ ശേഷിയും സുരക്ഷാ നിലവാരവും മെച്ചപ്പെടാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈറേഞ്ചിലെ പല റോഡുകള്‍ക്കും ആവശ്യമായ വീതിയോ വശങ്ങളില്‍ സംരക്ഷണ ഭിത്തിയോ ഇല്ല. മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും പല റോഡുകളിലുമുണ്ട്. അതേസമയം നിരന്തരം ബോധവത്കരണം നടത്തിയിട്ടും അധികം പേരും റോഡ് നിയമങ്ങളും അവശ്യം പുലര്‍ത്തേണ്ട റോഡ് മര്യാദകളും പാലിക്കാന്‍ തയാറാകുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Idukki

ശശിയുടെ സമ്പാദ്യം സഹോദരങ്ങൾക്ക് വീതിച്ചുനൽകി

രാജാക്കാട്: രാജാക്കാട് ടൗണിൽ നിത്യ സാന്നിധ്യമായിരുന്ന പുതുശേരിൽ ശശിയുടെ മരണാനന്തരം, ശശിയുടെ തുണികൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കൂടിൽനിന്നു കണ്ടെത്തിയ സമ്പാദ്യം അദ്ദേഹത്തിന്‍റെ നിയമപരമായ അവകാശികളായ സഹോദരങ്ങൾക്ക് കൈമാറി. മൂത്ത സഹോദരൻ നാരയണൻകുട്ടിക്കും തൊടുപുഴയിൽ താമസിക്കുന്ന സഹോദരിമാരായ സുമതി, തങ്കമണി എന്നിവർക്കുമാണ് തുക കൈമാറിയത്.

രാജാക്കാട് പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ശശിയുടെ സഹോദരങ്ങൾക്ക് ഈ തുക കൈമാറിയത്. ശശിയുടെ മരണശേഷം അദ്ദേഹം സാധനങ്ങൾ സൂക്ഷിച്ചിരുന്ന കളീക്കൽ ജൂവലറിയുടെ വശത്തുള്ള മുറിയിൽനിന്ന് കണ്ടെത്തിയ 1,15,751 രൂപയാണ് കൈമാറിയത്.

പഞ്ചായത്ത് അധികൃതരും വ്യാപാരികളും ചേർന്ന് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ തുക മൂന്നുപേർക്കുമായി തുല്യമായി വീതിക്കുകയായിരുന്നു. ഒാരോരുത്തർക്കും 38,700 രൂപ വീതം കൈമാറി. സ്വന്തമായി വീടുണ്ടെങ്കിലും ഭാര്യയും മക്കളും ഇല്ലാതിരുന്ന ശശി പള്ളിയോട് ചേർന്നുള്ള സ്‌കൂൾ വരാന്തയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.

Idukki

പുതിയ പാലം വേണമെന്ന ആവശ്യം ശക്തം

അടിമാലി: ബൈസൺവാലി പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൊസൈറ്റിമേട് അങ്കണവാടി പാലം അപകടാവസ്ഥയിൽ. ദിവസേന സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് കൈവരികൾ നശിച്ച് അപകടക്കെണിയിലായിരിക്കുന്നത്. എത്രയും വേഗം പുതിയ പാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അടിമാലി - മുട്ടുകാട് സർവീസ് നടത്തുന്ന ബസുകളും നിരവധി സ്കൂൾ ബസുകളും ദിവസേന കടന്നുപോകുന്ന പാലമാണ് അപകടത്തിലായിരിക്കുന്നത്. പാലത്തിന്‍റെ വീതിക്കുറവും കാൽനട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാലത്തിന്‍റെ കൈവരികൾ ഒടിഞ്ഞു പോയനിലയിലാണ്. തൊട്ടടുത്തുള്ള അങ്കണവാടിയിലെ കുരുന്നുകളും ദിവസേന ഈ പാലത്തെ ആശ്രയിക്കുന്നു. പാലത്തിന്‍റെ തൂണുകളിൽ ചെറിയ രീതിയിലുള്ള വിള്ളലും ഉണ്ടായിട്ടുണ്ട്.

Idukki

അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോ. അവകാശ സമരം

കട്ടപ്പന: അങ്കണവാടി ഗുണഭോക്താക്കള്‍ക്കുള്ള പോഷകാഹാരം 50 ശതമാനം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരേ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് അവകാശ സമരം നടത്തി. ജില്ലാ ജോ. സെക്രട്ടറി സി.ആര്‍. മുരളി ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്‍. ശോഭന അധ്യക്ഷത വഹിച്ചു.

അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടാബ്/ലാപ്‌ടോപ്പ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അനുവദിക്കുക, ഇന്‍സെന്‍റീവ് കുടിശിക ലഭ്യമാക്കുക, കുറഞ്ഞ വേതനം 26,000 രൂപയാക്കുക, ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.

Idukki

ബീഫിനു പിന്നാലെ പിടിവിട്ട് ഇറച്ചിക്കോഴി വില

തൊടുപുഴ: ബീഫിനു പിന്നാലെ ജില്ലയില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 188 മുതല്‍ 190 രൂപയായിരുന്നു ജില്ലയില്‍ വിവിധ മേഖലകളില്‍ ഇന്നലെ ഇറച്ചിക്കോഴിയുടെ വില. ഒറ്റദിവസംകൊണ്ട് അഞ്ചു മുതല്‍ എട്ടു രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോഴിവില കുറയുന്നതാണ് പതിവെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനു വിപരീതമായാണ് ഇപ്പോള്‍ കോഴിയിറച്ചിക്കു വില ഉയരുന്നത്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയുമാണ് ഇപ്പോള്‍ വില കുതിച്ചുയരാന്‍ പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്.

കാലിത്തീറ്റ 50 കിലോ പായ്ക്കറ്റിന് 2000 രൂപയായിരുന്നത് ഇപ്പോള്‍ 2600 രൂപയായാണ് ഉയര്‍ന്നത്. ചെലവേറിയതോടെ പലരും കോഴി ഉത്പാദനം കുറച്ചു. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വ്യാപാരം ഗണ്യമായി കുറഞ്ഞു. വിലവര്‍ധന ഹോട്ടലുകള്‍ക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു.

കോഴിയ്ക്കു മാത്രമല്ല ബീഫ്, പന്നി, മത്സ്യം തുടങ്ങി സസ്യേതര വിഭവങ്ങള്‍ വേണമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. ട്രോളിംഗ് നിരോധനം വന്നതോടെയാണ് മത്സ്യത്തിനു വില ഉയര്‍ന്നത്. പലയിടങ്ങളിലും ബീഫിന്‍റെ വില തോന്നും പടിയാണ്. ഇത്തരം വിഭവങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

Idukki

അധ്യാപക രക്ഷാകർതൃ സമ്മേളനം

വെള്ളാരംകുന്ന്: സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സമ്മേളനം നടന്നു. സ്കൂൾ മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്‍റ് ജോർജ് കണിപറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഹെൽത്ത് ആൻഡ് വെൽനസ് ഡിപ്പാർട്ട്മെന്‍റ് ഹെഡ് ഫാ. റോബിൻ വട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബെർലി മാത്യൂസ്, ഹെഡ്മിസ്ട്രസ് ദീപാ സിറിയക് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

Idukki

മരിയാപുരം സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ചെറുതോണി: മരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം മുരിക്കാശേരി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യോളജി വിഭാഗം മേധാവി ഫാ. ടിനു പാറക്കടവിൽ നിർവഹിച്ചു.

പിടിഎ പ്രസിഡന്‍റ് തങ്കച്ചൻ മാണി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് ആനി ക്കുഴിക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു, അധ്യാപക പ്രതിനിധി ജിജോ അഗസ്റ്റിൻ, വിദ്യാർഥി പ്രതിനിധികളായ നിവിയ സാജു, ജോഷ്‌ന തുടങ്ങിയവർ പ്രസംഗിച്ചു.

Idukki

സേനാപതി ഇല്ലിപ്പാലത്തിന് ശാപമോക്ഷം

നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് എംഎൽഎ

സേനാപതി: അപകടഭീഷണിയിലായിരുന്ന സേനാപതി ഇല്ലിപ്പാലത്തിന് ശാപമോക്ഷമായി. പാലം പുനർനിർമിക്കാൻ ബജറ്റിൽ തുക അനുവദിച്ചതായും നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും സേനാപതി വേണു എംഎൽഎ അറിയിച്ചു.
രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചിട്ടും കാലപ്പഴക്കംചെന്ന പാലം പുനർനിർമിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പാലം പുനർനിർമിക്കുന്നതിനു ബജറ്റിൽ തുക വകയിരുത്തിയത്.

കുടിയേറ്റക്കാലത്ത് രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പന്നിയാർ പുഴയ്ക്ക് കുറുകെ നിർമിച്ചതാണ് ഇല്ലിപ്പാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ഇന്ന് അതീവ അപകടാവസ്ഥയിലാണ്.

ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗമാണ് മുരിക്കുംതൊട്ടി-വട്ടപ്പാറ-മേലേചെമ്മണ്ണാർ -ഉടുമ്പൻചോല റോഡ്. ഈ പാതയിലെ പ്രധാന പാലമാണിത്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി വകയിരുത്തി പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ വലിയ ഭാരവാഹനങ്ങളുടെ സഞ്ചാരവും വർധിച്ചു. എന്നാൽ റോഡ് വികസിച്ചപ്പോഴും പഴയ പാലം പുനർനിർമിക്കാൻ അധികൃതർ തയാറായിരുന്നില്ല.

റോഡ് ബിഎം ബിസി നിലവാരത്തിലേക്ക് ഉയർന്നതോടെ ഇടുങ്ങിയ പാലം യാത്രാതടസം സൃഷ്ടിച്ചിരുന്നു. 2022ൽ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി 2.37 കോടിയുടെ പദ്ധതി സമർപ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോയി.

എന്നാൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയാണ്.
ഒപ്പം കുളപ്പാറച്ചാലിൽനിന്ന് പാലത്തിലേക്കുവരുന്ന അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Idukki

വണ്ണപ്പുറത്ത് ഫയര്‍‌സ്റ്റേഷന്‍: പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു

പ്രാഥമിക പരിശോധന നടത്തി

വണ്ണപ്പുറം: ടൗണില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് പ്രതീക്ഷയേകി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. ഷിനോയിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറത്ത് പ്രാഥമിക പരിശോധന നടത്തി. നിലവില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു കീഴിലുള്ള കെട്ടിടമാണ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജില്ലാ ഫയര്‍ ഓഫീസര്‍ക്കും ബിഎസ്എന്‍എല്‍ അധികൃതര്‍ക്കും കത്ത് കൈമാറിയാല്‍ ഇക്കാര്യം അടിയന്തരമായി പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടം അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജീവ് ഭാസ്‌കര്‍, യുഡിഫ് നേതാക്കള്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ജില്ലാ ഫയര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി. വണ്ണപ്പുറം പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖലയായ പട്ടയക്കുടി, മുള്ളരിങ്ങാട്, മുണ്ടന്‍മുടി, കള്ളിപ്പാ മേഖലകളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ 25 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഫയര്‍ഫോഴ്‌സിന്‍റെ സേവനം വൈകാന്‍ കാരണമാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ വണ്ണപ്പുറത്ത് ഫയര്‍‌സ്റ്റേഷന്‍ അനുവദിച്ചിരുന്നെങ്കിലും പിന്നീട് രാജാക്കാടിന് ഇതു മാറ്റുകയായിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൊടുപുഴയില്‍ എത്തിയപ്പോള്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജീവ് ഭാസ്‌കരന്‍റെ നേതൃത്വത്തില്‍ യുഡിഫും പഞ്ചായത്ത് കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. ഷിനോയിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറത്ത് ഇന്നലെ പ്രാഥമിക പരിശോധന നടത്തിയത്. യുഡിഫ് നേതാക്കളായ സജി കണ്ണമ്പുഴ, സണ്ണികളപ്പുര, എം. ടി. ജോണി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Idukki

ഓപ്പറേഷന്‍ തൂഫാന്‍: ഫുട്‌ബോള്‍ മത്സരം നടത്തി

വണ്ണപ്പുറം: ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി കാളിയാര്‍ പോലീസിന്‍റെയും വണ്ണപ്പുറം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

യുവ തലമുറയില്‍ ലഹരിക്കെതിരായി അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു ഉദ്ഘാടനം ചെയ്തു.
കാളിയാര്‍ എസ്എച്ച്ഒ കെ.വി. ബിനിഷ് ലാല്‍ അധ്യക്ഷത വഹിച്ചു. സഹിര്‍ വാണിയപ്പുരയില്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ആല്‍ബിന്‍ ബേബി, അസി. സബ് ഇന്‍സ്‌പെക്ടര്‍ നെജിമോന്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍ എം.ജി. പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കേരള പോലീസ് ടീമും വണ്ണപ്പുറം മാര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ടീമും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്‍റെ കിക്ക് ഓഫ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സജി കണ്ണമ്പുഴ നിര്‍വഹിച്ചു.

Alappuzha

നഴ്‌സുമാരുടെ സമരം; യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ നടത്തി

കണ്ണൂർ: ജില്ലയിലെ നഴ്‌സിംഗ് സമൂഹം നടത്തുന്ന സമരത്തിന് പൂർണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. സമരം 57 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്‍റ് പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. നാടിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാരെ തെരുവിൽ ഇരുത്തി പരീക്ഷിക്കുന്ന മാനേജ്‌മെന്‍റുകളുടെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരേ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പടെ യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് വിജിൽ മോഹനൻ പറഞ്ഞു.

സമര സഹായ സമിതി ചെയർമാൻ റഷീദ് കാവ്വായി, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്‌ദുൾ റഷീദ്, മുഹസിൻ കാതിയോട്, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, അബിൻ സാബൂസ്, വിപിൻ ജോസഫ്, സുബീഷ് മരക്കാർക്കണ്ടി, ജീന ഷൈജു പ്രിൻസ് പി. ജോർജ്, എം.കെ. വരുൺ, നികേത് നാറാത്ത്, രാഹുൽ പുത്തൻപുരയിൽ, നിവിൽ മാനുവൽ, അഷിത്ത് അശോകൻ, എബിൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു.

Alappuzha

ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം.


കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. മനീഷിന്‍റെ ബന്ധു റോബിനാണ് കുത്തിയത്. കൊലനടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഇയാൾക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. റോബിന്‍റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലി ഇരുവരും തമ്മിൽ ഏറെ നാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മനീഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Alappuzha

ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാന്നാർ: ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടിൽ പരേതരായ സുകുമാരന്‍റെയും രാധുവിന്‍റെയും മകൻ മിഥുൻകുമാർ (39) ആണ് മരിച്ചത്. ഭാര്യവീടായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എത്തിയ യുവാവ് ഇന്നലെ ഉച്ചക്ക് 3.30ന് വീടിന്‍റെ സമീപത്തുള്ള മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കാനും കുളിക്കാനുമെത്തിയപ്പോൾ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പോലീസിൽ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും തിരച്ചിൽ നടത്തി. 4.50 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.  കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രികേഷൻ തൊഴിൽ നടത്തുന്ന ആളാണ്. ഭാര്യ: സൗമ്യ മിഥുൻ, മകൾ: മൃദുല മിഥുൻ.

Alappuzha

കല്ലേലിയില്‍ ക്ഷേത്ര കവര്‍ച്ച: നഷ്ടമായത് സ്വര്‍ണ ഉരുപ്പടികള്‍

കോന്നി: കോന്നി കല്ലേലി ശ്രീശിവചാമുണ്ഡി ക്ഷേത്തില്‍ വന്‍ കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് കല്ലേലി ക്ഷേത്രത്തിന്‍റെ തിടപ്പള്ളി പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നത്. തുടര്‍ന്ന് ശ്രീകോവിലിന്‍റെയും മറ്റു ഭാഗങ്ങളുടെയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 22 സ്വര്‍ണ താലികള്‍, അഞ്ചു സ്വര്‍ണ പൊട്ടുകള്‍, വഴിപാടായി ലഭിച്ച സ്വര്‍ണ ആള്‍ രൂപങ്ങള്‍ എന്നിവയടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ സംഘം കവരികയായിരുന്നു.

ഇതിനുപുറമേ, അന്നദാന ഫണ്ടിനായി സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000ല്‍ അധികം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. വിവരമറിഞ്ഞ ഉടന്‍ കോന്നി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.

അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തുനിന്ന് മോഷ്ടാവിന്‍റേതെന്നു സംശയിക്കുന്ന ഒരു താക്കോല്‍ക്കൂട്ടം പോലീസ് കണ്ടെടുത്തു. ഇതു കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിട്ടുണ്ട്. സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടി നഷ്ടപ്പെട്ട തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാരും പോലീസും.

Alappuzha

സബ് ജൂണിയർ ബാസ്കറ്റ്ബോൾ ലീഗ്: ജ്യോതി നികേതൻ, സേവ്യേഴ്‌സ് ക്ലബ് ജേതാക്കൾ

ആലപ്പുഴ: ജില്ലാ ബാസ്കറ്റ്ബോൾ സബ് ജൂണിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ ആൺ വിഭാഗത്തിൽ ജ്യോതി നികേതൻ സ്കൂളും പെൺ വിഭാഗത്തിൽ സേവ്യേഴ്‌സ് ക്ലബും ജേതാക്കളായി. ലിയോ തേർട്ടീന്ത് സ്കൂൾ, സെന്‍റ് അന്‍റണീസ് സ്കൂൾ എന്നിവരാണ് യഥാക്രമം റണേഴ്സ് അപ്പ്.

ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷന്‍റെ (എഡിബിഎ) ആഭിമുഖ്യത്തിൽ ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ജില്ലാ കിഡ്സ്‌, സബ് ജൂണിയർ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ് ട്രോഫികൾ വൈഎംസിഎ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്‍റ് ടി.എൻ. ഷാജി വിതരണം ചെയ്തു.

എഡിബിഎ പ്രസിഡന്‍റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. എഡിബിഎ സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Alappuzha

ആര്‍സിസി ആലപ്പുഴയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

മാവേലിക്കര: ജില്ലാ അക്വാട്ടിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഓണാട്ടുകര സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ജില്ലാ ജൂണിയര്‍ സബ് ജൂണിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ടി. രാരിച്ചന്‍ അധ്യക്ഷത വഹിച്ചു.

മത്സരത്തില്‍ ആര്‍സിസി ആലപ്പുഴ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. പവര്‍ ആം ചമ്പക്കുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും എംഎല്‍എ വിതരണം ചെയ്തു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ 16മുതല്‍ 19വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂണിയര്‍, സബ് ജൂണിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി. രാജീവ് രാമന്‍, പി.എസ്. സുജിത്ത്, എം.എസ്. സജി എന്നിവർ പ്രസംഗിച്ചു.

Alappuzha

ദേശീയപാത അടിപ്പാതയിൽ വെള്ളക്കെട്ട് : ജനകീയ പ്രതിഷേധവുമായി കെഎൽസിഎ

ആലപ്പുഴ: ദേശീയപാത 66ൽ പൂങ്കാവ് ജംഗ്ഷനിലെ അടിപ്പാത മാസങ്ങൾക്കു മുമ്പ് അടച്ചതോടെ ജനം ദുരിതത്തിലായതിനെത്തുടർന്ന് പൂങ്കാവ് പള്ളി കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഇന്നലെ പൂങ്കാവ് പള്ളി മൈതാനിയിൽനിന്നു പ്രതിഷേധപ്രകടനവുമായി കെഎൽസിഎയുടെ നേതൃത്വത്തിൽ എത്തിയ ജനം അടിപ്പാതയ്ക്കു സമീപം പ്രതിഷേധ ധർണ ആരംഭിച്ചു.

പൂങ്കാവ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ഫ്രാൻസിസ് ഡിറ്റോ, ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജിമോൻ ബർണാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസ വർഗീസ്, ജാസ്മിൻ ജാക്സൺ, മാരാരിക്കുളം പഞ്ചായത്തംഗങ്ങളായ പീറ്റർ ചുള്ളിക്കൽ, റീന ടോമി, പൂങ്കാവ് ഇടവക സെൻട്രൽ കമ്മിറ്റി കൺവീനർ ലിയോൺ കുരിശുപറമ്പിൽ, സെക്രട്ടറി ആന്‍റണി വലിയവീട് എന്നിവർ പ്രസംഗിച്ചു.

കെഎൽസിഎ യൂണിറ്റ് പ്രസിഡന്‍റ് ജോമോൻ, സെക്രട്ടറി ജോസുകുട്ടി ജോക്കി, എ.എൽ. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. അടിപ്പാത തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎയുടെ നേതൃത്വത്തിൽ ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ.സി. വേണുഗോപാൽ എംപിക്ക് കഴിഞ്ഞദിവസം മെമ്മോറാണ്ടം നൽകിയിരുന്നു.

സമരത്തിനു പിന്നാലെ അടിപ്പാത തുറന്നുകൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈ ഭാഗത്ത് സർവീസ് റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടായി റോഡ് ഗതാഗതം തടസപ്പെടുന്നത് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെഎൽസിഎ ആരോപിച്ചു. വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും കെഎൽസിഎ ദേശീയപാത അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

Alappuzha

12 ലക്ഷത്തിന്‍റെ ഹാൻസ് പിടികൂടിയ കേസ്: ഒളിവിലായിരുന്ന പ്രതിയെ പിടിയിൽ

അമ്പലപ്പുഴ: അടച്ചിട്ട മുറിയിൽനിന്ന് 12 ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന ഹാൻസ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ഗൗരി സദനത്തിൽ രഞ്ജിത് ലാലി(49)നെയാണ് അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് അമ്പലപ്പുഴ പടിഞ്ഞാറെ നടയിലുള്ള രഞ്ജിത് ലാലിന്‍റെ വീടിനോടു ചേർന്നുള്ള അടച്ചിട്ട കടമുറിയിൽനിന്ന് ഹാൻസ് അമ്പലപ്പുഴ പോലീസ് പടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Alappuzha

ചമ്പക്കുളം പാലം തെരുവുനായ്ക്കൾ കൈയടക്കി

ചമ്പക്കുളം: ചമ്പക്കുളം പാലത്തിലൂടെ രാത്രികാലങ്ങളിലെ കാൽനട, ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായസംഘം. രാത്രികാലങ്ങളിൽ കാൽനടയാത്രികർക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാവാത്തവിധം തെരുവുനായ്ക്കൾ പാലം കൈയടക്കിയിരിക്കുകയാണ്.

ചമ്പക്കുളം പ്രദേശത്തെ തെരുവുനായ ശല്യത്തെപ്പറ്റി നിരവധി തവണ പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ ഉത്തരവാദിത്വപ്പെട്ടവർ നടപടിയെടുക്കുന്നില്ലെ പരക്കെ ആക്ഷേപമുണ്ട്. രണ്ടു പഞ്ചായത്തുകളിലായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ എട്ട് സ്‌കൂളുകൾ പ്രവർത്തിക്കുന്ന ചമ്പക്കുളത്ത് ചില സ്‌കൂൾ മൂറ്റങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.

ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിക്കു സമീപമുള്ള മൈതാനത്തിലും വഴികളിലും പ്രഭാതത്തിൽ കൂട്ടമായി കാണപ്പെടുന്ന തെരുവുനായ്ക്കൾ രാവിലെ പള്ളിയിലേക്കു പോകുന്നവർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.

Alappuzha

വള്ളംകളി ലോകോത്തര നിലവാരത്തിലേക്കു മാറ്റണം; കെ.സി. വേണുഗോപാൽ എംപി

ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പൽ കെ.സി. വേണുഗോപാൽ എംപി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

കുട്ടനാടിന്‍റെ കാർഷിക, കായിക മേഖലകളുടെ കരുത്തു തെളിയിക്കുന്ന വിനോദമാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ചടങ്ങിൽ ആദരിച്ചു.

ലഭിച്ചത് 148 എൻട്രികൾ
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട റാം c/o ആനന്ദി എന്ന നോവലിന്‍റെ കവർ ചെയ്തതും ഇദ്ദേഹമാണ്.

മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് ലെക്ചറർമാരായ കെ.എ. ഷാഖിർ, വി.എം. ബിനോയി, ആർട്ടിസ്‌റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്‍റെ വിധികർത്താക്കൾ.

ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജി, ആലപ്പുഴ ആർഡിഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ്, നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, എ.എം. നൗഫൽ, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി സി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Alappuzha

ലഹരിവാങ്ങാന്‍ ബൈക്കുകള്‍ മോഷ്ടിച്ച നാലു കുട്ടികള്‍ അറസ്റ്റില്‍

ആലപ്പുഴ: ലഹരിവാങ്ങാന്‍ ബൈക്കുകള്‍ മോഷ്ടിച്ച നാലു കുട്ടികള്‍ അറസ്റ്റില്‍. ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ വല്ലഭദാസ് കാഞ്ചിയിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചു വിറ്റ കേസിലാണ് നാലംഗ കുട്ടി സംഘത്തെ നോര്‍ത്ത് സിഐ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മായിത്തറയിലെ ജുവനൈല്‍ ജസ്റ്റീസ് ഹോമിലേക്കുമാറ്റി.

കഞ്ചാവുള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനുള്ള പണം സന്പാദിക്കാനാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മയക്കുമരുന്നിനടിമായാക്കി, മോഷണമുള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലേക്ക് തള്ളിവിടുന്ന വലിയ ക്രിമിനല്‍ സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തങ്ങള്‍ പിടിക്കപ്പെടില്ലെന്നതും കുട്ടികള്‍ക്ക് മൈനറായതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നതിനാലുമാണ് ഇത്തരം സംഘങ്ങള്‍ കുട്ടികളെ മോഷണത്തിനും ലഹരി കടത്തിനും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കിയശേഷം ബൈക്ക് കൈക്കലാക്കി വിറ്റ് വന്‍തുക തട്ടുന്നത് ഈ ക്രിമിനല്‍ സംഘമാണ്.

അറസ്റ്റിലായ കുട്ടികള്‍ ആലപ്പുഴ, പന്തളം സ്വദേശികളാണ്. ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വല്ലഭദാസ് കാഞ്ചിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ബൈക്കുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ഇവിടെയെത്തി ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് ഇഗ്നീഷന്‍ കട്ട് ചെയ്താണ് ഇവര്‍ മോഷ്ടിച്ചത്. ഇത് പന്തളത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ചു വിറ്റാണ് പണം സമ്പാദിക്കുന്നത്. ഇതിന് പ്രഫഷണല്‍ മോഷണസംഘങ്ങളുടെ ഉള്‍പ്പെടെ സഹായം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Alappuzha

കായംകുളത്ത് ഉയരപ്പാതയും ഏഴിടങ്ങളിൽ അടിപ്പാതയും നിർമിക്കണം: എംപി

ആലപ്പുഴ: ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാതയും പുത്തൻചന്ത, പൊന്നാംവെളി, കലവൂർ, ചേർത്തല റെയിൽവേ സ്റ്റേഷൻ, പായൽകുളങ്ങര, അരൂർ മെഴ്സി ജംഗ്ഷൻ, ഓച്ചിറ എന്നിവിടങ്ങളിൽ മുൻഗണന അനുസരിച്ച് അടിപ്പാതയും നിർമിക്കാൻ ദേശീയപാത അഥോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എംപിയുടെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി അധികൃതരെയും ജില്ലയിലെ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.

ചേർത്തല 11-ാം മൈലിൽ നിർമാണം കഴിഞ്ഞ പാതയിൽ ഗർത്തം രൂപപ്പെട്ടത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയപാത നിർമാണം നടക്കുന്ന എല്ലായിടത്തും സുരക്ഷാ ഓഡിറ്റ് നടത്തണം. ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും സഞ്ചരിക്കുന്ന ജനങ്ങൾ ഭീതിയിലാണ്.

ദേശീയപാതയിലുടനീളം കൃത്യമായ ഡ്രെയിനേജ് ഉറപ്പുവരുത്തുകയും വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും വേണം. അധിക അടിപ്പാതകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവയ്ക്കുവേണ്ടിയുള്ള ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ ശിപാർശയ്ക്കനുസരിച്ച് തീരുമാനമെടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന് എംപി അധികൃതരോട് പറഞ്ഞു.

യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജു, ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി. സുധാകരൻ, എ.ഡി. തോമസ്, സി.ആർ. മഹേഷ് എന്നിവർ അതത് മണ്ഡലങ്ങളിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു.

ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ദേശീയപാത അഥോററ്റി അംഗം വെങ്കിട്ട രമണൻ, ദേശീയപാത റീജണൽ ഓഫീസർ കേണൽ ജാൻവാസ്, ഡെ. കളക്ടർ (എൽഎഎൻഎച്ച്) ദീലീപ്, പ്രൊജക്ട് മാനേജർമാരായ പി.ഡി. പ്രദീപ് എന്നിവർ പങ്കെടുത്തു.

 

Alappuzha

വിദ്യാഭ്യാസത്തെ ഉന്നത നിലവാരത്തിൽ എത്തിക്കും മന്ത്രി റോജി എം. ജോൺ

തുറവൂർ: കേരളത്തിൽ ഇന്നത്തെ വിദ്യാഭ്യാസനിലവാരത്തെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് യുഡിഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും കുട്ടികളെ ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിനു നിരവധി കോഴ്സുകൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി റോജി എം. ജോൺ.


അരൂർ എംഎൽഎ മെറിറ്റ് അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു മന്ത്രി. അരൂർ നിയോജകമണ്ഡലത്തിൽനിന്ന് ഉന്നതവിജയം കൈവരിച്ച ബിരുദവിദ്യാർഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എപ്ലസ് നേടിയ 400 കുട്ടികൾക്കും 100 ശതമാനം വിജയം കൈവരിച്ച 23 സ്കൂളുകൾക്കും സല്യൂട് 2026 മെറിറ്റ് അവാർഡ് നൽകി.


ഡെപ്യൂട്ടി സ്പീക്കറും അരൂർ എംഎൽഎയുമായ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. എഇഒ അനിൽ മിറാണ്ട, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ, പഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ സി.കെ. പുഷ്പ്പൻ, ബിന്ദു ഷാജി, ശ്യാമളകുമാരി, ജില്ലാ പഞ്ചായത്ത്‌ മെംബർ ജ്യോതി ലക്ഷ്മി, അസീസ് പായിക്കാട്, പി.ടി. രാധാകൃഷ്ണൻ, അഡ്വ. കെ. ഉമേശൻ, ദിലീപ് കണ്ണാടൻ, കെ. രാജീവൻ, തുറവൂർ ദേവരാജൻ, പ്രതുല ചന്ദ്രൻ, എം.ആർ. രാജേഷ്, പി.സി. ഷൈൻ, സാരഥി എന്നിവർ സന്നിഹിതരായിരുന്നു.

Alappuzha

സോളാര്‍ ബാറ്ററി മോഷണക്കേസ് പ്രതി പിടിയില്‍

എടത്വ: വഴിവിളക്കിന്‍റെ സോളാര്‍ ബാറ്ററികള്‍ മോഷ്ടിക്കുന്ന പ്രതി എടത്വ പോലീസിന്‍റെ പിടിയില്‍. ഒന്നാം പ്രതി മറ്റൊരു കേസില്‍ ജയിലില്‍. ചങ്ങനാശേരി പാലമറ്റം പെരിയാരത്തു മലയില്‍ പി.എ. ആകാശാണ് (21) പിടിയിലായത്.

മോഷണം നടന്ന തായങ്കരി, ചങ്ങങ്കരി ഭാഗത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളുടെ രൂപം കണ്ടെത്തിയത്. പ്രതികളിലൊരാള്‍ ചങ്ങനാശേരി മാര്‍ക്കറ്റിലുണ്ടന്നറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്തി പിടികൂടാന്‍ ശ്രമിച്ചു.
പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ആകാശിനെ സഹാസികമായി പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്നാണ് ഒന്നാം പ്രതി ചങ്ങനാശേരി സ്വദേശി രാഹുലിനെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചത്. ഇയാള്‍ മറ്റൊരു കേസില്‍ ജയിലിലാണ്. ആകാശിനെ തെളിവെടുപ്പിനായി മോഷണം നടത്തിയ സ്ഥലങ്ങളില്‍ പോലീസ് എത്തിച്ചു.

ഒന്നാം പ്രതി രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പിന് എത്തിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഡിവൈഎസ്പി കെ.എന്‍. രാജേഷ്, എസ്എച്ച്ഒ എന്‍. രാജേഷ്, എസ്‌ഐ റിജോ, എഎസ്‌ഐ പ്രതീപ് കുമാര്‍, സീനിയര്‍ സിപിഒ ജിഷ്ണു, ഹരികൃഷ്ണന്‍, സിപിഒ വൈശാഖ്, മഹേഷ്, ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Alappuzha

തൂഫാന്‍ ഗോള്‍സ് വേള്‍ഡ്കപ്പ് ഫുട്ബാള്‍ സൗഹൃദ മത്സരം

എടത്വ: വണ്‍ മില്യന്‍ തൂഫാന്‍ വേള്‍ഡ് കപ്പ് 2026 പദ്ധതിയുടെ രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സൗഹൃദ മത്സരം നടത്തി. കേരള ഒളിമ്പ്യന്‍ അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ഗോള്‍ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു.

പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ റെജില്‍ സാം മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കണ്‍വീനര്‍ മാത്യുസ് പ്രദീപ് ജോസഫ്, സ്‌കൂള്‍ സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ രമ്യ ബാബു, വണ്ടര്‍ ബീറ്റ്‌സ് കണ്‍വീനര്‍ ജിബി ഈപ്പന്‍, സ്‌കൂള്‍ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാന്‍, മാനേജര്‍ പി.എം. സന്തോഷ് കുമാര്‍, മേഴ്‌സി മാത്യൂ, സില്‍വിച്ചന്‍ വാളംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

തകഴി ഒളിമ്പ്യന്‍ സ്‌പോര്‍ട്ട്‌സ് സെന്‍റര്‍ ഡയറക്ടര്‍ ജിജി ചുടുക്കാട്ടില്‍ സമ്മാനദാനം നടത്തി.

Alappuzha

കിഡ്സ്‌ ബാസ്കറ്റ്ബോൾ ലീഗ്: ലിയോ തേർട്ടീന്ത്, സെന്‍റ് ആന്‍റണീസ് ജേതാക്കൾ

ആലപ്പുഴ: ജില്ലാ ബാസ്കറ്റ്ബോൾ കിഡ്സ്‌ ലീഗ് ചാമ്പ്യൻഷിപ്പിൽ ആൺ വിഭാഗത്തിൽ ലിയോ തേർട്ടീന്ത് സ്കൂളും പെൺ വിഭാഗത്തിൽ സെന്‍റ് ആന്‍റണീസ് സ്കൂളും ജേതാക്കളായി. തത്തംപള്ളി സെന്‍റ് മൈക്കിൾസ് സ്കൂൾ, മെഡിവിഷൻ എന്നിവരാണ് യഥാക്രമം റണ്ണേഴ്സ് അപ്പ്.

ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷന്‍റെ (എഡിബിഎ) ആഭിമുഖ്യത്തിൽ ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ആലപ്പുഴ ജില്ലാ കിഡ്സ്‌, സബ് ജൂണിയർ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ് വൈഎംസിഎ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്‍റ് ടി.എൻ. ഷാജി ജഴ്സി വിതരണം നടത്തി. മാതാ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ മുഖ്യാതിഥിയായിരുന്നു. എഡിബിഎ പ്രസിഡന്‍റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി അരുൺ എം. കുരുവിള, ബിബു ബി. പുന്നൂരാൻ, ജോൺ ജോർജ്, തോമസ് മത്തായി കരിക്കംപള്ളിൽ, രാജേശ്വരി നായർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സബ് ജൂണിയർ വിഭാഗ മത്സരം നടത്തും.

വൈകിട്ട് 6.30ന് മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

 

Alappuzha

ജി. സുധാകരൻ എംഎൽഎക്കെതിരേ പ്രതിഷേധവുമായി സിപിഎം

അമ്പലപ്പുഴ: ജി. സുധാകരൻ എംഎൽഎ സിപിഎം പ്രവർത്തകരേയും ജനപ്രതിനിധികളേയും നിരന്തരം ആക്ഷേപിക്കുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.

പറവൂരിൽ നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിന് സമീപം ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി. ഷാംജി അധ്യക്ഷത വഹിച്ചു. എച്ച്. സലാം, എ. ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

Alappuzha

കടൽ കനിഞ്ഞു, മീൻവില താഴേക്ക്

ആലപ്പുഴ: കടൽ കനിഞ്ഞു, മീൻ വില കുത്തനെ താഴേക്ക്. കാലാവസ്ഥ അനുകൂലമായതോടെ സാധാരണക്കാരനെ വലച്ച മത്സ്യവിലയ്ക്ക് ആശ്വാസമായി. ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിലും തീരക്കടലിൽനിന്ന് വലിയ തോതിൽ മത്സ്യം ലഭിക്കുന്നതാണ് വിലക്കുറവിന് പ്രധാന കാരണം. കേരള തീരത്ത് അനുകൂലമായ കാലാവസ്ഥ തുടരുന്നതിനാൽ പ്രധാന ഹാർബറുകളിലെല്ലാം മത്സ്യബന്ധനം സജീവമാണ്.

മത്തി, നത്തോലി, ചെമ്മീൻ, ചൂട എന്നിവയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. സാധാരണ രീതിയിൽ ട്രോളിംഗ് തുടങ്ങുന്നതോടെ മത്സ്യലഭ്യത കുറയുകയും വില ഇരട്ടിയിലധികമായി കൂടുകയുമാണ് പതിവ്. ഇത്തവണയും ട്രോളിംഗ് ആരംഭിച്ചതോടെ വില രണ്ടിരട്ടിയായി കൂടിയിരുന്നു. എന്നാൽ നിലവിൽ മത്സ്യലഭ്യത കൂടിയത് വില കുറയാൻ കാരണമായി.

കിലോയ്ക്ക് 240 മുതൽ 300രൂപ വരെ എത്തിയിരുന്ന നത്തോലിയുടെ വില ഇപ്പോൾ 100 മുതൽ 110 രൂപ വരെയായി താഴ്ന്നിട്ടുണ്ട്. ഈ സമയത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങളിലൊന്നാണ് നത്തോലി. ലഭിക്കുന്നതിൽ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്കു കയറ്റി അയയ്ക്കുന്നുണ്ട്.

മത്സ്യപ്രേമികളുടെ ഇഷ്ടവിഭവമായ മത്തിക്കും വിലക്കുറവുണ്ട്. നേരത്തേ 400 മുതൽ 450 രൂപ വരെ എത്തിയിരുന്ന മത്തിയുടെ വില ഇപ്പോൾ കിലോ 260 മുതൽ 300 രൂപ വരെയാണ്. വിപണിയിൽ വലിപ്പമേറിയ മത്തിയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്.

ചെമ്മീൻ വിലയും ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക് 400 മുതൽ 450 രൂപ വരെ എത്തിയിരുന്ന ചെമ്മീൻ ഇപ്പോൾ 280 മുതൽ 300 രൂപ വരെയാണ് വില. അതേസമയം, ആവോലി, അയക്കൂറ തുടങ്ങിയ മത്സ്യങ്ങൾക്ക് ഇപ്പോഴും ഉയർന്ന വിലയാണ്. മത്സ്യലഭ്യത അനുസരിച്ച് രാവിലെ ഒരു വിലയും വൈകുന്നേരം മറ്റൊരു വിലയുമെന്ന രീതിയിലാണ് വിപണിയിലെ സ്ഥിതി.

കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായതാണ് വില കുറയാൻ കാരണമെന്നും വരും ദിവസങ്ങളിൽ ലഭ്യതയ്ക്കനുസരിച്ച് വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും പുറക്കാട് തീരത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു.

Alappuzha

എടത്വ-പുതുക്കരി-മാന്പുഴക്കരി റോഡ് തകർന്നു

രാമങ്കരി: മഴ ശക്തിപ്പെട്ടതോടെ എടത്വ-പുതുക്കരി- മാന്പുഴക്കരി റോഡ് വീണ്ടും ചെളിക്കുളമായി. മാന്പുഴക്കരി മുതൽ എടത്വ വരെ ഏഴര കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിൽ കളങ്ങര മുതൽ മാന്പുഴക്കരി പാലത്തിനുതാഴെ വരെ വരുന്ന വിവിധ ഭാഗങ്ങളിലാണ് വലിയ പാതാളക്കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. അതിനാൽ സൈക്കിൾ യാത്രാക്കാരായ സ്കൂൾ വിദ്യാർഥികളും ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽപ്പെടു ന്നത് നിത്യസംഭവമാണ്.

ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ റോഡിലെ കുഴികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എടത്വ, തലവടി, മുട്ടാർ, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 2018ലെയും 19ലെയും വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഈ വിധം തകർന്നത്. ഓരോ മഴക്കാലത്തും മാധ്യമങ്ങളിൽ വാർത്ത നിറയുന്നതിനാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമാണ് അധികാരികൾ പലപ്പോഴും തയാറായിട്ടുള്ളത്.

വീയപുരത്തുനിന്ന് ആരംഭിച്ച് എടത്വ, പുതുക്കരി, മാന്പുഴക്കരി, കിടങ്ങറ, വാലടി വഴി മുളയ്ക്കാംതുരുത്തിയിലെത്തുന്ന മൊത്തത്തിൽ 21.5 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്‍റെ നവീകരണത്തിനായി റീബിൽഡ് കേരള ഇനിഷേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി 132 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വേനലിന് ആരംഭിച്ച നിർമാണ ജോലികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.

ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും തിരുവല്ല-അന്പലപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കളങ്ങര യുവതാര വായനശാലയ്ക്കും പുതുക്കരി ജംഗ്ഷനു സമീപവുമായി വേണ്ടത്ര ഉയരമില്ലാത്തതിനാൽ പലസ്ഥലത്തും മഴക്കാലത്ത് വെള്ളം കയറി യാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.

ഇത്തരം സ്ഥലങ്ങളെല്ലാം ആവശ്യത്തിന് മണ്ണിട്ടുയർത്താനും പുനർനിർമാണജോലികൾ എത്രയും വേഗം പൂർത്തീകരിക്കാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. റോഡിന്‍റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇരുവശത്തും പുരോഗമിക്കുന്ന കല്ലുകെട്ടിനെക്കുറിച്ചും ആക്ഷേപം ശക്തമാണ്.

Alappuzha

വിദ്യാർഥിനിയുടെ മരണം: മന്ത്രി രമേശ് ചെന്നിത്തല വീട് സന്ദർശിച്ചു

ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് മർദനമേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. ഹരിപ്പാട് പിലാപ്പുഴയിലുള്ള സാവരിയയുടെ വീട് സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഉത്തരവിട്ട കാര്യം വ്യക്തമാക്കിയത്.

പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും സാധ്യമായ എല്ലാ നയതന്ത്ര-നിയമ ഇടപെടലുകളും ആഭ്യന്തരവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി.

വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ, തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നും ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

 

Alappuzha

ദേശീയപാതയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു; വാൻ കുടുങ്ങി ഗതാഗതക്കുരുക്ക്

ഹരിപ്പാട്: ദേശീയപാത വികസനം നടക്കുന്ന താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനു സമീപം നിർമാണം നടക്കുന്ന പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്ന് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് വാഴക്കുലകളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് കുടുങ്ങിയത്.

സർവീസ് റോഡിൽനിന്നും പ്രധാന റോഡിലേക്കു കയറുന്നതിനിടെ, ടാർ ചെയ്ത ഭാഗം വലിയ ഭാരത്തോടെയുള്ള വാഹനം താങ്ങാനാവാതെ തകരുകയായിരുന്നു. റോഡിന്‍റെ വശം വൻതോതിൽ താഴേക്ക് ഇടിഞ്ഞതോടെ വാഹനത്തിന്‍റെ പുറകിലെ വലതുചക്രം അതിലേക്ക് താഴ്ന്നുപോയി. വാൻ ഒരുവശത്തേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായതിനെതുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു.

തുടർന്ന് പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് വാഹനം തള്ളിമാറ്റിയത്. പിന്നീട് ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ജീവനക്കാരെത്തിയാണ് ഇതുവഴിയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞദിവസവും താമല്ലാക്കൽ ജംഗ്ഷന് തെക്കുവശത്ത് നിർമാണം നടക്കുന്ന ഭാഗത്ത് വെള്ളം കയറി വാഹനങ്ങൾ നിന്നുപോവുകയും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരുവിധ ഗൗരവവും കാണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Alappuzha

തോട്ടിലേക്ക് മരച്ചില്ലകൾ വെട്ടിയിട്ടു; നീരൊഴുക്ക് തടസപ്പെട്ടു

ഹരിപ്പാട്: കൊപ്പാറ-കാർത്തികപ്പള്ളി തോട്ടിൽ കല്ലേലിൽപ്പടി ഭാഗത്ത് മരങ്ങളുടെ ചില്ലകൾ വെട്ടിയിട്ടതിനെതുടർന്ന് നീരൊഴുക്ക് പൂർണമായും തടസപ്പെട്ടു. ഹരിപ്പാട് നഗരസഭയെയും കുമാരപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലേലിൽപ്പടി പാലത്തിന് സമീപമാണ് ദുരിതാവസ്ഥ. നഗരസഭ ഒന്നാം വാർഡിൽ തോടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരങ്ങൾ വെട്ടിയശേഷമാണ് ചില്ലകൾ തോട്ടിലേക്ക് തള്ളിയത്.

കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പുയർന്നിരിക്കുകയാണ്. ഒഴുക്ക് തടസപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ മഴ കനത്താൽ കുമാരപുരം ആറാം വാർഡിന്‍റെ വടക്കൻ ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

തോട്ടിൽനിന്ന് മരച്ചില്ലകളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് കുമാരപുരം പഞ്ചായത്ത് ആറാം വാർഡ് അംഗവും പ്രദേശവാസികളും പലതവണ വസ്തു ഉടമയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നീരൊഴുക്ക് നിലച്ചതോടെ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ വ്യാപകമായി നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇതോടെ പ്രദേശം കടുത്ത ആരോഗ്യഭീഷണിയിലുമായി.
ചെറുതനയിൽനിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിന്‍റെ ഭാഗമായ പൂത്തോട്ടിലാണ് ഈ തോട് ചെന്നുചേരുന്നത്. ഒരുകാലത്ത് ഈ പ്രദേശങ്ങളിലെ ജലസേചനത്തിനും കാർഷിക ആവശ്യങ്ങൾക്കും ഏറെ നിർണായക പങ്കുവഹിച്ചിരുന്ന പ്രധാന ജലസ്രോതസായിരുന്നു കാർത്തികപ്പള്ളി തോട്.

എന്നാൽ, അധികൃതരുടെ അവഗണനമൂലം ഇന്ന് മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ് തോട്. അടിയന്തരമായി അധികൃതർ ഇടപെട്ട് തോട്ടിലെ മരക്കൊമ്പുകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് രക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Alappuzha

കായംകുളത്ത് ഉയരപ്പാത: മന്ത്രി പി.കെ. ബഷീർ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി

കായംകുളം: പട്ടണത്തെ രണ്ടായി മുറിക്കുന്ന ദേശീയപാത നിർമാണ വിഷയം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നും നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് മേൽപ്പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ടുള്ള മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നിവേദനം മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രിക്ക് കൈമാറി.

കൊറ്റുകുളങ്ങര-കൊല്ലം റീച്ചിൽ നിർമിക്കുന്ന പാതയുടെ നിർമാണം കായംകുളം പട്ടണത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസപ്പെടുമെന്നതിനാൽ റോഡിന്‍റെ കിഴക്കും പടിഞ്ഞാറും വശങ്ങളിൽ തിങ്ങിപ്പാർക്കുന്ന രണ്ടു ലക്ഷത്തോളം ജനങ്ങൾ വലിയ ആശങ്കയിലാണ്. കോട്ടകെട്ടിയുള്ള ശാസ്ത്രീയമല്ലാത്ത നിർമാണം ഒഴിവാക്കപ്പെടേണ്ടതാണ്.

ജനങ്ങൾ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ പട്ടണത്തിന്‍റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നതിനാൽ പാത നിർമാണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഹരിപ്പാട് പട്ടണത്തിൽ 3000 മീറ്ററും കരുനാഗപ്പള്ളിയിൽ 2000 മീറ്ററും മേൽപ്പാലം നിർമിക്കുന്നുണ്ടെങ്കിലും കായംകുളത്തെ മാത്രം അവഗണിച്ചു. കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലുള്ള തുറമുഖ പദ്ധതി കൊച്ചി പോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കുന്ന കായംകുളം-പുനലൂർ പാതയുടെ കണക്ടിവിറ്റിയും ദേശീയപാതയിൽ കായംകുളം ടൗണിൽ ആയതിനാൽ ഇവിടെ മേൽപ്പാലത്തിന്‍റെ അനിവാര്യമായ സാഹചര്യവും മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം. നസീർ, ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, നിയോജകമണ്ഡലം പ്രസിഡന്‍റ് എ. ഇർഷാദ്, ജനറൽ സെക്രട്ടറി സിയാദ് വലിയവീട്ടിൽ എന്നിവർ ചേർന്ന് മന്ത്രി ബഷീറിന് സമർപ്പിച്ച നിവേദനമാണ് കേന്ദ്രമന്ത്രിക്ക് കൈമാറിയത്. വിഷയത്തിൽ കെ.സി. വേണുഗോപാൽ എംപിക്കും മന്ത്രി എം. ലിജുവിനും നിവേദനം നൽകിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നും വിഷയം ഉന്നയിക്കുമെന്നും മന്ത്രി എം. ലിജു ലീഗ് നേതാക്കളെ അറിയിച്ചു.

Alappuzha

സ്ഥാനാരോഹണം ഇന്ന്

മാന്നാർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി 2026-27 ലെ റോട്ടറി ക്ലബ് ഓഫ് മാന്നാർ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് ഏഴിന് കടപ്ര ആൻസ് കൺവൻഷൻ സെന്‍ററിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനസേവന ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനൂപ് ആന്‍റണി നിർവഹിക്കും.

പ്രസിഡന്‍റ് സോണി അലക്സ് അധ്യക്ഷത വഹിക്കും. തുടർന്ന് പുതിയ പ്രസിഡന്‍റായി എ. അരുൺകുമാർ സ്ഥാനമേൽക്കും. സ്ഥാനാരോഹണ ചടങ്ങിൽ ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ ചീഫ് ഫെസിലിറ്റേറ്ററും സതേൺ റെയിൽവേ എസ്ആർഎംയു തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറിയുമായ എസ്. ഗോപികൃഷ്ണ മുഖ്യാതിഥിയാകും. ജിജി ജേക്കബ് കോട്ടൂർ -ട്രഷറർ, ഹാറൂൺ ഹോം സെന്‍റർ -വൈസ് പ്രസിഡന്‍റ്, അനിൽ അമ്പാടിയിൽ-ജോ. സെക്രട്ടറ), ആർ. രാജീവ് എന്നിവരാണ് മറ്റു ഭാരവാഹികൾ.

Alappuzha

ഫിഫ ലോകകപ്പ് ആഘോഷം കാമ്പസിലേക്കെതിച്ച് നൈപുണ്യ

ചേർത്തല: ഫിഫ ലോകകപ്പിന്‍റെ ആവേശം വിദ്യാർഥികളിലേക്ക് എത്തിച്ച് ചേര്‍ത്തല നൈപുണ്യ സ്കൂള്‍ മാനേജ്മെന്‍റില്‍ ഫിഫ നൈപുണ്യ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന 4x4 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാർഥികളുടെ ടീം വിജയികളായി. വിദ്യാർഥിനികൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫിഫ ഫുട്ബോൾ ക്വിസ്, ലോകകപ്പ് പ്രമേയ നൃത്താവിഷ്കാരം, വേൾഡ് കപ്പ് ജഴ്സി റാംപ് വാക്ക് തുടങ്ങിയ മത്സരങ്ങളില്‍ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 

Alappuzha

മത്സ്യബന്ധനത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

തുറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 17-ാം വർഡ് പള്ളിത്തോട് അറുകുലശേരി മാത്യുവിന്‍റെ മകൻ രാജു എന്നു വിളിക്കുന്ന ഫ്രാൻസീസ് (50) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ ചെല്ലാനം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി കമ്പനി എന്ന വള്ളത്തിൽ പോയതായിരുന്നു ഇദ്ദേഹം. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണതിനെതുടർന്ന് വള്ളം കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളിത്തോട് സെന്‍റ് സെബാസ്റ്റ്യൻ പള്ളി യിൽ. ഭാര്യ, ആഗിനസ്. മക്കൾ, ഷാരോൺ, ഷെമി.

Alappuzha

കെസിഎസ്എല്‍ പ്രവർത്തനവർഷ ഉദ്ഘാടനം

ചേര്‍ത്തല: കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ചേർത്തല മേഖലയുടെ പ്രവർത്തനവർഷ ഉദ്ഘാടനം മുട്ടം ഫൊറോന വികാരിയും കെസിഎസ്എൽ രക്ഷാധികാരിയുമായ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് എം.ടി. ജോസഫ് അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. വിനു മുളവരയ്ക്കൽ, സാജു തോമസ്, ജോഷ്വാ സാജൻ, സിസ്റ്റര്‍ ലിസിയ പുതുശേരി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികള്‍: അനുപമ എഡിസൺ (ചെയർപേഴ്സൺ, സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂള്‍), ജോസഫ് സിറിയക് (സെക്രട്ടറി ഹൈസ്കൂൾ വിഭാഗം, സെന്‍റ് ആൻസ് പബ്ലിക് സ്കൂ‍ള്‍), ആഷിക് മാത്യു (സെക്രട്ടറി യുപി വിഭാഗം, ഹോളി ഫാമിലി സ്കൂള്‍).

 

Alappuzha

മോട്ടിവേഷൻ ക്ലാസ്

ചേർത്തല: ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളില്‍ നടത്തിയ മോട്ടിവേഷൻ ക്ലാസ് സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. മിനി അധ്യക്ഷത വഹിച്ചു. ഭാരത്‌മാതാ കോളജ് മാനേജർ ഫാ. ഏബ്രാഹം ഓലിയപ്പുറം ക്ലാസ് നയിച്ചു.

സീനിയർ അധ്യാപകൻ സാജു തോമസ്, പിടിഎ പ്രതിനിധി ട്രീസ സണ്ണി, ബിനി മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു. സിസി സിറിയക്, ചിഞ്ചു മരിയ ജോസ്, സിസ്റ്റർ ലൈനി തോമസ്, റിയ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Alappuzha

ലോകകപ്പ് ആഘോഷം കാമ്പസിലേക്കെതിച്ച് നൈപുണ്യ

ചേർത്തല: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശം വിദ്യാർഥികളിലേക്ക് എത്തിച്ചുകൊണ്ട് നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റിൽ ഫിഫ നൈപുണ്യ എന്ന പേരിൽ കാമ്പസ് കായികമേള സംഘടിപ്പിച്ചു. ചേർത്തല നഗരസഭ ചെയർമാൻ എസ്. സോബിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ആവേശകരമായ 4 x 4 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാർഥികളുടെ ടീം ജേതാക്കളായി. ഇതോടൊപ്പം വിദ്യാർഥിനികൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ ജഗ്ലിംഗ് ചലഞ്ച്, ഫിഫ ഫുട്ബോൾ ക്വിസ്, ലോകകപ്പ് പ്രമേയമാക്കിയുള്ള നൃത്താവിഷ്കാരം, വേൾഡ് കപ്പ് ജേഴ്സി റാംപ് വാക്ക് തുടങ്ങി വിപുലമായ മത്സരങ്ങളാണ് കാമ്പസിൽ അരങ്ങേറിയത്.

നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Alappuzha

ജി. സുധാകരന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം

അമ്പലപ്പുഴ: സ്കൂളിൽനിന്ന് മണൽകടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ ജി. സുധാകരന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും സംഘർഷവും.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളിലെ കെട്ടിടങ്ങൾ ദിവസങ്ങൾക്ക് മുൻപ് പൊളിച്ചിരുന്നു. ഇതിന്‍റെ മണൽ അനധികൃതമായി കടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് ജി. സുധാകരന്‍ എംഎൽഎ സ്കൂളിലെത്തിയത്. പരിസരം മുഴുവൻ വെള്ളക്കെട്ടായതിനാൽ ഇന്നലെ സ്കൂളിന് അവധി നൽകിയിരുന്നു. ആഴത്തിൽ മണലെടുത്തതു കൊണ്ടാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നായിരുന്നു പരാതി.

ഇത് അന്വേഷിക്കാൻ ഇവിടെയെത്തിയ എംഎൽഎ പഞ്ചായത്ത് സെക്രട്ടറിയേയും വിളിച്ചുവരുത്തി. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് അനിതാ സതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ പഞ്ചായത്തംഗവുമായ ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ ഇടത് പഞ്ചായത്തംഗങ്ങൾ സ്കൂളിലെത്തിയത്. എസ്എംസി ചെയർമാൻ പ്രശാന്ത് എസ്. കുട്ടിയുടെ നേതൃത്വത്തിൽ, പിടിഎ അംഗങ്ങളും സ്കൂളിലുണ്ടായിരുന്നു. മണൽ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ ഹാരിസും ജി. സുധാകരനുമായി തർക്കമാരംഭിച്ചു.

തർക്കം പിന്നീട് പ്രശാന്ത് എസ്. കുട്ടിയുടെ നേതൃത്വത്തിലുള്ള പിടിഎയും ഏറ്റെടുത്തതോടെ ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കവും സംഘർഷവും നടന്നു. ഇതിനിടെ പരാതിക്കാരനായ നസീബും സ്ഥലത്തെത്തി. പിന്നീട് നസീബ്, ഹാരിസ്, പ്രശാന്ത് എസ്. കുട്ടി എന്നിവർ തമ്മിൽ ഏറെ നേരം വാക്കുതർക്കവും സംഘർഷവും നടന്നു. അമ്പലപ്പുഴ പോലീസെത്തിയശേഷമാണ് സ്ഥിതി ശാന്തമായത്.

താൻ രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും സ്കൂളിൽ എങ്ങനെ വെള്ളക്കെട്ട് ഉണ്ടായതെന്നും സുധാകരൻ ചോദിച്ചു. എന്നാൽ, സ്കൂളിൽനിന്ന് മണൽ ആരും കൊണ്ടുപോയിട്ടില്ലെന്നും സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു. വിദ്യാഭ്യാസവകുപ്പിന്‍റെ അനുമതി വാങ്ങിയശേഷമാണ് പുതിയ കെട്ടിടം നിർമിക്കാനായി പഴയ കെട്ടിടങ്ങൾ പൊളിച്ചതെന്നും ഇവർ പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് 12 ഓടെയാണ് ജി. സുധാകരൻ മടങ്ങിയത്.

Alappuzha

വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരാകണം; ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: വിദ്യാർഥികൾ വിദ്യാഭ്യാസ കച്ചവടക്കാരുടെ കെണിയിൽ വീഴാതെ ലക്ഷ്യബോധത്തോടെ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്‍റെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന നക്ഷത്രത്തിളക്കം വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ ഉസ്‌മാൻ.

ജി. സുധാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.ഡി. തോമസ് എംഎൽഎ നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, മത്സ്യബോർഡ് കമ്മീഷണർ ഡോ. ആശ അഗസ്റ്റിൻ, റീജണൽ എക്സികൂട്ടിവ് ഓഫീസർ പി.ആർ. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.

Alappuzha

100 വീട്, 74 മംഗല്യം; ഒരു ഉച്ചയൂണിൽ തുടങ്ങിയ കാരുണ്യത്തിന് പത്തു വയസ്

ഹരിപ്പാട്: പത്തു വർഷം മുൻപ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഒരു നേരത്തെ ഉച്ചഭക്ഷണം നൽകിക്കൊണ്ട് തുടക്കമിട്ട കരുതൽ ഉച്ചയൂണ് കൂട്ടായ്മ, കാരുണ്യപ്രവർത്തനത്തിന്‍റെ നൂറാം ഭവനനിറവിൽ. തൃക്കുന്നപ്പുഴ എസ്എൻ നഗറിൽ മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ലീലാമ്മ എന്ന വീട്ടമ്മയ്ക്ക് ആദ്യ വീടൊരുക്കി ആരംഭിച്ച സ്നേഹയാത്രയാണ് നൂറാമത്തെ വീടിന്‍റെ താക്കോൽ കൈമാറ്റത്തോടെ പൂർത്തിയായത്.

ഏവൂർ സ്വദേശി രാജീവാണ് കരുതലിന്‍റെ ആദ്യ ഭവനനിർമാണത്തിന് കൈത്താങ്ങായത്. വലിയഴീക്കൽ തറയിൽക്കടവ് എട്ടാം വാർഡ് കുന്നത്ത് രാജി രാജേഷിനാണ് കരുതൽ കൂട്ടായ്മ നൂറാമത്തെ വീട് നിർമിച്ചു നൽകിയത്. ബധിരയും മൂകയുമായ രാജിയും രണ്ടു പെൺമക്കളും ഒരു തകര ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്.

നൂറാമത്തെ ഭവനത്തിന്‍റെ താക്കോൽദാനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ ഷാജി കെ. ഡേവിഡ് അധ്യക്ഷത വഹിച്ചു.

കടക്കെണിയിലായി സ്ഥലവും വീടും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മറ്റൊരു കുടുംബത്തിനും കരുതൽ കൂട്ടായ്മ ചടങ്ങിൽ ആശ്വാസമേകി. വൺ ടൈം സെറ്റിൽമെന്‍റിലൂടെ 12.5 ലക്ഷം രൂപയടച്ച് വീണ്ടെടുത്ത ആധാരം യോഗത്തിൽ ഈ കുടുംബത്തിന് കൈമാറി. പത്തു വർഷത്തിനിടെ നൂറു വീടുകൾ പൂർത്തിയാക്കിയതിനൊപ്പം 74 പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കാനും നൂറിലേറെ വിദ്യാർഥികൾക്ക് പഠനസഹായം നൽകാനും കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒന്നുമുതൽ നൂറു വീടുകളുടെ നിർമാണത്തിൽ വരെ ശാരീരിക അധ്വാനം കൊണ്ട് സഹായിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ ഫാ. ടി.എസ്. ഫിലിപ്പ്, ഫാ. ജിബിൻ കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മൈമൂനത്ത് ഫഹദ്, സിന്ധു ശശി, ജില്ലാ പഞ്ചായത്തംഗം ബബിതാ ജയൻ, ബ്ലോക്ക്-പഞ്ചായത്തംഗങ്ങളായ സുധിലാൽ തൃക്കുന്നപ്പുഴ, ശ്രീജിത് പത്തിയൂർ, പ്രിയ രാജൻ, ലതാ തുളസീദാസ്, പ്രതാപൻ, പ്രഭാഷ് പാലാഴി, രാമചന്ദ്രൻ മംഗലം എന്നിവർ പ്രസംഗിച്ചു.

Alappuzha

ഗുരുനാഥൻകുളങ്ങരയിലെ കൊടുംവളവിൽ റോഡ് താഴ്ന്നു; യാത്രക്കാർക്ക് അപകടഭീഷണി

ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലെ ഗുരുനാഥന്‍കുളങ്ങരയിലെ കൊടും വളവിൽ റോഡിന്‍റെ സൈഡുകൾ താഴ്ന്നത് യാത്രക്കാർക്ക് അപകടഭീഷണിയായിമാറി. താമരക്കുളത്തിനും ചാരുംമൂടിനും ഇടയിലെ സ്ഥിരം അപകടമേഖലയായ ഗുരുനാഥന്‍കുളങ്ങരയിലെ കൊടും വളവിലാണ് റോഡിന്‍റെ സൈഡുകൾ ഒന്നര അടിയോളം താഴ്ന്നത് യാത്രക്കാർക്ക് അപകടക്കെണിയായി മാറിയത്.

വളവു തിരിഞ്ഞുവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കൊടുംവളവിൽ മുമ്പുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. കൂടാതെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലമായതോടെ വളവിൽ അപകടസാധ്യത കൂടുതലാണ്. ഇവിടെ നൂറുമീറ്റര്‍ ദൂരത്തിനുള്ളിലാണു രണ്ട് പ്രധാന വളവുകളുള്ളത്. ഗ്രാമീണ മേഖലയിൽനിന്നും ദേശീയപാതയിലേക്ക് ചേരുന്ന രണ്ടു റോഡുകളും സംഗമിക്കുന്നത് ഈ കൊടും വളവിലാണ്.

കുത്തനെയുള്ള ഇറക്കത്തോടുകൂടിയ വളവുകളായതിനാല്‍ വാഹനയാത്രക്കാര്‍ ദൂരക്കാഴ്ച ലഭിക്കാതെ അപകടങ്ങളില്‍പ്പെടുന്നത് നിത്യസംഭവമാണ്. ഇപ്പോൾ വളവുള്ള റോഡിലെ സൈഡുകൾ താഴ്ന്നതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്.

വാഹനങ്ങളുടെ അമിതവേഗവും അപകടത്തിനു കാരണമാകാറുണ്ട്. റോഡിന്‍റെ ഇരുവശങ്ങളില്‍ കാടുമൂടി കിടക്കുന്നതും കാഴ്ച മറയ്‌ക്കുന്നു. റോഡിനോടു ചേര്‍ന്നുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡിലെ കൊടും വളവിൽ അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലന്ന പരാതിയും ശക്തമാണ്.

കൊല്ലം-തേനി ദേശീയപാതയില്‍ മാങ്കാംകുഴി മുതല്‍ താമരക്കുളം വരെയുള്ള ഭാഗത്ത് അപകടകരമായ അഞ്ചിലേറെ വളവുകളാണുള്ളത്. ഇരുചക്രവാഹന യാത്രക്കാരാണ് വളവുകളില്‍ അപകടത്തില്‍പ്പെടുന്നവരിലേറെയും. കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കി മാറ്റാനുള്ള വികസന പദ്ധതി നടപ്പിലാവുമ്പോൾ അപകടസാധ്യതയേറിയ റോഡിലെ വളവുകള്‍ നിവര്‍ത്തുമെന്നാണ് അധികൃതർ പറയുന്നത്.

Alappuzha

മെഡി. കോളജ് കോമ്പൗണ്ടുകളിൽ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ

അമ്പലപ്പുഴ: മെഡിക്കൽ കോളജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ എംഎൽഎ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളജിൽ വിദ്യാർഥികളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ ഈ തുറന്നുപറച്ചിൽ. കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡ്ഡും വച്ച് കൊടിയും കെട്ടിയിരുന്നാണ് അന്നദാനം കൊടുക്കുന്നത്. ഇതെല്ലാം നീക്കം ചെയ്യണം.

ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഇതൊക്കെ മാറ്റണമെന്ന് ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഭക്ഷണ വിതരണം സംബന്ധിച്ച് നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നുവെന്ന് ജി. സുധാകരൻ വെളിപ്പെടുത്തി. മൂന്നാഴ്ച മുൻപ് താനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ഒരു സംഘടനയും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ, ഈ ഔദ്യോഗിക തീരുമാനം കൃത്യമായി പാലിക്കപ്പെട്ടില്ലെന്നും കോമ്പൗണ്ടിൽ ഇപ്പോഴും സംഘടനകളുടെ ഭക്ഷണ വിതരണം തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Alappuzha

അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖമന്ത്രിക്ക് നിവേദനം

ചേര്‍ത്തല: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ചേര്‍ത്തല റെയിൽവേസ്റ്റേഷനിലേക്ക് അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് നിവേദനം നൽകി. നിലവിലുള്ള രൂപരേഖ അനുസരിച്ച് ചേർത്തല റെയിൽവേസ്റ്റേഷനു മുന്നിൽ എംബാക്മെന്‍റ് നിർമിച്ച് ആളുകൾക്ക് നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുചെല്ലാൻ കഴിയാത്ത തരത്തിലാണ് ദേശീയപാത നിർമാണം നടക്കുന്നത്.

സ്റ്റേഷന്‍റെ ഒരു കിലോമീറ്റർ അപ്പുറവും ഇപ്പുറവും ഉള്ള അണ്ടർ പാസുകളിലൂടെ വേണം റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്താൻ. യാത്രക്കാർക്കായി സ്റ്റേഷനു മുന്നിൽ ഫുട് ഓവർബ്രിഡ്ജ് നിർമിക്കുമെന്നാണ് റെയിൽവേയുടെ വാഗ്ദാനം. എന്നാൽ, സ്ത്രീകളും കുട്ടികളും മുതിർന്നവരും രോഗികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള ആഗമന-നിർഗമനം ദുഷ്കരമാക്കുന്ന രീതിയായിരിക്കും ഇതിലൂടെയുണ്ടാവുക എന്ന് ചെയർമാന്‍ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്തി. സംഘത്തില്‍ നഗരസഭാ ചെയര്‍മാന്‍ എസ്. സോബിനോടൊപ്പം സെക്രട്ടറി ടി.കെ. സുജിത്തും ഉണ്ടായിരുന്നു.

Alappuzha

തെരുവുനായ വിളയാട്ടം, ജനം ഭീതിയില്‍

ചേർത്തല: തെക്ക്‌ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം. അമ്പതോളം നായ്‌ക്കളാണ് അരീപ്പറമ്പ് ഷാപ്പുകവലയ്‌ക്കും സുകൃതം കൺവൻഷൻ സെന്‍ററിനുമിടയിൽ കേന്ദ്രീകരിക്കുന്നത്‌. ചേർത്തല തെക്ക്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരവും നായയുടെ താവളമായി.

അരീപ്പറമ്പ് ജംഗ്ഷനു സമീപം കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ രാത്രി ആക്രമണകാരികളാകുന്നതായി നാട്ടുകാർ പറഞ്ഞു. കാർ ഉൾപ്പെടെ വാഹനങ്ങൾക്കു പിന്നാലെ കൂട്ടമായി കുരച്ച്‌ ഓടുന്നത്‌ പതിവായി. ഡ്രൈവർമാർ ഭയപ്പെട്ടാണ് അരീപ്പറമ്പ് കടക്കുന്നത്‌. അനുദിനം നായകളുടെ എണ്ണം വർധിക്കുകയാണ്. മറ്റിടങ്ങളിൽനിന്ന്‌ പിടികൂടി വന്ധ്യകരണം നടത്തിയതിനുശേഷം അരീപ്പറമ്പിൽ ഇറക്കിവിടുന്നതാണ് എണ്ണം വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്‌.

വിദ്യാർഥികൾ ഭയത്തോടെയാണ് സ്‌കൂളിലേക്ക്‌ എത്തുന്നതും തിരിച്ചുപോകുന്നതും. നായശല്യം ഒഴിവാക്കാൻ പഞ്ചായത്ത്‌ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Alappuzha

ലഹരിവിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി

കൈനകരി: ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി കുട്ടനാട് റെയ്ഞ്ച് പ്രിവന്‍റീവ് ഓഫീസർ എസ്. ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ് മുഖ്യസന്ദേശം നൽകി. കുട്ടികളുടെ സൈക്കിൾ റാലിക്കുശേഷം കൈനകരി ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരേയുള്ള അവബോധം വളർത്തുന്ന ബോധവത്കരണ ക്ലാസ് നടത്തി. വിമുക്തി കോ-ഓർഡിനേറ്റർ ജോബിൻ പി. ജേക്കബ്, അധ്യാപക പ്രതിനിധി റോസമ്മ ഔസേഫ് എന്നിവർ പ്രസംഗിച്ചു.

Alappuzha

കായംകുളത്ത് ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കായംകുളം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ രഹസ്യ പരിശോധനയിലാണ് 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി മുബാറക് അലി (38) പിടിയിലായത്. ഇയാൾക്കെതിരേ സമാന സ്വഭാവത്തിലുള്ള കേസുകളും ഒരു അടിപിടിക്കേസും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.

രണ്ടാഴ്ചയോളമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഹെറോയിൻ കൈമാറുന്നതിനായി ഇയാൾ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുമെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവും യുവതിയും പിടിയിൽ

ഹരിപ്പാട്: എംഡിഎംഎയുമായി ഹരിപ്പാട്ട് യുവാവും വീയപുരത്ത് യുവതിയും പിടിയിലായി. കുമാരപുരം താമല്ലാക്കൽ വടക്ക് ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37), വീയപുരം സ്വദേശിനി ഗോപിക എന്നിവരാണ് പിടിയിലായത്. ഇല്ല്യാസിൽനിന്ന് 5.72 ഗ്രാം എംഡിഎംഎയും ഗോപികയിൽ നിന്ന് 0.25 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടരയോടെ ഹരിപ്പാട് തെക്കേനട ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിന് സമീപത്തുനിന്നാണ് ഇല്ല്യാസിനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ഇല്ല്യാസിന്‍റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വീയപുരത്തെ അറസ്റ്റിലേക്ക് നയിച്ചത്. സ്വന്തം ഉപയോഗത്തിനായി ഇവർ ഇല്ല്യാസിൽനിന്ന് ലഹരിമരുന്ന് വാങ്ങിയതാണെന്നാണ് പോലീസ് നൽകുന്ന വിവരം.

പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെയും ഇവരുടെ മറ്റ് ഇടപാടുകാരെയും കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബുവിന്‍റെ നേതൃത്വത്തിൽ എസ്ഐ ഇ. നൗഷാദ്, എഎസ്ഐ പ്രമോദ്, സിപിഒ ശ്രീനാഥ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളായ ഗിരീഷ്, ഇജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Alappuzha

എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം അഞ്ചു പേർ പിടിയിൽ

ഹരിപ്പാട്: എക്സൈസ് വകുപ്പിന്‍റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ വ്യാപക റെയ്ഡിൽ എംഡിഎംഎയും കഞ്ചാവുമായി അഞ്ചു പേർ പിടിയിൽ. കൊലക്കേസ് പ്രതിയടക്കമുള്ളവരാണ് പിടിയിലായത്.

കരുവാറ്റ എസ്എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കൊലക്കേസ് പ്രതി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷ് (35) ആണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്‍റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു റെയ്ഡിൽ,ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി നാലു യുവാക്കൾ പിടിയിലായത്.

Alappuzha

ദേശീയപാത നിർമാണത്തിലെ അപാകത: ഇന്ന് അവലോകനയോഗം

ആലപ്പുഴ: ദേശീയപാതയില്‍ 11-ാം മൈലില്‍ ഉള്‍പ്പെടെ രൂപപ്പെട്ട വന്‍ കുഴികളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തില്‍ പിഡബ്യൂഡി സെക്രട്ടറിയും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ ദീപികയോടു പറഞ്ഞു.

ദേശീയപാതയില്‍ പണി പൂര്‍ത്തയായ ആറു സ്ഥലങ്ങളില്‍ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പുണ്ടെന്നും ഇതു പൊട്ടിയാല്‍ സമാന സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വാട്ടര്‍അഥോറിട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും നിര്‍മാണത്തിലെ അപാകത ഉള്‍പ്പെടെയുള്ള വിഷയങ്ങളും മീറ്റിംഗില്‍ ചര്‍ച്ചചെയ്യും. ഇതില്‍ നേരത്തെതന്നെ ജില്ലാ കളക്ടര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണം മൂലം ഓടകള്‍ അടയുന്നതിനാല്‍ കൊമ്മാടി പോലുള്ള റോഡിന്‍റെ സമീപങ്ങളിലെ വീടുകളിലുണ്ടാകുന്ന വെള്ളക്കെട്ടും അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ കൂടിയാണ് യോഗം.

ജില്ലാക്കോടതിപ്പാലം: ആറുമാസം കൊണ്ട് പൂത്തിയാക്കും

അവലോകനയോഗം അടുത്തയാഴ്ച

ആലപ്പുഴ: നിര്‍മാണജോലികള്‍ ഇഴഞ്ഞുനീങ്ങുന്ന ജില്ലാകോടതിപ്പാലത്തിന്‍റെ നിര്‍മാണം വേഗത്തിലാക്കാന്‍ എ.ഡി.തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പാലത്തിന്‍റെ നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന് എഡി തോമസ് എംഎല്‍എ പറഞ്ഞു. നഗരമധ്യത്തിലെ പാലം നിര്‍മാണം ഇഴയുന്നതുമൂലം വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.

പാലത്തിനായി നിലവിലെ റോഡ് പൊളിച്ചപ്പോള്‍ പകരം, സര്‍വീസ് റോഡ് ഗതാഗത യോഗ്യമാക്കാതിരുന്നതിനാല്‍ കാല്‍നടയാത്രപോലും സാധ്യമല്ലാത്ത രീതിയിലാണ് സര്‍വീസ് റോഡിന്‍റെ അവസ്ഥ. പകരം ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയ നഗരചത്വരം വഴി ബസ് പോലുള്ള വലിയവാഹനങ്ങളും കയറ്റുന്നതിനാല്‍ വന്‍ ബ്ലോക്കാണ് നഗരത്തിലനുഭവപ്പെടുന്നത്.

ഇതിനെല്ലാം പരിഹാരമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം വിളിച്ചിരിക്കുന്നത്.

Alappuzha

തീരത്തേക്കു ഞണ്ടുകൾ വരവായി; ചൂണ്ടക്കാർക്ക് ചാകര

അമ്പലപ്പുഴ: പുലിമുട്ടുകളോടു ചേർന്ന കടൽത്തീരങ്ങളിലേക്കു ഞണ്ടുകൾ വരവായതോടെ ചൂണ്ടക്കാർക്ക് ചാകര. ഒരു കാലത്ത് വിനോദം മാത്രമായിരുന്ന ചൂണ്ട ഏറ് ഇന്ന് പലർക്കും വരുമാനമാണ്. ഞണ്ടുകൾ കൂടാതെ തെരണ്ടി, വറ്റ, ഏട്ടക്കൂരി തുടങ്ങിയ മത്സ്യങ്ങളും ലഭി ക്കുന്നു ണ്ട്. വിപണിയിൽ ഇറങ്ങുന്ന പുതിയ സാങ്കേതികവിദ്യയുള്ള വിവിധയിനം ചൂണ്ടകളാണ് യുവാക്കൾ ഉപയോഗിക്കുന്നത്. ഞണ്ട് പിടിക്കാൻ കോഴിക്കുടൽ മുറിച്ചതും കൂരി ലഭിക്കാൻ ചെമ്മീനുമാണ് ഇരയായി ചൂണ്ടയിൽ കോർക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുതൽ ചെത്തി മിനി ഹാർബർവരെ യാണ് ചൂണ്ടയിടൽ നടക്കുന്നു.

തീരദേശത്തുള്ളവരേക്കാൾ കൂടുതൽ മറ്റു സ്ഥലങ്ങളിൽനിന്നാണ് സീസൺ നോക്കി ഇവർ എത്തുന്നത്. പ്രതീക്ഷിക്കാതെ കൂറ്റൻ തെരണ്ടി മുതൽ ചൂര വരെ ലഭിച്ചാൽ കൈനിറയെ പണവും സംതൃപ്തിയും കിട്ടുമെ ന്നത് മറ്റൊരു പ്രത്യേകത. ചൂണ്ടയിൽ പിടിക്കുന്ന മത്സ്യം വാങ്ങാനം കടൽക്കാഴ്ച ആസ്വാദിക്കാനുമെത്തുന്ന കുടുബങ്ങളാണ് കൂടുതലും വാങ്ങുന്നത്.

Alappuzha

കാവാലം പാലം നിർമാണം: ഒരു കരയിൽ അതിവേഗം, മറുകരയിൽ ഇഴയുന്നു

മങ്കൊമ്പ്: നാട്ടുകാർ ഏറെക്കാലമായി കാത്തിരുന്ന കാവാലം പാലത്തിന്‍റെ നിർമാണജോലികൾ ഒരു കരയിൽ അതിവേഗം പുരോഗമിക്കുമ്പോൾ, മറുകരയിലെ നിർമാണജോലികൾ ഇഴയുന്നു. ഇരുകരകളിലും പൈലിംഗ് ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.

കാവാലം വില്ലേജ് ഓഫീസ് പരിധിയിൽ വരുന്ന കാവാലം കരയിലാണ് തുടങ്ങി രണ്ടുമാസമായിട്ടും ഇഴഞ്ഞു നീങ്ങുന്നത്. കാലഹരണപ്പെട്ട ഉപകരണങ്ങളാണ് നിർമണജോലികൾക്കു ഉപയോഗിക്കുന്നുവെന്നതാണ് വലിയ കാലതാമസത്തിനിടയാക്കുന്നത്. രണ്ടു മാസമായി കാവാലം കരയിൽ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ട്. ആദ്യഘട്ടത്തിൽ പഴയ രീതിയിലുള്ള പൈലിംഗ് മെഷീൻ ഉപയോഗിച്ചാണ് ഭൂമി കുഴിച്ചിരുന്നത്.

പഴക്കം ചെന്ന മെഷീനാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദിവസേന പലവട്ടം അറ്റകുറ്റപ്പണികൾ നടത്തിയാണ് പണികൾ നടത്തിയിരുന്നത്. ഒന്നരമാസത്തോളമെടുത്ത് കഴിഞ്ഞയാഴ്ച പൈലിംഗ് പൂർത്തിയാക്കിയിരുന്നു.

തുടർന്ന് ആദ്യ പൈലിംഗ് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപ് പഴയ മെഷീൻ ഉപയോഗിച്ചു രണ്ടാമത്തെ പൈലിംഗ്, മണ്ണുകുഴിക്കുന്ന ജോലികൾ ആരംഭിച്ചു. ഏകദേശം 20 മീറ്ററോളം കുഴിച്ചശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ പഴയ ഉപകരണം മാറ്റിയിരുന്നു. ഹൈഡ്രോളിക് ട്രാക്ടർ പൈലിംഗ് മെഷീൻ ഉപയോഗിച്ച് അവശേഷിക്കുന്ന ജേലികൾ ചെയ്യുന്നതിനായിട്ടാണ് പഴയ മെഷീൻ മാറ്റിയത്.

എന്നാൽ, ഒരാഴ്ച മുൻപു സ്ഥലത്തെത്തിച്ചിരുന്ന മെഷീൻ തകരാറിലായിരുന്നു. ഇന്നലെയും ഇവയുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ സാധിക്കാതെ വന്നതോടെ യന്ത്രഭാഗങ്ങൾ അറ്റകുറ്റപ്പണികൾക്കായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. നിലവിലെ സാഹചര്യമനുസരിച്ചു പൈലിംഗ് ജോലികൾ പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കും. ആരംഭിച്ചാൽ തന്നെ കാലപ്പഴക്കം ചെന്ന ഹൈഡ്രോളിക് മെഷീനു തകരാറുകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

നിർമാണ ജോലികൾ ഇഴയുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കുന്നുമ്മ വില്ലേജ് ഓഫീസ് പരിധിയിൽ നിർമാണജോലികൾ അതിവേഗത്തിലാണ് നീങ്ങുന്നത്. രാത്രിയും പകലും ഒരേപോലെ ഇവിടെ ജോലികൾ നടന്നുവരുന്നു. ആവശ്യത്തിനു യന്ത്രസാമഗ്രികളും സമർഥരായ തൊഴിലാളികളുമാണ് ഇവിടെയുള്ളത്. ഇവയ്ക്കു രണ്ടിനും പുറമെ ആറ്റിലെ പൈലിംഗ് ജോലികൾ മറ്റൊരു കമ്പനിക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്.

ജോലികൾ ആരംഭിക്കുന്നതിനുള്ള സാധനസാമഗ്രികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ജങ്കാർ സർവീസ് തുടരുന്നത് നിർമാണജോലികൾക്കു തടസമാകുന്നുണ്ട്. സർവീസ് മറ്റൊരിടത്തേക്കു മാറ്റാനാകാത്തതാണ് കാരണം. നിർമാണജോലികൾ നടക്കുന്ന പരിമിതമായ റോഡിൽ വാഹനഗതാഗതം നടത്തുന്നത് ജോലികൾക്കു തടസമാകുന്നുണ്ട്. നിർമാണസാമഗ്രികൾക്കിടയിലൂടെ ജങ്കാറിൽ കയറാനെത്തുന്ന വാഹനങ്ങളും അപകടഭീഷണിയിലാണ്.

Alappuzha

അനധികൃത നായവളര്‍ത്തല്‍

സിഐയുടെ റിപ്പോര്‍ട്ടില്‍ ആര്‍ഡിഒ അന്വേഷിക്കാൻ കളക്ടറുടെ നിർദേശം

ആലപ്പുഴ: ആറാട്ടുവഴിയിലെ അനധികൃത നായവളര്‍ത്തലിനെതിരേ നോര്‍ത്ത് സിഐ എം.ജെ. അരുണ്‍ ആലപ്പുഴ ആര്‍ഡിഒയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ അര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കി.

പോക്‌സോ കേസില്‍ റിമാന്‍ഡിലായ ആറാട്ടുവഴി 49-ാം വാര്‍ഡില്‍ എംപെയര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംചിറ വാര്‍ഡില്‍ കൈതവളപ്പില്‍ കെ.ജെ. ജേക്കബിന്‍റെയും (ബിനു ജേക്കബ് -50) ഭാര്യ പ്രീതി ബിനുവിന്‍റെയും അനധികൃത നായവളര്‍ത്തല്‍ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ ഉത്തരവ്.

നായവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇവയെ കുളിപ്പിക്കുന്ന അശുദ്ധജലം ജനവാസകേന്ദ്രത്തിനുള്ളിലൂടെ പോകുന്ന റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് ചോദ്യം ചെയ്യുന്നവർക്കു നേരേ ഇവർ അസഭ്യവർഷം നടത്തുകയാണ്.

ഇതേക്കുറിച്ച് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അശുദ്ധജലം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് ജനങ്ങൾ. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേക്കുറിച്ചു കൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ഇവരുടേത് അനധികൃത നായ വളര്‍ത്തല്‍ കേന്ദ്രമാണെന്നും ഇവിടന്ന് നായകളെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നോര്‍ത്ത് സിഐ എം.ജെ. അരുണ്‍ ആലപ്പുഴ ആര്‍ഡിഒയ്ക്ക് കഴിഞ്ഞ ഏപ്രല്‍ ആറിന് റിപ്പോര്‍ട്ട് നല്‍കിയത്.

അനധികൃത നായ വളര്‍ത്തല്‍ കേന്ദ്രമായതിനാല്‍ ഇവയെ ഇവിടെനിന്ന് മാറ്റാന്‍ ഇവരോട് നിര്‍ദേശിക്കാമെന്നും അത് ചെയ്തില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നായകളെ ഇവിടെനിന്നു മാറ്റുകയും അതിനുള്ള ചെലവ്, കേന്ദ്രം നടത്തുന്നവരില്‍നിന്ന് ഈടാക്കുകയും ചെയ്യാമെന്നാണ് സിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.

Alappuzha

എഐ തൊഴിലവസരം കുറയ്ക്കുമെന്ന വാദം ശരിയല്ല: ഋഷിരാജ് സിംഗ്

മുഹമ്മ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. കെഇ കാർമൽ സെൻട്രൽ സ്കൂളിൽ ആരംഭിച്ച എഐ ആൻഡ് ഇ-സ്ട്രീം ഇന്നൊവേഷൻ ലാബിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന വാദം ശരിയല്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തൊഴിൽ സാധ്യതകളുടെ പുത്തൻ വാതായനങ്ങൾ തുറന്നിടുകയാണ് ചെയ്യുന്നത്. താൻ പല സ്കൂളുകളിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും എഐ ലാബ് ഉദ്ഘാടനത്തിനു പോകുന്നത് ആദ്യമാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

സിബിഎസ്ഇ കൗശൽ ബോധ്-പ്രോഗ്രാമിന്‍റെയും സിബിഎസ്ഇ സ്കിൽ എജ്യൂക്കേഷന്‍റെയും-ഭാഗമായാണ് ലാബ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക ലാബ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ്, ഡ്രോൺ ടെക്നോളജി, ത്രീഡി പ്രിന്‍റിംഗ്, ബയോടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ സംവിധാനങ്ങൾ, ഓട്ടോമൊബൈൽ ടെക്നോളജി, തൊഴിൽനൈപുണ്യ പരിശീലനം തുടങ്ങിയവ ലാബിന്‍റെ ഭാഗമാണ്. വിവിധ മേഖലകളിൽ പാഠപുസ്തകങ്ങൾക്കുപരി പ്രായോഗിക പരിശീലനത്തിന് അവസരമുണ്ടെന്നതും പ്രത്യേകതയാണ്.

പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐയുടെ നേതൃത്വത്തിലാണ് പഠനകേന്ദ്രം യാഥാർഥ്യമായത്. ബംഗളൂരു ആസ്ഥാനമായ ഹൗ ആൻഡ് വൈ എജ്യൂക്കേഷന്‍റെ സഹകരണത്തോടെയാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. വിദഗ്ധരുടെ മാർഗനിർദേശത്തോടെ വിദ്യാർഥികൾക്ക് ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ പരിശീലനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ചാക്കോ അക്കാത്തറ സിഎംഐ, സ്കൂൾ ബർസർ ഫാ. സനു വലിയവീട് സിഎംഐ, പിടിഎ പ്രസിഡന്‍റ് പി.പി. അഭിലാഷ്, മീഡിയ കോ-ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.

Alappuzha

ലോക ജനസംഖ്യാദിനം ആചരിച്ചു

ആലപ്പുഴ: സെന്‍റ് മൈക്കിൾസ് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു. കുട്ടികൾ സ്കൂൾ അങ്കണത്തിൽ വിദ്യാർഥി പിരമിഡ് തീർത്തു. മാനേജർ ഫാ. ജോസ് മുകളേൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ഫാ. ബിനു കൂട്ടുമ്മേൽ, ഫാ. ജോസഫ് കുട്ടി പാറത്താനം, ജോഷി ജോർജ്, രേഖാ തോമസ്, ആൻസി ജോർജ്, ലിനി എം. ജോർജ്, ജെ. മെജി, പുതുക്കുടി, ജോമോൾ ജോസഫ്, എമിൽ കെ. സജിത്ത് എന്നിവർ പ്രസംഗിച്ചു.

Kottayam

ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയ്ക്ക് : തൃക്കൊടിത്താനം സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണം

തൃക്കൊടിത്താനം: ലഹരി, ക്രിമിനൽ കേസുകള്‍ വര്‍ധിക്കുമ്പോള്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുള്ള പോലീസുകാരില്ല. കോട്ടയം ജില്ലയിൽത്തന്നെ ക്രിമിനൽ കേസുകളുടെ കാര്യത്തില്‍ ഈ സ്‌റ്റേഷന്‍ മുന്നിലാണ്. ചങ്ങനാശേരി പോലീസ് സ്‌റ്റേഷനെക്കാള്‍ ഈ സ്‌റ്റേഷനില്‍ കേസുകള്‍ മൂന്നിരട്ടിയാണ്. എന്നാല്‍ പോലീസുകാരുടെ അംഗസംഖ്യ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വര്‍ധിച്ചിട്ടില്ല.

ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്ത് പരിധികളുടെ നിയമപരിപാലന ചുമതലയ്ക്കായാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തൃക്കൊടിത്താനം കുന്നുംപുറത്തിനു സമീപം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ബൈപാസ് റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പോലീസ് സ്‌റ്റേഷന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൊക്കോട്ടുചിറ കുളത്തിനടുത്ത് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഈ സ്‌റ്റേഷന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുണ്ട്.

ഇതരസംസ്ഥാന തൊഴിലാളി കേന്ദ്രമായ പായിപ്പാട് ഈ സ്‌റ്റേഷന്‍ പരിധിയില്‍ ആണ്. എന്നാല്‍ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ പോലീസിന്‍റെ അംഗബലത്തിന്‍റെ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലാണ്. എസ്എച്ച്ഒ ഉള്‍പ്പെടെ ഈ സ്റ്റേഷനില്‍ മുപ്പത്തഞ്ച് പോലീസുകാര്‍ മാത്രമാണുള്ളത്. കേരളത്തില്‍ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിവസിക്കുന്ന പായിപ്പാട്, തെങ്ങണ തുടങ്ങിയ കേന്ദ്രങ്ങള്‍ തൃക്കൊടിത്താനം സ്റ്റേഷന്‍ പരിധിയിലാണ്. വിവിധ സ്ഥലങ്ങളിലെ ഇരുനൂറിലേറെ ക്യാമ്പുകളിലായി എണ്ണായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.

ഇവരുടെ ഇടയില്‍ ലഹരി, ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം വളരുന്നുണ്ട്. കൂടാതെ നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം എത്തിയവരുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സ്റ്റേഷന്‍ പരിധികൂടിയാണിത്.

പായിപ്പാട്ടും തെങ്ങണയിലും കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ വേണം

പായിപ്പാട് പഞ്ചായത്തിലെ മുക്കാഞ്ഞിരം മുതല്‍ മാടപ്പള്ളി പഞ്ചായത്തിലെ പാലമറ്റം വരെ ദീര്‍ഘിച്ചുകിടക്കുന്ന പരിധിയില്‍ അപകടങ്ങൾ, സംഘര്‍ഷാവസ്ഥ, ക്രിമിനൽക്കേസുകള്‍, ഗതാഗതതടസങ്ങള്‍ തുടങ്ങിയ സംഭവങ്ങളുണ്ടാകുമ്പോള്‍ തൃക്കൊടിത്താനം കൊക്കോട്ടുചിറയിലുള്ള പോലീസ് സ്‌റ്റേഷനില്‍നിന്നും പോലീസുകാര്‍ വിവിധ ജംഗ്ഷനുകള്‍ കടന്ന് എത്തുക എന്നത് ദുര്‍ഭഗമാണ്.

വേണ്ടത്ര പോലീസുകാരും വാഹനങ്ങളും ഇല്ലാതെ വന്നാല്‍ യഥാസമയം എത്തുകയെന്നതും ദുരിതമാണ്. ഇത് ക്രമസമാധന പരിപാലനത്തിനും സുരക്ഷയ്ക്കും തടസം നേരിടുന്നതിനു കാരണമാകും. ഈ സാഹചര്യത്തില്‍ പായിപ്പാട്, തെങ്ങണ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംവിധാനം പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന് ആവശ്യമായ തസ്തികകളും അനുവദിക്കേണ്ടിയിരിക്കുന്നു.

സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് മതിയായ പോലീസുകാരില്ലാത്ത അവസ്ഥയില്‍ നിലവിലുള്ള പോലീസുകാര്‍ക്ക് ജോലിത്തിരക്കിന്‍റെ സമ്മര്‍ദവും വലുതാണ്. അതിനാല്‍ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും സത്വര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ആഭ്യന്തര വകുപ്പിന്‍റെ ലഹരിക്കെതിരേയുള്ള പദ്ധതികള്‍ അതിന്‍റെ എല്ലാ അര്‍ഥത്തിലും വിജയകരമാകണമെങ്കിലും ഈ സ്റ്റേഷനില്‍ പോലീസിന്‍റെ അംഗസംഖ്യ വര്‍ധിപ്പിച്ചേ മതിയാകൂ.

Kottayam

ബ്രേക്ക്ഡൗൺ ആയി ‘ടേക്ക് എ ബ്രേക്ക് ’

തലയോലപ്പറമ്പ്: വഴിയാത്രക്കാർക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിച്ച് യാത്ര തുടരുന്നതിനുമായി വിഭാവനം ചെയ്ത് നിർമിച്ച വഴിയിടം പദ്ധതി (ടേക്ക് എ ബ്രേക്ക്) ജനത്തിന് ഉപകാരപ്രദമായില്ലെന്ന് പരാതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വഴിയിടം പദ്ധതിയാണ് അനുയോജ്യമായ സ്ഥലത്ത് നിർമിക്കാത്തതിനാൽ ജനങ്ങൾ ഉപയോഗിക്കാതെ അവഗണിക്കപ്പെടുന്നത്.

തിരക്കേറിയ റോഡരികുകൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണിത് സ്ഥാപിച്ചത്. എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലഭിച്ച സ്ഥലങ്ങളിൽ കെട്ടിടം നിർമിച്ച് പദ്ധതിപ്പണം ചെലവഴിച്ചതോടെ ലക്ഷങ്ങളാണ് പാഴായത്.

തലയോലപ്പറമ്പിലെ വഴിയിടത്തിനു താഴ്‌ വീണു

തലയോലപ്പറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിനു സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം നിർമിക്കുകയാണു ചെയ്തത്.

ചന്ത ദിവസങ്ങളിൽ വിരലിലെണ്ണാവുന്നവർ എത്തുന്നതല്ലാതെ കൂടുതൽ ആളുകൾ വരാത്തതോടെ തലയോലപ്പറമ്പിലെ വഴിയിടം പദ്ധതി പൂട്ടുവീണു.

തിരക്കേറിയ ബസ് സ്റ്റാൻഡിനു സമീപത്ത് സ്ഥലം കണ്ടെത്തി വഴിയിടം പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അനുയോജ്യമല്ലാത്തിടത്ത് നടപ്പാക്കിയത് തിരിച്ചടിയായി

നിരവധി സാംസ്കാരിക രാഷ്‌ട്രീയ പരിപാടികൾ നടത്തിവന്നിരുന്ന പാലാംകടവിലെ പൊതുസ്ഥലത്തുണ്ടാ യിരുന്ന മിനിപാർക്കും ഓപ്പൺ സ്റ്റേജും പൊളിച്ചുമാറ്റിയാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.

ഉദ്ഘാടനത്തിനുശേഷം കുടുംബശ്രീ പ്രവർത്തകയെ ഇതിന്‍റെ ചുമതല ഏൽപ്പിച്ചെങ്കിലും ടേക്ക് എ ബ്രേക്കിലേക്ക് ഒരാൾപോലും കയറാതായതോടെ ഒരാഴ്ചയ്ക്കുശേഷം അടയ്ക്കുകയായിരുന്നു. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് അത് ഉപകരിക്കില്ലെന്ന് ഈ വഴിയിടം പദ്ധതികൾ തെളിയിക്കുന്നു.

കൃഷ്ണകുമാർ
തച്ചാറയിൽ
പാലാംകടവ്

പാലാംകടവിലെ വെളിയിടത്തിലേക്ക് ജനം തിരിഞ്ഞുനോക്കുന്നില്ല

മറവൻതുരുത്ത് പാലാംകടവിൽ വൈകുന്നേരങ്ങളിൽ വയോജനങ്ങളടക്കം വിശ്രമിച്ചിരുന്ന മനോഹരമായ മിനിപാർക്ക് വെളിയിടത്തിന് തെരഞ്ഞെടുത്തതോട നഷ്ടമായി.
സ്‌കൂൾകുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവന്നിരുന്നതും ഈ പൊതുസ്ഥലത്തായിരുന്നു. ദീർഘവീക്ഷണമില്ലാതെ നിർമിച്ച ശൗചാലയ സമുച്ചയം ഒരാൾപോലും ഉപയോഗിക്കുന്നില്ല.

മറവൻതുരുത്ത് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാംകടവിൽ വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണമേഖലയിൽ നിർമിച്ച വഴിയിടം പ്രയോജനരഹിതമാവുകയും നിലവിലുണ്ടായിരുന്ന പൊതുസ്ഥലം നഷ്ടമാവുകയും ചെയ്തതോടെ ടേക്ക് എ ബ്രേക്കുകൾ നോക്കുകുത്തിയാകുകയാണ്.

Kottayam

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

വൈക്കം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് പരിക്കേറ്റു. വല്ലകം സ്വദേശി ബിജുവിന്‍റെ മകൾ മേഘയ്ക്കാ(19)ണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11.30ഓടെ വല്ലകം തുറുവേലിക്കുന്ന് ശ്രീ കൃഷ്‌ണ ആയുർവേദ ചികിത്സാകേന്ദ്രത്തിനു സമീപമായിരുന്നു അപകടം.

കൈകാലുകൾക്ക് പരിക്കേറ്റ മേഘയെ വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Kottayam

കൈത്തറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണം: പത്മശാലിയ വൈക്കം താലൂക്ക് സമ്മേളനം

വൈക്കം: കൈത്തറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനും തൊഴിലാളികൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് പത്മശാലിയ വൈക്കം താലൂക്ക് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. കുലശേഖരമംഗലം എസ്എംകെപി സമാജം ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് കെ. ബിനിമോൻ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

താലൂക്ക് പ്രസിഡന്‍റ് മോഹനൻ പുതുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. ബാബു, ഖജാൻജി പി. പ്രദീപ് കുമാർ, മറവൻതുരുത്ത് പഞ്ചായത്തംഗം പി.ആർ. ശരത്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ആർ. ശങ്കരൻകുട്ടി, ബി. സോമനാഥൻ പിള്ള, എം.വി. ശിവകുമാർ, താലൂക്ക് സെക്രട്ടറി ജയചന്ദ്രൻ സാരംഗി, വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണപിള്ള, കുലശേഖരമംഗലം ശാഖ സെക്രട്ടറി വി.കെ. രാജപ്പൻപിള്ള എന്നിവർ പ്രസംഗിച്ചു.

എസ്എസ്എൽസി, പ്ലസ് ടു -ഡിഗ്രി കോഴ്സുകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ പുതുശേരി (പ്രസിഡന്‍റ് ) ജയചന്ദ്രൻ സാരംഗി (സെക്രട്ടറി) പി.പി. ബാബു (ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

Kottayam

ഇടവട്ടം മുല്ലക്കേരി ഇല്ലത്തെ മോഷണം: തൊണ്ടിമുതൽ പോലീസ് കണ്ടെത്തി

തലയോലപ്പറമ്പ്: ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തുനിന്നു മോഷണംപോയ ഓട്ടുരുളികളും വിളക്കുകളും പോലീസ് കണ്ടെടുത്തു. തലയോലപ്പറമ്പ് പോലീസിന്‍റെ നേതൃത്വത്തിൽ ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തലയോലപ്പറമ്പിലെ ഒരു ആക്രിക്കടയിൽനിന്ന് മോഷണ വസ്തുകൾ കണ്ടെടുത്തത്. ഇതോടൊപ്പം പ്രതി മോഷണത്തിനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മോഷണവിവരം പുറത്തറിയുന്നത്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്‍റെ, രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്.

പുരാതനമായ ഇല്ലത്തുനിന്ന് ലക്ഷങ്ങൾ വിലവരുന്ന ഓട്ടുപാത്രങ്ങളും ഇല്ലത്തെ ക്ഷേത്രത്തിലെ ശാസ്താവിന്‍റെ വിഗ്രഹവും മോഷ്‌ടാക്കൾ അപഹരിച്ചു. ഇല്ലത്തിനു പുറകവശത്തെ ഓടുപൊളിച്ച് അകത്തുകയറിയ ശേഷം വീടിന്‍റെ അടുക്കളയുടെ കതക് തുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.

കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽപോയ ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Kottayam

തലയോലപ്പറമ്പ് ഫാർമേഴ്സ് സഹ. ബാങ്കിൽ യുഡിഎഫ് മുന്നണിക്ക് വിജയം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ ഐക്യജനാധിപത്യ സഹകരണ മുന്നണിക്ക് ഉജ്വല വിജയം. ആകെയുള്ള 12 സീറ്റുകളിൽ 11 ലും യുഡിഎഫ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.

പട്ടികജാതി/പട്ടികവർഗ സംവരണ വിഭാഗത്തിൽ മാത്രമാണ് എൽഡി എഫ് നേതൃത്വം നൽകിയ ജനാധിപത്യ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയിക്കാനായത്. ജനറൽ വിഭാഗത്തിൽ ശ്രീകാന്ത് സോമൻ, കെ.അജിത്, എം.ജെ. ജേർജ്, സന്തോഷ് ശർമ, ജോൺസൺ ആന്‍റണി, പി.സി. ജോസഫ് എന്നിവരും വനിതാ വിഭാഗത്തിൽ ജെസി വർഗീസ്, ലൗസി തോമസ്, എന്നിവരും നിക്ഷേപക വിഭാഗത്തിൽ കെ.എം. രാധാകൃഷ്ണൻ മാധവൻ നായർ,

40 വയസിൽ താഴെയുള്ള ജനറൽ വിഭാഗത്തിൽ ജിസ്മോൻ എ. കുര്യാക്കോസ്, 40 വയസിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ സുമിത സതീശൻ, എന്നിവരും വിജയിച്ചു. പട്ടികജാതി/പട്ടികവർഗ സംവരണ വിഭാഗത്തിൽ എൽഡിഎഫ് പാനലിൽനിന്ന് പി.പി. കലേശനും വിജയിച്ചു.

തലയോലപ്പറമ്പ് ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ കെ.കെ. രാജു കൂരാപ്പള്ളിൽ, കൺവീനർ ജോയി കൊച്ചാനാപ്പറമ്പിൽ, യുഡിഎഫ് നേതാക്കളായ, പി.വി. പ്രസാദ്, പി.പി. സിബിച്ചൻ, വിജയമ്മ ബാബു, സീതു ശശിധരൻ, എം. അനിൽകുമാർ, കെ.കെ. ഷാജി, പി.കെ. ജയപ്രകാശ്, സമീൽ ഇബ്രാഹിം, കെ.കെ. കൃഷണകുമാർ, പോൾ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Kottayam

മെഡിക്കൽ കോളജ് ആശുപത്രി : നെറ്റ്‌വർക്ക് തകരാറിൽ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിക്കടി നെറ്റ്‌വർക്ക് തകരാറാകുന്നത് തുടരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ ബിൽ കളക‌്ഷൻ സെന്‍റർ, ഒപി കൗണ്ടർ, ഓഫീസ് എന്നിവയുടെ പ്രവർത്തനം താളംതെറ്റുന്നു.

രാവിലെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്ന സമയത്താണ് മിക്കവാറും നെറ്റ്‌വർക്ക് തകരാറിലാകുന്നത്. മാസങ്ങളായി അടിക്കടി നെറ്റ്‌വർക്ക് തകരാറിലാകുന്നത് തുടരുകയാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

ഇതുസംബന്ധിച്ച് ആശുപത്രിയിലെ ഐടി വിഭാഗത്തെ വിവരം അറിയിച്ചാൽ തിരുവനന്തപുരത്താണ് സെർവർ പ്രവർത്തിക്കുന്നതെന്നും അവിടേക്ക് നെറ്റ്‌വർക്ക് തകരാറായ വിവരം അറിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന മറുപടി.

ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ .

Kottayam

കനാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്

അതിരമ്പുഴ: വർഷങ്ങളായി തകർന്നടിഞ്ഞ നിലയിൽ കനാൽ റോഡ്. വലിയ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാനാകാതെ നാട്ടുകാർ. അതിരമ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന എംവിഐപി കനാൽ റോഡിന്‍റെ മുണ്ടുവേലിപ്പടി മുതൽ തോട്ടപ്പള്ളി കോളനി വരെയുള്ള ഭാഗമാണ് തകർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കു ന്നത്.

നൂറുകണക്കിന് യാത്രക്കാർ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. ദീർഘനാളുകളായി തകർന്നു കിടന്നിട്ടും റോഡ് നന്നാക്കാൻ പഞ്ചായത്തോ ഇറിഗേഷൻ വകുപ്പോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. അതിരമ്പുഴ പഞ്ചായത്തിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും എത്രയും വേഗം നന്നാക്കണമെന്നും പഞ്ചായത്തിന്‍റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വാർഡ് പ്രസിഡന്‍റ് ടോമി പാറപ്പുറത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ജോയി ചാക്കോ മുട്ടത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് പാക്കുമല, ബെന്നി ലൂക്ക മ്ലാവിൽ, സുജിത് കുമാർ, വർക്കി ചെമ്പനാനി, ലൂസി തോമസ്, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി, പോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Kottayam

കെഎസ്ആര്‍ടിസി കണ്ടക്‌ടര്‍ യാത്രയ്ക്കിടെ മുങ്ങിയതായി പരാതി

മൂന്നാര്‍: കെഎസ്ആർടിസി കണ്ടക്‌ടർ ഡ്യൂട്ടിക്കിടെ ടിക്കറ്റ് മെഷീനും ബാഗും യാത്രക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് പോയതായി പരാതി. മൂന്നാര്‍ ബസ് ഡിപ്പോയിലെ കണ്ടക്‌ടര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം മൂന്നാറില്‍നിന്ന് കോട്ടയം പോയി മടങ്ങിവരുന്ന വഴിയില്‍ ചിത്തിരപുരത്തിനു സമീപം ചെകുത്താന്‍മുക്കിലായിരുന്നു കണ്ടക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയത്. ബസിലെ യാത്രക്കാരനാണ് ഡിപ്പോയില്‍ ബാഗും ടിക്കറ്റ് മെഷീനും ഏല്‍പ്പിച്ചത്.

ബസിലെ യാത്രക്കാര്‍ ഇക്കാര്യം ഡിപ്പോയിലെ ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്.

Kottayam

പികെവിയുടെ ജീവിതം പാഠ്യവിഷയമാക്കണം: സ്പീക്കര്‍

കിടങ്ങൂര്‍: സംശുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തന ത്തിലൂടെയും സ്‌നേഹപൂര്‍വമായ ഇടപെടല്‍കൊണ്ടും ജനമനസുകളില്‍ സ്ഥാനം പിടിച്ച പികെവി യുടെ ജീവിതം പാഠ്യവിഷയ മാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി കെവിയുടെ ജന്മനാടായ കിടങ്ങൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ പികെവി സെന്‍റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്മെന്‍റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പി കെ വി പുരസ്‌കാരം സിപിഐ ദേശീയ നേതാവ് കെ. പ്രകാശ് ബാബുവിന് സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ചികത്സാ സഹായങ്ങളും വിതരണം ചെയ്തു.

പികെവി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ,് ഡോ. സിറിയക് തോമസ്, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍, സിപിഐ ജില്ലാ സെക്രട്ടറി വി. കെ. സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി. ബി. ബിനു,

പി. കെ. ഷാജികുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, പി. ജി. തൃഗുണസെന്‍, പി. എന്‍. ബിനു, ശാരദ മോഹന്‍, വി. ടി. തോമസ്,സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Kottayam

കിടങ്ങൂർ-മണർകാട് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ

മണർകാട്: കിടങ്ങൂർ - മണർകാട് റൂട്ടിൽ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ചില ബസുകൾ സമയക്രമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് തർക്കങ്ങൾക്കിടയാക്കുന്നു. ചില സ്റ്റോപ്പുകളിൽ മനഃപൂർവം താമസം വരുത്തുകയും പിന്നീട് പോയിന്‍റുകൾ പിന്നിടുന്നതിനു വേണ്ടി അമിതവേഗത്തിൽ പാഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.

അമിതവേഗം തടയുന്നതിനാവശ്യമായ പരിശോധനകൾ ഇല്ലാത്തതാണ് മത്സരയോട്ടത്തിനു കാരണമാകുന്നത്. മത്സരയോട്ടം പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു. അമിത വേഗത്തിലെത്തുന്ന ബസുകൾ ചെറുവാഹനങ്ങളെ വളവുകളിൽപോലും മറികടക്കുന്നതായി പരാതിയുണ്ട്.

Kottayam

ഏറ്റുമാനൂർ നഗരസഭയിൽ ഷീ ഫസ്റ്റ് ആരോഗ്യനിർണയ ക്യാമ്പിന് തുടക്കം

ഏറ്റുമാനൂർ: വനിതകളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഏറ്റുമാനൂർ നഗരസഭയിൽ നടപ്പാക്കുന്ന ഷീ ഫസ്റ്റ് ആരോഗ്യ നിർണയ ക്യാമ്പിന് തുടക്കമായി. കാരിത്താസ് മാതാ ആശുപത്രിയും ഏറ്റുമാനൂർ നഗരസഭയും സംയുക്തമായാണ് പ്രതിമാസ ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന ക്യാമ്പിൽ സ്ത്രീകൾക്കായി വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ജോയിന്‍റ് ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടിൽ ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ ടോമി കുരുവിള അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. സൈജു പുത്തൻപറമ്പിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ പുഷ്പകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാത്യു വാക്കത്തുമാലിൽ എന്നിവർ പ്രസംഗിച്ചു.

Kottayam

സിനിമ-സീരിയൽ താരം രാജശേഖരൻ നായർ അന്തരിച്ചു

ചിങ്ങവനം: ചലച്ചിത്ര-സീരിയൽ താരം ചാന്നാനിക്കാട് അജിതാലയം വീട്ടിൽ സി. രാജശേഖരൻ നായർ ( 74) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. മലയാള സിനിമയിൽ കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടൻ ആയതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്‍റെ മകനിലെ സംസ്ഥാന ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്‍റെ സഹായി സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് വേഷം, നായർ സാബിലെ ജയിംസിന്‍റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സിബിഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങളാണ് പ്രധാനപ്പെട്ടത്. നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2015 ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.ഭാര്യ അജിത കുമാരി. മക്കൾ: അനുഷ ദീപു (ദുബൈ), അർച്ചന രാജശേഖരൻ നായർ ( അബുദാബി). മരുമകൻ: എസ്. ദീപു (ദുബൈ). സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ചങ്ങനാശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്.

Kottayam

ഹൈവേയിലെ തട്ടുകടകൾ രാത്രി 11നുശേഷം പ്രവർത്തിക്കാൻ പാടില്ല

കായംകുളം: നഗരത്തിലെ അതിരൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരിയുടെ അധ്യക്ഷതയിൽ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കായംകുളം നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു. കായംകുളം മാർക്കറ്റിൽ വൈകിട്ട് എട്ടിന് തുടങ്ങി രാവിലെ എട്ടിന് മുമ്പായി ചരക്കു വാഹനങ്ങൾ, ലോഡുകൾ ഇറക്കി തിരികെ പോകേണ്ടതാണ്.

മാർക്കറ്റ് റോഡുകളിൽ കച്ചവട സ്ഥാപനങ്ങൾ പൊതുനിരത്തിൽ സാധനസാമഗ്രികൾ ഇറക്കിവയ്ക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു. ട്രാഫിക് നിർദേശിക്കുന്ന, റോഡിന്‍റെ ഒരു ഭാഗത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധന സാമഗ്രികൾ ഇറക്കാനും കയറ്റാനും സാധിക്കുകയുള്ളൂ. കണ്ടെയ്നർ ലോറികൾ വ്യാപാര സ്ഥാപന ഉടമസ്ഥന്‍റെ പാർക്കിംഗ് സ്ഥലത്ത് കയറ്റി സാധനങ്ങൾ ഇറക്കേണ്ടതാണ്.

ഇപ്പോഴുള്ള വൺവേ റോഡുകളിലും ടൗണിലെ പ്രധാന റോഡുകളിലും ട്രാഫിക് നിർദേശിക്കുന്ന ഒരു സൈഡിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കൂ. കാൽനട യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്ന ഫുട്പാത്ത് കച്ചവടവും ഒഴിവാക്കാൻ തീരുമാനിച്ചു. നഗരാതിർത്തിവരെയുള്ള കെപി റോഡിലെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിക്കാനും വഴിയോരക്കച്ചവടങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചു.

പാർക്ക് ജംഗ്ഷൻ കിഴക്കുവശം, റെയിൽവേ ജംഗ്ഷൻ, രണ്ടാം കുറ്റി ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, എബനേസർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ സുഗമമായ ഗതാഗത സൗകര്യത്തിനുവേണ്ടി ക്രമീകരിക്കാൻ തീരുമാനിച്ചു. കെപി റോഡ് വഴി പോകുന്ന പരമാവധി ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി പോകുന്നതിനും സ്റ്റേഷൻ സ്ഥലത്ത് സമയം ക്രമീകരിച്ച് ബസുകൾ പാർക്ക് ചെയ്യുന്നതിനും റെയിൽവേ സ്റ്റേഷനിൽ ടാക്സി വാഹനങ്ങൾക്ക് പ്രീ-പെയ്ഡ് സിസ്റ്റം സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

താലൂക്ക് ആശുപത്രിയിലേക്കു വരുന്നവരുടെ വാഹനങ്ങൾ ആശുപത്രിക്ക് കിഴക്കുവശമുള്ള സൗത്ത് പാർക്കിംഗ് സൈഡിലേക്ക് പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി. രണ്ട് ആംബുലൻസുകൾ മാത്രമായി ആശുപത്രിക്ക് കിഴക്ക് വശം പാർക്ക് ചെയ്യുന്നതിനും ബാക്കിയുള്ളവ ടൗൺ കേന്ദ്രീകരിച്ച് വന്നുപോകുന്നതിനും അനുമതി നൽകി. നഗരത്തിലെ ഓഡിറ്റോറിയങ്ങളുടെ മുൻവശത്തുള്ള റോഡുകളിലെ വാഹനങ്ങളുടെ പാർക്കിംഗ് പൂർണമായും നിരോധിക്കുന്നതിനും ലംഘിക്കുന്നവർക്കെതിരേ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

കൂടാതെ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് ഓഡിറ്റോറിയം ഉടമകൾക്ക് നിർദേശം നൽകുവാന തീരുമാനിച്ചു. നഗരപ്രദേശത്തെ ഹൈവേയിലെ തട്ടുകടകൾ രാത്രി 11നുശേഷം പ്രവർത്തിക്കാൻ പാടില്ല. നിർമാണം നടക്കുന്ന നാഷണൽ ഹൈവേ റോഡിലെ ഗതാഗതതടസം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിവാക്കുന്നതിന് ഹൈവേ അഥോറിറ്റിക്ക് അറിയിപ്പ് നൽകും. കെപി റോഡിൽനിന്നും പടിഞ്ഞാറോട്ട് വരുന്ന ചെറുവാഹനങ്ങൾ പാർക്ക് ജംഗ്ഷനിൽനിന്നും തെക്കോട്ട് തിരിഞ്ഞുപോകുന്നതിനുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കും.

റോഡുകളിൽ പ്രത്യേകം മാർക്ക് ചെയ്ത ഭാഗത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. ട്രാഫിക് നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് റോഡുകളിൽ പാർക്കിംഗ് ലൈനുകളും സൈൻ ബോർഡുകളും നോ പാർക്കിംഗ് ബോർഡുകളും ബസ് സ്റ്റോപ്പ് ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു. ഡിവൈഎസ്പി ബിനു കുമാർ, സർക്കിൾ ഇൻസ്പെക്ടർ അരുൺഷാ, ട്രാഫിക് എസ് ഐ ഹാരിസ്, വെഹിക്കിൾ ഇൻസ്പെക്ടർ ഷാജ, ഡെപ്യൂട്ടി തഹസിൽാർ അനൂപ് തുടങ്ങിയ വവരും പങ്കെടുത്തു.

Kottayam

കായംകുളത്ത് എലിവേറ്റഡ് ഹൈവേ തന്നെ വേണം: മന്ത്രി എം. ലിജു

കായംകുളം: ദേശീയപാത 66ൽ കായംകുളത്ത് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും എലവേറ്റഡ് ഹൈവേയല്ലാതെ മറ്റൊരു മാർഗവും യോജിച്ചതല്ലെന്ന് മന്ത്രി എം. ലിജു. ദേശീയപാതാ 66 വികസന പദ്ധതിയുടെ ഭാഗമായി കെ.സി. വേണുഗോപാൽ എംപി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് കായംകുളം എൽഎൽഎ കൂടിയായ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ദേശീയപാതയുടെ നിലവിലെ അശാസ്ത്രീയ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.

കൊല്ലം-ആലപ്പുഴ ജില്ലകള്‍ക്കിടയിലെ പ്രധാന നഗരങ്ങളിലൊന്നായ കായംകുളം പട്ടണം ദേശീയപാതയെയും റെയില്‍വേ സ്റ്റേഷനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണികൂടിയാണ്. ഇപ്പോൾ നടക്കുന്ന ദേശീയപാതയുടെ നിലവിലെ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കും.

യോഗത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പാതാ അഥോറിറ്റി അംഗം കെ. വെങ്കട രമണ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള തുടങ്ങിവർ പങ്കെടുത്തു.

Kottayam

ട്രെയിൻ തട്ടി മരിച്ച നിലയിൽ

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം പുത്തൻപറമ്പിൽ അഗസ്റ്റിൻ തോമസാ(51)ണ് മരിച്ചത്. നീർക്കുന്നം കളപ്പുരയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് ഇന്നലെ രാവിലെ 10 ഓടെയാണ് പാളത്തിൽ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം വണ്ടാനം മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ രജനി. മക്കൾ അനിമോൾ, ജസ്ന.

Kottayam

നീർക്കുന്നം എസ്ഡിവി സ്കൂളിലെ സംഘർഷം: അധ്യാപകരടക്കം നാലുപേർക്കെതിരേ കേസെടുത്തു

അമ്പലപ്പുഴ: നീർക്കുന്നം എസ്ഡിവി സ്കൂളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുൻ പിടിഎ അംഗം നസീബ് കുമരകം നൽകിയ പരാതിയിൽ അധ്യാപികമാരായ സിസിലി, ദീപ, പിടിഎ ചെയർമാൻ പ്രശാന്ത് എസ്. കുട്ടി എന്നിവർക്കെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.

നസീബ് കുമരകത്തെ ക്രൂരമായി മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്നാൽ, പഞ്ചായത്തംഗം നീതു പ്രവീൺ നൽകിയ പരാതിയിൽ നസീബിനെതിരേയും കേസെടുത്തിട്ടുണ്ട്.

തന്നെ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നാണ് നീതു നൽകിയിട്ടുള്ള പരാതി. 10ന് പകലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കെട്ടിടം പുനർനിർമിക്കുന്നതിന്‍റെ ഭാഗമായി ഓഡിറ്റോറിയവും പഴയ കെട്ടിടവും പൊളിച്ചുനീക്കിയിരുന്നു.

എന്നാൽ, കെട്ടിടം പൊളിക്കുന്നതിന്‍റെ ഭാഗമായി കരാറുകാരൻ സ്കൂൾ വളപ്പിൽനിന്നും മണൽ കടത്തിയെന്നും തുടർന്ന് പരിസരം വെള്ളക്കെട്ടിലായതിനാൽ സ്കൂളിന് അവധി നൽകിയതായും പരാതി വിളിച്ചറിയിച്ചതിനെത്തുടർന്ന് ജി. സുധാകരൻ എംഎൽഎ സ്കൂൾ സന്ദർശിച്ചിരുന്നു.

വിവരം അറിയുന്നതിനായി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിയെയും സ്കൂളിലേക്ക് വിളിച്ചുവരുത്തി. ഇതിനിടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ്, നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് അനിത സതീഷ്, പഞ്ചായത്തംഗം നീതു പ്രവീൺ തുടങ്ങിയവർ സ്കൂളിലെത്തി.

ഹാരിസ് ഇതിനിടെ  എംഎൽഎയുമായി രാഷ്ട്രീയപരമായ സംസാരങ്ങൾ നടക്കുകയും പിന്നീട് വാക്കേറ്റത്തിൽ എത്തുകയും ചെയ്തു. താൻ രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാൻ എത്തിയതല്ലെന്നും ഇവിടെനിന്നും മണൽ കുഴിച്ചെടുത്തതുമൂലം സ്കൂൾ വളപ്പ് വെള്ളക്കെട്ടിലായെന്നും  കുട്ടികൾക്ക് അവധി നൽകിയതായും അറിഞ്ഞു. അതിനെക്കുറിച്ച് അറിയാനാണ് സെക്രട്ടറിയെ വിളിച്ചുവരുത്തിയതെന്നും എംഎൽഎ പറഞ്ഞു.

ഇവിടുന്ന് ആരും മണൽ കടത്തിയിട്ടില്ലെന്നും സ്കൂളിലെ സിസിടിവി പരിശോധിച്ചാൽ വ്യക്തമാകുമെന്നും പ്രശാന്ത് എസ്. കുട്ടി പറഞ്ഞു. മണൽ കടത്തിയെന്ന് ഇതിനിടെ നസീബ് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷത്തിനും വഴിയൊരുക്കുകയായിരുന്നു. 

Kottayam

എരുമേലി വിമാനത്താവളം: നയം വ്യക്തമാക്കാതെ സര്‍ക്കാര്‍

എരുമേലി: നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവള പദ്ധതി സംബന്ധിച്ചു തീരുമാനമെടുക്കാതെ യുഡിഎഫ് സര്‍ക്കാര്‍. 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാന്‍ ഉത്തരവുള്ളത്. എന്നാല്‍, എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പാലാ സബ് കോടതിയില്‍ തോറ്റതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഇത് സംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലാണ്. ഇതിനാലാകാം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ മടിക്കുന്നതെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ബജറ്റില്‍ പോലും പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

വലയുന്നത് നാട്ടുകാര്‍

വിമാനത്താവള പദ്ധതി സംബന്ധിച്ചു സർക്കാർ തീരുമാനമെടുക്കാത്തതിൽ വലയുന്നത് പ്രദേശത്തെ നാട്ടുകാരാണ്. മൂന്നര വര്‍ഷം മുമ്പാണ് സ്ഥലം ഏറ്റെടുക്കല്‍ ഉത്തരവുണ്ടായത്. 326 കുടുംബങ്ങളെ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നതുകൂടാതെ നോയല്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍, ഏഴ് ആരാധനാലയങ്ങള്‍, ഒരു ആശുപത്രി, റേഷന്‍ കട, ലേബര്‍ ഓഫീസ് എന്നിവയും ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടും.

ഇവിടെയെല്ലാം സ്ഥലം അളന്ന് കുറ്റികള്‍ തറച്ചിട്ടും ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ലെന്ന നിയന്ത്രണങ്ങള്‍ നിലവില്‍ തുടരുകയുമാണ്. ഏറ്റെടുക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഭൂമി പണയം വച്ച് ബാങ്ക് വായ്പയെടുക്കാനാവില്ല. ഉത്തരവ് വരുംമുമ്പ് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റാതെ ജപ്തി ഭീഷണി നിലനില്‍ക്കുന്നു.

സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് വിലയും നഷ്ടപരിഹാരവും നല്‍കുകയോ അല്ലെങ്കില്‍ ഏറ്റെടുക്കല്‍ ഉത്തരവ് റദ്ദാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യണം. ഈ ആവശ്യം ഉയര്‍ത്തി സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ.

അപ്പീല്‍ നിര്‍ണായകം

2026 ജനുവരിയില്‍ പാലാ സബ് കോടതി പുറപ്പെടുവിച്ച വിധിയില്‍ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ലെന്നും 2005ല്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഈ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന് വിറ്റത് നിയമപരമാണെന്നും വ്യക്തമാക്കി. ഇതിനെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഈ അപ്പീലില്‍ വിധി അനുകൂലമായില്ലെങ്കില്‍ ഒരുപക്ഷേ പദ്ധതി നിലച്ചേക്കാം. കോടതിയില്‍ തോറ്റാല്‍ ഭൂമിക്ക് സര്‍ക്കാര്‍ വലിയ തുക വിലയായി നല്‍കേണ്ടി വരും.

എതിര്‍പ്പുകള്‍ നിരവധി

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എരുമേലിയില്‍ നിന്ന് 2.5 മുതല്‍ മൂന്നു മണിക്കൂര്‍വരെ യാത്രാദൂരമേയുള്ളൂവെന്നും എരുമേലിയില്‍ വിമാനത്താവളം അനിവാര്യമല്ലെന്നുമുള്ള അഭിപ്രായമുയര്‍ത്തുന്നുണ്ട്. ശബരിമല തീര്‍ഥാടന കാലത്തെ മൂന്നു മാസത്തെ തിരക്ക് കഴിഞ്ഞ്, ബാക്കി മാസങ്ങളില്‍ വിമാനത്താവളം ലാഭകരമായി കൊണ്ടുപോകാന്‍ ആവശ്യമായ അന്താരാഷ്ട്ര യാത്രക്കാര്‍ (പ്രവാസികള്‍) ഈ മേഖലയില്‍ കുറവാണെന്ന അഭിപ്രായവുമുണ്ട്.

എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ക്ക് എവിടെ ഭൂമി നല്‍കുമെന്നും അവരുടെ പാരമ്പര്യ തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ എന്ത് ബദല്‍ മാര്‍ഗം നല്‍കും എന്നതിലും സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് വിപണി വിലയുടെ എത്ര ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ സാധ്യതയുള്ള മേഖലയാണെന്നും പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ളതും വലിയ തോതില്‍ തോടുകളും നീരൊഴുക്കുകളുമുള്ള പ്രദേശമാണിതെന്നും റണ്‍വേ നിര്‍മാണത്തിനായി വലിയ തോതില്‍ മണ്ണ് മാറ്റേണ്ടി വരുമെന്നും പരിസ്ഥിതി ആഘാത പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇതെല്ലാം പദ്ധതിക്ക് പ്രതികൂലമായി ഇനി ഉന്നയിക്കപ്പെട്ടേക്കാം. ഏറ്റവും പുതിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് മുമ്പു കണക്കാക്കിയ 3,411 കോടി രൂപയില്‍ നിന്നും 7,047 കോടി രൂപയായി വര്‍ധിച്ചിട്ടുള്ളതും പദ്ധതിക്ക് തിരിച്ചടിയായി മാറിയേക്കാം.

മുഖ്യമന്ത്രിക്ക് കത്ത് നൽകി: റോണി കെ. ബേബി എംഎൽഎ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽത്തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി റോണി കെ. ബേബി എംഎൽഎ അറിയിച്ചു.

2263 ഏക്കർ വരുന്ന ചെറുവള്ളി തോട്ടഭൂമി മധ്യതിരുവിതാംകൂറിൽത്തന്നെ അന്താരാഷ്ട വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് നിരവധി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇറക്കിയ സാമൂഹിക ആഘാത പഠന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ കാര്യക്ഷമമായ ഇടപെടലിലൂടെ അനുകൂലമായി തീർപ്പാക്കാൻ കഴിയും. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിലെ പാലാ കോടതിയുടെ വിധിക്കെതിരേയും സർക്കാരിന് ഇടപെടാനുള്ള മാർഗങ്ങളുണ്ട്. ചെറുവള്ളി തോട്ടത്തിൽത്തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കേ വിമാനത്താവളത്തിന് പുറത്തുള്ള ഭൂമിയും പദ്ധതിക്കു വേണ്ടി ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്‍റെ വിജ്ഞാപനം തിരുത്താൻ തയാറാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. തോട്ടത്തിന് പുറത്തുള്ള ഭൂമി വിജ്ഞാപനം ചെയ്തതിനാൽ നിരവധി ആളുകൾ പ്രതിസന്ധിയിലാണ്.

വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഉടമകൾക്ക് കഴിയുന്നില്ല. വിജ്ഞാപനം ചെയ്ത ഭൂമി കേരള സർക്കാരിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് ജപ്തി ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ വിമാനത്താവളവുമായി ബന്ധപ്പെട്ടു സമയബന്ധിതമായ തീരുമാനം ഉണ്ടാകണമെന്ന് റോണി കെ. ബേബി എംഎൽഎ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

Kottayam

ജോലിഭാരത്താല്‍ വലഞ്ഞ് ഹരിതകര്‍മ സേനാംഗങ്ങള്‍

കോട്ടയം: ഹരിതകര്‍മ സേനാംഗങ്ങള്‍ ജോലിഭാരത്താല്‍ വലയുന്നു. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ജോലി സമയമെങ്കിലും ദിവസവും പത്തു മണിക്കൂറിനു മുകളിലാണ് പലരും ജോലി ചെയ്യുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങി രാത്രിയില്‍ തിരികെ എത്തുന്ന അവസ്ഥയാണ്. ജില്ലയിലാകെ 2,500ലധികം ഹരിതകര്‍മ സേനാംഗങ്ങളാണുള്ളത്. വീടുകളില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കൃത്യമായ സ്ഥലങ്ങളിലെത്തിച്ച് അടുക്കി നനയാതെ വയ്ക്കണം. ശമ്പളവും മറ്റു ആനുകൂല്യങ്ങളുമില്ലേയെന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്.

എന്നാല്‍ നാളുകളായി യൂസര്‍ ഫീയായി വാങ്ങുന്ന 50 രൂപയാണ് വരുമാനം. കടകളില്‍നിന്നു 100 രൂപയാണ് യൂസര്‍ ഫീയായി ഈടാക്കുന്നത്. പലരും ബസിലും മറ്റുമാണ് ജോലിക്ക് എത്തുന്നതും മടങ്ങിപ്പോകുന്നതും. അതിനും പണം കണ്ടെത്തണം. 15 ദിവസം പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സമയമാണ്. പിന്നീടുള്ള 15 ദിവസം ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ തരംതിരിക്കണം. പലഹാരങ്ങളുടെ കവറുകള്‍, മസാലകളുടെ കവറുകള്‍, സാധാരണ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയൊക്കെ തരംതിരിക്കണം.

ഒരു വാര്‍ഡില്‍ 300 മുതല്‍ 600 വരെ വീടുകളുണ്ടാകാം. അതില്‍ ചിലത് പൂട്ടിക്കിടക്കുന്നതാകാം, താമസക്കാരില്ലാത്തതാകാം, പൊളിഞ്ഞു പോയതാകാം. പക്ഷേ, ഇതൊക്കെ പഞ്ചായത്തിന്‍റെ കണക്കില്‍ പെടുന്നതാണ്. എല്ലാ മാസവും നടത്തുന്ന യോഗത്തില്‍ എന്തുകൊണ്ട് ഈ വീടുകളില്‍ കയറിയില്ല എന്നുള്ള ചോദ്യമുണ്ടാകും. ഇത്തരം വീടുകളെ ഒഴിവാക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറയുന്നു. ഒരു ദിവസം ജോലിക്കു പോകാന്‍ സാധിച്ചില്ലെങ്കില്‍ ജോലിയില്‍നിന്ന് പിന്മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുമെന്നും ആരോപണമുണ്ട്.
അലര്‍ജിയാലും മറ്റു രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരുണ്ട്. ഇതിനിടയില്‍ ഇവരെ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഏജന്‍സികളെ ഏല്‍പ്പിച്ചുവെന്നും പരാതികളുമുണ്ട്. രാവിലെ ജോലി ആരംഭിക്കുന്ന വീട്ടില്‍ നിന്നും സെല്‍ഫി പഞ്ചായത്തിന്‍റെ ഗ്രൂപ്പിലേക്ക് അയയ്ക്കണം. സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാനറിയാത്തവരും സേനാംഗങ്ങളുടെ കൂട്ടത്തിലുണ്ട്.

പലപ്പോഴും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും കളക്‌ഷന്‍ ഫീസ് പിരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അവഹേളനം തുടങ്ങിയവ ഇവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ചില വീടുകളില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്യുആര്‍ കോഡ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല.ചിലര്‍ കളക്‌ഷന്‍ ഫീസ് നല്‍കാന്‍ വിസമ്മതിക്കുന്നു. ചിലരാകട്ടെ മാലിന്യങ്ങള്‍ ശുചിയായി നല്‍കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മസേനാംഗങ്ങളെ വിഷമിപ്പിക്കുന്നു.

Kottayam

ഓപ്പറേഷൻ തൂഫാൻ: മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ

കോട്ടയം: കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന -ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്- മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സേ നോ ടു ഡ്രഗ്സ് - ടുഗദർ ഫോർ എ ഡ്രഗ് ഫ്രീ കേരളം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലാ പോലീസ് മേധാവി സാബു മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് എന്നിവർ നേതൃത്വം നൽകും. സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Kottayam

ആര്‍ടിഒ നിയമനം വൈകുന്നു; ആര്‍ടിഎ യോഗം ചേരുന്നില്ല

കോട്ടയം: വിരമിച്ചവര്‍ക്ക് പകരം നിയമനം വൈകുന്നതോടെ സംസ്ഥാനത്ത് പത്തിടങ്ങളില്‍ ആര്‍ടിഒമാരുടെ ഒഴിവ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും കാലതാമസം നേരിടുകയാണ്. ആര്‍ടിഒ ഇല്ലാത്തതിനാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) യോഗം ചേരുന്നില്ല. ഡിപ്പാര്‍ട്ട്മെന്‍റ് പ്രമോഷന്‍ കമ്മിറ്റിയും (ഡിപിസി) നടക്കുന്നില്ല. നാഥനില്ലാതെ മാസങ്ങളായ ഓഫീസുകളുമുണ്ട്.

കോട്ടയം, ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്‍റ്, വടകര റൂറല്‍, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ആര്‍ടിഒയും എന്‍ഫോഴ്‌സമെന്‍റ് ആര്‍ടിഒയും കെഎസ്ആര്‍ടിസിയില്‍ ആര്‍ടിഒയുമില്ല. ഇവിടങ്ങളിൽ പകരം ചുമതല നല്‍കിയിരിക്കുകയാണ്. ഇതിനു പുറമേ എട്ട് ജോയിന്‍റ് ആര്‍ടിഒമാരുടെയും ഒഴിവുകളുണ്ട്. പകരം നിയോഗിച്ച ആര്‍ടിഒമാരുടെ സേവനം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ലഭിക്കുന്നത്.

വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നത് ആർ‌ടിഎ യോഗത്തിലാണ്. സ്റ്റേജ് കാരിയേജ് ബസ് സര്‍വീസുകളുടെ സമയക്രമം, ടാക്‌സികളുടെ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു തീരുമാനങ്ങളെടുക്കുന്നതും ആര്‍ടിഎ ബോര്‍ഡിനു കീഴിലാണ്. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യബസുടമകളും വാഹനഡീലര്‍മാരുമാണ്. ബസുകള്‍ക്ക് സ്റ്റേജ് കാരിയേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും ചരക്കുവാഹനങ്ങളുടെ ദേശീയ പെര്‍മിറ്റുകള്‍ പുതുക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇഴയുകയാണ്.

ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ മുന്നില്‍ക്കണ്ട് നിയമനം നടത്തുന്നതും പ്രമോഷന്‍ നല്‍കുന്നതും വൈകുകയാണ്. പ്രമോഷന്‍ ലിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്മെന്‍റ് പ്രമോഷന്‍ കമ്മിറ്റി (ഡിപിസി) ഇതുവരെ കൂടിയിട്ടുമില്ല.

Kottayam

ഇന്നത്തെ യോഗം നിര്‍ണായകം; പ്രതീക്ഷയില്‍ സ്വകാര്യ ബസ് മേഖല

കോട്ടയം: പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി വിളിച്ച സ്വകാര്യ ബസുടമകളുടെ യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. ഇന്നത്തെ യോഗത്തെ സ്വകാര്യ ബസുടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചപ്പോഴും നടപ്പിലാക്കിയപ്പോഴും സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ചര്‍ച്ച ചെയ്തിരുന്നില്ല. ആദ്യമായിട്ടാണു ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

ഇതിനു പുറമെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം സമിതിയില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ഇന്നു നടക്കുന്ന യോഗത്തില്‍ ബസുടമകള്‍ ആവശ്യപ്പെട്ടേക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കും.

ജില്ലയില്‍ പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കു വലിയ വരുമാന നഷ്‌ടമാണുണ്ടായിരിക്കുന്നത്. ഒരു ബസിനു ദിവസം ശരാശരി ഡീസല്‍ നിറയ്ക്കാന്‍ 5,000 രൂപയ്ക്കു മുകളില്‍ വേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലില്‍ ശരാശരി ഓടുന്നത് 3.5 കിലോമീറ്ററാണ്. ബസ് ജീവനക്കാരുടെ പ്രതിദിന ശമ്പളം 1000- 1200 രൂപ വരെയാണ്. ഫിനാന്‍സ് അടവ്, ടാക്സ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്കും അറ്റകുറ്റപ്പണികൾക്കും പണം കണ്ടെത്തണം. സര്‍ക്കാര്‍ റോഡ് ടാക്സില്‍ കുറവു വരുത്തിയെങ്കിലും പ്രയോജനം ലഭിക്കുന്നില്ല.

സ്വകാര്യ ബസുകള്‍ കിലോമീറ്ററിന് 55 രൂപ നിരക്കില്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുക, ഡീസല്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുക, സ്വകാര്യബസിലും സര്‍ക്കാര്‍ ചെലവില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കി അതിന്‍റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക തുടങ്ങിയവയാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു ജില്ലയിലെ സ്വകാര്യബസുകള്‍ കഴിഞ്ഞ ദിവസം സര്‍വീസ് നിര്‍ത്തിവച്ചു പ്രതിഷേധിക്കുകയും കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

Kottayam

റംബുട്ടാന്‍ കൃഷിയിൽ നേട്ടം കൊയ്ത് ജാര്‍ഖണ്ഡ് സ്വദേശികള്‍

എരുമേലി: എരുമേലിയില്‍ ഏക്കറുകണക്കിനു സ്ഥലത്ത് റംബുട്ടാന്‍ വിളയിച്ചു ജാര്‍ഖണ്ഡ് സ്വദേശികള്‍. വിളയിച്ച റംബുട്ടാന്‍ നല്ല വില കിട്ടുന്ന സ്ഥലത്ത് എത്തിച്ച് വില്പന നടത്തിയാല്‍ മികച്ച വരുമാനം നേടാമെന്നതിന്‍റെ നേര്‍കാഴ്ചയാണ് കൊരട്ടി തളികപ്പാറയ്ക്ക് സമീപം കരിപ്പാപറമ്പില്‍ വക സ്ഥലം.

ജാര്‍ഖണ്ഡില്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന ധരം, ചന്തു എന്നിവരാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഭാര്യയും മക്കളും സഹിതം താമസമാക്കി റംബുട്ടാന്‍ കൃഷി ചെയ്യുന്നത്. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് റംബുട്ടാന്‍ പഴുത്ത് പാകമായി നില്‍ക്കുകയാണ്.

ഒരു സെന്‍റ് സ്ഥലത്ത് നാല് റംബുട്ടാന്‍ മരങ്ങള്‍. അങ്ങനെ നൂറുകണക്കിന് മരങ്ങള്‍ ഒരേപോലെ നട്ടു. മൃഗങ്ങള്‍ പറമ്പില്‍ വരാതിരിക്കാന്‍ പറമ്പിനു ചുറ്റും സോളാര്‍ വേലിയും കായ്കള്‍ ആയപ്പോള്‍ പക്ഷികള്‍ കൊത്തിയെടുക്കാതിരിക്കാന്‍ മരങ്ങളില്‍ വലയും സ്ഥാപിച്ചു. ഇപ്പോള്‍ വിളവെടുപ്പു നടക്കുകയാണ്.

വിളവെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. ദിവസവും പഴങ്ങളുടെ ലോഡ് കയറ്റിവിടുന്നു. ഇതര സംസ്ഥാന വിപണികളില്‍ മികച്ച വില കിട്ടുന്നിടത്ത് നേരിട്ടെത്തിച്ചാണ് വില്പന. മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ മികച്ച വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണിവർ.

എരുമേലി കൊരട്ടി തളികപ്പാറയ്ക്ക് സമീപം കരിപ്പാപറമ്പില്‍ സ്ഥലത്ത് ജാര്‍ഖണ്ഡ് സ്വദേശികളായ ധരം, ചന്തു എന്നിവര്‍ അടുത്ത കൃഷിക്കുള്ള റംബൂട്ടാന്‍ തൈകള്‍ക്ക് ചുറ്റുമറ ഒരുക്കുന്നു.

Kottayam

കോഴിത്തീറ്റ വില കുതിക്കുന്നു; മുട്ടക്കോഴി കൃഷി പ്രതിസന്ധിയിൽ

ഏറ്റുമാനൂർ: കോഴിത്തീറ്റയുടെ വിലക്കയറ്റത്തിൽ സംസ്ഥാനത്തെ മുട്ടക്കോഴി കൃഷി പ്രതിസന്ധിയിൽ. കോഴിത്തീറ്റയുടെ വില റിക്കാർഡ് വേഗത്തിൽ കുതിക്കുകയാണ്. വിലവർധന നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് മുട്ടക്കോഴി കൃഷിക്ക് പൂട്ടുവീഴുമെന്ന് കർഷകർ പറയുന്നു.

കോഴിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ ചെറുകിട കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ജനുവരിയിലേതിനെക്കാൾ 40 ശതമാനം വരെ തീറ്റയ്ക്ക് വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലേക്കാൾ 50 കിലോ ചാക്കിന് ഗ്രോവറിനും ലെയർ മാർഷിനും 400 രൂപയും പെല്ലറ്റിന് 500 രൂപ വരെയും വില വർധിച്ചു. 300 കോഴിയെ വളർത്തുന്ന ഒരു ചെറുകിട കർഷകന് കോഴിത്തീറ്റയിൽ മാത്രം 12,000 രൂപയുടെ അധിക ബാധ്യതയാണ് ഒരു മാസം ഉണ്ടായിരിക്കുന്നത്.

കോഴിക്കുഞ്ഞുങ്ങളുടെ വിലയിലും ഗണ്യമായ വർധനവുണ്ടായി. 180 - 190 രൂപ ആയിരുന്ന മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വില ഇപ്പോൾ 240 - 250 രൂപയായി ഉയർന്നു. 300 കോഴി ക്കുഞ്ഞുങ്ങളെ 54,000 - 57,000 രൂപയ്ക്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 72,000 - 75,000 രൂപയാകും. തൊഴിലാളികളുടെ കൂലിയിലും വലിയ വർധനയുണ്ടായി. മുമ്പ് 15,000 രൂപയായിരുന്ന പ്രതിമാസ വേതനം 22,500 വരെയായി വർധിച്ചു.

എന്നാൽ മുട്ടയിടൽ കഴിഞ്ഞ കോഴിയുടെ വില വർധിച്ചിട്ടുമില്ല. കിലോ ഗ്രാമിന് 110 - 120 രൂപയായി വില നിലനിൽക്കുകയാണ്. അതേസമയം ഇറച്ചിക്കോഴിക്ക് 180 - 190 രൂപയാണ് ഇപ്പോൾ വില.

വിലക്കയറ്റത്തിൽ തകർന്നു നിൽക്കുമ്പോൾ തമിഴ്നാട്ടിൽനിന്നു വരുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട സംസ്ഥാനത്തെ മുട്ടക്കോഴി കർഷകർക്കു നൽകുന്ന പ്രഹരം വലുതാണ്. കാഴ്ചയിൽ നാടൻ മുട്ടയെന്ന് തോന്നിക്കുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട 8.00 - 8.50 രൂപയ്ക്ക് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കും. വെള്ള മുട്ടയ്ക്ക് 7.50 - 8.00 രൂപയാണ് വില.
ഒരു പരിധിക്കപ്പുറം മുട്ട വില വർധിപ്പിക്കാനും തരമില്ല. നാട്ടിൻ പുറങ്ങളിൽ 9-10 വരെയും ടൗണിൽ 12 വരെയുമാണ് ഇപ്പോൾ നാടൻ കോഴിമുട്ടയുടെ വില. ഇനിയും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ കൃഷി അവസാനിപ്പിക്കുകയേ മാർഗമുള്ളു എന്ന് കർഷകർ പറയുന്നു.

Kottayam

ഈരാറ്റുപേട്ട - വാഗമൺ റോഡിൽ അപകടങ്ങൾ പതിവായി

ഈരാറ്റുപേട്ട: മഴക്കാലം ആരംഭിച്ചതോടെ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ അപകടങ്ങൾ പെരുകുന്നു. തീക്കോയി മുതൽ കാരികാട് വരെയുളള സ്ഥലങ്ങളിലാണ് അപകടങ്ങൾ കൂടുതലും. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണംവിട്ട് തിട്ടയിലിടിക്കുന്നതും പതിവാണ്. ശനിയാഴ്ച വാഗമണ്ണിൽനിന്ന് വന്ന കാർ കാരികാട് ടോപ്പിന് സമീപം നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി.

റോഡ് പുതുക്കി നിർമിച്ചതോടെയുണ്ടായ വാഹനങ്ങളുടെ തിരക്കും വേഗവുമാണ് അപകടങ്ങൾ കൂടുവാൻ കാരണം. മുമ്പ് മറ്റു വഴികളിൽകൂടി ഹൈറേഞ്ച് ഭാഗത്തേക്ക് പോയിരുന്നവർ ഇപ്പോൾ ഇതുവഴിയാണ് യാത്ര. വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. തമിഴ്‌നാട്ടിൽനിന്നുളള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിൽ കയറ്റിറക്കമോ വളവുകളോ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു. അപകടങ്ങൾ കുറയ്ക്കാൻ വളവുകളും വേഗതയും വ്യക്തമാക്കുന്ന സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടുതൽ റിഫ്‌ളക്ടറുകൾ വേണം. വാഗമൺ റൂട്ടിൽ മോട്ടോർവാഹന വകുപ്പ്, പോലീസ് പരിശോധനയും ഊർജിതമാക്കണം. വാഗമൺ സന്ദർശിച്ച് വരുന്നവർ മദ്യപിച്ചാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതോടൊപ്പം എഐ കാമറകളും പോലീസ് നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ശ്രദ്ധയോടെയുള്ള ഡ്രൈവിംഗാണ് വാഗമൺ യാത്രയിൽ വേണ്ടത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളുമുള്ള മലയോര മേഖല പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെട്ടവരെല്ലാം. വേഗത്തിൽ ഇറക്കമിറങ്ങി വരുന്നത് ബ്രേക്ക് നഷ്ടപ്പെടാനും ഇടയാക്കും. പരമാവധി വേഗം കുറച്ച് കയറ്റം കയറിയ ഗിയറിൽ തന്നെ വാഹനം ഇറങ്ങുവാനും ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. മഴക്കാല യാത്രയിൽ കോടമഞ്ഞാണ് ഏറ്റവും വില്ലനായി വരുന്നത്. അതിനാൽ കോടമഞ്ഞിൽ റോഡിന്‍റെ ദൃശ്യങ്ങൾ വ്യക്തമായി കാണാവുന്ന ലൈറ്റ് സംവിധാനങ്ങൾ വാഹനങ്ങളിൽ അത്യാവശ്യമാണ്. തീക്കോയി കല്ലം മുതൽ വാഗമൺ വരെയുള്ള പ്രദേശങ്ങളിലാണ് കോടമഞ്ഞ് കൂടുതലായും കാണുന്നത്. വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികൾ മഴക്കാലത്ത് രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കാലാവസ്ഥ പ്രതികൂലമായാൽ ജില്ലാ ഭരണകൂടം ഇതിലേയുള്ള രാത്രികാല യാത്ര നിരോധിക്കാറുണ്ട്. യാത്രക്കാർ റോഡരികിൽ വാഹനം നിർത്തിയിട്ട് ദൃശ്യങ്ങൾ കാണാനായി ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടുകളിൽ നിന്ന് മണ്ണിടിച്ചിലും കല്ല് താഴോട്ടു വീഴുന്നതിനും സാധ്യതയുണ്ട്.

Kottayam

പാലാ നഗരസഭയില്‍ തുടർച്ചയായ നാലു ദിവസം‍ കൗണ്‍സില്‍ യോഗങ്ങള്‍

പാലാ: നഗരസഭയിൽ തുടര്‍ച്ചയായി 14, 15, 16, 17 തീയതികളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് നഗരസഭാധ്യക്ഷ ദിയ ബിനു. പ്രതിപക്ഷത്തിന്‍റെ അവിശ്വാസം 21ന് ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് ഈ നീക്കം.

14 ന് ആദ്യ കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാധ്യക്ഷയുടെ ചേംബറില്‍ നിന്നു ഫയല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും മഴക്കാല പൂര്‍വ ശുചീകരണ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. കൂടാതെ പന്ത്രണ്ടാം മൈലിലെ കുമാരനാശാന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുമാരനാശാന്‍ പ്രതിമ നിര്‍മിക്കുന്ന വിഷയവും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ 17 ഇന തീരുമാനങ്ങള്‍ക്ക് സാധുത കൊടുക്കുന്ന വിഷയവും ചര്‍ച്ച ചെയ്യും. 15ന് ചേരുന്ന യോഗത്തില്‍ വിവാദമായ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് വിഷയം മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. 16ന് പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയില്‍ കേരളാ കോണ്‍ഗ്രസ്- എം പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യും. 17ന് മുന്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയുടെ വീടിരിക്കുന്ന ഭാഗത്ത് ളാലം തോടിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തടസമായി നില്‍ക്കുന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റണോ വേണ്ടയോ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30നാണ് കൗണ്‍സില്‍ യോഗം.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊടുത്ത അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുന്നതിനു മുമ്പേ തന്നെ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി രേഖാപരമായിത്തന്നെ വിശദീകരിക്കാനാണ് ചെയര്‍പേഴ്‌സന്‍റെയും സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗണ്‍സിലര്‍മാരുടെയും ഒപ്പമുള്ള കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാരുടെയും നീക്കം.

കൃത്യമായി മറുപടി പറയും: ദിയാ ബിനു

കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കുന്നത് പ്രതിപക്ഷം ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും കാര്യമായിത്തന്നെ മറുപടി പറയാനാണെന്ന് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഈ കൗണ്‍സില്‍ യോഗങ്ങള്‍ കഴിയുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പല ചോദ്യങ്ങളും അപ്രസക്തമാകുമെന്നും എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടുമെന്നുമാണ് തന്‍റെയും സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാരുടെയും അഭിപ്രായമെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

കൗണ്‍സില്‍ മേള അപഹാസ്യം: പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്‍

പാലാ: ആറ് വിഷയങ്ങളാണ് അജണ്ടയായി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെന്നും ഒരു കൗണ്‍സിലില്‍ത്തന്നെ ഇത് ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും എന്നാല്‍, ഓരോ അജണ്ടകള്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ വച്ച് ചെയര്‍പേഴ്‌സണ്‍ യോഗം വിളിച്ച് കൗണ്‍സില്‍ മേള നടത്തുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്‍. നഗരസഭയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം കൗണ്‍സിലില്‍ ചോദിക്കുമ്പോള്‍ നിരന്തരം മറുപടി പറയാത്തതിനാലാണ് മുനിസിപ്പല്‍ നിയമം ചട്ടം ഏഴു പ്രകാരം പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.

Kottayam

ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണ‌വും പരിശോധിക്കും

മേലുകാവ്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലെ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി പരിശോധിക്കും. അനധികൃതമായി തടി വെട്ടിയ സ്ഥലവും പൊതുസ്ഥലത്ത് സ്വകാര്യവ്യക്തി റോഡ് നിർമിച്ച സ്ഥലവും സമിതി പരിശോധിക്കും. തുടർനടപടിക്കായി റവന്യൂ അധികാരികളോട് നിർദേശിക്കുന്നതിന് മുന്നോടിയായാണ് ഭരണസമിതി സ്ഥലം സന്ദർശിക്കുന്നത്. പൂഞ്ചിറയിൽ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും വ്യാപകമാകുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുത്തിരുന്നു. തുടർന്നാണ് തുടർനടപടിക്കായി ബുധനാഴ്ച സ്ഥലം സന്ദർശിക്കുവാൻ തീരുമാനിച്ചത്.

വിനോദസഞ്ചാര വികസനത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന പ്രദേശത്ത് തന്നെ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇവിടുത്തെ ജൈവ അടയാളമായ ചിറ്റീന്തും വ്യാപകമായി വെട്ടി നശിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ വരുമാനമാർഗം കൂടിയാണ് ചിറ്റീന്ത്. കുന്നിൻപ്രദേശങ്ങളിലെ സ്വാഭാവിക ജല ഒഴുക്ക് തടസപ്പെടുത്തുന്ന നിർമാണങ്ങളും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളും ഭാവിയിൽ ഗുരുതരമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പ്രകൃതിയെ അവഗണിച്ചുള്ള അനധികൃത നിർമാണങ്ങളും കുന്നിൻപ്രദേശങ്ങളിലെ നിയന്ത്രണമില്ലാത്ത മനുഷ്യ ഇടപെടലുകളും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇലവീഴാപ്പൂഞ്ചിറ പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഉടൻ കണ്ടെത്തി തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്നും നിയമലംഘകർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.

Kottayam

അഗ്രി ഫെസ്റ്റ് ആവേശമായി

കാഞ്ഞിരമറ്റം: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ നഴ്‌സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കര്‍ഷക ദള ഫെഡറേഷന്‍ സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് കര്‍ഷകര്‍ക്ക് ആവേശമായി. ഫെഡറേഷന്‍ രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാല്‍ അവക്കോഡ തൈ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജോസ് തോമസ് കളരിക്കലിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പേണ്ടാനത്ത് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ഡാന്‍റീസ് കൂനാനിക്കല്‍, ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, ടോം ജേക്കബ് ആലയ്ക്കല്‍, സിബി കണിയാംപടി, ജിജി സിന്‍റോ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ ചെരിപുറം, സജി നാഗമറ്റം, ബെന്നി വേങ്ങത്താനം, തോമസ് കൈപ്പന്‍പ്ലാക്കല്‍, സാജു വടക്കേല്‍ , ജോസ് ചെരിപുറം, സുരേഷ് കുന്നേലേമുറി, ജോസ് മാത്യു തോലാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Kottayam

പികെവിയുടെ ജീവിതം പാഠ്യ വിഷയമാക്കണം: സ്പീക്കര്‍

കിടങ്ങൂര്‍: സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും സ്‌നേഹപൂര്‍വ ഇടപെടല്‍ കൊണ്ടും ജന്മനസുകളില്‍ സ്ഥാനം പിടിച്ച പികെവിയുടെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പികെവിയുടെ ജന്മനാടായ കിടങ്ങൂരില്‍ നടന്ന പികെവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സമ്മേളനത്തില്‍ പികെവി സെന്‍റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പികെവി പുരസ്‌കാരം സിപിഐ ദേശീയ നേതാവ് കെ. പ്രകാശ് ബാബുവിന് സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ചികത്സ സഹായങ്ങളും വിതരണം ചെയ്തു.

പികെവി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി മോന്‍സ് ജോസഫ്, ഡോ. സിറിയക് തോമസ്, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. കെ. ശശീധരന്‍, വി. കെ. സന്തോഷ് കുമാര്‍, വി.ബി. ബിനു, പി.കെ. ഷാജകുമാര്‍, ജോസ്‌മോന്‍ മുണ്ടക്കല്‍, പി. ജി. തൃഗുണസെന്‍, പി.എന്‍. ബിനു, ശാരദ മോഹന്‍, വി.ടി. തോമസ്,സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Kottayam

മാലിന്യക്കൂമ്പാരത്തിൽനിന്ന് ജംഗിൾ പാർക്കിലേക്ക്: വനം മന്ത്രിക്ക് നിവേദനം നൽകി

എരുമേലി: മൂക്ക് പൊത്തി യാത്ര ചെയ്തിരുന്ന റോഡിൽ സകല മാലിന്യങ്ങളും മാറ്റി അവിടെ മാലിന്യങ്ങൾ ഇടുന്നത് തടയാൻ കാമറകൾ സ്ഥാപിക്കുകയും സൗന്ദര്യവത്ക്കരണവുമാക്കിയവർ ഇതേ റോഡിലെ വനം ജംഗിൾ പാർക്ക് ആക്കാനുള്ള നീക്കത്തിൽ. ഇതിനായി വനം മന്ത്രിയെ കണ്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖയും നിവേദനവും നൽകുകയും ചെയ്തു.

എരുമേലി - വെച്ചൂച്ചിറ പഞ്ചായത്ത്‌ അതിർത്തിയിലുള്ള കനകപ്പലത്തെ വനപാതയിലാണ് ജംഗിൾ പാർക്ക് നിർമിക്കാൻ നീക്കമുള്ളത്. ഈ പാത മുമ്പ് വൻ തോതിൽ മാലിന്യം നിറഞ്ഞിരുന്ന റോഡായിരുന്നു. ഇതിന് മാറ്റം വന്നത് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെ ഇടപെടലിലാണ്. ടൺ കണക്കിന് മാലിന്യങ്ങളാണ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നീക്കിയത്. തുടർന്ന് സൗരോർജ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ പ്രദേശം മാലിന്യമുക്തമാവുകയായിരുന്നു. പൈൻ മരങ്ങളും യൂക്കാലിപ്പിസ്റ്റ് മരങ്ങളുമാണ് റോഡിൽ പാതയോരത്ത് വനത്തിലുള്ളത്. കഴിഞ്ഞയിടെ എരുമേലി പഞ്ചായത്ത്‌ അമൃത് സരോവർ പദ്ധതിയിൽ ഇവിടെ കുളം നിർമിച്ചിട്ടുണ്ട്. പൈൻ മരങ്ങളും യൂക്കാലിപ്പിസ്റ്റ് മരങ്ങളും കുളവും ടൂറിസം സാധ്യതയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ്.

വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പൈൻമരത്തോട്ടവും എരുമേലി പഞ്ചായത്ത്‌ വക കുളവും സൗന്ദര്യവൽക്കരിച്ച് വികസിപ്പിച്ചാൽ ടൂറിസം സങ്കേതമാക്കി മാറ്റാനാകുമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെ ഭാരവാഹികൾ പറയുന്നു.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഫൗണ്ടേഷൻ ഭാരവാഹികൾ വനം മന്ത്രി ഷിബു ബേബി ജോണിനെ കണ്ട് രൂപരേഖയും നിവേദനവും നൽകി. ഹരിതം അരണ്യകം ജംഗിൾ പാർക്ക് സ്ഥാപിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. പ്രകൃതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്രകൃതി നടപ്പാതകൾ, വ്യൂ പോയിന്‍റുകൾ, കുട്ടികളുടെ നേച്ചർ പാർക്ക്, ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, പക്ഷിനിരീക്ഷണ കേന്ദ്രം എന്നിവ ജംഗിൾ പാർക്ക് പദ്ധതിയിൽ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പായാൽ എരുമേലി മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസം വികസനത്തിനും പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് സ്ഥലം പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്‍റ് റെജി കൊപ്പറ, ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, പത്തനംതിട്ട ജില്ലാ ചാപ്റ്റർ ചെയർമാൻ ടി.കെ. സാജു, സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി. തോമസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Kottayam

ഷോറൂമില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു

കാഞ്ഞിരപ്പള്ളി: ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു.

ഇന്നലെ രാവിലെ 8.25ാടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്‍റ് സ്‌കൂളിന് സമീപം അടച്ചിട്ടിരുന്ന ഷോറൂമില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സംഘം ഷട്ടര്‍ തകർത്ത് അകത്ത് കയറിയാണ് തീയണച്ചത്. മറ്റ് നാശനഷ്ടങ്ങളില്ലെന്നും ഒരു വാഹനത്തിന് മാത്രമാണ് തീ പിടിച്ചതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Kottayam

മുണ്ടക്കയം - പെരുവന്താനം ഫൊറോന സഖറിയാസ് കൺവൻഷൻ ഇന്നു മുതൽ

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒരുക്കുന്ന 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ മൂന്നു ദിവസത്തെ സ്‌നേഹസംഗമം സഖറിയാസ് കൺവൻഷൻ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ ഇന്ന് ആരംഭിക്കും. രാവിലെ 9.45ന് ബിഷപ് മാർ ജോസ് പുളിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. വചന സന്ദേശം, സൗഖ്യ ആരാധന, ഗാനശുശ്രൂഷ, സൗഹൃദ വേദികൾ, ഷെയറിംഗ് സെഷനുകൾ, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെടുന്ന കൺവൻഷന്‍റെ ശുശ്രൂഷകൾക്ക് രൂപത ഫാമിലി അപ്പോസ്തലേറ്റും ക്രിസ്റ്റീൻ സഖറിയാസ് മിഷൻ ടീമും നേതൃത്വം നൽകും.

മുണ്ടക്കയം, പെരുവന്താനം ഫൊറോനാകളിലെ വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറിലധികം വ്യക്തികൾ സംഗമത്തിൽ പങ്കെടുക്കും. രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, മുണ്ടക്കയം ഫൊറോന വികാരി ഫാ.ഡോ. ജെയിംസ് മുത്തനാട്ട്, ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് അറയ്ക്കപറമ്പിൽ, പിതൃവേദി, മാതൃവേദി ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങൾ, മുണ്ടക്കയം ഇടവക നേതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 9.45 മുതൽ വൈകുന്നേരം നാലുവരെയാണ് കൺവൻഷൻ.

Kottayam

എരുമേലിക്കാരി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥിയായി

എരുമേലി: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത്‌ സർവീസ് രൂപീകൃതമായതിന്‍റെ ഓർമപ്പെടുത്തലായി എല്ലാ വർഷവും ജൂലൈ അഞ്ചിന് ആചരിക്കുന്ന വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ വിരുന്നിൽ അതിഥിയായി എരുമേലി സ്വദേശിനിയായ ബ്രിട്ടനിലെ മലയാളി നഴ്‌സ്. ബ്രിട്ടനിലെ നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസ് ആണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിൽ നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട് പങ്കെടുത്തത്.

ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധേയമായ നിലയിൽ സേവനം നൽകിയവരെ വാർഷിക വിരുന്നിൽ പ്രധാനമന്ത്രി വിശിഷ്‌ട അതിഥിയായി ക്ഷണിച്ച് പങ്കെടുപ്പിക്കും. നോര്‍വിച്ച് ആശുപത്രിയിൽ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് ബ്രിട്ടനിലെ രോഗികളുടെ മുന്നില്‍ മികച്ച ഒരു നഴ്സായി മാറിയിരിക്കുന്നത് ബ്രിട്ടന്‍റെ കൂടി അഭിമാനമാണ് എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു ടെൽമയ്ക്ക് ക്ഷണക്കത്ത് എത്തിയത്. എരുമേലി കൊരട്ടി ഉറുമ്പിൽ ജോണിക്കുട്ടിയുടെ ഭാര്യയാണ് ടെൽമ. മക്കൾ ഡാനാ ജോണും ഡയസ് ജോണും ബ്രിട്ടനിൽ സ്ഥിരജോലിക്കാരാണ്.

Kottayam

അപകടഭീഷണിയുയർത്തി റോഡരികിൽ വൻ മരം

കോരുത്തോട്: മുണ്ടക്കയം -കോരുത്തോട് റോഡിൽ പള്ളിപ്പടി ടൗണിന് സമീപം അപകട ഭീഷണി ഉയർത്തി വൻ മരം. ബാങ്കുപടിക്ക് സമീപം നിൽക്കുന്ന ബദാം മരമാണ് അപകട ഭീഷണി ഉയർത്തുന്നത്.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയുടെ വശത്താണ് മരം നിൽക്കുന്നത്. ചുവട്ടിലെ മണ്ണ് മാറിയ മരം ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മരം വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് ഒപ്പിട്ട് പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു. നടപടിക്രമങ്ങൾക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

മരം ഒടിഞ്ഞുവീണ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന ഈ മരം അടിയന്തരമായി വെട്ടി മാറ്റി നാട്ടുകാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Kottayam

മലകുന്നത്തും കല്ലുകടവിലും തെരുവ് നായ്ക്കൾ ഭീഷണി

മലകുന്നം: ഇത്തിത്താനം മലകുന്നത്തും കല്ലുകടവിലും തെരുവ്‌ നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. ഒരു ഡസനിലേറെ നായകളാണ് പരിസരത്ത് തമ്പടിച്ച് നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നത്.

പ്രദേശത്തെ സ്‌കൂൾ പരിസരങ്ങളിലും നായക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. അധ്യയനസമയങ്ങളിൽ നായകൾ കൂട്ടമായി സ്കൂൾ വരാന്തയിലും പരിസരത്തും കയറുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. കുട്ടികളെ ഒറ്റതിരിഞ്ഞ് കണ്ടാൽ നായക്കൂട്ടം ഓടിക്കുന്നത് പതിവാണ്. ഇതിനു പുറമേ കല്ലുകടവ് വെയിറ്റിംഗ് ഷെഡ് നായകള്‍ താവളമാക്കിയതോടെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് മറ്റ് സ്ഥലങ്ങളിലാണ്.

കിളിക്കൂട് തകര്‍ത്തു, കോഴികളെ കൊന്നൊടുക്കി

പ്രഭാതങ്ങളില്‍ പള്ളിയിലും ക്ഷേത്രത്തിലും പോകുന്നവര്‍ക്കും വ്യായാമത്തിനിറങ്ങുന്നവർക്കും നേരേ അക്രമകാരികളായ നായക്കൂട്ടം ചീറിയടുക്കുകയാണ്. കല്ലുകടവ് ലൗലി ലാന്‍റ് ശ്രീകുമാറിന്‍റെ വീട്ടിലെ കിളി ക്കൂട് നായക്കൂട്ടം തകര്‍ത്ത് കിളികളെ കൊന്നൊടുക്കി.

കോഴികളെയും നായകൾ പിടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

വിഷയത്തിൽ നടപടിയുണ്ടാകുന്നില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Kottayam

ഓണം കളറാക്കാൻ ചങ്ങനാശേരിയിൽ "ഒരുമയിൽ ഒരോണം’

ചങ്ങനാശേരി: വിപുലമായ ഓണാഘോഷ പരിപാടികള്‍ക്ക് തയാറെടുപ്പുമായി ചങ്ങനാശേരി. ഒരുമയില്‍ ഒരോണം എന്ന പേരില്‍ മീഡിയ വില്ലേജ്, ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകള്‍, ചങ്ങനാശേരി പോലീസ് എന്നിവര്‍ സംയുക്തമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് 22ന് മാനവ മൈത്രി ഘോഷയാത്ര, 23ന്‌ മെഗാ അത്തപ്പൂക്കള മത്സരം, 24ന് കൈകൊട്ടിക്കളി, നാടന്‍പാട്ട്, കുട്ടികള്‍ക്കായി മലയാളിമങ്ക, കുട്ടി കേസരി മത്സരങ്ങൾ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓണം കലാമേള എന്നിവ അരങ്ങേറും.

ഓണാഘോ ഷങ്ങൾ സംബന്ധി ച്ച് മീഡിയ വില്ലേജില്‍ നടന്ന ആലോചനായോഗം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ മോൺ. ആന്‍റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ആഷാദ് എസ് മുഖ്യസന്ദേശം നല്‍കി.
നഗരസഭാ ചെയര്‍മാന്‍ ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മോട്ടി മുല്ലശേരി, സുനില പ്രസന്നന്‍, സുനിമോള്‍ ചാക്കോ,

വീണ സി. ദിലീപ്, കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആദിത്യ ഓമനക്കുട്ടൻ, മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബേബിച്ചന്‍ ഓലിക്കര, മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ലിബിന്‍ തുണ്ടുകളം, ജോസുകുട്ടി കുട്ടംപേരൂർ, റ്റോജി സെബാസ്റ്റ്യന്‍, വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.

Kottayam

എഴുത്തുകാർക്ക് സ്വീകരണവും ലൈബ്രറി പ്രവർത്തകർക്ക് ആദരവും

ഇരവുചിറ: ദി ഫ്രണ്ട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്തിലെ ലൈബ്രറി ഭാരവാഹികളെയും ലൈബ്രേറിയൻമാരെയും ആദരിച്ചു. വായനപക്ഷാചരണത്തിന്‍റെ സമാപനഭാഗമായി നടന്ന ചടങ്ങിൽ മേഖലയിലെ എഴുത്തുകാരെയും ആദരിച്ചു. രാജഗോപാൽ വാകത്താനം, ഡോ. പി.ജെ. കുര്യൻ, ശശിക്കുട്ടൻ വാകത്താനം, ജോയ് നാലുന്നാക്കൽ, സുരേഷ് തൂമ്പുങ്കൽ, വാസുദേവൻ നായർ എന്നിവർ ആദരമേറ്റു വാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് കുര്യൻ തോമസ് അധ്യക്ഷനായി. സെക്രട്ടറി ജോമോൻ മാത്യു, വൈസ് പ്രസിഡന്‍റ് ജോമിച്ചൻ ജോസ്, വനിതാവേദി പ്രസിഡന്‍റ് സജിനി മോനിച്ചൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Kottayam

കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ്

കോട്ടയം: ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ പുതിയ പോലീസ് എയ്ഡ് പോസ്റ്റിന്‍റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. വൈശാഖ്, ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, സൂപ്രണ്ട് ഡോ. സുഷമ പി.കെ., ആർഎംഒ ഡോ. ദീപു എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

യോഗത്തിൽ കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഭാവനയായി നൽകിയ സാധന സാമഗ്രികൾ ജില്ലാ പോലീസ് മേധാവി ജനറൽ ആശുപത്രിക്ക് സമർപ്പിച്ചു. ഡിവൈഎസ്പി അരുൺ കെ.എസ്. ഈസ്റ്റ് എസ്എച്ച്ഒ മുരുകൻ ടി.സി., പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, അജിത്ത് എന്നിവർ പങ്കെടുത്തു.

Kottayam

എയിംസ് സാധ്യതാപട്ടികയിൽ വെള്ളൂരും‌

കടുത്തുരുത്തി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയില്‍ വെള്ളൂരും. ‌ഒരാളെ പോലും ഒഴിപ്പിക്കാതെ എയിംസ് സ്ഥാപിക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിവിടം എന്നതാണ് ഏറ്റവും അനുകൂലമായ ഘടകം.

എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ പട്ടികയിലാണ് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (കെപിപിഎല്‍) സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കെ. ബിനിമോന്‍ എംഎല്‍എ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണവേദി എന്നിവര്‍ നല്‍കിയ ഭൂവിനിയോഗ നിര്‍ദേശം പരിഗണിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. മറ്റു ആറുപേരുടെ വിവിധ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ളത് ഉള്‍പ്പെടെ പരിഗണിക്കുന്നത് ഒമ്പത് നിര്‍ദേശങ്ങളാണ്. ഇതില്‍ മൂന്ന് നിര്‍ദേശം വെള്ളൂരിനുവേണ്ടിയാണ്.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളുടെ കേന്ദ്രമായി വരുന്ന പ്രദേശമാണ് വെള്ളൂര്‍. സംസ്ഥാനം നല്‍കുന്ന നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സാധ്യതാപഠനം നടത്തിയാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത്. ഈ പട്ടികയില്‍ വെള്ളൂരും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രേറ്റര്‍ പിറവം ഡെവലപ്മെന്‍റ് ഫോറം ഹൈക്കോടതിയില്‍ 2024ല്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ഗതാഗതസൗകര്യം

വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്താണു വെള്ളൂരിലെ കെപിപിഎല്‍ ഭൂമി. റോഡ് മാര്‍ഗം കോട്ടയം-എറണാകുളം റൂട്ടില്‍ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളില്‍നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കെപിപിഎല്‍ ഭൂമിയിലെത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 52 കിലോമീറ്റര്‍ ദൂരം.

ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ്. 32 കിലോമീറ്റര്‍ മാത്രമാണ് എറണാകുളത്തേക്കുള്ളത്. 30 കിലോമീറ്ററേ തൊടുപുഴയ്ക്കുള്ളൂ. ‌കോട്ടയത്തിനു 36 കിലോമീറ്റര്‍. നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലയില്‍നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പവഴി തുറക്കും.

വെള്ളൂരിന്‍റെ പ്രത്യേകതകള്‍

692 ഏക്കറാണ് വെള്ളൂരില്‍ കെപിപിഎല്ലിനുള്ളത്. ഇതില്‍ കേരള റബര്‍ ലിമിറ്റഡിനായി 164.82 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎല്ലിന്‍റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളുമുള്ളത്. 227.18 ഏക്കര്‍ സ്ഥലം ഇപ്പോള്‍ത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. ‌­200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി വേണ്ടതെന്ന് വ്യക്തമാക്കുന്നത്.

ആരെയും ഒഴിപ്പിക്കാതെതന്നെ ഈ സ്ഥലം നിലവില്‍ വെള്ളൂരിലുണ്ട്. 110 കെവി ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍ നിലവില്‍ വെള്ളൂരിലുണ്ട്. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്. വാട്ടര്‍ ആംബുലന്‍സിലും രോഗികളെ വെള്ളൂരിലെത്തിക്കാനാകും.

Kottayam

നേരേകടവ്- മാക്കേക്കടവ് പാലം ഓഗസ്റ്റ് 25ന് മുമ്പ് തുറക്കണം: കെ.സി. വേണുഗോപാൽ എംപി

വൈക്കം: നേരേകടവ്- മാക്കേക്കടവ് പാലത്തിന്‍റെ നിർമാണ പുരോഗതി കെ.സി. വേണുഗോപാൽ എംപി വിലയിരുത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ. ബിനിമോൻ എംഎൽഎ, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാരായ ഷാജി വി. നായർ, ചേതൻകുമാർ മീണ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്‍റ് കവിത സജീവ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു തുടങ്ങിയവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.

നേരേകടവ് ഭാഗത്ത് സമീപന റോഡിന്‍റെ വടക്കുഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ജോലികൾ അവസാന ഘട്ടത്തിലാണ്. തെക്കുഭാഗത്തെ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു.

മാക്കേക്കടവ് ഭാഗത്ത് സമീപന റോഡിനായി മണ്ണു നിറച്ചിട്ടുണ്ട്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാകാനുണ്ട്. സാങ്കേതികത്വത്തിന്‍റെ പേരിൽ ജനങ്ങൾക്ക് ഇനിയും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഓഗസ്റ്റ് 25ന് മുമ്പ് പാലം തുറന്നുകൊടുക്കുന്നതിന് ഊർജിതശ്രമം നടത്തണമെന്നും എംപി ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദേശം നൽകി.

Kottayam

കെഎസ്ആർടിസി ബസിൽ തളർന്നുവീണ യാത്രികയ്ക്ക് ബസ് ജീവനക്കാരും സഹയാത്രികയും രക്ഷകരായി

വൈക്കം: കെഎസ്ആർടിസി ബസിൽ തളർന്നുവീണ യാത്രക്കാരിക്ക് ബസ് ജീവനക്കാരും സഹയാത്രികയും രക്ഷകരായി. കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴയിൽനിന്ന് വൈക്കത്തേക്ക് വന്ന ബസിലാണ് വാഴമന സ്വദേശിനിയായ വീട്ടമ്മ തളർന്നുവീണത്. ഇടയാഴത്തുനിന്നാണ് ഇവർ ബസിലെ കയറിയത്.

കണ്ടക്ടർ എം.എ.അനിലും ഡ്രൈവർ എ. അനിൽകുമാറും ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയുടെ സഹായത്തോടെയാണ് തളർന്നുവീണ വീട്ടമ്മയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 7.20 ഓടെ ആശുപത്രിയിൽ എത്തിയ ഇവർ വീട്ടമ്മയുടെ ബന്ധുക്കൾ വരുന്നതുവരെ കാത്തുനിന്ന ശേഷമാണ് ബസുമായി മടങ്ങിയത്.

Kottayam

ഇല്ലം കവർച്ച ആസൂത്രിതമെന്ന് സംശയിച്ച് പോലീസ്

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഇടവട്ടത്ത് അടച്ചിട്ടിരുന്ന ഇല്ലത്തുനിന്ന് പുരാതന ലോഹവിഗ്രഹവും വലിയ വിളക്കുകളും അപഹരിച്ചത് ആസൂത്രിതമായാണെന്ന സംശയം ബലപ്പെടുന്നു. ഇടവട്ടം മുല്ലക്കേരി ഇല്ലത്ത് എം.എൻ. ശ്രേയസിന്‍റെ തറവാട്ടിലാണ് മോഷണം നടന്നത്. സമീപത്ത് വീടുകളില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ഇല്ലത്തിന്‍റെ ഓട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇല്ലത്തെ വസ്തുക്കൾ കവർന്നത് പല ദിവസങ്ങളിലായാണ് എന്ന് കരുതപ്പെടുന്നു. ‌

ഇല്ലത്തിന് അകത്ത് പൂജ നടത്തുന്ന ക്ഷേത്രത്തിലെ 200 വർഷത്തിലധികം പഴക്കമുള്ള ലോഹ വിഗ്രഹവും അഞ്ചടിയിലധികം ഉയരമുള്ള വിളക്കുകളും അടക്കം പൂജാ പാത്രങ്ങളും പുരാതന സാമഗ്രികളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെ ഒരാൾ ഇല്ലത്തു നിന്ന് ഉരുളിയുമായി പോകുന്നത് സമീപവാസിയായ കരിക്കേഴം രാജു കണ്ടുചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉരുളി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഇയാൾക്കൊപ്പം മൂന്നുപേർ ഉണ്ടായിരുന്നതാണ് സംശയിക്കുന്നത്. ഇവർ എത്തിയതെന്ന് കരുതുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിന്‍റെ നമ്പർ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അപഹരിച്ച വസ്തുകൾ ഉരഞ്ഞ് ശബ്‌ദമുണ്ടാകാതിരിക്കാൻ തുണിയിൽ പൊതിഞ്ഞാണ് പുറത്തെത്തിച്ചതെന്നാണ് സംശയിക്കുന്നത്. ഇല്ലത്തിന് പുറത്ത് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ്, പുതപ്പ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

തറവാട് അടച്ചിട്ട് മറ്റൊരു വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ആഴ്‌ചയിലൊരു ദിവസമാണ് ഇവിടെയെത്താറുള്ളതെന്ന് കുടുംബം പറയുന്നു. ഇല്ലവും പരിസരവും നന്നായി മനസിലാക്കിയ ശേഷമാണ് മോഷണം നടന്നതെന്നും മോഷ്ടാക്കൾക്ക് പ്രാദേശിക ബന്ധമുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. തലയോലപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Kottayam

വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട് മുന്നോട്ടുപോയാൽ ലക്ഷ്യം നേടാനാകും മന്ത്രി റോജി എം. ജോൺ

വൈക്കം: കഠിന പ്രയത്‌നം നടത്തിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും അതിനായി വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട് മുന്നോട്ടുപോയാൽ ലക്ഷ്യം നേടിയെടുക്കാനാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.

വൈക്കം കൊതവറ സെന്‍റ് സേവ്യേഴ്‌സ് കോളജിൽ പുതിയ അക്കാദമിക് സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ.ഷിജോ കോനുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മന്ത്രി റോജി എം. ജോൺ, കെ. ബിനിമോൻ എംഎൽഎ എന്നിവരെ കോളജ് മാനേജർ ഫാ.ഷിജോ കോനുപറമ്പൻ ഉപഹാരം നൽകി ആദരിച്ചു.

കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. എബ്രഹാം, അസിസ്റ്റന്‍റ് പ്രഫ. ബ്ലെസി വി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം പഞ്ചായത്ത് അംഗം നോമി തോമസ്, പിടിഎ വൈസ് പ്രസിഡന്‍റ് കെ. മനോജ് കുമാർ, സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.ഒ. വർഗീസ്, കൊതവറ പള്ളി കൈക്കാരൻ റോബിൻ ജോസഫ് താഴത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Kottayam

മെഡി. കോളജ് ആശുപത്രി സർജറി ബ്ലോക്കിന്‍റെ നിർമാണത്തിൽ അപാകതയെന്ന് പരാതി

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്‍റെ നിർമാണത്തിലും ഇതിൽ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളിലും അപാകതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യം ശക്തം. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിട്ടുണ്ട്.

കാലവർഷത്തെ തുടർന്ന് കെട്ടിടത്തിലെ ഭിത്തികളിൽ കൂടിയും വലിയ തൂണുകളിൽ കൂടിയും വൻ തോതിൽ വെള്ളം ഒഴുകുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് സർജറി ബ്ലോക്കിന്‍റെ നിർമാണം നടന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലാവധി തീരും മുമ്പ് ഉദ്ഘാടനം നടത്താൻ അറ്റകുറ്റപ്പണികൾ പരിഹരിക്കാതെ അതിവേഗം നിർമാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം സർജറി ബ്ലോക്കിലെ ഒന്നാം നിലയുടെ സീലിംഗ് അടർന്നു വീണിരുന്നു. ശസ്‌ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂണിറ്റിന്‍റെ സമീപത്തുള്ള ഇടനാഴിയിലെ സീലിംഗാണ് അടർന്നു വീണത്. ഏതാനും മാസം മുമ്പ് കെട്ടിടത്തിലെ പൈപ്പ് പൊട്ടി അണുവിമുക്ത യുണിറ്റിലെ സീലിംഗ് തകർന്ന് അണുവിമുക്ത യൂണിറ്റിൽ വെള്ളം നിറഞ്ഞിരുന്നു. ഇതിനു പുറമേ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വാർക്കയുടെ ഒരു ഭാഗം അടർന്ന് വീണ് ഡോക്ടറുടെ കാറിന്‍റെ മുൻവശത്തെ ചില്ല് പൊട്ടിത്തകർന്ന സംഭവവുമുണ്ടായി.

ശുചിമുറികളിൽ നിന്നും മലിന വസ്തുക്കൾ പുറന്തള്ളണമെങ്കിൽ എക്സ്ട്രാ പമ്പിംഗ് നടത്തണമെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് പുതിയ സർജറി ബ്ലോക്കിൽ നിന്നും ഉയരുന്നത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വൈകുന്ന സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ചൂണ്ടിക്കാട്ടി.

Kottayam

കള്ളുഷാപ്പിൽ ബിഹാർ സ്വദേശിയെ വധിക്കാൻ ശ്രമം: മൂന്നുപേർ പിടിയിൽ

വൈക്കം: പൂത്തോട്ട പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പള്ളി സ്വദേശികളായ പ്രവീൺ, അർജുൻ, തെക്കൻപറവൂർ ചക്കുളം സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അർജുൻ ഊട്ടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ആറിന് വൈകിട്ട് ചെമ്പ് പൂത്തോട്ട പാലത്തിന് സമീപത്തെ ഷാപ്പിലായിരുന്നു സംഭവം. ബിഹാർ സ്വദേശി സീതാറാം സാഹ്നി (33) ആണ് ആക്രമണത്തിനിരയായത്. ഇയാളെ ഷാപ്പിനുള്ളിൽ വച്ച് ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾ പിന്നീട് ഷാപ്പിന് പുറത്തുവച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.

വൈക്കം എസ്ഐ പി.വി. മനോജിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ മധു, അനീഷ്, സാം, വിപിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Ernakulam

കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട : റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 116 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി‍/അങ്കമാലി: കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് 116.37 കിലോ കഞ്ചാവുമായി സഹോദരങ്ങളുള്‍പ്പെടെ നാലു ഒഡീഷ സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലക്ഷ്മണ്‍ പത്ര (39), ബല്‍ഭദ്ര ധരുവ (30), തരസ്വര്‍ പത്ര (36), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്‌സൈസ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

11 ബാഗുകളിലായി 58 പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്ഷ്മണ്‍ പത്രയും തരസ്വര്‍ പത്രയും സഹോദരങ്ങളാണ്. അങ്കമാലി പാലിശേരിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ഒന്നേകാല്‍ കോടി വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സതീഷ് പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെട്ടെ റാക്കറ്റിനാണ് ഇവര്‍ കഞ്ചാവ് കൈമാറാനിരുന്നതെന്ന് സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ വിളി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നത് ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയില്‍നിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതിന് ഒരാള്‍ക്ക് 30,000 രൂപയാണ് ലഭിച്ചിരുന്നത്.

തൃശൂരില്‍ ട്രെയിന്‍ ഇറങ്ങി അവിടെനിന്ന് കറുകുറ്റിയില്‍ എത്തിയതായാണ് പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഇവരുടെ പക്കല്‍നിന്ന് ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ എക്‌സൈസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. അങ്കമാലി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസ്, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. ബിജു, പി.എന്‍. സുരേഷ് ബാബു, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.എ. ഷിബു, വി.ബി. രാജേഷ്, എ.പി. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. നൗഫല്‍, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Ernakulam

പ്രവീണ്‍ നെട്ടാരു വധക്കേസ് : കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എന്‍ഐഎ പിടികൂടി

കൊച്ചി: മംഗലാപുരത്തെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുവര്‍ഷമായി എറണാകുളം പള്ളുരുത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ നാസിറിനെ (41) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.

കര്‍ണാടകത്തിലെ കുടക് ജില്ലയിലെ സോമ്വാര്‍പെട്ട് സ്വദേശിയായ ഇയാള്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ മുഖ്യപ്രതികളിലൊരാളാണ്. സംസ്ഥാന പോലീസ് അറിയാതെയാണ് ബംഗളൂരുവില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഇയാളെ പിടികൂടിയത്.

കൊലപാതകത്തിന് ശേഷം കര്‍ണാടക വിട്ട ഇയാള്‍ പ്രാദേശിക സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു. ബംഗളൂരുവില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കേസില്‍ പ്രതിയായ ബല്‍ത്തങ്ങാടി സ്വദേശി പടങ്ങാടി സ്വദേശി നൗഷാദിനെ (32) തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. 2022 ജൂലൈ 26നാണ് യുവമോര്‍ച്ചയുടെ നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്.

Ernakulam

‘യുവാക്കളെ നാട്ടില്‍ നിര്‍ത്താന്‍ ഉതകുന്ന തൊഴില്‍പഠന അന്തരീക്ഷം ഒരുക്കും’

കൊച്ചി: പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന യുവാക്കളെ നാട്ടില്‍ നിര്‍ത്താന്‍ ഉതകുന്ന മികച്ച തൊഴില്‍പഠന അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഹൈബി ഈഡന്‍ എംപിയുടെ എംപി അവാര്‍ഡ് 2026 ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഡെമോഗ്രാഫിക് ഡിവിഡന്‍ഡ് അഥവാ ഉത്പാദനക്ഷമതയുള്ള യുവജനസമ്പത്ത് വലിയ രീതിയില്‍ കുറഞ്ഞുവരികയാണ്. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനായി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തിലെ തൊഴില്‍ മാറ്റങ്ങള്‍ നിരീക്ഷിച്ച് അതിനനുസരിച്ച് നമ്മുടെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

മനുഷ്യബുദ്ധിയെപ്പോലും മറികടക്കുന്ന രീതിയിലേക്ക് എഐ വളരുന്ന കാലമാണ്. പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി ഉറപ്പാക്കാന്‍ കോര്‍പറേറ്റുകളുമായും അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച 2100 കുട്ടികളാണ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. ഹൈബി ഈഡന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥി ആയിരുന്നു.

ഉമ തോമസ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റാഷിദ് ഉള്ളംപിള്ളി, കളക്ടര്‍ ജി. പ്രിയങ്ക, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ടോം ജോസഫ്, രാജഗിരി കോളജ് പ്രിന്‍സിപ്പൽ ഫാ. ജയ്‌സണ്‍ പോള്‍ മുളരിക്കല്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ernakulam

നിർത്തിയിട്ടിരുന്ന ടാറിംഗ് യന്ത്രത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു

അരൂർ: ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടാറിംഗ് യന്ത്രത്തിൽ കാറിടിച്ചു കയറി യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കോടംതുരുത്ത് കൊല്ലേരിത്താഴത്ത് ലിതിനാ(28)ണ് മരിച്ചത്. പരിക്കേറ്റ കോടംതുരുത്ത് സ്വദേശികളായ അമൽ (28) , അഭിജിത്ത് (26), ആദിഷ് (28), മരട് സ്വദേശി പ്രവീൺ ( 28 ) എന്നിവരെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി 11ന് എരമല്ലൂർ കൊച്ചുവെളി കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. മരടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. മരിച്ച ലിതിന്‍റെ സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വളമംഗലം തിരുഹൃദയ ദേവാലയത്തിൽ നടക്കും.

Ernakulam

കല്ലൂർക്കാട് ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം : കാടുകയറി നശിക്കുന്നു

കല്ലൂർക്കാട്: ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടവും പരിസരവും ഉപേക്ഷിക്കപ്പെട്ട നിലയിൽ. കല്ലൂർക്കാട് ടൗണിന്‍റെ ഹൃദയഭാഗത്തുള്ള ഇരുനില കെട്ടിടവും ഒരേക്കറോളമുള്ള സ്ഥലവുമാണ് അനാഥമായ നിലയിൽ നശിക്കുന്നത്.

വീടുകളിലും ഓഫീസുകളിലും ലാൻഡ് ഫോൺ സംവിധാനം കാര്യക്ഷമമായിരുന്നപ്പോൾ ഓഫീസ് സദാ തിരക്കു നിറഞ്ഞിരുന്നു. സെൽ ഫോൺ സംവിധാനമായതോടെ ലാൻഡ് ഫോണുകൾ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മിക്ക എക്സ്ചേഞ്ചുകളും അടച്ചിട്ട നിലയിലാണ്. പ്രവർത്തന സജ്ജമാക്കാവുന്ന ക്വാർട്ടേഴ്സും ഇതോടനുബന്ധിച്ചുണ്ട്. കല്ലൂർക്കാട് ടൗണിലെ സർക്കാർ, പൊതു സ്ഥാപനങ്ങൾ പലതും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ഇവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ പലരും പ്രദേശങ്ങളിലെ വാടക വീടുകളിലാണ് താമസിക്കുന്നത്. ഇതര സ്ഥലങ്ങളിലെ പൊതു സ്ഥാപനങ്ങളെ പുന: സജ്ജീകരിക്കുന്നതിനും ആവശ്യമുള്ള ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിനും വിശാലമായ കെട്ടിടം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാടു വളർന്നതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടാകുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്. കെട്ടിടവും പരിസരവും ശുചീകരിച്ച് പുനരുപയോഗ സജ്ജമാക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

Ernakulam

ചെറുപുഷ്പ മിഷൻലീഗ് രൂപത വാർഷികം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപത 62-ാമത് വാർഷികവും 63-ാമത് കൗൺസിലും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്നു. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്‍റ് സജിൽ ജോർജ് കല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.

മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ജെറി ജി .അറയ്ക്കൽ പ്രവർത്തനവർഷ റിപ്പോർട്ടും, ജനറൽ ഓർഗനൈസർ ജിജോ തോമസ് പ്രവർത്തന വർഷ മാർഗരേഖയും അവതരിപ്പിച്ചു.

രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, റീജിയണൽ ഓർഗനൈസർ ആൽബിൻ ജോയ്സൺ, രൂപത ജോ. ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനവും മികച്ച ശാഖകൾക്കും മേഖലകൾക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.

Ernakulam

ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങൾ ഉൾപ്പെടുത്തി ‌ കോതമംഗലത്ത് ടൂറിസം പദ്ധതി നടപ്പാക്കും: ഷിബു തെക്കുംപുറം എംഎൽഎ

കോതമംഗലം: ഇഞ്ചത്തൊട്ടിയുടെയും മാമലക്കണ്ടത്തിന്‍റെയും പ്രകൃതി ഭംഗിയും വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി കോതമംഗലത്ത് ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. അതിലൂടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിൽ-വരുമാന അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.

മണ്ഡല പര്യടനത്തിനിടെ മുൻപ് എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലും മാമലക്കണ്ടത്തും ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ഇഞ്ചത്തൊട്ടി പാലത്തിന്‍റെ നിർമാണം യാഥാർഥ്യമാക്കുന്നതിനും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.

വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും പറഞ്ഞു. വന്യമൃഗ ശല്യം മൂലം ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

Ernakulam

ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിനവും കരയ്ക്കു കയറ്റാനായില്ല

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കു കയറ്റനായില്ല. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നിരക്ഷാസേനയും വനപാലകരും ചേര്‍ന്ന് ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ജഡം വലിച്ചുകയറ്റാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

പുഴയുടെ നടുവിലെ പാറയിലാണ് ജഡം കിടക്കുന്നത്. ഉദേശം 20 വയസ് പ്രായമുള്ള കൊമ്പന്‍റെ ജഡമെന്നാണ് നിഗമനം. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. തൊലിയും മാംസവും അഴുകി തുടങ്ങിയ നിലയിലാണ്. രൂക്ഷഗന്ധവും ഉണ്ട്. പുഴയുടെ ഇരുതീരത്തുനിന്നും 100 മീറ്ററോളം അകലെയാണ് ജഡം കിടക്കുന്നത്.

പുഴ വെള്ളത്തിന്‍റെ തണുപ്പും ഇടവിട്ടുള്ള പാറക്കെട്ടുകളും ഇടക്കിടെ ജലനിരപ്പും ഒഴുക്കും കൂടുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട പ്രവൃത്തിക്കൊടുവില്‍ ആനയുടെ ജഡത്തില്‍ വടംകെട്ടി മരവുമായി ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ്. കൂടുതല്‍ വെള്ളവും ഒഴുക്കും വന്നാല്‍ ജഡം താഴേക്ക് ഒഴുകി പോകാതിരിക്കാനാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജഡം കരയില്‍ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Ernakulam

മുസിരിസ് പൈതൃക പദ്ധതി : ബോട്ടുകൾ തകരാറിലായിട്ട് മാസങ്ങൾ

പറവൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് ഉപയോഗപ്രദമാകേണ്ട ബോട്ടുകൾ തകരാർ പരിഹരിക്കാനാകാതെ തട്ടുകടവ് ജെട്ടിയിൽ കെട്ടിയിട്ടിട്ട് മാസങ്ങളാകുന്നു. പദ്ധതിക്കു കീഴിൽ ആകെയുള്ള 14 ബോട്ടുകളിൽ നാലെണ്ണം മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും സർവീസ് നടത്തുന്നത്. ഇതിൽ രണ്ട് വലിയ ബോട്ടും ഒരു സ്പീഡ് ബോട്ടും അഞ്ച് പേർക്ക് കയറാവുന്ന ഒരു വാട്ടർ ടാക്സിയുമാണുള്ളത്.

കാലാവധി കഴിഞ്ഞ ആറ് ബോട്ടുകൾ ലേലം ചെയ്ത് മെറ്റൽ സ്ക്രാപ് ട്രേഡിംഗ് കോർപ്പറേഷന് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തന്നെ വിറ്റെങ്കിലും ഇതുവരേയും തട്ടുകടവ് ജെട്ടിയിൽ നിന്ന് കൊണ്ടുപോയിട്ടില്ല. മാസങ്ങൾക്ക് മുമ്പ് എൻജിൻ തകരാറിലായതിനെ തുടർന്ന് നാല് ബോട്ടുകളും ജെട്ടിയിൽ കെട്ടിയിട്ടിട്ടുണ്ട്.ഇതിൽ രണ്ട് ബോട്ടുകളുടെ എൻജിൻ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാർ പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ തടസമായി.

മുസിരിസ് പദ്ധതിക്ക് കീഴിലെ പൈതൃക മ്യൂസിയങ്ങൾ സംയോജിപ്പിച്ച് 2015ൽ യുഡിഎഫ് ഭരണകാലത്താണ് ബോട്ട് സർവീസ് ആരംഭിച്ചത്. എറണാകുളത്ത് സർവീസ് നടത്തി കാലപ്പഴക്കം ചെന്ന ആറ് ബോട്ടുകളാണ് പറവൂരിലേക്ക് കൊണ്ടുവന്നത്. ഇവ അധികനാൾ കഴിയും മുമ്പേ തകരാറിലായി.

കാലാവധി പത്ത് വർഷം കഴിഞ്ഞവയായതിനാൽ ഇനി ഉപയോഗിക്കരുതെന്ന് ബോട്ടുകളുടെ പരിശോധന നടത്തിയ മാരിടൈം ബോർഡ് നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് പറവൂരിലെത്തിച്ചത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അഞ്ച് പുതിയ ബോട്ടുകൾക്ക് ഓർഡർ കൊടുത്തിരുന്നു.അത് രണ്ട് മാസത്തിനകം പറവൂരിലേക്ക് എത്തും.

Ernakulam

മിഷൻ ലീഗ് അതിരൂപത പ്രവർത്തനവർഷ ഉദ്ഘാടനവും പ്രേഷിതറാലിയും ഇന്ന്

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് എറണാകുളം -അങ്കമാലി അതിരൂപത പ്രവർത്തനവർഷ ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രേഷിത റാലിയും ഇന്ന് മേയ്ക്കാട് സെന്‍റ് മേരീസ് പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു 2.30ന് മധുരപ്പുറം സെന്‍റ് ജോർജ് കപ്പേളയിൽ നിന്നാരംഭിക്കുന്ന റാലിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിക്കും. ചെങ്ങമനാട് പോലീസ് എസ്എച്ച്ഒ എൻ.വി. ഷൈജു പങ്കെടുക്കും.

മേയ്ക്കാട് കാരക്കാട്ട്കുന്ന് സിയോൺ ഹാളിലെത്തുന്ന റാലിക്കുശേഷം പ്രവർത്തന വർഷ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട് നിർവഹിക്കും. അതിരൂപത പ്രസിഡന്‍റ് പോൾ ജോവർ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, അന്തർദേശീയ പ്രസിഡന്‍റ് ഡേവിസ് വല്ലൂരാൻ,

വികാരി ഫാ. ജോൺസൺ കൂവേലി, ഫാ. അനിൽ കിളിയേൽക്കുടി, സിസ്റ്റർ അംബിക, മേയ്ക്കാട് ഇടവക കേന്ദ്രസമിതി വൈസ് ചെയർമാൻ ബൈജു കോട്ടയ്ക്കൽ ടോജോ ജി. തറയിൽ, യു.കെ. പോളി എന്നിവർ പ്രസംഗിക്കും. മിഷൻ ലീഗ് അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കും.

Ernakulam

കാർ വീട്ടിലേക്ക് ഇടിച്ചുകയറി 

പറവൂര്‍: ഗോതുരുത്ത് കടല്‍വാതുരുത്ത് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി. ഗുരുവായൂരില്‍ നിന്ന് കുടുംബസമേതം വീട്ടിലേക്കു മടങ്ങിയ ചെറിയപല്ലംതുരുത്ത് സ്വദേശിയുടേതായിരുന്നു വാഹനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം.

ജംഗ്ഷനില്‍ നേരെ കാണുന്ന വലിയപറമ്പില്‍ ജോസിയുടെ വീടിന്‍റെ ഗേറ്റ് തകര്‍ത്ത് 15 മീറ്ററോളം കടന്ന് സിറ്റ്ഔട്ടിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. കുട്ടികള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്നു. യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.

Ernakulam

വല്ലം പാണംകുഴി റോഡില്‍ മരങ്ങള്‍ അപകടഭീഷണിയാകുന്നു

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്‌നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്‍റെ വലിയ കൊമ്പില്‍ തട്ടുന്നത് പതിവായിരിക്കുകയാണ്.

കാലാവസ്ഥ വ്യത്യാസമനുസരിച്ച് മഴയോടൊപ്പം വലിയ കാറ്റ് വീശുമ്പോള്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. നിരവധി സ്‌കൂള്‍ വാഹനങ്ങള്‍, ഇരുപതില്‍പരം ബസ് സര്‍വീസുകള്‍, വിവിധ സ്ഥാപനങ്ങളിലേക്കുള്ള കണ്ടെയ്‌നര്‍ അടക്കമുള്ള ഭാരവാഹനങ്ങളും പോകുന്ന റോഡാണിത്.

മരത്തിന്‍റെ വലിപ്പമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ കുറച്ച് വില്‍ക്കുവാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പെരിയാര്‍വാലി അധികൃതര്‍ പറയുന്നു.

Ernakulam

ഹൃദ്യാനുഭവമായി ഗസൽ...

കൊച്ചി: ചാവറ കൾച്ചറൽ സെന്‍ററിൽ പ്രശസ്ത ഗസല്‍ ഗായകനായ ഉസ്താദ് അഷ്‌റഫ് ഹൈദ്രോസ് അവതരിപ്പിച്ച ഗസല്‍, സംഗീതാസ്വാദകർക്കു ഹൃദ്യാനുഭവമായി. ചാവറ കൾച്ചറൽ സെന്‍ററിന്‍റെ മതസൗഹാർദവേദിയുടെ ആഭിമുഖ്യത്തിൽ സമവായം, സഹവർത്തിത്വം എന്ന ആശയത്തിൽ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ ചാവറ കൾച്ചറൽ സെന്‍റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ പ്രഭാഷണം നടത്തി.

ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് ഉസ്‌താദ്‌ അഷ്‌റഫ് ഹൈദ്രോസിനെ ആദരിച്ചു. കബീര്‍ ഹാര്‍മോണിയവും അഹമ്മദ് ഇബ്രാഹിം സിത്താറും അജ്‌മല്‍ റഹീം തബലയും ശ്രീക്കുട്ടന്‍ റിഥവുമായി പിന്നണിയിൽ അണിനിരന്നു.

Ernakulam

വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരായി മാറണം: ഡെപ്യൂട്ടി സ്പീക്കര്‍

പെരുമ്പാവൂര്‍: വിദ്യാര്‍ഥികള്‍ ലക്ഷ്യ ബോധവും സമൂഹ നിര്‍മിതിയില്‍ പങ്ക് വഹിക്കുന്നവരായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മനോജ് മൂത്തേടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

മനോജ് മൂത്തേടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.എന്‍. ബാലകൃഷ്ണന്‍, പി.എം.എ. സലാം, ഇ.വി. നാരായണന്‍ മാഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ജോണ്‍ ജെ മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മാജിക്ക് പ്രദര്‍ശനവും നടത്തി.

Ernakulam

കുട്ടികളെ നശിപ്പിക്കാന്‍ ലഹരി മാഫിയ ആസൂത്രിത പ്രവര്‍ത്തനം നടത്തുന്നു: മന്ത്രി ചെന്നിത്തല

കൊച്ചി: മാതാപിതാക്കളുടെ ജോലിയും അധ്യാപകരുടെ അധിക ജോലിഭാരവും കാരണം കുട്ടികളുടെ മാനസിക സമ്മർദം മനസിലാക്കാനുള്ള സാഹചര്യം കുറഞ്ഞുവരുന്നതാണ് ലഹരിയുടെ ഉപയോഗത്തിലേക്ക് കുരുന്നുകള്‍ തള്ളപ്പെടാന്‍ കാരണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ഭാവി തലമുറയായ കുട്ടികളെ നശിപ്പിക്കാന്‍ ആസൂതിത പ്രവര്‍ത്തനങ്ങളാണ് ലഹരി മാഫിയ നടത്തുന്നത്.

ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചതിനു ശേഷം നൂറുകണക്കിന് അമ്മമാരുടെ പരാതികള്‍ ദിവസവും ലഭിക്കുന്നത് ലഹരി ഉപയോഗത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു. നാടിന്‍റെ രക്ഷയ്ക്കും കുട്ടികളുടെ ശോഭനമായ ഭാവിക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹം ഒറ്റക്കെട്ടായി ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.

പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ രക്ഷിതാക്കളും കുട്ടികളും കുടുംബ സമേതം സമ്മതപത്രം നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. മിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ലോഗോ പ്രകാശനവും തൂഫാന്‍ വാരിയര്‍ ബാഡ്ജിന്‍റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

Ernakulam

പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം.

ജഡത്തിന് ആറു ദിവസത്തെ പഴക്കം കണക്കാക്കുന്നു. ആനയുടെ മസ്തകത്തില്‍ കൊമ്പുരണ്ടും ഉണ്ടായിരുന്നില്ല. മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഉദേശം അര കിലോമീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറയിലാണ് ജഡം കിടന്നിരുന്നത്.

ഇന്നലെ രാവിലെയാണ് പുഴയുടെ നടുഭാഗത്ത് പാറയില്‍ തങ്ങിയനിലയില്‍ ജഡം കിടക്കുന്നത് കണ്ടത്. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയതാവാനാണ് സാധ്യതയെന്ന് വനം അധികൃതര്‍ പറഞ്ഞു.

വനപാലകര്‍ ജഡം കരയ്‌ക്കെത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ഉച്ചയോടെ അഗ്നി രക്ഷാസേന എത്തി വടംകെട്ടി പുഴയില്‍ ഇറങ്ങി ആനയ്ക്ക് സമീപത്ത് എത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴുക്കും കാരണം വലിച്ച് കരയ്ക്കെത്തിക്കാനായില്ല.

മൂന്നു ദിവസമായി ശക്തമായ മഴ കാരണം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതും ഒഴുക്കും ദൗത്യത്തിന് വെല്ലുവിളിയായത്. മണിക്കൂറുകള്‍ ശ്രമം നടത്തി. ആനയെ വലിച്ച് നീക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കാരണം ഇന്നലെ വൈകിട്ട് 6.30 ഓടെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ, അസിസ്റ്റന്‍റ് ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ദിഖ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം . ഇന്ന് രാവിലെ ആനയെ കരകയറ്റാനുള്ള ദൗത്യം പുനരാരംഭിക്കും.

 

Ernakulam

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കുമ്പളങ്ങി സ്വദേശി മാനുവലിന്‍റെ ബൈക്കാണ് തൃക്കാരിയൂര്‍ മലയിന്‍കീഴ് റോഡില്‍ ഇന്നലെ വൈകുന്നേരം കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

കെട്ടിട നിര്‍മാണ തൊഴിലാളിയായ മാനുവല്‍ വീട്ടിലേക്ക് പോകുകയായിരുന്നു. കാര്‍ബറേറ്ററിന്‍റെ ഭാഗത്താണ് ആദ്യം തീ കണ്ടത്. ഉടന്‍ നിറുത്തി കെടുത്താന്‍ ശ്രമിച്ചപ്പോഴേക്കും തീ ആളിപടര്‍ന്നു. സമീപവാസിയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.

പിന്നീട് പോലീസും സ്ഥലത്തെത്തി. തൃക്കാരിയൂര്‍ മലയിന്‍കീഴ് റോഡില്‍ കുറച്ചുനേരം ഗതാഗത തടസവും ഉണ്ടായി. ഫയര്‍ഫോഴ്‌സ് തീ അണച്ചെങ്കിലും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.

Ernakulam

ബൈബിള്‍വായന ശീലമാക്കണം : ശ്രേഷ്ഠ ബാവ

കോതമംഗലം: ദൈവത്തോടൊപ്പം നില്‍ക്കുമ്പോഴാണ് നമ്മില്‍ ദൈവത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുകയെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.

ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറിയുടെ 70ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കോതമംഗലം ബ്രാഞ്ചിന്‍റെ 50ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.

ദൈവത്തില്‍ നിന്ന് അകലുകയെന്നാല്‍ മനുഷ്യനില്‍നിന്ന് അകലുകയെന്നതാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്താന്‍ ബൈബിള്‍വായന ശീലമാക്കണമെന്ന് ബാവ ഓര്‍മിപ്പിച്ചു.

ബൈബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഡോ.കവിറ്റോ ഷിമോ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് വി.എസ്. ഫ്രാന്‍സിസ്, ഡോ.സാമുവല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത,

സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ മെത്രാപ്പോലീത്ത ഡോ.എബ്രഹാം ചാക്കോ, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ഷിബു തെക്കുംപുറം എംഎല്‍എ, ഓക്‌സിലിയറി സെക്രട്ടറി ജേക്കബ് ആന്‍റണി കൂടത്തിങ്കല്‍, ട്രഷറര്‍ ഡോ.സാബു ടി.തോമസ്, പ്രഫ. ബേബി എം.വര്‍ഗീസ്, കെ.സി. ഉമ്മന്‍, വൈ.റെജി, ഡോ. സി.ഐ. ഡേവിഡ് ജോയി, സ്റ്റാര്‍ലാ ലൂക്കോ, ജേക്കബ് ജോണ്‍, ഡോ.സന്തോഷ് ജോണ്‍, അഡ്വ. ടി.ജെ. ജോര്‍ജ്, ഡോ.കോശി എം.ജോണ്‍, ഡോ.ആഷ്‌ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ബൈബിള്‍ സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ യൂണിറ്റുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

Ernakulam

ദേശീയ പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മൂവാറ്റുപുഴ : കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കടാതി അമ്പലംപടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നും എറണാകുളത്തേക്ക് ശീതളപാനീയങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനും കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ സമീപത്തെ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്നി വാനിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കോലഞ്ചേരി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.

Ernakulam

ജനവാസ മേഖലയിലെ കള്ളുഷാപ്പ്: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സിയോന്‍ നഗറില്‍ പുതുതായി തുറക്കുന്ന കള്ളുഷാപ്പിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ജനകീയ സമരം കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്‍റ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധയോഗത്തില്‍ ഷാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ സമരം തുടരാന്‍ തീരുമാനിച്ചു. സമരപന്തലില്‍ മലര്‍വാടി ബാലസഭയിലെ കുട്ടികളും പ്രതിഷേധമായി എത്തിയിരുന്നു.

ജനകീയ പ്രതിരോധ സമിതി മേഖല കണ്‍വീനര്‍ പി.പി. ഏബ്രഹാം, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാജു കുന്നപ്പിള്ളി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജി സാജു, കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രസിഡന്‍റ് പി.പി. ജോളി, പഞ്ചായത്തംഗങ്ങളായ തേജസ് ജോണ്‍, രതീഷ് ചങ്ങാലിമറ്റം, ജിഷ പുള്ളോര്‍ക്കുടി എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു

വൈപ്പിന്‍: പുതുവൈപ്പ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ തിരകളില്‍പ്പെട്ട വഞ്ചി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ പള്ളത്ത് സാബു (57), അറക്കല്‍ സെബാസ്റ്റ്യന്‍ (ദേവസി 70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പുലര്‍ച്ചെ അഞ്ചോടെ അഞ്ചു പേരും വഞ്ചിയില്‍ കടലില്‍ പോയതായിരുന്നു. ലൈറ്റ് ഹൗസിനു പടിഞ്ഞാറു വല ഇടുന്നതിനിടെ വലിയൊരു തിര വന്നിടിച്ച് വഞ്ചി മുങ്ങിപ്പോയി. അഞ്ചുപേരും തെറിച്ചു വെള്ളത്തില്‍ വീണു. ഒരാള്‍ നീന്തി മറ്റൊരു വഞ്ചിയില്‍ കയറി രക്ഷപ്പെട്ടു. ബാക്കി നാലു പേര്‍ കര ലക്ഷ്യമാക്കി കിഴക്കോട്ട് നീന്തി. കര തൊടുന്നതിന് മുമ്പ് മറ്റൊരു തിര ശക്തമായി വന്നിടിച്ചതോടെ സെബാസ്റ്റ്യനെയും സാബുവിനെയും പിന്നീട് കണ്ടെത്തിയില്ലെന്ന് രക്ഷപ്പെട്ട പുളിക്കല്‍ രാജു പറഞ്ഞു.

ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിപിഒ നിസാര്‍, സീ ഗാര്‍ഡുമാരായ ബൈജു, ജിപ്‌സന്‍, മുളവുകാട് പോലീസ്, ഞാറക്കല്‍ പോലീസ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ രണ്ട് മൃതദേഹങ്ങളും തെക്കു ഭാഗത്തായി തീരത്തടിയുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം സംസ്‌കരിച്ചു. സാബുവിന്‍റെ ഭാര്യ ശോഭ. മക്കള്‍: ഗ്രീഷ്മ, വിഷ്ണു. മരുമകന്‍: നിഥിന്‍. സെബാസ്റ്റ്യന്‍റെ ഭാര്യ മേഴ്‌സി. മക്കള്‍: ജാക്‌സണ്‍, ലക്‌സി. മരുമകന്‍: പ്രദീപ്.

വിനയായത് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളെന്ന്

വൈപ്പിന്‍: വഞ്ചി മറിഞ്ഞ് നീന്തിയ മത്സ്യതൊഴിലാളികള്‍ക്ക് കെണിയായത് തീരത്തെ കെആര്‍എലിന്‍റെ പൊളിഞ്ഞ കോണ്‍ക്രീറ്റ് മതിലിന്‍റെഅവശിഷ്ടങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാതിഷ് സത്യന്‍ ആരോപിച്ചു. തിരമാലയില്‍പ്പെട്ട ഇരുവരും തീരത്തേക്ക് നീന്തുന്നതിനിടെ ഈ കോണ്‍ഗ്രീറ്റ് പാളിയിലേക്കാണ് തിരമാല ഇടിച്ചു കയറ്റിയത്. ഇതാണ് മരണത്തിന് കാരണമായതെന്നാണ് ഇദ്ദേഹം പറയുന്നത്.

മുമ്പ് പലപ്പോഴും മത്സ്യത്തൊഴിലാളികളുടെ വലകള്‍ ഈ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങളില്‍ തട്ടി കീറിപ്പോയി വന്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് ഉടന്‍ നീക്കിയില്ലെങ്കില്‍ ദുന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ernakulam

ആവേശമായി ‘വേൾഡ് കപ്പ് ' തലപ്പൊക്കം

കൊച്ചി: ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളമുയർത്തി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ യുണൈറ്റ് 8 സ്‌പോർട്സ് ഒഫീഷ്യൽ ഫിഫ ഫാൻ പാർക്ക് ഒരുങ്ങി. ആഘോഷങ്ങൾക്കു തുടക്കമിട്ടു പത്തടി ഉയരമുള്ള കൂറ്റൻ ഫിഫ ലോകകപ്പ് ട്രോഫി മാതൃക അനാവരണം ചെയ്തു.

ഈഗിൾസ് എഫ്‌സി കേരളയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച ഈ ഇൻസ്റ്റലേഷൻ റീജണൽ സ്പോർട്സ് സെന്‍റർ ഓണററി സെക്രട്ടറി എസ്.എ.എസ്. നവാസ് ഉദ്ഘാടനം ചെയ്തു.
ഫെറോകോൺ ദി കോൺക്രീറ്റ് ഫാക്ടറിയാണ് ആകർഷകമായ ട്രോഫിയുടെ മാതൃക നിർമിച്ചത്.

വലിയ ഇൻഡോർ എൽഇഡി സ്‌ക്രീനാണ് ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദർശനത്തിനായി ഫാൻ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. സെമി ഫൈനൽ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം, ഫൈനൽ മത്സരങ്ങൾ എന്നിവ ആരാധകർക്ക് ഇവിടെ ആസ്വദിക്കാനാകുമെന്നു ഈഗിൾസ് എഫ്‌സി കേരള ചെയർമാൻ ഷാഫി മേത്തർ വ്യക്തമാക്കി.

Ernakulam

മൈജി ഫ്യൂച്ചർ എപ്പിക് കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: "എക്‌സ്പീരിയൻസ് ഫസ്റ്റ് ദെൻ ഷോപ്പ് ' കൺസപ്റ്റുമായി മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂം കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മൈജിയുടെ ബ്രാൻഡ് അംബാസഡറും സിനിമാ താരവുമായ മഞ്ജു വാര്യർ, നടൻ ആസിഫ് അലി, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. ഹൈബി ഈഡൻ എംപി, മുഹമ്മദ് ഷിയാസ് എംഎൽഎ, മേയർ വി.കെ. മിനിമോൾ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

സാധാരണ ഷോപ്പിംഗിൽ നിന്ന് വ്യത്യസ്തമായി ഓരോ ഉത്പന്നവും എക്‌സ്പീരിയൻസ് ചെയ്ത് ഷോപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഈ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 35,000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി സജ്ജീകരിച്ച ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ലയൻസസ് ഷോറൂമാണിത്.

കോഴിക്കോടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ എപ്പിക് ഷോറൂമും. ആദ്യം ഷോറൂമിലെത്തിയ 500 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ പ്രൊഡക്റ്റുകൾ സ്വന്തമാക്കാനുള്ള അവസരം, ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,600 രൂപ ക്യാഷ്ബാക്ക്, ഓരോ മണിക്കൂറിലും പർച്ചേസ് ചെയ്തവരിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങൾ എന്നിവ മൈജി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ഭാവിയിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കും എപ്പിക് ഷോറൂമുകളുമായി മൈജി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ചെയർമാൻ എ.കെ. ഷാജി അറിയിച്ചു.

Ernakulam

ഓപ്പറേഷന്‍ തൂഫാന്‍ : 5.040 ഗ്രാം എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറസ്റ്റില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 5.040 ഗ്രാം എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറസ്റ്റില്‍. കോട്ടയം തലയോലപ്പറമ്പ് വിഷ്ണു നിവാസില്‍ വിശാലിനെ(24)യാണ് ഡാന്‍സാഫ് എസ്‌ഐ സി. അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കടവന്ത്ര എളംകുളം ഭാഗത്തെ ഹോട്ടലില്‍ നിന്ന് പിടികൂടിയ പ്രതിയില്‍ നിന്ന് 5.040 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുന്പ് ലഹരിമരുന്നുമായി പിടിയിലായ കെവിന്‍, സാദിഖ് എന്നിവരുമായി അടുത്ത ലഹരിമരുന്ന് ബന്ധം പുലര്‍ത്തുന്നയാളാണ് പ്രതി.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശാല്‍ അറസ്റ്റിലായത്. പ്രതികളുടെ ലഹരിമരുന്ന് ശൃംഖല കണ്ടുപിടിച്ച് കൂടുതല്‍ പ്രതികളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Ernakulam

മൂന്നാമത് റോ റോ വെസല്‍ ഉദ്ഘാടനം ഇന്ന്

കൊച്ചി: വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ കൊച്ചി നഗരസഭയുടെ മൂന്നാമത് റോ റോ വെസല്‍ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വൈപ്പിന്‍ റോ റോ ജെട്ടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് റോ റോ സൗജന്യ യാത്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മേയര്‍ വി.കെ. മിനിമോള്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആന്‍റണി പൈനുതറ, ടി.കെ. അഷ്‌റഫ്, അഡ്വ പി.എം. നസീമ, ഷാകൃത സുരേഷ് ബാബു, സീന, കെ.എ. മനാഫ്, ജിസ്മി ജെറാള്‍ഡ്, സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം പുതിയ റോ റോയുടെ ആദ്യ യാത്രയുടെ ഭാഗമാകും. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയും ഇതോടൊപ്പം ആരംഭിക്കും. കാല്‍നടയാത്രക്കാരായ സ്ത്രീകള്‍ക്കാണ് റോ റോയില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ റോ റോ വെസലില്‍ 14 ട്രക്കുകള്‍ക്കും 12 കാറുകള്‍ക്കും 50 യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

നിലവിലുള്ള റോ റോ സര്‍വീസിലെ പോരായ്മകള്‍ പരിഹരിച്ചുള്ളതാണ് പുതിയ റോ റോ വെസല്‍. പുതിയ റോ റോ സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി വഴിയുള്ള പശ്ചിമ കൊച്ചിയിലെ യാത്രാക്ലേശം കുറയുമെന്ന് മേയര്‍ പറഞ്ഞു.

Ernakulam

റിസോർട്ട് തൊഴിലാളിയുടെ കൊലപാതകം : മരിച്ചയാളും പ്രതിയും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ്

മുളന്തുരുത്തി: ആമ്പല്ലൂര്‍ ഞണ്ടുകാട് തുരുത്തില്‍ നിര്‍മാണത്തിലിരുന്ന റിസോര്‍ട്ടില്‍ തൊഴിലാളികളുടെ മദ്യപാനത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചയാളും പ്രതിയും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ്. കൊല്ലം മയ്യനാട് മുക്കം പുളിമൂട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് മീന്‍മുട്ടി ചുണ്ടാല്‍ ബിജു വിലാസത്തില്‍ ബിജുരാജ് (47) ആണ് മുളന്തുരുത്തി പോലീസിന്‍റെ പിടിയിലായത്.

വര്‍ക്കല സ്വദേശിയായ കോണ്‍ട്രാക്ടര്‍ മനാഫിന്‍റെ തൊഴിലാളികളായിരുന്നു ഇരുവരും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജുരാജും മുജീബും തമ്മില്‍ മദ്യപിച്ചതിന് ശേഷം വഴക്കിടുന്നത് പതിവായിരുന്നുവെന്നും ഇതുമൂലം ഇരുവരെയും ഒരുമിച്ച് ജോലിക്ക് നിയോഗിക്കാന്‍ മനാഫ് തയാറായിരുന്നില്ലെന്നുമാണ് പറയുന്നത്.

എന്നാല്‍ റിസോര്‍ട്ടിലെ വെല്‍ഡിംഗ് ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ടായതിനാലാണ് ഇരുവരെയും ഒരുമിച്ച് ജോലിക്കയച്ചത്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മുജീബിന്‍റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം ബിജുരാജ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വര്‍ക്കല സ്വദേശി രഞ്ജിത്താണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജുരാജ് ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. യഥാര്‍ഥ പേരും വിലാസവും മറച്ചുവച്ച് പോലീസിനെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.

സംശയം തോന്നാതിരിക്കാനായി ഐഡി കാര്‍ഡുകളും രേഖകളുമടങ്ങിയ പേഴ്‌സ്, പുഴയില്‍ എറിഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചെങ്കിലും പുഴയുടെ തീരത്ത് പൊങ്ങിക്കിടന്ന നിലയില്‍ പേഴ്‌സ് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുരാജിനെ തിരിച്ചറിഞ്ഞത്. ബിജുരാജിനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുള്ളതായി പറയുന്നു.

അതേസമയം കൊലപാതകം നടന്ന ഞണ്ടുകാട് തുരുത്തിലെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയാണെന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റെ കെ.ജി. രഞ്ജിത്ത് പറഞ്ഞു. നിര്‍മാണത്തിനെതിരെ നേരത്തേ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ജോലികള്‍ തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു. മരിച്ച മുജീബിന്‍റെ ഭാര്യ: സമീറ.

Ernakulam

വിദ്യാർഥികൾ പ്രതിസന്ധികളെ അവസരങ്ങളാക്കണം: മന്ത്രി രമേശ്

കൊച്ചി: പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. മലയാളികള്‍ ലോകത്തിന്‍റെ നെറുകയിലെത്തിയത് വിദ്യാഭ്യാസത്തിന്‍റെ കരുത്തിലാണ്. ജീവിതത്തില്‍ ഇംപോസിബിള്‍ എന്ന വാക്ക് ഉണ്ടാകരുത്. എല്ലാ കാര്യങ്ങളെയും എങ്ങനെ പോസിബിള്‍ ആക്കി മാറ്റാം എന്നാണ് വിദ്യാര്‍ഥികള്‍ ചിന്തിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

എറണാകുളം നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി ടി.ജെ. വിനോദ് എംഎല്‍എ ഏര്‍പ്പെടുത്തിയ എക്‌സലൻഡ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്‍മാര്‍ഗത്തിലൂടെ സഞ്ചരിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ വിദ്യാര്‍ഥി ജീവിതമെന്ന സുവര്‍ണകാലഘട്ടം പ്രയോജനപ്പെടുത്തണം.

ഓപ്പറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ മഹാ യജ്ഞത്തില്‍ വിദ്യാര്‍ഥികള്‍ അണിനിരക്കണം. വിദ്യാര്‍ഥികള്‍ തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും ജീവിതത്തില്‍ ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈബി ഈഡന്‍ എംപി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മജീഷ്യന്‍ സാമ്രാജിന്‍റെ പ്രത്യേക മാജിക് ഷോയും അരങ്ങേറി.

മണ്ഡലത്തിലെ 1500ല്‍ അധികം വിദ്യാര്‍ഥികള്‍ മികവ് 2026 എംഎല്‍എ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും പുരസ്‌കാരം നല്‍കി.

സെന്‍റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ വി.കെ. മിനിമോള്‍, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി വാര്യത്ത്, ഡിവിഷന്‍ കൗണ്‍സിലര്‍ അഗസ്റ്റിന്‍ സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക , സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Ernakulam

ചരിഞ്ഞ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു

കൊച്ചി: എംജി റോഡില്‍ വുഡ്‌ലാന്‍ഡ്‌സ് ജംഗ്ഷന് സമീപം അടിത്തറ ഉയര്‍ത്തുന്നതിനിടെ ജാക്കി തെന്നിമാറി ചരിഞ്ഞ സ്വകാര്യ വ്യക്തിയുടെ ഇരുനില കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികൾ തുടങ്ങി. കോര്‍പറേഷന്‍ സ്ട്രക്ചര്‍ എന്‍ജിനീയറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അടിത്തറ ബലപ്പെടുത്തിയ ശേഷമാകും പൊളിക്കല്‍ ആരംഭിക്കുക. അടിത്തറ ബലപ്പെടുത്തുന്നതിനുള്ള പണികളാണ് ഉടമയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ചത്.

നിലവിലുള്ള അവസ്ഥയില്‍ പെട്ടെന്ന് പൊളിക്കല്‍ നടത്തിയാല്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ അപകടമുണ്ടാകുമെന്നാണ് സ്ട്രക്ചര്‍ എന്‍ജിനീയറുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ആദ്യം അടിത്തറ ബലപ്പെടുത്തിയ ശേഷം ഘട്ടംഘട്ടമായി പൊളിച്ചു നീക്കാം എന്നു തീരുമാനിച്ചത്. ഏഴു മുതല്‍ പത്തു ദിവസത്തിനകം കെട്ടിടത്തിലെ ഷീറ്റുകളും മറ്റ് സാമഗ്രികളും നീക്കി നിര്‍മാണം പൂര്‍ണമായും പൊളിച്ചുമാറ്റാനാണ് ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടിത്തറ ഉയര്‍ത്തുന്നതിനിടെ കെട്ടിടം അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ച കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്‍റെഅടിസ്ഥാനത്തില്‍ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടും കെട്ടിട ഉടമയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മേയറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടുടമസ്ഥനെയും കരാറുകാരനെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും കെട്ടിടം പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

Ernakulam

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ : അടച്ചുപൂട്ടല്‍ നിലപാടില്‍ ഉറച്ച് കമ്പനി

കൊച്ചി: കോറോ ഹെല്‍ത്തിന്‍റെ കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ച് കമ്പനി. കൊച്ചിയിലും കോഴിക്കോടുമായി 830ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് അറിയിച്ച സര്‍ക്കാര്‍ കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ചര്‍ച്ചയില്‍ അന്തിമ തീരുമാനം ആകാതെ വന്നതോടെ 20ന് ചര്‍ച്ച വീണ്ടും തുടരും. കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ ഈ ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുക്കും. അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.

ഇതിന്‍റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ 13ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് കമ്പനി അടച്ചുപൂട്ടലിന് കാരണമായി ചര്‍ച്ചയില്‍ ഉന്നയിച്ചത്.

എന്നാല്‍ രേഖകളില്‍ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സര്‍ക്കാര്‍ തള്ളി. മുമ്പ് നടന്ന ചര്‍ച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണ് കമ്പനി സ്വീകരിച്ചിരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍, കോറോ ഹെല്‍ത്ത് ജീവനക്കാരുടെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കോറോ ഹെല്‍ത്ത് മാനേജ്‌മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മന്തി ബിന്ദു കൃഷ്ണ

രാജ്യത്തെ നിലവിലുള്ള ലേബര്‍ നിയമപ്രകാരം വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് 60 ദിവസം മുമ്പ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. അവസാനം വന്നവര്‍ ആദ്യം പുറത്തേക്ക് എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.

എന്നാല്‍ കോറോ ഹെല്‍ത്തിന്‍റെ കാര്യത്തില്‍ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളില്‍ തന്നെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റാന്‍ കമ്പനി തയാറാകണം. കമ്പനിയുടെ പുതിയ പ്രോജക്ടുകള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കമ്പനി പറയുന്നത്

അമേരിക്കയുടെ ഭരണമാറ്റത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഇതിനാല്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല.

എന്ത് സഹായവും ചെയ്യാമെന്ന് സര്‍ക്കാര്‍

വിഷയത്തില്‍ കമ്പനി അധികൃതരുമായി 20ന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇന്നലെ എറണാകുളം കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ നിലനില്‍പ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരെ അറിയിച്ചു.

കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാർ തീരുമാനമെന്നും മന്ത്രി അധികൃതരെ ധരിപ്പിച്ചു.

 

 

 

Ernakulam

പുകവലി ശീലം മെഡിക്ലെയിം നിരസിക്കാൻ കാരണമാകില്ലെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: ഇൻഷ്വറൻസ് പോളിസിയിലെ ഒഴിവാക്കൽ വ്യവസ്ഥകൾ കൃത്യമായ മെഡിക്കൽ തെളിവുകളില്ലാതെ വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്കെതിരെ പ്രയോഗിക്കാൻ കഴിയില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

രോഗി മുൻപ് പുകവലിച്ചിരുന്ന ആളാണ് എന്ന ആശുപത്രി രേഖയിലെ പരാമർശം മാത്രം ചൂണ്ടിക്കാണിച്ച് മെഡിസെപ്പ് ഇൻഷ്വറൻസ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ്, തന്‍റെ പിതാവിന്‍റെ ചികിത്സാ ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ഓറിയന്‍റൽ ഇൻഷ്വറൻസ്, മെഡി സെപ് കമ്പനികൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരിയുടെ പിതാവ് ജോസ് മത്തായിയെ അന്നനാളത്തിലെ അർബുദത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ചികിത്സയ്ക്കായി 4,63,928 രൂപ ചെലവായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് പദ്ധതി പ്രകാരം ക്ലെയിം സമർപ്പിച്ചു. എന്നാൽ, രോഗി മുമ്പ് പുകവലിച്ചിരുന്ന ആളാണെന്നും അത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ പോളിസി പരിധിയിൽ വരില്ലെന്നുമുള്ള ഒഴിവാക്കൽ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഓറിയന്‍റൽ ഇൻഷ്വറൻസ് കമ്പനിയും മെഡിസെപ്പും ക്ലെയിം നിരസിക്കുകയായിരുന്നു.

രോഗി വർഷങ്ങൾക്ക് മുമ്പ് പുകവലി നിർത്തിയതാണെന്നും നിലവിലെ അർബുദ രോഗത്തിന് കാരണം പുകവലി തന്നെയാണെന്ന് സ്ഥാപിക്കുന്ന യാതൊരുവിധ മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കാൻ ഇൻഷ്വറൻസ് കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇൻഷ്വറൻസ് കരാറുകളിലെ വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ, അതിന്‍റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നൽകണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി.

അടിയന്തിര ഘട്ടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ ആനുകൂല്യം ഇത്തരം ബാലിശമായ കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇൻഷ്വറൻസ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഉത്തരവിൽ കോടതി വ്യക്തമാക്കി.

ഇൻഷ്വറൻസ് കമ്പനിയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ രമാവധി തുകയായ 3,00,000 രൂപയും ഇൻഷ്വറൻസ് നിഷേധിച്ചതുമൂലം ഉണ്ടായ മാനസിക വിഷമങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനും നഷ്ടപരിഹാരമായി 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയിൽ ഹാജരായി

Ernakulam

സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂര മർദനം; സഹോദരനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു

ആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജോമോളാണ് മർദനത്തിനിരയായത്. പരാതിയെ തുടർന്ന് ജോമോളുടെ സഹോദരൻ ആലങ്ങാട് കുന്നേൽ സ്വദേശി ജോയ്സൺ, ഇയാളുടെ ഭാര്യ റെയ്ന എന്നിവർക്കെതിരെയാണ് ആലങ്ങാട് പോലീസ് കേസെടുത്തത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സഹോദരനും ഭാര്യയും ചേർന്നു യുവതിയെ ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ ജോമോൾ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

കുടുംബ തർക്കമാണു മർദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാല മോഷണം പോയതായി ആരോപണം ഉയർന്നത്. ഇതോടെ വീട്ടിൽ തർക്കമുണ്ടായി. മാല എടുത്തിട്ടില്ലെന്നു സഹോദരി പറഞ്ഞെങ്കിലും സഹോദരനും ഭാര്യയും അതു കൂട്ടാക്കിയില്ല. ഇതോടെ ജോമോൾ പോലീസിൽ പരാതി നൽകാൻ ഇറങ്ങുമ്പോഴാണ് ഇരുവരും ചേർന്നു ക്രൂരമായി മർദിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ മാല കട്ടിലിന്‍റെ അടിഭാഗത്തു നിന്നു കണ്ടെത്തി.

കൂടാതെ ഈ മാല മുക്കുപണ്ടം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. സഹോദരിയെ കുടുക്കാൻ കണ്ടെത്തിയ മാർഗമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരി ആതിരയ്ക്കും ആക്രമണത്തിൽ പരിക്കേതായി പരാതിയുണ്ട്.

Ernakulam

മെട്രോ: റോഡിലെ നിരപ്പുവ്യത്യാസം പരിഹരിക്കാന്‍ 10 കോടിയുടെ പദ്ധതി

കൊച്ചി: സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ മെട്രോ റെയില്‍ തൂണുകള്‍ക്കരികിലെ നിരപ്പുവ്യത്യാസം പരിഹരിച്ച് ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്താന്‍ പദ്ധതി തയാറാക്കിയതായി ഇതു സംബന്ധിച്ച വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു.

പ്രധാനമായും അറ്റകുറ്റപ്പണികള്‍ വേണ്ട വൈറ്റില മെട്രോ സ്റ്റേഷന്‍ മുതല്‍ പനമ്പിള്ളി നഗര്‍ വരെയുള്ള 3.10 കിലോമീറ്റര്‍ ഭാഗത്തടക്കം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ പത്ത് കോടിയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. കോര്‍പറേഷന്‍റെ സാമ്പത്തിക പരിമിതി കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഹര്‍ജി കോടതി 17ന് പരിഗണിക്കും.

300 മില്ലിമീറ്റര്‍ വരെ വ്യത്യാസമുണ്ടെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നേരിട്ടുള്ള പരിശോധനയില്‍ സമിതി കണ്ടെത്തി. നിലവിലെ ഉപരിതലം നീക്കം ചെയ്ത് പുതിയ പാളികള്‍ വിരിച്ച് റോഡ് ബലപ്പെടുത്താനാണ് തീരുമാനം. റോഡ് മാര്‍ക്കിംഗുകളും റിഫ്‌ളക്ടീവ് സ്റ്റഡുകളും ഇതിന്‍റെ ഭാഗമായി സ്ഥാപിക്കും. മെട്രോ പില്ലറിന് ഇരുവശത്തുമായി ഇത്തരം പ്രശ്‌നമുള്ളിടത്ത് നാലു മീറ്റര്‍ വീതിയിലാണ് ചുരണ്ടി മാറ്റേണ്ടത്. ഇതിനനുസരിച്ച് പാതയുടെ ആകെ വീതിയായ 11 മീറ്ററിലും നിരപ്പുവരുത്തണം.

വിഷയം സംബന്ധിച്ച് സൂപ്രണ്ടിംഗ് എന്‍ജിനീയറും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടും പൊതുമരാമത്ത് വകുപ്പിന് നല്‍കിയ കത്തുകളും ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കും സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

Ernakulam

തീര്‍പ്പാകുന്നില്ല; ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

കൊച്ചി: ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളം, ആലുവ, പറവൂര്‍ താലൂക്കുകളിലാണ് ഏറ്റവുമധികം അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഇതില്‍തന്നെ കണയന്നൂര്‍ താലൂക്കിലാണ് ഏറ്റവുമധികം. 13,741 അപേക്ഷകളണ് ഇവിടെയുള്ളത്. അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക കര്‍മ പദ്ധതി ആരംഭിച്ചു.

ഇതിന്‍റെ ഭാഗമായി തരംമാറ്റ ചുമതലയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ ദൈനംദിന ടാര്‍ഗെറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും നിശ്ചിത എണ്ണം ഫയലുകള്‍ ഇവര്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഡെപ്യൂട്ടി കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍ എന്നിവരുടെ വിവേചനാധികാരത്തിന് അനുസൃതമായാണ് വര്‍ക്ക് ഫ്രം ഹോം ക്രമീകരണവും ടാര്‍ഗെറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നടപടികളുടെ പുരോഗതി ദിവസവും നേരിട്ട് ജില്ലാ കളക്ടര്‍ വിലയിരുത്തും.

താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്
(കഴിഞ്ഞ എട്ട് വരെയുള്ളത്‍)

കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ ആകെ 8,700 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 1,400 അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടതില്‍ 262 എണ്ണം പൂര്‍ത്തിയാക്കി

കൊച്ചി താലൂക്കില്‍ ആകെ 4,135 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. 1,100 അപേക്ഷകള്‍ ലക്ഷ്യമിട്ടതില്‍ 142 എണ്ണം ഇതുവരെ പൂര്‍ത്തിയാക്കി

കുന്നത്തുനാട് താലൂക്കില്‍ ആകെ 8,647 അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ട്. ഇവിടെ 1,400 അപേക്ഷകള്‍ ലക്ഷ്യമിട്ടതില്‍ 129 എണ്ണം ഇതുവരെ തീര്‍പ്പാക്കി

കണയന്നൂര്‍ താലൂക്കില്‍ 13,741 അപേക്ഷകള്‍. ഇതില്‍ 1,400 അപേക്ഷകള്‍ ലക്ഷ്യമിട്ടതില്‍ 407 എണ്ണം പൂര്‍ത്തിയാക്കി

ആലുവ താലൂക്കില്‍ ആകെ 11,876 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. 1,400 അപേക്ഷകള്‍ ലക്ഷ്യമിട്ടതില്‍ 167 എണ്ണം പൂര്‍ത്തിയാക്കി

പറവൂര്‍ താലൂക്കില്‍ ആകെ 10,824 അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ട്. ലക്ഷ്യമിട്ട 1,400 അപേക്ഷകളില്‍ 298 എണ്ണമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്

 

 

Ernakulam

ലുലു ഓണ്‍ സെയില്‍ ഇന്നും നാളെയും കൂടി

കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലുമാളില്‍ തുടങ്ങിയ ഈ വര്‍ഷത്തെ ലുലു ഓണ്‍ സെയില്‍ ഇനി രണ്ട് ദിവസം കൂടി. നാളെ വരെ കിഴിവ് വില്‍പ്പന തുടരും.
ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഓഫര്‍ മേളയുടെ ഭാഗമാണ്.

മെഗാ സെയിലിന്‍റെ ഭാഗമായി മാള്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പകുതി വില ഓഫറില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് മാളിലെ തിരക്കും വര്‍ധിച്ചു. ഫ്‌ളാറ്റ് ഫിഫ്റ്റി വില്‍പ്പനയെ ഉത്സവമാക്കിയാണ് ഉപഭോക്താക്കളുടെ പങ്കാളിത്തം.

പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി ലുലു ഫാഷന്‍ സ്‌റ്റോറില്‍ വിവിധ ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സര്‍വീസുകള്‍ രാത്രി 12.15 വരെ അധിക സര്‍വീസുകള്‍ നടത്തുണ്ട്. ലുലു ഓണ്‍ സെയില്‍ ഓഫര്‍ വില്‍പ്പന നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

Ernakulam

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഭക്ഷണമാലിന്യം ഇനി വളമാകും

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ ഭക്ഷണമാലിന്യങ്ങള്‍ ഇനി മുതല്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ബയോ കമ്പോസ്റ്റര്‍ ബിന്‍ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിന്‍റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും മാലിന്യമുക്തമാക്കുന്നതിനൊപ്പം, ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും ശാസ്ത്രീയവുമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെഎസ്ആര്‍ടിസിയിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും നല്‍കി.

ചടങ്ങില്‍ കൊച്ചിന്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന ഗോകുലന്‍ അധ്യക്ഷയായി.

Ernakulam

പറവൂരിൽ നിരവധി തെരുവുനായ്ക്കളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

പറവൂർ: നിരവധി തെരുവുനായ്ക്കളെ ഓടിച്ചിട്ടു കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ മൂന്നാം വാർഡിലെ പാർക് വ്യൂ റോഡിൽ അങ്കണവാടിയുടെ പരിസരത്ത് വ്യാഴാഴ്‌ചയാണു സംഭവമുണ്ടായത്.

തെരുവുനായ്ക്കളെ കടിച്ച ശേഷം ആളുകളെയും കടിക്കാനായി ഓടിച്ചിട്ടെങ്കിലും ആർക്കും കടിയേറ്റില്ല. നായയെ പിടികൂടിയെങ്കിലും പിന്നീട് ചത്ത് പോയതിനെത്തുടർന്നു മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്.

ഈ നായ ഓടിനടന്ന പ്രദേശത്തു കണ്ടെത്തിയ ചില നായ്ക്കൾക്കു വാക്‌സിനേഷൻ എടുത്തെങ്കിലും കൂടുതൽ നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. വരും ദിവസങ്ങളിൽ നാട്ടുകാർ ജാഗ്രത പുലർത്തണമെന്ന് അധികാരികൾ പറഞ്ഞു.

നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും നാട്ടുവഴികൾ, മൈതാനങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചന്തകൾ, കച്ചേരിമൈതാനം, കെഎസ്ആർടിസി സ്‌റ്റാൻഡ്, വിദ്യാലയ മുറ്റങ്ങൾ എന്നിവയെല്ലാം തെരുവുനായ്ക്കൾ കൈയടക്കി തമ്പടിക്കുകയാണ്. ജനങ്ങൾക്കു സ്വസ്ഥമായി പുറത്തിറങ്ങാനാകുന്നില്ല. നായ്ക്കൾ റോഡിന് കുറുകെ ഓടുന്നതും കടിപിടി കൂടുന്നതും പതിവാണ്. ഒട്ടേറെയാളുകൾക്കു കടിയേറ്റിട്ടും വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.

മിക്ക വർഷങ്ങളിലും ഫണ്ട് വകയിരുത്തുമെങ്കിലും വകമാറ്റി ചെലവഴിക്കും. മാസങ്ങൾക്ക് മുമ്പ് ചിറ്റാറ്റുകരയിലെ നീണ്ടൂരിൽ ഒരു കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്ത ദാരുണസംഭവം ഉണ്ടായി. റോഡിനു കുറുകെ ഓടുന്ന നായ്ക്കളെ കണ്ട് ഭയന്ന് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ അമർച്ച ചെയ്യാൻ ഫലപ്രദമായ ഇടപെടലില്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Ernakulam

ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം: കർശന നടപടിയെന്ന് സപ്ലൈ ഓഫീസർ

പറവൂർ: താലൂക്കിലെ റേഷൻ കടകൾ വഴി വിതരണം ചെയ്ത അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ സുനിത സ്റ്റാൻലി അറിയിച്ചു. മോശം നിലവാരമുള്ള അരി ഒരു കാരണവശാലും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യരുതെന്ന് എല്ലാ റേഷൻ വ്യാപാരികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഭക്ഷ്യയോഗ്യമല്ലാത്ത അരി എങ്ങനെ വിതരണ ശൃംഖലയിലേക്ക് കടന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ വ്യക്തമാക്കി.

റേഷൻകടകളിൽ നിന്ന് വാങ്ങിയ അരിയിൽ പ്രാണിയെ കണ്ടതായും ദുർഗന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ വാങ്ങിയ അരി റേഷൻ കടകളിൽ തിരികെ ഏൽപ്പിച്ചിരുന്നു.

പരാതികൾ ഉയർന്ന സാഹചര്യത്തിൽ എല്ലാ റേഷൻ കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കാനും സംശയമുള്ള സ്റ്റോക്ക് വിതരണം ചെയ്യാതെ മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പറവൂർ താലൂക്ക് സപ്ലൈ ഓഫീസിന്‍റെ പരിധിയിൽ ആകെ 149 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ വിതരണവും സ്റ്റോക്കും കൂടുതൽ നിരീക്ഷണവിധേയമാക്കുമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ പരിശോധന നടത്തുമെന്നും സപ്ലൈ ഓഫീസ് അറിയിച്ചു.

Ernakulam

നീറിക്കോട് മേഖലയിൽ കുരങ്ങ് ശല്യം

ആലങ്ങാട് : പഞ്ചായത്തിലെ നീറിക്കോട് മേഖലയിൽ കുരങ്ങൻമാരുടെ ശല്യം. നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞദിവസം കൂട്ടമായെത്തിയ കുരൻങ്ങൻമാർ വീടുകളിലെ ചക്കകൾ തിന്നതിനു പുറമെ വീടിനു വെളിയിലിറങ്ങുന്ന വീട്ടുകാരെ ആക്രമിക്കാനായും ഓടിയടുക്കുന്നു. രാവിലെ ജോലിക്കു പോയി തിരികെയെത്തുന്ന വീട്ടുകാർ വരുമ്പോൾ കാണുന്നതു വീടിന്‍റെ പരിസരത്തു വാനരപ്പട വിഹരിക്കുന്നതാണ്. കുരങ്ങൻമാർ എവിടെ നിന്നാണ് എത്തിയതെന്നു നാട്ടുകാർക്കു ഒരു പിടിയുമില്ല.

പാമ്പ് ശല്യത്തിനു പുറമേ കുരങ്ങൻമാർ കൂടി എത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്തു നീറിക്കോട്, കോട്ടപ്പുറം മേഖലയിൽ കുരങ്ങൻമാരുടെ ആക്രമണം ഉണ്ടായിരുന്നു. കുട്ടികൾക്കു കുരങ്ങൻമാരെ പേടിച്ചു കളിക്കാന്‍റ് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ കായ്ഫലങ്ങൾ എല്ലാം കുരങ്ങൻമാർ തിന്നു നശിപ്പിക്കുകയാണ്.

Ernakulam

പ്രിയദർശിനി ബസിൽ യാത്രക്കാരിയുടെ 4,500 രൂപ കവർന്നു

തൃപ്പൂണിത്തുറ: കെഎസ്ആർടിസി യുടെ പ്രിയദർശനി ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് 4,500 രൂപയും വീടിന്‍റെ താക്കോൽ കൂട്ടവുമുൾപ്പെടെയുള്ള പേഴ്സ് കവർന്നു.
ഉദയംപേരൂർ വലിയകുളത്തിന് സമീപം മാനാറ്റിൽ എ.കെ. വത്സലയുടെ പേഴ്സണാണ് യാത്രയ്ക്കിടെ നഷ്‌ടപ്പെട്ടത്.

ഇന്നലെ രാവിലെ 11.15ഓടെ പുതിയകാവ് ആയുർവേദ ആശുപത്രിയ്ക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങിയ ശേഷം തൃപ്പൂണിത്തുറയ്ക്ക് പോകുന്നതിനായി പ്രിയദർശിനി ബസിലാണ് വത്സല കയറിയത്.

തൃപ്പൂണിത്തുറയിലിറങ്ങിയ ശേഷം മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി പണം നൽകുന്നതിനായി നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബസിൽ കാൽ കുത്താനിടമില്ലാത്ത വിധം തിരക്കായിരുന്നുവെന്ന് വത്സല പറഞ്ഞു.

പേഴ്‌സിന്‍റെ കൂടെ താക്കോലുകളും നഷ്‌ടപ്പെട്ടതിനാൽ ഗേറ്റിന്‍റെയും വീടിന്‍റെയും താഴുകൾ പൊളിച്ചാണ് പിന്നീട് വത്സലയ്ക്ക് വീട്ടിൽ പ്രവേശിക്കുവാൻ കഴിഞ്ഞത്.

Ernakulam

പെരുമ്പാവൂർ ലയൺസ് ക്ലബ് ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കും

പെരുമ്പാവൂര്‍: സാമൂഹ്യസേവനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ്ബ് 2026 ഈ മാസം മുതല്‍ ആരംഭിക്കുന്ന 2026-27 ലയണിസ്റ്റിക് വര്‍ഷത്തില്‍ വിവിധ മേഖലകളിലായി വിപുലമായ ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കുമെന്ന് ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്‍റ് ജോമി പോള്‍, സെക്രട്ടറി സാജു തോമസ്, ട്രഷറര്‍ എം.ഐ. വര്‍ഗീസ് എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പാര്‍പ്പിടമില്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണ സഹായം നല്‍കുന്ന നന്മഭവനം പദ്ധതിയാണ് പ്രധാന പരിപാടികളിലൊന്ന്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേത്രപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും തിമിരം ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും തുടര്‍ചികിത്സാ സഹായവും നടപ്പാക്കും. സൗജന്യ ചികിത്സയ്ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സഹകരണത്തോടെ ഹൃദ്രോഗികള്‍ക്ക് ആവശ്യമായ ഡിഫിബ്രിലേറ്റര്‍ മെഷീന്‍ നല്‍കും.

വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ബാഗ് വിതരണവും നടത്തിവരുന്നു. ഡോ. ഫിലിപ്പ് അലക്സാണ്ടര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായത്തോടെ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം എന്നിവയും ഈ വര്‍ഷത്തെ പ്രധാന ജീവകാരുണ്യ പദ്ധതികളാണ്.

വിവിധ ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്‍റ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പത്രം ലഭ്യമാക്കുന്ന പദ്ധതി നെടുംകണ്ടത്തില്‍ മേരി പോള്‍ ആന്‍ഡ് എന്‍.പി. പോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ ജോണ്‍ ജോസഫും പങ്കെടുത്തു.

Ernakulam

ഭൂമി തരംമാറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെടുമ്പാശേരി പഞ്ചായത്ത്

നെടുമ്പാശേരി : എയർപോർട്ട് നഗറിൽ ഉൾപ്പെട്ട നിലമായി രേഖകളിൽ തുടരുന്ന പുനരധിവാസ കേന്ദ്രത്തിലെയും കളി സ്ഥലത്തെയും ഭൂമി പുരയിടം ആയി തരം മാറ്റി നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി തയാറാക്കിയ അകപ്പറമ്പിലെ പുനരധിവാസ കേന്ദ്രത്തിന്‍റെ സ്ഥലം രേഖകളിൽ ഇപ്പോഴും നിലമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലം കുടുംബങ്ങൾക്ക് വിതരണം ചെയ്ത് മുപ്പത് വർഷത്തോളമായിട്ടും സ്ഥലത്തിന്‍റെ തരം പുരയിടമാക്കി മാറ്റാൻ അധികൃതർ തയാറായിട്ടില്ല.

ഇതിനാൽ ഇവിടെ താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് വീട് നിർമാണത്തിനും ബാങ്ക് ലോൺ എടുക്കുന്നതിനും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്.

ഇതോടൊപ്പം അകപ്പറമ്പ് റെയിൽവേ ഗേറ്റിനോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വക കളി സ്ഥലവും രേഖകളിൽ നിലമായിട്ടാണ് കിടക്കുന്നത്. ഇവിടെ പഞ്ചായത്ത് ഭരണസമിതി ഒരു സ്റ്റേഡിയം നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും, സ്ഥലം നിലമായി തുടരുന്നതിനാൽ പദ്ധതിക്ക് തടസം നേരിടുകയാണ്.

ഈ സാഹചര്യത്തിലാണ് അകപറമ്പ് പുനരധിവാസ കേന്ദ്രവും കളി സ്ഥലവും നിലമെന്ന അവസ്ഥയിൽ നിന്നും പുരയിടമാക്കി തരം മാറ്റുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതി പ്രമേയം വഴി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒൻപതാം വാർഡ് മെമ്പർ ജോസ് പി. വർഗീസ് അവതരിപ്പിച്ച പ്രമേയം 13ാം വാർഡ് അംഗം എൽസി വർഗീസ് പിന്താങ്ങി. യോഗം ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. പ്രസിഡന്‍റ് ജെസി ജോർജ് അധ്യക്ഷയായിരുന്നു.

Ernakulam

78,000 രൂപ അജ്ഞാത അക്കൗണ്ടിലേക്ക്; പോലീസ് കേസെടുത്തു

ചെറായി: അജ്ഞാതനായ ആൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 78,000 രൂപ അപഹരിച്ചതായി പരാതി. കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് ഗോപാലന്‍റെ (46) എടവനക്കാടുള്ള ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. കെട്ടിട നിർമാണം കരാർ എടുത്തു ചെയ്യുന്ന ഇയാൾ പണിക്കാരന് കൂലിയായി ഗൂഗിൾ പേ വഴി പൈസ അയച്ചെങ്കിലും പോയിരുന്നില്ല. ഫോണിൽ ബാലൻസ് നോക്കിയപ്പോൾ പണം നഷ്ടമായിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോൾ അന്ന് തന്നെ 78,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നാണ് ജീവനക്കാർ അറിയിച്ചു. എന്നാൽ താൻ ആർക്കും ഈ ദിവസങ്ങളിൽ പണം അയച്ചിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്.

രണ്ട് മാസം മുമ്പാണ് ഈ സംഭവം നടന്നതെങ്കിലും ബാങ്ക് കയറി ഇറങ്ങിയിട്ടും നാളിതുവരെ പരിഹാരമില്ലാതെ വന്നതോടെ ഗോപാലൻ കഴിഞ്ഞ വ്യാഴാഴ്ച തട്ടിപ്പിനെതിരെ മുനമ്പം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Ernakulam

മണ്ണത്തൂരിൽ ക്വാറി പ്രവർത്തനം താൽക്കാലികമായി നിർത്തി

തിരുമാറാടി : മണ്ണത്തൂർ ആടുകുഴി ക്വാറി പ്രവർത്തനം താത്കാലികമായി നിർത്തി. ദുരന്തനിവാരണ അഥോറിറ്റി സബ് കളക്ടറും ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ക്വാറി പ്രദേശം സന്ദർശിച്ച ശേഷമാണ് നടപടി. ക്വാറി നടത്തിപ്പുകാർ അനുമതിയില്ലാതെ വൻതോതിൽ മണ്ണ് കൂട്ടിയിട്ട് പ്രദേശത്ത് ദുരന്ത സാധ്യത ഉണ്ടാക്കിയതായി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ക്വാറിയിൽനിന്നു പാറ കയറ്റിക്കൊണ്ടുപോകാനുള്ള ഇ- പാസ് നിർത്തലാക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് പി.കെ. ഷാജിമോൾ ജില്ലാ ആസ്ഥാനത്തേക്ക് നിർദേശം നൽകി.

സിപിഎം ഏരിയ കമ്മിറ്റി അംഗം അനിൽ ചെറിയാൻ, പഞ്ചായത്തംഗം ബിനു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം ക്വാറിയിലെത്തിയത്. റവന്യു, മൈനിംഗ് ആൻഡ് ജിയോളജിവകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കളക്ടർക്ക് പരാതി നൽകിയത്.

പാറ കണ്ടെത്താനായി ആടുകുഴി മല തുരന്ന് കടത്തിയ നൂറുകണക്കിന്‌ ലോഡ്‌ മണ്ണ് മലയുടെ ചെരുവിൽ അശാസ്ത്രീയമായി കൂട്ടിയത് നാട്ടുകാർ സംഘത്തെ കാണിച്ചു. അംഗീകൃത മൈനിംഗ് പ്ലാനിൽ ഇല്ലാത്ത സ്ഥലത്താണ് മണ്ണ് കൂട്ടിയതെന്ന് പഞ്ചായത്തംഗം ബിനോയി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. 3.81 ഹെക്ടറിലെ സ്ഥലത്തു നിന്നും ആറ് വർഷത്തേക്കാണ് ഖനനാനുമതി. ആദ്യവർഷം 1.5 ലക്ഷം ടണ്ണും രണ്ടാം വർഷം 1.70 ലക്ഷം ടണ്ണും കല്ല് പൊട്ടിച്ചു നീക്കാം. എന്നാൽ ആറു മാസം കൊണ്ട് ഇതിന്‍റെ രണ്ടിരട്ടി പാറ പൊട്ടിച്ചതായും നാട്ടുകാർ ആരോപിച്ചു. പാറ എടുത്തുണ്ടാകുന്ന കുഴി മൂടാനാണ് നിലവിൽ എടുത്ത മണ്ണ് ഉപയോഗിക്കേണ്ടത്. മണ്ണ് കടത്താനോ, തട്ട് തിരിച്ച് മൈനിംഗ് പ്ലാൻ ക്രമപ്പെടുത്തി നൽകാനോ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും ബിനോയ് കുര്യാക്കോസ് ആവശ്യപ്പെട്ടു.

കുത്തനെയുള്ള മലയുടെ ചെരുവിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആയിരത്തിലേറെ ലോഡ് മണ്ണ് ഇട്ടതെന്ന് പഞ്ചായത്തംഗങ്ങളായ എ.സി.ജോൺസൺ, മഞ്ജുഷ സുരേഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം.ജോർജ്, ബിനോയ് കുര്യാക്കോസ് തുടങ്ങിയവർ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. പാറ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചതായി റോൺകോ ഗ്രാനൈറ്റ് സബ് കളക്ടർക്ക് മുന്നിൽ വാദിച്ചു. എന്നാൽ പരാതി ഉയർന്നപ്പോൾ വ്യാഴം ,വെള്ളി ദിവസങ്ങളിലായി ഏതാനും ലോഡ് പാറയും കയർപായയും മണ്ണിനു മുകളിൽ ഇട്ടതാണെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. ഏകദേശം എണ്ണൂറോളം സ്ക്വയർ മീറ്റർ വിസ്തൃതി വരുന്ന പുതുമണ്ണ് കൂട്ടിയ മലയുടെ അടിഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്താനായില്ല. അടി ഭാഗത്തു നിന്നും ഇവിടെ മണ്ണൊലിപ്പുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് ദുരന്തനിവാരണ അഥോരിറ്റി സബ്‌ കളകടർ ജോസഫ് സ്റ്റീഫൻ റോബിൻ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഉറപ്പു നൽകി. പാറമടയിലെ വലിയ സ്ഫോടനംമൂലം നിരവധി വീടുകൾക്ക് വിള്ളലുണ്ടായി. ലോറികൾ അമിതഭാരം കയറ്റി ഓടുന്നതിനാൽ അടുത്തയിടെ നവീകരിച്ച ചൂണ്ടി –പണ്ടപ്പിള്ളി സെൻട്രൽ ക്രോസ് റോഡ് തകർന്നു. ഈ റോഡിന്‍റെ ഭാഗമായ കനാൽ ബണ്ട്‌ ഭാഗവും പ്രധാന പാലവും തകർച്ചയിലാണ്.

Ernakulam

കവളങ്ങാട് പഞ്ചായത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തിൽ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം ലോറി മതിലിലിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. പിന്നീട് നെല്ലിമറ്റം സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലും തലക്കോട് കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരോരുത്തർക്ക് വീതവുമാണ് പരിക്കേറ്റത്.

നെല്ലിമറ്റം സ്‌കൂളിന് സമീപം രാവിലെ 11.30 നാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികനായ ജോസഫിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കോട് വൈകിട്ട് നാലിനാണ് കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Ernakulam

പിറവം - പാലാ റോഡിൽ കലുങ്ക് ഇടിഞ്ഞുതാഴ്ന്നു

പിറവം : പിറവം - പാലാ റോഡിൽ തേക്കുംമൂട്ടിൽപ്പടി കമ്പനിപ്പടിയിൽ കലുങ്കിടിഞ്ഞ് അപകടാവസ്ഥയിലായി. ഈ ഭാഗം അടിയന്തിരമായി നന്നാക്കാനുള്ള നടപടി പിഡബ്ല്യുഡി അധികൃതർ സ്വീകരിച്ചിട്ടുമില്ല. റോഡിൽ കലുങ്കിന്‍റെ ഭാഗം താഴേയ്ക്ക് ഇരുന്ന് ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് പിഡബ്ലുഡി വകുപ്പ് അധികൃതർ ഗർത്ത ഭാഗം തിരിച്ച് റിബൺ കെട്ടി മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലാണ് കലുങ്കിടിഞ്ഞത്. പാലാ, ഈരാറ്റുപേട്ട, കൂത്താട്ടുകുളം, ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ദീർഘദൂര ബസുകളും സ്‌കൂൾ കോളജ് വാഹനങ്ങളുമടക്കം നൂറ്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന റോഡിലാണ് സംഭവം.

ഇടയാർ വഴി കൂത്താട്ടുകുളത്തേയ്ക്കുള്ള വാഹനങ്ങളും ഇലഞ്ഞി വഴി മോനിപ്പിള്ളിക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. പിറവം ബിപിസി കോളജിലേക്കുള്ള വിദ്യാർഥികൾ നിരന്തരം കടന്നുപോകുന്നത് ഇതുവഴിയാണ്. കലുങ്ക് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ സാഹചര്യത്തിൽ വാഹനങ്ങളും, യാത്രക്കാരും, കാൽ നടയാത്രക്കാരുമെല്ലാം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിപ്പ് നൽകി.

Ernakulam

പുന്നേക്കാട് കവലയിൽ തെരുനായ്ക്കളുടെ വിളയാട്ടം

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുമ്പോഴാണ് കവലയിൽ തെരുവ്നായ ശല്യവും രൂക്ഷമായിരിക്കുന്നത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളുൾ വന്നു പോകുന്ന പുന്നേക്കാട് കവലയിൽ കൂട്ടങ്ങളായി തെരുവുനായക്കൾ അലഞ്ഞു തിരിയുകയാണ്. വാഹനങ്ങളുടെ പുറകെ ഓടിയെത്തുന്നതും സ്ഥിരം സംഭവമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള
ഇരുചക്ര വാഹനം യാത്രക്കാർ തെരുവുനായ പിന്നാലെ ഓടിയെത്തുമ്പോൾ ഭയന്ന് അപകടങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നിലവിൽ ആർക്കും ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അപകടത്തിന് കാത്തു നിൽക്കാതെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നായ്ക്കളെ പിടികൂടി പഞ്ചായത്ത് ഷെൽട്ടറിലേക്ക് മാറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി കീരംപാറ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം.എം. രവി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി. രഘു, ഇ. വി. മോൻസി, കെ.ജി. ബാബു,സി.എസ്. സദാനന്ദൻ , അൽഫോൻസാ സാജു എന്നിവർ പ്രസംഗിച്ചു.

Thrissur

പാലയൂർ തർപ്പണ തിരുനാളിനു സമാപനം

പാലയൂർ: ഭക്തിനിർഭരമായ ജൂതൻകുന്ന് അങ്ങാടി പ്രദക്ഷിണത്തോടെ പാലയൂർ തീർഥകേന്ദ്രത്തിലെ തർപ്പണ തിരുനാളിന് സമാപനം. മാർ തോമാ ശ്ലീഹാ, വിശുദ്ധ സെബാസ്ത്യാനോസ്, വിശുദ്ധ കുര്യാക്കോസ് സഹദ എന്നിവരുടെ തിരുനാൾ സംയുക്തമായാണ് ആഘോഷിച്ചത്. രാവിലെത്തെ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ കാർമികനായി. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിൽസൺ പിടിയത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാ.ഡോ. റോയ് വടക്കൻ സന്ദേശം നൽകി.
തളിയക്കുളത്തിൽ നടന്ന സമൂഹ മാമോദീസയ്ക്ക് ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനായി. ഫാ. തോമസ് ഊക്കൻ, ഫാ. നിതിൻ താഴത്ത് എന്നിവർ സഹകാർമികരായി. വൈകിട്ട് നടന്ന ദിവ്യബലിക്ക് ഫാ. ബെന്നി ചിറമ്മൽ കാർമികനായിരുന്നു.

തുടർന്നാണ് പൊൻകുരിശുകളുടെയും, പട്ടുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചത്. വർണമഴയും മെഗാ ഫ്യൂഷനും ഉണ്ടായിരുന്നു. മൺമറഞ്ഞ വർക്കായി ഇന്നു രാവിലെ 6.30 ന് ദിവ്യബലി, ഒപ്പീസ് എന്നിവ നടക്കും. രാത്രി ഏഴിന് നാടകം പകലിൽ മറഞ്ഞിരുന്നൊരാൾ. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, ഫാ. ജോൺ പോൾ ചെമ്മണൂർ, ഫാ. നിതിൻ താഴത്ത്, ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവ്യർ വാകയിൽ, സി.ഒ. ഫ്രാൻസിസ്, പി.എ. ഹൈസൺ, ജനറൽ കൺവീനർ ടി.ജെ. ഷാജു, സെക്രട്ടറിമാരായ ജോയ് ചിറമ്മൽ, പിയൂസ് ചിറ്റിലപ്പള്ളി, തോമസ് വാകയിൽ , എൻ.എൽ. ഫ്രാൻസിസ്, കെ.ജെ. പോൾ, എൻ.ആർ. ജോയ്, ബോബ് എലവത്തിൽ , ജെഫിൻ ജോണി, സിസ്റ്റർ റോസ്മേരി, ടോണി ആന്‍റണി ചക്രമാക്കിൽ, സി.ഡി ഫ്രാൻസിസ്, സി. ജി. ജെയ്സൺ, ലിറ്റി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

Thrissur

കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് പുരസ്കാരം

ഇരിങ്ങാലക്കുട: സ്വാതന്ത്ര്യസമരസേനാനിയും സിപിഐ നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ ടി.എൻ. നന്പൂതിരിയുടെ പേരിലുള്ള പുരസ്കാരം മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന്. മുടിയേറ്റ് എന്ന ക്ലാസിക്കൽകലയുടെ അതിജീവനത്തിനും പരിപോഷണത്തിനുംവേണ്ടി ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന ് തെരഞ്ഞെടുത്തതെന്ന് ടി.എൻ. സ്മാരകസമിതി പ്രസിഡന്‍റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. 18ന് ടി.എൻ. നന്പൂതിരിയുടെ 48ാം ചരമവാർഷികദിനത്തിൽ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.

Thrissur

മന്ത്രി മുരളീധരൻ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി

തൃശൂർ: ദേവസ്വം മന്ത്രി കെ. മുരളീധരൻ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി.
രാവിലെ ഏഴരയ്ക്കു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. രവീന്ദ്രൻ, മെംബർ കെ.പി. അജയൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്നു പടിഞ്ഞാറേ ഗോപുരം ശ്രീമൂല സ്ഥാനത്തെ ദീപസ്തംഭത്തിനു സമീപം ആൽമരം നടീൽ ചടങ്ങും നിർവഹിച്ചു. 120 വർഷം പഴക്കമുള്ള ആൽമരം ഉണങ്ങിയതിനെ തുടർന്നു മുറിച്ചുമാറ്റിയതോടെയാണ് പുതിയ ആൽ നട്ടത്.

Thrissur

കാപ്പ ലംഘിച്ച് മയക്കുമരുന്ന് വിൽപന: എംഡിഎംഎയുമായി പ്രതി പിടിയിൽ

തൃശൂർ: വില്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാമിലധികം വരുന്ന എംഡിഎംഎയുമായി ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. തൃശൂർ കരിവന്നൂർ സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ ഷമീറിനെയാണ് (41) നെടുപുഴ എസ്ഐ പി.സി. സനേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളയാളാണ് ഷമീർ.


നെടുപുഴ എസ്ഐ സനേഷിന് ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വട്ടപ്പിന്നിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സീനിയർ സി.പി.ഒമാരായ അനിൽകുമാർ, കൃഷ്ണകുമാർ, ശിവകുമാർ, സി.പി.ഒമാരായ അഭീഷ് ആന്‍റണി, അജീഷ്, സുജിത്ത്, വിശാഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Thrissur

സെന്‍റ് തോമസ് കോളജ് റോഡിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കണം

തൃശൂർ: സെന്‍റ് തോമസ് കോളജ് റോഡിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന് കോളജ് പൂർവവിദ്യാർഥി സംഘടനാ പൊതുയോഗം ആവശ്യപ്പെട്ടു. സെന്‍റ് തോമസ് കോളജ്, സെന്‍റ് മേരീസ് കോളജ്, സെക്രഡ് ഹാർട്ട് സ്കൂൾ, മോഡൽ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്ന ഈ ഭാഗത്ത് അപകടസാധ്യത വളരെ കൂടുതലാണ്. തൃശൂർ-പാലക്കാട് പ്രധാന പാതയായ ഈ റോഡിൽ വാഹനത്തിരക്കും കൂടുതലാണ്. സംസ്ഥാന ബജറ്റിൽ ഈ റോഡിന്‍റെ വികസനത്തിന് 59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനാൽ എത്രയും വേഗം നിർമാണം തുടങ്ങണമെന്ന് സംഘടനാ പൊതുയോഗം കോർപറേഷനോടും സർക്കാരിനോടും ആവശ്യപ്പെട്ടു.

കോളജ് പ്രിൻസിപ്പൽ ഫാ.കെ.എ. മാർട്ടിൻ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഴ്സ് പ്രസിഡന്‍റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, പി.ജെ. വർഗീസ്, കെ.പി. രാധാകൃഷ്ണൻ, സോണി ജോസ്, പോൾസണ്‍, ഇ.എ. ജോസഫ്, എന്നിവർ പ്രസംഗിച്ചു.

Thrissur

ഭാരതീയ വിദ്യാഭവനിൽ ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനിൽ കുട്ടികളുടെ ശാസ്ത്രസാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും നൂതനാശയങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുന്നതിനും ഉതകുന്ന ഇന്നൊവേഷൻ ക്രീയേറ്റീവ് ആൻഡ് ടെക്നിക്കൽ ലാബിന്‍റെ ഉദ്ഘാടനം നടന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രസതന്ത്രവിഭാഗം മുൻ മേധാവി പ്രഫ. ആർ. ജയറാം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എ. നായർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, സെക്രട്ടറി വി. രാജൻ, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ പി.കെ. ഉണ്ണികൃഷ്ണൻ, പ്രഫ. നാരായണൻകുട്ടി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, രസതന്ത്രവിഭാഗം മേധാവിയും സ്കൂൾ ഇന്നോവേഷൻ സെൽ കോ ഓർഡിനേറ്ററുമായ സവിത മേനോൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ നവീൻ, പിടിഎ അംഗം രാമനാഥൻ എന്നിവർ പങ്കെടുത്തു.

വിവിധ ക്ലാസുകളിലെ കുട്ടികൾ ഒരുക്കിയ ശാസ്ത്ര സാങ്കേതികപ്രദർശനവും നടന്നു. ലാബിന്‍റെ സജ്ജീകരണത്തിനു സഹകരിച്ച പൂർവവിദ്യാർഥികളായ പ്രണവ് ബി. മേനോനെയും അഭിനവിനെയും ചടങ്ങിൽ അഭിനന്ദിച്ചു. ശാസ്ത്രവിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു.

Thrissur

പോലീസ് ജീപ്പിടിച്ച് അപകടം: സർക്കാർ സാന്പത്തികസഹായം നൽകണം: മുകുന്ദപുരം താലൂക്ക് വികസനസമിതി

ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സാചെലവുകൾക്കായും സർക്കാർ അടിയന്തരമായി സാന്പത്തികസഹായം നൽകണമെന്നു മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സുധീഷാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

നഗരസഭാപരിധിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ യോഗത്തിൽ വീണ്ടും വിമർശനമുയർന്നു. നാലന്പലദർശനം ആരംഭിക്കുന്നതിനുമുന്പ് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നു കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട അവശ്യപ്പെട്ടു. പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള റോഡുകൾ വരെ തകർന്നുകിടക്കുകയാണെന്ന് സിപിഐ പ്രതിനിധിയും നഗരസഭ കൗണ്‍സിലറുമായ കെ.എസ്. പ്രസാദ് ചൂണ്ടിക്കാട്ടി. ടെൻഡറുകൾ എറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രവൃത്തി ഏറ്റെടുപ്പിക്കാൻ നിരന്തരശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ബ്ലോക്ക് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണൻ ആവശ്യപ്പെട്ടു.
കാറളം പഞ്ചായത്തിലെ പൂർത്തീകരിക്കാതെ കിടക്കുന്ന ഫ്ളാറ്റ് സമുച്ചയനിർമാണം വീണ്ടും ചർച്ചയിൽ ഉയർന്നു.

പോട്ട മൂന്നുപീടിക റോഡിൽ വല്ലക്കുന്നിൽ റോഡിന്‍റെ ഇരുവശവും കാടുപിടിച്ചുകിടക്കുകയാണെന്ന് ആളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോസിലി പൗലോസ് പറഞ്ഞു. എടതിരിഞ്ഞിയിൽ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി കൂടുതൽ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കണമെന്നു പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കണ്ണനും ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

Thrissur

അവശനിലയിൽ കണ്ടെത്തിയ വയോധികന് കൈത്താങ്ങായി കൊടുങ്ങല്ലൂർ പോലീസ്

 കൊടുങ്ങല്ലൂർ: മലമൂത്രവിസർജനത്താൽ ശരീരം മലിനമായി, നടക്കാൻ ബുദ്ധിമുട്ടി മഴയും വെയിലുമേറ്റ് കഴിയുകയായിരുന്ന വയോധികന് ചികിത്സയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കി കൊടുങ്ങല്ലൂർ പോലീസ്. വിവരം ലഭിച്ചതിനെത്തുടർന്നാണു പോലീസ് സ്ഥലത്തെത്തിയത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദിന്‍റെ നിർദേശാനുസരണം സിഐയുടെ മേൽനോട്ടത്തിലും കൊടുങ്ങല്ലൂർ എസ്ഐ അതുൽമോഹന്‍റെ നേതൃത്വത്തിലാണു പോലീസ് സംഘം വയോധികനു സംരക്ഷണമൊരുക്കിയത്.

വെളിച്ചം അഗതി മന്ദിരത്തിലെ കരീമിന്‍റെ സഹായത്തോടെ ഇയാളുടെ താടിയും മുടിയും വെട്ടി വൃത്തിയാക്കി ശുചീകരിച്ചശേഷം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം തുടർപരിചരണവും സുരക്ഷിതമായ താമസസൗകര്യവും ഉറപ്പാക്കുന്നതിനായി വയോധികനെ കൊടുങ്ങല്ലൂർ ആശ്രയ അഗതിമന്ദിരത്തിൽ എത്തിച്ചു.

എസ്ഐ ടി.ജി. ഷാബു, സിപിഒമാരായ അബീഷ് ഇബ്രാഹിം, നിവേദ്, ഷരീഫ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Thrissur

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കും: ഉല്ലാസ് ബാബു

മതിലകം: ബിനോയ് വിശ്വം എത്ര എതിർത്താലും കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ. ഉല്ലാസ് ബാബു. ബിജെപി മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാസാഗർ ബലിദാന ദിന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനം ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയാണ്. കേരളം ചർച്ച ചെയ്യേണ്ടതു വടിവാൾ രാഷ്ട്രീയമല്ല മറിച്ച് വികസന രാഷ്ട്രീയമാണെന്നും ഉല്ലാസ് ബാബു പറഞ്ഞു.

ബിജെപി മതിലകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സുഗതൻ മണക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പോണത്ത് ബാബു ആമുഖപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്‍റ് കാർത്തിക സജയ് ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനോജ് കാളാന്ത്ര, കെ.ബി. അജയഘോഷ്, മണ്ഡലം സെക്രട്ടറി മഞ്ചുഷ നകുലൻ, വൈസ് പ്രസിഡന്‍റ് സഞ്ജയ് ശാർക്കര, പഞ്ചായത്ത് ജനറൽ സെക്രട്ടറി രമ്യ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.എസ്.അനിൽകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Thrissur

അഖിലകേരള അണ്ടർ 19 വോളിബോള്‍ മതിലകത്ത്; സംഘാടകസമിതിയായി

പള്ളിവളവ്: അഖിലകേരള അണ്ടർ 19 വോളിബോൾ ടൂർണമെന്‍റ് മതിലകത്തു നടക്കും. ഓഗസ്റ്റ് 28, 29, 30 തീയതികളിൽ മതിലകം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ, കാതിക്കോട് ജവഹർ ലൈബ്രറി ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്‍റിൽ 28 ടീമുകൾ പങ്കെടുക്കും.

കോസ്മോസിന്‍റെ ആതിഥേയത്വത്തിൽ മതിലകം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ കായികവകുപ്പുമന്ത്രി ഒ.ജെ. ജനീഷ് മുഖ്യരക്ഷാധികാരിയും കെ.കെ. വത്സരാജ് എംഎൽഎ ചെയർമാനും ഹംസ വൈപ്പിപാടത്ത് ജനറൽ കണ്‍വീനറും മുൻ എംഎൽഎ ഇ.ടി. ടൈസണ്‍ ചീഫ് കോ-ഓർഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.

വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതി രൂപീകരണയോഗം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോസ്മോസ് പ്രസിഡന്‍റ് വി.കെ. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ഇ.ടി. ടൈസണ്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രമേശ്ബാബു, സ്കൂൾ മാനേജർ ഫാ. ജോണ്‍സണ്‍ റോച്ച, സെക്രട്ടറി സാലി ലൂയിസ്, കോ-ഓഡിനേറ്റർ ഹംസ വൈപ്പിപാടത്ത്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് സാംബശിവൻ, സി.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

കെ.പി. ജോസഫ് അനുസ്മരണം

ചാലക്കുടി: കേരള കോണ്‍ഗ്രസ്-എം നേതാവും പാർട്ടി മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.പി. ജോസഫിന്‍റെ ഏഴാം ചരമവാർഷിക അനുസ്മരണവും നിയോജകമണ്ഡലം നേതൃസമ്മേളനവും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെന്പർ അഡ്വ: പി.ഐ. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് പോളി ഡേവിസ് അധ്യക്ഷത വഹിച്ചു.

പാർട്ടിനേതാക്കളായ അഡ്വ: ബിജു എസ്. ചിറയത്ത്, വി.ജെ. ജോജി, കെ.ഒ. വർഗീസ്, ജിമ്മി വർഗീസ്, പോളി റാഫേൽ, മനോജ് ജോസഫ്, നിക്സൻ പൊടുത്താസ്, പി.ബി. രാജു, എം.എസ്. ശ്യാം, ശരത് ഉണ്ണികൃഷ്ണൻ, സി.ഐ. പോൾ, ജിൻസ് ചാമവളപ്പിൽ, വി.ടി. ജോസ്, പോൾ അരിന്പിള്ളി എന്നിവർ പ്രസംഗിച്ചു.

Thrissur

കരിങ്ങാച്ചിറ മെക്കാനിക്കൽ ഷട്ടർ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്ത്

മാള: ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള കരിങ്ങാച്ചിറയിലെ ചരിത്രപ്രസിദ്ധമായ മെക്കാനിക്കൽ ഷട്ടർ പൈതൃകവും തനതുഭംഗിയും നിലനിർത്തി സംരക്ഷിക്കുമെന്നു പുത്തൻചിറ ഗ്രാമപഞ്ചായത്ത്. പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തെത്തുടർന്നാണ് അനുകൂല നടപടി. ഷട്ടർ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കാൻ പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറിയാണു രേഖാമൂലം മറുപടി നൽകിയത്.

കൊച്ചി തിരുവിതാംകൂർ അതിർത്തിപ്രദേശത്താണു മെക്കാനിക്കൽ ഷട്ടർ സ്ഥിതിചെയ്യുന്നത്. ഷട്ടറിന്‍റെ വടക്കുഭാഗത്ത് ഉപ്പുവെള്ളം കയറുന്നതുതടയാൻ വർഷാവർഷം ബണ്ട് നിർമ്മിക്കുകയും മഴക്കാലത്ത് ജലനിരപ്പ് ഉയരുന്പോൾ പടിഞ്ഞാറുഭാഗത്തുള്ള കലുങ്കിലൂടെ വെള്ളമൊഴുക്കി ബണ്ട് പൊട്ടാതിരിക്കാൻ മെക്കാനിക്കൽ ഷട്ടർ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഏതാനും വർഷങ്ങളായി ഷട്ടർ പ്രവർത്തനരഹിതമാണ്. റോഡ് വീതികൂട്ടലിന്‍റെ ഭാഗമായി ഷട്ടറിലേക്ക് വെള്ളമെത്തിയിരുന്ന കലുങ്ക് മണ്ണിട്ട് അടച്ചതോടെ ഉപയോഗശൂന്യമായി.

ഷട്ടർ പെയിന്‍റ് ചെയ്ത് വൃത്തിയാക്കി അതിന്‍റെ ചരിത്രവും കാലപ്പഴക്കവും രേഖപ്പെടുത്തുന്ന വിവരഫലകം സ്ഥാപിക്കുകയും സംരക്ഷണ മേൽക്കൂര നിർമ്മിക്കുകയും വേണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഷാന്‍റി ജോസഫ് തട്ടകത്ത് നിവേദനം നൽകിയിരുന്നു.

Thrissur

പനന്പിക്കുന്നിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്

കാളമുറി: കയ്പമംഗലം പനന്പിക്കുന്നിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിയോടി.

കാലിനു ഗുരുതര പരിക്കേറ്റ മലപ്പുറം എരമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(45) ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാളമുറി മേൽപ്പാലം ഇറങ്ങിയശേഷം വലതുവശത്തെ സർവീസ് റോഡിലേക്കു തിരിയുന്നതിനിടെയാണ് വഴിയന്പലം മേൽപ്പാലം ഇറങ്ങി വന്ന ബൈക്കിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിലേക്ക് ബസ് എടുത്തതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്തിന്‍റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

Thrissur

പൂമംഗലത്ത് ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു

പൂമംഗലം: പൂമംഗലം പഞ്ചായത്തും സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ലഹരി ആകട്ടെ ഫുട്‌ബോള്‍ ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി.

പഞ്ചായത്ത് മൈതാനത്താണ് മത്സരം നടന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. തമ്പി മത്സരം ഉദ്ഘാടനം ചെയ്തു. പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി. ഗോപിനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമസ്യ മുരളി, രാജേഷ് തുമ്പരത്തി, രാഖി ഗിരീഷ്, അംഗങ്ങളായ ഡാലിയ സലീഷ്, ഇ.ആര്‍. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Thrissur

ആമ്പല്ലൂർ മേല്‍പ്പാതയുടെ പാർശ്വഭിത്തിയിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഇളകിയ നിലയിൽ

ആമ്പല്ലൂർ: ദേശീയപാതയിലെ ആമ്പല്ലൂർ മേല്‍പ്പാതയുടെ പാർശ്വഭിത്തിയിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഇളകിയ നിലയിൽ. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ആമ്പല്ലൂർ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻപിലുള്ള പാർശ്വഭിത്തിയുടെ അടിഭാഗത്തുള്ള കോൺക്രീറ്റ് ബ്ലോക്കാണ് പുറത്തേക്കു തള്ളിനിൽക്കുന്നത്.

മഴ ശക്തമായതോടെ വെള്ളം ബ്ലോക്കുകൾക്കുള്ളിലൂടെയാണ് ഒഴുകുന്നത്. പാലത്തിൽ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളക്കമുള്ള അടിഭാഗം ഇടിയുമെന്ന ആശങ്കയിലാണു നാട്ടുകാർ. പ്രശ്‌നത്തിൽ പ്രദേശവാസികൾ പലതവണ ദേശീയപാത പ്രൊജക്ട് ഡയറക്ടർക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ഇടപെട്ടില്ലെന്ന ആരോപണമുണ്ട്.
നേരത്തേ മേല്‍പ്പാതയുടെ തൂണുകൾക്കായി ആമ്പല്ലൂർ സെന്‍ററിൽ എടുത്ത കുഴി മൂടി വിണ്ടും കുഴിക്കേണ്ടി വന്നതു വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇളക്കമുള്ള മണ്ണിൽ ശരിയായ ബലപരിശോധന നടത്താ തെയാണ് മേല്‍പ്പാത നിർമാണം തുടങ്ങിയതെന്ന ആരോപണം അന്നേയുണ്ടായിരുന്നു.

തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് ദേശീയപാത അഥോറിറ്റി ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ച പതിനൊന്നിടങ്ങളിൽ ഉൾപ്പെട്ട ആമ്പല്ലൂരിലെ അടിപ്പാത പണിപൂർത്തിയാവുകയും അനൗദ്യോഗികമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തതുമാണ്.
തമിഴ്‌നാട് നാമക്കൽ നല്ലിപാളയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎസ്ടി എൻജിനീയറിംഗ് ആൻഡ് കൺസ്ട്ര ക്‌ഷൻസ് എന്ന കമ്പനിക്കായിരുന്നു നിർമാണ ചുമതല. എന്നാൽ നിശ്ചിത സമയത്ത് അടിപ്പാത പണി പൂർത്തിയാക്കാൻ കഴിയാതിരുന്നതോടെ ഈ കമ്പനിയെ ദേശീയപാത അഥോറിറ്റി തു ടർന്നുള്ള കരാറുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതിനുശേഷം ആരംഭിച്ച പുതുക്കാട്, മരത്താക്കര, നടത്തറ മേൽപ്പാലങ്ങളുടെ നിർമാണ കരാർ നൽകിയിരിക്കുന്നത് ഹരിയാന ആസ്ഥാനമായുള്ള ധരിവാൾ ബിൽഡ് ടെക്ക് ലിമിറ്റഡിനാണ്.

ആലപ്പുഴയിലും കണ്ണൂരും കോഴിക്കോടും മേൽപ്പാലങ്ങൾ നിർമാണത്തിനിടെ തകർന്ന സംഭവങ്ങൾ ഉണ്ടായത് പ്രദേശവാസികളെയും വാഹനയാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്.

ദേശീയപാതയിലെ നിർമാണത്തിലെ അപാകതകളെക്കുറിച്ച് പരാതിപ്പെടാനോ നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് പാലക്കാട് ചന്ദ്രനഗറിലെ ദേശീയപാത അഥോറിറ്റി ഓഫീസുമായി ബന്ധപ്പെടുക മാത്രമേ മാർഗമുള്ളൂ.
എന്നാൽ അധികൃതരെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

Thrissur

ദേശീയപാത നവീകരണം: 1.63 കോടി അനുവദിച്ചു

ചാവക്കാട്: ദേശീയപാത 66 ചാവക്കാട് മുതല്‍ തങ്ങള്‍പ്പടിവരെ തകര്‍ന്ന് കിടക്കുന്ന ഒരു കിലോമീറ്റര്‍ ദൂരം നവീകരിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോററ്റി1.63 കോടി രൂപ അനുവദിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് നാഷണല്‍ ഹൈവേ വിഭാഗം റോഡ് നവീകരണം നടത്തും.

നാഷണല്‍ ഹൈവേ 66 ല്‍ ബൈപ്പാസായി മാറുന്ന ചാവക്കാട് - ചേറ്റുവ റോഡില്‍ നവീകരിക്കാത്ത ചാവക്കാട് മുതല്‍ തങ്ങള്‍പ്പടി വരെ വരുന്ന ഒരു കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത് . പ്രസ്തുത ഭാഗം നവീകരി ക്കുന്നതിന് ഫണ്ട് വകയിരുത്താത്ത സാഹചര്യത്തില്‍ എംഎല്‍എ വിഷയം നാഷണല്‍ ഹൈവേ അഥോററ്റിയെയും സംസ്ഥാന സര്‍ക്കാരിനെയും നിരവധിതവണ അറിയിച്ചിരുന്നതാണ്.

തുടര്‍ന്ന് നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തുക അനുവദിക്കണമെന്ന് കാണിച്ച് നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഫണ്ട് ലഭിക്കുന്നതിനു കാലതാമസം വന്ന സാഹചര്യ ത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ഉപയോഗിച്ച് കാന നിര്‍മിച്ചു.

Thrissur

പ്രതിഷേധറാലി സംഘടിപ്പിച്ചു

തൃശൂർ: ജൂബിലി, അമല ആശുപത്രികളിലെ നഴ്സ് സമരത്തിന്‍റെ പേരിൽ അതിരൂപതയേയും അധ്യക്ഷനേയും അവഹേളിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കെസിവൈഎം തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ബിഷപ് ഹൗസിൽനിന്ന് ആരംഭിച്ച റാലി തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.

കെസിവൈഎം തൃശൂർ അതിരൂപത പ്രസിഡന്‍റ് ഷിനോ സൈമണ്‍, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറർ റോണി അഗസ്റ്റിൻ, അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, കെസിവൈഎം ഡയറക്ടർ ഫാ. അജിത്ത് കൊള്ളന്നൂർ, ജന. സെക്രട്ടറി എം.ജെ. അസിൻ, വൈസ് പ്രസിഡന്‍റ് ഡെന്ന ജോസഫ്, മുൻ അതിരൂപത പ്രസിഡന്‍റ് ജിഷാദ് ജോസ്, മുൻ ജന. സെക്രട്ടറി മെജോ മോസസ്, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു.

കെസിവൈഎം അതിരൂപത ട്രഷറർ ഗോഡ്‌വിൻ കാവിൽ, സെക്രട്ടറി ഗോഡ്‌വിൻ ആന്‍റോ, അസി. ഡയറക്ടർ അനു ചാലിൽ, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, ഫൊറോന- യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

സഭാവഹേളനം: പ്രതിഷേധിച്ച് മുണ്ടൂർ ഇടവക

മുണ്ടൂർ: പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ തൃശൂർ അതിരൂപതയെയും അതിരൂപത അധ്യക്ഷനെയും പുരോഹിതരെയും സ്ഥാപനങ്ങളെയും അധിക്ഷേപിക്കുന്നതിലും അവഹേളിക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനവും സംഗമവും ഇടവകയിലെ സംഘടന ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തി. പ്രതിഷേധ റാലി ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു.

Thrissur

ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീം ഇല്ലാത്തതു ദൗർഭാഗ്യകരം: സ്പോർട്സ് മന്ത്രി ഒ.ജെ. ജെനീഷ്

വടക്കാഞ്ചേരി: ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയെ പ്രതിനിധികരിച്ച് ടീം ഇല്ലാത്തത് ദൗർഭാഗ്യകരമാണന്ന് സംസ്ഥാനയുവജനകാര്യ സ്പോർട്സ് മന്ത്രി ഒ.ജെ. ജെനീഷ്്. കോലഴി പഞ്ചായത്തിൽ 2025 - 26 വാർഷിക പദ്ധതിയിൽ ( റിവിഷൻ ) ഉൾപ്പെടുത്തി കേരളത്തിലെ ആദ്യത്തെ പഞ്ചായത്തിൽ നടപ്പിലാക്കിയ എൽഇ ഡിബിഗ് സ്ക്രീൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു സം സാരിക്കുകയായിരുന്നു മന്ത്രി.

ആകെ അഞ്ചുലക്ഷം ജനങ്ങളുള്ള ഒരു രാഷ്ട്രം വേൾഡ് കപ്പിൽ കളിക്കുമ്പോൾ 148 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ഒരു ടീമിനെ കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യക്കുണ്ടായ വിഷമമെന്നും മന്ത്രി കൂട്ടിചേർത്തു. മറ്റു രാഷ്ട്രങ്ങളിൽ ഒരു കുഞ്ഞ് ജനിച്ചുകഴിഞാൽ കായികലോകത്തേക്കു വിടുകയും അതിനു സർക്കാർ ആവശ്യമായ ഫണ്ട് ചെലവഴിക്കുകയുമാണു ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എ. സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് സുമിത ഷാജി, സ്ഥിരംസമിതി അധ്യക്ഷൻമാരായ ഒ.എം. ഷാജു, ജെോനപ്പൻ, കെ സുതിഷ്ണ, മെമ്പർ കെ സന്തോഷ്കുമാർ, പഞ്ചായത്ത് സെക്രട്ടറി പി എ ജെയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

പൈപ്പ് ലൈൻ തകർന്നു : നഗരത്തിന്‍റെ കുടിവെള്ളം പാഴാകുന്നു

പട്ടിക്കാട്: പള്ളിക്കണ്ടത്ത് കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്നു കുടിവെള്ളം പാഴാകുന്നു.

വാരിയത്തുപടിയിൽനിന്നു കൂട്ടാല റോഡിലേക്കു പോകുന്ന പൈപ്പ് ലൈൻ തകർന്ന് റോഡിലേക്കാണു വെള്ളം അതിശക്തമായി പതിക്കുന്നത്. ഇതോടെ കാൽനടയാത്രികർക്കും ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവർക്കും ഇതുവഴി യാത്ര ദുഷ്കരമായി.

പൈപ്പ് ലൈൻ തകർന്നത് നിരവധിതവണ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറായില്ലെന്ന് വാർഡ് മെന്പർ ജിജി എം. മാധവൻ കുറ്റപ്പെടുത്തി. തൃശൂർ നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും ആവശ്യമായ കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈനാണു തകർന്നത്. അറ്റകുറ്റപ്പണി നടത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിജി എം. മാധവൻ ആവശ്യപ്പെട്ടു.

Thrissur

രോഗിയുമായിസഞ്ചരിച്ച ആംബുലൻസ് മതിലിലിടിച്ചു, ഒരാൾക്കു പരിക്ക്

എരുമപ്പെട്ടി: രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിച്ച് ഒരാൾക്കു പരിക്കുപറ്റി. ഇന്നലെ വൈകീട്ട് മൂന്നോടെ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് വളവിലായിരുന്നു അപകടം. വരവൂരിൽ നിന്നും കുഴഞ്ഞുവീണ രോഗിയുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആരോഗ്യ വകുപ്പിന്‍റെ 108 ആംബുലൻസാണ് അപകടത്തി ൽപ്പെട്ടത്. എതിരെവന്ന വാഹന ത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് സമീപത്തെ സൂചനാ ബോർഡിലിടിച്ചുകയറി മതിലിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ചുപേർ ആംബുലൻസിൽ ഉണ്ടായിരുന്നു. രോഗിക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്കാണ് പരിക്കുപറ്റിയത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

Thrissur

ജില്ലാ ആശുപത്രിയിൽ ദന്തരോഗവിഭാഗം പ്രവർത്തനം തുടങ്ങി

വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ദന്തരോഗവിഭാഗം പ്രവർത്തനം തുടങ്ങി. പുതിയ ഒപി കെട്ടിടത്തിലാണു ദന്തരോഗവിഭാഗം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങുന്നതോടെ മറ്റു ഒപികളും പുതിയ കെട്ടിടത്തിലേക്കുമാറുമെന്നും അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീല ജോർജ് അധ്യക്ഷത വഹിച്ചു.

നഴ്സിംഗ് സൂപ്രണ്ട് ജിഷി, ഡോ. സബിർ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാർ, ദന്തരോഗ വിഭാഗത്തിലെ ഡോ. ലിജി തുടങ്ങിയവർ പ്രസംഗിച്ചു.

കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങുന്നതോടെ മറ്റു ഒപികളും പുതിയ കെട്ടിടത്തിലേക്കു മാറുമെന്നും ആശുപത്രിയിൽ ഉടൻ തന്നെ സ്കാനിംഗ് തുടങ്ങുമെന്നും അതിന്‍റെ പ്രവർത്തനം അവസാന ഘട്ടത്തിലാണന്നും മേരി തോമസ് അറിയിച്ചു.

 

Thrissur

സ്കോളർഷിപ് വിതരണവും അവാർഡ് ദാനവും

തൃശൂർ: അബ്രഹാം ആൻഡ് ജോസ് അലുമ്നി അസോസിയേഷന്‍റെ വാർഷികപൊതുയോഗവും സിഎക്ക് പഠിക്കുന്ന നിർധനരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും സിഎ പരീക്ഷയിൽ ഉന്നതവിജയംനേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും

ഹൈക്കോടതി ജഡ് ജി ഹരിശങ്കർ വി. മേനോൻ ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് വി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എൽ. സോണി, ജോസ് പോട്ടോക്കാരൻ, ചീരൻ വർഗീസ്, വി.സി. ജെയിംസ്, കെ.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

സിഎ പ്രഫഷണലിൽ 50 വർഷം പൂർത്തിയാക്കിയ വി. വേണുഗോപാലിനെയും സി.എൽ. സണ്ണിയെയും ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനവും ഉണ്ടായിരുന്നു.

Thrissur

മരിയാപുരത്ത് മെറിറ്റ് ഡേ നടത്തി

മരിയാപുരം: സെന്‍റ് ജോണ്‍സ് ബോസ്കോ കത്തോലിക്ക കോ ണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ ആഘോഷം വികാരി ഫാ. ജോണ്‍സണ്‍ ഒലക്കേങ്കൽ ഉദ്ഘാടനം ചെയ്തു. ഇടവകാതിർത്തിയിൽ എസ് എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

സിസ്റ്റർ ക്ലെയർ സിഎസ്എം, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് അഞ്ചുപങ്കിൽ, എഡ്വിൻ കണ്ണന്പുഴ, ബിജു മൂടയിൽ, ഇടവക ട്രസ്റ്റി ബൈജു അറയ്ക്കൽ, ആന്‍റണി വടക്കേത്തല, ജോഷി കോനിക്കര, ഡേവിസ് വല്ലച്ചിറ എന്നിവർ പ്രസംഗിച്ചു.

Thrissur

പെൻഷണേഴ്സ് സ്പെഷൽ കണ്‍വൻഷൻ

മുണ്ടത്തിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് സ്പെഷൽ കണ്‍വൻഷനും നവാഗതരെ സ്വീകരിക്കലും ആര്യന്പാടം പകൽവീട്ടിൽ സംസ്ഥാന കൗണ്‍സിൽ അംഗം കെ.എസ്. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് കെ.എ. സ്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. ശ്യാമളകുമാരി, ബ്ലോക്ക് പ്രസിഡന്‍റ് എം.ജെ. അഗസ്റ്റിൻ, എം.കെ. മുഹമ്മദ്കുട്ടി ഹാജി, വി.കെ. പദ്മനാഭൻ, രാജു മാരാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി ചുവപ്പുനാടയിൽ; ഗതികെട്ട് നഗരപാതകൾ

തൃശൂർ: നഗരഹൃദയത്തിലെ ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങൾക്കും പരിഹാരമാകേണ്ട തൃശൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്ട് ചുവപ്പുനാടയിൽ കുരുങ്ങിയിട്ടു നാളേറെയായി. 2022 ഡിസംബറിൽ സംസ്ഥാന സർക്കാർ താൽക്കാലികമായി മാറ്റിവച്ച ഈ ബൃഹദ് പദ്ധതി, നാലുവർഷം പിന്നിട്ടിട്ടും പുനരുജ്ജീവിപ്പിക്കാൻ നടപടിയില്ല.

എംജി റോഡ്, പടിഞ്ഞാറേക്കോട്ട, കാൽവരി റോഡ്, ശങ്കരയ്യ റോഡ്, കാനാട്ടുകര, ചുങ്കം, അരണാട്ടുകര, അയന്തോൾ, ഒളരി തുടങ്ങി നഗരത്തിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിലെ ഗതാഗതക്കുരുക്കിൽ കാൽനടയാത്രപോലും ദുഷ്കരമാണ്. ശാസ്ത്രീയമായ ജംഗ്ഷൻ നവീകരണത്തിന്‍റെ കുറവും, കൃത്യമായ നടപ്പാതകൾ ഇല്ലാത്തതും കാരണം ഈ മേഖലകളിൽ അപകടമരണങ്ങൾ ഉയരുകയാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടമേഖലകൾ കണ്ടെത്താൻ നാറ്റ്പാക്ക് അടിയന്തര റോഡ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ഫയലിൽ ഒതുങ്ങി.

റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും തിരിച്ചടി

തൃശൂർ റെയിൽവേ സ്റ്റേഷൻ വലിയ രീതിയിലുള്ള പുനർവികസന പദ്ധതികളിലേക്കു കടക്കുന്പോൾ, സ്റ്റേഷനിലേക്ക് എത്തിച്ചേരുന്ന റോഡുകളിലെ ഇടുങ്ങിയ അവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ശാസ്ത്രീയമായ ഗതാഗതനിയന്ത്രണ സംവിധാനങ്ങളോ, സുഗമമായ പ്രവേശന -പുറപ്പെടൽ കവാടങ്ങളോ ഒരുക്കാൻ റോഡ് വികസനം തടസപ്പെടുന്നതുവഴി സാധിക്കുന്നില്ല. നഗരത്തിന്‍റെ ഭാവിവികസനത്തെപ്പോലും ഇതു ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

എംഎൽഎയ്ക്ക് കൂട്ടഹർജി

നാലുവർഷമായി തുടരുന്ന ഈ വികസന മുരടിപ്പിനെതിരേ ശക്തമായ ജനകീയ പ്രതിഷേധവുമായി തൃശൂർ സിറ്റിസണ്‍സ് രംഗത്തെത്തി. പദ്ധതി അടിയന്തരമായി പനുജ്ജീവിപ്പിച്ചു നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ ഭീമൻ കൂട്ടഹർജി തൃശൂർ എംഎൽഎ രാജൻ ജെ. പല്ലനു സമർപ്പിച്ചു.

സംഘടനയ്ക്കുവേണ്ടി ഭാരവാഹികളായ എം.ആർ. സജീവ്കുമാർ, സി.എ. മുരളീധരൻ, ബിജു ടി. ജോസഫ്, ടി.കെ. ബിനേഷ്, പി.കെ. ഗണേഷ്, ജി. ഹരീഷ് എന്നിവരും നഗരത്തിലെ ഇരുനൂറോളം വരുന്ന പൊതുജനങ്ങളും ഒപ്പിട്ട നിവേദനമാണ് എംഎൽഎയ്ക്കു കൈമാറിയത്. തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡ് വികസനവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കും ഇവർ ഹർജി നൽകിയിരുന്നു. പദ്ധതിയുടെ അടിയന്തരപ്രാധാന്യം ചൂണ്ടിക്കാട്ടി ഈ കൂട്ടഹർജിയുടെ പകർപ്പുകൾ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെആർഎഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്കും സംഘടന കൈമാറിയിട്ടുണ്ട്.

Thrissur

തിരുസ്വരൂപം എഴുന്നള്ളിച്ചു; വണങ്ങാൻ വിശ്വാസികളുടെ തിരക്ക്

പാലയൂർ: മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കംകുറിച്ചതിന്‍റെ ഓർമപുതുക്കുന്ന തർപ്പണത്തിരുനാളിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി.

മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ഇന്നലെനടന്ന തിരുസ്വരൂപം തൊട്ടുവണങ്ങാൻ വലിയ തിരക്കായിരുന്നു. ആ ഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് മോൺ. ജോർജ് മാനാടൻ മുഖ്യകാർമികനായി. തുടർന്നു രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ക ുടുംബക്കൂട്ടായ്മകളിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. സമർപ്പിതസംഗമവും ഉണ്ടായിരുന്നു. രാത്രി യൂണിറ്റുകളുടെയും പടിഞ്ഞാറെ സമുദായത്തിന്‍റെയും നേതൃത്വത്തിൽ അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു. വാദ്യമേളങ്ങൾ, തേര്, കരിമരുന്ന് അകമ്പടിയായി. തുടർന്ന് വർണമഴയുംമെഗാ ബാൻഡ് വാദ്യസംഗമവും ഉണ്ടായിരുന്നു.

ഇന്നുരാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. വിൽസൺ പിടിയത്ത് മുഖ്യകാർമികനാകും. ഫാ.ഡോ. റോയ് വടക്കൻ സന്ദേശംനൽകും. രണ്ടിന് തളിയക്കുളത്തിൽ സമൂഹ മാമോദീസ, ദിവ്യബലി. എമിരറ്റസ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനാകും. വെെകീട്ട് 4.30ന് വിശുദ്ധ കുർബാന. ഫാ. ബെന്നി ചിറമ്മൽ കാർമികത്വംവഹിക്കും.

തുടർന്ന് അങ്ങാടി പ്രദക്ഷിണം, വർണമഴ. മെഗാ ഫ്യൂഷൻ. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവ്യർ വാകയിൽ, സി.ഒ. ഫ്രാൻസിസ്, പി.എ. ഹൈസൺ, ജനറൽ കൺവീനർ ടി.ജെ. ഷാജു, ഇ.എം. സാജൻ, ജെയ്സൺ കീഴ്‌വര, ജെറി ജോസ്, റെജി ജെയിംസ്, ആന്‍റണി മുട്ടത്ത്, സി.പി. വർഗീസ് തുടങ്ങിയവർ നേതൃത്വംനൽകി.

Thrissur

മഴ കനത്തിട്ടും ജില്ലയിലെ ഡാമുകളിൽ വെള്ളമായില്ല

തൃശൂർ: മഴ കനത്തെങ്കിലും ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ലെന്നു കണക്കുകൾ. ഇന്നലെ തുറന്ന പൂമല ഡാം ഒഴികെയുള്ള ഡാമുകളിലെ ജലനിരപ്പ് പരമാവധി ജലനിരപ്പിനേക്കാൾ വളരെ കുറഞ്ഞനിലയിലാണ്.

424 മീറ്റർ പരമാവധി ജലസംഭരണനിലയുള്ള പെരിങ്ങൽകുത്ത് ഡാമിൽ ഇന്നലെ രാവിലെ പത്തുവരെയുള്ള കണക്കുപ്രകാരം 419.75 മീറ്ററാണു ജലനിരപ്പ്. ഇവിടെ ഡാമിന്‍റെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നുവച്ചിട്ടുണ്ടെങ്കിലും നാലു സ്ലൂയിസ് ഗേറ്റുകളും അടച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ 10.50നുള്ള കണക്കുപ്രകാരം 28 അടിയാണു പൂമല ഡാമിലെ ജലനിരപ്പ്. പരമാവധി 29 അടി സംഭരണശേഷിയുള്ള ഡാമിൽ കഴിഞ്ഞദിവസം രാവിലെ 11.30ഓടെ ജലനിരപ്പ് 28 അടിയിൽ എത്തിയതോടെയാണ് ഉച്ചയ്ക്കു രണ്ടിനു തുറന്നത്. ഇവിടെ രണ്ടു സ്പിൽവേ ഷട്ടറുകൾ 0.5 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്.

എല്ലാ റേഡിയൽ ഷട്ടറുകളും അടച്ചിരിക്കുന്ന ഷോളയാർ ഡാമിൽ ഇന്നലെ രാവിലെ ഏഴിനു 2605.7 അടിയാണു ജലനിരപ്പ്. ഇവിടത്തെ പരമാവധി ജലസംഭരണപരിധി 2663 അടിയാണ്. രാവിലെ എട്ടിനുള്ള കണക്കുപ്രകാരം 69.29 മീറ്റർ മാത്രമാണു പീച്ചി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണനില 79.25 മീറ്ററാണ്.

76.40 മീറ്റർ സംഭരണനിലയുള്ള ചിമ്മിനി ഡാമിൽ 63.30 മീറ്ററാണു ജലനിരപ്പ്. വാഴാനി ഡാമിൽ പരമാവധി ജലസംഭരണ നില 62.48 മീറ്ററും നിലവിലെ ജനിരപ്പ് 50.34 മീറ്ററുമാണ്. അസുരൻകുണ്ട് ഡാമിൽ പരമാവധി ജലസംഭരണനില പത്തു മീറ്ററും നിലവിൽ 5.69 മീറ്റർ വെള്ളവുമാണുള്ളത്. പത്താഴക്കുണ്ട് ഡാമിൽ 14 മീറ്ററാണ് പരമാവധി ജലനിരപ്പ്. എന്നാൽ 6.76 മീറ്റർ മാത്രമാണു നിലവിലെ ജലനിരപ്പ്. ഇവിടങ്ങളിലെല്ലാം സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നതായി രാവിലെ പതിനൊന്നോടെ ലഭിച്ച ഒൗദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലടക്കം മഴ കനത്താലെ ജില്ലയിലെ ഡാമുകളിൽ വെള്ളം ഉയരുന്ന സാഹചര്യം ഉണ്ടാവൂ. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്.

 

Thrissur

ജനറൽ ആശുപത്രി ഓപ്പറേഷൻ തീയറ്റർ അടച്ചിട്ടു മൂന്നാഴ്ച: വലഞ്ഞ് രോഗികൾ

തൃശൂർ: മൂന്നാഴ്ചയിലേറെയായി ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം നിലച്ചതു രോഗികളെ വലച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരവധി ശസ്ത്രക്രിയകളാണ് ഇതോടെ മുടങ്ങിയത്.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണു ഓപ്പറേഷൻ തീയറ്റർ ആഴ്ചകളോളം അടച്ചിട്ടതെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ ആരോപിച്ചു. കോർപറേഷൻ ഭരണസമിതിയുടെ അറിവോടെയാണോ നടപടികളെന്നും ചോദിച്ചു. എന്നാൽ അണുബാധ നിയന്ത്രണ പരിശോധനയുടെ ഭാഗമായാണു തീയറ്റർ അടച്ചിട്ടതെന്നും അതോടൊപ്പം മറ്റുപണികൾകൂടി ചെയ്യുന്നതിനാലാണു തുറക്കാൻ വൈകുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തീയറ്റർ ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികൾക്കു നേതൃത്വം കൊടുക്കുമെന്നു സിപിഎം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട പറഞ്ഞു.

എല്ലാമാസവും ആശുപത്രിയിലെ വിവിധ വകുപ്പുകളിൽ അണുബാധ നിയന്ത്രണപരിശോധന പതിവാണ്. ഇത്തവണ എസികൾ മാറ്റുക, കട്ട കെട്ടുക, പെയിന്‍റ് ചെയ്യുക തുടങ്ങിയവകൂടി നിർവഹിച്ചു. അതുകൊണ്ടാണു തീയറ്റർ ദിവസങ്ങളോളം അടച്ചിടേണ്ടിവന്നതെന്ന് ആർഎംഒ ഇൻചാർജ് ഡോ. ജി. പ്രശാന്ത് പറഞ്ഞു. പണികൾ അവസാനഘട്ടത്തിലാണ്. പെയിന്‍റിംഗ്കൂടി കഴിഞ്ഞശേഷം അണുബാധയില്ലെന്ന് ഉറപ്പുവരുത്തി അടുത്ത ആഴ്ചയിൽ തീയറ്റർ തുറക്കും. മുൻകൂട്ടി നിശ്ചയിക്കുന്ന ശസ്ത്രക്രിയകൾ ചെയ്യുന്ന തീയറ്ററിലാണു പണികൾ നടക്കുന്നത്. പ്രസവംപോലുള്ള അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്ന തീയറ്റർ വേറെ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. അതിനു മുടക്കം വന്നിട്ടില്ല. മാറ്റിവയ്ക്കേണ്ടിവന്ന ശസ്ത്രക്രിയകൾ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഡോ. ജി. പ്രശാന്ത് വ്യക്തമാക്കി. അടുത്തയാഴ്ച ആശുപത്രിയിൽ പുതിയ ആർഎംഒ ചാർജെടുക്കുമെന്നും പറഞ്ഞു.

Thrissur

ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി

തൃശൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ന്യായമായ ആവശ്യങ്ങൾ യുഡിഎഫ് സർക്കാർ സമയബന്ധിതമായി നടപ്പാക്കുമെന്നും പെൻഷൻകാരുടെ ക്ഷാമാശ്വാസം കുടിശികയില്ലാതെ നൽകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ്. അസോസിയേഷൻ ജില്ലാ കൗണ്‍സിലിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, രാജൻ പല്ലൻ എന്നിവർക്കും സ്വീകരണം നൽകി. മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതി പൊളിച്ചെഴുതണമെന്ന് ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് എം.സി. പോളച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. ജോണ്‍സണ്‍, കെ. ഗിരീന്ദ്രബാബു, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കെ.വി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

അരിവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം

തൃശൂർ: കേരളത്തിനു ലഭിക്കേണ്ട അരിവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്‍റെ ഇത്തരം തെറ്റായ തീരുമാനങ്ങൾക്കെതിരേ സമരപരിപാടികൾക്കു പാർട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സോമൻ കൊളപ്പാറ, ഷൈജു ബഷീർ, വസന്തൻ ചിയ്യാരം, ജോണ്‍ ആടുപാറ, ഷാജു വടക്കൻ, ആൽബിൻ പ്ലാക്കൽ, സി.എം. ബാലസുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Thrissur

ബഷീർസ്മൃതി സംഘടിപ്പിച്ചു

തൃശൂർ: മനുഷ്യജീവിതത്തിന്‍റെ മുന്നേറ്റത്തിന് അടിസ്ഥാനം വായനയാണെന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകൻ അനീസ് ബഷീർ. തൃശൂർ ലിറ്റററി ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ബഷീർസ്മൃതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ലിറ്റററി ഫോറം പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ജി. ഷാജിമോൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി. വിനോദ്, ഡോ. ആനന്ദൻ, നഫീസത്ത് ബീവി, രാജ്കുമാരി വിനോദ് എന്നിവർ പ്രഭാഷണം നടത്തി. രഘുനാഥ്, അനു അനിത, വി.ജി. ധർമരാജ് എന്നിവർ ബഷീർകൃതികളുടെ നാടകാവതരണവും സി.വി. ജോസ്, പ്രമീള ഗോപാലകൃഷ്ണൻ എന്നിവർ ബഷീർ സിനിമകളിലെ ഗാനങ്ങളും അവതരിപ്പിച്ചു.

Thrissur

കൈപ്പറമ്പുകാവ് ഭൈരവി പുരസ്കാരം കെ.എസ്. ചിത്രയ്ക്കു സമർപ്പിച്ചു

കൈപ്പറമ്പ്: കൈപ്പറമ്പുകാവ് നവീകരണകലശത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനവും "ഭൈരവി പുരസ്‌കാരം" സമർപ്പണവും പത്മശ്രീ കലാമണ്ഡലം ഗോപി നിർവഹിച്ചു. സമ്മേളനത്തിൽ പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. കെ.എസ്. ചിത്ര പുരസ്‌കാരം സ്വീകരിച്ചു.

ചടങ്ങിൽ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട്, ആർഎൽവി. ആനന്ദ് എന്നിവരെ ആദരിച്ചു. നവീകരണകലശ സമിതി കൺവീനർ പ്രകാശ് മണ്ണൂർ, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്‍റ് എം.കെ. സന്തോഷ് , മാതൃസംഘം പ്രസിഡന്‍റ് സരള രാജൻ , പി.ആർ. ആനന്ദ് എന്നിവർ സന്നിഹിതരായി.

Thrissur

വാടാനപ്പിള്ളിയിൽ കടലാക്രമണം രൂക്ഷം; 20 വീടുകളിൽ വെള്ളംകയറി

വാടാനപ്പിള്ളി: കാലവർഷം കനത്തതോടെ വാടാനപ്പള്ളി ഫസൽ നഗർ, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം രൂക്ഷം. 20 വീടുകളിൽ വെള്ളംകയറി. സീവാൾ റോഡ് 400 മീറ്ററോളം തകർന്നു. നിരവധി തെങ്ങുകളും വൈദ്യുതി തൂണുകളും കടപുഴകി. വെള്ളവും വെളിച്ചവും യാത്രാസൗകര്യവും ഇല്ലാതെ കടലോര നിവാസികൾ ദുരിതത്തിലായിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം.

ഫസൽ നഗർ മുതൽ പൊക്കാഞ്ചേരി ബീച്ചുവരെയാണ് കടലാക്രമണം രൂക്ഷമായത്. കഴിഞ്ഞദിവസംവരെ വാഹനങ്ങൾ പോയിരുന്ന ഫസൽ നഗറിലെ സീവാൾ റോഡാണ് ഒലിച്ചുപോയത്. വേലിയേറ്റത്തിൽ തിരയടിച്ച് വെള്ളംകരയിലേക്കു കയറുകയാണ്. കര തുരന്ന് വെള്ളം കയറുന്നതോടെയാണ് സീവാൾ റോഡ് തകർന്നത്. ഇവിടെ തെങ്ങുകൾ കടപുഴകി വീണു കൊണ്ടിരിക്കുകയാണ്. സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ വടക്കൻ മോഹനന്‍റെ വീട്ടിലേക്ക് വെള്ളം കയറുന്നതുതടയാൻ മോഹനൻതന്നെ പുലർച്ചെ എഴുന്നേറ്റ് മണിക്കൂറോളം പാടുപ്പെട്ട് മണ്ണുകോരി നിരത്തിക്കൊണ്ട് വീടിനു താത്കാലിക സംരക്ഷണം ഒരുക്കിയത്.

വെള്ളം ഇനിയും കയറിയാൽ വീട് നിലംപൊത്തുന്ന അവസ്ഥയാണ്. സമീപത്തെ മറ്റ് വീടുകളുടെ അവസ്ഥയും ഇതു തന്നെ. ഇവിടെ പേരിനുമാത്രമാണ് കരിങ്കല്ല് നിരത്തിയത്. കടലാക്രമണം കാരണം മോഹനൻ ഒന്നരമാസമായി പണിക്കുപോകാറില്ല. മത്സ്യവില്പന നടത്തുന്ന ബൈക്ക് അടക്കം രണ്ട് വാഹനങ്ങളും മോഹനൻ കടലാക്രമണഭീഷണി മൂലം അകലെയുള്ള മറ്റ് വീടുകളിലേക്ക് കയറ്റിവച്ചിരിക്കുകയാണ്.

കയറിച്ചെല്ലാൻ ഇടമില്ലാതെ മോഹനനും കുടുംബവും കടലോരത്തെ ഈ വീട്ടിൽ ത്തന്നെയാണു പേടിച്ചുകഴിയുന്നത്. കടലാക്രമണം നാശംവിതച്ചിട്ടും സർക്കാരോ പഞ്ചായത്തോ കരിങ്കല്ലടിക്കാനോ വെള്ളം എത്തിക്കാനോ അടക്കമുള്ള നടപടി കൈക്കൊളളുന്നില്ലെന്ന് കടലോര നിവാസികൾ പറയുന്നു.

എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയല്ലാതെ സഹായകരമായ ഒരു നടപടിയുമില്ല. കളക്ടർ ഇനിയും സന്ദർശനം പോലും നടത്തിയിട്ടില്ല. കടലാക്രമണങ്ങളിൽ മുൻ വർഷങ്ങളിലായി 300 ലധികം വീടുകളും ഏക്കറുകണക്കിന് സ്ഥലവും നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു.

കടലാക്രമണത്തിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും തകർന്നതോടെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ദുരിതാവസ്ഥയിലായിട്ടും വേണ്ട നടപടി കൈകൊള്ളാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് സ്ത്രീകളടക്കം ആരോപിച്ചു. ബന്ധപ്പെട്ടവർക്ക് പല തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല.

സീവാൾ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട് യാത്രാ ദുരിതവും ഏറിയതായി ഇവർ പറഞ്ഞു. കടലാക്രമണം മൂലം വീടുകൾ തകരാതിരിക്കാൻ അടിയന്തരമായി കരിങ്കല്ല് നിരത്തണമെന്നും കുടിവെള്ളം എത്തിക്കണമെന്നും കടലോര നിവാസികൾ പറഞ്ഞു.

Thrissur

കാഷ് അവാർഡ് വിതരണം

അവിണിശേരി: സർവീസ് സഹകരണ ബാങ്കിന്‍റെ ശങ്കർജി സ്മാരക വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ആദരവ് 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് കെ.കെ. മധു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ പി.എം. ഭരതൻ, സിഡബ്ല്യുസി മെന്പർ അഡ്വ. എം.എ. രാജീവ് കൃഷ്ണൻ, സെന്‍റ് ജോസഫ് എച്ച് എസ്എസ് ഹെഡ്മിസ്ട്രസ് ലേഖ ഡേവിസ്, പെരിഞ്ചേരി എയുപിഎസ് ഹെഡ്മിസ്ട്രസ് ബിന്ദു, പെരിഞ്ചേരി എഎൽപിഎസ് ഹെഡ്മാസ്റ്റർ എം.കെ. പ്രസാദ്, ബാങ്ക് സെക്രട്ടറി വിദ്യ ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Thrissur

തൃശൂർ ലൂർദ് കത്തീഡ്രലിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന്‍റെ മറവിൽ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യം വച്ച് അവഹേളനങ്ങൾ നടത്താ നുമുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരേ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
ലൂർദ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച ജാഥ അതിരൂപത വികാരി ജനറാൾ മോണ്‍. ജയ് സണ്‍ കൂനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ ജോസ് ചിറ്റാട്ടുക രയ്ക്കു പേപ്പൽ പതാക കൈമാറി.

ലൂർദ് ഇടവക വികാരി ഫാ. ജോസ് വല്ലൂരാൻ പ്രസംഗിച്ചു. അസി.വികാരിമാരായ ഫാ. ഷോ ജോ മഞ്ഞാടിക്കൽ, ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, ഏകോപനസമിതി സെക്രട്ടറി മാത്യു ഹാമി മറ്റു സംഘടനാഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കത്തീഡ്രൽ ട്രസ്റ്റി റോഷൻ ഡേവിസ്, പ്രതിനിധിയോ ഗം സെക്രട്ടറി ജോജു മഞ്ഞില, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ ജോസ് ചിറ്റാട്ടുകര, മറ്റു ഇടവക പ്രതിനിധികൾ, ഇടവകാംഗങ്ങൾ സന്നിഹിതരായിരുന്നു.

Thrissur

അമലയിൽ മെറിറ്റ്ഡേ ആഘോഷിച്ചു

തൃശൂർ: അമല മെഡിക്കൽ കോളജിലെ വിവിധ കോഴ്സുകളിൽ പഠനത്തിൽ മികവുപുലർത്തിയവർക്കും സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്കും ബെസ്റ്റ് എംപ്ലോയീസിനുമുള്ള മെറിറ്റ് അവാർഡുകളുടെ വിതരണോ ദ്ഘാടനം ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി നിർവഹിച്ചു.

ചടങ്ങിൽ 160 പേരെ മെമന്‍റോ നൽകി ആദരിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, ജോയിന്‍റ് ഡയറക്ടർ ഫാ. ആന്‍റണി പെരിഞ്ചേരി, പ്രിൻസിപ്പൽമാരായ ഡോ. ബെറ്റ് സി തോമസ്, സിസ്റ്റർ ലിത എലിസ ബത്ത്, സിസ്റ്റർ മിനിമോൾ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൈ ജു സി. എടക്കളത്തൂർ, എച്ച്ആർ മാനേജർ അഡ്വ. ഫിൽജോ വർഗീസ് എന്നിവർ പങ്കെടുത്തു.

Thrissur

കണ്ടശാംകടവ് ഫൊറോനസമിതിയുടെ പ്രതിഷേധസംഗമം

കണ്ടശാംകടവ്: ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ പ്രതിഷേധ സംഗമം നടത്തി. തൃശൂർ അതിരൂപതയെയും അതിരൂപത അധ്യക്ഷനെയും അവഹേളിക്കുന്നതിനെതിരെയും ആതുരചികിത്സാ കേന്ദ്രങ്ങളായ അമല, ജൂബിലി ആശുപത്രികളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരെയുമാണ് പ്രതിഷേധ സംഗമം നടത്തിയത്.

അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ അധ്യക്ഷനായിരുന്നു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ അഡ്വ.സന്തോഷ് മണ്ടുംപാല, ജോയിന്‍റ്് ജനറൽ കൺവീനർമാരായ ബിജോയ് പെരുമാട്ടിൽ, ഷെൽജി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, തെരത്തെടുത്ത കുടുംബ സമ്മേളന - ഭക്തസംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Thrissur

കല്ലൂരില്‍ ഇടിമിന്നലില്‍ രണ്ടുവീടുകള്‍ക്കു നാശനഷ്ടം

കല്ലൂര്‍: പാറക്കാട് ഉന്നതിയില്‍ ഇന്നലെ രാവിലെയുണ്ടായ ഇടിമിന്നലില്‍ രണ്ടു വീടുകള്‍ക്കു നാശം സംഭവിച്ചു.

മുളങ്ങാട്ടുകര കുട്ടപ്പന്‍, പുതിയേടത്ത് സദന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഇടിമിന്നലേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. വലിയ മുഴക്കത്തോടെയാണ് ഇടിമിന്നല്‍ വീടുകളില്‍ പതിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വൈദ്യുതോപകരണങ്ങളും വൈദ്യുത സാമഗ്രികളും നശിച്ചു. മതിലിന്‍റെ ഒരു ഭാഗം തകര്‍ന്നു. ഇടിമിന്നലില്‍ ഇരുവീടുകളിലെയും വൈദ്യുതി സര്‍വീസ് വയറുകള്‍, വീടിനുള്ളിലെ വയറിംഗ്, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ കത്തിനശിച്ചു. കൂടാതെ ടൈലുകള്‍ തകര്‍ന്നതോടൊപ്പം കുട്ടപ്പന്‍റെ വീട്ടിലെ മതിലിന്‍റെ ഒരു ഭാഗവും ഇടിഞ്ഞു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെ ത്തി.

തൃക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത് എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Thrissur

മുപ്പതാം വിവാഹവാർഷികദിനത്തിൽ ഡോക്ടർ ദമ്പതികൾക്ക് കഥകളി അരങ്ങേറ്റം

പാലിയേക്കര: മുപ്പതാം വിവാഹവാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളി ഡോക്ടർ ദമ്പതികൾ. കലയോടുള്ള അഭിനിവേശവും സ്വപ്നസാക്ഷാത്കാരവുമായി പാലിയേക്കര ശ്രീഭദ്രം ഓഡിറ്റോറിയത്തിൽ ഇരുവരും കഥകളി അരങ്ങേറ്റംകുറിച്ചു.

യുകെയിൽ ഡോക്ടർമാരായ ഡോ. ജയകൃഷ്ണനും ഭാര്യ ഡോ. ഇന്ദുലേഖയുമാണ് കളിവിളക്കിന് മുന്നിൽ വിസ്മയമൊരുക്കിയത്. രുഗ്മാംഗദചരിതം കഥയിലെ മഹാവിഷ്ണുവായി ഡോ. ഇന്ദുലേഖയും സന്ധ്യാവലിയായി ഡോ. ജയകൃഷ്ണനും വേഷമിട്ടു. തിരക്കിട്ട ജീവിതത്തിനിടയിലും ഓൺലൈൻ വഴിയാണ് ഇരുവരും കഥകളി അഭ്യസിച്ചത്. കഥകളിനടൻ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ കീഴിലായിരുന്നു ഇവരുടെ ഓൺലൈൻ കഥകളി പഠനം. ദൂരപരിധികളോ തിരക്കുകളോ കലയോടുള്ള പ്രണയത്തിന് തടസമല്ലെന്ന് ഇവർ തെളിയിച്ചു.

Thrissur

പുതുക്കാട് മേല്പാല നിര്‍മാണം: നീക്കംചെയ്ത മണ്ണ് ദേശീയപാതയിലെത്തിയത് അപകടഭീഷണിയായി

പുതുക്കാട്: മേല്പാല നിര്‍മാണത്തിന്‍റെ ഭാഗമായി ഡ്രൈനേജിനായി കുഴിച്ചെടുത്ത മണ്ണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുന്നതിനിടെ ദേശീയപാതയിലേക്ക് ഒഴുകി യെത്തിയത് അപകടഭീഷണിയായി. ശക്തമായ മഴയും പെയ്തതോടെ കുറുമാലി മുതല്‍ പുതുക്കാട് വരെയുള്ള ദേശീയപാതയുടെ വലിയൊരു ഭാഗം ചെളിക്കുണ്ടായി മാറി.

ചാലക്കുടി -തൃശൂര്‍ പാതയിലാണു വാഹനയാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയത്. റോഡിന്‍റെ ഒരു വശം ചെളി നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ വഴുതിവീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇരുചക്രവാഹന യാത്രികരാണ് കൂടുതല്‍ ആശങ്കയിലായത്.

സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് റോഡിലെ ചെളി നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപകടസാധ്യത പൂര്‍ണമായും ഒഴിവാ ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ചെളി നീക്കംചെയ്തത്. പ്രദേശത്ത് അടിയന്തര ശുചീകരണ നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും യാത്രക്കാരും ഉന്നയിക്കുന്നത്.

Thrissur

പിടിഎ ജനറൽബോഡി യോഗം

തൃശൂർ: സേക്രട്ട് ഹാർട്ട് കോണ്‍വന്‍റ് എൽപി സ്കൂളിലെ പിടിഎ ജനറൽബോഡി യോഗം മാള കാർമൽ കോളജ് അസിസ്റ്റന്‍റ് പ്രഫസർ ജിലു മാത്യു ഉദ്ഘാടനം ചെയ്തു. റെസ്പോണ്‍സിബിൾ പാരന്‍റിംഗ് എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

ലോക്കൽ മാനേജർ സിസ്റ്റർ റോഷ്നി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലിനി തെരേസ്, എംപിടിഎ പ്രസിഡന്‍റ് വർഷ രാജ് എന്നിവർ പ്രസംഗിച്ചു. മികവുപുലർത്തിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.

Thrissur

പാലത്തിനോടു ചേര്‍ന്ന് അപകടം പതിയിരിക്കുന്നു

കൊടകര: പറപ്പൂക്കര, കൊടകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബ്ലാച്ചിറ പാലത്തിനോടു ചേര്‍ന്ന് റോഡരികില്‍ സുരക്ഷ ഭിത്തി നിര്‍മിക്കാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു.

കൊടകര ഭാഗത്ത് നിന്നുള്ള റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് കയറുന്നതിന് തൊട്ട് മുമ്പായി റോഡിന്‍റെ വലതുവശത്ത് സുരക്ഷഭിത്തി ഇല്ലാത്തതാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ അപകട ഭീഷണിയാകുന്നത്. രാത്രിയില്‍ ഈ ഭാഗത്ത് വെളി്ച്ചക്കുറവ് ഉള്ളതിനാല്‍ റോഡില്‍ നിന്ന് വഴുതി തോട്ടിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പ്രദേശത്തുള്ളവര്‍ക്ക് കൊടകരയില്‍ എത്തിചേരാനുള്ള എളുപ്പമാര്‍ഗമാണ് ബ്ലാച്ചിറപാലത്തിലൂടെയുള്ള റോഡ്. മുന്‍കാലത്തെ അപേക്ഷിച്ച് ഇതുവഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുള്ളതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് സത്വരനടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Palakkad

പിടിഎ ജനറൽബോഡി യോഗവും ലഹരിവിരുദ്ധ ബോധവത്കരണവും

വടക്കഞ്ചേരി: പുതുക്കോട് ജിഎഎൽപി സ്കൂൾ പിടിഎ ജനറൽബോഡി യോഗവും രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് പത്മപ്രവീഷ് അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി എസ്ഐ ഉണ്ണി ക്ലാസിനു നേതൃത്വം നൽകി. പുതുക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ സുരേഷ് വേലായുധൻ, പ്രധാന അധ്യാപകൻ പി.എസ്. മീരാൻഷാ, സ്റ്റാഫ് സെക്രട്ടറി സി.ജി. ചിത്ര പ്രസംഗിച്ചു. എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഭാരവാഹികളായി ശരണ്യ സുധാകരൻ- പ്രസിഡന്‍റ്, ഷംല - വൈസ് പ്രസിഡന്‍റ്, രേഷ്മ - എംപിടിഎ പ്രസിഡന്‍റ് എന്നിവരെ തെരഞ്ഞെടുത്തു.

Palakkad

സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ സമ്മേളനം

മണ്ണാർക്കാട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റുകൾക്ക് നേതൃത്വം നൽകുന്ന ഓൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാസമ്മേളനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമമന്ത്രി അഡ്വ.എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.

2025- 2026 സീസണിൽ ജില്ലയിലെ ഏറ്റവും മികച്ച ടൂർണമെന്‍റായി മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്‍റിനേയും, ജില്ലയിലെ ജനപ്രിയ ടൂർണമെന്‍റായി കനിവ് വല്ലപ്പുഴ ടൂർണമെന്‍റിനേയും തെരഞ്ഞെടുത്തു, കഴിഞ്ഞ സീസണിൽ സംസ്ഥാനത്തെ ആദ്യ ടൂർണമെന്‍റായി ഐഡിയൽ ക്ലബ് കരിങ്കല്ലത്താണിയേയും ആദരിച്ചു.

ജില്ലയിലെ മികച്ച ടീമായി ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ടീമുകളിലെ മികച്ച പ്രകടനം കാഴ്ചവച്ച ഫുട്ബോൾ താരങ്ങളെ സമ്മേളനം ആദരിച്ചു. ജില്ലയിലെ ആദ്യകാല സെവൻസ് താരമായ മുജീബ് റഹ്‌മാൻ, ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം ഇ. സജീഷ് പുഞ്ചിരിയേയും സമ്മേളനത്തിൽ ആദരിച്ചു.

ജില്ലാ പ്രസിഡന്‍റ് ഫിറോസ് ബാബു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ചെറൂട്ടി, മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, വൈസ് ചെയർമാൻ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ, കൗൺസിലർ അനീസ് ഗസൻഫർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗിരീഷ് ഗുപ്ത, എഎസ്എഫ്എ സംസ്ഥാന നേതാക്കളായ എ.എം. ഹബീബ്, ഫാറൂഖ് പച്ചീരി, പി. കൃഷ്ണൻകുട്ടി, സലാഹുദ്ദീൻ മമ്പാട്, യാഷിക് മഞ്ചേരി, മുഹമ്മദ് കുഞ്ഞി, യൂസുഫ് ഏമാടൻ, ജോൺസൺ ജേക്കബ്, അൻവർ ജിംഖാന, റൗഫ് എടവണ്ണ, ഷാഹുൽ കൊണ്ടോട്ടി, നസീർ എടത്തനാട്ടുകര, ഫിറോസ് എടത്തനാട്ടുകര, ഷമീജ് ചെർപ്പുളശ്ശേരി, സലിം മറ്റത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Palakkad

അട്ടപ്പാടി ട്രൈബൽ ഡെവലപ്മെന്‍റ് അഥോറിറ്റി സ്ഥാപിക്കണമെന്ന് ആദിവാസി സംഘടനകൾ

അഗളി: അട്ടപ്പാടി ആദിവാസികളുടെ സമഗ്രവികസനം, ശാക്തീകരണം മുൻ നിർത്തി അട്ടപ്പാടി ട്രൈബൽ അഥോറിറ്റി സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആദിവാസികൂട്ടായ്മയായ തമ്പ് ഓഫിസ് അങ്കണത്തിൽ കൂടിയ വിവിധ ആദിവാസി സംഘടനകളുടെ യോഗം സർക്കാറിനോടാവശ്യപ്പെട്ടു.

യോഗം തമ്പ് സംഘടനയുടെ പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നൂറിന കർമപരിപാടിയിൽപ്പെടുത്തി അടപ്പാടിക്കായി ട്രൈബൽ ഡെവലപ്മെന്‍റ് അഥോറിറ്റി പ്രഖ്യാപനം നടത്തുവാനുള്ള തീരുമാനം സർക്കാർ ഭാഗത്തുനിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ഫണ്ടുകൾ വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ സോഷ്യൽ ഓഡിറ്റ് യാഥാർഥ്യമാക്കണമെന്നും കമ്മിറ്റിയിൽ ആദിവാസി മേഖലയിലെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

29 വിവിധ വകുപ്പുകൾ വഴി 500 കോടിയോളം രൂപ ട്രൈബൽ സബ്പ്ലാൻവഴി അട്ടപ്പാടി ആദിവാസി വികസനത്തിനായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദിവാസികളുടെ നേതൃത്വത്തിലുള്ള ജിസിഡിഎ മോഡൽ അഥോറിറ്റിയുടെ ആവശ്യകത ഉയരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പട്ടികവിഭാഗ മന്ത്രി എന്നിവരെ ഇതുസംബന്ധിച്ചു നേരിൽകാണാനും യോഗം തീരുമാനിച്ചു. കേരള ആദിവാസി യൂത്ത് ഫെഡറേഷൻ ഭാരവാഹികളായ കാർത്യായനി, പണലി, തന്പ് പ്രതിനിധികളായ കെ.എ. രാമു, രേവതി ഉദയകുമാർ, ഊര്ജദ്ദ് ഭാരവാഹി വിനോജ സുജ എന്നിവർ പ്രസംഗിച്ചു.

Palakkad

പത്തുവയസുകാരന്‍റെ ചികിത്സയ്ക്ക് കൈകോർത്ത് നാട്ടുകാർ

മണ്ണാർക്കാട്: അപൂർവരോഗം ബാധിച്ച പത്തുവയസുകാരന്‍റെ ചികിത്സയ്ക്കായി സംഘടിച്ച് നാട്ടുകാരും പൗരപ്രമുഖരും. മുണ്ടേക്കരാട് നൗഫൽ കോൽകാട്ടിലിന്‍റെ മകൻ ഹിഷാമാണ് ഡിഎംഡി എന്ന അപൂർവരോഗത്താൽ ദുരിതം അനുഭവിക്കുന്നത്. ഏതാണ്ട് 50 ലക്ഷത്തിനു മുകളിൽ ചികിത്സാചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

തീർത്തും നിർധനരായ ഹിഷാമിന്‍റെ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ചികിത്സാ ചെലവ്. ഹിഷാമിന്‍റെ ചികിത്സാസഹായത്തിനായി ഫണ്ട് സമാഹരണത്തിലാണ് നാട്ടുകാർ. ഹിഷാം ചികിത്സ സഹായസമിതി എന്ന പേരിൽ കമ്മറ്റി രൂപീകരിച്ച് ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്.

മണ്ണാർക്കാട് നഗരസഭ മുൻ ചെയർമാൻ സി. മുഹമ്മദ് ബഷീർ മുഖ്യരക്ഷാധികാരിയായും മുൻ വാർഡ് കൗൺസിലർ മുജീബ് ചോലോത്ത് ചെയർമാനായും ഷനോജ് കല്ലടി കൺവീനറായും സി. അൻസാർ ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

കേരള ഗ്രാമീൺ ബാങ്കിന്‍റെ മണ്ണാർക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് നന്പർ: 40267101109186, ഐഎഫ്എസ്‌സി: KLGB0040267 എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഈ അക്കൗണ്ട് ഉപയോഗിക്കാമെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Palakkad

പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണം ഉടൻ തുടങ്ങും

കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. സ്ഥലമേറ്റെടുക്കൽ 95 ശതമാനത്തിലേറെ പൂർത്തിയായ പദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും. കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട മന്ത്രി പി.കെ. ബഷീർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തി.
ചില മേഖലകളിൽ പ്രതീക്ഷിച്ച ട്രാഫിക് ഉണ്ടാകില്ലെന്നതുൾപ്പെടെ പാതയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലെ ചില ആശങ്കകൾ കേന്ദ്രമന്ത്രി പങ്കുവച്ചു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ ധരിപ്പിച്ചു. നിർമാണം ഉടൻ തുടങ്ങാൻ ധാരണയായിട്ടുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ ഗ്രാമീണ മേഖലയിലൂടെയാണു കടന്നുപോകുന്നത്. 121 കിലോമീറ്റർ ദൂരമുള്ള പൂർണമായി സ്ഥലമേറ്റെടുത്ത് നിർമിക്കുന്ന ഗ്രീൻഫീൽഡ് പദ്ധതിക്ക് 8000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

ഭൂമിയേറ്റെടുത്തതിനു രണ്ടായിരം കോടിയിലേറെ നഷ്ടപരിഹാരവും നൽകി. കഴിഞ്ഞ വർഷം നിർമാണം തുടങ്ങുമെന്നറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വിശ്രമകേന്ദ്രങ്ങൾക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കലിനു ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടിയാണ് ഇനി നടക്കാനുള്ളത്.

ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ദേശീയപാത അഥോറിറ്റി ടെൻഡർ നൽകണം. അതിനു മുന്നോടിയായി കെട്ടിടങ്ങളുടെ ലിസ്റ്റിംഗ് എടുക്കുന്ന നടപടിയാണു പുരോഗമിക്കുന്നത്.  ഇതു ദേശീയപാത അഥോറിറ്റിക്കു കൈമാറിയാൽ കെട്ടിടം പൊളിക്കാനുള്ള ടെൻഡർ വിളിക്കും. പാതയുടെ ഒരു ഭാഗത്ത് പ്രതീക്ഷിച്ച ട്രാഫിക് ഉണ്ടാകില്ലെന്ന പഠന റിപ്പോർട്ട് കേന്ദ്രത്തിനു ലഭിച്ചതും നിർമാണം വൈകാൻ കാരണമായിട്ടുണ്ടെന്നാണു സൂചന. ഇതിൽ ആശങ്കയ്ക്കു വകയില്ലെന്ന് കേരളം അറിയിച്ചതോടെ നടപടികൾ വേഗത്തിലാക്കാൻ ധാരണയായത്.

സേലം -കൊച്ചി എൻഎച്ച് 544, എൻഎച്ച് 6 എന്നീ ഹൈവേകളുമായി പുതിയ ഗ്രീൻഫീൽഡ് പാതയ്ക്ക് ബന്ധമുണ്ടായിരിക്കും. ഇതുകൂടാതെ 8 സംസ്ഥാനപാതകളുമായും 5 മേജർ റോഡുകളുമായും 11 ബസ് സ്റ്റാൻഡുകളുമായും കോഴിക്കോട് -പാലക്കാട് ദേശീയപാത കണക്ട് ചെയ്യും. കോഴിക്കോട്, തുവ്വൂർ, പാലക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകൾക്കരികിലൂടെയും ഈ പാത നീങ്ങുന്നു. ഡിപിആറിൽ പറയുന്ന വിവരങ്ങൾ പ്രകാരം ഭാഗികമായി പ്രവേശന നിയന്ത്രണമുള്ള ഹൈവേയായിരിക്കും പാലക്കാട് -കോഴിക്കോട് ഹൈവേ. ഇത് എങ്ങനെയാണ് നടപ്പാക്കുക എന്നത് വ്യക്തമല്ല.

പാലക്കാട് മുതൽ കോഴിക്കോട് വരെയുള്ള യാത്രാസമയം 4 മണിക്കൂറിൽ നിന്നും 2 മണിക്കൂറായി കുറയും. കൂടാതെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കിൻഫ്ര വ്യവസായിക പാർക്കുകൾ എന്നിവയിലേക്ക് മികച്ച കണക്ടിവിറ്റിയും ഉണ്ടാകും. സ്ഥലമേറ്റെടുപ്പ് 95 ശതമാനവും പൂർത്തിയായി. ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങളും വീടുകളും കാടു കയറി നശിക്കാനും തുടങ്ങിയിട്ടുണ്ട്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും കാരണം ആളുകൾക്ക് ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്

Palakkad

മന്ത്രി കെ.എ. തുളസിയുടെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട്: മന്ത്രി കെ.എ. തുളസിയുടെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മാഞ്ചേരികാവിൽ ആരംഭിച്ച ഓഫീസ് വി.കെ. ശ്രീകണ്ഠൻ എംപി ആണ് ഉദ്ഘാടനം നിർവഹിച്ചത്. യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി. ശശികുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം മുഖ്യ അതിഥിയായിരുന്നു. മന്ത്രി കെ.എ. തുളസി, ഡിസിസി സെക്രട്ടറിമാരായ അച്യുതൻ നായർ, സി .എൻ. ശിവദാസൻ, അബ്ദുൾ സത്താർ, വി.കെ. ഷൈജു, വിനയൻ, കെ.സി. കുര്യാക്കോസ്, ജയകൃഷ്ണൻ, ശ്രീലത, ചെറൂട്ടി മുഹമ്മദ്, റിയാസ് നാലകത്ത്, നിസാമുദ്ദീൻ പൊന്നങ്കോട്, ആന്‍റണി മതിപ്പുറം പ്രസംഗിച്ചു.

Palakkad

ദേശീയപാതയിൽ മറിഞ്ഞു വീഴാറായി മരം; യാത്രക്കാർ ഭീതിയിൽ

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിൽ നിൽക്കുന്ന പ്ളാവ് മരമാണ് ചുവട് ദ്രവിച്ച് വീഴാറായി നിൽക്കുന്നത്. നവീകരണം കഴിഞ്ഞപ്പോൾ മരത്തിനു ചുവട്ടിലൂടെയാണ് റോഡ് പോകുന്നത്.

മരത്തിന്‍റെ തടിയും ശിഖരങ്ങളും പൂർണമായും റോഡിലേയ്ക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ചുവട് ഭാഗം പൂർണമായും ദ്രവിച്ചതിനാൽ ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ റോഡിലേക്ക് മറിഞ്ഞു വീഴും. നിത്യേന ആയിരക്കണക്കിന് ‌വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള ധാരാളം ആളുകൾ പേടിച്ചിട്ടാണ് ഇതിനു ചുവട്ടിലൂടെ പോകുന്നത്. മരം സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. മഴക്കാലം ശക്തിപ്പെടുന്നതിനു മുമ്പ് മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Palakkad

വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം

കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരോത്സവത്തിന്‍റെ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനവും വി.ടി. ബൽറാം എംഎൽഎ ക്ക് നൽകുന്ന സ്വീകരണവും 2025-26 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കലും അവർക്കുള്ള പഠനോപകരണ വിതരണവും ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

ആറങ്ങോട്ടുകര വ്യാപാരഭവനിൽ നടന്ന പരിപാടി വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെ‍യ്തു. കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.ആർ. ബാലൻ മുഖ്യപ്രഭാഷണം നടത്തി.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിപിലേഷ് പോസ്റ്റർ പ്രകാശനം ചെയ്തു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്‍റ് വി.പി. നൗഫൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2025-26 അധ്യായനവർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ജിഷ, കെവിവിഇഎസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ ചാലിശേരി, ആറങ്ങോട്ടുകര യൂണിറ്റ് ട്രഷറർ വി.വി. പ്രശോഭ് കുമാർ എന്നിവർ പ്രസംഗിച്ചു. കെവിവിഇഎസ് യൂണിറ്റ് കോ-ഓർഡിനേറ്റർ അഷ്റഫ് ദേശമംഗലം, രക്ഷാധികാരി ടി.ഇ. സക്കരിയ ഹാജി, വൈസ് പ്രസിഡന്‍റ്് എം. മോഹനൻ, ജോയിന്‍റ് സെക്രട്ടറി പി.കെ. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എം. സക്കരിയ, ഇ.പി. സുരേഷ്, കെ. വിജീഷ്, എം. മൊയ്തീൻ, ഇ.വി. സന്ദീപ്, പി. ഫിറോസ്, മുസ്തഫ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി, എ.എച്ച്. ഷറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Palakkad

കുന്നിൻപുറത്തെ പാറക്കൂട്ടങ്ങൾക്കിടയിലും പച്ചക്കറികൃഷിയിൽ നൂറുമേനി

വടക്കഞ്ചേരി: കണക്കൻതുരുത്തി കുറുവായ് കൊച്ചുപറമ്പിൽ തോമസിന് പച്ചക്കറി കൃഷി ചെയ്യാൻ പ്രത്യേക സ്ഥലം വേണമെന്നൊന്നുമില്ല. കാട് നിറഞ്ഞ പാറപ്പുറങ്ങളും കുന്നിൻപുറവും പാടത്തും പറമ്പിലുമെല്ലാം പച്ചക്കറികളുടെ പുതു പരീക്ഷണങ്ങൾ നടത്തി സീസണിൽ ലാഭം കൊയ്യുകയാണ് 62 കാരൻ തോമസും ഭാര്യ വത്സയും. മറ്റു കൃഷികൾക്കൊന്നും പ്രയോജനപ്പെടാതെ കാടുപിടിച്ചു കിടന്നിരുന്ന കുന്നിൻപുറത്താണ് ഇക്കുറി ഓണവിപണി ലക്ഷ്യം വച്ചുള്ള തോമസിന്‍റെ പച്ചക്കറി കൃഷി ഇറക്കിയിട്ടുള്ളത്.

ഒന്നര ഏക്കർ കുന്നിൻപുറത്ത് കുമ്പളം, മത്തൻ, വെള്ളരി അങ്ങനെ താനെ പടർന്ന് വിളവുണ്ടാകുന്ന ഇനങ്ങൾക്ക് മുൻഗണന നൽകിയാണ് കൃഷി ചെയ്തിട്ടുള്ളത്. ആർക്കും എവിടേക്ക് വേണമെങ്കിലും പടർന്ന് കയറി കരുത്ത് കാട്ടാം. ഇടയ്ക്കുള്ള ചെറു മരങ്ങളിൽ മത്തനും കുമ്പളവുമെല്ലാം മത്സരിച്ചാണ് മരങ്ങളിൽ കയറി പടർന്ന് പന്തലിക്കുന്നത്. കാടുപിടിച്ചു കിടന്നിരുന്ന കുന്നിൻപ്രദേശം പച്ചക്കറികളുടെ വള്ളിക്കാടായി മാറിയിരിക്കുകയാണ്.

മഴക്കാലമായതിനാൽ നനയുടെ ആവശ്യവുമില്ല. പാഴ് വള്ളികളും കളകളും കയറുന്നത് തടഞ്ഞാൽ മതിയെന്ന് തോമസ് പറഞ്ഞു. പുതുമണ്ണിലെ ആദ്യ കൃഷിയായതിനാൽ നല്ല വിളവും പ്രതീക്ഷിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ ഈച്ചശല്യമുണ്ട്. ഈച്ച കെണിവച്ചാണ് ഇതിനെ പ്രതിരോധിക്കുന്നത്. ഇതിനാൽ കുന്നിന് ചുറ്റും ഈ കെണി കൂടുകളാണ്. കുന്നിനുതാഴെയാണ് തോമസിന്‍റെ സ്പെഷൽ ഐറ്റമായ സ്നോ വൈറ്റ് കുക്കുംബറുള്ളത്. ഇത് അര ഏക്കർ സ്ഥലത്തുണ്ട്. വിപണിയിൽ നല്ല ഡിമാൻഡുള്ള ഇനമാണിത്.
ഒരു വർഷം മുമ്പാണ് പരീക്ഷണ കൃഷി എന്ന നിലയിൽ കുക്കുംബർ കൃഷി പരീക്ഷിച്ചത്. ആദ്യ കൃഷിയിൽ തന്നെ അത്ഭുതവിളവുണ്ടായി. കുറുവായിലെ തോമസിന്‍റെ സ്നോ വൈറ്റ് കുക്കുംബർ ആവശ്യപ്പെട്ട് വടക്കഞ്ചേരി ടൗണിലെ കടകളിലും ആവശ്യക്കാർ തേടിയെത്തുന്ന സ്ഥിതിയാണിപ്പോൾ.

കുക്കുംബറിനും ഇലക്കേട് കാണുന്നുണ്ട്. കൃഷിഭവന്‍റെ നിർദേശപ്രകാരമാണ് ഇതിനുള്ള ചികിത്സാവിധികൾ നടത്തുന്നത്. 35 കിലോ മുതൽ 40 കിലോ വരെ തൂക്കം വരുന്ന റോബസ്റ്റ് വാഴക്കുലകൾ, ഒരു മൂടിൽ നിന്നും 35 കിലോ വരെ തൂക്കം വരുന്ന കപ്പ, അര ഡസനോളം ഇനങ്ങളുള്ള കുരുമുളക് കൃഷി, മൂന്ന് ഏക്കറിൽ പൈനാപ്പിൾ കൃഷി, റബർ, തെങ്ങ്, കവുങ്ങ്, പശു, ആട് കൃഷി തുടങ്ങി എട്ട് ഏക്കർ സ്ഥലവും വിളകളുടെ ഹരിതഭൂമികയാണ്.

കാലാവസ്ഥയും വിപണിയും വിളവും സർക്കാരുമെല്ലാം അനുകൂലമായി നിന്നാൽ കൃഷി ലാഭകരമാക്കാമെന്നാണ് തോമസും ഭാര്യ വത്സയും പറയുന്നത്.

മക്കളായ ഡോ. എലിസബത്ത് തോമസും എംഎസ് ഡബ്ല്യു കഴിഞ്ഞ മരിയ തോമസും മാതാപിതാക്കളെ പോലെ കൃഷികമ്പക്കാരാണ്. ഒഴിവു സമയങ്ങളിൽ അവരും സഹായികളായുണ്ടാകും.

Palakkad

മേഴ്സി കോളജിൽ ലഹരി വിരുദ്ധ പരിപാടി

പാലക്കാട്: മേഴ്സി കോളജ് ഇംഗ്ലീഷ് വിഭാഗം ഓയിസ്ക വിമൻസ് ചാപ്റ്ററുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ പരിപാടിയായ മുക്തിയുടെ ഉദ്ഘാടനം രമേഷ് പിഷാരടി എംഎൽഎ നിർവഹിച്ചു. മേഴ്സി കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എൻ.എം. ലൗലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളുകളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എഎസ്ഐ അറുമുഖനെ ആദരിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

ഓയിസ്ക പ്രസിഡന്‍റ് ബിന്ദു രമേശ് പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ശ്രീദേവി കെ. മേനോൻ സ്വാഗതവും ഓയിസ്ക സെക്രട്ടറി സുനിത വസന്ത് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ വാക്കത്തോണ്‍ പ്രിൻസിപ്പൽ ഫ്ളാഗ് ഓഫ് ചെയ്തു. ഓയിസ്ക വിദ്യാവികാസ് സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ഫ്ളാഷ്മോബും മേഴ്സി കോളജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനികൾ ഒരുക്കിയ തെരുവ് നാടകവും നടന്നു.

Palakkad

ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ വാർഷിക സമ്മേളനം

പുലാപ്പറ്റ: കേരള ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ (സ്വതന്ത്രൻ) 23 മത് വാർഷിക സമ്മേളനം ചേർന്നു. കെഎസ്ഇബി കോങ്ങാട് അസി. എൻജിനീയർ കെ. സുപ്രഭാത്‌ ഉദ്‌ഘാടനം ചെയ്‌തു. കെഇഡബ്ല്യുഎ (എസ്) യൂണിറ്റ് പ്രസിഡന്‍റ് പി. ജനാർദനൻ അധ്യക്ഷനായി. സെക്രട്ടറി കെ. ശ്രീകുമാർ കുളങ്ങര, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. ജയൻ, എഇ മാരായ പ്രേംകുമാർ, കെ. ഉണ്ണികൃഷ്ണൻ, പി.യു.രമേഷ്, വാർഡ് അംഗം സി.എൻ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇലക്ട്രീഷ്യന്മാർക്ക് ക്ലാസ് എടുത്തു.

Palakkad

യുവക്ഷേത്ര കോളജിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ

മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്‍റി നാർകോട്ടിക് സെല്ലും ഒയിസ്ക ഇന്‍റർനാഷണൽ വുമണ്‍സ് ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെന്മാറ സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ജി. അനൂപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്‍റണി അധ്യക്ഷനായി.

മുക്തി 2026-27 കോ-ഓർഡിനേറ്റർ മാലതി എസ.് നായർ ആശംസകളർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഫാ. ഷൈജു പരിയത്ത് സ്വാഗതവും ആന്‍റി നാർക്കോട്ടിക് സെൽ കണ്‍വീനർ ഡോ.ജി. സുജീഷ് നന്ദിയും പറഞ്ഞു.

Palakkad

റെഡ് ഡേ ദിനാഘോഷം നടത്തി

ഒലവക്കോട്: ജിഎൽപി ഒലവക്കോട് സൗത്ത് സ്കൂളിൽ റെഡ് ഡേ ആചരിച്ചു. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ക്ലാസ് മുറികളിൽ ചുവന്ന നിറത്തിലുള്ള അലങ്കാരങ്ങൾ ചാർത്തിയും പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാട്ടങ്ങൾ, ബലൂണുകൾ തുടങ്ങി ചുവന്ന നിറത്തിന്‍റെ മനോഹാരിതയിൽ പ്രീ പ്രൈമറി വർണകൂടാരം ക്ലാസ് മുറികളും അലങ്കരിച്ചു. പ്രധാനാധ്യാപിക സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറിയുടെ ദിനാചരണത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.

Palakkad

അഹല്യ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം

കഞ്ചിക്കോട്: അഹല്യ പബ്ലിക് സ്കൂളിൽ 2026-27 അധ്യയനവർഷത്തെ സ്ഥാനാരോഹണച്ചടങ്ങും പ്രതിഭാദിനവും അഹല്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത പി. കൃഷ്ണൻ സ്വാഗതം ആശംസിച്ചു. മാനേജിംഗ് ട്രസ്റ്റി ശ്രീയ ഗോപാൽ, അക്കാദമിക് കോ- ഓർഡിനേറ്റർ രാജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിജു ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിറ്റൂർ ഡിവൈഎസ്പി എ. കുട്ടികൃഷ്ണൻ, ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

വിദ്യാർഥി കൗണ്‍സിൽ അംഗങ്ങൾക്കും സ്കൂൾ ലീഡർമാർക്കും സ്ഥാനചിഹ്നങ്ങളും ബാഡ്ജുകളും അണിയിച്ചു. തുടർന്ന് വിദ്യാർഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി. പ്രതിഭാദിനത്തിന്‍റെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് പ്രൈസും മൊമന്‍റോകളും വിതരണം ചെയ്തു. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നൂറുശതമാനം ഹാജർ നേടിയ വിദ്യാർഥികൾക്കും ക്ലാസ് ടോപ്പർമാർക്കും പുരസ്കാരങ്ങൾ നൽകി. അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

Palakkad

നാല്, ഏഴ് തുല്യതാ പരീക്ഷ എഴുതാൻ 146 പേർ

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന നാല്, ഏഴ് തുല്യതാ പരീക്ഷകളിലായി ജില്ലയിൽ 146 പേർ പരീക്ഷ എഴുതും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴാംതരം തുല്യതാ പരീക്ഷ ഇന്നലെ ആരംഭിച്ചു. ഇന്ന് ഏഴാംതരവും, നാലാംതരവും പരീക്ഷ നടക്കും.

ജില്ലയിൽ ഏഴാംതരം തുല്യത 113 പഠിതാക്കളാണ് എഴുതുന്നത്. ആദ്യ ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലാണ് മികവുത്സവം പരീക്ഷ നടന്നത്. രണ്ടാം ദിനം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ജില്ലയിൽ 11 പരീക്ഷാകേന്ദ്രങ്ങൾ ആണുള്ളത്.

കല്പാത്തി ജിഎൽപിഎസ്, പെരുവന്പ് എച്ച്എസ്എസ്, ഒറ്റപ്പാലം ഈസ്റ്റ് ജിഎച്ച്എസ്എസ്, പൊറ്റശേരി ജിഎച്ച്എസ്എസ്, വട്ടേനാട് ജിവിഎച്ച്എസ്എസ്, നെൻമാറ ജിബിഎച്ച്എസ്എസ്, പട്ടാന്പി ജിഎച്ച്എസ്എസ്, മാത്തൂർ ബംഗ്ലാവ് സ്കൂൾ, വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അഗളി ജിവിഎച്ച്എസ്എസ് , മുട്ടികുളങ്ങര ജ്യോതിനിലയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാലാംതരം തുല്യതാ മികവുത്സവം പരീക്ഷയിൽ മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് എന്നിങ്ങനെ നാല് വിഷയങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം 3.30 വരെ പരീക്ഷ നടക്കും.

33 പേരാണ് ജില്ലയിൽ നാലാംതരം തുല്യത മികവുത്സവത്തിന് തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ഹയർ സെക്കൻഡറി തുല്യത ഒന്നാംവർഷ പരീക്ഷയും ജില്ലയിലെ 12 സ്കൂളുകളിൽ നടക്കുന്നതായി സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

Palakkad

വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

പൊൽപ്പുള്ളി: പിഎസ്എസ്പി ഗ്രാമീണ ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും പൊൽപ്പുള്ളി കെവിഎംയുപി സ്കൂളിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പിഎസ്എസ്പി അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. സാൻജോ ചിറയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൽപ്പുള്ളി മഹാത്മാ ലൈബ്രറി പ്രസിഡന്‍റ് നരേന്ദ്രവർമ, പിഎസ്എസ്പി കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ എന്നിവർ ആശംസാപ്രസംഗം നടത്തി. ചടങ്ങിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലും വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെവിഎംയുപി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജെസി വാഴയിൽ സ്വാഗതവും ആൽഗി ടീച്ചർ നന്ദിയും പറഞ്ഞു.

Palakkad

നവീകരിച്ച എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ യൂണിറ്റും ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: വാണിയംകുളത്തെ പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നവീകരിച്ച എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ യൂണിറ്റും പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.കെ. ഉഷ മുഖ്യാതിഥിയായി.

ചടങ്ങിൽ മൗറീഷ്യസ് ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറും പി.കെ. ദാസ് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ചാൻസലറും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

പികെഡിഐഎംഎസ് ഡയറക്ടർ ഡോ. ആർ.സി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. സതീഷ് ജി. പ്രഭു, ഡിഎംഎസ് ഡോ. സത്യജിത്ത്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീജ, തൃശൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ. എസ്.എൽ. അഖിൽ, എമർജൻസി മെഡിസിൻ വിഭാഗം ഡോ. പി.ടി. അഹമ്മദ് ഷഹീം എന്നിവർ പ്രസംഗിച്ചു.

Palakkad

ജില്ലാ കണ്‍വൻഷൻ 20 ന് 

പാലക്കാട്: കെപിസിസി സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്‍വൻഷൻ 20 ന് നടക്കും. രാവിലെ 9.30 ന് ഡിസിസി ഓഫീസ് ഹാളിൽ രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃയോഗം സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.പി.പി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എച്ച്.എ. സത്താർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ.എം. ഉണ്ണികൃഷ്ണൻ, എ. ഗോപിനാഥൻ മാസ്റ്റർ, ജില്ലാ ഭാരവാഹികളായ കെ.ടി. സഹദേവൻ, എം.ഗോവിന്ദൻകുട്ടി, ഡോ.എ. ശിവരാമൃഷ്ണൻ, കെ.ടി. പുഷ്പവല്ലി നന്പ്യാർ, രാധാ ശിവദാസ്, എം.കെ. സിദ്ധാർഥൻ, പി.എസ്. ജനാർദനൻ, എൻ. നാരായണൻ, വി. നാസർ വാവ, ആന്‍റണി റോബർട്ട് എന്നിവർ പ്രസംഗിച്ചു.

Palakkad

കുട്ടികൾക്ക് കുടിവെള്ള സംവിധാനമൊരുക്കി വിരമിച്ച അധ്യാപിക

കാഞ്ഞിരപ്പുഴ: കുട്ടികൾക്ക് കുടിവെള്ള സംവിധാനമൊരുക്കി വിരമിച്ച അധ്യാപിക. പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്കായി പ്രത്യേക കുടിവെള്ള സംവിധാനം തയാറായി. ഈ വർഷം ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച എസ്. ശോഭ ടീച്ചറാണ് തന്‍റെ അവസാന മാസത്തെ ശന്പളം കുട്ടികൾക്ക് ശുദ്ധജല സൗകരമൊരുക്കാനായി വിനിയോഗിച്ചത്.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുണ്‍ ഓലിക്കൽ, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി ഫിറോസ് എം. ഷഫീഖ്, ഡോ.എം. രാധാമണി, പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ, പ്രധാനാധ്യാപിക ടി. സബിത, പിടിഎ പ്രസിഡന്‍റ് പി.ജയരാജൻ, വൈസ് പ്രസിഡന്‍റ് പി.കെ. അബ്ദുൾ ലത്തീഫ്, എംപിടിഎ പ്രസിഡന്‍റ് വിസ്മി ഷിന്‍റോ, അധ്യാപകരായ ദിവ്യ അച്യുതൻ, മൈക്കിൾ ജോസഫ്, പി.എ. അജയ് തുടങ്ങിയവർ പ്രസംഗിച്ചു.

Palakkad

സൈസിറ്റി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

കോയമ്പത്തൂർ: സൈസിറ്റി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സീനിയർ ഡയബറ്റോളജിസ്റ്റും കോവൈ ഡയബറ്റിസ്റ്റ് സെന്‍റർ ആൻഡ് ഹോസ്പിറ്റലിന്‍റെ സ്ഥാപകനുമായ ഡോ. ആർ. ബാലമുരുകൻ പ്രസിഡന്‍റായും ജെ. ബാലാജി സെക്രട്ടറിയായും കെ. രാജവേൽ ട്രഷററായും ചുമതലയേറ്റു. മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് റിട്ട. ഡയറക്ടർ ഡോ. ജെ. രാജമൂർത്തി മുഖ്യാതിഥിയായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തമിഴ്‌നാട് മുൻ പ്രസിഡന്‍റും ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ.കെ.എം. അബുൽ ഹസൻ വിശിഷ്ടാതിഥിയായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ബ്രാഞ്ച് പ്രസിഡന്‍റ് ഡോ. ബി. കോശൽറാം, ആർഐ ഡിസ്ട്രിക്റ്റ് 3206 ജില്ലാ ഡയറക്ടർ മണിവണ്ണൻ, ആർടിഎൻ ഡിസ്ട്രിക്റ്റ് 3206 അസിസ്റ്റന്‍റ് ഗവർണർ ദീപന, ജിജിആർ തുളസീതു എന്നിവർ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഹാൽദോറൈ, സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ ചുമതല കൈമാറി.

Palakkad

കൂട്ടായ്മയുടെ മാതൃക: പാലക്കുഴി മലമുകളിലേക്കുള്ള റോഡ് ക്ലീൻക്ലീൻ!

വടക്കഞ്ചേരി: ഇതു മലയോര കുടിയേറ്റ ഗ്രാമത്തിന്‍റെ കൂട്ടായ്മയാണ്. കണച്ചിപ്പരുതയിൽനിന്നും പാലക്കുഴിയിലേക്കുള്ള റോഡ് ഇരുവശവും കാടുകയറി വാഹനങ്ങൾക്കുപോകാൻ തടസമാകുംവിധം വളർന്നു കയറിയപ്പോൾ കാടുവെട്ടി തെളിയിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി അധികൃതരെ ബുദ്ധിമുട്ടിക്കാനൊന്നും പാലക്കുഴിക്കാർ സമയം കളഞ്ഞില്ല.

പഞ്ചായത്ത് മെംബർ റെൻസി ജോയ്സിന്‍റേയും പാലക്കുഴി സെന്‍റ് തോമസ് പള്ളി വികാരി ജസ്റ്റിൻ കോലംകണ്ണിയുടേയും നേതൃത്വത്തിൽ കാടുവെട്ടിത്തെളിക്കൽ യജ്ഞം നടത്തി.
കണച്ചിപ്പരുതയിൽനിന്നും തുടങ്ങുന്ന റോഡിൽ പുല്ലംപരുത മുതൽ പാലക്കുഴി വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരം റോഡിന്‍റെ ഇരുവശവും കാടുവെട്ടി റോഡ് മനോഹരമാക്കി.
പുല്ലുവെട്ടുന്ന മെഷീനുകളുള്ള 12 പേർ, പിന്നെ അവരെ സഹായിക്കാൻ ഒരുകൂട്ടം നാട്ടുകാർ. രാവിലെ പത്തോടെ പുല്ലംപരുതയിൽനിന്നും തുടങ്ങി വൈകീട്ടോടെ പണി കഴിഞ്ഞു.

ശ്രമദാനത്തിനെത്താൻ കഴിയാത്തവർ സാമ്പത്തിക സഹായം നൽകി കൂട്ടായ്മയിൽ പങ്കാളികളായി. മെഷീനുള്ള പെട്രോൾ, ഭക്ഷണം എല്ലാം കൂട്ടായ്മയിൽ പങ്കുവച്ചു.
താണിച്ചുവട് മുതൽ പൊന്മുടി വരെയുള്ള പീച്ചി വനാതിർത്തിയിലെ സോളാർ ഫെൻസിംഗിലെ വള്ളിപ്പടർപ്പുകൾ വൃത്തിയാക്കലും ഈ കൂട്ടായ്മയുടെ സംഘബലത്തിലാണ് നടക്കുന്നത്.

Palakkad

നീതിപുരത്ത് കരിങ്കൽക്വാറി

ലൈസൻസ് നിഷേധിച്ച് കിഴക്കഞ്ചേരി പഞ്ചായത്ത്

മംഗലംഡാം: നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന നീതിപുരത്ത് കരിങ്കൽക്വാറി തുടങ്ങുന്നതിനുള്ള ലൈസൻസ് നിഷേധിച്ച് കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണസമിതി. ഐക്യകണ്ഠേനയാണ് ഭരണസമിതി യോഗം തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകും.

ജനവാസമേഖല, പരിസരവാസികളുടെ പരാതികൾ, ഗ്രാമീണ റോഡുകളുടെ തകർച്ച, കാർഷിക മേഖലയുടെ നാശം തുടങ്ങിയ പരിഗണിച്ചാണ് ലൈസൻസിന് അനുമതി നിഷേധിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നിന്നുള്ള വാഹന ബാഹുല്യംമൂലം ഗ്രാമീണ റോഡിന്‍റെ സ്ഥിതി ഏറെ ശോച്യാവസ്ഥയിലാണെന്നു മെംബർമാർ ചൂണ്ടിക്കാട്ടി. പ്രദേശത്ത് വീണ്ടും ക്വാറികൾ തുടങ്ങിയാൽ പ്രദേശമാകെ ഇല്ലാതാകുന്ന സ്ഥിതിയിലേക്കു മാറുമെന്ന വിലയിരുത്തലുമുണ്ടായി.

പബ്ലിക് ഹിയറിംഗ് ഓഗസ്റ്റ് ആറിന്

മംഗലംഡാം: നീതിപുരത്ത് കരിങ്കൽക്വാറി ആരംഭിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനായി അടുത്തമാസം മംഗലംഡാമിൽ പബ്ലിക് ഹിയറിംഗ് നടത്തും.

ഓഗസ്റ്റ് ആറിന് രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്. ക്വാറിയെ സംബന്ധിച്ച് ആശങ്കയുള്ള പ്രദേശവാസികൾക്ക് അഭിപ്രായങ്ങൾ വാക്കാലോ രേഖാമൂലമോ പബ്ലിക് ഹിയറിംഗ് സമയത്ത് നൽകാം.

പദ്ധതി സംബന്ധിച്ച വിവരങ്ങൾ kspcb.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഹിയറിംഗ് തീയതി വരെ കെ.എസ്. വിനയ, ചീഫ് എൻവയോൺമെന്‍റൽ എൻജിനീയർ, മേഖല ഓഫീസ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, എറണാകുളം എന്ന വിലാസത്തിലും പരാതികൾ അറിയിക്കാമെന്നു അധികൃതർ അറിയിച്ചു.

Palakkad

കാടുകയറി വൈദ്യുതിക്കമ്പികളും പോസ്റ്റുകളും; ഷോക്ക് ഉറപ്പ്

പാലക്കയം: കാട്ടിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽനിന്നും നിർഗമിക്കുന്ന വൈദ്യുതി പുല്ലുകളിലൂടേയും മരങ്ങളിലൂടേയും പ്രസരിക്കുന്നതുമൂലം ജനങ്ങൾ ഭീതിയിൽ.

ഇടക്കുർശി പാലക്കയം ശിരുവാണി റോഡിലെ വൈദ്യുതി കമ്പികളിലൂടെയാണ് വൈദ്യുതി ലീക്കായി ഷോക്കേൽക്കുന്നത്. ശിരുവാണി ഡാമിലേയ്ക്കുള്ള 22 കിലോമീറ്റർ റോഡിലാണ്‌ കാടുകൾ കയറി ഇലക്ട്രിക് പോസ്റ്റുകളും കമ്പികളും മൂടിക്കിടക്കുന്നത്.
മഴ പെയ്താൽ വെള്ളമൊഴുകി തഴെയുള്ള പുല്ലുകളിൽ പതിക്കുമ്പോൾ വൈദ്യുതിയും പ്രസരിക്കുകയും ഷോക്കേൽക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പുല്ലു മേയുന്നതിനിടെ പശു ഷോക്കേറ്റ് തെറിച്ചു വീണെങ്കിലും രക്ഷപ്പെട്ടു. പലഭാഗങ്ങളിലും പുല്ലുവളർന്ന് വൈദ്യുതിക്കാലുകളിലും കമ്പികളിലും തട്ടിനിൽക്കുന്നതുമൂലം വൈദ്യുതി നഷ്ടവും സംഭവിക്കുന്നുണ്ട്.

പുതുക്കാട്, ഇഞ്ചൻകവല, നിരവിനു താഴെ, ഇരുമ്പാമുട്ടി ചപ്പാത്തിനു സമീപം, ഇഞ്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് കാടുകയറിക്കിടക്കുന്നതേറെയും. സാധാരണ മഴക്കാലത്തിനുമുമ്പ് കാടുകളും മരക്കൊമ്പുകളും വെട്ടിയൊതുക്കാറുണ്ട്.

എന്നാൽ ഇപ്രാവശ്യം അധികാരികൾ ഒന്നും ചെയ്തിട്ടില്ല. ഇന്നലെ സ്കൂൾവിട്ട് വീട്ടിലേയ്ക്കു വരികയായിരുന്ന കുട്ടികൾ വൈദ്യുതിക്കാലിനോടു ചേർന്ന് നിന്നിരുന്ന പുല്ലിൽ തൊട്ടപ്പോൾ ഷോക്കേറ്റെ തെറിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

മഴക്കാലത്ത് വൈദ്യുതിക്കാലുകൾ മറിഞ്ഞു വീഴാനും ഷോക്കേറ്റ് അപകങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വൈദ്യുതിക്കാലുകളിലും കമ്പികളിലും മുട്ടിനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Palakkad

ആദിവാസി മേഖലകളിലേക്ക് അവധിദിനവും കെഎസ്ആർടിസി സർവീസ്: മന്ത്രി

മംഗലംഡാം: ആദിവാസി ഉന്നതികളുള്ള എല്ലാ പ്രദേശങ്ങളിലേക്കും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നു ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു.

മംഗലംഡാം ചൂരുപാറ, കടപ്പാറ പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സർവീസ് നടത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി കിഴക്കഞ്ചേരി പഞ്ചായത്ത് മെംബർ ഷാജു ആന്‍റണി പുളിക്കലിന്‍റെ നേതൃത്വത്തിൽ മെംബർമാർ മന്ത്രിയെ സന്ദർശിച്ചു നൽകിയ പരാതിയിലാണ് ഉടൻ നടപടിയുണ്ടായിട്ടുള്ളത്.

അവധി ദിനമായ ഇന്ന് ചൂരുപാറയ്ക്ക് കെഎസ്ആർടിസി ബസ് സർവീസുണ്ടാകുമെന്നു മെംബർ ഷാജു ആന്‍റണി പറഞ്ഞു. റെൻസി ജോയ്സ്, ലീലാമ്മ ജോസഫ് തുടങ്ങിയ മെംബർമാരും പരാതിയുമായുണ്ടായിരുന്നു.

Palakkad

മലമ്പുഴ കനാലിലെ മണ്ണിടിച്ചില്‍: സംരക്ഷണഭിത്തി നിർമിക്കാൻ നിർദേശംനൽകി കളക്ടർ

പാലക്കാട്: ഐഎംഎ ജംഗ്ഷന്‍- സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മണ്ണിടിഞ്ഞ് മലമ്പുഴ ജലസേചന കനാലിലേക്കുവീണ പ്രദേശം ഉടൻ പൂര്‍വസ്ഥിതിയിലാക്കണമെന്നു ജില്ലാ കളക്ടര്‍ കെ. സുധീര്‍. മഴ ശക്തമായതിനെ തുടർന്ന് ഇടിഞ്ഞുവീണ കനാലിന്‍റെ ഭിത്തി എത്രയും വേഗം പുനർനിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച കളക്ടര്‍ മലമ്പുഴ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി.

ഞായറാഴ്ചയ്ക്കകം കനാലിലെ മണ്ണ് നീക്കംചെയ്യണം. തുടർന്ന് സംരക്ഷണഭിത്തി പുനർനിര്‍മിക്കണമെന്നും ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചു. എഡിഎം എ. അബുള്‍ ലത്തീഫും കളക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ് തിരക്കേറിയ ഐഎംഎ ജംഗ്ഷന്‍- സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മണ്ണിടിഞ്ഞത്. റോഡരികിലെ വൈദ്യുതിപോസ്റ്റും കനാലിനു കുറുകെ വീണിരുന്നു.

Palakkad

മുൻമന്ത്രി വെള്ളഈച്ചരന്‍റെ ജന്മവാർഷിക സമ്മേളനം

വടക്കഞ്ചേരി: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വെള്ളഈച്ചരന്‍റെ നൂറ്റിയെട്ടാമത് ജന്മവാർഷിക സമ്മേളനം പട്ടികജാതി- പട്ടികവർഗ പിന്നോക്ക ക്ഷേമ വികസനമന്ത്രി പ്രഫ.കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി സി. പ്രേംനവാസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സി. പ്രകാശ്, ഡോ. അർസലൻ നിസാം, കെ. ചാത്തൻ മാസ്റ്റർ, എം. നാരായണ സ്വാമി, ഡോ.ടി.കെ. കുട്ടമണി, വേലായുധൻ, എം. ദിലീപ്, വി. സജീഷ് കുമാർ, സി. മണി, സി. പ്രസാദ്, ശ്രീനാഥ് വെട്ടത്ത്, സുനിൽ ചുവട്ടുപാടം പ്രസംഗിച്ചു.

Palakkad

മാതൃകയായി പഞ്ചായത്തംഗം വിനേഷ്

അയിലൂർ: ജനപ്രതിനിധിയെന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ പ്രവൃത്തിയിലൂടെ നിറവേറ്റി നാടിനു മാതൃകയാവുകയാണ് അയിലൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെംബറും വിമുക്തഭടനുമായ വിനേഷ്. വാർഡിലെ പൊതുവഴികളുടെ ഇരുവശങ്ങളിലും വളർന്നുപന്തലിച്ച പാഴ്ചെടികളും കുറ്റിക്കാടുകളും സ്വന്തം നേതൃത്വത്തിലും ചെലവിലുമാണ് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്.

കഴിഞ്ഞ പത്തുദിവസങ്ങളായി വാർഡിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഏറെ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. റോഡരികിൽ കാഴ്ച മറച്ചുനിന്ന കുറ്റിക്കാടുകളും വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസമായിരുന്ന പാഴ്ചെടികളും നീക്കം ചെയ്തതോടെ പൊതുവഴികൾ കൂടുതൽ സുരക്ഷിതവും സഞ്ചാരയോഗ്യവുമായി മാറി.

തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ഓരോ വോട്ടർക്കും നൽകിയ വാക്കുകൾ ഓരോന്നായി പാലിച്ചുവരികയാണെന്നും വിനേഷ് പറഞ്ഞു. വാർഡ് മെംബർ എന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലവും സൈനിക സേവനത്തിന്‍റെ ഭാഗമായി ലഭിക്കുന്ന പെൻഷന്‍റെ ഒരു ഭാഗവും ഉപയോഗപ്പെടുത്തിയാണ് വിവിധ പൊതുപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസേവനം അവസാനിപ്പിച്ച് നാട്ടിലെത്തിയതു മുതൽ സാമൂഹിക -സന്നദ്ധ പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് വിനേഷ്.
വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയെന്നതാണ് തന്‍റെ അഞ്ചുവർഷ കാലയളവിലെ പ്രധാന ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി.

Palakkad

ചുവടുവച്ച് കാരാകുർശി ഗ്രാമപഞ്ചായത്ത്

കല്ലടിക്കോട്: സമ്പൂർണ ഭവനരഹിതമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്പ്പുമായി കാരാകുറിശി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷൻ പിഎംഎവൈ പദ്ധതികളുടെ ഭാഗമായി ഈ വർഷം പഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന 400 വീടുകളുടെ ഔദ്യോഗിക നിർമാണ പ്രഖ്യാപനം നടത്തി.

ഔദ്യോഗിക പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിയാസ് നാലകത്ത് നിർവഹിച്ചു. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമായ മേൽക്കൂര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു പ്രസിഡന്‍റ് പറഞ്ഞു. ഷിഫാന, അലി അക്ബർ, ബിനു. ശ്രുതി, ഷഫീഖ്, അജേഷ്, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Palakkad

നഷ്ടപ്പെട്ട അന്പതു ഫോണുകൾ കണ്ടെത്തി ഉടമകൾക്കു കൈമാറി ഒറ്റപ്പാലം പോലീസ്

ഒറ്റപ്പാലം: ഇങ്ങനെയാവണം പോലീസ്, ഒറ്റപ്പാലം പോലീസിനൊരു ബിഗ് സല്യൂട്ട്. നഷ്ടപ്പെട്ടതായി കരുതിയിരുന്ന 50 മൊബൈൽ ഫോണുകളാണ് ഒറ്റപ്പാലം പോലീസ് ഉടമകൾക്കു കണ്ടെത്തി തിരികെ നൽകിയത്. ഇതിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട് ഫോണുകളുമുണ്ട്.

ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നും ഫോണുകൾ കണ്ടെടുത്തു. ഒറ്റപ്പാലം പോലീസിന്‍റെ സൈബർ വിഭാഗമാണ് അന്വേഷണം നടത്തി അന്യസംസ്ഥാനകളിൽ നിന്നടക്കം ഫോണുകൾ കണ്ടെടുത്തത്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഉടമകൾക്കു ഫോണുകൾ കൈമാറി.

Palakkad

കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം

സിപിഎമ്മിന്‍റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നു ഭരണസമിതി

കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിനെതിരേ സിപിഎമ്മിന്‍റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു കരിമ്പ പഞ്ചായത്ത് ഭരണസമിതി.
കുടുംബാരോഗ്യകേന്ദ്രത്തിലക്ക് സിപിഎം നടത്തിയ മാർച്ച് രാഷ്ട്രീയ മുതലെടുപ്പാണെന്നു കരിമ്പ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീലത പറഞ്ഞു. സായാഹ്‌ന ഒപിയിലെ ഡോക്ടർ ജൂൺ 26 നാണ് ഒഴിവായത്. പുതിയ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഈമാസം 14 നടക്കുന്നുണ്ട്. സമയബന്ധിതമായി തന്നെ ഭരണസമിതി കാര്യങ്ങൾ ചെയ്യുന്നു.
ഇതറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ മുതെലെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. താത്കാലിക ജോലികാർക്കുള്ള പത്രപരസ്യം നൽകി, അപേക്ഷകൾ ലഭിച്ച് നടപടി എടുക്കാനുള്ള ചുരുങ്ങിയ കാലതാമസം മാത്രമാണുണ്ടായിരിക്കുന്നത്. ഈവർഷം ആരോഗ്യമേഖലക്കായിമാത്രം 75 ലക്ഷം രൂപയാണ് പഞ്ചായത്ത്‌ നീക്കിവച്ചത്. അതിനു ഡിപിസി അംഗീകാരം ലഭിച്ചതുമാണ്.

ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം വിവിധ ഘട്ടങ്ങളിലായി ആരോഗ്യമേഖലയ്ക്ക് എട്ടുലക്ഷത്തിലധികം രൂപ വേറെയും നൽകിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് പ്രതിപക്ഷം ആളുകളെ തെറ്റുധരിപ്പിക്കുന്നതെന്നു സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ഷൈജു, ബ്ലോക്ക്‌ അംഗം മുഹമ്മദ്‌ നവാസ്, വാർഡ് അംഗങ്ങളായ അബ്‌ദുൾ ഖാദർ, മുഹമ്മദ് മുസ്തഫ,അജേഷ് പുല്ലായിൽ, റസിയ, കെ.രാധ എന്നിവർ പറഞ്ഞു.

Palakkad

ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് അറ്റകുറ്റപ്പണി തുടങ്ങി

കഞ്ചിക്കോട്: മഴ കനത്തത്തോടെ യാത്ര ദുർഘടമായ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ വലിയ കുഴികളിൽ ഫില്ലർ ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്.

നേരത്തെ ഈ റോഡിന്‍റെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് അറ്റകുറ്റപ്പണിക്കകൾക്കും നേതൃത്വം നൽകുന്നത്. റോഡിന്‍റെ ദയനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച ജില്ലാ കളക്‌ടർ കെ. സുധീര്‍ കഴിഞ്ഞ ദിവസമാണ് 15 നകം ഇവിടെ ഡ്രെയിനേജ് ഉൾപ്പടെ ഉള്ള സംവിധാനങ്ങൾ ഒരുക്കാൻ കരാറുകാരോടു നിർദേശിച്ചത്.

Palakkad

പൊറ്റശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം

കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയോത്സവം 2026 എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന സദസ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് അരുണ്‍ ഓലിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി ഫിറോസ് എം. ഷെഫീക്ക്, സ്കൂളിലെ പൂർവ വിദ്യാർഥിനി ഡോ.എം. രാധാമണി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി. സബിത, പിടിഎ പ്രസിഡന്‍റ് പി. ജയരാജൻ, എംപിടിഎ പ്രസിഡന്‍റ് വിസ്മി ഷിന്‍റോ, പിടിഎ വൈസ് പ്രസിഡന്‍റ് പി.കെ. അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി പി.എ. അജയ്, അധ്യാപകരായ ദിവ്യ, അച്യുതൻ പ്രസംഗിച്ചു.

Palakkad

യുഎംസി പിരായിരി യൂണിറ്റ് യോഗവും തെരഞ്ഞെടുപ്പും

പാലക്കാട്: യുണൈറ്റഡ് മർച്ചന്‍റ്സ് ചേംബർ പിരായിരി യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്‍റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ടി.കെ. ഹെൻട്രി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് പി.എസ്. സിംസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ്, വർക്കിംഗ് പ്രസിഡന്‍റ് കെ.ആർ. ചന്ദ്രൻ, പി.കെ. വേണു, എം. ഷാജഹാൻ, കെ. ശ്രീരാം പ്രകാശ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ടി.കെ. ഹെൻട്രി- പ്രസിഡന്‍റ്, എം. ഷാജഹാൻ- ജനറൽ സെക്രട്ടറി, കെ.എസ്. പരമേശ്വരൻ, സി.എച്ച്. അബ്ദുൽ വഹാബ്, വി. സുകുമാരൻ, പി.കെ. വേണു- വൈസ് പ്രസിഡന്‍റുമാർ, ടി.വി. റഫീക്ക്, വി. വേണുഗോപാൽ, കെ.വി. കണ്ണൻ, മുഹമ്മദ് ഫാറൂഖ്- സെക്രട്ടറിമാർ, കെ. രാംപ്രകാശ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. മേലാമുറി- പൂടൂർ റോഡിൽ കാണിക്കമാതാ സ്കൂളിനു സമീപം ഓവുചാൽ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

Palakkad

യുവക്ഷേത്ര കോളജിൽ ആന്‍റിറാഗിംഗ് ബോധവത്‌കരണ സെമിനാർ

മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്‍റിറാഗിംഗ് സെല്ലും ഐക്യൂഎസിയും പാലക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ഒന്നാം വർഷ യുജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആന്‍റിറാഗിംഗ് ബോധവത്കരണ സെമിനാർ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വ.എം. ഷബാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്‍റണി അധ്യക്ഷനായിരുന്നു.

ഡിഎൽഎസ്എ, പിഎൽവി സുനില രഘു, അസിസ്റ്റന്‍റ് പ്രഫ ശിൽപ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും വിദ്യാർഥി ലിജു വർഗീസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ അഡ്വ. ഷബാസ് ക്ലാസെടുത്തു.

Palakkad

കൊടുവായൂർ മേരിയൻ കോളജിൽ ലോക ജനസംഖ്യാ ദിനാചരണം

കൊടുവായൂർ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടികളുടെ തുടക്കമായി വിദ്യാർഥികളും അധ്യാപകരും ഒപ്പിട്ട ‘മൈ പ്രോമിസ് ഫോർ ദി പോപ്പുലേഷൻ’ എന്ന ബോർഡിൽ സ്വന്തം കൈവിരൽ അടയാളം പതിപ്പിച്ചുകൊണ്ടുള്ള വേറിട്ട കാന്പയിൻ ശ്രദ്ധേയമായി. തുടർന്ന് നടന്ന ചടങ്ങ് കലിക്കറ്റ് സർവകലാശാല ടീച്ചേഴ്സ് എഡ്യുക്കേഷൻ സെന്‍റർ പ്രിൻസിപ്പൽ ഡോ. സണ്ണി രാജ് ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രീമ അധ്യക്ഷത വഹിച്ചു. ജനസംഖ്യാ വളർച്ച, സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗം രണ്ടാംവർഷ വിദ്യാർഥികളാണ് കലാപരിപാടികൾക്കു നേതൃത്വം നൽകിയത്.

ഇതിനോടനുബന്ധിച്ച് നടന്ന ഡിബേറ്റിൽ ഇക്കണോമിക്സ് രണ്ടാംവർഷ വിദ്യാർഥികളും ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥികളും മാറ്റുരച്ചു. സിസ്റ്റർ ഡോ. പ്രീമ മോഡറേറ്ററായി.
ഇക്കണോമിക്സ് അസിസ്റ്റന്‍റ് പ്രഫസർ പ്രജിത, കോമേഴ്സ് അസിസ്റ്റന്‍റ് പ്രഫസർ ഹിമ എന്നിവർ പരിപാടിയുടെ കോ- ഓർഡിനേറ്റർമാരായി.

Palakkad

സുഗമ ഹിന്ദി പരീക്ഷ ജില്ലാതല സമ്മാനവിതരണ സമ്മേളനം

മുട്ടിക്കുളങ്ങര: കേരള ഹിന്ദി പ്രചാരസഭ 2025- 26 അധ്യയനവർഷത്തിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയുടെ ജില്ലാതല സമ്മാനവിതരണ സമ്മേളനം മുട്ടിക്കുളങ്ങര സെന്‍റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടത്തി.

രമേഷ് പിഷാരടി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. പ്രഭാകരൻ മുഖ്യാതിഥിയായി. കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ.ഡോ.ബി. മധു അധ്യക്ഷത വഹിച്ചു. സെന്‍റ് ആൻസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി എം. ജോസ് സ്വാഗതപ്രസംഗം നടത്തി. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് വി. വിജയൻ, വാർഡ് മെംബർ കൃഷ്ണകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾക്കുള്ള സുഗമ ഹിന്ദി പരീക്ഷ സമ്മാനവിതരണം എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു.

Palakkad

ഫുട്ബോൾ ആവേശം പ്രകൃതിയിലേക്കു പകർന്ന് ആലത്തൂർ ഹോളിഫാമിലി സ്കൂൾ വിദ്യാർഥികൾ

ആലത്തൂർ: പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് വിദ്യാർഥികളുടെ ഫുട്ബോൾ ആവേശം. ഒപ്പം പ്രകൃതിസ്നേഹമെന്ന നന്മയുടെ പുതുസന്ദേശവും.

ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരിക്കുന്ന എട്ടു ടീമുകളെ പ്രതിനിധീകരിച്ച് ആലത്തൂർ ഹോളിഫാമിലി കോൺവന്‍റ് സ്കൂൾ വിദ്യാർഥികൾ എട്ടു പ്ലാവിൻതൈകൾ നട്ടാണ് വേറിട്ട സന്ദേശമൊരുക്കിയത്.

സ്‌കൂളിലെ പ്രധാന മൈതാനത്തിനുചുറ്റും പ്ലാവിൻതൈകൾ നടുന്നതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ആലത്തൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായി നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ചിറമേൽ അധ്യക്ഷത വഹിച്ചു.

ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പരിപാടികൾക്കു നേതൃത്വംനല്കി. സ്‌കൂൾ ലീഡർ അശ്വജിത്ത് സ്വാഗതവും, സ്‌കൂൾ സ്‌പോർട്സ് ക്യാപ്റ്റൻ സിനാൻ നന്ദിയും പറഞ്ഞു. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് പ്രദർശനമത്സരവും സംഘടിപ്പിച്ചു.

Palakkad

നിറഞ്ഞൊഴുകി ഗായത്രിപ്പുഴ; എടാംപറമ്പ് തടയണയ്ക്കു മുകളിൽ നീരൊഴുക്ക് ശക്തം

ആലത്തൂര്‍: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ഗായത്രിപ്പുഴ നിറഞ്ഞൊഴുകുന്നു. എടാംപറമ്പ് തടയണയുടെ മുകളിലുടെ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.

ആലത്തൂര്‍ പഞ്ചായത്തിലെ ഒന്നുംരണ്ടും വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വെങ്ങന്നൂരിലെ ഒരുഭാഗം, പറക്കുന്നം, നെല്ലിക്കാട് എരിമയൂര്‍ പഞ്ചായത്തിലെ ചുള്ളിമട, കുരുവക്കോട് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇപ്പോൾ ആലത്തൂരിലേക്കെത്തണമെങ്കിൽ അഞ്ചുകിലോമീറ്ററോളം അധികമായി യാത്ര ചെയ്ത് വെങ്ങന്നൂര്‍ ഗായത്രി പുഴപ്പാലംവഴി യാത്ര ചെയ്യണം.

Palakkad

കെഎസ്ഇബിയുടെ അനാസ്ഥ അപകടം ക്ഷണിച്ചുവരുത്തുന്നു

കൂറ്റനാട്: തൃത്താല കെഎസ്ഇബി സെക്്ഷൻ ഓഫീസ് പരിധിയിലെ മലറോഡ് വട്ടത്താണി റോഡിൽ ധർമഗിരി ക്ഷേത്രത്തിനുസമീപം കാക്കാട്ടിരി ഇറക്കത്തിലാണ് വൈദ്യുതിക്കമ്പിയിലും പോസ്റ്റിലും വള്ളിപ്പടർപ്പു കയറി അപകടാവസ്ഥയിൽ നിൽക്കുന്നത്. മിക്കയിടത്തും ഇതേ അവസ്ഥയുണ്ടെന്നു പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇടക്കിടെ തീപിടിത്തവും മഴപെയ്യുമ്പോൾ ഷോക്ക് ഏൽക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.

മാസത്തിലൊരിക്കൽ വൈദ്യുതി ലൈനിലെ ടീച്ചിംഗ് വെട്ടൽ എന്ന പേരിൽ വൈദ്യുതി വിതരണം മുടക്കുന്നുണ്ടെങ്കിലും എവിടേയും പണി ചെയ്തതായി കാണുന്നില്ലെന്നാണ് പരക്കേയുളള ആക്ഷേപം. ഇതേക്കുറിച്ച് കെഎസ്ഇബി ഓഫീസിൽ വിളിച്ചാൽ കൃത്യമായ മറുപടി നൽകാൻ തയാറാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

Palakkad

മുണ്ടൂർ സെന്‍റ് അൽഫോൻസ പള്ളിയിൽ തിരുനാളാഘോഷം 19 മുതൽ

മുണ്ടൂർ: സെന്‍റ് അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഊട്ടുനേർച്ചയും 19 മുതൽ 29 വരെ ആഘോഷിക്കും. 19 ന് രാവിലെ 7.30 ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് രൂപത വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ കാർമികനാകും.

തുടർന്ന് 20 മുതൽ 25 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയുമുണ്ടാകും. 26 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന, നൊവേന. 27 ന് വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ കുർബാന, നൊവേന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 28 ന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സേവ്യർ മാറാമറ്റം കാർമികത്വം വഹിക്കും.

ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച. 29 ന് രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാന, ഇടവകയിലെ മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ് എന്നിവ നടക്കും.

വികാരി ഫാ. ജേക്കബ് മാവുങ്കൽ, കൈക്കാരന്മാരായ സാബു കോണത്ത്തറ, ജോർജ് തലച്ചിറക്കുഴി, ജനറൽ കണ്‍വീനർമാരായ ബോസ് വലിയമാക്കൽ, ഷാജി മഴുവഞ്ചേരി എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.

Palakkad

കാറ്റിലും മഴയിലും പടവലംപന്തൽ തകർന്നു: കർഷകനു രണ്ടുലക്ഷം രൂപയുടെ നഷ്ടം

നെന്മാറ: കനത്ത മഴയിലും ശക്തമായ കാറ്റിലും നെന്മാറ ഇലന്തകുളമ്പ് സ്വദേശിയായ സഹദേവന്‍റെ പടവലം കൃഷിയിടത്തിലെ പന്തൽ പൂർണമായും തകർന്നുവീണു.
ഒരേക്കറിലധികം വിസ്തൃതിയിലുള്ള കൃഷിയിടത്തിലെ പന്തൽ നിലംപൊത്തിയതോടെ കർഷകന് ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പ് പ്രാഥമികമായി വിലയിരുത്തി.

സഹദേവൻ സ്വന്തം ഉടമസ്ഥതയിലുള്ള ഒരേക്കർ 10 സെന്‍റ് സ്ഥലത്താണ് പടവലം കൃഷി ചെയ്തിരുന്നത്. മികച്ച രീതിയിൽ വളർന്ന് വിളവെടുപ്പ് ആരംഭിച്ചിരുന്ന കൃഷിയിടത്തിൽ ഒരുതവണ മാത്രമാണ് പടവലം പറിക്കാൻ കഴിഞ്ഞത്. ഒരു സീസണിൽ സാധാരണയായി 15 മുതൽ 20 തവണ വരെ വിളവെടുപ്പ് നടത്താൻ കഴിയുന്ന കൃഷിയാണിത്. എന്നാൽ ആദ്യ വിളവെടുപ്പിന് പിന്നാലെതന്നെ പന്തൽ തകർന്നുവീണതോടെ തുടർന്നുള്ള മുഴുവൻ വിളവെടുപ്പും അനിശ്ചിതത്വത്തിലായി.

ശക്തമായ കാറ്റിൽ പന്തലിന്‍റെ തൂണുകളും കമ്പികളും തകർന്നുവീണ് വള്ളികൾ നിലത്തേക്ക് പതിച്ചതോടെ കായ്കൾക്കും ചെടികൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
പന്തൽ പുനർനിർമിക്കാനും കൃഷി പുനരുജ്ജീവിപ്പിക്കാനും വലിയ ചെലവ് വേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകൻ. വിള ഇൻഷ്വറൻസ് എടുത്തിരുന്നില്ലെന്നത് കർഷകന് കൂടുതൽ തിരിച്ചടിയായി.

പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നഷ്ടത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ സാമ്പത്തിക ബാധ്യത മുഴുവൻ കർഷകൻ തന്നെ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്.

സംഭവത്തെ തുടർന്ന് കൃഷി ഓഫിസർ എസ്. കൃഷ്ണയും അസിസ്റ്റന്‍റ് കൃഷി ഓഫിസർ സി. സന്തോഷും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ നേരിൽ വിലയിരുത്തി. അർഹമായ സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Palakkad

സിബിൽ സ്കോറിന്‍റെ പേരിൽ ബാങ്കുകൾ കർഷകരെ വലയ്ക്കുന്നു: കർഷകസമാജം

പാലക്കാട്: സിവിൽ സപ്ലൈസ് കോർപറേഷന് നെല്ലുനൽകിയ കർഷകർ പണത്തിനായി ബാങ്കിൽ ചെല്ലുന്പോൾ സിബിൽ സ്കോറിന്‍റെ പേരിൽ പണംനൽകാനാവില്ലെന്ന ബാങ്കുകളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നു ദേശീയ കർഷകസമാജം.
ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് യഥാസമയം തിരിച്ചടക്കാതിരിക്കുകയോ ഒറ്റത്തവണ തീർപ്പാക്കുകയോ ചെയ്തവർക്ക് അടുത്ത രണ്ടുവർഷംവായ്പ നല്കുകയില്ലെന്ന നിബന്ധനയാണ് കർഷകർക്കു വിനയാകുന്നത്.

നെല്ലിന്‍റെ പണം നൽകുന്നതിനുപകരം വായ്പ നൽകുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ഈ വിരോധാഭാസം കർഷകർ പലതവണ ചൂണ്ടിക്കാണിച്ചെങ്കിലും അതിനു പരിഹാരമായില്ല. പ്രായാധിക്യമോ ഗുരുതരരോഗം ബാധിച്ചവർക്കോ മാത്രമേ സപ്ലൈകോയിൽനിന്ന് നേരിട്ട് പണം നൽകാൻ കഴിയൂ എന്നാണ് അവരുടെ നിലപാട്.

വായ്പാതിരിച്ചടവ് നടത്തിയവർക്കുപോലും പുനർവായ്പ നിഷേധിക്കുന്നത് അനീതിയാണ്. ഇപ്പോൾ ഒന്നാംവിള ഇറക്കുന്ന സമയമാണ്. മറ്റാവശ്യങ്ങൾക്കും പണം കർഷകർക്ക് കണ്ടെത്തിയേ മതിയാകൂ.

കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരോട് സാങ്കേതിക കാര്യങ്ങൾ പറയുകയും പണം നൽകാതെ തിരിച്ചയക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു കർഷകസമാജം ആവശ്യപ്പെട്ടു. ബാങ്കുകളിലെ ഉന്നത അധികാരികൾ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. രവീന്ദ്രൻ, സി.കെ. രാമദാസ്, എസ്. സുരേഷ്, എ.ബി. അരവിന്ദാക്ഷൻ, കെ.എ. രാമകൃഷ്ണൻ, കെ. നേതാജി എന്നിവർ പ്രസംഗിച്ചു.

Palakkad

കഷ്ടപ്പാടുകളിൽ നട്ടംതിരിഞ്ഞു കർഷകർ; ഇടപെടണമെന്നു കേരള കോൺ-എം

വടക്കഞ്ചേരി: കൃഷിപണികളിലെ കഷ്ടപ്പാടുകളിൽ കർഷകർ വലയുന്നു. രാസവളത്തിന്‍റെ വിലവർധനവും ക്ഷാമവും വളം ലഭിക്കാനുള്ള നിബന്ധനകളുമാണ് കർഷകരെ വട്ടംകറക്കുന്നത്. രാസവളം ലഭിക്കണമെങ്കിൽ കർഷകൻ കൃഷിസ്ഥലത്തിന്‍റെ എല്ലാ രേഖകളും സഹിതം പ്രത്യേക ആപ്പിൽ രജിസ്റ്റർ ചെയ്യണം.

കർഷകർക്ക് കഴിയാത്തത്ര പ്രയാസകരമാണ് ഈ ആപ്പിൽ രേഖകൾ സമർപ്പിക്കുക എന്നത്.ഏതെങ്കിലും രാസവളത്തിന് അപേക്ഷിച്ചാൽ എല്ലാ വളങ്ങളും ഒന്നിച്ച് എടുക്കണമെന്ന നിബന്ധനയും കർഷകർക്ക് ഇരുട്ടടിയാവുകയാണ്.ആപ്പിൽ കയറി രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ രജിസ്ട്രേഷൻ തീയതി നീട്ടണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ചില മേഖലകളിൽ ഒന്നാംവിളയുടെ നടീൽ കഴിഞ്ഞ് ഒരുമാസത്തോളമായി. ഈ സമയം ഫാക്ടംഫോസ് വളം ചേർക്കേണ്ടതുണ്ട്.

എന്നാൽ ഫാക്ടംഫോസ് ആവശ്യപ്പെട്ടാൽ ഇതോടൊപ്പം യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളും വാങ്ങേണ്ട ഗതിക്കേടിലാണ് കർഷകർ. ആവശ്യമില്ലാത്ത വളം അടിച്ചേൽപി ക്കുന്നത് കർഷകരോട് ചെയ്യുന്ന ദ്രോഹമാണെന്നും ഇതു നിലവിലുള്ള കർഷകരെ കൃഷിയിൽനിന്ന് അകറ്റുന്ന നിലപാടാണെന്നും ഇതിനെതിരെ സമരരംഗത്തുവരുമെന്നും കേരള കോൺഗ്രസ്- എം കർഷക യൂണിയൻ ജില്ലാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വില്പനക്കാരുടെ ചൂഷണവും കർഷകർ നേരിടുന്നുണ്ട്. ചാക്കുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നതായും കർഷകർക്കു പരാതിയുണ്ട്. യൂറിയക്ക് ചാക്കിൽ രേഖപ്പെടുത്തിയ വിൽപന വില 266.50 രൂപയാണ്. എന്നാൽ ചില്ലറ വിൽപനക്കാർ ഈടാക്കുന്നത് 300 രൂപയും അതിൽ കൂടുതലുമാണെന്നു പറയുന്നു.

കർഷക ദ്രോഹ നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കർഷകരെ കൃഷിയിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കർഷക യൂണിയൻ- എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് വിൽസൺ കണ്ണാടൻ അധ്യക്ഷത വഹിച്ചു. അഡ്വ.ടൈറ്റസ് ജോസഫ്,തോമസ് ജോൺ കാരുവള്ളിൽ, ജോസ് വടക്കേക്കര, പി. മോഹൻദാസ് പ്രസംഗിച്ചു.

Malappuram

ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വറുതിയില്‍

മലപ്പുറം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്താല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വറുതിയുടെ പഞ്ഞമാസമാണ് ട്രോളിംഗ് നിരോധന കാലം.

യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പൂര്‍ണ വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകളിലെ തൊഴിലാളികള്‍, ഹാര്‍ബറിലെ ചുമട്ടുതൊഴിലാളികള്‍, ഐസ് പ്ലാന്‍റ്് ജീവനക്കാര്‍ എന്നിവര്‍ക്ക് 52 ദിവസം യാതൊരു വരുമാനവും ലഭിക്കാത്ത സ്ഥിതിയാണ്.

ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ഔട്ട്‌ബോര്‍ഡ് തോണികള്‍ക്കും കടലില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ കാലാവസ്ഥ പലപ്പോഴും പ്രതികൂലമായിരിക്കും.

വലിയ തിരമാലകളും ശക്തമായ കാറ്റും കാരണം പല ദിവസങ്ങളിലും കടലില്‍ പോകരുതെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദേശവുമുണ്ടാകും. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ആഗ്രഹിച്ച പോലെ തൊഴിലെടുക്കാന്‍ സാധിക്കാറില്ല.

ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യ റേഷനും സാമ്പത്തിക സഹായ പദ്ധതികളും. ട്രോളിംഗ് നിരോധനം മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ 52 ദിവസത്തെ സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി ലഭിക്കാറില്ല.

ജില്ലയില്‍ 70 കിലോമീറ്ററോളം നീളത്തിലാണ് കടല്‍ത്തീരം. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി കൂട്ടായി, പാലപ്പെട്ടി, വക്കപ്പടി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന തീരദേശ കേന്ദ്രങ്ങള്‍.

ഇതില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ മലബാറിലെ തന്നെ പ്രധാന മീന്‍പിടുത്ത കേന്ദ്രങ്ങളാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ളവയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്ള മൂന്നാമത്തെ ജില്ലയാണ് മലപ്പുറം.

കടലില്‍ മത്സ്യബന്ധനം നടത്തുന്ന 15,000ത്തിലധികം ഔദ്യോഗിക മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട് ജില്ലയിലുണ്ട്.

Malappuram

റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

മഞ്ചേരി: മേലാക്കത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. നിരവധി വാഹനങ്ങള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാറാണ് തീപിടിച്ച് നശിച്ചത്. മഞ്ചേരി അഗ്‌നിരക്ഷാ സേനയുടെ അവസരോചിത ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

സര്‍വീസിനായി നിര്‍ത്തിയിട്ടതായിരുന്നു പള്ളിയാലില്‍ മുബഷിറിന്‍റെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ചേരി അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രതീഷിന്‍റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഗ്രേഡ് എസ്ടിഒ സലീം കണ്ണൂക്കാരന്‍, ഫയര്‍ ആൻഡ് റെസ്‌ക്യു ഓഫീസര്‍മാരായ എം.വി. അനൂപ്, സജീഷ്, എന്‍. മെഹബൂബ് റഹ്‌മാന്‍, കെ.കെ. പ്രജിത്ത്, എം. അനൂപ്, ടി. റാഷിദ്, ഹോം ഗാര്‍ഡുമാരായ ഗണേഷ് കുമാര്‍, ജോജി ജേക്കബ്, കെ. അബ്ദുല്‍ കരീം എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.

Malappuram

തിരൂരിൽ സീബ്രാലൈനുകൾ വരയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: തിരൂർ നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും സീബ്രാലൈൻ മാർക്കിംഗുകളും ട്രാഫിക് ബോർഡുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പരിശോധിച്ച് അനിവാര്യമായ നവീകരണവും പുനഃസ്ഥാപനവും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. നഗരത്തിൽ സീബ്രാ ലൈനുകൾ അവഗണിച്ചുള്ള ഡ്രൈവിംഗ് വർധിക്കുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുമരാമത്ത് (നിരത്തുകൾ) എക്സിക്യുട്ടീവ് എൻജിനിയർ, തിരൂർ നഗരസഭാ സെക്രട്ടറി, മലപ്പുറം ആർടിഒ, തിരൂർ ഡിവൈഎസ്പി എന്നിവർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.

ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സീബ്രാലൈൻ മാർക്കിംഗുകൾ വ്യക്തമല്ലെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. സീബ്രാലൈൻ അവഗണിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു.

ട്രാഫിക് നിയന്ത്രണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും നശിച്ച നിലയിലാണ്. ഇത് കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം നിലവിലുണ്ട്.

റോഡ് സുരക്ഷ ഉറപ്പാക്കി സുരക്ഷിത കാൽനടയാത്രക്കുള്ള സാഹചര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

Malappuram

മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം: കെഎസ്എസ്പിയു

തച്ചിങ്ങനാടം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കീഴാറ്റൂർ യൂണിറ്റ് കണ്‍വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ദേവകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ജി.സുദർശൻ അധ്യക്ഷനായിരുന്നു.

ജില്ലാ പ്രസിഡന്‍റ് എൽ.ജെ. ആന്‍റണി, ബ്ലോക്ക് പ്രസിഡന്‍റ് കീഴാറ്റൂർ അനിയൻ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി യു. സന്തോഷ്, ട്രഷറർ ഇ.സുബ്രഹ്മണ്യൻ, പി.ജി. നാഥ്, കെ. നാരായണൻ, നല്ലൂർ രാമചന്ദ്രൻ, സി.പി. രാംമോഹൻ, എൽ.ജെ. ഏബ്രഹാം, സി. സുലോചന, എം. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

നവാഗത പെഷൻക്കാർക്ക് ചടങ്ങിൽ സ്വീകരണം നൽകി. പി. രാജീവ്, ദേവദാസ്, ശൈലജ എന്നിവർ ഗാനങ്ങളാലപിച്ചു.

Malappuram

പൊതുപ്രവര്‍ത്തനത്തിന് പ്രാര്‍ഥനയോളം പ്രാധാന്യം: മന്ത്രി എന്‍. ഷംസുദീന്‍

എടപ്പാള്‍: പൊതുപ്രവര്‍ത്തനത്തിന് പ്രാര്‍ഥനയോളം പ്രാധാന്യമുണ്ടെന്ന് മന്ത്രി എന്‍. ഷംസുദീന്‍. വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് എം.വി. യൂസഫ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹീം മുതൂരിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമര കാലം മുതല്‍ തന്നെ അധ്യാപകരുടെ നേതൃത്വവും പ്രവര്‍ത്തനവും ഇന്ത്യയില്‍ സാര്‍വത്രികമാണ്. ഇന്നും അധ്യാപകര്‍ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പൊതുരംഗത്തും നിറഞ്ഞുനില്‍ക്കുന്നു. ഇത്തരം നിറഞ്ഞുനില്‍ക്കുന്നവരെ സമൂഹം ആദരിക്കുകയും അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീഡിയോ സന്ദേശം ചടങ്ങില്‍ അവതരിപ്പിച്ചു. വി.എസ്. ജോയ് എംഎല്‍എ പ്രശസ്തി പത്രവും 1,0001 രൂപയും ഇബ്രാഹിം മൂതൂരിന് സമ്മാനിച്ചു. ജില്ലാ ട്രഷറര്‍ അഷ്‌റഫ് കോക്കൂര്‍ പൊന്നാട അണിയിച്ചു.

പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്‌ടര്‍ ദിലീപ് കൈനിക്കര വിശിഷ്ടാതിഥിയായി. മുന്‍ എംഎല്‍എ പി. നന്ദകുമാര്‍, എ.എം. രോഹിത്, രവി തേലത്ത്, ചുള്ളിയില്‍ രവീന്ദ്രന്‍, ടി.പി. ഹൈദരാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram

ഫയര്‍ഫോഴ്‌സിനൊപ്പം കര്‍മനിരതർ : സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും ഇല്ല

മലപ്പുറം: ദുരന്തനിവാരണ രംഗത്ത് അഗ്‌നിരക്ഷാസേനക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമില്ല. പല സ്റ്റേഷനുകളിലും പൂര്‍ണമായ യൂണിഫോമിന് പകരം തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള റിഫ്‌ലെക‌്ടീവ് ജാക്കറ്റുകളും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് അഗ്‌നിരക്ഷാ വകുപ്പ് നല്‍കിയിട്ടുള്ളത്.

ദുരന്തമുഖത്തെത്തുന്നത് സ്വ‍യം പണംമുടക്കി

പലയിടങ്ങളിലും പാസിംഗ് ഔട്ട് പരേഡിനും ദുരന്തമുഖത്തെ തിരിച്ചറിയലിനുമായി വോളണ്ടിയര്‍മാര്‍ പലപ്പോഴും സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയാണ് യൂണിഫോം തയ്പ്പിക്കുന്നത്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും സിവില്‍ ഡിഫന്‍സിനായി അനുവദിക്കുന്ന പ്രത്യേക ഫണ്ടിന്‍റെ പരിമിതിയുമാണ് കാരണമായി പറയുന്നത്.
സ്വന്തമായി മറ്റു ജോലികള്‍ ചെയ്യുന്നവരാണ് ഇതിലെ അംഗങ്ങളെല്ലാം. പ്രളയമോ ഉരുള്‍പൊട്ടലോ പോലുള്ള വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.

പരിശീലനത്തിൽ മികച്ചവർ

സ്റ്റേഷന്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് എന്നിവയില്‍ മികച്ച പരിശീലനം ലഭിച്ചവരാണ് വോളണ്ടിയര്‍മാര്‍. പലപ്പോഴും ദുരന്തമുഖങ്ങളില്‍ ജീവന്‍ പണയംവച്ച് ഇറങ്ങുമ്പോള്‍ ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണിവര്‍.

ബ്രഹ്‌മപുരം തീപിടുത്തം, കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ പ്രളയങ്ങള്‍, മലയോര മേഖലകളിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവടങ്ങളിലെല്ലാം ഈ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.

യാത്രാക്കൂലിയോ ബത്തയോ ഇല്ല

എന്നാല്‍ സിവില്‍ ഡിഫന്‍സ് എന്നത് തികച്ചും സന്നദ്ധ സേവനമാണ്. ഇവര്‍ക്ക് യാതൊരുവിധ പ്രതിമാസ ശമ്പളമോ ദിവസബത്തയോ യാത്രക്കൂലിയോ ലഭിക്കുന്നില്ല. സംസ്ഥാനത്ത് 124 ഫയര്‍ സ്റ്റേഷനുകളിലായി 6200ലധികം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുണ്ട്.

മലപ്പുറം, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍ തുടങ്ങിയ ഫയര്‍‌സ്റ്റേഷനുകളിലായി 50 അംഗങ്ങള്‍ വീതമുള്ള ടീമുകളാണുള്ളത്. മലപ്പുറം ജില്ലയില്‍ 500ലധികം സജീവ വോളണ്ടിയര്‍മാരുണ്ട്.

സാമ്പത്തികമായ ആനുകൂല്യങ്ങള്‍ ഇല്ലെങ്കിലും തങ്ങളെ തിരിച്ചറിയാനുള്ള യൂണിഫോമും കൃത്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ നല്‍കണമെന്നതാണ് വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം.

Malappuram

സിബിഎസ്ഇ സിനർജി പഠനശിബിരവും അധ്യാപക സംഗമവും

മലപ്പുറം: സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയ സെക്കൻഡറി അധ്യാപകർക്കായി സിനർജി പഠനശിബിരം പരിശീലനവും അധ്യാപക സംഗമവും ഊരകം സെന്‍റ് അൽഫോൻസ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 84 സ്കൂളുകളിൽനിന്ന് 522 അധ്യാപകർ പങ്കെടുത്തു.

ഈ വർഷം നടപ്പാക്കുന്ന ത്രിഭാഷ പാഠ്യപദ്ധതി, കംപ്യൂട്ടേഷണൽ തിങ്കിംഗ്, ആർട്ടിഫിഷൽ ഇന്‍റലിജൻസ്, കൗശൽ ബോധ്, കൗശൽ വികാസ് എന്നീ മേഖലകളിൽ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകി. ഒന്പത്, 10 ക്ലാസുകളിലെ കരിക്കുലം പരീക്ഷ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ പരിശീലനത്തിൽ അവതരിപ്പിച്ചു.

എലിസബത്ത് ചെറിയാൻ, ഉമാദേവി, പി. രാജൻ, പി. ഷനീർ, സി.ഡി. രമാദേവി, എം.എം. സനിത, അബ്ദുൾ നാസർ മേച്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പഠന ശിബിരം സെൻട്രൽ സഹോദയ വർക്കിംഗ് പ്രസിഡന്‍റ് ഫാ. ഡോ. തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്‍റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. അനീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.

സഹോദയ ഫിനാൻസ് സെക്രട്ടറി വി.എം. മനോജ് സ്വാഗതവും സഹോദയ ട്രെയിനിംഗ് കോ ഓർഡിനേറ്റർ യു.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സഹോദയ പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൾ ഹമീദ്, വി. റെനീഷ്, ഷിന്‍റോ ദേവസ്യ, സിസ്റ്റർ അർച്ചന എന്നിവർ സംബന്ധിച്ചു.

Malappuram

ആശുപത്രി വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സാന്ത്വനം ഓണ്‍ലൈന്‍ ചാനല്‍

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും എത്തിക്കുന്നതിനായി മഞ്ചേരി സാന്ത്വനം ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങി. എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്‌സനി അല്‍ ഐദറൂസി കല്ലരട്ടിക്കല്‍ ചാനലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ പ്രധാന അറിയിപ്പുകള്‍, ദിവസേന ഒപി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകളുടെ പട്ടിക, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍, ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ സേവന വിവരങ്ങള്‍, മറ്റ് പ്രധാന അപ്ഡേറ്റുകള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ വെങ്ങാട്, ജില്ലാ ഭാരവാഹികളായ ഷമീര്‍ മാസ്റ്റര്‍ കുറുപ്പത്ത്, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, ഫാറൂഖ് മാസ്റ്റര്‍ പള്ളിക്കല്‍, നജീബ് മാസ്റ്റര്‍ കല്ലരട്ടിക്കല്‍, സുല്‍ഫിക്കറലി സഖാഫി മലപ്പുറം, സുല്‍ഫീക്കര്‍ അരീക്കോട്, ലത്തീഫ് സഖാഫി പാണ്ടിക്കാട്.

സോണ്‍ ജനറല്‍ സെക്രട്ടറി സഫ്‌വാന്‍ കൂടക്കര, ഭാരവാഹികളായ ഇ. കെ മുസ്തഫ പട്ടര്‍ക്കുളം, യൂസുഫ് മാസ്റ്റര്‍ പെരിമ്പലം, അബ്ദുല്‍ ലത്തീഫ് പാപ്പിനിപ്പാറ, ശംസുദ്ദീന്‍ വടക്കാങ്ങര, ബഷീര്‍ പുല്ലഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Malappuram

സ്‌കൂള്‍ വികസനപദ്ധതി: മാസ്റ്റര്‍ പ്ലാന്‍ മന്ത്രി പ്രകാശനം ചെയ്തു

വണ്ടൂര്‍: വിതനശേരി എഎംഎല്‍പി സ്‌കൂള്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പാചകപ്പുരയും മന്ത്രി ഉദ്ഘാടനം ചെയ്തു.

സ്‌കൂളിനായി നിര്‍മിച്ച ചുറ്റുമതിലും അനുബന്ധ ഗേറ്റും വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്് അമൃത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്‍എസ്എസ് ലഭിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. പ്രധാന കവാടത്തിന്‍റെ ഉദ്ഘാടനം പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ നിര്‍വഹിച്ചു.

സ്‌കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ്് കെ.എം. ഷമീം അധ്യക്ഷത വഹിച്ചു.

അക്കാദമിക് മികവ് ലക്ഷ്യമാക്കി തയാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക എം.ആര്‍. ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, എം.അബ്ദുള്‍ നാസര്‍, ഗിരീഷ് കാലടി, സ്‌കൂള്‍ മാനേജര്‍ അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ്, ബീന എന്നിവര്‍ പ്രസംഗിച്ചു.

Malappuram

വെളിയംതോട് ഓവുചാൽ നിർമാണം ഇഴയുന്നു; കെഎൻജി റോഡിൽ ഗതാഗതക്കുരുക്ക്

നിലമ്പൂർ: വെളിയംതോട് ഓവുചാൽ-കലുങ്ക് നിർമാണം ഇഴയുന്നു. കെഎൻജി റോഡ് ഗതാഗതക്കുരുക്കിൽ. ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.

നിർമാണം ഏറ്റെടുത്തവരുടെ നിസംഗത കാരണമാണ് ഗതാഗത തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎൻജി റോഡിന്‍റെ നിലന്പൂർ വെളിയംതോട് ഭാഗത്തെ വ്യാപാരികളും യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.

മഴ പെയ്യുന്നതിനാൽ വെളിയംതോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറുന്നു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ റോഡിന്‍റെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.

വെള്ളം കെട്ടിനിന്നതിനാൽ വ്യാപാരികളിൽ ചിലർ കടകൾ അടച്ചിടുകയായിരുന്നു. നിലന്പൂരിലെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം ഈ ഭാഗത്താണ്. മഴ പെയ്താൽ വർക്‌ഷോപ്പുകളിലേക്ക് വെള്ളം കയറും. ചന്തക്കുന്ന് മുതൽ നിലന്പൂർ താലൂക്ക് ഓഫീസ് ഭാഗം വരെയുള്ള കെഎൻജി റോഡിന്‍റെ ഭാഗങ്ങളിലാണ് ഓവുചാൽ -കലുങ്ക് നിർമാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്.

എന്നാൽ ഇവിടെ പണിയെടുക്കുന്നത് നാമമാത്രമായ തൊഴിലാളികൾ മാത്രം. 2018ലും 2019 ലും പ്രളയത്തിൽ വെള്ളം കയറി ഏറെ നഷ്ടം വ്യാപാരികൾക്ക് ഉൾപ്പെടെ ഉണ്ടായ പ്രദേശമാണിത്.

അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലാണ് കരാർ കന്പനിയുടെ ഇഷ്ടത്തിനനുസരിച്ച് പണി മന്ദഗതിയിൽ നടക്കുന്നതെന്ന് വെളിയംതോടിലെ വ്യാപാരികളും വർക്‌ഷോപ്പ് ഉടമകളും പറയുന്നു. ഓവുചാലിന് മതിയായ ഉയരമില്ലാത്തതും ഭാവിയിൽ പ്രശ്നമാകും.

നിലന്പൂരിൽനിന്ന് കരിന്പുഴക്ക് അഞ്ച് കിലോമീറ്ററിൽ താഴെയാണെങ്കിലും ഇത്രയും കുറഞ്ഞ ദൂരം കടക്കാൻ പലപ്പോഴും ഒരു മണിക്കൂറാണ് എടുക്കുന്നത്. അധികൃതർ ഇടപെട്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Malappuram

മങ്കടയുടെ സമഗ്ര വികസനം: പദ്ധതികളുമായി എംഎൽഎ

മങ്കട: മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനപ്രതിനിധികളുമായും രാഷ‌്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് തുടക്കമിട്ട് മഞ്ഞളാംകുഴി അലി എംഎല്‍എ. മങ്കട മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി സംഘടിപ്പിച്ച വികസന ചര്‍ച്ചകളില്‍ ജനപ്രതിനിധികളും വിവിധ മേഖലയിലെ നേതാക്കളും പങ്കെടുത്തു.

അടിയന്തരമായി നടപ്പാക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുമായ പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിന്‍റെ മുഖച്ഛായ മാറ്റുന്ന റോഡ്, ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍.

ഗതാഗതരംഗത്ത് വലിയ മാറ്റം ലക്ഷ്യമിട്ട് ഒരാടം പാലം വൈലോങ്ങര റോഡ്, ഒരാടം പാലം-മാനത്തുമംഗലം ബൈപാസ്, വൈലോങ്ങര-പാലോളിപ്പറമ്പ് ബൈപാസ്, മക്കരപ്പറമ്പ് ബൈപാസ്, കൊളത്തൂര്‍ ബൈപാസ് തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.

മണ്ഡലത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഗവണ്‍മെന്‍റ് ഐടിഐക്ക് പുതിയ കെട്ടിടം നിര്‍മിക്കും. മങ്കട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടവും പരിഗണനയിലുണ്ട്.

Malappuram

പറയൻമാട് ഉന്നതിയിൽ കാട്ടാനകളിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കരുവാരകുണ്ട്: പറയൻമാട് ഉന്നതിയിൽ കാട്ടാനകൾ ഭീതി വിതച്ചു. കഴിഞ്ഞ ദിവസം ഉന്നതിയിലും പരിസരത്തുമെത്തിയ കാട്ടാനങ്ങൾ വ്യാപകമായ കൃഷി നശിപ്പിച്ചു. പകൽ സമയത്തുപോലും കാട്ടാനകൾ ഉന്നതിക്കു സമീപം നിലയുറപ്പിക്കുകയാണ്. അതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. ഇവർക്ക് സുരക്ഷിത വീടുകളുമില്ല.

കാട്ടാനകളിറങ്ങിയ വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വില്ലേജ്, പോലീസ്, വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാട്ടാനകളെ തുരത്താൻ സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്തില്ലെന്ന് സംഘം വിലയിരുത്തി. ഫെൻസിംഗ് നിർമാണം ആരംഭിക്കുമെന്നും തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

Malappuram

ലോകകപ്പ് എക്‌സ്പ്രസ് ഗോള്‍വണ്ടി പര്യടനത്തിന് ആവേശത്തുടക്കം

മേലാറ്റൂര്‍: ഫിഫ ലോക കപ്പ് ആവേശം നിറച്ച് ലോകകപ്പ് എക്‌സ്പ്രസ് ഗോള്‍ വണ്ടി പര്യടനത്തിന് തുടക്കം. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി അജ്മലും കേരള വ്യാപാരി വ്യവസായി മേലാറ്റൂര്‍ യൂണിറ്റ് ഭാരവാഹികളും സംയുക്തമായി നടത്തുന്ന ലോകകപ്പ് എക്‌സ്പ്രസ് ഗോള്‍ വണ്ടിയാണ് പര്യടനം തുടങ്ങിയത്.

രണ്ട് ദിവസങ്ങളിലായി ഗോള്‍ വണ്ടി പ്രദേശത്ത് പര്യടനം നടത്തും. മേലാറ്റൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് ആഷിക് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ മേലാറ്റൂര്‍, ഉച്ചാരക്കടവ്, ചെമ്മാണിയോട്, ചുങ്കം, കാര്യവട്ടം, കാപ്പ്, വെട്ടത്തൂര്‍ എന്നീ അങ്ങാടികളിലാണ് പര്യടനം. ഒരാള്‍ക്ക് മൂന്നുതവണയാണ് ഗോളടിക്കാനുള്ള അവസരം.

വിജയികളാകുന്നവര്‍ക്ക് ജേഴ്‌സി സമ്മാനിക്കും. പ്രവചന മത്സരത്തില്‍ വിജയിക്കാവുന്ന ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 10,001, 5,001, 3,001 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് റംസീന മുജീബ് , വൈസ് പ്രസിഡന്‍റ് അജിത്ത് പ്രസാദ് ,

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് സി.എം. അബൂബക്കര്‍, മണ്ഡലം സെക്രട്ടറി മനോജ് കുമാര്‍, യൂത്ത് വിങ് പ്രസിഡന്‍റ്് സുബൈര്‍, ബാബു, ഹനീഫ, സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Malappuram

ചെമ്പ് ഉരുപ്പടികളുടെ മോഷണം: നാലുപേർ പിടിയിൽ

വളാഞ്ചേരി: ഒരു ലക്ഷം രൂപയോളം വിലയുള്ള ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷ്ടിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. പുന്നാംചോല പട്ടന്മാര്‍ തൊടി വീട്ടില്‍ ജാഫറലി (42), അത്തിപ്പറ്റ പെരുമ്പറമ്പില്‍ ഷെമീര്‍ (43), മനക്കല്‍പ്പടി ചിറക്കല്‍ ഷെമീര്‍ (36), അത്തിപ്പറ്റ പാലശേരി വീട്ടില്‍ ഷറഫുദീന്‍ (38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാക്കളാണ് തിരൂര്‍ ഡിവൈഎസ്പി യുടെ കീഴിലുള്ള ഡാന്‍സഫ് ടീമിന്‍റെയും വളാഞ്ചേരി പോലീസിന്‍റെയും നീക്കങ്ങള്‍ക്കൊടുവില്‍ വലയിലായത്.

തുടര്‍ച്ചയായി പ്രദേശത്ത് മോഷണങ്ങള്‍ നടന്നതോടെ പ്രദേശ വാസികള്‍ ആശങ്കയിലായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും തന്നെ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നില്ല. കളവുകള്‍ നടത്തിയിരുന്ന മുന്‍ കുറ്റവാളികളെ നിരീക്ഷിച്ചും പഴയ പാത്രങ്ങളും ആക്രി സാധനങ്ങള്‍ വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസില്‍ തുമ്പായത്.

സമീപവാസിയായ യുവാവ് മാസങ്ങള്‍ക്ക് മുന്‍പ് കുറ്റിപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഇത്തരത്തില്‍ മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയതോടെ അയാളെയും കൂട്ടാളികളെയും തുടര്‍ച്ചയായി നിരീക്ഷിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു. ജാഫര്‍ അലിയാണ് മോഷണം നടത്തിയത്. മോഷണ മുതലുകള്‍ വളാഞ്ചേരിയിലും കുളത്തൂരുമായി വില്‍പ്പന നടത്താന്‍ സഹായിച്ചവരാണ് മറ്റുള്ളവര്‍.

വളാഞ്ചേരി എസ്‌ഐ നിര്‍മല്‍ മുരളി, തിരൂര്‍ ഡാന്‍സാഫ് ടീമിലെ എഎസ്‌ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സിപിഒമാരായ തോമസ്, റാഷിദ്, വിജയനന്ദു, അര്‍ജുന്‍ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.

Malappuram

സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് : മുസ്‌ലിം ലീഗ് പിന്തുണയിൽ അഞ്ചുപേർ വിജയിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പിന്തുണയോടെ മത്സരിച്ച അഞ്ചു സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മാനേജ്മെന്‍റ് പ്രതിനിധികളുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച വെട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സൈതലവി, മക്കരപ്പറന്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സയ്യിദ് അബുതങ്ങൾ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പച്ചിരി ഫാറൂഖ്, പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. സൈനുദീൻ എന്നിവരും ജീവനക്കാരുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച അരക്കുപറന്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. അഷ്റഫ് എന്നിവരാണ് വിജയിച്ചത്.

നിലവിൽ യുഡിഫ് വിജയിച്ചുവരുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം മാനേജ്മെന്‍റ് പ്രതിനിധികളുടെ മണ്ഡലങ്ങളും ഒന്ന് ജീവനക്കാരുടെ മണ്ഡലവുമാണ്. സ്റ്റാറ്റസ്കോ പ്രകാരം ആദ്യത്തെ നാലെണ്ണത്തിൽ രണ്ടെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ലീഗിനും ജീവനക്കാരുടെ മണ്ഡലം കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷനുമാണ് (സിഇഒ) നൽകാറുള്ളത്. ഇതിൽ സിഇഒ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിവരം മാനേജ്മെന്‍റ് പ്രതിനിധികളെ അറിയിച്ചതുമാണ്.

എന്നാൽ തന്‍റെ സ്വന്തക്കാരന് വേണ്ടി ജീവനക്കാരുടെ മണ്ഡലം ജീവനക്കാരിൽ 75 ശതമാനത്തോളം പ്രാതിനിധ്യമുള്ള സിഇഒയ്ക്ക് നൽകാതെ തങ്ങൾക്ക് വേണം എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പിടിവാശിയാണ് ഇപ്രാവശ്യം മുന്നണി സംവിധാനം തെറ്റാനുണ്ടായ കാരണമെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.

വിജയിച്ച സ്ഥാനാർഥികൾക്ക് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്‍റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.എച്ച്. മുഹമ്മദ് മുസ്തഫ, സംസ്ഥാന സെക്രട്ടറി നൗഷാദ് പുളിക്കൽ, സിഇഒ ജില്ലാ സെക്രട്ടറി ഉസ്മാൻ തെക്കെത്ത്, വൈസ് പ്രസിഡന്‍റ് അബ്ദുൾ സലാം, സെക്രട്ടറി വി.എൻ. ലൈല, സിഇഒ താലൂക്ക്് പ്രസിഡന്‍റ് ഇ.കെ. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി നിയാസ് ബാബു, ട്രഷറർ അൻവർ കളത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും സഹകാരികളും ചേർന്ന് സ്വീകരണം നൽകി.

Malappuram

അപകടം വരുത്തിയ ഓട്ടോയിൽ കഞ്ചാവ്

വണ്ടൂർ: അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ കഞ്ചാവ് പൊതി കണ്ടെത്തി. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് വണ്ടൂർ കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ ബസ് കാത്തുനിന്നവർക്ക് നേരെ പാഞ്ഞടുത്ത് തൊട്ടടുത്ത കടയുടെ വരാന്തയിലേക്ക് കയറിനിന്നത്.

അപകടത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. വാണിയന്പലം ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചാണ് കടയുടെ വരാന്തയിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുവയസുകാരിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെത്തുടർന്ന് നാട്ടുകാർ ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഫസ്റ്റ് എയ്ഡ് ബോക്സിൽ കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തി ഒട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Malappuram

ജനസാക്ഷ്യം അദാലത്തിന് 13ന് തുടക്കം : പരാതി പരിഹരിക്കാൻ ജില്ലാ പഞ്ചായത്തും ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്

മലപ്പുറം: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്. തീർപ്പാക്കാത്ത പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന "ജനസാക്ഷ്യം’ പരാതി പരിഹാര അദാലത്തിന് 13ന് തുടക്കമാകും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിത്യേന പരാതികളുമായി നിരവധി ആളുകൾ ജില്ലാ പഞ്ചായത്തിലും കളക്‌ടറേറ്റിലും എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതികൾ കേൾക്കാൻ അവരിലേക്ക് നേരിട്ടെത്തുന്നത്.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടിസ്ഥാനത്തിലാണ് അദാലത്തുകൾ നടക്കുക. നഗരസഭാ പരിധിയിലെ ജനങ്ങളെയും അദാലത്തിന്‍റെ ഭാഗമാക്കും. എല്ലാ അദാലത്തുകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ കളക്‌ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഹെൽപ്പ് ഡഡ്ക്കുകൾ പ്രവർത്തിക്കും.

ജനസാക്ഷ്യം അദാലത്തിന്‍റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ ഒന്പതിന് ആനക്കയം ഗ്രാമപഞ്ചായത്തിലെ ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർഹാജി അധ്യക്ഷനായിരിക്കും.

കളക്‌ടർ ഡോ. വിനയ് ഗോയൽ പരാതികൾ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സ്മിജി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ്‍ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരാതി തീർപ്പാക്കാൻ ഉദ്യോഗസ്ഥരും

ജനസാക്ഷ്യം പരാതി പരിഹാര അദാലത്തിൽ പരാതികൾ തീർപ്പാക്കാൻ ജനപ്രതിനിധികൾക്കും ജില്ലാ കളക്‌ടർക്കും കൂടെ ഉദ്യോഗസ്ഥ സംഘവും എത്തും. ജില്ലാ പോലീസ് മേധാവി, സബ് കളക്‌ടർമാർ, ഡെപ്യൂട്ടി കളക്‌ടമാർ, തഹസിൽദാർ, തദ്ദേശസ്ഥാപന ജോയിന്‍റ് ഡയറക്‌ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, അഗ്രിക്കൾച്ചർ പ്രിൻസിപ്പൽ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ,

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർമാർ, വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയർ, തൊഴുറപ്പ് ജോയിന്‍റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട‌് ഡയറക്‌ടർ, കഐസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, സർവെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ,

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ, ജില്ലാ രജിസ്ട്രാർ, ജോയിന്‍റ് രജിസ്ട്രാർ, ജില്ലാ ജിയോളജിസ്റ്റ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം അദാലത്തിൽ ഉണ്ടാകും.

Malappuram

നാമ്പ്രാണിക്കടവ് റെഗുലേറ്റർ ഉദ്ഘാടനം നാളെ

മലപ്പുറം: മലപ്പുറം നഗരസഭ 23 കോടി രൂപ ചെലവഴിച്ച് സിവിൽ സ്റ്റേഷനു സമീപത്തെ കടലുണ്ടിപ്പുഴയിലെ നന്പ്രാണിക്കടവിൽ പണിത റെഗുലേറ്ററിന്‍റെ പൂർത്തീകരണ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് നാന്പ്രാണി സൈറ്റിൽ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് ആമിയൻ സ്വാഗതം പറയും. ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. പുഷ്പരാജൻ റിപ്പോർട്ട് അവതരിപ്പിക്കും.

60 മീറ്റർ നീളവും 17.80 മീറ്റർ ഉയരവുമുള്ള റെഗുലേറ്ററിന് 13 കിലോമീറ്റർ മുകൾ ഭാഗത്തേക്ക് ഏകദേശം 2100 മില്യണ്‍ ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. 12 മീറ്റർ വീതിയുള്ള മൂന്ന് ഷട്ടറുകളും 10 മീറ്റർ വീതിയുള്ള ഒരു ഷട്ടറും ആറ് മീറ്റർ നീളത്തിൽ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയും റെഗുലേറ്ററിന്‍റെ ഭാഗമാണ്. റെഗുലേറ്റർ പൂർത്തിയാകുന്നതോടെ മലപ്പുറത്തെ കുടിവെള്ള ക്ഷാമത്തിനും കാർഷിക മേഖലയ്ക്കും വലിയ ആശ്വാസമാകും.

നാമ്പ്രാണി, മണ്ണാർക്കുണ്ട് കുടിവെള്ള പദ്ധതികൾക്ക് പുറമേ കാട്ടുങ്ങൽ, ഉന്നംതല, കൂട്ടിലങ്ങാടി കുടിവെള്ള പദ്ധതികൾക്കും കോട്ടൂർ, കൂട്ടിലങ്ങാടി, കുറുവ, ആനക്കയം പഞ്ചായത്തുകളിലെ ചെറുകിട കുടിവെള്ള പദ്ധതികൾക്കും ഇത് പ്രയോജനപ്പെടും. കൂടാതെ കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഏകദേശം 1500 ഹെക്ടർ കൃഷി ഭൂമിക്ക് സ്ഥിരം ജലസേചന സൗകര്യവും ലഭിക്കും.

വാട്ടർ അഥോറിറ്റിയുടെ നന്പ്രാണി, മണ്ണാർക്കുണ്ട് കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായാണ് പ്രധാനമായും നന്പ്രാണി റെഗുലേറ്റർ പദ്ധതി വിഭാവനം ചെയ്തത്.

റെഗുലേറ്ററിന്‍റെ മുകൾ-താഴ് ഭാഗങ്ങളിലെയും പുഴയുടെ കരസംരക്ഷണ ഭിത്തികളുടെയും നിർമാണമാണ് 6.60 കോടി രൂപ ചെലവിൽ നടക്കുന്ന രണ്ടാം ഘട്ടം. മലപ്പുറം മുനിസിപ്പാലിറ്റി അക്രഡിറ്റഡ് ഏജൻസി മുഖേനയാണ് ഇതിന്‍റെ പ്രവൃത്തി. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 23 കോടി രൂപയാകും.

Malappuram

പെരുമ്പത്തൂരിൽ കാട്ടാന വീടിന്‍റെ മതിലും ഗേറ്റും തകർത്തു, കൃഷിയും നശിപ്പിച്ചു

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പെരുന്പത്തൂർ ആലോടിയിൽ ചുള്ളിക്കൊന്പൻ വീടിന്‍റെ ഗേറ്റും മതിലും തകർത്തു. നാലകത്ത് ഹൈദരാലിയുടെ വീടിന്‍റെ മതിലും ഗേറ്റുമാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന തകർത്തത്.

വീട്ടുവളപ്പിലെ കമുക്, വാഴ ഉൾപ്പെടെയുള്ള കൃഷിയും നശിപ്പിച്ചു. വീടിന്‍റെ മുറ്റത്തെത്തിയ കാട്ടാന ഏറെ നേരം വിടെ നിലയുറപ്പിച്ചു. ആറ് മാസം മുന്പ് ഇതേ ചുള്ളിക്കൊന്പൻ ഹൈദരാലിയുടെ വീടിന്‍റെ മതിലും ഗേറ്റും തകർത്തിരുന്നു. എന്നാൽ നഷ്ടപരിഹാരം കണക്കാക്കേണ്ട വിഷയത്തിൽ വനംവകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം മൂലം ഇതുവരെ തുക ലഭിച്ചിട്ടില്ല.

ഇതിനിടയിലാണ് ഹൈദരാലി പുനർനിർമിച്ച വീടിന്‍റെ മതിലും ഗേറ്റും വീണ്ടും കാട്ടാന ചവിട്ടി തകർത്തത്. കാനകുത്ത് വനമേഖലയിൽനിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് ജനവാസമേഖലയിൽ രാത്രിയോടെ കാട്ടാനകൾ എത്തുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ സോളാർ വൈദ്യുത തൂക്കുവേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം, കോരംക്കോട് ഭാഗങ്ങളിലും കാട്ടാനകൾ മതിൽ തകർത്തിരുന്നു. മഴ ശക്തമായതോടെ കാട്ടാനകൾ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. മേഖലയിൽ രാത്രിയായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

Malappuram

കടുവാ സാന്നിധ്യം: സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഭീതിയിൽ

കരുവാരകുണ്ട്: കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കരുവാരകുണ്ട് മേഖലയിൽ സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഭീതിയിൽ. കേരള എസ്റ്റേറ്റ് തുരുമ്പോട, പാന്തറ, സുൽത്താന എസ്റ്റേറ്റ്, കൽക്കുണ്ട്, മണലിയാംപാടം, കുണ്ടോട, ചേരി തുടങ്ങിയ മലയോരമേഖലയിൽ സെൻസസ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ആശങ്കയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ നേരിൽ കണ്ടത്.

രാവിലെ ടാപ്പിംഗിന് പോയ ഇതരസംസ്ഥാന തൊഴിലാളി തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. കടുവയെ കണ്ട ജാർഖണ്ഡ് സ്വദേശിയായ യുവാവ് ബഹളം വച്ചതോടെ മറ്റുള്ളവരും സ്ഥലത്തെത്തി കടുവയെ ഓടിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുമ്പും പ്രദേശത്തുനിന്ന് കടുവയെ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്.

തൊട്ടടുത്ത പ്രദേശമായ അടക്കാക്കുണ്ടിൽ യുവാവിനെ കടുവ വകവരുത്തുകയും ചെയ്തിരുന്നു. കേരള എസ്റ്റേറ്റിൽനിന്നാണ് പിന്നീട് കടുവ കെണിയിൽ അകപ്പെട്ടത്. ഈ പ്രദേശത്തുതന്നെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചശേഷം മാത്രം സെൻസസ് ഡ്യൂട്ടി നടത്തിയാൽ മതി എന്നായിരുന്നു തീരുമാനം. എന്നാൽ നിശ്ചിത ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിക്കേണ്ടതിനാൽ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഉദ്യോഗസ്ഥർ. സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുകയും ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമാണ് ആവശ്യം.

Malappuram

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് വർധനവിന് ഹൈക്കോടതി സ്റ്റേ

മങ്കട: സഹകരണ സംഘങ്ങൾക്ക് മേൽ അമിതമായി വർധിപ്പിച്ച ഓഡിറ്റ് കോസ്റ്റ് ഈടക്കുന്നതിനെതിരേ ഹൈക്കോടതി തൽകാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ടീം ഓഡിറ്റിന്‍റെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാർ 2025 സെപ്തംബർ 20ലെ 32/2025 ഉത്തരവ് പ്രകാരം രണ്ടും മൂന്നും ഇരട്ടിയിലധികം ഓഡിറ്റ് ഫീസ് വർധിപ്പിച്ചതിനെതിരേയാണ് ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി, ഒ.ഡി. ശിവദാസ് എന്നിവർ സംഘങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരായി. അഞ്ചുകോടിയിലധികം പ്രവർത്തന മൂലധനമുള്ള സംഘങ്ങൾ നിർബന്ധമായും ആവറേജ് കോസ്റ്റ് അടവാക്കണമെന്ന നിർദേശമുണ്ട്.

മൂന്നിരട്ടി മുതൽ പത്തരട്ടി വരെയുള്ള വർധനവ് വനിതാ സംഘങ്ങൾക്കും മറ്റു മിസലേനിയസ് സംഘങ്ങൾക്കും ബാധകമാക്കി. നാമമാത്ര ലാഭത്തിൽ പ്രവർത്തിക്കുന്ന പല സംഘങ്ങളും ജീവനക്കാർക്ക് മൊത്തം ശന്പളമാണ് നൽകി വരുന്നത്. ഇത്തരം സംഘങ്ങളിൽ ജീവനക്കാർക്ക് നൽകി വരുന്ന ശന്പളത്തേക്കാൾ ഓഡിറ്റ് കോസ്റ്റ് നൽകണമെന്ന വ്യവസ്ഥയെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

വായ്പകൾക്ക് രണ്ട് ശതമാനം മാർജിൻ മാത്രമാണ് സംഘങ്ങൾ പരമാവധി ഈടാക്കുന്നത്. ഇതിൽ അര ശതമാനം ഓഡിറ്റ് ഫീസായി ചുമത്തുന്നു. അതോടൊപ്പം ആവറേജ് കോസ്റ്റും വലിയ ബാധ്യതയായി വരുന്നു. ആറ് കോടി പ്രവർത്തന മൂലധനമുള്ള ഒരു സംഘത്തിന് മൊത്തം ലഭിക്കുന്ന പ്രൊഫിറ്റ് മാർജിൻ 20 മുതൽ 25 ശതമാനം വരെ ഓഡിറ്റ് ഫീസിനത്തിൽ ചെലവ് വരുന്നു. ഇത് സംഘങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നു.

Malappuram

കാലപ്പഴക്കം ചെന്ന കെട്ടിടവും ചുറ്റും തൊണ്ടിവാഹനങ്ങളും : വീര്‍പ്പുമുട്ടി എക്‌സൈസ് ജീവനക്കാർ

പെരിന്തല്‍മണ്ണ: ബ്രിട്ടീഷ് ഭരണകാലത്ത് പണിത പഴയ ഓടിട്ട കെട്ടിടത്തില്‍ വീര്‍പ്പുമുട്ടി എക്‌സൈസ് ഓഫീസ് ജീവനക്കാര്‍. മേല്‍ക്കൂരയിലെ ദ്രവിച്ച പട്ടികയും കഴുക്കോലും പൊട്ടിയ ഓടുകളുമുള്ള കെട്ടിടത്തില്‍ മഴവെള്ള ചോര്‍ച്ചയാണ്. ഇത് ഒഴിവാക്കാന്‍ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്.

2009ലാണ് എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് റെയ്ഞ്ച് ഓഫീസുകള്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണ സബ് ജയിലിന് സമീപമാണ് കെട്ടിടം. ഇതിന് മുന്‍പ് രണ്ട് ഓഫീസുകളും പെരിന്തല്‍മണ്ണയിലെ രണ്ട് വാടകക്കെട്ടിടങ്ങളിലായിരുന്നു. നഗരസഭയുടെയും 16 ഗ്രാമ പഞ്ചായത്തുകളുടെയും പ്രവര്‍ത്തന പരിധിയിലാണ് ഓഫീസുകളുടെ പ്രവര്‍ത്തനം.

മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ താലൂക്ക് ഓഫീസ് അവിടേക്ക് മാറ്റി. ഇതേത്തുടര്‍ന്നാണ് പഴയ കെട്ടിടം എക്‌സൈസ് ഓഫീസിനായി ലഭിച്ചത്. ലഹരിക്കേസുകളില്‍ എക്‌സൈസ് പിടികൂടിയ തൊണ്ടി വാഹനങ്ങളും ഓഫീസിന് ചുറ്റുമായാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.

ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ

പെരിന്തല്‍മണ്ണ: എക്‌സൈസ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ശോച്യാവസ്ഥയിലായ ഓഫീസ് സന്ദര്‍ശന വേളയിലാണ് എംഎല്‍എ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കിയത്.

വിഷയം ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. റവന്യുവകുപ്പില്‍നിന്ന് ഭൂമി ഏറ്റെടുത്ത് അവിടെ എക്‌സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയണമെന്നാണ് ആവശ്യം. ഇതിനായി എംഎല്‍എയെ സമീപിച്ച് കാത്തിരിക്കുകയാണ് ജീവനക്കാര്‍.

Malappuram

വാല്‍പ്പാറ ചുരം ദുരന്തം : അധ്യാപകരുടെയും സഹപാഠികളുടെയും സ്‌നേഹത്തണലില്‍ മുഹമ്മദ് ഷഹദ്

കൊളത്തൂര്‍: വാല്‍പാറ ചുരം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് ഷഹദിന് ചെറുകുളമ്പ കെഎസ്‌കെഎംയുപി സ്‌കൂളില്‍ സഹപാഠികളുടെയും അധ്യാപകരുടെയും സ്‌നേഹോഷ്മള സ്വീകരണം. തന്‍റെ സഹപാഠികളെ കാണണമെന്നും കുറച്ച് സമയം ക്ലാസില്‍ ഇരിക്കണമെന്നുമുള്ള ഷഹദിന്‍റെ ആഗ്രഹം സഫലമാക്കിയപ്പോള്‍ ആ കുഞ്ഞുമനസ് സന്തോഷത്താല്‍ നിറഞ്ഞു.

മുഹമ്മദ് ഷഹദ് നിലവില്‍ ചട്ടിപ്പറമ്പിലെ ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ ചികിത്സയിലാണ്. സ്‌കൂളിലെത്തിയ ഷഹദിനെ പ്രധാനധ്യാപകന്‍ അബ്ദുസമദ് കടമ്പോട്ട് ബൊക്ക നല്‍കി സ്വീകരിച്ചു.

ഒരുപാട് നാളുകള്‍ക്ക് ശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിലാണ് സഹപാഠികളും. ഷഹദിനെ കൊണ്ടു വരാനും തിരിച്ചു കൊണ്ടു പോകാനും അധ്യാപകരായ സി.പി. ഇസുദീന്‍, എ. അബ്ദുല്‍ ഗഫൂര്‍, പി. നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Malappuram

"സഹ. യൂണിയൻ തെരഞ്ഞെടുപ്പ്: യുഡിഎഫിലെ ഭിന്നത അന്വേഷിക്കണം'

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങൾ ലംഘിച്ച് യുഡിഎഫിലുണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നേതൃത്വം ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുസ്‌ല‌ിം ലീഗ് പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.

മേൽപ്പറഞ്ഞ നാല് മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയന്‍റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഇവിടങ്ങളിലെ ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ചല്ല യൂണിയൻ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുള്ളത്. സ്വകാര്യമായി ചുരുക്കം ചിലയാളുകൾ കൈകൊണ്ട തീരുമാനം മുന്നണിയുടെ താത്പര്യത്തിന് നിരക്കുന്നതല്ല.

മുൻകാലങ്ങളിലെ സ്റ്റാറ്റസ്കോ പ്രകാരം യുഡിഎഫ് അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ മുസ്‌ല‌ിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൾ ഹമീദിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും ചില വ്യക്തികളുടെ ഗ്രൂപ്പ് താത്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പ് അലങ്കോലമാകുന്ന സാഹചര്യം സംജാതമായതെന്ന് ഭാരവാഹികളായ എ.കെ. നാസർ, എസ്. അബ്ദുസലാം (പെരിന്തൽമണ്ണ ), അഡ്വ. ടി. കുഞ്ഞാലി (മങ്കട), പി.എ. സലാം (മലപ്പുറം), പി.എച്ച്. ഷമിം, കണ്ണിയൻ അബൂബക്കർ (മഞ്ചേരി) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Malappuram

സിനിമ അനുഭവമാക്കി പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ കുട്ടികൾ

അങ്ങാടിപ്പുറം: "നമുക്ക് ഒരു സിനിമയ്ക്കു പോയാലോ..?' അധ്യാപകരുടെ ചോദ്യത്തിന് യെസ് പറയുന്പോൾ കുട്ടികൾക്ക് പെരുത്ത് സന്തോഷം. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു മികച്ച സിനിമ ആസ്വദിച്ച ആഹ്ലാദത്തിലാണ് പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 245 വിദ്യാർഥികൾ.

ഏറെ ചർച്ചാവിഷയമായ "ബാലൻ ദ് ബോയ്' എന്ന സിനിമയാണ് പട്ടാന്പികൊപ്പം സിൻഡിക്കേറ്റ് തിയറ്ററിൽ അധ്യാപകർക്കൊപ്പം കണ്ട് കുട്ടികൾ ആഘോഷമാക്കിയത്. ആദ്യമായി തിയറ്ററിൽ വന്നു സിനിമ കാണുന്ന കുട്ടികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സിനിമയ്ക്കു ശേഷം ബാലൻ സിനിമയിലെ ’നല്ല പോലീസുകാരനായി’ അഭിനയിച്ച അച്യുതാനന്ദനുമായി നടത്തിയ മുഖാമുഖവും നവ്യാനുഭവമായി. അഭിനയവും തിരക്കഥയുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

സിനിമയും തിരക്കഥയും കുട്ടികൾക്ക് പാഠ്യവിഷയമാണ്. ഇതിന്‍റെ ഭാഗമായി സിനിമാ ചർച്ചയും തിരക്കഥാ രചനയും സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്.

വിദ്യാരംഗം കോ ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ പി. അഞ്ജിത, എമിൽ തെരേസ് പോൾ, നവനീത പ്രവീണ്‍, എഡ്‌വിൻ തോമസ്, റിത്തിക് രാജ്, ലിഞ്ജു ജോസ്, തിയറ്റർ മാനേജർ ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

Malappuram

ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് വിവാദം: സ്വകാര്യ കമ്പനിയുമായുള്ള ഡിപിആര്‍ കരാര്‍ റദ്ദാക്കും

നിലമ്പൂര്‍: വിവാദ വിഷയമായ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിപിആര്‍ തയാറാക്കിയ സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ നഗരസഭ റദ്ദാക്കും.

സ്വകാര്യ കമ്പനിക്ക് നല്‍കിയ 15 ലക്ഷത്തിലധികം രൂപ തിരിച്ചുപിടിക്കാനും ശ്രമം തുടങ്ങി. ഡിപിആര്‍ തയാറാക്കി നല്‍കിയതിന് 15,57,480 രൂപയാണ് നഗരസഭ കമ്പനിക്ക് നല്‍കിയിട്ടുള്ളത്. ഈ തുക തിരിച്ചുപിടിക്കാനാണ് നഗരസഭ കൗണ്‍സില്‍ തീരുമാനം.
വിശദ പദ്ധതി രേഖ തയാറാക്കി നല്‍കുന്നതിന് 2025 ജനുവരി 25നാണ് നഗരസഭ ഇന്‍ഡസ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്.

എന്നാല്‍ കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ കമ്പനി കൃത്യമായി ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍നിന്ന് ഡിപിആറിലെ 21 അപാകതകള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തും മറ്റും ഉന്നയിച്ച് 2025 ജൂണ്‍ 17ന് നഗരസഭാ സെക്രട്ടറി കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതായി നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു. മുന്‍ യുഡിഎഫ് ഭരണസമിതി സിയാദ് കെ. സലീമിനെ ഡിപിആര്‍ തയാറാക്കാന്‍ മുന്‍പ് ചുമതലപ്പെടുത്തുകയും പ്രതിഫലമായി ആറ് ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കമ്പനി സമര്‍പ്പിച്ച ഡിപിആര്‍ താന്‍ തയാറാക്കിയ ഡിപിആറിന് സമാനമായിട്ടുള്ളതാണെന്ന് സിയാദ് കെ. സലീം നഗരസഭയില്‍ പിന്നീട് പരാതി ഉന്നയിച്ചിരുന്നു.
ഡിപിആറില്‍ സിയാദ് നല്‍കിയ പരാതി ശരിവയ്ക്കുന്ന രീതിയില്‍ 16 സാമ്യതകള്‍ ഉള്ളതായി പരാതി പരിശോധിച്ച അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

Malappuram

മഴ ശക്തം; ജില്ലയില്‍ വ്യാപക നാശം

മലപ്പുറം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ തീരത്തെ ഓഫ്-ഷോര്‍ ട്രഫും കാരണം ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ അതീവ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തത്.

കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാല്‍ ജില്ലയില്‍ സമീപദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലേര്‍ട്ടായിരുന്നു. മഴയുടെ തീവ്രതയില്‍ നേരിയ കുറവുണ്ടാകാമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് കരുതല്‍ നിര്‍ദേശം.
തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ അഥോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്:

മലയോര-തീരദേശമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

മലപ്പുറം: മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലായതിനാല്‍ കിഴക്കന്‍ ഏറനാട്, നിലമ്പൂര്‍ തുടങ്ങിയ മലയോരമേഖലകളിലുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ജാഗ്രതാനിര്‍ദേശം. മലയോരമേഖലകളില്‍ രാത്രികാല യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ചാലിയാര്‍, കടലുണ്ടിപ്പുഴ തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദീതീരങ്ങളില്‍ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അവിടെനിന്ന് മാറാന്‍ തയാറാകണം.

ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ യാതൊരു കാരണവശാലും വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി അടക്കമുള്ള തീരമേഖലകളിലും ജാഗ്രത നിര്‍ദേശമുണ്ട്.

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് അറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1077-ല്‍ ബന്ധപ്പെടാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കണം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു.

മൈലാടിയിൽ മണ്‍കൂന ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ

നിലന്പൂർ: കനത്ത മഴയിൽ മണ്‍കുന ഇടിഞ്ഞു വീട് അപകടാവസ്ഥയിൽ. മൈലാടി അമൽ കോളജിന് സമീപം താമസിക്കുന്ന സംഷീറിന്‍റെ വീടിന്‍റെ ഭിത്തിയിലേക്കാണ് വ്യാപകമായി മണ്‍കൂന ഇടിഞ്ഞ് മണ്ണ് പതിച്ചത്. അമൽ കോളജിന്‍റെ പിറകുഭാഗത്ത് ഗ്രൗണ്ട് നിർമാണത്തിനായി വ്യാപകമായി മണ്ണ് എടുത്ത സ്ഥലത്ത് അവശേഷിച്ച മണ്‍കൂനയാണ് ഇടിഞ്ഞ് വീണത്.

ഇത് ഒന്നാകെ വീടിന്‍റെ ഭിത്തിയിലേക്ക് അടിഞ്ഞുകൂടിയതാണ് വീട് അപകടാവസ്ഥയിലായിരിക്കുന്നത്. സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാതെ അശാസ്ത്രീയമായി ഗ്രൗണ്ട് നിർമാണത്തിന് മണ്ണെടുത്തതാണ് ഇടിയാൻ കാരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെയാണ് സംഭവം.

വാർഡ് അംഗം ബഷീർ കാട്ടുമുണ്ട, കോളജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. മേഖലയിൽ മഴ ശക്തമായി തുടരുന്പോഴും മുൻകരുതലെടുക്കാതെ ആശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ നടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. 2018 ലെയും 2019 ലെയും പ്രളയങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ് മൈലാടി നിവാസികൾ.

പുഴകൾ നിറഞ്ഞൊഴുകുന്നു; അളയ്ക്കൽ ഊരുകളിലെ ആദിവാസികൾ ദുരിതത്തിൽ

എടക്കര: കാലവർഷം ശക്തി പ്രാപിച്ചതോടെ മേഖലയിലെ പുഴകൾ അപകടകരമാംവിധം നിറഞ്ഞൊഴുകാൻ തുടങ്ങി. വയനാട്, തമിഴ്നാട് വനമേഖലകളിൽനിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, പുന്നപ്പുഴ, കലക്കൻപുഴ, കരിന്പുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുന്നപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പുഞ്ചക്കൊല്ലി, അളയ്ക്കൽ ഉൗരുകളിലെ ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്.

ഒഴുക്ക് ശക്തമായതിനാൽ മുളകൾ കൊണ്ടുള്ള ചങ്ങാടം പുഴയിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, കള്ളാടി എന്നീ ഭാഗങ്ങളിൽ പെയ്തിറങ്ങുന്ന ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുമാണുള്ളത്.

ചാലിയാറിന് കുറുകേ ഇരുട്ടുകുത്തിയിൽ പാലം നിർമാണം പൂർത്തിയായതിനാൽ മുണ്ടേരി ഉൾവനങ്ങളിലെ ആദിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് തടസങ്ങളില്ല.

പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയ്ക്ക് അല്പം ശമനമായിട്ടുണ്ട്.

നാടുകാണിച്ചുരത്തിൽ വീണ മരക്കൊമ്പുകൾ നീക്കം ചെയ്തു

എടക്കര: കനത്ത മഴയിലും കാറ്റിലും നാടുകാണിച്ചുരം പാതയിൽ വീണ മരക്കൊന്പുകൾ ഇആർഎഫ് പ്രവർത്തകർ വെട്ടിമാറ്റി. ചുരത്തിലെ തേൻപാറക്ക് മുകളിലായാണ് മരക്കൊന്പുകൾ റോഡിലേക്ക് പതിച്ചത്.

കള്ളാടി ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട എമർജൻസി റെസ്ക്യു ഫോഴ്സ് വഴിക്കടവ് യൂണിറ്റ് പ്രവർത്തകരാണ് മരം മുറിച്ച് ഗതാഗതതടസം നീക്കിയത്. ഇആർഎഫ് പ്രവർത്തകരായ എം.കെ. സലിം, സത്താർ, ടി. സലീം, അയ്യപ്പൻ, കുഞ്ഞാലി, നാണി, എ.പി. സുനീർ, അസീസ് മരുത എന്നിവർ നേതൃത്വം നൽകി.

നിലമ്പൂർ കെഎൻജി റോഡിൽ വെള്ളം കയറി

നിലമ്പൂർ: നിലമ്പൂരിലെ മലയോര മേഖലയിൽ മൂന്നാം നാളും മഴ ശക്തമായതിനെത്തുടർന്ന് പുഴകളിൽ ജലനിരപ്പുയർന്നു. ചെറിയ പുഴകളിലും അവ വന്ന് ചേരുന്ന പ്രധാന നദികളിലും ഉയർന്ന ജലനിരപ്പാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അനുഭവപ്പെട്ടത്. വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് നിലന്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലെ ജല നിരപ്പുയർന്നിരുന്നു. ബുധനാഴ്ചയോടെ ജലനിരപ്പ് കുറഞ്ഞിരുന്നെങ്കിലും മഴ ശക്തമായി തുടർന്നതോടെ വീണ്ടും ഒരടിയോളം ജലനിരപ്പുയർന്നിട്ടുണ്ട്.

അമരന്പലം പഞ്ചായത്തിലെ പൊട്ടിക്കല്ലിൽ വെള്ളം കൂടിയതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലടക്കം പുഴകളിലെ ജലനിരപ്പുയർന്നിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ട സ്ഥലത്തും വലിയ തോതിലാണ് ജലനിരപ്പുള്ളത്. നിലമ്പൂർ മുതീരി മാങ്കുത്ത് സ്കൂളിന്‍റെ മതിൽ കനത്ത മഴയിൽ തകർന്നു. ആളപായമില്ല.

മൂത്തേടം തീക്കടി ഉന്നതിയിലെ മിനി-ചന്ദ്രൻ ദന്പതിമാരുടെ വീടിന്‍റെ സമീപത്തുള്ള പഞ്ചായത്ത് കിണറിന്‍റെ വശങ്ങളിലെ മണ്ണിടിഞ്ഞ് വീടിന് ഭീഷണിയായിട്ടുണ്ട്. ഇവരോട് റവന്യു അധികൃതർ മാറിതാമസിക്കാൻ നിർദേശിച്ചു. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട് വെള്ളാരങ്കുന്ന് നീലിയുടെ വീടിന് സമീപം മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുള്ളതിനാൽ ഇവരോടും മാറിതാമസിക്കാൻ വഴിക്കടവ് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരുളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 45 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇതുസംബന്ധിച്ച് 65 അപേക്ഷകളാണ് കരുളായി വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 45 അപേക്ഷകളിലും അധികൃതരെത്തി സ്ഥല പരിശോധന നടത്തി. അവശേഷിക്കുന്നവയിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.

ചാലിയാർ പുഴയിലടക്കം മേഖലയിലെ മുഴുവൻ പുഴകളിലും ജലനിരപ്പുയർന്നതിനാൽ പുഴകളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലന്പൂരിൽ മഴ ശക്തമായതിനെ തുടർന്ന് കെഎൻജി റോഡിൽ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.

കാറ്റിലും മഴയിലും തോട്ടപ്പള്ളിയിൽ ആയിരത്തിലേറെ നേന്ത്രവാഴകൾ നിലംപൊത്തി

നിലമ്പൂർ: കനത്ത മഴയിലും കാറ്റിലും തോട്ടപ്പള്ളിയിൽ 1000 ലേറെ നേന്ത്രവാഴകൾ നിലംപൊത്തി. രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലുമാണ് ചാലിയാർ പഞ്ചായത്തിന്‍റെ മലയോര ഗ്രാമമായ തോട്ടപ്പള്ളിയിൽ വ്യാപക കൃഷി നാശം ഉണ്ടായത്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ വലിയ തോതിൽ കാറ്റ് ആഞ്ഞുവീശിയത്.

കണ്ടത്തിൽ ദേവസ്യ, പ്രകാശ് ചെന്പൻകൊല്ലി, മോൻസി ഫ്രാൻസിസ്, ജിജിമോൾ ദേവസ്യ എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ച നേന്ത്രവാഴകളാണ് കൂട്ടത്തോടെ നിലംപൊത്തിയത്. ഏകദേശം അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വാളംതോട്, നായാടംപൊയിൽ ഭാഗങ്ങളിലും കാറ്റും മഴയും മൂലം കൃഷിനാശമുണ്ടായിട്ടുണ്ട്. വനത്തിലുൾപ്പെടെ കനത്ത മഴ പെയ്യുന്നതിനാൽ പുഴകളിൽ വ്യാപകമായി ജലവിതാനവും ഉയർന്നിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്, റവന്യൂ അധികൃതർ നിർദേശം നൽകി.

കാഞ്ഞിരപുഴ, കുറവൻപുഴ, പുന്നപ്പുഴ, കാരക്കോടൻ പുഴ, കരിന്പുഴ, ചെറുപുഴ, കലക്കൻ പുഴ എന്നിവിടങ്ങളിൽ ജലവിതാനം ഉയർന്നതോടെ ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ്.

Malappuram

സമാന്തര എഴുത്ത് ലോട്ടറി മാഫിയ സജീവം; ചൂതാട്ടത്തിന് മൊബൈല്‍ ആപ്ലിക്കേഷനും

മഞ്ചേരി: പണമുണ്ടാക്കാനുള്ള ഭാഗ്യപരീക്ഷണം ജനങ്ങളില്‍ ലഹരിയായി മാറുമ്പോള്‍ തടിച്ചുകൊഴുക്കുന്നത് സമാന്തര എഴുത്ത് ലോട്ടറി മാഫിയ. പ്രതിദിനം ലക്ഷകണക്കിന് രൂപയാണ് സമാന്തര ലോട്ടറിയിലൂടെ ജില്ലയില്‍ എഴുത്ത്് ലോട്ടറി മാഫിയ നേടുന്നത്. അതത് പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണിത്.

സാധാരണക്കാരുടെ കീശ കാലിയാക്കുന്ന ചൂതാട്ടത്തിനെതിരേ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നെങ്കിലും ഇതിനെ കടത്തിവെട്ടി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ അനധികൃത ലോട്ടറി മാഫിയ വേരുറപ്പിക്കുകയാണ്.

ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്നതാണ് ലോട്ടറി ചൂതാട്ടം. ലോട്ടറിക്കടകളുടെ മറവിലാണ് സമാന്തര ലോട്ടറി പ്രവര്‍ത്തനം. സംസ്ഥാന ലോട്ടറി ഫലത്തിന്‍റെ അവസാന മൂന്നക്കങ്ങള്‍ പ്രവചിക്കുന്നതാണ് മത്സര രീതി. ഒന്നാം സമ്മാനാര്‍ഹമായ നമ്പരിന്‍റെ അവസാന മൂന്നക്കങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് 5,000 രൂപ ലഭിക്കും.

രണ്ട്, മൂന്ന്, നാല്, അഞ്ച് സമ്മാന നമ്പറുകളുടെ അവസാന അക്കമാണ് വരുന്നതെങ്കില്‍ യഥാക്രമം 500, 250, 100, 50 രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പ്രവചിക്കാം. ഓരോ പ്രവചനങ്ങള്‍ക്കും 10 രൂപ വീതമാണ് ഈടാക്കുന്നത്. നേരത്തേ നമ്പറുകള്‍ ഏജന്‍റിനെ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ഇത് ഇപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാക്കിയിട്ടുണ്ട്. ഇതിനായി ഓരോ ഏജന്‍റിനും പ്രത്യേകം യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ഇതിലൂടെയാണ് നമ്പറുകള്‍ എന്‍റര്‍ ചെയ്യുന്നത്. ലഹരി ഉപയോഗം പോലെ പലരും ഈ ചൂതാട്ടത്തില്‍ ആകൃഷ്ടരായി നിരന്തരം പണം നഷ്ടപ്പെടുത്തുകയാണ്.

സ്ഥിരം ഇരകള്‍ വിദ്യാര്‍ഥികള്‍ ‍

മഞ്ചേരി: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സമാന്തര എഴുത്ത് ലോട്ടറിയുടെ സ്ഥിരം ഇരകളാണ്. ലോട്ടറി ടിക്കറ്റെടുക്കുന്ന പണം എഴുത്ത് ലോട്ടറിക്ക് വേണ്ട എന്നതാണ് മുഖ്യ ആകര്‍ഷണം. ഒന്നില്‍ കൂടുതല്‍ തവണ പണം നല്‍കി അക്കങ്ങള്‍ എഴുതി നല്‍കുന്നതിനും തടസമില്ല. ഒരിക്കല്‍ പണം ലഭിക്കുന്നതോടെ പിന്നീട് പണം ലഭിച്ചില്ലെങ്കിലും അക്കങ്ങള്‍ പ്രവചിക്കാന്‍ പണം മുടക്കുന്ന പ്രവണത ഇത്തരക്കാരില്‍ വര്‍ധിക്കുകയാണ്.

ആസൂത്രിതമായുള്ള ഈ ചൂതാട്ടത്തിന് പിന്നില്‍ വന്‍ ലോബി തന്നെയുണ്ട്. ഇക്കഴിഞ്ഞ ദിവസം രഹസ്യവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരിഎസ്ഐ‍ ബാലമുരുകനും സംഘവും മഞ്ചേരി രാമംകുളത്ത് മിന്നല്‍പരിശോധന നടത്തിയിരുന്നു. മൂന്നക്ക നമ്പര്‍ ചൂതാട്ടം നടത്തിയ വ്യക്തി പരിശോധനയില്‍ അന്ന് കുടുങ്ങി. ജാമ്യം ലഭിക്കാവുന്ന കേസായതിനാല്‍ നിയമലംഘനം തുടരുന്നു.

 

Malappuram

ഓയില്‍ സ്റ്റൗ കണ്ടുപിടുത്തവുമായി റെസ്റ്ററന്‍റ് ഉടമ; പാചകത്തിന് ഇനി ചെലവ് കുറയും

കാളികാവ്: പാചകരംഗത്ത് ചിലവ് കുറ/dക്കാന്‍ സഹായിക്കുന്ന കണ്ടുപിടുത്തവുമായി കാളികാവിലെ ജാംജും റെസ്റ്ററന്‍റ്് ഉടമ ഹക്കീം. ഹോട്ടലുകള്‍ക്കും കാറ്ററിംഗ് സെന്‍ററുകള്‍ക്കും ലാഭകരമായ ഓയില്‍ സ്റ്റൗവാണ് ജാംജൂം ഹക്കീം അവതരിപ്പിച്ചിരിക്കുന്നത്.

കാളികാവില്‍ നിര്‍മിച്ച ഓയില്‍ സ്റ്റൗവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രമ രാജന്‍ പുറത്തിറക്കി. ബേക്കറികളിലും ഹോട്ടലുകളിലും കാറ്ററിംഗ് സെന്‍ററുകളിലും ഉപയോഗിച്ച് ബാക്കി വരുന്ന ഓയിലും വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളില്‍നിന്ന് ഒഴിവാക്കുന്ന കരിഓയിലും ഇന്ധനമാക്കിയാണ് ഓയില്‍ സ്റ്റൗവിന്‍റെ പ്രവര്‍ത്തനം.

20 വര്‍ഷമായി കാളികാവില്‍ കിച്ചണ്‍ മാസ്റ്റര്‍ ജാംജും റെസ്റ്ററന്‍റ് നടത്തുന്ന ഹക്കീമിനന്‍റെ കണ്ടുപിടുത്തം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു ലിറ്റര്‍ വേയ്സ്റ്റ് ഓയില്‍ കൊണ്ട് മൂന്ന് മണിക്കൂറിലധികം സമയം സ്റ്റൗ കത്തിക്കാന്‍ കഴിയും. ഇത് ലാഭകരമായതും പുകയും മറ്റു മലിനീകണങ്ങളൊന്നുമില്ലാത്തതുമാണ്.

ഓയില്‍ മാലിന്യം പൂര്‍ണമായും ഇല്ലാതാക്കാനും ഓയിലിന്‍റെ പുനരുപയോഗത്താല്‍ പ്രവര്‍ത്തിക്കുന്ന ലാഭകരമായ ഉത്പന്നം വിപണിയിലെത്തിക്കാനും കഴിയുമെന്ന് കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ബ്രിജേഷ് എറക്കന്‍ പറഞ്ഞു.

ഒരു മാസത്തിലേറെയായി ഹക്കീമിന്‍റെ ജാംജു റെസ്റ്ററന്‍റില്‍ ഓയില്‍ സ്റ്റൗവാണ് ഉപയോഗിക്കുന്നത്. ഇത് വിജയകരമായതോടെ വ്യാവസായികാടിസ്ഥാനത്തില്‍ സ്റ്റൗ നിര്‍മിച്ച് വിപണിയിലിറക്കാനാണ് ഹക്കീമിന്‍റെ തീരുമാനം.

Malappuram

പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

തവനൂർ: പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ച് തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്‍റെ (പിഒപിഎസ്കെ) ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

വിദേശകാര്യ മന്ത്രാലയം, തപാൽ വകുപ്പ് എന്നിവയുടെ കീഴിൽ രാജ്യത്തെ 455-ാമത്തെയും കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിന് കീഴിലെ മൂന്നാമത്തേതുമായ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രമാണിത്.

തുടർന്ന് തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.പി. അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായിരുന്നു.

തിരൂർ- പൊന്നാനി- ഗുരുവായൂർ- ഇരിങ്ങാലക്കുട വഴി യുള്ള റെയിൽവേ പദ്ധതി അനുമതിക്കായി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചുവെന്നും അദ്ദേഹം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

തവനൂർ കാർഷിക കോളജിൽ മന്ത്രി മരം നടുകയും വൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. എംഎൽഎമാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ഡോ. ബിനോയ് ജോർജ്, കോഴിക്കോട് നോർത്തേണ്‍ റീജണ്‍ പോസ്റ്റൽ സർവീസസ് ഡയറക്ടർ വി.ബി. ഗണേഷ് കുമാർ, തവനൂർ പഞ്ചായത്ത് പ്രസിഡന്‍റ് അബൂബക്കർ സിദ്ദീഖ്, വാർഡ് മെംബർ പി.ടി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Malappuram

ക്വാറികളുടെ പ്രവര്‍ത്തന നിരീക്ഷണം: ജില്ലയില്‍ ഡ്രോണ്‍-ലിഡാര്‍ സംവിധാനം പേരിന് മാത്രം

മലപ്പുറം: ക്വാറികളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള ഡ്രോണ്‍- ലിഡാര്‍ സംവിധാനം ജില്ലയില്‍ പേരിന് മാത്രം. ഡ്രോണ്‍-ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്വാറി നിരീക്ഷണം വിപ്ലവകരമായ ചുവടുവയ്പായിരുന്നുവെങ്കിലും സര്‍വേ നടത്താന്‍ ആവശ്യത്തിന് ഡ്രോണുകളോ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരോ ഇല്ലാത്തതിനാല്‍ സര്‍വേ റിപ്പോര്‍ട്ട് ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്.

ക്വാറിയില്‍നിന്ന് എത്രത്തോളം പാറ ഖനനം ചെയ്തു എന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അളക്കുകയായിരുന്നു പതിവ്. ഇതില്‍ വലിയ അട്ടിമറികള്‍ നടന്നിരുന്നു. എന്നാല്‍ ഡ്രോണ്‍ സര്‍വേ വഴി ക്വാറിയുടെ ത്രിഡി ചിത്രം ലഭിക്കുന്നതിനാല്‍ അനുവദിനീയമായ പരിധി ലംഘിച്ച് താഴേക്കോ വശങ്ങളിലേക്കോ ഖനനം നടത്തിയിട്ടുണ്ടെങ്കില്‍ അത് കൃത്യമായി കണ്ടെത്താന്‍ സാധിക്കും. അനുവദിച്ച അളവിലും കൂടുതല്‍ പാറ പൊട്ടിച്ച നിരവധി ക്വാറികളെ ഡ്രോണ്‍ സര്‍വേയിലൂടെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് കൈയോടെ പിടികൂടിയിരുന്നു.

മലപ്പുറം ജില്ലയിലുള്‍പ്പെടെ പല പ്രമുഖ ക്വാറികള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിഴ ചുമത്തിയത്. ഇത് സര്‍ക്കാരിലേക്കുള്ള വരുമാനം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് കെല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ജില്ലയില്‍ നൂറുകണക്കിന് ക്വാറികളുള്ളപ്പോള്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളില്ല.ഡ്രോണ്‍ സര്‍വേ സാധാരണയായി വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ ലൈസന്‍സ് പുതുക്കുന്ന സമയത്തോ മാത്രമാണ് നടക്കുന്നത്.

സര്‍വേ കഴിഞ്ഞ് അടുത്ത പരിശോധന നടക്കുന്നത് വരെയുള്ള മാസങ്ങളില്‍ ക്വാറി ഉടമകള്‍ക്ക് വീണ്ടും അനിയന്ത്രിതമായി ഖനനം നടത്താന്‍ സാധിക്കുന്നുണ്ട്. ഇത് തടയാന്‍ ആഴ്ചയില്‍ 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനം ഇപ്പോഴുമില്ല. ജില്ലയില്‍ ആകെ 80ലധികം വലിയ കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജില്ലയില്‍ ചെങ്കല്‍ ക്വാറികള്‍ ആയിരകണക്കിനാണ്.

ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും വെല്ലുവിളി

മലപ്പുറം: ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും നിയമപോരാട്ടവും ക്വാറികളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പ്രധാന വെല്ലുവിളി. ഡ്രോണ്‍ നല്‍കുന്ന ഡിജിറ്റല്‍ ഡാറ്റ പരിശോധിച്ച് നടപടിയെടുക്കേണ്ടത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഫയലുകള്‍ കെട്ടിക്കിടക്കാനിടയാക്കുന്നു.

ഡ്രോണ്‍ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാന്‍ പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥരും ക്വാറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. ഡ്രോണ്‍ സര്‍വേയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ കോടതികളെ സമീപിക്കുന്നതും കര്‍ശന നടപടികള്‍ വൈകാന്‍ കാരണമാകുന്നു.

Malappuram

നിലന്പൂരിലും കരുളായിയിലും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

നിലന്പൂർ: നിലന്പൂരിലും സമീപ പ്രദേശമായ കരുളായിയിലും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നഗരസഭാ പരിധിയിലെ ഇയ്യംമട, പയ്യന്പള്ളി വാർഡുകളിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് ഇവിടങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

ഒരു വീട് പൂർണമായും തകർന്നു. നാലു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചീരക്കുഴി ചന്ദ്രന്‍റെ വീടാണ് പൂർണമായും തകർന്നത്.

ഫൈസൽ-സീലത്ത്, അനൂപ് കപ്രക്കാട്ട്, അമ്മിണി കുര്യൻ കവുങ്ങൽ പ്ലാക്കൽ, അഭിലാഷ് തുടങ്ങിയവരുടെ വീടുകളാണ് കാറ്റിൽ ഭാഗികമായി തകർന്നത്. അമ്മിണി കുര്യന്‍റെ വീടിന്‍റെ മുകളിലേക്ക് മറ്റൊരു വീടിന്‍റെ മുകൾ ഭാഗം കാറ്റിൽ വന്ന് പതിച്ച് വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഫൈസലിന്‍റെ വീടിന്‍റെ കോണിക്കൂട് പൂർണമായി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയതിനാൽ അകപടം ഒഴിവായി. പ്രദേശത്തെ മിക്ക വീടുകൾക്കും മീതെയും മരങ്ങൾ വീണിട്ടുണ്ട്. അന്പതിലേറെ വൈദ്യുത തൂണുകൾ മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. രാത്രി മുതൽ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.

സാം തോമസ് സയോണ്‍ഹിൽ, ജോർജ് സയോണ്‍ഹിൽ, ഇഖ്ബാൽ കുറ്റിത്തൊടിക എന്നിവരുടെ 500 ലേറെ റബർ മരങ്ങളും അന്പതോളം തെങ്ങുകളും നശിച്ചു.ദുരന്തത്തെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടത്തി.
നഗരസഭാംഗങ്ങളായ മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, ശ്രീജ ചന്ദ്രൻ, ഷേർളിമോൾ, തഹസിൽദാർ എ.പി. സിന്ധു, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. പ്രമോദ്, നഗരസഭാ സെക്രട്ടറി, എൻജിനിയർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നിലന്പൂർ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമേ തിരുവാലിയിൽനിന്നുള്ള സേനാംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നിലന്പൂർ: കരുളായിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ചെട്ടി, വരക്കുളം ഭാഗത്താണ് കാറ്റ് ആഞ്ഞുവീശിയത്. തിങ്കൾ പുലർച്ചെ 12 മണിയോടെയാണ് മേഖലയിൽ ചുഴലിക്കാറ്റുണ്ടായത്. മരങ്ങൾ കടപുഴകി വീണ് ഒട്ടനവധി വീടുകൾക്കാണ് നാശനഷ്ടം നേരിട്ടത്. വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് ദേഹത്ത് വീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു.

വൈദ്യുതത്തൂണുകളും ലൈനുകളും പൊട്ടി പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.ചെട്ടി കൂറ്റന്പാറ റോഡ്, ചെട്ടി കരിന്താർ റോഡ്, മേലേചെട്ടി പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. കൂടാതെ ഗ്രാമീണ ഉൗടുവഴികളിൽ കാൽനട പോലും സാധ്യമല്ലാതായി. മേഖലയിലെ നൂറോളം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

കെഎസ്ഇബിയുടെ ഒന്പതിലധികം ഹൈടെൻഷൻ, 15 ലോ ടെൻഷൻ പോസ്റ്റുകളും ഒട്ടനവധി വൈദ്യുത ലൈനുകളും ടിവി കേബിളുകളും നശിച്ചു. കൂടാതെ ആയിരത്തിലധികം റബർ മരങ്ങളും തേക്ക്, പ്ലാവ്, തെങ്ങ്, കമുക് തുടങ്ങിയവ കടപുഴകിയും മുറിഞ്ഞും വീണു. വാഴ, കപ്പ തുടങ്ങിയ കാർഷികവിളകളും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെയും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.

നിലന്പൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും എമർജൻസി റസ്ക്യു ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരെത്തേ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കായത്. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Malappuram

വിദ്യാര്‍ഥിയുടെ ആത്മഹത്യ: അധ്യാപകനെതിരേ നടപടിക്ക് ആവശ്യം

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്‍റ്് പോളിടെക്നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിയായ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറഞ്ഞു പോയി എന്ന കാരണത്താല്‍ വിദ്യാര്‍ഥിയെയും മാതാവിനെയും രക്ഷകര്‍തൃ യോഗത്തില്‍ അധ്യാപകന്‍ രൂക്ഷമായി വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി.

ഇതിലുള്ള മനോവിഷമം മൂലമാണ് രണ്ടാം വര്‍ഷ ഇന്‍സ്ട്രുമെന്‍റേഷന്‍ എൻജിനിയറിംഗ് വിദ്യാര്‍ഥിയായ കെ.കെ. ദീപക് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. മുന്‍പും സമാനമായ രീതിയില്‍ പല വിദ്യാര്‍ഥികളെയും ഈ അധ്യാപകന്‍ ആക്ഷേപിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൗനാനുവാദത്തോടെയാണ് ഇതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്് കൃഷണദാസ് വടക്കെയില്‍ പറഞ്ഞു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കെഎസ്‌യു മണ്ഡലം പ്രസിഡന്‍റ് ശ്രീരോഹിത്ത് ആവശ്യപ്പെട്ടു.

Malappuram

വ്യാജരേഖ ചമക്കല്‍ പരാതി: കേസെടുത്ത് പോലീസ്

മഞ്ചേരി: വ്യാജ രേഖയുണ്ടാക്കി മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലൈസന്‍സ് നേടിയെടുത്തെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്.പുല്‍പ്പറ്റ വളമംഗലം ചാളക്കണ്ടിയില്‍ മണ്ണിങ്ങച്ചാലില്‍ അബൂബക്കര്‍ ഹാജി (63)ന്റെ പരാതിയിലാണ് നടപടി.

പുല്‍പ്പറ്റ വളമംഗലം സ്വദേശികളായ മേലാക്കം വീട്ടില്‍ പുരുതലങ്ങോടന്‍ മുഹമ്മദലി (40), പൊട്ടണംചാലി അബ്ദുള്ള (54), കുട്ടി മമ്മദ് (60), മലപ്പുറം ഊരകം കീഴ്മുറി അലുപറമ്പന്‍ ഇബ്രാഹിം (52) എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.

2021 ജനുവരി 20ന് പരാതിക്കാരന്‍റെ ഉടമസ്ഥതയില്‍ പുല്‍പ്പറ്റയിലുള്ള സ്ഥലം കോഴി മാലിന്യസംസ്‌കരണ സ്ഥാപനം നടത്തുന്നതിനായി പ്രതികള്‍ പാട്ടകരാറില്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ പരാതിക്കാരന്‍റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി സൈറ്റ് പ്ലാന്‍ തയാറാക്കിയാണ് പ്രതികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ലൈസന്‍സ് നേടിയെടുത്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെ അബുബക്കര്‍ ഹാജി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

Malappuram

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി "അപ്‌നാ ഘര്‍' ജില്ലയിൽ 1.5 ലക്ഷം പേർ

മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ താമസസൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച "അപ്‌നാ ഘര്‍' പദ്ധതിക്കായി ജില്ലയില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം. പാലക്കാട്ടെ കഞ്ചിക്കോട് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ മൂന്നാംഘട്ടം മലപ്പുറം ജില്ലയിലാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതും വാണിജ്യ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതുമായ മേഖലകളാണ് "അപ്‌ന ഘര്‍' പദ്ധതിയുടെ ഭാഗമായുള്ള
ഹോസ്റ്റല്‍ നിര്‍മാണത്തിനായി തൊഴില്‍ വകുപ്പ് പരിഗണിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്ലൈവുഡ്-ക്വാറി വ്യവസായങ്ങളുമുള്ളതിനാല്‍ ഇവിടെയാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. അതിനാല്‍ കൊണ്ടോട്ടി, എടവണ്ണപ്പാറ മേഖലകള്‍ പരിഗണനയിലുണ്ട്. നിര്‍മാണ തൊഴിലുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന വളാഞ്ചേരി, കോട്ടയ്ക്കല്‍ മേഖലകളാണ് ജില്ലയിലെ മറ്റൊരിടം.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്കായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന താനൂര്‍,പരപ്പനങ്ങാടി തീരദേശ മേഖലകളും പദ്ധതിക്കായി പരിഗണിക്കുന്ന മേഖലകളാണ്.
എന്നാല്‍ ഇവിടങ്ങളിലെല്ലാം ഹോസ്റ്റല്‍ നിര്‍മാണത്തിനായി ഭൂമി കണ്ടെത്തല്‍ തൊഴില്‍ വകുപ്പിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

കുറഞ്ഞത് 50 സെന്‍റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം ഇതിനായി ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പിന്‍റെയോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ കീഴിലുള്ള അനുയോജ്യമായ ഭൂമി ഈ മേഖലകളില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് റവന്യു-തൊഴില്‍ വകുപ്പുകള്‍.

നഗരസഭകളുടെയോ പഞ്ചായത്തുകളുടെയോ പ്ലാന്‍ ഫണ്ടില്‍നിന്നു സ്ഥലം ലഭ്യമാക്കാനും ഇന്‍കെല്‍ വഴി കെട്ടിടനിര്‍മാണ രൂപരേഖ തയാറാക്കാനുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. തൊഴില്‍ വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 1.5 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്.\

Malappuram

ചാലിയാർ പുഴയിൽ കാണാതായ യുവാവിനായി വ്യാപക തെരച്ചിൽ

നിലമ്പൂർ: പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം പിടിക്കുന്നതിനിടയിൽ യുവാവിനെ ചാലിയാർ പുഴയിൽ കാണാതായി. മമ്പാട് ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ഭാഗത്ത് ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം മരപിടിക്കുന്നതിനിടെ മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്ക് ബിനുവിനെ ( 33) യാണ് കാണാതായത്.

നിലമ്പൂർ അഗ്നിരക്ഷാ സേനയുടെയും ഇആർഎഫിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. യാഷിക്ക് ബിനുവിനൊപ്പമുണ്ടായിരുന്ന അനീസ്. സാജിദ് എന്നിവർ പുഴ നീന്തി രക്ഷപ്പെട്ടു.

മരത്തിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവശനായ യാഷിക്ക് ബിനു ചാലിയാറിലൂടെ ഒഴുകി പോകുകയായിരുന്നു. വിവരം നാട്ടുകാർ അറിഞ്ഞത് അര മണിക്കൂറോളം കഴിഞ്ഞാണ് അഗ്നി രക്ഷാ സേന അറിയുന്നത് .അഗ്നി രക്ഷാ സേനയും പോലീസും ഇആർഎഫ് അംഗങ്ങളും സ്ഥലത്ത് തുടരുകയാണ്.

Malappuram

ആൾക്കൂട്ടത്തിൽ തനിയെ ക്രിസ്റ്റ്യാനോ...

മലപ്പുറം: ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന്‍റെ നെയ്മർക്ക് പിന്നാലെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും വിശ്വകിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ കളംവിട്ടു. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കയാത്ര.

ഫുട്ബോൾ കളിയെ നെഞ്ചേറ്റുന്ന മലപ്പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വലിയ ആരാധകക്കൂട്ടമുണ്ട്. അതുകൊണ്ടു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും അദ്ദേഹത്തിന്‍റെ ടീമായ പോർച്ചുഗലിന്‍റെ പതാകകളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫാൻസുകാർ സ്ഥാപിച്ചിരുന്നു.

ലയണൽ മെസിയുടെ അർജന്‍റീന കഴിഞ്ഞ തവണ ലോക ചാന്പ്യൻമാരായിരുന്നു. അതിനാൽ ഇക്കുറി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ഏറ്റുവാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവർ ഏറെയായിരുന്നു. എന്നാൽ പ്രീക്വാർട്ടറിൽ കളിയുടെ അവസാന നിമിഷം സ്പെയിനിനോട് പോർച്ചുഗൽ ഗോൾ വഴങ്ങിയതോടെ എല്ലാം പ്രതീക്ഷകളും അവസാനിച്ചു.

യുഎസിലെ ഡള്ളാസ് എടി ആൻഡ് ടി സ്റ്റേഡിയത്തിൽ 70,649 പേരാണ് മത്സരം കാണാനെത്തിയിരുന്നത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്പെയിൻ താരങ്ങൾ ആഹ്ലാദത്തിൽ ലയിച്ചപ്പോൾ മറുവശത്ത് ഗ്രൗണ്ടിൽ കണ്ണീരോടെ നടന്നുനീങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മൈതാനത്ത് മഴവിൽ ചന്തമാർന്ന നീക്കവുമായി മുന്നേറി അതിസുന്ദരമായി ഗോളടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വകിരീടമില്ലാതെ കരിയർ അവസാനിപ്പിക്കുകയാണ്. പ്രായം 41 ആയിരിക്കുന്നു അദ്ദേഹത്തിന്.

ഖത്തർ ലോകകപ്പിൽ അവസരം ലഭിക്കാതെ പകരക്കാരന്‍റെ ബെഞ്ചിലിരുന്നതിന്‍റെ അപമാനം ഇക്കുറി പുതിയ കോച്ചിന്‍റെ കീഴിൽ തീർക്കുമെന്ന് ക്രിസ്റ്റ്യാനോ കരുതിയിരിക്കണം. എന്നാൽ സഹതാരങ്ങളിൽനിന്ന് മൈതാനത്ത് വേണ്ടത്ര പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്നത് ഏറെ ചർച്ചയായി.

പലപ്പോഴും മൈതാനത്ത് പന്ത് കിട്ടാതെ ഒറ്റപ്പെട്ടു. പന്തുകിട്ടുന്പോഴെല്ലാം നീക്കങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇത്തവണ മൂന്നു ഗോളുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ നേടിയത്.

ഈ തലമുറയിലെ ഏറ്റവും മികച്ചവരായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും അവസാനത്തെ ലോകകപ്പാണ് കഴിഞ്ഞതവണ ഖത്തറിൽ നടന്ന ലോകകപ്പ് എന്ന് കരുതിയിരുന്നു.

എന്നാൽ നാലു വർഷം കഴിഞ്ഞപ്പോൾ അമേരിക്ക, മെക്സിക്കോ, കാനഡ ആതിഥേയത്വം വഹിച്ച ലോകകപ്പിലേക്ക് ത്രിമൂർത്തികൾ എത്തി. എന്നാൽ കിരീടവഴിയിൽ വീണ് ആദ്യം നെയ്മർ മടങ്ങി. പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി.

മെസിയുടെ അർജന്‍റീന ഈജിപ്തുമായി പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്നു. ഇവരെ ആഘോഷമാക്കി, ഇവർക്കുവേണ്ടി വാദിക്കുകയും വഴക്കിടുകയും ചെയ്ത ഒരു തലമുറയ്ക്ക് മൂവരെയും ഒന്നിച്ച് ഇനി മറ്റൊരു ലോകകപ്പിലും കാണാൻ കഴിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പായിരുന്നു ഇത്. ലോകകിരീടം എന്ന നേട്ടം സ്വന്തം പേരിലാക്കാനുള്ള അവസാന അവസരമായിരുന്നു. പോർച്ചുഗലിന് 1966ൽ നേടിയ മൂന്നാംസ്ഥാനവും 2006ലെ നാലാംസ്ഥാനവും മാത്രമാണ് ലോകകപ്പിൽ ഇതുവരെ എടുത്തുപറയത്തക്ക നേട്ടം.

കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ രണ്ടു തവണ ഗ്രൂപ്പ് ഘട്ടത്തിലും രണ്ടുതവണ പ്രീക്വാർട്ടറിലും അവർ പുറത്തായി. ഖത്തറിലും ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായി. ഇപ്പോൾ സ്പെയിനിനോടും തോറ്റു.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിന് മുന്പ്, പോർച്ചുഗൽ 75 വർഷത്തിനിടെ രണ്ടു ലോകകപ്പുകൾക്ക് മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. എന്നാൽ റൊണാൾഡോ ടീമിൽ എത്തിയതിനുശേഷം എല്ലാ ലോകകപ്പുകളിലും അവർ യോഗ്യത നേടിയിട്ടുണ്ട്. ഇതൊരു വലിയ നേട്ടം തന്നെയാണ്.

രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡും ഇതിനകം ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി കഴിഞ്ഞു. അഞ്ച് ബാലണ്‍ ഡി ഓറും ഒരു യൂറോകപ്പും രണ്ട് നാഷൻസ് ലീഗ് ട്രോഫികളും പോർച്ചുഗലിന് നേടികൊടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
എന്നാൽ ലോക കപ്പ് ജയിക്കാത്തവൻ എന്ന ടാഗ് ലൈൻ ജീവിതാവസാനം വരെ തന്നെ വേട്ടയാടുമെന്ന് ക്രിസ്റ്റ്യാനോയ്ക്കറിയാം. മൈതാനത്തെ ആ കണ്ണീർ അതായിരുന്നു...

Malappuram

നാട്ടുമാവ്-ചക്ക സംരക്ഷണ ദിനാചരണം

മഞ്ചേരി: ഓയിസ്‌ക മഞ്ചേരി ചാപറ്ററിന്‍റെ ആഭിമുഖ്യത്തില്‍ നാടന്‍മാവിന്‍ സംരക്ഷണദിനവും ലോക ചക്ക ദിനവും ആചരിച്ചു.

നാടന്‍ മാവിനങ്ങളും നാടന്‍ പ്ലാവിനങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ പ്രസക്തി, ഔഷധ ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡോ. സി.വി.സത്യനാഥന്‍ പ്രഭാഷണം നടത്തി.

പ്രസിഡന്‍റ് കേശവന്‍ യൂണിക്കോണ്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ പുതുമന, ടി.പി. വിജയകുമാര്‍, നാരായണന്‍, ബ്രഹ്‌മദത്തന്‍, ബാലകൃഷ്ണന്‍, വഹാബ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നാടന്‍ മാവ്, പ്ലാവ്ിൻതൈകളും പഴുത്ത നാടന്‍ ചക്കപ്പഴവും വിതരണം ചെയ്തു.

Malappuram

പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി സംരക്ഷണ ക്യാമ്പ്

എടക്കര: മൂത്തേടം ഗവണ്‍മെന്‍റ്് ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് വനമഹോത്സവത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തി.

വനമഹോത്സവം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജി ജോണ്‍ വിശദീകരിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ചും നെടുങ്കയത്തിന്‍റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന് എന്‍എസ്എസ് അംഗങ്ങള്‍ നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഫസലു റഹ്‌മാന്‍, അധ്യാപകരായ ശിഫ സക്തര്‍, കെ.എം. റെമീന, സജിന, എന്‍എസ്എസ് ലീഡര്‍മാരായ അനു ജോര്‍ജ്, അസിം, ഹൈഫ, അഞ്ചല്‍, റീമ, സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Malappuram

ഹയര്‍സെക്കന്‍ഡറി പഠന കാലയളവിനെ വിദ്യാര്‍ഥികള്‍ മികച്ച അവസരമായി കാണണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി


ലപ്പുറം: കാലഘട്ടത്തിന് യോജിച്ച അറിവുകളും നൈപുണ്യങ്ങളും ആര്‍ജിക്കാനുള്ള അവസരമായി പുതിയ തലമുറ ഹയര്‍സെക്കന്‍ഡറി പഠന കാലയളവിനെ വിനിയോഗിക്കണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലസ് വണ്‍ പ്രവേശനോത്സവ ജില്ലാതല പരിപാടി "ടീമാകാം പുതുയുഗ സ്വപ്നങ്ങള്‍ക്കായി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കൻഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് ലൂയിസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.അസ്ലു, നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ റഫീഖ്, എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ.വി. രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് നൗഷാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, വിദ്യാകിരണം കോ ഓർനേറ്റര്‍ സുരേഷ് കൊളശേരി, എസ്എസ്‌കെഡിപിസി അബ്ദു സലീം, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram

വണ്ടൂരില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം; വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട്

വണ്ടൂര്‍: മഴയ്ക്കൊപ്പം എത്തിയ കാറ്റില്‍ വണ്ടൂരില്‍ വ്യാപക നാശനഷ്ടം. അങ്ങാടിപൊയില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ വസ്ത്രാലയത്തിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. നിരവധി വീടുകള്‍ക്ക് മുകളിൽ മരങ്ങള്‍ കടപുഴകി വീണു. അങ്ങാടിയിലെ മറ്റൊരു കെട്ടിടത്തിന്‍റെ മുകള്‍ഭാഗത്തെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

സമീപ പ്രദേശമായ കോക്കാടന്‍ കുന്നിലും ശക്തമായ കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകളും കാറ്റില്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് വണ്ടൂരില്‍ ശക്തമായ കാറ്റ് വീശിയത്. വ്യാപാരി വ്യവസായ സമിതി ഭാരവാഹികള്‍ നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ചു.

Malappuram

പരാജയങ്ങള്‍ ജീവിതത്തില്‍ നല്ല പാഠങ്ങള്‍ നല്‍കും: ജില്ലാ പോലീസ് മേധാവി

അങ്ങാടിപ്പുറം: വിജയംപോലെ തോല്‍വിയും ഉള്‍ക്കൊള്ളാന്‍ പുതുതലമുറ പഠിക്കണമെന്നും പരാജയങ്ങള്‍ ജീവിതത്തില്‍ ഒരുപാട് നല്ലപാഠങ്ങള്‍ നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ "വിജയവഴിയേ ചുവടുവയ്ക്കാം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടായപ്പോഴെല്ലാം തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുത്തലുകള്‍ വരുത്തി ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോള്‍ വിജയം കൂടെവരുമെന്നും എസ്പി പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ സ്‌കൂള്‍ ക്ലബുകളും ചേര്‍ന്നൊരുക്കിയ പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്‍റ് സാജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ പി.ടി. സുമ, പ്രധാനാധ്യാപിക ജെ. ലിറ്റി തെരേസ്, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, എസ്. ശ്രീകാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു.

 

Malappuram

റോഡിലെ അപകടക്കുഴികള്‍ അടച്ച് പുഴക്കാട്ടിരി യൂത്ത് കെയര്‍ ടീം

പുഴക്കാട്ടിരി: കോട്ടക്കല്‍-പെരിന്തല്‍മണ്ണ റോഡില്‍ പുഴക്കാട്ടിരി ആശുപത്രിപ്പടിക്ക് സമീപം പുതുതായി നിര്‍മിച്ച കലുങ്കിന്‍റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ അടച്ച് പുഴക്കാട്ടിരി യൂത്ത് കെയര്‍ ടീം. വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായ സാഹചര്യത്തിലാണ് യൂത്ത് കെയര്‍ ടീം സഹായവുമായി എത്തിയത്.

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചെറിയ വാഹനങ്ങള്‍ കുഴിയില്‍ തെന്നിമറിയുന്ന സംഭവങ്ങൾ ഉണ്ടായതോടെ പരിഹാരത്തിന് യൂത്ത് കെയര്‍ ടീം രംഗത്തിറങ്ങുകയായിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി സ്ഥിരം അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.

Malappuram

വായന പക്ഷാചരണത്തിന് സമാപനം; വായന അവബോധ കാമ്പയിന് തുടക്കം

മലപ്പുറം: വായന പക്ഷാചരണത്തിന്‍റെ ജില്ലാതല സമാപന സമ്മേളനത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലുള്ള ഒരു വര്‍ഷം നീളുന്ന കാമ്പയിന് തുടക്കം. കുട്ടികളെയും മുതിര്‍ന്നവരെയും വായനയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള കാമ്പയിനാണ് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. അസ്ലു അധ്യക്ഷത വഹിച്ചു.

"മധുരം മലയാളം മലയാളത്തിനൊരു മധുരക്ഷേപം' എന്ന വിഷയത്തില്‍ പ്രിയദര്‍ശിനി കോളജ് മലയാള വിഭാഗം മേധാവി ഷെര്‍മിള ഷെറിന്‍ പ്രഭാഷണം നടത്തി. ജില്ലാ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത്ര പ്രസാദ്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ കെ.സിദ്ദിഖ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ.ജാഫര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി കെ.ആര്‍. നാന്‍സി, ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, ജില്ലാ സാക്ഷരതാമിഷന്‍ ക്ലറിക്കല്‍ അസിസ്റ്റന്‍റ് കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു നിര്‍വഹിച്ചു.വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കുടുംബശ്രീ മിഷന്‍, ജില്ലാ എന്‍എസ്എസ്, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണ പരിപാടി നടത്തിയത്.

 

Malappuram

ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്; എംഎല്‍എയ്ക്ക് നിവേദനം നൽകി

ചെറുകര: ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയ്ക്ക് നിവേദനം നല്‍കി.

ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് അംഗങ്ങള്‍, ചെറുകര റെയില്‍വേ ഡെവലപ്‌മെന്‍റ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവരാണ് എംഎല്‍യ്എക്ക് നിവേദനം നല്‍കിയത്. ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം എക്‌സ്പ്രസിനും നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും എംഎല്‍എ ഉറപ്പുനല്‍കി.

Malappuram

പരിഷത്ത് ക്യാമ്പില്‍ വൃക്ഷത്തൈ നട്ടു

അങ്ങാടിപ്പുറം: പരിഷത്ത് ജില്ലാ ക്യാമ്പിന്‍റെ സമാപനത്തില്‍ പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കാമ്പസില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. മുന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിച്ചു. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം മാനവരാശി നേരിടുന്ന വന്‍ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.

അസാധാരണമായ താപനില വര്‍ധനവാണ് ഇപ്പോള്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നത്. മരമാണ് അതിനുള്ള മറുപടിയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്‍റ് വി.ആര്‍. പ്രമോദ്, സെക്രട്ടറി വി. രാജലക്ഷ്മി, മേഖലാ സെക്രട്ടറി എ.കെ. അബ്ദുറഹ്‌മാന്‍, വേണു പാലൂര്‍, എന്‍. സ്മിത, കെ. രുഗ്മിണി, പി. അംബിക, കെ. രാമകൃഷ്ണന്‍, എം.പി. അജയകുമാര്‍, കെ.നവീന്‍ ചന്ദ്രന്‍, സുനില്‍പെഴുങ്കാട് എന്നിവര്‍ പങ്കെടുത്തു.

Kozhikode

കോഴിക്കോട് സിറ്റിയില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍

കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് രംഗത്തിറങ്ങി

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍. 58 പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.

സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലി, ഡപ്യൂട്ടി കമ്മിഷണര്‍ പദം സിംഗ്, നര്‍കോട്ടിക് അസിസ്റ്റന്‍റ് കമ്മിഷണര്‍ എം.എം. അബ്ദുല്‍ കരീം, കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മിഷണര്‍ സുമേഷ്, സിറ്റി പോലീസ് പരിധിയിലെ മറ്റു പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അതാത് അസിസ്റ്റന്‍റ് കമ്മിഷണര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, പുതിയ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മയക്കുമരുന്ന് കൂടാതെ ചിലരില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാൻ ഭാഗമായുള്ള സ്‌പെഷല്‍ ഡ്രൈവ് പുലര്‍ച്ചെ വരെ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ രാവിലെ വരെ നടന്ന പരിശോധനയില്‍ 17.143 കിലോ ഗ്രാം കഞ്ചാവും 342.227 ഗ്രാം എംഡിഎംഎയും 15.15 ഗ്രാം മെത്താഫെറ്റമിനും 8.67 ഗ്രാം ബ്രൗണ്‍ ഷുഗറും 97.62 ഗ്രാം ഹാഷിഷ് ഓയിലും നാലിടങ്ങളില്‍ നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

Kozhikode

മാലിന്യം ഒരാഴ്ചക്കകം നീക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ എഴുപത്തിരണ്ടാം നമ്പർ വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോട് ചേർന്ന് വൻതോതിൽ മാലിന്യം തള്ളുകയാണെന്ന പരാതിയിൽ ഒരാഴ്ചക്കകം മാലിന്യം നീക്കം ചെയ്ത് രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ്.

വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു മാനദണ്ഡവുമില്ലാതെയാണ് മാലിന്യം തള്ളുന്നത്. കുരുന്നുകൾക്ക് മൂക്കുപൊത്താതെ ഇവിടെ കഴിയാനാവില്ല. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് കോർപറേഷൻ പറയുന്നതായി വാർത്തയിൽ പറയുന്നു. ഹോട്ടൽ മാലിന്യം മുതൽ ശുചി മുറി മാലിന്യം വരെ ഇവിടെയുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം വരെ ഇവിടെ കുഴി വെട്ടി മൂടുന്നതായി ആരോപണമുണ്ട്. ഹരിത കർമ്മസേന താത്കാലികമായി ശേഖരിച്ച മാലിന്യം മാത്രമാണ് ഇവിടെയുള്ളതെന്നാണ് അധികൃതരുടെ ഭാഷ്യം. 23ന് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Kozhikode

കെസിഎൽ ഫാൻ ലീഗ്; യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്‍റെ കോഴിക്കോട് ജില്ലാ മത്സരങ്ങളിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ കാപ്സ് നെവർമൈൻഡിനെ തോൽപ്പിച്ചാണ് യുവ രാമനാട്ടുകര ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങൾ നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാപ്സ് നെവർമൈൻഡ് ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവ രാമനാട്ടുകര 4.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 14 പന്തുകളിൽ അഞ്ച് സിക്സറടക്കം 34 റൺസുമായി പുറത്താകാതെ നിന്ന വിവേക് മോഹനനാണ് ടീമിന് വിജയം ഒരുക്കിയത്.

വിവേക് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. മികച്ച ബാറ്ററും ടൂർണമെന്‍റിലെ താരവുമായി യു.എസ്.അഭിലാഷിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാദിയാണ് മികച്ച ബൗളർ. ആകെ 32 ടീമുകളാണ് ടൂർണ്ണമെന്‍റിൽ പങ്കെടുത്തത്.

Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിയന്ത്രണം പിന്‍വലിച്ചു

കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

സാവിത്രി ദേവി സാബു (എസ്ഡിഎസ് ) ബ്ലോക്കിലൂടെയുള്ള പ്രവേശന കവാടം തിങ്കളാഴ്ച രാവിലെ 7.30 മുതല്‍ വീണ്ടും തുറക്കും. നിപ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന ക്രമീകരണങ്ങള്‍ പുന:സ്ഥാപിക്കും.

എല്ലാ ഡിസ്ചാര്‍ജ് രോഗികളെയും സാവിത്രി ദേവി സാബു ബ്ലോക്കിന്‍റെ കവാടം വഴിയാണ് ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടത്.ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതും സാവിത്രി ദേവി സാബു ബ്ലോക്കിന്‍റെ കവാടം വഴിയായിരിക്കണം.
ആശുപത്രിയുടെ മെയിന്‍ ഗേറ്റ് വഴി ഡിസ്ചാര്‍ജ് രോഗികളെയോ മൃതദേഹമോ കൊണ്ടുപോകാന്‍ പാടില്ലെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

രോഗിക്ക് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുകയും, എസ്ഡിഎസ് വാര്‍ഡിലേക്കുള്ള പ്രവേശനവും സമീപത്തെ പാര്‍ക്കിംഗും പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു. നിപ ഐസൊലേഷന്‍ വാര്‍ഡ് സ്ഥിതിചെയ്യുന്ന പേ വാര്‍ഡ് മേഖലയിലും പരിസരങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷയും ഒരുക്കിയിരുന്നു. ഇതെല്ലാം നാളെ പിന്‍വലിക്കും.

Kozhikode

85-ാം വയസിൽ മത്സ്യകർഷക പുരസ്കാരം ഏറ്റുവാങ്ങി ഔത

കൂടരഞ്ഞി: പ്രായം വെറും സംഖ്യ മാത്രമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച പുത്തൻപുരയ്ക്കൽ ഔത 85-ാം വയസിൽ താമരശേരി ക്ലസ്റ്ററിലെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച മത്സ്യകർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎൽഎ കെ. ജയന്ത് പുത്തൻപുരയ്ക്കൽ ഔതയ്ക്ക് പുരസ്കാരം കൈമാറി.

കോർപറേഷൻ കൗൺസിലർ കെ. സരിത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, ഡോ. പ്രതീപ് കുമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ എന്നിവർ പങ്കെടുത്തു. വാർധക്യത്തെ അധ്വാനത്തിലൂടെ വെല്ലുവിളിച്ചാണ് ഔത ഈ വിജയം കൈവരിച്ചത്.

Kozhikode

വിദ്യാര്‍ഥിനികളെ ഇരിക്കാന്‍ അനുവദിച്ചില്ല; ബസ് കണ്ടക്ടര്‍ക്കും യാത്രക്കാരനും മര്‍ദനം

വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും മര്‍ദിച്ചു. വിദ്യാര്‍ഥിനികളെ ബസില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്ന കാരണത്താലാണ് തലശേരി-വടകര റൂട്ടിലോടുന്ന സ്വകര്യ ബസിലെ കണ്ടക്ടര്‍ വില്യാപ്പള്ളി സ്വദേശി സജാദിനെ തല്ലിച്ചതച്ചതെന്നാണ് പരാതി.

അക്രമ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് യാത്രക്കാരനായ ചോറോട് സ്വദേശി അഭിനവിനും മര്‍ദ്ദനമേറ്റു. ഇരുവരേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലശേരി സ്റ്റാന്‍റില്‍ നിന്ന് പുറപ്പെട്ട ബസില്‍ കയറിയ വിദ്യാര്‍ഥിനികള്‍ക്ക് സീറ്റ് നല്‍കിയില്ലെന്നു കുട്ടികള്‍ നാട്ടില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വടകരയില്‍ നിന്ന് തിരികെ വരികയായിരുന്ന ബസ് കുഞ്ഞിപ്പള്ളിയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം തടഞ്ഞത്.

ബസില്‍ സിസിടിവി കാമറകള്‍ ഉള്ളതിനാല്‍ കണ്ടക്ടര്‍ സജാദിനെ കാമറയുടെ പരിധിയില്‍ വരാത്ത സ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. സജാദിനെ സംഘം വളഞ്ഞിട്ട് തല്ലി. പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം.

ഇതിന്‍റെ ദൃശ്യം പകര്‍ത്തുമ്പോഴാണ് യാത്രക്കാരനായ ചോറോട് സ്വദേശി അഭിനവിന് മര്‍ദനമേറ്റത്. കൈവശമുണ്ടായിരുന്ന ഐഫോണ്‍ ബലമായി പിടിച്ചുവാങ്ങി പ്രധാനപ്പെട്ട രേഖകളും മര്‍ദന ദൃശ്യങ്ങളും ക്ലൗഡ് ഹിസ്റ്ററി ഉള്‍പ്പെടെ ഡിലീറ്റ് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. ചോമ്പാല പോലീസ് സ്റ്റേഷന്‍റെ സമീപത്തു സംഭവം നടന്നിട്ടും പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Kozhikode

ചാലിക്കരയില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

പേരാമ്പ്ര: ചാലിക്കരയില്‍ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ വീടിനു സമീപത്താണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് സമീപവാസികളാണ് ആദ്യം അസ്ഥികൂടം കണ്ടത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലാണ്. അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കുഞ്ഞിക്കണ്ണന്‍റെ അസ്ഥികൂടങ്ങളാണെന്നാണ് നാട്ടുകാരുടെ സംശയം. ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കുറച്ചു ദിവസങ്ങളായി കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വിദേശത്തുള്ള ഒരു ബന്ധു വിളിച്ചു പറഞ്ഞതു പ്രകാരം അയല്‍വാസി വന്നു നോക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. വിരലടയാള, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു.

Kozhikode

മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

നാദാപുരം: മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. താത്കാലിക ജീവനക്കാരി അരൂരിലെ വി.ടി. നിഷ (42) നെയാണ് അരൂർ കോട്ട് മുക്കിലെ മാവേലി സ്റ്റോറിനുള്ളിൽ നിന്ന് പാമ്പ് കടിച്ചത്. നിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരി മല്ലികയ്ക്കും സ്റ്റോറിന് അകത്ത് നിന്ന് പാമ്പ് കടിയേറ്റിരുന്നു. വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച രാവിലെ ആർആർടി സംഘം എത്തി നാട്ടുകാരോടൊപ്പം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സ്റ്റോറിന്‍റെ പിൻഭാഗത്ത് വലിയ ഗർത്തം കണ്ടെത്തിയിട്ടുണ്ട്. ഈ ഗർത്തം വഴിയാണ് പാമ്പ് കയറുന്നതെന്ന് സംശയിക്കുന്നു.

ഈ ഭാഗത്ത് മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്ന വരും ജാഗ്രത പുലർത്തണമെന്ന് ആർആർടി സംഘം മുന്നറിയിപ്പ് നൽകി.

Kozhikode

റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു; എതിരെ വന്ന കാർ ഇടിച്ച് യാത്രികന് പരിക്ക്

നാദാപുരം: കല്ലാച്ചി - വിലങ്ങാട് റോഡിൽ കെഎസ്ഇബി ഭൂഗർഭ കേബിളിനായിതീർത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബേക്കറി തൊഴിലാളി കല്ലാച്ചി പയന്തോംഗ് സ്വദേശി മത്തത്ത് പ്രദീപൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. റോഡിലേക്ക് തെറിച്ച് വീണ പ്രദീപനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി വിഷ്‌ണുമംഗലം പഴയ മൃഗാശുപത്രിക്ക് സമീപത്തെ റോഡിലാണ് അപകടം.

കല്ലാച്ചി ഭാഗത്തേക്ക് വരുന്നതിനിടെ കെഎസ്ഇബി ഭൂഗർഭ കേബിളിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ ബൈക്ക് വീണ് മറിയുകയും പ്രദീപൻ റോഡിലേക്ക് തെറിച്ച് വീഴുകയും ആയിരുന്നു. ഇതിനിടെ എതിർ ദിശയിൽ വന്ന കാർ പ്രദീപന്‍റെ തലയിൽ ഇടിക്കുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ പ്രദീപനെ ആദ്യം നാദാപുരം ഗവ. ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് നാദാപുരത്തേക്കും, തൂണേരിയിലേക്കുമാണ് ഭൂമിക്കടിയിലൂടെ കേബിളുകൾ വലിച്ചത്. ആറ് മാസത്തിലേറെയായി റോഡിൽ പലയിടങ്ങളിലായി ഇത്തരത്തിൽ കുഴികൾ തീർത്തിട്ട് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Kozhikode

കൊടിയത്തൂർ-തെയ്യത്തുംകടവ് റോഡ് ചെളിക്കുളം; യാത്രക്കാർ ദുരിതത്തിൽ

മുക്കം: മഴ കനത്തതോടെ ചെളിക്കുളമായി മാറി തെയ്യത്തുംകടവ്- കൊടിയത്തൂർ റോഡ്. റോഡ് നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ കാൽനട യാത്രക്ക് പോലും പറ്റാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികളും നാട്ടുകാരും.

ഏകദേശം 750 മീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ആരംഭിച്ചതോടെ റോഡിലെ മണ്ണും ചെളി വെള്ളവും കാരണം റോഡിലൂടെ സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ്.

ഗർത്തങ്ങളുള്ള പല ഭാഗങ്ങളും ചെളിമയമായതിനാൽ കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്നു. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും കാരണം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, വേണ്ട തയാറെടുപ്പുകളില്ലാതെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനും അധികൃതർ തയാറായില്ല.

കഴിഞ്ഞ മാസം പെയ്ത മഴയിൽ റോഡിനോട് ചേർന്നുള്ള മതിൽ തകർന്നിരുന്നു. റോഡ് വെട്ടിപ്പൊളിഞ്ഞ നിലയിൽ തുടരുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും സ്കൂൾ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു.

Kozhikode

ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, കിണാശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം, കാലിക്കട്ട് സണ്‍റൈസ് റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഫൈസല്‍ ബാബു എംഎല്‍എ നിര്‍വഹിച്ചു.

കിണാശേരി നാസ് ഗലേറിയയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സക്കീര്‍ കിണാശേരി അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി. സരിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. അഫ്‌സല്‍ ദിനാചരണ സന്ദേശം നല്‍കി.

കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. രാജീവ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂണിയര്‍ അഡ്മിനിസ്‌ട്രേറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. അനുരാഗി, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്‌മാന്‍, കാലിക്കട്ട് സണ്‍റൈസ് റോട്ടറി ക്ലബ് പ്രസിഡന്‍റ് അനീഷ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സീനിയര്‍ ഗൈനക്കോളജി കണ്‍സല്‍ട്ടന്‍റ് ഡോ. ഷീബ ടി. ജോസഫ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

Kozhikode

സ്നേഹ ഭവനത്തിന്‍റെ താക്കോൽ കൈമാറി

കൂടരഞ്ഞി: മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ കാഴ്ച പരിമിതിയുള്ള പെരുംമ്പൂള സ്വദേശി ബൈജുവിന് നിർമിച്ച വീടിന്‍റെ താക്കോൽ കൈമാറി. താക്കോൽ കൈമാറ്റ ചടങ്ങ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ജോർജ്കുട്ടി കക്കാടംപൊയിൽ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിമ്മി ജോസ് പൈമ്പള്ളി അധ്യക്ഷത വഹിച്ചു.

ചക്കാലക്കൽ പത്രോസ് വർക്കി, സി.പി. ബേബി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പണി ആരംഭിച്ചുവെങ്കിലും പണി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതോടെ മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ വീടുപണി ഏറ്റെടുക്കുകയായിരുന്നു.

വാർഡ് അംഗം തോമസ് മാത്യു, മഞ്ഞക്കടവ് ഇടവക വികാരി ഫാ. ജോജോ ഇടക്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ആദർശ് ജോസഫ്, റോയ് ആക്കേൽ, ഷീബ റോയ്, എം.കെ. സജയ്, ബോബി ഇടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

അനീഷ്‌ പുത്തൻപുര, ജെറീന റോയ്, ജോർജ് പ്ലാക്കാട്ട്, ജയേഷ് സ്രാമ്പിക്കൽ, ബൈജു പരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലം വിട്ടുനൽകിയ ചക്കാലക്കൽ കുടുംബത്തെയും കോൺട്രാക്ടർ ബോബി ഇടപാട്ടിനെയും സൗജന്യമായി വയറിംഗ് ജോലി ചെയ്ത വൽസൻ തേറുമണ്ണിലിനെയും ചടങ്ങിൽ ആദരിച്ചു.

 

Kozhikode

റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു

മുക്കം: ആനയാംകുന്ന്-മുരിങ്ങംപുറായി റോഡിലെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാവുന്നു. പത്ത് വർഷത്തോളമായി നവീകരിക്കപ്പെടാതെയും മാലിന്യം നിറഞ്ഞ് അടഞ്ഞുകിടന്നതുമായ ഓവുചാൽ വൃത്തിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായതോടെയാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായത്.

ഓവുചാലിലൂടെ കടന്നുപോകുന്ന ബിഎസ്എൻഎൽ കേബിളുകൾക്കിടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും അടിഞ്ഞുകൂടി ജലഒഴുക്ക് പൂർണമായും തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായത്. പ്രശ്നം വാർഡ് അംഗം അമീന ബാനു സി.കെ. കാസിം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർന്ന് എംഎൽഎ ബിഎസ്എൻഎൽ, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലിനെ തുടർന്നാണ് പരിഹാര നടപടികൾക്ക് തുടക്കമായത്.

ഉപയോഗശൂന്യമായ കേബിളുകൾ ബിഎസ്എൻഎൽ അധികൃതർ നീക്കം ചെയ്യുകയും പൊതുമരാമത്ത് വകുപ്പ് ഓവുചാൽ ശുചീകരിച്ച് ജലഒഴുക്ക് പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ മഴക്കാലത്ത് പതിവായിരുന്ന വെള്ളക്കെട്ടിനും ചെളിശല്യത്തിനും വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Kozhikode

തോരാട് മലയില്‍ കരിങ്കല്‍ ക്വാറി: സമരത്തിനൊരുങ്ങി നാട്ടുകാര്‍

ബാലുശേരി: ജില്ലയിലെ പ്രധാന ഇക്കോ-ടൂറിസം മേഖലയായ വയലടയ്ക്ക് സമീപമുള്ള തോരാട് മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ക്വാറി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ക്വാറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോരാട് റോഡില്‍ നിന്ന് അങ്കണവാടിക്ക് സമീപം സ്വകാര്യഭൂമിയിലേക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റബര്‍മരങ്ങള്‍ മുറിച്ചുമാറ്റി റോഡ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

ജനവാസ മേഖലയോട് ചേര്‍ന്ന് ക്വാറി സ്ഥാപിക്കുന്നത് ജനങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്വാറി സ്ഥാപിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
തോരാട് മലയില്‍ നിന്നുള്ള അരുവികള്‍ കുറുമ്പൊയില്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്.

ഖനന പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ ജലസ്രോതസുകള്‍ മലിനമാകുകയും കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.വയലട മലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച കരിങ്കല്‍ ക്വാറിമൂലം നിരവധി കുടുംബങ്ങള്‍ ദുരിതം അനുഭവിച്ച സാഹചര്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടും ഫലമുണ്ടായില്ലെന്നും ഖനനത്തിന്‍റെ ആഘാതം മൂലം ചില കുടുംബങ്ങള്‍ പ്രദേശംവിട്ട് താമസം മാറേണ്ടിവന്നതായും അവര്‍ പറയുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വി.ടി. സൂരജ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

Kozhikode

കോഴിത്തൂവലിൽ നിന്ന് ജൈവ വളം; വിദ്യാർഥികളുടെ ഗവേഷണ പ്രോജക്ട് ദേശീയ തലത്തിലേക്ക്

കൂരാച്ചുണ്ട്: രാജ്യ ശാസ്ത്രീയ ബാല വൈജ്ഞാനിക പ്രദർശിനി (ആർഎസ്ബിവിപി)യിൽ കോഴിത്തൂതൂവൽ പ്രയോജനപ്പെടുത്തിയുള്ള ഗവേഷണ പ്രോജക്ട് ദേശീയതലത്തിൽ അവതരിപ്പിക്കാൻ കല്ലാനോട് സെന്‍റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് അവസരം.

പ്ലസ് വൺ വിദ്യാർഥിയായ കല്ലാനോട് പറപ്പള്ളിൽ റിച്ചാർഡ് ടി. നിക്സൺ, എട്ടാം തരം വിദ്യാർഥി കരിയാത്തുംപാറ കണ്ണേഴത്ത് സാവിയോ ജോബിൻ എന്നിവർക്കാണ് ഈ അവസരം ലഭിച്ചത്. "കോഴിത്തൂവൽ മാലിന്യങ്ങളിൽ നിന്നും ഹരിത വികസനത്തിലേക്ക്'എന്ന പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവും മുൻനിർത്തിയുള്ള ഗവേഷണ പ്രോജക്ടാണ് ഇവർ തയാറാക്കിയത്.

കോഴിത്തൂവലിൽ പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീനാണ് കാണപ്പെടുന്നത്. ഇതിനെ വിഘടിപ്പിക്കാൻ കെരാറ്റിനേസ് എൻസൈം ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് സഹായിക്കുന്നത്. പലതരത്തിലുള്ള ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ബാസില്ലസ് സബ്റ്റിലസ് എന്ന ബാക്ടീരിയ ഇതിന് സഹായിക്കുമെന്ന് മനസിലാക്കി. ഈ ബാക്ടീരിയയെ വികസിപ്പിച്ച് പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഈ മാർഗത്തിലൂടെ വിഘടിപ്പിച്ച തൂവൽ ദ്രാവകം ലയിപ്പിച്ച് ഉപയോഗിച്ചാൽ വലിയ തോതിൽ സസ്യവളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി.

വിഘടിച്ച തൂവൽ ദ്രാവകം ചെലവുകുറഞ്ഞ ജൈവ വളമായി ഉപയോഗിക്കാൻ കഴിയും. മുക്കത്തെ ഫൈറ്റോക്രോം ബയോ സയൻസ് ലാബിൽ ഒരു വർഷം നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. സ്കൂളിലെ ജീവശാസ്ത്രം അധ്യാപിക സിമി തോമസിന്‍റെ മാർഗ നിർദേശത്തിലാണ് വിദ്യാർഥികൾ പ്രോജക്ട് തയാറാക്കിയത്.

Kozhikode

എന്യൂമറേറ്റര്‍ക്ക് നേരെ കൈയേറ്റ ശ്രമം

കൊയിലാണ്ടി: അരങ്ങാടത്ത് സെന്‍സസ് എടുക്കാനെത്തിയ എന്യൂമറേറ്റര്‍ക്ക് നേരെ കൈയേറ്റ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. അരങ്ങാടത്ത് തങ്ങള്‍മുക്കില്‍ സെന്‍സസ് ഡ്യൂട്ടിക്കായി എത്തിയ വനിതാ എന്യൂമറേറ്റര്‍ക്ക് നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്.

മുറ്റത്തേക്ക് കയറിയപ്പോള്‍ വീട്ടിലെ മദ്യപിച്ച ഒരാള്‍ അശ്ലീലവാക്കുകള്‍ പറയുകയും ആക്രമിക്കാനായി വരികയുമായിരുന്നു. ഇയാളില്‍ നിന്ന് രക്ഷ നേടാനായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവിടെയും പെപ്പർ സ്പ്രേയുമായി ഇയാൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു.

Kozhikode

ഏഴാംതരം തുല്യതാ പരീക്ഷ നാളെ മുതല്‍ : 32 ഭിന്നശേഷിക്കാരടക്കം 100 പഠിതാക്കള്‍ പരീക്ഷയെഴുതും

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അഥോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ 11, 12 തീയതികളില്‍ ജില്ലയിലെ ഏഴ് സ്‌കൂളുകളിലായി നടക്കും. 32 ഭിന്നശേഷിക്കാരടക്കം 100 പഠിതാക്കളാണ് പരീക്ഷയെഴുതുക.

പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.പി. അഹമ്മദുല്‍ കബീര്‍ നിര്‍വഹിക്കും. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് പി. സജീറ ടീച്ചര്‍ അധ്യക്ഷയാകും. കൊടുവള്ളി ജിവിഎച്ച്എസ്എസില്‍ പരീക്ഷയെഴുതുന്ന 67കാരി പ്രസന്നയും മീഞ്ചന്ത ജിയുഎച്ച്എസ്എസില്‍ പരീക്ഷയെഴുതുന്ന 65കാരി ജമീലയുമാണ് മുതിര്‍ന്ന പഠിതാക്കള്‍.

പുത്തൂര്‍മഠം സ്‌കൂളില്‍ പരീക്ഷയെഴുതുന്ന 14കാരനായ ഭിന്നശേഷി പഠിതാവ് ജിഷ്ണു പ്രണവാണ് പ്രായം കുറഞ്ഞ പഠിതാവ്. 12ന് നടക്കുന്ന നാലാംതരം തുല്യതാ പരീക്ഷ 41 പേരാണ് എഴുതുന്നത്. വാഴക്കാട് സ്‌പെഷല്‍ സ്‌കൂളില്‍ പഠിക്കുന്ന 50കാരി റംല മുതിര്‍ന്ന പഠിതാവും കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതുകാരന്‍ അദ്‌നാന്‍ പ്രായം കുറഞ്ഞ പഠിതാവുമാണ്.

Kozhikode

കണ്ടിവാതുക്കലിൽ ഒറ്റയാൻ; വ്യാപക കൃഷി നാശം

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ ഒറ്റയാന്‍റെ പരാക്രമം. പ്രദേശത്ത് വ്യാപക കൃഷി നാശം. കണ്ടത്തുംകര ജിഷോബ്, വലിയ പുരക്കൽ മാണിക്കം എന്നിവരുടെ കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങുകൾ, റബർ, കമുക് എന്നിവയാണ് ആന നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇവിടെ ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ദിവസങ്ങളോളം ശ്രമിച്ചാണ് കാട്ടാനകളെ കണ്ണവം വനത്തിലേക്കയച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഒറ്റയാൻ വീണ്ടുമെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത വാഴമലയിൽ ഒരാഴ്ചയിലധികമായി രണ്ട് സംഘങ്ങളായി കാട്ടാനകൾ കൃഷിയിടത്തിൽ തമ്പടിച്ച് നിൽക്കുകയാണ്. കൃഷിയിടത്തിൽ ആനകളിറങ്ങിയതോടെ തൊഴിലാളികൾക്ക് കൃഷിയിടത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി.

Kozhikode

അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് എംഡിഎംഎയുമായി എളേറ്റില്‍ കരിമ്പാപൊയില്‍ സ്വദേശിയായ ഫായിസ് മുഹമ്മദി (29)നെ പോലീസ് പിടികൂടി. 5.080 ഗ്രാം എംഡിഎംഎയും 86300 രൂപയും പോലീസ് കണ്ടെടുത്തു. കോടഞ്ചേരി പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അപ്പാര്‍ട്ട്‌മെന്‍റ് വളഞ്ഞ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐ കെ.എസ്. ജിതേഷ്, എഎസ്ഐ ബിനേഷ് അമരാട്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷനില്‍ കുമാര്‍, എന്‍.കെ. മുനീര്‍, ടി.കെ. ലതീഷ്, എ.വിമില്‍, കെ. ബിബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Kozhikode

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

മുക്കം: എൽഎസ്എസ് പരീക്ഷയിൽ കാരക്കുറ്റി ഗവ. എൽപി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂളിൽ നിന്ന് ആറ് വിദ്യാർഥികൾ എൽഎസ്എസ് പരീക്ഷ എഴുതിയതിൽ നാല് പേരും മികച്ച സ്കോർ നേടിയാണ് വിജയം കരസ്ഥമാക്കിയത്. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളുടെ നേട്ടങ്ങൾ ഗ്രാമത്തിനാകെ അഭിമാനകരമാണെന്നും ഇത്തരം വിജയങ്ങൾ മറ്റ് കുട്ടികൾക്കും പ്രചോദനമാകുമെന്നും അവർ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം മജീദ് മൂലത്ത് മുഖ്യാതിഥിയായി. ചടങ്ങിൽ മുൻ പിടിഎ പ്രസിഡന്‍റ് മുഹമ്മദുണ്ണി, മുൻ പ്രധാനാധ്യാപിക ശാരദ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി. ജുമൈല, പ്രേമ കോട്ടമ്മൽ,

പിടിഎ പ്രസിഡന്‍റ് വി. ഷംലൂലത്ത്, എസ്എംസി ചെയർമാൻ പി.പി.സി. നൗഷാദ്, എംപിടിഎ ചെയർപേഴ്സൺ ഷഫ്നിയ, പിടിഎ വൈസ് പ്രസിഡന്‍റ് ഫാസിത്ത് അലി, എം.എ. അബ്ദുറഹിമാൻ, വി. അഹമ്മദ്, ഷരീഫ്, ഷംന, ഷക്കീല എന്നിവർ പ്രസംഗിച്ചു.

Kozhikode

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ : കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന് നൂറുമേനി

കോഴിക്കോട്: ഐഎസ്ഒ നിലവാരം കൈവരിക്കുന്നതില്‍ നൂറ് മേനി നേട്ടവുമായി ജില്ലയിലെ സിഡിഎസുകള്‍. ജില്ലയിലെ 82 സിഡിഎസുകളാണ് ഉന്നത ഗുണമേന്മ മുദ്രയായ ഐഎസ്ഒ 9001:2015 നിലവാരം കരസ്ഥമാക്കിയത്. ആദ്യഘട്ടത്തില്‍ 58 സിഡിഎസുകളും രണ്ടാം ഘട്ടത്തില്‍ 24 സിഡിഎസുകളുമാണ് സര്‍ട്ടിഫിക്കേഷന്‍ നേടിയത്. ഇതിലൂടെ ഇവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. കിലയുടെ സഹകരണത്തോടെയാണ് സിഡിഎസുകള്‍ക്ക് ഐഎസ്ഒ നേടാനായത്.

ഓഫീസ് സംവിധാനത്തിന്‍റെയും വിഭവങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുക, ബൈലോ പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ സമയബന്ധിതമായും കൃത്യമായും നിര്‍വഹിക്കുക, പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ കാര്യങ്ങളും മെച്ചപ്പെടുത്തുക, നല്‍കുന്ന സേവനങ്ങളുടെ ഗുണം ഉറപ്പുവരുത്തുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ നേടാന്‍ ഐഎസ്ഒ നേടുന്നതിലൂടെ സാധിക്കും.

പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ക്വാളിറ്റി മാനേജ്‌മെന്‍റ് സമ്പ്രദായം നടപ്പിലാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള സിഡിഎസുകളുടെ മാറ്റം സാധ്യമാക്കിയത്. സേവനങ്ങളിലെ കാര്യക്ഷമത, ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, മികച്ച ഓഫീസ് സംവിധാനം, സ്ത്രീ-ഭിന്നശേഷി-വയോജന സൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ സൂക്ഷിപ്പും പരിപാലനവും, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്‌ഡെസ്‌ക് സംവിധാനങ്ങള്‍, അംഗ പങ്കാളിത്തത്തോടയുള്ള ഗുണനിലവാര നയരൂപീകരണം തുടങ്ങിയ ഘടകങ്ങള്‍ ഐഎസ്ഒ പ്രക്രിയയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഇവ വിലയിരുത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ഗവൺമെന്‍റിന്‍റെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വഹണം വരെയുള്ള ഘട്ടങ്ങളിലും സിഡിഎസുകളുടെ ഐഎസ്ഒ നിലവാരം ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പ്രദായികമായ രീതികളില്‍ നിന്നും വ്യത്യസ്തമായി കാലാനുസൃതമായ സേവനങ്ങള്‍ കാലതാമസം ഇല്ലാതെ അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സി. കവിത പറഞ്ഞു.

മികച്ച രീതിയിലുളള സമ്പാദ്യ വായ്പാ പ്രവര്‍ത്തനം, സംരംഭക വികസനം, സാമൂഹിക വികസന പദ്ധതികളുടെ വ്യാപനം, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലനവും തൊഴില്‍ ലഭ്യമാക്കലും, ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവ സിഡിഎസുകളുടെ നേതൃത്വത്തില്‍ ശക്തമാക്കാനും വ്യാപകമാക്കാനും ഐഎസ്ഒ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ സഹായിക്കും.

Kozhikode

അതിശക്തമായ മഴ; ലേബർ ക്യാന്പിലെ ജീവനക്കാരെ മാറ്റി പാർപ്പിച്ചു

തിരുവമ്പാടി: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശത്തെ ലേബർ ക്യാന്പുകളിൽ താമസിച്ചിരുന്ന ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

മുത്തപ്പൻപുഴയിലെ സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്കാണ് 75 ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റിപ്പാർപ്പിച്ചത്.അതേസമയം, കൂടുതൽ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ മുത്തപ്പൻപുഴ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

ചപ്പാത്ത് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായ സാഹചര്യത്തിൽ രാത്രിയിൽ വിവരമറിയാതെ എത്തുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് റോഡ് താൽക്കാലികമായി അടച്ചത്.സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മഴയുടെ തോത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Kozhikode

താമരശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിക്ക് പരിക്ക്

താമരശേരി:കനത്ത മഴയെത്തുടർന്ന് താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക്. ഇന്നലെ രാവിലെ 6.45 ഓടെ ചുരം ആറാം വളവിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി ഇന്നോവ കാറിന് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

അപകടത്തെത്തുടർന്ന് കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെയോടെ മരം വീണ് പാതയടഞ്ഞത്.

സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരം സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.

റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് നീക്കുകയും ചെയ്തതോടെ രാവിലെ എട്ടോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.മഴ തുടരുന്നതിനാൽ ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Kozhikode

തിരുവമ്പാടി മണ്ഡലത്തിൽ ലഹരിവിരുദ്ധ കർമപദ്ധതി നടപ്പാക്കുന്നു

മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമപദ്ധതി തയാറാക്കി പ്രവർത്തനമാരംഭിക്കുന്നു.

ജില്ലയുടെ കിഴക്കൻ മേഖലയെ പൂർണമായും ലഹരി മാഫിയയുടെ കൈകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.കെ. കാസിം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ എന്ന പേരിൽ പദ്ധതിയാരംഭിച്ചു. ഈ മാസം 23, 24 തിയതികളിലായി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത സ്കൂളുകളിൽ സന്ദർശനം നടത്തും.

എംഎൽഎ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ അടങ്ങുന്ന സംഘമാണ് പര്യടനം നടത്തുക. ആദ്യ ദിവസം പുതുപ്പാടിയിൽ നിന്നാരംഭിച്ച് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി കൂടരഞ്ഞിയിൽ സമാപിക്കും. രണ്ടാം ദിവസം കൊടിയത്തൂരിൽ നിന്നാരംഭിച്ച് കാരശേരിയിലെ സന്ദർശനത്തിന് ശേഷം മുക്കത്ത് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.

പദ്ധതിയുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായി കാരശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.പി. അബൂബക്കർ പദ്ധതി വിശദീകരിച്ചു. യോഗത്തിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജി. അബ്ദുൽ അക്ബർ, ടി. കവിത, ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്,

കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അലക്സ് തോമസ്, താമരശേരി ഡിവൈഎസ്പി വിനോദ് കുമാർ, എക്സൈസ് പ്രിവന്‍റീവ് ഓഫീസർ എ.എം. ബിനീഷ് കുമാർ, താമരശേരി സിഐ എ. ശ്രീധരൻ, മുക്കം എഇഒ ടി. ദീപ്തി, താമരശേരി എഇഒ പ്രമോദ്, മുക്കം പ്രസ് ക്ലബ് പ്രസിഡന്‍റ് സി. ഫസൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Kozhikode

ക്ലോക്ക് ടവര്‍ വീഴാന്‍ കാരണം കനത്ത മഴയും പൈലിംഗുമെന്ന്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഏറെ പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നു വീഴാന്‍ സ്‌റ്റേഷന്‍റെ നവീകരണാര്‍ഥം നടത്തുന്ന പൈലിംഗ് പ്രവര്‍ത്തിയും കാരണമായിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍. ക്ലോക്ക് ടവര്‍ അപകടാവസ്ഥയിലായിട്ടും സമയബന്ധിതമായി അത് പൊളിച്ചുനീക്കാന്‍ റെയില്‍വേ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുയര്‍ന്നതിനിടെയാണ് റെയില്‍വേ അധികൃതര്‍ കാലാവസ്ഥയെയും പൈലിംഗ് പ്രവൃത്തിയെയും പഴിക്കുന്നത്.

കെട്ടിടത്തില്‍ വിള്ളല്‍ കണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അത്രത്തോളം അപകടാവസ്ഥയിലുള്ള ക്ലോക്ക് ടവറിനു സമീപമുളള രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എന്തിനാണ് ട്രെയിന്‍ നിറുത്തിയിട്ടിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ട്രെയിനിലേക്ക് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.

അപകട വിവരമറിഞ്ഞ് എംഎല്‍എമാരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ക്ലോക്ക് ടവര്‍ തകര്‍ന്ന് വീണത് സംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്കും കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി സുരേഷ് ഗോപിക്കും വിവരങ്ങള്‍ കൈമാറിയതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജയപ്രകാശ് ബാബു പറഞ്ഞു.

പാലക്കാട് ഡിവിഷന്‍ എഡിആര്‍എമ്മിനോട് എംപി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെട്ടിടം തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ഫെന്‍സിംഗ് നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടും പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തിയിടാനുള്ള കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചതെന്നും ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും അപകട സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ഹുസൈന്‍ പറഞ്ഞു. ഞാന്‍ നില്‍ക്കുന്നതിന്‍റെ നേരെ മുന്നിലായാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടസമയത്ത് വലിയ ശബ്ദമുണ്ടായി. വൈദ്യുതി ലൈനുകളില്‍ നിന്ന് തീ പാറിയെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടക്കുന്ന സമയം ഞാന്‍ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. കട്ടിടം പകുതിയോളം തകര്‍ന്ന് താഴേക്ക് നിലം പൊത്തുന്നതാണ് ഞാന്‍ കണ്ടത്- അപകടത്തിന് ദൃക്സാക്ഷിയായ കൂടരഞ്ഞി സ്വദേശിനി അമലു പറഞ്ഞു.

സുരക്ഷാ വീഴ്ച അന്വേഷിക്കണം: മുഹമ്മദ്‌റിയാസ് എംഎല്‍എ

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കെട്ടിടഭാഗം തകര്‍ന്ന സംഭവം അതീവ ഗൗരവകരമെന്നും സുരക്ഷാ വീഴ്ച അന്വേഷിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും അപകട മേഖലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അനൗണ്‍സ്‌മെന്‍റിലൂടെ യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്യണമായിരുന്നു. ദിവസേന പതിനായിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ കോഴിക്കോട് സ്റ്റേഷനില്‍ ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തത് നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ടവറിനു സമീപം ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരം: കെ. ജയന്ത് എംഎല്‍എ

കോഴിക്കോട്: കെട്ടിടം വ്യാഴാഴ്ച പൊളിക്കാന്‍ ഇരുന്നതാണെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നതിനിടെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെ ട്രാക്കില്‍ ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരമാണെന്ന് കെ. ജയന്ത് എംഎല്‍എ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ നവീകരണ പദ്ധതിയില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. പൈലിംഗ് നടത്തുന്നതിന് മുമ്പ് പഴയ കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കേണ്ടതാണ്. ഇവിടെ അതുണ്ടായില്ലെന്നും കെ. ജയന്ത് പറഞ്ഞു.

ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ റെയില്‍വേ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടു.

ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന അതീവ തിരക്കുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് കോഴിക്കോട് സ്റ്റേഷന്‍റെ മുഖവും മുഖ്യ ആകര്‍ഷണവുമായിരുന്ന ക്ലോക്ക് ടവര്‍ തകര്‍ന്നുവീണത്. സമീപത്തെ പൈലിംഗ് പ്രവൃത്തികള്‍ ക്ലോക്ക് ടവറിന്‍റെ ഘടനാ സ്ഥിരതെയെ ബാധിച്ചിരുന്നോ എന്ന് റെയില്‍വേ വ്യക്തമാക്കണം.
പൈതൃക കെട്ടിടത്തിന് സമീപം യാതൊരുവിധ മുന്‍കരുതലുകളും ഒരുക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനി അധികൃതരുടെ നടപടി തികഞ്ഞ അനാസ്ഥയാണ്.

കമ്പനിയെ അടിയന്തരമായി കരിമ്പട്ടികയില്‍പ്പെടുത്തി മറ്റൊരു ഏജന്‍സിയെ നിര്‍മ്മാണമേല്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.

Kozhikode

പുഴയുടെ തീരം ഇടിഞ്ഞുതീരുന്നു; കുടുംബം ഭീതിയിൽ

മുക്കം: "ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?' പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിന്‍റെ ചോദ്യമാണിത്.  അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത ഓഫീസുകളില്ല.
നിവേദനങ്ങൾ നൽകാത്ത ജനപ്രതിനിധികളും അധികാരികളുമില്ല. പക്ഷേ, വെറും അമ്പതു മീറ്റർ പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ വർഷങ്ങളായി തുടരുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇതിനിടെ പത്തു മീറ്ററോളം പറമ്പ് ഇടിഞ്ഞു തീർന്നു. ഓരോ വർഷക്കാലത്തും ഇടിച്ചിൽ തുടരുകയാണ്. പുഴയോരത്ത് തൊട്ടു മുകളിലും താഴ്ഭാഗത്തും കരിങ്കൽ ഭിത്തി നിർമിച്ചപ്പോൾ ഇവിടെ അമ്പതു മീറ്റർ ഭാഗം മാത്രം ഉൾപ്പെടാതെ പോയതാണ് ഇടിച്ചിൽ തുടരാൻ കാരണം. തോടും പുഴയും ചേരുന്ന ഭാഗം കൂടിയാണിത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ പുഴയോരം ഇടിഞ്ഞ് ഇവർ താമസിക്കുന്ന വീടും നിർമാണത്തിലിരിക്കുന്ന മറ്റൊരു വീടും തീർത്തും അപകട ഭീഷണിയിലായിരിക്കുകയാണ്.

വീട്ടുകാർ കെട്ടിയുണ്ടാക്കിയ മതിൽ പുഴയിലേക്കു പതിക്കുകയായിരുന്നു. തൊട്ടു മുകളിലും താഴെയും നിർമിച്ച രീതിയിലുള്ള കരിങ്കൽ ഭിത്തി ഇവിടെയും കെട്ടിയെങ്കിലേ വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ. വീടിനും പുഴയ്ക്കും ഇടയ്ക്ക് അവശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്ന് പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.

Kozhikode

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് താമസിക്കുന്നയാളെ പുനരധിവസിപ്പിക്കണം: മനുഷ്യവകാശ കമ്മീഷൻ

കോഴിക്കോട്: കടുത്ത വന്യമൃഗശല്യമുള്ള ഉരുൾപൊട്ടൽ മേഖലയായ കൂരാച്ചുണ്ടിലെ ഉൾപ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ച് നിയമാനുസരണം മുൻഗണനാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

കൂരാച്ചുണ്ട് അമ്പലംകുന്ന് കോളനിയിൽ താമസിക്കുന്ന ജി. ഗീതയെ പുനരധിവസിപ്പിക്കാനാണ് ഉത്തരവ്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണമെന്നും ജില്ലാ കളക്ടർക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസർക്കും നിർദ്ദേശം നൽകി. തനിക്ക് ഭർത്താവും മകനും നഷ്ടമായെന്നും അടച്ചുറപ്പില്ലാത്ത തകർന്ന വീട്ടിലാണ് താമസിക്കുന്നതെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.

ലാന്‍റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൂരാച്ചുണ്ട് വില്ലേജിൽ പരാതിക്കാരി താമസിക്കുന്ന 4.05 ആർ ഭൂമിയിൽ കടുത്ത വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞു. ചക്കിട്ടപാറ കുളത്തൂർ എസ്റ്റേറ്റിലെ ഭൂമി പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും നേരത്തെ പട്ടയം അനുവദിച്ച കക്ഷികളെ നേരിട്ട് അറിയിക്കേണ്ടതുണ്ട്.

അപേക്ഷകയുടെ അർഹത പരിശോധിച്ച് പതിവധികാരിയായ കളക്ടർക്ക് തീരുമാനമെടുക്കാമെന്ന് ലാന്‍റ് റവന്യു കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ കൊയിലാണ്ടി തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ നിയമാനുസൃതം നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

 

Kozhikode

താമരശേരി ചുരം റോഡിന്‍റെ ഒരു വശത്ത് വിള്ളൽ : ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം

വിള്ളൽ രൂപപ്പെട്ടത് ചുരത്തിലെ എട്ടാം വളവിൽ

താമരശേരി: ചുരം എട്ടാം വളവിൽ റോഡിന്‍റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്‍റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലർത്തണം.ഭാരമേറിയ ഇത്തരം വാഹനങ്ങൾ പോകുമ്പോൾ വശങ്ങളിലേക്ക് അമിതമായി ചേർക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം.

രാത്രിയാത്രകളിൽ കാഴ്ച പരിമിതമാകാൻ സാധ്യതയുള്ളതിനാൽ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണെന്നും നിര്‍ദേശിച്ചു.

 

Kozhikode

നാല് പേർക്ക് പുതുജീവൻ നൽകി; വിഷ്ണു മടങ്ങി

കോഴിക്കോട്: കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണു (20) വിന്‍റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും.

കഴിഞ്ഞ ജൂലൈ ആറിനാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തലച്ചോറിലെ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷം മകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ കടുത്ത ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനമെടുക്കുകയായിരുന്നു.

കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്ക ആസ്റ്റർ മിംസിൽ ചികിത്സയിലുള്ള മുപ്പത്തിരണ്ടുകാരിക്കും, രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കൽ കോളജിലെ രോഗിക്കും, രണ്ട് കോർണിയകൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനും കൈമാറി.

Kozhikode

അധ്യാപകന് ഗ്രാറ്റുവിറ്റി അനുവദിക്കാനുള്ള അപ്പീലിൽ വേഗം തീരുമാനമെടുക്കുമെന്ന്

കോഴിക്കോട് : ഫറോക്കിലെ അൽഫാറൂഖ് എഡ്യുക്കേഷണൽ സെന്‍ററിൽ 18 വർഷം ഇംഗ്ലീഷ് അധ്യാകനായിരുന്ന നെല്ലിക്കോട് സ്വദേശിക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള അപ്പീലിൽ എത്രയും വേഗം അന്തിമവിധി പുറപ്പെടുവിക്കുമെന്ന് ലേബർ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി.

ലേബർ കമ്മീഷണർ മാനുഷിക പരിഗണന നൽകി അപ്പീൽ കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്ന കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്‍റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

നെല്ലിക്കോട് സ്വദേശി കെ. സുരേഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. നിയമാനുസൃതം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുക ദീർഘകാലമായി അനുവദിക്കാതിരിക്കുന്നതിലൂടെ പരാതിക്കാരന്‍റെ സാമ്പത്തിക സുരക്ഷയും വിരമിക്കൽ ജീവിതം നയിക്കാനുള്ള അവകാശവും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഭരണ നടപടികളിലെ ഇത്തരം അപാകതകൾ ഒരു വ്യക്തിക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനാവശ്യമായി വൈകിക്കുന്നതിന് ഇടയാക്കുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.

Kozhikode

പോലീസ് ഔട്ട് പോസ്റ്റ് തുറന്ന് പ്രവർത്തിക്കണമെന്ന്

കൂരാച്ചുണ്ട്: വർഷങ്ങൾക്കു മുൻപ് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് കീഴിൽ കക്കയത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടിയത് വീണ്ടും തുറന്ന് പ്രവർത്തിക്കണമെന്ന് എംവൈസി കക്കയം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കക്കയം പ്രദേശത്ത് അനുവാദമില്ലാതെ പുഴയോരത്തും മറ്റും സന്ദർകർ പ്രവേശിക്കുന്നത് പതിവാണ്. ടൂറിസം മേഖലയിലെ പ്രവേശന സമയത്തിന് മുമ്പും ശേഷവും സഞ്ചാരികൾ കടന്നുവരുന്നത് പലപ്പോഴും പ്രദേശവാസികൾക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സജി കുഴുവേലി അധ്യക്ഷത വഹിച്ചു.

രാജീ പള്ളത്തുകാട്ടിൽ, ജോൺസൺ കക്കയം തോമസ് പുളിക്കൽ, ടോമി കാഞ്ഞിരത്തിങ്കൽ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Kozhikode

കെ. ജയന്ത് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: മെഡിക്കല്‍ കോളജ് റിംഗ് റോഡ് 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നതിന് ബജറ്റ് വിഹിതം അനുവദിക്കാന്‍ പരിശ്രമിച്ച കെ. ജയന്ത് എംഎല്‍എയ്ക്ക് യൂണിറ്റി ഫോര്‍ റിംഗ് റോഡിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യൂണിറ്റി ഫോര്‍ റിംഗ് റോഡിന്‍റെ ചെയര്‍മാന്‍ കെ.സി. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ കോളജ് ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നും റിംഗ് റോഡിന്‍റെ ഭാഗമായ കളാണ്ടിതാഴം, എംഎസ്എസ് വഴി കോവൂര്‍ വരെയുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ വികസിപ്പിക്കുമെന്നും മറുപടി പ്രസംഗത്തില്‍ എംഎല്‍എ ഉറപ്പുനല്‍കി.

ജയിംസ് ഓവേലില്‍, സി.കെ.സലീഷ് കുമാര്‍, വിജയകുമാര്‍ ഇടക്കാട്ടില്‍, ദീപക് വേലംകുന്നേല്‍, ടി.കെ. ചന്ദ്രന്‍, വി.പി. സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷീതു ശിവേഷ്, സാജിത ഗഫൂര്‍, വിശ്വനാഥന്‍ പുതുശേരി, സിദീഖ് മായനാട് എന്നിവര്‍ സംസാരിച്ചു.

Kozhikode

പോർച്ചിൽ നിർത്തിയിട്ട കാറിന്‍റെ ചില്ലുകൾ തകർത്തു

ചക്കിട്ടപാറ : വീടി‍ന്‍റെ പോർച്ചിൽ നിർത്തിയിട്ട വാഹനത്തിന്‍റെ ചില്ലുകൾ തകർത്തു. ചക്കിട്ടപാറ - കൂടക്കൊല്ലി റോഡിന് സമീപത്തെ നീണ്ടുകുന്നേൽ റോയ് തോമസിന്‍റെ സ്കോർപ്പിയോ കാറിന്‍റെ ചില്ലാണ് തകർത്തത്.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അക്രമം ഉണ്ടായത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. വൈദ്യുതിയും നിലച്ചിരുന്നു. നേരം പുലർന്നപ്പോഴാണ് വാഹനത്തിനു നേരെയുണ്ടായ അക്രമണമറിയുന്നത്.പെരുവണ്ണാമൂഴി പോലീസ് എത്തി പരിശോധന നടത്തി.

ചക്കിട്ടപാറയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിട്ടും പോലീസ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സമാന സ്വഭാവം ഉള്ള രണ്ടു മോഷണ സംഭവങ്ങള്‍ കച്ചവട സ്ഥാപനങ്ങളിൽ നടന്നത്.

 

Kozhikode

കൊയിലാണ്ടി - മൈസൂർ റെയിൽപാത യാഥാർത്ഥ്യമാക്കണമെന്ന്

കോഴിക്കോട് : വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത മണ്ണിടിച്ചൽ മൂലം നിർമാണം അനിശ്ചിതത്തിലായ സാഹചര്യത്തിലും, ചുരം വഴിയുള്ള യാത്ര ദുഷ്കരമായതിനാലും കൊയിലാണ്ടി,

വയനാട് വഴി മൈസൂർ നിർദിഷ്ട റെയിൽപാതയും ഉഡാൻ പദ്ധതിയിൽ വയനാട്ടിൽ ഗ്രീൻഫീൽഡ് ഫീഡർ എയർപോർട്ടും യുദ്ധകാല അടിസ്ഥാനത്തിൽ നിർമിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽയൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ.എ. വി.അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ.ചാക്കുണ്ണി, കൺവീനർ ഓ. ജയരാജൻ, കേരള കൺവീനർ എ. ശിവശങ്കരൻ എന്നിവർ ആവശ്യപ്പെട്ടു.

പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടെ സഹകരണത്തോടെ വയനാട് ചേംബർ ഓഫ് കൊമേഴ്സ്, മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ, ടൂറിസം, സന്നദ്ധ സംഘടനകൾ യോജിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു.

Kozhikode

പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ചു

കോഴിക്കോട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വൻ തോതിൽ പിടിച്ചെടുത്ത ലഹരിമരുന്നുകൾ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നശിപ്പിച്ചു.

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യുവിൽ വെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്പോസൽ നടപടികൾ പൂർത്തിയാക്കിയത്.

ആകെ 52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കത്തിച്ചുനശിപ്പിച്ചത്.

ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ സിറ്റി പോലീസിന്‍റെ പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Kozhikode

പേരാമ്പ്ര താലൂക്ക് ആശുപത്രി: പ്രവർത്തനം അട്ടിമറിക്കാൻ ശ്രമമെന്ന്

പേരാമ്പ്ര: മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്രയമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്. ഭരണ സമിതി ശ്രമിക്കുന്നതായി എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി. ബാബു, യു. അനിത, കെ.സി. ഗാന, സി. ബിജു, അഡ്വ. ആദിത്യ സുകുമാരൻ, കെ.വി. അനുരാഗ്, പി.പി. സെമീർ എന്നിവർ വാർത്താ സമ്മേളനത്തിൽആരോപിച്ചു. വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെക്കാലമായി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് നിലവിലെ ഭരണ സമിതിക്കുള്ളതെന്ന് അവർ പറഞ്ഞു. ഇതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. മുൻ ഭരണ സമിതിയുടെ കാലത്താണ് ആശുപത്രിയിൽ ഇസിജി., എക്സ്-റേ, ഫാർമസി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനായി താൽക്കാലിക ജീവനക്കാരെ നിയമിച്ചത് പത്രപ്പരസ്യം നൽകി, സുതാര്യമായ ഇന്‍റർവ്യൂവിലൂടെ അംഗീകൃത യോഗ്യതയുള്ളവരിൽ നിന്നാണ്. ഇത് എച്ച്എംസി. ബോർഡ് യോഗങ്ങളിൽ ചർച്ചചെയ്ത് തീരുമാനിച്ചതാണ്.

നിയമന ഉത്തരവ് നൽകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഓഡിറ്റ് വിഭാഗം ഉന്നയിച്ച കാര്യങ്ങൾ എച്ച്എംസി. ചർച്ച ചെയ്യുകയും രേഖകൾ ഹാജരാക്കാൻ ചുമതലപ്പെട്ടവരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം എച്ച്എംസി. അംഗങ്ങൾക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ, നിലവിലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിടാൻ എടുത്ത തീരുമാനം എച്ച്എ.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ ഉത്തരവ് പ്രകാരം താൽക്കാലിക ജീവനക്കാർക്ക് 65 വയസുവരെ ജോലി തുടരാം. യാതൊരു നോട്ടീസും നൽകാതെയാണ് ഇവരെ പിരിച്ചുവിട്ടതെന്നും ആരോപിച്ചു.

Kozhikode

വിദ്യാര്‍ഥി ജീപ്പിൽ നിന്ന് തെറിച്ച് വീണു; ഡ്രൈവർക്കെതിരേ കേസ്

നാദാപുരം : നാദാപുരത്ത് സ്‌കൂൾ വിദ്യാര്‍ഥി ജീപ്പിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

കെഎൽ 11 എച്ച് 2025 ജീപ്പ് ഡ്രൈവർക്കെതിരെയാണ് നദാപുരംപോലീസ് കേസെടുത്തത്.ജീപ്പ് ഡ്രൈവർ അശ്രദ്ധമായും അപകടം വരത്തക്കവിധവും വാഹനം ഓടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പാറക്കടവ് സ്വദേശി ഇൻസാഫ് റഹ്‌മാനാണ് ജീപ്പിൽ നിന്ന് പുറത്തേക്ക് വീണത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി.

Kozhikode

കനത്തമഴ, വ്യാപകനാശം, ജാഗ്രത

 

 

കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടം. മലയോരത്തുള്‍പ്പെടെ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കിയാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടര്‍ച്ചയായ നാല് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് വരെയാണ് വിലക്ക്. ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30 അടിസ്ഥാനത്തിലാണ് നടപടി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ല.

കാപ്പാട് കടൽക്ഷോഭം

കാപ്പാട്: കടൽ ക്ഷോഭം രൂക്ഷമായി.കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് വീണ്ടും കടലെടുത്ത് തുടങ്ങി. എഴുകുടിക്കല്‍ക്ഷേത്രം മുതല്‍ തുവ്വപ്പാറ വരെയുള്ള ഭാഗങ്ങള്‍ റോഡിൽ നിറയെ കുഴികളാണ്. ഇരുചക്രവാഹനങ്ങള്‍ ഇതിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്.

കാപ്പാട്-തുവപ്പാറ ഭാഗങ്ങളില്‍ കടല്‍ക്ഷോഭവും റോഡ് കടലെടുക്കുന്നതും മഴക്കാലത്ത് പതിവാണ്. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം കാലങ്ങളായി പ്രദേശവാസികള്‍ ഉയര്‍ത്തുന്നുമുണ്ട്. കടലിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കടല്‍ക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു നിലയിലാണ്.

ഓനിപ്പുഴ പാതയോരം തകർന്നു

പെരുവണ്ണാമൂഴി: ഇന്നലെ ഉച്ചക്കുണ്ടായ കനത്ത മഴയിൽ ഓനി പുഴയോരം തകർന്ന് വീണ് പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊലി മുതുകാട് റോഡ് അപകട ഭീഷണിയിൽ. നിരവധി വാഹനങ്ങളും കുട്ടികൾ അടക്കമുള്ളനൂറുകണക്കിനു ആളുകളും നിത്യേന യാത്ര ചെയ്യുന്ന പാതയാണിത്. ചക്കിട്ടപാറ പഞ്ചായത്തിന്‍റെ അധീനതയിൽ പെട്ട റോഡിന്‍റെ കുമ്പളാനിക്കൽ പടിപുഴ ഭാഗമാണ് ഇടിഞ്ഞത് . റിബണും കയറും സ്ഥാപിച്ച് നാട്ടുകാർ ഇവിടെ അപായ സൂചന നൽകിയിട്ടുണ്ട്.

ഓരം ഇനിയും ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിയന്ത്രിത രീതിയിൽ ചെറു വാഹനങ്ങൾ കടത്തി വിടുന്നുണ്ടങ്കിലും വലിയ വാഹനങ്ങളുടെ ഓട്ടം റോഡിന് കൂടുതൽ വിനയാകും. വന്യമൃഗ പ്രതിരോധത്തിനായി സ്ഥാപിച്ച തൂക്കു വേലി കടന്നു പോകുന്നതും ഈ പുഴയോരത്തു കൂടിയാണ്.ഇതിന്‍റെ പ്രവർത്തനം തകരാറിലാവുമെന്ന ആശങ്കയുമുയരുന്നുണ്ട്. തകർന്ന ഓര ഭാഗം അടിയന്തിരമായി നന്നാക്കി റോഡ് സംരംക്ഷിക്കണമെന്ന് പെരുവണ്ണാമൂഴിയിലെ ഓട്ടോ കോർഡിനേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു.

സ്കൂളിന്‍റെ സംരക്ഷണഭിത്തി തകർന്നു

കട്ടിപ്പാറ : ശക്തമായ മഴയെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ ജിഎൽപി. സ്കൂളിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഏകദേശം ആറ് മീറ്ററോളം നീളത്തിലുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതോടെ സ്കൂൾ പ സുരക്ഷ തന്നെ ആശങ്കയിലായിരിക്കുകയാണ്.മതിൽ തകർന്നതിനെ തുടർന്ന് സ്കൂളിലെ കഞ്ഞിപ്പുരയും പ്രധാന അക്കാദമിക് കെട്ടിടവും അപകടഭീഷണിയിലാണ്.

മഴ ശക്തമായാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനും സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. തുറന്ന് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ അപകടസാധ്യത വർധിക്കുമെന്നതിനാൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സംരക്ഷണ ഭിത്തി താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം, വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയവും ശാശ്വതവുമായ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. കൂടാതെ മഴക്കാലം കണക്കിലെടുത്ത് സ്കൂൾ പരിസരത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ ഉടൻസ്വീകരിക്കണം

മലയോര മേഖലയെ വിറപ്പിച്ച് ചുഴലിക്കാറ്റ്

നാദാപുരം:ചെക്യാട് വളയം പഞ്ചായത്തുകളുടെ മലയോര മേഖലയെ വിറപ്പിച്ച് ചുഴലിക്കാറ്റ്.കാലി കൊളുമ്പ് ,എളമ്പ മലയോരത്താണ് കാറ്റ് വീശിയത്. വീടുകൾ തകരുകയും വ്യാപക കൃഷി നാശമുണ്ടാവുകയും ചെയ്തു. മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീഴുകയും വീടുകളുടെ മേൽക്കൂര ഉൾപ്പടെ പാറിപ്പോവുകയും ചെയ്തു.

പ്രദേശത്തെ വീടുകളിലുളള കുടുംബങ്ങൾ തല നാരിഴക്കാണ് രക്ഷപെട്ടത്. ഓട് മേഞ്ഞ വീടുകൾക്ക് മുകളിൽ മരം വീണു.തെങ്ങ്, വാഴ,തേക്ക് മരങ്ങൾ ഉള്‍പ്പെടെ കട പുഴകി നാല് വീടുകൾക്ക് നാശമുണ്ടായി.ചെക്യാട് നാലാം വാർഡിലെ എളമ്പയിൽ വി.പി. ബാബുവിന്‍റെ വീടിന്‍റെ മേൽക്കൂര കാറ്റിൽ പാറിപ്പോയി. കല്ലുകൾ വീടിന്‍റെ നടുത്തളത്തിൽ വിണു. കുട്ടികൾ ഉള്‍പ്പെടെയുള്ളവർ മറ്റൊരു മുറിയിൽ കിടന്നതിനാൽ അപകടം ഒഴിവായി.എളമ്പയിൽ ദാമോധരന്‍റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു.എളമ്പയിൽ സുഭാഷിന്‍റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തടസപ്പെട്ടു.

പീടികയുള്ള പറമ്പത്ത് അനിതയുടെ കൃഷിയിടത്തിലെ ഇരുപതോളം വാഴകൾ കാറ്റിൽ നിലംപൊത്തി. ജാതിക്കുനി മനോജന്‍റെ 18 വാഴകളും തെങ്ങിൻ തൈകളും, കവുങ്ങും ഉൾപ്പടെ കാറ്റിൽ വീണു. എളമ്പയിൽ ചന്ദ്രന്‍റെ വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി.എളമ്പയിൽ നാണുവിന്‍റെ വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പാറിപ്പോയി. എളമ്പയിൽ സുനിയുടെ വീടിന് മുകളിൽ മരം വീണ് നാശനഷടം സംഭവിച്ചു.നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ തൂണേരി ബ്ലോക്ക് പ്രസിഡന്‍റ് കെ.പി.പ്രദീഷ്, ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വസന്ത കരിന്ത്രയിൽ, വാർഡ് മെമ്പർ കെ.പി.കുമാരൻ തുടങ്ങിയവർ മേഖലയിൽ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇരുവഴിഞ്ഞിപ്പുഴ; ജലനിരപ്പ് ഉയര്‍ന്നു

മുക്കം: മലയോര മേഖലയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നോർത്ത്കാരശ്ശേരി ചോണാട് റോഡിൽ വെള്ളം കയറി. ഇതേതുടർന്ന് ഇതുവഴിയുള്ള  ഗതാഗതം തടസപ്പെട്ടു.  കക്കാട് തലക്കുളം, സർക്കാർ പറമ്പ് റോഡ് വെള്ളത്തിനടിയിലായി.

പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു

കാരശേരി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി - കറുത്തപറമ്പ് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വലിയ കിണറാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർണ്ണമായും ഇടിഞ്ഞുപോയത്. 70 വർഷത്തോളം പഴക്കമുള്ള ഈ കിണർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു.

 

Kozhikode

കക്കയം ഡാം സൈറ്റ് റോഡിലെ കാട്ടുപോത്ത് ഭീഷണി; മുള്ളുവേലി നിര്‍മിക്കാന്‍ പ്രപ്പോസല്‍ നല്‍കും

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്ത് ഭീഷണിക്ക് അറുതി വരുത്താൻ വനം വകുപ്പ് ആരംഭിച്ചിരുന്ന സോളാർ ഫെൻസിംഗ് പദ്ധതിക്കു പകരം കാട്ടുപോത്തിറങ്ങുന്ന സ്ഥലങ്ങളിൽ മുള്ളുവേലി നിർമിക്കുന്നതിനുള്ള പ്രപ്പോസല്‍ നൽകാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം.

ഇതു സംബന്ധിച്ച് പഞ്ചായത്ത്, വനം വകുപ്പ്, പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം.കക്കയം ഡാം റോഡിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകളിറങ്ങി പ്രദേശവാസികൾക്ക് ഭീഷണിയാവുകയും കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ മരണപ്പെടുകയും ചെയ്തതിനെ തുടർന്നായിരുന്നു ഡാം റോഡിലെ രണ്ടു കിലോമീറ്റർ ദൂരത്തിൽ വനം വകുപ്പ് സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ ഒരു വർഷം മുൻപ് തീരുമാനിക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡിൽ സ്ഥാപിച്ച ഫെൻസിംഗ് വാഹനങ്ങൾക്ക് യാത്രാ തടസമാകുമെന്നുള്ള പരാതിയെ തുടർന്ന് പ്രവർത്തി നിർത്തിവച്ചിരുന്നു.എന്നാൽ വീണ്ടും മേഖലയിൽ കാട്ടുപോത്ത് ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിൽ യോഗം ചേർന്നത്. പഞ്ചായത്തും വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്‍റ് സിനി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർളി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ചെറിയാൻ ജോസഫ് അറയ്ക്കൽ, aസണ്ണി ജോസഫ് കാനാട്ട്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. സി. സുധീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ബഷീർ പിഡബ്ല്യുഡി ഓവർസിയർ വി.എം. വിജില, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.പി. മനിൽ കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, മുൻ പഞ്ചായത്തംഗം ആൻഡ്രൂസ് കട്ടിക്കാന, പ്രദേശവാസികളായ ജോൺ വേമ്പുവിള, ജോർജ് തോമസ് കോഴിക്കക്കുന്നേൽ, ജിബി പുത്തൻപുര എന്നിവർ പങ്കെടുത്തു.

Kozhikode

ജീവനക്കാരെ പിരിച്ചുവിട്ടാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കോറോ ഹെൽത്ത് കമ്പനിക്കെതിരേ ഇടതുപാര്‍ട്ടികള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പിരിച്ചുവിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പ്രസ്താവനയില്‍ അറിയിച്ചു.

നടപ്പിലാകാത്ത ലേബര്‍കോഡിന്‍റെ പേരില്‍ കേരളത്തില്‍ ഈ കമ്പനി നടത്തിവരുന്ന തൊഴില്‍ നിഷേധം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ എന്നിവരും ജീവനക്കാരോട് വ്യക്തമാക്കി.

പുതിയ ലേബർ കോഡ് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലായപ്പോൾ മൂക സാക്ഷിയായി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾ നടത്താൻ ഒരു കമ്പനിയ്ക്കും ധൈര്യമുണ്ടായിരുന്നില്ല. ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കോറോ ഹെൽത്ത് കമ്പനി കേരളത്തിലുള്ള രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയത്. ഇതേ സമയം ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ കൂടുതൽ പേരെ ജോലിക്കെടുത്തത്. കുറഞ്ഞ വേതനത്തിന് പുതിയ ജീവനക്കാരെ നിയമിച്ച് മുന്നോട്ട് പോകാനാണ് കമ്പനിയുടെ നീക്കം.

തൊഴിലാളികളുടെ അവകാശങ്ങൾക്കായി എല്ലാ വിഭാഗം തൊഴിലാളികളെയും കൂട്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട കോറോ ഹെൽത്ത് ഇൻഫോടെക് കമ്പനി നടപടിയിൽ പ്രതിഷേധിച്ച് വെസ്റ്റ്ഹിൽ ചുങ്കത്തെ കമ്പനി ഓഫീസിലേക്ക് സിഐടിയുവിന്‍റെ നേതൃത്വത്തിലും മാർച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Kozhikode

എംഎല്‍എയ്ക്ക് നിവേദനം നല്‍കി ചാത്തന്‍കോട്ടുനട സോഫിയ ഇടവക

കുറ്റ്യാടി: മലയോര ഹൈവേ കടന്നുപോകുന്ന തൊട്ടില്‍പാലം, ചാത്തന്‍കോട്ടുനട, പൂതംപാറ മേഖലകളിലെ റോഡ് നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം എംഎല്‍എ കെ.എം. അഭിജിത്തിന് ചാത്തന്‍കോട്ടുനട സോഫിയ ഇടവക നിവേദനം നല്‍കി. താമരശേരി രൂപതയുടെ നിര്‍ദേശ പ്രകാരമാണ് ഇടവക വികാരി ഫാ. എബിന്‍ ചെത്തിപ്പുഴയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചത്.

താമരശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കും അപകടഭീഷണിയും കാരണം നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോള്‍ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ബദല്‍ പാതയായ കുറ്റ്യാടി ചുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കുറ്റ്യാടി ചുരത്തിലെ പക്രന്തളം മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്‍റെ വീതിക്കുറവും തകര്‍ച്ചയും വലിയ യാത്രാക്ലേശത്തിന് കാരണമാകുന്നുണ്ട്.

ഓവുചാലില്‍ മണ്ണു മൂടിയതിനാല്‍ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. കാവിലുംപാറ പഞ്ചായത്തില്‍ മലയോര ഹൈവേയുടെ ഭാഗമായി നടക്കുന്ന ഒന്നാംഘട്ട പ്രവൃത്തികള്‍ നിലവില്‍ മന്ദഗതിയിലാണ്.
ഈ പണികള്‍ വേഗത്തിലാക്കി കോഴിക്കോട്, വയനാട് ജില്ലക്കാരുടെ യാത്രാപ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം.

രണ്ടാംഘട്ടമായ പൂതംപാറ മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്‍റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബത്തേരി-ഗുണ്ടില്‍പേട്ട റോഡിലെ വനപാതയില്‍ രാത്രികാല ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ബംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്നവര്‍ക്ക് കുറ്റ്യാടി ചുരം റോഡ് ഏറെ പ്രയോജനകരമാണ്.

Kozhikode

തോട്ടുമുക്കം സ്‌കൂളില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി

തോട്ടുമുക്കം: തൂഫാന്‍ കാമ്പയിനിന്‍റെ ഭാഗമായി തോട്ടുമുക്കം സെന്‍റ് തോമസ് ഹൈസ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പെനാല്‍റ്റി ഷൂട്ട് ഔട്ടും ഫുട്‌ബോള്‍ മത്സരവും ഫ്‌ളാഷ് മോബും നടത്തി.

മാനേജര്‍ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിസി മാനുവല്‍, പഞ്ചായത്ത് അംഗം സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode

ഫാ. കുര്യന്‍ തലച്ചിറക്കുഴി പ്രതിസന്ധികളില്‍ തളരാത്ത വഴികാട്ടി

കോഴിക്കോട്: പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ധന്യനായിരുന്നു തിങ്കളാഴ്ച അന്തരിച്ച താമരശേരി രൂപതയിലെ ഫാ. കുര്യന്‍ തലച്ചിറക്കുഴി.

83 വര്‍ഷത്തെ അനുഗ്രഹപ്രദമായ ജീവിതവും 57 വര്‍ഷം നീണ്ട പൗരോഹിത്യ ശുശ്രൂഷയും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് മടങ്ങിയത്. താമരശേരി രൂപതാംഗമായ അദ്ദേഹം പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമിന്‍റെ ഡയറക്‌ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കര്‍ക്കശമായ നിലപാടുകളിലും ആത്മീയതയും കാരുണ്യവും കാത്തുസൂക്ഷിച്ച ഫാ. കുര്യന്‍റെ വിയോഗത്തില്‍ മലബാറിലെ വിശ്വാസ സമൂഹത്തിന് നഷ്‌ടമാകുന്നത് പ്രതിസന്ധികളില്‍ തളരാത്ത ഒരു വഴികാട്ടിയെയാണ്.

കേവലം ഇടവക വൈദികന്‍ എന്നതിനപ്പുറം അറിവിന്‍റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ഫാ. കുര്യന്‍. പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ ഫാ. കുര്യന്‍ തലച്ചിറക്കുഴി ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവച്ച പദ്ധതികള്‍ സഭയുടെ യശസുയര്‍ത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ഥരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പാടിയില്‍ ഫിലിപ്പിനേരി സിസ്റ്റേഴ്‌സുമായി സഹകരിച്ച് "ജോയാഹോം' എന്ന പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി.

ഇവിടെ താമസിച്ച് മികച്ച സ്‌കൂളുകളില്‍ പഠിച്ച കുട്ടികള്‍ ഇന്ന് വിദേശത്തും നാട്ടിലുമായി മികച്ച ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട്.

2013ല്‍ താമരശേരി രൂപതയുടെ ഡയോസിഷന്‍ എഡ്യുക്കേഷന്‍ എക്‌സലന്‍സ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഒട്ടനവധി കുടുംബങ്ങള്‍ക്ക് തണലായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. 2019ല്‍ പുല്ലാഞ്ഞിമേട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ മുതിര്‍ന്ന പൗരന്മാര്‍ക്കായി "ഒയാസിസ് സീനിയര്‍ കെയര്‍ ഹോം' സ്ഥാപിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുമ്പോഴും ഇതിന്‍റെ സ്ഥാപക ഡയറക്‌ടറായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനം തുടര്‍ന്നു.

പുതുപ്പാടി സെന്‍റ് ജോര്‍ജ് ഇടവകയില്‍ പുതിയ ദേവാലയ നിര്‍മാണത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. വള്ളിയാട് ഇടവകയുടെ സമഗ്ര വികസനത്തിനായി പള്ളിമുറി നിര്‍മിക്കുകയും പള്ളിക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനായി കടമുറികള്‍ പണിത് വാടകയ്ക്ക് നല്‍കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്.

മാതൃകാപരമായ ജീവിതത്തിലൂടെ ദൈവജനത്തെ നയിച്ച ഫാ. കുര്യന്‍റെ ഭൗതീകശരീരം നാളെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് പുതുപ്പാടി സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. സിബി കളത്തൂര്‍ പറഞ്ഞു.

Kozhikode

തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ഫണ്ട് പ്രവൃത്തികൾ വിലയിരുത്തി

മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സി.കെ. കാസിം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമായി വിലയിരുത്തി.

മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി നടപ്പിലാക്കുന്ന റോഡ് വികസനം, കെട്ടിടനിർമാണം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. നിർമാണം പൂർത്തിയാകാതെ നീണ്ടുപോകുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

പൊതുജനങ്ങൾക്ക് സമയബന്ധിതമായി പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങളിലെ തടസങ്ങൾ പരിഹരിച്ച് വേഗത്തിൽ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.

Kozhikode

വനമഹോത്സവം ജില്ലാതല സമാപനം

കോഴിക്കോട്: ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്‍റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് കെ. ജറീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഹരിത മാന്ത്രികത എന്ന പേരില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.

Kozhikode

തെരുവ് നായകളുടെ ആക്രമണം: നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കൊയിലാണ്ടി: നഗരസഭാ പരിധിയിൽ ദിനംപ്രതി വർധിച്ചുവരുന്ന തെരുവ് നായകളുടെ ആക്രമണം ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവ് നായകളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണെന്നും കുട്ടികൾക്കും വയോജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമാനുസൃതവും ഫലപ്രദവുമായ അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ ശ്രീജ റാണി നേതൃത്വം നൽകി. ഡെപ്യൂട്ടി ലീഡർ കെ.എം. നജീബ്, കൗൺസിലർമാരായ രമ്യ മനോജ്, കെ.എം. ഷമീം, റാഷിദ് മുത്താമ്പി,ആയിഷ ജാസ്മിൻ എന്നിവർ പങ്കെടുത്തു.

Wayanad

കള്ളാടി മണ്ണിടിച്ചില്‍ : അപകടമേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ നിര്‍ദേശം

കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണിടിച്ചിലില്‍ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം അപകടമേഖലയില്‍ പരിശോധന നടത്താന്‍ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയില്‍, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കമ്പനി അധിക തുക നല്‍കും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി.

ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് സ്‌കൂള്‍ ബസ്, കെഎസ്ആര്‍ടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമേ ചൂരല്‍മല ഭാഗത്ത് നിന്ന് ജീപ്പ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്‌നിരക്ഷാസേന പോലീസ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.

മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകര്‍ന്നതിനാല്‍ ഉടമസ്ഥര്‍ക്ക് പകരം വീട് കണ്ടെത്താന്‍ മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിര്‍ദേശം നല്‍കി. ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കും.

അപകടത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം തടസപ്പെട്ട സാഹചര്യത്തില്‍ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴല്‍ കിണര്‍, അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുവരെ വാട്ടര്‍ അഥോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഏകോപനം നടത്താന്‍ പഞ്ചായത്തിനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

മീനാക്ഷി പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച് കൈവരികള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ ജലസേചന വകുപ്പിന് ചുമതല നല്‍കി.

കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, എഡിഎം കെ. അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wayanad

കല്‍പ്പറ്റ റോട്ടറി ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

കല്‍പ്പറ്റ:റോട്ടറി ക്ലബ് ഭാരവാഹികളായി പി.എസ്. സാജന്‍(പ്രസിഡന്‍റ്), വിഷ്ണുദാസ്(സെക്രട്ടറി), ഡോ.അനുദീപ്(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ സ്ഥാനാരോഹണച്ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് 3204 മുന്‍ ഗവര്‍ണര്‍ വി.ജി. നായനാര്‍ മുഖ്യാതിഥിയായി.

ജില്ലയിലെ ആദ്യ റോട്ടറി ക്ലബ് ശാഖയാണ് കല്‍പ്പറ്റയിലേത്.എല്ലാ വര്‍ഷവും സമൂഹനന്‍മയ്ക്ക് ഉതകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

 

Wayanad

ഓണവിപണി; കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന്

കല്‍പ്പറ്റ: തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്എഎം യുപി സ്‌കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ കതിര്‍ കൃഷി ക്ലബുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ഫാം ലൈവ്‌ലി ഹുഡിന്‍റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍, പൂക്കള്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കര്‍ഷകര്‍ മുഖേന 12,000 ഏക്കറില്‍ പച്ചക്കറിയും 2,000 ഏക്കറില്‍ പൂ കൃഷിയും ചെയ്യുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1826 ജെഎല്‍ജി കര്‍ഷകര്‍ 100 ഏക്കറില്‍ പച്ചക്കറി കൃഷിയും 596 കര്‍ഷകര്‍ 102 ഏക്കറില്‍ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള്‍ വൈത്തിരി സിഡിഎസിലെ ജെഎല്‍ജി അംഗം അനയ ഏറ്റുവാങ്ങി.

മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റെ ് കെ.കെ. ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷന്‍ ഫാം ലൈവ്‌ലി ഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകള്‍ അടങ്ങിയ കിറ്റ് വൈത്തിരി പഞ്ചായത്ത് പ്രസിഡനന്‍റ് സി.വി. രാജന്‍ വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റര്‍ അംഗം ലില്ലി പൈനാടത്തിന് കൈമാറി.

വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വത്സല സദാനന്ദന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, അസിസ്റ്റന്‍റ് കോഓര്‍ഡിനേറ്റര്‍മാരായ കെ.എം. സെലീന,

കെ.കെ. അമീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ളായ തെസ്‌നി അഷറഫ്, എം.വി. വിജേഷ്, വാര്‍ഡ് അംഗങ്ങള്‍, വൈത്തിരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി സോബിന്‍ സെബാസ്റ്റ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലീം മേമന എന്നിവര്‍ പ്രസംഗിച്ചു.

Wayanad

പുതിയ അഞ്ച് വിള ഇനങ്ങളുമായി കേരള കാര്‍ഷിക സര്‍വകലാശാല

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അഞ്ച് വിളയിനങ്ങള്‍ പുതുതായി വികസിപ്പിച്ചു. കെഎയു തേജസ്വിനി(മുളക്), കെഎയു മേധ(ബ്രഹ്മി), കെഎയു സൗഗന്ധിക (രാമച്ചം), കെഎയു കൊച്ചിന്‍ പ്രൈഡ് (ഇഞ്ചി), കെഎയു ഗോള്‍ഡന്‍ ഫിംഗര്‍ (മഞ്ഞള്‍) എന്നിവയാണ് വികസിപ്പിച്ചത്. ഇവ സീഡ് സബ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്തിറക്കി.

തേജസ്വിനി

വെള്ളായണി കാര്‍ഷിക കോളജിലെ വെജിറ്റബിള്‍ സയന്‍സ് വിഭാഗം മേധാവിയും അസോ. പ്രഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചതാണ് കെഎയു തേജസ്വിനി. കുറ്റിച്ചെടിയായി വളരുന്നതും നീളമുള്ള കായ്കളും ഉയര്‍ന്ന വിളവും നല്‍കുന്നതാണ് ഈ ഇനം. ഇടത്തരം എരിവുള്ള തേജസ്വിനിക്ക് വൈറസ്ജന്യ രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32 മുതല്‍ 50 വരെ ടണ്‍ ആണ് വിളവ്. കേരളത്തിലെങ്ങും കൃഷി ചെയ്യാം.

മേധ

ഓടക്കാലി സുഗന്ധവിള ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവി പ്രഫ. ഡോ. ആന്‍സി ജോസഫ് വികസിപ്പിച്ചതാണ് കെഎയു മേധയും കെഎയു സൗഗന്ധികയും. മധ്യകേരളത്തില്‍ കൃഷി ചെയ്യാന്‍ യോജ്യമായ ഇനമാണ് മേധ.

മികച്ച ഉത്പാദനശേഷിയും ഉയര്‍ന്ന ബാക്കോസൈഡ് അളവും പ്രത്യേകതകളാണ്. ഹെക്ടറിന് 34 മുതല്‍ 36 വരെ ടണ്‍ വിളവും ഉണക്കിയെടുത്താല്‍ അഞ്ച് മുതല്‍ ആറ് വരെ ടണ്‍ വിളവും ലഭിക്കും.

സൗഗന്ധിക

ഉയര്‍ന്ന അളവില്‍ എസെന്‍ഷ്യല്‍ ഓയില്‍(1.4 ശതമാനം)അടങ്ങിയതാണ് സൗഗന്ധിക. മികച്ച വളര്‍ച്ച, കൂടുതല്‍ തൈകള്‍ പൊട്ടാനുള്ള ശേഷി, ഉയര്‍ന്ന വേര് ഉത്പാദനം, കൂടുതല്‍ എണ്ണയുടെ അളവ് എന്നിവ പ്രത്യേകതയാണ്.

വേരുകള്‍ക്ക് നല്ല കനവും സുഗന്ധവും നീളവുമുള്ളതിനാല്‍ ഹെക്ടറിന് 6.1 മുതല്‍ 7.8 വരെ ടണ്‍ വരെ ഉണക്കവേര് വിളവ് ലഭിക്കും. സംസ്ഥാനത്തിന്‍റെ മധ്യമേഖലയില്‍ തുറസായ സ്ഥലങ്ങളില്‍ കൃഷിക്ക് യോജിച്ചതാണ്.

കൊച്ചിന്‍ പ്രൈഡ്

വെള്ളാനിക്കര കാര്‍ഷിക കോളജിലെ പ്ലാന്‍റേഷന്‍ ക്രോപ്‌സ് ആന്‍ഡ് സ്‌പൈസസ് വിഭാഗത്തിലെ അസി. പ്രഫ.ഡോ. നായര്‍ സുനില്‍ അപ്പുക്കുട്ടന്‍ വികസിപ്പിച്ചതാണ് കൊച്ചിന്‍ പ്രൈഡും ഗോള്‍ഡന്‍ ഫിംഗറും. ഉയര്‍ന്ന അളവില്‍ സിന്‍ജിബെറിന്‍, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിന്‍ ഇഞ്ചിയുടെ തനതായ എരിവും മണവും ഉള്ളതാണ് കൊച്ചിന്‍ പ്രൈഡ്.

240 മുതല്‍ 245 വരെ ദിവസങ്ങളാണ് വിള കാലയളവ്. റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തെങ്ങിന്‍തോപ്പുകളില്‍ തനിവിളയായോ ഇടവിളയായോ വളര്‍ത്താം. ശരാശരി വിളവ് ഹെക്ടറിന് 36.3 ടണ്‍ ആണ്. ചുക്ക് ഉത്പാദനത്തിന് യോജിച്ചതാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ കൃഷിക്ക് പറ്റിയതണ്.

ഗോള്‍ഡന്‍ ഫിങ്കര്‍

ഉയര്‍ന്ന കുര്‍ക്കുമിന്‍(8.65 ശതമാനം)അടങ്ങിയ തനത് ആലപ്പി ഫിംഗര്‍ മഞ്ഞളാണ് ഗോള്‍ഡന്‍ ഫിംഗര്‍. വിളകാലം 240 മുതല്‍ 250 വരെ ദിവസങ്ങളാണ്. കയറ്റുമതിക്ക് യോജ്യമായ നല്ല വണ്ണമുള്ള കിഴങ്ങുകളാണ് ഇതിന്‍റേത്. ഹെക്ടറിന് ശരാശരി 39 മുതല്‍ 42 വരെ ടണ്‍ പച്ചമഞ്ഞള്‍ ആണ് വിളവ്. കോട്ടയം ജില്ലയില്‍ കൃഷിക്ക് ഉത്തമമാണ്.

 

Wayanad

ഹൈഡ് ഔട്ട്: പരിശോധന നടത്തി

കല്‍പ്പറ്റ: ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി "ഹൈഡ് ഔട്ട്'എന്ന പേരില്‍ എക്‌സൈസ് ഇന്‍റലിജന്‍സിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ലോഡ്ജുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ട് സ്‌പോട്ടുകള്‍ എന്നിവിടങ്ങളില്‍ രാസലഹരി വസ്തുക്കളുടെയും മറ്റും ഉപയോഗവും വില്‍പ്പനയും തടയുന്നതിന്‍റെ ഭാഗമായി പരിശോധന നടത്തി.

ബത്തേരി താലൂക്ക് പരിധിയില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സി. ഷാബു, എക്‌സൈസ് ഇന്‍റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്ത്, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ്, എക്‌സൈസ് ഇന്‍റലിജന്‍സിലെ പ്രിവന്‍റീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം.കെ. സുരേന്ദ്രന്‍, പ്രിവന്‍റീവ് ഓഫീസര്‍(ഗ്രേഡ്) എം.എ. രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, വി. സുധീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി.ആര്‍. രമ്യ, കെ.കെ. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

മാനന്തവാടി താലൂക്കില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ വി. രാജേഷ്, ഇഐ ആന്‍ഡ് ഐബിയിലെ അസി. ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്‍, റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍മാരായ ഇ. അനൂപ്, സി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.യു. ജോബിഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, അസി. ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ജി. അനില്‍കുമാര്‍, എക്‌സൈസ് ഇന്‍റലിജന്‍സിലെ അസി. ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സി.വി. ഹരിദാസ്, പ്രിവന്‍റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, കല്‍പ്പറ്റ റേഞ്ചിലെ വനിതാ സിവല്‍ എക്‌സൈസ് ഓഫീസര്‍ മുനീറ, ഇഐ ആന്‍ഡ് ഐബിയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ മുനീര്‍, കല്‍പ്പറ്റ റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ടി.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Wayanad

തെരഞ്ഞെടുപ്പുജോലി : പോലീസിന് വിട്ടുകൊടുത്ത വാഹനങ്ങളുടെ വാടക ഉടമകള്‍ക്ക് കിട്ടിയില്ല

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പോലീസിന് വിട്ടുകൊടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് വാടക കിട്ടിയില്ല. ജില്ലയില്‍ ടൂറിസ്റ്റ് ബസും ട്രാവലറും ഉള്‍പ്പെടെ 98 കോണ്‍ട്രാക്ട് കാരിയേജുകളാണ് പോലീസ് വാടകയ്ക്ക് എടുത്തത്. ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 10 വരെ ഇത്രയും വാഹനങ്ങള്‍ പോലീസാണ് ഉപയോഗിച്ചത്. വാടക ഇനത്തില്‍ ഏകദേശം ഒരു കോടി രൂപയാണ് ഉടമകള്‍ക്ക് ലഭിക്കാനുള്ളത്.

തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.ബി. രാജുകൃഷ്ണ, ഭാരവാഹികളായ സി. രാജീവന്‍, സനില്‍ ഐസക്, സി. അബ്ബാസ്, ഫാസില്‍, രാണിത്‌രാജ്, സി. അരുണ്‍, പി. അര്‍ഷാദ്, കെ.ഷമീര്‍, ഒ.വി. അഭിലാഷ്, പി.വി. ജിബിന്‍, പി.വി. വിനീഷ് എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ വാടക വൈകിയാലും ഡ്യൂട്ടി സമയം ഓടാനുള്ള ഇന്ധനം പോലീസ് ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഡീസലിനുള്ള തുക ഉടമകള്‍ സ്വന്തമായി കണ്ടത്തേണ്ടിവന്നു. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളാണ് ഉടമകള്‍ തെരഞ്ഞെടുപ്പ് ജോലിക്ക് വിട്ടുകൊടുത്തത്. വാടക കുടിശികയായതോടെ വാഹനങ്ങളുടെ മാസത്തവണ മുടങ്ങി.

വാടക ലഭിക്കാത്തത് തൊഴിലാളികളെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ശമ്പളവും ബാറ്റയും തീര്‍ത്തുകൊടുക്കാന്‍ ഉടമകളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. വാര്‍ഷിക ഇന്‍ഷ്വറന്‍സ് പ്രീമിയം, ആര്‍ടിഒ ടാക്‌സ്, ഫിറ്റ്‌നസ് പുതുക്കല്‍ എന്നിവയ്ക്കു പണം കണ്ടെത്താനാകാതെ ഉടമകളില്‍ ചിലര്‍ വാഹനങ്ങള്‍ ഷെഡില്‍ കയറ്റിയിരിക്കയാണ്.

സീസണിലെ മറ്റ് ഓട്ടങ്ങളെല്ലാം മാറ്റിവയ്പ്പിച്ചാണ് വാഹനങ്ങള്‍ പോലീസ് കൊണ്ടുപോയതെന്ന് ഉടമകള്‍ പറയുന്നു. ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക നൂലാമാലകളും ഫണ്ടിന്‍റെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വാടക വിതരണം വൈകിക്കുന്നത്. വാടക കുടിശിക അക്കൗണ്ടുകളില്‍ ഒറ്റത്തവണയായി ഉടന്‍ ലഭ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വായ്പാഗഡുക്കളുടെ തിരിച്ചടവ് മുടങ്ങിയ വാഹനങ്ങള്‍ക്കെതിരേ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

Wayanad

വീണ്ടും കന്നുകാലികളുടെ മേച്ചില്‍പ്പുറമായി പാടങ്ങളും വനാതിര്‍ത്തികളും

സുല്‍ത്താന്‍ ബത്തേരി: മഴ പെയ്ത് പച്ചപ്പണിഞ്ഞ പാടങ്ങളും വനാതിര്‍ത്തി പ്രദേശങ്ങളും വീണ്ടും കന്നുകാലികളുടെ മേച്ചില്‍പ്പുറമായി. തീറ്റ സമൃദ്ധമായി ലഭിക്കുന്നതിനാല്‍ പാടങ്ങളിലും മറ്റും കന്നുകാലികളെ മേയാന്‍ വിടുന്ന കര്‍ഷകര്‍ നിരവധി.

നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ, കല്ലൂര്‍, നമ്പിക്കൊല്ലി, ഇല്ലിച്ചോട് തുടങ്ങിയ പ്രദേശങ്ങളില്‍ വയലുകളിലും വനാതിര്‍ത്തിയിലും കന്നുകാലികള്‍ മേയുന്നതു കാണാം. പാടങ്ങളിലും പരിസരങ്ങളിലും പച്ചപ്പുല്ല് ധാരാളമായി വളര്‍ന്നതിനാല്‍ കന്നുകാലികളെ തീറ്റിപ്പോറ്റുന്നതിനുള്ള ചെലവില്‍ വലിയ കുറവ് വന്നതായി കര്‍ഷകര്‍ പറയുന്നു.

വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണ ഭീഷണി അതിജീവിച്ചാണ് കര്‍ഷകര്‍ കാലികളെ വളര്‍ത്തുന്നത്.

കാലികളെ കൂട്ടമായി മേയാന്‍ വിടുന്നത് അവയെ കാട്ടുമൃഗങ്ങള്‍ ആക്രമിക്കുന്നതിന് സാധ്യത കുറയ്ക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിക്കാവശ്യമായ കന്നുകാലികളുടെ വരവ് കുറഞ്ഞതോടെ നാടന്‍ കാലികള്‍ക്ക് വിപണിയില്‍ ഡിമാന്‍റ് വര്‍ധിച്ചിട്ടുണ്ട്.

Wayanad

ജോണ്‍ ജോസഫിനെ ആദരിച്ചു

പെരിക്കല്ലൂര്‍: വോളിബോള്‍ താരം ജോണ്‍ ജോസഫിനെ വോളി ക്ലബും പൗരസമിതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചും മെമന്‍റോ നല്‍കിയും ആദരിച്ചു. പൗരസമിതി പ്രസിഡന്‍റ് ജി.ജി. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വോളി ക്ലബ് പ്രസിഡന്‍റ് വി.വി. മനോജ്, സെക്രട്ടറി ജോയി ജോസഫ്, പൗരസമിതി സെക്രട്ടറി ജോഷി ജോണ്‍, ട്രഷറര്‍ ഡാമിന്‍ ജോസഫ്, ബിജു ജോസഫ്, മനോജ് ഉതുപ്പാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് പി.കെ. ജോണി, ഓട്ടോറിക്ഷ യൂണിയന്‍ പ്രതിനിധി വിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരണം നല്‍കി

പുല്‍പ്പള്ളി: എവിസി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗവും പൂര്‍വ വിദ്യാര്‍ഥിയുമായ ജോണ്‍ ജോസഫിന് സെന്‍റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം നല്‍കി. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു. മെമന്‍റോ കൈമാറ്റം അദ്ദേഹം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, പ്രിന്‍സിപ്പല്‍ എം.കെ. സാലി, പിടിഎ പ്രസിഡന്‍റ് സിദ്ദിഖ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍

മാനന്തവാടി: ഗവ.മെഡിക്കല്‍ കോളജിന്‍റെ പോരായ്മകള്‍ക്കും പ്രതിസന്ധികള്‍ക്കുമൊപ്പം അധികൃതരുടെ അവഗണനയ്ക്ക് ഇരയായി അമ്മത്തൊട്ടില്‍ സംവിധാനവും. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തുന്നതിനുമുമ്പ് സ്ഥാപിച്ച അമ്മത്തൊട്ടില്‍ നിലവില്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഇവിടെ ഉണ്ടായിരുന്ന "അമ്മത്തൊട്ടില്‍’ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡുപോലും കാണാനില്ല.

പ്രസവിച്ചശേഷം വിവിധ കാരണങ്ങളാല്‍ കുഞ്ഞിനെ വേണ്ടെന്നുവയ്ക്കുന്ന അമ്മമാരുണ്ട്. ഇവര്‍ക്ക് കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് അമ്മത്തൊട്ടില്‍. ഇതില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വവും സംരക്ഷണവും ശിശുക്ഷേമ സമിതിയാണ് ഏറ്റെടുക്കുന്നത്.

കുഞ്ഞുങ്ങളുടെ ജീവന്‍ തെരുവില്‍ പൊലിയാതിരിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച പദ്ധതിയാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥമൂലം പാഴായത്. അമ്മത്തൊട്ടില്‍ സംവിധാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉദാസീനതയുണ്ടായാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Wayanad

ബാവലി ചെക്ക്‌പോസ്റ്റില്‍ രാത്രികാല പരിശോധന പേരിനുമാത്രം : ലഹരിക്കടത്തുകാര്‍ക്ക് സൗകര്യമാകുന്നതായി ആക്ഷേപം

മാനന്തവാടി: സംസ്ഥാന അതിര്‍ത്തിയിലെ ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ രാത്രി പരിശോധന കാര്യക്ഷമമല്ലാത്തത് ലഹരിക്കടത്തുകാര്‍ക്ക് സൗകര്യമാകുന്നതായി ആക്ഷേപം. വൈകുന്നേരം ആറിനുശേഷം രാവിലെ വരെ ചെക്ക്‌പോസ്റ്റില്‍ പരിശോധന നാമമാത്രമാണ്. ഇത് ലഹരിക്കടത്തുകാര്‍ പ്രയോജനപ്പെടുത്തുകയാണെന്ന് ബാവലി നിവാസികള്‍ പറയുന്നു.

രാത്രി കര്‍ണാടക ഭാഗത്തുനിന്ന് ആഡംബര വാഹനങ്ങളിലും ബൈക്കുകളിലുമാണ് ലഹരിവസ്തുക്കള്‍ സുരക്ഷിതമായി അതിര്‍ത്തി കടത്തുന്നത്. കുറച്ചുകാലമായി അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചതായും നാട്ടുകാര്‍ പറയുന്നു. ചെക്ക്‌പോസ്റ്റ് കടത്തുന്ന ലഹരിവസ്തുക്കള്‍ അതിര്‍ത്തിക്കടുത്ത് ഗ്രാമങ്ങളിലാണ് ആദ്യം എത്തിക്കുന്നത്.

ഇവിടെനിന്നാണ് മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ലഹരി മാഫിയയുടെ കടന്നുകയറ്റം തടയാന്‍ ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും കര്‍ശനമായ പരിശോധന ഉറപ്പാക്കണമെന്നും അതിര്‍ത്തി റോഡുകളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ നിര്‍ദേശിച്ചു.

Wayanad

മൈലാടി ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യം

കല്‍പ്പറ്റ: നഗരസഭാപരിധിയിലെ മൈലാടി ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യം. ലോഡുകണക്കിന് മണ്ണാണ് ഇവിടെ കൂട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രധാന റോഡില്‍നിന്ന് അകലെയായതിനാല്‍ മണ്‍കൂന പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല. മണ്ണ് കൂട്ടിയതിനടുത്ത് നിരവധി വീട്ടുകാര്‍ താമസമുണ്ട്.

തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ മണ്ണ് കുതിര്‍ന്ന് താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടിയിട്ട മണ്ണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ കൂട്ടാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Wayanad

കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു: അത്ഭുതകരമായി കുടുംബം രക്ഷപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചിറമൂലയില്‍ കാട്ടാനശല്യം രൂക്ഷമായി. ജനവാസമേഖലയിലിറങ്ങിയ കാട്ടുകൊമ്പന്‍ പ്രദേശവാസിയായ തച്ചിറമ്പന്‍ അബുബക്കറിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് കുത്തിമറിച്ചിട്ടു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടുകൂടിയായിരുന്നു സംഭവം.

അബൂബക്കറിന്‍റെ കൃഷിയിടത്തിലെത്തിയ കാട്ടാന വീടിന് സമീപം നിന്ന തെങ്ങ് വീടിന് മുകളിലേക്ക് കുത്തിമറിച്ചിടുകയായിരുന്നു. തെങ്ങ് വീണ് ഓടും പട്ടികയും തകര്‍ന്ന് വീട്ടിനകത്തേയ്ക്ക് പതിച്ചു. വീട്ടുകാര്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേയ്ക്ക് ഒന്നും വീഴാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

ശബ്ദം കേട്ട് അബൂബക്കര്‍ പുറത്തേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് മുറ്റത്ത് ആന നിലയുറപ്പിച്ചത് കണ്ടത്. ഏതാനുംസമയംകൂടി മുറ്റത്ത് നിന്ന ശേഷം ആന കൃഷിയിടത്തിലേയ്ക്ക് നീങ്ങി. ഒരു മണിക്കൂറിന് ശേഷമാണ് വനത്തിലേയ്ക്ക് പിന്‍വാങ്ങിയത്. മുത്തങ്ങ മന്‍മഥമൂല ഉന്നതിയിലെ അര്‍ജുനന്‍റെ രണ്ട് തെങ്ങും കാട്ടാന നശിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാക്കം-കുറിച്ചിപ്പറ്റ റൂട്ടില്‍ കാട്ടാനശല്യം രൂക്ഷം

പുല്‍പ്പള്ളി: മാനന്തവാടി റോഡിലെ കുറിച്ചിപ്പറ്റ-പാക്കം റോഡില്‍ കാട്ടാനകള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വാഹനങ്ങള്‍ക്കുനേരെ കാട്ടാനക്കൂട്ടം ചീറിയടുക്കുന്നത് പതിവായതോടെ ഇതുവഴി ഇരുചക്രവാഹന യാത്രികർ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളില്‍ ആനശല്യം വര്‍ധിച്ചിട്ടും ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാര്‍ ആനയുടെ മുന്നില്‍നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വനപാതയില്‍ പതുങ്ങിനില്‍ക്കുന്ന ആനകള്‍ വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ ചീറിയടുക്കുന്നതിനാല്‍ യാത്രക്കാര്‍ ഭയപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും കാരണമാകുന്നുണ്ട്. ജനങ്ങള്‍ക്ക് ഭീഷണിയായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Wayanad

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : ‘ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം’

കല്‍പ്പറ്റ: ജില്ലയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിനു ശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

അടിക്കടി ദുരന്തങ്ങളുണ്ടാകുന്നതില്‍ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്താകണമെന്ന നിരീക്ഷണമാണ് മന്ത്രിസഭ വിലയിരുത്തിയത്. അപകടത്തെ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങളെ കൂടുതല്‍ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കെ.എം. ഷാജി പറഞ്ഞു.

തുരങ്കപാത അപകടം ഭരണകൂട നിര്‍മിത ആസൂത്രിത ദുരന്തമെന്ന്

കല്‍പ്പറ്റ: പശ്ചിമഘട്ട മലനിരകളുടെ ഭാഗവും ഡെക്കാണ്‍ പീഠഭൂമിയുടെ മുനമ്പുമായ വയനാടിന്‍റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്നതാണ് തുരങ്കപാത നിര്‍മാണമെന്ന് സിപിഐ-എംഎല്‍. കള്ളാടി-മീനാക്ഷിയില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തികളുടെ ആരംഭമുഖത്തുതന്നെ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ സാധാരണ മനുഷ്യരുടെ ജീവിതം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ ഭരണകൂട നിര്‍മിത ആസൂത്രിത ദുരന്തത്തില്‍ നിന്ന് സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.

മനുഷ്യരുടേയും വന്യജീവികളുടേയും ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന, പശ്ചിമഘട്ട മലനിരകളെ നശിപ്പിക്കുന്ന, പരമ്പരാഗത കൃഷികള്‍ ഇല്ലാതാക്കുന്ന തുരങ്കപാത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. തുരങ്കപാത ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം വീതം നഷ്ടപരിഹാരവും അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കണം. തുരങ്ക നിര്‍മിതിയുടെ ആദ്യ ഇരകളായിക്കൊണ്ടിരിക്കുന്ന പ്രദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉടന്‍ ഉറപ്പുവരുത്തണം.

ചുരം വികസന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടത്തുക, ചിപ്പിലിത്തോട് -തുഷാരഗിരി ബദല്‍പാത യാഥാര്‍ഥ്യമാക്കുക, വടുവന്‍ചാല്‍-പരപ്പന്‍പാറ-മുണ്ടേരി- നിലമ്പൂര്‍ റോഡ് നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിപിഐ-എംഎല്‍ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 19ന് കല്‍പ്പറ്റയില്‍ സിപിഐ-എംഎല്‍ സെമിനാര്‍ നടത്തും.

‘തുരങ്കപാത തുടര്‍നിര്‍മാണം വിദഗ്ധ പഠനത്തിനുശേഷം നടത്തണം’

സുല്‍ത്താന്‍ ബത്തേരി: തുരങ്കപാത തുടര്‍നിര്‍മാണം ഭൗമ, സാങ്കേതിക, പരിസ്ഥിതി ആഘാത പഠനങ്ങള്‍ വീണ്ടും നടത്തിയശേഷമാകണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. തുരങ്കപാത നിര്‍മാണ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍പ്പെടുന്നതല്ലെന്ന്

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതും സംസ്ഥാനതല വിദഗ്ധ സമിതിയുടെ അനുമതിയും അന്വേഷണ വിധേയമാക്കുക, താമരശേരി ചുരം ബദല്‍പാതകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മിറ്റി ഉന്നയിച്ചു.
അമ്പലവയലില്‍ കര്‍ഷക സെമിനാറും കല്‍പ്പറ്റയില്‍ ജില്ലാ പ്രതിനിധി സമ്മേളനവും നടത്താനും കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പ്രധാനമന്ത്രിക്ക് 1,000 ഇ മെയില്‍ സന്ദേശം അയയ്ക്കാനും തീരുമാനിച്ചു. പ്രസിഡന്‍റ് വി. അസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലത്തീഫ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു.

ഹംസ ഹാജി കല്ലിടുമ്പന്‍, മായന്‍ മുതിര, ടി.പി. അഹമ്മദ് കോയ, കെ.ടി. കുഞ്ഞബ്ദുള്ള, അലവി വടക്കേതില്‍, സയ്യിദ് കാസിം ഹാജി, സലിം കേളോത്ത്, ഷംസുദ്ദീന്‍ ബിദര്‍ക്കാട്, ഇബ്രാഹിം തൈത്തൊടി, കെ.എം. അസൈനാര്‍, പി.കെ. മൊയ്തീന്‍കുട്ടി, സെക്രട്ടറി പി.കെ. അബ്ദുള്‍ അസീസ്, എന്‍.എ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

‘ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണം’

കല്‍പ്പറ്റ: പ്രകൃതിദുരന്ത സാധ്യതയുള്ള മുണ്ടക്കൈ, ചുരല്‍മല,അട്ടമല, പുത്തുമല, കള്ളാടി പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ടിയുസിഐ(ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ)ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കള്ളാടി-മീനാക്ഷി പാലം മണ്ണിടിച്ചില്‍ ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ നിയമനടപടി സ്വീകരിക്കുക, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കുക, ചിപ്പിലിത്തോട്-തളിപ്പുഴ താമരശേരി ചുരം ബൈപാസ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

പ്രസിഡന്‍റ് കെ.ജി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സുനില്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിജി ലാലിച്ചന്‍, വി.ജെ. ഷാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

ദുരന്ത പ്രതിരോധം: "ജീവന' സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി

വൈത്തിരി: മഴക്കാല ദുരന്ത പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നതിന് വൈത്തിരി, പൊഴുതന, മേപ്പാടി പഞ്ചായത്തുകള്‍ക്ക് കോഴിക്കോട് അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ജീവന സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി. കാരിത്താസ് ഇന്ത്യ, കെഎസ്എസ്എഫ് എന്നിവയുടെ സഹകരണത്തോടെ ഹെല്‍മറ്റ്, റിഫ്‌ളക്റ്റീവ് ജാക്കറ്റ്, റെയിന്‍കോട്ട്, കൈയുറകള്‍, ഗം ബൂട്ട്, കുട, കയര്‍,

ടാര്‍പോളിന്‍ ഷീറ്റ്, ടോര്‍ച്ച്, ഹെഡ് ലാമ്പ്, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മെഡിക്കല്‍ കിറ്റ്, ഹാന്‍ഡ് സാനിറ്റൈസര്‍, ഫോള്‍ഡിംഗ് സ്‌ട്രെച്ചര്‍, മെഗാഫോണ്‍, വിസില്‍, ചെയിന്‍സോ, ഐസ് ബോക്‌സ്, ഹാന്‍ഡ് സോ, ഫയര്‍ എക്സ്റ്റിംഗ്ഷര്‍, മാസ്‌ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഉപകരണങ്ങളുടെ 15 സെറ്റാണ് മൂന്ന് പഞ്ചായത്തുകള്‍ക്കും നല്‍കിയത്.

സെന്‍റ് ജോസഫ്‌സ് പള്ളി ഹാളില്‍ ഫാ. ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ദുരന്ത സാഹചര്യങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉപകരണങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വൈത്തിരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി ജോസ്, ആര്‍ആര്‍ടി അംഗം ബെന്നി, സാബു എന്നിവര്‍ പ്രസംഗിച്ചു.

Wayanad

എംഎല്‍എയുടെ ഇടപ്പെടല്‍ ഫലം കണ്ടു; വയനാട് മെഡിക്കല്‍ കോളജില്‍ ഡ്രൈയര്‍ സംവിധാനം സജ്ജമായി

മാനന്തവാടി: എംഎല്‍എ യുടെ ഇടപ്പെടലില്‍ വയനാട് ഗവ.മെഡിക്കല്‍ കോളജില്‍ ഡ്രൈയര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. നാല് വര്‍ഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഉപകരണം പ്രവര്‍ത്തനസജ്ജമായത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സഹായകമായി. 2021 ലാണ് നാലര ലക്ഷത്തോളം രൂപ ചെലവഴിച്ച് ആര്‍ടിഡി 60 മോഡലിലുള്ള ടമ്പിള്‍ ഡ്രൈയര്‍ മെഷീന്‍ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെ വാര്‍ഡുകള്‍, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള ബെഡ് ഷീറ്റുകള്‍, തലയിണ കവറുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍, സര്‍ജറി വാര്‍ഡ് എന്നിവിടങ്ങളിലേക്കുള്ള തുണികള്‍ അണുവിമുക്തമാക്കുന്നതിന് മുന്നോടിയായുള്ള ഉണക്കല്‍ എന്നിവയാണ് ഡ്രൈയര്‍ മെഷീന്‍ കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ഉപകരണം പ്രവര്‍ത്തിക്കാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു ലോണ്‍ട്രിയില്‍ അലക്കിയെടുക്കുന്ന തുണികള്‍ അയയില്‍ വിരിച്ചാണ് ഉണക്കിയിരുന്നത്. ഇത് കാലതാമസം സൃഷ്ടിക്കുന്നതോടൊപ്പം വൃത്തിഹീനമായ തുണികള്‍ ഉപയോഗിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ചിട്ടും ഉപയോഗിക്കാതെ ഇട്ടിരുന്ന ഉപകരണങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉഷാ വിജയന്‍ എംഎല്‍എ ആശുപത്രിയിലെത്തി മെഷിനറികള്‍ കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയുണ്ടായത്. മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം എംഎല്‍എ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സി.കെ. ജീവന്‍ ലാല്‍, നഴ്‌സിംഗ് സൂപ്രണ്ട് ബിനി രാജു, ബയോ മെഡിക്കല്‍ എന്‍ജിനിയര്‍ ഐശ്വര്യ, സെക്യൂരിറ്റി ചീഫ് പി.വി. ഷിബു എന്നിവര്‍ സംബന്ധിച്ചു.

Wayanad

കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചു : ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കുടിയേറ്റ മേഖല

പുല്‍പ്പള്ളി: കബനി നദിക്ക് കുറുകെ കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതോടെ പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കുടിയേറ്റ മേഖല.

ബൈരക്കുപ്പ പാലം നിര്‍മിക്കുന്നതിനായി 40 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചെന്ന് ഡല്‍ഹിയില്‍ കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയുമായുളള കുടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് വ്യക്തമാക്കിയത്.

കര്‍ണാടക സര്‍ക്കാരില്‍ നിന്ന് എന്‍ഒസി വാങ്ങി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മൂന്ന് മാസത്തിനകം പാലം നിര്‍മിക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കാമെന്നും നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. കബനി നദിക്ക് കുറുകെ പാലവും അപ്രാച്ച് റോഡും നിര്‍മിക്കുന്നതിന് വേണ്ടിയാണ് 40 കോടി രൂപ. കബനി നദിക്ക് കുറുകെ 160 മീറ്റര്‍ നീളത്തിലാണ് പാലം വിഭാവനം ചെയ്തിട്ടുള്ളത്. പ്രിയങ്ക ഗാന്ധി എംപിക്ക് പദ്ധതിയോടുള്ള പ്രത്യേക താത്പര്യമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിന് വേഗം കൂട്ടിയത്.

ബൈരക്കുപ്പ പാലത്തിന്‍റെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാലം യഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ ഇടപ്പെടല്‍ വേഗത്തിലാക്കണമെന്ന ആവശ്യമുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി പി.കെ. ബഷീര്‍ കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയിരുന്നു.

പെരിക്കല്ലൂര്‍ സെന്‍റ് തോമസ് ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുക്കാലായില്‍ പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള-കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ക്കും പ്രിയങ്ക ഗാന്ധി എംപിക്കും നിരന്തരമായി നിവേദനം നല്‍കുകയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ കൂട്ടായ പരിശ്രമവും നടപടികള്‍ക്കുപിന്നിലുണ്ട്. പ്രിയങ്ക ഗാന്ധി എംപി രണ്ട് മാസം മുമ്പ് പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന പെരിക്കല്ലൂര്‍ കടവ് സന്ദര്‍ശിച്ചിരുന്നു.

Wayanad

മരം വീണ് തകര്‍ന്ന വീട് നന്നാക്കാതെ കരാറുകാരന്‍ മുങ്ങി : മൂന്നംഗ ഗോത്ര കുടുംബം കഴിയുന്നത് പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍

സുല്‍ത്താന്‍ ബത്തേരി: മരംവീണ് തകര്‍ന്ന വീട് വാസയോഗ്യമാക്കാതെ കരാറുകാരന്‍ മുങ്ങിയതോടെ മൂന്നംഗ ഗോത്രകുടുംബം കഴിയുന്നത് പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍. ബത്തേരി കൈവട്ടമൂല മണല്‍വയല്‍ കാട്ടുനായ്ക്ക ഉന്നതിയിലെ അജിതയും കുടുംബവുമാണ് നാല് വര്‍ഷത്തിലേറെയായി കൂരയ്ക്കുള്ളില്‍ ദുരിതജീവിതം നയിക്കുന്നത്. 2022 ലാണ് അജിതയുടെ വീടിനുസമീപം നിന്ന വന്‍മരം കടപഴുകി വീടിനുമുകളിലേക്ക് വീണത്. ഇതിന്‍റെ ആഘാതത്തില്‍ മേല്‍ക്കൂരയ്ക്ക് വിള്ളല്‍ സംഭവിക്കുകയും അടുക്കളയും ശൗചാലയവും തകരുകയും ചെയ്തു.

ഇതോടെ കുടുംബത്തിന് വീടിനുള്ളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായി. വീട് നന്നാക്കാന്‍ ട്രൈബല്‍ വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചു. പിന്നീട് ഈ തുക പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് ജനപ്രതിനിധിയുടെ മുമ്പാകെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്ത് കരാറുകാരന്‍ മുങ്ങുകയായിരുന്നു. ഇതോടെ കുടുംബത്തിന്‍റെ ജീവിതം സമീപത്തെ പൊളിച്ച വീടിന്‍റെ തറയില്‍ കെട്ടിയുയര്‍ത്തിയ പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലായി.

ഇവിടെയാണ് അജിതയും ഭര്‍ത്താവ് ഷിബുവും മകന്‍ ആദിത്യനും കഴിഞ്ഞുകൂടുന്നത്. വന്യജീവികള്‍ വിഹരിക്കുന്ന വനത്തിനോട് ചേര്‍ന്ന് യാതൊരുസുരക്ഷിതത്വവുമില്ലാതെയാണ് ഈ കുടുംബം കഴിയുന്നത്. നിരവധിതവണ കരാറുകാരനെ ജനപ്രതിനിധികളും കുടുംബവും ട്രൈബല്‍വകുപ്പും ബന്ധപ്പെട്ടിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാരാറുകാരന്‍ തയാറായിട്ടില്ല. ട്രൈബല്‍, തദ്ദേശവകുപ്പുകള്‍ അടിയന്തരമായി ഇടപെടല്‍ നടത്തി വീട് വാസയോഗ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

Wayanad

ജില്ലയില്‍ ഇന്നും ശക്തമായ കാറ്റിന് സാധ്യത

കല്‍പ്പറ്റ: ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ മഴയും കാറ്റും ഉള്ള സമയങ്ങളില്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വീട്ടുവളപ്പുകളിലെ അപകടസാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും വേണം. ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ അവ മുന്‍കരുതലായി ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം.

കാറ്റ് ശക്തമാകുമ്പോള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്‍ക്കുന്നതും വീടുകളുടെ ടെറസുകളില്‍ തുടരുന്നതും ഒഴിവാക്കണം. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടിവീഴാന്‍ സാധ്യത കൂടുതലാണ്. ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കെഎസ്ഇബിയുടെ 1912 കണ്‍ട്രോള്‍ റൂമിലോ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ 1077 കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. പൊതുജനങ്ങള്‍ സ്വമേധയാ വൈദ്യുതി അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പത്രം, പാല്‍ വിതരണക്കാര്‍ ഉള്‍പ്പെടെ അതിരാവിലെ ജോലിക്കിറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകളിലൂടെയോ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലൂടെയോ സഞ്ചരിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം.

കൃഷിയിടങ്ങളിലേക്കും നിര്‍മാണ ജോലികളിലേക്കും പോകുന്നവര്‍ വൈദ്യുതി ലൈനുകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടാവൂ. ശക്തമായ കാറ്റും മഴയും തുടരുന്നസാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Wayanad

നബാര്‍ഡ് കേരള റീജണല്‍ ടീം  സന്ദര്‍ശനം നടത്തി

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തിരുനെല്ലി പഞ്ചായത്തില്‍ മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശത്ത് നടപ്പാക്കിവന്നിരുന്ന നബാര്‍ഡ് നീരുറവ സംരക്ഷണ പദ്ധതിയുടെ അവസാനഘട്ടം വിലയിരുത്തലിനായി നബാര്‍ഡ് കേരള റീജണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് മാനേജര്‍ നിഖില്‍ ഗൈക്വാഡ്, കണ്‍സല്‍ട്ടന്‍റ് പി. ശ്രീ ബാലാജി എന്നിവര്‍ നീര്‍ത്തട പ്രദേശത്ത് സന്ദര്‍ശനം നടത്തി.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച, രേഖകളുടെ പരിശോധന എന്നിവ നടത്തി. നീര്‍ത്തട പ്രദേശത്ത് നടപ്പാക്കിയ നീരുറവ സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, ചെക്ക് ഡാം നിര്‍മാണം, ജൈവ വള നിര്‍മാണം, ചെറുകിട ജലസേചനം, കുളം നവീകരണം, മുട്ടക്കോഴി വളര്‍ത്തല്‍, മണ്ണ് കയ്യാല നിര്‍മാണം, കല്ല് കയ്യാല നിര്‍മാണം, നീര്‍ക്കുഴി നിര്‍മാണം തുടങ്ങിയ പദ്ധതി പ്രവര്‍ത്തങ്ങള്‍ നേരിട്ട് വിലയിരുത്തി.

സന്ദര്‍ശനത്തിന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത്, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ പി. സുനില്‍കുമാര്‍, ചന്ദ്രിക സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Wayanad

മാലിന്യം ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്നത് ദുരിതമാകുന്നു

സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ നിന്നുള്ള മാലിന്യം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. സത്രംകുന്ന് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് മാലിന്യത്തിന്‍റെ ദുരിതംപേറുന്നത്. ബത്തേരി ടൗണില്‍ നിന്ന് സത്രംകുന്ന് വഴിപോകുന്ന ഡ്രെയിനേജിലൂടെയാണ് മാലിന്യങ്ങള്‍ ഒഴുകുന്നത്. സ്ലാബിടാത്ത ഡ്രെയിനേജ് കടന്നുപോകുന്ന പ്രദേശത്തെ കുടുംബങ്ങളാണ് മാലിന്യം കാരണം ദുരിതത്തിലായിരിക്കുന്നത്. സെപ്റ്റിക് മാലിന്യമടക്കം ഇതിലൂടെ ഒഴുക്കുന്നുണ്ടെന്നും രൂക്ഷമായ ദുര്‍ഗന്ധവും കൊതുകുശല്യവും കാരണം പ്രദേശത്ത് താമസിക്കാനാകുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഡ്രെയിനേജ് സ്ലാബിട്ട് മൂടണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് ആരോപണം. സ്ലാബിടാനായി ഫണ്ട് വകയിരുത്തി കരാറായെങ്കിലും പ്രവൃത്തിനടക്കാത്തതാണ് നിലവിലെ ദുരിതത്തിന് കാരണമെന്നും സ്വന്തം നിലയില്‍ ഡ്രെയ്‌നേജ് സ്ലാബിടേണ്ട ഗതികേടിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട് ചെയ്ത പ്രദേശംകൂടിയാണിവിടം.

എന്നിട്ടും നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തതില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങളില്‍ നിന്നുയരുന്നത്.

Wayanad

മഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞു; സമീപത്തെ വീടിനു ഭീഷണി

മാനന്തവാടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ സ്‌കൂളിന്‍റെ മതിലിടിഞ്ഞു. കുറുക്കന്‍മൂല ഗവ. എല്‍പി സ്‌കൂളിന്‍റെ മതിലാണ് ഇടിഞ്ഞ് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പതിച്ചത്.

കരിങ്കല്ലുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച മതിലാണിത്. മറ്റപ്പള്ളില്‍ രമയുടെ സ്ഥലത്തുകൂടിയുള്ള റോഡിലേക്കാണ് ഇളകിയ കരിങ്കല്ലുകള്‍ വീണത്. കഴിഞ്ഞദിവസം രാവിലെ ഏഴോടെയായിരുന്നു സംഭവം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നു മീറ്ററോളം ഉയരത്തില്‍ മതില്‍ നിര്‍മിച്ചതെന്ന് രമയുടെ ഭര്‍ത്താവ് ജോസഫ് പറഞ്ഞു.

മതില്‍ പുനര്‍നിര്‍മിച്ച് വീടിനു സുരക്ഷയൊരുക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. മതിലിനോടു ചേര്‍ന്ന് വലിയ മുളങ്കൂട്ടവും സ്‌കൂള്‍ കോമ്പൗണ്ടിലുണ്ട്.

ഇതുംകൂടി ഇടിഞ്ഞാല്‍ വീടിന്‍റെ മുകളിലേക്കാണ് പതിക്കുകയെന്നതിനാല്‍ പേടിയോടെയാണ് കഴിയുന്നതെന്നും ജോസഫ് പറഞ്ഞു. മതില്‍ പൊളിച്ചുമാറ്റി സുരക്ഷയൊരുക്കണമെന്നും കല്ലുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജോസഫ് മാനന്തവാടി നഗരസഭാ ഓഫീസില്‍ പരാതി നല്‍കി.

Wayanad

ചീരാലില്‍ വീണ്ടും കടുവാസാന്നിധ്യം; ഭീതി ഒഴിയാതെ നാട്ടുകാര്‍

സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. ചീരാല്‍ കല്ലിങ്കരം അക്കംവയല്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. തുടര്‍ച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന മേഖലയായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
പാലെടുക്കാനായി സമീപത്തെ വീട്ടിലേക്ക് എത്തിയ കട്ടാശേരി കുര്യാച്ചനാണ് ആദ്യം കടുവയെ കണ്ടത്.

കാട്ടിലേക്ക് നീങ്ങുന്ന കടുവയെ കണ്ട അദ്ദേഹം ബഹളംവച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസിയും ക്ഷീരകര്‍ഷകനുമായ ചള്ളാട്ട് വല്‍സന്‍ സ്ഥലത്തെത്തിയെങ്കിലും കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നു.

വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചീരാല്‍, നമ്പ്യാര്‍കുന്ന്, കൊഴുവണ, കല്ലിങ്കരം തുടങ്ങിയ പ്രദേശങ്ങളില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യം സ്ഥിരമാകുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുമൂലം സന്ധ്യാസമയത്തിനുശേഷം പുറത്തിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ്.

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കണമെന്നും കാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് കടുവയുടെ സഞ്ചാരപാത കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ കൂടുവച്ച് കടുവയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Wayanad

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം : വയനാട്ടില്‍ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു

സുല്‍ത്താന്‍ ബത്തേരി: മേപ്പാടിക്ക് സമീപം തുരങ്കനിര്‍മാണം നടക്കുന്ന കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവ്.

കാലവര്‍ഷം ആരംഭിച്ചതോടെ മഴയും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വലിയ തോതില്‍ സഞ്ചാരികള്‍ ജില്ലയിലേക്ക് എത്തിയിരുന്നെങ്കിലും ദുരന്തവാര്‍ത്തയ്ക്ക് പിന്നാലെ ഹോട്ടല്‍ ബുക്കിംഗുകളും യാത്രാപദ്ധതികളും വ്യാപകമായി റദ്ദാക്കപ്പെടുകയാണ്.ഈ മാസം ഏഴിന് രാവിലെ മേപ്പാടിയിലെ തുരങ്കനിര്‍മാണ സ്ഥലമായ മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലാണ് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചത്.

അപകടത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്ക വര്‍ധിച്ചതോടെ നിരവധി സഞ്ചാരികള്‍ യാത്ര മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. ബത്തേരി, കല്‍പ്പറ്റ, മേപ്പാടി, അമ്പലവയല്‍, പൂക്കോട്, എടയ്ക്കല്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗണുകളിലും പതിവ് സീസണുകളിലെ തിരക്ക് ഇപ്പോള്‍ കാണാനില്ല. മുത്തങ്ങ, തോല്‍പ്പെട്ടി, പാട്ടവയല്‍ എന്നിവിടങ്ങളിലൂടെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയപാത വഴി എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും സഞ്ചാരികളുടെ ആശങ്ക വര്‍ധിപ്പിച്ചു. ജില്ലയില്‍ തുടര്‍ച്ചയായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെടുന്നതും യാത്രകള്‍ക്ക് തിരിച്ചടിയായതായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുറികളുടെ മുന്‍കൂര്‍ ബുക്കിംഗുകള്‍ റദ്ദാക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. പല സ്ഥാപനങ്ങളിലും ഒക്യുപന്‍സി നിരക്ക് ഗണ്യമായി കുറഞ്ഞതോടെ തൊഴിലാളികളെയും ചെറുകിട ടൂറിസം സംരംഭകരെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ജീപ്പ് സഫാരി, ഗൈഡ് സേവനം, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെയും സഞ്ചാരികളുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലവര്‍ഷ ടൂറിസത്തെ ആശ്രയിച്ച് വലിയ പ്രതീക്ഷയിലായിരുന്ന ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കള്ളാടി ദുരന്തവും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായിരിക്കുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുകയും സഞ്ചാരികളുടെ വിശ്വസം തിരിച്ചുപിടിക്കാനാകുകയും ചെയ്താല്‍ മാത്രമേ മേഖലയ്ക്ക് ആശ്വാസമാകൂവെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

വയനാട് പ്രകൃതി സംരക്ഷണ സമിതി സത്യഗ്രഹം നടത്തി

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്ഥിതി സാംസ്‌കാരിക മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ സിവില്‍ സ്‌റ്റേഷനു മുന്നില്‍ സത്യഗ്രഹം നടത്തി.

കള്ളാടിതുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്‍റെ ഉത്തരവാദിയായ കരാര്‍ കമ്പനിക്കെതിരേ കേസെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക, മതിയായ വിദഗ്ദ പഠനം നടത്താതെയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്ന് തെറ്റായ വിവരം നല്‍കി തെറ്റിദ്ധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുന്‍സര്‍ക്കാരിന്‍റെ ചെയ്തികള്‍ സമഗ്രമായി അന്വേഷിക്കണമെന്നും സത്യഗ്രഹികള്‍ ആവശ്യപ്പെട്ടു.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്‍റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ച്ചയായി നടക്കുന്ന അതീവ ദുര്‍ബലമായ പ്രദേശത്താണ് തുരങ്കമുണ്ടാക്കുന്നതെന്നും സമീപവര്‍ഷങ്ങളില്‍ മൂന്ന് ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്തിന്‍റെ സമീപത്താണ് തുരങ്കം നിര്‍മിക്കുന്നത് എന്നതിനാലും കര്‍ക്കശമായ 20 ഉപാധികള്‍ നിര്‍ദേശിച്ചാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി തുരങ്ക നിര്‍മാണത്തിന് അനുമതി നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ സമിതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നേടിയ പരിസ്ഥിതി അനുമതിയെക്കറിച്ചും തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
പല സംസ്ഥാനത്തും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിക്ക് നിര്‍ദേശിച്ച 60 മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നുപോലും സര്‍ക്കാരോ കമ്പനിയോ പാലിച്ചിട്ടില്ല.

തുരങ്കനിര്‍മിതിയില്‍ പാറ സ്‌ഫോടനം നടത്തരുതെന്ന് വിലക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് പാറ പൊട്ടിക്കാനുളള സ്‌ഫോടനത്തിന്‍റെ ബട്ടണമര്‍ത്തിക്കൊണ്ടാണ്. ഇത്തരം നിയമലംഘനത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.

വയനാട് പ്രകൃതിസംരക്ഷണ സമിതി നല്‍കിയ പരാതി സംസ്ഥാനപരിസ്ഥിതി ആഘാത സമിതിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തള്ളിക്കളഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍റെയും കരാര്‍ കമ്പനിയുടെും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ ഹര്‍ജ്ജികള്‍ തള്ളിയതിലും ദുരൂഹതയുണ്ട്. ഇപ്പോള്‍ സംഭവിച്ചത് പ്രകൃതിയുടെ ചെറിയ സൂചനയും താക്കീതുമാണ്. ടണലിന്‍റെ പ്രവൃത്തി തുടര്‍ന്നാല്‍ ഭയാനകമായ ദുരന്തങ്ങള്‍ ഇനിയുമുണ്ടാകും. വയനാട്ടിലെ ചുരം റോഡുകളില്‍ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന്ന് ഈ തുരങ്കം പരിഹാരമല്ല.

വയനാടിന്‍റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തിന്‍റെ സുസ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന തുരങ്കപദ്ധതി ശാശ്വതമായി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സാം പി. മാത്യു, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, ഡോ. പി.ജി. ഹരി, സുനില്‍ ജോസഫ്, പി.കെ. ഭഗത്ത്, എം. ഗംഗാധരന്‍, എം.കെ. ഷിബു, ടി. ശിവരാജ്, ബി.ജി. ലാലിച്ചന്‍, അബു പൂക്കോട്, പി.ജി. ലത, എം. ബാബുരാജ്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad

വാഗ്ദാനം പാലിക്കപ്പെട്ടില്ല: ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിക്കാര്‍ ഇത്തവണയും ദുരിതാശ്വാസ ക്യാമ്പില്‍

സുല്‍ത്താന്‍ ബത്തേരി: വര്‍ഷാവര്‍ഷം വെള്ളംകയറുമ്പോള്‍ ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിക്കാര്‍ക്ക് അധികൃതര്‍ നല്‍കുന്ന വാക്ക് പാലിക്കപ്പെട്ടില്ല. ഇതോടെ ഉന്നതിയില്‍ വെള്ളംകയറിയതോടെ ഇത്തവണയും ക്യാമ്പിലേക്ക് മാറേണ്ടിവന്നു.

ഉന്നതിയിലെ ഒമ്പത് കുടുംബങ്ങളാണ് കല്ലിങ്കര ഗവ. യുപി സകൂളിലെ ക്യാമ്പിലേക്ക് മാറിയത്. കഴിഞ്ഞദിവസം ശക്തമായ മഴപെയ്തതോടെ ഉന്നതിക്ക് സമീപത്തെ വെള്ളച്ചാല്‍ തോട് കരകവിഞ്ഞ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് അധികൃതരെത്തി മാറ്റിയത്. 31പേരാണ് ക്യാമ്പില്‍ കഴിയുന്നത്. മുന്‍വര്‍ഷങ്ങളിലും മഴക്കാലങ്ങളില്‍ പലതവണ ഇവര്‍ക്ക് ക്യാമ്പിലേക്ക് മാറേണ്ടിവന്നിട്ടുണ്ട്.

ഇനി എത്രതവണ മാറേണ്ടിവരുമെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പുനരധിവാസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍വര്‍ഷം ഉന്നതിയില്‍ വെള്ളംകയറിയപ്പോള്‍ കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറാന്‍ ആദ്യം തയാറായിരുന്നില്ല. അന്നുതന്നെ ഇവര്‍ക്ക് ഈ മഴക്കാലമാകുമ്പോഴേക്കും സ്ഥലംകണ്ടെത്തി വീടുംവച്ച് പുനരധിവാസം ഉറപ്പാക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ അത് വാക്കായി മാത്രം അവസാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം വെള്ളംകയറിയപ്പോള്‍ ഉന്നതിയിലെ കുടുംബങ്ങള്‍ ആദ്യം ക്യാമ്പിലേക്ക് മാറാന്‍ കൂട്ടാക്കിയിരുന്നില്ല.

പിന്നീട് നെന്‍മേനി പഞ്ചായത്ത് അധികൃതരും പോലീസും റവന്യുവകുപ്പും ട്രൈബല്‍ വകുപ്പ് അധികാരികളും മണിക്കൂറുകളോളും സംസാരിച്ചതിന് ശേഷമാണ് കല്ലിങ്കര സ്‌കൂളിലേക്ക് കുടുംബങ്ങള്‍ മാറാന്‍ തയാറായത്. ഇനി വെള്ളമിറങ്ങിയാലും ഉന്നതിയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഉന്നതിക്കാര്‍. കഴിഞ്ഞതവണ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപെടണമെന്ന ആവശ്യമാണ് ഉന്നതിക്കാര്‍ ഉന്നയിക്കുന്നത്.

Wayanad

കാലാവസ്ഥ നിരീക്ഷണത്തിനുള്ള റഡാര്‍ നിർമാണം പൂര്‍ത്തിയാക്കണമെന്ന്

പുല്‍പ്പള്ളി: വടക്കന്‍ കേരളത്തിലെ ആദ്യ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള റഡാര്‍ നിര്‍മാണം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി പഴശിരാജാ കോളജ് ക്യാമ്പസിനോട് ചേര്‍ന്നാണ് റഡാര്‍ സ്‌റ്റേഷന്‍.

തത്സമയ കാലാവസ്ഥ നിരീക്ഷണത്തിനുള്ള എക്‌സ് ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാറാണിവിടെ സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ക്ക് പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും റഡാറിന്‍റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ ഏപ്രില്‍ അവസാനത്തോടെ റഡാര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നായിരുന്നു വിവരം. ബംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് റഡാര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നത്.

എക്‌സ്ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാര്‍ ഉപയോഗിച്ച് 100 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള നിരീക്ഷണം സാധ്യമാകും. മഴമേഘങ്ങളുടെ നീക്കം, വ്യാപ്തി, ജലകണങ്ങളുടെ അളവ്, ലഭിക്കുന്ന മഴയുടെ അളവ് തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ റഡാറില്‍ ലഭ്യമാകും.

അടുത്ത രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ നടക്കുന്ന അതിതീവ്രമഴയടക്കമുള്ള കാലാവസ്ഥയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഈ റഡാര്‍ സംവിധാനത്തിന് കഴിയുമെന്നതാണ് പ്രത്യേകത. അതിതീവ്രമഴ പോലുള്ള പ്രകൃതി ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഈ സംവിധാനം ഉപകരിക്കും.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം വലിയ ആശങ്കയ്ക്ക് ഇടവരുത്തിയിരുന്നു. കാറ്റിന്‍റെ ദിശയും മഴമേഘങ്ങളുടെ സാന്നിധ്യവും നിരീക്ഷിച്ചു മുന്നറിയിപ്പു നല്‍കാനുള്ള റഡാര്‍ സ്‌റ്റേഷന്‍ വടക്കന്‍ കേരളത്തില്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.

നിലവില്‍ തിരുവനന്തപുരത്തേയും കൊച്ചിയിലെയും റഡാര്‍ ഉപയോഗിച്ചാണ് സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം. റഡാര്‍ സ്‌റ്റേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Wayanad

വയനാട് ടൗണ്‍ഷിപ്പ് : കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ സാങ്കേതിക സമിതി നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില്‍ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ സമിതി നിര്‍ദേശിച്ചു.

സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മിച്ച റോഡും ക്ലസ്റ്ററിന്‍റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്‍ശിച്ചു.

മണ്ണ് ലെവല്‍ ചെയ്തതിന്‍റെ മുകളില്‍ ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് എത്തിക്കുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന്‍ യുഎല്‍സിസി, കിഫ്‌കോണ്‍ അധികൃതര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. ജില്ലയില്‍ മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ അഞ്ച് ഇ ക്ലസ്റ്ററിന്‍റെ താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.

കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് ലെവല്‍ ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന്‍ മണ്ണും അടിയന്തിരമായി നീക്കം ചെയ്യും.

ശേഷിക്കുന്ന മണ്ണ് സ്‌റ്റെപ്പ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പിലേക്ക് താത്ക്കാലികമായി നിര്‍മിച്ച റോഡിന് സമീപം തോടിന്‍റെ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രസ്തുത സ്ഥലത്ത് നിന്നും റവന്യു സംഘം കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിക്കുന്നതിനുള്ള അടിയന്തര നടപടി കിഫ്‌കോണിന്‍റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു.

ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ.ഒ. അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ പി.സി. മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്‍ജു മോന്‍, ടൗണ്‍ പ്ലാനര്‍ രഞ്ചിത്ത്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ സെബാസ്റ്റ്യന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Wayanad

ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു. പാട്ടുകുര്‍ബാനയില്‍ വികാരി ഫാ. ബിനു പൈനുങ്കല്‍ കാര്‍മികനായി.

ആഘോഷം ഉദ്ഘാടനം സിഎംഎല്‍ ശാഖാ ഡയറക്ടര്‍ ഫാ. ബിനു പി. ജോസഫ് നിര്‍വഹിച്ചു. മിഷന്‍ ലീഗ് ശാഖാ പ്രസിഡന്‍റ് ഷേര്‍ലി ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ബെറ്റി ഡിഎസ്ടി ദുക്‌റാന സന്ദേശം നല്‍കി.

ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മിഷന്‍ ലീഗ് അംഗത്വ സ്വീകരണം നടന്നു. സെന്‍റ് തോമസ് നാമധാരികളെ ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണി കാരക്കട, കൈക്കാരന്‍ ഷാജി കപ്പലുമാക്കല്‍,

പിടിഎ പ്രസിഡന്‍റ് ഷിബു കണ്ടത്തില്‍, മേഖലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം നിനി കുറുപ്പന്‍പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Wayanad

ചണ്ണോത്തുകൊല്ലി ക്വാറിക്ക് സമീപത്തെ മണ്‍കൂന നീക്കണമെന്ന്

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയില്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അപകട ഭീഷണിയാകുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.

മേഖലയില്‍ മഴ ശക്തമായതോടെ ക്വാറിയില്‍ നിന്നും നീക്കുന്ന മണ്‍കൂനകള്‍ ഇടിഞ്ഞ് ക്വാറിക്ക് സമീപമുള്ള വീടുകളിലേക്ക് വീഴുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

ചണ്ണോത്തുകൊല്ലി കുന്നിനോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ക്വാറിയിലെ മണ്‍കൂന പ്ലസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ക്വാറി അധികൃതര്‍.

Wayanad

കബനി നദിയില്‍ ചാകര: മീന്‍ പിടിത്തം സജീവം

പുല്‍പ്പള്ളി: കാലവര്‍ഷം ശക്തമായതോടെ കബനി നദിയില്‍ മീന്‍പിടിത്തം സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ കബനിനദി നിറഞ്ഞു കവിഞ്ഞതോടെ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പുഴയുടെ തീരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.

മഴക്കാലം ശക്തമായതോടെ ബീച്ചനഹള്ളിയില്‍നിന്ന് മീന്‍ കയറ്റമുണ്ടായതോടെ മീന്‍ പിടിക്കാനെത്തുന്നവര്‍ക്ക് രണ്ട് ദിവസമായി ചാകരയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ കൂട്ടമായെത്തി മീന്‍പിടിക്കുന്നവരുമുണ്ട്.

രാപകല്‍ ഇവിടെ താമസിച്ച് മീന്‍പിടിക്കുന്നവരും നിരവധിയാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീന്‍ പിടിത്തം. ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്. ചെറുതും വലുതുമായ പലവിധ മത്സ്യങ്ങളാണ് വലയില്‍ കുടുങ്ങുന്നത്. പ്രധാനമായും കട്‌ല, രോഹു, തിലോപ്പിയ, ഗ്രാസ്‌കാര്‍പ്പ്, വിവിധതരം പരലുകള്‍ ഉള്‍പ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്.

രാത്രിയില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ പുലര്‍ച്ചെതന്നെ മൊത്തമായി വാങ്ങാന്‍ ഇതരജില്ലകളില്‍ നിന്നുപോലും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇവിടെയെത്തുന്നത്. മീന്‍പിടുത്തം കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി എത്തുന്നവരും നിരവധിയാണ്.

Wayanad

വയനാട്ടില്‍ കാലവര്‍ഷം കനത്തു; വാളാട് പെയ്തത് 162 എംഎം മഴ

കല്‍പ്പറ്റ: വയനാട്ടില്‍ ജൂണില്‍ പെയ്യാന്‍ മടിച്ച കാലവര്‍ഷം ജൂലൈ ആദ്യവാരം പിന്നിടുമ്പോള്‍ ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ചയും ഇന്നലെ പകലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെച്ചപ്പെട്ട അളവില്‍ മഴ ലഭിച്ചു. തോടുകളിലും പുഴകളിലും ജലപ്രവാഹം കരുത്ത് തിരിച്ചുപിടിക്കുകയാണ്.

ബുധനാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിലാണ് കൂടുതല്‍ മഴ പെയ്തത്-162 എംഎം. മറ്റു ചില സ്ഥലങ്ങളില്‍ പെയ്ത മഴയുടെ അളവ് മില്ലി മീറ്ററില്‍ (പഞ്ചായത്ത്, പ്രദേശം എന്ന ക്രമത്തില്‍): പടിഞ്ഞാറത്തറ കാപ്പിക്കളം-154. മേപ്പാടി എളമ്പിലേരി-154. തവിഞ്ഞാല്‍ ആലാറ്റില്‍ വട്ടോളി-153. മേപ്പാടി കള്ളാടി-131. തൊണ്ടര്‍നാട് വാളാംതോട്-120. പടിഞ്ഞാറത്തറ അരിച്ചാല്‍ കവല-120. തൊണ്ടര്‍നാട് നിരവില്‍പുഴ-119.

പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം-114. മീനങ്ങാടി 54-109. വെള്ളമുണ്ട മംഗലശേരിമല-106. വൈത്തിരി ലക്കിടി-104. പൊഴുതന സുഗന്ധഗിരി-102, മേപ്പാടി നീലിക്കാപ്പ്-98.4. പനമരം നീര്‍വാരം-96. വെള്ളമുണ്ട വില്ലേജ് ഓഫീസ്-96. പൊഴുതന നാലാം യൂണിറ്റ്-96.

ബത്തേരി ഓടപ്പള്ളം കവല-94. പടിഞ്ഞാത്തറ ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്-91. തൊണ്ടര്‍നാട് മക്കിയാട്-90.2. മഴ തകര്‍ത്തുപെയ്യാന്‍ തുടങ്ങിയത് ജില്ലയില്‍ കര്‍ഷകരെ ആഹ്ളാദത്തിലാക്കി. അതേസമയം പരിസ്ഥിതി ലോല പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്.

Wayanad

കള്ളാടി മീനാക്ഷിയില്‍ മുന്‍ മന്ത്രി കെ. രാജന്‍ സന്ദര്‍ശനം നടത്തി

കല്‍പ്പറ്റ: മണ്ണിടിച്ചിലുണ്ടായ മേപ്പാടി കള്ളാടി മീനാക്ഷിയില്‍ റവന്യു മുന്‍ മന്ത്രിയും സിപിഐ നിയമസഭാ കക്ഷി നേതാവുവമായ കെ. രാജന്‍ സന്ദര്‍ശനം നടത്തി. തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

കാണാതായവരെ കണ്ടെത്തുന്നതിനാകണം പ്രാഥമ പരിഗണന. തുടര്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ആസൂത്രണവും ഇടപെടലും ഉണ്ടാകണം. തുരങ്ക നിര്‍മാണത്തിന്‍റെ ഭാഗമായി കൂട്ടിയിട്ട മണ്ണും മലയിടിഞ്ഞുവന്ന മണ്ണും പല ഭാഗത്ത് കൂടിക്കിടക്കുന്നത് മാറ്റുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മണ്ണ് പൂര്‍ണമായും മാറ്റുകയോ തുടര്‍ അപകടങ്ങള്‍ ഉണ്ടാകാത്തവിധത്തില്‍ സെറ്റില്‍ ചെയ്യുകയോ വേണം.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണ് കുതിര്‍ന്നും ശക്തമായ മലവെള്ളപ്പാച്ചില്‍ കൊണ്ടും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ പരിശോധിച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

സംഭവത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. അന്വേഷണം സമഗ്രവും സുതാര്യവും ആകണം. എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ വരണം. ദുരന്തങ്ങളെക്കുറിച്ച് അറിവുള്ള വിദഗ്ധരെയും സാങ്കേതിക മികവുള്ളവരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണം.

അന്വേഷണം മുന്‍വിധിയോടെ ആകരുത്. അന്വേഷണം തീരുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗദിക കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കണം. പുഞ്ചിരിമട്ടം ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് തയാറാക്കിയ പുതുമാതൃക പിന്തുടരുന്നത് ഗുണകരമാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തണം.

സര്‍ക്കാര്‍ നേതൃത്വത്തിലുള്ള എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും രാജന്‍ പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Wayanad

പോലീസ് മഴക്കാല ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കല്‍പ്പറ്റ: കനത്ത മഴയുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക. മണ്ണിടിച്ചില്‍ സാധ്യതയുള്ള മലഞ്ചെരിവുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

രാത്രികാല യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക. മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യരുത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടുക, ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.

ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കുക. അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക, അടിയന്തര സഹായത്തിന് 112 എന്ന നമ്പറില്‍ ബന്ധപ്പെടുക. എന്നിവയാണ് പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍.

Wayanad

മണ്ണിടിച്ചില്‍ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി

മേപ്പാടി: മണ്ണിടിച്ചില്‍ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിംഗ്, ട്രാഫിക് കണ്‍ട്രോള്‍, ദുരന്ത മേഖലയില്‍ തെരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ജോലികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

24 മണിക്കൂറും മേഖലകളില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മണ്ണിടിച്ചില്‍ ദുരന്തമറിഞ്ഞയുടന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മേപ്പാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. സ്‌റ്റേഷന്‍ എസ്എച്ച്ഒ സായൂജ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ് കുമാര്‍, എഎസ്‌ഐ ജെയ്‌സന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജബലു റഹ്മാന്‍, പ്രദീപ്, നവീന്‍ തുടങ്ങിയവര്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി.

വടംകെട്ടി പാലത്തിന് അപ്പുറത്ത് എത്തി കുടുങ്ങിയിരിക്കുന്ന ആളുകളെ ഇപ്പുറത്തെത്തിച്ചു. അപകട ഭീതിയിലുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ മാറ്റി. ആളുകളെ നിയന്ത്രിച്ചു.

ജില്ലയിലെ ഡിവൈഎസ്പിമാര്‍, സ്‌റ്റേഷന്‍ എസ്എച്ച്ഒമാര്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ദുരന്തമുഖത്തും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.

Wayanad

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചില്‍ മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി എംപി നിര്‍ദേശം നല്‍കി.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി. ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും മഴ തുടര്‍ന്നാല്‍ നിലവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും എംപി യോഗത്തില്‍ നിര്‍ദേശിച്ചു.

മേപ്പാടിയില്‍ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ മുഴുവനായി ബാധിച്ചുവെന്ന രീതിയില്‍ അപകടത്തെ പ്രചരിപ്പിക്കരുതെന്നും എംപി പറഞ്ഞു. അപകട മേഖലയിലെ രക്ഷാപ്രവര്‍ത്തനം, തെരച്ചില്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. അപകടത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം. അപകടമുണ്ടായ പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തണം. കാണാതായവരുടെ ബന്ധുക്കള്‍ക്ക് പിന്തുണ നല്‍കണമെന്നും എംപി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനവും തെരച്ചിലും ഊര്‍ജിതമാക്കിയ ജില്ലാ ഭരണകൂടത്തെയും പോലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്‌നിശമന സേന, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെയും എംപി അഭിനന്ദിച്ചു. ദുരന്തനിവാരണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ജില്ലയില്‍ 81 മേഖലകളാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wayanad

മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട് വിഖായാ പ്രവര്‍ത്തകര്‍ വൃത്തിയാക്കി

കല്‍പ്പറ്റ: കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്ന വീട് സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷനു കീഴില്‍ വിഖായാ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സേവന, ദുരന്ത നിവാരണ സന്നദ്ധ സേനാംഗങ്ങള്‍ വൃത്തിയാക്കി. ജില്ലാ ചെയര്‍മാന്‍ ഫൈസല്‍ മുട്ടില്‍, കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ 30 വിഖായാ പ്രവര്‍ത്തകരാണ് ഇന്നലെ മീനാക്ഷി പാലത്ത് സേവനത്തിന് ഇറങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ പങ്കാളികളായി. സംസ്ഥാന ചെയര്‍മാന്‍ മുഹിയുദ്ദീന്‍ കുട്ടി യമാനി, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്‍റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശേരി, ഹനീഫ കമ്പളക്കാട് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.

Wayanad

കെ. ദാമോദരന്‍ അനുസ്മരണം നടത്തി

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറിയും സംയുക്തമായി കെ. ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ ആര്‍. ഷിജു കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി. സാജിത, ജോയിന്‍റ് സെക്രട്ടറി എം. ദേവകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശിവദാസ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി.കെ. ഷാഹിന, ജോയിന്‍റ് സെക്രട്ടറി ഡോ. ജിതിന്‍ കണ്ടോത്ത്, കെ. രാജന്‍, ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ എം.എം. ഗണേശന്‍, സാജിത സൈനുദ്ദീന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗം പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

ബസ് സര്‍വീസ് തുടങ്ങി

മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. മാനന്തവാടി- എള്ളുമന്ദം-ഒരപ്പ്-യവനാര്‍കുളം-കാട്ടിമൂല-വാളാട് റൂട്ടിലാണ് സര്‍വീസ്.

ഡിപ്പോ പരിസരത്ത് ഉഷ വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുംകര, നഗരസഭാ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, ഡിടിഒ അനില്‍കുമാര്‍, സുപ്രണ്ട് സുധീര്‍ റാം, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ. പ്രസാദ്, ജ്ഞാനദാസന്‍, മനീഷ് ഭാസ്‌കര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad

ഇന്ത്യന്‍ വോളിബോള്‍ താരം ജോണ്‍ ജോസഫിന് ജന്‍മനാട്ടില്‍ വന്‍ സ്വീകരണം

പുല്‍പ്പള്ളി: ഏഷ്യന്‍ വൊളിബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി ഇന്ത്യ ടീമിലെ അംഗമായ ജോണ്‍ ജോസഫിന് ജന്‍മനാട്ടില്‍ സ്വീകരണം നല്‍കി.

പുല്‍പ്പള്ളി പഞ്ചായത്തിന്‍റെയും സര്‍വകക്ഷിയുടേയും വ്യാപാരികളുടേയും വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര പരിസരത്തുനിന്നും ജോണ്‍ ജോസഫിനെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജോഷി ചാരുവേലില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കലാരാജ് ഉണ്ണികൃഷ്ണന്‍, ഷൈജ മേഗേഷ്, കെ.കെ. നിഖില്‍, പഞ്ചായത്തംഗങ്ങളായ സെലിന്‍ മാനുവല്‍, കെ.കെ. അരുണ്‍, സിജു പൗലോസ്, സുചിത്ര രാജേഷ്, പി.എന്‍. പ്രേംജി, അഞ്ജു ബാബുരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് മാത്യു മത്തായി ആതിര, പി.ഡി. ജോണി, സി.പി. സജി, വി.കെ. ഷിബിന്‍, തോമസ് തൊട്ടിയില്‍, അനില്‍കുമാര്‍, ഹാരീസ്, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, സിദ്ദിഖ് തങ്ങള്‍, ബാബു നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു.

Wayanad

മനുഷ്യത്വത്തിന്‍റെ കഥാകാരനെ അനുസ്മരിച്ച് പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍

പുല്‍പ്പള്ളി: മലയാള സാഹിത്യത്തിലെ അനശ്വര കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 32ാമത് ചരമവാര്‍ഷികം പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.


വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂള്‍ സാഹിത്യ ക്ലബ്ബിന്‍റെയും നേതൃത്വത്തിലായിരുന്നു പരിപാടി. സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ ഉദ്ഘാടനം ചെയ്തു "ബഷീര്‍ നമ്മെ പഠിപ്പിച്ചത് മനുഷ്യനെ സ്നേഹിക്കാനാണ്. ജാതിമത ഭേദമില്ലാത്ത മനുഷ്യത്വമാണ് അദ്ദേഹത്തിന്‍റെ രചനകളുടെ അടിസ്ഥാനം. പുതുതലമുറ ബഷീറിനെ കൂടുതല്‍ വായിക്കണമെന്ന്അവര്‍ ഓര്‍മപ്പെടുത്തി.

പിടിഎ പ്രസിഡന്‍റ് രാജേന്ദ്രന്‍ കെ.എ. അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപകന്‍ ഇ.എം. മനു അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ബഷീര്‍ കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തല്‍ നടന്നു.

"ബാല്യകാല സഖി’യിലെ മജീദും സുഹറയും, "മതിലുകള്‍’ലെ നാരായണി, "ഭാര്‍ഗവീ നിലയം’ലെ ഭാര്‍ഗവി, "പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങള്‍ എന്നിവരെ കുറിച്ചുള്ള വിവരണവും അവതരണവും വിദ്യാര്‍ഥികള്‍ നടത്തി. അതോടൊപ്പം ബഷീര്‍ദിന ക്വിസ് മത്സരവുംസംഘടിപ്പിച്ചു.

ബഷീറിന്‍റെ ജീവിതം, കൃതികള്‍, പ്രസിദ്ധമായ വാചകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നടന്ന ക്വിസില്‍ ഹൈസ്കൂള്‍, എല്‍പി, യുപി വിഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.പരിപാടിയുടെ പ്രധാന ആകര്‍ഷണമായ സ്കൂള്‍ റേഡിയോ സംപ്രേഷണം അധ്യാപിക ദീപ്തിയുടെ നേതൃത്വത്തില്‍ "ബഷീറിന്‍റെ ശബ്ദങ്ങള്‍’ എന്ന പേരില്‍ നടന്നു.

Wayanad

കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍ ലഹരിവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു

പുല്‍പ്പള്ളി: മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയും മദ്യലഹരി വിമുക്ത സമിതി മാനന്തവാടി രൂപതയും ടീച്ചേഴ്‌സ് ഗിള്‍ഡ് മാനന്തവാടി രൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ മാസാചരണ പരിപാടിയായ ബിയോണ്ട് ദ ബസ്സിന്‍റെ ഭാഗമായി നിര്‍മല ഹൈസ്‌കൂളിന്‍റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ടൗണില്‍ ലഹരി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു.

നാളേയ്ക്ക് ഭീഷണിയാകുന്ന ലഹരിക്കെതിരേ നാടും സമൂഹവും ഒരുമിച്ച് നില്‍ക്കണമെന്ന് ലഹരിവിരുദ്ധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം ലിബിന്‍ ദിലീപ് പറഞ്ഞു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിര്‍മല ഹൈസ്‌കൂള്‍ കബനിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഒരു നല്ല മാതൃകയാണെന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയില്‍ പറഞ്ഞു.

മുള്ളന്‍കൊല്ലി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ലഹരി വിരുദ്ധ സായാഹ്ന സദസില്‍ മുഖ്യ സന്ദേശം നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകളുടെ പ്രദര്‍ശനം എന്നിവയും സായാഹ്ന സദസിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന ഗവര്‍ണമെന്‍റ് നടപ്പാക്കുന്ന തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഗോളടിച്ച് സമ്മാനം നേടുക എന്ന പരിപാടിയും സംഘടിപ്പിച്ചു. നിരവധി ആളുകള്‍ ഗോളടിച്ച് പരിപാടിയുടെ ഭാഗമായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ടി. ഷാജി അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്‍റണി, ടെജിന്‍, ജോമറ്റ് മാത്യു, വിദ്യ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad

ചെതലയം റേഞ്ചില്‍ ജോലി ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറുവയില്‍ ഒത്തുചേര്‍ന്നു

പുല്‍പ്പള്ളി: ചെതലത്ത് റേഞ്ചില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ പങ്കിട്ട് അവര്‍ ഒത്തുകൂടി.

2021-2024 കാലഘട്ടത്തില്‍ ചെതലത്ത് റേഞ്ചിലെ വിവിധ ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നവരാണ് രൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ നിലനിന്ന കാലത്തെ അതിജീവിച്ച അനുഭവങ്ങളും സൗഹൃദങ്ങളും പങ്കിടാന്‍ കുറുവാ ദ്വീപില്‍ ഒത്തുകൂടിയത്. ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വന്യജീവി ആക്രമണങ്ങളുണ്ടായ ഈ സമയത്ത് അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലാണ് അതിനെയെല്ലാം തരണം ചെയ്യാനായതെന്നും യോഗം വലിയിരുത്തി.

വനമേഖലയിലെ സങ്കീര്‍ണമായ പല സംഭവങ്ങളും ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ സഹകരണത്തോടെ നിര്‍വഹിച്ചു. ഏഴ് കടുവകളെ ഈ മേഖലയില്‍ നിന്നും പിടികൂടി പുനരധിവസിപ്പിച്ചു. കബനി പുഴയോരത്ത് അടക്കം തൂക്കുവേലിയിട്ടതുവഴി വന്യമൃഗശല്യം കുറയ്ക്കാനും കാടിറങ്ങിയ ആനകള്‍ ജനവാസ മേഖലയിലെ സ്ഥിരം പ്രശ്‌നക്കാരായപ്പോള്‍ അതിന് പരിഹാരമായി നൂതന രീതിയിലടക്കം ആവിഷ്‌കരിച്ച പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി വന്യജീവി ആക്രമണത്തിന് അയവുണ്ടാക്കാന്‍ കഴിഞ്ഞു.

ജീവനക്കാരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് അതെല്ലാം സാധിച്ചതെന്നും യോഗം വിലയിരുത്തി. ഡിഎഫ്ഒ ഷജ്‌ന കരീം, റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ സമദ്, പീച്ചി റേഞ്ച് ഓഫീസര്‍ രാജേഷ്, ബത്തേരി റേഞ്ച് ഓഫീസര്‍ ടി.ടി. നസ്‌ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി.ആര്‍. ഷാജി, കെ.എ. ഇക്ബാല്‍, ബി.ബി. സുനില്‍കുമാര്‍, കെ.പി. അബ്ദുള്‍ ഗഫൂര്‍, എ. നിജേഷ്, കെ.യു. മണികണ്ഠന്‍ എന്നിവരടക്കം 50 ഓളം ഉദ്യോഗസ്ഥരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.

 

Wayanad

എന്‍ജിഒഎ അംഗത്വ കാമ്പയിന്‍

കല്‍പ്പറ്റ: എന്‍ജിഒ അസോസിയേഷന്‍ ജില്ലാതല അംഗത്വ കാമ്പയിന്‍ സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. ഷൈജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കല്‍, ജില്ലാ നേതാക്കളായ പി.ടി. സന്തോഷ്, പി. അബ്ദുള്‍ ഗഫൂര്‍, പി.എസ്. ഷാജി, ഇ.എം. നാരായണന്‍, വി.എല്‍. ബിപിന്‍രാജ്, ബെന്‍സി ജേക്കബ്, ടി. പരമേശ്വരന്‍, എന്‍.എ. ഗഫൂര്‍, ഗ്രഹന്‍ പി. തോമസ്, കെ.ആര്‍. പ്രതീഷ്, എം. രമേശ്, പി.വി. സുജേഷ്, എം.വി. സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Wayanad

പ്രവേശനോത്സവം നടത്തി

കല്‍പ്പറ്റ: ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി.
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ കെ. സതീഷ്‌കുമാര്‍, വൈസ് ചെയര്‍മാന്‍ പി. സലാം, മദര്‍ പിടിഎ പ്രസിഡന്‍റ് സാജിത ഹമീദ്, പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. രഞ്ജിത്ത്, ടി. ഷബീര്‍, അധ്യാപകരായ ഡി. ദേവകൃഷ്ണന്‍, ഇ. ആഷിക്, കെ.കെ. നിമിഷ, ഡോ.കെ.എ. ലിന്‍സി മോള്‍, കെ.ജെ. സുമിന, എം.എസ്. സജിത, എം.പി. കൃഷ്ണപ്രിയ, ജി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസന്നകുമാരി നായര്‍, വിജോഷ് സെബാസ്റ്റ്യന്‍, ശ്രീജിത്ത് വാകേരി എന്നിവര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ കെ.പി. മുനവര്‍ എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ നാജിയ നസ്രീന്‍ എന്നിവർ സംസാരിച്ചു.

Wayanad

കലാപരിപാടികള്‍ക്കുള്ള മൈക്ക് പെര്‍മിഷന്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന്

കല്‍പ്പറ്റ: കലാകാരന്‍മാരുടെ ജീവിതത്തെ ബാധിക്കുന്ന മൈക്ക് പെര്‍മിഷന്‍ രാത്രി 10 എന്നുളളത് 12 ആക്കി പുതിക്കി നിശ്ചിക്കണമെന്ന് നാട്ടുകലാകാര കൂട്ടം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

സീസണുകളില്‍ കിട്ടുന്ന സ്‌റ്റേജ് പരിപാടികള്‍ കൊണ്ടാണ് നാടന്‍ കലാകാരന്‍മാരുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്‌റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്‍മാരും അനുബന്ധ കലാകാരന്‍മാരും ഇത്തരത്തില്‍ ആണ് ജീവിക്കുന്നത്.

രാത്രി 10 ന് പരിപാടികള്‍ നിര്‍ത്തേണ്ടി വരുന്നതിനാല്‍ പ്രയാസം നേരിടുന്നുണ്ട്.കണ്‍വന്‍ഷന്‍ കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്‌കൂളില്‍ നടന്നു. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുരേഷ് മാത്യു അധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറുവയല്‍ രാമന്‍ വിശിഷ്ട അതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.സി. രവി, എം.പി. നവാസ് എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷനില്‍ നാട്ടു കലാകാര കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം അംഗങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു.


സംസ്ഥാന ട്രഷറര്‍ വിജയന്‍ ഗോത്ര മൊഴി കലാകാരന്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പത്മശ്രീ ചെറുവയല്‍ രാമന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, മിനി കരിമം, പി.കെ. ബിനു, ഇ.ആര്‍. രാജേഷ്, രഞ്ജിത്ത്, രജനീഷ്, വി.സി. രവി, രാജേന്ദ്രന്‍, ഗംഗ ശ്യാം, സുജിത ഉണ്ണികൃഷ്ണന്‍, കെ. മനോജ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡാനിഷ് മുഹമ്മദ് എന്നിവരെ ആദരിച്ചു. കല്‍പ്പറ്റ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ബിജുജന്‍, ജില്ലാ സെക്രട്ടറി രമേശ് റാം, സംഘാടക സമിതി ചെയര്‍മാന്‍ മജേഷ് രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wayanad

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ ഘടകം രൂപീകരിച്ചു

കല്‍പ്പറ്റ: കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) ജില്ലാ ഘടകം രൂപീകരിച്ചു.

കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. മുരളി, ഗിരീഷ് കല്‍പ്പറ്റ, പി. വിനോദ്കുമാര്‍, രാമചന്ദ്രന്‍ ചുണ്ടേല്‍, ഗിരീഷ് പെരുന്തട്ട, സുബൈര്‍ ഇളകുളം, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. ആലി(പ്രസിഡന്‍റ്), പി. കെ. മുരളി (വര്‍ക്കിംഗ് പ്രസിഡന്‍റ്), സുബൈര്‍ ഇളകുളം (ജനറല്‍ സെക്രട്ടറി), ഗിരീഷ് പെരുന്തട്ട(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Wayanad

അപകട ഭീഷണിയായി മണിച്ചിറ ടൗണിലെ ഉണങ്ങിയ വാഗമരം

സുൽത്താൻബത്തേരി: മണിച്ചിറ ടൗൺ ജംഗ്ഷനിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വാഗമരം വാഹനയാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നതായി പരാതി.

ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് മരം നിൽക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കാലവർഷം ശക്തിപ്രാപിച്ചതോടെ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീഴുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്.

നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെയും നഗരസഭയുടെയും ശ്രദ്ധയിൽ വിഷയംപ്പെടുത്തിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന തിരക്കേറിയ റോഡിന്‍റെ അരികിലാണ് അപകടാവസ്ഥയിലുള്ള മരം.

മരത്തിന്‍റെ വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

കാലവർഷം കൂടുതൽ ശക്തമാകുന്നതിന് മുമ്പ് മരത്തിന്‍റെ അപകടകരമായ കൊമ്പുകൾ മുറിച്ചുമാറ്റുകയോ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുരന്തസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Kannur

മേലെചൊവ്വ മേൽപ്പാലം നിർമാണം: 16 മാസം, ആറ് ശതമാനം!

കണ്ണൂർ: വിവാദങ്ങൾക്കും ആശങ്കകൾക്കുമിടെ മേലെ ചൊവ്വ മേൽപ്പാലം നിർമാണത്തിൽ ഇതുവരെ പൂർത്തിയായത് ആറു ശതമാനം മാത്രമെന്ന് വിലയിരുത്തൽ. ബദൽ‌ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കണ്ണൂർ നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കും ജനങ്ങളുടെ ദുരിതങ്ങളും അടുത്തൊന്നും തീരില്ല. 24 മാസം കൊണ്ട് പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ 2025 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തികളാണ് 16 മാസം പിന്നിടുന്പോഴും ഇഴയുന്നത്. 2027 ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാക്കേണ്ടത്. ഇനി 39 സെന്‍റ് സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. ഇതാകട്ടെ വാല്വേഷൻ നടപടികളിലേക്ക് നീങ്ങിയിട്ടേയുള്ളൂ. 24 പൈലുകൾ വേണ്ടിടത്ത് ഇതുവരെയായത് എട്ടെണ്ണം മാത്രം. പൂർത്തിയായ പൈലുകളുടെ കപ്പാസിറ്റി ടെസ്റ്റ് അടുത്തയാഴ്ച നടത്തിയേക്കും. കരാറുകാരുടെ മെല്ലെപ്പോക്ക് നയമാണ് നിർമാണം ഇഴയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പൈലിംഗിന്‍റെയും ഡ്രെയ്നേജിന്‍റെയും പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരു പൈൽ തീർക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഒരാഴ്ചയോളമെടുത്താണ് ഇപ്പോൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നിർമാണസ്ഥലത്ത് ആവശ്യത്തിന് തൊഴിലാളികളില്ല. 1200 മീറ്റർ ഡ്രെയ്നേജാണ് നിർമിക്കാനുള്ളത്. ഇപ്പോൾ 480 മീറ്റർ മാത്രമേ പൂർത്തിയായിട്ടുള്ളൂ. സിമന്‍റ് ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് പ്രവൃത്തിയെ ബാധിക്കുന്നതായി കരാറുകാർ പറയുന്നു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികളിലുള്ള കാലതാമസവും നിർമാണത്തെ ബാധിക്കുന്നുണ്ട്. കെഎസ്ഇബി രണ്ട് ട്രാൻസ്ഫോമറുകളും വാട്ടർ അഥോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതൊക്കെ പൂർത്തീകരിച്ചാൽ മാത്രമേ പ്രവൃത്തികൾ സുഗമമായി മുന്നോട്ടുപോകുകയുള്ളൂ. ഇതിനുപുറമെയാണ് മേൽപ്പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം. നിർമാണത്തെത്തുടർന്ന് കണ്ണൂർ നഗരത്തിലും ദേശീയപാതയിലും മട്ടന്നൂർ റോഡിലും ഗതാഗതക്കുരുക്ക് പതിവാണ്. മഴ ശക്തമായതോടെ കുരുക്ക് മുറുകി. മേൽപ്പാലത്തിനായി കെട്ടിടങ്ങൾ പൊളിച്ച് റോഡിന് വീതി കൂട്ടിയെങ്കിലും ടാറിംഗ് പൂർത്തിയാകാത്തതിനാൽ ഗതാഗതം സുഗമമല്ല. വാഹനക്കുരുക്ക് വർധിച്ചതോടെ താത്കാലികമായി റോഡ് ടാറിംഗ് നടത്താൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, തലശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തെഴുക്കിലെപീടികയിൽ നിന്ന് കണ്ണൂർ സിറ്റി വഴി തിരിച്ചുവിടുമെന്ന് അറിയിച്ചെങ്കിലും പൂർണമായി നടപ്പാക്കാൻ കഴിയാത്തതും തിരക്ക് വർധിപ്പിക്കുന്നു.

600 മീറ്റർ മേൽപ്പാലം; ഒന്പത് സ്പാനുകൾ, 16 തൂണുകൾ

കണ്ണൂർ: അപ്രോച്ച് റോഡ് ഉൾപ്പെടെ 600 മീറ്റർ നീളത്തിലാണ് മേലെ ചൊവ്വ ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കുന്നത്. 221 മീറ്ററാണ് പാലത്തിന്‍റെ മാത്രം നീളം. ഇരുവശത്തും അരമീറ്റർ വീതം ക്രാഫ്റ്റ് ഏരിയ ഉൾപ്പടെ ഒന്പത് മീറ്റർ വീതിയുണ്ട്. 5.5 മീറ്ററാണ് പരമാവധി ഉയരം. 16 തൂണുകളിൽ ഒന്പത് സ്പാനുകളിലാണ് നിർമാണം. പ്രധാന ജംഗ്ഷനിലെ ഏറ്റവും വലിയ സ്പാനിന് 38 മീറ്റർ നീളമുണ്ട്. മട്ടന്നൂർ, തലശേരി, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് സ്പാനിന്‍റെ നീളം കൂട്ടിയത്. താഴെചൊവ്വ ഭാഗത്തുള്ള നാല് സ്പാനുകൾക്ക് 21 മീറ്റർ വീതവും കണ്ണൂർ ഭാഗത്തുള്ള നാല് സ്പാനുകൾക്ക് 20 മീറ്റർ വീതവും നീളമുണ്ട്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോർപറേഷൻ (ആർബിഡിസികെ) ആണ് നിർവഹണ ഏജൻസി. ഊരാളുങ്കൽ ലേബർ‌ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണകരാർ ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 48 കോടിയാണ് എസ്റ്റിമേറ്റ്. 24.54 കോടിയാണ് നിർമാണത്തിന് മാത്രം വകയിരുത്തിയിരിക്കുന്നത്. 600 മീറ്റർ നീളത്തിൽ ഇരുവശത്തും സർവീസ് റോഡുകളുമുണ്ട്.

വിവാദങ്ങളും മെല്ലെപ്പോക്കും

മേൽപ്പാലത്തെ ചൊല്ലിയുള്ള രാഷ്‌ട്രീയ വിവാദങ്ങളും പ്രവൃത്തിയെ ബാധിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. വിവാദത്തിനിടെ ചില ദിവസങ്ങളിൽ നിർമാണം നിർത്തിവച്ചത് മേൽപ്പാലത്തിന്‍റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തിയിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും ആദ്യത്തെ വേഗമില്ലെന്നാണ് വിലയിരുത്തിൽ. അതോടൊപ്പം മേൽപ്പാലം സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങളും സജീവമാണ്.

മേൽപ്പാലം എന്തിന്...‍?

കണ്ണൂർ നഗരത്തിലെ പ്രധാന ജംഗ്ഷനാണ് മേലെചൊവ്വ. കണ്ണൂർ വിമാനത്താവളത്തിലേക്കും മൈസൂരു, ബംഗളൂരൂ എന്നിവിടങ്ങളിലേക്കും കണ്ണൂർ നഗരത്തിൽനിന്നുള്ള പ്രധാന റോഡിന്‍റെ തുടക്കം ഇവിടെയാണ്. മട്ടന്നൂർ അന്തർസംസ്ഥാനപാത നാലുവരിയാക്കാനുള്ള നിർദേശവും നിലവിലുണ്ട്. ഇതിനുപുറമെ കണ്ണൂർ നഗരത്തിൽനിന്ന് പണി പൂർത്തിയാകുന്ന പുതിയ ദേശീയപാതയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വരേണ്ടതും ‌മേലെ ചൊവ്വ വഴിയാണ്. ഈ സാഹചര്യത്തിൽ കുരുക്കില്ലാതെ മട്ടന്നൂർ റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ മേൽപ്പാലം അത്യാവശ്യമാണ്. മേൽപ്പാലം മേലെചൊവ്വ കയറ്റത്തിൽ അവസാനിപ്പിക്കുന്നതിന് പകരം താഴെചൊവ്വ റെയിൽവേ ഗേറ്റനപ്പുറത്തേക്ക് നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ആറുവരിപ്പാത വരുന്പോൾ...‍

ആറുവരിയുള്ള പുതിയ ദേശീയപാതയുടെ നിർമാണം പൂർത്തിയായാൽ ദീർഘദൂര വാഹനങ്ങളും ലോറികൾ ഉൾപ്പെടെയുള്ളവയും മേലെചൊവ്വ വഴി വരില്ലെന്നാണ് പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ജംഗ്ഷനിലെ തിരക്കൊഴിവാകുന്നതോടെ മേൽപ്പാലത്തിന് പ്രസക്തിയില്ലാതാകും. മേൽപ്പാലത്തിന്‍റെ നിർമാണം അശാസ്ത്രീയമായാണ്. പഴയ ദേശീയപാതയിലെ മേലെചൊവ്വ കയറ്റം തുടങ്ങുന്നിടത്താണ് മേൽപ്പാലം അവസാനിക്കുന്നത്. ആ കയറ്റത്തിന്‍റെ തുടർച്ചയായി വീണ്ടും പാലത്തിന്‍റെ കയറ്റം കൂടിയാകുന്പോൾ ഭാരവാഹനങ്ങൾ പ്രയാസപ്പെടും. നിലവിൽതന്നെ മേലെചൊവ്വ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നുപോകുന്നത് പതിവുകാഴ്ചയാണ്.

ആദ്യം ആലോചിച്ചത് അടിപ്പാത

ഗതാഗതക്കുരുക്കിന് പരിഹാരമായി മേലെചൊവ്വയിൽ അടിപ്പാത നിർമിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. ഇതിനുള്ള നടപടികൾ തുടങ്ങി. എന്നാൽ, വാട്ടർ അഥോറിറ്റിയുടെ ജലസംഭരണിയുടെ സമീപമായതിനാൽ ഭൂമിക്കടിയിലുള്ള പ്രധാന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് മേൽപ്പാലം നിർമാണത്തിലേക്ക് നീങ്ങിയത്. ഇതിനായി സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറോളം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്.

 

Kannur

ബാല പഞ്ചായത്ത് പുനഃസംഘടിപ്പിച്ചു

പയ്യാവൂർ: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ബാല പഞ്ചായത്ത് പുനഃസംഘടന പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷത വഹിച്ചു.

സിഡിഎസ് വൈസ് ചെയർപേഴ്സൺ കെ.പി. സവിത ആമുഖ പ്രഭാഷണം നടത്തി. ബാലസഭ റിസോഴ്സ് പേഴ്സൺ സുനീറ ക്ലാസ് നയിച്ചു. സിഡിഎസ് അക്കൗണ്ടന്‍റ് ടി.വി. പ്രിയ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രിമിന, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Kannur

കെസിവൈഎം പൈസക്കരിയിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

പയ്യാവൂർ: കെസിവൈഎം പൈസക്കരി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. കെസിവൈഎം യൂണിറ്റ് പ്രസിഡന്‍റ് മിലൻ മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന സഹവികാരി റിബിൻ കളപ്പുരയ്ക്കൽ, കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്‍റ് ജോയൽ തൊട്ടിയിൽ, സിസ്റ്റർ ആൻസി കടുപ്പിൽ, കൗൺസിലർ ഡോണ ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ആത്മബോധി ഡയറക്ടർ ഫാ. ക്ലിന്‍റ് കപ്പൂച്ചിൻ, ഫാ. സച്ചിൻ കപ്പൂച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസും മ്യൂസിക്കൽ പരിപാടിയും നടന്നു. ജിതിൻ ചേലനിരപ്പേൽ, ജോർട്ടിൻ തോണ്ടുപറമ്പിൽ, ദിയ ചേന്നാട്ട്, ബിബിൻ മുണ്ടയ്ക്കൽ, എബിൻ വെണ്മറകോട്ടിൽ എന്നിവർ നേതൃത്വം നൽകി.

Kannur

ടിഎസ്എസ്എസ് വാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി

ചന്ദനക്കാംപാറ: ടിഎസ്എസ്എസ് ചന്ദനക്കാംപാറ യൂണിറ്റ് വാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ചന്ദനക്കാംപാറ പാരിഷ് ഹാളിൽ നടന്നു. ടിഎസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡന്‍റ് തോമസ് മാത്യു ഇളയാനിത്തോട്ടത്തിൽ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജയിംസ് അട്ടാറയ്ക്കൽ, ആർസിസി കോ-ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പാരിഷ് കോ-ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര, ആർസിസി ജോയിന്‍റ് സെക്രട്ടറി വത്സമ്മ തേക്കാട്ടിൽ, വൈസ് പ്രസിഡന്‍റ് സുരേഷ് ഓടാപ്പന്തിയിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർ ഷീജ ജോൺസൺ അവാർഡ് വിതരണം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ മൊമെന്‍റോ നൽകി അനുമോദിച്ചു.

സിഎസ്ഡബ്ല്യു അംഗങ്ങളായ കുട്ടികൾക്കും നിക്ഷേപം, ഷെയർ, ലോൺ തിരിച്ചടവ് എന്നിവ കൃത്യമായി നിർവഹിച്ചവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വാർഷിക സമ്മേളനത്തിന് മുമ്പ് ചന്ദനക്കാംപാറ പിഎച്ച്സി ആരോഗ്യ പ്രവർത്തകർ മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും നടത്തി. സ്നേഹ വിരുന്നോടെ വാർഷിക സമ്മേളനം സമാപിച്ചു.

 

Kannur

എഡിഎസ്‌യു ബെസ്റ്റ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി

വായാട്ടുപറമ്പ്: തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ആന്‍റി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയൻ( എഡിഎസ്‌യു) ബെസ്റ്റ് സ്കൂൾ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ വായാട്ടുപറമ്പ് സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ കരസ്ഥമാക്കി.

ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ മെമെന്‍റോയും കാഷ് അവാർഡും മുഖ്യാധ്യാപകൻ ബിജു സി. ഏബ്രാഹം, അതിരൂപത ഓർഗനൈസർ ടോണിസ് ജോർജ്, ആനിമേറ്റർമാരായ മിനി ഫ്രാൻസിസ്, സിസ്റ്റർ ബിന്ദു ഫിലിപ്പ്, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അതിരൂപത എഡിഎസ്‌യു ഡയറക്ടർ ഫാ. ജിതിൻ വയലുങ്കലിൽ നിന്ന് ഏറ്റുവാങ്ങി.

Kannur

ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

പെരുമ്പടവ്: ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, റോവർ സ്കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ദീപു ജോർജ് അധ്യക്ഷത വഹിച്ചു. പടവ് ക്രീയേറ്റീവ് ഡ്രാമ ഡിറക്ടർ എൻ. രഘുനാഥൻ ക്ലാസെടുത്തു.

പ്രിൻസിപ്പൽ റിൻസി എബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽ മാത്യൂസ്, റോവർ സ്കൗട്ട് ലീഡർ കെ.കെ. ഷിജു, ആൻമരിയ, അൽഫിൻ ജെറോബി തുടങ്ങിയവർ പ്രസംഗിച്ചു.

Kannur

ഉന്നത വിജയികളെ അനുമോദിച്ചു

തളിപ്പറമ്പ്: സാൻജോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ടി.കെ.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ പൊതുസമൂഹത്തിന്‍റെ സന്പത്താണെന്നും അവർ മൂല്യബോധമുള്ളവരായി വളർന്നു വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.

തളിപ്പറന്പ് സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു ആശാരിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി ജോസ്, പിടിഎ പ്രസിഡന്‍റ് ഡോ. വിമൽ റിമി, ജസ് ജോസഫ്, സീനത്ത് എന്നിവർ പ്രസംഗിച്ചു.

Kannur

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമായ ക്ലാപ്പിന്‍റെ (സിഎൽഎപി) ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോയി മഠത്തിമ്യാലിൽ നിർവഹിച്ചു. മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. ബാലകൃഷ്ണൻ, വിത്സൻ അറാക്കൽ, ജിഷ അജേഷ്, ലിഡിയ മാത്യു, സിസ്റ്റർ സാന്ദ്ര റോസ്, പി.ആർ. അദ്വൈത് എന്നിവർ പ്രസംഗിച്ചു.

Kannur

തെരുവുനായ ശല്യം രൂക്ഷം

കണ്ണൂർ: ജില്ലയിൽ തെരുവുനായകളുടെ ശല്യം ദിനംപ്രതി വർധിക്കുന്നു. റോഡുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ ജനങ്ങളിൽ ഭീതിയുണർത്തുകയാണ്. സ്കൂൾ പരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിലെല്ലാം നായകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ഇതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായതിനാൽ നഗരത്തിന്‍റെ പ്രധാന കവലകളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം നായകളുടെ കേന്ദ്രമായി മാറി.
\

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ജില്ലയിലെ പല ഭാഗങ്ങളിലും തെരുനായകളുടെ ആക്രമണം നടന്നിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ 12 പേർ തെരുവുനായകളുടെടെ ആക്രമണത്തിന് ഇരയായി. അഴീക്കോട് എട്ടുപേർക്കും ചാലയിൽ നാലു പേർക്കുമാണ് കടിയേറ്റത്. ചാലയിൽ 10 വയസുകാരിയെ ഉൾപ്പെടെയാണ് നായ കടിച്ചത്. ചാല പടിഞ്ഞാറേക്കര എൽപി സ്കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. ഇത് സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് വെല്ലുവിളിയായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും റോഡുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടമായി നിൽക്കുന്ന നായകൾ അപകടസാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പുകളിൽ നായകൾ കൂട്ടമായി നിൽക്കുന്നതും ആളുകളുടെ നേരെ ചാടുന്നതും പതിവാണ്. വാഹനങ്ങൾക്ക് പുറകേ ഓടുന്നതും കുറുകെ ചാടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കുറുകെ നായ ചാടി വാഹനം മറിഞ്ഞ സംഭവമുണ്ടായിരുന്നു. മാലിന്യസംഭരണത്തിലെ അപാകതകൾ തെരുവുനായകളുടെ എണ്ണത്തിനും ആക്രമണത്തിനും പ്രധാന കാരണമായി മാറുന്നു. കോർപറേഷൻ പരിധിയിലെ നായ ശല്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. താത്ക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയായി കോർപറേഷൻ പറയുന്നത്.

Kannur

പോലീസ് സ്റ്റേഷന് മുന്നിൽ അപകടഭീഷണിയായി വാഹനങ്ങൾ

ഇരിട്ടി: വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ തലശേരി–മൈസൂർ അന്തർസംസ്ഥാന പാതയോരത്ത് ദീർഘകാലമായി നിർത്തിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷന് സമീപം റോഡിനോട് ചേർന്നാണ് രണ്ട് ടിപ്പർ ലോറികൾ ഉൾപ്പെടെ പിടിച്ചെടുത്ത വാഹനങ്ങൾ നാളുകളായി മാറ്റാതെ വഴിയരികിൽ തന്നെ കിടക്കുന്നത്. തിരക്കേറിയ ഈ പാതയിലൂടെ രാവും പകലും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന സാഹചര്യത്തിൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഇവിടെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ മിനി ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽ നടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

പാർക്കിംഗ് സൗകര്യങ്ങൾ ഇല്ല
ഇരിട്ടി ഡിവിഷൻ ആസ്ഥനമായ ഇരിട്ടി പോലീസ് സ്റ്റേഷൻ നേരിടുന്ന പ്രധാന വെല്ലുവിളി പോലീസ് വാഹനങ്ങൾക്ക് പോലും കൃത്യമായ പാർക്കിംഗ് സൗകര്യമില്ലായെന്നതാണ്. പോലീസ് വാഹനങ്ങളും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങളുമെല്ലാം നിർത്തിയിടുന്നത് റോഡരികിൽ തന്നെ. അത് കൂടാതെയാണ് പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ പിടികൂടിയ വാഹനങ്ങളും ഇതിൽ പെടുന്നു. രാത്രികാലങ്ങളിൽ ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ വ്യക്തമായി തിരിച്ചറിയാൻ ആവശ്യമായ റിഫ്ലക്ടറുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തത് കാൽനടയാത്രികരടക്കമുള്ളവർക്ക് അപകടഭീഷണിയുയർത്തുന്നുവെന്നും നാട്ടുകാർ പറയുന്നു.

ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഉളിക്കലിൽ പ്രത്യേക യാർഡ് നിലവിലുണ്ടെന്നിരിക്കെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി യാർഡിലേക്ക് മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി നേരത്തേ തന്നെ പറഞ്ഞിരുന്നു.

Kannur

മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

കണ്ണൂർ: ആർടിഒ ഓഫീസിൽ ഉച്ചകഴിഞ്ഞ് ഒന്നിനു ശേഷം പ്രവേശനം നിരോധിച്ച നടപടി പിൻവലിക്കണമെന്ന് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സി.സി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. എൻ.സി. സുമോദ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. രവീന്ദ്രൻ, കെ. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Kannur

കാർ വൈദ്യുത തൂണിലിടിച്ച് അപകടം

മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റ് ഒാഫീസിന് സമീപം ഇലക്ട്രിക് കാർ വൈദ്യുത തൂണിലിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്‌ട്രിക് വാഹനം നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടിയിലേക്ക് വൈദ്യുത കമ്പി വീണു കുടുങ്ങിയതിനാൽ സ്കൂട്ടി യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

അപകടത്തിൽ വൈദ്യുത തൂൺ തകർന്നതിനാൽ വൈദ്യുത ബന്ധം തടസപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Kannur

കുടുംബ സംഗമവും സ്ഥാനാരോഹണവും

ഇരിട്ടി: യംഗ് മൈൻഡ്സ് ഇന്‍റർനാഷണൽ വള്ളിത്തോട് ചാപ്റ്റർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വള്ളിത്തോട് സ്കൈ പാരഡൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ഒ. മാത്യു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. ടി.സി.എം. തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി പ്രദീപൻ, ഇരിട്ടി ചാപ്റ്റർ പ്രസിഡന്‍റ് ബെന്നിച്ചൻ മഠത്തിനകം, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.വി. ജോസഫ്-പ്രസിഡന്‍റ്, ടോമി ജോസഫ് -സെക്രട്ടറി, പി.കെ. ജോസഫ് -ട്രഷറർ എന്നിവർ ചുമതലയേറ്റു. തുടർന്ന് യംഗ് മൈൻസ് കുടുംബംഗളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Kannur

വീട്ടിനകത്തെ ഗ്യാസ് സിലണ്ടറിന് തീപിടിച്ചു

കണ്ണൂർ: പാപ്പിനിശേരി കല്ലൂരിക്കടവിൽ വീട്ടിൽ പാചക വാതക സിലിണ്ടറിന് തീപിടിച്ചു. അഗ്നിരക്ഷ സേനയെത്തി സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിനു മുന്പ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴി. കല്ലൂരി കടവിലെ സതിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് ഇന്നലെ രാവിലെ ഏഴോടെ തീപിടിച്ചത്. പുതിയ സിലിണ്ടർ സ്ഥാപിച്ച് സ്റ്റൗ കത്തിച്ചതോടെ റഗുലേറ്ററിന്‍റെ ഭാഗത്ത് തീപിടിക്കുകയായിരുന്നു.

റഗുലേറ്ററിൽ തീപിടിച്ചതിനാൽ വീട്ടുകാർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ സിലിണ്ടർ ഏതു സമയവും പൊട്ടിത്തെറിച്ചേക്കാമെന്ന അവസ്ഥയിലായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംങ്ങൾ അതിസാഹസികമായി സിലിണ്ടർ വീടിനു പുറത്തേക്ക് എത്തിച്ച് വെള്ളം ചീറ്റിയാണ് തീയണച്ചത്. തുടർന്ന് സിലിണ്ടറിന്‍റെ ചോർച്ച അടച്ചു. ഏതു സമയത്തും സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടമുണ്ടായേക്കാമെന്ന സാഹചര്യത്തിൽ വീട്ടുകാരെയും സമീപത്തുള്ളവരെയും സ്ഥലത്ത് നിന്ന് മാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനമാരംഭിച്ചത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം സൂരജിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.കെ. ശ്രീകേഷ്, സി.വിനേഷ്, എൻ.സി. അമൃതാനന്ദൻ, പി.വി. മനോജ്,കെ.അശ്വിൻ, ഹോം ഗാർഡ് കെ. ലക്ഷ്മണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Kannur

ഉന്നത വിജയികൾക്ക് അനുമോദനം

മട്ടന്നൂർ: കൂടാളി ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൂടാളി പഞ്ചായത്ത് പ്രസിഡന്‍റ് ഇ. സജീവൻ അധ്യക്ഷത വഹിച്ചു. മുഖ്യധ്യാപകൻ റഫീഖ് അലി ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.ടി. റീന ഭാസ്കർ, മാനേജർ പ്രതിനിധി ജയദേവൻ നമ്പ്യാർ, കൂടാളി പഞ്ചായത്ത് അംഗം സുനന്ദ, മദർ പിടിഎ പ്രസിഡന്‍റ് പി.കെ. ഫാത്തിമ, കെ.കെ. പ്രദീപ് കുമാർ, സി. മനീഷ്, കെ.വി. മനോജ്, ജി. ജ്യോതി, സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Kannur

എരഞ്ഞോളി ശ്രീ നാരായണ മഠത്തിലും കടയിലും കവർച്ച

തലശേരി: എരഞ്ഞോളി കുടക്കളത്ത് ശ്രീനാരായണ മഠത്തിലും നിടുങ്ങോട്ടും കാവിനടുത്ത കടയിലും കവർച്ച. ശ്രീനാരായണമഠത്തിനകത്ത് കയറിയ കള്ളൻ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് പണം കവർന്നു. രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടതായി മഠം സെക്രട്ടറി യു.എൻ.വിനീഷ് പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുന്പ് ഭണ്ഡാരം തുറന്ന് പണമെടുത്തതിനാൽ കൂടുതൽ സംഖ്യ ഉണ്ടാവില്ലെന്നാണ് നിഗമനം. നിടുങ്ങോട്ടും കാവിന് മുൻ വശത്ത് എരഞ്ഞോളി കാർത്തികത്തിലെ പി. നിർമലയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് കവർച്ച നടന്നത്. മേശവലിപ്പിൽ സൂക്ഷിച്ച മൂവായിരത്തോളം രൂപ കവർന്നു. സമീപത്തെ മറ്റൊരു കടയിലും കയറി. കടകളുടെ ഷട്ടറിന്‍റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഞായറാഴ്ച രാത്രിയായിരുന്നുസംഭവം.

ഒരു ഗൃഹപ്രവേശന ചടങ്ങിലേക്കുള്ള ഭക്ഷണത്തിനായി പുലർച്ചെ കോഴിയിറച്ചി വാങ്ങാൻ പോവുകയായിരുന്ന യുവാക്കളാണ് കടയിൽ നടന്ന മോഷണത്തെ കുറിച്ച് ആദ്യം അറിഞ്ഞത്. കടയുടെ ഷട്ടർ ഉയർത്തി വച്ച് ഉള്ളിൽ ലൈറ്റിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തലശോരി പോലീസും സ്ഥലത്തെത്തി. സമീപത്തെ സിസിടിവി. ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Kannur

കല്യാണവീട് അവരെ കാത്തിരുന്നു, പക്ഷേ...

കണ്ണൂർ: കല്യാണവീട് അവരെ കാത്തിരിക്കുകയായിരുന്നു. ആഘോഷങ്ങളിലേക്ക് അടുക്കാൻ കിലോമീറ്ററുകൾ മാത്രം ബാക്കിയിരിക്കെ പ്രിയപ്പെട്ടവർക്ക് തീരാനൊന്പരമായി അവർ അഞ്ചുപേർ വിടപറഞ്ഞു. അർധരാത്രി എത്തിയ ദുരന്തം തീർത്ത ആഘാതത്തിലാണ് ഉറ്റവർ.

അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തിന്‍റെ മകൻ ഷാൻ സിറാജും നാലു സുഹൃത്തുക്കളുമാണ് കൂടാളി കുംഭത്ത് വെള്ളിയാഴ്ച അർധരാത്രിയുണ്ടായ കാർ അപകടത്തിൽ മരിച്ചത്.

ഷാനിന്‍റെ പിതൃസഹോദരൻ റിയാസിന്‍റെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്ച. ഇതിൽ പങ്കെടുക്കാനാണ് ഷാനും സുഹൃത്തുക്കളും വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. കാറിലിരുന്ന് അവരെടുത്ത് അയച്ചുകൊടുത്ത ഫോട്ടോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോൾ കണ്ണീരോർമ.

യുഎഇയിൽ ബിസിനസുകാരാണ് ഷാനിന്‍റെ കുടുംബാംഗളെല്ലാം. അവധിക്കും വിവാഹം പോലുള്ള ആഘോഷങ്ങൾക്കും മാത്രമേ അവർ നാട്ടിലെത്താറുള്ളൂ. ഷാനിന്‍റെ സ്കൂൾ വിദ്യാഭ്യാസം യുഎഇയിലായിരുന്നു. എൻജിനിയറിംഗ് പഠനത്തിനാണ് നാലുവർഷം മുന്പ് നാട്ടിൽ എത്തിയത്. ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിലായിരുന്നു എയറോ സ്പേസ് എൻജിനിയറിംഗ് പഠനം. പഠനകാലത്തുള്ള ഉറ്റസുഹൃത്തുക്കൾക്കൊപ്പമാണ് ഷാൻ വിവാഹത്തിൽ പങ്കെടുക്കാൻ തിരിച്ചത്.

കോഴ്സ് പൂർത്തിയാക്കുന്നതിനിടെ ഒരു മാസം മുന്പ് കാന്പസ് ഇന്‍റർവ്യൂ വഴി ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ പ്രൊഡക്ഷൻ എൻജിനിയറായി ഷാൻ ജോലിക്ക് ക‍യറി. തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദേവും ഷാനും ഒരു കന്പനിയിലാണ് ജോലി ചെയ്യുന്നത്. ഫുട്ബോളും ബാഡ്മിന്‍റണും കളിച്ചിരുന്ന ഷാൻ കോളജിൽ വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു.

Kannur

കാർ മരത്തിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു

മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു മരണം. കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്‌വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്‍റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം.

ഷാൻ സിറാജിന്‍റെ പിതൃസഹോദരന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവിൽനിന്ന് തിരിച്ചത്. യുപി രജിസ്‌ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരിൽ നിന്നെത്തിയ അഗ്‌നിശമന വിഭാഗവും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാൾ അപകടസ്ഥലത്തു തന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്‍റിലൂടെ ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.

യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എൽഎൽഎസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തീന്‍റെയും (ഇത്തു) തലശേരി മാളിയേക്കൽ കുടുംബാംഗം ഷംനയുടെയും മകനാണ് മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.

കുവൈറ്റിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്‍റെയും റീനത്തിന്‍റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്‌വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ).

ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഷാൻ സിറാജിന്‍റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്‌വാന്‍റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്‍റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

എസിപി അന്വേഷിക്കും

മട്ടന്നൂർ: കൂടാളി കുംഭത്തിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. അശ്രദ്ധയിൽ വാഹനമോടിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കിയതിന് കാർ ഡ്രൈവറുടെ പേരിലാണു കേസെടുത്തിട്ടുള്ളത്.
അപകടത്തിൽ മരിച്ച പരംഛേത്രിയാണ് വാഹനം ഓടിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൂത്തുപറമ്പ് എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.വാഹനത്തിന്‍റെ അമിതവേഗമാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് ഇടയാക്കിയത് എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. യുപി രജിസ്‌ട്രേഷനിലുള്ള 16 ബിഎക്സ് 0034 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.

Kannur

സന്യസ്തർ സഭയുടെ ചൈതന്യം: മാർ ജോസഫ് പാംപ്ലാനി

ചെമ്പേരി: സുവിശേഷത്തിന് വേണ്ടി തീഷ്ണതയോടെ ജീവിക്കുന്ന സമർപ്പിതർ സഭയുടെ ചൈതന്യമാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സമുദായ ശക്തികരണവർഷചാരണത്തിന്‍റെ ഭാഗമായി തലശേരി അതിരൂപതയിലെ ചെമ്പേരി റീജണിലെ സമർപ്പിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലബാറിന്‍റെ സമഗ്രമായ വളർച്ചയ്ക്ക് നിർണായകമായ പങ്കുവഹിച്ചവരാണ് സന്യസ്തരെന്നു ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി.

രാവിലെ പത്തിന് ബസിലിക്കയിൽ അതിരൂപത ചാൻസലർ ഫാ. ഡോ.ജോസഫ് മുട്ടത്തുകുന്നേലിന്‍റെ കാർമികത്വത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് ചെമ്പേരി ഫൊറോന പള്ളിയിലെ വിശുദ്ധ മദർ തെരേസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന സമ്മേളനം നടന്നു. സമർപ്പിത സംഗമങ്ങളുടെ മുഖ്യസംഘാടകനായ തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്‍റണി മുതുകുന്നേൽ സ്വാഗതം പറഞ്ഞു. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, സിഎംസി തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ തെരേസ്, എംഎസ്എംഐ തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി ജോസ്, എഫ്സിസി തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ അഞ്ജലി , എസ്എംഎസ് പ്രൊവിൻഷ്യൽ സിസ്റ്റർ ടെസ് മാത്യു എന്നിവർ പ്രസംഗിച്ചു. സമുദായ ശക്തീകരണ വർഷത്തിൽ സമർപ്പണ ജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഫാ. റോയ് കണ്ണംചിറ സിഎംഐ ക്ലാസ് നയിച്ചു.

വിവിധ സന്യാസസമൂഹങ്ങളിലെ സിസ്റ്റേഴ്സ് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം കൊടുത്ത പൊതുചർച്ചയിൽ സമകാലീന കാലഘട്ടത്തിലെ സമർപ്പണ ജീവിതത്തിന്‍റെ വെല്ലുവിളികളും ശുശ്രൂഷാമേഖലയിൽ കൂടുതൽ പ്രാധന്യം നൽകേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

Kannur

മാവോയിസ്റ്റ് വിരുദ്ധ സേനയുൾപ്പടെ തെരച്ചിൽ നടത്തിയിട്ടും ജാർഖണ്ഡ് സ്വദേശിയെ കണ്ടെത്തിയില്ല

ഇരിട്ടി: വാളത്തോട് വനമേഖലയിൽ കാണാതായ ജാർഖണ്ഡ് സ്വദേശി വിജയ് ദേഹന്തയെ മൂന്നാം ദിവസം നടത്തിയ തെരച്ചിലിലും കണ്ടെത്തിയില്ല. ഇന്നലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ എഎൻഎഫ് കമാൻഡോകൾ, വനം ദ്രുതപ്രതികരണ (ആർആർടി) സേന, പോലീസ്, വനപാലകർ എന്നിവരടങ്ങുന്ന 21 അംഗ സംഘം അഞ്ചു മണിക്കൂറിലെറെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ എഎൻഎഫ് കമാൻഡോകളെയും ആർആർടി അംഗങ്ങളുമടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തിയത്.

മൂന്നു ടീമുകളായി തിരിഞ്ഞ സംഘം നിബിഡ വനമേഖലയിലെ ചെങ്കുത്തായ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ സംവിധാനം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള സൂക്ഷ്മ പരിശോധനയാണ് നടത്തിയത്. വന്യമൃഗങ്ങളുടെ സാന്നിധ്യം, അപകടകരമായ കൊല്ലികൾ, വിഷപ്പാമ്പുകൾ, പ്രതികൂല കാലാവസ്ഥ എന്നിവ തെരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, എസ്ഐ. സുനിൽകുമാർ വളയങ്ങാടൻ, വനം ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ ഇരിട്ടി ഡിവൈഎസ്പി പി. രാജേഷും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തെരച്ചിൽ ഇന്നും തുടരും. വാളത്തോട് മേഖലയിലെ കാട്ടാനക്കൂട്ടവും തെരച്ചിലിന് തടസമാകുന്നുണ്ട്. വാളത്തോട് ജനവാസമേഖലയിൽ ആറംഗ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Kannur

എടപ്പുഴ പള്ളിക്കും സ്കൂളിനും സമീപം ഭീതിവിതച്ച് കാട്ടാനക്കൂട്ടം

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ഭീഷണി വീണ്ടും രൂക്ഷമായി. ഇന്നലെ പുലർച്ചെ എടപ്പുഴ സെന്‍റ് ജോസഫ് പള്ളിക്കും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമെത്തിയ ആനക്കൂട്ടം വാഴയുൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തുടർന്ന് എടപ്പുഴ–വാളത്തോട് റോഡിലിറങ്ങിയ ആനക്കൂട്ടം ഏറെനേരം റോഡിൽ നിലയുറപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ ആറോടെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്.

ആന ഭീഷണിയെത്തുടർന്ന് രാവിലെ ഏഴിന് ശേഷമാണ് പത്രവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യം പതിവാണെന്നും എടപ്പുഴ–വാളത്തോട് മേഖലയിലെ കൃഷിയിടങ്ങൾ നിരന്തരം നശിപ്പിക്കപ്പെടുകയാണെന്നും പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ജീവനക്കാരെത്തി ആനകളെ വനത്തിലേക്ക് തുരത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം തന്നെ ഇവ വീണ്ടും ജനവാസമേഖലയിലെത്തുകയാണ്.

സ്കൂൾമുറ്റം വരെ ആനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് ശേഷം എടപ്പുഴ–വാളത്തോട് റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും വനംവകുപ്പ് അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുഞ്ഞ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.

സോളാർവേലിനിർമാണം ഇന്ന് ആരംഭിക്കും

അയ്യൻകുന്ന് പഞ്ചായത്തിന്‍റെ പരിധിയിലുള്ള ഒന്നര കിലോമീറ്റർ ദൂരം പഞ്ചായത്തിന്‍റെയും വനംവകുപ്പിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്കാലിക സോളാർ വേലി നിർമാണം ഇന്നുമുതൽ ആരംഭിക്കാൻ തീരുമാനിച്ചു.പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വാളത്തോട് ചേർന്ന യോഗത്തിലാണ് തീരുമാനം. അയ്യൻകുന്നിലെ ഒന്നര കിലോമീറ്റർ പൂർത്തീകരിച്ചാലും ആറളം പഞ്ചായത്തിന്‍റെ നീലായ്മല ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഫെൻസിംഗ് പൂർത്തീകരിക്കാത്തതാണ് ഭീഷണിയായി തുടരും. എടപ്പുഴ - വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായതിനെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സോളാർ വേലി നിർമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Kannur

സർക്കാർ ഡ്രൈവർമാരുടെ ടിഎ ഉറപ്പു വരുത്തണം: കെജിഡിഎ

കണ്ണൂര്‍: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ ടിഎ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ വേണമെന്ന് കണ്ണൂരിൽ നടന്ന കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന്‍ (കെജിഡിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. റവന്യുവകുപ്പിലെ 22ഓളം ഡ്രൈവര്‍ തസ്തികകള്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുക, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുക, പുതിയ വാഹനങ്ങളും തസ്തികകളും അനുവദിക്കുക, മെഡിസെപ്പില്‍ ജീവനക്കാരെ കൊള്ളയടിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.

പ്രതിനിധി സമ്മേളനം ജോയിന്‍റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗം വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും ഡ്രൈവര്‍ തസ്തിക സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കാൻ സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജി. രമേശ് അധ്യക്ഷത വഹിച്ചു..ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, കെജിഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് സുധീര്‍, . സെക്രട്ടറി ടി. ജോസഫ്, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.


ഭാരവാഹികൾ: പി.കെ. ബിജു-പ്രസിഡന്‍റ്, കെ.കൃഷ്ണകുമാർ-ജനറൽ സെക്രട്ടറി, എസ്.എസ്. രാജേഷ്, ബഷീർ വി. മുഹമ്മദ്, കെ. ജയരാജ്-വൈസ് പ്രസിഡന്‍റുമാർ, സി.ഉണ്ണികൃഷ്ണന്‍, ഒ.അശോകന്‍, പി.ആർ. ജിബി-സെക്രട്ടറിമാര്‍, ടി. സതീഷ് കുമാര്‍-ട്രഷറര്‍.

Kannur

ട്രോളി ബാഗുമായി മുങ്ങിയ പ്രതി പിടിയിൽ‌

കണ്ണൂർ: പോർട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ ട്രോളി ബാഗുമായി കടന്നുകളഞ്ഞ വിരുതനെ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.20 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ പെൺകുട്ടിയുടെ ട്രോളി ബാഗ് പോർട്ടറാണെന്ന വ്യാജേന കരസ്ഥമാക്കി കടന്നുകളയുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ‌ത്തുടർന്നുള്ള അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽനിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. റെയിൽവേ പോലീസ് എസ്എച്ച്ഒ പി.കെ. സന്തോഷ്, ആർപിഎഫ് എസ്.ഐ സഞ്ജയ്, റെയിൽവേ ഇന്‍റലിജൻസിലെ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Kannur

ജില്ലാതല ക്വിസ് മത്സരം: ആദിദേവ്, കാർത്തിക് വിജയികൾ

കണ്ണൂർ: ദേശീയ വായന സന്ദേശത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ പി.കെ. ആദിദേവ് (എകെജി എച്ച്എസ്എസ് പെരളശേരി) പി. കാർത്തിക് (കൂടാളി എച്ച്എസ്എസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

കണ്ണൂർ ഗവ. ടിടിഐ ഫോർ മെന്നിൽ നടന്ന പരിപാടി ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ കെ.എച്ച്. ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം മുഖ്യാതിഥിയായിരുന്നു.

സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ വായനാ സന്ദേശം നൽകി. സി. സുനിൽകുമാർ, സി.വി. രാജഗോപാൽ, പവിത്രൻ കോതേരി, കെ. സരള, പി.സജീവൻ, കെ.വി. രാഘവൻ എന്നിവർ പ്രസംഗിച്ചു.

Kannur

ഈടിസി പൂമംഗലം-പന്നിയൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് നവീകരണം ഇഴയുന്നു

ചപ്പാരപ്പടവ്: വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ ഈടിസി പൂമംഗലം-പന്നിയൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് യാത്രായോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 13.5 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക തടസങ്ങളാൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

റോഡ് യുഡിഎഫ് ഗവൺമെന്‍റിന്‍റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. 2017ൽ ജയിംസ് മാത്യു എംഎൽഎ ആയിരിക്കെ 20 കോടി രൂപ നീക്കിവയ്ക്കുകയും ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെയുള്ള യോഗത്തിൽ നിർമാണ സഹായ സമിതി രൂപീകരിക്കുകയും റോഡിന് അധികമായി വേണ്ടിവരുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

പിന്നീട് പിഡബ്ല്യുഡി വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ തുക 59 കോടിയായി ഉയർന്നു. അധികരിച്ച തുക കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സർക്കാർ റോഡ് കിഫ്ബിക്ക് കൈമാറി എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 100 കോടി രൂപയിൽ അധികമായി ഉയർന്നു. 2021ൽ എം.വി. ഗോവിന്ദൻ എംഎൽഎയും മന്ത്രിയുമായപ്പോൾ അദ്ദേഹത്തിന്‍റെ ഇടപെടൽ മൂലം ഫണ്ട് പരിമിതിപ്പെടുത്തിക്കൊണ്ട് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കുകയും 65 കോടി രൂപയ്ക്ക് ഭരണാനുമതിയും നൽകി. തുടർന്ന് ടെണ്ടർ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ ലഭിച്ചു. തുടർന്ന് പ്രവൃത്തി ഉദ്ഘാടനം ചെയ്യാനിരിക്കെ ടെൻഡർ ലഭിക്കാതെ പോയ ഇരിക്കൂർ കൺസ്ട്രക്‌ഷൻ കമ്പനി അവകാശ തർക്കം ഉന്നയിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് വീണ്ടും പ്രവൃത്തി തടസപ്പെടുകയായിരുന്നു. തുടർന്ന് ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തിയുമായി മുന്നോട്ടു പോയെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയാണ്.

പൂമംഗലം-പടപ്പേങ്ങാട്-മടക്കാട് 13.5 കിലോമീറ്റർ റോഡിന്‍റെ പ്രവൃത്തി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാലേശുഗിരി പള്ളിക്ക് സമീപമുള്ള കലുങ്കിനടുത്ത് റോഡിൽ വിള്ളൽ വീണ് അപകട ഭീഷണിയിലാണ്. വിവരം അധികാരികളുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ചപ്പാരപ്പടവ് പഞ്ചായത്തംഗം എ.എൻ. വിനോദ് അറിയിച്ചു. ഈടിസി റോഡ് ഉൾപ്പെടെയുടെ പൊതു വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്തംഗം എ.എൻ. വിനോദും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, ബ്ലോക്ക് മെംബർ ഫസീല ഷംസീർ, വാർഡ് മെംബർ അഷ്റഫ് എന്നിവർ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഉടൻ നിവേദനം നൽകുമെന്നും അറിയിച്ചു.

Kannur

ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി മറിഞ്ഞു; രണ്ടുപേർക്കു പരിക്ക്

ചെറുപുഴ: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ചട്ടിവയൽ മദർ തെരേസ പള്ളിക്കു താഴെ ആലിങ്കൽ പടിയിലായിരുന്നു അപകടം. കയറ്റം കയറുമ്പോൾ നിന്നുപോയ ലോറി നിയന്ത്രണംവിട്ട് പിന്നോട്ടു വന്ന് മൺതിട്ടയിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നല്ലോമ്പുഴ സ്വദേശി സുമേഷ്, ചെറുപുഴ സ്വദേശി അഭിലാഷ് എന്നിവർക്കു പരിക്കേറ്റു. ഇവരെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി മറിഞ്ഞതോടെ ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ചിതറി വീണു. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഗ്യാസ് സിലിണ്ടറുകൾ വേറൊരു ലോറിയിലേക്കു മാറ്റി.

പിന്നീട് ജെസിബി എത്തിച്ച് മിനിലോറി നിവർത്തുകയായിരുന്നു. അപകടത്തെ തുടർന്ന് തിരുമേനി-താബോർ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Kannur

നുണ പ്രചാരണങ്ങളാണ് പരാജയത്തിനിടയാക്കിയത്: എം.ബി. രാജേഷ്

പയ്യന്നൂര്‍: പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടത്തിയ ദുഷ്പ്രചാരണം നേതാക്കളെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കിയെന്നും ആ നുണപ്രചാരണങ്ങളാണ് ഇടതുപക്ഷത്തിന്‍റെ പരാജയത്തിനിടയാക്കിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ്. സിപിഎം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി. ധനരാജിന്‍റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കുന്നരു തെക്കേഭാഗത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ. വിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ്, ടി.ഐ. മധുസൂദനന്‍, പി. സന്തോഷ്, സരിന്‍ ശശി, സി. കൃഷ്ണന്‍, കെ.പി. ജ്യോതി, വി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

കാരന്താട്ട് രക്തസാക്ഷി മന്ദിരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി കുന്നരു ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി. രാവിലെ കാരന്താട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനന്‍ പതാക ഉയര്‍ത്തി.

Kannur

ചെമ്പന്തൊട്ടിയിൽ ഓഡിറ്റോറിയത്തിന് ശിലയിട്ടു

ചെമ്പന്തൊട്ടി: സെന്‍റ് ജോർജ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി നിർമിക്കുന്ന സെന്‍റ് ജോർജ് എസി ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.

ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് ഓഡിറ്റോറിയം നിർമിക്കുന്നത്.

ചടങ്ങിൽ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, ഓഡിറ്റോറിയം നിർമാണ കമ്മിറ്റി കൺവീനർ ജോസ് പന്ന്യാംമാക്കൽ എന്നിവർ പ്രസംഗിച്ചു.

ചെമ്പന്തൊട്ടി ഫൊറോന സഹവികാരി ഫാ. ജോസഫ് പാറകാലായിൽ, ഇടവക കോ-ഓർഡിനേറ്റർ മാത്തുക്കുട്ടി കരോട്ട്, പാരിഷ് ട്രസ്റ്റിമാരായ ഷാജി കുറ്റ്യാത്ത്, സേവി ഈഴക്കുന്നേൽ, ഡേവീസ് മാളക്കാരൻ, ആന്‍റണി ആനവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Kannur

മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

ആലക്കോട്: കാപ്പിമല-മഞ്ഞപ്പുല്ലിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസി ബോബി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ഷിജി വട്ടക്കാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരിരി, പഞ്ചായത്തംഗങ്ങളായ ജോസഫ് കൊല്ലംകൊമ്പിൽ, മാർട്ടിൻ തോണിപ്പാറ, ബേബി കോയിക്കൽ, രാഷ്‌ട്രീയ കക്ഷി നേതാക്കളായ ബാബു പള്ളിപ്പുറം, സിബിച്ചൻ കളപ്പുര, ഷിജു കാപ്പിമല, ടെൻസൺ കണ്ണാടിക്കൽ എന്നിവർ പ്രസംഗിച്ചു.

Kannur

വൃക്ഷത്തൈ നട്ടു

ചെറുപുഴ: നബാർഡിന്‍റെ സ്ഥാപകദിനമായ ജൂലൈ 12ന് മുന്നോടിയായി കോഴിച്ചാൽ പട്ടത്തുവയൽ ഗ്രീൻ ഷെഡ് പദ്ധതി പ്രദേശത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ നബാർഡ് ജനറൽ മാനേജർ ജിഷി മോൻ, ചെറുപുഴ പഞ്ചായത്തംഗം റോഷി ജോസ് എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് സ്ഥാപകദിനം ആചരിച്ചത്. ഗ്രീൻ ഷെഡ് കമ്മിറ്റി പ്രസിഡന്‍റ് സെബാസ്റ്റ്യൻ കണ്ടത്തിൽ, ജോർജുകുട്ടി കാവാലം, പ്രകാശ് പനന്താനം, ജിൻസ് വറവുങ്കൽ, ദാസൻ, ധർമേശൻ, സിആർഡി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി, ജോസഫ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Kannur

വിവിധ വ്യക്തികളെ ആദരിച്ചു

കരുവഞ്ചാൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സംഘടനയായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റിന്‍റെയും കോട്ടക്കടവ് ധനലക്ഷ്മി ശ്രേയസ് സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണനെയും ഡോക്ടേഴ്സ് ദിനത്തിന്‍റെ ഭാഗമായി ഡോ. സ്‌പെസി ബാബുവിനെയും ആദരിച്ചു. ഡോ. സ്പെസി ബാബു മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വി. നിത പ്രശാന്ത് അധ്യക്ഷത വഹിച്ചു. പി. പുഷ്പ, ടോമി മാന്തറ, പി.ഡി. വിശ്വനാഥൻ, വിലാസിനി മോഹനൻ, സൗമ്യ മനോജ്, ടി.എൻ. സാവിത്രി, ഷീജ ജോസഫ്, ഭാർഗവി മുകുന്ദൻ, ജീന എന്നിവർ പ്രസംഗിച്ചു. ബ്ലീച്ചിംഗ് പൗഡർ വിതരണവും നടത്തി.

Kannur

പഴശി പദ്ധതി പ്രദേശത്ത് വീടുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങൾ

ഇരിട്ടി: പായം പഞ്ചായത്തിലെ കല്ലിപ്പറമ്പിൽ പഴശി പദ്ധതി പ്രദേശത്ത് നട്ടുവളർത്തിയ കൂറ്റൻ മാഞ്ചിയം മരങ്ങൾ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി.

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീഴുമെന്ന ആശങ്കയിൽ കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പുതിയ വീട്ടിൽ ബാലകൃഷ്ണൻ, കെ. വത്സല എന്നിവരുടെ വീടുകൾക്ക് സമീപത്താണ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ. നേരത്തെ ബാലകൃഷ്ണന്‍റെ വീടിന് മുകളിൽ മരം ഒടിഞ്ഞുവീണ സംഭവവും ഉണ്ടായിട്ടുണ്ട്.

വീടുകൾക്ക് നേരെ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഉണങ്ങി ദ്രവിച്ച നിലയിലുള്ള മരങ്ങൾ പോലും ഇപ്പോഴും പ്രദേശത്ത് നിലനിൽക്കുകയാണ്. പലപ്പോഴും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് പതിച്ച് വൈദ്യുത തൂണുകൾ ഉൾപ്പെടെ തകരാറിലാകുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പദ്ധതി പ്രദേശം കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴ ശക്തമായ സാഹചര്യത്തിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങളെങ്കിലും അടിയന്തരമായി മുറിച്ചുനീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.

Kannur

വർധിക്കുന്ന വാഹനാപകടം; അടിയന്തര യോഗം വിളിക്കണം

മട്ടന്നൂർ: ജില്ലയിൽ ഇടയ്ക്കിടെ വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി.കെ. സനോജ് എംഎൽഎ ജില്ലാ കളക്‌ടർക്ക് കത്തുനൽകി. ഇരിട്ടി-മട്ടന്നൂർ കെഎസ്ടിപി റോഡിൽ കൂരൻമുക്കിൽ ജൂലൈ ഒന്നിനുണ്ടായ ബസ് അപകടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിലെ അച്ഛനും മകനുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ മട്ടന്നൂർ മണ്ഡലത്തിലെ കുംഭത്ത് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചയ്ക്കകം ആറുപേരാണ് മരണപ്പെട്ടത്. ജില്ലയിൽ പല ഭാഗങ്ങളിലും സിസിടിവി കാമറകൾ ഉണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണെന്നാണ് അറിയുന്നത്.

ജില്ലയിലെ അപകടമുണ്ടായിക്കൊണ്ടിരിക്കുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങളുടെ സ്പീഡ് പരിശോധിക്കുന്നതിനും ആവശ്യമായ കാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ഇനിയും റോഡിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കളക്‌ടർ അടിയന്തരയോഗം വിളിച്ചു ചേർത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.കെ. സനോജ് എംഎൽഎ കത്ത് നൽകിയത്.

Kannur

ജില്ലാ അക്വാറ്റിക് ചാന്പ്യൻഷിപ്പ്: മന്പറം ഇന്ദിരാ ഗാന്ധി സ്കൂളും അക്വാ ഫീനിക്സും ചാന്പ്യൻമാർ

മന്പറം: ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂണിയർ, ജൂണിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ മന്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിംഗ് പൂളിൽ നടന്നു. മന്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, പിണറായി അക്വാ ഫീനിക്സ് ക്ലബ് എന്നിവർ 315 പോയിന്‍റുകൾ നേടി ഓവറോൾ പട്ടം പങ്കിട്ടു.

അക്വാഫീനിക്സ് ക്ലബിന്‍റെ തന്നെ മറ്റൊരു ടീം 139 പോയിന്‍റുകളോടെ രണ്ടാം സ്ഥാനവും 112 പോയിന്‍റുകൾ നേടി മട്ടന്നൂർ ഹെസ്കൂൾ ടീം മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ അക്വാറ്റിക് അസോസിയേഷൻ യു.പി. ഷബിൻകുമാർ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദലി, എം. രമേഷ് കുമാർ, അസോസിയേഷൻ സെക്രട്ടറി കെ. രാജേഷ്, എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ യു.പി. ഷബിൻകുമാർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

വിവിധ വിഭാഗങ്ങളിൽ ശ്രീനന്ദ് ഷാജി, യാസീൻ സുധീർ, ഇനായ ഷബീർ അലി, എ. ആര്യ, ശ്രീതേഷ് ഷിബുകുമാർ, ഇ.വി. ആര്യനന്ദ, എ.കെ.വേദ് കൃഷ്ണ, ജിയോൾ റോസ്, വി.അജുൽദേവ്, വി.എസ്. നിള ശങ്കർ എന്നിവർ വ്യതിതഗത ചാന്പ്യൻമാരായി.

Kannur

മണത്തണ-ഓടന്തോട് റോഡ് നവീകരണം ഉടൻ ആരംഭിക്കണം

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ മണത്തണ-ഓടന്തോട് റോഡ് തകർന്ന നിലയിൽ. റോഡ് നവീകരണത്തിനായി 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

മണത്തണ-ഓടന്തോട് റോഡ് ബിഎംബിസി നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനാണ് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

ഓടന്തോട് പാലം വരെയുള്ള റോഡ് നവീകരണത്തിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. എന്നാൽ, ബജറ്റിൽ 4.50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. തുക അപര്യാപ്തമായതിനാൽ ഓടന്തോട് പാലം വരെയുള്ള ഏകദേശം 700 മീറ്റർ റോഡ് നിലവിലെ പദ്ധതിയിൽ നിന്ന് ഒഴിവാകുമെന്ന ആശങ്കയുമുണ്ട്.

ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്നത് ഈ ഭാഗമായതിനാൽ അപകടസാധ്യതയും യാത്രാക്ലേശവും വർധിച്ചിരിക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ കാരണം ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, വാഹനയാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.

എത്രയും വേഗം റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ച് തകർന്ന ഭാഗം ഉൾപ്പെടെ മുഴുവൻ റോഡും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kannur

മിനി ഗുഡ്സ് വാനിൽ ലോറിയിടിച്ച് അപകടം; കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തി

പള്ളിക്കുന്ന്: മിനി ഗുഡ്സ് വാനിൽ ലോറിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ ശ്രീപുരം സ്കൂളിന് സമീപമായിരുന്നു അപകടം. ഗുഡ്സ് വാൻ ഡ്രൈവർ മലപ്പുറം കൊണ്ടോട്ടി സ്വദേശി അമീൻ മുബഷീറിന് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻ ഭാഗം ഭാഗികമായി തകർന്നു. വാഹനത്തിന്‍റെ സ്റ്റിയറിംഗിൽ കുടുങ്ങിയ മുബഷീറിനെ ഫയർ ഫോഴ്സ് സംഘം എത്തിയതാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർമാരായ കെ. രാജീവൻ, ജിബി ഫിലിപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Kannur

കേളകം ടൗണിൽ മെഗാ ക്ലീനിംഗ് കാമ്പയിൻ  

കേളകം: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചിത്വ പരിപാലനത്തിന്‍റെയും ഭാഗമായി കേളകം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ടൗണിൽ മെഗാ ക്ലീനിംഗ് കാമ്പയിൻ സംഘടിപ്പിച്ചു. കേളകം ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന വിപുലമായ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇത് നാലാം തവണയാണു കേളകം ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കേളകം ബസ്‌സ്റ്റാൻഡ് പരിസരം, അടയ്ക്കാത്തോട് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ പരിസരം, ഹൈസ്കൂൾ റോഡ്, പഞ്ചായത്ത് ഓഫീസിനു മുൻവശം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അബ്‌ദുൾസലാം, സുനിതാരാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എസ്.ടി. രാജേന്ദ്രൻ, ജൈമോൻ കൊച്ചറക്കൽ, ബിജു എടാൻ, ജെസി, സിഡിഎസ് ചെയർപേഴ്സൺ ലീലാമ്മ ജോയ് എന്നിവർ പ്രസംഗിച്ചു.

വ്യാപാരികളായ കൊച്ചിൻ രാജൻ, സിബി അൽക്ക, രവീന്ദ്രൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സന്തോഷ് ജോസഫ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാ പ്രവർത്തകർ, റോയൽ റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Kannur

ചിത്രരചനാ മത്സരം നടത്തി

കേളകം: സീനിയർ ചേംബർ കേളകം ലീജിയന്‍റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു.

മത്സര പരിപാടി ലയ ചിത്രകലാലയം ഡയറക്ടർമാരായ ടി.ടി. സുബിൻ, ടി.ടി. ശ്രുതി എന്നിവർ ചേർന്ന് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയർ ചേംബർ കേളകം ലിജിയൻ പ്രസിഡന്‍റ് സോജൻ വർഗീസ്, ഷാജി ജോൺ, ദിലീപ് മുളക്കക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.

Kannur

എംഎൽഎയുടെ ഇടപെടലിൽ റോഡ് ഗതാഗത യോഗ്യമാക്കി

കണ്ണൂർ: ടി.ഒ. മോഹനൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് തകർന്നു കിടന്ന കിഴുത്തള്ളി റെയിൽവേ മേൽപ്പാല റോഡ് അറ്റകുറ്റപ്പണി നടത്തി പിഡബ്ല്യുഡി ഗതാഗത്തിന് തുറന്നു കൊടുത്തു.‌

കഴിഞ്ഞദിവസം എംഎൽഎ കൗൺസിലറോടും ഉദ്യോഗസ്ഥരോടുമൊപ്പം സ്ഥലം സന്ദർശിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. റെയിൽവേയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ റോഡ് ടാർ ചെയ്ത് പൂർണയും ഗതാഗതയോഗ്യമാകുമെന്ന് എംഎൽഎ അറിയിച്ചു.

Kannur

ഈക്കോസ് രജത ജൂബിലി ആഘോഷവും ഹെഡ് ഓഫീസ് ശാഖ ഉദ്ഘാടനവും നടത്തി

കണ്ണൂർ: എഡ്യുക്കേഷണൽ എംപവർമെന്‍റ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഈക്കോസ്) രജത ജൂബിലി ആഘോഷവും ഹെഡ് ഓഫീസ് ശാഖ ഉദ്ഘാടനവും ഈക്കോസ് ഭവനിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ഓൺലൈൻ ആപ്ലിക്കേഷൻ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു. ഈക്കോസ് പ്രസിഡന്‍റ് പി. മാധവൻ അധ്യക്ഷത വഹിച്ചു.

സംഘത്തിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ ടി.ഒ. മോഹനൻ എംഎൽഎ അനുമോദിച്ചു. കെപിസിസി ട്രഷറർ വി.എ. നാരായണൻ ആദ്യ നിക്ഷേപം നടത്തി. സംഘത്തിലെ പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങളെയും ഭരണ സമിതിയിലെ അംഗങ്ങളെയും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആദരിച്ചു.

നിക്ഷേപ സ്വീകരണവും സിൽവർ ജൂബിലി പ്ലസ് ഇൻഷ്വറൻസ് വെൽഫെയർ ഫണ്ട് പദ്ധതികളുടെ പ്രഖ്യാപനവും സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാർ പി.ജെ. ജോയിച്ചൻ നിർവഹിച്ചു. സിൽവർ ജൂബിലി പ്ലസ് വിദ്യാർഥി മിത്ര നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ആർഡിഡി വിനോദ്കുമാറും നൂൺ മീൽ സപ്പോർട്ട് സ്കീം പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ഡിഡിഇ ഡി. ഷൈനിയും നടത്തി

Kannur

പാനൂരിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ

തലശേരി: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ. പാനൂർ പോലീസും സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കൂത്തുപറമ്പ് സ്വദേശികളായ താഴെ പാറേമ്മൽ അബ്ദുൾ സലാം (39), ഇലച്ചപറമ്പത്ത് മുഹമ്മദ് ഹാരിസ് (32), നീർക്കുന്നുമ്മൽ എം. റിയാസ് (40), പുത്തൻപുരയിൽ കെ. ആഷിഫ് (35) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംശയാസ്പദമായി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പോലീസ് സംഘം ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻഭാഗത്ത് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ 0.43 ഗ്രാം എംഡിഎംഎ പ്രതികളിൽനിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ച ഥാർ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

പാനൂർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ മുഹമ്മദ് ഷജീർ, മുഹമ്മദ് സഹദ്, കെ. റജിലേഷ്, മരിയ പ്രിൻസ്, എസ്‌സിപിഒമാരായ ജിജിൽ, ലിനീഷ്, സിജിൻ, സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമിലെ എസ്ഐ ഷജീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

എംഡിഎംഎ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

പഴയങ്ങാടി: മാട്ടൂൽ നോർത്തിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായ കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പരിയാരം പുലിയൂൽ സ്വദേശി പുതിക്കൻ വീട്ടിൽ പി. സുനേഷ് (29), മാട്ടൂൽ നോർത്ത് കാക്കാടൻചാൽ സ്വദേശി നരിയമടത്ത് വീട്ടിൽ എൻ. നിസാർ (40) എന്നിവരെയാണ് പഴയങ്ങാടി സിഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.

അറസ്റ്റിലായ സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം റെഡിമെയ്ഡ് വസ്ത്രവ്യാപാരം നടത്തുന്നയാളാണ്. നിസാർ പുതിയങ്ങാടി ബീച്ച് റോഡിൽ അനാദിക്കട നടത്തിവരികയാണ്. 2021-ൽ മാട്ടൂലിൽനിന്ന് 3.100 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൂടിയാണ് ഇയാൾ. വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണോ ഇവർ ലഹരി വിപണനം നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ജൂൺ നാലിനാണ് മാട്ടൂൽ നോർത്തിൽ 4.6 ഗ്രാം എംഡിഎംഎയുമായി എഴോം പുല്ലാഞ്ഞിട സ്വദേശി സി.ടി. നൗഫൽ (47), എഴോം മൂല സ്വദേശി എ. സഹദ് മുഹമ്മദ് (28) എന്നിവരെ പോലീസ് പിടികൂടിയത്. കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും സുനേഷ്, നിസാർ എന്നിവരുടെ പങ്കിനെക്കുറിച്ചും സൂചന ലഭിച്ചത്. ലഹരിമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലോഡ്ജുകളിൽ മിന്നൽ പരിശോധന

കണ്ണൂർ: ജില്ലയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്‍റെ മിന്നൽ പരിശോധന നടത്തി. ഏഴുപേർക്കെതിരേ കേസെടുത്തു.

ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന നഗരങ്ങളിലെ ലോഡ്ജുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്‍റെ പരിശോധന. ലഹരി മാഫിയ പ്രധാന നഗരങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥനത്തിൽ കണ്ണൂർ എക്സൈസ് ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആക്‌‌ഷൻ ഹൈഡ് ഔട്ട് വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി എട്ടുവരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധ നടത്തിയത്. പരിശോധനയിൽ കണ്ണൂർ ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ്, കണ്ണൂർ, കൂത്തുപറമ്പ് ഇരിട്ടി, തളിപ്പറമ്പ് സർക്കിൾ ഓഫീസിലെയും ജില്ലയിലെ മുഴുവൻ റേഞ്ച് ഓഫീസുകളിലെയും ജീവനക്കാരും പങ്കാളികളായി.

പരിശോധനയിൽ രണ്ടു പേർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും അഞ്ചു പേർക്കെതിരേ മറ്റ് ലഹരി വസ്തുക്കൾ കൈവശംവച്ചതിനുമാണ് കേസെടുത്തത്.

Kannur

വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ചക്കരക്കൽ: ജ്വല്ലറിയിൽ വ്യാജസ്വർണം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് മൊയ്തുപാലം സ്വദേശികളായ അബ്ദുൾ റസാഖ് (42), മുഹമ്മദ് റൈഹാൻ (32) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ അറസ്റ്റ് ചെയ്തത്.

ചക്കരക്കല്ലിലെ അപർണ ജ്വല്ലറി ഉടമ കൂടാളി തലമുണ്ടയിലെ ഡിവൈൻ വില്ലയിൽ കെ. മഹേഷിന്‍റെ പരാതിയിലാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ 916 ബിഐഎസ് മാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ എന്ന വ്യാജേന 13.160 ഗ്രാം ആഭരണങ്ങൾ വിൽക്കാൻ പ്രതികൾ ശ്രമിക്കവേ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

Kannur

കേരള ഗവ. ഡ്രൈവേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം തുടങ്ങി

കണ്ണൂര്‍: കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഉദ്ഘാടന സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി. സന്തോഷ് കുമാര്‍ അധ്യക്ഷനായി. ജോയിന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ജി. രമേശ്, ജോയ്, വി.സി. റഫീഖ്,സജീവന്‍ ചാത്തോത്ത്, പി. വിനില്‍ കുമാര്‍, ഒ.അശോകന്‍ പ്രസംഗിച്ചു.

കെ. സുശീലന്‍ രക്തസാക്ഷി പ്രമേയവും കെ. സിദ്ധാര്‍ഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സിവില്‍ സര്‍വീസില്‍ ഡ്രൈവര്‍ തസ്തിക എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോര്‍പറേഷന്‍ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു വിഷയാവതരണം നടത്തി. കെജിഡിഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബഷീര്‍ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പൊതുസമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്‍റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അംഗം വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Kannur

മുക്കടയിൽ 410 കോടി രൂപയുടെ കുടിവെള്ളപദ്ധതിയൊരുങ്ങുന്നു

ചീമേനി: ജലജീവൻ മിഷന്‍റെ ഭാഗമായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മുക്കട കുടിവെള്ളപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. പദ്ധതിയുടെ ഭാഗമായി 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കാൻ പള്ളിപ്പാറയിൽ ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഐഎച്ച്ആർഡി കോളജിനോടു ചേർന്ന 1.6 ഏക്കർ സ്ഥലമാണ് ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഏറ്റെടുത്തത്.

മുക്കട പാലത്തിനു സമീപം തേജസ്വിനി പുഴയിൽ പ്രത്യേക കിണർ നിർമിച്ചാണ് പദ്ധതിക്കുവേണ്ടി വെള്ളമെടുക്കുക. കിണറിന്‍റെ നിർമാണം മഴക്കാലത്തിനു ശേഷം ആരംഭിക്കും. ഈ കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്ത് പള്ളിപ്പാറയിലെ ജലശുദ്ധീകരണ പ്ലാന്‍റിൽ എത്തിക്കും. പ്ലാന്‍റിൽനിന്ന് ശുദ്ധീകരിച്ച ജലം വിവിധ പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ടാങ്കുകളിലേക്ക് എത്തിച്ചാണ് വിതരണം നടത്തുക.

വേനൽക്കാലത്ത് ഉപ്പുവെള്ളപ്രശ്നം നേരിടുന്ന പിലിക്കോട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ് എന്നീ തീരദേശ പഞ്ചായത്തുകളിലും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽനിന്ന് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്നത്.

മലയോര പഞ്ചായത്തുകളിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളുമായും ഇത് സംയോജിപ്പിക്കാൻ കഴിയും. വേനൽക്കാലത്ത് കാക്കടവ് ചെക്ക് ഡാമിലെ ജലലഭ്യത കുറഞ്ഞാൽ അവിടെനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലേക്കും പള്ളിപ്പാറയിൽനിന്ന് വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.

പള്ളിപ്പാറയിൽ നിന്നുള്ള കുടിവെള്ളം സംഭരിക്കാൻ കയ്യൂർ-ചീമേനി പഞ്ചായത്തിലെ നിടുംബ, പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് കുന്ന് എന്നിവിടങ്ങളിൽ ടാങ്കുകളുടെ നിർമാണ പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു സ്ഥലങ്ങളും പള്ളിപ്പാറയിലെ ഭൂനിരപ്പിനേക്കാൾ താഴെയായതിനാൽ പള്ളിപ്പാറയിൽനിന്ന് വെള്ളം പമ്പുചെയ്യാതെതന്നെ ഈ രണ്ടിടങ്ങളിലേക്കും പൈപ്പ് ലൈനുകളിലൂടെ ഒഴുകിയെത്തും. ഇതിനു പിന്നാലെ കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം പഞ്ചായത്തുകളിലും ടാങ്കുകൾ പണിയും.

പുത്തിലോട്ട് കുന്നിൽ നിർമിക്കുന്ന ടാങ്കിന് 50 ലക്ഷം ലിറ്ററും നിടുംബയിലെ ടാങ്കിന് 10 ലക്ഷം ലിറ്ററും വെള്ളം സംഭരിക്കാൻ ശേഷിയുണ്ടാകും. കരിവെള്ളൂർ-പെരളം, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തുകളിൽ യഥാകരമം 10 ലക്ഷം ലിറ്ററും ആറുലക്ഷം ലിറ്ററും വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്കുകളാണ് നിർമിക്കുക.

Kannur

ജാർഖണ്ഡ് സ്വദേശിയെ കണ്ടെത്തിയില്ല

രഹസ്യാന്വേഷണവുമായി മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡും

ഇരിട്ടി: വാളത്തോട് വനമേഖലയിൽ കാണാതായ ജാർഖണ്ഡ് സ്വദേശി വിജയ് ദേഹന്തിനെ (42) ഇനിയും കണ്ടെത്താനായില്ല. വ്യാഴാഴ്ച മുതൽ വനംവകുപ്പും പോലീസും സംയുക്തമായി ഡ്രോൺ സംവിധാനം ഉൾപ്പടെ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. നിബിഡ വനവും കനത്ത മഴയും തെരച്ചിലിന് വെല്ലുവിളിയായെങ്കിലും രാത്രി വൈകുംവരെ പരിശോധന തുടർന്നു.

ഇതിനിടെ വിജയ് ദേഹന്തിന് നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരുന്നത്. മുമ്പ് മാവോയിറ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശമായതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, കാണാതായ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രാഥമിക വിവരവും പരിശോധിക്കുന്നുണ്ട്. ‌

കരിക്കോട്ടക്കരി എസ്ഐ ആർ.എൻ. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രദേശം സന്ദർശിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.

വന്യമൃഗങ്ങളും വിഷപ്പാമ്പുകളും അപകടകാരികളായ ജീവികളുടെയും സാന്നിധ്യമുള്ള ദുർഘടവനമേഖലയിലാണ് യുവാവിനെ കാണാതായത്. അതു കൊണ്ടു തന്നെ പരിശോധന ദുഷ്കരമാണെന്നാണ് അധികൃതർ തന്നെ പറയുന്നത്.എടപ്പുഴയിലെ സ്വകാര്യ റബർതോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി ബന്ധുക്കൾക്കൊപ്പമാണ് വിജയ് ദേഹന്ത് എത്തിയത്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന ഇയാൾ സഹപ്രവർത്തകരുമായി തർക്കിച്ചതിനെ തുടർന്ന് താമസസ്ഥലത്തുനിന്ന് ഇറങ്ങിപ്പോയെന്നാണ് ബന്ധുക്കൾ പറയുന്നത്.

Kannur

വഴിയോര കച്ചവടം: ഐഎൻടിയുസി നടത്തിയത് പെയ്ഡ് സമരമെന്ന രൂക്ഷ വിമർശനവുമായി മേയർ

കണ്ണൂര്‍: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കോൺഗ്രസും കോൺഗ്രസിന്‍റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയും തമ്മിൽ കൊന്പുകോർക്കുന്നു. തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോര കച്ചവടക്കാർക്കെതിരെ കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഐഎൻടിയുസി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരും കൊന്പുകോർത്തിരിക്കുന്നത്.

മാർച്ച് ഉദ്ഘാടനം ചെയ്ത ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ഡോ. ജോർജ് പ്ലാത്തോട്ടം മേയറെയും കോർപറേഷനെയും ഉദ്ഘാടന പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ വൃത്തിഹീനമായ തട്ടുകടകൾക്കെതിരെയുള്ള നടപടിയുമായി കോർപറേഷൻ മുന്നോട്ടുപോകുമെന്നും ഏത് ഐഎൻടിയുസി വന്നാലും പിന്നോട്ടില്ലെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്നലെ മേയർ പി. ഇന്ദിര നൽകിയത്. ഐഎൻടിയുസി നടത്തിയത് പെയ്ഡ് സമരമാണെന്ന ഗുരുതരമായ ആരോപണവും മേയർ ഉന്നയിച്ചു.

ജില്ലയിലെ പല ഭാഗത്തും നിന്നുള്ളവരെ പണം നൽകിയാണ് സമരത്തിന് എത്തിച്ചത്. ഇക്കഴിഞ്ഞ പത്തു വർഷമായി ഈ പ്രസിഡന്‍റിനെ കണ്ടിട്ടുപോലുമില്ല. പാർട്ടി തന്നിൽ ഏല്പിച്ച ഉത്തരവാദിത്തം നടപ്പാക്കുക തന്നെ ചെയ്യും.

കൗൺസിൽ ഒന്നിച്ചെടുത്ത തീരുമാനമാണ് തട്ടുകൾക്കെതിരായ നടപടി. എല്ലാ തട്ടുകടകൾക്കും എതിരല്ല, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റിന്‍റെ പ്രസംഗത്തിനെതിരെ പാർട്ടിക്ക് പരാതി നൽകുമെന്നും മേയർ പറഞ്ഞു.

അതിനിടെ ഐഎന്‍ടിയുസിയുടേത് നാണംകെട്ട നടപടിയാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തു വന്നു. ഐഎൻടിയുസി പണം വാങ്ങിയാണ് കോർപറേഷനെതിരെ സമരം നടത്തിയതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കായക്കൽ രാഹുൽ ആരോപിച്ചു.

Kasaragod

ചെറുവത്തൂരിൽ കൂറ്റൻ എൽഇഡി വാളിൽ ലോകകപ്പ് കാണാൻ അവസരം

ചെറുവത്തൂർ: ലോകകപ്പ് ഫുട്ബോളിന്‍റെ അവസാന റൗണ്ട് മത്സരങ്ങൾ പ്രദർശിപ്പിക്കാൻ ചെറുവത്തൂർ ടൗണിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ കൂറ്റൻ എൽഇഡി വാൾ ഒരുങ്ങി. ചെറുവത്തൂർ സ്പാർക്കും പഞ്ചായത്തും ചേർന്നാണ് 20 അടി നീളവും 12 അടി ഉയരവുമുള്ള എൽഇഡി വാൾ ഒരുക്കിയത്. സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ഇവിടെ തത്സമയം പ്രദർശിപ്പിക്കുക. മത്സരങ്ങൾ കാണാനെത്തുന്നവർക്ക് സംഘാടകരുടെ വകയായി ചുക്ക് കാപ്പിയും നൽകും. 500 പേർക്കുള്ള ഇരിപ്പിടസൗകര്യവും ഒരുക്കിയിട്ടുണ്ട്.

14 ന് രാത്രി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ഷൂട്ടൗട്ട് മത്സരം മുൻ ദേശീയതാരം എം. സുരേഷ് ഉദ്ഘാടനം ചെയ്യും. 15ന് രാത്രി നടക്കുന്ന ഷൂട്ടൗട്ട് മത്സരം കെ.സി. ത്രോ അക്കാദമി പരിശീലകൻ കെ.സി. ഗിരീഷും 18 ന് ദേശീയ ഫുട്ബോൾ താരം ശ്രീജ വിനോദും 19 ന് ഷോട്ട്പുട്ട് താരം വി.എസ്. അനുപ്രിയയും ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണൻ, സംഘാടക സമിതി ചെയർമാൻ വീരമണി ചെറുവത്തൂർ, സ്പാർക് സെക്രട്ടറി സജീവൻ വെങ്ങാട്ട്, ട്രഷറർ ടി. രാജൻ എന്നിവർ പങ്കെടുത്തു.

Kasaragod

പ്രതിരോധ മരുന്ന് വിതരണം ചെയ്തു

പാലാവയൽ: ചിറ്റാരിക്കാൽ ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ പാലാവയൽ സ്പോർട്സ് ക്ലബ് പാലാവയലിലും ചാവറഗിരിയിലും ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി.

പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് ബിജോയി പെരിങ്ങല്ലൂർ അധ്യക്ഷ വഹിച്ചു. പ്രോഗ്രാം ഡയറക്ടർ പ്രശാന്ത് പാറേക്കുടിയിൽ, ഷൈജോ പ്ലാത്തോട്ടം, ബിജോയ് ചേലമരത്തിങ്കൽ, നാരായണൻ എന്നിവർ പ്രസംഗിച്ചു. 1500 ഓളം പേർക്ക് പ്രതിരോധമരുന്ന് വിതരണം നടത്തി.

Kasaragod

കെഎസ്എസ്പിയു കണ്‍വന്‍ഷന്‍

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) കാഞ്ഞങ്ങാട് യൂണിറ്റ് കണ്‍വന്‍ഷന്‍ പടന്നക്കാട് ഗവ. എല്‍പി സ്‌കൂളില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പി.സി.പ്രസന്ന ഉദ്ഘാടനം ചെയ്തു. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

പി.വി. നിര്‍മല, കെ. രേണുക, ബി. പരമേശ്വരന്‍, കെ. ചന്ദ്രശേഖരന്‍, കെ.പി. കമ്മാരന്‍, എം.കെ. ദാക്ഷായണി, കെ. ബാലകൃഷ്ണന്‍, ടി.വി. ശ്യാമള, കെ. കരുണാകരന്‍, കെ. അമ്പാടി എന്നിവർ പ്രസംഗിച്ചു.

Kasaragod

ലഹരിക്കെതിരേ മഴയാത്ര നടത്തി

കാഞ്ഞങ്ങാട്: ജവഹര്‍ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി കാഞ്ഞങ്ങാട് മുതല്‍ റാണിപുരം വരെ മഴയാത്ര സംഘടിപ്പിച്ചു. ഷമീര്‍ പി. കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. ജവഹര്‍ സാംസ്‌കാരിക വേദി ചെയര്‍മാന്‍ വി.വി. നിഷാന്ത് അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പദ്മനാഭന്‍, ഷിബിന്‍ ഉപ്പിലിക്കൈ, നിഷാന്ത് പ്ലാവിലായ, അനൂപ് ഓര്‍ച്ച, സതീശന്‍ കീക്കാംങ്കോട്ട്, സുധീഷ് പാണൂര്‍, ജതീഷ് കായക്കുളം, പ്രദീപ് പള്ളക്കാട്, സനീഷ മയ്യിച്ച, ശ്രീനി വള്ളിക്കുന്ന്, ബിജു കൊട്രച്ചാല്‍, രദീപ് കാനക്കര, പ്രമോദ് ചെക്യാര്‍പ്, അമല്‍നാഥ്, അഭിജിത്ത് കല്യോട്ട്, സാനിയ, പ്രജ്വല്‍ പ്രകാശ്, സന്മയ എന്നിവര്‍ പ്രസംഗിച്ചു.

Kasaragod

ആദൂർ കാഷ്യു ഫാമിൽ എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ: പടന്നക്കാട് കാർഷിക കോളജ് എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്‍റെ ആദൂർ-ഗാളിമുഖ കാഷ്യു ഫാമിൽ എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ട നിർമാണം എന്നിവയ്ക്കൊപ്പം വിദ്യാർഥികൾക്ക് ഗ്രാഫ്റ്റിംഗ് സാങ്കേതികവിദ്യയിൽ പരിശീലനവും നൽകി. ലഭിച്ചു. ഓപ്പറേഷൻ തൂഫാൻ ബോധവത്കരണ ക്ലാസും മഴക്കാല രോഗപ്രതിരോധം, വാക്സിനേഷൻ, പ്രഥമശുശ്രുഷ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും സംഘടിപ്പിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ.എൽ. അനൂപ്, കാഷ്യു ഡെവലപ്മെന്‍റ് ഓഫീസർ മനു നരേന്ദ്രൻ, ഫാം ഓഫീസർ സൂരജ് എന്നിവർ നേതൃത്വം നൽകി.

Kasaragod

മുഹമ്മദ് ആദിലിന് സ്വീകരണം നല്‍കി

കാസര്‍ഗോഡ്: ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് ടോക്കിയോയില്‍ നടത്തിയ ശാസ്ത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് ആദിലിന് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎയുടെയും മാനേജ്‌മെന്‍റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഹോട്ടലുകളിലും വീടുകളിലും വ്യവസായശാലകളിലും തീന്‍ മേശകള്‍ അണുവിമുക്തമാക്കി ശുചീകരിക്കാന്‍ കഴിയുന്ന ഹൈജീനിക് ഓട്ടോമാറ്റിക് ടേബിള്‍ ക്ലീനറിന്‍റെ കണ്ടുപിടിത്തമാണ് ജപ്പാനിലെ ശാസ്ത്രമേളയിലേക്ക് ആദിലിന് വഴി തെളിയിച്ചത്.

പള്ളിക്കര കല്ലിങ്കലിലെ കച്ചവടക്കാരന്‍ സി.എച്ച്. ഷംസുദീന്‍റെയും എന്‍.എ. ഉമ്മാഞ്ഞിയുടെയും മകനാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയ ആദിൽ.

Kasaragod

ജില്ലാ കലോത്സവം കഴിഞ്ഞിട്ട് ആറുമാസം; പന്തലിനും ലൈറ്റ് ആൻഡ് സൗണ്ടിനും വാടക കിട്ടിയില്ല

കാസർഗോഡ്: ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞിട്ട് ആറുമാസമായി. ഡിസംബറിലും ജനുവരിയിലുമായി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിന്‍റെ ഓർമകൾ മനസിൽ സൂക്ഷിച്ച് കുട്ടികൾ പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. പലരും സ്കൂൾ മാറി. പുതിയ വർഷത്തെ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. അന്ന് കലോത്സവത്തിന്‍റെ ചുമതല വഹിച്ച അധ്യാപകരിൽ പലരും സ്ഥലംമാറിപ്പോയി.

പക്ഷേ ഒന്നും മറക്കാതെ ഇപ്പോഴും മൊഗ്രാൽ സ്കൂളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ജില്ലാ പഞ്ചായത്തിലുമൊക്കെ മാറിമാറി കയറിയിറങ്ങുന്ന ചിലരുണ്ട്. ജില്ലാ കലോത്സവത്തിനായി പന്തലും സ്റ്റേജും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളുമൊരുക്കിയ ഉദിനൂർ മാണിയാട്ടെ ശോഭ ഡക്കറേഷൻസ് ജീവനക്കാരും കലോത്സവവേദിയിൽ ഭക്ഷണമൊരുക്കുന്നതിനും മറ്റു ചെറുജോലികൾക്കുമായി കരാർ എടുത്തവരും. ഇവരുടെ പ്രതിഫലം ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല.

ജർമൻ സംവിധാനത്തിലുള്ള പന്തലും സ്റ്റേജുകളും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനവും ഒരുക്കിയ വകയിൽ മാത്രം നാലു ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് ശോഭ ഡക്കറേഷൻസ് ഉടമ ടി.വി. ബാലൻ പറയുന്നു. ഇതിനുവേണ്ടി ഇതിനകം 20 തവണയെങ്കിലും താൻ നേരിട്ട് മൊഗ്രാൽ സ്കൂളിലെത്തി മടങ്ങിയിട്ടുണ്ട്. പണം തരാത്തതിന് ഓരോ തവണയും ഓരോ കാരണങ്ങളാണ് സ്കൂൾ അധികൃതർ നിരത്തുന്നത്. ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന മുഖ്യാധ്യാപകനും ഇപ്പോൾ സ്ഥലംമാറിപ്പോയി. പ്രശ്നം സംഘാടകസമിതി ചെയർമാനായ എ.കെ.എം. അഷ്റഫ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാമിന്‍റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവരും കൈമലർത്തുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു.

ശോഭ ഡക്കറേഷൻസിനു മാത്രമല്ല, ഭക്ഷണമൊരുക്കിയവർക്കും മറ്റു ചെറുകിട കരാറുകാർക്കുമെല്ലാം തുക നൽകാനുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികൾ സമ്മതിക്കുന്നുണ്ട്. കലോത്സവത്തിന്‍റെ നടത്തിപ്പ് ഏറ്റെടുക്കാൻ മറ്റൊരു സ്കൂളും തയാറാകാതിരുന്ന സമയത്താണ് മൊഗ്രാൽ സ്കൂൾ അതിന് തയാറായത്. ജില്ലാ പഞ്ചായത്തിൽനിന്നും മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്നും മതിയായ സാമ്പത്തികസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകസമിതിയും പിടിഎയും ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും കത്ത് നൽകിയെങ്കിലും അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽനിന്നു മാത്രമാണ് സഹായം കിട്ടിയതെന്നും അവർ പറയുന്നു.

എന്നാൽ കലോത്സവം കഴിഞ്ഞ് ആറുമാസമായിട്ടും സംഘാടകസമിതി യോഗം ചേരുകയോ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ കണക്കുകളൊന്നും വ്യക്തമല്ല.

കരാർ പ്രകാരമുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നില്ലെങ്കിൽ സംഘാടകസമിതിക്കെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തോടൊപ്പം സ്കൂളിനു മുന്നിലെത്തി സമരം നടത്തുമെന്നും കാണിച്ച് ടി.വി. ബാലൻ മൊഗ്രാൽ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Kasaragod

സ്കൂൾ യൂണിഫോമുകളുടെ നെയ്ത്തുകൂലിയും കിട്ടിയില്ലെന്ന് പരാതി

നീലേശ്വരം: സംസ്ഥാന സർക്കാരിന്‍റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കുവേണ്ടി കഴിഞ്ഞ അധ്യയനവർഷം കൈത്തറി തുണി നെയ്തുനൽകിയ വകയിൽ കൈത്തറി സംഘങ്ങൾക്ക് കിട്ടാനുള്ള തുകയിൽ നല്ലൊരു ശതമാനവും ഇനിയും കിട്ടിയില്ലെന്ന് പരാതി. കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ വിവിധ കൈത്തറി സഹകരണസംഘങ്ങൾക്കും നെയ്ത്തുകാർക്കുമായി ലഭിക്കാനുള്ളത്.

ജില്ലയിൽ അഞ്ച് കൈത്തറി സംഘങ്ങളാണ് യൂണിഫോം തുണി നെയ്തു നൽകാൻ കരാർ എടുത്തത്. ഇതിൽ ഓരോ സംഘത്തിനും ഇപ്പോൾ 10 ലക്ഷവും അതിലധികവും തുക കിട്ടാനുണ്ട്. എട്ടുമാസമായി ആർക്കും പണം കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു. തുടക്കത്തിൽ ചെറിയ സാങ്കേതിക തടസങ്ങളാണ് പറഞ്ഞത്. പിന്നെ തെരഞ്ഞെടുപ്പുകളും പെരുമാറ്റച്ചട്ടവുമൊക്കെയായപ്പോൾ അതിന്‍റെ പേരുപറഞ്ഞും പ്രതിഫലത്തുക മുടങ്ങി.

ഓണക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലും ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇപ്പോൾ കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കുമുള്ളത്. ഓണക്കാലത്തേക്കുള്ള ജോലികൾ തുടങ്ങുന്ന കാര്യത്തിൽപോലും സാമ്പത്തിക ബാധ്യതകൾ തടസമാവുകയാണ്.

ധനവകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രതിഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ അപേക്ഷ.

Kasaragod

ഉൾനാടൻ മത്സ്യസമ്പത്തിന്‍റെ നാശം തടയാൻ പ്രാദേശിക ഇടപെടൽ അനിവാര്യം: ഡോ. സി.പി. ഷാജി

കാസർഗോഡ്: സംസ്ഥാനത്തെ ഉൾനാടൻ മത്സ്യസമ്പത്തിന്‍റെ നാശം തടയാൻ പ്രാദേശിക തലത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് കുഫോസ് നോളജ് സെന്‍റർ അസോസിയേറ്റ് ഡയറക്ടർ ഡോ. സി.പി. ഷാജി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടത്തുന്ന വെബിനാർ പരമ്പരയുടെ ഭാഗമായി കേരളത്തിലെ ഉൾനാടൻ മത്സ്യ സമ്പത്ത് നേരിടുന്ന ഭീഷണിയും പരിഹാരവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ മത്സ്യങ്ങൾ വർധിക്കുന്നതും മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനന ഇടങ്ങളായ കൈത്തോടുകളും പാടശേഖരങ്ങളും കുളങ്ങളും കുറഞ്ഞുവരുന്നതും ഉൾനാടൻ മത്സ്യസമ്പത്തിന്‍റെ ശോഷണത്തിനു പ്രധാന കാരണമാണ്. പുഴയോടു ചേർന്ന ചതുപ്പുനിലങ്ങളും വയലുകളും നശിപ്പിക്കപ്പെടുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ഗണ്യമായി ബാധിച്ചു. ഊത്തപിടിത്തവും മറ്റൊരു ഭീഷണിയാണ്.

പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ഉൾനാടൻ മത്സ്യസമ്പത്തിനെ സംരക്ഷിക്കാൻ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾ നേതൃത്വം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എസ്. ബിജു, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. അഖില, പി.കെ. മുകുന്ദൻ, ടി.എം. സുസ്മിത, ശ്രീലത കാടകം എന്നിവർ പ്രസംഗിച്ചു.

Kasaragod

പ്രാന്തർകാവ് ഓറോട്ടിക്കാനത്ത് കാട്ടാനകളിറങ്ങി

കോളിച്ചാൽ: പ്രാന്തർകാവ് ഓറോട്ടിക്കാനം ഭാഗത്ത് കാട്ടാനകളിറങ്ങി. ഇന്നലെ രാവിലെയാണ് മൂന്ന് ആനകളടങ്ങിയ സംഘത്തെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് ഇവ നിലയുറപ്പിച്ചിരുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

നാട്ടുകാരുടെ സഹായത്തോടെ പടക്കം പൊട്ടിച്ച് ആനകളെ കാടുകയറ്റിയെങ്കിലും രാത്രിയോടെ ഇവ വീണ്ടും തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വനാതിർത്തിയിൽ കാടുമുടി കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ആനകൾ താവളമാക്കുന്നതെന്ന് ഇവർ പറയുന്നു.
\

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പുചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

Kasaragod

നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞാൽ ഒപി സേവനമില്ല

നർക്കിലക്കാട്: അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടർമാരില്ലാത്തതുമൂലം നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞുള്ള ഒപി സേവനം നിലച്ചു.

മൂന്നു ഡോക്ടർമാരെങ്കിലും ആവശ്യമായ സ്ഥാനത്ത് ഇപ്പോൾ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. ഉച്ചകഴിഞ്ഞും ഒപി സേവനം തുടരുന്നതിനായി പഞ്ചായത്ത് ഒരു താത്കാലിക ഡോക്ടറെ നിയമിച്ചെങ്കിലും രാവിലെ തിരക്കേറിയതോടെ രണ്ടു പേരും രാവിലെതന്നെ ജോലിചെയ്യേണ്ട അവസ്ഥയായി.

ഇപ്പോൾ ആകെയുള്ള സ്ഥിരം ഡോക്ടർക്കും സ്ഥലംമാറ്റ ഉത്തരവ് വന്നിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പകരം മറ്റൊരാൾ വരുന്നതുവരെ ഈ ഡോക്ടറെ തുടരാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു.

വെസ്റ്റ് എളേരി പഞ്ചായത്തിലെ തന്നെ മൗക്കോട് ആരോഗ്യകേന്ദ്രത്തിലും മൂന്നു മാസത്തിലധികമായി ഒരു ഡോക്ടർ മാത്രമാണുള്ളത്.

 

“നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്നു ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും നിലവിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. പഞ്ചായത്തിന്‍റെ ആരോഗ്യ മേഖലയിലെ നിർവഹണ ഉദ്യോഗസ്ഥന്‍റെ ചുമതലയും ഇദ്ദേഹത്തിനാണ്. നിലവിലുള്ള ഒരൊഴിവെങ്കിലും നികത്തിയാൽ മാത്രമേ തടസമില്ലാതെ സായാഹ്ന ഒപി സേവനം ലഭ്യമാക്കാൻ കഴിയൂ. ഈ വിഷയം നേരിട്ടും കത്തയച്ചും ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പക്ഷേ ജില്ലയില്‍ ഡോക്ടർമാരെ കിട്ടാനില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണ്.”

പി.വി. അനു, പ്രസിഡന്‍റ്, വെസ്റ്റ് എളേരി പഞ്ചായത്ത്.

Kasaragod

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം കൂട്ടണം: കെഎസ്‌സി- എം

കാസർഗോഡ്: വിദ്യാഭ്യാസമേഖലയിലെ വാണിജ്യവത്കരണം തടയാൻ മെറിറ്റ് സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടാകണമെന്ന് കെഎസ്‌സി-എം ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും മികച്ച കോഴ്സുകളിൽ ചേർന്നുപഠിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ ക്രമീകരിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടോം ഷിനോജ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ സജി സെബാസ്റ്റ്യൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഷിനോജ് ചാക്കോ, കെ.എം. മാണി, ജോഷ് മനോജ്, ഡൈനോ കുളത്തൂർ, ബിജു തുളിശേരി, സിജി കട്ടക്കയം, ജോയ് മൈക്കിൾ, അഭിലാഷ് മാത്യു, ജോസ് ചേനാട്ടുകുന്ന്, ടിമ്മി എലിപ്പുലിക്കാട്ട്, സാജു പാമ്പയ്ക്കൻ, മിലൻ ജോയ്, എബിൻ എലിപ്പുലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Kasaragod

പൗരോഹിത്യ രജതജൂബിലി നിറവിൽ റവ. മാത്യു ബേബിക്ക് ആദരം

ചെർക്കള: പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ചെർക്കള മാർത്തോമ്മാ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർ റവ. മാത്യു ബേബിക്ക് സൗഹൃദ സംഗമത്തിന്‍റെ ആദരം.
മാർത്തോമ്മാ സഭ സീനിയർ വികാരി ജനറാൾ റവ. തോമസ് കെ. ജേക്കബിന്‍റെ അധ്യക്ഷതയൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫാ. മാത്യു ബേബിയെ പൊന്നാടയണിയിച്ചു.

കല്ലട്ര മാഹിൻ ഹാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, മുൻ മന്ത്രി സി.ടി. അഹമ്മദലി, ബിജെപി ഉത്തരമേഖല പ്രസിഡന്‍റ് കെ. ശ്രീകാന്ത്, മാർത്തോമ്മാ ബധിരവിദ്യാലയത്തിന്‍റെ പ്രഥമ മാനേജർ ഫാ. മത്തായി ജോസഫ്, അബ്ദുള്‍ റഹ്മാൻ ധന്യവാദ്, പാസ്റ്റർ മോഹൻ പി. ഡേവിഡ്, റിട്ട. ഡിഡിഇ ടി. മധുസൂദനൻ, സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോർജ് വിൽസൺ, ഫാ. റോബിൻ രാജു, ഫാ. റിജോ ഏബ്രഹാം ചെറിയാൻ, ഫാ. സാബു ഫിലിപ്പ്, മുഖ്യാധ്യാപിക എസ്. ഷീല, സ്റ്റാഫ് സെക്രട്ടറി സിബി സി. കുഞ്ഞപ്പൻ, മാർത്തോമ്മാ കോളജ് ഫോർ ദ ഹിയറിംഗ് ഇംപെയേഡ് വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് വർഗീസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ടി. ജോഷിമോൻ എന്നിവർ പ്രസംഗിച്ചു.

Kasaragod

ബ്ലോക്ക് കോൺഗ്രസ് പഠന ക്യാമ്പ് നടത്തി

വെള്ളരിക്കുണ്ട്: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് മധുസൂദൻ ബാലൂർ പതാക ഉയർത്തി.

മീനാക്ഷി ബാലകൃഷ്ണൻ, പി.ജി. ദേവ്, എം.സി. പ്രഭാകരൻ, പി.വി. സുരേഷ്, ഹരീഷ് പി. നായർ, ജോമോൻ ജോസ്, സി.വി. ഭാവനൻ, ബിൻസി ജെയിൻ, എ. ലത, കെ. രജിത എന്നിവർ പ്രസംഗിച്ചു.

Kasaragod

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒപ്പമുണ്ട് ഞങ്ങൾ പദ്ധതിയുടെ ഭാഗമായി അരലക്ഷത്തോളം രൂപ ചെലവിൽ ചിറ്റാരിക്കാലിലെയും സമീപപ്രദേശങ്ങളിലെയും വിവിധ അഗതി മന്ദിരങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

ചിറ്റാരിക്കാൽ ജെസിഐ പ്രസിഡന്‍റ് ജിൻസ് നമ്പ്യാമഠത്തിൽ ജ്യോതിഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് എസ്എബിഎസിന് ഭക്ഷ്യക്കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഡയസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. അലക്സ് നടുവിലേക്കുറ്റ്, ഷിജിത്ത് കുഴുവേലിൽ എന്നിവർ നേതൃത്വം നൽകി.

Kasaragod

അച്ചൻകല്ല് വെള്ളച്ചാട്ടത്തിലേക്ക് മഴയാത്ര നടത്തി

ചിറ്റാരിക്കാൽ: തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ കൊന്നക്കാട് അച്ചൻകല്ല് വെള്ളച്ചാട്ടത്തിലേക്ക് മഴയാത്ര സംഘടിപ്പിച്ചു.

ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനു തോമസ്, പിടിഎ പ്രസിഡന്‍റ് ഷാജി തോണക്കര, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഖ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Kasaragod

വിദ്യാർഥികൾക്ക് പരിശീലന പരിപാടി നടത്തി

പനത്തടി: പനത്തടി പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ കെയർ പദ്ധതിയുടെ ഭാഗമായി ഏഴു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിസൈൻ യുവർ ഡിഗ്നിറ്റി എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാണത്തൂർ വിവേകാനന്ദ സ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബറും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ കെ.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു.

എഡിഎസ് പ്രസിഡന്‍റ് കാവ്യ അധ്യക്ഷത വഹിച്ചു. മെംബർ കെയർ പദ്ധതിയുടെ ലോഗോ പരിശീലകനും മോട്ടിവേട്ടറുമായ വി. വേണുഗോപാൽ പ്രകാശനം ചെയ്തു. ലോഗോ തയാറാക്കിയ ആദർശ് അനീഷ് കുമാറിന് 3001 രൂപയുടെ കാഷ് അവാർഡ് നൽകി. മധു കാട്ടൂർ, മൈക്കിൾ പൂവത്താനി, രേഷ്‌മ രാജേഷ്, മല്ലിക കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Kasaragod

ജില്ലാ ഷൂട്ടിംഗ് ജേതാക്കൾക്ക് മെഡലുകൾ വിതരണം ചെയ്തു

അമ്പലത്തറ: ജില്ലാ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അമ്പലത്തറയിലെ ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡന്‍റായ ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് വിതരണം നിർവഹിച്ചു. അസോസിയേഷൻ പുതുതായി വാങ്ങിയ തോക്കുകൾ ജില്ലാ പോലീസ് മേധാവി റേഞ്ചിന് കൈമാറി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. നാസർ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി പി.വി. രാജേന്ദ്രകുമാർ, സുമേഷ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Kasaragod

കാസര്‍ഗോഡ് തീരദേശ ടൂറിസം സര്‍ക്യൂട്ട്: ഡിപിആര്‍ തയാറാക്കാന്‍ കളക്ടറുടെ നിര്‍ദേശം

കാസര്‍ഗോഡ്: നഗരപരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കാസര്‍ഗോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നവീന പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപരേഖ തയാറാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഹാര്‍ബര്‍ പുലിമുട്ട് ബീച്ച് കോര്‍ണിഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാര്‍ക്ക്, ഗുഡ് വൈബ്‌സ് ഡിടിപിസി അമിനിറ്റി സെന്‍റര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർ‍ട്ട് അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ കളക്ടര്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കി.

കാസര്‍ഗോഡ് ഹാര്‍ബര്‍ പുലിമുട്ടിന് സമീപം ഡിടിപിസിയുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രകൃതിസൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാര്‍ക്കിംഗ്, കടകള്‍, ഇരിപ്പിടങ്ങള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാര്‍ബര്‍ പുലിമുട്ടിലേക്കുള്ള റോഡിന്‍റെ നിര്‍മാണവും പുലിമുട്ടില്‍ ശരിയായ വെളിച്ചവും സിസിടിവി കാമറകളും സ്ഥാപിക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നിര്‍മാണ പ്രവൃത്തികള്‍. കസബയിലെ ടൂറിസം അമിനിറ്റി സെന്‍റര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് ഹൗസിന് മുന്‍വശത്തായി വിപുലമായ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാര്‍ക്കും ലൈറ്റ് ഹൗസും സന്ദര്‍ശിച്ചു.

കേന്ദ്ര പോര്‍ട്ട്, ഷിപ്പിംഗ് ആന്‍ഡ് വാട്ടര്‍വേയ്സ് മന്ത്രാലയത്തിന് കീഴിലുള്ള ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് കളക്ടര്‍ അറിയിച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതും കളക്ടര്‍ വിലയിരുത്തി. നിലവില്‍ വൈകുന്നേരം നാലു മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം. ഇതു മറ്റു പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്സ് ആന്‍ഡ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും.

Kasaragod

മത്സ്യകർഷക ദിനാചരണം

ചെറുവത്തൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ കോയാമ്പുറത്തെ പി.പി. ബാലകൃഷ്ണൻ, ആയിറ്റിയിലെ സി. ജനാർദനൻ, കിനാനൂർ-കരിന്തളത്തെ തോമസ് ഒഞ്ഞറക്കുന്നേൽ, ബെള്ളൂരിലെ ബേബി ജോസഫ്, കുമ്പളയിലെ ജാഫർ സാദിഖ് എന്നീ മത്സ്യകർഷകരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.വി. ഷിജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, അസി. ഡയറക്ടർ കെ. ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. എൻ. ഷിനാസ്, ഷിംന ചന്ദ്രൻ, അരുണേന്ദു രാമകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.

Kasaragod

കല്ലപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി

റാണിപുരം: ചെറിയൊരിടവേളയ്ക്കു ശേഷം കല്ലപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി. ജോസ് പുതുശേരിയുടെ കൃഷിയിടത്തിലെ തെങ്ങുകളും കമുകുകളുമാണ് നശിപ്പിച്ചത്. സൗരോർജവേലിയുടെ അറ്റകുറ്റപ്പണികൾ നടത്താത്തതു മൂലമാണ് വീണ്ടും ആനയിറങ്ങാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

പാടിക്കൊച്ചി മുതൽ രംഗത്തുമല വരെ ആറു കിലോമീറ്റർ ദൂരം സൗരോർജവേലിയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും മാമ്പളം മുതൽ കമ്മാടി വരെയുള്ള ഭാഗത്ത് എത്രയും പെട്ടെന്ന് സൗരോർജവേലി നിർമിക്കണമെന്നും സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി തോലമ്പുഴ, പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എം. ജയകുമാർ, വി.ഡി. ജോഷി, പി.വി. ജോർജ് എന്നിവർ ആവശ്യപ്പെട്ടു.

Kasaragod

കാഞ്ഞങ്ങാട് നഗരത്തില്‍ പത്ത് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പത്ത് പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടി. കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിനു സമീപത്തെ ലൈഫ് മെഡിക്കല്‍സ്, കത്തോലിക് സിറിയന്‍ ബാങ്ക് എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത്രയധികം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

കടകള്‍ക്കകത്തും വരാന്തയിലും കയറിക്കൂടിയ പെരുമ്പാമ്പ് കുഞ്ഞുങ്ങളെ സര്‍പ്പ വോളണ്ടിയര്‍മാരായ സുനില്‍, സുരേന്ദ്രന്‍, വിജേഷ് എന്നിവര്‍ ചേര്‍ന്ന് വിവിധ ദിവസങ്ങളിലായാണ് പിടികൂടിയത്. ഒരിക്കല്‍ മുട്ട വിരിഞ്ഞാല്‍ 22 ഓളം കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പിടികൂടിയ കുഞ്ഞുങ്ങള്‍ക്ക് ഏകദേശം രണ്ടാഴ്ചത്തെ പ്രായം മാത്രമേയുള്ളൂ.

പിടികൂടുന്ന പാമ്പ് കുഞ്ഞുങ്ങളെ കുപ്പികളിലാക്കി കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലാണ് ഏല്‍പ്പിക്കുന്നത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വനത്തിലേക്ക് വിടുകയാണ് പതിവ്. സ്ഥലത്ത് പരിശോധന നടത്താന്‍ ബിഎഫ്ഒ ജിതിന്‍കുമാര്‍ കടകളില്‍ എത്തിയിരുന്നു.

മഴക്കാലത്ത് പാമ്പുകള്‍ തണുപ്പും ഭക്ഷണവും തേടി കടകളിലേക്കും വീടുകളിലേക്കും ഇറങ്ങാറുണ്ട്. കുപ്പത്തൊട്ടികളും ഇരുണ്ട സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പ് ശല്യം കുറക്കാന്‍ സഹായിക്കുമെന്ന് ബിഎഫ്ഒ പറഞ്ഞു.

Kasaragod

അങ്കണവാടി ജീവനക്കാര്‍ കരിദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അങ്കണവാടി ഹെല്‍പ്പേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) അവകാശദിനം കരിദിനമായി ആചരിച്ചു.

അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, നിയമപരമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക, സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

സിഐടിയു ജില്ലാ പ്രസിഡന്‍റ് വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.പി. രാധാമണി അധ്യക്ഷത വഹിച്ചു. പി. വസന്തകുമാരി, കെ.വി. രാഗിണി, എന്‍.ടി. ലക്ഷ്മി, ഷോജ വിജയന്‍, വി. സാവിത്രി, വി. ഉഷ, കെ. ഭാര്‍ഗവി എന്നിവര്‍ പ്രസംഗിച്ചു.

Kasaragod

ദേശീയപാത വികസനം

നീലേശ്വരം നഗരസഭ കർമസമിതി സമരം അവസാനിപ്പിച്ചു

നീലേശ്വരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമസമിതി നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കർമസമിതി ഭാരവാഹികൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയോടൊപ്പം ഡൽഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.

ആകാശപാത നിർമിക്കാൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ദേശീയപാത എൻജിനിയറിംഗ് വിഭാഗം വ്യക്തമാക്കിയെങ്കിലും കർമസമിതി ഉന്നയിച്ച മറ്റെല്ലാ ആവശ്യങ്ങളും ചർച്ചയിൽ അംഗീകരിക്കപ്പെട്ടതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ച് കൂടുതൽ ഉയരത്തിൽ പുതിയ പാലം നിർമിക്കും. കോട്ടപ്പുറത്തേക്ക് 15 മീറ്റർ വീതിയിൽ അടിപ്പാതയും കോട്ടപ്പുറം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് എക്സിറ്റും രാജാ റോഡിലേക്ക് എൻട്രിയും അനുവദിക്കും.

രാജാ റോഡ് ചെന്നുചേരുന്ന ഭാഗത്ത് നിലവിൽ ഏഴു മീറ്റർ വീതിയിലുള്ള അടിപ്പാത 15 മീറ്ററായും കോട്ടപ്പുറത്തേക്കുള്ള നിർദിഷ്ട അടിപ്പാത 24 മീറ്ററായും വികസിപ്പിക്കുന്ന കാര്യം പരിശോധിക്കും. ഇതിനായി എംപിയുടെ സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റിയുടെ റീജണൽ ഓഫീസർ കേണൽ എ.കെ. ജാൻബാസിന്‍റെ നേതൃത്വത്തിലുള്ള സംഘം വരുംദിവസങ്ങളിൽതന്നെ സ്ഥലം സന്ദർശിക്കും. കരുവാച്ചേരിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കും. പുതുതായി നിർമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിലേക്ക് നെടുങ്കണ്ട ഭാഗത്തെ ദേശീയപാതയിൽ നിന്ന് എക്സിറ്റും എൻട്രിയും അനുവദിക്കും.

പോലീസ് സ്റ്റേഷനു മുന്നിലും രാജാറോഡ് ജംഗ്ഷനിലും കോട്ടപ്പുറം റോഡ് ജംഗ്ഷനിലുമായി വീതിയേറിയ മൂന്ന് അടിപ്പാതകളും പുഴയ്ക്കു കുറുകേ പുതിയ പാലവും വരുന്നതോടെ ആകാശപാതയില്ലാത്തതു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളിൽ നല്ലൊരു ശതമാനവും പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ കർമസമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചെങ്കിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുന്നതിനും സർവീസ് റോഡുകളുടെ നിർമാണം വേഗത്തിലാക്കുന്നതിനും വേണ്ടി കർമസമിതി തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കർമസമിതി ചെയർമാനായ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൺവീനറായ കൗൺസിലർ ഇ. ഷജീർ, രക്ഷാധികാരികയ മുൻ എംപി പി. കരുണാകരൻ, മാമുനി വിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ഭാരവാഹികളായ പി.കെ. നസീർ, സാഗർ ചാത്തമത്ത്, പി. വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ജെ. ജോയ്, വി.വി. കുഞ്ഞികൃഷ്ണൻ, കെ. സതീശൻ , പി.യു. രാമകൃഷ്ണൻ, ഉദയൻ പാലായി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, ആകാശപാതയ്ക്കു വേണ്ടി സമരം നടത്തുന്ന ജനകീയ സമരസമിതി പ്രവർത്തകർ ഇപ്പോഴും ഇതേ ആവശ്യവുമായി സമരം തുടരുകയാണ്.

Kasaragod

കേന്ദ്രസര്‍വകലാശാലയ്ക്ക് പുതിയ ബസ്

പെരിയ: കാനറ ബാങ്ക് സിഎസ്ആര്‍ ഫണ്ടിലുള്‍പ്പെടുത്തി കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ ബസ് കൈമാറി. കാനറ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.കെ. സിന്‍ഹയില്‍ നിന്ന് വൈസ്ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ താക്കോല്‍ ഏറ്റുവാങ്ങി.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രഫ. വി.ബി. സമീര്‍കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം.സി. മിനിമോള്‍, ഡീന്‍ സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, എസ്റ്റേറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ഡോ. എച്ച്.പി. ഗുരുശങ്കര, കാനറ ബാങ്ക് കാസര്‍ഗോഡ് റീജണല്‍ മാനേജര്‍ ആര്‍.പി. ശ്രീനാഥ്, ബ്രാഞ്ച് മാനേജര്‍ എ. ഹരണ്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Kasaragod

രാജപുരം ഹോളിഫാമിലി സ്‌കൂളിൽ ഹരിതവിദ്യാലയം പദ്ധതിക്ക് തുടക്കം

രാജപുരം: ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം പദ്ധതിക്ക് രാജപുരം ഹോളിഫാമിലി സ്‌കൂളിൽ തുടക്കമായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോസ് അരീച്ചിറ ശുചിത്വ സന്ദേശം നൽകി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീവിദ്യ, പി. ഗീത, പി.എൽ. റോയ്, പഞ്ചായത്തംഗം സി. രേഖ, മുഖ്യാധ്യാപകൻ സജി മാത്യു, ഇക്കോ ശുചിത്വ ക്ലബ് നോഡൽ ഓഫീസർ ജിഷ ജോസ്, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. ഷീല എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേനാംഗങ്ങളുമായി കുട്ടികൾ മുഖാമുഖം നടത്തി.

Kasaragod

പാചകപ്പുര ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: മഡോണ എയുപി സ്‌കൂളിന് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച പാചകപ്പുര കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് മുഖ്യാതിഥിയായി.

പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എ.സി. മരിയ ജെസ്‌ന, വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എന്‍.ആര്‍. വിദ്യാശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ മഫീന ഹനീഫ്, നൂണ്‍ മീല്‍ ഓഫീസര്‍ കെ.വി. സച്ചിന്‍, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ എ.സി. ലിസി, സുലൈഖ മാഹിന്‍, ആമീന്‍ തെരുവത്ത്, വി.വി. പ്രിയ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാധ്യാപിക എ.സി. ശോഭിത സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് ബിജി ജേക്കബ് നന്ദിയും പറഞ്ഞു.

Kasaragod

മുളിയാര്‍ എബിസി സെന്‍റര്‍ മാറ്റി സ്ഥാപിക്കാൻ തീരുമാനം

കാസര്‍ഗോഡ്: ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ച് മൃഗസംരക്ഷണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ മുളിയാര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച തെരുവുനായ വന്ധ്യംകരണ പ്രവൃത്തി നടത്തുന്ന എബിസി സെന്‍ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എബിസി സെന്‍ററില്‍ നിന്നുള്ള ദുര്‍ഗന്ധവും ശബ്ദ മനിലീകരണവും സംബന്ധിച്ച് പരിസരവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.

ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റവും പെട്ടെന്ന് പരിശോധിച്ച് പരിഹരിക്കണമെന്ന് കളക്ടര്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. എബിസി സെന്‍റര്‍ മാറ്റി സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് സെന്‍റര്‍ മാറ്റാമെന്നും അതുവരെ സമീപ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത വിധത്തില്‍ നിലവിലെ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ എബിസി സെന്‍ററില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിക്കും. ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ചുറ്റുമതിലിന്‍റെ ഉയരം വര്‍ധിപ്പിച്ച്, ഇന്‍റര്‍ലോക് ചെയ്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ജില്ലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന തൃക്കരിപ്പൂര്‍, കാസര്‍ഗോഡ് തായലങ്ങാടി എന്നിവിടങ്ങളിലെ എബിസി സെന്‍ററുകളില്‍ കൂടി വന്ധ്യംകരണ പ്രവൃത്തി നടത്തുന്ന കാര്യം പരിശോധിക്കും. മുളിയാര്‍ എബിസി സെന്‍ററില്‍ ശസ്ത്രക്രിയ കഴിഞ്ഞ പട്ടികളെ സര്‍ജറിക്ക് ശേഷം നിരീക്ഷണത്തില്‍ വയ്ക്കുന്നതിന് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്നും പരിശോധിക്കും.

ഓഗസ്റ്റ് അവസാനവാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചേരാനും തീരുമാനമായി.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. മുഹമ്മദ് കുഞ്ഞി, എംഎല്‍എയുടെ പ്രതിനിധി എം. കുഞ്ഞമ്പു നമ്പ്യാര്‍, ‌മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. കെ. സന്തോഷ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. രാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, പഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍ ജി.എം. ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kasaragod

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടി.എം.എ. കരീം ക്ലാസെടുത്തു. ഗൗരി പനയാല്‍, പാറക്കോല്‍ രാജന്‍, കെ.വി. ദാമോദരന്‍, എ.വി. രമണി, കെ.വി. ബിന്ദു, പി.എ. രാജന്‍, ജയകുമാരി, പി.പി. സുകുമാരന്‍, കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Kasaragod

ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിനു താഴെ ചെറുമരങ്ങൾ നടാൻ വനംവകുപ്പ്

മുള്ളേരിയ: ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിനു വേണ്ടി മരങ്ങൾ മുറിച്ചുമാറ്റിയ വനഭൂമിയിൽ ഉയരം കുറഞ്ഞ മരങ്ങൾ നടാൻ വനംവകുപ്പ്. അശോകം, നെല്ലി, പേര, കുമ്പിൾ, ഇലഞ്ഞി, ഞാവൽ തുടങ്ങിയ മരങ്ങളാണ് നടുക. ഇവയെല്ലാംകൂടി 32,500 മരത്തൈകൾ വനംവകുപ്പിന്‍റെ നഴ്സറികളിൽ വളർത്തിയെടുക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് വലിപ്പം വച്ചതിനുശേഷം അടുത്ത വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇവ വനങ്ങളിൽ നടാനാണ് തീരുമാനം.

ഉഡുപ്പി-കരിന്തളം ലൈൻ വലിക്കുന്നതിനു വേണ്ടി ജില്ലയിൽ ആകെ 13 ഹെക്ടർ വനഭൂമിയാണ് വനംവകുപ്പ് വിട്ടുനൽകിയത്. ഇതിനു പകരമായി ഭീമനടി വില്ലേജിലെ കമ്മാടം കാവിനോടനുബന്ധിച്ച് ഇത്രതന്നെ റവന്യൂഭൂമി വനംവകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. വൈദ്യുതലൈനിനുവേണ്ടി വിട്ടുനൽകിയ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിൽ തന്നെ തുടരുന്നതിനാൽ ഫലത്തിൽ ഇത് വനംവകുപ്പിന് ഇരട്ടിനേട്ടമാണ്.

വൈദ്യുതലൈനിനുവേണ്ടി വിട്ടുനൽകിയ ഭൂമിയിൽ കൂടുതലും അക്കേഷ്യ മരങ്ങളാണ് ഉണ്ടായിരുന്നത്. വനഭൂമികളിൽ നിന്ന് അക്കേഷ്യ മരങ്ങൾ ഒഴിവാക്കുന്നതിനുള്ള പദ്ധതി നേരത്തേ വനംവകുപ്പ് തുടങ്ങിയതിനാൽ ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും കാര്യമായ പ്രശ്നം ഉണ്ടായിരുന്നില്ല. മുറിച്ച മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടാനുളള തുകയും വനംവകുപ്പ് മുൻകൂറായി ഈടാക്കിയിരുന്നു.

വൈദ്യുതലൈനിനു താഴെ ഉയരംകുറഞ്ഞ മരങ്ങൾ മാത്രമേ നടാൻ പാടുള്ളൂ എന്ന നിർദേശം പാലിച്ചാണ് ഔഷധമൂല്യം കൂടിയുള്ള ഉയരംകുറഞ്ഞ നാട്ടുമരങ്ങൾ നടാൻ തീരുമാനിച്ചത്. ഇതിൽ പലതും വന്യജീവികൾക്ക് ആഹാരലഭ്യത ഉറപ്പുവരുത്താനും സഹായകമാണ്. വൈദ്യുതലൈൻ വലിച്ച ഭാഗങ്ങളിൽ കാടിന്‍റെ സ്വഭാവം മാറാതെ നിലനിർത്താ
നും ഇതുവഴി സാധിക്കും.

വൈദ്യുതലൈനിനു താഴെ ചെറുമരങ്ങൾ നടാൻ വനംവകുപ്പ് തീരുമാനിച്ച സാഹചര്യത്തിൽ ഈ ലൈനിനുവേണ്ടി ഭൂമി വിട്ടുനൽകിയ കർഷകർക്കും ആ സ്ഥലത്ത് അധികം ഉയരം വയ്ക്കാത്ത കാർഷികവിളകൾ നടാൻ തടസമുണ്ടാവില്ലെന്നാണ് സൂചന.

Kasaragod

കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ്കെട്ടിടത്തിൽ വീണ്ടും ബലപരിശോധന നടത്തി

കാഞ്ഞങ്ങാട്: 40 വർഷത്തിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ വീണ്ടും ബലപരിശോധന നടത്തി. കോഴിക്കോട് എൻഐടിയിലെ ഡോ. റോഷൻ ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

കെട്ടിടത്തിന്‍റെ ചുവരുകളുടെയും ബീമുകളുടെയും ബലം പരിശോധിച്ചു. അടുത്തിടെ ഇത് മൂന്നാംതവണയാണ് ബസ്‌സ്റ്റാൻ‌ഡ് കെട്ടിടത്തിന്‍റെ ബലപരിശോധന നടത്തുന്നത്. നേരത്തെ പൊതുമരാമത്ത് വകുപ്പും കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ നിന്നുള്ള സംഘവും കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. കാലപ്പഴക്കം മൂലം കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചുവരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ കെട്ടിടമുള്ളത്.

പല ഭാഗങ്ങളിലും മഴക്കാലത്ത് ചുവരുകൾ നനഞ്ഞു കുതിരുന്നതും പതിവാണ്. നഗരകേന്ദ്രത്തിൽ അപകടഭീഷണിയായി നിൽക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

Kasaragod

തോമാപുരം സ്കൂൾ കെട്ടിടോദ്ഘാടനം

ചിറ്റാരിക്കാൽ: തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച യുപി സ്കൂൾ കെട്ടിടം, കോർപറേറ്റ് ലാംഗ്വേജ് അഡ്വാൻസ്മെന്‍റ് പ്രോഗ്രാം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനം സന്ദീപ് വാര്യർ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ് മേഴ്‌സി മാണി അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ജോസഫ് മുത്തോലി മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ സജി കണ്ണന്താനം, വാർഡ് മെംബർ സിന്ധു മാരിപ്പുറത്ത്, അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, പ്രിൻസിപ്പൽ ബിനു തോമസ്, പിടിഎ പ്രസിഡന്‍റ് ഷാജി തോണക്കര, പൂർവവിദ്യാർഥി പ്രതിനിധി സെബാസ്റ്റ്യൻ നടുവിലെകുറ്റ്, സ്റ്റാഫ് സെക്രെട്ടറി ജോസ്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.

Kasaragod

സോക്കര്‍ ലഹരിയില്‍ അര്‍ജന്‍റീനയും കുടുംബവും

ചിറ്റാരിക്കല്‍: തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്‌നവുമായി ലയണല്‍ മെസിയുടെ അര്‍ജന്‍റീന കുതിക്കുമ്പോള്‍ ആര്‍പ്പുവിളികളുമായി ചിറ്റാരിക്കാലിലെ തോട്ടുവായില്‍ കുടുംബം. തോട്ടുവായില്‍ മോട്ടോഴ്‌സ് സ്ഥാപന ഉടമ സജിലാല്‍ പോളും മക്കളായ മാര്‍ട്ടിന്‍ അര്‍ജന്‍റീന പോളും അലക്‌സ് ഏബ്രഹാം പോളും അര്‍ജന്‍റീനയുടെ അപരാജിതകുതിപ്പില്‍ ആവേശകൊടുമുടിയേറിയിരിക്കുകയാണ്.

അര്‍ജന്‍റീനയോടുള്ള കടുത്ത ആരാധനയാണ് ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും മൂത്തമകന് ആ പേരു നല്‍കാന്‍ സജിലാലിന് പ്രചോദനമായത്. പുതുതായി വാങ്ങിയ കാറും പൂര്‍ണമായും അര്‍ജന്‍റൈന്‍ മയമാണ്. കാര്‍ മുഴുവന്‍ അര്‍ജന്‍റീനയുടെ പതാകയും ചിഹ്നങ്ങളും പതിപ്പിച്ചിരിക്കുകയാണ്. കാര്‍ സര്‍വീസിനു കൊണ്ടുപോകാന്‍ സമയമായെങ്കിലും ലോകകപ്പ് കഴിഞ്ഞ് സ്റ്റിക്കര്‍ നീക്കിയിട്ടു കൊണ്ടുപോകാനാണ് സജിയുടെ തീരുമാനം.

നീലയും വെള്ളയും ഇടകലര്‍ന്ന കുപ്പായത്തോടുള്ള സജിയുടെ ആരാധന ചെറുപ്പം തൊട്ടേയുള്ളതാണ്. 1986ല്‍ ഡീഗോ മറഡോണയും സംഘവും ലോകകപ്പ് നേടിയത് വായിച്ചറിഞ്ഞപ്പോള്‍ തന്നെ ആരാധന തലയ്ക്കുപിടിച്ചു. 1990ലെ ലോകകപ്പ് മത്സരങ്ങള്‍ രണ്ടരകിലോമീറ്റര്‍ നടന്നാണ് വായനശാലയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ കണ്ടത്. അന്നു ടെലിവിഷനും പത്രങ്ങളും എല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതിനാല്‍ അര്‍ജന്‍റീനയുടെ ജഴ്‌സിയുടെ നിറം വെള്ളയും കറുപ്പും ആണെന്നായിരുന്നു വിചാരിച്ചിരുന്നതെന്ന് സജി പറയുന്നു.

ഫുട്‌ബോള്‍ പ്രേമി മാത്രമല്ല, ഒന്നാന്തരം ഫുട്‌ബോളറുമായിരുന്നു സജി. ചെമ്പേരിയില്‍ സ്‌കൂള്‍ പഠനകാലത്ത് സംസ്ഥാന സബ്ജൂണിയര്‍ ഫുട്‌ബോളില്‍ കണ്ണൂര്‍ ജില്ലയ്ക്കു വേണ്ടി കളിക്കുകയും കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കുമൂലം കേരളത്തിന്‍റെ ജഴ്‌സി അണിയാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സജിയുടെ ഫുട്‌ബോള്‍ കരിയറിന് തന്നെ വിരാമമിടേണ്ടിയും വന്നു. ഭാര്യ റോണിയ സൗദിയില്‍ നഴ്‌സാണ്. തോമാപുരം സെന്‍റ് തോമസ് സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മൂത്തമകന്‍ മാര്‍ട്ടിന്‍ അര്‍ജന്‍റീനയും മൂന്നാംക്ലാസില്‍ പഠിക്കുന്ന ഇളയമകന്‍ അലക്‌സും അര്‍ജന്‍റീനയുടെ കട്ട ആരാധകരാണ്.

Kasaragod

ഫിഫ പ്രസിഡന്‍റിനും അര്‍ജന്‍റീനയ്ക്കുമായി വഴിപാട് !

തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്): ഫിഫ പ്രസിഡന്‍റിനും അര്‍ജന്‍റീന ടീമിനും നല്ലതു മാത്രം സംഭവിക്കാന്‍ ബ്രസീല്‍ ആരാധകന്‍റെ വഴിപാട്. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലാണ് 700 രൂപ മുടക്കി തിരുവപ്പം വഴിപാട് നേര്‍ന്നിരിക്കുന്നത്. ഫിഫ പ്രസിഡന്‍റ്, അര്‍ജന്‍റീന എന്നിവരുടെ പേരിലാണ് വഴിപാട്.

നക്ഷത്രത്തിന്‍റെ സ്ഥാനത്ത് പുണര്‍തം എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അര്‍ജന്‍റീനയെ എളുപ്പത്തില്‍ ഫൈനലില്‍ എത്തിക്കുന്ന തരത്തിലാണ് ഫിഫ ലോകകപ്പ് ഫിക്‌സ്ചര്‍ തയാറാക്കിയിരിക്കുന്നതെന്നും റഫറിമാര്‍ എല്ലായ്‌പോഴും അര്‍ജന്‍റീനയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും എതിർ ടീം ആരാധകര്‍ വ്യാപകമായി പരാതിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വഴിപാടത്രേ.

Kasaragod

പരപ്പ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം: ജില്ലാതല അവലോകനയോഗം ചേര്‍ന്നു

കാസര്‍ഗോഡ്: നീതി ആയോഗിന്‍റെ പുരസ്‌കാരം നേടിയ പരപ്പ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്‍റെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോ ലാബുകള്‍ പൂര്‍ത്തിയായി.

മാലോത്ത് കസബ ജിഎച്ച്എസ്എസ്, ചായ്യോത്ത് ജിഎച്ച്എസ്എസ്, പരപ്പ ജിഎച്ച്എസ്എസ്, അട്ടേങ്ങാനം ജിഎച്ച്എസ്എസ്, കാലിച്ചാനടുക്കം ജിഎച്ച്എസ്എസ്, ബളാല്‍ ജിഎച്ച്എസ്എസ്, പെരുമ്പട്ട ജിഎച്ച്എസ്എസ്, ബളാന്തോട് ജിഎച്ച്എസ്എസ്, തയ്യേനി ജിഎച്ച്എസ് എന്നിവിടങ്ങളിലാണ് ജിയോ ലാബുകള്‍ പൂര്‍ത്തിയായത്. ഇതില്‍ ആറെണ്ണം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം കള്ളാര്‍ പഞ്ചായത്തില്‍ നൂറുശതമാനമാണ്. ഈസ്റ്റ് എളേരിയില്‍ 75 ശതമാനവും പനത്തടിയില്‍ 98.15 ശതമാനവും കിനാനൂര്‍-കരിന്തളത്തില്‍ 87.30 ശതമാനവും ബളാല്‍ 86.05 ശതമാനവും പോഷകാഹാര വിതരണം നടത്തി. കാര്‍ഷിക മേഖലയില്‍ മണ്ണുകളുടെ സാമ്പിള്‍ പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി നൂറുശതമാനം പൂര്‍ത്തീകരിച്ചു.

ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചു. 2070 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു 208 പേര്‍ക്ക് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി. അതില്‍ 73 പേരെ വിദഗ്ധ പരിശോധനയ്ക്കായി നിര്‍ദേശിച്ചു. മുഴുവന്‍ അങ്കണവാടികളിലും കുടിവെള്ളവും ശുചിമുറി സൗകര്യവും ഉറപ്പാക്കി. ആറുമാസം വരെ പ്രായമുള്ള കുട്ടികളുടെ പോഷകാഹാര വിതരണത്തില്‍ 73.45 ശതമാനം കൈവരിച്ചു. പിഎം പോഷണ്‍ അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രഗതി പോര്‍ട്ടലില്‍ ഈ മാസത്തിനകം വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു.

ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാമു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നതിന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പട്ടികവര്‍ഗ മേഖലയില്‍ മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. രജിത, എ. ലത, പി.വി. അനു, എം. രാജന്‍, ടി.വി. ജയചന്ദ്രന്‍, പി. രഘുനാഥ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടര്‍ കെ.വി. ഹരിദാസ്, ഡിഎംഒ കെ.ടി. രേഖ, വനിതാശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ എ.കെ. ജംല റാണി എന്നിവര്‍ പങ്കെടുത്തു.

 

Kasaragod

മാര്‍ത്തോമ്മാ ബധിരവിദ്യാലയം സ്ഥാപകദിനാഘോഷവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ഉദ്ഘാടനവും

ചെര്‍ക്കള: മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്‍റെ 46-ാം സ്ഥാപകദിനാഘോഷം കല്ലട്ര മാഹിന്‍ എംഎല്‍എയും എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയുടെ ഉദ്ഘാടനം മുന്‍മന്ത്രി കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയും നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.

മുന്‍ എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ വിശിഷ്ടാതിഥികളായി. മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്‍റെ പ്രഥമ മാനേജര്‍ ഫാ. മത്തായി ജോസഫ്, കുന്ദംകുളം-മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. സജു ബി. ജോണ്‍, ബിഷപ്‌സ് സെക്രട്ടറി ഫാ. ലിജോ ജെ. ജോസഫ്, ഭദ്രാസന ട്രഷറര്‍ ജീമോന്‍ മണലുകാലായില്‍, ബദിയഡുക്ക മാര്‍ത്തോമ്മാ കോളജ് ഓഫ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഫാ. ബെന്നി മാത്യു, പ്രിന്‍സിപ്പല്‍ ഡോ. ആര്‍. കുമാര്‍, ചെര്‍ക്കള മാര്‍ത്തോമ്മാ കോളജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ർഡ് പ്രിന്‍സിപ്പൽ ഡോ. രാജീവ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, ഡോ. ബിജു തോമസ് മാത്യു, ഡോ. പി.കെ. ജയരാജ്, മുഖ്യാധ്യാപിക എസ്. ഷീല, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.ടി. ജോഷിമോന്‍, പിടിഎ പ്രസിഡന്‍റ് എന്‍.ജെ. ബിന്‍സി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു ബേബി, സ്റ്റാഫ് സെക്രട്ടറി സിബി സി. കുഞ്ഞപ്പന്‍ എന്നിവർ പ്രസംഗിച്ചു.

Kasaragod

ലിറ്റില്‍ കൈറ്റ്‌സ് പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി

കാസര്‍ഗോഡ്: ജില്ലയില്‍ നിന്ന് ലിറ്റില്‍ കൈറ്റ്‌സ് സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദന സമ്മേളനം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. റഫീഖ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ് അധ്യക്ഷത വഹിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ഇന്‍ ചാര്‍ജ് എന്‍. കെ. ബാബു, മാസ്റ്റര്‍ ട്രെയിനര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജമാല്‍ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 122 യൂണിറ്റുകളില്‍ നിന്നു സ്‌കൂള്‍, സബ്ജില്ല, ജില്ല ക്യാമ്പുകളിലൂടെ സെലക്ഷന്‍ നേടി സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത 14 കുട്ടികള്‍ക്കാണ് കൈറ്റ് ജില്ല ടീമിന്‍റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത് .

പ്രോഗ്രാമിംഗ് മേഖലയില്‍ ഉദുമ ജിഎച്ച്എസഎിലെ ഹൃദ്ജയ് ധന്യ വിനോദ്, മൊഗ്രാല്‍ ടിഎച്ച്എസിലെ അബൂബക്കര്‍ സിദ്ദിഖ്, ചെമ്മനാട് ജെഎച്ച്എസ്എസിലെ ഇബ്രാഹിം ഹാദി, തൃക്കരിപ്പൂര്‍ വിപിപിഎംകെ പിഎസ് ജിഎച്ച്എസിലെ ഹബീബ് റഹ്‌മാന്‍, മിയാപദവ് എസ്‌വിവിഎച്ച്എസിലെ മുഹമ്മദ് അയാദ്, മടിക്കൈ ജിഎച്ച്എസ്എസിലെ മാധവ് കൃഷ്ണ, മൊഗ്രാല്‍ ജിവിവിഎച്ച്എസ്എസിലെ അമ്‌ന ഫാത്തിമ എന്നിവരും ആനിമേഷന്‍ വിഭാഗത്തില്‍ മഞ്ചേശ്വരം എസ്എടിയിലെ പ്രണവി, കൊളത്തൂര്‍ ജിഎച്ച്എസ്എസിലെ ടി. ആദിദേവ്, മൊഗ്രാല്‍ ടിഎച്ച്എസിലെ ടി.എസ്. ശ്രീനന്ദ്, കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളിലെ ഗൗതം എസ്. ബാബു, രാജപുരം ഹോളി ഫാമിലി സ്‌കൂളിലെ കെ.പി. പ്രണവ്, കുട്ടമത്ത് ജിഎച്ച്എസ്എസിലെ എ.എം. മല്‍ഹാര്‍, ചെറുവത്തൂര്‍ ജിഎഫ് വിഎച്ച്എസ്എസിലെ അനുഗ്രഹ വിജയകുമാര്‍ എന്നിവരാണ് എര്‍ണാകുളം കളമശേരി സ്റ്റാര്‍ട്ടപ് വില്ലേജില്‍ നടന്ന ത്രിദിന സ്റ്റേറ്റ് ക്യാമ്പില്‍ സ്വന്തമായി തയാറാക്കിയ റോബോട്ടിക്, അനിമേഷന്‍ പ്രൊഡക്ടുകള്‍ അവതരിപ്പിച്ച് കൈയടി നേടിയത്.

Kasaragod

ഇടതുമുന്നണിയുടെ പരാജയകാരണം കര്‍ഷക അവഗണന: കുറുക്കോളി മൊയ്തീന്‍

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാന കാരണം കര്‍ഷകരെ അവഗണിച്ചതാണെന്നും കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെ നിലനില്‍പിനായുള്ള പോരാട്ടം ശക്തമാക്കുമെന്നു സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വതന്ത്ര കര്‍ഷകസംഘം ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ് അബൂബക്കര്‍ ഹാജി എടനീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി സി.പി. ജോണ്‍ മുഖ്യാതിഥിയായി. മുഹമ്മദ്കുഞ്ഞി, റോഷ്‌നി ഖാലിദ്, സി.എ. അബ്ദുള്ളക്കുഞ്ഞി, എ.ബി. ഷാഫി, ബഷീര്‍ വെള്ളിക്കോത്ത്, കെ.ബി. മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം പാലാട്ട്, എ.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Kasaragod

കള്ളാറിൽ ഫർണിച്ചർ ഷോപ്പിന് തീയിട്ടു; രണ്ടുപേർ അറസ്റ്റിൽ

രാജപുരം: കള്ളാർ ടൗണിൽ ഫർണിച്ചർ ഷോപ്പ് തീയിട്ടു നശിപ്പിച്ചു. ഒക്ലാവ് സ്വദേശി കുഞ്ഞഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷോപ്പിനാണ് തീയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാംമൈൽ സ്വദേശി അബു എന്ന അബൂബക്കർ മുഹമ്മദ്, ഷാലോം എന്നിവരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞഹമ്മദിന്‍റെ മകൻ പി.എച്ച്. സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമികനിഗമനം. പ്രതി അബൂബക്കർ മുഹമ്മദിന് കടയുടമ കുഞ്ഞഹമ്മദിനോടുള്ള മുൻവൈരാഗ്യം മൂലമാണ് കടയ്ക്ക് തീയിട്ടതെന്നാണ് പരാതി.

Kasaragod

കനത്ത കാറ്റിൽ ഒടിഞ്ഞുവീണത് എട്ടു വൈദ്യുത തൂണുകൾ

 

തൃക്കരിപ്പൂർ: വീശിയടിച്ച കാറ്റിൽ തൃക്കരിപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം. എട്ടു വൈദ്യുതതൂണുകളാണ് ഒടിഞ്ഞുവീണു. വൈദ്യുത കമ്പികൾ പൊട്ടിവീണ് ഇളമ്പച്ചി തലിച്ചാലത്തെ പി. സുലോചനയുടെ വീട് തകർന്നു. കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു മുകളിലൂടെ വലിച്ച വൈദ്യുത കമ്പികൾ ഇന്നലെ പുലർച്ചെ 2.30 ഓടെ ശക്തമായ കാറ്റിൽ മറിഞ്ഞു വീണാണ് അപകടമുണ്ടായത്.

സുലോചനയുടെ വീടിന്‍റെ കിടപ്പ് മുറിയിലേക്കാണ് മേൽക്കൂര തകർന്ന് വീണത്. മകൾ സുരഭിയുടെ മകൻ പത്താംക്ലാസ് വിദ്യാർഥി കൃഷ്ണദേവും സുലോചനയുമാണ് വീട്ടിലുണ്ടായിരുന്നത്. കഴുക്കോലും ഓടും ഇവർ കിടന്നിരുന്ന കട്ടിലിലേക്ക് ഒടിഞ്ഞു വീണ ഉടൻ ഇരുവരും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത കെ. ചിത്രലേഖയുടെ വീടിനു മുകളിലേക്ക് വൈദ്യുത തൂൺ ഒടിഞ്ഞ് വീണു. കെ.വി. ഉണ്ണികൃഷ്ണന്‍റെ വീട്ട് പറമ്പിലെ തെങ്ങ് കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീണതാണ് വൈദ്യുത അപകടമുണ്ടായതിന് കാരണമായത്.

നോർത്ത് പൂച്ചോൽ-എടാട്ടുമ്മൽ റോഡിലെ കെ.വി. ശ്യാമളയുടെ വീട്ടുമുറ്റത്തെ കശുമാവും പ്ലാവും കടപുഴകിയും വീണു. വിമുക്ത ഭടൻ എം. തമ്പാന്‍റെ പ്ലാവും തെങ്ങും ഒടിഞ്ഞു വീണു. പകൽ മുഴുവൻ തൃക്കരിപ്പൂരിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.

Kasaragod

നാശംവിതച്ച് കനത്ത മഴയും കാറ്റും

വീട് തകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

രാജപുരം: കനത്ത മഴയിൽ ഓടിട്ട വീട് തകർന്ന വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ വീടാണ് ഇന്നലെ രാവിലെ പൂർണമായും തകർന്നുവീണത്. അപകട സമയത്ത് ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ മൂവരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.

ഉടനെ തന്നെ വീട് പൂർണമായി തകർന്നു വീണു. പുറത്തേക്ക് ഓടുന്നതിനിടെ വീണ് ശക്തിവേലുവിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതയുടെ പുതിയ വീടിന്‍റെ നിർമാണം പൂർത്തിയായി വരുന്നതേയുള്ളൂ. നിലവിൽ താമസിച്ചിരുന്ന പഴയ വീടാണ് തകർന്നത്.

തെങ്ങ് വീണ് വീടിന്‍റെ മേൽക്കൂര തകർന്നു

രാജപുരം: കള്ളാർ പഞ്ചായത്തിലെ ഒന്പതാം വാർഡ് പുഞ്ചക്കരയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. പെരുമാനൂർ പി.കെ. ജോസഫിന്‍റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ഉണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെങ്ങ് വീണ് വീടിന്‍റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയോരമേഖലയിൽ മഴ ശക്തമാണ്. കനത്ത മഴയിലും കാറ്റിലും മലയോരത്ത് പരക്കെ കൃഷിനാശവും മരം വീണ് വൈദ്യുത തൂണുകൾ അടക്കം തകർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധവും പൂർണമായി തടസപ്പെട്ട നിലയിലാണ്.

Kasaragod

ജില്ലയിൽ കൊന്നൊടുക്കിയത് 20 പന്നികളെ മാത്രം

കാഞ്ഞങ്ങാട്: വനംവകുപ്പിന്‍റെ ഊർജിത കാട്ടുപന്നി നിയന്ത്രണ ദൗത്യം മൂന്നാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ കൊന്നൊടുക്കിയത് 20 കാട്ടുപന്നികളെ മാത്രം. എന്നാൽ, അതിലേറെ എണ്ണത്തെ തുരത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്ക്.
കാട്ടുപന്നികൾ പതിവായി ഇറങ്ങിയിരുന്ന ഭാഗങ്ങളിലെല്ലാം വെടിയൊച്ചകൾ മുഴങ്ങിയതോടെ പന്നിക്കൂട്ടങ്ങൾ നാട്ടിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതായ പരാതികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉയർന്നുകേട്ടിട്ടില്ല. ‌

കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി പ്രശ്നം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്നതല്ലാതെ കാട്ടിനുള്ളിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കയറി പന്നികളെ വെടിവയ്ക്കാൻ ദൗത്യത്തിലൂടെ ഉദ്ദേശിച്ചിട്ടില്ല. ഇതുകൂടി കൊണ്ടാണ് കൊന്നൊടുക്കിയ പന്നികളുടെ എണ്ണം കുറവായത്.

ഔദ്യോഗിക രേഖകൾ പ്രകാരം 20 പന്നികളെ കൊന്നതിൽ 12 എണ്ണവും കാഞ്ഞങ്ങാട് റേഞ്ചിന്‍റെ പരിധിയിലാണ്. ഇതിൽ ആറെണ്ണത്തെയും കൊന്നത് കള്ളാർ പഞ്ചായത്ത് പരിധിയിൽ നിന്നാണ്. പനത്തടി, കോടോം-ബേളൂർ പഞ്ചായത്തുകളിൽ നിന്ന് രണ്ടുവീതവും വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ ഓരോന്നും പന്നികളെ കൊന്നിട്ടുണ്ട്.

ദൗത്യം തുടങ്ങിയതിനു ശേഷം ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഇതുവരെ ഒരു പന്നിയേയും കൊന്നതായി രേഖയില്ല. കാട്ടുപന്നി നിയന്ത്രണ ദൗത്യത്തിനായി വനംവകുപ്പിന്‍റെ അനുമതിയോടെ ഇറങ്ങിയ ഷൂട്ടർമാരുടെ സംഘത്തെ നായാട്ടുസംഘമെന്നാരോപിച്ച് ചിറ്റാരിക്കാൽ പോലീസ് തടഞ്ഞതും വിവാദമായിരുന്നു.

കാസർഗോഡ് റേഞ്ചിന്‍റെ പരിധിയിൽ 13 ഉം കാഞ്ഞങ്ങാട് റേഞ്ചിൽ 18 ഉം ഷൂട്ടർമാർക്കാണ് നിലവിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ഷൂട്ടർമാരെ പദ്ധതിയുടെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Kasaragod

എണ്ണപ്പാറ മലയാറ്റുകരയിൽ പുലിയെ കണ്ടതായി നാട്ടുകാർ

എണ്ണപ്പാറ: മലയാറ്റുകര ഉന്നതിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. കർഷകനായ ജോസാണ് രാവിലെ പത്രമെടുക്കാൻ പോകുമ്പോൾ മലയാറ്റുകരയിലെ റബർ തോട്ടത്തിൽ ആദ്യമായി പുലിയെ കണ്ടത്. സമീപവാസിയായ മടയനും അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ പുലിയെ കണ്ടതായി പറയുന്നു.

തുടർന്ന് മരുതോം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റടയാളങ്ങളോ കണ്ടെത്താനായില്ല. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

രാവിലെ റബർ ടാപ്പിംഗിനു പോകുന്നവർ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്നും രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ മറ്റു ജീവികളുടെയോ കരച്ചിൽ കേട്ടാൽ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.

Corehub Up