Fri, 24 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Youth Special

ഇവരാണ് ആ വൈറല്‍ നര്‍ത്തകര്‍

കഴിഞ്ഞ ദിവസം വാഗമണിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരി നന്ദനയുടെ ഫോണിലേക്ക് ആ കോള്‍ എത്തിയത്. നൃത്തം ഗംഭീരമായിരുന്നുവെന്നു പറഞ്ഞ് സംസാരം തുടങ്ങി. ഈ പാട്ടിന് ഇങ്ങനെയൊരു കൊറിയോഗ്രഫി ആദ്യമായി കാണുകയാണ്.

പാട്ടും കോസ്റ്റ്യൂമും ലിഫ്ടും ഒക്കെ അതിമനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാണെന്നു ഗൗരിനന്ദന ചോദിച്ചപ്പോള്‍ ഒരു എംപി ആണെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ അടുത്തിരുന്ന അഖില്‍ ഹുസൈന്‍റെ കൈയിലേക്ക് ഫോണ്‍ കൊടുത്തു.

ആരെങ്കിലും തങ്ങളെ വിളിച്ചു എംപിയാണെന്ന് പറഞ്ഞ് പറ്റിക്കുന്നതാണെന്നാണ് ഇരുവരും ആദ്യം വിചാരിച്ചത്. പിന്നെ തൃശൂരിലെ എംപി സുരേഷ് ഗോപിയാണെന്ന് ഫോണിന്‍റെ മറുതലയ്ക്കല്‍ എന്നറിഞ്ഞപ്പോള്‍ ചിരിക്കണോ, കരയണോ എന്ന അവസ്ഥയിലായിപ്പോയി.

‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷ നിമിഷമായിരുന്നു അത്'- ഇതുപറയുമ്പോള്‍ ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സിന് ചുവടുവച്ച് വൈറലായ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥികളായ എസ്. ഗൗരി നന്ദനയുടെയും അഖില്‍ ഹുസൈന്‍റെയും കണ്ണുകളില്‍ സന്തോഷത്തിരയിളക്കം.

അതേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ എസ്. ഗൗരി നന്ദനയും ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അഖില്‍ ഹുസൈനും.

പാട്ടിന്‍റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍, അനായാസേനയുള്ള മെയ് വഴക്കം, കാഴ്ചക്കാര്‍ക്ക് കണ്ണെടുക്കാനാവാത്ത വിധം ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സ് പ്രകടനത്തിലൂടെയാണ് ഇരുവരും വൈറലായത്.

ഡാന്‍സ് ക്ലബ് ഓപ്പണ്‍ ഫോറത്തിന്‍റെ വേദി

കഴിഞ്ഞ ഓഗസ്റ്റ് 26 ന് സേക്രട്ട് ഹാര്‍ട്ട് കോളജിലെ ഡാന്‍സ് ക്ലബിന്‍റെ ഓപ്പണ്‍ ഫോറം വേദിയിലാണ് ഇരുവരും കാണികള്‍ ആശ്ചര്യത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് നൃത്തച്ചുവടുകള്‍ വച്ചത്. കുട്ടിക്കാലം മുതല്‍ രണ്ടാളും ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ളവരായതിനാല്‍ അതിനൊപ്പം കണ്ടംപററി സ്റ്റൈല്‍ കൂടി ചേര്‍ക്കാമന്ന് തീരുമാനിച്ചു.

ഒന്നാം ക്ലാസ് മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗൗരിയുടെ ഗുരുക്കന്മാര്‍ കലാക്ഷേത്ര അമല്‍നാഥും ഗീത പദ്മകുമാറുമാണ്. നാലാം ക്ലാസുമുതല്‍ കലാക്ഷേത്ര അമല്‍നാഥിന്‍റെയും ആര്‍എല്‍വി സുഭേഷിന്‍റെയും ശിക്ഷണത്തിലാണ് അഖില്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചത്.

ക്ലാസിക്കല്‍ ഡാന്‍സിലെ ഈ കഴിവ് ഇരുവര്‍ക്കും കണ്ടംപററി നൃത്തത്തിലേക്കുള്ള മുതല്‍ കൂട്ടായി. ഓപ്പണ്‍ ഫോറത്തിലേക്കായി ഡാന്‍സില്‍ ഒരു വെറൈറ്റി ആകാമെന്ന് ഇരുവരും വിചാരിച്ചപ്പോള്‍ കണ്ടംപററി സ്റ്റൈല്‍ പഠിപ്പിക്കാനായി കോളജിലെ സീനിയേഴ്‌സായ ഷിഹാസ് അലിയും അതുലും ഒപ്പം നിന്നു. അതൊരു ഒന്നൊന്നര പെര്‍ഫോമന്‍സ് ആയിരുന്നു.

നൃത്തം പാഷനാണ്

ഗൗരിക്കും അഖിലിനും നൃത്തം പാഷനാണ്. എസ്എച്ച് കോളജിലെ ഡാന്‍സ് ക്ലബില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. കോളജ് കലോത്സവത്തിന് മൈമിന് ഗൗരി നന്ദനയ്ക്ക് പരിശീലനം നല്‍കിയതും അഖില്‍ ഹുസൈന്‍ ആയിരുന്നു.

രണ്ടു പേരും നൃത്തത്തെ ഒരുപോലെ സ്‌നേഹിക്കുന്നവര്‍ ആയതിനാല്‍ ഓപ്പണ്‍ ഫോറം പരിപാടിയിലാണ് ഒരുമിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തീരുമാനിച്ചു. കോളജ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ഇരുവരും ഡാന്‍സ് പ്രാക്ടീസ് ചെയ്തിരുന്നത്.

കോളജുകളില്‍ മറ്റ് പരിപാടികള്‍ നടക്കുമ്പോള്‍ കോളജിലെ സീനിയേഴ്‌സ് തന്നെ നടത്തുന്ന തൃപ്പൂണിത്തുറയിലെ കോര്‍ മൂവ്‌മെന്‍റ് സ്റ്റുഡിയേയിലും പ്രാക്ടീസ് ചെയ്തു. 15 ദിവസത്തിനുള്ളില്‍ നൃത്തം പഠിച്ചു.

നൃത്തം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയില്ലെന്ന് ഇരുവരും പറയുന്നു.

മനം നിറച്ച് മഞ്ജുവാര്യരുടെ അഭിനന്ദനം

ഇതിനകം 7.8 മില്യന്‍ വ്യൂവേഴ്‌സാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇരുവര്‍ക്കും അഭിനന്ദനവുമായി എത്തി. അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും.

മുന്‍ പരിചയമില്ലാത്തവര്‍ പോലും നൃത്തം സൂപ്പര്‍ ആയിരുന്നുവെന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഗൗരിനന്ദനയും അഖിലും പറയുന്നത്. പഠനത്തിനൊപ്പം നൃത്തവും കൂടെകൂട്ടാനാണ് ഇരുവരുടേയും തീരുമാനം. വീഡിയോ കണ്ട് അഖിലിന് സിനിമയിലേക്ക് ഓഫറും വന്നിട്ടുണ്ട്.

വീട്ടുകാരുടെ പിന്തുണ

ഇടപ്പള്ളി ഏറാടി വീട്ടിലാണ് ഗൗരിനന്ദനയുടെ താമസം. നര്‍ത്തകി കൂടിയായ അമ്മ അഞ്ജു ആലുവ ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയാണ്. സഹോദരി ആര്യനന്ദന, തൃക്കാക്കര ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നിയാണ്.

ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷേഖ് ഹുസൈന്‍- ഷഹാവര്‍ ഹുസൈന്‍ ദമ്പതികളുടെ മകനാണ് അഖില്‍, സഹോദരന്‍ ആദില്‍ ഹുസൈനും ഡാന്‍സര്‍ ആണ്.

Youth Special

19 വയസുള്ള സംരംഭക, വിജയഗാഥ രചിച്ച് റിയ റഫീഖ്

റീല്‍സിന്‍റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്‍സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്

പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്‍റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ ഈ ചെറുപ്രായത്തിനുള്ളില്‍ റിയയ്ക്ക് സാധിച്ചു.

പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു.

പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്‍റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്‍റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്.

വീടിന്‍റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്‍റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു.

സ്‌കാന്‍ഡ് ഐസ്‌ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്‌ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന്‍ വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു.

360 ഡിഗ്രി അഡ്വര്‍റ്റൈസ്‌മെന്‍റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന്‍ ആവശ്യമായ പ്രൊമോഷന്‍ വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്‌ക്കൊപ്പമുണ്ട്.

സ്ഥാപനത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്‍റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്.

അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്. നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്‌ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി

കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്‍റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.

Youth Special

അമിത ജോലിക്ക് പകരം 'സൈലന്റ് ക്വിറ്റിംഗ്' തിരഞ്ഞെടുത്ത് ലോകമെമ്പാടുമുള്ള യുവജനങ്ങൾ: മാനസികാരോഗ്യത്തിന് പ്രധാന്യം

ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയിൽ, പ്രത്യേകിച്ച് യുവജനതക്കിടയിൽ, 'സൈലന്റ് ക്വിറ്റിംഗ്' എന്നൊരു പുതിയ പ്രവണത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. തൊഴിൽ ദാതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ മാറ്റം, ജോലി ഉപേക്ഷിക്കുന്നതിനേക്കാൾ ഉപരി, ജോലി ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സന്തുലിതാവസ്ഥയ്ക്ക് (work-life balance) മുൻഗണന നൽകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുമ്പോഴും, ശമ്പളമില്ലാത്ത അധിക ജോലികൾ, നിശ്ചിത സമയത്തിനപ്പുറമുള്ള അധിക ചുമതലകൾ, അല്ലെങ്കിൽ ഔദ്യോഗിക സമയത്തിന് പുറത്തുള്ള ആശയവിനിമയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണ് 'സൈലന്റ് ക്വിറ്റിംഗ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന് ശേഷം, യുവജനങ്ങളിൽ പലരും തങ്ങളുടെ മാനസികാരോഗ്യത്തിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. അമിതമായി ജോലി ചെയ്യുന്നത് തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിൻ്റെ ഫലമായി, ഉയർന്ന ശമ്പളത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി അമിതമായി അധ്വാനിക്കുന്നതിന് പകരം, നിശ്ചിത സമയത്തിനുള്ളിൽ മാത്രം ജോലി പൂർത്തിയാക്കാനും അവശേഷിക്കുന്ന സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്കായും വിനിയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.

ഈ മാറ്റം തൊഴിൽ ദാതാക്കളെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ജോലിഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. 'സൈലന്റ് ക്വിറ്റിംഗ്' എന്നത് കേവലം മടിയായി കാണാതെ, പുതിയ തലമുറയുടെ തൊഴിൽ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും പ്രതിഫലിക്കുന്ന ഒരു സാമൂഹിക മാറ്റമായാണ് പല വിദഗ്ദ്ധരും ഇതിനെ വിലയിരുത്തുന്നത്. സാങ്കേതികവിദ്യയിലും മറ്റ് ആധുനിക തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്ന യുവജനങ്ങൾക്കിടയിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്.

Youth Special

 സംരംഭകത്വം വളർത്താൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം: സ്കൂൾ തലം മുതൽ യുവ ബിസിനസ്സ് മനസ്സുകളെ സജ്ജമാക്കുന്നു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട്, സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ (Entrepreneurial Skills) വളർത്തുന്നതിന് ഊന്നൽ നൽകുന്നു. പരമ്പരാഗത ജോലി സാധ്യതകൾക്കപ്പുറം സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദാതാക്കളാകാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ പുതിയ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം ബിസിനസ്സ് ആശയങ്ങൾ പഠിപ്പിക്കുന്നതിന് പകരം, പ്രശ്നപരിഹാര ശേഷി, സർഗ്ഗാത്മകത, നേതൃത്വഗുണം, റിസ്കെടുക്കാനുള്ള ധൈര്യം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് ശ്രമിക്കുന്നത്.

വിവിധ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ ഈ സംരംഭകത്വ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആലോചനയുണ്ട്. പ്രോജക്റ്റ് അധിഷ്ഠിത പഠനം, വ്യവസായ സന്ദർശനങ്ങൾ, യുവ സംരംഭകരുമായി സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, അവയെ ഒരു ബിസിനസ്സ് മോഡലായി വികസിപ്പിക്കാനും പരിശീലനം ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ഇൻ്റർഫേസുകൾ വഴി സ്കൂളുകളിൽ ഇന്നൊവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്ററുകൾ (IEDCs) ആരംഭിക്കുന്നത് ഈ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നു.

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സംരംഭകർ," ഒരു പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.പി. വിജയൻ പറഞ്ഞു. "അവർക്ക് ചെറുപ്പത്തിൽ തന്നെ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ, നൂതന ആശയങ്ങളിലൂടെ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ അവർക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും."

കൂടാതെ, കോളേജ് തലങ്ങളിൽ സംരംഭകത്വ ഇൻകുബേഷൻ സെൻ്ററുകൾ ശക്തിപ്പെടുത്താനും, വിജയകരമായ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിൽ പിന്തുണ നൽകാനും പദ്ധതിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും നൽകിക്കൊണ്ട്, കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് ഈ നീക്കങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യുവജനങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നിർണായകമാകും.

Youth Special

ഓഫീസ് ജീവിതത്തിലെ ചിട്ടയായ ദിനചര്യകൾ കേരളത്തിലെ യുവജനങ്ങൾക്ക് സമ്മർദ്ദം കുറയ്ക്കാനും ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു

കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ സ്വീകരിച്ച 'വർക്ക് ഫ്രം ഹോം' (Work From Home) രീതി, പലർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, ഗുണകരമായി തോന്നിയെങ്കിലും, അതിന്റെ ദീർഘകാല ഫലങ്ങൾ മാനസികാരോഗ്യത്തിൽ ചില വെല്ലുവിളികൾ ഉയർത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോൾ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോയതാണ് പല യുവജനങ്ങൾക്കും മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ച ഒരു പ്രധാന ഘടകം. ജോലിയുടെ സമയം, സ്വകാര്യ സമയം എന്നിങ്ങനെ വേർതിരിക്കാനാകാതെ വന്നത് നിരന്തരമായ ഉത്കണ്ഠയ്ക്കും ക്ഷീണത്തിനും കാരണമായി.

എന്നാൽ, ഓഫീസുകളിലേക്കുള്ള മടങ്ങിവരവ് ഈ പ്രശ്നത്തിന് ഒരു പരിഹാരമാവുകയാണ്. ഓഫീസിലെ ചിട്ടയായ ദിനചര്യകൾ, കൃത്യമായ ജോലി സമയങ്ങൾ, ഇടവേളകൾ എന്നിവ ജോലിയെയും വ്യക്തിജീവിതത്തെയും വേർതിരിക്കാൻ സഹായിക്കുന്നു. ഇത് മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് (Work-Life Balance) വഴിയൊരുക്കുന്നു. രാവിലെ കൃത്യസമയത്ത് ഉണർന്ന് ഓഫീസിലേക്ക് തയ്യാറാകുന്നത് മുതൽ, നിശ്ചിത സമയത്ത് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നത് വരെ ഒരു പ്രത്യേക താളം ജീവിതത്തിൽ ഉണ്ടാക്കാൻ ഓഫീസ് സഹായിക്കുന്നു.

"ജോലിക്ക് വേണ്ടി ഒരു പ്രത്യേക സ്ഥലവും സമയവും വേർതിരിക്കുന്നത് മാനസികമായി വളരെ പ്രധാനമാണ്," പ്രമുഖ സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ ഡോ. രശ്മി പ്രകാശ് അഭിപ്രായപ്പെട്ടു. "വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, ജോലിയുടെ ചിന്തകൾ എപ്പോഴും നമ്മളെ പിന്തുടരും. എന്നാൽ, ഓഫീസിലേക്ക് പോകുമ്പോൾ, ഓഫീസിന്റെ പടിയിറങ്ങുന്നതോടെ ജോലി അവിടെ തീരുന്നു എന്നൊരു മാനസികമായ അതിര് വരയ്ക്കാൻ സാധിക്കും. ഇത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, സ്വന്തം ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്താനും, ഹോബികളിൽ ഏർപ്പെടാനും, സാമൂഹികമായി ഇടപെഴകാനും യുവജനങ്ങൾക്ക് അവസരം നൽകുന്നു."

പലപ്പോഴും വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാലും മെയിലുകളും മെസ്സേജുകളും നിരന്തരം വരുന്നത് പല യുവ പ്രൊഫഷണലുകൾക്കും മാനസികമായി പിരിമുറുക്കം ഉണ്ടാക്കിയിരുന്നു. 'എപ്പോഴും ഓൺ ആയിരിക്കണം' എന്ന ചിന്ത അവരിൽ വലിയ സമ്മർദ്ദം ചെലുത്തി. എന്നാൽ, ഓഫീസിലെത്തി ജോലി ചെയ്യുമ്പോൾ, ജോലി സമയം കഴിഞ്ഞാൽ സിസ്റ്റം ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങാം എന്ന ചിന്ത അവർക്ക് മാനസികമായ ആശ്വാസം നൽകുന്നു. ഇത് ജോലി സമയത്തിന് ശേഷവും 'ഓൺ' ആയിരിക്കുന്ന അവസ്ഥ ഒഴിവാക്കാനും, സ്വസ്ഥമായി വിശ്രമിക്കാനും മാനസികമായി റീചാർജ് ചെയ്യാനും അവസരം നൽകുന്നു.

കൂടാതെ, ഓഫീസിലെ ലഞ്ച് ബ്രേക്കുകളും, ചെറിയ ചായ കുടിക്കാനുള്ള ഇടവേളകളും, സഹപ്രവർത്തകരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരങ്ങളുമെല്ലാം മാനസികമായ ഒരു പുത്തനുണർവ് നൽകുന്നു. ഇത് കേവലം ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഒരു ഇടവേള നൽകുക മാത്രമല്ല, സാമൂഹിക ഇടപെടലുകളിലൂടെ മാനസികോല്ലാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേരുമ്പോൾ, ഓഫീസ് അന്തരീക്ഷം യുവജനങ്ങൾക്ക് മാനസികാരോഗ്യത്തിന് കൂടുതൽ ഉചിതമായ ഒരു സാഹചര്യം ഒരുക്കുന്നുവെന്ന് നിസ്സംശയം പറയാം.

Youth Special

കേരളത്തിലെ യുവ കണ്ടുപിടുത്തക്കാർ ശ്രദ്ധേയരാകുന്നു: പ്രാദേശിക പ്രശ്\u200cനങ്ങൾക്ക് AI പരിഹാരങ്ങളുമായി വിദ്യാർത്ഥികൾ

കേരളത്തിലെ യുവതലമുറ കേവലം സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ എന്നതിലുപരി, നൂതന കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തിന് മുതൽക്കൂട്ടാകുകയാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രാദേശിക പ്രശ്\u200cനങ്ങൾക്ക് പരിഹാരം കാണുന്ന നിരവധി പ്രോജക്റ്റുകൾ വികസിപ്പിച്ച് ശ്രദ്ധ നേടുന്നു. കാർഷിക മേഖലയിലെ കീടരോഗങ്ങളെ കണ്ടെത്താനുള്ള AI അധിഷ്ഠിത ആപ്പുകൾ, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനുള്ള സ്മാർട്ട് സെൻസറുകൾ, ട്രാഫിക് നിയന്ത്രണത്തിനുള്ള AI അൽഗോരിതമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വികസിപ്പിച്ചവയാണ്.

ഈ യുവ കണ്ടുപിടുത്തക്കാർക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), വിവിധ ഇൻകുബേഷൻ സെന്ററുകൾ, സർവ്വകലാശാലകൾ എന്നിവ പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥികളെ ശാസ്ത്രീയ ഗവേഷണങ്ങളിലും സാങ്കേതിക വികസനത്തിലും താല്പര്യം വളർത്തുന്നതിന് ഇത് സഹായിക്കുന്നു. ഭാവിയിൽ കേരളത്തെ ഒരു നോളജ് ഇക്കോണമി ആക്കി മാറ്റുന്നതിൽ ഈ യുവ കണ്ടുപിടുത്തക്കാർക്ക് വലിയ പങ്കുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള യുവമനസ്സുകളുടെ കഴിവ് സംസ്ഥാനത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് കരുത്ത് പകരും.

Latest News

Up